<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 10 May 2026 13:45:10 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-exclusive-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ]]></title>
            <link>https://www.asianetnews.com/web-exclusive-magazine/air-and-water-are-both-toxic-in-india-articleshow-0alvusk</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/air-and-water-are-both-toxic-in-india-articleshow-0alvusk</guid>
            <pubDate>Sat, 06 Dec 2025 18:11:01 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ വായു-ജല മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോടികൾ മുടക്കിയുള്ള സർക്കാർ പദ്ധതികൾ ഉണ്ടായിരിക്കെ മെട്രോ നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ വിഷമയമായ വായുവും ജലവും ജനങ്ങളുടെ ആരോഗ്യത്തെയും രാജ്യത്തിൻ്റെ ഭാവിയെയും ഒരുപോലെ ബാധിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbssa57scrnv6b4aaywfd1pb,imgname-polution-in-india--5--1765023225081.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;രാജ്യത്തിന്&zwj;റെ യഥാർത്ഥ പുരോഗതി അളക്കപ്പെടുന്നത് അവിടുത്തെ ജനങ്ങൾ ശ്വസിക്കുന്ന വായുവിന്&zwj;റെയും കുടിക്കുന്ന വെള്ളത്തിന്&zwj;റെയും ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കൂടിയാകണം. അത്, നീണ്ടു പോകുന്ന ഹൈവേകളുടെയും മെട്രോ റെയിലുകളിലൂടെയും ഉയരുന്ന കെട്ടിടങ്ങളുടെയും വ്യവസായ - തുറമുഖ - വ്യോമ പാതകളുടെയും സൈനിക ശക്തിയുടെയും മാത്രം കൂട്ടിക്കിഴിക്കലുകളാകുമ്പോൾ രാജ്യത്തെ പൌരന്മാര്&zwj; വിഷവായു ശ്വസിച്ച്, വിഷജലം കുടിച്ച് വിഷമയമായ ഭക്ഷണം കഴിച്ച് രോഗിയായി മരിക്കാൻ വിധിക്കപ്പെടുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ പൌരന്മാരുടെ ആരോഗ്യം കവരുന്ന വായു &ndash; ജല മലിനീകരണമാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർ ആശുപത്രികളിൽ ക്യൂ നിൽക്കുമ്പോൾ സമ്പന്നരുടെ സമൂഹ മാധ്യമ പേജുകളിൽ ശുദ്ധവായു തേടി രാജ്യം വിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;വിഷം നിറയുന്ന പ്രാണ വായു&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിലും ഒരു വർഷമെങ്കിലും ഗുണമേന്മയുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 'സുരക്ഷിത സൂചിക' വിഭാഗത്തിൽ പെടുന്ന വായു ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ 10 വർഷത്തെ എയർ ക്വാളിറ്റി ഇന്&zwj;റക്സ് കണക്കുകൾ പറയുന്നു. അതായത്, ദില്ലി മുതൽ ബെംഗളൂരു വരെ, മുംബൈ മുതൽ ചെന്നൈ വരെ രാജ്യത്തെ ഒരു മെട്രോ നഗരത്തിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഷം പോലും WHO ശുപാർശ ചെയ്യുന്ന ശുദ്ധവായുവിന്&zwj;റെ നിലവാരം ലഭിച്ചിട്ടില്ലെന്ന് തന്നെ. രാജ്യതലസ്ഥാനമായ ദില്ലി ഈ കണക്കുകളിൽ ഏറ്റവും മോശം നിലയിലാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പല വർഷങ്ങളിലും ദില്ലിയിലെ ശരാശരി AQI 250&ndash;ന് മുകളിലായിരുന്നു. അതായത് 'വളരെ അനാരോഗ്യകരം' എന്ന ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പട്ടികയിൽ. ബെംഗളൂരു, ചെന്നൈ പോലുള്ള തെക്കൻ നഗരങ്ങൾ താരതമ്യേന കുറച്ചുകൂടി മികച്ച നിലയിലാണെന്ന് തോന്നാമെങ്കിലും, അവിടെയും വായു 'നല്ലത്' എന്ന് വിളിക്കാവുനൊരു അവസ്ഥയിലേക്ക് ഒരിക്കലും എത്തിയിട്ടില്ല. ജനസംഖ്യാ വർദ്ധനവും വാഹനങ്ങളുടെ വർദ്ധനവും വ്യവസായ വൽക്കരണവും അടിസ്ഥാന വളർച്ചാ നിരക്കായി കണക്ക് കൂട്ടുമ്പോൾ ദീർഘകാല ദുരന്തം ഒരോ മനുഷ്യനെയും കാത്ത് കിടക്കുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ ദേശീയ ആംബിയന്&zwj;റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സിന്&zwj;റെ (India&rsquo;s National Ambient Air Quality Standards - NAAQS) പഠനം ഇന്ത്യയിലെ 60% ജില്ലകളിലെയും ആളുകൾ വർഷം മുഴുവനും മലിനമായ വായു ശ്വസിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇത് പഴയത് പോലെ ശൈത്യകാലത്ത് മാത്രമല്ല, വർഷം മുഴുവനുമാണെന്ന് ഓർക്കുക. ഒന്നുകൂടി വിശദീകരിച്ചാൽ, ഇന്ത്യയിലെ 749 ജില്ലകളിൽ 447 എണ്ണത്തിലും ദേശീയ ആംബിയന്&zwj;റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ് (NAAQS) നിർദ്ദേശിക്കുന്ന വാർഷിക സുരക്ഷിത മൂല്യങ്ങളെക്കാൾ വിഷ രാസ, ജൈവ കണികകളുടെ സാന്ദ്രത (PM2.5) ആണ് രേഖപ്പെടുത്തിയതെന്ന്. അതായത് മെട്രോ നഗരങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ഗ്രാമങ്ങളിലെ വായുവിലും പോലും ഇന്ന് വിഷകണങ്ങൾ നിറഞ്ഞ് തുടങ്ങിയെന്ന്.&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;രോഗികളാക്കപ്പെടുന്ന ജനത&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇങ്ങനെ വിഷ വായു ഗ്രാമങ്ങളിലേക്കും വ്യാപിക്കുമ്പോൾ ഗ്രാമങ്ങളില്&zwj; നിന്നും നഗരങ്ങളിലെ ആശുപത്രികളിലേക്ക് ശ്വാസകോശ, ഹൃദ്രോഗ, നാഡീ സംബന്ധമായ തകരാറുകൾ, കാൻസർ തുടങ്ങിയ രോഗികളുടെ നീണ്ട ക്യൂവും സൃഷ്ടിക്കപ്പെടുന്നു. സ്കൂൾ കുട്ടികൾ, ഗർഭിണികൾ... അടുത്ത തലമുറയ്ക്കും നമ്മൾ സമ്മാനിക്കുന്നത് മറ്റൊന്നുമല്ല. അതേസമയം നഗരങ്ങളിലും സമ്പന്നരുടെ വീടുകളിലും ഫ്ലാറ്റുകളിലും എയർ പ്യൂരിഫയർ ഉപയോഗിക്കുമ്പോൾ സാധാരണക്കാർ ദിവസവും ആഴ്ചതോറും വർഷം മഴുവനും ഇതേ വിഷവായുവും പുതച്ച് കിടന്നുറങ്ങേണ്ടി വരുന്നു. വാഹനങ്ങൾ, കൽക്കരി വൈദ്യുതോൽപാദനം, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായികം, വ്യാമഗതാഗതം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ എന്നിങ്ങനെ ഇന്ത്യയുടെ ഭൂമേഖലയ്ക്ക് മുകളിൽ അദൃശ്യമായ ഒരു കരിമേഘം രൂപപ്പെടുകയാണ്. ഒരു 'വിഷപ്പുതപ്പ്' പോലെ. എയർ പ്യൂരിഫയറുകൾക്ക് ആവശ്യക്കാർ കൂടുന്നു. മറുവശത്ത് ശുദ്ധവായു ലഭ്യമായ രാജ്യങ്ങളിലേക്കുള്ള വിസ നടപടിക്രമങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ വർദ്ധിക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വിഷം കലർന്ന ജലാശയങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;വായുവിനോടൊപ്പം ഇന്ത്യയിലെ ജലസ്രോതസ്സുകളും അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്താകമാനം വ്യാപിച്ച് കിടക്കുന്ന നദികളും കായലുകളും തടാകങ്ങളും ഇന്ന് മാലിന്യജലത്തിന്&zwj;റെ സ്വീകരണ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. നഗരങ്ങളിലെ സെവേജ് ശുദ്ധീകരണ സംവിധാനങ്ങളുടെ അപര്യാപ്തത, വ്യവസായ മാലിന്യങ്ങളുടെ അനിയന്ത്രിതമായ ഒഴുക്ക്, കൃഷിയിടങ്ങളിൽ നിന്നുള്ള രാസവസ്തുക്കൾ... ഇവയെല്ലാം രാജ്യത്തെ ജല സ്രോതസുകളെ വിഷമയമാക്കി മാറ്റിയിരിക്കുന്നു. നദിയെ മാതാവായി കാണുന്നുവെന്ന സാംസ്കാരിക അവകാശവാദം ഒരു ജലരേഖയായി മാറുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;CPCB -യുടെ (Central Pollution Control Board) വിവിധ റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യയിലെ നൂറുകണക്കിന് നദീതടങ്ങൾ ഇന്ന് 'അത്യന്തം മലിനമായ' വിഭാഗത്തിലാണെന്നാണ്. യമുന പോലുള്ള പുണ്യ നദിയെന്ന് വിശ്വാസികൾ കരുതുന്ന നദികൾ പോലും ഇന്ന് 'ശാസ്ത്രീയമായി ജീവൻ നിലനിൽക്കാൻ പോലും അയോഗ്യം'എന്ന നിലയിലേക്കാണ് ഒഴുകുന്നത്. നദികളിലെ ജൈവ ഓക്സിജന്&zwj;റെ അളവ് അപകടകരമായി കുറഞ്ഞതോടെ മത്സ്യങ്ങളും ജലജീവികളും കൂട്ടത്തോടെ ചത്തുപോകുന്ന സംഭവങ്ങൾ യമുനയിൽ പതിവായി. യമുന ഒരു കാളിന്ദിയായി വീണ്ടുമൊഴുകുന്നു. ഗംഗ, ഗോതാവരി, നർമദ, കാവേരി, പെരിയാർ തുടങ്ങി ഇന്ത്യയുടെ ജീവധാരകളായ നദികളെല്ലാം തന്നെ ഇപ്പോൾ പല ഭാഗങ്ങളിലും കുടിക്കാൻ പോലും കൊള്ളാത്ത വിഷക്കിണറുകളായി മാറിയിരിക്കുന്നുവെന്ന് കണക്കുകൾ തെളിവ് നൽകുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;തലമുറകളെ ബാധിക്കുന്ന വിഷം&lt;/strong&gt;&lt;/h3&gt;&lt;p&gt;ജല മലിനീകരണം മനുഷ്യാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. ശുദ്ധജലത്തിന്&zwj;റെ അഭാവം വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, കരൾ - വൃക്കരോഗങ്ങളെന്ന് തുടങ്ങി കാൻസറിന് വരെ കാരണമാകുമെന്ന് ആരോഗ്യരംഗം മുന്നറിയിപ്പ് നൽകുന്നു. മറ്റൊരു വലിയ ഭീഷണിയാണ് ഹെവി മെറ്റൽ മലിനീകരണം. യുറേനിയം, ആഴ്സെനിക്, ക്രോമിയം, ലെഡ് തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും ഭൂഗർഭജലത്തിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അമ്മമാരുടെ മുലപ്പാലിൽ വരെ ഇവയുടെ അംശങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് പോലും പുറത്തുവന്നത് പൌരന്മാരുടെ ആരോഗ്യ ശേഷിയെക്കുറിച്ചുള്ള ഗുരുതര മുന്നറിയിപ്പുകളാണ്.&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്നത് മലിനമായ കിണറുകളെയും നദികളെയുമാണ്. ഇതിന്&zwj;റെ അനന്തരഫലമെന്നത് ഗ്രാമങ്ങളിലെ കുട്ടികളിൽ ശ്വാസകോശത്തിന്&zwj;റെ വളർച്ച തടസ്സപ്പെടുന്നു, പഠനശേഷി കുറയുന്നു, പ്രായപൂർത്തിയായവരിൽ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്നു, മുതിർന്നവരിൽ രോഗങ്ങൾ അകാലമരണങ്ങൾക്ക് വഴി തുറക്കുന്നു. ഇത് വെറും ആരോഗ്യ പ്രശ്നമല്ല, തലമുറകളെ കൂടി ബാധിക്കുന്ന ഒരു സാമ്പത്തിക &ndash; സാമൂഹിക പ്രതിസന്ധി കൂടിയാണ്. രോഗബാധിതരായ ജനസംഖ്യ ഒരു രാജ്യത്തിന്&zwj;റെ ഉൽപ്പാദനശേഷിയെ തകർക്കുമെന്നുമോർക്കുക.&lt;/p&gt;&lt;h3&gt;&lt;strong&gt;കോടിക്കിലുക്കമുള്ള പദ്ധതികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;പദ്ധതികൾ ഇല്ലാഞ്ഞിട്ടല്ല, കേന്ദ്ര സർക്കാറിന്&zwj;റെ വായുമലിനീകരണം കുറയ്ക്കുന്നതിനായുള്ള 'നാഷണൽ ക്ലീൻ എയർ പ്രോഗ്രാം' (19,711 കോടി രൂപ) രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷേ, പദ്ധതി നടത്തിപ്പിന്&zwj;റെ അപര്യാപ്തയിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. പദ്ധതി, വായുവിൻറെ ഗുണനിലവാരം കൂട്ടാൻ പ്രയത്നിക്കുമ്പോൾ മലിനീകരണത്തിന്&zwj;റെ പുതിയ കണക്കുകളാണ് രേഖപ്പെടുത്തപ്പെടുന്നത്. ജലശുചീകരണ പദ്ധതികളും മറ്റൊന്നല്ല കാണിക്കുന്നത്. സ്നാനത്തിനായി കൃത്രിമ ഘാട്ടുകൾ ഒരുക്കേണ്ടിവരുന്നതും അതുകൊണ്ട് തന്നെ.&lt;/p&gt;&lt;p&gt;നദീ ശുദ്ധീകരണ പദ്ധതികൾ (Namami Gange Programme &ndash; 22,500 കോടി രൂപ, മറ്റ് 492 നദീ ശുദ്ധീകരണ പദ്ധതികൾക്കായി ഇതുവരെ 40,121.48 കോടി രൂപ ചെലവഴിച്ചു.) അമൃത് പദ്ധതി (അമൃത് പദ്ധതി 83,357 കോടി രൂപ, അമൃത് 2.0 യ്ക്ക് 66,750 കോടി രൂപ), സ്വച്ഛ് ഭാരത് (14,623 കോടി രൂപ കേന്ദ്രസർക്കാർ വിഹിതം) തുടങ്ങിയ കോടാനുകോടികളുടെ പദ്ധതികൾ കേന്ദ്ര സർക്കാറിന് കീഴിൽ ഉള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് കൂടി നാം കാണേണ്ടതുണ്ട്. പദ്ധതികളുടെ നടപ്പാക്കലും ഫലപ്രാപ്തിയും ഉയർത്തുന്ന ചോദ്യങ്ങൾ കൂടിയാകുന്നു ഇത്. വർഷം തോറും ശുദ്ധവായുവിനയുള്ള ലക്ഷ്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നു. പക്ഷേ, മലിനീകരണം പുതിയ ഉയരം തേടുന്നതാണ് നമ്മുക്ക് മുന്നിലെ യാഥാത്ഥ്യം. ആയിരക്കണക്കിന് കോടി ഒഴുക്കിയിട്ടും യമുനയും ഗംഗയും ഏറ്റവും മലിനമായ നദികളെന്ന പട്ടികയില്&zwj; നിന്നും ഇതുവരെ പുറത്ത് കടന്നിട്ടില്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ആഡംബരമല്ല, അടിസ്ഥാനാവകാശം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഒരു പൌരനെ സംബന്ധിച്ച് അവന്&zwj;റെ അടിസ്ഥാന അവകാശമാണ് ശുദ്ധവായും ശുദ്ധജലവും അത് നിഷേധിക്കുന്നത് രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു. ഉപഗ്രഹ സാങ്കേതികവിദ്യയും ഡാറ്റാ വിശകലന സംവിധാനങ്ങളും ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണം മെട്രോ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലെ ചെറു നീർച്ചാലുകളിലേക്ക് പോലും പടർന്ന് കയറിയതായി തെളിവ് നൽകുന്നു. എന്നാൽ, ഈ അറിവ് കൊണ്ട് മാത്രമായില്ല. രാജ്യത്തെ ഒരോ ജീവജാലത്തിനും ശുദ്ധജലവും ശുദ്ധവായും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിന്&zwj;റെ ഉത്തരവാദിത്വമാണ്. അല്ലാത്ത കാലത്തോളം ശുദ്ധജലവും ശുദ്ധവായുവും സ്വപ്നം കാണുന്ന ഒരു ജനതയായി രോഗാതുരമായ ഒരു രാജ്യമായി നാം മാറും. സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും തുലനം കൈവരിക്കുന്ന ഒരു പുതുവികസന മാതൃകയാണ് ഇന്ന് നമ്മുക്കാവശ്യം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/air-and-water-are-both-toxic-in-india-articleshow-0alvusk"/>
        </item>
        <item>
            <title><![CDATA[ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും]]></title>
            <link>https://www.asianetnews.com/web-exclusive-magazine/belem-30-great-powers-to-protect-their-own-interests-articleshow-1xw2sq2</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/belem-30-great-powers-to-protect-their-own-interests-articleshow-1xw2sq2</guid>
            <pubDate>Thu, 04 Dec 2025 13:05:14 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയുടെ അസാന്നിധ്യവും ഫോസിൽ ലോബികളുടെ ശക്തമായ സ്വാധീനവും സമ്മേളനത്തെ ദുർബലമാക്കിയപ്പോൾ, ആമസോൺ സംരക്ഷണത്തിന്റെ പ്രാധാന്യം ചർച്ചയായെങ്കിലും സാമ്പത്തിക താൽപ്പര്യങ്ങൾ പാരിസ്ഥിതിക ആവശ്യങ്ങളെ മറികടന്നു. പക്ഷേ, കൂട്ടായ പരിശ്രമം പരാജയപ്പെട്ടു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbm40a9ces2y008nt16we6nk,imgname-591409563-1162331745883433-5725954232429671129-n-1764833110316.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ബ്ര&lt;/strong&gt;സീലിലെ ആമസോൺ പ്രദേശത്തെ ബിലേം പട്ടണത്തിൽ നവംബർ 10&ndash;21 തീയതികളിൽ നടന്ന COP30 കാലാവസ്ഥ വ്യതിയാന സമ്മേളനം അവസാനിക്കുമ്പോൾ, ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയർന്നു. ഏകദേശം 200-ഓളം രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക പങ്കെടുത്തില്ല. കാലാവസ്ഥ വ്യതിയാനത്തെ നിഷേധിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തീരുമാനമാണ് അമേരിക്കയുടെ COP30 ബഹിഷ്&zwnj;കരിക്കലിന് കാരണമായത്. പരിസ്ഥിതി പ്രതിസന്ധികളെ ലഘൂകരിക്കുന്നതും തള്ളിക്കളയുന്നതുമായ രാഷ്ട്രീയ&ndash;സാമ്പത്തിക അജണ്ടയുടെ തെളിവാണ് ഈ തീരുമാനം.&lt;/p&gt;&lt;p&gt;ഇതിന് വിപരീതമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, COP30 ൽ ഏറ്റവും ശക്തമായി ഉന്നയിച്ചത് ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ലോകം മാറേണ്ടതിന്റെ അടിയന്തരത ആണ്. ചെറിയ ദ്വീപ് രാഷ്ട്രങ്ങളും (ഉദാ: പസിഫിക് ദ്വീപുകൾ) അതേ നിലപാടാണ് സ്വീകരിച്ചത്. ഉയരുന്ന സമുദ്രനിരപ്പു കാരണം ആ രാഷ്ട്രങ്ങൾ തന്നെ ഇല്ലാതാകാനുള്ള അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ആഗോള ജൈവ ഇന്ധന അധിഷ്ഠിത വികസന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിമർശകരും ഇവരാണ്.&lt;/p&gt;&lt;p&gt;ജനുവരിയോടെ തന്നെ അമേരിക്ക UN മേധാവികളെ അറിയിച്ചത് COP30, പാരിസ് കാലാവസ്ഥ ഉടമ്പടി എന്നിവയിൽ നിന്നും പിന്തിരിയുന്നതായാണ്. ഇതോടെ അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, സാൻ മറിനോ എന്നിവയ്ക്കൊപ്പം അമേരിക്കയും സമ്മേളനത്തിൽ പ്രതിനിധിയില്ലാതെ നിന്നു. അതേസമയം ചൈന, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ വലിയ പ്രതിനിധി സംഘങ്ങളുമായി പങ്കെടുത്തു; ഏറ്റവും കൂടുതൽ പ്രതിനിധികൾ ഉണ്ടായത് ആതിഥേയ രാജ്യമായ ബ്രസീലിൽ നിന്നാണ്. ആഗോളതലത്തിൽ വളരുന്ന സാമ്പത്തിക - രാഷ്ട്രീയ ശക്തി എന്ന നിലയിൽ ചൈന ലോകവുമായി കൂടുതൽ ഇടപെടുകയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;&lt;strong&gt;വനനശീകരണം, ആമസോൺ സംരക്ഷണം&lt;/strong&gt;&lt;/h2&gt;&lt;p&gt;ബ്രസീലിൽ നടന്ന ഈ മുപ്പതാം കാലാവസ്ഥ വ്യതിയാന സമ്മേളനം വനനശീകരണത്തിന്റെ ഗൗവതരമായ കാര്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ വിജയം നേടി. ബിലേം ആമസോണിന്റെ ഭാഗം ആയത് കൊണ്ടുതന്നെ വനനശീകരണത്തിതിരെയുള്ള നിലപാടുകൾ അതിപ്രാധാന്യമുള്ളതാണ്. അത് ബ്രസീലിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പരിസ്ഥിതി അ ജൻഡയുമല്ല. മഴക്കാട് സംരക്ഷണം ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള പ്രധാന തന്ത്രമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ജൈവ ഇന്ധന നിർമാർജനം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഫോസിൽ ഇന്ധന ഉപയോഗം (fossil fuel eradication) പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും, പെട്രോ ഡോളർ രാഷ്ട്രങ്ങൾ&mdash;പ്രധാനമായും സൗദി അറേബ്യയും റഷ്യയും&mdash;ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. ലോക സാമ്പത്തിക&ndash;രാഷ്ട്രീയ താൽപ്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം കാലാവസ്ഥ ധനസഹായവും (climate finance) കാലാവസ്ഥ അനുഭവാനുസരണ പ്രവർത്തനങ്ങൾ (climate adaptation) എന്നിവയിൽ ചെറിയ തോതിൽ പുരോഗതിയുണ്ടായി.&lt;/p&gt;&lt;p&gt;ലോക രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങളുടെ ഏറ്റുമുട്ടൽ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ ശക്തമായി പ്രതിഫലിക്കുന്നു. സങ്കുചിത സാമ്പത്തിക രാഷ്ട്രീയ താല്പര്യങ്ങൾ കാലാവസ്ഥ വ്യതിയാന സമ്മേളനകളെ വലിയ തോതിൽ സ്വാധീനിക്കാൻ ഇത് കാരണമാകുന്നു. ഈ സമ്മേളനത്തിൽ നിന്നല്ലാം വ്യക്തമായ സൂചന നൽകുന്നത് ലോക സാമ്പത്തിക രാഷ്ട്രീയ താൽപ്പര്യങ്ങളും ഭൂമിയുടെ ജീവിതത്തിന് അടിസ്ഥാനമാകുന്ന ഘടകങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. 'സാമ്പത്തിക ജീവി' (homo economicus) എന്ന നിലയിൽ മാത്രം മനുഷ്യന് മുന്നോട്ടു പോകാൻ സാധ്യമില്ലാത്ത വിധം പാരിസ്ഥിതിക പരിമിതികൾ മുന്നോട്ട് വന്നു കൊണ്ടിരിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ലോബിയിംഗ്&lt;/strong&gt;&lt;/h3&gt;&lt;p&gt;Cop30 അറിയപ്പെട്ടിരുന്നത് ജനകീയ സമ്മേളനം (peoples climate conference) എന്നും, നടപ്പാക്കലിന്റെ കാലാവസ്ഥ വ്യത്യയന സമ്മേളനം (implementation cop) എന്നൊക്കെ ആയിരുന്നു. പരിസ് കാലാവസ്ഥ എഗ്രിമെന്&zwj;റിന്&zwj;റെ പത്താമത്തെ വർഷം, അതോടൊപ്പം പരിസ് കാലാവസ്ഥ ഉടമ്പാടി അംഗീകരിച്ച ഭൂമിയിലെ 1. 5 ഡിഗ്രി സെൽഷ്യസ്സ് ഊഷ്മാവ് പരിധി മറികടക്കുന്ന വർഷം കൂടിയായി കഴിഞ്ഞ വർഷം. എന്നാൽ, ജനകീയ സമ്മേളനത്തിൽ നടപ്പാക്കലിന്&zwj;റെ അജണ്ട മാത്രം മുന്നോട്ട് പോയില്ല.&lt;/p&gt;&lt;p&gt;5,000-ത്തിലധികം തദ്ദേശീയ പ്രതിനിധികൾ COP30-ൽ എത്തിയെങ്കിലും, ചർച്ചകൾ നടക്കുന്ന ബ്ലൂ സോണിലേക്ക് (blue zone) പ്രവേശിപ്പിച്ചത് 360 പേരെ മാത്രമാണ്. അതേസമയം 1,600-ത്തിലധികം പ്രതിനിധികൾ ഫോസിൽ ഇന്ധന ലോബികളെ പ്രതിനിധീകരിച്ച് പങ്കെടുത്തതായി കാണുന്നു. ഇത് ഫോസിൽ എനർജി ലോബികളുടെ ശക്തമായ സാമ്പത്തിക&ndash;രാഷ്ട്രീയ സ്വാധീനത്തെ തെളിയിക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രതിഷേധങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;എന്നാൽ, സമ്മേളനത്തിന് പുറത്ത് തദ്ദേശീയ വിഭാഗങ്ങൾ സംഘടിപ്പിച്ച ശക്തമായ സമരങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. തദ്ദേശീയ ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളാണ് ഇന്ന് ലോകത്തെ മികച്ച പരിസ്ഥിതി മുന്നേറ്റങ്ങൾക്ക് പ്രചോദനമാകുന്നത്. ലോകത്തെ പരിസ്ഥിതി മുന്നണി പോരാളികൾ എന്ന് വിളിക്കാവുന്ന പ്രതിക്ഷേങ്ങൾ. ഈ പ്രക്ഷോഭങ്ങളാണ് ബ്രസീലിൽ നാല് പുതിയ തദ്ദേശീയ പ്രദേശങ്ങൾ (indigenous territories) രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;സ്വമേധയാ പ്രഖ്യാപനങ്ങളും &amp;nbsp;ആഗോള സഹകരണവും&lt;/strong&gt;&lt;/h3&gt;&lt;p&gt;ബിലേം COP30 ൽ വിവിധ രാജ്യങ്ങൾ സ്വമേധയാ പ്രഖ്യാപനങ്ങൾ (voluntary pledges) അവതരിപ്പിച്ചു. ഇന്ത്യയും ജപ്പാനും സുസ്ഥിര വാതക ഉപയോഗത്തേക്കും ഉൽപാദനത്തേക്കുമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ ആഫ്രിക്കയിലെ കോംഗോ മഴക്കാടുകൾ സംരക്ഷിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ബ്രസീൽ ആമസോൺ മഴക്കാട് സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുന്ന നടപടികളെ അവതരിപ്പിച്ചു. ട്രോപ്പിക്കൽ ഫോറവർ ഫസിലിറ്റി ഫണ്ട് (tropical forever facility fund) ഈ ദിശയിൽ ഏറ്റവും ശ്രദ്ധേയമായതാണ്. അതുപോലെ ഓരോ രാഷ്ട്രങ്ങളും സ്വയം പ്രഖ്യാപന അജൻഡകളുമായി മുന്നോട്ടു വന്നു. എങ്കിലും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.&lt;/p&gt;&lt;h3&gt;&lt;strong&gt;കാലാവസ്ഥ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉയർച്ച&lt;/strong&gt;&lt;/h3&gt;&lt;p&gt;യുഎഇ, ഗ്ലാസ്കോ COP സമ്മേളനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബിലേം COP30 ഫോസിൽ ലോബികളുടെ ഇടപെടലുകൾ കാരണം ദുർബലമാക്കിയതായി വിലയിരുത്തപ്പെടുന്നു. ലോകത്ത് ഒരു പ്രത്യേകമായ കാലാവസ്ഥ വിരുദ്ധ രാഷ്ട്രീയ ചേരി ശക്തമായിരിക്കുകയാണ്&mdash;ട്രമ്പ്, ജാവിയർ മിലി (അർജൻറീന), ഇലോൺ മസ്ക് എന്നിവരെ ഉൾക്കൊള്ളുന്ന പോപുലിസ്റ്റ് രാഷ്ട്രീയതയാണ് ഇത്. താൽക്കാലികമായ രാഷ്ട്രീയ - സാമ്പത്തിക താല്പര്യങ്ങൾ മാത്രമുള്ള ഒരു പോപുലിസ്റ്റ് രാഷ്ട്രീയ വീക്ഷണമാണിത്. കാലാവസ്ഥ വ്യതിയാന സമ്മേളനം ഇതിന്റെ ഒരു രാഷ്ട്രീയ ബലിയാട് ആയി തീരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;കൂട്ടായ പരിശ്രമത്തിന്റെ അഭാവം&lt;/strong&gt;&lt;/h3&gt;&lt;p&gt;തെക്കേ അമേരിക്കയിലെ തദ്ദേശിയ ഭാഷ tupi guarani നിന്നുള്ള mutirao എന്ന വാക്കാണ് ബിലേം സമ്മേളനം അടിസ്ഥാനമായി എടുത്തത്. എന്നാൽ, 'കൂട്ടായ പരിശ്രമം' എന്നർത്ഥം വരുന്ന 'mutirao' (കൂട്ടായ പരിശ്രമം) ബിലേം സമ്മേളനത്തിൽ നിന്ന് അകലെയാണ് നിന്നത്. തർക്കങ്ങളുടെ ബാഹുല്യം തന്നെ കാരണം. കൂട്ടായ പരിശ്രമത്തിലൂടെ അല്ലാതെ കാലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നതാണ് യഥാർത്ഥ്യം. അതിനു വേണ്ട അന്താരാഷ്ട്ര സഹകരണം അനിവാര്യവുമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;മിലിട്ടറിസ്റ്റ് താൽപ്പര്യങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ സംഘർഷങ്ങൾ ഭൂമിയെ മിലിട്ടറിസ്റ്റ് താൽപ്പര്യങ്ങളുടെ അക്രമങ്ങളിലേക്കാണ് തീവ്രമായി നയിക്കുന്നത്. നിർണ്ണായകവും അപൂർവമായ പ്രകൃതി വിഭവങ്ങൾക്ക് വേണ്ടിയുള്ള നിയന്ത്രണമാണ് ഇത്തരം മിലിട്ടറി ആക്രമണങ്ങൾ ക്ഷണിച്ചു വരുതുന്നതിന് കാരണം. വൻശക്തികൾ നടത്തുന്ന ഈ വിഭവ സമാഹരണമാണ് ആഫ്രിക്ക പോലെ ജൈവ സമ്പന്നമായൊരു ഭൂഖണ്ഡത്തിൽ നിന്നും കാലാവസ്ഥാ അഭയാർത്ഥികളെ സൃഷ്ടിക്കുന്നതിന് കാരണം.&lt;/p&gt;&lt;h3&gt;&lt;strong&gt;മുന്നോട്ടുള്ള വഴി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്നത്തെ കാലാവസ്ഥ സമ്മേളനങ്ങൾ ലോകത്തെ സാമ്പത്തിക&ndash;രാഷ്ട്രീയ താൽപ്പര്യങ്ങളും ഭൂമിയുടെ നിലനിൽപ്പിനാവശ്യമായ പരിസ്ഥിതി ആവശ്യങ്ങളും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടലുകളുടെ വേദിയാകുകയാണ്. ജൈവ ഇന്ധനങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്ന നിർണ്ണായക ലക്ഷ്യത്തിലേക്കുള്ള ഒരു വാചക നിർദ്ദേശം പോലും അംഗീകരിക്കാൻ കഴിയാതെ പോകുന്ന അവസ്ഥ COP30 -ൽ ഉണ്ടായി.&lt;/p&gt;&lt;p&gt;കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം നിത്യജീവിതത്തെ കൂടുതൽ സ്വാധീനിക്കുന്ന ഈ കാലത്ത്, ശാസ്ത്രീയതയോടെയും തദ്ദേശിയ അറിവുകളെയും ചേർത്ത് കൊണ്ടുള്ള ബോധപൂർവമായ പ്രായോഗിക പ്രവർത്തനങ്ങളോടെയും മാത്രമേ മനുഷ്യൻ മുന്നോട്ട് പോകാൻ കഴിയൂ. COP സമ്മേളനങ്ങൾ അത്തരമൊരു ദിശയിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/belem-30-great-powers-to-protect-their-own-interests-articleshow-1xw2sq2"/>
        </item>
        <item>
            <title><![CDATA[ഐസ്‌ലാൻഡിലെ കൊതുകുകൾ: പ്രതിരോധത്തിന്‍റെ അവസാന കോട്ടയും തകരുന്നുവോ?]]></title>
            <link>https://www.asianetnews.com/web-exclusive-magazine/mosquitoes-in-iceland-is-the-last-bastion-of-defense-collapsing-articleshow-d8icuyz</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/mosquitoes-in-iceland-is-the-last-bastion-of-defense-collapsing-articleshow-d8icuyz</guid>
            <pubDate>Fri, 24 Oct 2025 13:37:40 +0530</pubDate>
            <description><![CDATA[&lt;p&gt;ദീർഘകാലം കൊതുകുകളില്ലാത്ത രാജ്യമായിരുന്ന ഐസ്&zwnj;ലാൻഡിൽ 2025 ഒക്ടോബറിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തി. ആഗോളതാപനവും വർധിച്ച ഗതാഗതവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8aktx5b5cez3zszzjsyaj67,imgname-566511598-846733397941293-5189320874664415614-n--1--1761292940459.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഭൂ&lt;/strong&gt;മിയിൽ കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നായി ദീർഘകാലം അറിയപ്പെട്ടിരുന്ന രാജ്യമാണ് ഐസ്&zwnj;ലാൻഡ്. എന്നാല്&zwj; ആഗോളതാപനം, ഗതാഗതത്തിന്&zwj;റെ വർദ്ധനവ് എന്നിവ ലോകമെമ്പാടുമുള്ള ആവാസ വ്യവസ്ഥകളെ മാറ്റിയെഴുതുന്നതിന്&zwj;റെ ഫലമായി, 2025 ഒക്ടോബറിൽ ഐസ്&zwnj;ലാൻഡിൽ ആദ്യമായി കൊതുകുകളെ കണ്ടെത്തി. ഇന്ന് ഇത് ശാസ്ത്രലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ കണ്ടെത്തലിന്&zwj;റെ പിന്നിലെ രസകരമായ കാരണങ്ങളെ കുറിച്ചറിയാം.&lt;/p&gt;&lt;h2&gt;&lt;strong&gt;കൊതുകുകളില്ലാത്ത ഐസ്&zwj;ലാൻഡ്&lt;/strong&gt;&lt;/h2&gt;&lt;p&gt;ലോകത്തെ മിക്ക തണുപ്പുള്ള പ്രദേശങ്ങളിലും (ഗ്രീൻലാൻഡിലും വടക്കൻ സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ഉൾപ്പെടെ) കൊതുകുകൾ ഉണ്ട്. എന്നിട്ടും ഐസ്&zwnj;ലാൻഡിൽ മാത്രം കൊതുകുകൾ ഇല്ലായിരുന്നു. ഇതേ കുറിച്ച് പരമ്പരാഗതമായി നിലനിന്നിരുന്ന പ്രധാന സിദ്ധാന്തം, ഐസ്&zwnj;ലാൻഡിലെ മരവിപ്പ് - അഴുകൽ ചക്രമാണ്. (Freeze-Thaw Cycle). കൊതുകുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ സ്ഥിരമായ സാഹചര്യങ്ങൾ ആവശ്യമാണ്. മുട്ടയിടാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ലാർവകൾ വളരണം. വർഷത്തിൽ ഒറ്റത്തവണ മാത്രം മഞ്ഞുരുകുന്ന ധ്രുവപ്രദേശങ്ങളിൽ തണുപ്പിനെ അതിജീവിക്കാൻ കൊതുകുകൾക്ക് സാധാരണയായി സാധിക്കും. എന്നാൽ, ഐസ്&zwnj;ലാൻഡിലെ കാലാവസ്ഥയിൽ, കഠിനമായ തണുപ്പിനിടയിൽ പോലും ഇടയ്ക്കിടെ താപനില ഉയരുകയും മഞ്ഞുരുകുകയും ചെയ്യും. ഈ അപ്രതീക്ഷിത മഞ്ഞുരുകൽ കാരണം, ലാർവകൾ നേരത്തേ വിരിയുകയും, വീണ്ടും കഠിനമായ മരവിപ്പുണ്ടാകുമ്പോൾ അവ നശിച്ചു പോവുകയും ചെയ്യും. ചുരുക്കത്തിൽ, സ്ഥിരതയില്ലാത്ത കാലാവസ്ഥ കൊതുകുകളുടെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കാതെ അവയെ ഇല്ലാതാക്കി.&lt;/p&gt;&lt;h3&gt;&lt;strong&gt;പുതിയ കണ്ടെത്തലും ആശങ്കകളും&lt;/strong&gt;&lt;/h3&gt;&lt;p&gt;2025 ഒക്ടോബറിൽ, റെയ്&zwnj;ക്ജാവിക്കിന് വടക്കുള്ള ക്&zwnj;ജോസ് (Kjos) എന്ന താഴ്&zwnj;വരയിൽ നിന്നാണ് ആദ്യമായി കൊതുകുകളെ കണ്ടെത്തിയത്. ബിയോൺ ഹ്ജാൽട്ടാസൺ എന്ന പ്രാദേശിക പ്രാണീ അന്വേഷി, മോഷുകളെ ആകർഷിക്കാൻ ഉപയോഗിച്ച വൈൻ കെണികളിൽ നിന്നാണ് മൂന്ന് കൊതുകുകളെ (രണ്ട് പെണ്ണും ഒരു ആണും) കണ്ടെത്തിയത്. ഐസ്&zwnj;ലാൻഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞർ ഇവ 'കുലിസെറ്റ ആനുലാറ്റ' (Culiseta annulata) എന്ന ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചു. യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും കാണപ്പെടുന്നതും തണുപ്പിനെ പ്രതിരോധിക്കാൻ കഴിവുള്ളതുമായ ഒരിനം കൊതുകാണിവ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(കുലിസെറ്റ ആനുലാറ്റ)&lt;/p&gt;&lt;h3&gt;&lt;strong&gt;കാരണമെന്ത്?&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ കണ്ടെത്തലിന് പിന്നിലെ കാരണമായി ശാസ്ത്രജ്ഞർ രണ്ട് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. അതില&zwj; ആദ്യത്തേത് കാലാവസ്ഥാ വ്യതിയാനം തന്നെ. ഐസ്&zwnj;ലാൻഡിലെ താപനില, പ്രത്യേകിച്ച് ശൈത്യകാലത്ത്, മുൻ വർഷങ്ങളേക്കാൾ വർദ്ധിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2025-ൽ റെക്കോർഡ് താപനിലയും കൂടുതൽ ദിവസം നീണ്ടുനിന്ന ചൂടുള്ള കാലയളവുകളും ഐസ്&zwnj;ലാൻഡിൽ രേഖപ്പെടുത്തിയിരുന്നു. ഈ താപനില വർദ്ധനവ്, കൊതുകുകൾക്ക് അതിജീവനത്തിന് ആവശ്യമായ &quot;സുരക്ഷിത കാലയളവ്&quot; (Seasonal Window) നൽകുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള കുലിസെറ്റ ആനുലാറ്റ പോലുള്ള ഇനങ്ങൾക്ക് ഇത് ഒരു അവസരമായി മാറാമെന്നും ഗവേഷകര്&zwj; ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;രണ്ടാമത്തെ കാരണമായി ശാസ്ത്രജ്ഞ&zwj;ർ ചൂണ്ടിക്കാണിക്കുന്നത് ആഗോള ഗതാഗതത്തെയാണ്. ഈ പ്രാണികൾ കപ്പലുകളിലൂടെയോ ചരക്ക് കണ്ടെയ്&zwnj;നറുകളിലൂടെയോ ആകസ്മികമായി ഐസ്&zwnj;ലാൻഡിലേക്ക് എത്തിപ്പെട്ടതാകാം. വർദ്ധിച്ച അന്താരാഷ്ട്രാ വ്യാപാരവും യാത്രാസൗകര്യങ്ങളും കൊതുകുകൾ അടക്കമുള്ള അന്യദേശ ജീവികൾക്ക് പുതിയ ഇടങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വളരെ ഏറെ വർദ്ധിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;നിലവിൽ, ഈ കൊതുകുകൾ ഐസ്&zwnj;ലാൻഡിൽ സ്ഥിരമായി പ്രജനനം ആരംഭിച്ചോ എന്നറിയാൻ അടുത്ത വസന്തകാലം വരെയുള്ള നിരീക്ഷണം ആവശ്യമാണ്. ഇപ്പോൾ കണ്ടെത്തിയ കൊതുകുകൾ രോഗം പരത്താനുള്ള സാധ്യത കുറവാണെങ്കിലും, ലോകത്തിലെ അവസാനത്തെ കൊതുകുരഹിത പ്രദേശങ്ങളിൽ ഒന്നിന്&zwj;റെ പ്രതിരോധം തകർന്നത് പാരിസ്ഥിതിക ഭീഷിയായാണ് ശാസ്ത്രലോകം കാണുന്നത്. അത് കൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് ഈ കണ്ടെത്തലിനെ ശാസ്ത്രലോകം കാണുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/mosquitoes-in-iceland-is-the-last-bastion-of-defense-collapsing-articleshow-d8icuyz"/>
        </item>
        <item>
            <title><![CDATA[സമ്പാജെ പ്രദേശത്ത് നിന്നും പുതിയൊരു നിഴൽത്തുമ്പി, 'കുടക് നിഴൽത്തുമ്പി'; കണ്ടെത്തലിന് പിന്നിൽ മലയാളികൾ അടങ്ങുന്ന ഗവേഷക സംഘം]]></title>
            <link>https://www.asianetnews.com/web-exclusive-magazine/protosticta-sooryaprakashi-new-species-of-trunk-has-been-found-in-sampaje-articleshow-ewcgdku</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/protosticta-sooryaprakashi-new-species-of-trunk-has-been-found-in-sampaje-articleshow-ewcgdku</guid>
            <pubDate>Thu, 27 Nov 2025 18:09:40 +0530</pubDate>
            <description><![CDATA[&lt;p&gt;കർണാടകയിലെ കുടകിൽ നിന്ന് ഒരു പുതിയ ഇനം നിഴൽത്തുമ്പിയെ കണ്ടെത്തി. 'പ്രോട്ടോസ്റ്റിക്ക്റ്റ സൂര്യപ്രകാശി' എന്ന് ശാസ്ത്രീയനാമമുള്ള 'കുടക് നിഴൽത്തുമ്പി'ക്ക് തനതായ ശാരീരികവും ജനിതകവുമായ സവിശേഷതകളുണ്ട്. മലയാളികൾ അടങ്ങുന്ന ഗവേഷക സംഘത്തിന്&zwj;റെതാണ് കണ്ടെത്തൽ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kb2mznaj8hwf42mjr03e1qpy,imgname-6a6f97f2-5cf8-4782-820a-02ef05a56c90-1764246934866.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ജൈ&lt;/strong&gt;വ വൈവിധ്യത്തിന്&zwj;റെ തീരാക്കലവറയാണ് പശ്ചിമഘട്ടം. ഓരോ തവണയും കാട് കയറുന്ന ഗവേഷകർക്കായി പശ്ചമഘട്ടം പുതിയൊരു ജീവിവർഗ്ഗത്തെ കരുതിവയ്ക്കുന്നു. ഏറ്റവും ഒടുവിലായി കർണാടകത്തിലെ കോഡഗു ജില്ലയിലെ സമ്പാജെ പ്രദേശത്ത് നിന്നും മലയാളികൾ അടങ്ങുന്ന ഗവേഷക സംഘം ഒരു പുതിയ ഇനം നിഴൽത്തുമ്പിയെ കൂടി കണ്ടെത്തിയിരിക്കുന്നു. കണ്ണൂർ ഗവണ്മെന്&zwj;റ് കോളേജ് അദ്ധ്യാപകരായ മുഹമ്മദ്&zwnj; ഹനീഫ്, മൈമൂനത്ത് ബീവി, കേരള കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് ഫോറെസ്ട്രിയിൽ അദ്ധ്യാപകനായ ഡോ. വിവേക് ചന്ദ്രൻ, പൂനെ വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. പങ്കജ് കൊപ്പാർഡെ, ബെംഗളുരു നാഷണൽ സെന്&zwj;റർ ഫോർ ബയോളജിക്കൽ സയൻസസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്ണമേഘ് കുണ്ടെ എന്നിവരാണ് പുതിയ തുമ്പിയിനത്തെ കണ്ടെത്തിയത്. പഠനം സൂടാക്സ എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;'കുടക് നിഴൽത്തുമ്പി'&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്&zwj;റെ ഹോട്ട്-സ്&zwnj;പോട്ടായ പശ്ചിമ ഘട്ടങ്ങളിൽ Protosticta ജനുസിലെ 20-ൽപ്പരം തുമ്പിയിനങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലേക്കാണ് പുതിയ അതിഥിയായി 'കുടക് നിഴൽത്തുമ്പി'യുടെ കടന്ന് വരവ്. ഈ തുമ്പിയുടെ ശാസ്ത്രനാമം 'പ്രോട്ടോസ്റ്റിക്ക്റ്റ സൂര്യപ്രകാശി' (Protosticta sooryaprakashi) എന്നാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന സസ്യശാസ്ത്രജ്ഞൻ ഡോ. സൂര്യപ്രകാശ് ഷെണോയുടെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. പ്രദേശത്തിന്&zwj;റെ സമ്പന്നമായ ജൈവ പൈതൃകത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് 'കുടക് നിഴൽതുമ്പി'യെന്ന് പേരിടാന്&zwj; കാരണം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഇരുളടഞ്ഞ കാടുകളിൽ ചെറുനീർച്ചാലുകൾക്കരികിലാണ് കുടക് നിഴൽത്തുമ്പികളെ കാണാനാവുക. കൃശഗാത്രരായ ഈ സൂചിത്തുമ്പികളുടെ ഉദരത്തിന് അസാമാന്യ നീളമുണ്ടായിരിക്കും. പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തുന്ന പത്തൊൻപതാം നിഴൽത്തുമ്പിയാണ് കുടക് നിഴൽത്തുമ്പി. ഇളം നീല നിറത്തിലുള്ള പിൻകഴുത്ത്, ചെറുവാലുകളുടെയും ജനനേന്ദ്രിയത്തിന്&zwj;റെയും പ്രത്യേകഘടന എന്നിവ കുടക് നിഴൽത്തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്നും വ്യത്യസ്തമാക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;മോർഫോളജി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ സ്പീഷീസ് പ്രോട്ടോസ്റ്റിക്റ്റ സാങ്കിനോസ്റ്റിഗ്മ (Protosticta Sanguinostigma) ഗ്രൂപ്പിൽ പെട്ടെങ്കിലും, ചില പ്രത്യേക ഭൗതിക സവിശേഷതകളാൽ കുടക് നിഴൽത്തുമ്പികളെ വ്യക്തമായി വേർതിരിച്ചറിയാമെന്നും ഗവേഷ&zwj;കർ ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ കണ്ണുകളിൽ കറുത്ത നിറത്തിൽ തിരിച്ചറിയാവുന്ന കട്ടിയുള്ള ഒരു ബാൻഡ് ഉണ്ട്. പ്രോത്തോറാക്സിലെ ആകാശനീല നിറത്തിലുള്ള ഒരടയാളവും, ചെറുതും നിഴൽ പോലെയുമുള്ള ശരീരഘടന, ചെറുതായ ബേസൽ സ്പൈൻ ഉള്ള സെർസി എന്നിവ ഇതിന്&zwj;റെ പ്രധാന സവിശേഷതകളിലാണ്. ആൺ ഇനത്തിന്&zwj;റെ ജനനേന്ദ്രിയ അവയവത്തിന്&zwj;റെ ആകൃതിയുടെ പ്രത്യേകത കൊണ്ടാണ് ഇവ പ്രധാനമായും തിരിച്ചറിയപ്പെടുന്നത്. താറാവിന്&zwj;റെ തലയോട് സാദൃശ്യമുള്ള അഗ്രങ്ങളാണ് ഇവയ്ക്കുള്ളതെന്നും ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പഴയ പഠനത്തോടെ കുടക് നിഴൽത്തുമ്പിയെ തിരിച്ചറി&zwnj;&zwnj;ഞ്ഞിരുന്ന ഒരു COI സീക്വൻസും ഈ പഠനം വഴി തെളിച്ചു. COI ജീനിന്&zwj;റെ അടിസ്ഥാനത്തിൽ ഈ ഇനവുമായി അടുത്ത ബന്ധമുള്ള ചെമ്പൻ നിഴൽത്തുമ്പി (Protosticta sanguinostigma), ചോപ്പൻ നിഴൽത്തുമ്പി (Protosticta sanguinithorax), കൊങ്കൺ നിഴൽത്തുമ്പി (Protosticta shambhaveei) എന്നിവയിൽ നിന്നും 16 % &ndash; 23 % വരെ ഇവ ജനിതകമായി വ്യത്യാസം കാണിക്കുന്നു. ഇത് കുടക് നിഴൽത്തുമ്പികൾക്ക് സ്വതന്ത്രമായ ഒരു സ്പീഷീസ് പദവി ഉറപ്പ് നൽക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;വാസസ്ഥലവും ശീലങ്ങളും&lt;/strong&gt;&lt;/h3&gt;&lt;p&gt;സമ്പാജെ നദീതടത്തിന് സമീപത്തെ അടക്കാത്തോട്ടങ്ങളിലെ നിഴലുള്ള സ്ഥലങ്ങളിലാണ് കുടക് നിഴൽത്തുമ്പികളെ കണ്ടെത്തിയത്. ഇവിടെ 20-ത്തിലധികം എണ്ണത്തെ നിരീക്ഷിക്കുകയും അവ പ്രോട്ടോസ്റ്റിക്റ്റ സാംഗിനോസ്റ്റിഗ്മയോടൊപ്പം ജീവിക്കുന്നതായും കണ്ടെത്തി. ഇത്തരമൊരു സഹവർത്തിത്വം ആദ്യമായാണ് രേഖപ്പെടുത്തുന്നത്. പുതിയ കണ്ടെത്തലോടെ പശ്ചിമഘട്ടങ്ങളുടെ ജൈവവൈവിധ്യം ഇപ്പോഴും പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/protosticta-sooryaprakashi-new-species-of-trunk-has-been-found-in-sampaje-articleshow-ewcgdku"/>
        </item>
        <item>
            <title><![CDATA[വിധിയെ തിരുത്തിയെഴുതുന്ന അമ്മക്കരുത്ത്, മാതൃദിനത്തിലെ സൂപ്പർ ഹിറോസ്]]></title>
            <link>https://www.asianetnews.com/web-exclusive-magazine/power-of-a-mother-who-rewrites-fate-the-superheroes-of-mother-s-day-articleshow-fcz25v7</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/power-of-a-mother-who-rewrites-fate-the-superheroes-of-mother-s-day-articleshow-fcz25v7</guid>
            <pubDate>Sun, 10 May 2026 13:45:06 +0530</pubDate>
            <description><![CDATA[വളർച്ചാ വെല്ലുവിളികളുള്ള കുഞ്ഞുങ്ങളുടെ അമ്മമാർ സഹതാപമല്ല, ആദരവാണ് അർഹിക്കുന്നത്. സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച് മക്കളുടെ ചെറിയ മുന്നേറ്റങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഈ അമ്മമാരുടെ മനക്കരുത്തിനെയും അവർക്ക് സമൂഹം നൽകേണ്ട പിന്തുണയെയും കുറിച്ചാണ് ഈ ലേഖനം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr8f78s1qsgh43gpdsdyctd5,imgname-598830808-2432781667191182-4054110844098230657-n-1778400863009.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;സാ&lt;/strong&gt;ധാരണ കുഞ്ഞുങ്ങളേക്കാൾ പതിയെ മാത്രം ലോകത്തെ കണ്ടു തുടങ്ങുന്ന ഒരുകൂട്ടം കുഞ്ഞുങ്ങളുണ്ട്. അവർക്ക് വാക്കുകൾ കുറവായിരിക്കാം, വേഗത കുറവായിരിക്കാം. ലോകം അവരെ 'വളർച്ചാ വെല്ലുവിളിയുള്ളവർ' എന്ന് മുദ്രകുത്തുമ്പോൾ, ആ കുഞ്ഞുങ്ങളുടെ ലോകത്തെ ഏറ്റവും വലിയ വെളിച്ചമായി മാറുന്നത് അവരുടെ അമ്മമാരാണ്. മക്കളുടെ ഓരോ നിശബ്ദതയിലും ഒരു വിളിയുണ്ടെന്നും, ഓരോ പതർച്ചയിലും ഒരു ചുവടുണ്ടെന്നും ലോകത്തിന് മുൻപേ തിരിച്ചറിയുന്നവർ.&lt;/p&gt;&lt;p&gt;ഓട്ടിസം പോലെയുള്ള കുടുതൽ പിന്തുണ ആവശ്യമുള്ള ഒരു കുഞ്ഞിന്&zwj;റെ വളർച്ചയിൽ 'അമ്മ' എന്നത് വെറുമൊരു വാക്കല്ല; അവൾ ആ കുഞ്ഞിന്&zwj;റെ കണ്ണ് ആണ്, കാതാണ്, ഒടുവിലാ കുഞ്ഞിന്&zwj;റെ ശബ്ദവുമാണ്. താൻ കണ്ട സ്വപ്നങ്ങളേക്കാൾ വലുതാണ് തന്&zwj;റെ കുഞ്ഞിന്&zwj;റെ ഓരോ ചെറിയ മുന്നേറ്റവുമെന്ന് തിരിച്ചറിഞ്ഞ്, സ്വന്തം കരിയറും ഇഷ്ടങ്ങളും മാറ്റിവെച്ച് പോരാടുന്ന ഈ അമ്മമാർ സഹതാപം അർഹിക്കുന്നവരല്ല. മറിച്ച്, ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മനക്കരുത്തിന്&zwj;റെ ഉടമകളാണ്. ഈ മാതൃദിനം അത്തരം കരുത്തുറ്റ അമ്മമാർക്കായി സമർപ്പിക്കാം. കാരണം, ലോകത്തെ ഇത്രമേൽ മനോഹരമാക്കുന്നത് ഇത്തരം നിശബ്ദ പോരാളികളാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;കണ്ടെത്തുന്നത് അമ്മ; കരുത്താവുന്നതും അമ്മ&lt;/strong&gt;&lt;/h2&gt;&lt;p&gt;കുഞ്ഞിന്&zwj;റെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന അമ്മമാരാണ് മിക്കപ്പോഴും വളർച്ചയിലെ അസ്വാഭാവികതകൾ ആദ്യം തിരിച്ചറിയുന്നത്. തുടക്കത്തിൽ ഈ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുമെങ്കിലും, വൈകാതെ തന്നെ മക്കളുടെ കുറവുകളെയും കഴിവുകളെയും കുറിച്ച് പഠിക്കാൻ അവർ തയ്യാറെടുക്കുന്നു. വിദഗ്ദ്ധ സഹായം തേടുന്നതിലും കുഞ്ഞിനെ അവർ ആഗ്രഹിക്കുന്ന വഴിയിലേക്ക് നയിക്കുന്നതിലും ഈ അമ്മമാർ നടത്തുന്ന നിശബ്ദ വിപ്ലവം പ്രശംസനീയമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;കരിയർ അവസാനമല്ല; ജീവിതം കരുപ്പിടിപ്പിക്കാം&lt;/strong&gt;&lt;/h3&gt;&lt;p&gt;സാധാരണ കുട്ടികളെ അപേക്ഷിച്ച് ഇത്തരം കുഞ്ഞുങ്ങൾക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇതുകാരണം പല അമ്മമാരും തങ്ങളുടെ മികച്ച കരിയറും സ്വപ്നങ്ങളും ഉപേക്ഷിച്ച് കുഞ്ഞിനായി ജീവിതം മാറ്റിവെക്കാറുണ്ട്. എന്നാൽ കുഞ്ഞിന്&zwj;റെ പേരിൽ കരിയർ പൂർണ്ണമായും അവസാനിപ്പിക്കേണ്ടതില്ല എന്നാണ് ആധുനിക മനശാസ്ത്രം പറയുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ജോലി സമയം ക്രമീകരിക്കാം&lt;/strong&gt;&lt;/h3&gt;&lt;p&gt;ആദ്യ നാളുകളിലെ ആശങ്കകൾക്ക് ശേഷം, കുഞ്ഞിന്&zwj;റെ സ്കൂൾ സമയത്തിന് അനുസൃതമായി പാർട്ട് ടൈം ജോലികളോ ഫ്ലെക്സിബിൾ ജോലി സമയമോ കണ്ടെത്താവുന്നതാണ്. ഇത് അമ്മമാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ലോകവുമായി ബന്ധം നിലനിർത്താനും ഇത് സഹായിക്കും.&lt;/p&gt;&lt;h3&gt;&lt;strong&gt;സാമ്പത്തിക സ്വയംപര്യാപ്തത&lt;/strong&gt;&lt;/h3&gt;&lt;p&gt;ചികിത്സയും തെറാപ്പികളും വലിയ ചെലവുള്ള കാര്യമായതിനാൽ, അമ്മമാർക്ക് വരുമാനമുണ്ടാവുന്നത് കുടുംബത്തിന് വലിയൊരു കരുത്താകും.&lt;/p&gt;&lt;h3&gt;&lt;strong&gt;ഉത്തരവാദിത്തം പങ്കിടാം: അത് കുടുംബ ദൗത്യം&lt;/strong&gt;&lt;/h3&gt;&lt;p&gt;കുട്ടിയുടെ വളർച്ചയിൽ അമ്മയുടെ സ്വാധീനം വലുതാണെങ്കിലും, ആ ഭാരം മുഴുവൻ അമ്മയുടെ തോളിൽ മാത്രം അടിച്ചേൽപ്പിക്കരുത്. കുഞ്ഞിനെ പരിപാലിക്കുന്നതിൽ അച്ഛനും മറ്റ് കുടുംബാംഗങ്ങൾക്കും തുല്യ പങ്കുണ്ട്.&lt;/p&gt;&lt;h3&gt;&lt;strong&gt;കുടുംബത്തിന്&zwj;റെ കരുതൽ&lt;/strong&gt;&lt;/h3&gt;&lt;p&gt;ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും കുട്ടി ഇടപഴകുന്നത് അവരുടെ സാമൂഹിക വളർച്ചയ്ക്ക് ഗുണകരമാണ്. ഇതിനായി കുഞ്ഞുമായി ബന്ധപ്പെട്ട ചുമതലകൾ വിശ്വസ്തരായ ബന്ധുക്കളുമായി പങ്കിടാൻ അമ്മമാർ തയ്യാറാകണം. ഇത് അമ്മയ്ക്ക് ആവശ്യമായ വിശ്രമവും മാനസികോല്ലാസവും നൽകും.&lt;/p&gt;&lt;h3&gt;&lt;strong&gt;കുറ്റപ്പെടുത്തലുകൾ അവസാനിക്കണം&lt;/strong&gt;&lt;/h3&gt;&lt;p&gt;നമ്മുടെ സമൂഹം ഇന്നും തിരുത്തേണ്ട ചില സമീപനങ്ങളുണ്ട്. കുഞ്ഞിന് എന്തെങ്കിലും പോരായ്മയുണ്ടെന്ന് കണ്ടാൽ ഉടൻ അമ്മയുടെ ഗർഭകാലത്തെ അശ്രദ്ധയിലേക്കോ കുടുംബ പാരമ്പര്യത്തിലേക്കോ വിരൽചൂണ്ടുന്നവർ അറിയുന്നില്ല &mdash; നിങ്ങൾ തകർക്കുന്നത് ഒരു സ്ത്രീയുടെ ആത്മവീര്യത്തെ കൂടിയാണെന്ന് തിരിച്ചറിയുക. വളർച്ചാ പോരായ്മകൾ ആരുടെയും കുറ്റമല്ല. അവർക്ക് വേണ്ടത് കുറ്റപ്പെടുത്തലുകളല്ല, മറിച്ച് ആദരവാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;വിജയങ്ങൾ ചെറുതാകട്ടെ, ആഘോഷം വലുതാവണം&lt;/strong&gt;&lt;/h3&gt;&lt;p&gt;മറ്റ് കുട്ടികളെപ്പോലെ വേഗത്തിൽ വളരാൻ ഇവർക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവർ നടത്തുന്ന ഓരോ ചെറിയ മുന്നേറ്റവും വലിയ വിജയങ്ങളാണ്. ആദ്യമായി ഒന്ന് കണ്ണിൽ നോക്കി ചിരിക്കുന്നത്, ഒരു വാക്ക് ഉച്ചരിക്കുന്നത് &mdash; ഇതെല്ലാം വലിയ അത്ഭുതങ്ങളായി കണ്ട് ആഘോഷിക്കണം. ഈ ചെറിയ സന്തോഷങ്ങൾ ആ കുടുംബത്തിന്&zwj;റെ അതിജീവനത്തിന് ഊർജ്ജം പകരും.&lt;/p&gt;&lt;p&gt;ഈ ലോകം അതിവേഗം ഓടുമ്പോൾ, ഒരുകൂട്ടം അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിരൽത്തുമ്പിൽ തൂങ്ങി പിച്ചവെച്ച് നടക്കുകയാണ്. അവിടെ വേഗതയേക്കാൾ സ്നേഹത്തിനാണ് വില. വളർച്ചാ പോരായ്മകളുള്ള ഒരു കുഞ്ഞിനെ വളർത്തുകയെന്നത് ഒരു അമ്മ മാത്രം ചുമക്കേണ്ട ഭാരമല്ല, മറിച്ച് ആ കുടുംബത്തിന്&zwj;റെയും സമൂഹത്തിന്&zwj;റെയും കൂട്ടുത്തരവാദിത്തമാണ്. ഒരു കരിയർ ഉപേക്ഷിക്കുമ്പോഴോ, ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുമ്പോഴോ ആ അമ്മമാർ തോറ്റുപോവുകയല്ല, മറിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്നേഹത്തിന്&zwj;റെ പാഠങ്ങൾ നമുക്ക് കാണിച്ച് തരികയാണ്.&lt;/p&gt;&lt;p&gt;ഓർക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന ഓരോ കുഞ്ഞിന് പിന്നിലും അസാധാരണമായ മനക്കരുത്തുള്ള ഒരു അമ്മയുണ്ട്. അവർക്ക് വേണ്ടത് നമ്മുടെ സഹതാപമല്ല, മറിച്ച് &quot;ഞങ്ങൾ കൂടെയുണ്ട്&quot; എന്ന ഉറപ്പാണ്. ആ അമ്മമാരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും, അവരുടെ പോരാട്ടങ്ങൾക്ക് തണലാകാനും നമുക്ക് കഴിയണം. കാരണം, ഈ ലോകത്തെ ഇത്രമേൽ മനോഹരമാക്കുന്നത് തളരാതെ പൊരുതുന്ന ഇത്തരം അമ്മമാരാണ്. ആ വലിയ പോരാട്ടത്തിന് മുന്നിൽ ആദരവോടെ ശിരസ്സ് നമിക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;(ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി - സി.ഇ.ഒ &amp;amp; ഫൗണ്ടർ, പ്രയത്ന സെന്&zwj;റർ ഫോർ ചൈൽഡ് ഡെവലപ്മെന്&zwj;റ് കൊച്ചി. പീഡിയാട്രീക് ഒക്ക്യുപ്പെഷണൽ തെറാപ്പി വിദഗ്ധൻ)&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Rintu John</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/power-of-a-mother-who-rewrites-fate-the-superheroes-of-mother-s-day-articleshow-fcz25v7"/>
        </item>
        <item>
            <title><![CDATA[ചിമ്പാൻസികൾ തമ്മിൽ 'ആഭ്യന്തര യുദ്ധം'; കുട്ടികളും ആണ്‍ ചിമ്പാൻസികളും കൊല്ലപ്പെടുന്നു, ചിലരെ കാണാതാകുന്നു]]></title>
            <link>https://www.asianetnews.com/web-exclusive-magazine/civil-war-breaks-out-among-chimpanzees-in-ugandas-kibale-national-park-articleshow-flaoio9</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/civil-war-breaks-out-among-chimpanzees-in-ugandas-kibale-national-park-articleshow-flaoio9</guid>
            <pubDate>Fri, 10 Apr 2026 18:37:02 +0530</pubDate>
            <description><![CDATA[ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിൽ ഒരു വലിയ ചിമ്പാൻസി കൂട്ടം രണ്ടായി പിരിഞ്ഞ് പരസ്പരം പോരടിക്കുന്നു. ഈ 'ആഭ്യന്തര യുദ്ധം' ചിമ്പാൻസികൾക്കിടയിൽ അത്യപൂർവമാണെന്നും, ഭക്ഷണത്തിനും മറ്റുമുള്ള മത്സരം കാരണമാകാമെന്നും ഗവേഷകർ പറയുന്നു. ഈ സംഘട്ടനത്തിൽ നിരവധി ചിമ്പാൻസികൾ കൊല്ലപ്പെടുകയും ശിശുഹത്യ വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knvqzg39rxnxmcn9ccjjeb8k,imgname-664909026-1258921063082758-5105116934923555024-n-1775826354281.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഉ&lt;/strong&gt;ഗാണ്ടയിൽ മനുഷ്യരുടെ നേതൃത്വത്തിൽ നടന്ന ആഭ്യന്തര യുദ്ധം ഒന്നൊതുങ്ങിയിട്ട് വലിയ കാലമായില്ല. അതിനിടെ മറ്റൊരു ആഭ്യന്തര യുദ്ധം രാജ്യത്ത് റിപ്പോര്&zwj;ട്ട് ചെയ്തു. എന്നാലിത് മനുഷ്യർ തമ്മിലുള്ള ആഭ്യന്തര യുദ്ധമല്ല, മറിച്ച് മനുഷ്യ കുലവുമായി ഏറ്റവും അടുത്ത് ബന്ധമുള്ള ചിമ്പാൻസികൾ തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ്. അതെ, കേട്ടത് സത്യം തന്നെ. ഉഗാണ്ടയിലെ കാട്ടു ചിമ്പാൻസികളുടെ വലിയൊരു കൂട്ടം ഇന്ന് രണ്ട് ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരമുള്ള പോരാട്ടത്തിലാണെന്ന് ഈ രംഗത്ത് ഗവേഷണം ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു. ഒരിക്കൽ വളരെ സൗഹൃദത്തിലായിരുന്ന ചിമ്പാൻസികൾ തമ്മിൽ ഇപ്പോൾ പരസ്പരം പോരാടി മരിക്കുകയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;അപൂർവ്വം, ഈ പോരാട്ടം&lt;/strong&gt;&lt;/h2&gt;&lt;p&gt;സാധാരണയായി, ചിമ്പാൻസികളുടെ ചെറു ഗ്രൂപ്പുകൾ തമ്മിൽ പോരാട്ടങ്ങളുണ്ടാകാറുണ്ട്. പക്ഷേ അത് കൂടുതലും മറ്റ് ഗ്രൂപ്പുകളുമായി. ഭക്ഷണം, വെള്ളം, അല്ലെങ്കിൽ താമസിക്കാനുള്ള നല്ല സ്ഥലങ്ങൾ എന്നിവയ്ക്കായി വ്യത്യസ്ത കൂട്ടം ചിമ്പാൻസികൾ (പാൻ ട്രോഗ്ലോഡൈറ്റുകൾ) തമ്മിൽ പോരാട്ടങ്ങൾ സാധാരണമാണ്. എന്നാൽ, ഒരു ഗ്രൂപ്പ് രണ്ടായി തിരിയുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നത് അത്യപൂർവ്വമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് 50 വർഷം മുമ്പ് ടാൻസാനിയയിലെ ഗോംബെയിലുള്ള ഒരു ചിമ്പാൻസി സമൂഹത്തിൽ സമാനമായൊരു സാഹചര്യം ഉണ്ടായിരുന്നതായി പ്രൈമറ്റോളജിസ്റ്റ് ജെയ്ൻ ഗുഡാൾ ചൂണ്ടിക്കാണിക്കുന്നു. അന്നും ഒരു കൂട്ടം ചിമ്പാൻസികൾ രണ്ട് ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞു. കാലക്രമേണ, ഒരു സംഘം മറ്റേ കൂട്ടത്തിലെ അംഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തി. പുതിയ വിഭാഗത്തിലെ പുരുഷന്മാർ നാല് വർഷത്തിനിടെ ഒരു മുതിർന്ന സ്ത്രീയെയും മറ്റേ ഗ്രൂപ്പിലെ ആറ് പുരുഷന്മാരെയും കൊലപ്പെടുത്തി. എന്നാൽ, ഈ സംഭവത്തെ കുറിച്ച് വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ശാസ്ത്രജ്ഞരുടെ കൈവശമുള്ളൂ. അതിനാൽ തന്നെ ഇത്തരം സംഭവങ്ങൾ അത്യപൂർവ്വമാണെന്നായിരുന്നു ഗവേഷകരുടെ നിരീക്ഷണം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Scientists report a rare chimpanzee &lsquo;civil war&rsquo; unfolding in Uganda&rsquo;s Kibale National Park after a once united group split into rival factions. pic.twitter.com/qi9pD6waQb&lt;/p&gt;&lt;p&gt;&mdash; Interesting World (@_fluxfeeds) April 10, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;കിബാലെ ദേശീയോദ്യാനം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ ചിമ്പാൻസികളുടെ ഈ ആഭ്യന്തര യുദ്ധ സാഹചര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1998 - മുതൽ ഗവേഷകർ കിബാലെ ദേശീയോദ്യാനത്തിലെ ചിമ്പാൻസികളെ കുറിച്ച് പഠിക്കുന്നുണ്ട്. ഈ ചിമ്പാൻസി സമൂഹത്തിൽ 200 ഓളം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 30 വർഷമായി അവരെ ഗവേഷകർ നിരീക്ഷിച്ച് വരുന്നു. ആദ്യമൊക്കെ ഈ വലിയ കൂട്ടം ചിമ്പാൻസികൾ ഒരുമിച്ച് താമസിച്ചിരുന്നു. എന്നാൽ, ഇടയ്ക്ക് ഇവർ പകൽ സമയങ്ങളിൽ ചെറിയ ചില താൽക്കാലിക ഗ്രൂപ്പുകളായി പിരിഞ്ഞ് ഭക്ഷണം തേടാൻ തുടങ്ങി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I am monitoring the ongoing Ngogo Chimp Civil War in Kibale National Park. Chimp Group Center appears to be on the verge of routing. They've retreated from the Primate Lodge and their Alpha Male, Morton, appears to be heavily wounded or perhaps KIA. https://t.co/ErQqf1c34B pic.twitter.com/yqXKwn7uKy&lt;/p&gt;&lt;p&gt;&mdash; Big Serge ☦️ (@witte_sergei) April 9, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;1998 നും 2014 നും ഇടയിൽ, ചില ചെറിയ ഗ്രൂപ്പുകൾ കൂടുതൽ നേരം സ്ഥിരമായി ഒന്നിച്ച് നിൽക്കാൻ തുടങ്ങി. 2015 ഓടെ, വലിയ സമൂഹമായിരുന്ന ചിമ്പാൻസികൾ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി സ്ഥിരമായി പിരിഞ്ഞ് താമസം തുടങ്ങി. പിന്നാലെ ഇവ രണ്ട് ഗ്രൂപ്പുകളായി ജീവിക്കുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്തു. പതുക്കെ ഈ രണ്ട് ഗ്രൂപ്പുകളും വള&zwj;രാൻ തുടങ്ങി. ഈ സമയത്തൊക്കെ ഇരുഗ്രൂപ്പുകളിലുള്ള ചിലർ തമ്മിൽ പ്രത്യേക സൗഹൃദങ്ങളും സൂക്ഷിച്ചിരുന്നു. എന്നാൽ, 2018 ആയപ്പോഴേക്കും ഇത്തരം അപൂർവ സൗഹൃദങ്ങൾ പോലും ഇല്ലാതായി. രണ്ട് ഗ്രൂപ്പുകളും പരസ്പരം വളരെ ഏറെ അകന്നു. ഇതോടെ ഇരുഗ്രൂപ്പുകളും തമ്മിൽ പരസ്പരം ആക്രമിക്കാനാൻ ആരംഭിച്ചു. ആക്രമണങ്ങൾ പലപ്പോഴും മാരകമാവുകയും പലരുടെയും മരണത്തിന് കാരണമാവുകയും ചെയ്തു. ഈ പോരാട്ടം ഏറെക്കാലം നീണ്ടു നിന്നെന്നും ഗവേഷക&zwj;ർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;അപ്രത്യക്ഷരാകുന്നവർ, കൊല്ലപ്പെടുന്ന കുട്ടികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;പരസ്പരമുള്ള സംഘട്ടനത്തിൽ നിരവധി പരുഷ ചിമ്പാൻസികൾ കൊലപ്പെട്ടു. അതേസമയം കാരണമില്ലാതെ അപ്രത്യക്ഷരാകുന്ന ചുമ്പാൻസികളുടെ എണ്ണവും കൂടി. ഒപ്പം ശിശുഹത്യയും വർദ്ധിച്ചു. &quot;മനുഷ്യരെക്കുറിച്ച് സംസാരിക്കുമ്പോൾ ആഭ്യന്തരയുദ്ധം എന്നാൽ വളരെ പ്രത്യേകമായ ഒന്നാണ്, ചിമ്പാൻസികൾക്ക് രാഷ്ട്രങ്ങളോ അല്ലെങ്കിൽ അത്തരമൊരു സാഹചര്യങ്ങളോ ഇല്ല. മാത്രമല്ല ഇവ&zwj;ർ പരസ്പരം അറിയാവുന്നവർ കൂടിയാണ്. ഇതിനെ ആഭ്യന്തരയുദ്ധം എന്ന് വിളിക്കുന്നതിൽ എനിക്ക് ഒരുതരം പരിഭ്രാന്തി തോന്നുന്നു.&quot; പഠനത്തെ കുറിച്ച് പറയവേ ആരോൺ സാൻഡൽ കൂട്ടിചേർത്തു. ഒപ്പം 2024 വരെ ശേഖരിച്ച വിവരങ്ങൾ ഗവേഷണ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും 2025 ലും 2026 ലും കൂടുതൽ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. ഗ്രൂപ്പുകളുടെ വംശവർദ്ധനവ് ഭക്ഷണം കണ്ടെത്തുന്നതിലെ പ്രശ്നങ്ങളാകാം ചിലപ്പോൾ ഇത്തരം ചെറുഗ്രൂപ്പുകളുടെ സൃഷ്ടിക്കും. പിന്നീട് പരസ്പരമുള്ള ആഭ്യന്തയുദ്ധത്തിലേക്കും നയിക്കുന്നതെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ആരോൺ സാൻഡലും സഹപ്രവർത്തകരുമാണ് ഉഗാണ്ടയിലെ കിബാലെ നാഷണൽ പാർക്കിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ഈ ആഭ്യന്തരയുദ്ധത്തെ കുറിച്ച് പഠിച്ചത്. ഇവരുടെ പഠനം ഇന്നലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/civil-war-breaks-out-among-chimpanzees-in-ugandas-kibale-national-park-articleshow-flaoio9"/>
        </item>
        <item>
            <title><![CDATA[തുടർഭരണത്തിലെ സ്വേച്ഛാധിപത്യ സ്വഭാവം; ഇന്ത്യൻ ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ]]></title>
            <link>https://www.asianetnews.com/web-exclusive-magazine/challenges-facing-the-indian-and-kerala-left-party-articleshow-fuelyz5</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/challenges-facing-the-indian-and-kerala-left-party-articleshow-fuelyz5</guid>
            <pubDate>Thu, 26 Feb 2026 18:46:37 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോളതലത്തിലും ഇന്ത്യയിലും ഇടതുപക്ഷ രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധികൾ വിലയിരുത്തുന്ന ലേഖനം. വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് സാംസ്കാരിക യുദ്ധങ്ങളിലേക്കുള്ള മാറ്റം, ജനകീയ സമരങ്ങളിൽ നിന്നുള്ള അകൽച്ച, തുടർഭരണത്തിൻ്റെ അപകടം എന്നിവ ചർച്ച ചെയ്യുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjd0y7e3jpdqsxj0kz6f0jmx,imgname-625088247-1492314488918827-5223817813014289213-n-1772111207875.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ടതുപക്ഷ രാഷ്ട്രീയം ആഗോളമായി തന്നെ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ഇന്ന് ലോക രാഷ്ട്രീയത്തിലെ ഒരു പ്രധാന സംവാദ മണ്ഡലമാണ്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്&zwnj; പ്രസ്ഥാനം രൂപം കൊണ്ട് പ്രവർത്തനം ആരംഭിച്ചത്തിന് ശേഷമുള്ള ആദ്യ കോൺഗ്രസ് (കാൺപൂർ, 1925 ഡിസം. 26) കഴിഞ്ഞ് 100 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയ മണ്ഡലം ഇന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷത്തിന്&zwj;റെ പ്രവർത്തനങ്ങൾ വിമർശനാത്മകമായി മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഇതേ കാലത്ത് രൂപം കൊണ്ട ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയം, ഭാരതീയ ജനത പാർട്ടിയിലൂടെ ഇന്ന് ഇന്ത്യ ഭരിക്കുന്നു.&lt;/p&gt;&lt;p&gt;കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്&zwnj; ഇടത്പക്ഷ പ്രസ്ഥാനത്തിനെ സംബന്ധിച്ചുള്ള രാഷ്ട്രീയവിജയം അതിനിർണ്ണായകമായ ഒന്നാണ്. അതിശക്തമായ ഒരു വലതുപക്ഷ രാഷ്ട്രീയത്തിന്&zwj;റെ ആഗോള അവസ്ഥയിലാണ് ഈ തെരഞ്ഞെടുപ്പ് കാലം. ജനാധിപത്യ സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നതെന്നും കാണാം.&lt;/p&gt;&lt;h2&gt;&lt;strong&gt;എങ്ങനെ പോരാടും?&lt;/strong&gt;&lt;/h2&gt;&lt;p&gt;ചിലിയയിൽ പ്രസിഡന്&zwj;റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജപ്പെട്ടതിന് ശേഷം ചിലിയൻ ഇടതുപക്ഷ പ്രസിഡന്&zwj;റ് ഗബ്രിയൽ ബോറിക് (Interview, El pais) ഉന്നയിക്കുന്ന ചോദ്യം. &quot;പുത്തൻ വലതുപക്ഷത്തിന് എതിരെ എങ്ങനെ പോരാടും?&quot; എന്നാണ്. ഈ ചോദ്യം ഇടതുപക്ഷ രാഷ്ട്രീയത്തിനെ തന്നെ സ്വയം വിമർശനപരമായി വിലയിയിരുത്തണം എന്നതിൽ ഊന്നുകയാണ്. അത് രാഷ്ട്രീയ എതിരാളികളെ മാത്രം വിമർശിച്ച് മുന്നോട്ട് പോകാനാവില്ല എന്നുള്ളതാണ്. ഇടതുപക്ഷം നേരിടുന്ന സങ്കീർണ്ണമായ രാഷ്ട്രീയ വെല്ലുവിളികൾ എന്തൊക്കെയാണ് എന്നുള്ള അന്വേഷണം കൂടി ഇവിടെ ഉയരുന്നു. കേരളീയ ഇടതുപക്ഷവും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രതിലോമ സ്വഭാവങ്ങളുള്ള മധ്യവർഗം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഒരു ഉയർന്ന ഉപഭോക്താവ് (Hyper consumer) എന്ന നിലയിൽ പ്രതികരിക്കുന്ന സാമൂഹ്യ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്&zwj;റെ ഐക്യദാർഢ്യത്തിന് (Solidarity) സംഭവിച്ച മാറ്റം കാണാൻ കഴിയും. മറ്റൊരുതരത്തിൽ കേരളത്തിലെ സാമൂഹ്യഘടനയ്ക്ക് സംഭവിച്ച മാറ്റം കൂടിയാണ് കേരളീയ ജീവിതത്തിന്&zwj;റെ മധ്യവർഗ്ഗ വൽക്കരണം. മാർക്സിസ്റ്റ്&zwnj; ചിന്തകർ പറഞ്ഞുവെച്ച പ്രതിലോമ സ്വഭാവങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ മധ്യവൽക്കരണ പ്രക്രിയയെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഇവിടെ ഒരു സാമ്പത്തിക മനുഷ്യൻ (Homo economicus) മാത്രമെന്ന നിലയിൽ നിന്ന് കേരള ഇടതുപക്ഷം മാറേണ്ടി വരുന്നു. അത് സൃഷ്ടിക്കുന്നത് ഒരു വലിയ സ്വയം വിമർശനത്തിന്&zwj;റെ രാഷ്ട്രീയ അവസ്ഥയാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;പ്രധാനമാകുന്ന തെരഞ്ഞെടുപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;സമീപ കാലത്ത്&zwnj; കേരള ഇടതുപക്ഷം അന്തർദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ചൈന, ലാവോസ്, ഉത്തര കൊറിയ, ക്യൂബ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്&zwnj; രാഷ്ട്രീയത്തിന് ഒപ്പം ഒരു ലിബറൽ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ്&zwnj; രാഷ്ട്രീയത്തിന്&zwj;റെ മുഖം എന്ന നിലയിലാണ്. വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജയം അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് അത്രയേറെ പ്രധാനമാണ്. വർത്തമാന ഇന്ത്യയിലെ ഏക ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരെന്ന നിലയിൽ, കേരള ഭരണം, ലോക ഇടതുരാഷ്ട്രീയം പ്രധാന്യത്തോടെ തിരിച്ചറിയുന്നു. അത് ഉയർത്തുന്ന ചെറുത്തുനിൽപ്പിന്&zwj;റെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പരിസരമെന്ന എന്ന നിലയിൽ കൂടിയാണ് ഈ തിരിച്ചറിവ്. കേരളത്തിലെ ഇടതുപക്ഷത്തിനും അത് അത്രയേറെ പ്രധാനമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇടത് തുടർഭരണവും തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യവും&lt;/strong&gt;&lt;/h3&gt;&lt;p&gt;ലോകത്തെവിടെയും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന രാഷ്ട്രീയ പ്രശ്നം ഇടതുപക്ഷ ഭരണത്തെക്കുറിച്ചുള്ള (Left Governmentality) ചോദ്യമാണ്. തുടർച്ചയായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുമ്പോൾ സംഭവിക്കുന്നത് തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യമാണെന്ന് (Electoral dictatorship) ഇന്ത്യൻ രാഷ്ട്രീയ അവസ്ഥയിൽ ഇതിനകം വ്യക്തമായ ഒന്നാണ്. അതിനെ എങ്ങനെ മറികടക്കാനാകും എന്നുള്ളത് വലിയൊരു രാഷ്ട്രീയ ചോദ്യമായി കേരള ഇടതുപക്ഷം നേരിടുന്നു. പാർട്ടിയും ജനങ്ങളും അധികാരവും എങ്ങനെ സമരസപ്പെട്ട് പോകുമെന്ന ചോദ്യം.&lt;/p&gt;&lt;p&gt;ജനകീയ സമരങ്ങളിലൂടെ വികസിക്കുന്ന രാഷ്ട്രീയം, വർത്തമാനകാല ഇന്ത്യയിൽ മുന്നോട്ട് വെക്കാൻ പറ്റാത്ത ഒരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുന്നു. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഇടത് മുന്നണി സർക്കാരുകൾ അഭിമുഖീകരി&zwnj;ച്ചതും ഇതുതന്നെയാണ്. ബംഗാളിൽ, പ്രമോദ് ദാസ് ഗുപ്തയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുണ്ടായ ഒരു ജനകീയ മുന്നേറ്റം ഇന്ത്യൻ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഒരു പ്രധാന രാഷ്ട്രീയ സംഭവമായി (Political Event) വിലയിരുത്തപ്പെട്ടു. പിന്നീടത് ഭൂപരിഷ്കരണത്തിലൂടെയും (Operation Barga), തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെയും (Panchayathi Raj) നേടിയെടുത്ത രാഷ്ട്രീയ മേൽക്കോയ്മയായി (Political Hegemony) മാറി. എന്നാൽ, ജനകീയ സമരങ്ങളിൽ നിന്ന് അന്യൽക്കരിക്കപ്പെട്ടതോടെ ആ രാഷ്ട്രീയത്തിന് തന്നെ തകർച്ച സംഭവിച്ചു. ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ യാഥാർത്ഥ്യമിതാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(ചെ ഗുവേര)&lt;/p&gt;&lt;h3&gt;&lt;strong&gt;സാംസ്&zwnj;കാരിക യുദ്ധങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;വർഗ്ഗ രാഷ്ട്രീയത്തിന് പകരം കേരള രാഷ്ട്രീയം ഇന്ന് സംസാരിക്കുന്നത് സാംസ്&zwnj;കാരിക യുദ്ധങ്ങളെ (Cultural War) കുറിച്ചാണ്. ഈ മാറ്റം കേരള രാഷ്ട്രീയത്തെ മാറ്റിമറിക്കുന്നു. വർത്തമാന കേരളത്തിന്&zwj;റെ രാഷ്ട്രീയ ബോധം പുതിയ ചോദ്യങ്ങൾ ഉന്നയിക്കുന്നു. കാലാവസ്ഥ വ്യതിയാനം മുതൽ സാമൂഹ്യ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ വരെ ഉൾപ്പെടുന്ന വിശാലമായ രാഷ്ട്രീയം കേരളത്തിലിന്ന് സജീവമാണ്.&lt;/p&gt;&lt;p&gt;ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രകടിപ്പിക്കുന്ന വികാരം 1957 -ലെ കേരളത്തിലെ ആദ്യ മന്ത്രിസഭ അഭിമുഖീകരിച്ച ദേവികുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തന്നെ ദേശീയ ചർച്ചയായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ച റോസമ്മ പുന്നൂസിന്&zwj;റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ച് ഡി എൻ പ്രിറ്റ് (D N Pritt) ലേബർ മന്ത്ലിയിൽ (Labour Monthly Magazine) എഴുതിയ ലേഖനത്തിൽ കമ്മ്യൂണിസ്റ്റ്&zwnj; പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂവെന്ന്&zwnj; ദേവികുളത്തെ വോട്ടർമാർ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ വർഗ്ഗ സമര രാഷ്ട്രീയം സൃഷ്&zwnj;ടിച്ച വോട്ടമാരായിരുന്നു അവർ.&lt;/p&gt;&lt;p&gt;ഈ ലേഖനം ഇന്നും ഇടതുപക്ഷത്തെ ഒരു പാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. അത് അക്കാലത്തെ കേരളത്തിലെ തൊഴിലാളി രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചാണ്. വർത്തമാന കാലത്ത് ഇടതുപക്ഷത്തിന് ആഴത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസം വേണമെന്ന കാര്യം ലേഖനം ഓർമ്മപ്പെടുത്തുന്നു. ജനജീവിതവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കലിന്&zwj;റെ ഒരു രാഷ്ട്രീയ ബോധനിർമ്മാണമാണത്.&lt;/p&gt;&lt;p&gt;കൊല ചെയ്യപ്പെട്ട ഗയാനയിലെ മാർക്സിസ്റ്റ്&zwnj; ചിന്തകൻ വാൾട്ടർ റോഡ്നിയുടെ ചിന്തകൾ ഇത്തരമൊരു ജൈവ ബന്ധത്തെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. അതേസമയം കേരളത്തിൽ വർഗ്ഗ സമര രാഷ്ട്രീയത്തിലൂടെ നേടിയെടുത്ത തോഴിലാളി - കർഷക രാഷ്ട്രീയ നിയോജകമണ്ഡലത്തിന് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് കാണാം. അത്തരം സെക്കുലർ വോട്ടർമാർക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന മാറ്റം ശ്രദ്ധേയമാണ്. ഇത് കേരളത്തിലെ സെക്കുലർ ജനാധിപത്യ രാഷ്ട്രീയത്തിന് മൊത്തം സംഭവിച്ച അവസ്ഥ കൂടിയാണ്. കേരളത്തിൽ വർഗ്ഗ രാഷ്ട്രീയത്തിന് (Class politics) സാംസ്&zwnj;കാരിക രാഷ്ട്രീയം (Culturalist Politics) സൃഷ്ടിക്കുന്ന മേധാവിത്തത്തോട് (Hegrmony) പോരാടേണ്ടി വരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(ക്രിസ് ഹാനി)&lt;/p&gt;&lt;h3&gt;&lt;strong&gt;രക്ഷാകർത്താവാകുന്ന പാർട്ടി&lt;/strong&gt;&lt;/h3&gt;&lt;p&gt;ലോകത്ത് തന്നെ കമ്മ്യൂണിസ്റ്റ്&zwnj; പാർട്ടികൾ നേരിടുന്ന ഒരു പൊതുപ്രശ്നമാണിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ത്യാഗം സഹിച്ച കമ്യൂണിസ്റ്റ് പാർട്ടിയായ സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ്&zwnj; പാർട്ടി നേരിടുന്നതും ഇതേ പ്രതിസന്ധിയാണ്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിനൊപ്പം നിന്ന് അധികാരത്തിലെത്തിയ പാർട്ടി ഇന്നൊരു രക്ഷാകർത്താവ്&zwnj; (Patronage party) എന്ന നിലയിൽ പ്രവർത്തിക്കുന്നുവെന്ന വിമർശനമാണത്. ജനകീയ അധികാരത്തെ കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ട, തെക്കൻ ആഫ്രിക്കയിലെ ജോ സ്ലോവോ, കൊലചെയ്യപ്പെട്ട ക്രിസ് ഹാനി &amp;nbsp;എന്നിവരുടെ നേതൃത്വത്തിൽ രൂപപ്പെട്ട പാർട്ടിയുടെ അവസ്ഥയാണിത്. അധിക്കാരം (Power) സൃഷ്ടിക്കുന്ന സാമൂഹ്യ പ്രതിഭാസം. ഇന്ത്യൻ അവസ്ഥയിൽ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ നേരിട്ടതും അത് തന്നെ. ജനകീയ സമരങ്ങളിൽ നിന്നുള്ള അന്യവൽക്കരണവുമാണ് ഇവിടെ പ്രധാനമായി വരുന്നത്. ഇത് ഇടതുരാഷ്ട്രീയത്തെ ബാധിക്കുന്ന ഏറ്റവും പ്രതിലോമകരമായ കാര്യം.&lt;/p&gt;&lt;h3&gt;&lt;strong&gt;ബോധത്തിന്&zwj;റെ പ്രതിഭാസം&lt;/strong&gt;&lt;/h3&gt;&lt;p&gt;ചെ ഗുവേര, 1965-ൽ ഫിദൽ കാസ്ട്രോയ്ക്ക് എഴുതിയ കത്തിൽ പറയുന്നത്, &ldquo;കമ്മ്യൂണിസം ബോധത്തിന്&zwj;റെ പ്രതിഭാസമാണ്. അത് ആഴത്തിൽ തിരിച്ചറിയപ്പെടേണ്ടതാണ്&rdquo; എന്നാണ്. തൊഴിലാളി രാഷ്ട്രീയത്തിന്&zwj;റെ പൂർണ്ണ സമർപ്പണമാണ് ഈ രാഷ്ട്രീയ ബോധം. ഇതിന്&zwj;റെ നേർവിപരീതമാണ് അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു ഉപഭോഗ ബോധം (Consumer life consciousness). അത് കമ്മ്യൂണിസ്റ്റ്&zwnj; കൂട്ടായ്മയെ അട്ടിമറിക്കുന്നു. ലോകമെങ്ങും ഇടതുരാഷ്ട്രീയം നേരിടുന്ന രാഷ്ട്രീയ സത്യം (Political truth) ആണിത്. ഇതിനെ നേരിടുക എന്നത് ഒരു നവീന പഠന പ്രക്രിയയും അതിന്&zwj;റെ പ്രയോഗവുമാണ്. ചരിത്രത്തിലെ തന്നെ ശക്തമായ വലതുപക്ഷ രാഷ്ട്രീയത്തിന്&zwj;റെ സാംസ്&zwnj;കാരികവും, സാമൂഹ്യവും, രാഷ്&zwnj;ടീയവുമായ മേൽക്കോയ്മയെ തിരിച്ചറിയുകയെന്നത് ലോക രാഷ്ട്രീയ ജനാധിപത്യത്തിലെ പ്രധാന പാഠമായിരിക്കുന്നു. ജീവിതത്തെ വെറുമൊരു വിപണിയുടെ നിഴൽ മാത്രമാക്കുന്ന ഒരു രാഷ്ട്രീയത്തിനെതിരായ പ്രവർത്തനം കൂടിയാണിത്. സ്വത്ത് കുന്നുകൂടുന്ന അസമത്വത്തിനെതിരെ (Inequality) പ്രതിരോധം തീർക്കുക എന്നത് കനത്ത ഉത്തരവാദിത്വമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;സഖാവ് നല്ലകണ്ണ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ആദ്യ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 100 വ&zwj;ർഷത്തിനൊപ്പം ജീവിച്ച, തമിഴ്നാട്ടിലെ കമ്മ്യൂണിസ്റ്റായ നല്ലകണ്ണ് വിട പറഞ്ഞിരിക്കുന്നു. ജനജീവിതവുമായുള്ള ബന്ധം, അതിന് സ്വന്തമേവ നൽകിയ ത്യാഗം, സമർപ്പണം (കമ്മ്യൂണിസം എന്നത് ബോധത്തിന്&zwj;റെ പ്രതിഭാസമാണെന്ന് ചെ ഗുവേരയുടെ എഴുത്ത് ഓർ&zwj;ക്കുക) ഇതെല്ലാമായിരുന്നു സഖാവ് നല്ലകണ്ണ്. ഇന്ത്യൻ ഇടത് രാഷ്ട്രീയ ജീവിതം ധന്യമായത് ഇത്തരം തിരിച്ചറിവുകളിലൂടെയാണ്. അതൊരു തൊഴിൽ അല്ല എന്ന തരിച്ചറിവ്. ആ തിരിച്ചറിവ് കൂടിയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/challenges-facing-the-indian-and-kerala-left-party-articleshow-fuelyz5"/>
        </item>
        <item>
            <title><![CDATA[ഇന്ദ്രപ്രസ്ഥമോ ദില്ലി? രാജ്യ തലസ്ഥാനത്തിന്‍റെ പേര് മാറ്റ നിർദ്ദേശവും പുരാവസ്തുശാസ്ത്രവും]]></title>
            <link>https://www.asianetnews.com/web-exclusive-magazine/proposal-to-rename-delhi-as-indraprastha-and-archaeological-evidence-articleshow-g030k2o</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/proposal-to-rename-delhi-as-indraprastha-and-archaeological-evidence-articleshow-g030k2o</guid>
            <pubDate>Mon, 03 Nov 2025 09:40:32 +0530</pubDate>
            <description><![CDATA[&lt;p&gt;&amp;nbsp;പുരാണ കില്ലയിൽ നിന്ന് ലഭിച്ച പുരാവസ്തു തെളിവുകൾ ഒരു പുരാതന സംസ്കാരത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അത് മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥമാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k93yhfvq38cysxb69pbp0pfh,imgname-575241545-1886557425607208-1978279301309045811-n-1762143027063.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;നൂ&lt;/strong&gt;റ്റാണ്ടുകളായി ഉത്തരേന്ത്യയിലെ പല സ്ഥലങ്ങൾക്കും കഴിഞ്ഞ ഒരു ദശകത്തിനിടെയിൽ പുതിയ പേരുകൾ നൽകപ്പെട്ടു കഴിഞ്ഞു. പേര് മാറ്റത്തിനായി പല കാരണങ്ങളാണ് സർക്കാർ പറയുന്നത്. ഈ വഴിയില്&zwj; ഏറ്റവും ഒടുവിലായി ഇന്ത്യയുടെ രാജ്യതലസ്ഥാനമായ ദില്ലിയുടെ പേര് പുരാണ ഹിന്ദു പുരാണമായ മഹാഭാരതത്തിലെ പാണ്ഡവരുടെ തലസ്ഥാനമായ 'ഇന്ദ്രപ്രസ്ഥം' എന്ന് മാറ്റണമെന്നാണ് വ്യവസായിയും ബിജെപിയുടെ ചാന്ദിനി ചൌക്കിൽ നിന്നുള്ള എംപിയുമായ പ്രവീൺ ഖണ്ടേൽവാൾ കേന്ദ്ര സർക്കാറിന് കഴിഞ്ഞ ദിവസം അപേക്ഷ നല്&zwj;കിയത്. എന്നാല്&zwj;, ഇത്തരമൊരു വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ദ്രപ്രസ്ഥം&lt;/strong&gt;&lt;/h2&gt;&lt;p&gt;മഹാഭാരതത്തിൽ പാണ്ഡവർ സ്ഥാപിച്ചുവെന്ന് പറയുന്ന ഇന്ദ്രപ്രസ്ഥം യാഥാർത്ഥ്യത്തിൽ എവിടെ, എപ്പോൾ സ്ഥാപിക്കപ്പെട്ടുവെന്നത് ചരിത്രകാരൻമാരുടെയും പുരാവസ്തു ഗവേഷകരുടെയും അന്വേഷണ വിഷയമായിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്&zwj; തലസ്ഥാനമായ ദില്ലി നഗരവുമായി ഈ പുരാതന നഗരത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. എന്നാല്&zwj; ഇതുവരെയായും ഈ വാദത്തിലേക്കുള്ള ശക്തമായൊരു തെളിവ് കണ്ടെത്താന്&zwj; ആര്&zwj;ക്കും കഴിഞ്ഞിട്ടില്ല.&lt;/p&gt;&lt;p&gt;മഹാഭാരതത്തില്&zwj; സ്വന്തം പിതാവിന്&zwj;റെ ജ്യേഷ്ഠന്&zwj;റെ മക്കളായ കൗരവരെ, കുരുക്ഷേത്ര യുദ്ധത്തിൽ പരാജയപ്പെടുത്തി അധികാരത്തിലേറിയ പാണ്ഡവർ ഇന്ദ്രപ്രസ്ഥം തലസ്ഥാനമായി രാജ്യം ഭരിച്ചുവെന്നാണ് പറയുന്നത്. മഹാഭാരതത്തിലെ ചില പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ, ചില ഗവേഷകർ ഇന്ദ്രപ്രസ്ഥത്തിന്&zwj;റെ സ്ഥാനം ഇന്നത്തെ ദില്ലിയിലെ പുരാണ കില്ല (Purana Qila) പ്രദേശത്താണെന്ന് വാദിക്കുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ബ്രിട്ടീഷ് കാലഘട്ടത്തിലും സ്വാതന്ത്ര്യാനന്തര കാലത്തും ഇവിടെ നടത്തിയ ഖനനങ്ങളിൽ നിന്നും കിട്ടിയ തെളിവുകൾ ഈ പ്രദേശത്ത് ഒരു പുരാതന നാഗരിതക ഉണ്ടായിരുന്നുവെന്നതിന് തെളിവ് നല്&zwj;കുന്നു. എന്നാല്&zwj;, ഇന്ദ്രപ്രസ്ഥമോ കുരുക്ഷേത്ര യുദ്ധം നടന്ന പ്രദേശമോ കണ്ടെത്താന്&zwj; പുരാവസ്തു ഗവേഷകര്&zwj;ക്കാര്&zwj;ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യഥാര്&zwj;ത്ഥ്യം. അനേകം ദശകങ്ങളായി അതിനുള്ള അന്വേഷണങ്ങൾ പല ഗവേകരും പല കാലങ്ങളിലായി നടത്തിയിട്ടുണ്ടെങ്കിലും അത്തരമൊരു പ്രദേശത്തെ കുറിച്ചുള്ള യാതൊരു തെളിവുകളും ആർക്കും തന്നെ ലഭിച്ചിട്ടില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;പുരാവസ്തു തെളിവുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;2014 -ല്&zwj; നടത്തിയ ഖനനങ്ങളിൽ ഇവിടെ നിന്നും ചായം പൂശിയ ചാര നിറത്തിലുള്ള (Painted Grey Ware) കുടിവെള്ള, ഭക്ഷണപാത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. PGW Culture എന്നറിയപ്പെടുന്ന ഈ സാംസ്കാരിക അടയാളങ്ങളെ ചിലർ മഹാഭാരത കാലവുമായി ബന്ധിപ്പിക്കുന്നു. അതേസമയം ഇത് ഇരുമ്പ് യുഗത്തിലെ ഇന്ത്യൻ - ആര്യന്&zwj; സംസ്കാരവുമായി ഏറെ ബന്ധം പുലർത്തുന്നതായി മറ്റ് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. PGW culture ഏകദേശം 1,100 BCE മുതല്&zwj; ഏകദേശം 500-400 BCE വരെ നീണ്ട് നിന്നിരിക്കാമെന്നും പുരാവസ്തു ഗവേഷകര്&zwj; ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;ദില്ലിയുടെ പുരാതന ചരിത്രത്തെ കുറിച്ച് പഠിച്ചിട്ടുള്ള പ്രമുഖ ഗവേഷകയായ ഉപ്പിന്ദര്&zwj; സിംഗിനെ (Upinder Singh) പോലുള്ള ചരിത്രകാരികൾ, PGW സംസ്കാരത്തെ കുറിച്ചുള്ള കണ്ടെത്തലുകള്&zwj; മഹാഭാരതത്തിലേയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നല്ലെന്ന് സമർത്ഥിക്കുന്നു. അതിന് ആവശ്യമായ നിർണ്ണായകമായ ഒരു തെളിവും പ്രദേശത്ത് നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ആ കാലഘട്ടത്തില്&zwj; അവിടെ ജീവിച്ചിരുന്ന മനുഷ്യർ നിത്യജീവിതത്തില്&zwj; ഉപയോഗിച്ചിരുന്ന ചില വസ്തുക്കളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇത് അക്കാലത്തെ സാധാരണ ജീവിതത്തെ പ്രതിനിധീകരിക്കുന്നവ മാത്രമാണ്. അതേസമയം PGW സംസ്കാരത്തിന്&zwj;റെ കണ്ടെത്തലിലൂടെ ദില്ലിയിൽ 1,200 BCE വരെ പഴക്കമുള്ള ഒരു സംസ്കാരം നിലനിന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നാല്&zwj;, മഹാഭാരത ഗ്രന്ഥത്തില്&zwj; പറഞ്ഞിരിക്കുന്നത് പോലുള്ള സംഭവങ്ങൾ പ്രദേശത്ത് സംഭവിച്ചുവെന്നതിന് യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;പുരാണ കില്ലയുടെ അവശിഷ്ടങ്ങൾ ലഭിച്ച ഭൂമിയുടെ വിവിധ പാളികളിൽ നിന്നും കണ്ടെത്തിയ മറ്റ് തെളിവുകൾ ദില്ലിയിൽ വൈദികകാലം മുതൽ തുടർച്ചയായ മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് സൂചന നല്&zwj;കുന്നു. എന്നാല്&zwj;, ഒരു രാജധാനിയുടെയോ എന്തിന് വലിയൊരു നാഗരീതകയുടെയോ നിലനില്&zwj;പ്പ് ഇവിടെയുണ്ടായിരുന്നു എന്നതിനുള്ള ഒരു സൂചനയും നല്&zwj;കുന്നില്ല. അതേസമയം ദില്ലിക്ക് സമീപത്തും ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളില്&zwj; നിന്നും ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളില്&zwj; നിന്നും PGW സംസ്കാരത്തിന്&zwj;റെ നിരവധി അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഈ പ്രദേശങ്ങളെല്ലാം 1,200 BCE കാലത്ത് സജീവമായ മനുഷ്യവാസം ഉണ്ടായിരുന്ന പ്രദേശങ്ങളാണെന്ന് മാത്രമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;മഹാഭാരതം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഖണ്ഡവപ്രസ്ഥം എന്ന കൊടുങ്കാട് കൃഷ്ണന്&zwj;റെയും അർജ്ജുനന്&zwj;റെയും സഹായത്തോടെ നശിപ്പിച്ച പാണ്ഡവർ, അവിടെ ഒരു നഗരം പണിതതെന്ന് മഹാഭാരതത്തിൽ പറയുന്നു. അതേസമയം ഖണ്ഡവപ്രസ്ഥം എന്ന കൊടുങ്കാടിന്&zwj;റെ അതിരുകൾ എവിടെ ആയിരുന്നുവെന്നതിലേക്കോ അവിടെ ഒരു വലിയ നാഗരീതകയോ രാജധാനിയോ നിലനിന്നിരുന്നുവെന്നതിലേക്കോ നയിക്കുന്ന ശക്തമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;മഹാഭാരത സംഭവങ്ങളും സ്ഥലനാമങ്ങളും പുരാണപരമായ പ്രതീകങ്ങൾ മാത്രമാണെന്നും ചരിത്രകാരന്മാർ വാദിക്കുന്നു. ലഭ്യമായ തെളിവുകൾ അവിടെ ഒരു സംസ്കാരം നിലനിന്നിരുന്നുവെന്നതിന് തെളിവ് നല്&zwj;കുന്നുണ്ടെങ്കിലും പുരാണ ഗ്രന്ഥങ്ങളില്&zwj; പറയുന്നത് പോലെ ഒരു ശക്തമായ രാജ്യതലസ്ഥാനത്തിലേക്ക് സൂചന നല്&zwj;കുന്ന യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. റോമിലാ ഥാപ്പറിനെ പോലെയുള്ള ചരിത്രകാരന്മാര്&zwj; മഹാഭാരതം ഒരു മത&ndash;പുരാണ ഗ്രന്ഥമാണെന്നും ഒരു ചരിത്രഗന്ഥമായി പരിഗണിക്കാന്&zwj; കഴിയില്ലെന്നും അസന്നിഗ്ദമായി പറഞ്ഞ് വയ്ക്കുന്നു. മഹാഭാരതത്തിലെ കഥകളെ ശബ്ദാർത്ഥത്തിൽ ആധുനിക ഭൂപടവുമായി ബന്ധപ്പെടുത്തി തിരിച്ചറിയാൻ ശ്രമിക്കുന്നത് ശാസ്ത്രീയമായി ശരിയല്ലെന്നും റോമിലാ ഥാപ്പർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/proposal-to-rename-delhi-as-indraprastha-and-archaeological-evidence-articleshow-g030k2o"/>
        </item>
        <item>
            <title><![CDATA[യൂട്യൂബ് നോക്കി പുതുപാഠങ്ങൾ പഠിച്ചു, വാശിയോടെ നീന്തി, മാസ്റ്റേഴ്സ് ഗെയിംസിൽ കുര്യൻ ജേക്കബ് പിന്നിട്ട ദൂരം]]></title>
            <link>https://www.asianetnews.com/web-exclusive-magazine/age-is-just-a-number-kurian-jacob-76-year-old-swimmer-kerala-story-articleshow-gee0o94</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/age-is-just-a-number-kurian-jacob-76-year-old-swimmer-kerala-story-articleshow-gee0o94</guid>
            <pubDate>Wed, 18 Feb 2026 19:55:02 +0530</pubDate>
            <description><![CDATA[&lt;p&gt;ജോലിയില്&zwj; നിന്നും വിരമിച്ച ശേഷം നീന്തലിലേക്ക്. വയസ് 76. അബുദാബിയിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തൽ മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും വാങ്ങി മടക്കം. നീന്തി നേടിയ മെഡലുകള്&zwj;- കുര്യന്&zwj; ജേക്കബ് സംസാരിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khrhn4wj8ngc91r05djpkwgt,imgname-10fb86df-4768-47f6-8b3e-365ddf01486a--1--1771424093074.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. സ്വപ്നം തരുന്ന ഊർജ്ജമുണ്ടെങ്കിൽ ഏത് പ്രായത്തിലും ആരോ​ഗ്യത്തോടെ, സന്തോഷത്തോടെയിരിക്കാം. അത് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് കുര്യൻ ജേക്കബ് എന്ന 76 -കാരൻ. പാലായ്ക്കടുത്ത് തിടനാട് ജനിച്ച കുര്യൻ ജേക്കബ് ബാങ്കിം​ഗ് മേഖലയിലാണ് ജോലി ചെയ്തത്. ഇതിന്റെ ഭാ​ഗമായി പല വിദേശ രാജ്യങ്ങളിലും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ ജോലിയിൽ നിന്നൊക്കെ വിരമിച്ച ശേഷം കുര്യന്റെ സഞ്ചാരം അല്പം വേറിട്ടതാണ്. വിവിധ രാജ്യങ്ങളിൽ മാസ്റ്റേഴ്സ് അത്&zwj;ലറ്റിക്സിൽ പങ്കെടുത്ത് മെഡലുകളും വാരിക്കൂട്ടിയാണ് കുര്യൻ ജേക്കബിന്റെ മടക്കം. ദിവസങ്ങൾക്ക് മുമ്പ് അബുദാബിയിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസിൽ നീന്തൽ മത്സരത്തിൽ അഞ്ച് ഗോൾഡ് മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും വാങ്ങിയാണ് കുര്യൻ നാട്ടിലെത്തിയത്. ഈ വേറിട്ട യാത്രയെ കുറിച്ച് അദ്ദേഹം &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്&zwj; &lt;/strong&gt;-നോട് സംസാരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;വിരമിച്ച ശേഷമുള്ള യാത്ര&lt;/strong&gt;&lt;/p&gt;&lt;p&gt;പാലാ സെന്റ് തോമസ് കോളേജിൽ ബിരുദാനന്തരബിരുദം കഴിഞ്ഞാണ് ഫെഡറൽ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. കേരളത്തിലും കൽക്കട്ടയിലും ആസാമിലും ബോംബെയിലും ഒക്കെ ജോലി ചെയ്തു. പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലേക്ക് മാറി. അതൊരു ബ്രിട്ടീഷ് ബാങ്കാണ്. അവിടെ ജോലിസംബന്ധമായി ഫിലിപ്പീൻസിലും ഹോങ്കോങ്ങിലും ലണ്ടനിലും ഒക്കെ പോയി. പിന്നീട്, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലും ഗൾഫ് ബാങ്കിലും ജോലി ചെയ്തു. 2017 -ലാണ് ജോലിയിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് തിരിച്ചുവരുന്നത്. അക്കാലത്താണ് ഒട്ടും പ്രതീക്ഷിക്കാതെ നീന്തലിലേക്ക് കടന്നു വരുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;പഠിച്ചത് യൂട്യൂബ് നോക്കി&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ ജനിച്ചു വളർന്ന വീടിന് മുന്നിൽ ഒരു തോടുണ്ട്. നല്ല വേ​ഗത്തിൽ ഒഴുകുന്നൊരു തോട്. അതിലെ ഒഴുക്കിനെതിരെ നീന്തുന്നത് കുട്ടിക്കാലത്ത് ഒരു വിനോദമായിരുന്നു. ഒരുപക്ഷേ നടക്കുന്നതിന് മുമ്പ് തന്നെ നീന്താൻ തുടങ്ങി കാണണം. നടക്കാൻ പഠിക്കാത്ത കുഞ്ഞുങ്ങൾക്ക് വരെ നീന്താൻ കഴിയും എന്നതാണ് നീന്തലിന്റെ പ്രത്യേകത തന്നെ. ഞങ്ങൾ 10 പേരാണ് സഹോദരങ്ങളായിട്ടുള്ളത്. എല്ലാവരുടെയും കൂടെ തോട്ടിൽ പോകുമ്പോൾ ചിലപ്പോൾ വെള്ളത്തിൽ വീണതാകാം. അങ്ങനെ നടക്കുന്നതിന് മുമ്പ് തന്നെ നീന്തൽ പഠിച്ചിട്ടുണ്ടാവണം എന്നാണെനിക്ക് തോന്നുന്നത്. ഒരു രസത്തിനു വേണ്ടിയും, അതുപോലെ തന്നെ വ്യായാമത്തിനു വേണ്ടിയും ഒക്കെയാണ് നീന്തിയിട്ടുള്ളത്. അല്ലാതെ നീന്തൽ ഒരു മത്സരമായി അന്നൊന്നും ചിന്തിച്ചിട്ട് പോലുമില്ല. സ്കൂളിലും കോളേജിലുമൊക്കെ ക്രിക്കറ്റ്, വോളിബോൾ ഇവയിലൊക്കെയായിരുന്നു കൂടുതൽ താല്പര്യവും.&lt;/p&gt;&lt;p&gt;2017 -ൽ കുവൈറ്റിൽ നിന്ന് തിരിച്ച് വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് 2019 -ൽ എന്റെ കുറെ സുഹൃത്തുക്കൾ 'വെറ്ററൻസ് നീന്തൽ മത്സര'ത്തിന് പോകുന്നുണ്ടെന്ന് പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു അന്ന് മത്സരം. അപ്പോൾ ഞാനും കൂടെ പോയി. നീന്തിയപ്പോൾ മെഡലുകളും കിട്ടി. ആഹാ, ഇത് കൊള്ളാമല്ലോ എന്നാണ് ആദ്യം തോന്നിയത്. അതോടെ, ഉത്സാഹവും ആവേശവും കൂടി. 2019 -ൽ അതിന്റെ നാഷണൽ മീറ്റ് ബറോഡയിൽ വെച്ചായിരുന്നു. പക്ഷേ, നാഷണൽ മീറ്റിൽ നീന്തിയിട്ട് മെഡൽ ഒന്നും കിട്ടിയില്ല. അപ്പോൾ കുറച്ച് വാശിയായി. അങ്ങനെ പൂളിൽ സ്വിമ്മിംഗ് പ്രാക്ടീസ് തുടങ്ങി. അപ്പോഴാണ് കൊവിഡ് മഹാമാരി വില്ലനായി വന്നത്. ഒന്നുരണ്ടു വർഷം മത്സരങ്ങൾ ഒന്നും നടത്തിയില്ല, പ്രാക്ടീസ് ഒന്നുമില്ല. പിന്നെ, കൊവിഡ് കഴിഞ്ഞിട്ടാണ് മത്സരങ്ങൾ ശരിക്ക് തുടങ്ങിയത്.&lt;/p&gt;&lt;p&gt;അന്ന് സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും മത്സരിച്ചു മെഡലുകളും കൊണ്ടാണ് മടങ്ങി വന്നത്. പക്ഷേ, ഈ സമയത്തൊന്നും ഒരു കോച്ചിന്റെ കീഴിൽ റെ​ഗുലർ കോച്ചിങ് ഒന്നും ചെയ്തിട്ടില്ല. യൂട്യൂബ് നോക്കിയാണ് ഞാൻ കൂടുതലും സ്റ്റൈലുകളൊക്കെ പഠിച്ചത്. യൂട്യൂബിൽ നോക്കിവെക്കും. പിറ്റേ ദിവസം സ്വിമ്മിംഗ് പൂളിൽ പോയി അത് പ്രാക്ടീസ് ചെയ്യാൻ നോക്കും. അങ്ങനെ പഠിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;തായ്&zwj;പേയിയിലെ മത്സരം -ഒമ്പത് മെഡലുകൾ&lt;/strong&gt;&lt;/p&gt;&lt;p&gt;അത് കഴിഞ്ഞ് 2024 -ൽ 'പാൻ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിംസ്' ക്ലീവ്&zwj;ലൻഡിൽ നടത്തി. അവിടെ പോയപ്പോൾ രണ്ട് ഗോൾഡും ഒരു വെള്ളിയും ഒരു വെങ്കലവും കിട്ടി. 2025 -ൽ 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ്' തായ്&zwj;പേയിയിൽ വെച്ചായിരുന്നു. 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ഒളിമ്പിക്സ്' പോലെ നാല് വർഷത്തിൽ ഒരിക്കൽ നടത്തുന്നതാണ് ഈ മത്സരം. 2025 -ൽ നടത്തിയപ്പോൾ ഞാൻ 75 പ്ലസ് ഗ്രൂപ്പിലാണ് മത്സരിച്ചത്. എനിക്കന്ന് ഒമ്പത് മെഡൽ കിട്ടി. വലിയ റെക്കോർഡാണത്. ഏറ്റവും കൂടുതൽ മെഡൽ അവിടെ കിട്ടിയത് എനിക്കാണ്. പക്ഷേ, അതിൽ രണ്ട് ഗോൾഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് ഗോൾഡ്, മൂന്ന് സിൽവർ, നാല് വെങ്കലം ഇങ്ങനെയാണ് മെഡൽ കിട്ടിയത്. അതെനിക്ക് വലിയ ആവേശം സമ്മാനിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;25000 -ത്തോളം അത്&zwnj;ലറ്റ്സ് വന്നിട്ടുണ്ടായിരുന്നു. ഒളിമ്പിക്സ് പോലെ 32 സ്പോർട്സിനങ്ങളുണ്ടായിരുന്നു. സ്വിമ്മിങ്ങിന് തന്നെ ഏതാണ്ട് 2500 പേര് വന്നു. അത് ആദ്യത്തെ 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസാ'ണ്. അതിൽ മെഡൽ കിട്ടിയത് വളരെ സന്തോഷകരവും അഭിമാനകരവുമായ അനുഭവമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;അബുദാബിയിൽ നിന്നും ​ഗോൾഡ് മെഡൽ അഞ്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ വർഷത്തെ 'ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ഗെയിംസ്' അബുദാബിയിൽ നടന്നു. മിഡിൽ ഈസ്റ്റിൽ മാസ്റ്റേഴ്സ് ഗെയിംസ് നടത്തുന്നത് ആദ്യമായിട്ടാണ്. ഏകദേശം 21000 അത്&zwj;ലറ്റ്സ് വന്നു. അതിൽ തന്നെ നീന്തൽ മത്സരത്തിൽ മാത്രം ഏകദേശം 2000 പേർ പങ്കെടുത്തു. പഴയതിലും ആവേശകരമായ മത്സരമായിരുന്നു എന്നെ സംബന്ധിച്ചിത്. കൂടുതൽ കഴിവുള്ളവരും വിദ​ഗ്ദ്ധരും മത്സരത്തിൽ പങ്കെടുക്കാൻ വരും. അതുകൊണ്ടുതന്നെ രണ്ടാഴ്ച ഞാൻ കോച്ചിങ്ങിന് പോയി. അതിന്റെ ​ഗുണവും ഉണ്ടായി. എനിക്ക് അഞ്ച് ഗോൾഡ് മെഡലും ഒരു വെള്ളിയും ഒരു വെങ്കലവും കിട്ടി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഏഴ് വ്യക്തി​ഗത മത്സരങ്ങളിലാണ് ഒരാൾക്ക് പങ്കെടുക്കാൻ പറ്റുന്നത്. അതിന് എല്ലാത്തിനും മെഡൽ കിട്ടി. ഈ മാസ്റ്റേഴ്സ് ഗെയിംസിന്റെ പ്രത്യേകത പ്രായമായവരാണ് പങ്കെടുക്കുന്നത് എന്നുള്ളതാണ്. അതിനാൽ തന്നെ അതിന്റെ ഒരു ആശ്വാസം ഒക്കെയുണ്ട്. പങ്കെടുക്കാനും, പുതിയ ആൾക്കാരെ പരിചയപ്പെടാനും, സൗഹൃദം ഉണ്ടാക്കാനും, കുറച്ച് ടൂറിസവും ഒക്കെയായി അങ്ങനെ പോകും. ലണ്ടനിൽ ജോലി ചെയ്തെങ്കിലും സ്കാൻഡിനേവിയൻ രാജ്യം ഞാൻ സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഫിൻലൻഡിൽ പോയി. അവിടെ നിന്നും നോർവേ, സ്വീഡൻ ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ പോയി. 'ഇന്റർനാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷ'ന്റെ കീഴിലാണ് ഈ മാസ്റ്റേഴ്സ് ഗെയിംസ് നടക്കുന്നത്. അത് ഒളിമ്പിക്സ് കമ്മിറ്റിയിലോട്ട് അഫിലിയേറ്റഡ് ആണ്. കഴിഞ്ഞ വർഷം മുതൽ യുഎൻ ടൂറിസത്തിലോട്ടും അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. മാസ്റ്റേഴ്സ് ഗെയിംസ് ഓർഗനൈസേഴ്സ് തന്നെ പ്രായമായവർക്ക് വിനോദവും കായികവും ഒരുമിച്ച് കിട്ടാനായി ടൂറിസത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;എല്ലാ മീറ്റിനും പോകുമ്പോഴും വൈഫുമായിട്ടാണ് പോകുന്നത്. അവൾ തന്നെയാണ് എന്റെ കട്ട സപ്പോർട്ടും. എന്റെ മാനേജരെ പോലെയാണ് ആള്. എല്ലാ കാര്യങ്ങളും എന്റെ കൂടെ നടന്ന് ചെയ്യും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;സർക്കാരിൽ നിന്നും പ്രോത്സാഹനം വേണം&lt;/strong&gt;&lt;/p&gt;&lt;p&gt;നമ്മുടെ ഗവൺമെന്റുകൾ ഈ മാസ്റ്റേഴ്സ് ഗെയിംസിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതുവഴി നമ്മുടെ രാജ്യത്തെ പ്രായമാകുന്ന ആൾക്കാരുടെ ആരോഗ്യം വളരെ മെച്ചപ്പെടും. ഗവൺമെന്റ് ആരോ​ഗ്യത്തിന് വേണ്ടി ചെലവഴിക്കുന്ന കുറെ തുക ഇത് ലാഭമാക്കും. അത്&zwnj;ലറ്റ്സിന് ഇൻസെന്റീവ് കൊടുക്കുകയാണെങ്കിൽ കൂടുതൽ ആൾക്കാർ പങ്കെടുക്കും. ഞങ്ങൾ ഇന്റർനാഷണൽ മീറ്റിലൊക്കെ പോകുമ്പോൾ സ്വന്തം കയ്യിൽ നിന്നാണ് എല്ലാ കാശും എടുക്കുന്നത്. അതിൽ ഫ്ലൈറ്റ്, താമസം എല്ലാം പെടും. അതിന് സർക്കാർ ഫണ്ട് കൊടുക്കുന്ന രീതി വരണം. അപ്പോഴേ കൂടുതൽ പങ്കാളിത്തമുണ്ടാകൂ. ഒളിമ്പിക്സിൽ പോകുന്ന പോലെ എല്ലാവരെയും അങ്ങനെ കൊണ്ടുപോകണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, മെഡലുമായി വരുന്നവർക്കെങ്കിലും ഒരു ഇൻസെന്റീവ് കൊടുത്താൽ കൂടുതൽ ആൾക്കാർ മുന്നോട്ട് വരികയും നാടിന്റെ ആരോഗ്യം, പ്രത്യേകിച്ച് പ്രായമായവരുടെ ആരോ​ഗ്യം മെച്ചപ്പെടുകയും ചെയ്യും. 2025 -ൽ ഒരു നാഷണൽ സ്പോർട്സ് പോളിസി ഉണ്ടാക്കിയിട്ടുണ്ട്. അത് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന അത്&zwj;ലറ്റുകളെ ഉദ്ദേശിച്ചുള്ളതാണ്. അതിൽ മാസ്റ്റേഴ്സ് അത്&zwj;ലറ്റ്&zwj;സിനെ കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ അത് വലിയൊരു കാര്യമായിരിക്കും.&lt;/p&gt;&lt;p&gt;തായ്വാനിൽ വേൾഡ് മീറ്റിൽ 25000 അത്&zwnj;ലറ്റ്സ് വന്നു. അവരെ കൈകാര്യം ചെയ്യാനായി 6000 -ത്തിലധികം വോളണ്ടിയേഴ്സ് ഉണ്ടായിരുന്നു. പക്ഷേ, ഇത്തവണ അബുദാബിയിൽ നടന്ന മത്സരത്തിൽ 21000 പേരെ വന്നുള്ളൂ. കാരണം, ഇത് വേൾഡ് മീറ്റ് അല്ല, പക്ഷേ ഇന്റർനാഷണൽ ഓപ്പൺ ആണ്. അമേരിക്കയിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്രസീലിൽ നിന്നും ഒക്കെ ആൾക്കാർ വന്നിട്ടുണ്ട്. അവിടെ 7000 -ത്തിലധികം വോളണ്ടിയേഴ്സ് ഉണ്ടായിരുന്നു. വളരെ നല്ല, സൗഹാർദ്ദപരമായി പെരുമാറുന്ന, പരിശീലനം സിദ്ധിച്ച വോളണ്ടിയേഴ്സായിരുന്നു. നമ്മൾ നീന്താൻ പോകുമ്പോൾ സ്റ്റാർട്ടിങ് ലൈനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പോയി പങ്കെടുക്കാൻ പറ്റില്ല. ആ സമയത്ത് നേരത്തെ തന്നെ കോൾ റൂമിൽ പോയിരിക്കണം. പിന്നെ, ഒരാൾ ഒരു റേസ് ഫിനിഷ് ചെയ്യുമ്പോഴേക്കും അടുത്ത റേസിനുള്ള ആൾക്കാര് അവിടെ എത്തിയിരിക്കണം. നമ്മുടെ നാട്ടിലും മീറ്റുകൾ വരണം. ഇത്തരം കാര്യങ്ങൾ മെച്ചപ്പെടുത്തണം. നമ്മുടെ നാട്ടിൽ ഒരു മീറ്റ് നടത്തുമ്പോൾ ആദ്യം ഒരു ഉദ്ഘാടനം ഉണ്ട്. അവിടെ വിഐപി താമസിച്ചു വരും. അതോടെ തന്നെ മത്സരം തുടങ്ങാൻ വൈകും. ഉദ്ഘാടനം ഒന്നുമല്ല പ്രധാനം. പങ്കാളിത്തമാണ്. അവരുടെ സംതൃപ്തിയാണ്.&lt;/p&gt;&lt;p&gt;അങ്ങനെ നോക്കിയാൽ, അബുദാബി മീറ്റ് ശരിക്കും ഒരു അടിപൊളി മീറ്റ് ആയിരുന്നു. എല്ലാവരും വളരെ ഹാപ്പി ആയിരുന്നു. അത്രയും മികച്ച സംഘാടനം. ഭക്ഷണം പോലും സൗജന്യം. നീന്താനുള്ളവർ അധികം ഭക്ഷണം കഴിക്കില്ല. കാരണം വയറു നിറഞ്ഞാൽ നീന്താൻ പറ്റില്ല. എങ്കിലും, എപ്പോ വേണമെങ്കിലും കാപ്പിയടക്കം എല്ലാം സൗജന്യമായിട്ടുണ്ടായിരുന്നു. അവരുടെ പെരുമാറ്റവും സൗഹൃദവും ഒക്കെ നന്നായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മീറ്റ് തരുന്ന സൗഹൃദങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഇപ്പോൾ എനിക്ക് പല രാജ്യത്തും സുഹൃത്തുക്കളുണ്ട്. എല്ലാം ഇതുപോലെയുള്ള മീറ്റ് തന്നതാണ്. എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനായി റഷ്യയിൽ നിന്നുള്ള ആൾക്കാരും സൗത്ത് അമേരിക്കയിൽ നിന്നുള്ള ആൾക്കാരും ചൈനയിൽ നിന്നുള്ള ആൾക്കാരുമൊക്കെ വന്നു. ഞാനും അതുപോലെ തന്നെ എല്ലാവർക്കും ഒപ്പം ഫോട്ടോ ഒക്കെ എടുത്തു. വേറൊരു തരം സൗഹൃദം ഉണ്ടാവുകയാണവിടെ. കുറച്ചുപേർ 'ദ ലെജൻഡ്' എന്നും പറഞ്ഞ് എന്റെ അടുത്ത് വന്ന് ഫോട്ടോ, സെൽഫി ഒക്കെ എടുക്കുന്നുണ്ട്. ഞാൻ ലെജൻഡ് ഒന്നുമല്ല, പക്ഷേ അം​ഗീകരിക്കപ്പെടുന്നതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. 76 വയസായ ഒരാള് അഞ്ച് ഗോൾഡ് മെഡൽ ഒക്കെ വാങ്ങുമ്പോൾ ആളുകൾ ശ്രദ്ധിക്കും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഈ മാസ്റ്റേഴ്സ് മീറ്റിന്റെ പൊസിറ്റീവ് ആയിട്ടുള്ള കാര്യം പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മുടെ ആരോ​ഗ്യം മെച്ചപ്പെടും. രണ്ടാമത്തേത് പല രാജ്യങ്ങളിലുള്ള സുഹൃത്തുക്കളെ കിട്ടും. തായ്&zwj;വാനില് മിക്സ്ഡ് റിലേ തന്നെ ഉണ്ടായിരുന്നു. രണ്ട് ആണും രണ്ട് പെണ്ണും കൂടെ. ഞങ്ങള് രണ്ടുപേരെ ഇന്ത്യയിൽ നിന്ന് ഉണ്ടായിരുന്നുള്ളൂ അന്ന്. ആണുങ്ങളുടെ റിലേയ്ക്ക് തന്നെ നാല് പേര് വേണം. ടീം മെമ്പേഴ്സിനെ തരാനായി ഞാൻ നേരത്തെ തന്നെ ഇതിൻ്റെ ഗ്രൂപ്പിൽ പോയി റിക്വസ്റ്റ് ചെയ്തു. അപ്പോൾ പുരുഷന്മാരുടെ റിലേയിൽ ജോസഫ് കോക്ക് എന്ന് പറഞ്ഞ ഒരു ഡൽഹിക്കാരനും ഞാനും ഒരു ഇംഗ്ലീഷുകാരനും ഒരു ബ്രസീലുകാരനും കൂടെ ടീം ഉണ്ടാക്കി. വിമൻ ടീമിന് ഞങ്ങൾക്ക് രണ്ടുപേർക്ക് ഒരു കാനഡക്കാരിയെയും ഒരു ഫ്രഞ്ച് കാരിയെയും കിട്ടി. അവിടെ അഞ്ച് ഇവന്റ് ആണ് മത്സരിക്കുന്നത്. അതിൽ നാല് ഇവന്റ് റിലേ ആയിരുന്നു. ആ നാല് ഇവന്റിലും വെള്ളി അല്ലെങ്കിൽ വെങ്കലം കിട്ടി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഞങ്ങൾക്ക് ഇപ്പോ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ട് 'വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് തായ്&zwj;പേയി റിലേസ്' എന്നും പറഞ്ഞ്. അതിൽ, ഒരാൾ ഇപ്പോൾ ലോകം ചുറ്റി അന്റാർട്ടിക്കയിൽ ബോർഡറിലൊക്കെയാണ്. വളരെ സാഹസികത ഇഷ്ടപ്പെടുന്ന ആൾക്കാരാണ്. വളരെ നല്ല സൗഹൃദമാണ്. അതിൽ ബ്രിട്ടീഷുകാരനും കുടുംബവും ഈ മാർച്ചിൽ എറണാകുളത്ത് ഞങ്ങളുടെ വീട്ടിൽ വരും.&lt;/p&gt;&lt;p&gt;&lt;strong&gt;വേദന തിന്നും ഉപ്പുവെള്ളം കുടിച്ചും നേടിയ മെഡൽ&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ അബുദാബിലെ ഒരു മീറ്റിൽ എനിക്ക് കുറച്ച് പ്രയാസമുണ്ടായി. അതെന്റെ വ്യക്തിപരമായ പ്രയാസമായിരുന്നു. ഞാൻ കടലിൽ നീന്തുന്നത് തായ്&zwj;വാനിൽ 3 കിലോമീറ്ററാണ്. അതിൽ, എനിക്ക് ഗോൾഡ് മെഡൽ കിട്ടി. ഇവിടെ 2.5 കിലോമീറ്റർ ഓപ്പൺ വാട്ടർ സ്വിമ്മിംഗ് ആയിരുന്നു. പക്ഷേ, ടെംപറേച്ചർ വളരെ കുറവായിരുന്നു. മഞ്ഞുകാലമാണല്ലോ. 21 ഡിഗ്രിയാണ് വെള്ളത്തിന് ടെമ്പറേച്ചർ പറഞ്ഞത്. പക്ഷേ ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് 18 ഡിഗ്രി ആയിട്ട് തോന്നി. ഭയങ്കര തണുപ്പ്. വേദന. കുറേ ഉപ്പുവെള്ളം കുടിച്ചു, ഛർദ്ദിക്കാൻ വന്നു.&lt;/p&gt;&lt;p&gt;ഞാൻ അഞ്ച് പ്രാവശ്യമെങ്കിലും റെസ്ക്യൂ ബോട്ടുകാരെ വിളിച്ചിട്ട് ഹെൽപ്പ് ചോദിക്കാൻ ആലോചിച്ചു. ബോട്ടിൽ തൊട്ട് കഴിഞ്ഞാൽ ഡിസ്ക്വാളിഫൈഡ് ആകും. ഞാൻ ചിന്തിച്ചു, ഞാൻ തായ്വാനിൽ 3 കിലോമീറ്റർ നീന്തി. ഇത് 2.5 അല്ലേ ഉള്ളൂ, എങ്ങനെയെങ്കിലും ഇത് ഫിനിഷ് ചെയ്യണം. പലരും തിരിച്ചുപോയപ്പോഴും ആ വേദനയും പ്രയാസങ്ങളും വച്ച് ഞാൻ നീന്തി. അതിലെനിക്ക് ​ഗോൾഡ് കിട്ടി. ആ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. വളരെ ബുദ്ധിമുട്ടിയാണ് 2.5 കിലോമീറ്റർ നീന്തിയത്. പക്ഷേ, അത് തീർക്കണം എന്നുള്ള വാശി ജയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ഭാവി കാര്യങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാനൊരു ഇന്റർനാഷണൽ സ്വിമ്മിംഗ് പ്രൊഫഷണൽ ആണ് ഇപ്പോൾ. ഒരു വർഷത്തിൽ ഒരു ഇന്റർനാഷണൽ മീറ്റ് എങ്കിലും പങ്കെടുക്കാനാണ് ഇപ്പോൾ പ്ലാൻ. 23 -ൽ ഫിൻലൻഡ് തുടങ്ങി, 24 -ൽ ക്ലീവ്ലൻഡ് അമെരിക്കയിൽ, 25 -ൽ വേൾഡ് മാസ്റ്റേഴ്സ് തായ്പേയിയിൽ, 26 -ൽ അബുദാബിയിൽ, ഇനി 27 -ൽ ജപ്പാൻ കൻസായിലാണ്. അതിന് ഇവന്റ്സ് ഒക്കെ സെലക്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിൻ്റെ കൂടെ സ്റ്റേറ്റ് ആൻഡ് നാഷണൽ ചെയ്യാനുള്ള പ്ലാൻ ഉണ്ട്.&lt;/p&gt;&lt;p&gt;എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യണം, കുറെ കോച്ചിംഗ് ചെയ്യണം, ഇംപ്രൂവ് ചെയ്യണം, ടൈമിംഗ് ഇംപ്രൂവ് ചെയ്യണം, മെഡൽ പൊസിഷൻ ഇംപ്രൂവ് ചെയ്യണം, ഇതൊക്കെയാണ് ഭാവി കാര്യങ്ങൾ. മാസ്റ്റേഴ്സ് ഗെയിംസിൽ 100 -ഉം 100 -ൽ കൂടുതൽ വയസ്സുള്ള മത്സരാർത്ഥികൾ വരെയുണ്ട്. നമ്മൾ മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കാൻ തുടങ്ങിയാൽ ആരോ​ഗ്യം ശ്രദ്ധിക്കും, മെച്ചപ്പെടും. അനാരോ​ഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കും, ശീലങ്ങൾ ഒഴിവാക്കും. ഞാൻ എൻ്റെ തന്നെ ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കും. ഒരു പ്രോബയോട്ടിക് റിച്ച് ഹെൽത്ത് ഡ്രിങ്കാണ് കമ്പൂച്ച. വാങ്ങിച്ച പ്രിസർവേറ്റീവ്സിന്റെ ശല്യം ഉണ്ടാകാതിരിക്കാനായിട്ട് അത് ഞാൻ തന്നെ ഉണ്ടാക്കി കഴിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;കുടുംബം&lt;/strong&gt;&lt;/p&gt;&lt;p&gt;ഭാര്യയുടെ പേര് സുനു കുര്യൻ. സുനു മദ്രാസിലാണ് ജനിച്ചു വളർന്നത്. രണ്ട് മക്കൾ. മൂത്തയാൾ അനു കുര്യൻ. ഇപ്പോൾ അമേരിക്കയിൽ ഡാലസിലാണ്. ഇളയ ആൾ നിഷ കുര്യൻ ലണ്ടനിൽ ആർക്കിടെക്ടാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Rini Raveendran</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/age-is-just-a-number-kurian-jacob-76-year-old-swimmer-kerala-story-articleshow-gee0o94"/>
        </item>
        <item>
            <title><![CDATA[കോടതി കേസിൽ തുടങ്ങിയ 'ട്രാഫിക് കോൺ' ഭ്രമം; ബ്രിട്ടീഷുകാരൻ കുറിച്ചത് ലോക റെക്കോർഡ്!]]></title>
            <link>https://www.asianetnews.com/web-exclusive-magazine/british-mans-traffic-cone-craze-started-with-a-court-case-articleshow-guy7i5c</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/british-mans-traffic-cone-craze-started-with-a-court-case-articleshow-guy7i5c</guid>
            <pubDate>Wed, 14 Jan 2026 14:42:19 +0530</pubDate>
            <description><![CDATA[ബ്രിട്ടീഷുകാരനായ ഡേവിഡ് മോർഗൻ ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കോൺ ശേഖരത്തിന് ഉടമയാണ്. 1986-ൽ ഒരു ഡിസൈൻ തർക്ക കേസ് ജയിക്കാനായി കോണുകൾ ശേഖരിച്ചു തുടങ്ങിയ അദ്ദേഹം, പിന്നീട് അതൊരു ഹോബിയായി തുടരുകയും ഗിന്നസ് വേൾഡ് റെക്കോർഡ് നേടുകയുമായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kexwdp9saq2ag81dy8vy5gv8,imgname-david-morgan--1768381929785.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;റോ&lt;/strong&gt;ഡുകളിൽ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ട്രാഫിക് കോണുകൾ ശേഖരിക്കുന്നത് ഒരാളുടെ ഹോബിയാണെന്ന് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. എന്നാൽ, ബ്രിട്ടീഷുകാരനായ ഡേവിഡ് മോർഗന് അതാണ് ഇഷ്ട വിനോദം. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കോൺ ശേഖരത്തിന് ഉടമയായ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവാണ് ഇന്ന് ഡേവിഡ് മോർഗൻ. അദ്ദേഹത്തിന്&zwj;റെ ഈ ഇഷ്ടത്തിന് പിന്നിൽ സംഭവ ബഹുലമായ ഒരു കഥയുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;തുടക്കം ഒരു കേസിൽ നിന്ന്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഗിന്നസ് വേൾഡ് റെക്കോർഡ്സ് നൽകുന്ന വിവരമനുസരിച്ച്, 1986-ൽ ഒരു കമ്പനിയുമായി തന്&zwj;റെ കമ്പനിയുടെ ട്രാഫിക് കോൺ ഡിസൈനിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡേവിഡ് ഉൾപ്പെട്ടു. തന്&zwj;റെ കമ്പനിയുടെ ഡിസൈൻ വേറിട്ടതാണന്ന് തെളിയിക്കുന്നതിനായി, രാജ്യത്തിന്&zwj;റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ട്രാഫിക് കോണുകൾ അദ്ദേഹം ശേഖരിച്ചു തുടങ്ങി. അദ്ദേഹത്തിന്&zwj;റെ പരിശ്രമം വിജയിക്കുകയും അദ്ദേഹം കേസ് ജയിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷം നടന്നത് അവിശ്വസനീയമായ കാര്യമായിരുന്നു. കോണുകൾ ശേഖരിക്കുന്നത് നിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;World&rsquo;s biggest traffic cone collection #GuinnessWorldRecord #UniqueCollections #WorldRecords #DidYouKnow #FunFacts pic.twitter.com/J6Axe6Hj5T&lt;/p&gt;&lt;p&gt;&mdash; Laughing Colours (@LaughingColours) January 14, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;നൂറുകണക്കിന് ട്രാഫിക് കോണുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇത് ശരിക്കും രസകരമാണെന്നാണ് ഡേവിഡ് പറയുന്നത്. നിരവധി ആകൃതികളിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള കോണുകളുണ്ട്. ഇവയുടെ മാതൃകകൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്&zwj;റെ ശേഖരം അതിവേഗം വളരുകയും 2000 -ൽ ഗിന്നസ് റെക്കോർഡ് പരിശോധിക്കുമ്പോൾ 137 വ്യത്യസ്ത വലുപ്പത്തിലും നിറങ്ങളിലുമുള്ള ട്രാഫിക് കോണുകൾ അദ്ദേഹത്തിന്&zwj;റെ ശേഖരത്തിൽ കണ്ടെത്തുകയും ചെയ്തു. 2007-ലെ റിപ്പോർട്ടുകൾ പ്രകാരം ഇത് 500-ലധികം കടന്നു. ലോകത്ത് ഇതുവരെ നിർമ്മിക്കപ്പെട്ട കോൺ ഡിസൈനുകളിൽ മൂന്നിൽ രണ്ട് ഭാഗവും ഇദ്ദേഹത്തിന്&zwj;റെ പക്കലുണ്ടെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;എല്ലാം നീതിപൂർവ്വം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഡേവിഡിന്&zwj;റെ ഈ ശേഖരം ലോകമെമ്പാടും പടർന്നു കിടക്കുന്നതാണ്. ഒരു യാത്രയ്ക്കിടയിൽ കോഴ്സിക്കയിലെ ഒരു വിമാനത്താവളത്തിൽ നിന്ന് പോലും അദ്ദേഹം ഒരു കോൺ സ്വന്തമാക്കിയിരുന്നു. വലിയ താല്പര്യമുണ്ടെങ്കിലും, കോണുകൾ ശേഖരിക്കുന്നതിൽ അദ്ദേഹം ധാർമ്മികത പുലർത്തുന്നുണ്ട്. നിയമ വിരുദ്ധമായി ഒരിക്കലും അദ്ദേഹം കോണുകൾ എടുക്കാറില്ല. പകരം അവിടുത്തെ മേൽനോട്ടക്കാരുമായി സംസാരിക്കുകയോ, തന്&zwj;റെ പക്കലുള്ള മറ്റൊരു കോൺ പകരം നൽകിയ ശേഷം അത് സ്വന്തമാക്കുകയോയാണ് അദ്ദേഹം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/british-mans-traffic-cone-craze-started-with-a-court-case-articleshow-guy7i5c"/>
        </item>
        <item>
            <title><![CDATA['നട്ടെല്ലില്ലാത്ത ജീവികളുടെ നട്ടെല്ലാകാൻ' വയനാട്ടുകാരൻ ഡോ ധനീഷ് ഭാസ്ക‍ർ]]></title>
            <link>https://www.asianetnews.com/web-exclusive-magazine/dr-dhanish-bhaskar-elected-as-vice-chair-for-asia-in-iucn-grasshopper-specialist-group-articleshow-hekdea5</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/dr-dhanish-bhaskar-elected-as-vice-chair-for-asia-in-iucn-grasshopper-specialist-group-articleshow-hekdea5</guid>
            <pubDate>Sat, 14 Mar 2026 17:18:10 +0530</pubDate>
            <description><![CDATA[&lt;p&gt;വയനാട് സ്വദേശിയായ ഡോ. ധനീഷ് ഭാസ്കർ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ IUCN-ന്&zwj;റെ ഇൻവെർട്ടിബ്രേറ്റ് കൺസർവേഷൻ കോർഡിനേറ്ററായി നിയമിതനായി. പശ്ചിമഘട്ടത്തിലെ പുൽച്ചാടികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ, നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തൽ, ഷഡ്പദ സംരക്ഷണത്തിലെ സംഭാവനകൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിൽ&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkp1n50qnfx9mrs4xhd4be0p,imgname-646364121-1705497970431450-983128598287761747-n-1773487690775.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കമെമ്പാടുള്ള ഷഡ്പദങ്ങൾ ഉൾപ്പെടെയുള്ള നട്ടെല്ലില്ലാത്ത ജീവിവർഗങ്ങളുടെ സംരക്ഷണത്തിന് ഇനി മലയാളി നേതൃത്വം നൽകും. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ സ്വദേശിയായ ഡോ ധനീഷ് ഭാസ്കർ, ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനയായ International Union for Conservation of Nature (IUCN) -ന്&zwj;റെ സ്പീഷീസ് സർവൈവൽ കമ്മീഷന്&zwj;റെ കീഴിൽ പ്രവർത്തിക്കുന്ന, യുഎസ്എയിലെ ഇന്ത്യാനപോളിസ് ആസ്ഥാനമായ Global Center for Species Survival -ൽ Invertebrate Conservation Coordinator ആയി നിയമിതനായിരിക്കുന്നു. IUCN -യുടെ ഗ്രാസ്ഹോപ്പർ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിൽ ഏഷ്യയുടെ ചുമതലയുള്ള വൈസ് ചെയർ എന്ന നിലക്ക് ഏഷ്യൻ രാജ്യങ്ങളിലെ പുൽച്ചാടികളുടെ സംരക്ഷണ പ്രവർത്തികളുടെ ഏകോപനം ഡോ ധനേഷിന്&zwj;റെ ചുമതലയാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;IUCN -യും ചെമ്പട്ടികയും&lt;/strong&gt;&lt;/h2&gt;&lt;p&gt;IUCN ലോകത്തിലെ ജീവജാലങ്ങളുടെ വംശനാശ ഭീഷണി വിലയിരുത്തുന്ന &ldquo;റെഡ് ലിസ്റ്റ് ഓഫ് ത്രെറ്റൻഡ് സ്പീഷീസ്&rdquo; (Red List of Threatened Species) എന്ന ആഗോള ഡാറ്റാബേസ് തയ്യാറാക്കുന്ന സംഘടനയാണ്. 1964 -ൽ ആരംഭിച്ച ഈ ചെമ്പട്ടിക (Red List) ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളുടെ ഏറ്റവും സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലായി പരിഗണിക്കപ്പെടുന്നു. ഒരു ജീവിവർഗ്ഗത്തിന്&zwj;റെ എണ്ണത്തിലുള്ള കുറവ്, അതിന്&zwj;റെ നിലനിൽപ്പിന് നേരിടേണ്ടിവരുന്ന ഭീഷണികൾ തുടങ്ങിയവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ രേഖപ്പെടുത്തപ്പെടുന്ന ജീവിവർഗങ്ങളുടെ സംരക്ഷണ പദ്ധതികൾ കോഓർഡിനേറ്റ് ചെയ്യുന്ന ആദ്യ ഏഷ്യൻ വംശജൻ കൂടിയാണ് ഡോ ധനീഷ്.&lt;/p&gt;&lt;h3&gt;&lt;strong&gt;മുൻ ഗവേഷണങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഡോ. ധനീഷ് ഭാസ്കറിന്&zwj;റെ ഗവേഷണജീവിതം പ്രധാനമായും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബയോഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. ഇവിടെയുള്ള നിരവധി ജീവിവർഗ്ഗങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണാത്തവയാണ്. പ്രത്യേകിച്ച് ഷഡ്പദങ്ങൾ ഉൾപ്പെടുന്ന അകശേരുക്കളായ ജീവികളിൽ അനേകം അപൂർവ ഇനങ്ങൾ ഇവിടെ നിലനിൽക്കുന്നു. ഈ മേഖലയിൽ നടത്തിയ ഗവേഷണങ്ങളിലൂടെ അദ്ദേഹം നിരവധി പുതിയ സ്പീഷീസുകളും പുതിയ ജീനസുകളും ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ സംരക്ഷിത വനപ്രദേശങ്ങളിലൂടെയും ദേശീയോദ്യാനങ്ങളിലൂടെയും നടത്തിയ ദീർഘകാല ഫീൽഡ് പഠനങ്ങളാണ് അദ്ദേഹത്തിന്&zwj;റെ ഗവേഷണങ്ങളുടെ അടിസ്ഥാനം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ടെറ്റിലോബസ് ത്രിശൂല&lt;/strong&gt;&lt;/h3&gt;&lt;p&gt;ഡോ ധനീഷിന്&zwj;റെ പ്രത്യേക ശ്രദ്ധ നേടിയ കണ്ടെത്തലുകളിൽ ഒന്നാണ് &lt;strong&gt;&ldquo;Tettilobus trishula&lt;/strong&gt;&rdquo; എന്ന അപൂർവ പുൽച്ചാടി ഇനം. ഇത് ശാസ്ത്രലോകത്ത് &ldquo;Shiva&rsquo;s Pygmy Trishula&rdquo; എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ ഇരവികുളം നാഷണൽ പാർക്ക് പ്രദേശത്താണ് ഈ ഇനത്തെ കണ്ടെത്തിയത്. ഏകദേശം 2,200 മീറ്റർ ഉയരത്തിലുള്ള ഷോള വനമേഖലയിലാണ് ഈ ചെറിയ പുൽച്ചാടികൾ ജീവിക്കുന്നത്. മരങ്ങളുടെ തൊലിയിൽ മഞ്ഞുപോലെ പടർന്നിരിക്കുന്ന പായലുകളും മോസ്സും നിറഞ്ഞ ഈർപ്പമുള്ള സ്ഥലത്താണ് ഇവയുടെ പ്രധാന ആവാസവ്യവസ്ഥ. ചെറിയ ശരീരവലിപ്പവും പ്രത്യേക ആകൃതിയുള്ള പുറം ഘടനയും ഇതിനെ മറ്റ് പുൽച്ചാടി ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.&lt;/p&gt;&lt;p&gt;ഇതുപോലുള്ള പല പുൽച്ചാടി ഇനങ്ങളും വളരെ ചെറിയ ഭൗമ പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ചിലത് പറക്കാൻ പോലും കഴിയാത്തവയാണ്. അതുകൊണ്ട് തന്നെ അവയുടെ ആവാസവ്യവസ്ഥയിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും അവയുടെ വംശത്തിന് തന്നെ വലിയ ഭീഷണി നേരിടേണ്ടിവരുന്നു. വനനശീകരണം, കാലാവസ്ഥാ മാറ്റം, പുൽമേടുകളുടെ നാശം തുടങ്ങിയവ ഇവയുടെ നിലനില്പിനെ നേരിട്ട് ബാധിക്കുന്നു. അതിനാൽ ഇത്തരം ജീവികളെ &ldquo;bio-indicator species&rdquo; എന്നും വിളിക്കുന്നു. ഒരു പ്രദേശത്തിന്&zwj;റെ പരിസ്ഥിതി ആരോഗ്യനില വിലയിരുത്താൻ ഈ ജീവികളുടെ സാന്നിധ്യം ഏറെ സഹായകരമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ദ്രാവിഡാക്രിസ് അണ്ണാമലൈക്ക&lt;/strong&gt;&lt;/h3&gt;&lt;p&gt;ഡോ. ധനീഷ് ഭാസ്കറിന്&zwj;റെ ഗവേഷണങ്ങളിൽ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തലാണ് &ldquo;&lt;strong&gt;Dravidacris annamalaika&lt;/strong&gt;&rdquo; എന്ന പുതിയ ജീനസ്. തമിഴ്നാട്ടിലെ ആനമലൈ മലനിരകളിൽ കണ്ടെത്തിയ ഈ പുൽച്ചാടി, ദ്രാവിഡഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ജീവിവികാസത്തിന്&zwj;റെ തെളിവുകളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴി തുറന്നു. ഈ ജീനസിന് &ldquo;Dravidacris&rdquo; എന്ന പേര് നൽകിയത് ദക്ഷിണേന്ത്യയിലെ ദ്രാവിഡ സംസ്കാരത്തിന്&zwj;റെ ഭാഗമായ പ്രത്യേക ജൈവവൈവിധ്യത്തെ ആദരിക്കുന്നതിനായാണ്. ഈ ഇനത്തിന് പ്രത്യേകമായ ശരീരഘടനയും ചിറകുകളുടെ രൂപഭേദങ്ങളും കാണപ്പെടുന്നു. ഉയർന്ന മലനിരകളിലെ പുൽമേടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;അജരേത സൈരന്ധ്രിയൻസിസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;നിശബ്ദതയുടെ താഴ്വാരയായ സൈലന്&zwj;റ്വാലിയിൽ നിന്നും ഡോ ധനീഷ് ഭാസ്കറും സംഘവും കണ്ടെത്തിയ പുൽച്ചാടിയാണ് &lt;strong&gt;അജരേത സൈരന്ധ്രിയൻസിസ് (Ajareta sairandhriensis&lt;/strong&gt;&lt;strong&gt;)&lt;/strong&gt;. നിശബ്ദതയുടെ താഴ്വാരത്തെ ശബ്ദാനമാനമാക്കുന്ന അജരേത സൈരന്ധ്രിയൻസിസിന്&zwj;റെ ശബ്ദം പക്ഷേ, മനുഷ്യന്&zwj;റെ കർണപഠങ്ങളിൽ പതിയില്ല. ഒരിക്കലും 3.3 kHz ന് മുകളില്&zwj; പോകാത്ത 17&ndash;22 മില്ലിസെക്കൻഡ് മാത്രമുള്ള അജരേത സൈരന്ധ്രിയൻസിസുകളുടെ ശബ്ദം മനുഷ്യന്&zwj;റെ കേൾവിക്ക് പുറത്താണ്. സൈലന്&zwj;റ്വാലിയിലെ പുൽച്ചാടികളുടെ കണ്ടെത്തൽ ജൈവശാസ്ത്ര ലോകത്ത് ഏറെ ശ്രദ്ധേയമായൊരു പഠനമാണ്. അതോടൊപ്പം അജരേത കെർവാസെ (Ajareta kervasae, Karnadaka), അജരേത മെരിഡിയോനാലിസ് (Ajareta meridionalis, Kerala) എന്നിവയെയും സംഘം കണ്ടെത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ക്ലാഡോണോട്ടസ് ഭാസ്കരി&lt;/strong&gt;&lt;/h3&gt;&lt;p&gt;ശ്രീലങ്കയിലെ സിൻഹരാജ മഴക്കാടുകളിൽ നിന്നും ക്രൊയേഷ്യ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തിയ ക്ലാഡോണോട്ടസ് ജീനസിൽപ്പെട്ട കുഞ്ഞൻ പുൽച്ചാടിയുടെ പേര്, &lt;strong&gt;ക്ലാഡോണോട്ടസ് ഭാസ്കരി (Cladonotus Bhaskari) &lt;/strong&gt;എന്നാണ്. ബ്രീട്ടീഷുകാരുടെ പിന്മാറ്റത്തോടെ ഇന്ത്യയിൽ നിലച്ച് പോയ അകശേരുക്കളുടെ പഠനത്തെ വീണ്ടും മുന്നോട്ട് കൊണ്ട് പോയത് ധനീഷ് ഭാസ്കറാണ്. പുല്&zwj;ച്ചാടി ഗവേഷണത്തിന് ഏറെ നിര്&zwj;ണ്ണായകമായ സംഭാവനകള്&zwj; നല്&zwj;കിയ ഡോ ധനീഷ് ഭാസ്കറിന്&zwj;റെ പേരാണ് ഗവേഷണ സംഘം ഈ പുല്&zwj;ച്ചാടിക്ക് നല്&zwj;കിയത്.&lt;/p&gt;&lt;p&gt;സുമാത്രയിൽനിന്നും മറ്റ് രണ്ട് പുൽച്ചാടികളെ കൂടി ധനീഷ് കണ്ടെത്തിയിരുന്നു. 2020 -ൽ മോപ്ല ഗട്ടേറ്റ (Mopla Guttata) എന്ന പുൽച്ചാടി വർഗത്തെ പറമ്പിക്കുളത്ത് വെച്ച് 70 വർഷത്തിന് ശേഷം ധനീഷിന്&zwj;റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. മുമ്പ് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയതിന് ശേഷം വീണ്ടും ഈ പുൽച്ചാടിയെ രേഖപ്പെടുത്തുന്നത് ധനീഷിന്&zwj;റെ നേതൃത്വത്തിലുള്ള സംഘമാണ്. 2019 -ല്&zwj; വയനാട് കർണാടക അതിർത്തിയിൽ റോഡപകടങ്ങളില്&zwj; കൊല്ലപ്പെടുന്ന ജീവികളെ കുറിച്ചുള്ള ധനീഷിന്&zwj;റെ പഠനം അന്താരാഷ്ട്രാ ശ്രദ്ധ നേടിയിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇന്ത്യയിൽ 1033-ഓളം പുൽച്ചാടികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യയിൽ ഏകദേശം 1033-ഓളം പുൽച്ചാടി ഇനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഭൂരിഭാഗത്തിനും ഇതുവരെ സംരക്ഷണ നില (conservation status) നിർണ്ണയിച്ചിട്ടില്ല. പല ഇനങ്ങളും ബ്രിട്ടീഷ് കോളനിവത്കരണ കാലഘട്ടത്തിൽ വിദേശ ഗവേഷകർ തിരിച്ചറിഞ്ഞവയാണ്. അതിനാൽ അവയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പുതിയ പഠനങ്ങൾ അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ് IUCN Species Survival Commission -ന്&zwj;റെ Grasshopper Specialist Group ഇന്ത്യയിലെ പുൽച്ചാടികളുടെ റെഡ് ലിസ്റ്റ് വിലയിരുത്തൽ ആരംഭിച്ചത്.&lt;/p&gt;&lt;p&gt;പദ്ധതിയുടെ ഭാഗമായി നീലഗിരി ബയോസ്പിയർ റിസർവ് (Nilgiri Biosphere Reserve) പ്രദേശത്തെ സ്വദേശീയ പുൽച്ചാടി ഇനങ്ങളെ പഠനവിധേയമാക്കിയിരുന്നു. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബയോസ്ഫിയർ റിസർവ് പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ കാണപ്പെടുന്ന 30-ഓളം സ്വദേശീയ പുൽച്ചാടി ഇനങ്ങളുടെ ജനസംഖ്യ, ആവാസവ്യവസ്ഥ, ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ ശേഖരിച്ച് അവയെ IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.&lt;/p&gt;&lt;h3&gt;&lt;strong&gt;വിദ്യാഭ്യാസം&lt;/strong&gt;&lt;/h3&gt;&lt;p&gt;കണ്ണൂർ സർവകലാശാലയുടെ (Kannur University) മാനന്തവാടി ക്യാമ്പസിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ധനീഷ്, പിന്നീട് ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണങ്ങളിലേക്ക് കടന്നു. കേരളാ ഫോറസ്റ്റ് റിസ&zwj;ർച്ച് ഇന്&zwj;സ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് നേടി. പിഎച്ച്ഡി ഗവേഷണത്തിന്&zwj;റെ ഭാഗമായി കേരളത്തിൽ വരയാടുകളുടെ ആവാസവ്യവസ്ഥയിൽ വനം വകുപ്പ് നടത്തുന്ന ഇടപെടലുകൾ മറ്റ് ജീവികളെ എങ്ങനെ ബാധിക്കുന്നുവെന്ന ധനീഷിന്&zwj;റെ പഠനം ശ്രദ്ധേയമായിരുന്നു. ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളെ സംരക്ഷിക്കാനായി പുൽമേടുകൾക്ക് തീയിടുമ്പോൾ നശിക്കുന്ന പുൽച്ചാടികൾ ഉൾപ്പടെയുള്ള ജീവികളെ കുറിച്ചുള്ളതാണ് ധനീഷിന്&zwj;റെ പ്രധാന പഠനം. ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായി. പശ്ചിമഘട്ടത്തിലെ ഷഡ്പദങ്ങളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസവ്യവസ്ഥാ മാറ്റങ്ങൾ, മനുഷ്യ ഇടപെടലുകൾ എന്നിവയുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം കേരളത്തിലും തമിഴ്നാട്ടിലുമുള്ള വനമേഖലകളിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കാനുള്ള വിവിധ പഠന സംഘങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ ചന്ദ്രശേഖരന്&zwj; മെമ്മോറിയല്&zwj; യങ് സൈന്&zwj;റിസ്റ്റ് അവാര്&zwj;ഡിന് ഡോ ധനീഷ് ഭാസ്കർ അർഹനായിട്ടുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/dr-dhanish-bhaskar-elected-as-vice-chair-for-asia-in-iucn-grasshopper-specialist-group-articleshow-hekdea5"/>
        </item>
        <item>
            <title><![CDATA[കോതമംഗലത്ത് നിന്നും കേരളത്തിന്‍റെ സ്വന്തം തുമ്പി; 'ലൈറിയോതെമിസ് കേരളെൻസിസ്']]></title>
            <link>https://www.asianetnews.com/web-exclusive-magazine/kerala-s-own-dragonfly-lyriothemis-keralensis-articleshow-kh8co1h</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/kerala-s-own-dragonfly-lyriothemis-keralensis-articleshow-kh8co1h</guid>
            <pubDate>Sat, 14 Feb 2026 12:02:20 +0530</pubDate>
            <description><![CDATA[&lt;p&gt;കോതമംഗലത്തെ വാരപ്പെട്ടിയിൽ നിന്ന് 'ലൈറിയോതെമിസ് കേരളെൻസിസ്' എന്ന പുതിയ ഇനം തുമ്പിയെ കണ്ടെത്തി. മൺസൂൺ കാലത്ത് മാത്രം കാണുന്ന ഈ തുമ്പിക്ക് 'സ്ലെൻഡർ ബോംബാർഡിയർ' എന്നും പേരുണ്ട്. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khddh6tsqteajmcb1pakbzxq,imgname-9b689a8a-57dc-4729-91ff-b530ec88a919--1--1771050670937.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കോ&lt;/strong&gt;തമംഗലത്തെ വാരപ്പെട്ടി എന്ന ഗ്രാമത്തിൽ പൈനാപ്പിൾ, റബർ തോട്ടങ്ങളിലൂടെ വർഷ കാലത്ത് മാത്രമൊഴുകുന്ന ചില നീർചാലുകളുണ്ട്. വർഷ കാലത്ത് ചെറു ചാലുകളിലൂടെ ഒഴുകുന്ന വെള്ളം തെളിമയുള്ള കൊച്ചു വെള്ളക്കെട്ടുകൾ തീർക്കും. പുറമേയ്ക്ക് അതൊരു വെറും വെള്ളക്കെട്ടാണെങ്കിലും അവിടെ സജീവമായൊരു ജൈവമണ്ഡലം ഒളിഞ്ഞിരിപ്പുണ്ട്. കേരളത്തിന് സ്വന്തമായൊരു തുമ്പി ഇനത്തെ സംഭാവന ചെയ്തിരിക്കുകയാണ് ഈ നീർച്ചാലുകളും വെള്ളക്കെട്ടുകളും.&lt;/p&gt;&lt;h2&gt;&lt;strong&gt;'ലൈറിയോതെമിസ് കേരളെൻസിസ്'&lt;/strong&gt;&lt;/h2&gt;&lt;p&gt;ശാസ്ത്രലോകത്തിന് ഗവേഷകർ പുതുതായി പരിചയപ്പെടുത്തിയ തുമ്പിക്ക് ജൈവസമ്പന്നമായ കേരളത്തിന്&zwj;റെ പേരാണ് ഗവേഷകർ നൽകിയത്. 'ലൈറിയോതെമിസ് കേരളെൻസിസ്' (Lyriothemis keralensis) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ തുമ്പിയുടെ മെലിഞ്ഞ വയറിന്&zwj;റെ പ്രത്യേകത പരിഗണിച്ച് 'സ്ലെൻഡർ ബോംബാർഡിയർ' (Slender Bombardier) എന്ന പേര് കൂടി നൽകിയിട്ടുണ്ട്. ശാരീരിക പ്രത്യേകതകൾ കൊണ്ടും ആവാസവ്യവസ്ഥയിലെ സവിശേഷതകൾ കൊണ്ടും ശ്രദ്ധേയമായ ഇവയെ ഡോ. ദത്തപ്രസാദ് സാവന്ത്&zwnj; (ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ബട്ടർഫ്&zwnj;ളൈസ്, ബംഗളൂരു), ഡോ. വിവേക് ചന്ദ്രൻ (കോളേജ് ഓഫ് ഫോറെസ്ട്രി, കേരള കാർഷിക സർവകലാശാല), രഞ്ജിത് ജേക്കബ് മാത്യൂസ് (സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ്, കേരളം), ഡോ. കൃഷ്ണമേഘ് കുണ്ടെ (നാഷണൽ സെന്&zwj;റർ ഫോർ ബയോളജിക്കൽ സയൻസസ്, ബംഗളൂരു) എന്നിവർ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഈ പുതിയ ഇനത്തെക്കുറിച്ചുള്ള പഠനം 'ഇന്&zwj;റർനാഷണൽ ജേണൽ ഓഫ് ഒഡൊണാറ്റോളജി'യിൽ (International Journal of Odonatology) പ്രസിദ്ധീകരിച്ചു. കേരളത്തിലെ തുമ്പി ശാസ്ത്ര പഠനങ്ങളിൽ (Odonatology) മറ്റൊരു മുതൽക്കൂട്ടാവുന്ന പഠനം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(മെയിൽ ലൈറിയോതെമിസ് കേരളെൻസിസ് / ചിത്രം ഡോ. വിവേക് ചന്ദ്രൻ)&lt;/p&gt;&lt;h3&gt;&lt;strong&gt;ആണും പെണ്ണും&lt;/strong&gt;&lt;/h3&gt;&lt;p&gt;ലൈറിയോതെമിസ് വിഭാഗത്തിൽപ്പെട്ട മറ്റ് തുമ്പികളെപ്പോലെ ഇവയും ആൺ - പെൺ വ്യത്യാസം (Sexual dimorphism) പ്രകടമാക്കുന്നു. മൂന്ന് സെന്&zwj;റീമീറ്റർ മാത്രം നീളമുള്ള ലൈറിയോതെമിസ് കേരളെൻസിസ് തുമ്പികളിൽ ആൺതുമ്പികൾക്ക് കറുപ്പും ചുവപ്പും കലർന്ന നിറമാണ്. മറ്റ് സമാന വർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയുടെ വയർ കൂടുതൽ മെലിഞ്ഞതാണ്. തലയുടെ മുൻഭാഗം തിളങ്ങുന്ന മെറ്റാലിക് പച്ചയും നീലയും കലർന്ന നിറത്തിലാണ്. പിൻഭാഗത്തെ ജനനേന്ദ്രിയ അവയവങ്ങളുടെ (Secondary genitalia) ഘടനയിലാണ് ഇവ മറ്റ് വർഗ്ഗങ്ങളിൽ നിന്ന് പ്രധാനമായും വേർതിരിക്കപ്പെടുന്നതെന്നും ഗവേഷക സംഘം കണ്ടെത്തി. അൽപ്പം വണ്ണം കൂടിയ പെൺതുമ്പികളാകട്ടെ മഞ്ഞയിൽ കറുത്ത പാടുകളുളോടെയാണ് കാണപ്പെടുന്നത്. ഇവയുടെ ചിറകുകൾ സുതാര്യമാണെങ്കിലും ചുവട്ടിൽ നേരിയ മഞ്ഞ നിറം കാണാം.&lt;/p&gt;&lt;p&gt;ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇവയുടെ പ്രജനന കാലം. പെൺതുമ്പികൾ വെള്ളത്തിന് മുകളിൽ പറന്ന് വയർ വെള്ളത്തിൽ മുട്ടിച്ച് മുട്ടയിടുന്നു. റബ്ബർ തോട്ടങ്ങൾക്കിടയിലുള്ള ചെറുതീർച്ചാലുകളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഇവ, കെട്ടിക്കിടക്കുന്നതോ പതുക്കെ ഒഴുകുന്നതോ ആയ ജലാശയങ്ങളിലും മരപ്പൊത്തുകളിലെ വെള്ളത്തിലുമാണ് സാധാരണയായി മുട്ടയിടാൻ തെരഞ്ഞെടുക്കുന്നത്. പ്രധാനമായും സംരക്ഷിത മേഖലകളുടെ പുറത്ത് കാണപ്പെടുന്നതിനാൽ ഈ തുമ്പിക്കും അനുബന്ധ ജീവികൾക്കും പ്രത്യേക സംരക്ഷണ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;( ഫീമെയിൽ ലൈറിയോതെമിസ് കേരളെൻസിസ് / ചിത്രം ഡോ. വിവേക് ചന്ദ്രൻ)&lt;/p&gt;&lt;h3&gt;&lt;strong&gt;ആദ്യകാല തെറ്റിദ്ധാരണ&lt;/strong&gt;&lt;/h3&gt;&lt;p&gt;2013 മുതൽ ഇങ്ങനെയൊരു തുമ്പിയെ കേരളത്തിൽ കണ്ടതായി പല ഗവേഷകരും രേഖപ്പെടുത്തിയിരുന്നുവെങ്കിലും, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടിരുന്ന 'ലൈറിയോതെമിസ് അസിഗാസ്ട്ര' ആണെന്നാണ് കരുതിയിരുന്നു. എന്നാൽ, ഇപ്പോൾ നടന്ന വിദഗ്ധ പഠനത്തിൽ കേരളത്തിലെ തുമ്പികൾക്ക് താരതമ്യേന മെലിഞ്ഞ ഉദരവും, വ്യത്യസ്ത ഘടനയിലുള്ള ചെറുവാലുകളും ജനനേന്ദ്രിയവും ആണുള്ളതെന്ന് കണ്ടെത്തി. ഇതോടെയാണ് ലൈറിയോതെമിസ് കേരളെൻസിസ് പുതിയ ഇനം തുമ്പിയായി പരിഗണിക്കപ്പെട്ടത്.&lt;/p&gt;&lt;h3&gt;&lt;strong&gt;സീസണൽ തുമ്പി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇതൊരു സീസണലായ തുമ്പി ഇനമാണ്. കേരളത്തിൽ മണ്&zwj;സൂൺ കാലം തുടങ്ങുന്ന മെയ് മാസത്തിന്&zwj;റെ അവസാന കാലം മുതൽ ഓഗസ്റ്റ് വരെയാണ് ഇവയുടെ പ്രധാന സീസൺ. ഇത് കേരളത്തിലെ മൺസൂണ്&zwj; മഴയുടെ ലഭ്യതയുമായി ബന്ധപ്പെട്ടാനുള്ള സാധ്യതകളെ മുന്നോട്ട് വയ്ക്കുന്നു. തീ&zwj;ർച്ചാലുകൾക്ക് സമീപത്തുള്ള തണലുള്ള ഭാഗങ്ങളിൽ ചെറിയ ചെടികളിലിരിക്കാൻ ഇഷ്ടപ്പെടുന്ന ഇവ ചെറിയ പ്രാണികളെയാണ് പ്രധാനമായും ആഹാരമാക്കുന്നത്.&lt;/p&gt;&lt;p&gt;വാരപ്പെട്ടിയിൽ കണ്ടെത്തിയ ഇവയുടെ സാന്നിധ്യം കണ്ണൂർ ജില്ലയിലെ അരവഞ്ചാൽ, മാടായിപ്പാറ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ സമതലങ്ങളിലും ഇടനാടുകളിലും ഇവയെ വ്യാപകമായി കാണപ്പെടാൻ സാധ്യതയുണ്ടെന്നും ഗവേഷകർ കരുതുന്നു. പശ്ചിമഘട്ട മേഖലയിലെ തുമ്പികളുടെ വൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിൽ ഈ കണ്ടെത്തൽ വലിയ പ്രധാന്യമർഹിക്കുന്നു. ജനവാസ മേഖലകളിലെ ജൈവവൈവിധ്യ സംരക്ഷണത്തിന്&zwj;റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/kerala-s-own-dragonfly-lyriothemis-keralensis-articleshow-kh8co1h"/>
        </item>
        <item>
            <title><![CDATA[അപരിചിതരോട് ആൾക്കൂട്ട വിചാരണയല്ല വേണ്ടത്, ഇതാ ഇടുക്കി പോലീസിന്‍റെ കരുതൽ!]]></title>
            <link>https://www.asianetnews.com/web-exclusive-magazine/jharkhand-native-found-with-family-after-intervention-of-kanjikuzhi-police-articleshow-ks5h0pi</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/jharkhand-native-found-with-family-after-intervention-of-kanjikuzhi-police-articleshow-ks5h0pi</guid>
            <pubDate>Wed, 24 Dec 2025 12:54:32 +0530</pubDate>
            <description><![CDATA[&lt;p&gt;ജാർഖണ്ഡ് സ്വദേശിയായ ബറൻ മറാണ്ടിയെ മോഷ്ടാവെന്ന് സംശയിച്ച് നാട്ടുകാർ ഒറ്റപ്പെടുത്തിയപ്പോൾ, കഞ്ഞിക്കുഴി പോലീസ് സമയോചിതമായി ഇടപെട്ടു. വിശന്നലഞ്ഞ അദ്ദേഹത്തിന് ഭക്ഷണം നൽകി, അന്വേഷണത്തിലൂടെ അണക്കരയിലുള്ള കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി എത്തിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kd7kqbhqp2bv5303qep5m90b,imgname-600826450-2856538687879049-1259497093412376256-n-1766560869943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;ട്ടപ്പാടിയിലെ മധുവിന്&zwj;റെ കൊലപാതകം കേരളത്തിൽ ഏറെ കൊളിളക്കമുണ്ടാക്കിയ ആൾക്കൂട്ട കൊലപാതമായിരുന്നു. പിന്നീടിങ്ങോട്ട് പലതവണ ആൾക്കൂട്ട വിചാരണയുടെ വാർത്തകൾ പുറത്ത് വന്നു. ഏറ്റവും ഒടുവിലായി ഛത്തീസ്ഗഢ് ബിലാസ്പൂര്&zwj; സ്വദേശി രാംനാരായണിന്&zwj;റെ കൊലപാതകവും പാലൂരിലെ മണികണ്ഠന് നേരിടേണ്ടി വന്ന ക്രൂരതയും ഒരേ മനോവിചാരത്തിന്&zwj;റെ പ്രതിഫലനങ്ങളായിരുന്നു, എന്നാൽ, ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെടുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നതിന് വലിയൊരു മാതൃക കാണിച്ചിരിക്കുകയാണ് ഇടുക്കി, കഞ്ഞിക്കുഴിയിലെ പോലീസ് ഉദ്യോഗസ്ഥർ. മറ്റൊരു ആൾക്കൂട്ട വിചാരണയും അതിനോട് അനുബന്ധിച്ച് നടക്കുമായിരുന്ന അനിഷ്ട സംഭവങ്ങളുമാണ് കഞ്ഞിക്കുഴി പോലീസിന്&zwj;റെ ഇടപെടലിലൂടെ ഇല്ലാതായത്.&lt;/p&gt;&lt;h2&gt;&lt;strong&gt;മുഷിഞ്ഞ സഞ്ചിയും വസ്ത്രവും മോഷ്ടാവെന്ന് പരാതി&lt;/strong&gt;&lt;/h2&gt;&lt;p&gt;കഴിഞ്ഞ ദിവസം പനംകുട്ടിയിലും, പകുതിപ്പാലത്തിന്&zwj;റെ പരിസര പ്രദേശങ്ങളിലുമുള്ള വീടുകൾക്ക് സമീപത്തു കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലേക്ക് വന്ന ഒരു ഫോൺകോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പരാതി ലഭിച്ചതിന് പിന്നാലെ സബ് ഇൻസ്&zwnj;പെക്ടർമാരായ താജുദ്ദീൻ, അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെരീഫ് പി എ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ, അവിടെ അപരിചിതരായ ആരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. പ്രദേശത്തുള്ളവരോട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ നേര്യമംഗലം റൂട്ടിലെ വിജനമായ റോഡിലേക്ക് പോകുന്നതായി അറിയാൻ കഴിഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(ബറൻ മാറണ്ടിയും ഭാര്യ മിരി സോറനും)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സ്റ്റേഷൻ പരിധി കഴിഞ്ഞെങ്കിലും ആളെ കണ്ടെത്താൻ കഞ്ഞിക്കുഴി പോലീസ് തീരുമാനിച്ചു. ഏറെ നേരെത്തെ അന്വേഷണത്തിനൊടുവിൽ പാംബ്ള ഡാമിനടുത്ത് വച്ച് പുറത്ത് ഒരു മുഷി&zwnj;&zwnj;ഞ്ഞ ചാക്കും തൂക്കി അതിനെക്കാൾ മുഷിഞ്ഞ വേഷത്തിൽ ഒരാൾ വേച്ച് വേച്ച് നടക്കുന്നത് കണ്ടെത്തി. ആ സമയം അയാൾ ഏറെ വിറയ്ക്കുന്നുണ്ടായിരുന്നെന്ന് സിവിൽ പോലീസ് ഓഫീസർ ഷെരീഫ് പി എ ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനോട് പറഞ്ഞു. ഹിന്ദി മാത്രമേ അറിയൂ. ഉദ്യോഗസ്ഥർ ഹിന്ദിയില്&zwj; കാര്യങ്ങൾ ചോദിച്ച് മനസിലാക്കി.&lt;/p&gt;&lt;h3&gt;&lt;strong&gt;ബറൻ മറാണ്ടി&lt;/strong&gt;&lt;/h3&gt;&lt;p&gt;പേര് 'ബറൻ മറാണ്ടി', ജാർഖണ്ഡ് സ്വദേശി. ഒരു മാസം മുമ്പ് ബറൻ മറാണ്ടിയുടെ ഭാര്യയും മൂന്ന് മക്കളും കേരളത്തിലേക്ക് ഏലക്ക നുള്ളുന്ന ജോലിക്കായി എത്തിയിരുന്നു. ബറൻ മറാണ്ടി കുടുംബത്തെ കാണാനായി വന്നതാണ്. എറണാകുളത്ത് ട്രെയിൻ ഇറങ്ങി. കോൺട്രാക്ടർക്കൊപ്പം ഇടുക്കിയിലേക്ക് തിരിച്ചു. എന്നാൽ, എപ്പോഴോ എവിടെയോ വച്ച് ഇരുവരും വഴി പിരിഞ്ഞു. ഒടുവിൽ വനമേഖലയിൽ ബസിറങ്ങി. കൈയിൽ ഫോണില്ല. പണവും. ഹിന്ദിയല്ലാതെ മറ്റ് ഭാഷകളും അറിയില്ല. ബസിറങ്ങി അഞ്ചാറ് കിലോമീറ്ററോളം കോൺട്രാക്ടറെയും തന്&zwj;റെ കുടുംബത്തെയും അന്വേഷിച്ച് അദ്ദേഹം പല വഴി നടന്നു. ഇതിനിടെയാണ് പ്രദേശത്തെ വീടുകൾക്ക് അടുത്ത് കൂടി കടന്ന് പോയതും ആളുകളിൽ സംശയം ജനിപ്പിച്ചതും. ഭാഷ അറിയാത്തതും മുഷിഞ്ഞ വേഷവും ചാക്കും ആളുകളിൽ അദ്ദേഹമൊരു മോഷ്ടാവാണെന്ന പൊതുധാരണയെ ഊട്ടി ഉറപ്പിച്ചു. ആരും അദ്ദേഹത്തെ അടുപ്പിച്ചില്ല. എങ്ങനെ അവിടെയെത്തിയെന്ന് ചോദിച്ചില്ല. എന്നാൽ, അവർ പോലീസിനെ വിളിച്ചറിയിച്ചു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;(ബറൻ മാറണ്ടിയെ ഭാര്യയുടെ അടുത്ത് എത്തിക്കാനായി കെഎസ്ആർടിസി കണ്ടക്ടറോട് വിവരങ്ങൾ പറയുന്ന കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. )&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഭക്ഷണമോ വെള്ളമോ ഇല്ലാതെ, കുടുംബത്തെ അന്വേഷിച്ച് ദിവസങ്ങളായുള്ള അലച്ചിലിൽ അദ്ദേഹം ഏതാണ്ട് സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ തങ്ങൾക്കായി കൊണ്ടുവന്ന ഭക്ഷണം ബറൻ മറാണ്ടിക്ക് നൽകി. ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഒരു വിധം ഉഷാറായി. കോണ്&zwj;ട്രാക്ടറുടെ ഫോണ്&zwj; നമ്പർ അന്വേഷിച്ചെങ്കിലും നമ്പർ എഴുതിയിട്ടിരുന്ന കെട്ട് അതിനകം വഴിയിലെവിടെയോ നഷ്ടപ്പെട്ടിരുന്നു. ഏറെ അന്വേഷണത്തിനൊടുവിൽ പോലീസുകാര്&zwj; നഷ്ടപ്പെട്ട ആ ചെറിയ ചാക്കുകെട്ട് കണ്ടെടുത്തു. അതിൽ അദ്ദേഹത്തിന്&zwj;റെ കുഞ്ഞിനുള്ള ഉടുപ്പ്, ഭാര്യക്കുള്ള ചുരിദാർ, പിന്നെ കുറച്ച് വസ്ത്രങ്ങളും കുഞ്ഞിന്&zwj;റെ ആധാർ കാർഡും, ഒരു പേപ്പറിൽ എഴുതിയ ഫോൺ നമ്പറും ഉണ്ടായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ഏലക്കാ തൊഴിലാളി&lt;/strong&gt;&lt;/h3&gt;&lt;p&gt;ഉദ്യോഗസ്ഥർ ഉടൻ തന്നെ നമ്പറിൽ ബന്ധപ്പെട്ടു. ജാർഖണ്ഡ് സ്വദേശികളാണ് ഫോണെടുത്തത്. സംസാരത്തിൽ ഒന്നും മനസ്സിലായില്ല. പിന്നാലെ മലയാളികളെ കിട്ടുമോയെന്ന് അന്വേഷിച്ചു. അങ്ങനെ അണക്കരയിലുള്ള ഒരു സ്ഥാപനത്തിൽ ഏലക്ക പണിക്ക് വന്ന ആളാണെന്നും അവരുടെ കുടെയുള്ള ഒരാളുടെ ഭർത്താവിനെ കാണാനില്ലെന്നും അറിയാൻ കഴിഞ്ഞു. അത് ബറൻ മറാണ്ടിയാണോയെന്ന അന്വേഷണമായി. ഒടുവിൽ ഇരുവരും ഒരാളാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ അണക്കര വഴി പോകുന്ന ഒരു കെഎസ്ആർടിസ് ബസ് കണ്ടക്ടറോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി, മലയാളി കോണ്&zwj;ട്രാക്ടറുടെ ഫോൺ നമ്പറും ജാർഖണ്ഡ് സ്വദേശിയുടെ നമ്പറും എഴുതി നൽകി അവരെ യാത്രയാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടക്ടറുടെ ഫോണ്&zwj; കോൾ വന്നു. മലയാളിയുടെ നമ്പർ സ്വിച്ച് ഓഫ്! അതുവരെ ആശ്വസിച്ചിരുന്ന പോലീസ് സ്റ്റേഷൻ ടെൻഷനിലായി. പിന്നാലെ ജാർഖണ്ഡ് സ്വദേശിയെ ബന്ധപ്പെട്ടു. ബാറ്ററി തീർന്ന് ഫോണ്&zwj; സ്വിച്ച് ഓഫായതാണെന്ന് അറിഞ്ഞതോടെ ആശ്വാസം. ഇതിനിടെ കണ്ടക്ടർ ഉത്തരവാദിത്വത്തോടെ അദ്ദേഹത്തെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;കുടുംബത്തോടൊപ്പം&lt;/strong&gt;&lt;/h3&gt;&lt;p&gt;ബറൻ മറാണ്ടി, ഇപ്പോൾ അണക്കരയിലെ നന്ദീശ ആശ്രമത്തിലെ ഏലക്കാ തോട്ടത്തിൽ മൂന്ന് കുട്ടികളോടും ഭാര്യ മിരി സോറനോടുമൊപ്പം ഏറെ സന്തോഷവാനായി ഇരിക്കുന്നെന്ന് സിവിൽ പോലീസ് ഓഫീസർ ഷെരീഫ് പി എ ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനോട് പറഞ്ഞു. കുടുംബത്തോടൊപ്പമുള്ള ഫോട്ടോ അദ്ദേഹം സ്റ്റോഷനിലെ പോലീസുകാർക്ക് അയച്ച് കൊടുത്തിരുന്നു. ഒരു പക്ഷേ, പൊതുജനം ഏറ്റെടുത്തെങ്കിൽ മറ്റൊരു ദുരന്തമാകേണ്ടിയിരുന്ന സംഭവത്തിന് ശുഭപര്യാവസാനമുണ്ടായ സന്തോഷത്തിലാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/jharkhand-native-found-with-family-after-intervention-of-kanjikuzhi-police-articleshow-ks5h0pi"/>
        </item>
        <item>
            <title><![CDATA[തൂത്തുക്കുടി ഫോസിൽ; തമിഴ്‍നാടിന്‍റെ ചരിത്രത്തിന് 12,000 വർഷത്തെ പഴക്കം]]></title>
            <link>https://www.asianetnews.com/web-exclusive-magazine/thoothukudi-fossil-tamil-nadus-history-is-12000-years-old-articleshow-q6ktiz5</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/thoothukudi-fossil-tamil-nadus-history-is-12000-years-old-articleshow-q6ktiz5</guid>
            <pubDate>Mon, 27 Apr 2026 21:46:31 +0530</pubDate>
            <description><![CDATA[&lt;p&gt;തൂത്തുക്കുടിയിൽ അതിശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണൊലിപ്പിൽ 12,000 വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി. ഹോളോസീൻ കാലഘട്ടത്തിലേതെന്ന് സ്ഥിരീകരിച്ച ഈ കണ്ടെത്തൽ, ദക്ഷിണേന്ത്യയുടെ പുരാതന ചരിത്രത്തെ കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിവെച്ചു. കീലാടി, വൈഗൈ നദീതട സംസ്കാരങ്ങളുടെ പ്രായം സംബന്ധിച്ച തർക്കങ്ങളിൽ ഈ ഫോസിലുകൾ നിർണായകമായേക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq7vm6094f0w5621dmknh4ky,imgname-thoothukudi-fossil-1777306572808.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;തിശക്തമായ മഴയ്ക്ക് പിന്നലെ തമിഴ്നാട്ടിൽ വെളിപ്പെട്ടത് 12,00 വർഷത്തെ ചരിത്രം. തൂത്തുക്കുടിയുടെ ചില ഭാഗങ്ങളിൽ അതിശക്തമായി പെയ്ത മഴയ്ക്ക് പിന്നാലെ കണ്ടെത്തിയ ഫോസിലുകൾക്കാണ് 12,000 വർഷത്തെ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവ ഹോളോസീൻ കാലഘട്ടത്തിലേതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. 2023 -ൽ പെയ്ത ശക്തമായ മഴയിലുണ്ടായ മണ്ണൊലിപ്പിനെ തുടർന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഫോസിൽ നിക്ഷേപങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവയെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇവയ്ക്ക് 12,000 വർഷങ്ങളോളം പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;തൂത്തുക്കുടി ഫോസിൽ&lt;/strong&gt;&lt;/h2&gt;&lt;p&gt;മണ്ണൊലിപ്പിനെ തുടർന്ന് വെളിപ്പെട്ട ഫോസിലുകളെ കുറിച്ച് പഠിക്കണമെന്ന തദ്ദേശ ഭരണകൂടത്തിന്&zwj;റെ അഭ്യർ&zwj;ത്ഥനയെ തുടർന്ന് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ പ്രദേശങ്ങളിൽ വിശദമായ ഫീൽഡ് സർവേ നടത്തിയിരുന്നു. ഈ സമയത്ത് ശേഖരിച്ച ഫോസിൽ അവശിഷ്ടങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഇവയുടെ പ്രായം കണക്കാക്കിയത്. ഇതോടെ ക്വാട്ടേണി കാലഘട്ടം (25 ലക്ഷം വർഷങ്ങൾക്ക് മുമ്പ്) മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രത്യേകിച്ചും തമിഴ്നാട്ടിൽ സമ്പന്നമായൊരു കാലഘട്ടമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 25 ലക്ഷം വർഷങ്ങളിലൂടെ രൂപം കൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങൾ ആധുനിക ആവാസവ്യവസ്ഥയുടെ ഉയർച്ചയ്ക്കും ആദ്യകാല മനുഷ്യ വികാസത്തിനും കാരണമായി. കീലാടി ഉത്ഖനനത്തോടെ ആദ്യ ഇന്ത്യൻ സംസ്കാരമുണ്ടായത് സിന്ധുനദീതടത്തിലോ അതോ വൈഗൈ നദിതടത്തിലോ എന്ന തർക്കം ഉടലെടുത്തിരുന്നു. പുതിയ കണ്ടെത്തലോടെ കവേരീ നദീതട സംസ്കാരത്തിന്&zwj;റെ പ്രായക്കൂടുതൽ വീണ്ടും ചർച്ചാ വിഷയമാകും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;             ,  .Union Minister for Environment, Forest and Climate Change @byadavbjp said the discovery significantly&hellip; https://t.co/CZCGEbHZ3U&lt;/p&gt;&lt;p&gt;&mdash; All India Radio News (@airnewsalerts) April 27, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;വീണ്ടും ചർച്ചയായി ദക്ഷിണേന്ത്യയുടെ പ്രായം&lt;/strong&gt;&lt;/h3&gt;&lt;p&gt;ഹോളോസീൻ കാലഘട്ടത്തിന്&zwj;റെ അവസാനത്തിൽ തമിഴ്നാട്ടിൽ നിലനിന്നിരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ചും ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്ന ജീവിവർഗങ്ങളുടെ തരാതരങ്ങളെ കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകാൻ പുതിയ കണ്ടെത്തലുകൾക്ക് കഴിയുമെന്ന് പഠനത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞർ പറയുന്നു. ലഭിച്ച ഫോസിൽ ഘടന വിശകലനം ചെയ്യുന്നതിലൂടെ, ഈ പ്രദേശം ഒരുകാലത്ത് വനങ്ങളാലും പുൽമേടുകളാലും ചുറ്റപ്പെട്ടതായിരുന്നോ അതോ സമുദ്രത്തിനടിയിലായിരുന്നോ എന്ന് തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ലഭിക്കും. ഇത്രയേറെ പഴക്കമുള്ള ഫോസിലുകൾ ഇതുവരെയ്ക്കു ദക്ഷിണേന്ത്യയിൽ നിന്നും പഠനവിധേയമാക്കിയിട്ടില്ലാത്തതിനാൽ പുതിയ പഠനങ്ങൾ പുതിയ കാലത്തെ കുറിച്ച് വലിയ വിവരങ്ങളാകും നൽകുക. കാലാവസ്ഥാ വ്യതിയാനങ്ങൾ ഓരോ കാലത്തും ഈ പ്രദേശങ്ങളെ ഏങ്ങനെ ബാധിച്ചുവെന്നും തുടർപഠനങ്ങളിലൂടെ കണ്ടെത്താൻ കഴിയും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/thoothukudi-fossil-tamil-nadus-history-is-12000-years-old-articleshow-q6ktiz5"/>
        </item>
        <item>
            <title><![CDATA[പുറത്ത് വിട്ടത് 160 -ഓളം രേഖകൾ, പക്ഷേ അന്യഗ്രഹ ജീവികളെ കുറിച്ച് ഒന്നും പറയാതെ യുഎസ്]]></title>
            <link>https://www.asianetnews.com/web-exclusive-magazine/us-government-has-not-confirmed-the-existence-of-alien-life-despite-the-existence-of-ufo-articleshow-qwkuqwi</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/us-government-has-not-confirmed-the-existence-of-alien-life-despite-the-existence-of-ufo-articleshow-qwkuqwi</guid>
            <pubDate>Sat, 09 May 2026 19:47:31 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കൻ സർക്കാർ പുതിയ PURSUE പദ്ധതിയിലൂടെ പതിറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്ന യുഎപി/യുഎഫ്ഒ രേഖകൾ പൊതുജനങ്ങൾക്കായി തുറന്നുവിട്ടു. 160-ൽ അധികം രേഖകളും ദൃശ്യങ്ങളും പുറത്തുവിട്ട സർക്കാർ, യുഎഫ്ഒ യാഥാർത്ഥ്യമാണെന്നോ അന്യഗ്രഹജീവികളുണ്ടോ എന്നീ ചോദ്യത്തിന് ഈ തെളിവുകൾ പരിശോധിച്ച് സ്വയം തീരുമാനിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr6hjxde5nsd16etete7zp8w,imgname-ufo--3--1778336232878.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;മേരിക്കൻ അമേരിക്കൻ സർക്കാരിന്&zwj;റെ രഹസ്യ 'യുഎഎപി' (UAP &ndash; Unidentified Anomalous Phenomena) രേഖകൾ പൊതുജനങ്ങൾക്കായി തുറന്നുവിടുന്ന പുതിയ പദ്ധതിയായ Presidential Unsealing and Reporting System for UAP Encounters (PURSUE) ലോകവ്യാപക ശ്രദ്ധ നേടുകയാണ്. അമേരിക്കൻ യുദ്ധ വകുപ്പ് (Department of War) പുറത്തിറക്കിയ ഈ പദ്ധതി, പതിറ്റാണ്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്ന UFO/UAP വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന വാഗ്ദാനത്തോടെയാണ് ആരംഭിച്ചത്. പുതിയ പദ്ധതിയിലൂടെ നിരവധി രേഖകൾ പുറത്ത് വിട്ടെങ്കിലും യുഎഫ്ഓ ഉണ്ടോ അന്യഗ്രഹ ജീവികൾ യാഥാർത്ഥ്യമാണെന്ന കാര്യങ്ങളിൽ കൃത്യമായൊരു വിശദീരകണം നൽകാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്ന് വിമർശകർ ആരോപിക്കുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;160 -ത്തിലധികം രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഈ പുതിയ പ്ലാറ്റ്&zwnj;ഫോമിലൂടെ ഏകദേശം 160 -ത്തിലധികം രേഖകൾ, ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, സൈനിക റിപ്പോർട്ടുകൾ, സാക്ഷിമൊഴികൾ, ബഹിരാകാശ ദൗത്യങ്ങളിലെ രേഖകൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ യുഎസ് സർക്കാർ പുറത്തുവിട്ടു. അമേരിക്കൻ പ്രതിരോധ വകുപ്പ്, ODNI (Office of the Director of National Intelligence), NASA, FBI എന്നിവ ഉൾപ്പെടെയുള്ള ഏജൻസികൾ ഈ സംയുക്ത പ്രവർത്തനത്തിൽ പങ്കാളികളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. war.gov/ufo എന്ന സൈറ്റിലൂടെയാണ് ഇത്തരം വിവരങ്ങൾ യുഎസ് പറുത്ത് വിടുന്നത്.&lt;/p&gt;&lt;p&gt;UAP എന്ന പദം മുമ്പ് ഉപയോഗിച്ചിരുന്ന UFO എന്ന ആശയത്തിന്&zwj;റെ നവീന രൂപമാണ്. ആകാശത്തോ ബഹിരാകാശത്തിലോ കടലിലോ കണ്ടെത്തിയ. എന്നാൽ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത വസ്തുക്കളെയോ സംഭവങ്ങളെയോ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. അമേരിക്കൻ പ്രതിരോധ വകുപ്പ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി UAP വിഷയത്തെ ദേശീയ സുരക്ഷയുടെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. 2022 -ൽ സ്ഥാപിച്ച All-domain Anomaly Resolution Office (AARO) എന്ന വിഭാഗമാണ് ഈ അന്വേഷണങ്ങളുടെ പ്രധാന ചുമതല വഹിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;PURSUE പദ്ധതി&lt;/strong&gt;&lt;/h3&gt;&lt;p&gt;അമേരിക്കൻ പ്രസിഡന്&zwj;റ് ഡോണാൾഡ് ട്രംപിന്&zwj;റെ 'പരമാവധി സുതാര്യത' (total transparency) എന്ന നിർദേശമാണെന്ന് പുതിയ PURSUE പദ്ധതി ആരംഭിക്കാൻ കാരണമെന്ന് ഔദ്യോഗിക പ്രസ്താവനകൾ സൂചിപ്പിക്കുന്നു. മുൻ യുഎസ് സർക്കാരുകൾ ഇത്തരം വിഷയങ്ങളെ പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നുവെന്നും ഇപ്പോൾ ജനങ്ങൾക്ക് തന്നെ ഈ രേഖകൾ പരിശോധിച്ച് അഭിപ്രായം രൂപപ്പെടുത്താനുള്ള അവസരം നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പുറത്തുവന്ന രേഖകളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് അപ്പോളോ ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. ചില രേഖകളിൽ ബഹിരാകാശ യാത്രികർ ചന്ദ്രനടുത്ത് പ്രകാശമുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി പരാമർശങ്ങളുണ്ട്. അപ്പോളോ 17 ദൗത്യത്തിലെ ചില ട്രാൻസ്&zwnj;ക്രിപ്റ്റുകളിൽ 'തിളങ്ങുന്ന വസ്തുക്കളെ' കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;യുഎഫ്ഒ / യുഎപികളുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടെങ്കിലും പുറത്തുവന്ന രേഖകളിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉറപ്പിക്കുന്ന വ്യക്തമായ തെളിവുകളൊന്നുമില്ലെന്നാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥരുടെ അഭിപ്രായം. പല ദൃശ്യങ്ങൾക്കും സ്വാഭാവികമോ സാങ്കേതികമോ ആയ വിശദീകരണങ്ങൾ ഉണ്ടാകാമെന്നും ഇത് ചിലത് അപൂർണ്ണ ഡാറ്റയുള്ള സംഭവങ്ങളാണെന്നും AARO മുൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;UAP വിഷയത്തിൽ അമേരിക്കൻ സർക്കാർ കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയതിന്&zwj;റെ പശ്ചാത്തലം ദേശീയ സുരക്ഷയാണ്. യുഎസിന്&zwj;റെ തന്ത്രപ്രധാനമായ സൈനിക മേഖലകളുടെ സമീപത്ത് കണ്ടെത്തിയ തിരിച്ചറിയാൻ കഴിയാത്ത ഡ്രോണുകൾ, പ്രകാശ വസ്തുക്കൾ, അതിവേഗത്തിൽ സഞ്ചരിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന മറ്റ് ചില വസ്തുക്കൾ എന്നിവ കണ്ടെത്തിയ സാഹചര്യത്തിൽ, വിദേശ ശക്തികളുടെ രഹസ്യ സാങ്കേതിക വിദ്യകളാണോ ഇതിന് പിന്നിലെന്ന് പരിശോധിച്ചെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;നിങ്ങൾക്കും പറയാം&lt;/strong&gt;&lt;/h3&gt;&lt;p&gt;2023 -ൽ അമേരിക്കൻ പ്രതിരോധ വകുപ്പ് UAP സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു. നിലവിലെ അല്ലെങ്കിൽ മുൻ സൈനിക ഉദ്യോഗസ്ഥർക്കും സർക്കാർ കരാർ ജോലിക്കാർക്കും അവരുടെ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇതിലൂടെ സാധിച്ചു.&lt;/p&gt;&lt;p&gt;National Archives-ലും ഇതിനകം നിരവധി UFO/UAP രേഖകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് അമേരിക്കൻ രേഖാശേഖര വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡൻഷ്യൽ ലൈബ്രറികളിൽ പോലും ഇത്തരം രേഖകൾ ലഭ്യമാണെന്നും 2024 -ലെ National Defense Authorization Act പ്രകാരം വിവിധ ഏജൻസികൾ അവരുടെ കൈവശമുള്ള UAP രേഖകൾ പൊതുജനങ്ങൾക്കായി കൈമാറേണ്ടതുണ്ടെന്നും ഔദ്യോഗിക നിർദേശങ്ങളിൽ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Revista UFO (@revistaufo)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;സമൂഹ മാധ്യമങ്ങളിലും ചർച്ച&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇതിനിടെ സോഷ്യൽ മീഡിയയിലും റെഡ്ഡിറ്റ് പോലുള്ള ഓൺലൈൻ കമ്മ്യൂണിറ്റികളിലും PURSUE വൻ ചർച്ചയായി മാറി. ചിലർ ഇത് ചരിത്രപരമായ വെളിപ്പെടുത്തലാണെന്ന് വിശേഷിപ്പിക്കുമ്പോൾ, മറ്റുചിലർ പുറത്തുവന്ന രേഖകളിൽ ഭൂരിഭാഗവും മുമ്പേ ലഭ്യമായ വിവരങ്ങളുടെ പുനരാവിഷ്കാരം മാത്രമാണെന്ന വിമർശനം ഉന്നയിക്കുന്നു. ചില റെഡ്ഡിറ്റ് ഉപയോക്താക്കൾ സർക്കാർ വെബ്സൈറ്റ് അമിത ട്രാഫിക് കാരണം തകരാറിലായതായും രേഖകൾ കൂടുതൽ ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;പുറത്തുവന്ന രേഖകളിൽ 'ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ', 'ഒരു വസ്തുവിൽ നിന്ന് മറ്റൊരു വസ്തു പുറത്ത് വരുന്നത് പോലെ തോന്നിയ ദൃശ്യങ്ങൾ', 'നിയന്ത്രിത സൈനിക മേഖലയ്ക്ക് സമീപമുള്ള അജ്ഞാത വസ്തുക്കൾ' തുടങ്ങിയ വിവരണങ്ങൾ ഉണ്ടെന്ന വിവരങ്ങളും ഓൺലൈൻ ചർച്ചകളിൽ സജീവമായി പ്രചരിക്കുന്നു. എന്നാൽ ഇവയെല്ലാം ഔദ്യോഗികമായി അന്യഗ്രഹ സാങ്കേതികവിദ്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വർദ്ധിക്കുന്ന പ്രാധാന്യം&lt;/strong&gt;&lt;/h3&gt;&lt;p&gt;UAP വിഷയത്തെക്കുറിച്ചുള്ള അമേരിക്കൻ സർക്കാരിന്&zwj;റെ സമീപനത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഒരുകാലത്ത് പരിഹാസത്തിനും ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും ഇടയാക്കിയിരുന്ന UFO വിഷയത്തെ ഇപ്പോൾ കോൺഗ്രസ് തലത്തിൽ പോലും ദേശീയ സുരക്ഷാ ചർച്ചകളിൽ ഉൾപ്പെടുത്തുന്നുണ്ട്. NASA വരെ UAP പഠനങ്ങളിൽ പങ്കാളിയാകുന്നത് ഈ വിഷയത്തിന്&zwj;റെ പ്രാധാന്യം വർധിപ്പിച്ചു.&lt;/p&gt;&lt;p&gt;എന്നാൽ, ശാസ്ത്രലോകം ഇപ്പോഴും സൂക്ഷ്മമായ സമീപനമാണ് സ്വീകരിക്കുന്നത്. തെളിവുകളുടെ ഗുണനിലവാരം, ദൃശ്യങ്ങളുടെ വ്യക്തത, റഡാർ ഡാറ്റയുടെ വിശ്വാസ്യത എന്നിവയിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം തെളിയിക്കാൻ അസാധാരണമായ തെളിവുകൾ വേണമെന്ന ശാസ്ത്രീയ നിലപാടും തുടരുന്നു.&lt;/p&gt;&lt;p&gt;എന്തായാലും PURSUE പദ്ധതിയുടെ ആരംഭം UFO/UAP വിഷയത്തെ വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. വരും ആഴ്ചകളിലും മാസങ്ങളിലും കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു. അതിനാൽ ഭാവിയിൽ കൂടുതൽ വിവാദപരമായ രേഖകൾ പുറത്തുവരുമോ, അതോ ഈ മുഴുവൻ വിഷയവും തിരിച്ചറിയാത്ത സാങ്കേതിക പ്രതിഭാസങ്ങളുടെ ശേഖരമായി മാത്രം ഇതും തുടരുമോ എന്നും ലോകം ഉറ്റുനോക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/us-government-has-not-confirmed-the-existence-of-alien-life-despite-the-existence-of-ufo-articleshow-qwkuqwi"/>
        </item>
        <item>
            <title><![CDATA[ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം]]></title>
            <link>https://www.asianetnews.com/web-exclusive-magazine/mizorams-streets-are-under-the-grip-of-drug-mafia-articleshow-rrf5tq2</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/mizorams-streets-are-under-the-grip-of-drug-mafia-articleshow-rrf5tq2</guid>
            <pubDate>Tue, 02 Dec 2025 13:02:37 +0530</pubDate>
            <description><![CDATA[&lt;p&gt;വടക്കുകിഴക്കൻ ഇന്ത്യയുടെ സ്വർഗ്ഗമായ മിസോറം ഇന്ന് മാരകമായ ലഹരിയുടെ പിടിയിലാണ്. എം.ഡി.എം.എയും കഞ്ചാവും ഒരു തലമുറയെ കാർന്നുതിന്നുകയും, തെരുവുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbezgwh2t4wcyxcv7dyqe3m2,imgname-590283654-1296573298888674-7609170572605375368-n-1764660638242.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വ&lt;/strong&gt;ടക്കുകിഴക്കൻ ഇന്ത്യയുടെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കാവുന്ന മണ്ണാണ് മിസോറം. കോടമഞ്ഞ് പുതച്ച മലനിരകളും, നിഷ്കളങ്കരായ ജനങ്ങളും, മനോഹരമായ സംസ്കാരവും. എന്നാൽ, ഒരു സഞ്ചാരിയായി ആ മണ്ണിൽ കാലുകുത്തിയ എനിക്ക് കാണാനായത് പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല, മറിച്ച് ചോര വാർന്നുപോകുന്ന ഒരു സമൂഹത്തെയാണ്. തലമുറയെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി മാറാൻ കെൽപ്പുള്ള ഐസ്വാൾ ഇന്ന് സഞ്ചാരികളെ ഭയപ്പെടുത്തുന്ന ഒരു 'ഹോറർ' നഗരമായി മാറിക്കൊണ്ടിരിക്കുന്നു. ഐസ്വാൾ മാത്രമല്ല, മിസോറാമിലെ ചെറു നഗരങ്ങൾ പോലും ഇന്ന് ലഹരിയുടെ പിടിയിലാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;കാട്ടുതീ പോലെ പടരുന്ന ലഹരി&lt;/strong&gt;&lt;/h2&gt;&lt;p&gt;മിസോറാമിലെ യുവാക്കളുടെ സിരകളിൽ എം.ഡി.എം.എ (MDMA) എന്ന മാരക രാസലഹരി ഒഴുകുകയാണ്. 'പാർട്ടി ലഹരി' (Party Drug) എന്ന പേരിൽ തുടങ്ങുന്ന ഈ വിഷം, നമ്മുടെ കുട്ടികളുടെ തലച്ചോറിനെയാണ് മരവിപ്പിക്കുന്നത്. കഞ്ചാവിന്&zwj;റെ (Ganja) സാന്നിധ്യവും ഏറെയാണ്. യുവാക്കൾ മാത്രമല്ല, മുതിർന്നവർ പോലും പരസ്യമായി കഞ്ചാവ് വലിക്കുന്നത് ഇവിടെയൊരു സാധാരണ കാഴ്ചയാണ്. തെരുവുകളിൽ പലയിടത്തും കഞ്ചാവിന്&zwj;റെ രൂക്ഷഗന്ധമാകും സഞ്ചാരികളെ വരവേൽക്കുക. ലഹരി എന്നത് ഇവിടെ ഒരു രഹസ്യമല്ല, മറിച്ച് വായുവിൽ അലിഞ്ഞുചേർന്ന ഒരു ശാപമായി മാറിയിരിക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ആദ്യ ഡോസ് സൗജന്യം, പിന്നെ...&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ ദുരന്തം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഇതിന് പിന്നിൽ അതിവിദഗ്ധമായി പ്രവർത്തിക്കുന്ന ഒരു വൻ ലഹരി മാഫിയ തന്നെയുണ്ട്. അതിസമ്പന്നരായ ഒരു കൂട്ടം ആളുകളിലേക്കാണ് ഈ ലഹരിയുടെ ലാഭം എത്തിച്ചേരുന്നത്. പാവപ്പെട്ട യുവാക്കളെയും കുട്ടികളെയും ഇവർ കെണിയിൽ വീഴ്ത്തുന്നത് 'ആദ്യ ഡോസ് സൗജന്യം' (First Shot Free) എന്ന തന്ത്രത്തിലൂടെയാണ്. വെറുതെ കിട്ടുന്ന ലഹരിയുടെ സ്വാദറിഞ്ഞ്, അതിന് അടിമപ്പെട്ടു കഴിയുമ്പോൾ പിന്നീട് വലിയ വില ഈടാക്കുന്നു. പണം തികയാതെ വരുമ്പോൾ, ലഹരിക്ക് വേണ്ടി എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത, സ്വന്തം ശരീരം പോലും വിൽക്കാൻ തയ്യാറാകുന്ന ഒരുകൂട്ടം അടിമകളായി നമ്മുടെ യുവതലമുറ മാറുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;തെരുവ് യുദ്ധങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഒരു ടൂറിസ്റ്റ് എന്ന നിലയിൽ ഐസ്വാളിലെ തെരുവുകൾ എനിക്ക് സമ്മാനിച്ചത് സുരക്ഷിതത്വമല്ല, ഭീതിയാണ്. പട്ടാപ്പകൽ പോലും ഗുണ്ടകൾ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള അടിപിടികൾ അവിടെ നിത്യസംഭവമാണ്. ലഹരി മരുന്ന് വിൽപനയെ ചൊല്ലിയുള്ള തർക്കങ്ങൾ പലപ്പോഴും തെരുവു യുദ്ധങ്ങളായി മാറുന്നു. വില്പനക്കാരില്&zwj; പലരുടെ കൈയിലും തോക്ക് അടക്കമുള്ള ആയുധങ്ങളുണ്ട്. പുറമെ നിന്ന് വരുന്ന സഞ്ചാരികൾക്ക് മുന്നിൽ വലിയൊരു അരക്ഷിതാവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. വളർന്നു വരുന്ന മിസോറമിലെ ടൂറിസം മേഖലയ്ക്ക് ഈ ലഹരി മാഫിയ ഒരു ശവക്കല്ലറ പണിയുകയാണ്. ഭയമില്ലാതെ ആർക്കും ആ തെരുവിലൂടെ നടക്കാൻ കഴിയില്ലെന്ന അവസ്ഥയാണിന്ന്.&lt;/p&gt;&lt;h3&gt;&lt;strong&gt;അധികാരികളുടെ നിസ്സംഗത&lt;/strong&gt;&lt;/h3&gt;&lt;p&gt;ഏറ്റവും ഹൃദയഭേദകമായ കാഴ്ച, ഈ അരാചകത്വത്തിന് നേരെ കണ്ണടയ്ക്കുന്ന ഭരണകൂടമാണ്. ഐസ്വാളിലെ ജില്ലാ പോലീസ് മേധാവി (SP) ഒരു ബേക്കറിയിൽ ഇരുന്ന് 'ബെൽജിയം വാഫിൾ' രുചിച്ചു കഴിക്കുമ്പോൾ, അദ്ദേഹത്തിന് വെറും പത്തോ ഇരുപതോ മീറ്റർ അകലെ യുവാക്കൾ പരസ്യമായി ലഹരി കുത്തിവെക്കുന്നുണ്ടായിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിന് മുന്നിൽ നിന്ന് പോലും കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ആർക്കും ആരെയും ഭയമില്ല. എല്ലാം കണ്ടിട്ടും കാണാത്തത് പോലെ നടിക്കുന്ന നിയമപാലകരെ കാണുമ്പോൾ തോറ്റുപോകുന്നത് നമ്മളോരോരുത്തരുമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;കണ്ണ് നനയിക്കുന്ന കാഴ്ചകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ലഹരി സിരകളിൽ മാത്രമല്ല, അവരുടെ ആത്മാവിൽ പോലും മുറിവേൽപ്പിച്ചിരിക്കുന്നു. ഒരേ സൂചി തന്നെ പത്തും ഇരുപതും പേർ മാറി മാറി ഉപയോഗിക്കുന്നത് വഴി എയ്ഡ്സ് (AIDS) പോലുള്ള മാരക രോഗങ്ങൾ കാട്ടുതീ പോലെ പടരുന്നു. ലഹരി കുത്തിവയ്ക്കാനായി കൈകളിലെ ഞരമ്പുകൾ തെളിയാതാകുമ്പോൾ, ലൈംഗികാവയവങ്ങളിലും, ചുണ്ടുകളിലും, നാക്കിലും കഴുത്തിലും വരെ സൂചികൾ കുത്തിയിറക്കുന്ന കാഴ്ചകൾ... എയർപോർട്ടിലേക്കുള്ള വഴിയിൽ കണ്ട, ലഹരി മണത്ത് ബോധം കെട്ടുറങ്ങുന്ന പെൺകുട്ടികളുടെ മുഖം ഇന്നും ഉറക്കം കെടുത്തുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;അതിർത്തിയിലെ വിള്ളലുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യ - മ്യാൻമർ അതിർത്തിയിലെ 'ഫ്രീ മൂവ്&zwnj;മെന്&zwj;റ് റെജിം' (Free Movement Regime) ആണ് ഈ ലഹരി ഒഴുക്കിന്&zwj;റെ പ്രധാന ഉറവിടം. അതിർത്തി കാക്കുന്ന അസം റൈഫിൾസ് (Assam Rifles) തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, ഈ ഒഴുക്ക് തടയാൻ അത് മതിയാകുന്നില്ല. അതിർത്തിക്കിപ്പുറത്ത് അധികാരത്തിന്&zwj;റെ തണലില്&zwj; ലഹരി കച്ചവടത്തിന് ആളുകൾ തയ്യാറാകുമ്പോൾ അത് നിർബാധം ഒഴുകിയെത്തുന്നു.&lt;/p&gt;&lt;p&gt;എം.ഡി.എം.എയും കഞ്ചാവും സിറിഞ്ചുകളും ചേർന്ന് ഒരു തലമുറയെ കാർന്നു തിന്നുകയാണ്. പ്രകൃതിയും സംസ്കാരവും സമ്പന്നമാക്കിയ ഒരു നാടിൻറെ പുതുതലമുറ ഇന്ന് ലഹരിക്ക് അടിമകളായിരിക്കുന്നു. ടൂറിസത്തിന്&zwj;റെ അനന്ത സാധ്യതകൾ മുന്നിലുള്ളപ്പോൾ ഒരു നാട് ഇങ്ങനെ നിശബ്ദം ഇല്ലാതാകരുത്. ലഹരികളിൽ പൊലിയുന്ന ജീവനുകളെയും കുടുംബങ്ങളെയും ഭരണകൂടം കാണാതെ പോകരുത്. അവരുടെ കരച്ചിൽ നമ്മൾ കേൾക്കാതെ പോകരുത്. പഞ്ചാബിന്&zwj;റെ ഗതി മിസോറാമിന് ഉണ്ടാകരുത്. ആ നിലവിളി അധികാരികളിലേക്ക് എത്താൻ ഇനിയുമെത്ര ജീവനുകൾ പൊലിയണം?&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/mizorams-streets-are-under-the-grip-of-drug-mafia-articleshow-rrf5tq2"/>
        </item>
        <item>
            <title><![CDATA[മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണി 'ഹോമോ ജൂലുവെൻസിസ്';  മൂന്ന് ലക്ഷം വ‍ർഷം മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യൻ]]></title>
            <link>https://www.asianetnews.com/web-exclusive-magazine/homo-juluensis-a-new-link-in-human-evolution-articleshow-ve2ko0f</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/homo-juluensis-a-new-link-in-human-evolution-articleshow-ve2ko0f</guid>
            <pubDate>Thu, 05 Mar 2026 09:36:30 +0530</pubDate>
            <description><![CDATA[&lt;p&gt;ചൈനയിൽ നിന്നുള്ള 'ഹോമോ ജൂലുവെൻസിസ്' എന്ന പുതിയ ആദിമ മനുഷ്യൻ മനുഷ്യ പരിണാമത്തിലെ നഷ്ടപ്പെട്ട കണ്ണിയായി രേഖപ്പെടുത്തി. രണ്ട് ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന, വലിയ തലച്ചോറുള്ള ഇവർ, മനുഷ്യ ചരിത്രത്തെക്കുറിച്ചുള്ള നിലവിലെ ധാരണകളെ അട്ടിമറിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjy2sr332sn9y5jrr15b5wq7,imgname-homo-juluensis-1772683583587.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;നുഷ്യ പരിണാമത്തിലെ നഷ്ടപ്പെട്ട് പോയ കണ്ണിയെ ഒടുവിൽ ഔദ്ധ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. ആഫ്രിക്കയിലോ, യൂറോപ്പിലോ അല്ല ആ ആദിമ മനുഷ്യൻ ജീവിച്ചിരുന്നത്. അങ്ങ് ചൈനയിലാണ്. അതും മൂന്ന് ലക്ഷം വർഷം മുമ്പ്. പുതിയ കണ്ടെത്തൽ മനുഷ്യചരിത്രത്തെക്കുറിച്ചുള്ള ഇതുവരെ നിലനിന്നിരുന്ന ധാരണയെ പുനർനിർമ്മിക്കുന്ന ഒന്നാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭീമാകാരമായ ശരീരം കൊണ്ടും 1,700 ക്യുബിക് സെന്&zwj;റീ മീറ്റർ വളർച്ചയെത്തിയ തലച്ചോറ് കൊണ്ടും ആധുനിക മനുഷ്യനുമായി 'ഹോമോ ജൂലുവെൻസിസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യൻ ഏറെ സാദൃശ്യം പുലർത്തുന്നു. പക്ഷേ അവരുടെ തലകൾ, ആധുനീക മനുഷ്യരുടേതിനേക്കാൾ ഏറെ വലുതായിരുന്നു. വലിയ തലയുള്ള ഈ കണ്ണിയുടെ കണ്ടെത്തൽ മനുഷ്യ പരിണാമത്തിലെ പല ഉത്തരമില്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;വലിയ തലയുള്ള ആളുകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;'വലിയ തലയുള്ള ആളുകൾ' എന്നർത്ഥം വരുന്ന ഹോമോ ജൂലുവെൻസിസിന്&zwj;റെ കടന്ന് വരവോടെ ഫോസിൽ അടിസ്ഥാനമാക്കിയുള്ള മനുഷ്യ പരിണാമ ചരിത്രത്തിലെ ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന വലിയൊരു വിടവ് നികത്തപ്പെടുന്നതായി ഗവേഷക&zwj;ർ അവകാശപ്പെടുന്നു. ഒപ്പം മനുഷ്യ പരിണാമം കണ്ടെത്തിയതിനേക്കൾ സങ്കീർണമായ ഒന്നാണെന്നും ഈ കണ്ടെത്തൽ തെളിയിക്കുന്നു. വടക്കൻ, മധ്യ ചൈനയിലെ സുജിയായോ, സുചാങ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ലഭിച്ച ഫോസിലുകളിൽ പതിറ്റാണ്ടുകളിൽ നടത്തിയ പഠനമാണ് ഹോമോ ജൂലുവെൻസിസിന്&zwj;റെ കണ്ടെത്തലിലേക്ക് നയിച്ചത്. കട്ടിയുള്ള തലയോട്ടികളുള്ള വലിയ തലയോട്ടികൾ, നിയാണ്ടർത്തലുകളെ അനുസ്മരിപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ, ആധുനിക മനുഷ്യരുമായും ഡെനിസോവനുമായും പങ്കിടുന്ന സ്വഭാവ സവിശേഷതകൾ എന്നിവ ഫോസിലുകളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു. ഇതുവരെ ചൈനയിൽ നിന്നും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹോമോ ജൂലുവെൻസിസ് ഒരു സമൂഹമായി ജീവിക്കുകയും ശിലാ ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും, മൃഗങ്ങളുടെ തോലുകൾ സംസ്കരിക്കുന്നതിലും, കാട്ടു കുതിരകളെ വേട്ടയാടിയിരുന്നു അവർ അക്കാലത്തെ ശക്തരായ വേട്ടക്കാരായിരുന്നുവെന്ന് തെളിയിക്കുന്നു. കിഴക്കനേഷ്യയിൽ ഇവരുടെ ഏറ്റവും സജീവമായ കാലം 3,00,000 മുതൽ 50,000 വർഷങ്ങൾക്ക് മുമ്പാണെന്ന് കണക്കുകൂട്ടുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;PREPAUSAN UNA N&Ograve;VA ESP&Egrave;CIA OMININA: HOMO JULUENSIS Homo juluensis seri&aacute; la nova esp&egrave;cia d&rsquo;uman arca&iuml;c prepausada ara. Lo genre inclutz de denisovans mas tanben d&rsquo;autres fossils trapats en Tibet, Taiwan e Laos aquestes darri&egrave;rs ans, https://t.co/DoPFc8kFNl pic.twitter.com/ZnIhCgYRp1&lt;/p&gt;&lt;p&gt;&mdash; Sapi&eacute;ncia.eu (@SapienciaE) December 13, 2024&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ഇന്&zwj;റർബ്രീഡിംഗ്&lt;/strong&gt;&lt;/h3&gt;&lt;p&gt;വടക്കൻ ചൈനയിലെ സുജിയാവോ, മധ്യ ചൈനയിലെ സുചാങ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഈ ഫോസിലുകൾ കണ്ടെത്തിയത്. 1970-കളിൽ സുജിയാവോയിൽ നടത്തിയ ഖനനത്തിൽ കുറഞ്ഞത് 10 വ്യക്തികളുടെ 10,000-ത്തിലധികം ശിലായുധങ്ങളും 21 ഫോസിൽ ശകലങ്ങളും കണ്ടെത്തിയതായി ലൈവ് സയൻസ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. എന്നാൽ, ഇപ്പോൾ മാത്രമാണ് ഇവ ഹോമോ ജൂലുവെൻസിസിന്&zwj;റെതാണെന്ന് തിരിച്ചറിയുന്നത്. വിവിധ ഹോമിനിൻ ജനവിഭാഗങ്ങൾക്കിടയിലെ ഇന്&zwj;റർബ്രീഡിംഗിൽ നിന്നാണ് ഈ വ്യക്തികൾ ഉണ്ടായതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. കിഴക്കൻ ഏഷ്യയിലെ മനുഷ്യ പരിണാമത്തിലെ ഒരു പ്രേരകശക്തിയായി ഹൈബ്രിഡൈസേഷനെ ഗവേഷകർ എടുത്തുകാണിക്കുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Homo juluensis : une nouvelle esp&egrave;ce humaine d&eacute;couverte ? Ce que les scientifiques nous r&eacute;v&egrave;lent.#Pl&eacute;istoc&egrave;ne #pal&eacute;oanthropologie #Hominidae #Homo&amp;nbsp;https://t.co/XN4VyXkPx3https://t.co/9YQq2rcOH0 pic.twitter.com/9Fek4kcl3x&lt;/p&gt;&lt;p&gt;&mdash; Pal&eacute;ontologie (@PaleontologieFr) November 26, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;നാല് വ്യത്യസ്ത ഹോമിനിൻ സ്പീഷീസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;2024 മെയ് മാസത്തിൽ നടത്തിയ ഒരു പഠനത്തിൽ, ടിബറ്റ്, തായ്&zwnj;വാൻ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള ഫോസിൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഡെനിസോവന്മാരുടേതായി മുമ്പ് തരംതിരിച്ച ഫോസിലുകൾ ഹോമോ ജൂലുവെൻസിസിന്&zwj;റെതാകാമെന്ന് ബേയും വുവും നിരീക്ഷിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള ഫോസിലുകൾക്കിടയിലെ താടിയെല്ലിന്&zwj;റെയും പല്ലിന്&zwj;റെയും ഘടനയിലെ സമാനതകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ സിദ്ധാന്തം. കിഴക്കൻ ഏഷ്യയിൽ കുറഞ്ഞത് നാല് വ്യത്യസ്ത ഹോമിനിൻ സ്പീഷീസുകളെങ്കിലും ഉണ്ടായിരുന്നുവെന്നും ഗവേഷകർ അവകാശപ്പെടുന്നു. ഹോമോ ഫ്ലോറെസിയൻസിസ്, ഹോമോ ലുസോണെൻസിസ്, ഹോമോ ലോംഗി, പുതുതായി നാമകരണം ചെയ്യപ്പെട്ട ഹോമോ ജൂലുവെൻസിസ് എന്നിവരാണവർ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Homo juluensis: Possible 'new ancient human' identified. After re-examining fossils found in East Asia, scientists have possibly identified a new ancient human species called 'Homo juluensis'. However, so far not everyone agrees that this should be considered a distinct species.&hellip; pic.twitter.com/hVRa9Iwg7a&lt;/p&gt;&lt;p&gt;&mdash; Billy Carson II (@4biddnKnowledge) January 13, 2025&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;മനുഷ്യ വംശപരമ്പരകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;മാനുവയിലെ ഹവായ് സർവകലാശാലയിലെ പാലിയോആന്ത്രോപോളജിസ്റ്റുകളായ ക്രിസ്റ്റഫർ ബേ, ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെർട്ടെബ്രേറ്റ് പാലിയന്റോളജി ആൻഡ് പാലിയോആന്ത്രോപോളജിയിലെ സിയുജി വു എന്നിവരുടെ നേതൃത്വത്തിലുള്ള പാലിയോആന്ത്രോപോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ ഗവേഷണമാണ് നഷ്ടപ്പെട്ട് പോയ ഈ പൂർവ്വ പിതാമഹനെ കുറിച്ചുള്ള കണ്ടെത്തലിലേക്ക് നയിച്ചത്. ഹോമോ ജൂലുവെൻസിസിനെ മനുഷ്യകുല കുടുംബവൃക്ഷത്തിന്&zwj;റെ ഒരു പ്രത്യേക ശാഖയായി രേഖപ്പെടുത്തുന്നതിലൂടെ മനുഷ്യൻ ഈ ലോകത്ത് അതിജീവിച്ചത് ഒറ്റയ്ക്കല്ലെന്നും വൈവിധ്യമാർന്ന മനുഷ്യ വംശപരമ്പരകളുടെ ഒരു നിര തന്നെ ഭൂമിയിൽ ഉണ്ടായിരുന്നുവെന്നതിനുമുള്ള തെളിവാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/homo-juluensis-a-new-link-in-human-evolution-articleshow-ve2ko0f"/>
        </item>
        <item>
            <title><![CDATA['വെറുതെ കമന്‍റ് ഇടാൻ ആർക്കും കഴിയും പക്ഷേ, അതിജീവിക്കുകയെന്നത് നിസ്സാരമല്ല';  വെള്ളിയങ്കേരി മലകയറ്റം അനുഭവം പറഞ്ഞ് ദുർഗ്ഗാ പ്രസാദ്]]></title>
            <link>https://www.asianetnews.com/web-exclusive-magazine/durga-prasad-says-escaping-from-the-deep-forest-is-no-easy-task-articleshow-vm9p3do</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/durga-prasad-says-escaping-from-the-deep-forest-is-no-easy-task-articleshow-vm9p3do</guid>
            <pubDate>Mon, 06 Apr 2026 17:27:43 +0530</pubDate>
            <description><![CDATA[&lt;p&gt;കുടകിലെ കാട്ടിൽ നാല് ദിവസം അതിജീവിച്ച സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയർ ശരണ്യയെക്കുറിച്ചുള്ള സമൂഹ മാധ്യമ സംശയങ്ങൾക്ക് മറുപടിയുമായി ട്രക്കർ ദുർഗാ പ്രസാദ്. വെള്ളിയങ്കേരി മലകയറ്റത്തിലെ തന്&zwj;റെ ഭയാനകമായ അനുഭവം പങ്കുവെച്ചുകൊണ്ട്, ട്രക്കിംഗിലെ യഥാർത്ഥ അപകടങ്ങളെക്കുറിച്ചും ശരണ്യയുടെ അതിജീവനത്തിന്&zwj;റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knhafnt551c6qcm7pj48mv4d,imgname-afc3cfc5-dbcc-4f01-9bed-a1234f468852-1775476660037.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കോ&lt;/strong&gt;ഴിക്കോട് സ്വദേശിനിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ശരണ്യ, കർണാടക കുടകിലെ കാടുകളിൽ ട്രക്കിംഗിനിടെ ഒറ്റപ്പെട്ടതും പിന്നീട് തിരിച്ച് വന്നതുമാണ് തെരഞ്ഞെടുപ്പ് ചൂടിനിടെയിലും മലയാള സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. നാല് നാൾ കൊടുങ്കാട്ടിനുള്ളിൽ അതിജീവിച്ച് പുറത്തെത്തിയ ശരണ്യയുടെ തിരിച്ച് വരവിൽ പലരും പല തരം സംശയങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ ഭയപ്പെടുത്തുന്ന കാറ്റിൽ ഒരു പെണ്&zwj;കുട്ടി ഒറ്റയ്ക്ക് അതിജീവിച്ചതെങ്ങനെയെന്നത് പലർക്കും ഉൾക്കൊള്ളാൻ പോയിട്ട് അംഗീകരിക്കാൻ പോലും കഴിയുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന കുറിപ്പുകൾ തെളിവ് നൽകുന്നു. എന്നാൽ, ശരണ്യയുടെ അതിജീവനം 'ഒരു പണിയും ഇല്ലാതിരിക്കുമ്പോൾ വെറുതെ ഇടുന്നൊരു കമന്&zwj;റ് പോലെ നിസരമല്ലെന്ന് എഴുതുകയാണ് ട്രക്കർ കൂടിയായ ദുർഗാ പ്രസാദ്.&lt;/p&gt;&lt;p&gt;ഒരു പണിയുമില്ലാതെ കുറിപ്പുകളെഴുതുന്നവരുടെ യഥാർത്ഥ പ്രശ്നം ശരണ്യ കാട്ടിൽ കുടുങ്ങിയതോ രക്ഷപ്പെട്ട് എത്തിയതോ അല്ലെന്നും അത് സ്ത്രീകളോടുള്ള വിരോധം മാത്രമാണെന്നും ദുർഗ്ഗാ പ്രസാദ് ചൂണ്ടിക്കാണിക്കുന്നു. കാടുകയറ്റം നിസാരമായ ഒന്നല്ലെന്നും തൊട്ട് മുന്നിൽ മരണം പോലും പ്രതീക്ഷിച്ച് ചെയ്യുന്ന ഒന്നാണെന്നും ദുർഗാപ്രസാദ് തന്&zwj;റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. കോയമ്പത്തൂർ ബോളുവംപെട്ടി ഫോറസ്റ്റ് റേഞ്ചിലുള്ള വെള്ളിയങ്കേരി മല അഞ്ചാം തവണ കയറിയിറങ്ങുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവത്തിലൂടെയാണ് കാടുകയറ്റത്തിൽ ഒരു ട്രക്കർ നേരിടുന്ന നേരനുഭവങ്ങളെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ദുർഗ്ഗാ പ്രസാദിന്&zwj;റെ കുറിപ്പിന്&zwj;റെ പൂർണരൂപം:&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്നലെ കോയമ്പത്തൂർ ബോളുവംപെട്ടി ഫോറസ്റ്റ് റേഞ്ചിലുള്ള വെള്ളിയങ്കേരി മല കയറിയിറങ്ങി. കുറേ വർഷങ്ങളായി പോകാറുള്ള ഇടമാണ്. ഇപ്പോൾ അഞ്ചാം തവണയാണ് പോയത്.&lt;/p&gt;&lt;p&gt;5.800 അടി ഉയരത്തിലുള്ള മലകയറ്റം അതികഠിനമാണ്. പൂണ്ടി എന്ന അടിവാരത്തിൽ നിന്നും 6 മലകൾ താണ്ടി വേണം ഏഴാമത്തെ മലയിലെ ഗുഹാക്ഷേത്രത്തിൽ എത്തിച്ചേരാൻ. അഗസ്ത്യർ അടക്കമുള്ള പ്രാചീന തമിഴകത്തെ പതിനെട്ട് സിദ്ധരിൽ പ്രധാനിയായ പാമ്പാട്ടി സിദ്ധരുടെ ഗുഹ മൂന്നാമത്തെ മലയിലുണ്ട്. ഏഴാം മലയുടെ പീക്കിൽ നിന്നും നോക്കിയാൽ താഴെ ശിരുവാണി ഡാമിന്&zwj;റെ ഭാഗങ്ങൾ കാണാൻ കഴിയും. ആദ്യത്തെ മൂന്ന് മലകൾ കയറി നാലാം മല കയറിയിറങ്ങി വേണം പുൽമേട് നിറഞ്ഞ അഞ്ചാം മലയിൽ എത്തിച്ചേരാൻ തുടർന്നുള്ള രണ്ടുമലകൾ ചെങ്കുത്തായതും&lt;/p&gt;&lt;p&gt;കാലുകൾ തെന്നിപ്പോവുന്ന റിസ്ക് ഉള്ളതുമാണ്. ഏഴാം മലയുടെ മുകളിലെ ഗുഹാക്ഷേത്രത്തിൽ പ്രാചീന തമിഴ് സിദ്ധർ ഉപാസിച്ചിരുന്ന വെള്ളിയെങ്കേരി ആണ്ടവർ എന്ന ശിവപെരുമാൻ കുടികൊള്ളുന്നു. നഞ്ചിയമ്മ പാടി പ്രശസ്തമായ അട്ടപ്പാടിയിലെ ഇരുള നൃത്തത്തിലെ പാട്ടുകളിൽ 'വെള്ളിയെങ്കേരിദേവാ ആണ്ടവരേ...' എന്ന് പരാമർശിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇരുളരുടെ മിക്ക പാട്ടുകളിലും ഈ മല പ്രതിപാദിക്കുന്നുണ്ട്. മലമുടിയിൽ നിന്നും നോക്കിയാൽ എതിർവശത്ത് നിരന്നു കാണാനാവുന്നത് അട്ടപ്പാടി ഉൾപ്പെടുന്ന മലനിരകളാണ്.&lt;/p&gt;&lt;p&gt;രണ്ടാമത്തെ മല മുതൽ മൊബൈൽ നെറ്റ്&zwnj;വർക്ക് ലഭിക്കില്ല. മിക്കപ്പോഴും പാതിവഴിയിൽ തന്നെ എന്&zwj;റെ മൊബൈൽ ചാർജ് തീർന്നു പോകാറുമുണ്ട്. മലയിൽ വൈദ്യുതിയില്ലാത്തതിനാൽ പവർ ബാങ്ക് ആണ് ഏക ആശ്രയം. രണ്ട് ലിറ്റർ കുടിവെള്ളമാണ് മിക്കവരും കയ്യിൽ കരുതാറുള്ളത്. അത് തീരുമ്പോൾ ആണ്ടിചുനൈ, കൈതട്ടിചുനൈ എന്നിങ്ങനെ പേരുകളുള്ള രണ്ട് നീരുറവകളുണ്ട്. വെള്ളം അവിടെ നിന്ന് കുപ്പിയിൽ ശേഖരിക്കാവുന്നതാണ്.&lt;/p&gt;&lt;p&gt;ഇത്തവണത്തെ യാത്രയിൽ മനസ്സിനെ നിശ്ചലമാക്കിയ ഒരു അനുഭവമുണ്ടായി.&lt;/p&gt;&lt;p&gt;തിരികെ മലയിറങ്ങുമ്പോൾ നാലാം മലയിൽ ഒരാളുടെ മടിയിൽ മറ്റൊരാളെ കിടത്തിയിരിക്കുന്നത് കണ്ടു. ഒരു ഫോറെസ്റ്റ് ഗാഡ് അടുത്ത് നിന്ന് തോർത്തുകൊണ്ട് വീശുന്നുണ്ട്. എന്താണെന്ന് തിരക്കിയപ്പോൾ ആൾ കുഴഞ്ഞു വീണതാണ് പൾസ് തീരെ ഇല്ലെന്ന് പറഞ്ഞു. താഴെ നിന്നും മെഡിക്കൽ ടീമും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വരുന്നുണ്ട് എന്നാരോ പറഞ്ഞു. മൂന്നാമത്തെ മലയിൽ എത്തുമ്പോൾ ഒരു ഓക്സിജൻ സിലിണ്ടറും ട്രോളിയും തലച്ചുമടായെടുത്ത് ഒരു സംഘം പോകുന്നത് കണ്ടു. അടിവാരത്തു നിന്നും&lt;/p&gt;&lt;p&gt;മൂന്ന് മണിക്കൂറെങ്കിലും സഞ്ചാരിച്ചാലേ അദ്ദേഹം വീണ് കിടക്കുന്ന ഇടത്ത് എത്താൻ കഴിയൂ.&lt;/p&gt;&lt;p&gt;മെഡിക്കൽ സംഘത്തെ കണ്ടപ്പോൾ അദ്ദേഹം രക്ഷപ്പെടുമെന്നോർത്ത് ആശ്വസിച്ചു മലയിറങ്ങി. ഒന്നാമത്തെ മലയിൽ വിശ്രമിക്കുമ്പോൾ നാല് പേർ ട്രോള്ളിയിൽ അദ്ദേഹത്തിന്&zwj;റെ ചേതനയറ്റ ശരീരവുമായി മലയിറങ്ങി വരുന്നു. എന്&zwj;റെയും ശ്വാസം നിലച്ചുപോകുന്ന തരത്തിലുള്ള ഒരു കാഴ്ച്ചയായിരുന്നു അത്. പിന്നീടുള്ള ഓരോ അടിയിറങ്ങുമ്പോഴും അദ്ദേഹത്തിന്&zwj;റെ കിടപ്പായിരുന്നു മനസ്സിൽ.&lt;/p&gt;&lt;p&gt;ഒടുവിൽ അടിവാരത്തെത്തി ഫോണിൽ തമിഴ് ന്യൂസ്&zwnj; നോക്കിയപ്പോൾ അന്നുതന്നെ രണ്ട് പേർ മരിച്ചതായി വാർത്ത കണ്ടു. അതിന്&zwj;റെ തലേ ദിവസം മരിച്ചത് 23 വയസ്സ് മാത്രമുള്ള യുവാവ് ആണ്.&lt;/p&gt;&lt;p&gt;ഇതിപ്പോൾ പറയാൻ കാരണം കുടകിൽ കുടുങ്ങിയ ശരണ്യയെ ആക്ഷേപിക്കുന്ന കമന്&zwj;റുകൾ കണ്ടത് കൊണ്ടാണ്. മലകയറുമ്പോൾ കൂട്ടം തെറ്റിയാൽ ഉണ്ടാവുന്ന അവസ്ഥ മനസ്സിലാക്കാതെ സേഫ്സോണിൽ ഇരുന്ന് ധീരയായ ഒരു സ്ത്രീയെ അപമാനിക്കുന്ന പ്രബുദ്ധരേ, നിങ്ങളുടെ യഥാർത്ഥ പ്രശ്നം സ്ത്രീകളോടുള്ള വിരോധം മാത്രമാണ്. ട്രക്ക് ചെയ്യുന്ന ഒരാൾ കൂട്ടംതെറ്റി ഒറ്റപ്പെട്ടാൽ അയാളെ രക്ഷപ്പെടുത്താൻ ഫോറസ്റ്റ് വകുപ്പിന് സ്&zwnj;ക്വാഡുകൾ ഉണ്ട്. മല കയറാൻ ഒരുങ്ങുന്നവർ ഇതുപോലെയുള്ള അപായങ്ങൾ ഏത് നിമിഷവും മുന്നിൽ കണ്ടുതന്നെയാണ് പുറപ്പെടുന്നത്.&lt;/p&gt;&lt;p&gt;ഒരു പണിയുമില്ലാതെ വെറുതെ കമന്&zwj;റ് ഇടാൻ ആർക്കും കഴിയും പക്ഷേ, നാലുദിവസം അരലിറ്റർ വെള്ളവുമായി വന്യമൃഗങ്ങളുള്ള കാട്ടിൽ ഒറ്റയ്ക്ക് അതിജീവിക്കാൻ കഴിയുകയെന്നത് നിസ്സാരകാര്യമല്ല. ശരണ്യക്ക് അഭിവാദ്യങ്ങൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ദു&zwj;ർഗ്ഗാ പ്രസാദിന്&zwj;റെ ഫേസ് ബുക്ക് കുറിപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Balu KG</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/durga-prasad-says-escaping-from-the-deep-forest-is-no-easy-task-articleshow-vm9p3do"/>
        </item>
        <item>
            <title><![CDATA[അമ്മാവന്മാരുടെ അലമാര കണ്ട് ആശ്ചര്യപ്പെട്ട പെൺകുട്ടി, തീരാത്ത വായനയിലൂടെ ഇന്നും സഫിയ ബീവിയുടെ ലോകസഞ്ചാരം]]></title>
            <link>https://www.asianetnews.com/web-exclusive-magazine/safia-beevi-76-year-old-reader-life-long-love-for-books-articleshow-vzdb3w4</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/safia-beevi-76-year-old-reader-life-long-love-for-books-articleshow-vzdb3w4</guid>
            <pubDate>Sun, 11 Jan 2026 18:39:16 +0530</pubDate>
            <description><![CDATA[&lt;p&gt;എപ്പോഴും വായിക്കാന്&zwj; ഇഷ്ടപ്പെടുന്നൊരു 76 -കാരി. അതാണ് സഫിയ ബീവി. വായനയോടുള്ള തന്&zwj;റെ ഇഷ്ടത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിനോട് മനസ് തുറക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kepjfpt6w8qmj2sjntzf7et4,imgname-73b8f90f-52a2-4103-a8c3-ac771bfeb773-1768136629062.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എഴുത്തുകാരിയായ കെ. ആർ മീര ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ഫോട്ടോ. തന്റെ പുതിയ പുസ്തകമായ 'കലാച്ചി' വായിക്കുന്ന സഫിയ ബീവി. എഴുത്തുകാരി സോണിയ റഫീഖിന്റെ ഉമ്മ കൂടിയാണ് ഈ 76 -കാരി. വായനയോട് എന്നും ആർത്തിയുള്ള ആ പഴയ അധ്യാപികയ്ക്ക് പുസ്തകങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകുമെന്നൊരു തോന്നലിന്റെ പുറത്താണ് അവരെ കാണാനായി ഇറങ്ങിപ്പുറപ്പെട്ടത്. അല്ലെങ്കിലും ഓരോ മനുഷ്യരും ഓരോ പുസ്തകങ്ങളല്ലേ? മനുഷ്യരേക്കാൾ, അവരുടെ ജീവിതത്തേക്കാൾ മുന്തിയ ഏത് കലയുണ്ട് ഭൂമിയിൽ?&lt;/p&gt;&lt;p&gt;&lt;strong&gt;That&rsquo;s the thing about books. They let you travel without moving your feet -Jhumpa Lahiri&lt;/strong&gt;&lt;/p&gt;&lt;p&gt;'പുസ്തകം വായിക്കുന്ന എത്രയോ പേരുണ്ട് ഈ ലോകത്ത്? ഞാനായിട്ടിപ്പോ അതിനെക്കുറിച്ചെന്ത് പറയാനാ?' സഫിയ ബീവിയുടെ ആദ്യത്തെ ചോദ്യം തന്നെ അതായിരുന്നു. ആരും ശല്ല്യപ്പെടുത്താനില്ലാതെ തന്റെ വീട്ടിലിരുന്ന് വായിക്കാൻ മാത്രമിഷ്ടപ്പെടുന്നൊരു വായനക്കാരിയുടെ പരിഭവമുണ്ട് ആ ചോദ്യത്തിൽ. എങ്കിലും, പുസ്തകങ്ങളെ തേടി നമ്മൾ പോയില്ലെങ്കിലും അതിലെ ആ മാന്ത്രികലോകം ചിലപ്പോഴൊക്കെ നമ്മെ തേടിയെത്തുമെന്നതാണ് സത്യം. ആ കഥ സഫിയ ബീവി പറയുക തന്നെ ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;അമ്മാവന്മാരുടെ ബുക്ക് ഷെൽഫ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി വെറും രണ്ട് വർഷത്തിന് ശേഷം മാത്രം പിറന്നൊരു പെൺകുട്ടി. വളർന്നത്, കൂളത്തൂപ്പുഴയെന്ന മലയോരഗ്രാമത്തിൽ. ഒമ്പത് മക്കളിൽ മൂത്തവൾ. ഉമ്മയുടെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ്. കമ്മ്യൂണിസ്റ്റുകാരനായ വാപ്പ. വാപ്പയുടെ നാടായ കിളിമാനൂരായിരുന്നു സഫിയ ജനിച്ചത്. എന്നാൽ, സ്കൂളിൽ ചേർക്കേണ്ടുന്ന പ്രായമായപ്പോഴേക്കും ഉമ്മയുടെ നാടായ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയെന്ന മലയോരഗ്രാമത്തിലെത്തി. (അങ്ങനെ എത്താനും ഒരു കാരണമുണ്ട്. ആ കഥ പിന്നെ പറയാം.) സൗകര്യങ്ങളൊന്നുമില്ലാത്ത ആ കുഞ്ഞുഗ്രാമത്തിൽ അമ്മാവന്മാരും ഉമ്മയുടെ അനിയത്തിമാരും ഒക്കെയടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബത്തിന്റെ ഭാഗമായിരുന്നു സഫിയയുടെ കുടുംബവും. ഒരുപക്ഷേ, അത് തന്നെയാവണം വായനയുടെ അറ്റവും അതിരുമില്ലാത്ത ലോകത്തിലേക്ക് കുഞ്ഞുസഫിയയുടെ കൈപിടിച്ചിട്ടുണ്ടാവുക.&lt;/p&gt;&lt;p&gt;''അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെങ്കിലും ഉമ്മയും വായിക്കാനിഷ്ടമുള്ള ആളായിരുന്നു. എന്നാൽ, വലിയൊരു കൂട്ടുകുടുംബത്തിലെ ഉത്തരവാദിത്തങ്ങളെല്ലാമുള്ള ഒരു സ്ത്രീയുടെ പരിമിതിക്കുള്ളിലായിരുന്നു അവരുടെ വായന. അന്ന് വീട്ടിൽ ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്. അതെല്ലാം പക്ഷേ അമ്മാവന്മാരുടേതായിരുന്നു. അവരുടെ ബുക്ക് ഷെൽഫ് നിറയെ പുസ്തകങ്ങളായിരുന്നു.''&lt;/p&gt;&lt;p&gt;വായന തുടങ്ങിയ കാലത്തെ ഒരു തട്ടലും തടയലുമില്ലാതെ സഫിയ ഓർത്തെടുത്തു. അമ്മാവന്മാരെല്ലാം വിദ്യാഭ്യാസമുള്ളവരായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അവർ പുറത്തേക്ക് പോയപ്പോഴാണ് ആ പുസ്തകങ്ങളിലേക്ക് സഫിയയുടെ കണ്ണും മനസും ചെന്നെത്തുന്നത്. ഒരമ്മാവനെ വീട് നോക്കാനേല്പിച്ച് മറ്റ് അമ്മാവന്മാർ ദൂരദേശങ്ങളിലേക്ക് പോയപ്പോൾ അവരുടെ പുസ്തകഷെൽഫുകളിലെ മറഞ്ഞിരിക്കുന്ന അതുവരെ പരിചയമില്ലാതിരുന്ന ലോകത്തേക്കായിരുന്നു സഫിയയുടെ മൗനസഞ്ചാരം.&lt;/p&gt;&lt;p&gt;''ആദ്യമൊക്കെ വെക്കേഷൻ കാലമാകുമ്പോൾ ഓടാനും ചാടാനും മറ്റ് കുട്ടികൾക്കൊപ്പം കളിക്കാനും ഒക്കെ പോകും. എന്നാൽ, ഒരു ഏഴാം ക്ലാസൊക്കെ ആയപ്പോഴേക്കും പുസ്തകം പയ്യെപ്പയ്യെ ആകർഷിച്ച് തുടങ്ങി. കളിക്കാനൊന്നും പോകണ്ട, എവിടെയെങ്കിലും ഇരുന്നു വായിച്ചാൽ മതി എന്നായി. അങ്ങനെ, അമ്മാവന്മാരുടെ ഷെൽഫിലുള്ള ഓരോ പുസ്തകവുമെടുത്ത് വായിക്കാൻ തുടങ്ങി. ഒറ്റയിരിപ്പിൽ തന്നെ ഒരുപാട് വായിച്ചിരുന്ന കാലമായിരുന്നു അത്. തീർന്നുപോകല്ലേ എന്ന് ആശിച്ചുകൊണ്ടാണ് ഓരോ പുസ്കവും വായിക്കുക. 'സിൻബാദിന്റെ കപ്പൽ യാത്രകൾ' ഒക്കെ അന്നാണ് വായിച്ചത്. ഉമ്മയും നന്നായി വായിക്കും. ഉമ്മ വായിച്ച ശേഷമാണ് ആ പുസ്തകം ഞാൻ വായിക്കുന്നത്.''&lt;/p&gt;&lt;p&gt;&lt;strong&gt;അണ്ടർ ദ ഗ്രീൻവുഡ് ട്രീ- ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിശാല ലോകം&lt;/strong&gt;&lt;/p&gt;&lt;p&gt;നാട്ടിൻപുറത്ത് വളർന്ന ഏതൊരു വായനക്കാരിക്കുമുണ്ടാകും 'മ വാരിക'കൾ ഒളിപ്പിച്ച് വായിച്ചിരുന്നൊരു കാലം. അടുക്കളയിലെ കരിപിടിച്ച പാത്രങ്ങൾക്കിടയിൽ പൂഴ്ത്തിവച്ച, കുട്ടികൾക്ക് നിഷിദ്ധമായിരുന്ന പുസ്തകങ്ങൾ കട്ടുവായിച്ചിരുന്ന കാലം.&lt;/p&gt;&lt;p&gt;''അന്ന് 'മനോരമ' പോലെയുള്ള മ വാരികകൾ കിട്ടും. ഉമ്മയും ഉമ്മയുടെ അനിയത്തിമാരുമൊക്കെ ഈ വാരികകൾ വായിക്കും. എന്നാൽ, ഞങ്ങൾ കുഞ്ഞുങ്ങൾക്ക് ഇത്തരം പുസ്തകങ്ങളൊന്നും വായിക്കാൻ തരില്ല. 'അത് പൈങ്കിളി കഥകളാണ്, കുട്ടികൾ വായിക്കേണ്ടതില്ല' എന്നതാണ് കാരണം. എങ്കിലും, ഞാനത് ഒളിച്ചിരുന്ന് വായിക്കും. വായനയിലങ്ങനെ നല്ല വായന ചീത്ത വായന എന്നൊന്നുമില്ലായിരുന്നു. ആ വീട്ടിൽ കിട്ടുന്നതെന്തും, ഒരു കുഞ്ഞുകഷ്ണം കടലാസാണെങ്കിലും വായിച്ചിരുന്ന കാലമാണത്. പിന്നീടാണ്, മുട്ടത്തു വർക്കിയുടെ പുസ്തകങ്ങളൊക്കെ വായിക്കുന്നത്. ഹൈസ്കൂളിൽ എത്തിയപ്പോൾ കേരള കൗമുദിയുടെ പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ സാറിന്റെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. അന്നും ഇന്നും എന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ അദ്ദേഹമാണ്. 'നനഞ്ഞുപോയി, എങ്കിലും ജ്വാല' അതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമായിരുന്നു. 'നിറമില്ലാത്ത മാരിവില്ല്', 'സഹ്യാദ്രി സാനുക്കളിൽ' തുടങ്ങിയ ഒരുപാട് പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ആർത്തിയോടെ വായിച്ചത് ഇന്നും ഓർക്കുന്നുണ്ട്.''&lt;/p&gt;&lt;p&gt;''അന്നൊക്കെ പഠിക്കുന്നത് മലയാളം മീഡിയത്തിലാണ്. അതിനാൽ വായിക്കുന്നതെല്ലാം മലയാളം പുസ്തകങ്ങളായിരുന്നു. എന്നാൽ, പ്രീഡിഗ്രി കഴിഞ്ഞതോടെയാണ് ഇംഗ്ലീഷ് പുസ്തകം വായിക്കാൻ തുടങ്ങുന്നത്. തോമസ് ഹാർഡിയുടെ 'അണ്ടർ ദ ഗ്രീൻവുഡ് ട്രീ' (Under the Greenwood Tree- Thomas Hardy) എന്ന പുസ്തകം വായിച്ചത് ഇപ്പോഴും ശരിക്കും ഓർമ്മയുണ്ട്. ഹാർഡി തന്നെ സൃഷ്ടിച്ച 'വെസെക്സ്' എന്ന സാങ്കല്പികഭൂമികയിൽ നടക്കുന്ന കഥ. ഗ്രാമവും ഗ്രാമീണരും പ്രണയവുമൊക്കെയുള്ള നോവലായിരുന്നു അത്. അതിൽ ലയിച്ചുലയിച്ചങ്ങനെയിരുന്നാണ് വായിക്കുന്നത്. എഴുന്നേൽക്കാനെ തോന്നുന്നില്ല. എവിടെയും പോവാനും തോന്നുന്നില്ല. അന്ന് ഇംഗ്ലീഷ് വായിച്ചാൽ എല്ലാമൊന്നും മനസിലാവില്ല. മനസിലാവാത്തത് പിന്നെയും പിന്നെയും വായിക്കും. പിന്നീട്, കുറേ കാലത്തിന് ശേഷം തോമസ് ഹാർഡിയുടെ ഇതേ പുസ്തകം ഞാൻ വീണ്ടും വായിച്ചിട്ടുണ്ട്.''&lt;/p&gt;&lt;p&gt;''പിന്നെ, ഷേക്സ്പിയറിന്റെ കൃതികൾ - 'ദി മർച്ചന്റ് ഓഫ് വെനീസ്' (The Merchant of Venice), 'ഒഥെല്ലോ' (Othello) തുടങ്ങിയ പുസ്തകങ്ങളെല്ലാം അന്ന് വായിച്ചു. അതുപോലെതന്നെ, മലയാളം പുസ്തകങ്ങളും വായിക്കുന്നുണ്ട്.''&lt;/p&gt;&lt;p&gt;&lt;strong&gt;എഴുതാനുള്ള ശ്രമം&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;A writer is a reader moved to emulation -Saul Bellow&lt;/strong&gt;&lt;/p&gt;&lt;p&gt;നേരം കിട്ടുമ്പോഴെല്ലാം വായിച്ചിരുന്നൊരാൾ. അങ്ങനെയൊരാൾക്ക് ഏതെങ്കിലും ഒരു നിമിഷം എഴുതണം എന്ന് തോന്നിക്കാണില്ലേ? സഫിയ ബീവിയും അങ്ങനെയൊരു ശ്രമം നടത്തിയിരുന്നതായി കേട്ടിരുന്നു എന്നാണ് മകൾ സോണിയ തന്നെ പറയുന്നത്.&lt;/p&gt;&lt;p&gt;''പ്രീഡിഗ്രി ഒക്കെ പഠിക്കുമ്പോഴാണ്. നോട്ടുപുസ്തകത്തിന്റെ ബാക്കിവരുന്ന കടലാസിലൊക്കെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. രഹസ്യമായിട്ടായിരുന്നു അന്നത്തെ എഴുത്ത്. എന്നാൽ, അനിയത്തി ഇതെല്ലാം കണ്ടുപിടിക്കും. ഞാൻ കുളിക്കാനൊക്കെ പോകുമ്പോഴായിരിക്കും അവളിത് എടുക്കുന്നത്. അല്ലെങ്കിൽ എന്നോട് ചോദിക്കും, 'അതൊന്ന് താ ഞാനൊന്ന് വായിച്ചുനോക്കട്ടെ' എന്ന്. അവളത് വാപ്പയെ കാണിക്കുമോ എന്നുള്ള പേടിയായിരുന്നു എനിക്ക്. വാപ്പയറിഞ്ഞാൽ തീർന്നു. എന്റെ പഠനം നിർത്തിക്കളയുമോ എന്ന് പേടിയായി. 'പഠനമാണ് പ്രധാനം, ബാക്കിയെല്ലാം അതിൽ നിന്നും നമ്മുടെ ശ്രദ്ധ മാറ്റുന്ന കാര്യങ്ങളാണ്' എന്നാണ് എപ്പോഴും വാപ്പ പറയാറുള്ളത്. അതുകൊണ്ട് വാപ്പയറി&zwj;ഞ്ഞാൽ പഠനം വരെ നിർത്താനും മതി എന്ന് പേടിച്ച് എഴുതിയിരുന്നത് ഞാൻ തന്നെ കീറിക്കളയാൻ തുടങ്ങി. പിന്നെപ്പിന്നെ കീറിക്കളയാനായി എഴുതാതെയുമായി.&lt;/p&gt;&lt;p&gt;&lt;strong&gt;മകളുടെ പഠനം- കർക്കശക്കാരനായ വാപ്പയുടെ സ്വപ്നം&lt;/strong&gt;&lt;/p&gt;&lt;p&gt;അന്നത്തെ കാലത്ത് കുളത്തൂപ്പുഴ പോലൊരു ഗ്രാമത്തിൽ വളർന്ന പെൺകുട്ടി, ബിരുദവും ബിരുദാനന്തരബിരുദവും എംഫിലും കഴിഞ്ഞതെങ്ങനെയെന്ന്, 27 -ാമത്തെ വയസിൽ പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപികയായി മാറിയതെങ്ങനെയെന്ന് ചെറിയൊരു കൗതുകം തോന്നി. അതിനുപിന്നിൽ കർക്കശക്കാരനും കമ്മ്യൂണിസ്റ്റുകാരനുയ ഒരു വാപ്പയുണ്ടെന്ന് സഫിയ ബീവി തന്നെ പറഞ്ഞു.&lt;/p&gt;&lt;p&gt;''വീട്ടിലെ മൂത്ത ആളായിരുന്നു ഞാൻ. അതിൽ രണ്ടുപേർ ആൺകുട്ടികൾ, ബാക്കിയെല്ലാം പെൺകുട്ടികൾ. എന്ത് തന്നെയായാലും മക്കൾ വിദ്യാഭ്യാസം നേടണം എന്നത് വാപ്പയ്ക്ക് വലിയ നിർബന്ധമായിരുന്നു. മലയോരപ്രദേശത്തെ മുസ്ലിം കുടുംബം എന്നതൊന്നും എന്റെ പഠനം പിന്നോട്ടുപോകാൻ കാരണമായില്ല. വളരെ ചെറിയ പ്രായത്തിലാണ് എന്നെ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നത്. അന്ന് അവിടുത്തെ ഹെഡ്മാസ്റ്റർ ചോദിച്ചത്, 'ഒരു തൊട്ടിലും കൂടി കൊണ്ടു വരാത്തതെന്ത്' എന്നാണ്. എനിക്കവിടെ അഡ്മിഷൻ തരില്ല എന്ന് തന്നെ ഹെഡ്മാസ്റ്റർ വാശി പിടിച്ചു. എന്നാൽ, വാപ്പയ്ക്കും വാശിയായിരുന്നു. ഒടുവിൽ, വാപ്പ ആരെയൊക്കെയോ കണ്ടാണ് അഡ്മിഷൻ ശരിയാക്കുന്നത്. അന്ന് വാപ്പയ്ക്ക് റേഷൻകടയുണ്ട്. രാത്രി വന്നു കഴി&zwj;ഞ്ഞാൽ ഉപദേശമാണ്. എനിക്ക് 10 വയസൊക്കെ ഉള്ളപ്പോൾ തന്നെ എന്നെ വിളിച്ച് വാപ്പ പറയും, 'പഠനമായിരിക്കണം നിനക്ക് ഏറ്റവും വലുത്. നിന്റെ താഴെ ആറ് പെൺകുട്ടികൾ കൂടിയുണ്ട്. നിന്റെ ചുവട് തെറ്റിയാൽ അവർ കൂടിയാണ് വീണുപോകുന്നത്, അവർക്കെല്ലാം നീയാവണം മാതൃക'. ''&lt;/p&gt;&lt;p&gt;&lt;strong&gt;കിളിമാനൂരിൽ നിന്നും കുളത്തൂപ്പുഴയിലേക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;കുളത്തൂപ്പുഴയെന്ന ഗ്രാമത്തിലെത്തിയതിന് പിന്നിലൊരു കഥയുണ്ടെന്ന് പറ&zwj;ഞ്ഞില്ലേ? സഫിയയുടെ വാപ്പയുടെ പാർട്ടി പ്രവർത്തനമാണ് കുടുംബത്തെ കിളിമാനൂരിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് പറിച്ചുനട്ടത്.&lt;/p&gt;&lt;p&gt;''അന്ന് രഹസ്യമായിട്ടാണ് പാർട്ടി പ്രവർത്തനം. സഖാക്കളെല്ലാം ഒളിവിൽ പോകുന്ന കാലം. അന്ന് ഞങ്ങൾ കിളിമാനൂര് വാപ്പയുടെ വീട്ടിലായിരുന്നു താമസം. ഇഎംഎസ് നമ്പൂതിരിപ്പാട്, എകെജി ഇവരൊക്കെ വരുമ്പോൾ മീറ്റിംഗ് നടക്കും. അതിലൊക്കെ വാപ്പ പോയി പങ്കെടുക്കും. ഉമ്മയ്ക്ക് ഇത് വലിയ പേടിയായിരുന്നു. പട്ടം താണുപ്പിള്ളയുടെ സമയത്ത് നടന്ന ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. തമിഴ്നാട്ടിലെ ഗൂർഖ പട്ടാളത്തെയൊക്കെ ഇറക്കിയ സമയമാണ്. വലിയ പ്രശ്നങ്ങൾ നടക്കുകയാണ്. വാപ്പയും അറസ്റ്റിലായി. അറസ്റ്റ് കഴിഞ്ഞ് പിറ്റേന്ന് തന്നെ വിട്ടു. എന്നാൽ, വാപ്പ വീട്ടിലെത്തിയത് വല്ലാത്ത അവസ്ഥയിലായിരുന്നു. ഉമ്മയാണെങ്കിൽ ആകെ തളർന്നുപോയി. അതോടെയാണ് ഉമ്മ നാട്ടിലേക്ക് പോണം, ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് പറഞ്ഞു വാശിപിടിക്കുന്നത്. അങ്ങനെ, ഞങ്ങൾ ഉമ്മയുടെ നാടായ കുളത്തൂപ്പുഴയിലെത്തി.''&lt;/p&gt;&lt;p&gt;&lt;strong&gt;'പട്ടിണിസമര'ത്തിലൂടെ നേടിയ എംഎ&lt;/strong&gt;&lt;/p&gt;&lt;p&gt;''വാപ്പയ്ക്കിഷ്ടം സയൻസായിരുന്നു. എന്നാൽ, അന്ന് ട്യൂഷൻ സൗകര്യം ഒന്നുമില്ല. അതുകൊണ്ട് ഡിഗ്രിക്ക് ഞാൻ തിരഞ്ഞെടുത്തത് പൊളിറ്റിക്കൽ സയൻസാണ്. അന്ന് അതിന്റെ പേരിൽ വാപ്പ കുറേ വഴക്കിട്ടു, ഒരുതരത്തിലും സമ്മതിക്കുന്നില്ല. അങ്ങനെ തർക്കം നീണ്ടപ്പോൾ പ്രിൻസിപ്പലാണ് പറയുന്നത്, 'അവള് പൊളിറ്റിക്കൽ സയൻസ് എടുത്ത് പഠിക്കട്ടെ, നമുക്കിവളെ ഒരു നബീസത്ത് ബീവിയാക്കാം' എന്ന്. അങ്ങനെയാണ് പൊളിറ്റിക്കൽ സയൻ&zwnj;സ് എടുക്കുന്നത്. വാപ്പയ്ക്ക് തീരെ താല്പര്യമില്ല. അന്ന് വീട്ടിൽ എത്തീട്ടും എന്നെ വഴക്ക് പറഞ്ഞു കൊണ്ടേയിരുന്നു.''&lt;/p&gt;&lt;p&gt;''എന്നാൽ, ബിഎ കഴിഞ്ഞപ്പോൾ ഇനി പഠിക്കാൻ പോകണ്ട, മതി പഠിച്ചത് എന്നായി എല്ലാരും. കാരണം, അന്നത്തെ കാലത്ത് അത് അത്യാവശ്യം നല്ല വിദ്യാഭ്യാസമായി. മാത്രമല്ല, ബിഎ പഠിക്കുന്നത് അഞ്ചൽ സെന്റ്. ജോൺസ് കോളേജിലാണ്. അവിടെ എംഎ പൊളിറ്റിക്കൽ സയൻസില്ല. ഒരുപാട് ദൂരെ വിട്ട് പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. ഒരു വർഷം അങ്ങനെ പഠിക്കാൻ പോവാതെ വീട്ടിലിരുന്നു. അത് കഴിഞ്ഞ് സുഹൃത്തുക്കളെല്ലാം വന്ന് പഠനത്തിന്റെ കാര്യം പറയും. പിറ്റത്തെ വർഷം അഡ്മിഷനൊക്കെ ആയപ്പോഴേക്കും എനിക്ക് സങ്കടം കൂടിക്കൂടി വന്നു. എനിക്കും പഠിക്കണം എന്നായി. പക്ഷേ, ഒരുതരത്തിലും വീട്ടിൽ സമ്മതിക്കുന്നില്ല. അങ്ങനെ ഒരുദിവസം മുഴുവനും ഞാൻ പട്ടിണി കിടന്നു. പഠിക്കണമെന്ന് പറഞ്ഞ് കരഞ്ഞു. എല്ലാവരും വന്ന് കഴിക്കാൻ നിർബന്ധിക്കും. അനിയത്തിയൊക്കെ കഴിക്കാൻ എന്തെങ്കിലും കൊണ്ടുവന്ന് തരും. പക്ഷേ, ഞാനൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. അപ്പോഴാണ് ഇളയ അമ്മാവൻ വീട്ടിലേക്ക് വരുന്നത്. അദ്ദേഹത്തിനന്ന് കേരള യൂണിവേഴ്സിറ്റിയുടെ ഈവനിംഗ് കോളേജിലായിരുന്നു ജോലി. അമ്മാവനും എന്റെ ഈ പ്രതിഷേധം കാണുന്നുണ്ട്. അമ്മാവൻ പോയി പിറ്റത്തെ ആഴ്ച വരുമ്പോൾ കോളേജിൽ നിന്നുള്ള അഡ്മിഷൻ ഫോം കൊണ്ടുവന്നു. സർട്ടിഫിക്കറ്റിന്റെ കോപ്പിയൊക്കെ എടുത്തു. അങ്ങനെ കാര്യവട്ടം ക്യാംപസിൽ അഡ്മിഷൻ ശരിയാക്കി.''&lt;/p&gt;&lt;p&gt;&lt;strong&gt;വായനയ്ക്കൊരു അർദ്ധവിരാമം&lt;/strong&gt;&lt;/p&gt;&lt;p&gt;ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതൊന്നിനെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ തോന്നുന്ന അപൂർണത. കോടാനുകോടി സ്ത്രീകളുടെ നിസ്സഹായത! എം എയും വിവാഹവും ഒക്കെ കഴി&zwj;ഞ്ഞ് ജോലിയും കുടുംബവും കുട്ടികളുമൊക്കെ ആയപ്പോൾ പുസ്തകങ്ങളോട് ഗുഡ്ബൈ പറയേണ്ടി വന്നു സഫിയ ബീവിക്കും. വലിയ പ്രയാസമായിരുന്നു വായനയില്ലാത്ത കാലമെന്ന് ഇന്നവർ ഓർത്തെടുക്കുന്നു. എങ്കിലും, അധ്യാപികയുടെ വേഷം അവരെ മടുപ്പിച്ചില്ല. തികഞ്ഞ ഊർജ്ജത്തോടെ, ഇഷ്ടത്തോടെയാണവർ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ടീച്ചറായത്.&lt;/p&gt;&lt;p&gt;''അധ്യാപികയായി പോകുന്നത് ഒരു 27 വയസൊക്കെ ആകുമ്പോഴാണ്. ഭയങ്കര ടെൻഷനായിരുന്നു അന്ന്. ആദ്യമായിട്ടാണ് അധ്യാപികയുടെ വേഷമിടുന്നത്. കുട്ടികളെ എങ്ങനെ അഭിമുഖീകരിക്കണം എന്നറിയില്ല. ഇന്നത്തെ പോലെയല്ല. ഗ്രാമപ്രദേശത്ത് നിന്നുള്ള നല്ല പൊക്കവും വണ്ണവുമൊക്കെയുള്ളവരാണ് അന്ന് വിദ്യാർത്ഥികൾ. പ്രായമൊക്കെ തോന്നും. പേടിച്ചാണ് ഞാൻ ചെല്ലുന്നത്. ഡിഗ്രി ആദ്യ ബാച്ച് കുട്ടികളാണ്. മറ്റ് സ്റ്റാഫൊക്കെ എന്നോട് പറയുന്നുണ്ട്. 'ഒന്നും പേടിക്കണ്ട. ധൈര്യമായി ചെന്നാൽ മതി' എന്നൊക്കെ. ക്ലാസിൽ ചെന്നതേ വളരെ പതുക്കെ പേടിച്ച് പേടിച്ചാണ്. ചെന്ന് കയറിയപ്പോഴേക്കും എല്ലാവരും 'ഗുഡ് മോർണിംഗ്' ഒക്കെ പറഞ്ഞു. പരിചയപ്പെട്ട് വരുമ്പോഴേക്കും അവർ ഇങ്ങോട്ട് ചോദ്യമായി. 'കല്ല്യാണം കഴിഞ്ഞോ, കുട്ടികളുണ്ടോ' ഒക്കെ അറിയണം. നല്ല വിദ്യാർത്ഥികളായിരുന്നു എല്ലാം. രണ്ടാം ദിവസം തൊട്ട് തന്നെ അവരുമായി നല്ല സൗഹൃദമായി. ഞാൻ ക്ലാസിൽ പോകും മുമ്പ് അവർ വന്ന് എന്റെ ബുക്കൊക്കെ എടുത്തുകൊണ്ടുപോകും, ഞാൻ കയ്യുംവീശി ക്ലാസിൽ ചെന്നാൽ മതി. അന്നത്തെ വിദ്യാർത്ഥികളിൽ പലരും ഇപ്പോൾ ജോലിയിൽ നിന്നൊക്കെ റിട്ടയറായി. അവർ പലരും എന്നെ കാണാൻ ഇപ്പോഴും വരാറുണ്ട്.''&lt;/p&gt;&lt;p&gt;''പക്ഷേ, വിവാഹവും കുട്ടികളും ജോലിയും ഒക്കെ ആയപ്പോൾ വായന നിന്നുപോയി. രാവിലെ നേരെ കോളേജിലോട്ട് പോകും. ജോലി കഴിഞ്ഞ് തിരികെ എത്തിയാൽ കുട്ടികളെ നോക്കണം. മകൾ ഇരുന്ന് പഠിക്കുകയൊക്കെ ചെയ്യും. എന്നാൽ, മകൻ അങ്ങനെയല്ല. ഞാൻ വരുന്നതും നോക്കിയിരിക്കും. പഠിപ്പിക്കുമ്പോ തന്നെ നൂറുകൂട്ടം കാര്യങ്ങൾ ചെയ്തോണ്ടിരിക്കും. അതെല്ലാം കഴിഞ്ഞ് കിടന്നുറങ്ങി പിറ്റേന്ന് രാവിലെ വീണ്ടും പോണം. കോളേജിലാക്കാണെങ്കിൽ നല്ല ദൂരവുമുണ്ട്.''&lt;/p&gt;&lt;p&gt;തന്റെ ജീവിതത്തിൽ ഒരുപാട് സമയം ഇങ്ങനെ യാത്ര ചെയ്ത് തന്നെ കളഞ്ഞിട്ടുണ്ട് എന്ന് പറയുന്നു സഫിയ ബീവി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഇപ്പോഴാണ് ഞാനെന്റെ ജീവിതം ജീവിക്കുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;ജീവിതത്തിന്റെ ഏറിയ പങ്കും മറ്റുള്ളവർക്കായി ജീവിച്ച് ഒടുവിൽ റിട്ടയർമെന്റ് കഴിഞ്ഞപ്പോൾ സഫിയ ബീവി ഒന്നും നോക്കിയില്ല. പിന്നീടങ്ങോട്ട് വായനയോട് വായനയായിരുന്നു. അവിടെ മാറിയ കാലമോ ടിവിയോ, സിനിമയോ, സീരിയലോ ഒന്നും അവരെ ആകർഷിക്കുകയോ തടയുകയോ ചെയ്തില്ല. ആ പഴയ സ്കൂളുകാരിയുടെ അതേ ആവേശത്തോടെ അവർ പുസ്തകങ്ങളിലൊളിച്ചിരുന്നു. എല്ലാവരും നാടുകൾ നടന്നുകാണാനിഷ്ടപ്പെടുമ്പോൾ കഥകളിലുള്ള നാടുകളെ കണ്ണടച്ചിരുന്ന് തന്റേതായ രീതിയിൽ സങ്കല്പിച്ച് കാണാനായിരുന്നു സഫിയ ബീവിക്കിഷ്ടം. അതിനേക്കാൾ വലിയ യാത്രയൊന്നും അവർക്കില്ലത്രെ.&lt;/p&gt;&lt;p&gt;''യാത്രകളൊന്നും എന്നെ ഒരുപാട് സന്തോഷിപ്പിക്കാറില്ല. പണ്ടൊക്കെ കുടുംബത്തോടൊപ്പം യാത്ര പോകും. ചിലപ്പോൾ മടുപ്പ് തോന്നും. എന്നാൽ, വായന മടുപ്പിക്കാറേയില്ല. ഏറ്റവും സന്തോഷം തരുന്നത് വായനയാണ്. അത് തന്നെയാണ് യാത്രയും ഇഷ്ടവും എല്ലാം. റിട്ടയർമെന്റിന് ശേഷമാണ് വീണ്ടും വായന തുടങ്ങുന്നത്. പിന്നീട് നിർത്തിയിട്ടേയില്ല. ഒരു പുസ്തകം കയ്യിൽ കിട്ടിയാൽ അത് തീരും വരെ വേഗത്തിൽ വായിക്കും. ഇനിയെന്ത് ഇനിയെന്ത് എന്ന് അറിയാനുള്ള ആകാംക്ഷയുണ്ടാവും. എന്നാൽ, അത് തീർന്ന് കഴിയുമ്പോ തോന്നും, അത്ര വേഗത്തിൽ വായിക്കേണ്ടായിരുന്നു എന്ന്. കഴിഞ്ഞു കഴിഞ്ഞാൽ ഇനിയെന്ത് എന്ന വിഷമമാണ്. അടുത്ത പുസ്തകത്തിലേക്ക് കടക്കുമ്പോഴാണ് വീണ്ടും സമാധാനമാകുന്നത്. മോനും മോളും ഒക്കെ പുസ്തകങ്ങൾ കൊണ്ടുത്തരും. മോള് പുറത്താണല്ലോ. അവൾക്കുള്ള പുസ്തകങ്ങളെല്ലാം ഇവിടേക്കാണ് വരുന്നത്. അതെല്ലാം ഞാൻ വായിക്കും. അങ്ങനെയാണ് 'കലാച്ചി'യും വായിക്കുന്നത്. മീരയുടെ 'ആരാച്ചാരും' നേരത്തെ വായിച്ചതാണ്. എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്.''&lt;/p&gt;&lt;p&gt;''പുസ്തകങ്ങളിൽ ഏറെ പ്രിയം ഖാലിദ് ഹൊസൈനിയുടെ, ഓർഹാൻ പാമുക്കിന്റെ ഒക്കെ പുസ്തകങ്ങളാണ്. കൈറ്റ് റണ്ണർ (The Kite Runner) ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ്. 'ആൻഡ് ദ മൗണ്ടയിൻ എക്കോഡും' (And the Mountains Echoed) അതുപോലെ തന്നെ, പാമുക്കിന്റെ 'സ്നോ', 'മൈ നെയിം ഈസ് റെഡ്' എന്നിവയെല്ലാം പ്രിയപ്പെട്ട പുസ്തകങ്ങൾ തന്നെ. നാദിയ ഹാഷിമിയുടെ 'എ ഹൗസ് വിത്തൗട്ട് വിൻഡോ' (A House without Windows- Nadia Hashimi) ആണ് മറ്റൊരു പ്രിയപ്പെട്ട പുസ്തകം. 'കലാച്ചി' വായിക്കുന്നതിന് തൊട്ടുമുമ്പ് വായിച്ചത് പൗലോ കൊയ്ലോയുടെ 'ബൈ ദ റിവർ പീഡ്ര ഐ സാറ്റ് ഡൗൺ ആൻഡ് വെപ്റ്റ്' (By the River Piedra I Sat Down and Wept) എന്ന പുസ്തകമാണ്. മനസ് നിറഞ്ഞ് വായിച്ചൊരു പുസ്തകമാണത്.''&lt;/p&gt;&lt;p&gt;പുസ്തകങ്ങളെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ നിർത്താതെ മിണ്ടുന്ന, എല്ലാ കൗതുകങ്ങളും തെളിയുന്ന കണ്ണുള്ളൊരു കുഞ്ഞായി സഫിയാ ബീവി മാറുന്നത് കാണാം.&lt;/p&gt;&lt;p&gt;&lt;strong&gt;മകളെഴുതിയതില്&zwj; ഇഷ്ടപുസ്തകം&lt;/strong&gt;&lt;/p&gt;&lt;p&gt;മകൾ സോണിയ റഫീഖിന്റെ ഇഷ്ടപുസ്തകം ഏതെന്ന് ചോദിച്ചപ്പോൾ അത് ആദ്യ നോവലായ 'ഹെർബേറിയം' തന്നെ. മകൾ എഴുതുന്നത് അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും സഫിയ ബീവി പറയുന്നു.&lt;/p&gt;&lt;p&gt;''ചെറുപ്പത്തിലൊന്നും അവൾ എഴുതിക്കണ്ടിട്ടേയില്ല. വെള്ളായണി കാർഷിക കോളേജിൽ പഠിക്കുന്ന സമയത്താണ് എഴുതിയത് എനിക്ക് കാണിച്ചുതരുന്നത്. വായിച്ചു നോക്കിയപ്പോൾ കൊള്ളാമെന്നു തോന്നി. ശൈലിയൊക്കെ നല്ലതാണ്. അപ്പോൾ തന്നെ ഞാനത് പറയുകയും ചെയ്തു. അവൾ എഴുതുന്നതിൽ സന്തോഷം തോന്നി.''&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;സഫിയ ബീവി, സോണിയ റഫീഖ്&lt;/p&gt;&lt;p&gt;'മമ്മിക്ക് ഒരിക്കൽ കൂടി എഴുതാനൊരു ശ്രമം നടത്തിക്കൂടേ' എന്ന് ചോദിച്ചപ്പോൾ ചിരിയോടെ മറുപടി. തനിക്ക് വായിച്ചോണ്ടിരുന്നാൽ മതി.&lt;/p&gt;&lt;p&gt;''ഒന്നും വായിക്കാനില്ലാത്ത അവസ്ഥ വളരെ പ്രയാസമാണ്. സമയം പോലും നീങ്ങില്ല. എന്തെങ്കിലും വായിക്കാൻ കിട്ടിയിരുന്നെങ്കിലെന്ന് തോന്നും, വായിച്ചുകൊണ്ടിരുന്ന കാലത്തും, വായിക്കാനാവാതിരുന്ന കാലത്തും എല്ലാ കാലത്തും അത് അങ്ങനെ തന്നെയായിരുന്നു. ഇപ്പോഴെനിക്ക് തിരക്കുകളില്ല, ആരേയും നോക്കേണ്ടതില്ല, ഇപ്പോഴാണ് ഞാനെന്റെ ജീവിതമൊന്ന് ജീവിക്കുന്നത്. ആ ജീവിതത്തിൽ, എന്റെ വീടിന്റെ സ്വസ്ഥതയിലിരുന്ന് പറ്റാവുന്നത്രയും പുസ്തകങ്ങൾ വായിക്കണം.''&lt;/p&gt;&lt;p&gt;ഒരുപാടൊന്നും യാത്ര ചെയ്തിട്ടില്ലാത്ത ആ 76 -കാരിയുടെ മുഖത്ത് അനേകദേശങ്ങൾ താണ്ടി, അനേകജീവിതങ്ങൾ കണ്ടറിഞ്ഞ് വന്നൊരു സഞ്ചാരിയുടെ പാകതയും ശാന്തതയും കണ്ടതിന്റെ രഹസ്യം ഇപ്പോഴാണ് എനിക്ക് പിടികിട്ടിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Rini Raveendran</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/safia-beevi-76-year-old-reader-life-long-love-for-books-articleshow-vzdb3w4"/>
        </item>
        <item>
            <title><![CDATA['ഇനിയും പഠിക്കണോ, കല്യാണം കഴിച്ച് അടങ്ങിയൊതുങ്ങി ജീവിക്കൂ' എന്ന് സമൂഹം, പക്ഷേ മകളെ ചേർത്തുപിടിച്ച് ഉമ്മ, ജസീല പഠിപ്പിക്കുന്ന പാഠം]]></title>
            <link>https://www.asianetnews.com/web-exclusive-magazine/inspiring-story-of-jaseela-jannath-securing-upsc-rank-397-articleshow-wid6o5q</link>
            <guid isPermaLink="true">https://www.asianetnews.com/web-exclusive-magazine/inspiring-story-of-jaseela-jannath-securing-upsc-rank-397-articleshow-wid6o5q</guid>
            <pubDate>Sun, 08 Mar 2026 11:17:13 +0530</pubDate>
            <description><![CDATA[&lt;p&gt;യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 397 -ാം റാങ്ക് എന്ന നേട്ടവുമായി ചരിത്രം കുറിച്ച മിടുക്കി. കേരളത്തിന്&zwj;റെ ജസീല ജന്നത്ത്. തന്&zwj;റെ യാത്രാവഴികളെ കുറിച്ച് &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിനോട്&lt;/strong&gt; സംസാരിക്കുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk5zkw80ph9jqddx6jb1569z,imgname-648142330-1260118652762110-5961439516025817775-n-1772948680960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;'കണ്ണുകൾക്ക് കാണാനാവാത്ത ലോകത്താണ് അവൾ ജീവിച്ചത്; എന്നാൽ മനക്കണ്ണുകൊണ്ട് അവൾ കണ്ട സ്വപ്നങ്ങൾക്ക് സൂര്യനേക്കാൾ പ്രഭയുണ്ടായിരുന്നു...'&lt;/strong&gt;&lt;/p&gt;&lt;p&gt;കോഴിക്കോട് വടകരയുടെ മണ്ണിൽ നിന്ന് ഉയർന്നു വന്ന ജസീല ജന്നത്ത് പി. തകർത്തെറിഞ്ഞത് കാഴ്ചയുടെ പരിമിതികളെ മാത്രമല്ല, ഒരു ഭിന്നശേഷിക്കാരിക്ക് അസാധ്യമെന്ന് സമൂഹം വിധിയെഴുതിയ പതിവ് ധാരണകളെ കൂടിയാണ്. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 397 -ാം റാങ്ക് എന്ന നേട്ടവുമായി ഈ മിടുക്കി ചരിത്രമെഴുതിയപ്പോൾ, ലോകം തിരിച്ചറിഞ്ഞത് ഒന്നുമാത്രം; കാഴ്ചയല്ല, കാഴ്ചപ്പാടാണ് വിജയത്തിന്റെ യഥാർത്ഥ ഇന്ധനം!&lt;/p&gt;&lt;p&gt;&lt;strong&gt;തളരാത്ത പോരാളി&lt;/strong&gt;&lt;/p&gt;&lt;p&gt;ജന്മനാ കാഴ്ചയുടെ വെളിച്ചം കുറവായിരുന്നിട്ടും, സ്വപ്നങ്ങൾക്ക് നിറം നൽകുന്നതിൽ ജസീല ഒരിക്കലും പിശുക്ക് കാണിച്ചില്ല. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കെത്താനായി മൂന്നു തവണ അവൾ പടവെട്ടി. ഓരോ പരാജയവും അവളിലെ പോരാളിയെ കൂടുതൽ കരുത്തുറ്റതാക്കുകയായിരുന്നു. 'പരിമിതികൾ ശരീരത്തിലല്ല, മനസ്സിലാണ്' എന്ന തിരിച്ചറിവ് ഓരോ നിമിഷവും അവളെ മുന്നോട്ട് നയിച്ചു. തളരാതെ, പതറാതെ അവൾ നടത്തിയ ആ യാത്ര, പ്രതിസന്ധികളിൽ തകർന്നുപോകുന്ന ഓരോരുത്തർക്കും ഒരു പാഠപുസ്തകമാണ്. ഓരോ തവണയും നേരിട്ട തിരിച്ചടികളിൽ തളരാതെ, തന്റെ കുറവുകളെ കരുത്താക്കി മാറ്റിയ ജസീലയ്ക്ക് സോഷ്യോളജി ആയിരുന്നു ഐച്ഛിക വിഷയം. സ്ത്രീ കേന്ദ്രീകൃത വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജസീല തന്നെപോലെ അരികുവത്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാനും ക്രിയാത്മകമായി ഇടപെടാനും കഴിയണമെന്ന വലിയ ലക്ഷ്യവുമായാണ് സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്. 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള വ്യക്തി എന്ന നിലയിൽ വലിയ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന് മുന്നേറാൻ ജസീലയ്ക്ക് സാധിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;മകളുടെ ​ഗോൾകീപ്പറായ ഉമ്മ&lt;/strong&gt;&lt;/p&gt;&lt;p&gt;ഇപ്പോൾ 30 -കാരിയായ ജസീലയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് അവളുടെ ചുറ്റുമുള്ള സ്നേഹത്തിന്റെ ലോകമാണ്. പ്രത്യേകിച്ച്, പ്രതിസന്ധികളുടെ കനൽപാതകളിൽ അവൾക്ക് തണലായി നിന്നത് ഉമ്മ സൈനബയും സഹോദരിമാരുമാണ്. ജീവിതത്തിൽ ജസീല നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാഴ്ചപരിമിതിയായിരുന്നില്ല, മറിച്ച് പെൺകുട്ടി എന്ന നിലയിൽ സമൂഹം അവളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച നിബന്ധനകളായിരുന്നു. 'ഇനിയും പഠിക്കണോ, കല്യാണം കഴിച്ച് അടങ്ങി ഒതുങ്ങി ജീവിക്കൂ' എന്ന ഉപദേശങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു. എന്നാൽ, ആ വാക്കുകളെ ജസീലയുടെ ഗോൾ പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ അനുവദിക്കാതെ, ഒരു മികച്ച ഗോൾകീപ്പറെപ്പോലെ അവൾക്ക് പ്രതിരോധം തീർത്തത് അവളുടെ ഉമ്മയായിരുന്നു.&lt;/p&gt;&lt;p&gt;2018 -ൽ ഉപ്പ കുഞ്ഞബ്ദുള്ളയുടെ വിയോഗം ജസീലയുടെ കുടുംബത്തെ വലിയൊരു ശൂന്യതയിലേക്ക് തള്ളിയിട്ടിരുന്നു. താങ്ങും തണലും ഇല്ലാതായ ആ വേദനയിലും ജസീലയുടെ സ്വപ്നങ്ങൾക്കും പഠനത്തിനും ഒരു കുറവും വരാതെ നോക്കാൻ ഉമ്മ കാണിച്ച മനക്കരുത്ത് ചെറുതല്ല. മകളുടെ കണ്ണുകൾക്ക് പകരം ലോകത്തെ കാണാനും, അവൾക്ക് വഴികാട്ടിയാകാനും ഉമ്മയും സഹോദരിമാരായ ജസീറ, ജാസ്മിൻ, ജസീന എന്നിവരും ഒറ്റക്കെട്ടായി നിന്നു.&lt;/p&gt;&lt;p&gt;ഓരോ തവണ പരീക്ഷ എഴുതുമ്പോഴും, വീഴ്ചകൾ സംഭവിക്കുമ്പോഴും, 'നീ മുന്നോട്ട് നടക്കൂ, ഞങ്ങളുണ്ട് നിന്റെ കൂടെ' എന്ന് അവർ നൽകിയ ഉറപ്പാണ് ജസീലയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. വിവാഹമെന്ന സമ്മർദ്ദത്തിന് വഴങ്ങാതെ, മകളുടെ കഴിവിൽ വിശ്വസിക്കാനും, ആത്മവിശ്വാസത്തോടെ അവളെ ലോകത്തേക്ക് ഇറക്കിവിടാനും ഉമ്മ കാണിച്ച ധൈര്യം, ഒരു പെൺകുട്ടിയുടെ വിജയത്തിൽ കുടുംബത്തിന്റെ പങ്കെന്താണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അറിവിന്റെ പുതിയ വഴികൾ&lt;/strong&gt;&lt;/p&gt;&lt;p&gt;കണ്ണുകൾക്ക് കാണാൻ കഴിയാത്ത അക്ഷരങ്ങളെ ജസീല തന്റെ കേൾവിശക്തി കൊണ്ടും മനക്കരുത്തുകൊണ്ടും ഹൃദിസ്ഥമാക്കി. ഓഡിയോ ലേണിംഗും വോയിസ്-ടു-ടെക്സ്റ്റ് സാങ്കേതികവിദ്യയും അവൾക്ക് കൂട്ടായി. സൈലം ഐഎഎസിന്റെ കൈത്താങ്ങും, ഒപ്പം സ്വന്തമായ പരിശ്രമവും ചേർന്നപ്പോൾ, വടകരയുടെ മകൾ സിവിൽ സർവീസിന്റെ ഉന്നതങ്ങളിലേക്ക് നടന്നുകയറി. ജസീലയുടെ വിജയത്തെക്കുറിച്ച് സൈലം ഐഎഎസിന്റെ അക്കാദമിക് ഹെഡ് അസീം അക്രം പങ്കുവെക്കുന്നത് ഇങ്ങനെയാണ്: ''ജസീല ഇത്തവണ സിവിൽ സർവീസിൽ കയറണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ജസീലയോട് ചോദിച്ചു, 'എന്തിനാണ് സിവിൽ സർവീസിലേക്ക് വരാൻ ആഗ്രഹിക്കുന്നത്?' എന്ന്. അപ്പോൾ ജസീല നൽകിയ മറുപടി, 'സാർ, എന്നെപ്പോലുള്ളവർക്കായി എനിക്കെന്തെങ്കിലും ചെയ്യണം' എന്നായിരുന്നു. ഇന്ന് ജസീല വിചാരിച്ചത് പോലെ തന്നെ സിവിൽ സർവീസ് സ്വന്തമാക്കിയിരിക്കുന്നു. ഇനി അവളുടെ ആ​ഗ്രഹങ്ങൾ സഫലമാകട്ടെ. ജസീലയുടെ ഈ യാത്രയിൽ സൈലം ഐഎഎസിന് ഒരു ഭാഗമാകാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട്.&quot;&lt;/p&gt;&lt;p&gt;&lt;strong&gt;അരികുവൽക്കരിക്കപ്പെട്ടവരോട് ഒരുവാക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;തന്നെപ്പോലെ കാഴ്ചയുടെ പരിമിതികളുള്ള സുഹൃത്തുക്കളോട് ജസീലയ്ക്ക് പറയാനുള്ളത് ഒന്നുമാത്രം; നിങ്ങളുടെ ലോകം നിങ്ങളുടെ കണ്ണുകളിലല്ല, നിങ്ങളുടെ ഉള്ളിലെ വെളിച്ചത്തിലാണ്. സമൂഹം നമ്മളെ നോക്കിക്കാണുന്ന രീതിയെക്കാൾ പ്രധാനമാണ്, നമ്മൾ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നത്. സമൂഹത്തിന്റെ സഹതാപമല്ല, നമ്മുടെ ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. 'ഇതൊക്കെ നമുക്ക് പറ്റുന്ന കാര്യമാണോ?' എന്ന് പലപ്പോഴും ചുറ്റുമുള്ളവർ ചോദിച്ചേക്കാം, ചിലപ്പോൾ നമ്മുടെ മനസ്സ് പോലും അത് സംശയിച്ചേക്കാം. പക്ഷേ, ആ സംശയങ്ങളെയാണ് നമ്മൾ തകർക്കേണ്ടത്. സാങ്കേതികവിദ്യയുടെ കാലമാണിത്. വിവരങ്ങൾ തേടിയെത്താൻ ഇന്ന് നൂറ് വഴികളുണ്ട്. നമ്മുടെ പരിമിതികളെ തടസ്സങ്ങളായി കാണാതെ, അതിനെ മറികടക്കാനുള്ള പുതിയ വഴികൾ കണ്ടെത്തുക എന്നതാണ് പ്രധാനം.&lt;/p&gt;&lt;p&gt;ഒരു കാര്യം കൂടി, മുഖ്യധാരയിൽ നിന്ന് മാറിനിൽക്കാൻ നമുക്ക് അവകാശമില്ല. കാരണം, നമ്മുടെ ശബ്ദവും നമ്മുടെ കാഴ്ചപ്പാടും ഈ സമൂഹത്തിന് ആവശ്യമാണ്. ഭിന്നശേഷിക്കാരായ നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഏറ്റവും നന്നായി മനസ്സിലാക്കാൻ നമുക്കേ കഴിയൂ. അതുകൊണ്ട്, മടിച്ചു നിൽക്കാതെ മുന്നോട്ട് വരിക. നിങ്ങൾ സ്വപ്നം കാണാൻ തുടങ്ങിയാൽ, ആ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള കരുത്ത് പ്രപഞ്ചം തന്നെ നിങ്ങൾക്ക് നൽകും. ഞാൻ ഇവിടെ എത്തിയെങ്കിൽ, നിങ്ങളും തീർച്ചയായും എത്തിച്ചേരും. നമ്മൾ ഒരുമിച്ച് ചരിത്രം കുറിക്കേണ്ടവരാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;അക്കാദമിക് യാത്ര&lt;/strong&gt;&lt;/p&gt;&lt;p&gt;ജസീലയുടെ വിജയം പെട്ടെന്നുണ്ടായ ഒന്നല്ല. കഠിനാധ്വാനവും അസാമാന്യമായ ബുദ്ധിശക്തിയും കൈമുതലായുള്ള ഒരു അക്കാദമിക് ജീവിതമായിരുന്നു അവളുടേത്. വില്ല്യാപ്പള്ളി സ്കൂളിൽ നിന്ന് മികച്ച വിജയത്തോടെയാണ് ജസീല പത്താം ക്ലാസും ഹയർ സെക്കണ്ടറിയും പൂർത്തിയാക്കിയത്. പരിമിതികളെ മറികടന്ന് ഉന്നത വിജയം നേടിയ അന്നേ അവൾ തന്റെ ലക്ഷ്യം ഉറപ്പിച്ചിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത് ജസീലയുടെ ഭാഷാപരമായ കഴിവിനും ആശയവിനിമയ മികവിനും വലിയ അടിത്തറ നൽകി. മുംബൈയിലെ പ്രശസ്തമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയതാണ് ജസീലയുടെ ജീവിതത്തിലെ വഴിത്തിരിവ്. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ വേദനകളും പ്രശ്നങ്ങളും അടുത്തുനിന്ന് പഠിക്കാൻ ഈ വിദ്യാഭ്യാസം അവളെ പ്രാപ്തയാക്കി. ഈ സാമൂഹിക ബോധമാണ് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് അവളെ കൂടുതൽ ദൃഢനിശ്ചയത്തോടെ നയിച്ചത്. എംഎസ്ഡ&zwj;ബ്ല്യു (MSW) പഠനകാലത്താണ് ജസീല സിവിൽ സർവീസ് എന്ന സ്വപ്നം നെഞ്ചിലേറ്റുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ വേദനകൾ നേരിട്ട് കണ്ടറിഞ്ഞ ആ നാളുകളിൽ അവൾ ഒരു തീരുമാനമെടുത്തു: 'സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ പോലും, തന്റെ ജീവിതം സമൂഹത്തിലെ അവഗണിക്കപ്പെട്ടവർക്കും സ്ത്രീകൾക്കുമായി സമർപ്പിക്കണം'. അധികാരവും പദവിയും ഒരു ലക്ഷ്യമായിരുന്നില്ല, മറിച്ച് താൻ കടന്നുവന്ന വഴികളിലൂടെ മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്നതായിരുന്നു അവളുടെ ആത്യന്തികമായ ലക്ഷ്യം.&lt;/p&gt;&lt;p&gt;വനിതാദിനത്തിൽ വായിച്ചുമറക്കേണ്ട വെറുമൊരു കഥയല്ല. മറിച്ച്, തളർന്നു പോകുന്ന ഓരോ മനസ്സിലേക്കും ആത്മവിശ്വാസത്തിന്റെ തിരിതെളിക്കുന്ന ഒരു വലിയ സന്ദേശമാണ്. കാഴ്ചയിൽ അല്ല, കാഴ്ചപ്പാടിലാണ് യഥാർത്ഥ ശക്തിയെന്ന് ജസീല ജന്നത്ത് ലോകത്തോട് വിളിച്ചു പറയുന്നു. പരിമിതികളിൽ പകച്ചുപോകാതെ തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയപ്പോൾ, അവൾ സ്വയമൊരു പാഠപുസ്തകമായി. സ്വപ്നം കാണാൻ ഭയക്കുന്ന, മടിക്കുന്ന ഓരോ വ്യക്തിയ്ക്കും ജസീല നൽകുന്ന പാഠം ഇതാണ്, 'നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും നേടാൻ നിങ്ങൾക്ക് കരുത്തുണ്ട്. പാതിവഴിയിൽവെച്ച് ഉപേക്ഷിച്ച് മടങ്ങരുത്, നിങ്ങളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ ലോകം വഴിമാറും, തീർച്ച.'&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-exclusive-magazine</category>
            <dc:creator>Rintu John</dc:creator>
            <atom:link href="https://www.asianetnews.com/web-exclusive-magazine/inspiring-story-of-jaseela-jannath-securing-upsc-rank-397-articleshow-wid6o5q"/>
        </item>
    </channel>
</rss>
