<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 06 Jul 2026 14:53:36 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-specials-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[കാത്തിരിപ്പിന്റെ 3,620 ദിവസങ്ങൾ; മാതാപിതാക്കളെ സ്വന്തം ചെലവിൽ അമേരിക്കയിലെത്തിച്ച് ഇന്ത്യൻ യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/3620-days-indian-woman-post-welcomes-parents-to-us-articleshow-0femwlz</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/3620-days-indian-woman-post-welcomes-parents-to-us-articleshow-0femwlz</guid>
            <pubDate>Fri, 03 Jul 2026 12:48:05 +0530</pubDate>
            <description><![CDATA[&lt;p&gt;3,620 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം ചെലവിൽ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്&zwj;റെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് സിയാറ്റിലിൽ ജോലി ചെയ്യുന്ന അങ്കിത മിശ്ര എന്ന ഇന്ത്യൻ യുവതി.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkcvepwjqyj4yjdhdhzwevw,imgname-new-project---2026-07-03t123427.271-1783062444764.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നീണ്ട 3,620 -ലധികം ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്റെ അനുഭവം പങ്കുവെച്ച് അങ്കിത മിശ്ര എന്ന ഇന്ത്യൻ യുവതി. സിയാറ്റിലിലെ അറ്റ്ലാസിയൻ കമ്പനിയിൽ സീനിയർ പ്രൊഡക്റ്റ് മാനേജരായ അങ്കിത ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തൻ്റെ 20 -കളിലാണ് അങ്കിത ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയത്. അന്ന് താൻ രഹസ്യമായി എടുത്ത പ്രതിജ്ഞയാണ് ഒരു ദിവസം സ്വന്തം സമ്പാദ്യം കൊണ്ട് മാതാപിതാക്കളെ അമേരിക്കയിൽ എത്തിക്കുമെന്നതത്രെ.&lt;/p&gt;&lt;p&gt;എയർപോർട്ട് അറൈവൽ ടെർമിനലിൽ മാതാപിതാക്കളെയും ഭർത്താവിൻ്റെ മാതാപിതാക്കളെയും സ്വീകരിക്കുന്ന ചിത്രവും അങ്കിത പങ്കുവെച്ചു. 'ഇതിനായി ഞാൻ 3,620 -ലധികം ദിവസങ്ങൾ കാത്തിരുന്നു', 'അമേരിക്കയിലേക്ക് സ്വാഗതം, അമ്മമാർക്കും അച്ഛന്മാർക്കും' എന്ന് എഴുതിയ പ്ലക്കാർഡും പിടിച്ചാണ് അങ്കിത എയർപോർട്ടിൽ നിന്നത്.&lt;/p&gt;&lt;p&gt;2019 -ലാണ് അങ്കിത ബിരുദം പൂർത്തിയാക്കിയത്. എന്നാൽ, പിന്നീട് വന്ന കൊവിഡ് മഹാമാരിയും കുടുംബത്തിലെ വിവാഹങ്ങളും കാരണം മാതാപിതാക്കളെ നാട്ടിൽ നിന്ന് കൊണ്ടുവരാനുള്ള പ്ലാൻ നീണ്ടുപോയി. 'ജീവിതം ഞങ്ങളോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു' അങ്കിത കുറിച്ചു. താൻ ആദ്യമായി അമേരിക്കയിൽ കാലുകുത്തിയ ദിവസവും, സ്വന്തമായി പണം മുടക്കി മാതാപിതാക്കളെ അവിടെയെത്തിച്ച് സ്വീകരിച്ച ദിവസവും തമ്മിൽ 3,620 -ലേറെ ദിവസങ്ങളുടെ ദൂരമുണ്ടെന്ന് അങ്കിത പറയുന്നു.&lt;/p&gt;&lt;p&gt;തൻ്റെ മാതാപിതാക്കൾ തനിക്കായി ചെയ്ത ത്യാഗങ്ങളെക്കുറിച്ചും അങ്കിത പറയുന്നുണ്ട്. 'എൻ്റെ അമ്മയുടെ വിവാഹം 19 -ാം വയസ്സിലായിരുന്നു. വർഷങ്ങളോളം കുടുംബത്തിലെ ഏക വരുമാനക്കാരൻ അച്ഛനായിരുന്നു. തൻ്റെ മകൾക്ക് എന്നെങ്കിലും ഇങ്ങനെയൊരു ജീവിതം ഉണ്ടാകണമെന്നോർത്ത് അദ്ദേഹം ഓരോ രൂപയും കൂട്ടിവെച്ചു. അവർ ചെയ്ത ഓരോ ത്യാഗവുമാണ് എയർപോർട്ടിൽ അവർക്കായി ഒരു ബോർഡും പിടിച്ച് നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത്.'&lt;/p&gt;&lt;p&gt;ഒരു പ്രവാസിയുടെ ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. നമ്മൾ പ്രവാസികൾ കഠിനാധ്വാനം ചെയ്യുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാകാം, എന്നാൽ തങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മാതാപിതാക്കൾക്ക് നമ്മുടെ വിജയങ്ങൾ നേരിട്ട് കാണിച്ചുകൊടുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അങ്കിത കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് കമൻ്റുകൾ നൽകിയത്. തനിക്ക് ജോലി നഷ്ടപ്പെട്ടിട്ടും കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ എടുത്ത് മാതാപിതാക്കളെ തൻ്റെ ഗ്രാജുവേഷൻ ചടങ്ങിന് എത്തിച്ച അനുഭവം ഒരു യുവാവ് പങ്കുവെച്ചു. ചില നേട്ടങ്ങൾ അളക്കേണ്ടത് ബാങ്ക് അക്കൗണ്ട് നോക്കിയല്ല, മാതാപിതാക്കളുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ടാണെന്നും യുവാവ് കുറിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/3620-days-indian-woman-post-welcomes-parents-to-us-articleshow-0femwlz"/>
        </item>
        <item>
            <title><![CDATA['ആ ഒറ്റ തീരുമാനം എല്ലാം തകർത്തു'; 90,000 രൂപ ശമ്പളമുള്ളയാൾ ഒറ്റയടിക്ക് 15 ലക്ഷം രൂപ കടത്തിലെത്തി! വൈറലായി കുറിപ്പ്]]></title>
            <link>https://www.asianetnews.com/web-specials-magazine/man-with-a-salary-of-rs-90000-suddenly-got-into-debt-of-rs-15-lakh-note-goes-viral-articleshow-24a15ab</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-with-a-salary-of-rs-90000-suddenly-got-into-debt-of-rs-15-lakh-note-goes-viral-articleshow-24a15ab</guid>
            <pubDate>Sun, 05 Jul 2026 10:24:14 +0530</pubDate>
            <description><![CDATA[അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി എടുത്ത ഒരു വായ്പ എങ്ങനെ 15 ലക്ഷം രൂപയുടെ കടക്കെണിയിലേക്ക് നയിച്ചുവെന്ന് വിവരിക്കുകയാണ് പൂനെയിലെ ഒരു മാനേജർ. ഒരു വായ്പ അടച്ചുതീർക്കാൻ മറ്റൊരു വായ്പയെടുത്തതോടെ കടം പെരുകി. വായ്പകളിലെ ചതിക്കുഴികളെക്കുറിച്ചുള്ള ഈ അനുഭവം ഒരു മുന്നറിയിപ്പാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp538rad99zar72wbdqmmggv,imgname-sad--1--1776140181836.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വ&lt;/strong&gt;രും വരായ്കകളെ കുറിച്ച് എത്ര ചിന്തിച്ചാലും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിന്&zwj;റെ താളം തെറ്റിക്കും, പ്രത്യേകിച്ചും പല ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്ന വായ്പകൾ എടുക്കുന്നതോടെ. അതൊരു മെഡിക്കൽ ആവശ്യത്തിനാണെങ്കിൽ എടുക്കാതിരിക്കുന്നതെങ്ങനെ? അത്തരമൊരു അനുഭവത്തെ കുറിച്ച് പൂനെയിൽ ജോലി ചെയ്യുന്ന ഒരു ഓപ്പറേഷൻല് മാനേജ&zwj;ർ തന്&zwj;റെ ലിങ്ക്ഡ്ഇന്നിലെഴുതിയപ്പോൾ കുറിപ്പ് വൈറലായി. പിന്നാലെ വായ്പകളിലെ ചതുക്കുഴികളെ കുറിച്ച് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങളെഴുതാനെത്തിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഒരൊറ്റ തീരുമാനം, ജീവിതം മാറി മാറിഞ്ഞു&lt;/strong&gt;&lt;/h2&gt;&lt;p&gt;പലർക്കും, കടം പലപ്പോഴും അശ്രദ്ധമായ ചെലവുകളുമായോ അല്ലെങ്കിൽ മോശം പണ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, അച്ഛന്&zwj;റെ മെഡിക്കൽ ആവശ്യത്തിന് വേണ്ടി വായ്പ എടുക്കാമെന്ന തീരുമാനം തന്നെ എങ്ങനെയാണ് 15 ലക്ഷം രൂപയുടെ കടക്കാരനാക്കിയെന്ന് അദ്ദേഹം വിവരിച്ചു. ഏറെ ശ്രദ്ധാപൂർവ്വമായിരുന്നു സാമ്പത്തിക കാര്യങ്ങൾ കൈ കാര്യം ചെയ്തിരുന്നത്. എന്നാൽ, അച്ഛന് വേണ്ടിയുള്ള ഒരു അടിയന്തര ശസ്ത്രക്രിയയ്ക്കായി കുറച്ച് പണം വായ്പ എടുത്തു. ഇന്ന് 15 ലക്ഷം രൂപയുടെ കടക്കാരനാണെന്ന് അദ്ദേഹം വിവരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വായ്പ, വായ്പയ്ക്ക് മുകളിൽ വായ്പ&lt;/strong&gt;&lt;/h3&gt;&lt;p&gt;മൂന്ന് വർഷം മുമ്പ് 90,000 രൂപ സമ്പാദിക്കുകയും അത്യാവശ്യ കാര്യങ്ങൾക്കായി താൻ 82,000 രൂപ ചെലവഴിക്കുകയും ചെയ്തിരുന്നുവെന്ന് വിവേക് തന്&zwj;റെ ലിങ്ക്ഡിൻ കുറിപ്പിൽ പറയുന്നു. എന്നാൽ ഇന്ന് താൻ 15 ലക്ഷം രൂപ കടത്തിലാണ്. അച്ഛന്&zwj;റെ ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ ചെലവായി. പ്രതിമാസം 13,663 രൂപ ഇഎംഐ സഹിതം 14 % പലിശ നിരക്കിൽ വ്യക്തിഗത വായ്പ എടുത്തു. ആ ഒരൊറ്റ തീരുമാനം തന്&zwj;റെ സാമ്പത്തിക നിലയുടെ താളം തെറ്റിച്ചെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിമാസ ചെലവ് 82,000 രൂപയിൽ നിന്ന് ഏകദേശം 96,000 രൂപയായി ഉയർന്നു, വരുമാനം അപ്പോഴും 90,000 രൂപയായിരുന്നു. ഈ കുറവ് നികത്താനായി പലചരക്ക് സാധനങ്ങൾ, ഇന്ധനം തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടിവന്നു. &quot;ഒരു വർഷത്തിനുള്ളിൽ ആ ബാലൻസ് 4 ലക്ഷം രൂപയിലെത്തി, 40 % പലിശയ്ക്ക് 20,000 രൂപ കുറഞ്ഞ തിരിച്ചടവ്. ആ പ്രശ്നം പരിഹരിക്കാൻ 6 ലക്ഷം രൂപയുടെ രണ്ടാമത്തെ വായ്പ എടുത്തു, പക്ഷേ, അതിനകം ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനാൽ, പലിശ 18% ആയി മാറി. ഇഎംഐ ₹17,625 രൂപയും.&lt;/p&gt;&lt;h3&gt;&lt;strong&gt;മുന്നറിയിപ്പ്&lt;/strong&gt;&lt;/h3&gt;&lt;p&gt;അടുത്ത രണ്ട് വർഷത്തിനുള്ളിൽ, പഴയ വായ്പകൾ തീർക്കാനായി പുതിയ വായ്പകൾ എടുത്തു. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. മൊത്തം കടം 15 ലക്ഷം രൂപയ്ക്ക് മുകളിലായി. ശമ്പളത്തിന്&zwj;റെ 57 ശതമാനം ഏതാണ്ട് 51,000 രൂപ ഇഎംഐകൾ അടച്ച് തീർക്കാൻ മാത്രം ചെലവായി. ഒരോ പുതിയ വായ്പയും പഴയ വായ്പകൾ തീർക്കാനായി എടുത്തു. കടം പുതിയ ഉയരങ്ങൾ കീഴടക്കി. ഒടുവിൽ അദ്ദേഹം ഒരു മുന്നറിയിപ്പും നൽകി. പ്രതിമാസ ഇഎംഐകൾ ഇതിനകം തന്നെ നിങ്ങളുടെ ടേക്ക്-ഹോം തിരിച്ചടവിന്&zwj;റെ 40 %-ൽ കൂടുതലാണെങ്കിൽ, അത് ഒരു മുന്നറിയിപ്പായി കണക്കാക്കുയെന്ന് അദ്ദേഹം എഴുതി. ആദ്യം പുതിയ വായ്പകൾ നിർത്താനും, പിന്നീട് എല്ലാ കടങ്ങളും ലിസ്റ്റ് ചെയ്യാനും, ഉയർന്ന പലിശയുള്ളവ ഘട്ടം ഘട്ടമായി തീർക്കാനും ശ്രമിക്കണമെന്നും അദ്ദേഹം എഴുതി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-with-a-salary-of-rs-90000-suddenly-got-into-debt-of-rs-15-lakh-note-goes-viral-articleshow-24a15ab"/>
        </item>
        <item>
            <title><![CDATA[വലത് കണ്ണ് തുടിച്ചു, അന്ധവിശ്വാസിയായ യുവാവ് മൂന്ന് ദിവസം കണ്ണിൽ നിരന്തരം അടിച്ചു, പിന്നാലെ കാഴ്ച നഷ്ടമായി!]]></title>
            <link>https://www.asianetnews.com/web-specials-magazine/man-lost-his-sight-after-hitting-himself-in-the-eye-while-rubbing-his-eyes-articleshow-37sb8p3</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-lost-his-sight-after-hitting-himself-in-the-eye-while-rubbing-his-eyes-articleshow-37sb8p3</guid>
            <pubDate>Sun, 05 Jul 2026 15:02:44 +0530</pubDate>
            <description><![CDATA[&lt;p&gt;അന്ധവിശ്വാസത്തിൽ വിശ്വസിച്ച് വലത് കണ്ണ് തുടിക്കുന്നത് നിർത്താൻ വിചിത്രമായ വഴി പരീക്ഷിച്ച ചൈനീസ് പൗരന് കാഴ്ച നഷ്ടപ്പെട്ടു. കൺപോളകളിൽ ആവർത്തിച്ച് അടിച്ചതിനെത്തുടർന്ന് റെറ്റിന അടർന്നുപോവുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ കാഴ്ചശക്തി ഡോക്ടർമാർ വീണ്ടെടുത്തു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrsxmznnrz6bwc2fbe3pf73,imgname-eyes-1783243920372.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;അന്ധവിശ്വാസത്തിൽ വിശ്വസിച്ച് കണ്ണ് തുടിക്കുന്നത് നിർത്താൻ വിചിത്രമായ വഴി പരീക്ഷിച്ച മധ്യ ചൈന സ്വദേശിക്ക് കാഴ്ച നഷ്ടപ്പെട്ടു. കൺപോളകളിൽ ആവർത്തിച്ച് അടിച്ചതിനെത്തുടർന്ന് കണ്ണിന്&zwj;റെ റെറ്റിന അടർന്നുപോവുകയായിരുന്നു . ഒടുവിൽ ഗുരുതരമായ ഈ അവസ്ഥയെ ശസ്ത്രക്രിയയിലൂടെ മറികടന്നതായി 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ താമസിക്കുന്ന 'ലെ' എന്ന് തിരിച്ചറിഞ്ഞ വ്യക്തിക്കാണ് ഈ ദുരനുഭവം.&lt;/p&gt;&lt;h2&gt;&lt;strong&gt;വലത് കണ്ണ് തുടിച്ചു&lt;/strong&gt;&lt;/h2&gt;&lt;p&gt;ദിവസങ്ങളായി ഇയാളുടെ വലതുകൺപോള തുടർച്ചയായി തുടിക്കുകയായിരുന്നു. കണ്ണിന് വിശ്രമം നൽകിയതും ചൂടുപിടിച്ചതുമൊന്നും യാതൊരു ആശ്വാസവും നൽകിയില്ല. ഇടതുകണ്ണ് തുടിക്കുന്നത് സമ്പത്തും വലതുകണ്ണ് തുടിക്കുന്നത് വലിയ ദുരന്തവും കൊണ്ടുവരുമെന്നൊരു ജനപ്രിയ അന്ധവിശ്വാസം ചൈനയിൽ നിലവിലുണ്ട്. വലതുകണ്ണ് തുടർച്ചയായി തുടിക്കുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്&zwj;റെ ലക്ഷണമാണെന്ന് ഭയന്ന് ലെ അതീവ ഉത്കണ്ഠാകുലനായി. എന്നാൽ, ഒരു ഡോക്ടറെ കാണിക്കുന്നതിന് പകരം ഇയാൾ പരിഹാരത്തിനായി ഇന്&zwj;റർനെറ്റിൽ തെരയുകയാണ് ചെയ്തത്. കൺപോളകളിൽ ശക്തമായി അടിക്കുന്നത് ദൗർഭാഗ്യം അകറ്റുമെന്ന ചില തെറ്റായ വിവരങ്ങളാണ് ഇയാൾക്ക് ഓൺലൈനിൽ നിന്ന് ലെയ്ക്ക് ലഭിച്ചത്.&lt;/p&gt;&lt;h3&gt;&lt;strong&gt;റെറ്റിനൽ ഡിറ്റാച്ച്മെന്&zwj;റ്&lt;/strong&gt;&lt;/h3&gt;&lt;p&gt;ചൈനയിലെ ചില പ്രായമായവർ കൺപോളകളിൽ വെള്ളക്കടലാസ് കഷ്ണം ഒട്ടിക്കുന്നത് വഴി കണ്ണ് തുടിക്കുന്നത് നിർത്താമെന്നൊരു വിശ്വസം നിലനിൽക്കുന്നുണ്ട്. പ്രാദേശിക പത്രമായ 'ചാങ്ജിയാങ് ഡെയ്&zwnj;ലി'യുടെ റിപ്പോർട്ട് അനുസരിച്ച്, ലെ മൂന്ന് ദിവസത്തോളം തന്&zwj;റെ വലതുകണ്ണിന് ചുറ്റുമുള്ള ഭാഗത്ത് സ്വയം അടിച്ച് കൊണ്ടിരുന്നു. ഇതോടെ കണ്ണ് തുടിക്കുന്നത് നിന്നെങ്കിലും, തൊട്ടുപിന്നാലെ അതിലും ഗുരുതരമായ പ്രശ്നം ആരംഭിച്ചു. ഇയാളുടെ കാഴ്ചശക്തി വളരെ പരിമിതപ്പെടുകയും നേരെ മുന്നിലുള്ളത് മാത്രം കാണാൻ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു. അതെ ഇരുവശങ്ങളിലുമുള്ള കാഴ്ച (Peripheral vision) പൂർണ്ണമായും ഇല്ലാതായി. തുടർന്ന് അടിയന്തിരമായി ഡോക്ടറെ സമീപിച്ചപ്പോഴാണ് കണ്ണിന് സംഭവിച്ച 'റെറ്റിനൽ ഡിറ്റാച്ച്മെന്&zwj;റ്' ആണെന്ന് കണ്ടെത്തിയത്. വൈകാതെ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനെ തുടർന്ന് ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ കാഴ്ചശക്തി വിജയകരമായി വീണ്ടെടുക്കാൻ കഴിഞ്ഞു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-lost-his-sight-after-hitting-himself-in-the-eye-while-rubbing-his-eyes-articleshow-37sb8p3"/>
        </item>
        <item>
            <title><![CDATA[ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വ്യത്യസ്ത ശുചിമുറികളെന്തിന്?]]></title>
            <link>https://www.asianetnews.com/magazine/sonu-pappachan-writes-about-gender-neutral-toilets</link>
            <guid isPermaLink="true">https://www.asianetnews.com/magazine/sonu-pappachan-writes-about-gender-neutral-toilets</guid>
            <pubDate>Sat, 04 Jul 2026 14:34:21 +0530</pubDate>
            <description><![CDATA[&lt;p&gt;ചുരുക്കത്തില്&zwj; ആണ്&zwj;കുട്ടികള്&zwj;ക്ക് ആ സ്ക്കൂളില്&zwj; ശുചിമുറിയില്ല! പെണ്&zwj;കുട്ടികളുടെ ടോയ്&zwj;ലറ്റില്&zwj; പോയി കയറാന്&zwj; മനസ് അനുവദിക്കുന്നതുമില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-cfaaa020-a40c-4898-8754-8989ab9f415c,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ ദിവസം കേരള യൂണിവേഴ്&zwnj;സിറ്റിയുടെ പി.ജി എന്&zwj;ട്രന്&zwj;സ് പരീക്ഷ ഏഷ്യയില്&zwj; ഏറ്റവും കൂടുതല്&zwj; പെണ്&zwj;കുട്ടികള്&zwj; 'മാത്രം' പഠിക്കുന്ന തിരുവനന്തപുരത്തെ കോട്ടണ്&zwj;ഹില്&zwj; സ്കൂളില്&zwj; വച്ചായിരുന്നു നടത്തിയത്. ലിംഗപരമായ അടിസ്ഥാനത്തില്&zwj; വേര്&zwj;തിരിച്ച് വിദ്യാഭ്യാസം നല്&zwj;കുന്നതിനോട് ലവലേശം യോജിപ്പ് ഇല്ലെങ്കിലും സാഹചര്യവശാല്&zwj; മൂന്ന് കൊല്ലം ഡിഗ്രി പഠനം നടത്തിയത് ഒരു ബോയസ് കോളേജിലായിരുന്നു. കേരളത്തില്&zwj; ഈ മാതൃകയില്&zwj; പല കോളേജുകളും സ്കൂളുകളും നിലവിലുണ്ട്. ലിംഗസമത്വം എന്നൊക്കെ വാതോരാതെ പ്രസംഗിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങള്&zwj; മലയാളിക്ക് അന്യമല്ല.&lt;/p&gt;&lt;p&gt;ഇന്നലെ എനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെയാണ്. പരീക്ഷയെഴുതാന്&zwj; കൃത്യ സമയത്ത് പരീക്ഷാഹാളില്&zwj; കയറി. എക്&zwnj;സാം കഴിഞ്ഞ് മൂത്രശങ്ക തീര്&zwj;ക്കാന്&zwj; പറ്റിയ ഇടം ആ സ്ക്കൂളിന്റെ പല ഭാഗത്തും അന്വേഷിച്ചു. പല ഭാഗങ്ങളിലും ശുചിമുറി ഉണ്ടെങ്കിലും അവയെല്ലാം പെണ്&zwj;കുട്ടികള്&zwj;ക്കായി നിര്&zwj;മ്മിച്ചിരിക്കുന്നതാണ്. ചുരുക്കത്തില്&zwj; ആണ്&zwj;കുട്ടികള്&zwj;ക്ക് ആ സ്ക്കൂളില്&zwj; ശുചിമുറിയില്ല! പെണ്&zwj;കുട്ടികളുടെ ടോയ്&zwj;ലറ്റില്&zwj; പോയി കയറാന്&zwj; മനസ് അനുവദിക്കുന്നതുമില്ല. സി.ഐ.ഡി മൂസ എന്ന സിനിമയില്&zwj; ലേഡീസ് ടോയിലറ്റിലേക്ക് ഓടി കയറുന്ന ഹരിശ്രീ അശോകന്റെ സീനാണ് മനസില്&zwj; ഓടിയെത്തിയത്. ആ പേടി കാരണം പെണ്&zwj;കുട്ടികളുടെ ശുചിമുറി ഉപയോഗിക്കാനും മടിച്ചു. ഒടുവില്&zwj; ഒരു സുഹൃത്ത് പെണ്&zwj;കുട്ടികളുടെ ശുചിമുറി ലക്ഷ്യമാക്കി നടക്കുന്നത് കണ്ടു. ആ ഒരു ധൈര്യത്തിന്റെ പുറത്ത് ഞാനും ശുചിമുറിയില്&zwj; കയറി കാര്യം സാധിച്ചു. പെണ്&zwj;കുട്ടികളുടെ സ്കൂളില്&zwj; എന്തിനാണ് ആണ്&zwj;കുട്ടികള്&zwj;ക്ക് ശുചിമുറി എന്ന് നിങ്ങള്&zwj; ചിന്തിക്കാം. പക്ഷേ ആ സമയത്ത് ഞാന്&zwj; അനുഭവിച്ച നിസ്സഹായവസ്ഥ വാക്കുകളിലൂടെ പറയുക സാധ്യമല്ല. ഒരു ബോയസ് സ്കൂളിലോ കോളേജിലോ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന പെണ്&zwj;കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? ഈ പ്രതിസന്ധികളെ നമ്മുക്ക് എങ്ങനെ മറികടക്കാനാകും?&amp;nbsp;&lt;/p&gt;&lt;p&gt;ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്&zwj; സ്&zwnj;ത്രീ സൗഹൃദ ശുചിമുറി നിര്&zwj;മ്മിക്കാന്&zwj; സര്&zwj;ക്കാര്&zwj; മുന്&zwj;കൈയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സര്&zwj;ക്കാര്&zwj; ഒരു വര്&zwj;ഷം പിന്നിടുന്ന ഈ കാലയഘട്ടത്തില്&zwj; ആ നയം പുനഃപരിശോധിക്കണമെന്ന് തോന്നുന്നു. രാജ്യത്ത് ട്രാന്&zwj;സ്&zwj;ജെന്&zwj;ഡര്&zwj; നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ആണിനും പെണിനും ലഭിക്കുന്ന സാമൂഹിക സാഹചര്യങ്ങള്&zwj; അവര്&zwj;ക്കും അര്&zwj;ഹതപ്പെട്ടതാണ്. ഒരുപക്ഷേ സ്&zwnj;ത്രീകള്&zwj; അനുഭവിക്കുന്നതിനേക്കാള്&zwj; ബുദ്ധിമുട്ട് അനുഭവിക്കുന്നത് ട്രാന്&zwj;സ്&zwj;ജെന്&zwj;ഡര്&zwj; സഹോദരങ്ങളാണ്. അവര്&zwj; പുരുഷന്മാരുടെ ശുചിമുറി ഉപയോഗിക്കണോ അതോ സ്&zwnj;ത്രീകളുടെയോ? ഈ ചോദ്യം നമ്മുടെ മുമ്പില്&zwj; ചോദ്യചിഹ്നമായിത്തന്നെ നില്&zwj;ക്കുകയാണിപ്പോഴും. ട്രാന്&zwj;സ്&zwj;ജെന്&zwj;ഡര്&zwj; പോളിസി നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയില്&zwj; ഈ പ്രശ്നം പരിഹരിക്കേണ്ടത് നമ്മുടെ സര്&zwj;ക്കാരിന്റെ കടമയാണ്.&lt;/p&gt;&lt;p&gt;അവിടെയാണ് ലിംഗസമത്വ ശുചിമുറി എന്ന ആശയത്തിന്റെ പ്രാധാന്യം ഉരുവം കൊള്ളുന്നത്. ആണ്&zwj;-പെണ്&zwj;-ട്രാന്&zwj;സ് എന്നിങ്ങനെയുള്ള ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്&zwj;ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ശുചിമുറിയാണ് ജെന്&zwj;ഡര്&zwj; ന്യൂട്രല്&zwj; ശുചിമുറി. പലരാജ്യങ്ങളും ലിംഗസമത്വ ശുചിമുറി എന്ന മാതൃക ഏറ്റെടുത്തുകഴിഞ്ഞു. നിരവധി യൂറോപ്യന്&zwj; രാജ്യങ്ങളും അമേരിക്കയും അതിന് ഉദാഹരണമാണ്. ഇന്ത്യയിലും ട്രാന്&zwj;സ്&zwj;ജെന്&zwj;ഡര്&zwj; വിഭാഗത്തില്&zwj; പെടുന്നവര്&zwj;ക്ക് ശുചിമുറികള്&zwj; ഒരുക്കണമെന്ന് സുപ്രീം കോടതി നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്. വാഷിംഗ്ടണില്&zwj; Trans coalition എന്ന സംഘം ട്രാന്&zwj;സ്&zwj;ജെന്&zwj;ഡറുകള്&zwj;ക്കിടയില്&zwj; നടത്തിയ പഠനത്തില്&zwj; 70% പേര്&zwj;ക്കും പൊതു ശുചിമുറികള്&zwj; ഉപയോഗിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥലങ്ങളില്&zwj; വെച്ച് മാനസിക-ശാരീരിക പീഢനങ്ങള്&zwj;ക്ക് വിധേയരായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നു. ഇത്തരം പ്രശ്നങ്ങള്&zwj; പരിഹരിക്കാന്&zwj; ലിംഗസമത്വ ശുചിമുറികള്&zwj;ക്ക് കഴിയും. ഇന്ത്യയില്&zwj; തന്നെ ബഹുരാഷ്&zwnj;ട്ര കമ്പനികളുടെ പല ശാഖകളിലും ലിംഗ സമത്വ ശുചിമുറികള്&zwj; കാണാന്&zwj; കഴിയും. പാലക്കാട് ജില്ലയിലെ ക്വാളിറ്റി ക്ലിനിക് &amp;amp; പാത്ത് ലാബ് എന്ന സ്ഥാപനത്തിലെ ജെന്&zwj;ഡര്&zwj; ന്യൂട്രല്&zwj; ടോയ്&zwj;ലറ്റിനെപ്പറ്റി സമീപകാലത്ത് മാധ്യമങ്ങളില്&zwj; ചര്&zwj;ച്ചയായിരുന്നു.&lt;/p&gt;&lt;p&gt;ആണ്&zwj;-പെണ്&zwj; ബൈനറികള്&zwj;ക്കപ്പുറം ജെന്&zwj;ഡറിനെ നിര്&zwj;വചിക്കാനോ മനസിലാക്കാനോ ഉള്&zwj;ക്കൊള്ളാനോ ഇന്നും മലയാളിയുടെ പൊതുബോധത്തിന് സാധ്യമാവുന്നില്ലെന്ന് വ്യക്തമാണ്. അതിനാലാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്&zwj; ഇപ്പോഴും ഇവിടെ നിലനില്&zwj;ക്കുന്നത്. അവയുടെ നിലനില്&zwj;പ്പിന് ആണ്&zwj; പെണ്&zwj; ബൈനറികള്&zwj; അത്യന്താപേക്ഷിതവുമാണ്. അതിന്റെ ഉപരിപ്ലവമായ പ്രശ്നങ്ങളില്&zwj; ഒന്നു മാത്രമാണ് ആണ്&zwj;-പെണ്&zwj; സ്കൂള്&zwj;, കോളേജുകളിലെ ശുചിമുറി ഉപയോഗം. കേവലം നിസ്സാര പ്രശ്നമായി പലര്&zwj;ക്കും ഇതിനെ കാണാം. ഞാന്&zwj; ഉന്നയിക്കുന്ന വാദങ്ങള്&zwj; ബാലിശമാണെന്നും വാദിക്കാം. പക്ഷേ ഇത്തരം സാഹചര്യങ്ങളില്&zwj; കൂടി കടന്ന് പോകുമ്പോള്&zwj; മാത്രമേ നിങ്ങള്&zwj;ക്ക് അതിന്റെ വ്യാപ്തി മനസിലാക്കാന്&zwj; സാധിക്കു. കൊച്ചി മെട്രോയിലെ ശുചിമുറികള്&zwj; ജെന്&zwj;ഡര്&zwj; ന്യൂട്രല്&zwj; ആണെന്നാണ് മനസിലാക്കുന്നത്. ഇത്തരം മാതൃകകള്&zwj;ക്ക് കേരളത്തില്&zwj; മാറ്റം സൃഷ്&zwnj;ടിക്കാന്&zwj; കഴിയട്ടെയെന്ന് ആശംസിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/magazine/sonu-pappachan-writes-about-gender-neutral-toilets"/>
        </item>
        <item>
            <title><![CDATA[ശരീരദുർഗന്ധം വില്ലനായി, യുവാവിനെ ജിമ്മിൽ നിന്ന് പുറത്താക്കി; ഒപ്പം മറ്റൊരു ജിമ്മിലേക്ക് സൗജന്യ പാസും!]]></title>
            <link>https://www.asianetnews.com/web-specials-magazine/chinese-gym-bans-man-for-bad-body-odor-articleshow-an9haz5</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/chinese-gym-bans-man-for-bad-body-odor-articleshow-an9haz5</guid>
            <pubDate>Fri, 03 Jul 2026 14:56:38 +0530</pubDate>
            <description><![CDATA[&lt;p&gt;അസഹനീയമായ ശരീരദുർഗന്ധത്തിന്റെ പേരിൽ യുവാവിന്റെ ജിം മെമ്പർഷിപ്പ് റദ്ദാക്കി. മറ്റ് അംഗങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു നടപടി. മെമ്പർഷിപ്പ് തുക തിരികെ നൽകിയതിനൊപ്പം, മറ്റൊരു ജിമ്മിൽ ചേരാനായി മൂന്ന് മാസത്തെ സൗജന്യ പാസും നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kts4087g42q0v6n48b6fjnrj,imgname-new-project--3--1781107007728.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശരീരത്തിലെ ദുർഗന്ധം അകറ്റി സുഗന്ധം പരത്താൻ വിലകൂടിയ പെർഫ്യൂമുകൾ വാങ്ങാൻ ആളുകൾ വൻതുക ചെലവഴിക്കാറുണ്ട്. എന്നാൽ, ചൈനയിൽ യുവാവിന്റെ ശരീരദുർഗന്ധം കാരണം മറ്റംഗങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയാതെ വന്നതോടെ ജിം അധികൃതർ അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കി. അടച്ച പണം തിരികെ നൽകിയതിന് പുറമെ, മറ്റേതെങ്കിലും ജിമ്മിൽ പോയി വ്യായാമം ചെയ്യാനായി മൂന്ന് മാസത്തെ സൗജന്യ പാസും നൽകിയാണ് ജിം അധികൃതർ ഇയാളെ യാത്രയാക്കിയത്.&lt;/p&gt;&lt;p&gt;കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ഹാങ്ഷൗവിൽ താമസിക്കുന്ന 'ഷി' എന്ന് പേരുള്ള യുവാവിനാണ് ഈ വിചിത്ര അനുഭവം ഉണ്ടായത്. 2025 മേയിൽ, 6,388 യുവാൻ (ഏകദേശം 89,900 ഇന്ത്യൻ രൂപ) നൽകി മൂന്ന് വർഷത്തെ ജിം മെമ്പർഷിപ്പ് ഷി എടുത്തിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2028 ഏപ്രിൽ വരെയായിരുന്നു ഈ മെമ്പർഷിപ്പിന്റെ കാലാവധി.&lt;/p&gt;&lt;p&gt;10 വർഷം മുമ്പ് തന്റെ ശരീരഭാരം 125 കിലോഗ്രാമിൽ നിന്ന് 80 കിലോഗ്രാമായി കുറച്ചതായും, അതിനുശേഷം താനൊരു ഫിറ്റ്നസ് പ്രേമിയായി മാറിയെന്നും ഷി പറയുന്നു. പതിവായി വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടാറുള്ള ഷി, ഈ ജിമ്മിൽ ചേർന്നതിന് ശേഷം ആഴ്ചയിൽ അഞ്ച് ദിവസവും അവിടെ വ്യായാമം ചെയ്യാൻ എത്തിയിരുന്നു.&lt;/p&gt;&lt;p&gt;എന്നാൽ, ജൂൺ 20-ന് ജിമ്മിൽ നിന്ന് അദ്ദേഹത്തിന് ഒരു അപ്രതീക്ഷിത സന്ദേശം ലഭിച്ചു. ഷി കാരണം ജിമ്മിനുള്ളിൽ അനുഭവപ്പെടുന്ന കടുത്ത ദുർഗന്ധത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കുന്നു എന്നായിരുന്നു ആ സന്ദേശം.&lt;/p&gt;&lt;p&gt;'വളരെ ആലോചിച്ച ശേഷമാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. നിങ്ങളുടെ മെമ്പർഷിപ്പ് കാലാവധിയുടെ ബാക്കി തുക ഞങ്ങൾ തിരികെ നൽകും. സാമ്പത്തിക മാന്ദ്യത്തിനിടയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഇതിനകം തന്നെ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എല്ലാ ഉപഭോക്താക്കളെയും നന്നായി പരിപാലിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ജിമ്മിലെ കടുത്ത ദുർഗന്ധം തങ്ങളെ ബാധിക്കുന്നു എന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ ആവർത്തിച്ച് പരാതിപ്പെട്ടു. അതിനാൽ ഞങ്ങൾക്ക് നിങ്ങളുടെ മെമ്പർഷിപ്പ് അവസാനിപ്പിക്കേണ്ടി വരികയാണ്' ജിം അധികൃതർ ഷിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.&lt;/p&gt;&lt;p&gt;ബാക്കി തുകയായ 3,888 യുവാനും (ഏകദേശം 54,000 രൂപ) മറ്റൊരു ജിമ്മിലേക്ക് മൂന്ന് മാസത്തെ സൗജന്യ മെമ്പർഷിപ്പ് കാർഡും തനിക്ക് ലഭിച്ചതായി ഷി സ്ഥിരീകരിച്ചു.&lt;/p&gt;&lt;p&gt;ഷിക്ക് അമിതമായി വിയർക്കുന്ന സ്വഭാവമുണ്ടെന്നും കടുത്ത ശരീരദുർഗന്ധം ഉണ്ടായിരുന്നുവെന്നും ജിം അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഷി ഉപയോഗിച്ച മെഷീനുകളുടെ അടുത്തുകൂടി നടന്നുപോകുമ്പോൾ പോലും അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നതായി പലരും പരാതിപ്പെട്ടു. ഷി വ്യായാമം ചെയ്യുന്ന അല്ലെങ്കിൽ ഉപയോഗിച്ച് കഴിഞ്ഞ മെഷീനുകളുടെ അടുത്തുള്ള ട്രെഡ്മില്ലുകൾ പോലും മറ്റ് അംഗങ്ങൾ ഒഴിവാക്കാൻ തുടങ്ങി.&lt;/p&gt;&lt;p&gt;പ്രശ്നം പരിഹരിക്കാനായി ഷിക്ക് മാത്രമായി ജിമ്മിന്റെ ഒരു കോണിൽ പ്രത്യേക ഉപകരണങ്ങൾ മാറ്റിവെക്കാനും, ആളൊഴിഞ്ഞ സമയങ്ങളിൽ വരാൻ ആവശ്യപ്പെടാനും ജിം അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ പരാതികൾ തുടർന്നു കൊണ്ടേയിരുന്നു. തനിക്ക് അമിതമായി വിയർക്കുന്ന സ്വഭാവമുണ്ടെന്ന് ഷി സമ്മതിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വിയർപ്പ് തുടയ്ക്കാനും ഉപകരണങ്ങൾ മൂടാനുമായി താൻ സാധാരണയായി ഒന്നിലധികം തോർത്തുകൾ കരുതാറുണ്ടെന്ന് ഷി പറഞ്ഞു. വീടിനോട് അടുത്തായതിനാൽ പഴയ ജിമ്മിൽ തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ ഷി തന്റെ അനുഭവം സെജിയാങ് ടിവിയിലെ പ്രശസ്തമായ ഒരു പരിപാടിയിലൂടെ പങ്കുവെക്കുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/chinese-gym-bans-man-for-bad-body-odor-articleshow-an9haz5"/>
        </item>
        <item>
            <title><![CDATA[കാനഡയിൽ നിന്നും മടങ്ങി, അമ്മയുടെ കുറ്റപ്പെടുത്തൽ.. 'വെറുതെ പണം കളഞ്ഞു'; ഒന്നും വേണ്ടിയിരുന്നില്ലെന്ന് യുവാവ്, തളരരുതെന്ന് ഉപദേശം]]></title>
            <link>https://www.asianetnews.com/web-specials-magazine/young-mans-note-says-family-blamed-him-when-he-returned-from-canada-after-five-years-articleshow-cdif4gl</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/young-mans-note-says-family-blamed-him-when-he-returned-from-canada-after-five-years-articleshow-cdif4gl</guid>
            <pubDate>Sat, 04 Jul 2026 16:02:25 +0530</pubDate>
            <description><![CDATA[&lt;p&gt;അഞ്ച് വർഷത്തെ കാനഡ ജീവിതത്തിന് ശേഷം പി.ആർ ലഭിക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ യുവാവ് നേരിടുന്നത് കടുത്ത മാനസിക പീഡനം. വിദേശത്തായിരുന്നപ്പോൾ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിട്ടും, ഇപ്പോൾ സ്വന്തം അമ്മയിൽ നിന്നുപോലും കടുത്ത പരിഹാസമാണ് നേരിടേണ്ടി വരുന്നതെന്ന് യുവാവിന്&zwj;റെ കുറിപ്പ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwcbsqvkzp6nh87c73rj17fg,imgname-failer-1782826458995.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;ഞ്ച് വർഷത്തെ കാനഡ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 26 -കാരനായ ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയുടെ ഹൃദയഭേദകമായ റെഡ്ഡിറ്റ് പോസ്റ്റ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു. വിദേശത്തായിരുന്നപ്പോൾ സ്വന്തം വിദ്യാഭ്യാസ വായ്പ അടയ്ക്കുന്നതിനൊപ്പം കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിട്ടും, സ്ഥിരതാമസം (PR) ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന യുവാവാണ് തന്&zwj;റെ സങ്കടം പങ്കുവെച്ചത്. എന്നാൽ, നാട്ടിലെത്തിയപ്പോൾ ആശ്വാസവാക്കുകൾക്ക് പകരം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സ്വന്തം അമ്മയുടെ ഭാഗത്ത് നിന്നുള്ള ക്രൂരമായ പരിഹാസങ്ങളുമാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;'അന്ന് എല്ലാവരെയും മിസ് ചെയ്തു, പക്ഷേ ഇന്ന്...'&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;അഞ്ച് വർഷത്തെ കാനഡ ജീവിതത്തിന് ശേഷം എനിക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. ആളുകൾ എന്നോട് ഇത്രയും വ്യത്യസ്തമായി പെരുമാറുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,&quot; യുവാവ് കുറിച്ചു. &quot;2021-ലാണ് ഞാൻ ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയായി കാനഡയിലേക്ക് പോയത്. 5 വർഷം അവിടെ നിന്നെങ്കിലും നിർഭാഗ്യവശാൽ എനിക്ക് പി.ആർ നേടിയെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങുകയല്ലാതെ എനിക്ക് മറ്റ് വഴികളില്ലായിരുന്നു. കാനഡയിലായിരുന്നപ്പോൾ എന്&zwj;റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങുന്നത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇപ്പോൾ എന്&zwj;റെ കാഴ്ചപ്പാട് പൂർണ്ണമായും മാറി.&quot; യുവാവ് കുറിച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;വേദനിപ്പിച്ചത് സ്വന്തം കുടുംബത്തിന്&zwj;റെ പെരുമാറ്റം&lt;/strong&gt;&lt;/h3&gt;&lt;p&gt;നാട്ടിലെത്തിയപ്പോൾ യുവാവ് ആദ്യം ശ്രദ്ധിച്ചത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. വിവാഹ പ്ലാനുകളെക്കുറിച്ച് ആളുകൾ അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്നാൽ, അതിനേക്കാളൊക്കെ ഉപരിയായി തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് സ്വന്തം കുടുംബത്തിന്&zwj;റെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണെന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;After 5 years in Canada, I had to come back to India. I wasn&rsquo;t prepared for how different people would treat me.by u/anasm17 in returnToIndia&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&quot;ഞാൻ കാനഡയിലായിരുന്നപ്പോൾ എല്ലാ മാസവും നാട്ടിലേക്ക് പണം അയക്കുമായിരുന്നു. ഞാൻ എടുത്ത സ്റ്റുഡന്&zwj;റ് ലോൺ ഇപ്പോഴും സ്വന്തമായാണ് അടച്ചുതീർക്കുന്നത്. ഇതിനിടയിലും വീട്ടിലെ ചെലവുകൾക്കും ഇ.എം.ഐ അടവുകൾക്കുമായി എല്ലാ മാസവും പണം അയച്ചിരുന്നു. അപ്പോഴൊക്കെ എല്ലാം ശുഭമായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ ജോലിയില്ലാതെയാണ് നാട്ടിൽ നിൽക്കുന്നത്. ഒരു ജോലി കണ്ടെത്തുന്നത് വരെ, അടുത്ത ഒന്നോ രണ്ടോ മാസത്തെ ലോൺ അടവിനുള്ള സമ്പാദ്യം മാത്രമേ കൈയിലുള്ളൂ.&lt;/p&gt;&lt;h3&gt;&lt;strong&gt;'അമ്മ നിന്ന് പോലും...'&lt;/strong&gt;&lt;/h3&gt;&lt;p&gt;എന്നാൽ, എനിക്ക് മാനസിക പിന്തുണ നൽകുന്നതിന് പകരം സ്വന്തം അമ്മയിൽ നിന്ന് പോലും ഞാൻ കേൾക്കേണ്ടി വരുന്നത് കഠിനമായ വാക്കുകളാണ്. 'മറ്റുള്ളവരെപ്പോലെ പി.ആർ കിട്ടാൻ നീ വേണ്ടത്ര കഠിനാധ്വാനം ചെയ്തിട്ടുണ്ടാകില്ല', 'നീ കാനഡയിലേക്ക് പോകേണ്ടതേ ഇല്ലായിരുന്നു, വെറുതെ പണം കളഞ്ഞു' എന്നൊക്കെയാണ് അമ്മ പറയുന്നത്. എന്ത് പണമാണ് കളഞ്ഞത്? ആ സ്റ്റുഡന്&zwj;റ് ലോൺ ഇപ്പോഴും അടയ്ക്കുന്നത് ഞാനാണ്! ഞാൻ വിദേശത്തായിരുന്നപ്പോൾ ആളുകൾ എന്നോട് സംസാരിച്ച രീതിയും, ഇപ്പോൾ അവർ എന്നോട് പെരുമാറുന്നതും തമ്മിലുള്ള വ്യത്യാസം സത്യത്തിൽ ഹൃദയഭേദകമാണ്.&quot; മാനസികമായി പൂർണ്ണമായും തളർന്ന അവസ്ഥയിലാണ് താനെന്നും, ഈ കഠിനമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നതിനേക്കാൾ ഭേദം കാനഡയിൽ നിയമവിരുദ്ധമായി തുടരുന്നതായിരുന്നുവെന്ന് തോന്നുന്ന നിമിഷങ്ങൾ പോലുമുണ്ടെന്നും ഈ യുവാവ് കുറിച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;'തളരരുത്...'&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ റെഡ്ഡിറ്റ് പോസ്റ്റിന് താഴെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി എത്തിയത്. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തളരരുതെന്നും ഭൂരിഭാഗം പേരും ഉപദേശിച്ചു. &quot;നാട്ടിൽ തിരിച്ചെത്തിയ സ്ഥിതിക്ക് ഇനി അടുത്തതായി എന്ത് ചെയ്യണം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ആളുകളുടെ വാക്കുകൾ വളരെ പെട്ടെന്ന് മാറും. നാളെ നല്ല ശമ്പളമുള്ള ഒരു ജോലി കിട്ടിയാൽ ഇതേ ആളുകൾ തന്നെ നിങ്ങളെ ഒരു വിജയിയായി വാഴ്ത്തും. അതുകൊണ്ട് നല്ലതായാലും ചീത്തയായാലും മറ്റുള്ളവരുടെ വാക്കുകൾ ഹൃദയത്തിലേക്ക് എടുക്കരുത്, നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക.&quot; എന്നായിരുന്നു ഒരാൾ കുറിച്ചത്. മറ്റൊരു കമന്&zwj;റ് ഇങ്ങനെ, &quot;ഇത് തന്നെയാണ് ജീവിതത്തിലെ ദയനീയമായ യാഥാർത്ഥ്യം. ആവശ്യത്തിന് മാത്രം നമ്മളെ സ്നേഹിക്കുന്നവരാണ് പലരും.&quot; മറ്റൊരു വ്യക്തി പ്രത്യാശ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ &quot;ഇന്ത്യയിൽ ഒരു രണ്ട് വർഷം കൂടി കാത്തിരിക്കൂ, നിങ്ങൾ വീണ്ടും കരിയറിന്&zwj;റെ മുൻനിരയിലേക്ക് തിരിച്ചെത്തും. തളരരുത്.&quot;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/young-mans-note-says-family-blamed-him-when-he-returned-from-canada-after-five-years-articleshow-cdif4gl"/>
        </item>
        <item>
            <title><![CDATA[ഇന്റർവ്യൂവിന് വൈകിയെത്തിയിട്ടും ക്ഷമ ചോദിച്ചില്ല; പ്രമുഖ കമ്പനിയുടെ ജോലി ഓഫർ വേണ്ടെന്നുവെച്ചതായി യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/founder-late-by-40-minutes-didnt-even-say-sorry-turned-down-job-offer-viral-post-shikhar-saxena-articleshow-cto95gr</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/founder-late-by-40-minutes-didnt-even-say-sorry-turned-down-job-offer-viral-post-shikhar-saxena-articleshow-cto95gr</guid>
            <pubDate>Fri, 03 Jul 2026 14:14:11 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്റർവ്യൂവിന് 40 മിനിറ്റ് വൈകിയെത്തിയിട്ടും ക്ഷമ ചോദിക്കാതെ കമ്പനി സ്ഥാപകന്&zwj;. ഇത് റെഡ് ഫ്ലാഗായിട്ടാണ് തോന്നിയത്. അതിനാല്&zwj; ജോലി ഓഫര്&zwj; നിരസിച്ചുവെന്ന് യുവാവ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkjb2zbm9meyxhmmm4b7mjb,imgname-new-project---2026-07-03t141130.104-1783068199915.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്റർവ്യൂ ചെയ്യേണ്ടുന്ന കമ്പനി സ്ഥാപകൻ തന്നെ ഇന്റർവ്യൂവിന് വൈകിയെത്തി, അതിൽ ഒരു ക്ഷമ പോലും പറഞ്ഞില്ല. ആ ജോലി ഓഫർ വേണ്ടെന്ന് വച്ചതായി യുവാവ്. ഇന്റർവ്യൂവിന് നിശ്ചയിച്ച സമയത്തേക്കാൾ 40 മിനിറ്റ് വൈകിയാണ് കമ്പനിയുടെ സ്ഥാപകൻ എത്തിയത്. അതിൽ ഒരു ഖേദപ്രകടനം പോലും നടത്തിയില്ല. അതുകൊണ്ട് ആ ജോലി ഓഫർ താൻ നിരസിച്ചതായിട്ടാണ് യുവ സംരംഭകന്റെ വെളിപ്പെടുത്തൽ. 'ബൈനറി' എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ ശിഖർ സക്സേനയാണ് തന്റെ മുൻകാല അനുഭവം എക്സി(ട്വിറ്റർ)ൽ പങ്കുവെച്ചത്. മറ്റുള്ളവരുടെ സമയത്തെ മാനിക്കാതിരിക്കുന്നതും വൈകിയതിൽ ക്ഷമ ചോദിക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് ശിഖർ പറയുന്നു. അഭിമുഖം നടത്താനെത്തിയ ആളുടെ ഈ പെരുമാറ്റം സഹാനുഭൂതിയുടെ കുറവായിട്ടാണ് തോന്നിയതെന്നും, അതൊരു റെഡ് ഫ്ലാ​ഗായി താൻ കണക്കാക്കുകയായിരുന്നുവെന്നും ശിഖർ പറയുന്നു.&lt;/p&gt;&lt;p&gt;'മുൻപൊരിക്കൽ വളരെ പ്രശസ്തനായ ഒരു കമ്പനി സ്ഥാപകനുമായി ഞാൻ ഇന്റർവ്യൂവിൽ പങ്കെടുത്തു. എന്നെ അദ്ദേഹം 40 മിനിറ്റോളം വെയിറ്റ് ചെയ്യിപ്പിച്ചു. എന്നാൽ അതിന് ഒരു സോറി പോലും പറയാൻ അദ്ദേഹം തയ്യാറായില്ല. ആ ഒരൊറ്റ സംഭവം കൊണ്ട് ആ കമ്പനിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു' എന്നാണ് ശിഖർ പറയുന്നത്.&lt;/p&gt;&lt;p&gt;പിന്നീട് ആ കമ്പനിയിൽ ജോലിക്കു കയറിയ പല ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവങ്ങളാണ് കേൾക്കാൻ കഴിഞ്ഞത്. അത് തന്റെ അന്നത്തെ തീരുമാനം ശരിയായിരുന്നുവെന്ന് ഉറപ്പിക്കുന്നതായിരുന്നു. സമയത്തിന് വരാതിരിക്കുകയോ വൈകിയതിൽ ഖേദം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് സഹാനുഭൂതിയുടെ കുറവാണ് കാണിക്കുന്നത്. അങ്ങനെയുള്ളവരെ കരിയറിൽ ഒഴിവാക്കി വിടുന്നതാണ് എപ്പോഴും നല്ലതെന്നും ശിഖർ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;I once interviewed with a very popular founder who made me wait 40 minutes, and didn't even say sorry.&amp;nbsp;I decided to not work with them, and later heard horrible stories from people who joined him.&amp;nbsp;Not apologizing/following-up shows severe lack of empathy, and it's almost&hellip; https://t.co/NHZiebq9NK&lt;/p&gt;&lt;p&gt;&mdash; Shikhar (@shikhars_) July 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ശിഖറിന്റെ എക്സ് പോസ്റ്റ് പങ്കുവെക്കപ്പെട്ടതിന് പിന്നാലെ കമ്പനികളിലെ ഇന്റർവ്യൂ സംസ്കാരത്തെക്കുറിച്ചും ഉദ്യോഗാർത്ഥികളോട് കാണിക്കേണ്ട മര്യാദകളെക്കുറിച്ചും വലിയ രീതിയിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഒരു കമ്പനിയുടെ തൊഴിൽ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കാൻ അവിടെ നടക്കുന്ന ഇന്റർവ്യൂവിന്റെ രീതി തന്നെ ഒരു പരിധി വരെ സഹായിക്കുമെന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/founder-late-by-40-minutes-didnt-even-say-sorry-turned-down-job-offer-viral-post-shikhar-saxena-articleshow-cto95gr"/>
        </item>
        <item>
            <title><![CDATA[പാക് അധിനിവേശ കശ്മീരിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്, ഒരു മരണം; ഇന്ത്യയോട് സഹായം തേടി പ്രതിഷേധക്കാർ]]></title>
            <link>https://www.asianetnews.com/web-specials-magazine/pakistan-army-firing-in-pak-occupied-kashmir-one-dead-protesters-seek-help-from-india-articleshow-d1om03p</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/pakistan-army-firing-in-pak-occupied-kashmir-one-dead-protesters-seek-help-from-india-articleshow-d1om03p</guid>
            <pubDate>Mon, 06 Jul 2026 12:31:12 +0530</pubDate>
            <description><![CDATA[പാക് അധിനിവേശ കശ്മീരില്&zwj; പ്രതിഷേധക്കാർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു, ഇതിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്ഷണവും മരുന്നും തടഞ്ഞ പാക് സർക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെ, പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന നേതാക്കൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv3ntx4r623y4mz228ndxfp,imgname-pakistan-army-firing-in-pak-occupied-kashmir-1783321258916.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പാ&lt;/strong&gt;ക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് നേരെ വെടിയുതിർത്ത് പാക് സൈന്യം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. ഇതോടെ ജൂൺ 9 മുതൽ ആരംഭിച്ച പ്രതിഷേധ സമരം ആക്രമാസക്തമായി. പ്രതിഷേധം ശക്തമായതിന് പിന്നാലെ പാക് സർക്കാർ പാക് അധീന കശ്മീരിലേക്കുള്ള ഭക്ഷണ, അവശ്യസാധന, ഇന്ധന വിതരണം തടപ്പെടുത്തിയിരുന്നു. ഇതോടെ പ്രദേശത്ത് ഭക്ഷണ, ഇന്ധന, അവശ്യ സാധന ക്ഷമാമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഭക്ഷണം, മരുന്ന്, ഇന്&zwj;റർനെറ്റ്.. എല്ലാം തടഞ്ഞ് പാക് സർക്കാർ&lt;/strong&gt;&lt;/h2&gt;&lt;p&gt;പാകിസ്ഥാൻ ആഴ്ചകളോളം ഇന്&zwj;റർനെറ്റ്, ഭക്ഷണ, മരുന്ന് വിതരണങ്ങൾ തടഞ്ഞതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിക്കുന്ന സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാക് സൈന്യം ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. തങ്ങൾ ആവശ്യപ്പെട്ട 38 ഇന കരാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രവിലെയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയത്. ഇതോടെ അൻബ് മേഖലയിൽ പ്രതിഷേധത്തിനിറങ്ങിയവർക്ക് നേരെ പാക് പോലീസും റെഞ്ചേഴ്സും കണ്ണൂർ വാതകം പ്രയോഗിക്കുകയും പിന്നാലെ വെടിവയ്പ്പ് നടത്തുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Bharat Squad (@thebharatsquad)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'നമുക്ക് മറ്റ് വഴികളുണ്ട്'&lt;/strong&gt;&lt;/h3&gt;&lt;p&gt;പാക് അധിനിവേശ കശ്മീരിലെ (പിഒകെ) പ്രതിഷേധങ്ങൾ 29 -ാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇതിനകം ഡസൻ കണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ഇന്ത്യയോട് സഹായ അഭ്യർത്ഥന നടത്തിയത്. മൂന്ന് ആഴ്ചയായി പാകിസ്ഥാൻ ഈ മേഖലയിലേക്കുള്ള ഭക്ഷണവും മരുന്നുകളും തട&zwnj;&zwnj;ഞ്ഞ് വച്ചിരിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ അധികാരികൾ വെടിയുണ്ടകൾ പ്രയോഗിക്കുന്നത് തുടർന്നാൽ, &quot;നമുക്ക് മറ്റ് വഴികളുമുണ്ട്&quot; എന്ന് സർദാർ അമൻ ഖാൻ മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;മുസാഫറാബാദ്, റാവലകോട്ട്, മിർപൂർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ ജനക്കൂട്ടമാണ് പ്രതിഷേധത്തിനെത്തിയത്. ദഡ്യാലിൽ ജനക്കൂട്ടം പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രദേശത്തിന്&zwj;റെ നിയന്ത്രണം ഏറ്റെടുത്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പ്രദേശത്ത് നിന്നും സുരക്ഷാ സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം സംഭവത്തെ കുറിച്ച് പാക് സർക്കാർ ഔദ്ധ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ബലൂചിസ്ഥാന് പിന്നാലെ പാക് അധിനിവേശ കശ്മീരിലുടനീളം പാകിസ്താൻ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/pakistan-army-firing-in-pak-occupied-kashmir-one-dead-protesters-seek-help-from-india-articleshow-d1om03p"/>
        </item>
        <item>
            <title><![CDATA['മാസം വെറും 6,000 രൂപ!'; ബെംഗളൂരുവിൽ കിന്‍റർഗാർട്ടൻ അധ്യാപികയായ ഭാര്യാ സഹോദരിയുടെ ശമ്പളം ചോദ്യം ചെയ്ത് യുവാവ്, കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/man-questioned-the-salary-of-his-sister-in-law-kindergarten-teacher-in-bengaluru-articleshow-diiy7g7</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-questioned-the-salary-of-his-sister-in-law-kindergarten-teacher-in-bengaluru-articleshow-diiy7g7</guid>
            <pubDate>Mon, 06 Jul 2026 13:48:52 +0530</pubDate>
            <description><![CDATA[ബെംഗളൂരുവിലെ ഒരു കിന്റർഗാർട്ടൻ അധ്യാപികയ്ക്ക് പ്രതിമാസം 6,000 രൂപ മാത്രം ശമ്പളം ലഭിക്കുന്നുവെന്ന യുവാവിന്&zwj;റെ എക്സ് പോസ്റ്റ് വൈറലാകുന്നു. ഉയർന്ന ജീവിതച്ചെലവുള്ള നഗരത്തിൽ ഇത്രയും കുറഞ്ഞ വരുമാനത്തിൽ എങ്ങനെ ജീവിക്കാനാകുമെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwv839gfnjptm6h9yenzj3ff,imgname-kindergarten-teacher-1783325894158.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ബെം&lt;/strong&gt;ഗളൂരു എല്ലാറ്റിനും പീക്കാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പതിവ് പല്ലവി. കൂടിയ വാടക, കൂടിയ സ്കൂൾ ഫീസ്, ട്രാഫിക്കാണെങ്കിൽ മുടിഞ്ഞ ട്രാഫിക്, മഴയാണെങ്കിൽ അങ്ങനെ. റോഡുകളുടെ അവസ്ഥ അതിലേറെ കഷ്ടം. എന്നാൽ, ശമ്പള കാര്യത്തിൽ ബെംഗളൂരു അല്പം പിന്നിലാണെന്ന് രേഖപ്പെടുത്തിയ ഒരു യുവാവിന്&zwj;റെ കുറിപ്പ് വൈറൽ. ബെംഗളൂരുവിലെ ഒരു കിന്&zwj;റർഗാർട്ടനിൽ അധ്യാപികയായ ഭാര്യാ സഹോദരിയുടെ ശമ്പളത്തെ കുറിച്ചായിരുന്നു യുവാവിന്&zwj;റെ കുറിപ്പ്. സ്കൂൾ ഫീസ് കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇത്രയും കുറഞ്ഞ വരുമാനത്തിൽ ഒരു മെട്രോ നഗരത്തിൽ അതിജീവിക്കാൻ കഴിയുമോയെന്ന് അദ്ദേഹം തന്&zwj;റെ കുറിപ്പിൽ ചോദിക്കുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;'വെറും 6,000 രൂപ മാത്രം!'&lt;/strong&gt;&lt;/h2&gt;&lt;p&gt;ഭാര്യ സഹോദരിക്ക് ബെംഗളൂരുവിൽ കിന്&zwj;റർഗാർട്ടൻ അധ്യാപക ജോലിക്ക് പ്രതിമാസം വാഗ്ദാനം ചെയ്യപ്പെട്ടത് വെറും 6,000 രൂപയാണെന്ന് യുവാവ് പറയുന്നു. മുഹമ്മദ് നൗസത്ത് എന്ന എക്സ് ഉപയോക്താവാണ് പോസ്റ്റ് പങ്കുവച്ചത്. &quot;എന്&zwj;റെ അനിയത്തിക്ക് പ്ലേസ്&zwnj;കൂൾ അല്ലെങ്കിൽ കിന്&zwj;റർഗാർട്ടൻ അധ്യാപികയായി ജോലി ലഭിച്ചു, ബെംഗളൂരുവിൽ അവർക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും. സ്&zwnj;കൂൾ ഫീസ് കുതിച്ചുയരുമ്പോൾ, അധ്യാപകരുടെ ശമ്പളം കുത്തനെ ഇടിയുന്നു. ഒരു മെട്രോ നഗരത്തിൽ പ്രതിമാസം 6,000 രൂപയിൽ താഴെ വരുമാനത്തിൽ എങ്ങനെ ജീവിക്കാൻ കഴിയും ?&quot; അദ്ദേഹം തന്&zwj;റെ കുറിപ്പിലെഴുതി. ജീവിതച്ചെലവ് കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ബെംഗളൂരു പോലൊരു നഗരത്തിന് ഈ തുക വളരെ കുറവാണെന്ന് നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;My sister-in-law just got a job as a playschool/kindergarten teacher and she'll be paid a whopping ₹6,000 per month in Bangalore!While school fees are skyrocketing, teacher salaries are plummeting.&amp;nbsp;How on earth can anyone live on under ₹6,000 a month in a metro city?&lt;/p&gt;&lt;p&gt;&mdash; Mohamed Nowsath (@Md_Nowsath_) July 5, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'എല്ലാം ഇങ്ങോട്ട് മാത്രം'&lt;/strong&gt;&lt;/h3&gt;&lt;p&gt;നിരവധി പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായമെഴുതാനെത്തിയത്. &quot;സ്നാബിറ്റ് അവരുടെ ജീവനക്കാർക്ക് 18,000 മുതൽ 20,000 രൂപ വരെ ശമ്പളം നൽകുന്നു. നിങ്ങളുടെ സഹോദരിക്ക് ആ കിന്&zwj;റർഗാർട്ടനിൽ ജോലി ചെയ്യുന്ന ആയയെയും സഹായിയെയും അപേക്ഷിച്ച് കുറഞ്ഞ ശമ്പളം ലഭിക്കുന്നുണ്ടാകാം. അവൾ ആ ശമ്പളത്തിൽ ജോലിയിൽ ചേരരുത്.&quot; എന്ന് ഒരു ഉപയോക്താവ് എഴുതി. &quot;സർക്കാർ പറയുന്നതനുസരിച്ച്, 6,000 രൂപയിൽ വാടകയ്ക്ക് 1,000, കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1,000 , വൈദ്യുതിക്കും വെള്ളത്തിനും 500, പച്ചക്കറികൾക്ക് 1,000 എന്നിവ നൽകാം. ബെംഗളൂരുവിൽ യാത്ര സൗജന്യമായിരിക്കാം, 1,000 രൂപ അങ്ങനെ ലാഭിക്കാം, ബാക്കി തുക കൊണ്ട് പുറത്ത് ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കാം. അവൾ പൊരുത്തപ്പെടണം, ഒരിക്കലും പരാതിപ്പെടരുത്, അല്ലെങ്കിൽ അവൾക്ക് ജോലി നഷ്ടപ്പെടും.&quot; മറ്റൊരാൾ പരിഹാസം നിറഞ്ഞ കുറിപ്പെഴുതി. സർക്കാരും സർക്കാർ സംവിധാനങ്ങളും സ്വന്തം കീശയിലേക്ക് മാത്രം നോക്കിയിരിക്കുമ്പോൾ സാധാരണക്കാരൻ പട്ടിണി കിടക്കാൻ നിർബന്ധിക്കപ്പെടുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. കിന്റർഗാർട്ടൻ അധ്യാപകർക്ക് കുട്ടികളുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ അവർ മികച്ച വേതനം അർഹിക്കുന്നുവെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-questioned-the-salary-of-his-sister-in-law-kindergarten-teacher-in-bengaluru-articleshow-diiy7g7"/>
        </item>
        <item>
            <title><![CDATA[അന്തരീക്ഷത്തിലേക്ക് സ്വർണ്ണ പരലുകൾ വിതറുന്ന അഗ്നിപർവ്വതം, അങ്ങ് അന്‍റാർട്ടിക്കയിൽ!]]></title>
            <link>https://www.asianetnews.com/web-specials-magazine/mount-erebus-volcano-spews-gold-crystals-into-the-atmosphere-articleshow-dna97tu</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/mount-erebus-volcano-spews-gold-crystals-into-the-atmosphere-articleshow-dna97tu</guid>
            <pubDate>Fri, 03 Jul 2026 17:32:02 +0530</pubDate>
            <description><![CDATA[അന്&zwj;റാർട്ടിക്കയിലെ സജീവ അഗ്നിപർവ്വതമായ മൗണ്ട് എറിബസ്, വാതകങ്ങൾക്കൊപ്പം സ്ഫടിക രൂപത്തിലുള്ള സ്വർണ്ണത്തിന്&zwj;റെ സൂക്ഷ്മ കണികകൾ പുറന്തള്ളുന്നു. പ്രതിദിനം ഏകദേശം 80 ഗ്രാം സ്വർണ്ണം പുറന്തള്ളുന്ന ഈ പ്രതിഭാസത്തിന്&zwj;റെ കൃത്യമായ കാരണം കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkxm9t7ykaahp8bmyycgkbq,imgname-732001304-2023329781602574-2068007504480041303-n-1783080036167.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;അ&lt;/strong&gt;ഗ്നിപർവ്വതങ്ങൾ എന്താണ് പുറന്തള്ളുക? പൊടിപടലങ്ങൾ, ചാരം, അഗ്നി, വതാകങ്ങൾ ചിലപ്പോഴൊക്കെ മണ്ണും ചളിയും. എന്നാൽ സ്വർണ്ണ പരലുകൾ പുറന്തള്ളുന്ന അഗ്നിപർവ്വതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു അഗ്നിപർവ്വതമുണ്ട്, അങ്ങ് അന്&zwj;റാർട്ടിക്കയിലെ മൗണ്ട് എറിബസ്! അന്&zwj;റാർട്ടിക്കയിലെ ആഴമേറിയ ഉൾക്കടലായ റോസ് കടലിലെ റോസ് ദ്വീപിൽ, ഭൂമിശാസ്ത്രപരമായി ദക്ഷിണധ്രുവത്തിൽ നിന്ന് ഏകദേശം 1,350 കിലോമീറ്റർ അകലെയാണ് മൗണ്ട് എറെബസ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സജീവ അഗ്നിപർവ്വതമായ ഇത്, ജ്വലിക്കുന്ന ലാവയുടെ ഒരു സ്ഥിര തടാകമാണ്. ഈ അഗ്നിപ&zwj;ർവ്വത വായിൽ നിന്നും നിരന്തരം പുറന്തള്ളപ്പെടുന്ന വാതകത്തിൽ സ്ഫടിക രൂപത്തിലുള്ള മൂലക സ്വഭാവമുള്ള സ്വർണ്ണത്തിന്&zwj;റെ സൂക്ഷ്മ കണികകൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Mount Erebus in Antarctica emits thousands of dollars worth of pure gold into the atmosphere daily.Situated on Ross Island about 840 miles from the South Pole this volcano represents the southernmost active volcano on the planet.Erebus already draws attention for its rare&hellip; pic.twitter.com/7z5v09yW3I&lt;/p&gt;&lt;p&gt;&mdash; Massimo (@Rainmaker1973) July 2, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h2&gt;&lt;strong&gt;സ്വർണ്ണം തുപ്പുന്ന അഗ്നിപർവ്വതം&lt;/strong&gt;&lt;/h2&gt;&lt;p&gt;3,794 മീറ്റർ (12,448 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥിരമായ ലാവാ തടാകങ്ങളിൽ ഒന്നാണിത്. 1991-ൽ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നതനുസരിച്ച്, എറിബസ് പ്രതിദിനം ഏകദേശം 80 ഗ്രാം (2.8 ഔൺസ്) സൂക്ഷ്മ സ്വർണ്ണ പൊടി പുറന്തള്ളുന്നു. ഇത് 1,000 കിലോമീറ്റർ വരെ, ഒരുപക്ഷേ അതിലും കൂടുതൽ ദൂരത്തേക്ക് വിതറുന്നു. ഇന്നുവരെ, കണ്ടെത്തിയതിൽ വച്ച് സ്വർണ്ണ കണികകൾ പുറന്തള്ളുന്ന ലോകത്തിലെ ഒരേയൊരു അഗ്നിപർവ്വതം ഇതാണ്. അതേസമയം ഹവായിയിലെ കിലാവിയ, ഇറ്റലിയിലെ എറ്റ്ന , അലാസ്കയിലെ അഗസ്റ്റിൻ, മെക്സിക്കോയിലെ എൽ ചിച്ചോൺ എന്നീ അഗ്നി പർവ്വതങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ രാസപരമായി സ്വർണ്ണത്തിന്&zwj;റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് വളരെ പരിമിതമാണ്. മാത്രമല്ല മൗണ്ട് എറിബസിലേത് പോലെ അവ സ്വതന്ത്രമായല്ല പുറന്തള്ളപ്പെട്ടതും. മൗണ്ട് എറിബസിന്&zwj;റെ പ്രത്യേകത അതിന് ചുറ്റും തണുത്തുറഞ്ഞ മഞ്ഞ് പാളികളാണ് ഉള്ളതെന്നത് തന്നെ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല&lt;/strong&gt;&lt;/h3&gt;&lt;p&gt;ലാവയിൽ നിന്ന് സ്വർണ്ണം പുറത്തെടുക്കുന്നത് ബാഷ്പീകൃതമായ ക്ലോറിൻ അടങ്ങിയ സംയുക്തങ്ങളിലാണ്. വാതകങ്ങൾ തണുക്കുമ്പോൾ, അന്&zwj;റ്ർട്ടിക്ക് ഹിമത്തിൽ ഉറയ്ക്കുന്നതിന് മുമ്പ് ഈ സംയുക്തങ്ങളിൽ നിന്ന് സ്വർണ്ണം ക്രിസ്റ്റലൈസ് ചെയ്ത് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന്&zwj;റെ ഏറ്റവും വലിയ പ്രശ്നം വാതകത്തിൽ വളരെ കുറച്ച് സ്വർണ്ണം മാത്രമേ അടങ്ങിയിട്ടുണ്ടാകൂവെന്നതാണ്. ഗവേഷണ സംഘത്തിലെ അംഗവും ന്യൂ മെക്സിക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ടെക്നോളജിയിലെ അഗ്നിപർവ്വത ശാസ്ത്രജ്ഞനുമായ ഫിലിപ്പ് കൈൽ മുന്നോട്ട് വയ്ക്കുന്നത്, സ്വർണ്ണം ലാവാ തടാകത്തിന്&zwj;റെ ഉപരിതലത്തിലെ ഒരു പുറംതോടിൽ ക്രമേണ രൂപം കൊള്ളുകയും പിന്നീട് ഉയരുന്ന വാതകങ്ങൾ വഴി മുകളിലേക്ക് പറന്നുയരുകയും ചെയ്യുന്നു എന്നതാണ്. എന്നാൽ, ഈ സിദ്ധാന്തം രൂപപ്പെട്ടിട്ട് ഇതിനകം 30 വർഷം കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും കൃത്യമായ ഒരു ഉത്തരത്തിലെത്താൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ്. കാര്യമെന്താണെങ്കിലും ഇന്നും മൗണ്ട് എറിബസ് സ്വർണ്ണ പരലുകൾ ആകാശത്തേക്ക് അതും 1,000 കിലോമീറ്റർ ദൂരത്തേക്ക് വരെ പുറന്തള്ളുന്നത് തുടരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/mount-erebus-volcano-spews-gold-crystals-into-the-atmosphere-articleshow-dna97tu"/>
        </item>
        <item>
            <title><![CDATA[എഐയെ കൂട്ടുപിടിച്ച് 'ഹാക്കർ'; അമേരിക്കൻ സംഗീതോത്സവങ്ങളുടെ ടിക്കറ്റിംഗ് വെബ്‌സൈറ്റിൽ വൻ സുരക്ഷാ വീഴ്ച!]]></title>
            <link>https://www.asianetnews.com/web-specials-magazine/major-security-breach-on-american-music-festival-ticketing-website-articleshow-eu99ohh</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/major-security-breach-on-american-music-festival-ticketing-website-articleshow-eu99ohh</guid>
            <pubDate>Sat, 04 Jul 2026 14:32:47 +0530</pubDate>
            <description><![CDATA[സൈബർ സുരക്ഷാ ഗവേഷകനായ ഇയാൻ കാരോൾ, 'ക്ലോഡ് ഓപ്പസ്' എന്ന എഐ മോഡൽ ഉപയോഗിച്ച് പ്രമുഖ ടിക്കറ്റിംഗ് പ്ലാറ്റ്&zwnj;ഫോമായ 'ഫ്രണ്ട് ഗേറ്റ് ടിക്കറ്റ്&zwnj;സി'ലെ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തി. ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്താനും വ്യാജ ടിക്കറ്റുകൾ നിർമ്മിക്കാനും സാധ്യതയുണ്ടായിരുന്ന ഈ തകരാർ, റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കമ്പനി ഉടൻ പരിഹരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp5kfrhbthfkybvrax06r7z,imgname-lollapalooza-1783155506960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഒ&lt;/strong&gt;രു ഹാക്കർ ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസിനെ കൂട്ടുപിടിച്ചാൽ എന്ത് സംഭവിക്കും? അമേരിക്കയിലെ പ്രമുഖ സംഗീതോത്സവങ്ങളുടെ ടിക്കറ്റിംഗ് പ്ലാറ്റ്&zwnj;ഫോമിലെ ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചയാണ് ഇയാൻ കാരോൾ എന്ന സൈബർ സുരക്ഷാ ഗവേഷകൻ ഇത്തരത്തിൽ പുറത്തുകൊണ്ടുവന്നത്. ആൻത്രോപിക് വികസിപ്പിച്ച 'ക്ലോഡ് ഓപ്പസ് 4.7' എന്ന അത്യാധുനിക എഐ മോഡൽ ഉപയോഗിച്ചാണ് ഈ നിർണായക തകരാർ അദ്ദേഹം കണ്ടെത്തിയത്. ലോലപലൂസ, ബൊണാരൂ, സൗത്ത് ബൈ സൗത്ത്&zwnj;വെസ്റ്റ് തുടങ്ങി പ്രശസ്തമായ യുഎസ് സംഗീതോത്സവങ്ങളുടെ ടിക്കറ്റിംഗ് കൈകാര്യം ചെയ്യുന്ന 'ഫ്രണ്ട് ഗേറ്റ് ടിക്കറ്റ്&zwnj;സ്' എന്ന കമ്പനിയുടെ സിസ്റ്റത്തിലാണ് ഈ ഗുരുതര വീഴ്ചയുണ്ടായത്.&lt;/p&gt;&lt;h2&gt;&lt;strong&gt;എഐയെ കൂട്ടുപിടിച്ച ഹാക്കർ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഈ സുരക്ഷാ വീഴ്ച മുതലെടുത്ത് സിസ്റ്റത്തിലേക്ക് കടന്നുകയറുന്ന ഒരു ഹാക്കർക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും, യാതൊരു അനുമതിയും കൂടാതെ വിഐപി പാസുകൾ ഉൾപ്പെടെയുള്ള വിലയേറിയ ടിക്കറ്റുകൾ വ്യാജമായി നിർമ്മിക്കാനും സാധിക്കുമായിരുന്നു. താൻ സ്വയം ചിന്തിക്കുക പോലും ചെയ്യാത്ത ഹാക്കിംഗ് രീതികളാണ് എഐ വളരെ എളുപ്പത്തിൽ കണ്ടെത്തിയതെന്ന് യാത്രാ പ്ലാറ്റ്&zwnj;ഫോമായ 'Seats.aero' -യുടെ സ്ഥാപകൻ കൂടിയായ കാരോൾ പറയുന്നു. സാധാരണയായി വെബ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളെപ്പോലും എഐ ടൂളിന്&zwj;റെ സഹായത്തോടെ അദ്ദേഹം മറികടന്നു. എന്നാൽ, സിസ്റ്റത്തിന്&zwj;റെ അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ടുകളിലേക്ക് പ്രവേശനം ലഭിച്ചിട്ടും താൻ അത് ദുരുപയോഗം ചെയ്തിട്ടില്ലെന്നും, ടിക്കറ്റുകളൊന്നും വ്യാജമായി നിർമ്മിക്കാതെ തന്നെ ഈ വിവരം കമ്പനിയെ നേരിട്ട് അറിയിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;&lt;strong&gt;എഐ സുരക്ഷയ്ക്ക്, വീഴ്ച തടയും&lt;/strong&gt;&lt;/h3&gt;&lt;p&gt;റിപ്പോർട്ട് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ തകരാർ പൂർണ്ണമായി പരിഹരിച്ചതായി ഫ്രണ്ട് ഗേറ്റ് ടിക്കറ്റ്&zwnj;സ് സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും, പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെബ്&zwnj;സൈറ്റിനെയല്ല മറിച്ച് ഉത്സവ നഗരികളിൽ എൻട്രി സ്കാനറുകൾക്കായി ഉപയോഗിക്കുന്ന സിസ്റ്റത്തെയാണ് ഇത് ബാധിച്ചതെന്നും കമ്പനി വിശദീകരിച്ചു. ഹാക്കർമാർക്ക് എഐ എത്രത്തോളം സഹായകരമാകുമെന്നതിന്&zwj;റെ വ്യക്തമായ സൂചനയാണ് ഈ സംഭവം നൽകുന്നത്. അതേസമയം, സുരക്ഷാ ഗവേഷകർക്ക് ഉത്തരവാദിത്തത്തോടെ ഓൺലൈൻ സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് തങ്ങളുടെ എഐ മോഡലുകൾ നൽകുന്നതെന്നും, സിസ്റ്റങ്ങൾ ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങൾ കർശനമായി തടയുമെന്നും ആൻത്രോപിക് അറിയിച്ചു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/major-security-breach-on-american-music-festival-ticketing-website-articleshow-eu99ohh"/>
        </item>
        <item>
            <title><![CDATA[യുവതിയെ അർദ്ധനഗ്നയാക്കി, ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു, 11 പേർ‍ക്കെതിരെ കേസ് മൂന്ന് പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-was-half-naked-slipper-garland-and-paraded-through-village-viral-video-articleshow-fgkzn7s</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-was-half-naked-slipper-garland-and-paraded-through-village-viral-video-articleshow-fgkzn7s</guid>
            <pubDate>Sat, 04 Jul 2026 10:24:43 +0530</pubDate>
            <description><![CDATA[മധ്യപ്രദേശിലെ ഉജ്ജൈനിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. യുവാവിൻ്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwnqmgm7hf1f3v3ye496h74e,imgname-woman-was-half-naked-at-ujjaini-1783140860551.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മ&lt;/strong&gt;ധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു ഗ്രാമക്കാരനായ യുവാവിനെ പുനർവിവാഹം ചെയ്ത യുവതിക്ക് നേരെ പരസ്യമായ അക്രമണം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂെ പരേഡ് നടത്തുകയും മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. യുവാവിന്&zwj;റെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പേലീസ് 11 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;കുടുംബത്തർക്കം&lt;/strong&gt;&lt;/h2&gt;&lt;p&gt;2023 ൽ യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള യുവാവിനെ പുനർവിവാഹം കഴിച്ചു. ആ വിവാഹവുമായി ബന്ധപ്പെട്ട കുടുംബത്തർക്കമാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. ജൂൺ 30 -ന് ഉജ്ജൈനിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അർനിയ വേഗ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ഝാർദ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമവാസികളും ചേർന്നാണ് ആക്രമണം നടത്തിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;Shameless Madhya Pradesh : Woman Humiliated in Ujjain VillageIn Arniya Vega village of Ujjain a woman was publicly humiliated on June 30 2026Villagers dragged her, shaved her head and put slippers around her neckShe had left her first husband and remarried a local youth&hellip; pic.twitter.com/klIyqxP4h3&lt;/p&gt;&lt;p&gt;&mdash; Ramesh Tiwari (@rameshofficial0) July 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ക്രൂരമായ പീഡനം&lt;/strong&gt;&lt;/h3&gt;&lt;p&gt;മുടി വെട്ടി കഴുത്തിൽ ചെരുപ്പ് മാല അണിയിച്ച നിലയിൽ അർദ്ധനഗ്നയായി നിലത്ത് ഇരിക്കുന്ന സ്ത്രീയെ ചിലർ ചേർന്ന് തള്ളിയിടുന്നതും കൈയേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 3 സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മൂന്ന് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;നാട്ടുകാരും പ്രതികൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;പോലീസ് പറയുന്നതനുസരിച്ച്, യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. എന്നാൽ മൂന്നാല് വർഷം മുമ്പ് ഇവർ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസം തുടങ്ങി. പിന്നീട് ഇവർ ഇയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്തു. ഈ കേസിൽ ജയിൽ മോചിതനായി തിരിച്ചെത്തിയ ശേഷവും യുവതി അയാൾക്കൊപ്പം താമസം തുടങ്ങി. ഇതോടെ ഇയാളുടെ കുടുംബവും നാട്ടുകാരും ചേർന്ന് യുവതിയെ അക്രമിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ഇയാളുടെ ബന്ധുക്കൾക്കൊപ്പം ഗ്രാമവാസികളും ചേരുകയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-was-half-naked-slipper-garland-and-paraded-through-village-viral-video-articleshow-fgkzn7s"/>
        </item>
        <item>
            <title><![CDATA[അനിയന്‍റെ സ്വപ്നം, 20 ലക്ഷം രൂപ നൽകി ബിടെക് പഠിക്കേണ്ടെന്ന് ജ്യേഷ്ഠൻ; കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/brothers-dream-elder-brother-says-donot-pay-rs-20-lakh-to-study-btech-note-goes-viral-articleshow-gwi12nk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/brothers-dream-elder-brother-says-donot-pay-rs-20-lakh-to-study-btech-note-goes-viral-articleshow-gwi12nk</guid>
            <pubDate>Fri, 03 Jul 2026 19:19:20 +0530</pubDate>
            <description><![CDATA[ഉന്നത വിദ്യാഭ്യാസത്തിനായി സഹോദരൻ സ്വപ്നം കണ്ട 20 ലക്ഷം രൂപയുടെ ബിടെക് അഡ്മിഷൻ നിഷേധിച്ച ജ്യേഷ്ഠന്റെ തീരുമാനം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭാവിയും സുരക്ഷയും കണക്കിലെടുത്താണ് ഈ കടുത്ത തീരുമാനമെന്ന് ജ്യേഷ്ഠൻ വ്യക്തമാക്കുമ്പോൾ, ഈ സംഭവം വിദ്യാഭ്യാസച്ചെലവിനെക്കുറിച്ചുള്ള വലിയ സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke1zqdgac0ytkxzye9r90pj9,imgname-sad-man-1757934474619-1767445870090.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ളയ സഹോദരൻ ഉന്നത വിദ്യാഭ്യാസത്തിനായി സ്വപ്നം കണ്ട കോളേജിലെ ഏകദേശം 20 ലക്ഷം രൂപ ചെലവുള്ള ബിടെക് അഡ്മിഷൻ താൻ നിഷേധിച്ചെന്ന ജ്യേഷ്ഠന്&zwj;റെ അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. സഹോദരന്&zwj;റെ ഭാവി മാത്രമല്ല, കുടുംബത്തിന്&zwj;റെ സാമ്പത്തിക സുരക്ഷയും ദീർഘകാല ജീവിതനിലവാരവും പരിഗണിച്ചാണ് തനിക്ക് ഇത്തരമൊരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്ന് യുവാവ് തന്&zwj;റെ കുറിപ്പിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;വലിയ സാമ്പത്തിക ബാധ്യത&lt;/strong&gt;&lt;/h2&gt;&lt;p&gt;സമൂഹ മാധ്യമ പോസ്റ്റിൽ, ഇളയ സഹോദരന് ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പഠിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും, എന്നാൽ അതിന് ഏകദേശം 20 ലക്ഷം രൂപ ചെലവാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മധ്യവർഗ കുടുംബത്തിന് അത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് വിവേകപൂർവമായ തീരുമാനമല്ലെന്നായിരുന്നു തന്&zwj;റെ വിലയിരുത്തിൽ അതിനാൽ അവിടെ അഡ്മിഷൻ എടുക്കുന്നത് ഒഴിവാക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം തന്&zwj;റെ കുറിപ്പിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&quot;എന്&zwj;റെ ഇളയ സഹോദരനെ ബെംഗളൂരുവിൽ ബിടെക് കമ്പ്യൂട്ടർ സയൻസിന് പോകുന്നത് ഞാൻ തടഞ്ഞു. അത് 20 ലക്ഷം രൂപയുടെ സീറ്റായിരുന്നു, അവന്&zwj;റെ സ്വപ്ന കോളേജായിരുന്നു. ഞാൻ ആ സ്വപ്നത്തെ കൊന്നു. എന്നെ ചീത്ത ആൾ എന്ന് വിളിക്കൂ. വീട്ടിലുള്ള എല്ലാവരും ഇതിനകം തന്നെ അത് ചെയ്യുന്നു. എന്നാൽ 2026 -ൽ ബിടെക് സിഎസ്ഇ സീറ്റിൽ 5 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചാലും വിദ്യാഭ്യാസം വാങ്ങാനാവില്ല. നിങ്ങൾക്ക് അത് ആവശ്യമില്ലെന്ന് മനസ്സിലാക്കുന്നതിൽ നാല് വർഷത്തെ കാലതാമസം വരുത്തുന്നു, ഒപ്പം നിങ്ങൾ ശരിയായ കാര്യം ചെയ്യുന്നുണ്ടെന്ന തോന്നലും. കഴിവുകൾ ഓൺലൈനിൽ സൗജന്യമായി ലഭ്യമാണ്. പകുതി വ്യവസായ സ്ഥാപനങ്ങളും ബിരുദം ചോദിക്കുന്നത് നിർത്തി. ഒരു ദിവസം അവൻ എന്നോട് നന്ദി പറയും. ഇന്ന് അവൻ എന്നെ വെറുക്കുന്നു, എനിക്ക് അതിൽ കുഴപ്പമില്ല.&quot; യുവാവ് തന്&zwj;റെ എക്സ് ഹാന്&zwj;റിലിൽ എഴുതി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;i stopped my younger brother from going to bangalore for BTech CS.20 lakh seat. his dream college. and i killed it.call me the bad guy. everyone at home already does.but more than 5 lakh on a BTech CSE seat in 2026 doesn't buy an education.it buys a 4-year delay on&hellip;&lt;/p&gt;&lt;p&gt;&mdash; Amaan (@amaan8429) July 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;ഈ തീരുമാനത്തിലൂടെ സഹോദരന്&zwj;റെ സ്വപ്നം ജ്യേഷ്ഠൻ തകർത്തുവെന്ന് പലരും വിമർശിച്ചെങ്കിലും, വിദ്യാഭ്യാസത്തിനായി അമിത വായ്പയെടുക്കുന്നത് ഭാവിയിൽ കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാമെന്ന ആശങ്കയാണ് തന്&zwj;റെ നിലപാടിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കോളേജിന്&zwj;റെ ബ്രാൻഡിനേക്കാൾ വിദ്യാർഥിയുടെ കഴിവും തുടർച്ചയായ പരിശ്രമവുമാണ് കരിയർ വിജയത്തിൽ നിർണായകമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;h3&gt;&lt;strong&gt;സമ്മിശ്ര പ്രതികരണം&lt;/strong&gt;&lt;/h3&gt;&lt;p&gt;പോസ്റ്റ് വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നത്. ചിലർ യുവാവിന്&zwj;റെ തീരുമാനം ഉത്തരവാദിത്വമുള്ളതും യാഥാർഥ്യബോധമുള്ളതുമാണെന്ന് വിലയിരുത്തിയപ്പോൾ, മറ്റുചിലർ മികച്ച അവസരങ്ങൾ സാമ്പത്തിക കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കരുതെന്ന അഭിപ്രായവും പങ്കുവച്ചു. ഉയർന്ന വിദ്യാഭ്യാസത്തിന്&zwj;റെ വർധിച്ചുവരുന്ന ചെലവും വിദ്യാഭ്യാസ വായ്പകളുടെ ബാധ്യതയും സംബന്ധിച്ച വലിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിരിക്കുകയാണ്. &quot;കോളേജ് എന്നത് ഒരു ബിരുദം മാത്രമല്ല. നിങ്ങൾ പുതിയ ആളുകളെ കണ്ടുമുട്ടുകയും ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് കണ്ടെത്തുകയും ചെയ്യുന്നു,&quot; എന്നായിരുന്നു ഒരു കുറിപ്പ്. &quot;അത് ഐഐടി ബെംഗളൂരു ആയിരുന്നോ? നല്ല കോളേജ് ആണെന്ന് ഞാൻ കരുതുന്നു. അതെ, 20 ലക്ഷം രൂപ വളരെ കൂടുതലാണ്, പക്ഷേ നിങ്ങൾക്ക് അപ്പോഴും അത് പരിഗണിക്കാമായിരുന്നു.&quot; എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/brothers-dream-elder-brother-says-donot-pay-rs-20-lakh-to-study-btech-note-goes-viral-articleshow-gwi12nk"/>
        </item>
        <item>
            <title><![CDATA[രക്തബന്ധമില്ലെങ്കിലും 40 വർഷത്തെ കരുതൽ; അയൽക്കാരന് നിയമപരമായ രക്ഷാകർതൃത്വം നൽകി കോടതി]]></title>
            <link>https://www.asianetnews.com/web-specials-magazine/court-grants-legal-guardianship-to-neighbor-despite-not-being-related-by-blood-40-years-of-care-articleshow-ha59omc</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/court-grants-legal-guardianship-to-neighbor-despite-not-being-related-by-blood-40-years-of-care-articleshow-ha59omc</guid>
            <pubDate>Sat, 04 Jul 2026 13:41:55 +0530</pubDate>
            <description><![CDATA[ഷാങ്ഹായിൽ, മാനസിക വെല്ലുവിളി നേരിടുന്ന അയൽക്കാരനെ നാല് പതിറ്റാണ്ടായി പരിചരിക്കുന്ന വ്യക്തിക്ക് കോടതി നിയമപരമായ രക്ഷാകർതൃത്വം നൽകി. രക്തബന്ധമില്ലാത്ത വ്യക്തികൾ ഉൾപ്പെടുന്ന നഗരത്തിലെ ആദ്യത്തെ ഇത്തരം നിയമപരമായ വിധിയാണിത്. തലമുറകളായി ഒരു കുടുംബം നൽകിയ പരിചരണവും സ്നേഹവുമാണ് ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് നയിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp2xyf4zjcynxeghsa97e7m,imgname-old-age-1783152703972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ര&lt;/strong&gt;ക്തബന്ധമില്ലാത്ത വ്യക്തികൾ ഉൾപ്പെടുന്ന നഗരത്തിലെ ആദ്യത്തെ നിയമപരമായ രക്ഷാകർതൃത്വ (Legal guardianship) കേസിന് ഷാങ്ഹായ് കോടതി അംഗീകാരം നൽകി. മാനസിക വെല്ലുവിളി നേരിടുന്ന അയൽക്കാരനെ നാല് പതിറ്റാണ്ടുകളായി പരിചരിക്കുന്ന ഒരു കുടുംബത്തിന്&zwj;റെ അർപ്പണബോധമാണ് ഇത്തരമൊരു ചരിത്രവിധിക്ക് വഴിയൊരുക്കിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;എത്തിയത് മുത്തച്ഛനോടൊപ്പം&lt;/strong&gt;&lt;/h2&gt;&lt;p&gt;71 -കാരനായ റെൻ ആണ് 56 -കാരനായ അയൽക്കാരൻ ഷുവിന് താങ്ങായി നിൽക്കുന്നത്. തന്&zwj;റെ മാതാപിതാക്കളിൽ നിന്നാണ് റെൻ ഈ കാരുണ്യ പ്രവൃത്തി ഏറ്റെടുത്തതെന്ന് ഷാങ്ഹായ് ലോ ജേർണൽ റിപ്പോർട്ട് ചെയ്തു. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന ഷു, വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് സ്വദേശിയാണ്. വിവാഹം കഴിക്കാത്ത അദ്ദേഹത്തിന് കുട്ടികളോ ജീവിച്ചിരിക്കുന്ന മറ്റ് ബന്ധുക്കളോ ഇല്ല. 1980-കളിൽ തന്&zwj;റെ മുത്തച്ഛനോടൊപ്പം കിഴക്കൻ ചൈനയിലെ ഷാങ്ഹായിലേക്ക് താമസം മാറിയ ഷു, മുത്തച്ഛന്&zwj;റെ മരണത്തോടെ തീർത്തും ഒറ്റപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരേ കെട്ടിടത്തിൽ താമസിച്ചിരുന്ന റെന്നിന്&zwj;റെ മാതാപിതാക്കൾ അദ്ദേഹത്തിന് ഭക്ഷണവും മറ്റ് പരിചരണവും നൽകി സഹായിക്കാൻ തുടങ്ങിയത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഒപ്പം നിന്ന് റെൻ&lt;/strong&gt;&lt;/h3&gt;&lt;p&gt;2007 -ൽ ജോലിയിൽ നിന്ന് വിരമിച്ചതോടെ റെൻ ഈ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്തു. ഷുവിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ അദ്ദേഹത്തെ ഒരു കെയർ ഹോമിലേക്ക് മാറ്റി. ഷുവിന് ലഭിച്ചിരുന്ന പ്രതിമാസ സബ്&zwnj;സിഡി തുക ഫീസ് അടയ്ക്കാൻ തികയാതെ വന്നപ്പോൾ, ബാക്കി തുക റെൻ സ്വന്തം കയ്യിൽ നിന്നാണ് അടച്ചിരുന്നത്. ഇതിനുപുറമെ, ക്ഷേമ സഹായങ്ങൾക്കുള്ള അപേക്ഷകൾ, ആശുപത്രി ആവശ്യങ്ങൾ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് പുതുക്കൽ എന്നിവയ്ക്കെല്ലാം റെൻ ഒപ്പം നിന്നു.&lt;/p&gt;&lt;p&gt;2021 -ൽ ഷുവിന്&zwj;റെ പഴയ വീട് പൊളിച്ച് മാറ്റിയപ്പോൾ, അദ്ദേഹത്തിന് പകരം ഒരു ഫ്ലാറ്റും ഒരു മില്യൺ യുവാൻ (ഏകദേശം 1,50,000 യു.എസ് ഡോളർ) നഷ്ടപരിഹാരവും ലഭിച്ചു. ഈ വലിയ തുക ഷുവിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ റെൻ, പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഷുവിന്&zwj;റെ സമ്മതപ്രകാരം ഒരു അസറ്റ് മാനേജ്മെന്&zwj;റ് പ്ലാൻ തയ്യാറാക്കി. ഷുവിന്&zwj;റെ പേരിൽ ഒരു ഫ്ലാറ്റ് രജിസ്റ്റർ ചെയ്യുകയും, ദൈനംദിന ചിലവുകൾക്കായി മാറ്റിവെച്ച തുക ഇരുവരും ഒരുമിച്ച് ബാങ്കിൽ പോയാൽ മാത്രം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്തു. ബാക്കി തുക നിക്ഷേപമാക്കി മാറ്റി.&lt;/p&gt;&lt;h3&gt;&lt;strong&gt;നിയമപരമായ അധികാരം വേണം&lt;/strong&gt;&lt;/h3&gt;&lt;p&gt;അടുത്തിടെ, ഷുവിന്&zwj;റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ മൂത്ത സഹോദരി സിൻജിയാങ്ങിൽ അസുഖം ബാധിച്ച് മരിച്ചു. ഇതോടെയാണ് ഷുവിന്&zwj;റെ കാര്യങ്ങളിൽ നിയമപരമായ അധികാരം തേടി റെൻ പ്രാദേശിക കോടതിയെ സമീപിച്ചത്. റെന്നിന്&zwj;റെ കുടുംബത്തോട് തനിക്ക് വലിയ സ്നേഹമുണ്ടെന്നും അവരെ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും വാദം കേൾക്കുന്നതിനിടയിൽ ഷു കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി റെന്നിനെ നിയമപരമായ രക്ഷാധികാരിയായി നിയമിച്ചത്.&lt;/p&gt;&lt;p&gt;&quot;ഇപ്പോൾ ഞാൻ ഷുവിന്&zwj;റെ നിയമപരമായ രക്ഷാധികാരിയാണ്. ഇനി അവനെ നോക്കാൻ ഞാൻ പൂർണ്ണമായി എന്നെത്തന്നെ സമർപ്പിക്കും,&quot; റെൻ പ്രതികരിച്ചു. ഭാവിയിൽ തനിക്ക് ഇതിന് കഴിയാതെ വന്നാൽ തന്&zwj;റെ മകൾ ഈ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാർത്ത ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടി. &quot;തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്നേഹമാണിത്,&quot; എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ എല്ലാ ആത്മാർത്ഥമായ ബന്ധങ്ങൾക്കും നിയമത്തിന്&zwj;റെ പരിരക്ഷ ലഭിക്കട്ടെയെന്നും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുയർന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/court-grants-legal-guardianship-to-neighbor-despite-not-being-related-by-blood-40-years-of-care-articleshow-ha59omc"/>
        </item>
        <item>
            <title><![CDATA['സമയം ലാഭിക്കാം, പക്ഷേ വല്ലാത്ത ശൂന്യതയാണ്'; വർക്ക് ഫ്രം ഹോം ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് യുവാവ്, വീഡിയോ]]></title>
            <link>https://www.asianetnews.com/web-specials-magazine/young-man-opens-up-about-work-from-home-life-video-viral-articleshow-kkzgg7x</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/young-man-opens-up-about-work-from-home-life-video-viral-articleshow-kkzgg7x</guid>
            <pubDate>Sat, 04 Jul 2026 13:57:32 +0530</pubDate>
            <description><![CDATA[വീട്ടിലിരുന്നുള്ള ജോലിയിൽ താൻ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും വിരസതയെക്കുറിച്ചും നമാൻ എന്ന യുവാവ് ഒരു വീഡിയോയിൽ തുറന്നുപറയുന്നു. സമയം ലാഭിക്കാൻ കഴിഞ്ഞെങ്കിലും, ഓഫീസിലെ സാധാരണ സംഭാഷണങ്ങളും മനുഷ്യ സമ്പർക്കങ്ങളും നഷ്ടപ്പെടുന്നതിലുള്ള ശൂന്യതയാണ് അദ്ദേഹം പങ്കുവെക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp3neysx4f2ehzbsj8yxw71,imgname-work-from-home--2--1783153474521.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;വ&lt;/strong&gt;ർക്ക് ഫ്രം ഹോമിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന ഒരു യുവാവിന്&zwj;റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടിലിരുന്നുള്ള ജോലിയിൽ താൻ അനുഭവിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ചും വിരസതയെക്കുറിച്ചുമാണ് നമാൻ എന്ന യുവാവ് തന്&zwj;റെ വീഡിയോയിൽ പറയുന്നത്. വർക്ക് ഫ്രം ഹോം ഒരു സ്വപ്നതുല്യമായ ജോലിയായി കരുതിയിരുന്ന തനിക്ക്, ഇന്ന് ഓഫീസിലെ സാധാരണ സംഭാഷണങ്ങളും ദൈനംദിന മനുഷ്യ സമ്പർക്കങ്ങളും വല്ലാതെ നഷ്ടപ്പെടുന്നുവെന്ന് നമാൻ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;'ഇത്രയും സമയം ലാഭിച്ചിട്ട് എന്താണ് കാര്യം?'&lt;/strong&gt;&lt;/h2&gt;&lt;p&gt;'ഇത്രയും സമയം ലാഭിച്ചിട്ട് എന്താണ് കാര്യം?' അദ്ദേഹം വീഡിയോയിൽ ചോദിക്കുന്നു. 'ഇതൊരു മടുപ്പിക്കുന്ന ദിനചര്യയായി തോന്നുന്നു. യാത്ര ചെയ്യുന്നത് സമയം പാഴാക്കലാണെന്നും, വീട്ടിലിരുന്ന് ജോലി ചെയ്താൽ കൂടുതൽ സമയം ലഭിക്കുമെന്നും ഞാൻ കരുതിയിരുന്നു. എന്നാൽ, ഒരു മാസം പിന്നിടുമ്പോൾ ഞാൻ ആരോടും സംസാരിക്കുന്നില്ല. ഒരു ആശയവിനിമയവുമില്ല. സമയം ലാഭിക്കാൻ കഴിഞ്ഞു, പക്ഷേ, വല്ലാത്തൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്.' സന്തോഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാം എങ്ങനെയാണ് പുതിയ നേട്ടങ്ങൾക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. 'ഒരു ജോലി ഇല്ലാതിരുന്ന സമയത്ത് എന്&zwj;റെ ലക്ഷ്യം അത് നേടുക എന്നത് മാത്രമായിരുന്നു. എന്നാൽ, ജോലി കിട്ടിയതിന് ശേഷം എനിക്ക് സ്വാതന്ത്ര്യം വേണമെന്നായി. എല്ലാത്തിനും നമ്മൾ അനുവാദം ചോദിക്കേണ്ടതുണ്ട്. നമ്മൾ എത്തിനിൽക്കുന്ന അവസ്ഥയിൽ ഒരിക്കലും പൂർണ്ണമായി തൃപ്തരല്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്.'&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by better with naman (@better.with.naman)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'ആസ്വദിച്ച് യാത്ര ചെയ്യുക'&lt;/strong&gt;&lt;/h3&gt;&lt;p&gt;'നമ്മളെല്ലാവരും അവസാനം ചെന്നെത്തുന്നത് ഒരേയിടത്താണ്. അതുകൊണ്ട് ഈ യാത്ര ആസ്വദിച്ചു കൂടെ? നിങ്ങൾ ഏത് സാഹചര്യത്തിലാണെങ്കിലും നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുക, പക്ഷേ ഫലത്തെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്തുക. പകരം ആ പ്രക്രിയ ആസ്വദിക്കാൻ ശ്രമിക്കുക,' നമാൻ കൂട്ടിച്ചേർത്തു. വർക്ക് ഫ്രം ഹോമിന്&zwj;റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുന്ന നിരവധി ആളുകൾക്കിടയിൽ അദ്ദേഹത്തിന്&zwj;റെ ഈ തുറന്നുപറച്ചിൽ വലിയ ശ്രദ്ധ നേടി. ജോലി, ലക്ഷ്യങ്ങൾ, വ്യക്തിപരമായ സംതൃപ്തി എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്&zwj;റെ ചിന്തകളോട് തങ്ങൾക്ക് പൂർണ്ണമായി യോജിക്കാൻ കഴിയുന്നുണ്ടെന്ന് നിരവധി പേർ ഓൺലൈനിൽ അഭിപ്രായപ്പെട്ടു. ഈ നിരീക്ഷണങ്ങൾ തങ്ങളുടെ ഔദ്യോഗിക ജീവിതവുമായി ചേർന്നുനിൽക്കുന്നതാണെന്ന് പലരും സമ്മതിക്കുന്നു. ചിലർ നർമ്മത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. മാനേജർമാർ ഇൻസ്റ്റാഗ്രാമിൽ ജീവനക്കാരെ ഫോളോ ചെയ്യാൻ തുടങ്ങുമ്പോഴാണ് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടാകുന്നത് എന്ന് ഒരാൾ തമാശയായി പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/young-man-opens-up-about-work-from-home-life-video-viral-articleshow-kkzgg7x"/>
        </item>
        <item>
            <title><![CDATA[പെൺകുട്ടികൾ സുരക്ഷിതരാണോ? ചില പുരുഷന്മാരുടെ മനസീകാവസ്ഥയെന്താണ്? ട്രെയിൻ യാത്രയ്ക്കിടെ നേരിടേണ്ടിവന്ന അസ്വസ്ഥതകളെ കുറച്ച് യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-has-reduced-the-harassment-she-faced-from-men-during-a-train-journey-articleshow-lzvgy3i</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-has-reduced-the-harassment-she-faced-from-men-during-a-train-journey-articleshow-lzvgy3i</guid>
            <pubDate>Sun, 05 Jul 2026 11:19:13 +0530</pubDate>
            <description><![CDATA[&lt;p&gt;സിവാനിൽ നിന്ന് പട്&zwnj;ലിപുത്രയിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു യുവതിക്ക് സഹയാത്രികരായ പുരുഷന്മാരിൽ നിന്ന് നിരന്തരമായ ശല്യവും മോശം പെരുമാറ്റവും നേരിടേണ്ടി വന്നു. ജനറൽ കോച്ചിൽ പ്രായമായ പുരുഷന്മാർ സ്പർശിക്കാൻ ശ്രമിച്ചതും ഒരു യുവാവ് ജോലി വാഗ്ദാനം ചെയ്ത് ഫോൺ നമ്പർ ചോദിച്ചതും അടക്കമുള്ള ദുരനുഭവങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwrd4vgry0cd2wftf5jc7e5d,imgname-women-s-safety-1783230524952.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;സ്ത്രീ&lt;/strong&gt; സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർ&zwj;ക്കാർക്കറി കോടികളുടെ പദ്ധതികളാണ് ഉള്ളത്. എന്നാൽ, രാജ്യത്ത് ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെളിവ് നൽകുന്നത്. ഏറ്റവും ഒടുവിലായി ഒരു ട്രെയിൻ യാത്രയിൽ തനിക്ക് സഹ യാത്രക്കാരായ പുരുഷന്മാരിൽ നിന്നും തികച്ചും മോശമായ അനുഭവമാണ് നേരിടേണ്ടിവന്നതെന്ന യുവതിയുടെ പരാതി വൈറൽ.&lt;/p&gt;&lt;h2&gt;&lt;strong&gt;ശല്യം ചെയ്യുന്ന ആണുങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;സിവാനിൽ നിന്ന് പട്&zwnj;ലിപുത്രയിലേക്ക് ഒരു ജനറൽ കോച്ചിൽ യാത്ര ചെയ്തിരുന്നു അവർ. യാത്രയിലുടനീളം പ്രായമായ പുരുഷന്മാർ തന്നെ നിരന്തരം സ്പർശിച്ചു. ശല്യം സഹിക്കവയ്യാതായപ്പോൾ സീറ്റ് മാറിയിരുന്നു. ഈ സമയം ഒരു യുവാവ് തന്&zwj;റെ ഫോൺ നമ്പർ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തെന്നും യുവതി തന്&zwj;റെ ഇന്&zwj;സ്റ്റാഗ്രാമിലെഴുതി. ഒരു സാധാരണ ട്രെയിൻ യാത്ര തന്നെ ഇത്രയേറെ പേടി പെടുത്തിയിട്ടില്ലെന്നും യുവതി എഴുതി. ജനറൽ കോച്ചിൽ യാത്ര ചെയ്യുമ്പോഴുള്ള അസ്വസ്ഥമായ അനുഭവം വിവരിക്കുന്ന ഒരു വലിയ കുറിപ്പ് തന്നെയാണ് യുവതി പങ്കുവച്ചത്. യുവതിയുടെ പരാതി ഇന്ത്യൻ പൊതുഗതാഗതത്തിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തി.&lt;/p&gt;&lt;h3&gt;&lt;strong&gt;തൊടാതെ ഇരിക്കാൻ കഴിയാത്ത ആണുങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;യാത്രയ്ക്കിടെ മുകളിലെ ഒരു ബർത്തിൽ കയറി ഉറങ്ങിപ്പോയതായി യുവതി എഴുതി. ട്രെയിൻ ഛപ്രയിൽ എത്തിയപ്പോൾ, നിരവധി പ്രായമായ പുരുഷന്മാർ കയറി തന്&zwj;റെ താഴെയുള്ള സീറ്റിൽ ഇരുന്നു. ഉറങ്ങുമ്പോൾ അവരിൽ ഒരാൾ തന്&zwj;റെ നേരെ കൈ നീട്ടി സ്പർശിക്കാൻ ശ്രമിച്ചു. കൈ താഴ്ത്തി വയ്ക്കാൻ താൻ വളരെ മാന്യമായി അഭ്യ&zwj;ർത്ഥിച്ചു. ഈ സമയം അയാൾ മുന്നിലൂടെ തന്നെ സ്പർശിക്കാൻ ശ്രമിച്ചു. അത് ഭയങ്കര അസ്വസ്ഥതയാണ് തന്നിലുണ്ടാക്കിയതെന്നും അവർ എഴുതി. കുറച്ച് നേരത്തെക്ക് പ്രശ്നം നിന്നെങ്കിലും വീണ്ടും അയാൾ അത് തന്നെ തുടർന്നു. പിന്നീട് ഒരു യുവാവ് കയറി തന്&zwj;റെ അടുത്തിരുന്നു. അവനും ഇടയ്ക്ക് തൊടാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയം അവനിൽ നിന്നും പരമാവധി മാറി ഇരുന്നു. അപ്പോൾ മറ്റൊരു വൃദ്ധൻ ഇടയിൽ വന്നിരിക്കുകയും അയാളും അത് തന്നെ ആവ&zwj;ർത്തിക്കുകയായിരുന്നുവെന്നും യുവതി എഴുതുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Annu (@annu_diary05)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'പണം തന്നാൽ ജോലി ശരിയാക്കാം'&lt;/strong&gt;&lt;/h3&gt;&lt;p&gt;നിരന്തരം ശല്യം സഹിക്കാനാകാത്തതോടെ തനിക്ക് ആ കോച്ച് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. മറ്റൊരു കമ്പാർട്ട്മെന്&zwj;റിൽ കയറിയപ്പോൾ അവിടെ നല്ല തിരക്ക്. തുടർന്ന് തനിക്ക് എസി കോച്ചിന് അടുത്തുള്ള ഡോറിന് മുന്നിഷ ഇരിക്കേണ്ടിവന്നു. എന്നാൽ പ്രശ്നം അവിടം കൊണ്ടും അവസാനിച്ചില്ല. അവിടെ വച്ചാണ് മറ്റൊരാൾ തന്&zwj;റെ അടുത്ത് എത്തിയത്. അവൻ തന്നെ സഹായിക്കൻ മുട്ടി നിൽക്കുകയായിരുന്നുവെന്ന് യുവതി എഴുതി. അയാൾ ആദർശ് പരീക്ഷാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തിയത്. അയാൾ നിരന്തരം നമ്പർ ചോദിച്ചു. പണം നൽകിയാൽ പരീക്ഷ പാസാക്കി ജോലി ശരിയാക്കിത്തരാമെന്നായിരുന്നു അയാളുടെ വാഗ്ദനം. ഒരു സഹോദരൻ എന്ന നിലയിൽ അയാളുടെ ഫോൺ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെട്ടു. എപ്പോഴെങ്കിലും ആവശ്യം വരുമത്രേ!&lt;/p&gt;&lt;h3&gt;&lt;strong&gt;എന്ത് തരം മാനസീകാവസ്ഥയാണിത്?&lt;/strong&gt;&lt;/h3&gt;&lt;p&gt;അയാളുടെ ആവശ്യവും താൻ നിരസിച്ചു. ഒടുവിൽ അയാൾ ദിഗ്വാരയിൽ ഇറങ്ങി. അപ്പോഴാണ് തനിക്ക് അല്പം ആശ്വാസവും സുരക്ഷയും തോന്നിയതെന്നും യുവതി എഴുതി. തന്&zwj;റെ അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട്, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ യുവതി ചോദ്യം ചെയ്തു. എന്ത് തരം മാനസീകാവസ്ഥയാണ് ചില പുരുഷന്മാരുടേതെന്നും യുവതി ചോദിക്കുന്നു. യുവതിയുടെ ചോദ്യം നിരവധി പേരെ അവസ്ഥമാക്കിയെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം. പലരും കേസ് കൊടുക്കാനും അത്തരക്കാർക്കെതിരെ നടപടിയെടുക്കാനും യുവതിയോട് ആവശ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ പാനിക്കാകുമെന്നും യുവതി മനസാന്നിധ്യത്തോടെ നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി,&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-has-reduced-the-harassment-she-faced-from-men-during-a-train-journey-articleshow-lzvgy3i"/>
        </item>
        <item>
            <title><![CDATA['ഇന്ത്യ ഞങ്ങളെ തിരികെ വിളിച്ചു, മക്കൾ ഇന്ത്യൻ സംസ്കാരവുമറിയണം'; ജർമ്മനിയിലെ സുഖജീവിതമുപേക്ഷിച്ച് നാട്ടിലേക്ക്]]></title>
            <link>https://www.asianetnews.com/web-specials-magazine/why-moved-back-to-india-after-10-years-man-shares-post-articleshow-mcf9w01</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/why-moved-back-to-india-after-10-years-man-shares-post-articleshow-mcf9w01</guid>
            <pubDate>Fri, 03 Jul 2026 13:50:30 +0530</pubDate>
            <description><![CDATA[&lt;p&gt;ഒരു പതിറ്റാണ്ടുകാലം ജർമ്മനിയിൽ ജീവിച്ച ശേഷം, കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങി പ്രവാസി. ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിനാണ് എന്തുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്നുവെന്ന് കാണിച്ച് പോസ്റ്റ് ഷെയര്&zwj; ചെയ്തിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwkgvyq49zs887z7tkkqg7fa,imgname-new-project---2026-07-03t130757.213-1783066655460.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തെ നല്ല ജോലിയും സുരക്ഷിതമായ ജീവിതസാഹചര്യങ്ങളും ഉപേക്ഷിച്ച് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ ആളുകളതിനെ അമ്പരപ്പോടെയാണ് നോക്കിക്കാണാറുള്ളത്. അതുപോലെ, ഒരു പതിറ്റാണ്ടുകാലമെടുത്ത് ജർമ്മനിയിൽ ഉണ്ടാക്കിയ കരിയറും കുടുംബജീവിതവും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാനുണ്ടായ കാരണം പങ്കുവെച്ചിരിക്കുകയാണ് ലീഡർഷിപ്പ് കോച്ചായ ഹരിത് ഭാസിൻ. ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.&lt;/p&gt;&lt;p&gt;ജർമ്മനിയോടുള്ള അതൃപ്തി കൊണ്ടല്ല, മറിച്ച് കുടുംബത്തോടൊപ്പം കഴിയാനും സ്വന്തം വേരുകളിലേക്ക് മടങ്ങാനുള്ള ആഗ്രഹം കൊണ്ടുമാണ് ഈ തീരുമാനമെന്ന് ഹരിത് വ്യക്തമാക്കുന്നു. '10 വർഷത്തെ ജർമ്മനിയിലെ ജീവിതത്തിന് ശേഷം, പലരെയും അത്ഭുതപ്പെടുത്തിയ ഒരു തീരുമാനമാണ് ഞങ്ങൾ എടുത്തത്. ഞങ്ങളുടെ കുട്ടികൾ ജനിച്ച രാജ്യം വിട്ട്, എല്ലാ സമ്പാദ്യങ്ങളുമായി ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുകയാണ്' ഹരിത് കുറിച്ചു.&lt;/p&gt;&lt;p&gt;ജർമ്മനി മടുത്തോ എന്ന ചോദ്യത്തിന് 'ജർമ്മനിക്ക് എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടാകും' എന്നായിരുന്നു ഹരിത്തിന്റെ മറുപടി. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ജർമ്മനി തനിക്ക് നൽകിയ എല്ലാത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കരിയറിലെ വളർച്ചയും മക്കളുടെ ജനനവും നല്ല സുഹൃത്തുക്കളെ ലഭിച്ചതുമെല്ലാം ജർമ്മനിയിലാണ്. അതുകൊണ്ട് തന്നെ ഈ മാറ്റം ജർമ്മനി ഇഷ്ടപ്പെടാത്തതുകൊണ്ടല്ല, മറിച്ച് ഇന്ത്യ തങ്ങളെ തിരികെ വിളിക്കുന്നത് കൊണ്ടാണ്. കുടുംബത്തോട് കൂടുതൽ അടുത്തുനിൽക്കാൻ തങ്ങൾ ആഗ്രഹിച്ചതായും ഹരിത് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Harit Bhasin | Leadership Coach (@harit.bhasin.official)&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;തന്റെ കുട്ടികൾ ഇരു രാജ്യങ്ങളിലെയും ജീവിതസാഹചര്യങ്ങൾ അനുഭവിച്ചറിയണമെന്ന് ഹരിത് ആഗ്രഹിക്കുന്നു. 'ജർമ്മനിയിലെ അച്ചടക്കവും ആഗോള കാഴ്ചപ്പാടുകളും അവർ മനസ്സിലാക്കണം. ഒപ്പം ഇന്ത്യയുടെ സ്നേഹവും സംസ്കാരവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും അവർ തൊട്ടറിയണം' എന്നാണ് അദ്ദേഹം എഴുതിയത്.&lt;/p&gt;&lt;p&gt;ഇതൊരു താൽക്കാലിക മടങ്ങിവരവല്ല. കൃത്യമായ പ്ലാനിങ്ങോടെ എടുത്ത തീരുമാനമാണെന്നും ഹരിത് വ്യക്തമാക്കി. 'ജർമ്മനിയെ എപ്പോഴും കൃതജ്ഞതയോടെ ഓർക്കും. ഇന്ത്യ എന്നത് വെറുമൊരു രാജ്യമല്ല, എന്റെ വീടാണ്. രണ്ട് രാജ്യങ്ങൾ, രണ്ട് വീടുകൾ, പക്ഷേ ഒരൊറ്റ ഹൃദയം' എന്നാണ് ഹരിത് കുറിച്ചത്. സ്വന്തം വേരുകളിലേക്ക് മടങ്ങുക എന്നത് വളരെ മികച്ച തീരുമാനമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/why-moved-back-to-india-after-10-years-man-shares-post-articleshow-mcf9w01"/>
        </item>
        <item>
            <title><![CDATA[29 നിയമ വിദ്യാർത്ഥികൾക്ക് ലഭിച്ചത് 'പൂജ്യം' മാർക്ക്, പ്രതിഷേധം ശക്തമായപ്പോൾ 48 മണിക്കൂറിനുള്ളിൽ വീണ്ടും ഫലപ്രഖ്യാപനം നടത്തി മുംബൈ സർവകലാശാല]]></title>
            <link>https://www.asianetnews.com/web-specials-magazine/29-law-students-got-zero-marks-at-university-of-mumbai-articleshow-n31i0r5</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/29-law-students-got-zero-marks-at-university-of-mumbai-articleshow-n31i0r5</guid>
            <pubDate>Fri, 03 Jul 2026 21:08:09 +0530</pubDate>
            <description><![CDATA[മുംബൈ സർവകലാശാലയിലെ 29 അവസാന വർഷ നിയമ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പൂജ്യം മാർക്ക് ലഭിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി. ഉത്തരക്കടലാസുകൾ ശരിയായി പരിശോധിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സെനറ്റ് അംഗങ്ങൾ ഇടപെടുകയും 48 മണിക്കൂറിനുള്ളിൽ പുനർമൂല്യ നിർണ്ണയം നടത്തി സർവകലാശാല പുതിയ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwma2f8aanrxv6g0yaph34j5,imgname-university-of-mumbai-1783093083402.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;മും&lt;/strong&gt;ബൈ സർവകലാശാലയിലെ (എംയു) നിയമ വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം വന്നപ്പോൾ 29 കുട്ടികൾക്ക് പൂജ്യം മാർക്ക്! അവസാന വർഷ നിയമ വിദ്യാർത്ഥികളുടെ ആറാം സെമസ്റ്ററിൽ നടന്ന പരീക്ഷയിലാണ് ഒന്നോ അതിലധികമോ വിഷയങ്ങൾക്ക് വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക് നൽകിയത്. പിന്നാലെ ഇത് വലിയ പ്രതിഷേധം വിളിച്ച് വരുത്തി. ഇതോടെ സെനറ്റ് അംഗങ്ങൾ ഇടപെടുകയും ഫലം പുനഃപ്രസിദ്ധീകരിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയുമായിരുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;പൂജ്യം കിട്ടിയവർ 29 പേർ&lt;/strong&gt;&lt;/h2&gt;&lt;p&gt;സർവകലാശാലയുടെ മൂന്ന് വർഷത്തെ എൽഎൽബി പ്രോഗ്രാമിലെ വിദ്യാർത്ഥികൾക്കാണ് മിക്ക ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ചത്. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തര കടലാസുകൾ തിരികെ ആവശ്യപ്പെട്ടു. ലഭിച്ച ഉത്തര കടലാസുകളിൽ പല ഉത്തരങ്ങളും പരിശോധിക്കുക പോലും ചെയ്തില്ലെന്നും മറ്റ് ചില ഉത്തര കടലാസുകളിൽ ഒന്നോ രണ്ടോ ഉത്തരങ്ങൾ മാത്രമാണ് പരിശോധിക്കപ്പെട്ടതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. എല്ലാ ചോദ്യത്തിനും ഉത്തരമെഴുതിയ ഒരു വിദ്യാർത്ഥി പറഞ്ഞത് അയാളുടെ ഉത്തര കടലാസിലെ വെറും മൂന്ന് ഉത്തരങ്ങൾ മാത്രമാണ് പരിശോധകർ നോക്കിയതെന്നാണ്. ഇതിന്&zwj;റെ ഫലമായി അദ്ദേഹത്തിന് ആ പേപ്പറിന് ലഭിച്ചത് വെറും ഒമ്പത് മാർക്ക്. &quot;അവസാന സെമസ്റ്ററിന്&zwj;റെ ഫലം പുറത്തുവന്നപ്പോൾ ഞങ്ങൾ വളരെ അത്ഭുതപ്പെട്ടു. ചില വിഷയങ്ങളിൽ എനിക്ക് പൂജ്യം മാർക്ക് ലഭിച്ചു. എന്&zwj;റെ ഉത്തരക്കടലാസുകൾ കാണാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, അധ്യാപൻ ധാരാളം തെറ്റുകൾ വരുത്തിയതായി ഞാൻ കണ്ടെത്തി,&quot; പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാതെ ഒരു വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;As a law student this is extremely disturbing.29 final year LLB students were awarded zero marks due to apparent evaluation lapses &amp;amp; results were corrected only after intervention...Whether it is law exams or NEET students cannot be made victims of examination blunders, paper&hellip; pic.twitter.com/jZbbJxc63J&lt;/p&gt;&lt;p&gt;&mdash; Sweta Jain Patil (@Anuana10) July 3, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;48 മണിക്കൂറിനുള്ളിൽ പുതിയ ഫലം&lt;/strong&gt;&lt;/h3&gt;&lt;p&gt;&quot;ആദ്യത്തെ അഞ്ച് സെമസ്റ്ററുകളിൽ ഞാൻ നന്നായി പഠിച്ച് മാർക്ക് വാങ്ങിയിരുന്നു. അപ്പോൾ അവസാന സെമസ്റ്ററിൽ മാത്രം പൂജ്യം മാർക്ക് നേടിയതെങ്ങനെ?&quot; എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിയുടെ ചോദ്യം. പൊതു പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയാലും, സർവകലാശാലയുടെ തെറ്റായ ഫല പ്രഖ്യാപനം ബിരുദാനന്തര നിയമ കോഴ്സുകളിൽ പ്രവേശനം നേടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് ചിലർക്ക് ഇതിന്&zwj;റെ പേരിൽ തങ്ങൾക്ക് ഒരു അധ്യയന വർഷം നഷ്ടപ്പെടുമെന്ന ഭയം പ്രകടിപ്പിച്ചു. തെറ്റായ ഫല പ്രഖ്യാപനത്തെ തുടർന്ന് വിദ്യാർത്ഥികൾ ആദ്യം സർവകലാശാലയുടെ പരീക്ഷാ, മൂല്യനിർണ്ണയ ബോർഡിനെ സമീപിച്ചെങ്കിലും ശരിയായ പ്രതികരണം ലഭിച്ചില്ലെന്ന് വിദ്യാർ&zwj;ത്ഥികൾ ആരോപിച്ചു. പിന്നീട് യുവസേന (യുബിടി) പ്രതിനിധികളെയും സർവകലാശാല സെനറ്റ് അംഗങ്ങളെയും വിദ്യാർത്ഥികൾ സമീപിച്ചു. പ്രോ-വൈസ് ചാൻസലർ അജയ് ഭാമ്രയോട് ഉത്തരക്കടലാസുകൾ ഉടൻ പുനഃമൂല്യനിർണ്ണയം നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പുനർമൂല്യ നിർണ്ണയം നടത്തിയത്. 48 മണിക്കൂറിനുള്ളിൽ പുനർമൂല്യ നിർണ്ണയം പൂർത്തിയാക്കിയ സർവകലാശാല ഇന്നലെ വൈകീട്ട് പുതുക്കിയ ഫലം പ്രഖ്യാപിച്ചു. &ldquo;ജൂലൈ 1 ന് ഈ വിദ്യാർത്ഥികളുടെ ഫലങ്ങൾ ഞങ്ങൾ തിരുത്തി ജൂലൈ 2 ന് പോർട്ടലിൽ അപ്&zwnj;ലോഡ് ചെയ്തു,&rdquo; എന്ന് ഒരു സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/29-law-students-got-zero-marks-at-university-of-mumbai-articleshow-n31i0r5"/>
        </item>
        <item>
            <title><![CDATA[ഇന്ത്യ - പാക് ദമ്പതികളുടെ വിവാഹം; സ്വാഗത ബോർഡിൽ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ചെന്ന് ആരോപണം, പിന്നാലെ വൻപ്രതിഷേധം]]></title>
            <link>https://www.asianetnews.com/web-specials-magazine/allegations-that-map-of-india-was-distorted-on-welcome-board-for-wedding-of-an-indian-pakistani-couple-articleshow-sgrkqgp</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/allegations-that-map-of-india-was-distorted-on-welcome-board-for-wedding-of-an-indian-pakistani-couple-articleshow-sgrkqgp</guid>
            <pubDate>Fri, 03 Jul 2026 18:31:11 +0530</pubDate>
            <description><![CDATA[പാകിസ്ഥാൻ സ്വദേശിയായ യുവാവും ഇന്ത്യൻ യുവതിയും തമ്മിലുള്ള വിവാഹവേദിയിലെ വെൽക്കം ബോർഡ് വലിയ വിവാദത്തിന് തിരികൊളുത്തി. ബോർഡിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം ഉയരുന്നത്. വരന്റെ ബന്ധു പങ്കുവെച്ച ചിത്രം വൈറലായതോടെയാണ് സംഭവം ചർച്ചയായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwm0yt3amaj3x2fc5x6a73ed,imgname-india-brige-and-pak-groom-marriage-1783083526249.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;പാ&lt;/strong&gt;കിസ്ഥാൻ സ്വദേശിയായ യുവാവും ഇന്ത്യൻ യുവതിയും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ, വിവാഹവേദിയിലെ ബോർഡിൽ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധം. വരന്&zwj;റെ ബന്ധു എക്സ് പ്ലാറ്റ്&zwnj;ഫോമിൽ പങ്കുവെച്ച ചിത്രമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഇവിടെ വരൻ പാകിസ്ഥാൻ സ്വദേശിയും വധു ഇന്ത്യക്കാരിയുമാണ്. ഇരുവരുടെയും വിവാഹത്തിന് വച്ച ഇന്ത്യ - പാക് ഭൂപടങ്ങളുടെ ചിത്രങ്ങൾ പതിച്ച ബോർഡാണ് വിവാദത്തിന് തിരികൊടുത്തിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യാ - പാക് ഭൂപടം&lt;/strong&gt;&lt;/h2&gt;&lt;p&gt;വിവാഹം നടന്ന ഹോട്ടലിൽ സ്ഥാപിച്ചിരുന്ന വെൽക്കം ബോർഡിൽ ഇന്ത്യയുടെയും പാകിസ്ഥാന്&zwj;റെയും ഭൂപടങ്ങളെ ഒരു ഹൃദയചിഹ്നം കൊണ്ട് ബന്ധിപ്പിച്ച് കൊണ്ടുള്ള ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടം ഇന്ത്യയുടെ യഥാർത്ഥ അതിർത്തികളെയും പരമാധികാരത്തെയും പൂർണ്ണമായും തെറ്റായി ചിത്രീകരിക്കുന്നതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിക്കുന്നു. &quot;എന്&zwj;റെ കസിൻ ഇന്നലെ ഇന്ത്യയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഹോട്ടലുകാർ മനോഹരമായ ഒരു വെൽക്കം ബോർഡാണ് ഒരുക്കിയിരുന്നത്,&quot; എന്ന കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവെച്ചത്. 'സുമയ്യ &amp;amp; മോഹിസ്' എന്നിവരുടെ നിക്കാഹ് ചടങ്ങിനെ സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു ബോർഡ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;My cousin got married yesterday to a girl from India. The hotel came up with a beautiful greeting board. pic.twitter.com/wDeD8ps3cC&lt;/p&gt;&lt;p&gt;&mdash; stop the war (@igivepropofol) June 29, 2026&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;'അത് ഇന്ത്യയുടെ ഭൂപടമല്ല'&lt;/strong&gt;&lt;/h3&gt;&lt;p&gt;ബോർഡിലെ ഭൂപടം ശ്രദ്ധയിൽപ്പെട്ടതോടെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുമായി നിരവധി ഇന്ത്യൻ ഉപയോക്താക്കൾ രംഗത്തെത്തി. ഹോട്ടൽ അധികൃതർ മനഃപൂർവം തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതാണെന്നും ചിലർ ആരോപിച്ചു. &quot;ഇത് ഇന്ത്യയുടെ ഭൂപടമല്ല, രാജ്യത്തെ വളരെ തെറ്റായ രീതിയിലാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ദയവായി ഇത് തിരുത്തുക.&quot; എന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൊന്ന്. &quot;ഇന്ത്യയുടെ ഭൂപടം ഇത്തരത്തിൽ വികൃതമാക്കിയത് അങ്ങേയറ്റം അപലപനീയമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, പക്ഷേ അതിലേക്ക് ഇന്ത്യയുടെ പരമാധികാരത്തെ വലിച്ചിഴയ്ക്കരുത്,&quot; എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഭൂപടത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/allegations-that-map-of-india-was-distorted-on-welcome-board-for-wedding-of-an-indian-pakistani-couple-articleshow-sgrkqgp"/>
        </item>
        <item>
            <title><![CDATA[ചൈനീസ് സംഘർഷം, 25 വർഷത്തിന് ശേഷം 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്ലാസുകൾ' പുനരാരംഭിക്കാൻ തായ്‍വാൻ]]></title>
            <link>https://www.asianetnews.com/web-specials-magazine/taiwan-to-resume-anti-communist-classes-after-25-years-amid-chinese-conflict-articleshow-vldzdyx</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/taiwan-to-resume-anti-communist-classes-after-25-years-amid-chinese-conflict-articleshow-vldzdyx</guid>
            <pubDate>Mon, 06 Jul 2026 14:53:31 +0530</pubDate>
            <description><![CDATA[ചൈനയുടെ വർധിച്ചുവരുന്ന ആക്രമണ ഭീഷണി കണക്കിലെടുത്ത് 25 വർഷത്തിന് ശേഷം തായ്&zwnj;വാൻ ബിരുദ ക്ലാസുകളിൽ 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ' ക്ലാസുകൾ പുനരാരംഭിച്ചു. 'എന്തുകൊണ്ട്, ആർക്ക് വേണ്ടി പോരാടുന്നു' എന്ന് പുതിയ തലമുറയെ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvbkrazzpzfmq4tsfs5wq28,imgname-taiwan-military-1783329579359.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;2&lt;/strong&gt;5 വർഷത്തിന് ശേഷം ബിരുദ ക്ലാസുകളിൽ 'കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ' ക്ലാസുകൾ വീണ്ടും തുടങ്ങി തായ്&zwj;വാൻ. ചൈനയുടെ വ&zwj;ർദ്ധിച്ച് വരുന്ന ആക്രമണ ഭീഷണി ചൂണ്ടിക്കാട്ടിയാണ് തായ്&zwj; പ്രതിരോധ മന്ത്രാലയം കമ്മ്യൂണിസ്റ്റ് വിരുദ്ധ ദേശസ്&zwnj;നേഹ ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. തായ്&zwj;വാന് ചുറ്റുമുള്ള ചൈനീസ് നാവിക പ്രവർത്തനങ്ങളിൽ വർദ്ധനവുണ്ടായതായി ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്. ദേശീയ സുരക്ഷാ ഭീഷണികളെ വ്യക്തമായി മനസ്സിലാക്കുകയും 'എന്തുകൊണ്ട് നമ്മൾ പോരാടുന്നു, ആർക്ക് വേണ്ടി പോരാടുന്നു' എന്ന സൈനിക ദൗത്യം പുതിയ തലമുറ തിരിച്ചറിയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്,&quot; എന്ന് മന്ത്രാലയത്തിന്&zwj;റെ പ്രസ്താവനയിൽ പറയുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ദേശസ്നേഹ വിദ്യാഭ്യാസം&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;ബിരുദധാരികളിൽ മിത്രത്തെയും ശത്രുവിനെയും കുറിച്ചുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം&quot; എന്ന് മന്ത്രാലയത്തിന്&zwj;റെ കുറിപ്പിൽ പറയുന്നു. മെയിൻലാൻഡ് അഫയേഴ്&zwnj;സ് കൗൺസിൽ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ, നീതിന്യായ മന്ത്രാലയം, സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ അക്കാദമിയ സിനിക്ക എന്നിവയുൾപ്പെടെയുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ പരിപാടിയുടെ ഭാഗമായി സൈനിക അക്കാദമി ബിരുദധാരികൾക്ക് ക്ലാസുകൾ നടത്തുമെന്നും തായ്&zwnj;വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2002 -ലാണ് ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ ക്ലാസുകൾ തായ്&zwj;വാൻ നിർത്തിവച്ചത്. ഇന്ന് വീണ്ടും അതേ ക്ലാസുകൾ തിരികെ കൊണ്ട് വരുമ്പോൾ &quot;ദേശസ്നേഹ വിദ്യാഭ്യാസം&quot; എന്ന പുതിയ പേരാണ് നൽകിയിരിക്കുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;വളഞ്ഞ് പിടിക്കാൻ ചൈന&lt;/strong&gt;&lt;/h3&gt;&lt;p&gt;തായ്&zwj;വാന് ചുള്ളുമുള്ള കടലിൽ, ഫസ്റ്റ് ഐലൻഡ് ശൃംഖലയിലുടനീളം ഏതാണ്ട് 110 -ലധികം ചൈനീസ് സൈനിക, തീരസംരക്ഷണ കപ്പലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവരെ നിരന്തരം നിരീക്ഷിക്കുകയാണെന്നും തായ്&zwnj;വാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു എക്സിൽ കുറിച്ചു. ജപ്പാൻ മുതൽ തായ്&zwnj;വാൻ, ഫിലിപ്പീൻസ് വഴി ബോർണിയോ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തെ ചൈന തങ്ങൾക്ക് കീഴിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച മുതൽ ചൈനയുടെ കോസ്റ്റ് ഗാർഡ് തായ്&zwnj;വാന്&zwj;റെ കിഴക്കൻ തീരത്ത് ഒരു പുതിയ പട്രോളിംഗ് ആരംഭിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനയുടെ ഈ അവകാശവാദത്തിൽ തായ്&zwj;വാൻ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/taiwan-to-resume-anti-communist-classes-after-25-years-amid-chinese-conflict-articleshow-vldzdyx"/>
        </item>
    </channel>
</rss>
