<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 31 Jul 2026 15:37:23 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/viral-videos" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['അമർനാഥിൽ മഞ്ഞുരുകുന്നു',ആഗ്രയിൽ ഫ്രിഡ്ജിനുള്ളിൽ രൂപപ്പെട്ട ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതി, പ്രാർത്ഥനയും പൂജയുമായി വിശ്വാസികൾ]]></title>
            <link>https://www.asianetnews.com/india-news/shivling-like-ice-formation-appeared-inside-the-refrigerator-worship-and-rituals-have-already-begun-articleshow-0nm3wex</link>
            <guid isPermaLink="true">https://www.asianetnews.com/india-news/shivling-like-ice-formation-appeared-inside-the-refrigerator-worship-and-rituals-have-already-begun-articleshow-0nm3wex</guid>
            <pubDate>Tue, 14 Jul 2026 20:05:25 +0530</pubDate>
            <description><![CDATA[&lt;p&gt;എത്തിയവരിൽ ചിലർ ഫ്രീസറിനുള്ളിലേക്ക് നാണയങ്ങളും പുഷ്പങ്ങളും സമർപ്പിച്ച് പൂജയും ആരംഭിക്കുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxggr7zyhrz53kgmqvpfwefe,imgname-ice-formation-in-fridge-1784039612414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആഗ്ര:സിംഗിൾ ഡോർ ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ രൂപപ്പെട്ട ഐസ് കട്ടയ്ക്ക് ശിവലിംഗത്തിന്റെ ആകൃതി. പിന്നാലെ വീട്ടിലേക്ക് പ്രാർത്ഥനയും പൂജയുമായി വിശ്വാസികൾ. വിചിത്രമെന്ന് തോന്നുന്ന കാര്യമാണ് ഉത്തർ പ്രദേശിലെ ആഗ്രയിലെ ഭുജയിലുള്ള ഒരു വീട്ടിൽ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശിവലിംഗത്തിന്റെ ആകൃതിയിലുള്ള ഐസ് കട്ട ഫ്രീസറിനുള്ളിൽ വീട്ടുടമ കാണുന്നത്. വിവരം വീട്ടുടമ അയൽവാസികളോട് പങ്കുവച്ചതോടെ അത്ഭുതം കാണാനായി വീട്ടിലേക്ക് നിരവധി ആളുകളാണ് എത്തിയത്. എത്തിയവരിൽ ചിലർ ഫ്രീസറിനുള്ളിലേക്ക് നാണയങ്ങളും പുഷ്പങ്ങളും സമർപ്പിച്ച് പൂജയും ആരംഭിക്കുകയായിരുന്നു. വിചിത്രമായ കാഴ്ച കാണാനെത്തിയവരെല്ലാം തന്നെ ഫ്രീസറിലെ ഐസ് കട്ടയെ അമർനാഥിലെ ശിവലിംഗത്തോടാണ് താരതമ്യം ചെയ്യുന്നത്. ഈ വീഡിയോകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രചരണമാണ് ലഭിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A Shivling-like ice formation has mysteriously appeared inside the refrigerator of a house in Agra, UP. Locals are comparing it to the sacred ice lingam at the Amarnath Cave. Worship and rituals have already begun, and devotees have started offering prayers and gifts. pic.twitter.com/4F8JDPLGdY&lt;/p&gt;&lt;p&gt;&mdash; Piyush Rai (@Benarasiyaa) July 13, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അന്ധവിശ്വാസമെന്ന് പലരും വിമർശിക്കുന്നുവെങ്കിലും ഏറിയ പങ്കും ആളുകളും ഇതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് പ്രതികരിക്കുന്നത്. ഫ്രിഡ്ജിനുള്ളിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടുവെന്നാണ് പൂജയ്ക്കായി എത്തുന്നവർ പറയുന്നത്. അമർനാഥിലെ മഞ്ഞുരുകുന്നതിനാൽ ഭഗവാൻ ഫ്രിഡ്ജിനുള്ളിൽ ദർശനം നൽകുകയാണെന്നാണ് പൂജയാക്കായി എത്തിയ യുവാവ് വിശദമാക്കുന്നത്. എന്നാൽ അന്ധവിശ്വാസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും എന്നാൽ മാത്രമാണ് പുരോഗതിയുണ്ടാവുകയെന്നാണ് വീഡിയോ പങ്കുവച്ച് പലരും അഭിപ്രായപ്പെടുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/india-news/shivling-like-ice-formation-appeared-inside-the-refrigerator-worship-and-rituals-have-already-begun-articleshow-0nm3wex"/>
        </item>
        <item>
            <title><![CDATA['ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരു പോലെ കൊണ്ടുപോകാം', വിവാഹിതനായി ഐഐടി ബാബ, വധു പ്രതിക]]></title>
            <link>https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3</guid>
            <pubDate>Tue, 07 Apr 2026 12:06:33 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkac1a7nnh16btw7g80f7d0,imgname-iit-baba-mahakumbh-1775543649607.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ വൈറലായി മാറിയ ഐഐടി ബാബ വിവാഹിതനായി. കാൺപൂരിലെ ഐഐടിയിലെ പഠന ശേഷം ആത്മീയ പാത സ്വീകരിച്ച അഭയ് സിംഗ് എന്ന ഐഐടി ബാബയാണ് വിവാഹിതനായെന്ന് വ്യക്തമാക്കിയത്. ഹരിയാനയിലെ ജാജർ സ്വദേശിയായ അഭയ് സിംഗ് പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പിന്നാലെയാണ് ഐഐടി ബാബയെന്ന പ്രശസ്തിയിലേക്ക് എത്തിയത്. നിലവിൽ യുവതിയെ ഭാര്യയെന്ന രീതിയിൽ പരിചയപ്പെടുത്തുന്ന ഐഐടി ബാബയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹമെന്നാണ് ഐഐടി ബാബ വിശദമാക്കുന്നത്. ഫെബ്രുവരി 15ന് കർണാടകയിൽ നിന്നുള്ള എൻജിനീയറായ പ്രതികയെ ഹിമാചൽ പ്രദേശിലെ ക്ഷേത്രത്തിൽ വച്ചും ഫെബ്രുവരി 19ന് കോടതിയിൽ വച്ചും വിവാഹം ചെയ്തുവെന്നാണ് അഭയ് സിംഗ് വ്യക്തമാക്കിയത്. ധർമ്മശാലയിൽ താമസമാക്കിയ ദമ്പതികൾ ഹരിയാനയിലെ വീട് സന്ദർശിച്ചതായും ഐഐടി ബാബ വിശദമാക്കുന്നത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.&lt;/p&gt;&lt;p&gt;ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരേസമയം കൊണ്ടുപോകാൻ സാധിക്കുമെന്നും താൻ സന്യാസിയാണെങ്കിലും ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഐഐടി ബാബ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ അഭയ് സിംഗിന്റെ വാർത്ത നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ആത്മീയത എന്നാൽ കുടുംബജീവിതം ഉപേക്ഷിക്കലല്ലെന്നും മറിച്ച് ലോകത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്റെ അനുയായികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഐഐടി ബോംബെയിൽ നിന്ന് എയ്&zwnj;റോസ്&zwnj;പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ അഭയ് സിംഗ്, ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ഫോട്ടോ​ഗ്രാഫിയിലും ഒരുകൈ ശ്രമം നടത്തി. ദില്ലിയിൽ ജോലി ചെയ്യവെ, പിന്നീട് കാനഡയിലേക്ക് മാറി. എന്നാൽ തിരികെയെത്തി ഷിംല, മസ്സൂറി, ധർമ്മശാല എന്നിവിടങ്ങളിൽ താമസിക്കുകയും ആത്മീയതയിലേക്ക് തിരിയുകയും ചെയ്തു. ഇസ്&zwnj;കോണിൻ്റെയും ജെ. കൃഷ്ണമൂർത്തിയുടെയും പാതയാണ് താൻ പിന്തുടരുന്നതെന്നായിരുന്നു ഐഐടി ബാബ കുംഭമേളയ്ക്കിടെ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3"/>
        </item>
        <item>
            <title><![CDATA[ആദ്യം ഗൗരവം, പിന്നെ നിറപുഞ്ചിരി; സോഷ്യൽ മീഡിയയുടെ മനം കവർന്ന മനോഹരമായ വീഡിയോ, കമന്‍റുകളുമായി നെറ്റിസൺസ്]]></title>
            <link>https://www.asianetnews.com/viral-videos/mothers-reaction-to-sons-new-bmw-goes-viral-on-social-media-articleshow-12be6aa</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/mothers-reaction-to-sons-new-bmw-goes-viral-on-social-media-articleshow-12be6aa</guid>
            <pubDate>Tue, 28 Jul 2026 12:05:13 +0530</pubDate>
            <description><![CDATA[&lt;p&gt;മകൻ വാങ്ങിയ പുതിയ ബിഎംഡബ്ല്യു ആഡംബര കാർ കണ്ട് സന്തോഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാറിന്&zwj;റെ ഫീച്ചറുകൾ മകൻ വിശദീകരിക്കുമ്പോൾ അത്ഭുതത്തിൽ നിന്ന് പുഞ്ചിരിയിലേക്ക് മാറുന്ന അമ്മയുടെ ഭാവങ്ങൾ നെറ്റിസൺസിന്റെ ഹൃദയം കവർന്നു. ഈ വിലമതിക്കാനാവാത്ത നിമിഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് യുവാവ് പങ്കുവെച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykpnwfe92sm4ymv3nnkdjv2,imgname-bmw-viral-video-1785220231662.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൗതുകമുണർത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏപ്പോഴും തരംഗമാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ മനംകവർന്ന ഒരു വീഡിയോയാണ് ഇപ്പോള്&zwj; വൈറലാകുന്നത്. മകൻ പുതിയ ബിഎംഡബ്ല്യു ആഡംബര കാർ വാങ്ങിയപ്പോൾ അതിലിരിക്കുന്ന അമ്മയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. കാറിന്റെ സ്റ്റിയറിംഗിന് മുന്നിലിരുന്ന് അത്ഭുതത്തോടും അതോടൊപ്പം അതിയായ സന്തോഷത്തോടും കൂടി വാഹനം കണ്ടുനോക്കുന്ന അമ്മയുടെ ഭാവങ്ങളാണ് വീഡിയോയിലുള്ളത്.&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് ഈ മനോഹരമായ നിമിഷം പങ്കുവെച്ചിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന അമ്മയ്ക്ക്, വീഡിയോ ചിത്രീകരിക്കുന്ന മകൻ സന്തോഷത്തോടെ ഓരോ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ തുടക്കത്തിൽ അത്ഭുതത്തോടെയും അല്പം ഗൗരവത്തോടെയുമാണ് അമ്മ കാറിന്റെ സ്റ്റിയറിംഗിൽ പിടിച്ച് ഓരോ ഫീച്ചറുകളും ശ്രദ്ധിക്കുന്നത്. എന്നാൽ മകൻ ഓരോന്നായി വിശദീകരിച്ചു കൊടുക്കുമ്പോൾ അമ്മയുടെ ഗൗരവം നിറപുഞ്ചിരിയിലേക്ക് വഴിമാറുന്നു.&lt;/p&gt;&lt;p&gt;മകന്റെ വലിയൊരു നേട്ടത്തിൽ അഭിമാനം കൊള്ളുന്ന ആ അമ്മയുടെ ഭാവങ്ങളാണ് നെറ്റിസൺസിന്റെ മനം കവരുന്നത്. 'അമ്മയെ പുതിയ ബിഎംഡബ്ല്യു കാണിക്കുമ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ഈ ഭാവങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് മകനും കുറിച്ചു. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ നിമിഷങ്ങൾക്കകമാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സ്വന്തം നേട്ടങ്ങൾ മാതാപിതാക്കളുമായി പങ്കുവെക്കുമ്പോഴാണ് അതിന് പൂർണത ലഭിക്കുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തു.&lt;/p&gt;&lt;p&gt;&lsquo;ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം', 'ജീവിതത്തിൽ താങ്കൾ ജയിച്ചിരിക്കുന്നു&rsquo;, &lsquo;ഒരു ദിവസം ഞാനും ഇതുപോലെ എന്റെ മാതാപിതാക്കളെ സന്തോഷിപ്പിക്കും&rsquo; എന്നിങ്ങനെ വൈകാരികമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Tax.w.six.packs (@tax.w.six.packs)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/mothers-reaction-to-sons-new-bmw-goes-viral-on-social-media-articleshow-12be6aa"/>
        </item>
        <item>
            <title><![CDATA[അമ്മാവനൊപ്പം കുളിക്കാനെത്തിയ 12കാരനെ മുതല കടിച്ചുകൊന്നു, ഭയപ്പെടുത്തുന്ന സംഭവം യുപിയിൽ]]></title>
            <link>https://www.asianetnews.com/viral-videos/12-year-old-boy-killed-in-crocodile-attack-in-uttar-pradesh-ghaghra-river-articleshow-5pb3vqp</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/12-year-old-boy-killed-in-crocodile-attack-in-uttar-pradesh-ghaghra-river-articleshow-5pb3vqp</guid>
            <pubDate>Fri, 17 Jul 2026 15:29:43 +0530</pubDate>
            <description><![CDATA[ഉത്തർപ്രദേശിലെ ബഹ്&zwnj;റൈച്ചിൽ ഘാഘ്ര നദിക്കരയിൽ വെച്ച് 12 വയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കുട്ടിയെ മുതല വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqn1w6yqnf15hagywp04186,imgname-up-crocodile-attack-video-surfaces-after-bahraich-boy-dragged-into-river-by-reptile-as-uncle-rescue-attempt-fails-1784279003358.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: രാജ്യത്തെ നടുക്കി വീണ്ടും മുതലയുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ജീവൻ നഷ്ടമായി. ഉത്തർപ്രദേശിലെ ബഹ്&zwnj;റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. ഘാഘ്ര നദിക്കരയിൽ വെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയതായിരുന്നു കുട്ടി. ഇതിനിടെ അപ്രതീക്ഷിതമായി കുതിച്ചെത്തിയ ഭീമൻ മുതല കുട്ടിയെ കാലിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ ഭയാനകമായ ദൃശ്യങ്ങൾ കണ്ട അമ്മാവൻ കുട്ടിയെ രക്ഷിക്കാൻ ഉടൻതന്നെ നദിയിലേക്ക് എടുത്തുചാടി.&lt;/p&gt;&lt;h2&gt;നോക്കിനിൽക്കെ ജീവൻ പൊലിഞ്ഞു&lt;/h2&gt;&lt;p&gt;കൺമുന്നിൽ വെച്ച് അനന്തരവനെ മുതല കൊണ്ടുപോകുന്നത് കണ്ട അമ്മാവൻ സർവ്വശക്തിയുമെടുത്ത് മുതലയെ നേരിടാൻ ശ്രമിച്ചു. എന്നാൽ, ഭീമാകാരനായ മുതലയുടെ ശക്തിക്ക് മുന്നിൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിഫലമായി. നിസ്സഹായനായി നോക്കിനിൽക്കാനേ ആ മനുഷ്യന് കഴിഞ്ഞുള്ളൂ. മുതല കുട്ടിയുമായി ആഴങ്ങളിലേക്ക് മറഞ്ഞതോടെ അമ്മാവൻ ബഹളം വെച്ച് ആളെക്കൂട്ടി. വിവരമറിഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നദിയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രദേശത്ത് മുതലകളുടെ ശല്യം രൂക്ഷമാണെന്ന പരാതി ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Uttar pradesh -A 12-year-old boy was killed by a crocodile.During paddy plantation work, a 12-year-old child was dragged away and swallowed by a crocodile. The boy had gone to the river to wash his hands and feet when a crocodile lurking in the water suddenly attacked and seized&hellip; pic.twitter.com/BCzwGaHn4Z&lt;/p&gt;&lt;p&gt;&mdash; Abhishek Kumar (@Abhishekmcrp) July 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/12-year-old-boy-killed-in-crocodile-attack-in-uttar-pradesh-ghaghra-river-articleshow-5pb3vqp"/>
        </item>
        <item>
            <title><![CDATA[700 സ്ക്വയർഫീറ്റ്, വാടക ഒരു ലക്ഷം! മുംബൈയിലെ ഫ്ലാറ്റ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ]]></title>
            <link>https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt</guid>
            <pubDate>Tue, 10 Mar 2026 16:39:15 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ താമസസൗകര്യങ്ങൾ എന്നും കീശ കീറുന്നതാണ്. എന്നാൽ 23 വയസ്സുള്ള രണ്ട് യുവതികൾ ഒരു ഫ്ലാറ്റിന് മാസം ഒരു ലക്ഷം രൂപ വാടക നൽകുന്നു എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും. പരേലിലെ 700 സ്ക്വയർഫീറ്റ് ഫ്ലാറ്റിലെ വിശേഷങ്ങളും വിമാനങ്ങൾ കാണാൻ കഴിയുന്ന ആ 'വിലകൂടിയ' കാഴ്ച്ചയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbq5ky867bbkgde3dqf1ek4,imgname-mumbai-1773141151688.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജീവിതച്ചെലവ് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ എല്ലാവരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. മുംബൈയിലെ പരേലിൽ (Parel) വെറും 700 സ്ക്വയർഫീറ്റിലുള്ള ഫ്ലാറ്റിന് രണ്ട് പെൺകുട്ടികൾ നൽകുന്ന മാസവാടക കൃത്യം ഒരു ലക്ഷം രൂപയാണ്!.&lt;/p&gt;&lt;p&gt;ഇൻഫ്ലുവൻസറായ ആര്യ കോത്താരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം വൈറലായത്. 23 വയസ്സ് മാത്രം പ്രായമുള്ള രണ്ട് സോഫ്റ്റ്&zwnj;വെയർ എൻജിനീയർമാരാണ് ഈ ഫ്ലാറ്റിലെ താമസക്കാർ.&lt;/p&gt;&lt;h3&gt;വാടക ഒരു ലക്ഷം, സൗകര്യങ്ങൾ കുറവ്?&lt;/h3&gt;&lt;p&gt;വീഡിയോയിൽ ആര്യ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ ഈ ഫ്ലാറ്റിന്റെ വാടകയെക്കുറിച്ചാണ്. മെയിന്റനൻസ് ചാർജ് ഉൾപ്പെടെ കൃത്യം ഒരു ലക്ഷം രൂപയാണ് ഓരോ മാസവും ഇവർ വാടകയിനത്തിൽ നൽകുന്നത്. ഏകദേശം 700 സ്ക്വയർഫീറ്റുള്ള ഈ ടൂ ബിഎച്ച്ക ഫ്ലാറ്റ് രണ്ട് പേർ ചേർന്നാണ് പങ്കിടുന്നത്. ഫ്ലാറ്റിന്റെ ലിവിംഗ് റൂമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Arya Kothari (@arya_kothari)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഒഴിവുസമയങ്ങളിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ ഇവർ തിരഞ്ഞെടുക്കുന്നത് ഈ ഭാഗമാണെന്നാണ് വീഡിയോയിൽ പറയുന്നത്. മാസ്റ്റർ ബെഡ്&zwnj;റൂമിന് മറ്റ് മുറികളേക്കാൾ അല്പം വലുപ്പമുണ്ടെങ്കിലും മുംബൈയിലെ സാധാരണ ഫ്ലാറ്റുകളുടെ അത്രയും സൗകര്യങ്ങൾ മാത്രമേ ഇതിനുള്ളൂ എന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.&lt;/p&gt;&lt;h3&gt;ഫ്ലാറ്റിലെ പ്രധാന ആകർഷണം&lt;/h3&gt;&lt;p&gt;ഈ ഫ്ലാറ്റിന് ഇത്രയും വലിയ വാടക വരാൻ കാരണമായി താമസക്കാർ ചൂണ്ടിക്കാട്ടുന്നത് അവിടുത്തെ കാഴ്ച്ചയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൂരെയായി കാണാൻ സാധിക്കും. 'വിമാനങ്ങൾ വന്നിറങ്ങുന്നത് നോക്കി നിൽക്കുക എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്,' എന്നാണ് താമസക്കാരിൽ ഒരാൾ വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ നടുവിൽ ഇത്തരം കാഴ്ചകൾ ലഭിക്കുന്ന സ്ഥലങ്ങൾക്ക് ഡിമാൻഡ് കൂടുതലാണെന്നതും വാടക വർദ്ധിക്കാൻ കാരണമായി.&lt;/p&gt;&lt;h3&gt;മുംബൈയിലെ ജീവിതം: തമാശയും കാര്യവും&lt;/h3&gt;&lt;p&gt;മുംബൈയിൽ താമസിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പെൺകുട്ടികൾ നൽകിയത്. മുംബൈയിലെ ഗതാഗതക്കുരുക്കും ദൂരവും കാരണം ബാന്ദ്രയിലുള്ള സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നത് 'ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ്' പോലെയാണെന്ന് ഇവർ തമാശയായി പറയുന്നു. ഉയർന്ന വാടകയാണെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഇവർ സംതൃപ്തരാണ്.&lt;/p&gt;&lt;h3&gt;സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. 23 വയസ്സുള്ള കുട്ടികൾ ഇത്രയും വലിയ തുക വാടക നൽകുന്നതിനെ പലരും വിമർശിച്ചു. 'ഒരു ലക്ഷം രൂപ മാസവാടക നൽകുന്നതിനേക്കാൾ നല്ലത് നാസിക്കിൽ ഇഎംഐ അടച്ച് രണ്ട് വീട് വാങ്ങുന്നതാണ്' എന്നാണ് ഒരാളുടെ കമന്റ്. തന്റെ മാസശമ്പളത്തേക്കാൾ കൂടുതലാണ് ഇവരുടെ വാടകയെന്ന് മറ്റൊരു യുവാവ് കുറിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ മുംബൈയുടെ ഹൃദയഭാഗമായ പരേലിൽ ഇത്തരം നിരക്കുകൾ സാധാരണമാണെന്ന് വാദിക്കുന്നവരും കുറവല്ല. ലൊക്കേഷൻ, സുരക്ഷ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ ഈ വാടക ന്യായമാണെന്ന് ഈ മേഖലയിൽ താമസിക്കുന്നവർ പറയുന്നു.&lt;/p&gt;&lt;p&gt;മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അമിതമായ വിലക്കയറ്റത്തിലേക്കാണ് ഈ വൈറൽ വീഡിയോ വിരൽ ചൂണ്ടുന്നത്. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വാടക നിരക്കുകൾ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക് പോലും ഭാരമായി മാറുന്നുണ്ടോ എന്ന ചർച്ചയും ഇതോടെ സജീവമായി.&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt"/>
        </item>
        <item>
            <title><![CDATA[തോട്ടത്തിൽ നിന്നും പേരക്ക പറിച്ചു. നാലുവയസുകാരിയെ ചങ്ങലയിട്ട് പൂട്ടി മുൻ സൈനികൻ, വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll</guid>
            <pubDate>Mon, 06 Apr 2026 21:21:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ പേരക്ക പറിച്ചതിന് നാല് വയസുകാരിയെ ഒരു മുൻ സൈനികൻ ചങ്ങലക്കിട്ടു. സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ബാലാവകാശ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയും നാവിക ഉദ്യോഗസ്ഥനുമായ &amp;nbsp;രോഹിത് ജയ്&zwnj;സ്വാളാണ് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhqsk7pjeztbbk7wdxhcvby,imgname-minor-girl-tied-with-chain-1775490616565.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഹി&lt;/strong&gt;മാചൽപ്രദേശിലെ ഉനാ ജില്ലയിൽ നിന്നും അസ്വസ്ഥകരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തോട്ടത്തിലെ പേരമരത്തിൽ നിന്നും പേരക്ക പറിച്ച ഒരു നാല് വയസുകാരിയെ ചങ്ങല ഉപയോഗിച്ച് ഒരു തുണിൽ കെട്ടിയിട്ട വീഡിയോയായിരുന്നു അത്. മുകളിലെ നിലയിലേക്കുള്ള ഒരു സ്റ്റെയർകേസിന്&zwj;റെ കൈവരിയിൽ ഇരുകൈകളും ഇരുമ്പ് ചങ്ങല കൊണ്ട് കൂട്ടിക്കെട്ടിയിട്ട നിലയിലുള്ള പെണ്&zwj;കുട്ടിയുടെ നിൽപ്പ് ആരെയുടെയും ഹൃദയം നുറുക്കും.വീഡിയോയിൽ കുട്ടി നിലവിളിക്കുന്നതും കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;പേരക്ക പറിച്ചതിന് കൈകൾ ബന്ധിച്ചു&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉനയിലെ ബഹ്ദാല ഗ്രാമത്തിൽ നിന്നാണ് വീഡിയോ പങ്കുവച്ചതെന്ന് കുറിപ്പിൽ പറയുന്നു. കുടിയേറ്റ കുടുംബത്തിലെ ഒരു പെൺകുട്ടി തോട്ടത്തിൽ നിന്നും പേരക്ക പറിച്ചതിന് വിരമിച്ച ഒരു സൈനികൻ കുട്ടിയെ വടി കൊണ്ട് അടിക്കുകയും പിന്നാലെ സ്റ്റെയർകേസിന്&zwj;റെ കൈവരിയിൽ ഇരു കൈകളും ചങ്ങല കൊണ്ട് ബന്ധിക്കുകയുമായിരുന്നെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഹേയ്റ്റ് ഡിക്റ്റേറ്റർ എന്ന എക്സ് ഹാന്&zwj;റിലിൽ കുറിച്ചു. കുട്ടിയെ മോചിപ്പിക്കാൻ നാവിക ഉദ്യോഗസ്ഥനായ രോഹിത് ജസ്വാൾ ഇടപെട്ടു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A retired army man allegedly tied a young girl from a migrant family to a staircase and beat her with a stick after she plucked fruit, in a disturbing incident reported from Bahdala village of Una, Himachal Pradesh.The situation came to light after Rohit Jaswal, a Navy officer,&hellip; pic.twitter.com/enf0tFkVXa&lt;/p&gt;&lt;p&gt;&mdash; Hate Detector  (@HateDetectors) April 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അദ്ദേഹമാണ് സംഭവത്തിന്&zwj;റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിൽ കുട്ടി &quot;എന്നെ രക്ഷിക്കൂ, അങ്കിൾ, എന്നെ രക്ഷിക്കൂ&quot; എന്ന് നിലവിളിക്കുന്നത് കേൾക്കാം. പിന്നാലെ വീഡിയോ വൈറലാവുകയും മുൻ സൈനികനെതിരെ രൂക്ഷമായ വിമ&zwj;ർശനം ഉയരുകയും ചെയ്തു. പിന്നാലെ മുൻ സൈനികൻ തന്&zwj;റെ പ്രവർ&zwj;ത്തിയിൽ ക്ഷമാപണം നടത്തി. ഒപ്പം പെണ്&zwj;കുട്ടിയെ 'തന്&zwj;റെ മകളെ'ന്ന് വിശേഷിപ്പിക്കുകയും തന്&zwj;റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ശക്തമായ നടപടി വേണം&lt;/strong&gt;&lt;/h3&gt;&lt;p&gt;സഹായത്തിനായി കുട്ടി നിലവിളിക്കുന്നത് കേട്ടാണ് അതുവഴി പോവുകയായിരുന്ന പ്രദേശവാസി കൂടിയായ രോഹിത് ജയ്&zwnj;സ്വാൾ സംഭവം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ ഉന പോലീസ്, ബാലാവകാശ സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്&zwj;ട്ടുകളിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന്&zwj;റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. കുട്ടിയെ ബന്ധിച്ച മുന്&zwj; സൈനികനെതിരെ കർശനമായ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll"/>
        </item>
        <item>
            <title><![CDATA['പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല'; യാത്രക്കിടെ വിമാനത്തിനുള്ളിൽ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ]]></title>
            <link>https://www.asianetnews.com/viral-videos/passenger-slams-child-for-littering-on-bengaluru-flight-saying-money-cant-buy-class-articleshow-8cnmvmz</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/passenger-slams-child-for-littering-on-bengaluru-flight-saying-money-cant-buy-class-articleshow-8cnmvmz</guid>
            <pubDate>Fri, 17 Jul 2026 14:52:47 +0530</pubDate>
            <description><![CDATA[ഗുവാഹത്തി-ബെംഗളൂരു വിമാനത്തിൽ സഹയാത്രികനായ കുട്ടി മാലിന്യമിട്ടതിനെതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാരൻ. വിലകൂടിയ ഗാഡ്&zwnj;ജെറ്റുകൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് സാമാന്യബോധം പഠിപ്പിക്കുന്നില്ലെന്ന് ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqp4v09xnrx3bn3qqe65k39,imgname-passenger-slams-child-for-littering-on-bengaluru-flight-saying-money-cant-buy-class-1784280149000.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തിൽ രൂക്ഷവിമർശനവുമായി ഒരു യാത്രക്കാരൻ. കുടുംബം യാതൊരു സാമൂഹിക ബോധവുമില്ലാതെ പെരുമാറിയെന്നും, 'പണം കൊണ്ട് സംസ്കാരം വാങ്ങാനാവില്ല' എന്നും ഇയാൾ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. വിമാനത്തിന്റെ തറയിൽ മാലിന്യം നിറഞ്ഞുകിടക്കുന്നതിന്റെ ചിത്രവും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 10-12 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി ഐപാഡിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ബിസ്കറ്റ് കഴിക്കുകയും അതിന്റെ കവറുകളും പൊടിയും തറയിലേക്ക് ഇടുകയും ചെയ്തു. മാത്രമല്ല, കുടിക്കുകയായിരുന്ന ജ്യൂസ് തറയിൽ ഒഴിക്കുകയും ചെയ്തുവെന്ന് യാത്രക്കാരൻ ആരോപിക്കുന്നു. കുട്ടിയുടെ കുടുംബം നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് വ്യക്തമായിരുന്നു. എന്നാൽ വിലകൂടിയ ഗാഡ്&zwnj;ജെറ്റുകൾ വാങ്ങിക്കൊടുക്കുന്നതല്ലാതെ, അടിസ്ഥാനപരമായ മര്യാദകൾ കുട്ടിയെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ലെന്ന് യാത്രക്കാരൻ കുറ്റപ്പെടുത്തി. സംഭവം വലിയ ചർച്ചയായതോടെ പലരും സമാനമായ അഭിപ്രായങ്ങൾ പങ്കുവെച്ചു.&lt;/p&gt;&lt;h2&gt;വിമർശനം മാതാപിതാക്കൾക്ക് നേരെ&lt;/h2&gt;&lt;p&gt;&lsquo;സമ്പന്ന കുടുംബം, പക്ഷേ സാമാന്യബോധമില്ല&rsquo; എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ പ്രവൃത്തികൾ കണ്ടിട്ടും മാതാപിതാക്കൾ തിരുത്താനോ വൃത്തിയാക്കാനോ ശ്രമിച്ചില്ല. ഇത് തികച്ചും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്ന് പോസ്റ്റിൽ പറയുന്നു. ഈ മാലിന്യമെല്ലാം വൃത്തിയാക്കേണ്ടത് വിമാനത്തിലെ കാബിൻ ജീവനക്കാരാണെന്നും യാത്രക്കാരൻ ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സാമൂഹികമായ ഉത്തരവാദിത്തങ്ങളും പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന വാദമാണ് പോസ്റ്റിന് താഴെ കമന്റുകളായി നിറയുന്നത്. ഒരു ചെറിയ സംഭവമാണെങ്കിലും, പൊതു ഇടങ്ങളിലെ പെരുമാറ്റത്തെയും കുട്ടികളെ വളർത്തുന്നതിലെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ സമാനമായ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/passenger-slams-child-for-littering-on-bengaluru-flight-saying-money-cant-buy-class-articleshow-8cnmvmz"/>
        </item>
        <item>
            <title><![CDATA[സ്വർണക്കടയിൽ അതിവിദഗ്ദ്ധ കവർച്ച,10 മോതിരവും മാലകളും 'കവർന്നു', സിസിടിവി നോക്കിയ ഉടമ ഞെട്ടി; കള്ളൻ ഒരു വിഐപി പെരുച്ചാഴി]]></title>
            <link>https://www.asianetnews.com/crime-news/gold-missing-no-locks-broken-jewellery-owner-stunned-as-cctv-exposes-unlikely-thief-articleshow-99t7qko</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/gold-missing-no-locks-broken-jewellery-owner-stunned-as-cctv-exposes-unlikely-thief-articleshow-99t7qko</guid>
            <pubDate>Fri, 31 Jul 2026 15:34:36 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വർണ്ണത്തിന് പുറമെ അത് സൂക്ഷിച്ചിരുന്ന കവറുകളും അതിലെ വിലവിവരപ്പട്ടികകളും കാണാതായതാണ് കേസിന് വഴിത്തിരിവായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം ഉടമയെ അറിയിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyvt2sgvf149714a2777j7gh,imgname-gold-theft-1785492235803.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തുംകൂരു (കർണാടക): &lt;/strong&gt;കർണാടകയിലെ തുംകൂരുവിലുള്ള 'വിശ്വാസ് ജ്വല്ലറി'യിൽ നിന്ന് 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണമാലകളും മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. പൂട്ടുപൊളിക്കാതെയും ആരും അകത്തുകടക്കാതെയും സ്വർണ്ണം എങ്ങനെ അപ്രത്യക്ഷമായി എന്ന് ആശങ്കപ്പെട്ട് സിസിടിവി പരിശോധിച്ച ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം. കവർച്ച നടത്തിയത് മനുഷ്യനല്ല, ഒരു പെരുച്ചാഴിയായിരുന്നു!&lt;/p&gt;&lt;p&gt;സ്വർണ്ണത്തിന് പുറമെ അത് സൂക്ഷിച്ചിരുന്ന കവറുകളും അതിലെ വിലവിവരപ്പട്ടികകളും കാണാതായതാണ് കേസിന് വഴിത്തിരിവായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം ഉടമയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ആഭരണങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് പ്രൈസ് ടാഗുകളും കാണാതായിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.&lt;/p&gt;&lt;p&gt;ഒരു മനുഷ്യനാണ് സ്വർണ്ണം മോഷ്ടിക്കുന്നതെങ്കിൽ ആഭരണം മാത്രം എടുത്ത് പ്രൈസ് ടാഗുകൾ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ടാഗുകളും കാണാനില്ലായിരുന്നു. ഇതിൽ നിന്നാണ് അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഊഹിച്ചത് എന്ന് കടയുടമ പറഞ്ഞു.&lt;/p&gt;&lt;h2&gt;പുലർച്ചെ 4.30-ന് 'വില്ലൻ' ക്യാമറയിൽ&lt;/h2&gt;&lt;p&gt;കടക്കുള്ളിലെ രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ട് ഉടമയും ജീവനക്കാരും ഞെട്ടിയത്. പുലർച്ചെ 4.30 ഓടെ ഒരു പെരുച്ചാഴി വന്ന് സ്വർണ്ണ മോതിരം കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പ്രൈസ് ടാഗുകളിലെ കടലാസ് തിന്നാൻ എത്തിയ പെരുച്ചാഴി ടാഗിനൊപ്പം സ്വർണ്ണാഭരണങ്ങളും വലിച്ച് മാളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജീവനക്കാർ കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിൽ എലിയുടെ ഇടുങ്ങിയ മാളങ്ങൾ കണ്ടെത്തുകയും, അവിടെ ഒളിപ്പിച്ചുവെച്ച നിലയിൽ കാണാതായ 10 മോതിരങ്ങളും 2 മാലകളും പ്രൈസ് ടാഗുകളും അതേപടി വീണ്ടെടുക്കുകയും ചെയ്തു. മുഴുവൻ ആഭരണങ്ങളും തിരികെ ലഭിച്ച ആശ്വാസത്തിലാണ് ജ്വല്ലറി ഉടമയും ജീവനക്കാരും.&lt;/p&gt;&lt;p&gt;Karnataka | Rat caught on CCTV carrying gold ring after 10 rings and 2 chains were missing from a jewellery shop. pic.twitter.com/odGPQr19pU&lt;/p&gt;&lt;p&gt;&mdash; The Indian Express (@IndianExpress) July 30, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/crime-news/gold-missing-no-locks-broken-jewellery-owner-stunned-as-cctv-exposes-unlikely-thief-articleshow-99t7qko"/>
        </item>
        <item>
            <title><![CDATA[വെള്ള പുതച്ച് കർണാടകയിലെ ഗ്രാമങ്ങൾ; മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq</guid>
            <pubDate>Thu, 19 Mar 2026 15:44:59 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ ധാർവാഡ് ജില്ലയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ആലിപ്പഴ വർഷം പ്രദേശത്തെ മഞ്ഞിൽ പുതപ്പിച്ചു. കശ്മീരിന് സമാനമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പലരും ഇത് യഥാർത്ഥ മഞ്ഞുവീഴ്ചയാണോ എന്ന് സംശയിച്ചു. കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് മഴയും ഇടിമിന്നലും പ്രവചിച്ചിരുന്നു. ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് വാഹന ഗതാഗതം നിലച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2sd8e0dkw8kcfn7904cg3s,imgname-heavy-hailstorm-in-karnadaka-1773915251136.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളിൽ മ&zwnj;ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളിൽ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്. എന്നാൽ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം. അതെ കഴിഞ്ഞ ദിവസങ്ങളിൽ കർണാകട ഗ്രാമങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു. ഇതോടെ ഭൂമിയും മരങ്ങളും ഏതാണ്ട് മുഴുവനായും മഞ്ഞിൽ പുതച്ച് നിൽക്കുന്ന കർണാടക ഗ്രാമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രകൃതിയുടെ വിക&zwj;ൃതി&lt;/strong&gt;&lt;/h2&gt;&lt;p&gt;കശ്മീരിലെ ഒരു കുന്നിൻ പ്രദേശത്തിന് സമാനമായ ദൃശ്യമെന്നായിരുന്നു കർണാടകയിലെ ദൃശ്യങ്ങളെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച (മാർച്ച് 18) വൈകുന്നേരം കർണാടകയിലെ ധാർവാഡ് ജില്ലയിലെ കൽഘട്ട്ഗി പട്ടണത്തിനും സമീപ ഗ്രാമങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ ആലിപ്പഴ വർഷമുണ്ടായി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ശക്തമായ ആലിപ്പഴ വർഷമായിരുന്നതിനാൽ മണിക്കുറുകൾക്കുള്ളിൽ പ്രദേശം മുഴുവനായും മഞ്ഞിൽ പുതഞ്ഞു. റോഡുകളും മരങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ള വിരിച്ചത് പോലെ മഞ്ഞിൽ പുതഞ്ഞ് കിടന്നു. ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഗ്രാമവാസികൾ മഞ്ഞിൽ കളിക്കുന്നതും മറ്റുമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Hubbali resembled snow covered Kashmir after an intense hailstorm struck Kalaghatagi town, covering roads, houses, and vehicles in thick layers of ice. People were left shocked at the rare phenomenon. pic.twitter.com/DqBSFz3yfR&lt;/p&gt;&lt;p&gt;&mdash; Deepak Bopanna (@dpkBopanna) March 17, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;എഐയോയെന്ന് സംശയിച്ച്&lt;/strong&gt;&lt;/h3&gt;&lt;p&gt;ആലിപ്പഴം വീണ് വെള്ള നിറത്തിലായ റോഡുകളും ഗ്രാമ ചിത്രങ്ങളും കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അത് എഐ നിർമ്മിതമാണോയെന്ന് സംശയിച്ചു. പലരും കർണാടകയിൽ മഞ്ഞ് വീഴ്ചയോ എന്ന് അതിശയം കൊണ്ടു. കാലാവസ്ഥാ വ്യതിയാന കാലത്ത് ഇനിയും എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം ശക്തമായി മഞ്ഞ് വീഴ്ചയിൽ വാഹനങ്ങൾ റോഡുകളിൽ സ&zwj;ർവീസ് നിർത്തിവച്ചു. ആലിപ്പഴം ഉരുകി മാറുന്നത് വരെ വാഹന ഗതാഗതം നിർത്തിവച്ചു. ധാർവാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷവും മഴയും റിപ്പോർട്ട് ചെയ്തെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് കൽഘട്ട്ഗിയിൽ തീവ്രത വളരെ കൂടുതലായിരുന്നെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇടിമിന്നൽ മുന്നറിയിപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്&zwj;റെ (IMD) ബെംഗളൂരു കേന്ദ്രം മാർച്ച് 18 ന് നിരവധി ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ബെംഗളൂരു, ചിക്കബെല്ലാപൂർ, കോലാർ, തുംകുരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ദാവണഗെരെ, ബെല്ലാരി, വിജയനഗര എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിച്ചിരുന്നു. അതേസമയം ചാമരാജനഗർ, മൈസൂരു, ഹാസൻ, ബെലഗാവി, ധാർവാഡ്, വിജയപുര, കൊപ്പൽ, ഹുബ്ബള്ളി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച് 20 വരെ കർണാടകയുടെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ഭാഗങ്ങളിൽ ഇടിമിന്നലും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq"/>
        </item>
        <item>
            <title><![CDATA[ക്ഷേത്ര സമീപത്തെ മരത്തിന്റെ വേരുകളെന്ന് സംശയം, കണ്ടത് ഒരു കൂട്ടം പെരുമ്പാമ്പുകൾ, ഭയന്ന് നാട്ടുകാർ, ആക്രമിക്കില്ലെന്ന് വനംവകുപ്പ്]]></title>
            <link>https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm</guid>
            <pubDate>Thu, 19 Mar 2026 15:41:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2s48jrh5tjge3e55kqa54t,imgname-giant-python-cluster--1773914956376.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകൾ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Massive python Near Temple in Himachal.That too they are super fast and active.Horrific.#python pic.twitter.com/l7wrQve3HP&lt;/p&gt;&lt;p&gt;&mdash; David (@Davidapatriot) March 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സമീപ മേഖലയിൽ ആടുകളേയും പശുക്കളേയും വളർത്തുന്ന സാധാരണക്കാർ നിരവധിയുള്ള സ്ഥലമാണ്. പെരുമ്പാമ്പുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് എത്താനും ഭീതിയുണ്ടെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.സംഭവം മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകൾ ആക്രമണകാരികളെല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് മേഖലയിൽ കണ്ടത്. വലുപ്പം ഏറയെുണ്ടെങ്കിലും ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്നതാണ് ഇവയുടെ രീതി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm"/>
        </item>
        <item>
            <title><![CDATA[റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ; വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5</guid>
            <pubDate>Wed, 18 Mar 2026 11:42:39 +0530</pubDate>
            <description><![CDATA[സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു കുടുംബം അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചു. യാത്രാ ദുരിതം കാണിക്കാനാണ് ഇത് ചെയ്തതെന്ന് പറഞ്ഞെങ്കിലും, കൊറിയർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് കുടുംബത്തെ കസ്റ്റഡിയിലെടുത്തു. പിന്നീട് മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkzs65wxwe83yk45wahxfyap,imgname-woman-try-to-parsel-her-father-1773814355869.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;സ&lt;/strong&gt;മൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ&zwj;ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.&lt;/p&gt;&lt;h2&gt;&lt;strong&gt;ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്&zwj;റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്&zwj;റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ&zwj;ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;We live in a weird weird world. Daughter &amp;amp; family pack father in a gunny bag,take him to a courier office,ask staff to send parcel out of Bengaluru, all this for a reel showing it's easier to courier a man than get bus &amp;amp; train tickets this festive season. Land in police station. pic.twitter.com/ROz2SWjFpT&lt;/p&gt;&lt;p&gt;&mdash; Deepak Bopanna (@dpkBopanna) March 17, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ടിക്കറ്റിനെക്കൾ 'കൊറിയർ' എളുപ്പമെന്ന്&lt;/strong&gt;&lt;/h3&gt;&lt;p&gt;പോലീസ് ചോദ്യം ചെയ്യലിൽ ഉത്സവ സീസണിൽ ബസ്, ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ കൊറിയർ ചെയ്ത് അയക്കുന്നതെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് കുടുംബം അവകാശപ്പെട്ടതെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. ഒടുവിൽ, തങ്ങളുടെ പ്രവർത്തി നിരുത്തരവാദപരവും അപകടകരവുമാണെന്ന് സമ്മതിച്ചുകൊണ്ട് കുടുംബം ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പോലീസ് ഇവരെ വിട്ടയച്ചെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പരിപാടികൾ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റീലുകൾ നിരോധിക്കണമെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5"/>
        </item>
        <item>
            <title><![CDATA[റോഡിൽ വച്ച് ബൈക്ക് യാത്രക്കാരനുമായി തർക്കം, അൽപം ക്ഷമിച്ചു, പിന്നാലെ കൊച്ചുബാലനെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്]]></title>
            <link>https://www.asianetnews.com/international-news/boy-picks-fight-with-biker-even-showing-chappal-at-biker-dispute-lands-him-in-dirt-articleshow-m7t4ypk</link>
            <guid isPermaLink="true">https://www.asianetnews.com/international-news/boy-picks-fight-with-biker-even-showing-chappal-at-biker-dispute-lands-him-in-dirt-articleshow-m7t4ypk</guid>
            <pubDate>Sun, 05 Jul 2026 16:34:22 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതേ കുട്ടികളുമായി മുൻപും തർക്കമുണ്ടായ വീഡിയോ യുവാവ് പങ്ക് വച്ചിട്ടുണ്ട്.അന്നും സമാനമായ രീതിയിൽ കുട്ടിയെ യുവാവ് വലിച്ചെറിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrz02jmmz9kryynn9kstynh,imgname-biker-throw-boy-into-dirt--1783249242708.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ബൈക്ക് യാത്രക്കാരനുമായി തർക്കം. ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ കൊച്ചുബാലനെ സമീപത്തെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രക്കാരൻ. അർജന്റീന ജഴ്സിയണിഞ്ഞ് നിൽക്കുന്ന ഒരു കൂട്ടം കൌമാരക്കാരുമായാണ് ബൈക്ക് യാത്രക്കാരൻ വഴക്കിടുന്നത്. വഴിയിൽ വെച്ച് ഒരു ബൈക്ക് യാത്രക്കാരനും ചെറിയൊരു കുട്ടിയും തമ്മിൽ തർക്കം അപ്രതീക്ഷിതമായാണ് കൈവിട്ട് പോവുന്നത്. ബൈക്കിലിരിക്കുന്ന യുവാവിനോട് കുട്ടി ദേഷ്യപ്പെടുകയും യുവാവിനെ ശാരീരികമായി നേരിടാൻ ആക്രോശത്തോടെ മുന്നോട്ട് വരികയും ചെയ്യുന്നു. പ്രായത്തിലും ശരീരവലിപ്പത്തിലും ഏറെ ചെറുതായിട്ടും കൂടി കൌമാരക്കാരൻ ഒട്ടും ചിന്തിക്കാതെ ബൈക്ക് യാത്രക്കാരന് നേരെ തിരിയുകയായിരുന്നു. തുടക്കത്തിൽ തർക്കം കൂളായി കൈകാര്യം ചെയ്ത യുവാവ് അപ്രതീക്ഷിതമായാണ് പ്രകോപിതനായത്.&lt;/p&gt;&lt;p&gt;ബൈക്കിൽ നിന്നും താഴെയിറങ്ങി കുട്ടിയെ ഇരു കൈകൾ കൊണ്ടും വായുവിൽ പൊക്കിയെടുക്കുകയായിരുന്നു. പിന്നാലെ റോഡിനോട് ചേർന്ന് കിടന്നിരുന്ന പുല്ലുനിറഞ്ഞ വലിയൊരു പാടത്തേക്ക് കുട്ടിയെ ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. പരിക്കേൽക്കാത്ത രീതിയിൽ മൃദുവായ പുൽത്തകിടിയിലേക്കാണ് ബാലൻ വീണത്.കുട്ടി പാടത്തേക്ക് വീണയുടൻ തന്നെ ബൈക്ക് യാത്രക്കാരൻ തന്റെ ബൈക്കിൽ കയറി അവിടെ നിന്നും വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു. കുട്ടി പെട്ടെന്ന് തന്നെ എഴുന്നേൽക്കുന്നുണ്ടെങ്കിലും, സംഭവിച്ച കാര്യങ്ങൾ ഉൾക്കൊള്ളാനാകാതെ അന്തംവിട്ട് ബൈക്ക് പോയ വഴിയിലേക്ക് നോക്കി നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതേ കുട്ടികളുമായി മുൻപും തർക്കമുണ്ടായ വീഡിയോ യുവാവ് പങ്ക് വച്ചിട്ടുണ്ട്.അന്നും സമാനമായ രീതിയിൽ കുട്ടിയെ യുവാവ് വലിച്ചെറിഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I just went to his channel. He yeeted another kid https://t.co/0kblFqGsv0 pic.twitter.com/0VChhKUeXo&lt;/p&gt;&lt;p&gt;&mdash; Troydan (@Troydan) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. കുട്ടിയുടെ അനാവശ്യമായ ദേഷ്യത്തെയും ധൈര്യത്തെയും വളരെ ലളിതമായും തമാശയായും കൈകാര്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ ബുദ്ധിയെയും പ്രതികരണത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/international-news/boy-picks-fight-with-biker-even-showing-chappal-at-biker-dispute-lands-him-in-dirt-articleshow-m7t4ypk"/>
        </item>
        <item>
            <title><![CDATA[ഭക്ഷണം പാകം ചെയ്യാൻ ഗ്യാസില്ല, സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് പാനീപൂരി, ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന്]]></title>
            <link>https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o</guid>
            <pubDate>Mon, 16 Mar 2026 10:40:21 +0530</pubDate>
            <description><![CDATA[&lt;p&gt;സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kktgpxwt1amxrwacyq2kpnek,imgname-pani-puri-1773637695386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: എൽപിജി ലഭ്യതക്കുറവ് രൂക്ഷമായതോടെ പശ്ചിമ ബംഗാളിൽ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പകരം നൽകിയത് പാനിപൂരി. പശ്ചിമ ബംഗാളിലെ ഭദ്രകാളി ഹൈ സ്കൂളിലാണ് ഉച്ചഭക്ഷണമായി പാനിപൂരി നൽകിയത്. ഉച്ച ഭക്ഷണം പാകം ചെയ്യാനുള്ള എൽപിജി സിലിണ്ടർ ലഭ്യമാകാതെ വന്നതോടെയാണ് സംഭവം. സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റ് ആയ നന്ദിത സർക്കാർ ആണ് ഉച്ച സമയത്തെ പാനീപൂരി വിതരണത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വിദ്യാർത്ഥികൾ പ്ലേറ്റുമായി എത്തി പാനീ പൂരി വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പാനീ പൂരി എങ്ങനെ ബദലാകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ കുട്ടികൾക്ക് സ്ട്രീറ്റ് ഫുഡ് എന്നും താൽപര്യമാണെന്നും സന്തോഷത്തോടെയാണ് വിദ്യാർതത്ഥികൾ പാനീപൂരി കഴിക്കുന്നതെന്നും മറുവാദം ഉയരുന്നത്. സമീകൃത ആഹാരത്തിന് പകരമാവില്ല ഇത്തരം ചെറുപലഹാരമൊന്നും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാജ്യത്ത് എൽപിജി ലഭ്യതയേക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ദൃശ്യമെന്നും പലരും പ്രതികരിക്കുന്നത്. ഇസ്രയേൽ യുഎസ് ഇറാൻ സംഘർഷത്തോടെ രൂക്ഷമായ ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്ക് ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Nandita Sarkar (@sarknandita)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്നും നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോ​ഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o"/>
        </item>
        <item>
            <title><![CDATA[വിദേശത്ത് ജീവിതം 'സെറ്റ്' ആണെന്നാണ് ആളുകളുടെ വിചാരം, എന്നാൽ സത്യമിതാണ്; അമേരിക്കയിൽ നിന്ന് ഇന്ത്യൻ യുവാവിന്‍റെ വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/indian-man-from-bihar-shared-video-comparing-his-daily-life-in-us-and-in-home-articleshow-msyrmgm</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/indian-man-from-bihar-shared-video-comparing-his-daily-life-in-us-and-in-home-articleshow-msyrmgm</guid>
            <pubDate>Thu, 25 Jun 2026 11:23:14 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ യുവാവ്, തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ വിദേശ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. നാട്ടിലുള്ളവർ ആഡംബരമായി കാണുന്ന പലതും അമേരിക്കയിലെ ശരാശരി ജീവിതത്തിൻ്റെ ഭാഗം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രവാസികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvymvrzcqkzfnwm2m57st905,imgname-fotojet---2026-06-25t111139.150-1782366200812.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂയോർക്ക്: വിദേശത്തു ജോലി ചെയ്യുന്ന ഒരു പ്രവാസിയുടെ ജീവിതം കാണുമ്പോൾ നാട്ടിലുള്ളവർക്ക് അത് വലിയ ആഡംബരമായി തോന്നാം. എന്നാൽ, വിദേശ ജീവിതത്തിന്റെ യഥാർത്ഥ വശങ്ങൾ തുറന്നുകാട്ടുന്ന രണ്ട് ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ തന്&zwj;റെ ദൈനംദിന ജീവിതം നാട്ടിലെ ജീവിതത്തിൽ നിന്ന് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് അർഹം ഇഷ്തിയാക് എന്ന ഇന്ത്യൻ യുവാവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അർഹം ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശത്തേക്ക് താമസം മാറിയത് സൗകര്യങ്ങളെയും ആഡംബരങ്ങളെയും കുറിച്ചുള്ള തന്&zwj;റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിയെന്നും അദ്ദേഹം പറയുന്നുണ്ട്.&lt;/p&gt;&lt;p&gt;&lsquo;ഒരേ വ്യക്തി... തികച്ചും വ്യത്യസ്തമായ യാഥാർത്ഥ്യം&rsquo;. &lsquo;ബിഹാറിലെ ശരാശരി ജീവിതം വേഴ്സസ് യുഎസിലെ ശരാശരി ജീവിതം&rsquo; എന്ന അടിക്കുറിപ്പോടെയാണ് അർഹം വീഡിയോ പങ്കുവെച്ചത്. തനിക്ക് നല്ലൊരു ജോലിയുള്ളതിനാലും ഏറ്റവും പുതിയ ഐഫോൺ ഉപയോഗിക്കുന്നതിനാലും നന്നായി വസ്ത്രം ധരിച്ച് അടിക്കടി യാത്രകൾ ചെയ്യുന്നതിനാലും നാട്ടിലുള്ളവർ വിചാരിക്കുന്നത് തന്റെ ജീവിതം പൂർണ്ണമായും 'സെറ്റ്' ആണെന്നാണ്. എന്നാൽ, ഇതൊന്നും അവിടെ വലിയ കാര്യമല്ലെന്ന് യുവാവ് പറയുന്നു.&lt;/p&gt;&lt;p&gt;സത്യത്തിൽ ഇതൊക്കെ ഇവിടുത്തെ വളരെ സാധാരണക്കാരായ മനുഷ്യരുടെ ശരാശരി ജീവിതം മാത്രമാണ്. ആളുകൾക്ക് ഇതിനപ്പുറവും വലിയ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും, ഇതൊരു തികച്ചും സാധാരണമായ ജീവിത നിലവാരം മാത്രമാണെന്നും അർഹം വ്യക്തമാക്കുന്നു. നിരവധി ഇന്ത്യൻ പ്രവാസികളാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സമൂഹത്തിലെ ജാതീയതയ്ക്കും വിഭജനങ്ങൾക്കും പിന്നാലെ പോകാതെ, ജീവിതനിലവാരവും സാമൂഹിക വികസനവും മെച്ചപ്പെടുത്തുന്നതിലേക്ക് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്&zwj;റ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Arham Ishteyak (@arham_987)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/indian-man-from-bihar-shared-video-comparing-his-daily-life-in-us-and-in-home-articleshow-msyrmgm"/>
        </item>
        <item>
            <title><![CDATA[മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്, തണുത്ത് വിറച്ചുള്ള നിലവിളി പോലും കേൾക്കാതെ ക്രൂരത]]></title>
            <link>https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</guid>
            <pubDate>Wed, 01 Apr 2026 12:42:47 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3trykcrysmvv5v0e3d8ht9,imgname-uttar-pradesh-1775023979116.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാപുർ: മോഷണം ആരോപിച്ച് കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹാപുറിൽ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് 7 വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്&zwnj;ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. നാട്ടുകാരനായ ഒരാളുടെ മകനാണ് ഏഴ് വയസുകാരൻ. കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Shantidoot locked an innocent mere 7-year-old boy, in a deep freezer who probably doesn't even fully understand the meaning of theft, was accused of stealing by the shopkeeper, who, in the name of punishment, locked him inside a cold deep freezer.&amp;nbsp;pic.twitter.com/AsZLpo2lis&lt;/p&gt;&lt;p&gt;&mdash; Oxomiya Jiyori  (@SouleFacts) March 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ അവ്നീഷ് കുമാർ പറഞ്ഞു. ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പൊലീസ് വിശദമാക്കുന്നത്. മുഹമ്മദ് ആസാദിന് ആ പ്രദേശത്ത് ഒരു കാർ വർക്ക്&zwnj;ഷോപ്പുണ്ട്. കുട്ടിയും അതേ നാട്ടുകാരനാണ്. കുട്ടി സാധനങ്ങൾ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r"/>
        </item>
        <item>
            <title><![CDATA[ഐപിഎസുകാരിക്കും രക്ഷയില്ല, അറസ്റ്റ് വിവരം വിശദമാക്കി വീഡിയോ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബോഡി ഷേമിംഗ് രൂക്ഷം,കമന്റ് ബോക്സ് പൂട്ടേണ്ട ഗതികേടിൽ പൊലീസ്]]></title>
            <link>https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5</guid>
            <pubDate>Thu, 19 Mar 2026 16:23:39 +0530</pubDate>
            <description><![CDATA[&lt;p&gt;വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2vbyze483z5gzzqxx98x1c,imgname-aparna-rajat-kaushik-1773917305838.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിർസപൂർ: അറസ്റ്റ് വാർത്തയെക്കുറിച്ച് വിശദമാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷേമിംഗ്. അധിക്ഷേപം പരിധികൾ ലംഘിച്ചതോടെ കമന്റ് ബോക്സ് പൂട്ടി പൊലീസ്. ഉത്തർ പ്രദേശിലെ മിർസപൂരിലാണ് പൊതുസേവന രംഗത്തുള്ള വനിതകൾ നേരിടേണ്ടി വരുന്ന അധിക്ഷേപത്തേക്കുറിച്ച് മാതൃകയാക്കാവുന്ന സംഭവം നടന്നത്. ഏറെക്കാലമായി പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ പിടികൂടിയ സംഭവത്തേക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മിർസാപൂരിലെ പൊലീസ് സൂപ്രണ്ട് അപർണ രജത് കൌഷിക് ഐപിഎസിനാണ് രൂക്ഷമായ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥയുടെ മികച്ച പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കുന്നതിന് പകരം അശ്ലീല പരാമർശമാണ് അപർണ രജത് കൌഷിക് നേരിടേണ്ടി വന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്. കമന്റ് ബോക്സ് അടച്ച പൊലീസ് നടപടിക്ക് നേരെയും വിമർശനം ശക്തമാണ്. അശ്ലീല പരാമർശം നടത്തിയവരെ പിടികൂടുന്നതിന് പകരം കമന്റ് ബോക്സ് അടയ്ക്കുന്നതാണോ പൊലീസിന്റെ കൃത്യനിർവ്വഹണമെന്നാണ് ഉയരുന്ന വിമർശനം. സൈബർ ബൂള്ളിയിംഗിനെതിരെ വലിയ രീതിയിലുള്ള ചർച്ചയുയരാൻ സംഭവം കാരണമായിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഇത്തരം അധിക്ഷേപം നേരിടുമ്പോൾ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നാണ് നിരവധി ആളുകൾ ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;2018ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് അപർണ. നിലവിൽ മിർസാപൂരിലെ പൊലീസ് സൂപ്രണ്ടാണ് അപർണ. ഗുരഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപർണ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത്. വർഷത്തിൽ 18 ലക്ഷം രൂപയോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അപർണ ജനസേവനത്തിന് ഇറങ്ങിയത്. മുൻപ് അമേഥിയുടെ പൊലീസ് സൂപ്രണ്ടായിരുന്ന അപർണ കാസാഗഞ്ച്, ഔറേയ്യ എന്നിവിടങ്ങളിൽ നിരവധി പൊലീസ് നടപടികളുടെ ഭാഗമായിട്ടുണ്ട്. ലക്നൌവ്വിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലയും അപർണ നിർവ്വഹിച്ചിട്ടുണ്ട്. എൻഐടി അലഹബാദിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് അപർണ സിവിൽ സർവീസിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5"/>
        </item>
        <item>
            <title><![CDATA[ഹൈ വോള്‍ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണത് ട്രെയിനിന് മുകളിൽ, തീ പടര്‍ന്നു; നിലവിളിച്ചോടി യാത്രക്കാർ-വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/watch-video-high-voltage-wire-snaps-and-falls-on-train-sparks-fire-passengers-flee-in-terror-articleshow-rf6bqwy</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/watch-video-high-voltage-wire-snaps-and-falls-on-train-sparks-fire-passengers-flee-in-terror-articleshow-rf6bqwy</guid>
            <pubDate>Thu, 30 Jul 2026 16:33:04 +0530</pubDate>
            <description><![CDATA[&lt;p&gt;ദാൻകുനിയിൽ നിന്ന് സീൽദയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ ദക്ഷിണേശ്വറിന് സമീപമെത്തിയപ്പോഴാണ് തൊട്ടു മുകളിലെ ഹൈ വോള്&zwj;ട്ടേജ് ഇലക്ട്രിക് ലൈൻ ഉഗ്രശബ്ദത്തോടെ ട്രെയിനിന്&zwj;റെ എഞ്ചിന് മുകളിലേക്ക് പൊട്ടി വീണ് തീ പിടിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kysb26hy6dpr1a16t72pa909,imgname-train-electric-line-1785409378878.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊൽക്കത്ത: &lt;/strong&gt;കൊൽക്കത്തയിലെ തിരക്കേറിയ സീൽദ&ndash;ദാൻകുനി സബർബൻ റെയിൽവേ പാതയിൽ ട്രെയിനിന്&zwj;റെ എഞ്ചിന് മുകളിലേക്ക് ഹൈ വോള്&zwj;ട്ടേജ് ഇലക്ട്രിക് ലൈൻ പൊട്ടി വീണ് വീണ് തീ പടര്&zwj;ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബുധനാഴ്ച രാത്രി 8.50-ഓടെ ദക്ഷിണേശ്വർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇലക്ട്രിക് ലൈൻ പൊട്ടി വീണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ചതോടെ നൂറുകണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി.&lt;/p&gt;&lt;p&gt;ദാൻകുനിയിൽ നിന്ന് സീൽദയിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിൻ ദക്ഷിണേശ്വറിന് സമീപമെത്തിയപ്പോഴാണ് തൊട്ടു മുകളിലെ ഹൈ വോള്&zwj;ട്ടേജ് ഇലക്ട്രിക് ലൈൻ ഉഗ്രശബ്ദത്തോടെ ട്രെയിനിന്&zwj;റെ എഞ്ചിന് മുകളിലേക്ക് പൊട്ടി വീണ് തീ പിടിച്ചത്. ഇതോടെ യാത്രക്കാര്&zwj; സ്റ്റേഷനിലൂടെ പരിഭ്രാന്തരായി ഓടി. അപകട വിവരമറിഞ്ഞയുടൻ റെയിൽവേ എൻജിനീയർമാരും ടവർ വാഗണും സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചു. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് തകരാറിലായ ലോക്കൽ ട്രെയിൻ ട്രാക്കിൽ തന്നെ കിടന്നതോടെ ഈ വഴിയുള്ള മറ്റ് സർവീസുകൾ പൂർണമായും മുടങ്ങി. ട്രാക്കുകളുടെ സുരക്ഷയും വൈദ്യുതി വിതരണവും ഉറപ്പാക്കിയ ശേഷമാണ് പിന്നീട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by suvo mondal (@suvomondal9143)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കൊൽക്കത്ത മെട്രോപൊളിറ്റൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സബർബൻ പാതകളിലൊന്നാണ് സീൽദ&ndash;ദാൻകുനി റൂട്ട്. ആയിരക്കണക്കിന് ജീവനക്കാരും വിദ്യാർത്ഥികളുമാണ് ദിനംപ്രതി ഈ റൂട്ടിനെ ആശ്രയിക്കുന്നത്. രാത്രിയിലെ തിരക്കേറിയ സമയത്തുണ്ടായ ഗതാഗത തടസം യാത്രക്കാരെ ദുരിതത്തിലാക്കി. മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടി വന്ന പലരും പിന്നീട് ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ആശ്രയിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്. ദാൻകുനി റൂട്ടിലുണ്ടായ തകരാർ കാരണം സമീപത്തെ മറ്റ് സബർബൻ പാതകളിലെയും ട്രെയിൻ ഗതാഗതം താറുമാറായി. സീൽദ മെയിൻ ലൈൻ, ബംഗാവ് ലൈൻ എന്നിവിടങ്ങളിലൂടെയുള്ള സർവീസുകൾ വൈകിയാണ് ഓടിയത്. ഇത് കൊൽക്കത്തയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം ജനത്തിരക്കിനും യാത്രാക്കുരുക്കിനും കാരണമായി.&lt;/p&gt; &lt;strong&gt;View on Threads&lt;/strong&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/watch-video-high-voltage-wire-snaps-and-falls-on-train-sparks-fire-passengers-flee-in-terror-articleshow-rf6bqwy"/>
        </item>
        <item>
            <title><![CDATA[ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍]]></title>
            <link>https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq</guid>
            <pubDate>Wed, 11 Mar 2026 14:45:18 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ ഉറക്കെ വീഡിയോ വെച്ച യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി. ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kke2v0x4bpfy5netvw3ewbyy,imgname-a-woman-arguing-with-flight-attendants-and-police-on-an-american-airlines-flight-from-miami-to-tampa-after-being-asked-to-use-headphones-1773220496292.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിയാമി: വിമാനയാത്രയ്ക്കിടെ ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉറക്കെ വീഡിയോ വെച്ചതിനെച്ചൊല്ലി വിമാനത്തിനുള്ളിൽ യുവതിയുടെ കടുത്ത പ്രതിഷേധവും ബഹളവും. അമേരിക്കൻ എയർലൈൻസിലെ മിയാമിയിൽ നിന്നും ടാംപയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഒടുവിൽ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനം പുറപ്പെടുന്നതിന് മുൻപേ ഗേറ്റിൽ വെച്ച് തന്നെ ഫോണിൽ ഉറക്കെ വീഡിയോ വെക്കരുതെന്ന് വിമാന ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് അതീവ പ്രകോപനപരമായാണ് അവർ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;യുവതി മദ്യലഹരിയിലായിരുന്നുവെന്നും എല്ലാവരെയും ശല്യം ചെയ്യുന്ന രീതിയിൽ ഉറക്കെ വീഡിയോ വെക്കുകയായിരുന്നുവെന്നും സഹയാത്രക്കാർ പറയുന്നു. ജീവനക്കാരോട് വളരെ മോശമായും ധിക്കാരപരമായുമാണ് അവർ സംസാരിച്ചത്. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ വീഡിയോ വെച്ചത്, അതും 50 ശതമാനം ശബ്ദത്തിൽ മാത്രം. അതിന്റെ പേരിലാണോ എന്നെ പുറത്താക്കുന്നത് എന്ന് യുവതി വിമാനത്തിനുള്ളിൽ അലറി വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബഹളം നിയന്ത്രണാതീതമായതോടെ പൊലീസ് എത്തി യുവതിയെ വിമാനത്തിന് പുറത്തേക്ക് മാറ്റി. യുവതിയെ പുറത്താക്കുന്നത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ കൈയ്യടിച്ചാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്.&lt;/p&gt;&lt;p&gt;അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതീവ സംയമനത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് വീഡിയോ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ വിമാനത്തിനുള്ളിൽ ഓഡിയോയോ വീഡിയോയോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിൽ നിന്നും പുറത്താക്കുന്നതിനും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനും വരെ ഇത്തരം നിയമലംഘനങ്ങൾ കാരണമായേക്കാം. വിമാന ജീവനക്കാരെ ആക്രമിക്കുക, നഗ്നപാദനായി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളുടെ ഗണത്തിലാണ് ഓഡിയോ ഉറക്കെ വെക്കുന്നതിനെയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq"/>
        </item>
        <item>
            <title><![CDATA[കോടീശ്വരനാണെങ്കിലും വന്ന വഴി മറന്നില്ല! ലംബോർഗിനിയിലെ യാത്രക്കിടെ ഓട്ടോ ഡ്രൈവറെ കണ്ട നിമിഷം, ഹൃദയം കവർന്നെന്ന് സോഷ്യൽ മീഡിയ]]></title>
            <link>https://www.asianetnews.com/viral-videos/bengaluru-entrepreneur-handed-over-lamborghini-key-to-autorickshaw-driver-viral-video-articleshow-vkzmezm</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/bengaluru-entrepreneur-handed-over-lamborghini-key-to-autorickshaw-driver-viral-video-articleshow-vkzmezm</guid>
            <pubDate>Mon, 06 Jul 2026 18:23:52 +0530</pubDate>
            <description><![CDATA[&lt;p&gt;ലംബോർഗിനിയിലെ യാത്രക്കിടെ ഓട്ടോ ഡ്രൈവറെ കണ്ട വ്യവസായിയുടെ അപ്രതീക്ഷിത പെരുമാറ്റത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ. ലംബോർഗിനി ഓടിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് താക്കോൽ നൽകി പകരമായി രാകേഷ് ഇദ്ദേഹത്തിന്&zwj;റെ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvqacge8aw4hgz14vrr6dwv,imgname-lamborghini-video-1783341855246.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: ഒരു ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ ലളിതമായൊരു സംഭാഷണം ഒടുവിൽ ഒരിയ്ക്കലും മറക്കാനാകാത്ത ഒരു അപൂർവ്വ നിമിഷത്തിന് വഴിയൊരുക്കിയ കാഴ്ചയാണ് ഇപ്പോള്&zwj; സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു സൂപ്പർ കാർ ഓടിച്ചു നോക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് തന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനിയുടെ ചാവി കൈമാറി കൈയടി നേടുകയാണ് ബെംഗളൂരുവിലെ പ്രമുഖ വ്യവസായിയായ രാകേഷ് കെ.എൻ.വി. രാകേഷ് തന്നെയാണ് ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വ്യവസായിയുടെ ഈ പെരുമാറ്റത്തെയും വിശ്വാസത്തെയും പ്രശംസിച്ചുകൊണ്ട് വീഡിയോ ഇതിനകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.&lt;/p&gt;&lt;p&gt;രാകേഷ് തന്റെ തിളങ്ങുന്ന മഞ്ഞ ലംബോർഗിനി കാറുമായി ബെംഗളൂരുവിലെ റോഡിലൂടെ പോകുമ്പോൾ തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ വന്നു നിൽക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ വീഡിയോകളിലൂടെ രാകേഷിനെ മുൻപേ പരിചയമുള്ള ഓട്ടോ ഡ്രൈവർ, താൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും ഈ ആഡംബര കാർ തനിക്ക് എപ്പോഴും വലിയൊരു കൗതുകമാണെന്നും ആവേശത്തോടെ പറയുന്നു. തുടർന്ന് കാർ ഒന്ന് ഓടിച്ചു നോക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ വെറുമൊരു നന്ദി പറച്ചിലിൽ ഒതുക്കി അവിടെ നിന്ന് പോകുന്നതിന് പകരം, ഓട്ടോ ഡ്രൈവറെ അമ്പരപ്പിച്ച ഒരു ഓഫറാണ് രാകേഷ് മുന്നോട്ട് വെച്ചത്.&lt;/p&gt;&lt;p&gt;വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്താൻ പറഞ്ഞ രാകേഷ്, തന്&zwj;റെ ലംബോർഗിനിയുടെ ചാവി ഓട്ടോ ഡ്രൈവർക്ക് കൈമാറി. തുടർന്ന് ഇരുവരും തങ്ങളുടെ വാഹനങ്ങൾ പരസ്പരം മാറി എടുത്തു. ഓട്ടോ ഡ്രൈവർ ഏറെ ശ്രദ്ധയോടെ സൂപ്പർ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നപ്പോൾ, രാകേഷ് പുഞ്ചിരിയോടെ ഓട്ടോറിക്ഷയിലേക്ക് കയറി.&lt;/p&gt;&lt;p&gt;ഇരുവരും ഒന്നിച്ച് വാഹനങ്ങൾ ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. തികച്ചും വ്യത്യസ്തമായ രണ്ട് യാത്രാാനുഭവങ്ങളാണ് രണ്ടുപേർക്കും അത് സമ്മാനിച്ചത്. ഓട്ടോ ഡ്രൈവർക്ക് അത് തന്റെ ജീവിതകാലത്തെ വലിയൊരു സ്വപ്നസാക്ഷാത്കാരമായിരുന്നെങ്കിൽ, രാകേഷിന് അത് തന്&zwj;റെ പഴയകാല ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു.&lt;/p&gt;&lt;p&gt;വീഡിയോ പങ്കുവെച്ചുകൊണ്ട് രാകേഷ് തന്&zwj;റെ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചു. ഓട്ടോറിക്ഷയിലുള്ള യാത്ര തന്റെ കരിയറിന്റെ തുടക്കകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഓർമ്മിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്ത് ഒരു ഓട്ടോക്കൂലി നൽകുന്നത് പോലും വലിയൊരു ഭാരമായിരുന്നു. താൻ ജീവിതത്തിൽ എത്രത്തോളം മുന്നേറിയെന്ന് ഈ യാത്ര ഓർമ്മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;'ഈയൊരു അവിസ്മരണീയ നിമിഷത്തിനായി ഞാൻ എന്റെ ലംബോർഗിനി വരെ റിസ്ക് എടുത്തു! സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഓട്ടോ ഓടിച്ചത് എന്നെ വല്ലാതെ സ്പർശിച്ചു. ഓട്ടോ മീറ്ററിലെ തുക നൽകാൻ പോലും ബുദ്ധിമുട്ടിയിരുന്ന എന്റെ പഴയകാല പോരാട്ടങ്ങളിലേക്ക് അത് എന്നെ കൂട്ടിക്കൊണ്ടുപോയി'- എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.&lt;/p&gt;&lt;p&gt;ലംബോർഗിനി പോലെ ഇത്രയും വലിയ വിലപിടിപ്പുള്ള ഒരു വാഹനം തികച്ചും അപരിചിതനായ ഒരാളെ വിശ്വസിച്ച് ഏൽപ്പിച്ച രാകേഷിന്റെ മനസ്സിനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. സമ്പത്തിനേക്കാൾ വലുതാണ് കാരുണ്യവും സഹാനുഭൂതിയുമെന്ന് ഈ വീഡിയോ തെളിയിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. 'സഹോദരാ, നിങ്ങൾ എന്റെ ഹൃദയം കവർന്നു' എന്ന് ഒരാൾ കുറിച്ചപ്പോൾ, &lsquo;ആ ഓട്ടോ ഡ്രൈവറുടെ മുഖത്തെ പുഞ്ചിരി തന്നെ എല്ലാം പറയുന്നുണ്ട്&rsquo; എന്നായിരുന്നു മറ്റൊരാളുടെ കമന്&zwj;റ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by RAKESH KUMAR (@rakesh_knv)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/bengaluru-entrepreneur-handed-over-lamborghini-key-to-autorickshaw-driver-viral-video-articleshow-vkzmezm"/>
        </item>
        <item>
            <title><![CDATA[നടുക്കുന്ന വീഡിയോ; യാത്രക്കാരനെ സ്റ്റേഷനിൽ വച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളി, സംഭവം യുഎസിൽ]]></title>
            <link>https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc</guid>
            <pubDate>Fri, 03 Apr 2026 15:22:37 +0530</pubDate>
            <description><![CDATA[യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിയാറ്റിലിൽ ഒരു യാത്രക്കാരനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിന്&zwj;റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എലിസിയോ മെലെൻഡെസ് എന്ന 26-കാരനെ പോലീസ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മുൻപ് കൊലപാതക കേസും മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നതായി കണ്ടെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9c3v5ejeypx9f6dsxpy002,imgname-passenger-being-pushed-in-front-of-train-1775209933997.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;യു&lt;/strong&gt;ണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സബ്&zwnj;വേ സ്റ്റേഷനിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം സ്റ്റേഷനിലെ സിസിടിവി കാമാറയിൽ പതി&zwnj;ഞ്ഞു. സിയാറ്റിലിലെ നോർത്ത്ഗേറ്റ് സ്റ്റേഷനിൽ വച്ച് ഒരാൾ ഒരു യാത്രക്കാരനെ ആ സമയം സ്റ്റേഷനിലേക്ക് എത്തിയ ഒരു ലൈറ്റ് റെയിൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. മാർച്ച് 19 ന് നടന്ന സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം&lt;/strong&gt;&lt;/h2&gt;&lt;p&gt;സിസിടിവി ദൃശ്യത്തിൽ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനിടെ, ട്രെയിൻ കയറാൻ നിന്നിരുന്ന ഒരാളെ പിന്നിൽ നിന്നും മറ്റൊരാൾ തള്ളുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുമ്പോൾ ഫോണിൽ നോക്കി നിൽക്കുകയായിരുന്ന ആളെയാണ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 26 -കാരനായ എലിസിയോ മെലെൻഡെസ് എന്നയാളെ പ്രതിയാക്കി പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. നോർത്ത്ഗേറ്റ് ട്രെയിൻ സ്റ്റേഷനിൽ നടന്ന സംഭവത്തിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം മാർച്ച് 24 -ന് ട്രെയിൻ സ്റ്റേഷന് സമീപമുള്ള ഒരു ബിഹേവിയറൽ ഹെൽത്ത് ഫെസിലിറ്റി സെന്&zwj;ററിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പീറ്റർ മൈക്കൽ വാൾബ്രൺ എന്നയാളെയാണ് എലിസിയോ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Man shoves a passenger toward an oncoming light rail train at Northgate station last weekby u/JPorpoise in Seattle&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അത് മറ്റാരെങ്കിലുമാകാമെന്ന്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം അറസ്റ്റിന് ശേഷം, എലിസിയോ മെലെൻഡെസ് ആരോപണങ്ങൾ നിഷേധിച്ചു, മറ്റാരെങ്കിലും തന്&zwj;റെ വസ്ത്രം ധരിച്ചിരിക്കാമെന്നായിരുന്നു എലിസിയോയുടെ വാദം. ചിലപ്പോൾ അത് എന്&zwj;റെ ഇരട്ടയായിരിക്കാമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഏഴര ലക്ഷം ഡോളറിന്&zwj;റെ (ഏതാണ്ട് 7 കോടിയോളം രൂപ) ബോണ്ടിൽ ഇയാളെ തടവിൽ ഇടണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. 2021 -ൽ സ്വന്തം സഹോദരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ എലിസിയോ പ്രതിയായിരുന്നു. എന്നാൽ, ഇയാൾ സ്കീസോഫ്രീനിയ രോഗിയാണെന്നും അതിനാൽ വിചാരണ നേരിടാൻ കഴിവില്ലാത്തയാളാണെന്നുമുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>viral-videos</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc"/>
        </item>
    </channel>
</rss>
