<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Thu, 04 Jun 2026 19:21:52 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-exclusive" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇൻസ്റ്റഗ്രാമിലെ 'ഇന്ത്യൻ കൂൾ ഗേൾ'; തെരുവുകളെ ഫാഷൻ റൺവേയാക്കി മാറ്റി ദിയ ജൗക്കാനി, തരംഗമായി 'ദിയാസ് ദുനിയ']]></title>
            <link>https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw</guid>
            <pubDate>Fri, 27 Feb 2026 15:30:46 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ തിരക്കേറിയ തെരുവുകളെ ഒരു അന്താരാഷ്ട്ര ഫാഷൻ റൺവേയാക്കി മാറ്റിയ ആ 'കൂൾ ഗേളിനെ' നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടുണ്ടോ? ഒരു നിമിഷം ചായ കുടിച്ചിരിക്കുന്ന പെൺകുട്ടി, തൊട്ടടുത്ത സെക്കൻഡിൽ നടന്നുനീങ്ങുന്നു. Meet Diya Joukani The Cool Girl From India&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjf8kkbjwh2mvbsdexn395yn,imgname-diyajoukani-1772186357106.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാം റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ, മനോഹരമായ ഹൈ-ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് മുംബൈയുടെ തിരക്കേറിയ തെരുവുകളിലൂടെ അനായാസം നടന്നുനീങ്ങുന്ന ഒരു പെൺകുട്ടിയെ എല്ലാവരും കണ്ടിട്ടുണ്ടാകും. 'Cool girl from India' എന്ന ക്യാപ്ഷനോടെ ആഗോളതലത്തിൽ തരംഗമായി മാറിയിരിക്കുകയാണ് 25 വയസ്സുകാരിയായ ഫാഷൻ ഡിസൈനർ ദിയ ജൗക്കാനി. വെറുമൊരു ഇൻഫ്ലുവൻസർ എന്നതിലുപരി, ഇന്ത്യൻ ഫാഷൻ സങ്കൽപ്പങ്ങളെ ആഗോള ഭൂപടത്തിൽ വ്യത്യസ്തമായ രീതിയിൽ അടയാളപ്പെടുത്തുകയാണ് ഈ മുംബൈ സ്വദേശിനി.&lt;/p&gt;&lt;p&gt;മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറാണ് ദിയ. സ്വന്തം ബ്രാൻഡായ 'DiyaDiya Studio'-യുടെ സ്ഥാപകയും. ഫാഷൻ ലോകത്തെ പരമ്പരാഗതമായ റൺവേ രീതികളെ പൊളിച്ചെഴുതിക്കൊണ്ട്, സാധാരണക്കാരുടെ ഇടയിലേക്ക് തന്റെ ഡിസൈനുകളെ എത്തിച്ചുവെന്നതാണ് ദിയയെ വ്യത്യസ്തയാക്കുന്നത്. തന്റെ ക്രിയേറ്റീവ് ലോകത്തെ വിപുലീകരിക്കുന്നതിനായി 'Diya&rsquo;s Duniya' എന്ന പേരിൽ ഒരു വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പ്ലാറ്റ്&zwnj;ഫോമിന് അപ്പുറം തന്റെ ഫാഷൻ ഐഡന്റിറ്റി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് ഇതിലൂടെ ദിയ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;വൈറലായ ആ 'നോൺചലന്റ്' ശൈലി&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ദിയയുടെ വീഡിയോകൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം അവയുടെ സ്വാഭാവികതയാണ്. ഫ്രാങ്ക് ഓഷ്യന്റെ 'Nights' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ, വളരെ ശാന്തമായി ചായ കുടിച്ചുകൊണ്ടോ റോഡിലൂടെ നടന്നുകൊണ്ടോ ആണ് വീഡിയോകൾ ആരംഭിക്കുന്നത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വീഡിയോയുടെ മൂഡ് മാറുന്നു. തിരക്കേറിയ ട്രാഫിക്കിലൂടെ ബൈക്ക് ഓടിക്കുക, റോഡരികിലെ ആടിനെ കൈപിടിച്ച് നടക്കുക, ജെസിബിക്ക് മുകളിൽ കയറിയിരിക്കുക, ബാർബർ ഷോപ്പുകളിലോ ലോക്കൽ ഹോട്ടലുകളിലോ കയറി അവിടുള്ള സാധാരണക്കാരോട് കുശലാന്വേഷണം നടത്തുക എന്നിങ്ങനെ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ദിയ ചെയ്യുന്നത്. ദിയയുടെ മുഖത്തെ ഭാവവ്യത്യാസങ്ങളില്ലാത്ത ആ 'കൂൾ' ലുക്ക് അതാണ് ആരാധകരെ വീഡിയോകളിലേക്ക് ആകർഷിക്കുന്നത്.&lt;/p&gt;&lt;h2&gt;തെരുവുകളാണ് ദിയയുടെ റൺവേ&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ലക്ഷ്വറി ബ്രാൻഡുകൾസ്റ്റുഡിയോകളോ വിദേശ രാജ്യങ്ങളിലെ മനോഹരമായ ലൊക്കേഷനുകളിലോ ആണ് അവരുടെ വസ്ത്രങ്ങൾ ഷൂട്ട് ചെയ്യാനായി തിരഞ്ഞടുക്കാറുള്ളത് . എന്നാൽ ദിയ തന്റെ ഹൈ-എൻഡ് വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങുന്നത് മുംബൈയിലെ സാധാരണ മാർക്കറ്റുകളിലേക്കും ഗല്ലികളിലേക്കുമാണ്.&lt;/p&gt;&lt;p&gt;എംബ്രോയ്ഡറി വർക്ക് പാറ്റേണുകൾ ദിയയുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. മിക്ക വസ്ത്രങ്ങളും ഓവർസൈസ്ഡ് അല്ലെങ്കിൽ ബാഗി ഫിറ്റിംഗിലുള്ളവയാണ്. ഇത് ഒരേസമയം കംഫർട്ടബിളും സ്റ്റൈലിഷുമാണ്. പച്ചക്കറി വണ്ടിക്കാരും ഓട്ടോറിക്ഷക്കാരും കുട്ടികളും ദിയയുടെ വീഡിയോകളിൽ സ്വാഭാവികമായി കടന്നുവരുന്നു. മുംബൈയുടെ ഊർജ്ജത്തെ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദിയ പറയുന്നു.&lt;/p&gt;&lt;h2&gt;ആഗോളതലത്തിൽ പടരുന്ന &lsquo;ദിയ ട്രെൻഡ്&rsquo;&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ഫെബ്രുവരിയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാർ ഈ ശൈലി അനുകരിക്കാൻ തുടങ്ങി. ലണ്ടനിലെ തിരക്കേറിയ തെരുവുകളിലും, മോസ്കോയിലെ മൈനസ് 20 ഡിഗ്രി തണുപ്പിലും, ബെയ്റൂട്ടിലെ ബൈക്ക് യാത്രകളിലും വരെ ദിയയുടെ 'കൂൾ ഗേൾ' സ്റ്റൈൽ പകർത്തിക്കൊണ്ട് വീഡിയോകൾ പുറത്തുവന്നു. ബെംഗളൂരുവിൽ ദോശ കഴിച്ചും ഓട്ടോയിൽ യാത്ര ചെയ്തും വിദേശ സഞ്ചാരികൾ പോലും ഈ ട്രെൻഡിന്റെ ഭാഗമായി.&lt;/p&gt;&lt;p&gt;വലിയ റൺവേകളോ ആഡംബര വെളിച്ചമോ ഇല്ലാതെ തന്നെ ഒരു കലാകാരന് തന്റെ സർഗ്ഗാത്മകത ലോകത്തെ അറിയിക്കാൻ കഴിയുമെന്ന് ദിയ ജൗക്കാനി തെളിയിച്ചിരിക്കുന്നു. വിപണന തന്ത്രങ്ങൾക്കും അപ്പുറം തന്റെ നാടിന്റെ സംസ്കാരത്തെയും തനിമയെയും ഫാഷനുമായി ഇണക്കിച്ചേർത്തതാണ് ദിയയെ ഇന്ന് ഇന്റർനെറ്റിലെ യഥാർത്ഥ 'കൂൾ ഗേൾ' ആക്കി മാറ്റുന്നത്. മുംബൈയുടെ മണ്ണിൽ ചവിട്ടി നിന്ന് ആഗോള ഫാഷൻ ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ ദിയയുടെ യാത്ര യുവ ഡിസൈനർമാർക്ക് വലിയൊരു പ്രചോദനമാണ്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw"/>
        </item>
        <item>
            <title><![CDATA['ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരു പോലെ കൊണ്ടുപോകാം', വിവാഹിതനായി ഐഐടി ബാബ, വധു പ്രതിക]]></title>
            <link>https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3</guid>
            <pubDate>Tue, 07 Apr 2026 12:06:33 +0530</pubDate>
            <description><![CDATA[&lt;p&gt;തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knkac1a7nnh16btw7g80f7d0,imgname-iit-baba-mahakumbh-1775543649607.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രയാഗ്രാജ്: മഹാകുംഭമേളക്കിടെ വൈറലായി മാറിയ ഐഐടി ബാബ വിവാഹിതനായി. കാൺപൂരിലെ ഐഐടിയിലെ പഠന ശേഷം ആത്മീയ പാത സ്വീകരിച്ച അഭയ് സിംഗ് എന്ന ഐഐടി ബാബയാണ് വിവാഹിതനായെന്ന് വ്യക്തമാക്കിയത്. ഹരിയാനയിലെ ജാജർ സ്വദേശിയായ അഭയ് സിംഗ് പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പിന്നാലെയാണ് ഐഐടി ബാബയെന്ന പ്രശസ്തിയിലേക്ക് എത്തിയത്. നിലവിൽ യുവതിയെ ഭാര്യയെന്ന രീതിയിൽ പരിചയപ്പെടുത്തുന്ന ഐഐടി ബാബയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹമെന്നാണ് ഐഐടി ബാബ വിശദമാക്കുന്നത്. ഫെബ്രുവരി 15ന് കർണാടകയിൽ നിന്നുള്ള എൻജിനീയറായ പ്രതികയെ ഹിമാചൽ പ്രദേശിലെ ക്ഷേത്രത്തിൽ വച്ചും ഫെബ്രുവരി 19ന് കോടതിയിൽ വച്ചും വിവാഹം ചെയ്തുവെന്നാണ് അഭയ് സിംഗ് വ്യക്തമാക്കിയത്. ധർമ്മശാലയിൽ താമസമാക്കിയ ദമ്പതികൾ ഹരിയാനയിലെ വീട് സന്ദർശിച്ചതായും ഐഐടി ബാബ വിശദമാക്കുന്നത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് ഐഐടി ബാബയുടെ ഈ വെളിപ്പെടുത്തൽ.&lt;/p&gt;&lt;p&gt;ആത്മീയ ജീവിതവും ലൗകിക ജീവിതവും ഒരേസമയം കൊണ്ടുപോകാൻ സാധിക്കുമെന്നും താൻ സന്യാസിയാണെങ്കിലും ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഐഐടി ബാബ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ അഭയ് സിംഗിന്റെ വാർത്ത നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ആത്മീയത എന്നാൽ കുടുംബജീവിതം ഉപേക്ഷിക്കലല്ലെന്നും മറിച്ച് ലോകത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന്റെ അനുയായികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഐഐടി ബോംബെയിൽ നിന്ന് എയ്&zwnj;റോസ്&zwnj;പേസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ അഭയ് സിംഗ്, ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ഫോട്ടോ​ഗ്രാഫിയിലും ഒരുകൈ ശ്രമം നടത്തി. ദില്ലിയിൽ ജോലി ചെയ്യവെ, പിന്നീട് കാനഡയിലേക്ക് മാറി. എന്നാൽ തിരികെയെത്തി ഷിംല, മസ്സൂറി, ധർമ്മശാല എന്നിവിടങ്ങളിൽ താമസിക്കുകയും ആത്മീയതയിലേക്ക് തിരിയുകയും ചെയ്തു. ഇസ്&zwnj;കോണിൻ്റെയും ജെ. കൃഷ്ണമൂർത്തിയുടെയും പാതയാണ് താൻ പിന്തുടരുന്നതെന്നായിരുന്നു ഐഐടി ബാബ കുംഭമേളയ്ക്കിടെ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/iit-baba-who-gained-fame-from-kumbhamela-gets-married-ties-knots-with-engineer-pratika-articleshow-11t8oz3"/>
        </item>
        <item>
            <title><![CDATA[സർവ്വം ട്വിസ്റ്റുകള്‍, നഷ്ടപ്പെട്ട പദവികള്‍, വിഡി സതീശന്‍റെ രാഷ്ട്രീയ ജീവിതം]]></title>
            <link>https://www.asianetnews.com/web-exclusive/vd-satheesan-political-journey-twists-struggles-and-rise-articleshow-5igvo8x</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive/vd-satheesan-political-journey-twists-struggles-and-rise-articleshow-5igvo8x</guid>
            <pubDate>Wed, 06 May 2026 19:46:44 +0530</pubDate>
            <description><![CDATA[&lt;p&gt;'സമൂഹത്തിന്&zwj;റെയും രാഷ്ട്രീയത്തിന്&zwj;റെയും ശീലങ്ങൾ മാറുമ്പോൾ സൗമ്യഭാവമുള്ള കോൺഗ്രസ്സിന്&zwj;റെ പതിവ് രാഷ്ട്രീയ വഴക്കം ചെലവായെന്നുവരില്ല. അങ്ങനെയൊരു രാഷ്ട്രീയ ഭൂമികയിൽ വി. ഡി. സതീശന് ഭാവിയുണ്ട്' എം ജി അനീഷും നിസാം സെയ്ദും എഴുതുന്നു&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqytax87sfadcr0jf6nvee6k,imgname-670782262-1730018518161315-1066500599951701427-n-1778076972295.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ട്വിസ്റ്റുകള്&zwj; നിറഞ്ഞ ജീവിതം. കപ്പിനും ചുണ്ടിനുമിടയില്&zwj; നഷ്ടപ്പെട്ട പദവികള്&zwj;. പിന്നീട് വഴുതിപ്പോയ മന്ത്രിസ്ഥാനം. വി.ഡി.സതീശൻ പടുത്തുയർത്ത രാഷ്ട്രീയ ജീവിതം വ്യത്യസ്ഥമാണ്.&amp;nbsp;&lt;/strong&gt;&lt;/p&gt;&lt;p&gt;വിസ്മയം. ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തില്&zwj; കത്തിനിന്ന വാക്ക്. 2026-ല്&zwj; കേരളരാഷ്ട്രീയത്തില്&zwj; വിസ്മയങ്ങളുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്&zwj;റെ പ്രസ്താവനയില്&zwj; നിന്നാണ് ഈ വാക്കില്&zwj; തൂങ്ങി ഭരണപ്രതിപക്ഷം രാഷ്ട്രീയപോരിനിറങ്ങിയത്. സത്യത്തില്&zwj; വിസ്മയം എന്ന വാക്ക് വി.ഡി.സതീശനെന്ന നേതാവിന്&zwj;റെ രാഷ്ട്രീയജീവിതവുമായും ചേര്&zwj;ത്തുവയ്ക്കാവുന്നതാണ്. ട്വിസ്റ്റുകള്&zwj; നിറഞ്ഞ ജീവിതം. കപ്പിനും ചുണ്ടിനുമിടയില്&zwj; നഷ്ടപ്പെട്ട കെ.എസ്.യു, യൂത്ത് കോണ്&zwj;ഗ്രസ്, കെപിസിസി പ്രസിഡന്&zwj;റു പദവികള്&zwj;. പിന്നീട് വഴുതിപ്പോയ മന്ത്രിസ്ഥാനം. സതീശന്&zwj;റെ ജീവിതത്തിലെ ശരിക്കുളള വിസ്മയം 2021-ലായിരുന്നു. ഉമ്മന്&zwj;ചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ടിനെ വെട്ടി, കോണ്&zwj;ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളെ പൊളിച്ച് ഹൈക്കമാന്&zwj;ഡ് നല്&zwj;കിയ പ്രതിപക്ഷ നേതൃസ്ഥാനം. പക്ഷെ പാര്&zwj;ട്ടി പ്രതിപക്ഷ നേതാവാക്കും മുമ്പു തന്നെ സതീശന്&zwj; നിയമസഭയില്&zwj; വിസ്മയം തീര്&zwj;ത്തിരുന്നു. 2006-ലും 2016-ലും പ്രതിപക്ഷ നിരയില്&zwj; നിന്നു സഭയില്&zwj; ഏറ്റവും മുഴങ്ങിക്കേട്ട ശബ്ദം അദ്ദേഹത്തിന്&zwj;റേതായിരുന്നു. ഉമ്മന്&zwj;ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്&zwj; സതീശന്&zwj; സഭയിലവതരിപ്പിച്ച 33 അടിയന്തര പ്രമേയങ്ങള്&zwj; സഭാചരിത്രത്തിലെ റെക്കോര്&zwj;ഡാണ്. എന്നെ ഞാനാക്കിയത് പ്രതിപക്ഷ ബഞ്ചില്&zwj; നിന്നുളള പ്രവര്&zwj;ത്തനങ്ങളാണെന്ന് സതീശന്&zwj; പറയാറുണ്ട്. 2021-നുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും സതീശന്&zwj; ഇഫക്ട് നമ്മള്&zwj; കണ്ടു. ഒടുവില്&zwj; പത്തുകൊല്ലത്തിനുശേഷം യുഡിഎഫ് അധികാരത്തിലേക്കു തിരച്ചെത്തുമ്പോള്&zwj; ഈ വിജയത്തിന്&zwj;റെ കൂടി ശില്&zwj;പ്പിയായ ഈ നേതാവിന് ഇനി എന്തു വിസ്മയമാണ് കാലം കാത്തുവച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;നൂറ്റിനാൽപ്പതിന്&zwj;റെ വാർദ്ധക്യത്തിനും ബി. ജെ. പിയുടെ കുതിപ്പിനും ഇടയിൽ നിന്നുപിഴക്കാൻ ഇത്തിരി മണ്ണ് തേടുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിന്&zwj;റെ അവസാന അഭയങ്ങളിലൊന്നായി കേരളം നിൽക്കുമ്പോൾ ആ പ്രസ്ഥാനത്തിന്&zwj;റെ യൗവ്വനമായി, പ്രതീക്ഷയായി സതീശനും നിൽക്കുന്നു. ഏകാധിപത്യപരമായ ഏകലക്ഷ്യങ്ങളുമായി നീങ്ങുന്ന കേ&zwj;&zwj;ഡർ പാർട്ടികളുടെയും മാച്ചോ പരിവേഷമുള്ള രാഷ്ട്രീയ താരങ്ങൾക്കുമിടയിൽ ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യ-വൈവിധ്യങ്ങളുമായി ആശയപരമായി ചേർന്നുനിൽക്കാനാവുന്ന പാർട്ടികളിലൊന്ന് കോൺഗ്രസ്സായിരിക്കുമ്പോഴും അതിന്&zwj;റെ നിലനിൽപ്പ് തുലാസിലാണ്. ഭരണകക്ഷിക്കെതിരെയുള്ള വിമർശനങ്ങൾ കൊണ്ടുമാത്രം ഒരു പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് കോൺഗ്രസ്സ് തെളിയിക്കുകയായിരുന്നു. പുതിയ മുദ്രാവാക്യങ്ങളും പുതിയ സമീപനങ്ങളും പുതിയ നേതൃത്വവും പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്. അവിടെ സതീശൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാഠമെന്താണ്?&lt;/p&gt;&lt;p&gt;എറണാകുളം നെട്ടൂരില്&zwj; വടശ്ശേരി ദാമോദര മേനോന്&zwj;-വിലാസിനി ദമ്പതികളുടെ മകനായി ജനിച്ച സതീശന് ഈ മാസം 31-ന് 62 വയസ്സാകും. നെട്ടൂരിലെ പനങ്ങാട് ഹൈസ്ക്കൂള്&zwj; ലീഡറിന് പിന്നീട് കെ.എസ്.യു രാഷ്ട്രീയപഠനക്കളരിയായി. തേവര സേക്രട്ട് ഹാര്&zwj;ട്ട് കോളേജിലെ പഠനമാണ് വിദ്യാര്&zwj;ഥി രാഷ്ടീയത്തിന്&zwj;റെ നേതൃനിരയിലേക്കുളള ചവിട്ടുപടി. അവിടെ ആദ്യം ആര്&zwj;ട്സ് ക്ലബ് സെക്രട്ടറിയും പിന്നീട് മൂന്നുവട്ടം യൂണിവേഴ്സിറ്റി യൂണിയന്&zwj; കൗണ്&zwj;സിലറുമായി. അന്ന് എംജി സര്&zwj;വകലാശാല യൂണിയന്&zwj; ചെയര്&zwj;മാന്&zwj; സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും SFI-KSC സഖ്യത്തോട് പരാജയപ്പെട്ടു. പിന്നീട് രാജഗിരി കോളേജില്&zwj; ചേര്&zwj;ന്ന സതീശന്&zwj; അവിടെ നിന്നും യൂണിവേഴ്സിറ്റി യൂണിയന്&zwj; കൗണ്&zwj;സിലറായി. അന്ന് കെ.എസ്.യുവിലെ താരമായിരുന്ന സി.കെ.ജീവനുമായുളള ഹൃദയബന്ധമാണ് എംജി സര്&zwj;വ്വകലാശാല യൂണിയന്&zwj; ചെയര്&zwj;മാന്&zwj; സ്ഥാനം നേടാന്&zwj; സതീശന് സഹായകരമായത്. എറാണാകുളത്ത് നടന്ന എംജി സര്&zwj;വ്വകലാശാല യുവജനോത്സവം &lsquo;ഉത്സവ് 86&rsquo; സതീശന്&zwj;റെ സംഘാടകമികവിന് തെളിവായി.&lt;/p&gt;&lt;p&gt;സർവകലാശാല യൂണിയൻ ഭാരവാഹികളാകുന്നവരെ കാലാവധി കഴിയുമ്പോൾ കെ.എസ്.യു സംഘടനാ പദവികളിൽ അവരോധിക്കുക എന്നതാണ് നടപ്പ് രീതി. എന്നാൽ ഈ പതിവ് സതീശന്&zwj;റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കെ.എസ്.യുവിൽ സ്ഥാനം നൽകാൻ കഴിയാത്തവരെ യൂത്ത് കോൺഗ്രസിൽ പുനരധിവസിപ്പിക്കുക എന്ന കീഴ്വഴക്കവും സതീശന്&zwj;റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. ഒരുസമയത്ത് കെ.എസ്.യു പ്രസിഡന്&zwj;റ് സ്ഥാനത്തേക്കും യൂത്ത് കോണ്&zwj;ഗ്രസ് പ്രസിഡന്&zwj;റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. പാര്&zwj;ട്ടിയില്&zwj; സതീശനെ സംരക്ഷിക്കാന്&zwj; ഗോഡ്ഫാദര്&zwj; ഇല്ലായിരുന്നതാണ് ഈ തഴയപ്പെടലിന്&zwj;റെ കാരണം.&lt;/p&gt;&lt;p&gt;തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നും നിയമബിരുദം നേടിയിരുന്ന സതീശൻ ഹൈക്കോടതിയിൽ അഡ്വ. എംവിഎസ് നമ്പൂതിരിയുടെ കൂടെ പ്രാക്ടീസ് ആരംഭിച്ചു. കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യണം എന്നായിരുന്നു മോഹം. പക്ഷെ അതിനുമുൻപ് തന്നെ അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. എന്&zwj;എസ്&zwj;യു ദേശീയ സെക്രട്ടറിയായി. സതീശനെപോലൊരാൾ കോൺഗ്രസിന്&zwj;റെ മുഖ്യധാരയിൽ നിന്നും മാറിനിൽകുന്നത് പാർട്ടിക്ക് നഷ്ടമാകുമെന്ന് തിരിച്ചറിഞ്ഞ ജി കാർത്തികേയനും, രമേശ് ചെന്നിത്തലയുമാണ് അതിന് മുൻകൈ എടുത്തത്. സതീശന്&zwj; എൻ.എസ്.യു ദേശീയ സെക്രട്ടറിയായിരിക്കുമ്പോഴാണ് 1996 -ലെ നിയനിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുകോട്ടയായിരുന്ന പറവൂര്&zwj; യു.ഡി.എഫ് -നും കോൺഗ്രസ്സിനും വലിയ സാധ്യത കല്പിക്കാത്ത മണ്ഡലമായിരുന്നു. 1980 -നു ശേഷം ഒരു ഉപതെരഞ്ഞെടുപ്പിൽ മാത്രമാണ് യു.ഡി.എഫ് അവിടെ ജയിച്ചിട്ടുള്ളത്. എ.കെ. ആന്&zwj;റണിയുടെ പിന്തുണയോടെ സതീശന് അവസാന നിമിഷം പറവൂരിൽ സ്ഥാനാർത്ഥിത്വം ലഭിച്ചു. പറവൂർ അന്നേവരെ കണ്ടിട്ടുള്ള ഏറ്റവും ജനകീയ നേതാവായ എൻ ശിവൻപിള്ളയുടെ മകനും സിറ്റിംഗ് എംഎൽഎയുമായ സി.പിഐയിലെ പി. രാജുവായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ചുരുങ്ങിയ ദിവസങ്ങൾ മാത്രമായിരുന്നു പ്രചാരണത്തിനായി സതീശന് ലഭിച്ചത്. മണ്ഡലത്തിൽ താരതമ്യേന അപരിചിതനായിരുന്നു സതീശൻ. കേരളമൊട്ടുക്ക് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും സതീശന്&zwj; കരുത്തുതെളിയിച്ചു. വെറും 1116 വോട്ടുകള്&zwj;ക്കായിരുന്നു സതീശന്&zwj;റെ തോല്&zwj;വി. പ്രചാരണത്തിനായി ഒരാഴ്ച്ചകൂടി ലഭിച്ചിരുന്നെങ്കിൽ തനിക്ക് വിജയിക്കാൻ കഴിയുമായിരുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.&lt;/p&gt;&lt;p&gt;തോല്&zwj;വികൊണ്ട് അദ്ദേഹം പിന്മാറിയില്ല. പറവൂര്&zwj; തന്നെ പ്രവര്&zwj;ത്തന മണ്ഡലമാക്കി. അടുത്ത 5 കൊല്ലം പരമാവധി ജനങ്ങളെ അദ്ദേഹം നേരിട്ടുകണ്ടു. മരണവും വിവാഹവും ഉൾപ്പെടെ ചടങ്ങുകളിൽ സജീവമായതിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ധാരാളം യോഗങ്ങളിൽ സംസാരിച്ചു. യു.ഡി.എഫ് പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ച അദ്ദേഹം മണ്ഡലത്തില്&zwj; വ്യക്തിപരമായി ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചു. ഈ കാലയളവിൽ കോൺഗ്രസിനുള്ളിൽ രൂപം കൊണ്ട തിരുത്തൽ വാദത്തിന്&zwj;റെ പുനരവതാരമായ മൂന്നാം ഗ്രൂപ്പിന്&zwj;റെ ഭാഗമായി. ജി.കാർത്തികേയനും, രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലുമെല്ലാം ഗ്രൂപ്പിന്&zwj;റെ നേതൃത്വം വഹിച്ചു. 2001 -ൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ പറവൂരിൽ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി അവകാശവാദവുമായി മറ്റു ചിലർ എത്തിയെങ്കിലും, ഇതിനോടകം മണ്ഡലത്തിൽ ഉണ്ടാക്കിയ പിന്തുണയുടെ ബലത്തിൽ സതീശന്&zwj; സീറ്റ് ഉറപ്പിച്ചു. പി.രാജു തന്നെയായിരുന്നു ഇത്തവണയും എതിരാളി. പക്ഷെ ഫലം തൊണ്ണൂറ്റിയാറിൽ നിന്നും വ്യത്യസ്തമായിരുന്നു. 7434 വോട്ടിന്&zwj;റെ ഭൂരിപക്ഷത്തിൽ വി.ഡി. സതീശൻ നിയമസഭാംഗമായി.&lt;/p&gt;&lt;p&gt;2001 -ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി. എ.കെ ആന്&zwj;റണി മുഖ്യമന്ത്രിയായി. കോൺഗ്രസിലെ ഗ്രൂപ്പ് പോര് അതിന്&zwj;റെ പരമോന്നതിയിലെത്തിയ അഞ്ച് വർഷങ്ങളാണ് പിന്നീടുണ്ടായത്. ആന്&zwj;റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഒരുവശത്തും കെ കരുണാകരന്&zwj;റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് മറുഭാഗത്തുമായി നടത്തിയ പോര് പാർട്ടിയുടെയും മുന്നണിയുടേയും മാനം കളഞ്ഞു. പക്ഷെ സതീശൻ ഈ വിഴുപ്പലക്കിന്&zwj;റെ ഭാഗമാകാതെ നിയമസഭാ നടപടികളിലും മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു. അതിന്&zwj;റെ ഫലം അടുത്ത തിരഞ്ഞെടുപ്പിലുണ്ടായി. അച്യുതാനന്ദന്&zwj;റെ നേതൃത്വത്തില്&zwj; തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമുണ്ടായപ്പോഴും പറവൂർ പോലെ ഇടതുപക്ഷത്തിന് വലിയ അടിത്തറയുള്ള മണ്ഡലത്തിൽ നിന്നും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ട് സതീശൻ വീണ്ടും നിയമസഭയിലെത്തി. അടുത്ത അഞ്ചുവർഷക്കാലം സതീശൻ കേരള നിയമസഭയിലെ ഏറ്റവും തിളങ്ങുന്ന താരമായി മാറി. സഭയിലെ ചർച്ചകളിൽ പ്രതിപക്ഷത്തിന്&zwj;റെ ആയുധമായി. പ്രതിപക്ഷനിരയിലെ അംഗങ്ങളുടെ കുറവ് സതീശന്&zwj;റെ അവസരങ്ങളായി. അറിവുകൊണ്ടും കൃത്യതയുള്ള ഭാഷ കൊണ്ടും സഭയില്&zwj; ഭരണപക്ഷത്തെ നേരിട്ടു. ലോട്ടറി വിവാദത്തില്&zwj; അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കും സതീശനുമായുണ്ടായ തുറന്ന സംവാദം പലരും ഓര്&zwj;ക്കുന്നുണ്ടാകും. വാക്കുകളിലെ സൂക്ഷ്മതയും വസ്തുതകളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന അദ്ദേഹത്തിന്&zwj;റെ പ്രകടനം തോമസ് ഐസക്കിനെ നിഷ്പ്രഭമാക്കി. ഈ കാലയളവിൽ വികസന നിയമസഭാ സാമാജികനുള്ള വിവിധ പുരസ്കാരങ്ങൾ സതീശന് ലഭിച്ചു.&lt;/p&gt;&lt;p&gt;2011-ൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. 2006-ലെ അച്യുതാനന്ദന്&zwj; സര്&zwj;ക്കാരിന്&zwj;റെ ജനവിരുദ്ധ നിലപാടുകളെ സഭയില്&zwj; ശക്തമായി നേരിട്ട നേതാവെന്ന നിലയില്&zwj; ഉമ്മന്&zwj;ചാണ്ടി മന്ത്രിസഭയില്&zwj; സതീശന് ഇടംകിട്ടുമെന്ന് പലരും പ്രതീക്ഷിച്ചു. സ്പീക്കര്&zwj; പദവി നല്&zwj;കാമെന്ന് കോണ്&zwj;ഗ്രസ് പറഞ്ഞെങ്കിലും സതീശന്&zwj; അത് നിരസിച്ചു.&lt;/p&gt;&lt;p&gt;തന്&zwj;റെ പാര്&zwj;ട്ടി ഭരിക്കുമ്പോഴും നിലപാടില്&zwj; സതീശന്&zwj; വിട്ടുവീഴ്ചകള്&zwj;ക്ക് തയ്യാറായില്ല. തിരുത്തേണ്ടത് പാര്&zwj;ട്ടിയോ മുന്നണിയോ ആണെങ്കിലും അതില്&zwj; മുഖം നോക്കാതെ തുറന്നടിച്ചു. പരമ്പരാഗത രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറത്ത് പാരിസ്ഥിതിക പ്രശ്നങ്ങളിലും, ആദിവാസി ഭൂസമര വിഷയങ്ങളിലുമൊക്കെ സതീശൻ സജീവമായി ഇടപെടുന്നത് അങ്ങനെയാണ്. അങ്ങനെ കേരള നിയമസഭയിൽ &lsquo;ഹരിത എംഎൽഎമാർ&rsquo;എന്നൊരു രാഷ്ട്രീയ ജനുസ്സ് പിറന്നു. സതീശന്&zwj;റെ പ്രവർത്തന മികവ് കോൺഗ്രസ് ഹൈക്കമാന്&zwj;ഡിന്&zwj;റെ ശ്രദ്ധയിലുമെത്തി. അദ്ദേഹത്തിന്&zwj;റെ സേവനം പാര്&zwj;ട്ടിയുടെ ദേശീയതലത്തിലേക്കുമെത്തിക്കാന്&zwj; പാര്&zwj;ട്ടി തീരുമാനിച്ചു. സതീശന്&zwj; എഐസിസി സെക്രട്ടറിയായി. തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളില്&zwj; പാര്&zwj;ട്ടി ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ടു.&lt;/p&gt;&lt;p&gt;രമേശ് ചെന്നിത്തല ഉമ്മന്&zwj;ചാണ്ടി സര്&zwj;ക്കാരിലെ ആഭ്യന്തര മന്ത്രിയായപ്പോള്&zwj; ഒഴിവുവന്ന കെപിസിസി പ്രസിഡന്&zwj;റ് സ്ഥാനത്തേക്ക് ആദ്യം കോണ്&zwj;ഗ്രസ് ഹൈക്കമാന്&zwj;ഡ് പരിഗണിച്ചത് വി.ഡി.സതീശന്&zwj;റെ പേരായിരുന്നു. പക്ഷെ നിര്&zwj;ഭാഗ്യം സതീശനെ പിന്തുടര്&zwj;ന്നു. സതീശന്&zwj; ജൂനിയര്&zwj; ആണെന്ന വിമര്&zwj;ശനം കേരളത്തിലെ നേതാക്കള്&zwj; ഉന്നയിച്ചപ്പോള്&zwj; പ്രസിഡന്&zwj;റ് സ്ഥാനം വി.എം. സുധീരനു ലഭിച്ചു. മുട്ടശാന്തിക്ക് സതീശനെ വൈസ് പ്രസിഡന്&zwj;റാക്കി. അക്കാലത്ത് മാധ്യമചര്&zwj;ച്ചകളിലും ഐക്യമുന്നണിയുടെ നാവായി മാറി സതീശന്&zwj;.&lt;/p&gt;&lt;p&gt;2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്&zwj; യു.ഡി.എഫിന് വമ്പന്&zwj; പരാജയമുണ്ടായപ്പോഴും സതീശൻ ഇരുപതിനായിരത്തില്&zwj;പ്പരം വോട്ടുകളുടെ ഭൂരിപക്ഷം നേടി പറവൂരിൽ നിന്നും വിജയിച്ചു. പിണറായി വിജയന്&zwj; മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായി. പക്ഷെ നിയമസഭയില്&zwj; പ്രതിപക്ഷനിരയിലെ താരം വി.ഡി.സതീശന്&zwj; തന്നെയായിരുന്നു. അടിയന്തരപ്രമേയ അവതരണങ്ങളും, പ്രസംഗങ്ങളും, ഇടപെടലുകളുമായി സഭയില്&zwj; നിറഞ്ഞാടിയ സതീശന്&zwj;റെ പ്രഹരശേഷി പിണറായിയും തിരിച്ചറിഞ്ഞു. സര്&zwj;ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രധാന അടിയന്തര പ്രമേയങ്ങളെല്ലാം അവതരിപ്പിച്ചത് സതീശനായിരുന്നു. വിഷയമേതായാലും സതീശൻ നല്ല ഗൃഹപാഠം നടത്തി. നിലപാടുകളില്&zwj; കണിശതയും അവതരണത്തില്&zwj; ആര്&zwj;ജ്ജവവും പ്രകടമാക്കിയപ്പോഴും അത് വ്യക്തിയധിക്ഷേപമാകാതെ ശ്രദ്ധിച്ചു.&lt;/p&gt;&lt;p&gt;2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റുകള്&zwj; കൂടുതല്&zwj; കൊടുത്ത് പിണറായി സര്&zwj;ക്കാരിന് തുടര്&zwj;ഭരണം സമ്മാനിച്ചു. 21301 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സതീശന്&zwj; വീണ്ടും പറവൂരിന്&zwj;റെ ജനപ്രതിനിധിയായി. ആ തെരഞ്ഞെടുപ്പില്&zwj; കോണ്&zwj;ഗ്രസ് സ്ഥാനാര്&zwj;ഥികളില്&zwj; രണ്ടാമത്തെ മികച്ച ഭൂരിപക്ഷമായിരുന്നു സതീശന്&zwj;റേത്. ആരാകും പ്രതിപക്ഷ നേതാവെന്ന ചോദ്യം വീണ്ടുമുയര്&zwj;ന്നു. ഉമ്മന്&zwj;ചാണ്ടിയുടെ നോമിനിയായി രമേശ് ചെന്നിത്തലയുടെ പേര് ഹൈക്കമാന്&zwj;ഡിനു മുന്നിലെത്തി. പക്ഷെ സതീശനെ അവഗണിക്കാന്&zwj; കോണ്&zwj;ഗ്രസ് ദേശീയ നേതൃത്വത്തിനു കഴിയുമായിരുന്നില്ല. അങ്ങനെ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പൊളിച്ചെഴുതി വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്&zwj;ഡ് പ്രഖ്യാപിച്ചു. ആ തീരുമാനത്തെ പൂർണമായും സാധൂകരിക്കുന്ന പ്രവർത്തനങ്ങളാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ അടുത്ത അഞ്ചുവർഷം നടത്തിയത്. നിയമസഭയ്ക്ക്കത്തും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനോട് ശക്തമായി പോരാടുന്ന നേതാവ് പ്രതിച്ഛായ സൃഷ്ടിച്ചു. പല വിഷയങ്ങളിലും അതിരൂക്ഷമായ പിണറായി-സതീശന്&zwj; വാക്പോരിന് സഭ സാക്ഷിയായി.&lt;/p&gt;&lt;p&gt;2021-നുശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ ലോകസഭാ തെരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവയിലെല്ലാം യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ചു. താൽക്കാലികമായ തിരിച്ചടികളെ ഭയക്കാതെ, നിലപാടുകളിൽ ഉറച്ചുനിന്നു. ഉപതിരഞ്ഞെടുപ്പ് കാലത്ത് പി.വി. അൻവറിനോട് സ്വീകരിച്ച സമീപനത്തിലും രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നപ്പോൾ തളരാത്ത ഉറച്ച നിലപാടിലും കടുത്ത എതിർപ്പുകൾ നേരിട്ടു. പക്ഷേ സതീശന്&zwj;റെ നിലപാടാണ് പാർട്ടിക്ക് ഗുണകരമായതെന്ന് കാലം തെളിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാമെന്ന് പ്രഖ്യാപിച്ച് പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തി. ഏതു വിഷയത്തെക്കുറിച്ചും മികവോടെ സംസാരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് പരന്ന വായനയിലൂടെ സ്വാംശീകരിച്ച അറിവാണ്. എല്ലാവർഷവും വായിച്ച പുസ്തകങ്ങളുടെ പേരുകൾ അദ്ദേഹം പ്രസിദ്ധീകരിക്കാറുണ്ട്. അങ്ങനെ സതീശൻ ലിറ്റററി ഫെസ്റ്റിവൽ വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. സതീശൻ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളിലും ഈ വായനയുടെ സ്വാധീനമുണ്ട്.&lt;/p&gt;&lt;p&gt;ഇടതുപക്ഷ ആഭിമുഖ്യമുളള ഒരു മണ്ഡലം തുടർച്ചയായി 25 വർഷക്കാലം നിലനിർത്തുക എന്നത് അസാധാരണമായ മികവാണ്. എതിരാളികള്&zwj; മാറി വന്നപ്പോഴും സതീശന്&zwj;റെ ജനപ്രീതി അദ്ദേഹത്തിന് തുടര്&zwj;വിജയങ്ങള്&zwj; സമ്മാനിച്ചു. തന്&zwj;റെ മുന്&zwj;ഗാമികളായ നേതാക്കളില്&zwj; നിന്ന് വ്യത്യസ്തമായി സാമുദായിക സംഘടനകളുമായി നിശ്ചിത അകലം പാലിച്ച അദ്ദേഹം ചില സാമുദായിക നേതാക്കളുടെ അപ്രീതിക്ക് പാത്രമായി. അത് പല തെരഞ്ഞെടുപ്പുകളിലും സതീശന് വെല്ലുവിളിയായിട്ടുണ്ട്. പക്ഷെ പറവൂരിലെ ജനങ്ങള്&zwj;ക്ക് അദ്ദേഹം പ്രിയപ്പെട്ടവനാണ്.&lt;/p&gt;&lt;p&gt;പ്രതിപക്ഷ നേതാവെന്ന നിലയില്&zwj; കഴിഞ്ഞ 5 വര്&zwj;ഷം പിണറായിക്ക് എതിരാളിയായി മാറിയ സതീശന്&zwj; തെരഞ്ഞെടുപ്പ് രംഗത്തും കഴിവ് തെളിയിച്ചു. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അത് കണ്ടതാണ്. ജനമനസ്സറിഞ്ഞ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്&zwj; ആവിഷ്ക്കരിക്കാന്&zwj; അദ്ദേഹത്തിന്&zwj;റെ നേതൃത്വത്തിന് കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പോലും സതീശന്&zwj;റെ കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും എന്ന് സതീശൻ പറയുമ്പോൾ അതിന് വിശ്വാസം ഏറുന്നത്. സതീശൻ കണിശതയുള്ളൊരു ടാസ്ക് മാസ്റ്റർ ആണ്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുന്ന സതീശൻ ശൈലി കോൺഗ്രസിൽ പൊതുശൈലിയല്ല. അങ്ങനെ സതീശന്&zwj;റെ ശൈലിക്ക് കോൺഗ്രസിൽ വിമർശകരുമുണ്ടായി.&lt;/p&gt;&lt;p&gt;എൺപതുകൾക്കൊടുക്കം ബെർലിൻ മതിൽ തകർന്നു. ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യയുഗം അവസാനിച്ചു. പിന്നാലെ സോവിയറ്റ് യൂണിയനും തകർന്നു. ആഗോള സോഷ്യലിസ്റ്റ് സ്വപ്നത്തിൽ നിന്നും ജനമുണർന്നു. അതോടെ ഐഡിയോളജിക്കൽ പൊളിറ്റിക്സിന്&zwj;റെ കാലം തീർന്നു. ഐഡന്&zwj;റിറ്റി പൊളിറ്റിക്സിന്&zwj;റെ പുതുയുഗം പിറന്നു. മാച്ചോ പരിവേഷമുള്ള നേതാക്കളെ ജനം ആരാധിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഹിന്ദുത്വയുടെ സൂര്യനുദിച്ചു. പ്രസ്ഥാനങ്ങളുടെ നിലനിൽപ്പ് ആശയങ്ങളിലും മുദ്രാവാക്യങ്ങളിലും മാത്രമല്ലെന്ന് തെളിയിക്കപ്പെട്ടു, ഏകാധിപത്യഭാവവും താരപരിവേഷവുമുള്ള പുതിയ നേതാക്കളെ ജനം വരിച്ചു. സൈനിക അട്ടിമറിയും രാഷ്ട്രീയ ഉപജാപങ്ങൾക്കുമപ്പുറം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ ലോകമെമ്പാടും ജനം ഏകാധിപതികളെ വാഴിച്ചു. പുടിൻ മുതൽ ട്രമ്പ് വരെ. ഷിജിൻ പിങ് മുതൽ കിങ് ജോങ് ഉൻ വരെ. നരേന്ദ്ര മോദി മുതൽ പിണറായി വിജയൻ വരെ. മൾട്ടി മീഡിയയും പുതുയുഗപ്പിറവിയും വ്യവസ്ഥാപിത മാധ്യമങ്ങളുടെ തകർച്ചയും ആ നേതാക്കളുടെ പിടിവള്ളിയായി. സമൂഹത്തിന്&zwj;റെയും രാഷ്ട്രീയത്തിന്&zwj;റെയും ശീലങ്ങൾ മാറുമ്പോൾ സൗമ്യഭാവമുള്ള കോൺഗ്രസ്സിന്&zwj;റെ പതിവ് രാഷ്ട്രീയ വഴക്കം ചെലവായെന്നുവരില്ല. അങ്ങനെയൊരു രാഷ്ട്രീയ ഭൂമികയിൽ വി. ഡി. സതീശന് ഭാവിയുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive/vd-satheesan-political-journey-twists-struggles-and-rise-articleshow-5igvo8x"/>
        </item>
        <item>
            <title><![CDATA[700 സ്ക്വയർഫീറ്റ്, വാടക ഒരു ലക്ഷം! മുംബൈയിലെ ഫ്ലാറ്റ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ]]></title>
            <link>https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt</guid>
            <pubDate>Tue, 10 Mar 2026 16:39:15 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ താമസസൗകര്യങ്ങൾ എന്നും കീശ കീറുന്നതാണ്. എന്നാൽ 23 വയസ്സുള്ള രണ്ട് യുവതികൾ ഒരു ഫ്ലാറ്റിന് മാസം ഒരു ലക്ഷം രൂപ വാടക നൽകുന്നു എന്ന് കേട്ടാൽ ആരും ഒന്ന് ഞെട്ടും. പരേലിലെ 700 സ്ക്വയർഫീറ്റ് ഫ്ലാറ്റിലെ വിശേഷങ്ങളും വിമാനങ്ങൾ കാണാൻ കഴിയുന്ന ആ 'വിലകൂടിയ' കാഴ്ച്ചയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkbq5ky867bbkgde3dqf1ek4,imgname-mumbai-1773141151688.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ജീവിതച്ചെലവ് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു വീഡിയോ എല്ലാവരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. മുംബൈയിലെ പരേലിൽ (Parel) വെറും 700 സ്ക്വയർഫീറ്റിലുള്ള ഫ്ലാറ്റിന് രണ്ട് പെൺകുട്ടികൾ നൽകുന്ന മാസവാടക കൃത്യം ഒരു ലക്ഷം രൂപയാണ്!.&lt;/p&gt;&lt;p&gt;ഇൻഫ്ലുവൻസറായ ആര്യ കോത്താരി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ സംഭവം വൈറലായത്. 23 വയസ്സ് മാത്രം പ്രായമുള്ള രണ്ട് സോഫ്റ്റ്&zwnj;വെയർ എൻജിനീയർമാരാണ് ഈ ഫ്ലാറ്റിലെ താമസക്കാർ.&lt;/p&gt;&lt;h3&gt;വാടക ഒരു ലക്ഷം, സൗകര്യങ്ങൾ കുറവ്?&lt;/h3&gt;&lt;p&gt;വീഡിയോയിൽ ആര്യ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ ഈ ഫ്ലാറ്റിന്റെ വാടകയെക്കുറിച്ചാണ്. മെയിന്റനൻസ് ചാർജ് ഉൾപ്പെടെ കൃത്യം ഒരു ലക്ഷം രൂപയാണ് ഓരോ മാസവും ഇവർ വാടകയിനത്തിൽ നൽകുന്നത്. ഏകദേശം 700 സ്ക്വയർഫീറ്റുള്ള ഈ ടൂ ബിഎച്ച്ക ഫ്ലാറ്റ് രണ്ട് പേർ ചേർന്നാണ് പങ്കിടുന്നത്. ഫ്ലാറ്റിന്റെ ലിവിംഗ് റൂമാണ് ഇവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടം.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Arya Kothari (@arya_kothari)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഒഴിവുസമയങ്ങളിൽ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കാൻ ഇവർ തിരഞ്ഞെടുക്കുന്നത് ഈ ഭാഗമാണെന്നാണ് വീഡിയോയിൽ പറയുന്നത്. മാസ്റ്റർ ബെഡ്&zwnj;റൂമിന് മറ്റ് മുറികളേക്കാൾ അല്പം വലുപ്പമുണ്ടെങ്കിലും മുംബൈയിലെ സാധാരണ ഫ്ലാറ്റുകളുടെ അത്രയും സൗകര്യങ്ങൾ മാത്രമേ ഇതിനുള്ളൂ എന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു.&lt;/p&gt;&lt;h3&gt;ഫ്ലാറ്റിലെ പ്രധാന ആകർഷണം&lt;/h3&gt;&lt;p&gt;ഈ ഫ്ലാറ്റിന് ഇത്രയും വലിയ വാടക വരാൻ കാരണമായി താമസക്കാർ ചൂണ്ടിക്കാട്ടുന്നത് അവിടുത്തെ കാഴ്ച്ചയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൂരെയായി കാണാൻ സാധിക്കും. 'വിമാനങ്ങൾ വന്നിറങ്ങുന്നത് നോക്കി നിൽക്കുക എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്,' എന്നാണ് താമസക്കാരിൽ ഒരാൾ വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ നടുവിൽ ഇത്തരം കാഴ്ചകൾ ലഭിക്കുന്ന സ്ഥലങ്ങൾക്ക് ഡിമാൻഡ് കൂടുതലാണെന്നതും വാടക വർദ്ധിക്കാൻ കാരണമായി.&lt;/p&gt;&lt;h3&gt;മുംബൈയിലെ ജീവിതം: തമാശയും കാര്യവും&lt;/h3&gt;&lt;p&gt;മുംബൈയിൽ താമസിക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് പെൺകുട്ടികൾ നൽകിയത്. മുംബൈയിലെ ഗതാഗതക്കുരുക്കും ദൂരവും കാരണം ബാന്ദ്രയിലുള്ള സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നത് 'ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ്' പോലെയാണെന്ന് ഇവർ തമാശയായി പറയുന്നു. ഉയർന്ന വാടകയാണെങ്കിലും തങ്ങൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും ഇവർ സംതൃപ്തരാണ്.&lt;/p&gt;&lt;h3&gt;സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ&lt;/h3&gt;&lt;p&gt;വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. 23 വയസ്സുള്ള കുട്ടികൾ ഇത്രയും വലിയ തുക വാടക നൽകുന്നതിനെ പലരും വിമർശിച്ചു. 'ഒരു ലക്ഷം രൂപ മാസവാടക നൽകുന്നതിനേക്കാൾ നല്ലത് നാസിക്കിൽ ഇഎംഐ അടച്ച് രണ്ട് വീട് വാങ്ങുന്നതാണ്' എന്നാണ് ഒരാളുടെ കമന്റ്. തന്റെ മാസശമ്പളത്തേക്കാൾ കൂടുതലാണ് ഇവരുടെ വാടകയെന്ന് മറ്റൊരു യുവാവ് കുറിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ മുംബൈയുടെ ഹൃദയഭാഗമായ പരേലിൽ ഇത്തരം നിരക്കുകൾ സാധാരണമാണെന്ന് വാദിക്കുന്നവരും കുറവല്ല. ലൊക്കേഷൻ, സുരക്ഷ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ ഈ വാടക ന്യായമാണെന്ന് ഈ മേഖലയിൽ താമസിക്കുന്നവർ പറയുന്നു.&lt;/p&gt;&lt;p&gt;മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അമിതമായ വിലക്കയറ്റത്തിലേക്കാണ് ഈ വൈറൽ വീഡിയോ വിരൽ ചൂണ്ടുന്നത്. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വാടക നിരക്കുകൾ ഐടി മേഖലയിലെ പ്രൊഫഷണലുകൾക്ക് പോലും ഭാരമായി മാറുന്നുണ്ടോ എന്ന ചർച്ചയും ഇതോടെ സജീവമായി.&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/viral-videos/two-23-year-old-software-engineers-pay-rs-1-lakh-rent-for-a-700-sq-ft-mumbai-flat-viral-video-sparks-debate-articleshow-5pgs9lt"/>
        </item>
        <item>
            <title><![CDATA[തോട്ടത്തിൽ നിന്നും പേരക്ക പറിച്ചു. നാലുവയസുകാരിയെ ചങ്ങലയിട്ട് പൂട്ടി മുൻ സൈനികൻ, വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll</guid>
            <pubDate>Mon, 06 Apr 2026 21:21:28 +0530</pubDate>
            <description><![CDATA[&lt;p&gt;ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ പേരക്ക പറിച്ചതിന് നാല് വയസുകാരിയെ ഒരു മുൻ സൈനികൻ ചങ്ങലക്കിട്ടു. സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, ബാലാവകാശ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയും നാവിക ഉദ്യോഗസ്ഥനുമായ &amp;nbsp;രോഹിത് ജയ്&zwnj;സ്വാളാണ് കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhqsk7pjeztbbk7wdxhcvby,imgname-minor-girl-tied-with-chain-1775490616565.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഹി&lt;/strong&gt;മാചൽപ്രദേശിലെ ഉനാ ജില്ലയിൽ നിന്നും അസ്വസ്ഥകരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തോട്ടത്തിലെ പേരമരത്തിൽ നിന്നും പേരക്ക പറിച്ച ഒരു നാല് വയസുകാരിയെ ചങ്ങല ഉപയോഗിച്ച് ഒരു തുണിൽ കെട്ടിയിട്ട വീഡിയോയായിരുന്നു അത്. മുകളിലെ നിലയിലേക്കുള്ള ഒരു സ്റ്റെയർകേസിന്&zwj;റെ കൈവരിയിൽ ഇരുകൈകളും ഇരുമ്പ് ചങ്ങല കൊണ്ട് കൂട്ടിക്കെട്ടിയിട്ട നിലയിലുള്ള പെണ്&zwj;കുട്ടിയുടെ നിൽപ്പ് ആരെയുടെയും ഹൃദയം നുറുക്കും.വീഡിയോയിൽ കുട്ടി നിലവിളിക്കുന്നതും കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;പേരക്ക പറിച്ചതിന് കൈകൾ ബന്ധിച്ചു&lt;/strong&gt;&lt;/h2&gt;&lt;p&gt;ഉനയിലെ ബഹ്ദാല ഗ്രാമത്തിൽ നിന്നാണ് വീഡിയോ പങ്കുവച്ചതെന്ന് കുറിപ്പിൽ പറയുന്നു. കുടിയേറ്റ കുടുംബത്തിലെ ഒരു പെൺകുട്ടി തോട്ടത്തിൽ നിന്നും പേരക്ക പറിച്ചതിന് വിരമിച്ച ഒരു സൈനികൻ കുട്ടിയെ വടി കൊണ്ട് അടിക്കുകയും പിന്നാലെ സ്റ്റെയർകേസിന്&zwj;റെ കൈവരിയിൽ ഇരു കൈകളും ചങ്ങല കൊണ്ട് ബന്ധിക്കുകയുമായിരുന്നെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ഹേയ്റ്റ് ഡിക്റ്റേറ്റർ എന്ന എക്സ് ഹാന്&zwj;റിലിൽ കുറിച്ചു. കുട്ടിയെ മോചിപ്പിക്കാൻ നാവിക ഉദ്യോഗസ്ഥനായ രോഹിത് ജസ്വാൾ ഇടപെട്ടു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;A retired army man allegedly tied a young girl from a migrant family to a staircase and beat her with a stick after she plucked fruit, in a disturbing incident reported from Bahdala village of Una, Himachal Pradesh.The situation came to light after Rohit Jaswal, a Navy officer,&hellip; pic.twitter.com/enf0tFkVXa&lt;/p&gt;&lt;p&gt;&mdash; Hate Detector  (@HateDetectors) April 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അദ്ദേഹമാണ് സംഭവത്തിന്&zwj;റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിൽ കുട്ടി &quot;എന്നെ രക്ഷിക്കൂ, അങ്കിൾ, എന്നെ രക്ഷിക്കൂ&quot; എന്ന് നിലവിളിക്കുന്നത് കേൾക്കാം. പിന്നാലെ വീഡിയോ വൈറലാവുകയും മുൻ സൈനികനെതിരെ രൂക്ഷമായ വിമ&zwj;ർശനം ഉയരുകയും ചെയ്തു. പിന്നാലെ മുൻ സൈനികൻ തന്&zwj;റെ പ്രവർ&zwj;ത്തിയിൽ ക്ഷമാപണം നടത്തി. ഒപ്പം പെണ്&zwj;കുട്ടിയെ 'തന്&zwj;റെ മകളെ'ന്ന് വിശേഷിപ്പിക്കുകയും തന്&zwj;റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ശക്തമായ നടപടി വേണം&lt;/strong&gt;&lt;/h3&gt;&lt;p&gt;സഹായത്തിനായി കുട്ടി നിലവിളിക്കുന്നത് കേട്ടാണ് അതുവഴി പോവുകയായിരുന്ന പ്രദേശവാസി കൂടിയായ രോഹിത് ജയ്&zwnj;സ്വാൾ സംഭവം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ ഉന പോലീസ്, ബാലാവകാശ സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്&zwj;ട്ടുകളിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിന്&zwj;റെ ഭാഗമായി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. കുട്ടിയെ ബന്ധിച്ച മുന്&zwj; സൈനികനെതിരെ കർശനമായ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-former-soldier-chained-a-four-year-old-girl-for-picking-guavas-from-his-garden-articleshow-67fp0ll"/>
        </item>
        <item>
            <title><![CDATA[വെള്ള പുതച്ച് കർണാടകയിലെ ഗ്രാമങ്ങൾ; മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq</guid>
            <pubDate>Thu, 19 Mar 2026 15:44:59 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ ധാർവാഡ് ജില്ലയിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ആലിപ്പഴ വർഷം പ്രദേശത്തെ മഞ്ഞിൽ പുതപ്പിച്ചു. കശ്മീരിന് സമാനമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പലരും ഇത് യഥാർത്ഥ മഞ്ഞുവീഴ്ചയാണോ എന്ന് സംശയിച്ചു. കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് മഴയും ഇടിമിന്നലും പ്രവചിച്ചിരുന്നു. ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് വാഹന ഗതാഗതം നിലച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2sd8e0dkw8kcfn7904cg3s,imgname-heavy-hailstorm-in-karnadaka-1773915251136.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളിൽ മ&zwnj;ഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളിൽ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്. എന്നാൽ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം. അതെ കഴിഞ്ഞ ദിവസങ്ങളിൽ കർണാകട ഗ്രാമങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു. ഇതോടെ ഭൂമിയും മരങ്ങളും ഏതാണ്ട് മുഴുവനായും മഞ്ഞിൽ പുതച്ച് നിൽക്കുന്ന കർണാടക ഗ്രാമങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;പ്രകൃതിയുടെ വിക&zwj;ൃതി&lt;/strong&gt;&lt;/h2&gt;&lt;p&gt;കശ്മീരിലെ ഒരു കുന്നിൻ പ്രദേശത്തിന് സമാനമായ ദൃശ്യമെന്നായിരുന്നു കർണാടകയിലെ ദൃശ്യങ്ങളെ സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്. ചൊവ്വാഴ്ച (മാർച്ച് 18) വൈകുന്നേരം കർണാടകയിലെ ധാർവാഡ് ജില്ലയിലെ കൽഘട്ട്ഗി പട്ടണത്തിനും സമീപ ഗ്രാമങ്ങളിലും അപ്രതീക്ഷിതമായി ശക്തമായ ആലിപ്പഴ വർഷമുണ്ടായി. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ശക്തമായ ആലിപ്പഴ വർഷമായിരുന്നതിനാൽ മണിക്കുറുകൾക്കുള്ളിൽ പ്രദേശം മുഴുവനായും മഞ്ഞിൽ പുതഞ്ഞു. റോഡുകളും മരങ്ങളും വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ള വിരിച്ചത് പോലെ മഞ്ഞിൽ പുതഞ്ഞ് കിടന്നു. ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഗ്രാമവാസികൾ മഞ്ഞിൽ കളിക്കുന്നതും മറ്റുമുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Hubbali resembled snow covered Kashmir after an intense hailstorm struck Kalaghatagi town, covering roads, houses, and vehicles in thick layers of ice. People were left shocked at the rare phenomenon. pic.twitter.com/DqBSFz3yfR&lt;/p&gt;&lt;p&gt;&mdash; Deepak Bopanna (@dpkBopanna) March 17, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;എഐയോയെന്ന് സംശയിച്ച്&lt;/strong&gt;&lt;/h3&gt;&lt;p&gt;ആലിപ്പഴം വീണ് വെള്ള നിറത്തിലായ റോഡുകളും ഗ്രാമ ചിത്രങ്ങളും കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അത് എഐ നിർമ്മിതമാണോയെന്ന് സംശയിച്ചു. പലരും കർണാടകയിൽ മഞ്ഞ് വീഴ്ചയോ എന്ന് അതിശയം കൊണ്ടു. കാലാവസ്ഥാ വ്യതിയാന കാലത്ത് ഇനിയും എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം ശക്തമായി മഞ്ഞ് വീഴ്ചയിൽ വാഹനങ്ങൾ റോഡുകളിൽ സ&zwj;ർവീസ് നിർത്തിവച്ചു. ആലിപ്പഴം ഉരുകി മാറുന്നത് വരെ വാഹന ഗതാഗതം നിർത്തിവച്ചു. ധാർവാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷവും മഴയും റിപ്പോർട്ട് ചെയ്തെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് കൽഘട്ട്ഗിയിൽ തീവ്രത വളരെ കൂടുതലായിരുന്നെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇടിമിന്നൽ മുന്നറിയിപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്&zwj;റെ (IMD) ബെംഗളൂരു കേന്ദ്രം മാർച്ച് 18 ന് നിരവധി ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ബെംഗളൂരു, ചിക്കബെല്ലാപൂർ, കോലാർ, തുംകുരു, മാണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ, ദാവണഗെരെ, ബെല്ലാരി, വിജയനഗര എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയും പ്രവചിച്ചിരുന്നു. അതേസമയം ചാമരാജനഗർ, മൈസൂരു, ഹാസൻ, ബെലഗാവി, ധാർവാഡ്, വിജയപുര, കൊപ്പൽ, ഹുബ്ബള്ളി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ച് 20 വരെ കർണാടകയുടെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ഭാഗങ്ങളിൽ ഇടിമിന്നലും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-heavy-hailstorm-in-karnataka-articleshow-aygg6qq"/>
        </item>
        <item>
            <title><![CDATA[ഓസ്ട്രേലിയയിൽ പെസഹാ വ്യാഴത്തിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ]]></title>
            <link>https://www.asianetnews.com/video/australia-at-melbourne-st-gregorios-orthodox-church-maundy-thursday-ceremony-videoshow-b89ofnb</link>
            <guid isPermaLink="true">https://www.asianetnews.com/video/australia-at-melbourne-st-gregorios-orthodox-church-maundy-thursday-ceremony-videoshow-b89ofnb</guid>
            <pubDate>Thu, 02 Apr 2026 14:50:33 +0530</pubDate>
            <description><![CDATA[&lt;p&gt;ഓസ്ട്രേലിയ, മെൽബൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്&zwnj; തീർത്ഥാടന ദേവാലയത്തിൽ പെസഹാ പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ്&zwnj; സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ. കോശി അലക്സാണ്ടർ ആശ്ബി കാർമ്മികത്വം വഹിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xa43epu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓസ്ട്രേലിയ, മെൽബൺ സെന്റ് &amp;nbsp;ഗ്രിഗോറിയോസ് ഓർത്തഡോക്സ്&zwnj; തീർത്ഥാടന ദേവാലയത്തിൽ പെസഹാ പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ്&zwnj; സുറിയാനി സഭ മാനേജിങ് കമ്മിറ്റി അംഗം ഫാ. കോശി അലക്സാണ്ടർ ആശ്ബി കാർമ്മികത്വം വഹിച്ചു.&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video/australia-at-melbourne-st-gregorios-orthodox-church-maundy-thursday-ceremony-videoshow-b89ofnb"/>
        </item>
        <item>
            <title><![CDATA[സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ!]]></title>
            <link>https://www.asianetnews.com/video/a-farmer-who-developed-his-own-coffee-variety-shares-his-farming-experience-in-kissan-krishideepam-videoshow-ci7g0sr</link>
            <guid isPermaLink="true">https://www.asianetnews.com/video/a-farmer-who-developed-his-own-coffee-variety-shares-his-farming-experience-in-kissan-krishideepam-videoshow-ci7g0sr</guid>
            <pubDate>Thu, 05 Mar 2026 16:51:56 +0530</pubDate>
            <description><![CDATA[&lt;p&gt;റബറും കാപ്പിയും ഇടകലർന്ന തോട്ടം; സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ. കാണാം കിസാൻ കൃഷിദീപം&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xa1a62o" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;റബറും കാപ്പിയും ഇടകലർന്ന തോട്ടം; സ്വന്തമായി വികസിപ്പിച്ചെടുത്ത കാപ്പിയുമായി വയനാട്ടിൽ ഒരു കർഷകൻ. കാണാം കിസാൻ കൃഷിദീപം&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video/a-farmer-who-developed-his-own-coffee-variety-shares-his-farming-experience-in-kissan-krishideepam-videoshow-ci7g0sr"/>
        </item>
        <item>
            <title><![CDATA[ക്ഷേത്ര സമീപത്തെ മരത്തിന്റെ വേരുകളെന്ന് സംശയം, കണ്ടത് ഒരു കൂട്ടം പെരുമ്പാമ്പുകൾ, ഭയന്ന് നാട്ടുകാർ, ആക്രമിക്കില്ലെന്ന് വനംവകുപ്പ്]]></title>
            <link>https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm</guid>
            <pubDate>Thu, 19 Mar 2026 15:41:57 +0530</pubDate>
            <description><![CDATA[&lt;p&gt;ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2s48jrh5tjge3e55kqa54t,imgname-giant-python-cluster--1773914956376.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കംഗ്ര: ആദ്യം കണ്ടപ്പോൾ തോന്നിയത് വേരുകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ കൺമുൻപിൽ കണ്ടത് പെരുമ്പാമ്പിൻ കൂട്ടത്തെ. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ കലോതരേ വാലി മാതാ ക്ഷേത്രത്തിന് സമീപത്താണ് അസാധാരണമായ നിലയിൽ പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എത്തിയ നാട്ടുകാരാണ് വിചിത്ര സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. വേരുകളാണോയെന്ന സംശയം സമീപത്തേക്ക് ഒരു കല്ല് പതിച്ചതോടെ മാറി. ഒന്നിന് പിറകേ ഒന്നായി ഒൻപതോളം പെരുമ്പാമ്പുകളാണ് ക്ഷേത്ര പരിസരത്ത് നിന്ന് രക്ഷപ്പെട്ടത്. സമീപത്തായി കല്ല് വീണതോടെ പാമ്പുകളെല്ലാം തന്നെ സമീപത്തെ പാറക്കെട്ടിലേക്ക് കയറിപോവുകയായിരുന്നു. പെരുമ്പാമ്പുകൾ കൂട്ടമായി വിശ്രമിക്കുന്ന അപൂർവ കാഴ്ചയാണ് നാട്ടുകാർ കണ്ടത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ഭീതിയിലാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Massive python Near Temple in Himachal.That too they are super fast and active.Horrific.#python pic.twitter.com/l7wrQve3HP&lt;/p&gt;&lt;p&gt;&mdash; David (@Davidapatriot) March 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സമീപ മേഖലയിൽ ആടുകളേയും പശുക്കളേയും വളർത്തുന്ന സാധാരണക്കാർ നിരവധിയുള്ള സ്ഥലമാണ്. പെരുമ്പാമ്പുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാരുള്ളത്. വനമേഖലയോട് ചേർന്നുള്ള ക്ഷേത്രത്തിലേക്ക് എത്താനും ഭീതിയുണ്ടെന്നാണ് പ്രദേശവാസികൾ പ്രതികരിക്കുന്നത്.സംഭവം മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പെരുമ്പാമ്പുകൾ ആക്രമണകാരികളെല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പുകളെയാണ് മേഖലയിൽ കണ്ടത്. വലുപ്പം ഏറയെുണ്ടെങ്കിലും ഇവയ്ക്ക് വിഷമില്ല. ഇരയെ ചുറ്റി വരിഞ്ഞുമുറുക്കി കൊന്ന ശേഷം ആഹാരമാക്കുന്നതാണ് ഇവയുടെ രീതി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/strange-sighting-of-giant-python-cluster-near-temple-locals-in-fear-articleshow-ikzoitm"/>
        </item>
        <item>
            <title><![CDATA[റീൽസിന് വേണ്ടി അച്ഛനെ കൊറിയർ അയക്കാൻ 'പാക്ക്' ചെയ്തു, പിന്നാലെ യുവതിയും കുടുംബവും അറസ്റ്റിൽ; വീഡിയോ]]></title>
            <link>https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5</guid>
            <pubDate>Wed, 18 Mar 2026 11:42:39 +0530</pubDate>
            <description><![CDATA[സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു കുടുംബം അച്ഛനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചു. യാത്രാ ദുരിതം കാണിക്കാനാണ് ഇത് ചെയ്തതെന്ന് പറഞ്ഞെങ്കിലും, കൊറിയർ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് കുടുംബത്തെ കസ്റ്റഡിയിലെടുത്തു. പിന്നീട് മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം പോലീസ് ഇവരെ വിട്ടയച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkzs65wxwe83yk45wahxfyap,imgname-woman-try-to-parsel-her-father-1773814355869.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;സ&lt;/strong&gt;മൂഹ മാധ്യമ റീലിന് വേണ്ടി ഒരു കുടുംബം ഒന്നിച്ച് ഇറങ്ങിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. ഒരു യുവതിയും അവളുടെ കുടുംബവും സ്വന്തം അച്ഛനെ ചാക്കിനുള്ളിലാക്കി കൊറിയർ ചെയ്യാൻ ശ്രമിച്ചതാണ് സംഭവം. ബെംഗളൂരുവിൽ അരങ്ങേറിയ ഈ കൊറിയ&zwj;ർ സംഭവം സമൂഹ മാധ്യമങ്ങളിലും വൈറലായി. അതേസമയം ഇത്തരമൊരു ഗുരുതരമായ റീൽ ചെയ്തത് ഉത്സവങ്ങളോട് അനുബന്ധിച്ച് നേരിടേണ്ടി വരുന്ന യാത്രാ ദുരിതം പുറത്ത് കാട്ടാനായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞതെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. സംഗതി എന്താണെങ്കിലും കുടുംബം അപ്പാടെ പോലീസ് സ്റ്റേഷൻ കയറി.&lt;/p&gt;&lt;h2&gt;&lt;strong&gt;ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;ബെംഗളൂരു വയലിക്കാവൽ പോലീസ് സ്റ്റേഷന്&zwj;റെ പരിധിയിലുള്ള ഒരു കൊറിയർ സർവീസ് ഓഫീസിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമ റീലിന് വേണ്ടി ബെംഗളൂരുവിലെ ഒരു യുവതിയാണ് തന്&zwj;റെ കുടുംബാംഗങ്ങളുടെ സഹായത്തോടെ സ്വന്തം അച്ഛനെ ഒരു ചാക്കിനുള്ളിൽ കയറ്റി കൊറിയർ ഓഫീസിലെത്തിച്ചത്. ഒരു കുടുംബം വലിയൊരു ചാക്കുമായി കൊറിയ&zwj;ർ ഓഫീസിലെത്തി ചാക്ക് പാഴ്സൽ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ. ചാക്കിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാൻ അവർ തയ്യാറായില്ല. ഇതേ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ പാഴ്സൽ തുറന്നപ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമായ ആളെയാണ് കണ്ടത്. പിന്നാലെ കൊറിയർ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി കുടുംബത്തെ അപ്പാടെ കസ്റ്റെഡിയിൽ എടുക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;We live in a weird weird world. Daughter &amp;amp; family pack father in a gunny bag,take him to a courier office,ask staff to send parcel out of Bengaluru, all this for a reel showing it's easier to courier a man than get bus &amp;amp; train tickets this festive season. Land in police station. pic.twitter.com/ROz2SWjFpT&lt;/p&gt;&lt;p&gt;&mdash; Deepak Bopanna (@dpkBopanna) March 17, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ടിക്കറ്റിനെക്കൾ 'കൊറിയർ' എളുപ്പമെന്ന്&lt;/strong&gt;&lt;/h3&gt;&lt;p&gt;പോലീസ് ചോദ്യം ചെയ്യലിൽ ഉത്സവ സീസണിൽ ബസ്, ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ കൊറിയർ ചെയ്ത് അയക്കുന്നതെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് കുടുംബം അവകാശപ്പെട്ടതെന്നും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. ഒടുവിൽ, തങ്ങളുടെ പ്രവർത്തി നിരുത്തരവാദപരവും അപകടകരവുമാണെന്ന് സമ്മതിച്ചുകൊണ്ട് കുടുംബം ക്ഷമ ചോദിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷം പോലീസ് ഇവരെ വിട്ടയച്ചെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം പരിപാടികൾ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ റീലുകൾ നിരോധിക്കണമെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-bengaluru-woman-try-to-parsel-her-father-by-courier-for-reel-arrested-articleshow-kwf01w5"/>
        </item>
        <item>
            <title><![CDATA[ഭക്ഷണം പാകം ചെയ്യാൻ ഗ്യാസില്ല, സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് പാനീപൂരി, ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന്]]></title>
            <link>https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o</link>
            <guid isPermaLink="true">https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o</guid>
            <pubDate>Mon, 16 Mar 2026 10:40:21 +0530</pubDate>
            <description><![CDATA[&lt;p&gt;സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kktgpxwt1amxrwacyq2kpnek,imgname-pani-puri-1773637695386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊൽക്കത്ത: എൽപിജി ലഭ്യതക്കുറവ് രൂക്ഷമായതോടെ പശ്ചിമ ബംഗാളിൽ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് പകരം നൽകിയത് പാനിപൂരി. പശ്ചിമ ബംഗാളിലെ ഭദ്രകാളി ഹൈ സ്കൂളിലാണ് ഉച്ചഭക്ഷണമായി പാനിപൂരി നൽകിയത്. ഉച്ച ഭക്ഷണം പാകം ചെയ്യാനുള്ള എൽപിജി സിലിണ്ടർ ലഭ്യമാകാതെ വന്നതോടെയാണ് സംഭവം. സ്കൂളിലെ ടീച്ചിംഗ് അസിസ്റ്റന്റ് ആയ നന്ദിത സർക്കാർ ആണ് ഉച്ച സമയത്തെ പാനീപൂരി വിതരണത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. വിദ്യാർത്ഥികൾ പ്ലേറ്റുമായി എത്തി പാനീ പൂരി വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂൾ മുറ്റത്തേക്ക് പാനീ പൂരി വിൽപനക്കാരനെ വിളിച്ചു വരുത്തിയായിരുന്നു സ്പെഷ്യൽ ഉച്ച ഭക്ഷണ വിതരണം. ആറോ ഏഴോ പാനീ പൂരി വീതമാണ് വിദ്യാർത്ഥികൾക്ക് പ്ലേറ്റിൽ വച്ച് നൽകുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ വീഡിയോയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഉച്ച ഭക്ഷണത്തിന് പാനീ പൂരി എങ്ങനെ ബദലാകുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ കുട്ടികൾക്ക് സ്ട്രീറ്റ് ഫുഡ് എന്നും താൽപര്യമാണെന്നും സന്തോഷത്തോടെയാണ് വിദ്യാർതത്ഥികൾ പാനീപൂരി കഴിക്കുന്നതെന്നും മറുവാദം ഉയരുന്നത്. സമീകൃത ആഹാരത്തിന് പകരമാവില്ല ഇത്തരം ചെറുപലഹാരമൊന്നും എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാജ്യത്ത് എൽപിജി ലഭ്യതയേക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ദൃശ്യമെന്നും പലരും പ്രതികരിക്കുന്നത്. ഇസ്രയേൽ യുഎസ് ഇറാൻ സംഘർഷത്തോടെ രൂക്ഷമായ ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്ക് ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇന്ന് എത്തുമെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Nandita Sarkar (@sarknandita)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്നും നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോ​ഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/lpg-shortage-government-school-turns-to-golgappas-alias-pani-puri-for-mid-day-meal-articleshow-m8rq49o"/>
        </item>
        <item>
            <title><![CDATA[മോഷ്ടിച്ചുവെന്ന് ആരോപണം, ഏഴ് വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ട് യുവാവ്, തണുത്ത് വിറച്ചുള്ള നിലവിളി പോലും കേൾക്കാതെ ക്രൂരത]]></title>
            <link>https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r</guid>
            <pubDate>Wed, 01 Apr 2026 12:42:47 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn3trykcrysmvv5v0e3d8ht9,imgname-uttar-pradesh-1775023979116.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹാപുർ: മോഷണം ആരോപിച്ച് കുട്ടിയെ അഞ്ച് മണിക്കൂറോളം ഫ്രീസറിൽ പൂട്ടിയിട്ട യുവാവ്. ഉത്തർ പ്രദേശിലെ ഹാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും വീണ്ടും ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹാപുറിൽ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് 7 വയസുകാരനെ ഫ്രീസറിൽ പൂട്ടിയിട്ടത്. വർക്ക്&zwnj;ഷോപ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന് സംശയിച്ചായിരുന്നു ഈ ക്രൂരത. കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. നാട്ടുകാരനായ ഒരാളുടെ മകനാണ് ഏഴ് വയസുകാരൻ. കുട്ടി നിലവിളിക്കുന്നത് പോലും പരിഗണിക്കാതെയാണ് യുവാവിന്റെ ക്രൂരത. യുവാവിന്റെ ഭീഷണിപ്പെടുത്തലിൽ കുട്ടി ഭയന്നുവിറയ്ക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും. നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Shantidoot locked an innocent mere 7-year-old boy, in a deep freezer who probably doesn't even fully understand the meaning of theft, was accused of stealing by the shopkeeper, who, in the name of punishment, locked him inside a cold deep freezer.&amp;nbsp;pic.twitter.com/AsZLpo2lis&lt;/p&gt;&lt;p&gt;&mdash; Oxomiya Jiyori  (@SouleFacts) March 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സംഭവത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് എസ്എച്ച്ഒ അവ്നീഷ് കുമാർ പറഞ്ഞു. ബിഎൻഎസ്എസ് 170 വകുപ്പ് പ്രകാരം പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസാദിനെ ചൊവ്വാഴ്ച തന്നെ പിടികൂടി ജയിലിലടച്ചു എന്നാണ് പൊലീസ് വിശദമാക്കുന്നത്. മുഹമ്മദ് ആസാദിന് ആ പ്രദേശത്ത് ഒരു കാർ വർക്ക്&zwnj;ഷോപ്പുണ്ട്. കുട്ടിയും അതേ നാട്ടുകാരനാണ്. കുട്ടി സാധനങ്ങൾ മോഷ്ടിച്ചുവെന്ന് സംശയിച്ചാണ് ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/crime-news/man-locks-7-year-old-boy-in-deep-freezer-for-5-hours-over-stealing-allegation-arrested-articleshow-nmx3r9r"/>
        </item>
        <item>
            <title><![CDATA[മുക്കാല പാട്ടിന് സാരിയിൽ ടീച്ചറുടെ തീപ്പൊരി ഡാൻസ്; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം]]></title>
            <link>https://www.asianetnews.com/viral-videos/viral-video-muqabla-dance-of-a-teacher-in-saree-wows-internet-at-school-event-ahss-articleshow-ogugf95</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-video-muqabla-dance-of-a-teacher-in-saree-wows-internet-at-school-event-ahss-articleshow-ogugf95</guid>
            <pubDate>Tue, 17 Feb 2026 13:36:16 +0530</pubDate>
            <description><![CDATA[സ്കൂൾ വാർഷികാഘോഷത്തിന് പ്രഭുദേവയുടെ സൂപ്പർഹിറ്റ് ഗാനമായ 'മുക്കാല മുക്കാബല'യ്ക്ക് ചുവടുവെച്ച് ഒരു ടീച്ചർ. സാരിയുടുത്ത് അനായാസമായി നൃത്തം ചെയ്യുന്ന ടീച്ചറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khn236my9745xtrrw5vc9mqw,imgname-thumbnail---2026-02-17t110506.199-1771307113118.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ടീച്ചറുടെ ഡാൻസ് വീഡിയോ ആണ് സംസാരവിഷയം. സ്കൂളിലെ ഒരു പരിപാടിക്കിടെ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ടീച്ചറെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഈ ഡാൻസിൽ ടീച്ചർ സ്വന്തം വിദ്യാർത്ഥികളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. വേദിയിൽ ടീച്ചർ കാഴ്ചവെച്ച കിടിലൻ പ്രകടനം കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം അത്ഭുതപ്പെട്ടു.&lt;/p&gt;&lt;p&gt;സ്കൂളിലെ വാർഷികാഘോഷത്തിനിടെ കുട്ടികൾ വേദിയിൽ ഡാൻസ് ചെയ്യുമ്പോഴാണ് ടീച്ചറും ഒപ്പം ചേർന്നത്. എന്നാൽ ടീച്ചർ ഇത്ര ഗംഭീരമായി ഡാൻസ് ചെയ്യുമെന്ന് സ്കൂളിലുള്ള ആരും കരുതിയിരുന്നില്ല. കുട്ടികളോടൊപ്പം ടീച്ചർ വേദിയിൽ നിന്നപ്പോൾ, ഡിജെയിൽ പ്ലേ ചെയ്തത് 'ഇന്ത്യൻ മൈക്കിൾ ജാക്സൺ' എന്നറിയപ്പെടുന്ന പ്രഭുദേവയുടെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'മുക്കാല മുക്കാബല' ആയിരുന്നു. പാട്ട് തുടങ്ങിയതും ടീച്ചർ തൻ്റെ കിടിലൻ സ്റ്റെപ്പുകളിലൂടെ വേദി കീഴടക്കി. ടീച്ചറുടെ വരവോടെ സ്കൂളിലെ ആഘോഷം തന്നെ മറ്റൊരു തലത്തിലെത്തി. ടീച്ചറുടെ എനർജിയും ആത്മവിശ്വാസവും കണ്ട് കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;സാരി ഉടുത്തിട്ടും ടീച്ചർ കളിച്ച ഡാൻസാണ് നെറ്റിസൺസിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രഭുദേവയുടെ പാട്ടിന് സ്റ്റെപ്പിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ വസ്ത്രങ്ങളിൽ പോലും ബുദ്ധിമുട്ടുള്ള അത്തരം വേഗതയേറിയ ചുവടുകൾ ടീച്ചർ സാരിയിൽ വളരെ ഈസിയായാണ് ചെയ്തത്. ഇന്ത്യൻ പാരമ്പര്യ വസ്ത്രമായ സാരിയുടുത്ത് ഒരു പോപ്പ് ഗാനത്തിന് ടീച്ചർ നൃത്തം ചെയ്ത രീതി ആളുകളെ ശരിക്കും അത്ഭുതപ്പെടുത്തി.&lt;/p&gt;&lt;p&gt;എ.ആർ. റഹ്മാൻ സംഗീതം നൽകിയ 'മുക്കാബല' ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക് ഗാനങ്ങളിലൊന്നാണ്. പ്രഭുദേവയുടെ വേഗതയും എനർജിയുമുള്ള ചുവടുകളാണ് ഈ പാട്ടിനെ ദശാബ്ദങ്ങളായി ജനപ്രിയമാക്കി നിർത്തുന്നത്. പ്രഭുദേവയെപ്പോലെ തന്നെ വേഗത്തിലും ഊർജ്ജസ്വലമായും സാരിയുടുത്ത് ടീച്ചർ നൃത്തം ചെയ്തതാണ് ഈ വീഡിയോ ഇത്രയധികം വൈറലാകാൻ പ്രധാന കാരണം. ഒരു ടീച്ചർ ഇത്ര പ്രൊഫഷണലായി ഡാൻസ് ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കാത്തതുകൊണ്ട് ആളുകൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിലും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.&lt;/p&gt;&lt;p&gt;motivone.in എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. പ്രഭുദേവ പോലും അഭിനന്ദിക്കുന്ന തരത്തിലാണ് ടീച്ചറുടെ സ്റ്റെപ്പുകളെന്നാണ് നെറ്റിസൺസ് കമന്റ് ചെയ്യുന്നത്. ചുരുക്കത്തിൽ, ഈ ടീച്ചറുടെ ഡാൻസ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;p&gt;സാധാരണയായി ഗൗരവത്തോടെയും അച്ചടക്കത്തോടെയുമാണ് നമ്മൾ ടീച്ചർമാരെ കാണാറ്. എന്നാൽ ഈ വീഡിയോയിൽ, ടീച്ചർ ആ ഗൗരവമൊക്കെ മാറ്റിവെച്ച് കുട്ടികളോടൊപ്പം ആഘോഷിക്കുന്നത് എല്ലാവരുടെയും മനം കവര്&zwj;ന്നു. ഇത് ടീച്ചറും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വീഡിയോ കാണാം&lt;/strong&gt;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണാം&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;motivone.in (@motivone.in) ഷെയർ ചെയ്ത ഒരു പോസ്റ്റ്&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-video-muqabla-dance-of-a-teacher-in-saree-wows-internet-at-school-event-ahss-articleshow-ogugf95"/>
        </item>
        <item>
            <title><![CDATA[ഐപിഎസുകാരിക്കും രക്ഷയില്ല, അറസ്റ്റ് വിവരം വിശദമാക്കി വീഡിയോ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബോഡി ഷേമിംഗ് രൂക്ഷം,കമന്റ് ബോക്സ് പൂട്ടേണ്ട ഗതികേടിൽ പൊലീസ്]]></title>
            <link>https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5</guid>
            <pubDate>Thu, 19 Mar 2026 16:23:39 +0530</pubDate>
            <description><![CDATA[&lt;p&gt;വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km2vbyze483z5gzzqxx98x1c,imgname-aparna-rajat-kaushik-1773917305838.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിർസപൂർ: അറസ്റ്റ് വാർത്തയെക്കുറിച്ച് വിശദമാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ രൂക്ഷമായ ബോഡി ഷേമിംഗ്. അധിക്ഷേപം പരിധികൾ ലംഘിച്ചതോടെ കമന്റ് ബോക്സ് പൂട്ടി പൊലീസ്. ഉത്തർ പ്രദേശിലെ മിർസപൂരിലാണ് പൊതുസേവന രംഗത്തുള്ള വനിതകൾ നേരിടേണ്ടി വരുന്ന അധിക്ഷേപത്തേക്കുറിച്ച് മാതൃകയാക്കാവുന്ന സംഭവം നടന്നത്. ഏറെക്കാലമായി പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ പിടികൂടിയ സംഭവത്തേക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥയുടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മിർസാപൂരിലെ പൊലീസ് സൂപ്രണ്ട് അപർണ രജത് കൌഷിക് ഐപിഎസിനാണ് രൂക്ഷമായ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥയുടെ മികച്ച പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കുന്നതിന് പകരം അശ്ലീല പരാമർശമാണ് അപർണ രജത് കൌഷിക് നേരിടേണ്ടി വന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;വീഡിയോ വലിയ രീതിയിൽ മോശം പ്രതികരണങ്ങളുടെ പേരിൽ വൈറലായതിന് പിന്നാലെ വീഡിയോകളുടെ കമന്റ് ബോക്സ് പൂട്ടേണ്ട അവസ്ഥയാണ് മിർസാപൂർ പൊലീസ് നേരിടേണ്ടി വന്നത്. കമന്റ് ബോക്സ് അടച്ച പൊലീസ് നടപടിക്ക് നേരെയും വിമർശനം ശക്തമാണ്. അശ്ലീല പരാമർശം നടത്തിയവരെ പിടികൂടുന്നതിന് പകരം കമന്റ് ബോക്സ് അടയ്ക്കുന്നതാണോ പൊലീസിന്റെ കൃത്യനിർവ്വഹണമെന്നാണ് ഉയരുന്ന വിമർശനം. സൈബർ ബൂള്ളിയിംഗിനെതിരെ വലിയ രീതിയിലുള്ള ചർച്ചയുയരാൻ സംഭവം കാരണമായിട്ടുണ്ട്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ഇത്തരം അധിക്ഷേപം നേരിടുമ്പോൾ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്താണെന്നാണ് നിരവധി ആളുകൾ ചോദിക്കുന്നത്.&lt;/p&gt;&lt;p&gt;2018ലെ ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് അപർണ. നിലവിൽ മിർസാപൂരിലെ പൊലീസ് സൂപ്രണ്ടാണ് അപർണ. ഗുരഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അപർണ സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടുന്നത്. വർഷത്തിൽ 18 ലക്ഷം രൂപയോളം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അപർണ ജനസേവനത്തിന് ഇറങ്ങിയത്. മുൻപ് അമേഥിയുടെ പൊലീസ് സൂപ്രണ്ടായിരുന്ന അപർണ കാസാഗഞ്ച്, ഔറേയ്യ എന്നിവിടങ്ങളിൽ നിരവധി പൊലീസ് നടപടികളുടെ ഭാഗമായിട്ടുണ്ട്. ലക്നൌവ്വിലെ ഡെപ്യൂട്ടി കമ്മീഷണർ ചുമതലയും അപർണ നിർവ്വഹിച്ചിട്ടുണ്ട്. എൻഐടി അലഹബാദിൽ നിന്ന് ബിടെക് പഠനം പൂർത്തിയാക്കിയ ശേഷമാണ് അപർണ സിവിൽ സർവീസിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/arrest-detailing-video-viral-for-online-harassment-and-body-shaming-against-women-ips-officer-comment-box-closed-articleshow-r8pmni5"/>
        </item>
        <item>
            <title><![CDATA[ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍]]></title>
            <link>https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq</guid>
            <pubDate>Wed, 11 Mar 2026 14:45:18 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ ഉറക്കെ വീഡിയോ വെച്ച യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി. ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kke2v0x4bpfy5netvw3ewbyy,imgname-a-woman-arguing-with-flight-attendants-and-police-on-an-american-airlines-flight-from-miami-to-tampa-after-being-asked-to-use-headphones-1773220496292.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മിയാമി: വിമാനയാത്രയ്ക്കിടെ ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉറക്കെ വീഡിയോ വെച്ചതിനെച്ചൊല്ലി വിമാനത്തിനുള്ളിൽ യുവതിയുടെ കടുത്ത പ്രതിഷേധവും ബഹളവും. അമേരിക്കൻ എയർലൈൻസിലെ മിയാമിയിൽ നിന്നും ടാംപയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഒടുവിൽ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനം പുറപ്പെടുന്നതിന് മുൻപേ ഗേറ്റിൽ വെച്ച് തന്നെ ഫോണിൽ ഉറക്കെ വീഡിയോ വെക്കരുതെന്ന് വിമാന ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് അതീവ പ്രകോപനപരമായാണ് അവർ പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;യുവതി മദ്യലഹരിയിലായിരുന്നുവെന്നും എല്ലാവരെയും ശല്യം ചെയ്യുന്ന രീതിയിൽ ഉറക്കെ വീഡിയോ വെക്കുകയായിരുന്നുവെന്നും സഹയാത്രക്കാർ പറയുന്നു. ജീവനക്കാരോട് വളരെ മോശമായും ധിക്കാരപരമായുമാണ് അവർ സംസാരിച്ചത്. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ വീഡിയോ വെച്ചത്, അതും 50 ശതമാനം ശബ്ദത്തിൽ മാത്രം. അതിന്റെ പേരിലാണോ എന്നെ പുറത്താക്കുന്നത് എന്ന് യുവതി വിമാനത്തിനുള്ളിൽ അലറി വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബഹളം നിയന്ത്രണാതീതമായതോടെ പൊലീസ് എത്തി യുവതിയെ വിമാനത്തിന് പുറത്തേക്ക് മാറ്റി. യുവതിയെ പുറത്താക്കുന്നത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ കൈയ്യടിച്ചാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്.&lt;/p&gt;&lt;p&gt;അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതീവ സംയമനത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് വീഡിയോ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ഹെഡ്&zwnj;സെറ്റ് ഉപയോഗിക്കാതെ വിമാനത്തിനുള്ളിൽ ഓഡിയോയോ വീഡിയോയോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിൽ നിന്നും പുറത്താക്കുന്നതിനും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനും വരെ ഇത്തരം നിയമലംഘനങ്ങൾ കാരണമായേക്കാം. വിമാന ജീവനക്കാരെ ആക്രമിക്കുക, നഗ്നപാദനായി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളുടെ ഗണത്തിലാണ് ഓഡിയോ ഉറക്കെ വെക്കുന്നതിനെയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/india-news/woman-removed-from-american-airlines-flight-for-playing-video-aloud-without-headphones-articleshow-rpeg6zq"/>
        </item>
        <item>
            <title><![CDATA[30 വർഷം മുമ്പ് കേരളം പുറന്തള്ളി, ഇന്ന് ലോകം കീഴടക്കാൻ മലയാളിയുടെ 'ചാരായം'; ഇറങ്ങുന്നത് യൂറോപ്യൻ വിപണിയിൽ]]></title>
            <link>https://www.asianetnews.com/web-exclusive/malayalis-new-arrack-charayam-in-european-liquor-market-articleshow-tgfsxch</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive/malayalis-new-arrack-charayam-in-european-liquor-market-articleshow-tgfsxch</guid>
            <pubDate>Wed, 25 Feb 2026 18:08:07 +0530</pubDate>
            <description><![CDATA[കേരളത്തിൽ നിരോധിച്ച് 30 വർഷങ്ങൾക്ക് ശേഷം, അതേ രുചിയും ഗുണങ്ങളുമായി ചാരായം യൂറോപ്യൻ വിപണിയിൽ തിരിച്ചെത്തുന്നു. കൊടുങ്ങല്ലൂർ സ്വദേശി മിഥുൻ മോഹൻ നേതൃത്വം നൽകുന്ന ഈ സംരംഭം, യൂറോപ്യൻ മലയാളികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjac63q88n71gxjansygpaw4,imgname-635002420-871399002569899-8423471170853938213-n-1772022337256.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കേ&lt;/strong&gt;രളത്തിൽ ചാരായ നിരോധനത്തിന്&zwj;റെ മുപ്പതാം വാർഷികമാണ്. ഇതിനിടെ കേരളത്തിൽ നഷ്ടപ്പെട്ട വിപണി ലോകത്ത് തന്നെ തിരിച്ച് പിടിക്കാൻ അവനെത്തുന്നു. മറ്റാരുമല്ല, നമ്മുടെ സ്വന്തം 'ചാരായം'. എന്നാൽ, തിരിച്ചുവരവിൽ തത്ക്കാലം കേരളത്തിലേക്കില്ല. ആ തിരിച്ചുവരവിന്&zwj;റെ ആവേശവും ഗൃഹാതുരത്വവുമെല്ലാം അനുഭവിക്കാനുള്ള അവസരം യൂറോപ്യൻ മലയാളികൾക്കാണെന്ന് മാത്രം. ആ തിരിച്ച് വരവിന് പിന്നിൽ ചാരായ നിരോധനം ഇല്ലാതാക്കിയ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് കൂടി ചേരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;അതേ നിറം, മണം, ഗുണം, രുചി&lt;/strong&gt;&lt;/h2&gt;&lt;p&gt;1996 ഏപ്രിൽ 1 -ന് ആന്&zwj;റണി സർക്കാർ നിരോധിച്ച ചാരായം അതിന്&zwj;റെ എല്ലാ ഗുണങ്ങളോടും കൂടിയാണ് തിരികെ എത്തുന്നത്. അതേ നിറം, മണം, ഗുണം, രുചി. പിന്നെ 33 % ആൽക്കഹോൾ എന്ന അളവും തെറ്റിച്ചിട്ടില്ല. മാത്രമല്ല, പഴയ ലേബൽ മുതൽ 90 മില്ലിയുടെ 'പൊടിക്കുപ്പി' വരെ പഴയത് പോലെ നിലനിർത്തി കൊണ്ടായിരിക്കും അവൻ 2026 ഏപ്രിൽ 1 -ന് യൂറോപ്യൻ വിപണിയിൽ ഇറങ്ങുകയെന്ന് ആ പഴയ, പുതിയ മദ്യത്തിന്&zwj;റെ സ്ഥാപകൻ മിഥുൻ മോഹൻ പറയുന്നു.&lt;/p&gt;&lt;p&gt;&quot;ചാരായത്തെക്കുറിച്ച് പറയാൻ തുടങ്ങുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 12,500 -ൽ അധികം വരുന്ന തൊഴിലാളികളെയാണ്. എന്&zwj;റെ അമ്മാവൻ ദിലീപ് കുമാർ അതിലൊരാളാണ്. എന്&zwj;റെ ചുറ്റുപാടുമുള്ള നിരവധി കുടുംബങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ദാരിദ്ര്യത്തിന്&zwj;റെ പാതയിലേക്ക് തള്ളപ്പെട്ടു.&quot; മിഥുൻ മോഹൻ ഓർത്തെടുക്കുന്നു. 30 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഉൽപ്പന്നം അതുപോലെ തന്നെ പുനഃസൃഷ്ടിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. പഴയകാലത്തെ ചാരായത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കാൻ താൽപര്യമുള്ള ആളുകളെ കണ്ടും സംസാരിച്ചും കൂടുതൽ അറിവ് നേടി. അതിൽ ചാരായ ഉപഭോക്താക്കൾ മുതൽ ഡിസ്റ്റിലറി നടത്തിയിരുന്നവരും, ഷാപ്പ് മാനേജർമാരും എക്സൈസ് ഉദ്യോഗസ്ഥരും തുടങ്ങി ചാരായവുമായി അന്ന് ബന്ധപ്പെട്ടിരുന്നവരെല്ലാം ഉൾപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ചാരായത്തിന് മാത്രം നിരോധനം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഗോവക്കാരുടെ ഫെനി മുതൽ ഫ്രഞ്ചുകാരുടെ ഷാംപെയനും മെക്സിക്കോകാരുടെ ടെക്കിലയും സ്കോട്ട്&zwnj;ലൻഡുകാരുടെ വിസ്കിയും എല്ലാം അവരുടെ പൈതൃകത്തിന്&zwj;റെ ഭാഗമായി ആഘോഷിക്കപ്പെടുമ്പോൾ, നമ്മുടെ നാട്ടിന്&zwj;റെ സ്വന്തം ചാരായത്തെ കേരളത്തിൽ നിരോധിക്കുകയാണ് ചെയ്തത്. എന്നിട്ട്, വിദേശ മദ്യമെന്ന പേരിൽ നിലവാരം കുറഞ്ഞ മദ്യം നാട്ടിൽ കൂടിയ വിലയിൽ വിൽക്കുന്നു. ഇതൊന്നും അത്ര ശരിയായ നടപടിയല്ലെന്നാണ് മിഥുൻ മോഹന്&zwj;റെ അഭിപ്രായം.&lt;/p&gt;&lt;p&gt;ചാരായം തിരിച്ച് വരുന്നതിനെ കുറിച്ചുള്ള വാർത്തകളും സമൂഹ മാധ്യമ പോസ്റ്റുകളും കണ്ട് വിളിക്കുന്ന യൂറോപ്യൻ മലയാളികൾ ഇതിനെ വെറുമൊരു 'product launch' എന്നതിനേക്കാളുപരി, നമ്മുടെ പൈതൃക പാനീയത്തിന്&zwj;റെ സംരക്ഷണമായാണ് കാണുന്നതെന്ന് തനിക്ക് തോന്നുന്നുവെന്ന് മിഥുൻ മോഹൻ കൂട്ടിച്ചേർക്കുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(മിഥുൻ മോഹൻ)&lt;/p&gt;&lt;h3&gt;&lt;strong&gt;'ചാരായം റിട്ടേണ്&zwj; പാർട്ടി'&lt;/strong&gt;&lt;/h3&gt;&lt;p&gt;ഏപ്രിൽ ഒന്നിന് പോളണ്ടിൽ വെച്ചാണ് ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുക്കുന്നതെങ്കിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾ അവിടങ്ങളിലെ ഇന്ത്യൻ റസ്റ്റോറന്&zwj;റുകളിലും ബാറുകളിലും 'ചാരായം റിട്ടേണ്&zwj; പാർട്ടി' (Charayam return party) നടത്തുന്നുണ്ട്. മാൾട്ടയിലെ ദി മിന്&zwj;റ് റെസ്റ്റോറന്&zwj;റ്, ഇംഗ്ലണ്ടിൽ അനന്തപുരം ഈസ്റ്റ് ഹാം, കേരള ഹട്ട് നോർത്താംപ്ടൺ തുടങ്ങിയവരും തിരിച്ചു വരുന്ന ചാരായത്തെ വരവേൽകാൻ ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു എന്നറിയുമ്പോഴാണ് ചാരായം കുടിച്ചിട്ടില്ലാത്ത തലമുറ പോലും അതിന്&zwj;റെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് മനസിലാവുക.യുകെയിലെ മുഖ്യ വിതരണക്കാരായ ക്രഡൻസ് കണക്ഷൻസ് രാജ്യത്തിന്&zwj;റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുൻകൂർ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. അതെ, ഇറങ്ങും മുമ്പേ അവൻ വിപണി കിഴടക്കിത്തുടങ്ങിയിരിക്കുന്നു.&lt;/p&gt;&lt;p&gt;വിവിധ രാജ്യങ്ങളിലെ വിതരണ ശൃംഖലകളുള്ള സ്ഥാപനങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും പരമാവധി രാജ്യങ്ങളിൽ ഉൽപന്നം എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മിഥുൻ മോഹൻ പറയുന്നു. മദ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകനാണ് കൊടുങ്ങല്ലൂർ സ്വദേശിയായ മിഥുൻ മോഹൻ. കഴിഞ്ഞ 12 വർഷത്തിലേറെയായി യൂറോപ്പിലാണ് താമസം. ആയുർവേദത്തിന്&zwj;റെ രുചിക്കൂട്ടുകളും പോളിഷ് വോഡ്കയും ചേർത്ത് നിർമ്മിച്ച 'ആയുർവോഡ്' എന്ന ഉൽപന്നത്തിന് 2025 -ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ മിഥുൻ മോഹൻ സ്വർണ മെഡൽ നേടിയിരുന്നു. മലയാളിയുടെ സ്വന്തം 'ചാരായം' പുതിയ പല റെക്കോഡുകളും മെഡലുകളും നേടി ലോക മദ്യ വിപണി കീഴടക്കും. പഴയ ആ നിരോധനത്തിന്&zwj;റെ കൈപ്പുനീര് അവൻ ഒഴുക്കിക്കളയും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Dhanesh Ravindran</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive/malayalis-new-arrack-charayam-in-european-liquor-market-articleshow-tgfsxch"/>
        </item>
        <item>
            <title><![CDATA[നടുക്കുന്ന വീഡിയോ; യാത്രക്കാരനെ സ്റ്റേഷനിൽ വച്ച് ട്രെയിനിന് മുന്നിലേക്ക് തള്ളി, സംഭവം യുഎസിൽ]]></title>
            <link>https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc</guid>
            <pubDate>Fri, 03 Apr 2026 15:22:37 +0530</pubDate>
            <description><![CDATA[യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിയാറ്റിലിൽ ഒരു യാത്രക്കാരനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. സംഭവത്തിന്&zwj;റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എലിസിയോ മെലെൻഡെസ് എന്ന 26-കാരനെ പോലീസ് കൊലപാതക ശ്രമത്തിന് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മുൻപ് കൊലപാതക കേസും മാനസികാസ്വാസ്ഥ്യവുമുണ്ടായിരുന്നതായി കണ്ടെത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9c3v5ejeypx9f6dsxpy002,imgname-passenger-being-pushed-in-front-of-train-1775209933997.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;യു&lt;/strong&gt;ണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സബ്&zwnj;വേ സ്റ്റേഷനിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം സ്റ്റേഷനിലെ സിസിടിവി കാമാറയിൽ പതി&zwnj;ഞ്ഞു. സിയാറ്റിലിലെ നോർത്ത്ഗേറ്റ് സ്റ്റേഷനിൽ വച്ച് ഒരാൾ ഒരു യാത്രക്കാരനെ ആ സമയം സ്റ്റേഷനിലേക്ക് എത്തിയ ഒരു ലൈറ്റ് റെയിൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. മാർച്ച് 19 ന് നടന്ന സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം&lt;/strong&gt;&lt;/h2&gt;&lt;p&gt;സിസിടിവി ദൃശ്യത്തിൽ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനിടെ, ട്രെയിൻ കയറാൻ നിന്നിരുന്ന ഒരാളെ പിന്നിൽ നിന്നും മറ്റൊരാൾ തള്ളുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തിച്ചേരുമ്പോൾ ഫോണിൽ നോക്കി നിൽക്കുകയായിരുന്ന ആളെയാണ് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങത്തെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ 26 -കാരനായ എലിസിയോ മെലെൻഡെസ് എന്നയാളെ പ്രതിയാക്കി പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. നോർത്ത്ഗേറ്റ് ട്രെയിൻ സ്റ്റേഷനിൽ നടന്ന സംഭവത്തിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം മാർച്ച് 24 -ന് ട്രെയിൻ സ്റ്റേഷന് സമീപമുള്ള ഒരു ബിഹേവിയറൽ ഹെൽത്ത് ഫെസിലിറ്റി സെന്&zwj;ററിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പീറ്റർ മൈക്കൽ വാൾബ്രൺ എന്നയാളെയാണ് എലിസിയോ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Man shoves a passenger toward an oncoming light rail train at Northgate station last weekby u/JPorpoise in Seattle&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അത് മറ്റാരെങ്കിലുമാകാമെന്ന്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം അറസ്റ്റിന് ശേഷം, എലിസിയോ മെലെൻഡെസ് ആരോപണങ്ങൾ നിഷേധിച്ചു, മറ്റാരെങ്കിലും തന്&zwj;റെ വസ്ത്രം ധരിച്ചിരിക്കാമെന്നായിരുന്നു എലിസിയോയുടെ വാദം. ചിലപ്പോൾ അത് എന്&zwj;റെ ഇരട്ടയായിരിക്കാമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എന്നാൽ ഏഴര ലക്ഷം ഡോളറിന്&zwj;റെ (ഏതാണ്ട് 7 കോടിയോളം രൂപ) ബോണ്ടിൽ ഇയാളെ തടവിൽ ഇടണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. 2021 -ൽ സ്വന്തം സഹോദരിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ എലിസിയോ പ്രതിയായിരുന്നു. എന്നാൽ, ഇയാൾ സ്കീസോഫ്രീനിയ രോഗിയാണെന്നും അതിനാൽ വിചാരണ നേരിടാൻ കഴിവില്ലാത്തയാളാണെന്നുമുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് കേസ് തള്ളിപ്പോവുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/video-of-passenger-being-pushed-in-front-of-train-at-station-in-us-goes-viral-articleshow-wmu3gvc"/>
        </item>
        <item>
            <title><![CDATA[പദവിയില്ല, ശമ്പളമില്ല; എങ്കിലും ഡ്യൂട്ടി കൃത്യം! മുംബൈ പൊലീസിനൊപ്പം പട്രോളിംഗിന് പോകുന്ന തെരുവുനായ, വീഡിയോ വൈറൽ]]></title>
            <link>https://www.asianetnews.com/viral-videos/stray-dog-joins-mumbai-police-patroling-at-marine-drive-watch-viral-video-articleshow-yor1aur</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/stray-dog-joins-mumbai-police-patroling-at-marine-drive-watch-viral-video-articleshow-yor1aur</guid>
            <pubDate>Fri, 06 Feb 2026 15:45:52 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈ മറൈൻ ഡ്രൈവിൽ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു തെരുവുനായയുടെ വീഡിയോയാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; വൈറലാകുന്നത്. വര്&zwj;ഷങ്ങളായുള്ള പതിവെന്ന് പൊലീസ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgs76bc2j27hwa4zqtg1sjvb,imgname-stray-dog-1770372935042.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കടൽക്കാറ്റേൽക്കാൻ മുംബൈ മറൈൻ ഡ്രൈവിൽ എത്തുന്നവർക്ക് ഇനി ഒരു പുതിയ കാഴ്ച കൂടിയുണ്ട്, മുംബൈ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു സ്മാർട്ട് തെരുവുനായ. പൊലീസിന്റെ വാനിലേക്ക് അനായാസം ചാടിക്കയറുന്ന ഈ നായയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.&lt;/p&gt;&lt;p&gt;മറൈൻ ഡ്രൈവിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ കൗതുകകരമായ ദൃശ്യം പകർത്തിയത്. മുംബൈ പൊലീസിന്റെ പട്രോളിംഗ് വാൻ നീങ്ങുമ്പോൾ അതിനൊപ്പം ആത്മവിശ്വാസത്തോടെ ഓടുകയും, പിന്നീട് വളരെ ലാഘവത്തോടെ വണ്ടിക്കുള്ളിലേക്ക് ചാടിക്കയറുകയും ചെയ്യുന്ന നായയെ വീഡിയോയിൽ കാണാം. അല്പസമയത്തിന് ശേഷം വണ്ടി വേഗത കുറയ്ക്കുമ്പോൾ പുറത്തിറങ്ങുന്ന നായ, തന്റെ 'ഡ്യൂട്ടി' തുടരുന്നതുപോലെ തീരത്തുകൂടി നടന്നുപോകുന്നു.&lt;/p&gt;&lt;p&gt;ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ട യാത്രക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ഇതിനെക്കുറിച്ച് തിരക്കി. ഈ നായ തങ്ങളുടെ സംഘത്തിലെ സ്ഥിരം സാന്നിധ്യമാണെന്നും പട്രോളിംഗ് സമയത്ത് തങ്ങളെ അനുഗമിക്കാറുണ്ടെന്നും അദ്ദേഹം മറാത്തിയിൽ മറുപടി നൽകി. വർഷങ്ങളായുള്ള പരിചയത്തിലൂടെ പൊലീസുകാരും ഈ നായയും തമ്മിൽ ഒരു പ്രത്യേക ബന്ധം തന്നെ ഉടലെടുത്തിട്ടുണ്ട്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇൻസ്റ്റഗ്രാമിൽ ഈ പോസ്റ്റ് കാണുക&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;StreetdogsofBombay (@streetdogsofbombay) പങ്കുവെച്ച ഒരു പോസ്റ്റ്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പൊലീസിന്റെയും തെരുവ് നായയുടെയും സൗഹൃദത്തെ പ്രശംസിച്ചത്. &quot;മറൈൻ ഡ്രൈവിലെ അനൗദ്യോഗിക കാവൽക്കാരൻ&quot; എന്നാണ് പലരും ഈ നായയെ വിശേഷിപ്പിക്കുന്നത്. തെരുവുമൃഗങ്ങളോടുള്ള മുംബൈ പൊലീസിന്റെ സ്നേഹവും കരുതലും മാതൃകാപരമാണെന്ന് മൃഗസ്&zwnj;നേഹികൾ അഭിപ്രായപ്പെട്ടു. മുംബൈ നഗരത്തിൽ വലിയൊരു വിഭാഗം തെരുവുനായ്ക്കൾ ജീവിക്കുന്നുണ്ട്. വന്ധ്യംകരണം, വാക്സിനേഷൻ ക്യാമ്പയിനുകൾ എന്നിവയിലൂടെ നഗരത്തിൽ മൃഗക്ഷേമ പ്രവർത്തനങ്ങൾ ശക്തമാണ്.&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/stray-dog-joins-mumbai-police-patroling-at-marine-drive-watch-viral-video-articleshow-yor1aur"/>
        </item>
        <item>
            <title><![CDATA[പറന്നുയർന്ന് സൈൻ ബോർഡിലിടിച്ച് തൂങ്ങിക്കിടക്കുന്ന ഥാർ! വൈറൽ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്]]></title>
            <link>https://www.asianetnews.com/viral-videos/viral-ai-video-shows-mahindra-thar-crashed-on-highway-signboard-articleshow-z018e8y</link>
            <guid isPermaLink="true">https://www.asianetnews.com/viral-videos/viral-ai-video-shows-mahindra-thar-crashed-on-highway-signboard-articleshow-z018e8y</guid>
            <pubDate>Thu, 19 Feb 2026 17:00:38 +0530</pubDate>
            <description><![CDATA[&lt;p&gt;ഹൈവേയിലെ വലിയ സൈൻ ബോർഡിൽ ഒരു മഹീന്ദ്ര ഥാർ ഇടിച്ചുതൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ ആരും വിശ്വസിച്ചുപോകുന്ന ഈ വീഡിയോ യഥാർത്ഥത്തിലുള്ളതല്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khtrtkcgpywevqdtpygzezh1,imgname-thar-ai-video-1771498720656.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; ഒരു മഹീന്ദ്ര ഥാർ കാർ പറന്നുയർന്ന് ഹൈവേയിലെ സൈൻ ബോർഡിൽ ഇടിച്ചുതകർന്നോ? സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു വീഡിയോ ഇപ്പോൾ വൈറലാണ്. ദില്ലി, ഗുരുഗ്രാം, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ദിശാസൂചിക കാണിക്കുന്ന വലിയ ബോർഡിലാണ് ഥാർ ഇടിച്ചുതൂങ്ങിക്കിടക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ച ഒരപകടമല്ല. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ച ഒരു വീഡിയോ ആണിത്.&lt;/p&gt;&lt;p&gt;യഥാർത്ഥത്തിൽ ചിത്രീകരിച്ച ഒരു വീഡിയോക്ക് മുകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഥാർ ഇടിച്ചുകയറിയതായി ചേർത്തുവെക്കുകയായിരുന്നു. അതുകൊണ്ടാണ് ഒറ്റനോട്ടത്തിൽ ഇത് വ്യാജമാണെന്ന് തോന്നുമെങ്കിലും, മുഴുവനായി കാണുമ്പോൾ ഒരുപക്ഷേ സത്യമായിരിക്കാമെന്ന് പലരും സംശയിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും എഐയുടെ ഒരു കസർത്താണ്.&lt;/p&gt;&lt;p&gt;ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇപ്പോൾ പതിവാണ്. പലരും ഇത് സത്യമാണെന്ന് കരുതി പോസ്റ്റ് ചെയ്യാറുമുണ്ട്. ചില ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ പോലും ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെച്ച് വെട്ടിലായിട്ടുണ്ട്. ഇപ്പോൾ ഈ ഥാറിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;മീമുകളിൽ നിറഞ്ഞ് ഥാർ വീഡിയോ&lt;/strong&gt;&lt;/h3&gt;&lt;p&gt;സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ എഐ വീഡിയോ മീമുകൾക്കായാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു എഐ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ സ്വന്തം കണ്ടുപിടിത്തമാണെന്ന് പറഞ്ഞ് അവതരിപ്പിച്ച് വെട്ടിലായ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയെ ട്രോളാനാണ് പലരും ഈ വീഡിയോ ഉപയോഗിക്കുന്നത്. സംഭവം വിവാദമായതോടെ യൂണിവേഴ്സിറ്റി മാപ്പ് പറയുകയും സർക്കാർ അവരുടെ സ്റ്റാൾ പൂട്ടിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് എടുത്തയാൾ ഓടിച്ച വണ്ടിയാണിതെന്നാണ് ചില മീമുകളിൽ പറയുന്നത്. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഡ്രൈവിംഗ് ലൈസൻസ് വിഭാഗം മേധാവിയുടെ കാറാണിതെന്നാണ് മറ്റ് ചിലരുടെ പരിഹാസം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Thars don&rsquo;t ride, they fly, once a friend told me, today we all can see it https://t.co/kC06jJUAMq&lt;/p&gt;&lt;p&gt;&mdash; Keshav Lohia (@Keshav_Lohiaaa) February 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;average driving lecture by HOD of driving from Galgotias University pic.twitter.com/FULMduciyF&lt;/p&gt;&lt;p&gt;&mdash; isHaHaHa (@hajarkagalwa) February 19, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/viral-videos/viral-ai-video-shows-mahindra-thar-crashed-on-highway-signboard-articleshow-z018e8y"/>
        </item>
        <item>
            <title><![CDATA[കാന്തല്ലൂരിന്റെ മണ്ണിൽ പൊന്ന് വിളയിക്കുന്ന എബ്രഹാം ചേട്ടൻ; കാണാം കിസാൻ കൃഷിദീപം]]></title>
            <link>https://www.asianetnews.com/video/kissan-krishideepam-about-kanthalloor-based-farmer-abraham-videoshow-z4dvob7</link>
            <guid isPermaLink="true">https://www.asianetnews.com/video/kissan-krishideepam-about-kanthalloor-based-farmer-abraham-videoshow-z4dvob7</guid>
            <pubDate>Thu, 04 Jun 2026 19:21:50 +0530</pubDate>
            <description><![CDATA[&lt;p&gt;കൃഷിയോടുള്ള സ്നേഹംകൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മണ്ണിൽ പൊന്നു വിളയിക്കുന്ന എബ്രഹാം ചേട്ടൻ; കാണാം കിസാൻ കൃഷിദീപം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xad64aa" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കൃഷിയോടുള്ള സ്നേഹംകൊണ്ട് എല്ലാ പ്രതിസന്ധികളെയും &amp;nbsp;അതിജീവിച്ച് മണ്ണിൽ പൊന്നു വിളയിക്കുന്ന എബ്രഹാം ചേട്ടൻ; കാണാം കിസാൻ കൃഷിദീപം&amp;nbsp;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video/kissan-krishideepam-about-kanthalloor-based-farmer-abraham-videoshow-z4dvob7"/>
        </item>
    </channel>
</rss>
