<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 05 Apr 2026 10:45:54 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-specials-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[തന്‍റെ വിവാഹ സ്യൂട്ട് ധരിച്ച് അച്ഛന്‍റെ ആദ്യ വിമാനയാത്ര; മകന്‍റെ വൈകാരിക കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/father-takes-first-flight-wearing-his-wedding-suit-sons-emotional-note-goes-viral-articleshow-1s9e61i</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/father-takes-first-flight-wearing-his-wedding-suit-sons-emotional-note-goes-viral-articleshow-1s9e61i</guid>
            <pubDate>Fri, 03 Apr 2026 10:45:55 +0530</pubDate>
            <description><![CDATA[ഇൻഡോറിലെ ദുർഗേഷ് ഓജ തന്&zwj;റെ അച്ഛനെ ആദ്യമായി വിമാനത്തിൽ കൊണ്ടുപോയ ഹൃദയസ്പർശിയായ അനുഭവം ലിങ്ക്ഡ്ഇനിൽ പങ്കുവച്ചു. ഈ പ്രത്യേക യാത്രയ്ക്കായി അച്ഛൻ ധരിച്ചത് മകന്&zwj;റെ വിവാഹ സ്യൂട്ടായിരുന്നു. ഈ വൈകാരികമായ കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറലായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn8w2f45qe8rxkpw6hdfrk5c,imgname-durgesh-ojha-s-father-s-first-flight-trip-1775193111685.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഇൻഡോറിലെ ഹൈബ്രിഡ് ഇന്റർനെറ്റ് എന്ന കമ്പനിയുടെ സ്ഥാപകനായ ദുർഗേഷ് ഓജ, തന്&zwj;റെ ലിങ്ക്ഡ്ഇനിൽ ആദ്യ വിമാന യാത്രയ്ക്കായി അച്ഛൻ, തന്&zwj;റെ വിവാഹ സ്യൂട്ട് ധരിച്ചെത്തിയെന്ന ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ചു. ജീവിതത്തിന്&zwj;റെ ഉയരങ്ങളിലേക്ക് കടക്കുമ്പോൾ അച്ഛനമ്മമാരെ പുതിയ ലോകം കാണിക്കുന്നത് ഇന്നൊരു ട്രെന്&zwj;റാണ്. ജീവിതകാലം മുഴുവനും കുട്ടികൾക്കായി മാറ്റിവച്ച അച്ഛനെ പുതിയ ലോകം കാണിക്കാനായി ദുർഗേഷ് ഓജ അദ്ദേഹത്തെ ആദ്യ വിമാനയാത്രയ്ക്കായി കൊണ്ട് പോയി. ആ അനുഭവ വിവരണം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;അച്ഛന്&zwj;റെ ആദ്യ വിമാനയാത്ര&lt;/strong&gt;&lt;/h2&gt;&lt;p&gt;അച്ഛൻ മുമ്പൊരിക്കലും വിമാനത്തിൽ കയറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ അച്ഛന്&zwj;റെ ആദ്യ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോളുണ്ടായ അനുഭവത്തെ കുറിച്ചാണ് അദ്ദേഹം തന്&zwj;റെ കുറിപ്പിൽ വിശദീകരിച്ചത്. യാത്രയുടെ ഓരോ ചെറിയ വിശദാംശങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചു. ജീവിതത്തിന്&zwj;റെ മുഴുവൻ ലക്ഷ്യവും മാതാപിതാക്കൾക്ക് തിരികെ നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്&zwj;റെ ആദ്യ വിമാനയാത്രയ്ക്ക് അച്ഛൻ ഒരു സ്യൂട്ട് ധരിച്ചിരുന്നത് തന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് ഇതുവരെ എത്തിപ്പിടിക്കാനാവാത്ത ഒരു ലോകത്തേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്&zwj;റെ വസ്ത്രമെന്നും ദുർഗേഷ് ഓജ പറഞ്ഞു. അച്ഛന് വിമാന യാത്രയിലെ കാഴ്ചകൾ ആസ്വദിക്കാനായി ജനാലയ്ക്കരികിലുള്ള സീറ്റ് തന്നെ തെരഞ്ഞെടുത്തു. അച്ഛൻ ശ്രദ്ധിക്കുമെന്ന് ഉറപ്പില്ലെങ്കിലും വിമാനത്തിലെ ഏറ്റവും നല്ല ഭക്ഷണം തന്നെ ബുക്ക് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;തന്&zwj;റെ വിവാഹ സ്യൂട്ട് ധരിച്ച് അച്ഛൻ&lt;/strong&gt;&lt;/h3&gt;&lt;p&gt;വിമാനയാത്രയുടെ ദിവസമെത്തിയപ്പോൾ അച്ഛൻ ആ പ്രത്യേക അവസരത്തിനായി ഒരുങ്ങിയത് തന്നെ അത്ഭുതപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലും അച്ഛൻ ഒരു സ്യൂട്ട് വാങ്ങിയിട്ടില്ല. എന്തിന് പാന്&zwj;റും ഷർട്ടും പോലും അദ്ദേഹം കുടുംബത്തിലെ പ്രത്യേക അവസരങ്ങൾക്കായി മാറ്റിവച്ചിരുന്നു. എന്നാൽ, തന്&zwj;റെ ആദ്യ വിമാനയാത്രയ്ക്കായി അദ്ദേഹം ഒരു സ്യൂട്ട് ധരിച്ചിരുന്നു. അത് തന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തി. കാരണം ആ സ്യൂട്ട് 2023 -ൽ തന്&zwj;റെ വിവാഹത്തിന് ധരിച്ചിരുന്നതാണെന്നും അത് അദ്ദേഹത്തിന് ഏറെ യോജിച്ചിരുന്നെന്നും ഓജ കൂട്ടിച്ചേർത്തു. വിമാനയാത്രയ്ക്ക് ശേഷമുള്ള രണ്ട് മൂന്ന് ദിവസങ്ങൾ, വിമാനം എങ്ങനെ പറന്നുയരുന്നു, ഭക്ഷണം എങ്ങനെ വിളമ്പുന്നു എന്നിവയുൾപ്പെടെ വിമാനത്തിലെ ഓരോ ചെറിയ വിശദാംശങ്ങളും അച്ഛൻ സ്വന്തം നാട്ടിലുള്ള ആളുകളെ വിളിച്ച് വിവരിക്കുകയായിരുന്നു. അച്ഛന്&zwj;റെ ചിത്രം പങ്കുവച്ച് കൊണ്ട് ഈ ചിത്രത്തിലേക്ക് നോക്കുമ്പോൾ ജീവിതത്തിന്&zwj;റെ മുഴുവൻ പോയിന്&zwj;റും ഇതാണെന്ന് തന്നെ ഓർമ്മപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിങ്ക്ഡ്ഇനിൽ ദുർഗേഷ് ഓജയുടെ കുറിപ്പ് വൈറലായി. നിരവധി പേർ തങ്ങളുടെ സ്നേഹവും അഭിനന്ദവും കുറിച്ചു. അച്ഛനമ്മമാർ തങ്ങളെ എത്രമാത്രം കരുതലോടെയാണ് വള&zwj;ർത്തുന്നതെന്നും എന്നാൽ പല മക്കളും അവരുടെ വാർദ്ധക്യകാലത്ത് തിരിഞ്ഞ് നോക്കാറില്ലെന്നും ചിലർ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/father-takes-first-flight-wearing-his-wedding-suit-sons-emotional-note-goes-viral-articleshow-1s9e61i"/>
        </item>
        <item>
            <title><![CDATA[32 വർഷത്തെ ദുരൂഹത: കുതിരാലയത്തിലേക്ക് പോയ നീലക്കണ്ണുള്ള 13 -കാരി മടങ്ങി വന്നില്ല, ഒടുവിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/web-specials-magazine/13-year-old-christina-marie-plante-missing-32-years-ago-finally-found-alive-articleshow-1zs66bq</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/13-year-old-christina-marie-plante-missing-32-years-ago-finally-found-alive-articleshow-1zs66bq</guid>
            <pubDate>Sat, 04 Apr 2026 21:15:23 +0530</pubDate>
            <description><![CDATA[&lt;p&gt;1994 -ൽ അരിസോണയിൽ നിന്ന് ദുരൂഹമായി കാണാതായ 13 വയസ്സുകാരിയെ 32 വർഷങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. കുതിരാലയത്തിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knchnvm5nvh8fj0kqpgbmd1p,imgname-new-project---2026-04-04t205336.693-1775316430469.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് 13 -ാം വയസ്സിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. അരിസോണയിലെ സ്റ്റാർ വാലിയിൽ നിന്ന് 1994 -ൽ അപ്രത്യക്ഷയായ ക്രിസ്റ്റീന മേരി പ്ലാന്റേയെയാണ് ദശാബ്ദങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. നിഗൂഢതകൾ നിറഞ്ഞ ഈ കേസിൽ തികച്ചും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണിത്. 1994 മെയ് മാസത്തിലാണ് നീലക്കണ്ണുകളും സ്വർണ്ണനിറത്തിലുള്ള മുടിയുമുള്ള ക്രിസ്റ്റീനയെ കാണാതാകുന്നത്. തന്റെ വീടിനടുത്തുള്ള കുതിരലായത്തിലേക്ക് പോയ അവൾ പിന്നീട് മടങ്ങിവന്നില്ല. വെളുത്ത ടി-ഷർട്ടും ബഹുവർണ്ണങ്ങളുള്ള ഷോർട്&zwnj;സും കറുത്ത ടെന്നീസ് ഷൂസുമാണ് അവൾ അവസാനമായി ധരിച്ചിരുന്നതെന്ന് അന്ന് പുറത്തിറക്കിയ കാണാതായവരുടെ പോസ്റ്ററുകളിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയുടെ തിരോധാനം അന്ന് തന്നെ സംശയാസ്പദമായി കണക്കാക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;കാണാതായ കുട്ടികളുടെ ദേശീയ ഡാറ്റാബേസിൽ പേര് ഉൾപ്പെടുത്തിയും രാജ്യമെമ്പാടും ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ വിതരണം ചെയ്തും അന്വേഷണം ഊർജ്ജിതമാക്കി. പതിറ്റാണ്ടുകളോളം ഈ കേസ് ക്ലോസ് ചെയ്യാതെ സജീവമായി തന്നെ നിലനിർത്താൻ ഗില കൗണ്ടി ഷെരീഫ് ഓഫീസ് ശ്രദ്ധിച്ചു. പുതിയ തെളിവുകൾ ലഭിക്കുമ്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ പഴയ രേഖകൾ പുനഃപരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;സാങ്കേതികവിദ്യയിലുണ്ടായ നൂതനമായ പുരോഗതിയാണ് വർഷങ്ങൾ പഴക്കമുള്ള ഈ കേസിൽ പുതിയ വഴിത്തിരിവുണ്ടാക്കാൻ സഹായിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തി. അടുത്തിടെ ലഭിച്ച ഒരു നിർണ്ണായക വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റീനയെ കണ്ടെത്തിയത്. നിലവിൽ കണ്ടെത്തിയ വ്യക്തി ക്രിസ്റ്റീന തന്നെയാണെന്ന് അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;എന്നാൽ, ഇവരെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എങ്ങനെയാണ് കണ്ടെത്തിയതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ക്രിസ്റ്റീനയുടെ സ്വകാര്യതയും താൽപ്പര്യങ്ങളും മുൻനിർത്തി കേസിന്റെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 32 വർഷത്തിന് ശേഷം അവൾ തിരിച്ചെത്തിയത് അവളുടെ കുടുംബത്തിനും അന്വേഷണ സംഘത്തിനും ഒരുപോലെ അത്ഭുതമായിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/13-year-old-christina-marie-plante-missing-32-years-ago-finally-found-alive-articleshow-1zs66bq"/>
        </item>
        <item>
            <title><![CDATA[അധ്യാപനം കൊണ്ട് ജീവിക്കാൻ വയ്യ, ന്യൂയോർക്കിൽ കടക്കെണിയിൽ നിന്നും കരകയറാൻ അധ്യാപികയുടെ പരീക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/web-specials-magazine/pay-off-student-loan-is-difficult-new-york-teacher-earning-from-side-hustle-articleshow-2q5mc4z</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/pay-off-student-loan-is-difficult-new-york-teacher-earning-from-side-hustle-articleshow-2q5mc4z</guid>
            <pubDate>Sat, 04 Apr 2026 20:35:07 +0530</pubDate>
            <description><![CDATA[&lt;p&gt;കുറഞ്ഞ വരുമാനവും ഭീമമായ വിദ്യാഭ്യാസ വായ്പയും കാരണം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ന്യൂയോർക്കിലെ അധ്യാപികയായ ആഷ്ലി അലീഷ്യ. ഈ പ്രതിസന്ധിയെ മറികടക്കാന്&zwj; അവര്&zwj; കണ്ടെത്തിയ വഴികളാണ് ഇപ്പോള്&zwj; ശ്രദ്ധേയമാകുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kncgb19xsp0s055r16tc05xn,imgname-new-project---2026-04-04t203235.404-1775315027261.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമേരിക്കയിലെ 17 ശതമാനത്തോളം അധ്യാപകർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ രണ്ടാമതൊരു ജോലി കൂടി ചെയ്യാൻ നിർബന്ധിതരാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടയിലാണ് ആഷ്ലിയുടെ കഥയും ശ്രദ്ധേയമാകുന്നത്. 33-കാരിയായ ആഷ്ലി അലീഷ്യ തന്റെ കരിയർ പ്ലാൻ മാറ്റിവരച്ചതും അങ്ങനെയാണ്. ജീവിതച്ചെലവും വിദ്യാഭ്യാസ വായ്പയും എല്ലാം കൂടി ജീവിതം പ്രയാസകരമാക്കിയപ്പോൾ, കൃത്യമായ പ്ലാനിം​ഗിലൂടെയും അധിക ജോലികളിലൂടെയും തന്റെ വരുമാനം ഇരട്ടിയാക്കുകയായിരുന്നു ആഷ്&zwj;ലി.&lt;/p&gt;&lt;p&gt;2020 -ൽ ന്യൂയോർക്കിൽ മടങ്ങിയെത്തുമ്പോൾ വെറും 50,000 ഡോളറായിരുന്നു ആഷ്ലിയുടെ വാർഷിക വരുമാനം. വാടകയും ചെലവുകളും കഴിഞ്ഞാൽ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥ. ഈ പ്രതിസന്ധി മറികടക്കാൻ അവർ തന്റെ സ്പെഷ്യലൈസേഷൻ മാറ്റി. നിലവിൽ ഒരു ചാർട്ടർ സ്കൂളിൽ ലാംഗ്വേജ് സ്പെഷ്യലിസ്റ്റായി ജോലി നേടുകയും ചെയ്തു. ഇതോടെ ശമ്പളം 90,000 ഡോളറായി ഉയർന്നു. തന്റെ ഭാഷാപ്രാവീണ്യം ഉപയോഗിച്ച് ഹിസ്പാനിക് കമ്മ്യൂണിറ്റിയിലെ കുട്ടികളെ സഹായിക്കുന്നതിനൊപ്പം, ഇതിൽ നിന്ന് വലിയൊരു തുക സമ്പാദിക്കാനും ആഷ്&zwj;ലിക്ക് സാധിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഉപരിപഠനത്തിനായി എടുത്ത 92,000 ഡോളറിന്റെ കടബാധ്യതയായിരുന്നു ആഷ്ലിയുടെ മറ്റൊരു പ്രതിസന്ധി. ഇത് വേഗത്തിൽ തീർക്കാനായി അവർ മറ്റൊരു ജോലി കൂടി കണ്ടെത്തി. മെന്റൽ ഹെൽത്ത് കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ആഷ്ലി, വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും തെറാപ്പി അസോസിയേറ്റായി ജോലി ചെയ്യുന്നു. മണിക്കൂറിന് 55 ഡോളറാണ് (ഏകദേശം 4,500 രൂപ) ഇതിലൂടെ അവർ സമ്പാദിക്കുന്നത്. വരുമാനം കൂട്ടുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ആഷ്ലി ശ്രദ്ധിച്ചു. ന്യൂയോർക്കിലെ അമിതമായ വാടകയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് തുണയായത് 'ഹൗസിംഗ് ലോട്ടറി'യാണ്. ചെറിയ നിരക്കിൽ ഇതിലൂടെ താമസസൗകര്യം ലഭ്യമായി. നിലവിൽ തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം വായ്പാ തിരിച്ചടവിനായി മാറ്റിവെക്കുന്ന ആഷ്ലി, അടുത്ത നാല് വർഷത്തിനുള്ളിൽ കടമെല്ലാം തീർത്ത് സ്വന്തമായി സമ്പാദ്യം തുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/pay-off-student-loan-is-difficult-new-york-teacher-earning-from-side-hustle-articleshow-2q5mc4z"/>
        </item>
        <item>
            <title><![CDATA['കമ്പനിയെ വളർത്തിയത് ജീവനക്കാർ, യുദ്ധ സാഹചര്യത്തിൽ കൈവിടില്ലെ'ന്ന് ഇന്ത്യക്കാരനായ ഉടമ; തൊഴിലാളികൾക്ക് ജോലി സുരക്ഷാ ഉറപ്പ്]]></title>
            <link>https://www.asianetnews.com/web-specials-magazine/danube-group-founder-says-he-wonot-lay-off-employees-during-a-war-like-crisis-articleshow-35gi2qm</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/danube-group-founder-says-he-wonot-lay-off-employees-during-a-war-like-crisis-articleshow-35gi2qm</guid>
            <pubDate>Thu, 02 Apr 2026 12:26:43 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും തന്&zwj;റെ 6,000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പ് നൽകി ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകൻ റിസ്&zwnj;വാൻ സാജൻ. പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്നും ശമ്പളം കൃത്യസമയത്ത് നൽകുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6fm5g349pxcr9y4fhgqpkv,imgname-rizwan-sajan-1775112951299.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പ&lt;/strong&gt;ശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തന്&zwj;റെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി മാതൃകയാകുകയാണ് പ്രമുഖ ഇന്ത്യൻ ശതകോടീശ്വരനും ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനുമായ റിസ്&zwnj;വാൻ സാജൻ. മേഖലയിലെ സംഘർഷങ്ങൾ തന്&zwj;റെ സ്ഥാപനത്തിലെ 6,000 -ത്തിലധികം വരുന്ന ജീവനക്കാരുടെ ജോലിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. സമൂഹ മാധ്യമ പ്ലാറ്റ്&zwnj;ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;യുദ്ധം പോലൊരു പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;നല്ല സമയങ്ങളിൽ എല്ലാവരും വളർച്ചയെക്കുറിച്ച് സംസാരിക്കും. എന്നാൽ, പ്രയാസകരമായ സമയങ്ങളിലാണ് നിങ്ങളുടെ മൂല്യങ്ങൾ പരീക്ഷിക്കപ്പെടുന്നത്,&quot; സാജൻ തന്&zwj;റെ ഇന്&zwj;സ്റ്റാഗ്രാമിൽ എഴുതി. ഡാന്യൂബ് ഗ്രൂപ്പിനെ ഇന്നത്തെ നിലയിൽ കെട്ടിപ്പടുത്തത് ജീവനക്കാരുടെ കഠിനാധ്വാനമാണെന്നും അതിനാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുക എന്നത് തന്&zwj;റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയിൽ പിരിച്ചുവിടലുകൾ ഉണ്ടാവില്ലെന്നും എല്ലാ ജീവനക്കാർക്കും ശമ്പളം കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Rizwan Sajan (@rizwan.sajan)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;മനുഷ്യസ്&zwnj;നേഹിയെന്ന് നെറ്റിസെന്&zwj;സ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ജീവനക്കാരെ ചേർത്തുപിടിക്കാനുള്ള റിസ്&zwnj;വാൻ സാജന്&zwj;റെ തീരുമാനത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. &quot;ഇത് വെറും 6,000 ജീവനക്കാരല്ല, മറിച്ച് 6,000 കുടുംബങ്ങളാണ്. നിങ്ങളൊരു യഥാർത്ഥ നായകനാണ്&quot; എന്ന് ഒരാൾ കുറിച്ചു. പലരും ഇതൊരു &quot;യഥാർത്ഥ വിജയം&quot; എന്നാണ് വിശേഷിപ്പിച്ചത്. സ്വന്തം ആളുകൾക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്&zwj;റെ ശൈലിയെ ഒരു മികച്ച മനുഷ്യസ്&zwnj;നേഹിയുടേതെന്നാണ് പലരും അടയാളപ്പെടുത്തിയത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഹാർഡ്&zwnj;വെയർ കടയിൽ നിന്നും ശതകോടീശ്വരനിലേക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;1993 -ൽ ഏതാനും ആയിരം ദിർഹംസുമായി ദുബായിൽ എത്തിയ റിസ്&zwnj;വാൻ സാജന്&zwj;റെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. ഒരു ഹാർഡ്&zwnj;വെയർ കടയിലെ ജോലിയിൽ നിന്നാണ് അദ്ദേഹം തന്&zwj;റെ കരിയർ ആരംഭിച്ചത്. പിന്നീട് ഡാന്യൂബ് എന്ന ചെറിയ ട്രേഡിംഗ് സ്ഥാപനം തുടങ്ങുകയും 2014 -ൽ ഡാന്യൂബ് പ്രോപ്പർട്ടീസ് സ്ഥാപിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ഷാരൂഖ് ഖാന്&zwj;റെ പേരിൽ 55 നിലകളുള്ള വാണിജ്യ ഗോപുരം നിർമ്മിച്ച് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ന് 5.13 ബില്യൺ ദിർഹംസ് വാർഷിക വരുമാനമുള്ള ഡാന്യൂബ് ഗ്രൂപ്പിന് യുഎഇക്ക് പുറമെ ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, ചൈന തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. ഫോബ്&zwnj;സ് മിഡിൽ ഈസ്റ്റിന്&zwj;റെ 2025 -ലെ ഏറ്റവും സ്വാധീനമുള്ള 10 റിയൽ എസ്റ്റേറ്റുകാരിൽ ഒരാളായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/danube-group-founder-says-he-wonot-lay-off-employees-during-a-war-like-crisis-articleshow-35gi2qm"/>
        </item>
        <item>
            <title><![CDATA[33 വർഷം, തട്ടിക്കൊണ്ട് പോയ അനിയനെ തേടി രാജ്യം മൊത്തമലഞ്ഞു; ഒടുവിൽ ചേച്ചിയുടെ കാത്തിരിപ്പിന് അന്ത്യം]]></title>
            <link>https://www.asianetnews.com/web-specials-magazine/after-33-years-of-searching-sister-finds-kidnapped-brother-articleshow-7blcdhz</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/after-33-years-of-searching-sister-finds-kidnapped-brother-articleshow-7blcdhz</guid>
            <pubDate>Fri, 03 Apr 2026 14:24:02 +0530</pubDate>
            <description><![CDATA[കുട്ടിക്കാലത്ത് വേർപിരിഞ്ഞ അനിയനെ 33 വർഷത്തെ തിരച്ചിലിനൊടുവിൽ ചൈനീസ് യുവതിയായ ലി ലിനു കണ്ടെത്തി. അനിയന്&zwj;റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയുമായി നാടുനീളെ അലഞ്ഞ അവർ, പോലീസിന്&zwj;റെ സഹായത്തോടെയാണ് സഹോദരനെ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെ ബന്ധം സ്ഥിരീകരിച്ച ശേഷമുള്ള ഇവരുടെ വൈകാരികമായ പുനഃസമാഗമം സമൂഹ മാധ്യമങ്ങളിൽ വൈറലായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn98qreg4f3wjj7cq622fes6,imgname-chinese-sister-find-her-brother-after-33-years-later-1775206392272.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കമെമ്പാടും കുട്ടികളെ കാണാതാകുന്നത് ഇന്നൊരു പുതിയ വാർത്തയല്ല. മനുഷ്യകടത്തിനായി ഏതാണ്ടെല്ലാ രാജ്യങ്ങളിൽ നിന്നും കുട്ടികലെ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്ന് യുഎന്നിന്&zwj;റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, അവരെ പിന്നിടെപ്പോഴെങ്കിലും കണ്ടെത്തുകയെന്നത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അത്തരമൊരു അനുഭവം ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ അത് വൈറലായി. കുട്ടികളെ കാണാതാകുന്നതിൽ മുന്&zwj;പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ചൈന.&amp;nbsp;&lt;/p&gt;&lt;h2&gt;&lt;strong&gt;അനാഥ ബാല്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ന് 44 വയസുള്ള ലി ലിനും അനുജൻ ലി സിനും യഥാക്രമം 11 ഉം 7 ഉം വയസുള്ളപ്പോൾ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. കാൻസർ ബാധിതയായ അമ്മയുടെ മരണം അച്ഛന്&zwj;റെ മാനസീക നിലയെ ബാധിച്ചു. ഇതോടെ കുട്ടികളെ സംരക്ഷിക്കാൻ ആരുമില്ലാതായി. അക്കാലത്ത് വിശന്നപ്പോൾ ഭക്ഷണത്തിനായി ഇരുവർക്കും ഏറെ അലയേണ്ടിവന്നു. ഒരു മഴക്കാലത്ത് അതുവഴി വന്ന ഒരു ട്രക്കിൽ ഇരുവരും അഭയം തേടി. എന്നാൽ, തങ്ങളെ എന്നെന്നേയ്ക്കുമായി വഴിപിരിക്കുന്ന ഒന്നായിരുന്നു ആ ട്രക്കെന്ന് അപ്പോൾ അവർക്ക് അറിയില്ലായിരുന്നു. ഇരുവരും തീർത്തും അപരിചിതമായ ഒരു നഗരത്തിൽ എത്തപ്പെട്ടു. അവിടെ വച്ച് വിശന്ന് കരഞ്ഞ അനിയന്&zwj;റെ അടുത്തേക്ക് ഒരു അപരിചിതയെത്തി ഒരു കഷ്ണം റൊട്ടി നൽകി. അന്ന് ലി ലിനു അനുജനെ ആ സ്ത്രീയ്ക്കൊപ്പം വിട്ടു. പക്ഷേ, അവരൊരിക്കലും ലി ലിനുവിനെ തേടി വന്നില്ല.&lt;/p&gt;&lt;h3&gt;&lt;strong&gt;പേരും ഊരും മാറി അനിയൻ&lt;/strong&gt;&lt;/h3&gt;&lt;p&gt;തന്&zwj;റെ സംരക്ഷണയിൽ നിൽക്കുമ്പോൾ അനിയനെ അവർ കൊണ്ട് പോയത് ജീവിതകാലം മുഴുവനും താന്നെ കുറ്റബോധത്തോടെ ജീവിക്കാൻ ഇടയാക്കിയെന്ന് പിന്നീട് ലി ലിനും പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്&zwj;ട്ട് ചെയ്യുന്നു. ഇതിനിടെ ലി സിനുവിനെ ഗുവാങ്&zwnj;ഡോങ്ങിലെ ഒരു കുടുംബം ദത്തെടുക്കുകയും ഹാൻ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ഹാൻ അവിടെ നിന്നും രക്ഷപ്പെടാൻ പല തവണ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴൊക്കെ അവന് ക്രൂരമായ പീഢനം ഏൽക്കേണ്ടിവന്നെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. അതേസമയം തന്&zwj;റെ അനിയന്&zwj;റെ കുട്ടിക്കാലത്തെ ഒരു ചിത്രം സൂക്ഷിച്ച് വച്ചിരുന്ന ലി ലിനും അവനെ കണ്ടെത്തുന്നതിനായി തന്&zwj;റെ ജീവിതം തന്നെ മാറ്റി വച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;33 വർഷത്തിനൊടുവിൽ&lt;/strong&gt;&lt;/h3&gt;&lt;p&gt;അനിയനെ കണ്ടെത്തുന്നതിനായി ഏകദേശം ഒരു ദശലക്ഷം യുവാൻ (ഏതാണ്ട് 1,35,000 രൂപ) ചെലവായെന്ന് ലി ലിനു പറയുന്നു. തന്&zwj;റെ അന്വേഷണത്തിനായി ലി ലിനും നിർമ്മാണ തൊഴിലാളിയായും ഹോട്ടൽ ജോലിക്കാരിയായും നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തു. ഓരോ സ്ഥലത്തും അവർ അനിയനെ തിരഞ്ഞ് നടന്നു. ഇതിടെ അനിയനെ തേടി അവർ ചൈനയിലെമ്പാടും അലഞ്ഞു. പോകുന്നിടത്തൊക്കെ അനിയന്&zwj;റെ പഴയ ചിത്രം അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. ഒടുവിൽ ജിയാങ്&zwnj;സി പ്രവിശ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിക്കാലത്തെ ആ ഫോട്ടോ ഉപയോഗിച്ച് ഗ്വാങ്&zwnj;ഡോങ്ങിലെ ഒരാളെ സംശയമുണ്ടെന്ന് അറിയിച്ചു. പിന്നാലെ ലി ലിനുവിന്&zwj;റെയും ഹാനിന്&zwj;റെയും ഡിഎന്&zwj;എ പരിശോധിച്ചപ്പോൾ ഇരുവരും സഹോദരങ്ങളാണെന്ന് തെളിഞ്ഞെന്നും റിപ്പോര്&zwj;ട്ടിൽ പറയുന്നു. തന്&zwj;റെ അനിയനെ കാണാനായി പോലീസ് സ്റ്റേഷനിലേക്ക് അവർ ഒരു ബാഗ് നിറയെ റൊട്ടിയുമായാണ് വന്നത്. ഒരു അപ്പന് വേണ്ടിയാണ് തനിക്ക് അവനെ നഷ്ടപ്പെട്ടതെന്നും ഇനിയൊരിക്കലും അവൻ വിശന്ന് ഇരിക്കരുതെന്നും അവർ പറഞ്ഞു. ഈ സംഭവം കഴിഞ്ഞ മാർച്ച് 23 നാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ദശലക്ഷക്കണക്കിനാളുകളാണ് വാർ&zwj;ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/after-33-years-of-searching-sister-finds-kidnapped-brother-articleshow-7blcdhz"/>
        </item>
        <item>
            <title><![CDATA[അമ്മയ്ക്ക് ഇഷ്ടപ്പെട്ട കണ്ണാടിക്ക് വില ഒരു ലക്ഷം, മടികൂടാതെ വാങ്ങി നൽകി മകൻ; ഈ സ്നേഹം അമ്മ ഒരിക്കലും മറക്കില്ലെന്ന് നെറ്റിസെന്‍സ്]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-post-mother-liked-one-lakh-rupees-glasses-son-bought-it-for-her-without-hesitation-articleshow-9gsv0l6</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-post-mother-liked-one-lakh-rupees-glasses-son-bought-it-for-her-without-hesitation-articleshow-9gsv0l6</guid>
            <pubDate>Thu, 02 Apr 2026 12:03:25 +0530</pubDate>
            <description><![CDATA[ദില്ലി സ്വദേശിയായ സാഹിൽ രാജ് കുമാർ തന്&zwj;റെ അമ്മയ്ക്ക് 1.1 ലക്ഷം രൂപയുടെ കണ്ണട സമ്മാനിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വൈകാരിക അനുഭവമാണ് എക്സിലൂടെ പങ്കുവെച്ചത്. മകന്&zwj;റെ ഉയർന്ന വരുമാനത്തെക്കുറിച്ച് അറിയാതെ, വിലക്കൂടുതൽ കാരണം അമ്മ ആദ്യം നിരസിച്ചെങ്കിലും, ഒടുവിൽ മകന്റെ സ്നേഹത്തിന് മുന്നിൽ സമ്മതിച്ചു. ഈ ഹൃദയസ്പർശിയായ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6e9hf501de0czjasv8efew,imgname-glasses-1775111554533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മാ&lt;/strong&gt;താപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്&zwj;റെ മനോഹരമായ ഒരു കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദിക് ക്രാഫ്റ്റ് (VedicCraft) മാനേജിംഗ് ഡയറക്ടറും ട്രേഡറുമായ സാഹിൽ രാജ് കുമാർ തന്&zwj;റെ അമ്മയുമായിട്ടുണ്ടായ രസകരവും വൈകാരികവുമായ അനുഭവമാണ് എക്സിലൂടെ പങ്കുവെച്ചത്. സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും സ്വന്തം ആവശ്യങ്ങൾക്കായി അനാവശ്യമായി പണം ചിലവാക്കാത്ത സ്വഭാവമായിരുന്നു സാഹിലിന്&zwj;റെ അമ്മയ്ക്ക്. അടുത്തിടെ കണ്ണട വാങ്ങാൻ പോയ അവർ ഒരു ജോഡി കണ്ണട ഇഷ്ടപ്പെടുകയും അത് മകനെ വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. എന്നാൽ, ആ കണ്ണടയുടെ വില ഏകദേശം 1,200 ഡോളർ (ഏകദേശം 1.1 ലക്ഷം രൂപ) ആണെന്ന് അറിഞ്ഞതോടെ, ഇത്രയും വലിയ തുക ചിലവാക്കാൻ അവർ തയ്യാറായില്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;തന്&zwj;റെ സമ്പാദ്യം ആ പരിധികൾ കടന്നെന്ന് മകൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;അമ്മയുടെ സ്വഭാവം അറിയാവുന്ന സാഹിൽ അത് താൻ സമ്മാനമായി വാങ്ങി നൽകാമെന്ന് പറഞ്ഞു. എന്നാൽ, മാസത്തിൽ 5-6 ലക്ഷം രൂപ എങ്കിലും സമ്പാദിക്കുന്ന കാലത്ത് ഇത്തരം ആഡംബരങ്ങൾ വേണ്ടെന്നായിരുന്നു അമ്മയുടെ ഉപദേശം. തന്&zwj;റെ മകൻ ഇതിനോടകം തന്നെ ആ പരിധിക്കപ്പുറം സമ്പാദിക്കുന്നുണ്ടെന്ന് ആ അമ്മ സത്യത്തിൽ അറിഞ്ഞിരുന്നില്ല. താൻ അതിലും വലിയ തുക പ്രതിമാസം സമ്പാദിക്കുന്നുണ്ടെന്ന് അമ്മയെ വിശ്വസിപ്പിക്കാൻ സാഹിലിന് പിന്നീട് 30 മിനിറ്റോളം അമ്മയോട് സംസാരിക്കേണ്ടി വന്നു. ഒടുവിൽ മകന്&zwj;റെ വളർച്ച മനസ്സിലാക്കിയ അമ്മ സന്തോഷത്തോടെ ആ സമ്മാനം സ്വീകരിക്കാൻ തയ്യാറായി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt; my mom doesn&rsquo;t exactly know how much I make.&amp;nbsp;She is well off but never splurges on luxuries for herself.&amp;nbsp;Today she went to buy some glasses, and she VC&rsquo;d me to show some of the pairs.&amp;nbsp;She liked one of them and it was like $1,200 and went like hell nah.&amp;nbsp;I told her to&hellip;&lt;/p&gt;&lt;p&gt;&mdash; Sahil (@vedictrades) April 1, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ഈ സ്നേഹം അമ്മയെന്നും ഓർക്കുമെന്ന് നെറ്റിസെന്&zwj;സ്&lt;/strong&gt;&lt;/h3&gt;&lt;p&gt;സാഹിൽ പങ്കുവെച്ച ഈ കുറിപ്പ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായതെന്ന് മാത്രമല്ല, നിരവധി ആളുകളെ അത് വൈകാരികമായി സ്പർശിക്കുകയും ചെയ്തു.&quot;നിങ്ങൾ ഒരു നല്ല മകനാണ്, എന്&zwj;റെ അമ്മയെ ഈ കഥ ഓർമ്മിപ്പിച്ചു&quot; എന്ന് പലരും കുറിച്ചപ്പോൾ, &quot;അമ്മ ആ കണ്ണട അലമാരയിൽ സൂക്ഷിച്ചുവെച്ച് വരുന്നവരോടൊക്കെ മകൻ വാങ്ങിക്കൊടുത്തതാണെന്ന് അഭിമാനത്തോടെ പറയും&quot; എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. നേരത്തെ, ലക്ഷങ്ങൾ ശമ്പളമുള്ള ഒരു മലയാളി സി.ടി.ഒ തന്&zwj;റെ മക്കളുടെ നാനിമാർക്ക് വേണ്ടി മൗറീഷ്യസിൽ വലിയ തുകയ്ക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്ത വാർത്തയും, 50,000 രൂപയുടെ ഹെയർ ഡ്രയർ വാങ്ങിയ മകളെ കളിയാക്കിയ അമ്മയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇതുപോലെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ നിഷ്കളങ്കമായ സ്&zwnj;നേഹത്തിന്&zwj;റെ കഥയും ഇന്&zwj;റർനെറ്റിൽ ഇടംപിടിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-post-mother-liked-one-lakh-rupees-glasses-son-bought-it-for-her-without-hesitation-articleshow-9gsv0l6"/>
        </item>
        <item>
            <title><![CDATA[മോഷ്ടിക്കപ്പെട്ട പണം തിരികെ വേണ്ടെന്ന് പറഞ്ഞെങ്കിലും താൻ മകനെ ഒരു മോഷ്ടാവായല്ല വളർത്തിയതെന്നായിരുന്നു ആ അമ്മയുടെ മറുപടി, വീഡിയോ]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-video-mother-returns-money-stolen-by-son-at-restaurant-articleshow-a6dvcgu</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-video-mother-returns-money-stolen-by-son-at-restaurant-articleshow-a6dvcgu</guid>
            <pubDate>Thu, 02 Apr 2026 14:31:35 +0530</pubDate>
            <description><![CDATA[അമേരിക്കയിലെ ബാൾട്ടിമോറിൽ ഫുഡ് ട്രക്ക് നടത്തുന്ന സമൂഹ മാധ്യമ താരം മുഹ്&zwnj;സിൻ സറാക്കിന്റെ കടയിൽ നിന്ന് പണം മോഷ്ടിച്ച യുവാവിന്&zwj;റെ അമ്മ നേരിട്ടെത്തി പണം തിരികെ നൽകി. മകന്&zwj;റെ തെറ്റിന് ക്ഷമ ചോദിച്ച അമ്മയുടെ പ്രവൃത്തിയുടെ വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. ഈ സംഭവം മാനവികതയുടെയും സത്യസന്ധതയുടെയും ഉത്തമ ഉദാഹരണമായി പ്രശംസിക്കപ്പെടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6pc82447njh7f8cbcs6vfj,imgname-musa-usa-1775120031812.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;മേരിക്കയിലെ ബാൾട്ടിമോറിൽ ഫുഡ് ട്രക്ക് നടത്തുന്ന പ്രശസ്ത സമൂഹ മാധ്യമ താരം മുഹ്&zwnj;സിൻ സറാക്കിന് (Musa_usa) ഉണ്ടായ അവിശ്വസനീയമായ അനുഭവം സൈബർ ലോകത്ത് ചർച്ചയാകുന്നു. തന്&zwj;റെ ഭക്ഷണശാലയിൽ നിന്നും പണം മോഷ്ടിച്ച യുവാവിന്&zwj;റെ അമ്മ നേരിട്ടെത്തി മോഷണം പോയ തുക തിരികെ നൽകിയതാണ് ഏവരെയും അമ്പരപ്പിച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;പണം മോഷ്ടിച്ചോടിയ യുവാവ്&lt;/strong&gt;&lt;/h2&gt;&lt;p&gt;തുർക്കി വംശജനായ മുഹ്&zwnj;സിൻ സറാക്ക് ബാൾട്ടിമോറിലെ ഇംഗ്ലീസൈഡ് അവന്യൂവിൽ 'മൂസ സ്റ്റീക്ക് ആൻഡ് ഡോഗ്&zwnj;സ്' എന്ന ഫുഡ് ട്രക്ക് നടത്തിവരികയാണ്. കഴിഞ്ഞ മാർച്ച് 28 -ന് അദ്ദേഹം തന്&zwj;റെ ബിസിനസ്സ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഒരാൾ കൗണ്ടറിലിരുന്ന ടിപ്പ് ജാറിൽ നിന്ന് പണം തട്ടിയെടുത്ത് ഓടുകയായിരുന്നു. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഒരു സ്ത്രീ സറാക്കിന്&zwj;റെ അടുത്തേക്ക് എത്തി.&lt;/p&gt;&lt;p&gt;താൻ പണം മോഷ്ടിച്ച യുവാവിന്&zwj;റെ അമ്മയാണെന്ന് അവർ സ്വയം പരിചയപ്പെടുത്തിയപ്പോൾ സറാക്ക് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. മകൻ എത്ര രൂപയാണ് മോഷ്ടിച്ചതെന്ന് അവർ നേരിട്ട് ചോദിച്ചു. 30 ഡോളറോളം (ഏകദേശം 2,500 രൂപ) വരുമെന്ന് സറാക്ക് മറുപടി നൽകി. സറാക്കിന്&zwj;റെ എതിർപ്പുകൾ അവഗണിച്ച് കൊണ്ട് ആ തുക അവർ ടിപ്പ് ജാറിൽ നിക്ഷേപിച്ചു. തന്&zwj;റെ മകൻ മോശം വ്യക്തിയല്ലെന്നും എന്നാൽ, മദ്യലഹരിയിൽ അവൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു അതെന്നും ആ അമ്മ വികാരാധീനയായി പറഞ്ഞു. ഒരാളുടെ പണം മോഷ്ടിക്കാൻ പഠിപ്പിച്ചല്ല താൻ മകനെ വളർത്തിയതെന്ന് പറഞ്ഞ അവർ, സറാക്കിനോട് ക്ഷമ ചോദിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Muhsin sarac (@musa_usa1981)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;അവനെ ഞാൻ അങ്ങനെയല്ല വളർത്തിയത്&lt;/strong&gt;&lt;/h3&gt;&lt;p&gt;മുഹ്&zwnj;സിൻ സറാക്ക് തന്നെ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. &quot;നിങ്ങളുടെ പണം മോഷ്ടിക്കപ്പെടാൻ പാടില്ലാത്തതാണ്, അതുകൊണ്ട് എനിക്ക് ഇത് തിരികെ നൽകണം,&quot; എന്ന് ആ അമ്മ പറയുന്ന ഭാഗം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. വീഡിയോയുടെ അവസാനം വികാരാധീനനായ സറാക്ക് ആ അമ്മയെ കെട്ടിപ്പിടിക്കുന്നതും കാണാം.&lt;/p&gt;&lt;p&gt;&quot;ലോകത്ത് മാനവികത ഇനിയും നശിച്ചിട്ടില്ല എന്നതിന്&zwj;റെ തെളിവാണിത്&quot; എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. മകന്&zwj;റെ തെറ്റ് തിരുത്താൻ കാണിച്ച ആ അമ്മയുടെ സത്യസന്ധതയെയും ആർജ്ജവത്തെയും സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം പ്രകീർത്തിക്കുകയാണ്. നിലവിൽ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്&zwnj;സുള്ള സറാക്ക്, തന്&zwj;റെ ഫുഡ് ട്രക്ക് വിശേഷങ്ങളും ഗെയിമിംഗ് വീഡിയോകളും സ്ഥിരമായി പങ്കുവെക്കാറുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-video-mother-returns-money-stolen-by-son-at-restaurant-articleshow-a6dvcgu"/>
        </item>
        <item>
            <title><![CDATA[തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം; മുംബൈയിൽ യുവാവിന് ക്രൂരമർദ്ദനം, വീഡിയോ]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-video-unnatural-torture-on-a-stray-dog-young-man-brutally-tortured-in-mumbai-articleshow-dxhi9wv</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-video-unnatural-torture-on-a-stray-dog-young-man-brutally-tortured-in-mumbai-articleshow-dxhi9wv</guid>
            <pubDate>Sat, 04 Apr 2026 14:29:52 +0530</pubDate>
            <description><![CDATA[മുംബൈയിലെ വെർസോവയിൽ തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ഒരു യുവാവിനെ നാട്ടുകാർ മർദ്ദിച്ചു. ഈ സംഭവത്തിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, നിയമം കയ്യിലെടുക്കുന്നതിനെതിരെ നെറ്റിസെന്&zwj;സ് രൂക്ഷമായി പ്രതികരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbvfqkbbmrbaf08ny500mtn,imgname-raping-stray-dog-in-mumbai-1775293161067.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മുംബൈയിലെ വെർസോവ പ്രദേശത്ത് തെരുവ് നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് പ്രദേശവാസികൾ ഒരു യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾക്കെതിരെ നെറ്റിസെന്&zwj;സ് രൂക്ഷമായ വിമർശനം അഴിച്ച് വിട്ടു. നിയമം നടപ്പാക്കാനാണ് പോലീസും കോടതിയുമെന്നും നാട്ടുകാരല്ല അത് ചെയ്യേണ്ടതെന്നുമായിരുന്നു നെറ്റിസെന്&zwj;സ് അഭിപ്രായപ്പെട്ടത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ക്രൂരമായി മർദ്ദിച്ച് പ്രദേശവാസികൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ശിവാലി ഛേത്രി എന്ന ഇന്&zwj;സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയിൽ, മർദ്ദനത്തിന് ഇരയായി ഷർട്ടൊക്കെ കീറിയ നിലയിൽ ഒരാളെ കാണാം. സംഭവത്തിന്&zwj;റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. നാട്ടുകാർ മർദ്ദിക്കുമ്പോൾ ഇയാൾ തന്&zwj;റെ പ്രവർത്തിയിൽ ക്ഷമ ചോദിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയിൽ ഇയാളുടെ ബാഗിൽ നിന്നും കോണ്ടം പാക്കറ്റുകൾ, ഫോൺ ചാർജർ, മറ്റ് വസ്തുക്കൾ എന്നിവ കാണിക്കുന്നു. നായയെ അയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത് കണ്ടെന്ന് ഒരു പെണ്&zwj;കുട്ടി അവകാശപ്പെട്ടുന്നതായിരുന്നു മറ്റൊരു വീഡിയോ. പ്രതി മദ്യപിച്ചിരുന്നെന്നും ഇതിന് ശേഷമാണ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും വീഡിയോയിൽ പറയുന്നു. അതേസമയം നാട്ടുകാർ ഇയാളെ വലിയ വടികളും മറ്റും ഉപയോഗിച്ച് മർദ്ദിക്കുന്നതും വീഡിയോകളിൽ കാണാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shivali Chhetri (@nrityakangna)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shivali Chhetri (@nrityakangna)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Shivali Chhetri (@nrityakangna)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;രൂക്ഷ പ്രതികരണവുമായി നെറ്റിസെന്&zwj;സ്&lt;/strong&gt;&lt;/h3&gt;&lt;p&gt;വീഡിയോ വ്യപകമായി പങ്കുവയ്ക്കപ്പെട്ടതോടെ നെറ്റിസെന്&zwj;സ് രൂക്ഷമായാണ് പ്രതികരിച്ചത്. ആ പ്രദേശത്ത് പോലീസ് സ്റ്റേഷനോ സർക്കാരോ കോടതിയോ ഒന്നും ഇല്ലേയെന്ന് ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചപ്പോൾ മറ്റൊരു കൂട്ടർ അയാൾ അത് എന്തുകൊണ്ടും അർഹിക്കുന്നുവെന്നായിരുന്നു കുറിച്ചത്. മറ്റ് ചിലർ വീഡിയോ മുംബൈ പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും മൃഗ സംരക്ഷക പ്രവർത്തകനുമായ സുധീർ കുഡാൽക്കർ, പ്രശസ്ത ആക്ടിവിസ്റ്റ് വിജയ് രംഗാരെ എന്നിവരെ ടാഗ് ചെയ്ത് നടപടി ആവശ്യപ്പെട്ടു. പ്രതിക്ക് കർശന ശിക്ഷ നൽകണമെന്നും ഇനി ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-video-unnatural-torture-on-a-stray-dog-young-man-brutally-tortured-in-mumbai-articleshow-dxhi9wv"/>
        </item>
        <item>
            <title><![CDATA[അയൽക്കാരനോട് പകരംവീട്ടാൻ 'പ്രേതകഥകൾ'; ചൈനയിലെ വിചിത്രമായ തർക്കം കോടതിയിലേക്ക്]]></title>
            <link>https://www.asianetnews.com/web-specials-magazine/ghost-stories-to-get-revenge-on-neighbors-strange-dispute-in-china-goes-to-court-articleshow-gbzrbgb</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/ghost-stories-to-get-revenge-on-neighbors-strange-dispute-in-china-goes-to-court-articleshow-gbzrbgb</guid>
            <pubDate>Sat, 04 Apr 2026 14:56:32 +0530</pubDate>
            <description><![CDATA[ചൈനയിലെ ഗ്വാങ്&zwnj;ഷൂവിൽ, അയൽവാസിയോടുള്ള തർക്കത്തെ തുടർന്ന് ഒരാൾ മണിക്കൂറുകളോളം ഉച്ചത്തിൽ പ്രേതകഥകൾ കേൾപ്പിച്ച് പകരം വീട്ടി. ഈ ശബ്ദശല്യം നിയമപരമായ പരിധിക്ക് താഴെയായിരുന്നെങ്കിലും, മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതോടെ വിഷയം കോടതിയിലെത്തി. ഒടുവിൽ, കോടതി ഇടപെട്ട് ശബ്ദം കേൾപ്പിക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knbwv3sjxj31dmbbm02me3a4,imgname-loudspeeker-1775294582578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ചൈ&lt;/strong&gt;നയിൽ അയൽവാസികൾ തമ്മിലുള്ള തർക്കം തികച്ചും അസാധാരണമായ ഒരു വഴിത്തിരിവിലെത്തി. അയൽക്കാരനോട് പകരം വീട്ടാനായി ഒരു വ്യക്തി ദിവസവും മണിക്കൂറോളം ഉച്ചത്തിൽ പ്രേതകഥകൾ കേൾപ്പിച്ച സംഭവമാണ് ഇപ്പോൾ ചൈനയിൽ ചർച്ചയാകുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത ഈ സംഭവം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്&lt;/p&gt;&lt;h2&gt;&lt;strong&gt;ഭയപ്പെടുത്താൻ പ്രേതകഥകൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഗ്വാങ്&zwnj;ഷൂ നഗരത്തിൽ താമസിക്കുന്ന ലുവും അദ്ദേഹത്തിന്&zwj;റെ റൂംമേറ്റ് ലിസും തങ്ങളുടെ അയൽവാസിയായ ഷീ എന്നയാളുമായി തർക്കത്തിലായിരുന്നു. തർക്കത്തിന്&zwj;റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, പകരം വീട്ടാനായി ലുവും ലിയും ചേർന്ന് തങ്ങളുടെ വീടിന്&zwj;റെ ചുവരിനോട് ചേർന്ന് ഒരു ഉച്ചഭാഷിണി സ്ഥാപിച്ചു. ഇതിലൂടെ ഭയപ്പെടുത്തുന്ന പ്രേതകഥകൾ ഇവർ നിരന്തരമായി കേൾപ്പിക്കാൻ തുടങ്ങി.&lt;/p&gt;&lt;p&gt;രാവിലെ 8:45 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, പിന്നീട് ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 10 മണി വരെയും തുടർച്ചയായി 10 മണിക്കൂറിലധികം നേരം ഈ ഭയാനകമായ ശബ്ദങ്ങൾ അയൽവാസിയുടെ വീട്ടിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഈ ശല്യപ്പെടുത്തൽ ബന്ധപ്പെട്ട അയൽക്കാരനെ മാത്രമല്ല, കെട്ടിടത്തിലെ മറ്റ് താമസക്കാരെയും ബാധിച്ചു. രണ്ട് നിലകൾക്ക് മുകളിൽ താമസിക്കുന്ന ക്യൂ എന്ന വ്യക്തിയെയാണ് ഇത് കാര്യമായി ബാധിച്ചത്. ക്യൂവിന്&zwj;റെ മകൻ ഒരു മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമായതിനാൽ സമാധാനമായി പഠിക്കാൻ കഴിയാത്ത അവസ്ഥയിലായി.&lt;/p&gt;&lt;h3&gt;&lt;strong&gt;അസാധാരണമായ കേസ്&lt;/strong&gt;&lt;/h3&gt;&lt;p&gt;തുടക്കത്തിൽ ഈ കേസിൽ നടപടിയെടുക്കാൻ അധികൃതർക്ക് സാധിച്ചില്ല. കാരണം, ശബ്ദത്തിന്&zwj;റെ അളവ് നിയമപരമായ പരിധിക്ക് താഴെയായിരുന്നു. പകൽ 60 ഡെസിബെല്ലും രാത്രി 50 ഡെസിബെല്ലുമാണ് അനുവദനീയമായ പരിധിയെങ്കിൽ, ക്യൂവിന്&zwj;റെ വീട്ടിലെ ശബ്ദം 36 ഡെസിബെൽ മാത്രമായിരുന്നു. എന്നാൽ, ഇത് മനഃപൂർവം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതോടെ ക്യൂ കോടതിയെ സമീപിച്ചു.&lt;/p&gt;&lt;p&gt;ഗ്വാങ്&zwnj;ഷൂ ഹൈഷു ഡിസ്ട്രിക്ട് പീപ്പിൾസ് കോടതിയിൽ ക്യൂ ഒരു 'പ്രീ-ലിറ്റിഗേഷൻ ഇൻജംഗ്ഷന്' അപേക്ഷ നൽകി. ഹർജി പരിഗണിച്ച കോടതി ക്യൂവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ഉടൻ തന്നെ ശബ്ദം കേൾപ്പിക്കുന്നത് നിർത്താൻ ഉത്തരവിടുകയും ചെയ്തു. കോടതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലു തന്&zwj;റെ വീട്ടിലെ ഓഡിയോ ഉപകരണങ്ങൾ നീക്കം ചെയ്യുകയും, റെക്കോർഡിംഗുകൾ നശിപ്പിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം ശല്യങ്ങൾ ഉണ്ടാക്കില്ലെന്ന് ഇയാൾ കോടതിയിൽ ഉറപ്പുനൽകുകയും ചെയ്തതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/ghost-stories-to-get-revenge-on-neighbors-strange-dispute-in-china-goes-to-court-articleshow-gbzrbgb"/>
        </item>
        <item>
            <title><![CDATA[ഒരു ലിറ്റർ ഇളനീരിന് 180 രൂപ, ബെം​ഗളൂരുവിൽ നിന്നുള്ള ചിത്രം പങ്കുവച്ച് യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/coconut-water-sold-180rs-per-litre-bengaluru-woman-shares-post-articleshow-k3zueiq</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/coconut-water-sold-180rs-per-litre-bengaluru-woman-shares-post-articleshow-k3zueiq</guid>
            <pubDate>Sat, 04 Apr 2026 16:59:53 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ ഒരു വഴിയോര കച്ചവടക്കാരൻ ഇളനീർ ലിറ്റർ കണക്കിന് വിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു ലിറ്റർ ഇളനീരിന് 180 രൂപ എന്ന ബോർഡിന്റെ ചിത്രമാണ് യുവതി ഷെയര്&zwj; ചെയ്തിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knc414wk2w1px0x59d1nevc5,imgname-new-project---2026-04-04t165745.298-1775302120339.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരുവിൽ നിന്നുള്ള അനേകം വീഡിയോകളും ചിത്രങ്ങളും ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിപ്പോൾ ബെം​ഗളൂരുവിലെ ട്രാഫിക് ആയിക്കോട്ടെ, വാടകയായിക്കോട്ടെ, അതുപോലെ കച്ചവടക്കാരുടെ തന്ത്രമായിക്കോട്ടെ. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഒരു വഴിയോര കച്ചവടക്കാരൻ്റെ ഇളനീർ വിൽപ്പന രീതിയാണ് ചിത്രത്തിൽ കാണുന്നത്. സാധാരണയായി എണ്ണം പറഞ്ഞ് വിൽക്കുന്ന ഇളനീർ, ഇവിടെ ലിറ്റർ കണക്കിനാണ് വിൽക്കുന്നത്.&lt;/p&gt;&lt;p&gt;'ഒരു ലിറ്റർ ഇളനീരിന് 180 രൂപ' എന്ന് ചോക്കുകൊണ്ട് എഴുതിയ ബോർഡിൻ്റെ ചിത്രം റിതു ജൂൺ എന്ന യുവതിയാണ് എക്സിൽ (ട്വിറ്റർ) പങ്കുവെച്ചത്. 'ബെംഗളൂരുവിൽ മാത്രമാണ് ഇളനീർ ലിറ്റർ കണക്കിന് വിൽക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഇതാണ് ബെംഗളൂരു സ്റ്റൈൽ' എന്ന ക്യാപ്ഷനോടെയാണ് റിതു ചിത്രം പങ്കുവെച്ചത്. ചിത്രം അധികം വൈകാതെ തന്നെ വൈറലായി മാറി. ചിത്രം വൈറലായി മാറിയതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. പലരും ഇതിനെ 'പീക്ക് ബെംഗളൂരു' മൊമന്റ് എന്നാണ് വിശേഷിപ്പിച്ചത്. 180 രൂപ എന്നത് വളരെ ഉയർന്ന നിരക്കാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I have seen coconut water sold in litres only in Bangalore.@peakbengaluru pic.twitter.com/bMqdfkvwCE&lt;/p&gt;&lt;p&gt;&mdash; Ritu Joon (@ritujoon2j) April 4, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;സ്വന്തം നാട്ടിൽ 50 രൂപയ്ക്ക് ലഭിക്കുന്ന ഇളനീരിനാണ് ഇവിടെ ഇത്രയും വിലയ്ക്ക് വിൽക്കുന്നത് എന്നും ചിലർ ചൂണ്ടിക്കാട്ടി . എന്നാൽ, ലിറ്റർ കണക്കിൽ ഇളനീർ വിൽക്കുന്ന ഈ രീതി ബെംഗളൂരുവിൽ മാത്രമുള്ളതല്ലെന്നും ഹൈദരാബാദ് പോലുള്ള മറ്റ് നഗരങ്ങളിലും ഇത്തരത്തിൽ ലിറ്റർ കണക്കിന് ഇളനീർ ലഭിക്കുമെന്നും ചിലർ പ്രതികരിച്ചു. ഒരു ഇളനീരിനുള്ളിലെ വെള്ളം എങ്ങനെയാണ് ലിറ്റർ കണക്കിന് അളക്കുന്നത് എന്ന കാര്യത്തിലാണ് മറ്റ് പലരും സംശയം പ്രകടിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/coconut-water-sold-180rs-per-litre-bengaluru-woman-shares-post-articleshow-k3zueiq"/>
        </item>
        <item>
            <title><![CDATA[9-5 കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി, 1 ലക്ഷം വരെ മാസവരുമാനം, ആവശ്യത്തിന് സമാധാനം, സ്വാതന്ത്ര്യം, പോസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/man-leaves-corporate-job-and-starts-homestay-in-udaipur-post-articleshow-lgdq787</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-leaves-corporate-job-and-starts-homestay-in-udaipur-post-articleshow-lgdq787</guid>
            <pubDate>Fri, 03 Apr 2026 17:19:48 +0530</pubDate>
            <description><![CDATA[&lt;p&gt;സമ്മർദ്ദം നിറഞ്ഞ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ഉദയ്പൂരിലേക്ക് മടങ്ങിയ ഒരു 27-കാരൻറെ പോസ്റ്റാണ് ഇപ്പോള്&zwj; ശ്രദ്ധിക്കപ്പെടുന്നത്. തൻ്റെ വീട് ഒരു ഹോംസ്റ്റേ ആക്കി മാറ്റി, ഇതിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനം നേടുന്നുണ്ട് എന്നാണ് യുവാവ് പറയുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9jpvdmn4ft8ybhm8wrrb7m,imgname-new-project---2026-04-03t171620.628-1775216848307.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പലർക്കും കോർപ്പറേറ്റ് ജോലി മടുക്കുകയാണ്. ദിവസവും രാവിലെ പോയി വൈകുന്നേരം വരെ ഓഫീസിലെ മടുപ്പിക്കുന്ന അന്തരീക്ഷവും, സ്ഥിരതയില്ലായ്മയും മേലുദ്യോ​ഗസ്ഥരുടെ അപമാനവും ഒന്നും സഹിക്കാൻ പലർക്കും ഇപ്പോൾ സാധിക്കാറില്ല. അതിനാൽ തന്നെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തേടുന്നവരുടെ എണ്ണം കൂടുകയാണ്. അങ്ങനെ ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27 -കാരൻ റെഡ്ഡിറ്റിലാണ് തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി ഉപേക്ഷിച്ച് യുവാവ് സ്വന്തം നാടായ ഉദയ്പൂരിലേക്ക് മടങ്ങി അവിടെ സ്വന്തമായി വാങ്ങിയ വീട് 'ഹോംസ്റ്റേ' ആക്കി മാറ്റുകയായിരുന്നു. അതിലൂടെ നല്ലൊരു വരുമാനം കണ്ടെത്താൻ യുവാവിന് സാധിക്കുന്നുമുണ്ട്.&lt;/p&gt;&lt;p&gt;'ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം' എന്ന ക്യാപ്ഷനോടെയാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ന​ഗരത്തിലെ തിരക്കേറിയ ജീവിതത്തെ അപേക്ഷിച്ച് സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് താൻ കൂടുതൽ സംതൃപ്തൻ എന്നാണ് പോസ്റ്റിൽ പറയുന്നത്. ശരാശരി ഒരു ലക്ഷം രൂപ വരെ പ്രതിമാസം വരുമാനം ലഭിക്കുന്നുണ്ട്. വിനോദസഞ്ചാര സീസണുകളാണെങ്കിൽ ഇത് 3 - 4 ലക്ഷം വരെയാകും. ഓഫ്-സീസണാണെങ്കിൽ 40,000 രൂപയൊക്കെയായി വരുമാനം താഴുമെങ്കിലും അത് മുൻകൂട്ടി കണ്ട് അതിനനുസരിച്ച് പ്ലാൻ ചെയ്യാൻ സാധിക്കാറുണ്ട്.&lt;/p&gt;&lt;p&gt;അതുപോലെ തന്നെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ജീവിത ചിലവ് കുറവാണ്. മാസം 20,000 മുതൽ 30,000 രൂപ കൊണ്ട് അത്യാവശ്യം ആവശ്യങ്ങളൊക്കെ നടന്നുപോകും. ട്രാഫിക് ബ്ലോക്കുകളോ കൃത്യസമയത്ത് ഓഫീസിൽ എത്തണമല്ലോ എന്ന സമ്മർദ്ദമോ ഇല്ല. പ്രഭാതങ്ങൾ കൂടുതൽ ഉന്മേഷപ്രദവും സമാധാനമുള്ളതുമാണ്. ചിലവുകൾ വലിയ രീതിയിൽ കുറഞ്ഞു. 9-5 ജോലിയെ അപേക്ഷിച്ച് തന്റെ സമയം ഇപ്പോൾ തന്റെ തന്നെ നിയന്ത്രണത്തിലാണ് എന്നും പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Switched to a slower life in Udaipur. Lower costs, more flexibility :)by u/Sabmohmayahaibro in Frugal_Ind&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അതേസമയം, തന്നെ ഇതിനെ ഒരു പെർഫെക്ട് ജീവിതം എന്നൊന്നും വിളിക്കാനാവില്ല. കൃത്യമായ ശമ്പളം ലഭിക്കുന്ന ജോലി അല്ലാത്തതിനാൽ വരുമാനത്തിലെ അനിശ്ചിതത്വം ഒരു വെല്ലുവിളിയാണ് എന്നും ലളിതമായ ജീവിതം ആ​ഗ്രഹിക്കുന്ന, സമയത്തിന് പ്രാധാന്യം നൽകുന്നവർക്കാണ് ഇങ്ങനെ ഒരു മാറ്റം നല്ലത് എന്നാണ് യുവാവ് പറയുന്നത്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തി. സ്വപ്നതുല്ല്യമായ ജീവിതമാണ് യുവാവിന്റേത് എന്നാണ് പലരും പറഞ്ഞത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-leaves-corporate-job-and-starts-homestay-in-udaipur-post-articleshow-lgdq787"/>
        </item>
        <item>
            <title><![CDATA[നഴ്‌സറിയിൽ വർഷം ഫീസ് 3.7 ലക്ഷം രൂപ! ഇതിലും ഭേദം വീട്ടിലിരുത്തി പഠിപ്പിച്ച് പണം എസ്‍ഐപിയിലിടുന്നത്; പോസ്റ്റുമായി യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/quarterly-nursery-fee-is-more-than-one-lakh-gurgaon-founders-post-articleshow-ncawsmv</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/quarterly-nursery-fee-is-more-than-one-lakh-gurgaon-founders-post-articleshow-ncawsmv</guid>
            <pubDate>Fri, 03 Apr 2026 19:56:40 +0530</pubDate>
            <description><![CDATA[&lt;p&gt;നഴ്&zwnj;സറി ഫീസായി വർഷം നല്&zwj;കേണ്ടത് 3.7 ലക്ഷം രൂപ. ഗുരുഗ്രാമില്&zwj; നിന്നുള്ള യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്&zwj; സോഷ്യല്&zwj; മീഡിയയില്&zwj; ശ്രദ്ധിക്കപ്പെടുന്നത്. ഇത്രയും വലിയ തുക ഫീസായി നൽകുന്നതിന് പകരം കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിച്ച് ആ പണം എസ്&zwnj;ഐപിയിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും യുവതി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9tdf9g1n8nvd5pm831z66t,imgname-new-project---2026-04-03t192627.640-1775224929584.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ പല മെട്രോ ന​ഗരങ്ങളിലും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് വലിയ തുക തന്നെ ചിലവഴിക്കേണ്ടി വരും. അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർ&zwnj;ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. ഗുരുഗ്രാമിൽ നിന്നുള്ള 'ദി പീപ്പിൾ സ്റ്റുഡിയോ' സ്ഥാപക പൂജ സെതിയയാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കുട്ടിയുടെ നഴ്&zwnj;സറി അഡ്മിഷൻ ഫീസിനെ കുറിച്ച് പൂജ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 2026&ndash;27 അധ്യയന വർഷത്തേക്ക് തന്റെ കുട്ടിക്ക് നഴ്&zwnj;സറി പ്രവേശനത്തിനായി ഒരു ക്വാർട്ടറിൽ 1,24,780 രൂപ നൽകണമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത് എന്നാണ് പൂജ പറയുന്നത്. ഇങ്ങനെ നോക്കുമ്പോൾ ജൂലൈ മുതൽ മാർച്ച് വരെയുള്ള മൂന്ന് ക്വാർട്ടറുകളിലായി ഏകദേശം 3.7 ലക്ഷം രൂപ വരും ഒരു വർഷത്തെ ആകെ ഫീസ്!&lt;/p&gt;&lt;p&gt;ഇത് തമാശയല്ല എന്നും ഈ വർഷം നഴ്&zwnj;സറിയിൽ ചേരുന്ന തന്റെ കുട്ടിയുടെ ക്വാർട്ടർലി ഫീസ് സ്ട്രക്ചറാണിത് എന്നും പൂജ കുറിക്കുന്നു. ഇത്രയും വലിയ തുക നൽകുന്നതിന് പകരം കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കുകയും ഈ പണം ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപമായി മാറ്റുന്നതിനെക്കുറിച്ചുമാണ് തമാശയായി അവർ പോസ്റ്റിൽ സൂചിപ്പിക്കുന്നത്. 'അങ്ങനെയാണെങ്കിൽ അവന്റെ കൈയക്ഷരം മോശമായാലും, പഠിച്ചിറങ്ങുമ്പോഴേക്കും അവന്റെ കൈവശം നല്ലൊരു സമ്പാദ്യമുണ്ടാകും' എന്നാണ് പൂജ പറയുന്നത്. വളരെ എളുപ്പത്തിലാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഗുരുഗ്രാമിലെ സ്കൂൾ ഫീസിന് യാതൊരു നിയന്ത്രണവുമില്ല എന്നും ഇന്റർനാഷണൽ ബോർഡ് സ്കൂളുകളിൽ ഇതിലും വലിയ തുകയാണ് ഈടാക്കുന്നതെന്നും ആളുകൾ കമന്റ് നൽകി. എന്നാൽ, ഇത്രയും വലിയ തുക നൽകി മക്കളെ സ്റ്റാറ്റസ് കാണിക്കാൻ വലിയ വലിയ സ്കൂളിൽ ചേർക്കണോ വേണ്ടയോ എന്നത് രക്ഷിതാക്കളുടെ തിരഞ്ഞെടുപ്പാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/quarterly-nursery-fee-is-more-than-one-lakh-gurgaon-founders-post-articleshow-ncawsmv"/>
        </item>
        <item>
            <title><![CDATA[ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്]]></title>
            <link>https://www.asianetnews.com/web-specials-magazine/new-zealand-reveals-the-name-of-the-arrested-drug-lord-son-in-law-of-indira-gandhis-assassin-articleshow-r9zfq5n</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/new-zealand-reveals-the-name-of-the-arrested-drug-lord-son-in-law-of-indira-gandhis-assassin-articleshow-r9zfq5n</guid>
            <pubDate>Fri, 03 Apr 2026 12:57:12 +0530</pubDate>
            <description><![CDATA[ന്യൂസിലൻഡിലെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിൽ ഇന്ദിരാ ഗാന്ധിയുടെ ഘാതകരിലൊരാളുടെ മരുമകനായ ബാൽതേജ് സിംഗ് അറസ്റ്റിലായി. പാനീയങ്ങളിൽ മെത്താംഫെറ്റാമൈൻ കലർത്തി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇയാൾക്ക് 22 വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചു. കുടുംബത്തിൻ്റെ കുപ്രസിദ്ധി കാരണം പേര് വെളിപ്പെടുത്തരുതെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn93k7ce775grzs71p83ddp9,imgname-baltej-singh-1775201000846.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ന്യൂ&lt;/strong&gt;സ്&zwj;ലന്&zwj;ഡിന്&zwj;റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായത്, ഇന്ദിരാ ഗാന്ധിയുടെ ഘാതകരിൽ ഒരാളുടെ മരുമകൻ. രാജ്യത്തെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ ഇറക്കുമതിക്കാരനാണ് അറസ്റ്റിലായ ബാൽതേജ് സിംഗ് എന്ന് ന്യൂസ്&zwj;ലൻഡ് പോലീസ് അറിയിച്ചു. 22 വർഷത്തെ ജയിൽ ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്. എന്നാൽ, തന്&zwj;റെ പേരും സ്വത്വവും മറച്ച് വയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. ഇതോടെയാണ് ഇയാളുടെ പേര് വിവരങ്ങൾ ന്യൂസിലൻഡ് മാധ്യമമായ 'സ്റ്റഫ്' വെളിപ്പെടുത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;പേര് വെളിപ്പെടുത്തരുതെന്ന് അച്ഛൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;ലോകമെമ്പാടുമുള്ള സിഖുകാർക്കും ഹിന്ദുക്കൾക്കും ഇടയിൽ കുടുംബത്തിനുള്ള കുപ്രസിദ്ധി, അവരെ ദ്രോഹിക്കാൻ ഇടയാക്കുമെന്ന ഭയമുണ്ടെന്നും അതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നുമാണ് ബാൽതേജ് സിംഗിന്&zwj;റെ അച്ഛൻ കോടതിയോട് അപേക്ഷിച്ചത്. എന്നാൽ, അപേക്ഷ ന്യൂസ്&zwj;ലന്&zwj;ഡ് കോടതി തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിൽ ബാൽതേജ് സിംഗ് പ്രമുഖ സ്ഥാനം വഹിക്കുന്നെന്ന് ന്യൂസിലൻഡ് അധികൃതർ പറയുന്നു ഇന്ദിരാ ഗാന്ധിയുടെ കൊലപാതത്തിൽ പങ്കാളിയായതിന് പിന്നാലെ കുടുംബം വലിയ തോതിലുള്ള ഭീഷണികളും ശത്രുതയും അക്രവും നേരിട്ടതായും ലോകമെമ്പാടുമുള്ള സിഖ്, ഹിന്ദു സമൂഹങ്ങൾക്കിടയിൽ ഇത് കുപ്രസിദ്ധിയ്ക്ക് ഇടയാക്കിയെന്നും സിംഗിന്&zwj;റെ പിതാവ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നെന്ന് സ്റ്റഫ് റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ANOTHER KHALISTANI DRUG SMUGGLING RACKET BUSTEDBaltej Singh, a Khalistani and a Drug Dealer has lost a legal bid in Newzealand, to keep his name suppressedBaltej Singh nephew of Satwant Singh -one of the bodyguards involved in the assassination of former Prime Minister Indira&hellip; https://t.co/xyJM7Cda9R pic.twitter.com/f6ApS7tTPI&lt;/p&gt;&lt;p&gt;&mdash; India Strikes YT  (@IndiaStrikes_) March 30, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;പേര് വെളിപ്പെടുത്തണമെന്ന് സർക്കാർ&lt;/strong&gt;&lt;/h3&gt;&lt;p&gt;ബാൽതേജ് സിംഗിന്&zwj;റെ ബന്ധുക്കളുടെ സുരക്ഷയ്ക്കുള്ള അപകടസാധ്യത, നീതിന്യായ വ്യവസ്ഥയിൽ പൊതുതാൽപ്പര്യത്തേക്കാൾ കൂടുതലാണെന്ന് പറഞ്ഞ കോടതി ആദ്യം ഇയാളുടെ ഐഡന്&zwj;റിറ്റി വെളിപ്പെടുത്തേണ്ടെന്ന് വിധിച്ചിരുന്നു. എന്നാൽ ന്യൂസിലൻഡ് സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ നൽകി. വലിയ തോതിൽ മയക്കുമരുന്ന് ന്യൂസിലൻഡിലേക്ക് ഇറക്കുമതി ചെയ്ത ഒരാളെ തിരിച്ചറിയുന്നതിൽ പൊതുതാൽപ്പര്യമുണ്ടെന്ന് സർക്കാർ വാദിച്ചു. പിന്നാലെ കഴിഞ്ഞ നവംബറിൽ കോടതി മുൻ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ബാൽതേജ് സിംഗിന്&zwj;റെ പേര് വെളിപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന അപകട സാധ്യത വളരെ കുറവാണെന്നും ജഡ്ജിമാർ ഉത്തരവിൽ പറഞ്ഞു. ന്യൂസ്&zwj;ലൻഡ് സുപ്രീം കോടതിയിൽ വിധിയെ ചോദ്യം ചെയ്യാൻ സിംഗ് ആദ്യം ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചുവെന്നും സ്റ്റഫ് റിപ്പോർട്ട് ചെയ്തു. പാനീയങ്ങൾ എന്ന് ലേബൽ ചെയ്ത വാണിജ്യ കയറ്റുമതിക്കുള്ളിൽ മെത്താംഫെറ്റാമൈൻ ഒളിപ്പിച്ച് കടത്തുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ബാൽതേജ് സിംഗ് എന്ന് ന്യൂസ്&zwj;ലൻഡ് പോലീസ് പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;ലഹരി കടത്തിയത് വെള്ളത്തിൽ കലർത്തി&lt;/strong&gt;&lt;/h3&gt;&lt;p&gt;2021-ൽ, ദില്ലിയിൽ നിന്ന് ന്യൂസിലൻഡിലേക്ക് എത്തിച്ച തേങ്ങാവെള്ളത്തിന്&zwj;റെ ടിന്നുകളിൽ ലയിപ്പിച്ച മെത്താംഫെറ്റാമൈനും ലഹരി നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവായ എഫെഡ്രിനും അടങ്ങിയതായി കണ്ടെത്തിയിരുന്നു. 2022 -ൽ ഈ സംഘം ന്യൂസ്&zwj;ലൻഡിലേക്ക് കാനഡയിൽ നിന്നും യുഎസിൽ നിന്നും കണ്ടെയ്&zwnj;നറുകളിൽ പതിനായിരക്കണക്കിന് &quot;ഹണി ബിയർ&quot; ലാഗർ ബിയറും കൊമ്പുച്ച കുപ്പികളും ഇറക്കുമതി ചെയ്തിരുന്നു. ഇങ്ങനെ പാനീയങ്ങളിൽ മെത്താംഫെറ്റാമൈൻ കലർത്തിയാണ് സംഘം രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരത്തിൽ എത്തുന്ന ലഹരി കലർന്ന വെള്ളം പ്രത്യേക വ്യാവസായിക യൂണിറ്റിലെത്തിച്ച് അവ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറ്റുന്നു. 700 കിലോയിലധികം ലഹരി കലർന്ന ദ്രാവകവും ക്രിസ്റ്റലൈസ് ചെയ്ത മെത്താംഫെറ്റാമൈനും പോലീസ് പിടിച്ചെടുത്തു. ന്യൂസിലൻഡ് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. സിങ്ങിന്&zwj;റെ കൂട്ടാളിയായ ഹിമാത്ജിത് സിംഗ് കഹ്&zwnj;ലോൺ 21 വയസ്സുള്ള ഒരാൾക്ക് ബിയർ ടിന്നുകളിൽ ഒന്ന് അബദ്ധത്തിൽ നൽകിയതിനെ തുടർന്നാണ് ഈ ലഹരി കടത്ത് വെളിച്ചത്ത് വന്നത്. ഹിമാത്ജിത് സിംഗ് കഹ്&zwnj;ലോണിനെ കൊലപാതക കേസിൽ 21 വർഷത്തെക്ക് ശിക്ഷിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/new-zealand-reveals-the-name-of-the-arrested-drug-lord-son-in-law-of-indira-gandhis-assassin-articleshow-r9zfq5n"/>
        </item>
        <item>
            <title><![CDATA['കേസ് ഒഴിവാക്കാം, 10,000 രൂപ തരാം മകളെ വീട്ടിലേക്ക് വിട്'; അറസ്റ്റിലായ യുവതിയോട് സബ് ഇൻസ്പെക്ടർ, പിന്നാലെ അറസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/sub-inspector-arrested-for-allegedly-telling-arrested-woman-remove-her-from-case-if-she-let-her-daughter-go-home-articleshow-rlty92a</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/sub-inspector-arrested-for-allegedly-telling-arrested-woman-remove-her-from-case-if-she-let-her-daughter-go-home-articleshow-rlty92a</guid>
            <pubDate>Fri, 03 Apr 2026 16:11:22 +0530</pubDate>
            <description><![CDATA[മഹാരാഷ്ട്രയിലെ അകോലയിൽ സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ യുവതിയോട് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. കേസിൽ നിന്നും രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് രാജേഷ് ജാദവ് എന്ന ഉദ്യോഗസ്ഥൻ യുവതിയെ സമീപിച്ചത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9evz6masvj35gd20zgfwzs,imgname-sub-inspector-arrested-in-maharastra-1775212821716.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ഹാരാഷ്ട്രയിലെ അകോലയിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള യുവതി തന്നെ ലൈംഗിക ബന്ധത്തിന് നി&zwj;ർബന്ധിച്ചുവെന്ന പരാതി ഉന്നയിച്ചതിനെ തുടർന്ന് പോലീസ് സബ് ഇന്&zwj;സ്പെക്ടർ രാജേഷ് ജാദവിനെ സസ്പെന്&zwj;റ് ചെയ്തു. പിന്നാലെ സിവിൽ ലൈൻസ് പോലീസ് സബ് ഇന്&zwj;സ്പെക്ടറായ രാജേഷിനെ ബുധനാഴ്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു. 80 ലക്ഷത്തിന്&zwj;റെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ യുവതിയാണ് പരാതിപ്പെട്ടതെന്ന് റിപ്പോര്&zwj;ട്ടുകൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;സസ്പെൻഷൻ പിന്നാലെ അറസ്റ്റ്&lt;/strong&gt;&lt;/h2&gt;&lt;p&gt;അറസ്റ്റിലായ യുവതി പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലായിരുന്നു. ഈ സമയം സ്റ്റേഷൻ ഡ്യൂട്ടിയിലായിരുന്ന രാജേഷ് ജാദവ് ലോക്കപ്പിലുള്ള യുവതിയോട് തന്&zwj;റെ ആവശ്യം ഉന്നയിക്കുകയായിരുന്നു. വിചാരണ കാലാവധി കഴിഞ്ഞ യുവതിയോട് മകളെ തന്&zwj;റെ അടുത്തേക്ക് അയച്ചാൽ പതിനായിരം രൂപ നൽകാമെന്നും അവരെ കേസിൽ നിന്നും ഊരിക്കൊടുക്കാമെന്ന് പറഞ്ഞതായും റിപ്പോര്&zwj;ട്ടുകൾ പറയുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ രാജേഷിനെതിരെ ഭാരതീയ ന്യായ സംഹിത വച്ച് കേസെടുത്തു. പരാതി ലഭിച്ച അന്ന് രാത്രി തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്&zwj;റ് ചെയ്തെന്നും അകോല എസ്പി അർചിത് ചന്ദക് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&zwj;ട്ട് ചെയ്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Feminism Social (@fem.social)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ഒളിവിൽ നിന്നും അറസ്റ്റ്&lt;/strong&gt;&lt;/h3&gt;&lt;p&gt;പരാതി ലഭിച്ചെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും വ്യക്തമായതിന് പിന്നാലെ രാജേഷ് ജാദവ് ഒളിവിൽ പോയിയെന്ന് സ്റ്റേഷൻ സീനിയർ പോലീസ് ഇന്&zwj;സ്പെക്ടർ അനിൽ ജുലെ പറഞ്ഞു. പിന്നാലെ രാജേഷിനെ കണ്ടെത്തുന്നതിനായി മൂന്ന് പോലീസ് സംഘത്തെ നിയോഗിച്ചു. തുടർന്നാണ് ബുധനാഴ്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തത്. രാജേഷിന്&zwj;റെ ഭാര്യയിൽ നിന്നും ഒരു സ്ത്രീ പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും നേരത്തെയും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നെന്നും ഇയാൾ വർഷങ്ങളായി നിരീക്ഷണത്തിലായിരുന്നെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ആഷാ മിർജേ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/sub-inspector-arrested-for-allegedly-telling-arrested-woman-remove-her-from-case-if-she-let-her-daughter-go-home-articleshow-rlty92a"/>
        </item>
        <item>
            <title><![CDATA['ബ്ലിങ്കിറ്റ് പക്ഷേ, പോലീസ് പതിപ്പ്'; ഉച്ചഭാഷിണി പരാതിയിൽ പത്ത് മിനിറ്റിനുള്ളിൽ നടപടിയുമായി ദില്ലി പോലീസ്!]]></title>
            <link>https://www.asianetnews.com/web-specials-magazine/delhi-police-takes-action-within-10-minutes-on-loudspeaker-complaint-articleshow-t04xxcz</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/delhi-police-takes-action-within-10-minutes-on-loudspeaker-complaint-articleshow-t04xxcz</guid>
            <pubDate>Sat, 04 Apr 2026 15:16:25 +0530</pubDate>
            <description><![CDATA[അർദ്ധരാത്രിയിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതിനെതിരെ ലഭിച്ച പരാതിയിൽ 10 മിനിറ്റിനുള്ളിൽ നടപടിയെടുത്ത് ദില്ലി പോലീസ്. സംരംഭകനായ ആകാശ് ബൻസാൽ തന്&zwj;റെ അനുഭവം പങ്കുവെച്ചതോടെ, പോലീസിന്&zwj;റെ അതിവേഗ നടപടിക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01knby5t460xhbkeej01chjeve,imgname-delhi-police-1775295981702.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;ർദ്ധരാത്രിയിൽ നിയമം ലംഘിച്ച് പ്രവർത്തിപ്പിച്ച ഉച്ചഭാഷിണികൾക്കെതിരെ മിന്നൽ വേഗത്തിൽ നടപടിയെടുത്ത ദില്ലി പോലീസിന് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രശംസ. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ ആകാശ് ബൻസാലാണ് തന്&zwj;റെ അനുഭവം എക്സിലൂടെ പങ്കുവെച്ചത്. പുലർച്ചെ ഒരു മണിയോടെ വലിയ ഉച്ചത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നെന്ന പരാതിയിലാണ് പോലീസിന്&zwj;റെ അതിവേഗ നടപടി.&lt;/p&gt;&lt;h2&gt;&lt;strong&gt;പരാതി, 10 മിനിറ്റിനുള്ളിൽ പരിഹാരം&lt;/strong&gt;&lt;/h2&gt;&lt;p&gt;സംഭവം ഇങ്ങനെ, കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ പ്രദേശത്ത് ഉച്ചഭാഷിണികൾ ഉച്ചത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആകാശ് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ (100) വിവരമറിയിച്ചു. വെറും നാല് മിനിറ്റിനുള്ളിൽ തന്നെ പട്രോളിംഗ് ഓഫീസറുടെ ഫോൺ കോൾ അദ്ദേഹത്തിന് ലഭിച്ചു. പത്ത് മിനിറ്റിനുള്ളിൽ പോലീസ് സംഘം സ്ഥലത്തെത്തുകയും ഉച്ചഭാഷിണികൾ നിശബ്ദമാക്കി, പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഇതിനിടയിൽ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മറ്റ് രണ്ട് ഉദ്യോഗസ്ഥർ കൂടി തന്നെ വിളിച്ചതായും ആകാശ് എഴുതി. &quot;ദില്ലി പോലീസിന്&zwj;റെ വലിയൊരു വിജയമാണിത്. ഇത് രണ്ടാം തവണയാണ് എനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്. നിങ്ങളുടെ സേവനത്തിന് നന്ദി,&quot; - ആകാശ് ബൻസാൽ തന്&zwj;റെ പോസ്റ്റിൽ കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Appreciation like this keeps us motivated. Ensuring your peace is our priority&mdash;playing loud sound after 10 PM is a violation of law, and we remain committed to taking prompt action.Always here for you. #DPUpdates #HelloDelhiPolice https://t.co/IxbdsZUCgS&lt;/p&gt;&lt;p&gt;&mdash; Delhi Police (@DelhiPolice) March 31, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ബ്ലിങ്കിറ്റ്, പക്ഷേ, പോലീസ് പതിപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ആകാശിന്&zwj;റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ദില്ലി പോലീസ് തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിലൂടെ മറുപടി നൽകി. ഇത്തരത്തിലുള്ള അഭിനന്ദനങ്ങൾ തങ്ങൾക്ക് വലിയ പ്രചോദനമാണെന്നായിരുന്നു പോലീസിന്&zwj;റെ മറുപടി. &quot;രാത്രി 10 മണിക്ക് ശേഷം ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് നിയമലംഘനമാണ്. നിങ്ങളുടെ സമാധാനം ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന. അതിനായി എപ്പോഴും ഞങ്ങൾ സന്നദ്ധരാണ്,&quot; എന്ന് പോലീസ് വ്യക്തമാക്കി. പോലീസിന്&zwj;റെ ഈ 'സൂപ്പർ ഫാസ്റ്റ്' നടപടിക്ക് വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. പത്ത് മിനിറ്റിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഓൺലൈൻ ആപ്പിനോട് ഉപമിച്ച് &quot;ബ്ലിങ്കിറ്റ്, പക്ഷേ, പോലീസ് പതിപ്പ്&quot; എന്നാണ് ഒരാൾ കുറിച്ചത്. &quot;മികച്ച പ്രവർത്തനം&quot;, &quot;അഭിനന്ദനങ്ങൾ&quot; എന്നിങ്ങനെ പോലീസിനെ പുകഴ്ത്തിക്കൊണ്ട് നിരവധിയാളുകൾ രംഗത്തെത്തി. അതേസമയം ലൗഡ് സ്പീക്കർ ഓഫ് ചെയ്യാൻ മാത്രം ഓടിയെത്തിയാൽ മതിയോ ദില്ലിയിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ നടപടി വേണ്ടെയെന്ന് ചിലർ പരിഹസിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/delhi-police-takes-action-within-10-minutes-on-loudspeaker-complaint-articleshow-t04xxcz"/>
        </item>
        <item>
            <title><![CDATA[വർഷം 10 ശതമാനം വാടക കൂട്ടുമെന്ന് ഉടമ, എല്ലായിടത്തും ഇങ്ങനെയാണോ എന്ന് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/do-landlords-really-increase-rent-by-10-percent-every-year-bengaluru-man-shares-post-articleshow-u7fbqef</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/do-landlords-really-increase-rent-by-10-percent-every-year-bengaluru-man-shares-post-articleshow-u7fbqef</guid>
            <pubDate>Fri, 03 Apr 2026 19:03:31 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ താമസിക്കുന്ന ഒരു യുവാവ് ഷെയര്&zwj; ചെയ്ത പോസ്റ്റാണ് ഇപ്പോള്&zwj; ശ്രദ്ധിക്കപ്പെടുന്നത്. വീട്ടുടമ ഓരോ വർഷവും 10 ശതമാനം വാടക വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു എന്നും ഇത് സാധാരണയാണോ എന്നുമാണ് യുവാവിന്&zwj;റെ ചോദ്യം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kandq4mnjmk3jkp3nnvpty8t,imgname-new-project--32--1763803107989.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരുവിലെ വീട്ടുവാടക എപ്പോഴും ചർച്ചയാകുന്ന ഒന്നാണ്. കുറഞ്ഞ വാടകയ്ക്ക് ഒരു വീട് കിട്ടുക എന്നത് വലിയ പ്രതിസന്ധി തന്നെ. അതുപോലെ, നഗരത്തിൽ വീടുകൾക്ക് അമിതമായി വാടക വർദ്ധിക്കുന്നതിനെ കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. കാർത്തിക് നഗർ മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന ഒരാളാണ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂമുള്ള വീടിന് നിലവിൽ 33,000 രൂപയാണ് ഇയാൾ വാടകയായി നൽകുന്നത്. ഇതിന് പുറമെ 2,500 രൂപ മെയിന്റനൻസ് ചാർജായും, വൈദ്യുതിക്കും വെള്ളത്തിനുമായി ഏകദേശം 6,000 രൂപയും അധികമായി നൽകേണ്ടി വരുന്നുണ്ട്. ഇതിനിടയിൽ ഉടമ ഓരോ വർഷവും നിർബന്ധിതമായി 10 ശതമാനം വാടക വർധിപ്പിക്കും എന്ന് അറിയിച്ചതായിട്ടാണ് യുവാവ് പറയുന്നത്.&lt;/p&gt;&lt;p&gt;'രണ്ട് വർഷം കൂടി ഇവിടെ തുടർന്നാൽ വാടക 40,000 രൂപയാകും. നിലവിലെ ഐടി മേഖലയിലെ സാഹചര്യം പരിഗണിക്കുമ്പോൾ എല്ലാ ഉടമകളും ഇത്തരത്തിൽ 10 ശതമാനം വാടക കൂട്ടാൻ നിർബന്ധം പിടിക്കാറുണ്ടോ' എന്നാണ് യുവാവിന്റെ ചോദ്യം. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ആളുകൾ കമന്റുകളുമായി എത്തി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Do landlords in Bangalore really increase rent by 10% every year?by u/nhkrishna in bangalorerentals&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;എല്ലാ വർഷവും ഇങ്ങനെ 10 ശതമാനം വാടക കൂട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നും വീട്ടുടമയോട് ചോദിച്ച ശേഷം അതിൽ ഒരു തീരുമാനമാകാം എന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം, സാധാരണയായി അഞ്ച് ശതമാനമാണ് ഇങ്ങനെ വാടക കൂട്ടാറുള്ളത് എന്നും 10 ശതമാനം വർധിപ്പിക്കുന്നത് പലപ്പോഴും വാടകക്കാർക്ക് താങ്ങാൻ സാധിക്കില്ല എന്നും പലരും ചൂണ്ടിക്കാട്ടി. മാത്രമല്ല, അവിടെ നിന്നും താമസം മാറുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/do-landlords-really-increase-rent-by-10-percent-every-year-bengaluru-man-shares-post-articleshow-u7fbqef"/>
        </item>
        <item>
            <title><![CDATA[യേശുക്രിസ്തുവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ടൂറിൻ ആവരണത്തിൽ 38.7% ഇന്ത്യൻ ഡിഎൻഎ; പഠനം]]></title>
            <link>https://www.asianetnews.com/web-specials-magazine/study-finds-38-7-percentage-indian-dna-in-shroud-of-turin-believed-to-be-linked-to-jesus-christ-articleshow-wfdky44</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/study-finds-38-7-percentage-indian-dna-in-shroud-of-turin-believed-to-be-linked-to-jesus-christ-articleshow-wfdky44</guid>
            <pubDate>Thu, 02 Apr 2026 14:52:24 +0530</pubDate>
            <description><![CDATA[&lt;p&gt;യേശുക്രിസ്തുവിനെ അടക്കം ചെയ്തതെന്ന് വിശ്വസിക്കുന്ന ടൂറിൻ തുണിയിൽ ഇന്ത്യൻ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തി. പുതിയ ജീനോമിക് പഠനങ്ങൾ പ്രകാരം, തുണിയിലെ 38.7% ഡിഎൻഎ ഇന്ത്യയുമായി ബന്ധപ്പെട്ടതാണ്, ഇത് പുരാതന ഇന്ത്യൻ തുണി വ്യാപാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ജനിതക സാന്നിധ്യം തിരിച്ചറിഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn6r08abpevyqan0df0b55f2,imgname-660994365-3197300677145011-7744688346576929360-n-1775121736011.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;2&lt;/strong&gt;000 വർഷങ്ങൾക്ക് മുമ്പ് യേശുക്രിസ്തുവിനെ കുരിശിൽ തറച്ച ശേഷം അടക്കം ചെയ്യുന്ന സമയത്ത് പൊതിഞ്ഞിരുന്നതെന്ന് വിശ്വാസികൾ കരുതുന്ന ടൂറിൻ തുണിയിൽ ഇന്ത്യൻ ഡിഎന്&zwj;എയുടെ അംശമുണ്ടെന്ന് കണ്ടെത്തൽ. യേശുക്രിസ്തുവിന്&zwj;റെ ആരാധനയുമായി ബന്ധപ്പെട്ട് ഇന്നും ഇറ്റലിയിൽ സംരക്ഷിക്കപ്പെടുന്ന ഈ ആവരണത്തിൽ നിന്നും വിവിധ വൻകരകളിൽ നിന്നുള്ള വിവിധ ജീവികളുടെയും സസ്യജാലങ്ങളുടെയും ജനിതക സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. ഇതിലൊന്ന് ഇന്ത്യയിൽ നിന്നാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഇതോടെ ടൂറിൻ തുണിയെ കുറിച്ചുള്ള നീഗൂഢതയുടെ മൂടുപടം അധികം വൈകാതെ നീക്കാൻ കഴിയുമെന്ന് ഗവേഷകർ കരുതുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യൻ ബന്ധം&lt;/strong&gt;&lt;/h2&gt;&lt;p&gt;നഗ്നനായ ഒരു മനുഷ്യന്&zwj;റെ നെഗറ്റീവ് ചിത്രത്തോട് സാമ്യമുള്ള ചിത്രം അടങ്ങിയ ഒന്നാണ് ടൂറിൻ ആവരണം. കുരിശ് മരണത്തിന് ശേഷം യേശുക്രിസ്തുവിന്&zwj;റെ ശവസംസ്കാരവുമായി ബന്ധമുണ്ടെന്ന് വിശ്വാസികൾ കരുതുന്ന ടൂറിൻ ആവരണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് പുതിയ ജീനോമിക് പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ നിന്നും വന്നിരുന്ന പഴയകാല തുണി വ്യാപാരത്തിൽ നിന്നാകാം ഈ തുണി വാങ്ങിയതെന്ന് ഗവേഷക&zwj;ർ അനുമാനിക്കുന്നു.&lt;/p&gt;&lt;p&gt;ടൂറിൻ ആവരണത്തിലെ ഡിഎൻഎയിൽ 38.7% വരെ ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്ന് പുതിയ കണ്ടെത്തൽ. &quot;സിന്ധുനദീതടത്തിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ലിനൻ അല്ലെങ്കിൽ നൂൽ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ചരിത്രപരമായ ഇടപെടലുകളുമായി ഇത് പഠനം ബന്ധപ്പെട്ടിരിക്കുന്നു. റബ്ബിനിക് പാഠമനുസരിച്ച് 'ഹിന്ദോയിൻ' എന്ന് ഇതിനെ വിളിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ചരിത്രാതീത കാലം മുതൽ തന്നെ തുണിത്തരങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഗുണനിലവാരത്തിന് പേരുകേട്ട സിന്ധു മേഖല പുരാതന പശ്ചിമേഷ്യയുമായും മധ്യകാല യൂറോപ്പുമായും വ്യാപാരം നടത്തിയിരുന്നുവെന്നതിന് ചരിത്രരേഖകളുണ്ട്. .&lt;/p&gt;&lt;h3&gt;&lt;strong&gt;ടൂറിൻ തുണി&lt;/strong&gt;&lt;/h3&gt;&lt;p&gt;യേശുക്രിസ്തുവിന്&zwj;റെ ശരീരം കുരിശിൽ നിന്ന് ഇറക്കിയ ശേഷം പൊതിയാൻ ഉപയോഗിച്ച തുണിയായി കത്തോലിക്കർ ബഹുമാനിക്കുന്ന 4.4m x 1.1m നീളമുള്ള ലിനൻ കഷണമാണ് ടൂറിൻ ആവരണം എന്ന് അറിയപ്പെടുന്നത്. ഒരു നഗ്നനായ മനുഷ്യന്&zwj;റെ മങ്ങിയ ചിത്രം ഇതിൽ കാണാം. ഒപ്പം കുരിശുമരണവുമായി ബന്ധപ്പെട്ട മുറിവുകൾ കാണിക്കുന്ന ചില ചിഹ്നങ്ങളുമുണ്ട്. 1354 -ൽ ഫ്രാൻസിലെ ഒരു ഗ്രാമമായ ലിറിയിലെ കൊളീജിയറ്റ് പള്ളിയിൽ നിന്നാണ് ടൂറിൻ ആവരണത്തിന്&zwj;റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്. നൂറ്റാണ്ടുകളായി വിശ്വാസികൾ ഇതിനെ ആരാധിക്കുന്നു. അതേസമയം മറ്റ് ചിലർ ഈ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്. 1683 മുതൽ ഇറ്റാലിയൻ നഗരമായ ടൂറിനിലെ ഹോളി ഷ്രൗഡിന്&zwj;റെ ചാപ്പലിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. അങ്ങനെയാണ് ഈ ആവരണത്തിന് ടൂറിൻ ആവരണമെന്ന പേരി ലഭിച്ചത്.&lt;/p&gt;&lt;p&gt;കുരിശുമരണത്തിന്&zwj;റെ സമയത്ത് അതായത് എ.ഡി. 33 -ലാകാം ഇത് റോമിലെത്തിയതെന്ന് കരുതുന്നു. ബൈമ ബൊലോണുമായി ബന്ധപ്പെട്ട ഡിഎൻഎയും ഇന്ത്യയുമായി ബന്ധപ്പെട്ട മാതൃ ഡിഎൻഎയും ഒഴികെ, ആവരണത്തിലെ മനുഷ്യ ഡിഎൻഎയുടെ 55.6 % -ത്തിലധികം നിയർ ഈസ്റ്റിൽ നിന്നുള്ള വംശപരമ്പരകളുടെതാണെന്നും ഗവേഷകർ തിരിച്ചറിഞ്ഞു. അതേസമയം യൂറോപ്യൻ വംശപരമ്പരകളുടെ 5.5% ൽ താഴെ ഡിഎൻഎയെ ആവരണത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞൊള്ളൂ. നൂറ്റാണ്ടുകളുടെ പഴക്കത്തിലൂടെ ആവരണത്തിൽ പറ്റിപ്പിടിച്ച അഴുക്ക് കാരണം യഥാർത്ഥ ഡിഎൻഎ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ലെന്നും ന്യൂസ് സയന്&zwj;റിസ്റ്റ് ഡോട്ട് കോം റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം ഈ ആവരണം വിശ്വാസികൾ കരുതുന്നത് പോലെ ബൈബിളിലെ നസറേത്തിലെ യേശുവുമായി ബന്ധപ്പെട്ടതാണോയെന്നതിന് വ്യക്തമായൊരു ഉത്തരം നൽകാനും ഗവേഷകർക്ക് ആയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;മറ്റ് കണ്ടെത്തലുകൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;മെഡിറ്ററേനിയൻ മേഖലയിലെ നിരവധി മൃഗങ്ങളുടെയും സസ്യങ്ങളുടെയും, അമേരിക്കയിൽ നിന്നുള്ള ഉരുളക്കിഴങ്ങ്, ചോളം തുടങ്ങിയ സസ്യങ്ങളുടെയും ഡിഎൻഎ അടയാളങ്ങളും ഈ ആവരണത്തിൽ നിന്നും ഗവേഷകർ വേർതിരിച്ചു. ഈ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളുമായും വിഭവങ്ങളുമായും ഏതെങ്കിലും തരത്തിൽ ഈ ആവരണം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവായി ഈ ഡിഎൻഎ കണ്ടെത്തൽ. ഇറ്റാലിയൻ ഗവേഷകയായ ജിയാനി ബാർക്കാസിയ നേതൃത്വം നൽകിയ പഠനം 'ടൂറിൻ ഷ്രൗഡിലെ ഡിഎൻഎ ട്രെയ്&zwnj;സസ്: 1978 -ലെ ഔദ്യോഗിക സാമ്പിൾ കളക്ഷന്&zwj;റെ മെറ്റാജെനോമിക്സ്' എന്ന തലക്കെട്ടോടെ bioRxiv -ൽ പ്രസിദ്ധീകരിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/study-finds-38-7-percentage-indian-dna-in-shroud-of-turin-believed-to-be-linked-to-jesus-christ-articleshow-wfdky44"/>
        </item>
        <item>
            <title><![CDATA[ഫ്രാൻസിലെ ഉപരിപഠനം, വിദ്യാർത്ഥിനിക്ക് വന്ന ചിലവ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, വൈറലായി വീഡിയോ]]></title>
            <link>https://www.asianetnews.com/web-specials-magazine/viral-video-indian-student-breaks-down-cost-of-studying-france-44-lakh-articleshow-xxph02p</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/viral-video-indian-student-breaks-down-cost-of-studying-france-44-lakh-articleshow-xxph02p</guid>
            <pubDate>Sun, 05 Apr 2026 10:45:50 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപരിപഠനത്തിനായി ഫ്രാൻസിലേക്ക് പോയ റൈൻ എന്ന ഇന്ത്യൻ വിദ്യാർത്ഥിനി തനിക്കുണ്ടായ ചിലവുകളെ കുറിച്ച് പറയുന്ന വീഡിയോയാണ് ഇപ്പോള്&zwj; ശ്രദ്ധിക്കപ്പെടുന്നത്. 44 ലക്ഷത്തിലധികം രൂപ ചിലവായി എന്നാണ് വിദ്യാര്&zwj;ത്ഥിനി പറയുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kne0yxf5djy3ypsty38yshr7,imgname-new-project---2026-04-05t104221.413-1775366010341.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഉപരിപഠനത്തിനായി ഇന്ന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. വിദേശത്ത് പഠിച്ച് അവിടെ തന്നെ ജോലി നേടി അവിടെ തന്നെ ജീവിക്കുക എന്നതാണ് പലരുടേയും ആ​ഗ്രഹം. എന്നാൽ, ഇത് അത്ര എളുപ്പമല്ല. ഒരുപാട് പണച്ചിലവ് വരുന്ന കാര്യമാണ് വിദേശത്തേക്ക് പോവുക, അവിടെ പഠിക്കുക എന്നത്. അങ്ങനെ ഫ്രാൻസിലേക്ക് വരാൻ തനിക്ക് എത്ര രൂപ ചിലവായെന്ന കണക്കുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് റൈൻ എന്ന ഇന്ത്യൻ വിദ്യാർത്ഥിനി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഓരോ കാര്യങ്ങൾക്കുമായി ചിലവായ തുക കൃത്യമായി റൈൻ വ്യക്തമാക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഈ വലിയ തുക കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പഠനത്തിനായി ഇത്രയും അധികം പണം ചിലവാക്കുന്നത് ലാഭകരമാണോ എന്നാണ് പലരുടേയും സംശയം. റൈൻ പങ്കുവെച്ച ചിലവുകൾ ഇങ്ങനെയാണ്: യൂണിവേഴ്സിറ്റി ഫീസ് (3 വർഷത്തേക്ക്) 32,00,000, വിസയ്ക്കുള്ള ബാങ്ക് ബാലൻസ് 11,00,000, വിസ, വിമാന ടിക്കറ്റ് 60,000, ഫോറെക്സ് കാർഡ് 80,000, അറ്റസ്റ്റേഷൻ, അപ്പോസ്റ്റിൽ 6,000, ആകെ തുക 44,46,000.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Raine (@lifewith_reine)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. 'ഇത് വളരെ വലിയ തുകയാണല്ലോ' എന്നും 'ഇത്രയും പണം ചിലവാക്കി അവിടെ പോകുന്നതിന് അതിന്റേതായ നേട്ടമുണ്ടോ' എന്നൊക്കെയാണ് പലരും കമന്റ് ബോക്സിൽ ചോദിക്കുന്നത്. എന്നാൽ, മറ്റ് ചിലർ റൈനിന്റെ ഭാവിക്ക് ആശംസകൾ നേരുകയാണ് ചെയ്തത്. അതേസമയം, ഇന്ന് പലരും തങ്ങൾക്ക് വിദേശത്തേക്ക് പോകാനും പഠനത്തിനുമായി ചെലവഴിക്കേണ്ടി വരുന്ന തുകയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഇത് സഹായകരമാണെങ്കിലും ഈ പണച്ചിലവ് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/viral-video-indian-student-breaks-down-cost-of-studying-france-44-lakh-articleshow-xxph02p"/>
        </item>
        <item>
            <title><![CDATA[അമ്മ മടങ്ങി വന്നില്ല, ഹോട്ടൽ മുറിയിൽ തനിച്ചായി 6 വയസുകാരൻ, രണ്ടാഴ്ച പൊന്നുപോലെ നോക്കി ജീവനക്കാർ]]></title>
            <link>https://www.asianetnews.com/web-specials-magazine/mom-abandoned-six-year-old-hotel-staff-look-after-him-in-china-articleshow-y1etoel</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/mom-abandoned-six-year-old-hotel-staff-look-after-him-in-china-articleshow-y1etoel</guid>
            <pubDate>Fri, 03 Apr 2026 22:21:16 +0530</pubDate>
            <description><![CDATA[&lt;p&gt;അമ്മ ഹോട്ടലിൽ ഉപേക്ഷിച്ചുപോയ ആറുവയസ്സുകാരനെ രണ്ടാഴ്ചയോളം സ്വന്തം കുഞ്ഞിനെ പോലെ നോക്കി ജീവനക്കാർ. ഒടുവില്&zwj; രണ്ടാഴ്ചയ്ക്ക് ശേഷം അമ്മയെ കണ്ടെത്തി. സംഭവം ചൈനയില്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn9x943f4gwbkr30h10kavqj,imgname-new-project---2026-04-03t202146.517-1775227932783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു ആറുവയസ്സുകാരന്റെയും രണ്ടാഴ്ചക്കാലം സ്വന്തം മകനെപ്പോലെ അവനെ നോക്കിയ ഹോട്ടൽ ജീവനക്കാരുടെയും കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെങ്ചെങ് എന്ന ആറുവയസ്സുകാരനെ നഗരത്തിലെ ഒരു ഹോട്ടലിൽ ഉപേക്ഷിച്ച് അമ്മ പോവുകയായിരുന്നു. ഫെബ്രുവരിയിൽ അമ്മ യുയേയ്&zwnj;ക്കൊപ്പമാണ് അവൻ ഹോട്ടലിൽ എത്തിയത്. ആദ്യ ദിവസങ്ങളിൽ രാത്രികളിൽ മാത്രം പുറത്തുപോയിരുന്ന അവന്റെ അമ്മ, മാർച്ച് ആയതോടെ മടങ്ങിവരാതെയായി. ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫും മറ്റ് ജീവനക്കാരും കുട്ടിയെ ഏറ്റെടുത്തു. അവർ അവന് ഭക്ഷണം നൽകി. ഒരു ക്ലീനിംഗ് ജീവനക്കാരിയാണ് അവന് അമ്മയെപ്പോലെ കൂട്ടിരുന്നത്.&lt;/p&gt;&lt;p&gt;മുറിയിലുണ്ടായിരുന്ന സ്മാർട്ട് സ്പീക്കറിനോട് 'നിനക്കും അച്ഛനമ്മമാരുണ്ടോ' എന്ന് കുട്ടി ചോദിച്ചതും, തന്റെ അമ്മ വരാനായി കാത്തിരിക്കുന്നതും കണ്ട ജീവനക്കാരുടെ മനസ് തകർന്നു പോവുകയായിരുന്നു. ഒടുവിൽ, പോലീസും അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മാർച്ച് 24 -ന് അവന്റെ അമ്മ ഹോട്ടലിൽ തിരിച്ചെത്തി. രോഗം വന്നതും വലിയ കടബാധ്യതയുമാണ് തന്നെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.&lt;/p&gt;&lt;p&gt;അമ്മയെ കണ്ട മാത്രയിൽ തന്നെ കുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അമ്മയോട് തനിക്ക് പരാതികളൊന്നുമില്ലെന്നാണ് കുട്ടി പറഞ്ഞത്. 'എനിക്ക് എന്നെ നോക്കാൻ അറിയാം. പെട്ടെന്ന് വളർന്ന് എനിക്ക് അമ്മയെ സംരക്ഷിക്കണം' എന്നും അവൻ പറഞ്ഞു. പിരിഞ്ഞുപോകുന്ന നേരത്ത് തന്നെ നോക്കിയ ഹോട്ടൽ ജീവനക്കാരോടും ചെങ്ചെങ് നന്ദി പറഞ്ഞു. യുവതിയുടെ ദയനീയാവസ്ഥ പരിഗണിച്ച് വുമൺസ് ഫെഡറേഷൻ താൽക്കാലികമായി കുട്ടിയെ ഒരു ഫോസ്റ്റർ കുടുംബത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ സ്കൂളിൽ പോയിട്ടില്ലാത്ത ചെങ്ചെങ് ഇപ്പോൾ കിന്റർഗാർട്ടനിൽ പഠനം ആരംഭിച്ചു. കുട്ടിയെ ഉപേക്ഷിച്ച നടപടി ശിക്ഷ ലഭിക്കാവുന്നതാണെങ്കിലും, കുടുംബത്തിന്റെ ദാരിദ്ര്യം കൂടി കണക്കിലെടുത്താകും തുടർനടപടികൾ.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/mom-abandoned-six-year-old-hotel-staff-look-after-him-in-china-articleshow-y1etoel"/>
        </item>
        <item>
            <title><![CDATA[ബെം​ഗളൂരുവിന് മുംബൈയിലെ 'കരുതൽ' ഇല്ല; ചർച്ചയായി യുവാവിന്റെ കുറിപ്പ്]]></title>
            <link>https://www.asianetnews.com/web-specials-magazine/interaction-here-feels-like-a-negotiation-i-miss-mumbai-man-shares-post-from-bengaluru-articleshow-y79b58f</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/interaction-here-feels-like-a-negotiation-i-miss-mumbai-man-shares-post-from-bengaluru-articleshow-y79b58f</guid>
            <pubDate>Sat, 04 Apr 2026 17:35:20 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിൽ രണ്ട് മാസം താമസിച്ച ശേഷം മുംബൈയിലെ മനുഷ്യരുടെ കരുതൽ മിസ്സ് ചെയ്യുന്നുവെന്ന് പറയുകയാണ് ഒരു യുവാവ്. എക്സില്&zwj; (ട്വിറ്റര്&zwj;) ഷെയര്&zwj; ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്&zwj; ചര്&zwj;ച്ചയായി മാറുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgj6bcznfn74ehzep7c6n51h,imgname-new-project---2026-02-03t221258.904-1770137170933.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് മെട്രോ നഗരങ്ങളാണ് മുംബൈയും ബെംഗളൂരുവും. ഇവ തമ്മിലുള്ള താരതമ്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ട്രാഫിക്കും കാലാവസ്ഥയും ഒക്കെ അതിൽ പെടുന്നു. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് നഗരത്തിലെ ആളുകളുടെ ഇടപെടലുകളെ കുറിച്ചാണ്. രണ്ട് മാസം ബെംഗളൂരുവിൽ താമസിച്ച ശേഷം മുംബൈയിലെ മനുഷ്യരെ മിസ്സ് ചെയ്യുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.&lt;/p&gt;&lt;p&gt;പൂബേഷ് എന്ന യുവാവാണ് എക്സി (ട്വിറ്റർ) ൽ തന്റെ അനുഭവം പങ്കുവെച്ചത്. ബെംഗളൂരുവിൽ ഓരോ ചെറിയ കാര്യങ്ങൾക്കും വിലപേശേണ്ടി വരുന്ന സാഹചര്യം തന്നെ മടുപ്പിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർമാരോടോ, വീട് മാറാൻ സഹായിക്കുന്ന പാക്കേഴ്സിനോടോ, പഴയ വാടകക്കാരോടോ സംസാരിക്കുമ്പോൾ പോലും നമ്മളിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കാൻ അവർ ശ്രമിക്കുന്നതായി തോന്നുന്നു എന്നാണ് യുവാവിന്റെ ആരോപണം.&lt;/p&gt;&lt;p&gt;അതുപോലെ, മുംബൈയിൽ ഒരു ടാക്സിയിൽ കയറുമ്പോൾ ചൂട് കൂടുതലാണെങ്കിൽ ഡ്രൈവർ ചോദിക്കാതെ തന്നെ എസി ഓൺ ചെയ്യും. എന്നാൽ, ബെംഗളൂരുവിൽ ഇതെന്തോ ഔദാര്യം ചോദിക്കുന്നതുപോലെ അപേക്ഷിക്കേണ്ടി വരുന്നു എന്നും പോസ്റ്റിൽ പൂബേഷ് കുറിച്ചിരിക്കുന്നു. പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;2 months in Bangalore and I miss Mumbai. I miss the people.Every small interaction here feels like a negotiation. Auto drivers, packers, old tenants. Everyone&rsquo;s trying to squeeze something out of you.In Mumbai a cab driver sees it&rsquo;s hot and just turns on the AC. Here you have&hellip;&lt;/p&gt;&lt;p&gt;&mdash; poobesh (@pbshgthm) April 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;മുംബൈ നഗരം ആളുകളെ സ്നേഹിക്കുന്ന ന​ഗരമാണ് എന്നാണ് ചിലർ കുറിച്ചത്. എന്നാൽ, ഓരോ നഗരത്തിനും അതിന്റേതായ രീതികളുണ്ടെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ഓരോരുത്തരുടെയും ഓരോ അനുഭവങ്ങളും വ്യത്യസ്തമായിരിക്കും എന്നുമാണ് മറ്റ് ചിലർ പ്രതികരിച്ചത്. 'മുംബൈയിൽ നല്ല പെരുമാറ്റമുണ്ടാവാൻ നിങ്ങൾ അവിടുത്തെ ആളാവണമെന്നോ പണക്കാരനാവണമെന്നോ ഇല്ല, അവർ സ്വഭാവം കൊണ്ട് നല്ലവരാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ, ബെംഗളൂരു പുതിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണെന്നും നഗരത്തിന്റെ വൈബ് മനസ്സിലാക്കാൻ സമയം വേണമെന്നുമാണ് മറ്റ് ചിലർ പറഞ്ഞത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/interaction-here-feels-like-a-negotiation-i-miss-mumbai-man-shares-post-from-bengaluru-articleshow-y79b58f"/>
        </item>
    </channel>
</rss>
