<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 21 Aug 2026 18:05:15 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-specials-magazine" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ പാഴ്സൽ കാൻസലാക്കി ഡെലിവറി ഏജന്റ്; പോസ്റ്റുമായി യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/delivery-agent-cancelled-parcel-without-a-call-woman-shares-post-articleshow-27gg5e0</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/delivery-agent-cancelled-parcel-without-a-call-woman-shares-post-articleshow-27gg5e0</guid>
            <pubDate>Thu, 20 Aug 2026 17:00:24 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ ഡെലിവറി ഏജന്റ് പാഴ്സൽ കാൻസൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പാഴ്സൽ നേരിട്ട് വാങ്ങാൻ കസ്റ്റമർ ഇകാർട്ടിന്റെ ഡെലിവറി ഹബ്ബിൽ എത്തിയെങ്കിലും ജീവനക്കാരൻ അത് നൽകാൻ തയ്യാറായില്ലെന്നും പോസ്റ്റിൽ കാണാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fezmdkhd3mpejaxj5jjvcf,imgname-new-project---2026-08-20t170002.766-1787225428403.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെലിവറി ഏജന്റുമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ, ഒരു ഡെലിവറി ഏജന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ഈ യുവതി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. മഹി മിശ്ര എന്ന എക്സ് (ട്വിറ്റർ) യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഉപഭോക്താവിനെ വിളിക്കുകപോലും ചെയ്യാതെ ഡെലിവറി ഏജന്റ് പാഴ്സൽ കാൻസൽ ചെയ്തു എന്നാണ് പോസ്റ്റിൽ പറയുന്നത്. പാഴ്സൽ നേരിട്ട് വാങ്ങാൻ കസ്റ്റമർ ഇകാർട്ടിന്റെ ഡെലിവറി ഹബ്ബിൽ എത്തിയെങ്കിലും ജീവനക്കാരൻ അത് നൽകാൻ തയ്യാറായില്ലെന്നും പോസ്റ്റിൽ കാണാം. 'എന്ത് ചെയ്താലും ഞാൻ ഇത് തരില്ല' എന്ന് ഡെലിവറി ബോയ് ഭീഷണിപ്പെടുത്തിയതായും പോസ്റ്റിൽ ആരോപിക്കുന്നു. 'കസ്റ്റമറെ വിളിക്കുകപോലും ചെയ്യാതെ പാഴ്സൽ കാൻസൽ ചെയ്യുന്നത് തികച്ചും തെറ്റാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഡെലിവറി ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം' എന്നും മഹി മിശ്ര കുറിച്ചു.&lt;/p&gt;&lt;p&gt;This is an Ekart delivery boy who used to cancel a person's parcel without even calling!The customer then goes to Ekart's hub and asks for their item to be delivered from there!Then the delivery boy refuses to deliver the item, saying, &quot;No matter what you do, I won't deliver&hellip; pic.twitter.com/X5hBILk6Uz&lt;/p&gt;&lt;p&gt;&mdash; Mahi Mishra (@MahiMishra98) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ സംഭവത്തിന് പിന്നാലെ നിരവധി പേരാണ് സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്. ഡെലിവറി ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനവും കസ്റ്റമർ സപ്പോർട്ട് വേണ്ട വിധത്തിൽ പ്രവർത്തിക്കാത്തതിനെ കുറിച്ചുമെല്ലാം ആളുകൾ കമന്റുകൾ നൽകുന്നുണ്ട്. പാഴ്സൽ വീട്ടിലെത്തിക്കാൻ ശ്രമിച്ചുവെന്നും ഉപഭോക്താവ് സ്ഥലത്തില്ലായിരുന്നുവെന്നും കാണിച്ച് വ്യാജ സന്ദേശങ്ങൾ അയക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് പലരും പരാതിപ്പെടുന്നു. ഇതുപോലെ, പാഴ്സൽ കിട്ടാത്തതിനെ കുറിച്ചും പലരും തങ്ങളുടെ കമന്റുകളിൽ വിശദീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;അതേസമയം, ഫ്ലിപ്കാർട്ടും പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. നിങ്ങൾക്കുണ്ടായ അനുഭവത്തിൽ ഖേദിക്കുന്നു. ഇത്തരം സംഭവങ്ങളെ ​ഗൗരവകരമായി എടുക്കുന്നതാണ്. ഡിഎമ്മിൽ ഓർഡറിന്റെ വിശദാംശങ്ങൾ നൽകൂ എന്നും ഫ്ലിപ്&zwj;കാർട്ട് കമന്റിൽ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/delivery-agent-cancelled-parcel-without-a-call-woman-shares-post-articleshow-27gg5e0"/>
        </item>
        <item>
            <title><![CDATA[അമ്മയെ മാനേജരായി നിയമിച്ചു, വെറും രണ്ടാഴ്ചയ്‍ക്കകം പിരിച്ചുവിട്ടു എന്ന് മകൾ]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk</guid>
            <pubDate>Fri, 21 Aug 2026 17:28:03 +0530</pubDate>
            <description><![CDATA[&lt;p&gt;തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hzwyzgyqwd6gxp3jhb9ppk,imgname-new-project---2026-08-21t163148.378-1787310275568.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്മയെ മാനേജരായി നിയമിച്ചെങ്കിലും വെറും രണ്ടാഴ്ചയ്ക്കകം ജോലിയില്&zwj; നിന്ന് പിരിച്ചുവിടേണ്ടി വന്നുവെന്ന് യുവതി. ഗായികയായ അവന്തി നഗ്രലിന്റെ കുറിപ്പാണ് ഇപ്പോൾ ലിങ്ക്ഡ്&zwj;ഇന്നിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. അമ്മയെ മാനേജരായി നിയമിച്ചതോടെ ഒരമ്മയെന്ന നിലയിലുള്ള അവരുടെ സ്നേഹം പ്രൊഫഷണൽ ലൈഫിനെ പേഴ്സണൽ ലൈഫിൽ നിന്നും വേർതിരിച്ച് കാണുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് അവൾ പറയുന്നത്.&lt;/p&gt;&lt;p&gt;ഹാർവാർഡ് സർവ്വകലാശാലയിൽ ചേരുന്നതിന് മുമ്പുള്ള കാലയളവിൽ ലോകമെമ്പാടുമുള്ള വേദികളിൽ സംഗീത പരിപാടികളും നാടകങ്ങളും അവതരിപ്പിച്ചു വരികയായിരുന്നു അവന്തി. കരിയർ വളർന്നപ്പോൾ ഇമെയിലുകൾ, പ്രതിഫലം, ലോജിസ്റ്റിക്സ്, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാൻ ഒരാളുടെ സഹായം ആവശ്യമാണെന്ന് അവൾക്ക് തോന്നി. ആ സമയത്ത് ജോലിത്തിരക്കുകൾ ഇല്ലാതിരുന്ന അമ്മ സഹായിക്കാമെന്നും പറഞ്ഞ് മുന്നോട്ടുവന്നു.&lt;/p&gt;&lt;p&gt;തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു. രാത്രി വൈകിയുള്ള ഷോകൾ, അപരിചിതമായ നഗരങ്ങൾ, വലിയ ജനക്കൂട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിസ്കുകൾ അമ്മയിൽ ആശങ്കയുണ്ടാക്കി.&lt;/p&gt;&lt;p&gt;'അവർ എന്റെ കരിയർ അല്ല മാനേജ് ചെയ്തത്, മറിച്ച് സ്വന്തം മകളെ സംരക്ഷിക്കുകയാണ് ചെയ്തത്. രണ്ടും രണ്ട് ജോലികളാണ്' അവന്തി കുറിച്ചു. വ്യക്തിജീവിതത്തെയും പ്രൊഫഷണൽ കരിയറിനെയും വേർതിരിച്ചു കാണാൻ അറിയാവുന്ന പ്രൊഫഷണലുകളെ പിന്നീട് താൻ കണ്ടെത്തുകയായിരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ കലാകാരന്മാർക്കും ഇത്തരം സഹായങ്ങൾ എളുപ്പത്തിൽ ലഭിക്കാറില്ലെന്നും പലരും മാതാപിതാക്കളുടെയോ പങ്കാളികളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാൻ നിർബന്ധിതരാകാറുണ്ടെന്നും അവർ വ്യക്തമാക്കി. നിങ്ങളെങ്ങനെയാണ് നിങ്ങളുടെ ആദ്യത്തെ ടീമംഗത്തെ കണ്ടെത്തിയതെന്ന് ചോദിച്ചുകൊണ്ടാണ് അവന്തി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk"/>
        </item>
        <item>
            <title><![CDATA[പുകച്ചിൽ അസഹനീയം, ജീവിതം കുളത്തിലേക്ക് മാറ്റിയ യുവാവിനെ വിദഗ്ദ ചികിത്സയ്ക്ക് മുംബൈയിലെത്തിച്ച് അനന്ത് അംബാനി, വീഡിയോ]]></title>
            <link>https://www.asianetnews.com/web-specials-magazine/west-bengal-teen-living-in-pond-airlifted-to-mumbai-for-specialist-treatment-after-anant-ambani-steps-in-articleshow-3k2gftt</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/west-bengal-teen-living-in-pond-airlifted-to-mumbai-for-specialist-treatment-after-anant-ambani-steps-in-articleshow-3k2gftt</guid>
            <pubDate>Thu, 20 Aug 2026 14:28:23 +0530</pubDate>
            <description><![CDATA[ശരീരമാസകലം അനുഭവപ്പെടുന്ന കടുത്ത പുകച്ചിൽ കാരണം രാത്രിയും പകലും കുളത്തിൽ കഴിയേണ്ടി വന്ന പശ്ചിമ ബംഗാൾ സ്വദേശിയായ കൗമാരക്കാരന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് വ്യവസായി അനന്ത് അംബാനി വിഷയത്തിൽ ഇടപെടുകയും ഇക്ബാൽ എന്ന ഈ കൗമാരക്കാരന് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f68tvbtwx6097kk3kp26tq,imgname-iqbal-1787216292715.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ശ&lt;/strong&gt;രീരമാകെ അനുഭവപ്പെടുന്ന കടുത്ത പുകച്ചിലിൽ നിന്നും താൽക്കാലിക ആശ്വാസം തേടി രാത്രിയും പകലും കുളങ്ങളിൽ കഴിയേണ്ടിവന്ന പശ്ചിമ ബംഗാളിലെ കൗമാരക്കാരന് ഒടുവിൽ വിദഗ്ധ ചികിത്സയ്ക്ക് വഴിയൊരുങ്ങി. മുർഷിദാബാദിലെ ബെൽഡംഗ സ്വദേശിയായ ഇക്ബാൽ, കുളത്തിൽ കിടന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വ്യവസായി അനന്ത് അംബാനി വിഷയത്തിൽ ഇടപെടുകയും ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് ഇക്ബാലിനെ പ്രത്യേക പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;'മുങ്ങിക്കിടക്കണം, ഇല്ലെങ്കിൽ ശരീരം പൊള്ളും'&lt;/strong&gt;&lt;/h2&gt;&lt;p&gt;വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ മറ്റ് പ്രശ്നങ്ങളില്ലെങ്കിലും വെള്ളത്തിൽ നിന്നും പുറത്ത് വന്നാൽ ശരീരമാകെ ശക്തമായി പൊള്ളുന്നത് പോലുള്ള അനുഭവമാണ് ഇക്ബാലിനെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ അസഹനീയമായ അവസ്ഥയിൽ നിന്ന് അൽപനേരം ആശ്വാസം ലഭിക്കുന്നതിനായാണ് അദ്ദേഹം വിവിധ കുളങ്ങളിൽ മണിക്കൂറുകളോളം കഴിയുന്നത്. പലപ്പോഴും രാത്രി വൈകിയും കുളത്തിൽ പൊങ്ങിക്കിടക്കുന്ന ഇക്ബാലിനെ നാട്ടുകാർ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇക്ബാലിന്&zwj;റെ അപൂർവ്വ രോഗത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇക്ബാൽ കഴുത്തോളം വെള്ളത്തിൽ കുളത്തിൽ കിടന്ന് കൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് പങ്കുവയ്ക്കപ്പെട്ടിരുന്നത്.'&lt;/p&gt;&lt;p&gt;Inside the ponds:&amp;nbsp;Bengal teen's search for relief from undiagnosed skin condition.16-year-old Iqbal Sheikh, from Beldanga in West Bengal's Murshidabad district, spends days inside ponds -- a routine that has been part of his life for last few years, as he battles an&hellip; pic.twitter.com/dqBnwUtGLx&lt;/p&gt;&lt;p&gt;&mdash; News Arena India (@NewsArenaIndia) August 12, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt; IQBAL UPDATE From Beldanga to Mumbai, Iqbal is now on his way to receiving the care he desperately needed.A heartfelt thanks to Anant Ambani &amp;amp; Reliance Foundation for stepping in and taking responsibility for his treatment and well being.Grateful to @RIL_Updates&hellip; https://t.co/r5rzU0OHF7 pic.twitter.com/yaqzSpt54q&lt;/p&gt;&lt;p&gt;&mdash; Mr. FAFO  (@Fafo_xyz) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;വിദഗ്ദ ചികിത്സ വാഗ്ദാനം ചെയ്ത് അനന്ത് അംബാനി&lt;/strong&gt;&lt;/h3&gt;&lt;p&gt;രോഗം തിരിച്ചറിഞ്ഞ ആദ്യ കാലങ്ങളിൽ ഇക്ബാലിന് ചികിത്സ നൽകിയിരുന്നെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അച്ഛനമ്മമാർ പറയുന്നു. അതേസമയം തുടർ ചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല. ഇതിനിടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. തുടർന്ന് അനന്ത് അംബാനിയുടെ നിർദേശപ്രകാരം മെഡിക്കൽ വിദഗ്ധരുടെ സംഘം ഇക്ബാലിന്&zwj;റെ തേടിയെത്തി അദ്ദേഹത്തിന്&zwj;റെ ആരോഗ്യസ്ഥിതി വിലയിരുത്തി. തുടർന്ന് മുംബൈയിലെ സാർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രത്യേക പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.&lt;/p&gt;&lt;p&gt;അതേസമയം, ദിവസം മുഴുവനും ഇത്തരത്തിൽ വെള്ളത്തിൽ കിടക്കുന്നത് പുതിയ മറ്റ് പല രോഗങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചർമം അമിതമായി മൃദുവാകുകയും നിറം മാറുകയും ചെയ്യുന്നതിനൊപ്പം വിള്ളൽ, അണുബാധ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. തുടർച്ചയായ ഈർപ്പം ബാക്ടീരിയ, ഫംഗസ് അണുബാധകൾക്കുള്ള സാധ്യതയും വർധിപ്പിക്കുമെന്നും ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/west-bengal-teen-living-in-pond-airlifted-to-mumbai-for-specialist-treatment-after-anant-ambani-steps-in-articleshow-3k2gftt"/>
        </item>
        <item>
            <title><![CDATA[‘സർ, ഓഫീസിലെത്താൻ ദിവസം 350 രൂപ ചെലവ്’; ബെംഗളൂരുവിലെ ജീവിതച്ചെലവിൽ ആശങ്കയുമായി യുവ ജീവനക്കാരൻ, കമ്പനി സിഇഒയുടെ പോസ്റ്റ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/young-employee-concerned-about-cost-of-living-in-bengaluru-company-ceos-post-goes-viral-articleshow-4kmpcrt</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/young-employee-concerned-about-cost-of-living-in-bengaluru-company-ceos-post-goes-viral-articleshow-4kmpcrt</guid>
            <pubDate>Tue, 18 Aug 2026 12:55:00 +0530</pubDate>
            <description><![CDATA[ബെംഗളൂരുവിൽ ഓഫീസിലെത്താൻ ഒരു ഫ്രഷർക്ക് ദിവസവും 350 രൂപ ചെലവാകുന്നുവെന്ന സിഇഒയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. നഗരത്തിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും കാരണം പുതുതലമുറ റിമോട്ട് ജോലികളിലേക്കോ മറ്റ് നഗരങ്ങളിലേക്കോ മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m09w4azmzndptsvb2cfpmpr3,imgname-bengaloure-traffic-1787037887476.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാലത്താണ് ബെംഗളൂരു. നഗരത്തിലെ മോശം റോഡും മറ്റ് ഗതാഗത സംവിധാനങ്ങളും നഗരത്തിലൂടെയുള്ള യാത്ര മണിക്കൂറുകളോളം വൈകിപ്പിക്കുന്നു. പഴയ തലമുറ ഈ തിരക്കിനൊപ്പം നീന്തിയെങ്കിൽ പുതുതലമുറ ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. ബെംഗളൂരുവിൽ ജോലി ചെയ്യാൻ എത്തുന്ന പുതുതലമുറ നേരിടുന്ന ഉയർന്ന ജീവിതച്ചെലവിനെ കുറിച്ച് ഒരു കമ്പനിയുടെ സിഇഒ തന്നെ കുറിപ്പെഴുതി. പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇതിനെ കുറിച്ച് നടക്കുന്നത്. ഓഫീസിലെത്താൻ മാത്രം ദിവസവും 350 രൂപ ചെലവാകുന്നുവെന്ന് ഒരു ഫ്രഷർ പറഞ്ഞ അനുഭവം പങ്കുവെച്ചത് ബെംഗളൂരു ആസ്ഥാനമായുള്ള സിഇഒ സങ്കേത് ഷേത്താണ്. 2024 -ൽ കമ്പനിയിൽ വീണ്ടും ഓഫീസ് ജോലിക്ക് തുടക്കമായപ്പോഴുണ്ടായ ഒരു സംഭാഷണമാണ് അദ്ദേഹം തന്&zwj;റെ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഒരു ദിവസത്തെ യാത്ര ചെലവ് 350 രൂപ!&lt;/strong&gt;&lt;/h2&gt;&lt;p&gt;യുവാവ് താമസിച്ചിരുന്നത് ലാൽബാഗിന് സമീപത്താണെങ്കിൽ ഓഫീസ് എച്ച്എസ്ആർ ലേഔട്ടിലായിരുന്നു. ബെംഗളൂരുവിലെ റോഡുകളുടെയും ഗതാഗതക്കുരുക്കിന്&zwj;റെയും സാഹചര്യം കണക്കിലെടുത്ത് നഗരത്തിലൂടെ സ്കൂട്ടർ ഓടിക്കാൻ മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല. പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ ഒരു വശത്തേക്കുള്ള യാത്രയ്ക്ക് തന്നെ ഏകദേശം രണ്ട് മണിക്കൂറോളം സമയം വേണ്ടി വന്നു. ഇതിനിടെ പലതവണ വാഹനം മാറിക്കയറേണ്ടി വരുന്നതും അവസാനഘട്ട യാത്രയ്ക്കുള്ള ചെലവും ബുദ്ധിമുട്ട് കുത്തനെ കൂട്ടി. ഒടുവിൽ പൊതുഗതാഗതത്തോടൊപ്പം ഓട്ടോയും ഉപയോഗിക്കേണ്ടി വരുന്നതോടെ ഒരു ദിവസത്തെ യാത്രാച്ചെലവ് ഏകദേശം 350 രൂപയായി ഉയരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'ചെറിയ സന്തോഷമെങ്കിലും അ&zwj;ർഹിക്കുന്നു'&lt;/strong&gt;&lt;/h3&gt;&lt;p&gt;ആദ്യമായി ശമ്പളം ലഭിക്കുന്ന ഒരു യുവാവിനെ സംബന്ധിച്ച് ജോലിസ്ഥലത്ത് എത്താൻ മാത്രം പ്രതിമാസം 7,000 മുതൽ 8,000 രൂപ വരെ ചെലവാകുന്നത് വലിയ ഭാരമാണെന്ന് സങ്കേത് ചൂണ്ടിക്കാട്ടി. 22 വയസ്സുള്ള ഒരാൾക്ക് ജോലി ചെയ്യാൻ പോകാൻ കഴിയുമോ എന്നതിനെക്കുറിച്ച് തന്നെ ചിന്തിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ ശമ്പളം ഒരു വ്യക്തിയെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്&zwj;റെ അനുഭവം നൽകേണ്ടതാണെന്നും ആദ്യമായി 1,000 രൂപ സമ്പാദിച്ച് മാറ്റിവയ്ക്കുന്നത് പോലുള്ള ചെറിയ സന്തോഷങ്ങൾ യുവാക്കൾക്ക് ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;'പുതുതലമുറ നഗരം വിടും'&lt;/strong&gt;&lt;/h3&gt;&lt;p&gt;ബെംഗളൂരുവിലെ ചെലവേറിയ ജീവിതം തുടർന്നാൽ യുവാക്കൾ റിമോട്ട് ജോലികൾ തേടുകയോ ഓഫീസ് സാന്നിധ്യം ആവശ്യപ്പെടുന്ന അവസരങ്ങൾ ഒഴിവാക്കുകയോ അതല്ലെങ്കിൽ മറ്റൊരു നഗരത്തിലേക്ക് മാറുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നും സങ്കേത് കോ&zwj;പ്പറേറ്റുകൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഓരോ വർഷവും ആയിരക്കണക്കിന് 21-23 വയസ്സുകാരാണ് വലിയ പ്രതീക്ഷകളുമായി ബെംഗളൂരുവിലെത്തുന്നത്. അവരുടെ ഊർജവും ആശയങ്ങളും റിസ്ക് എടുക്കാനുള്ള മനസ്സുമാണ് നഗരത്തിന്&zwj;റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;സമ്മിശ്ര പ്രതികരണങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ ബെംഗളൂരുവിലെ ജീവിതച്ചെലവ് യഥാർഥ പ്രശ്നമാണെന്ന് സമ്മതിച്ചപ്പോൾ, മറ്റു ചിലർ പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. 25,000 - 30,000 രൂപ ശമ്പളം ലഭിക്കുന്ന ഫ്രഷർമാർക്ക് വാടക, ഭക്ഷണം, യാത്ര തുടങ്ങിയ ചെലവുകൾക്കുശേഷം സമ്പാദിക്കാൻ ഒന്നും ബാക്കിയാകുന്നില്ലെന്നും ചിലർ സമ്മതിച്ചു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/young-employee-concerned-about-cost-of-living-in-bengaluru-company-ceos-post-goes-viral-articleshow-4kmpcrt"/>
        </item>
        <item>
            <title><![CDATA[ഇം​ഗ്ലീഷാണോ ഒരാളുടെ കഴിവ് തീരുമാനിക്കുന്നത്, അതറിയാത്ത ഒരാളെ ജോലിക്കെടുത്തു, അനുഭവം പങ്കുവച്ച് സംരംഭകൻ]]></title>
            <link>https://www.asianetnews.com/web-specials-magazine/why-this-founder-hire-a-candidate-with-less-knowledge-in-english-read-viral-post-articleshow-4lo56du</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/why-this-founder-hire-a-candidate-with-less-knowledge-in-english-read-viral-post-articleshow-4lo56du</guid>
            <pubDate>Thu, 20 Aug 2026 18:00:34 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ പലപ്പോഴും ഇം​ഗ്ലീഷ് അറിയുന്നവർക്ക് മറ്റ് കഴിവുകളുള്ളവരേക്കാൾ പരി​ഗണ നൽകുന്നതിനെ കുറിച്ച് പലരും കമന്റുകൾ നൽകി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkdwmmahe90j0mzmah6s3590,imgname-new-project---2026-03-11t125400.143-1773213995345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇംഗ്ലീഷ് ഭാഷ ശരിക്കും അറിയാത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്ന അനേകം ആളുകളുണ്ട്. അതിനി കഴിവുണ്ടെങ്കിലും അതൊന്നും പല കമ്പനികളും കാര്യമാക്കാറില്ല. അതിൽ നിന്നും വ്യത്യസ്തമായി മുംബൈയിൽ നിന്നുള്ള ഒരു സംരംഭകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കനൻ ബാല്&zwj; എന്ന സംരംഭകനാണ് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയില്ലെങ്കിലും സാങ്കേതിക കാര്യങ്ങളിൽ കഴിവുള്ള ഒരു യുവാവിനെ ധൈര്യപൂർവ്വം ജോലിക്ക് എടുത്തതും, അത് വലിയ വിജയമായി മാറിയതിന്റെ അനുഭവമാണ് എക്സിൽ പങ്കുവെച്ചത്.&lt;/p&gt;&lt;p&gt;ടയർ- 2 നഗരത്തിൽ നിന്നുള്ള ഒരു ഉദ്യോഗാർത്ഥിയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ടെക്നോളജിയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളിൽ ആകൃഷ്ടനായെങ്കിലും, ഇംഗ്ലീഷ് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം കനന് ആദ്യമൊരു ശങ്ക തോന്നിയിരുന്നു. ക്ലയന്റുകളുമായി നേരിട്ട് ഇടപഴകേണ്ട റോളിലേക്കായിരുന്നു നിയമനം. എന്നാൽ, ഇംഗ്ലീഷ് മികച്ചതായിട്ടും സാങ്കേതികമായി പിന്നിൽ നിൽക്കുന്നവരെയൊക്കെ ജോലിക്കെടുത്ത് മടുത്ത താൻ ആ യുവാവിന് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കനൻ പറയുന്നു. ക്ലയന്റുകളോട് ഹിന്ദിയിൽ തന്നെ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അദ്ദേഹം ജീവനക്കാരന് അനുവാദവും നൽകി.&lt;/p&gt;&lt;p&gt;ഇന്ന് തങ്ങളുടെ കമ്പനിയിലെ ഏറ്റവും മികച്ച നിയമനങ്ങളിൽ ഒന്നാണ് അതെന്നും കനൻ പറയുന്നു. കുമാർ വിശ്വാസിനെപ്പോലെയുള്ളവർ അവരുടെ മാതൃഭാഷയിലെ പ്രാവീണ്യം കൊണ്ട് മാത്രം ആളുകളെ ആകർഷിക്കുന്നുണ്ട്. ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ സ്വന്തം മാതൃഭാഷ ഉപയോഗിച്ചാണ് വിജയം നേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് പ്രധാനമാണെങ്കിലും, അത് ഒരാളുടെ ബുദ്ധിയുടെയോ കഴിവുകളുടെയോ അളവുകോലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ പലപ്പോഴും ഇം​ഗ്ലീഷ് അറിയുന്നവർക്ക് മറ്റ് കഴിവുകളുള്ളവരേക്കാൾ പരി​ഗണ നൽകുന്നതിനെ കുറിച്ച് പലരും കമന്റുകൾ നൽകി. 'ഓസ്ട്രേലിയയിൽ, ക്ലയന്റുകളുമായി ഇടപഴകേണ്ട ടെക്നിക്കൽ ജോലികളിൽ പോലും നിയമനം നടത്തുമ്പോൾ ആരും ഇംഗ്ലീഷ് അറിയുമോയെന്നത് കാര്യമായി എടുക്കാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്.&lt;/p&gt;&lt;p&gt;I interviewed a guy from a Tier-2 city whose English was terrible.But he was too good with his sample task.I was still overthinking about hiring him because his role involved facing the clients.I still hired him!I was tired of hiring people great with their English but&hellip;&lt;/p&gt;&lt;p&gt;&mdash; Kanan Bahl (@BahlKanan) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;'മറ്റു രാജ്യങ്ങളിൽ ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്. എന്നാൽ ഇന്ത്യയിലോ, അതിനെ ഒരു പ്രത്യേക 'കഴിവ്' ആയാണ് കണക്കാക്കുന്നത്. അതൊരു സങ്കടകരമായ പ്രവണതയാണ്' എന്നും ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/why-this-founder-hire-a-candidate-with-less-knowledge-in-english-read-viral-post-articleshow-4lo56du"/>
        </item>
        <item>
            <title><![CDATA[സമയം ലാഭിക്കാൻ മുടി സ്റ്റൈല്‍ ചെയ്യാന്‍ സലൂണിൽ പോകും, മാസം 28,000 രൂപ ചെലവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/to-save-time-woman-spends-more-than-300-dollar-a-month-on-salon-blowouts-articleshow-5x0sdl9</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/to-save-time-woman-spends-more-than-300-dollar-a-month-on-salon-blowouts-articleshow-5x0sdl9</guid>
            <pubDate>Tue, 18 Aug 2026 17:41:37 +0530</pubDate>
            <description><![CDATA[&lt;p&gt;തനിയെ മുടി കഴുകി ഉണക്കി സെറ്റ് ചെയ്യാൻ രണ്ട് മണിക്കൂറോളം വേണ്ടിവരും. എന്നാൽ, സലൂണിൽ ഇത് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കൊണ്ട് തീരും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0abbk0z3jjx4f3k5rn3ht9t,imgname-new-project---2026-08-18t171742.631-1787053853727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സമയമാണ് മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് എന്ന് പറയാറുണ്ട്. നേരത്തെ മണിക്കൂറുകളോളം അടുക്കളകളിൽ ഹോമിച്ചിരുന്നവർ പലരും ഇന്ന് കാശുണ്ടെങ്കിൽ ജോലിക്ക് ആളെ വയ്ക്കുകയും ആ സമയം അവരവർക്ക് വേണ്ടി ഉപയോ​ഗിക്കുകയും ചെയ്യാറുണ്ട്. അതുപോലെ, ലോസ് ഏഞ്ചൽസിലെ അറ്റോർണിയും ബിസിനസ് എക്സിക്യൂട്ടീവുമായ 30 -കാരി മാഡി ജോൺസൺ തന്റെ തിരക്കുപിടിച്ച ജീവിതത്തിൽ സമയം ലാഭിക്കാൻ വേണ്ടി ഒരു പുതിയ വഴി കണ്ടെത്തിയിരിക്കയാണ്. ആഴ്ചയിൽ മണിക്കൂറുകൾ ലാഭിക്കാൻ വേണ്ടി സലൂണിൽ പോയി മുടി സ്റ്റൈൽ ചെയ്യിക്കാൻ (ബ്ലോഔട്ട്) ഇവർ മാസം 300 ഡോളറിലധികമാണ് (ഏകദേശം 28,000 രൂപയോളം) ചെലവഴിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ഓഗസ്റ്റിൽ ജന്മദിനത്തോടനുബന്ധിച്ച് ചെയ്ത ഒരു ഹെയർ സ്റ്റൈലിംഗിൽ നിന്നാണ് ഈ ശീലത്തിന്റെ തുടക്കം. ജോലിയിലെ പ്രൊമോഷനെ തുടർന്ന് ജോലിഭാരം കൂടിയതും, ഇതിനിടയിൽ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ, ഫിറ്റ്നസ്, വീട്ടുജോലികൾ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടിയപ്പോഴാണ് മാഡി ഈ തീരുമാനം എടുത്തത്.&lt;/p&gt;&lt;p&gt;തനിയെ മുടി കഴുകി ഉണക്കി സെറ്റ് ചെയ്യാൻ രണ്ട് മണിക്കൂറോളം വേണ്ടിവരും. എന്നാൽ, സലൂണിൽ ഇത് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ സമയം കൊണ്ട് തീരും. ഓരോ അഞ്ച് ദിവസത്തിലും ഒരിക്കൽ മാഡി സലൂണിൽ പോവും. ഈ സമയത്ത് ഇമെയിലുകൾക്ക് റിപ്ലൈ നൽകാനും വിഡിയോകൾ എഡിറ്റ് ചെയ്യാനും ജോലികൾ പ്ലാൻ ചെയ്യാനും അവർ സമയം കണ്ടെത്തും.&lt;/p&gt;&lt;p&gt;ആദ്യകാലത്ത് 99 ഡോളറായിരുന്നു പ്രതിമാസം ചെലവെങ്കിൽ, ഇപ്പോൾ സലൂൺ സന്ദർശിക്കുന്നത് കൂടിയതോടെ പാക്കേജ് മാറ്റി മാസത്തിൽ 565 ഡോളർ നൽകി 12 ബ്ലോഔട്ടുകൾ അടങ്ങുന്ന പാക്കേജാണ് ഇവർ ഉപയോഗിക്കുന്നത്. ഷവർ ക്യാപ് ധരിച്ചും ഡ്രൈ ഷാംപൂവും ഒക്കെ ഉപയോഗിച്ച് സ്റ്റൈൽ ചെയ്ത മുടി ഇവർ അങ്ങനെ തന്നെ നിർത്തുന്നു. ജോലിക്കിടയിൽ ആത്മവിശ്വാസവും ഉന്മേഷവും നൽകാനും സമയം ലാഭിക്കാനും ഇത്തിരി കാശ് ചെലവാക്കിയാലും കുഴപ്പമില്ല എന്നാണ് മാഡി ജോൺസൺ പറയുന്നത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/to-save-time-woman-spends-more-than-300-dollar-a-month-on-salon-blowouts-articleshow-5x0sdl9"/>
        </item>
        <item>
            <title><![CDATA[ദിവസം യാത്രയ്ക്ക് വേണ്ടി മാത്രം 6 മണിക്കൂർ; വീട്ടിലെത്തുന്നു ഉറങ്ങുന്നു, ദുരിതം വിവരിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor</guid>
            <pubDate>Fri, 21 Aug 2026 18:05:11 +0530</pubDate>
            <description><![CDATA[&lt;p&gt;ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k91wm977xykkqe72te10ac20,imgname-new-project--25--1762073912551.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദിവസേന ജോലിസ്ഥലത്തേക്കുള്ള യാത്രക്കായി തന്റെ ഒരു ദിവസത്തിലെ നീണ്ട മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ഒരു യുവാവ് കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജോലി സമയത്തിന് ഏറെക്കുറെ സമാനമായ സമയമാണ് യാത്ര ചെയ്യാൻ വേണ്ടിയും യുവാവെടുക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്&zwnj;ലാപൂരിൽ നിന്ന് ഗോരേഗാവിലേക്ക് ദിവസവും ആറര മണിക്കൂറോളം യാത്ര ചെയ്ത് വേണം യുവാവിന് ജോലിക്ക് പോകാൻ. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;പുലർച്ചെ 5 മണിക്ക് ഉണരുന്ന താൻ രാവിലെ ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങുമെന്നും 7.15 -ന് ബദ്&zwnj;ലാപൂർ സ്റ്റേഷനിൽ നിന്ന് ലോക്കൽ ട്രെയിൻ കയറുമെന്നും ഇദ്ദേഹം പറയുന്നു. ദാദറിൽ എത്തി വെസ്റ്റേൺ ലൈനിലേക്ക് മാറി ഗോരേഗാവിൽ എത്തും. അവിടെ നിന്ന് 30 മിനിറ്റോളം ഓട്ടോറിക്ഷ ക്യൂവിൽ നിന്ന ശേഷമാണ് ഓഫീസിൽ എത്തുന്നത്. രാവിലെ 10 മണിയോടെയാണ് ഓഫീസിൽ എത്തുക.&lt;/p&gt;&lt;p&gt;വൈകുന്നേരം 7 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയാൽ രാത്രി 11 മണിയോടെയാണ് ബദ്&zwnj;ലാപൂരിലെ വീട്ടിൽ തിരിച്ചെത്തുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;I travel for 6 hours everyday from Badlapur to Goregaonby u/underground-chicken in mumbai&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഓഫീസിനടുത്തേക്ക് താമസം മാറ്റുന്നത് എളുപ്പമല്ല. ഓഫീസിനടുത്ത് പി.ജി. തിരയാൻ ശ്രമിച്ചെങ്കിലും വാടക വളരെ കൂടുതലാണ്. കുറഞ്ഞ നിരക്കിലുള്ളവയാകട്ടെ തീർത്തും വൃത്തിഹീനവുമാണ്. തന്റെ പ്രതിമാസ ശമ്പളം 35,000 രൂപ മാത്രമായതിനാൽ അവിടെ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ സാധിക്കില്ലെന്നും യുവാവ് പറയുന്നു. നിരവധിപ്പേര്&zwj; പോസ്റ്റിന് കമന്&zwj;റുകള്&zwj; നല്&zwj;കി. ദിവസേന യാത്ര ചെയ്യുന്നതിന് പകരം പിജിയോ ഹോസ്റ്റലുകളോ നോക്കാന്&zwj; പലരും ഉപദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor"/>
        </item>
        <item>
            <title><![CDATA[ഗ്രാമജീവിതം സ്വപ്നജീവിതമെന്ന് കരുതി ദില്ലി വിട്ട് മണാലിക്ക് വണ്ടി കയറി; 71 ദിവസത്തിന് ശേഷം മടങ്ങി, കാരണം]]></title>
            <link>https://www.asianetnews.com/web-specials-magazine/man-left-delhi-thinking-village-life-was-a-dream-but-returned-after-71-days-articleshow-9cavngr</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/man-left-delhi-thinking-village-life-was-a-dream-but-returned-after-71-days-articleshow-9cavngr</guid>
            <pubDate>Tue, 18 Aug 2026 11:47:06 +0530</pubDate>
            <description><![CDATA[&lt;p&gt;നഗരജീവിതം മടുത്ത് ഇൻസ്റ്റഗ്രാം റീലുകളിൽ ആകൃഷ്ടനായി മണാലിയിലെ ഗ്രാമത്തിലേക്ക് താമസം മാറിയ ദില്ലി സ്വദേശിയായ കണ്ടന്&zwj;റ് ക്രിയേറ്ററുടെ അനുഭവമാണ് ഈ ലേഖനം. 71 ദിവസത്തെ താമസത്തിന് ശേഷം, കുറഞ്ഞ ജീവിതച്ചെലവ് ഗുണകരമായിരുന്നെങ്കിലും നെറ്റ്&zwnj;വർക്ക് പ്രശ്നങ്ങൾ, മോശം റോഡുകൾ, ഏകാന്തത തുടങ്ങിയ വെല്ലുവിളികൾ കാരണം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m09r7t0zdc6s2yhahhg9432m,imgname-village-life-in-manali-1787033806879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;'ന&lt;/strong&gt;ഗരജീവിതത്തിന്&zwj;റെ തിരക്കുകളിൽ നിന്ന് മാറി മലനിരകളുടെ ശാന്തതയിൽ കഴിയുന്നതിൽപരം ഒരു ജീവിതത്തിൽ മറ്റെന്താണ് പ്രധാനമെന്ന്', മനോഹരമായ ഒരു മലയുടെയും അരുവിയുടെയും പശ്ചാത്തലത്തിലിരുന്ന് ഒരാൾ പറയുമ്പോൾ 'അത് ശരിയാണല്ലോ' എന്ന് തോന്നുന്നത് സ്വാഭാവികമാണ്. കാരണം നഗരത്തിലെ മടുപ്പിക്കുന്ന ഗതാഗത കുരുക്കും, മാലിന്യവും ചൂടും എല്ലാം കൊണ്ട് ആകെ മടുത്തിരിക്കുമ്പോഴാകും ഇത്തരമൊരു റീൽ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് തന്നെ. എന്നാൽ, ആ റീലിന് പിന്നാലെ പോയാലോ? അത്തരമൊരു റീലിന് പിന്നാലെ പോയ ദില്ലി യുവാവിന്&zwj;റെ അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കുറച്ച് ദിവസങ്ങൾ അത്തരമൊരു സ്ഥലത്ത് ചെലവഴിക്കുന്നതും അവിടെ താമസിക്കുന്നതും രണ്ട് അനുഭവങ്ങളാണെന്നാണ് യുവാവിന്&zwj;റെ അനുഭവപാഠം.&lt;/p&gt;&lt;h2&gt;&lt;strong&gt;ഗ്രാമജീവിതം അറിയാൻ...&lt;/strong&gt;&lt;/h2&gt;&lt;p&gt;ദില്ലി സ്വദേശിയായ ജെൻ സി കണ്ടന്&zwj;റ് ക്രിയേറ്റർ അജയ് ശർമ മെയ് 23 -നാണ് അത്തരമൊരു ആശയം തലയ്ക്ക് പിടിച്ച് മണാലിയിലെ സിയാൽ ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. ഒടുവിൽ 71 ദിവസത്തെ താമസത്തിന് ശേഷം അജയ്, ദില്ലിയിലെ മടുപ്പിക്കുന്ന തിരക്കിലേക്കുതന്നെ തിരിച്ചെത്തി. ഹിമാലയ താഴ്വാരയിലെ ജീവിതം നേരിട്ട് അനുഭവിക്കാനും, അവിടെ താമസിച്ച് ജോലി ചെയ്യുന്നത് അവധിക്കാല യാത്രയോളം മനോഹരമാണോയെന്ന് മനസ്സിലാക്കാനായിരുന്നു അജയ്&zwnj;യുടെ തീരുമാനം. ഇൻസ്റ്റഗ്രാമിലൂടെ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച അദ്ദേഹം ഏകദേശം 55 വീഡിയോകളാണ് ഇതിനിടെ പുറത്തിറക്കിയത്. പരിചയമില്ലാത്ത സ്ഥലത്തെത്തിയെങ്കിലും പിന്നീട് മലനിരകളും വഴികളും തനിക്ക് വീടുപോലെ തോന്നിത്തുടങ്ങിയെന്നും അവിടെ മറക്കാനാകാത്ത ഓർമകൾ ലഭിച്ചെന്നും അജയ് പറയുന്നു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Ajay Sharma (@a4ajayyyyy)&lt;/p&gt;View this post on Instagram&lt;p&gt;A post shared by Ajay Sharma (@a4ajayyyyy)&lt;/p&gt;&lt;h3&gt;&lt;strong&gt;ചെലവ് കുറവ്, പക്ഷേ...&lt;/strong&gt;&lt;/h3&gt;&lt;p&gt;ജീവിതച്ചെലവ് താരതമ്യേന കുറവായിരുന്നു. വൈഫൈയും വൈദ്യുതിയും ഉൾപ്പെടെ ഒറ്റമുറി ഫ്ലാറ്റിന്&zwj;റെ വാടക മാസം 14,000 രൂപ. പലപ്പോഴും സ്വന്തമായി പാചകം ചെയ്തതിനാൽ പലചരക്ക് സാധനങ്ങൾക്ക് ഏകദേശം 3,500 രൂപ ചെലവായി. ഇടയ്ക്ക് പുറത്തുനിന്നുള്ള ഭക്ഷണത്തിനും ജിം അംഗത്വത്തിനും തുക മാറ്റിവെച്ചിട്ടും മൊത്തം മാസച്ചെലവ് ഏകദേശം 21,000 രൂപ മാത്രമായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ എല്ലാം എളുപ്പമായിരുന്നില്ല. ഇടയ്ക്കിടെ നെറ്റ്&zwnj;വർക്ക് തടസ്സപ്പെടുക, പെട്ടെന്ന് മഴയെത്തുക, മോശം റോഡുകൾ, മൺസൂൺ കാലത്തെ ബുദ്ധിമുട്ടുകൾ, നിരവധി സ്ഥലങ്ങളിലേക്കുള്ള കുത്തനെയുള്ള ദീർഘനടത്തം എന്നിവ പതുക്കെ പ്രശ്നമായിത്തുടങ്ങി. ഒറ്റയ്ക്ക് താമസിച്ച് പാചകവും മറ്റ് കാര്യങ്ങളും സ്വയം കൈകാര്യം ചെയ്യേണ്ടിവന്നതും ചിലപ്പോഴൊക്കെ ഏകാന്തത അനുഭവപ്പെടുന്നതും തിരിച്ചുവരാനുള്ള തീരുമാനത്തെ ഏറെ സ്വാധീനിച്ചെന്ന് അജയ് പറയുന്നു. തന്&zwj;റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായിരുന്നു സിയാലിലെ ജീവിതമെന്ന് അജയ് അവകാശപ്പെട്ടു. എന്നാൽ, ആ അനുഭവം നൽകുന്ന പ്രധാന പാഠം, മലനിരകളെ സന്ദർശിക്കുന്നതും അവിടെ ജീവിക്കുന്നതും തമ്മിലുള്ള വലിയ വ്യത്യാസമാണ്. ദില്ലിയിൽ തിരിച്ചെത്തിയ അജയ് ഇപ്പോൾ മറ്റൊരു പുതിയ അനുഭവമായി കടൽത്തീര ജീവിതം പരീക്ഷിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/man-left-delhi-thinking-village-life-was-a-dream-but-returned-after-71-days-articleshow-9cavngr"/>
        </item>
        <item>
            <title><![CDATA['നന്മ എപ്പോഴും തിരികെ ലഭിക്കണമെന്നില്ല'; കുടുംബത്തിന് സൗജന്യ ചികിത്സ നൽകിയ ഡോക്ടറോട് അധിക തുകയീടാക്കി ഓട്ടോ ഡ്രൈവർ, കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/auto-rickshaw-driver-charges-extra-from-doctor-who-provided-free-treatment-post-goes-viral-articleshow-aoniip9</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/auto-rickshaw-driver-charges-extra-from-doctor-who-provided-free-treatment-post-goes-viral-articleshow-aoniip9</guid>
            <pubDate>Wed, 19 Aug 2026 14:07:32 +0530</pubDate>
            <description><![CDATA[സൗജന്യമായി ചികിത്സ നൽകിയ ഓട്ടോ ഡ്രൈവറിൽ നിന്ന് അധിക കൂലി ആവശ്യപ്പെട്ടപ്പോൾ ഒരു ഡോക്ടർക്കുണ്ടായ വിഷമം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെക്കുകയും, നന്മ, സഹായം, പ്രതിഫലം എന്നിവയെക്കുറിച്ചുള്ള സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cjngp83hde7s8zpcrm5f18,imgname-auto-driver--1--1787128627912.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;നുഷ്യർ അടക്കമുള്ള സഹജീവികളോട് പരസ്പരം കരുണയും സഹായ മനഃസ്ഥിതിയും കാണിക്കണമെന്ന് സമൂഹം പഠിപ്പിക്കാറുണ്ടെങ്കിലും, അനുഭവങ്ങൾ എപ്പോഴും അങ്ങനെ ആകണമെന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു ഡോക്ടറുടെ അനുഭവം. മുൻപ് സൗജന്യമായി വൈദ്യസഹായം നൽകിയ ഓട്ടോ ഡ്രൈവറിൽ നിന്ന് നേരിടേണ്ടി വന്ന അപ്രതീക്ഷിത പെരുമാറ്റത്തെക്കുറിച്ച് ഒരു ഡോക്ടർ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;സൗജന്യമായി ചികിത്സിച്ച കുടുംബം, പക്ഷേ...&lt;/strong&gt;&lt;/h2&gt;&lt;p&gt;ഡ്യൂട്ടിക്കായി ആശുപത്രിയിലെത്തിക്കാൻ തന്&zwj;റെ സ്ഥിരം ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർക്ക് കയ്പേറിയ അനുഭവം ഉണ്ടായത്. ഡ്രൈവർ 100 രൂപ അധികമായി ആവശ്യപ്പെടുകയായിരുന്നു. തൊട്ടുമുൻപത്തെ മാസത്തിൽ ഇതേ ഡ്രൈവറും കുടുംബവും രണ്ടുതവണ വൈദ്യസഹായത്തിനായി സമീപിച്ചപ്പോൾ ഒരു രൂപ പോലും വാങ്ങാതെയാണ് താൻ ചികിത്സിച്ചതെന്ന കാര്യം ഓർത്തെടുത്ത ഡോക്ടർ, ഈ അനുഭവത്തിൽ തനിക്ക് ഏറെ വിഷമം തോന്നിയതായി എഴുതി.&lt;/p&gt;&lt;p&gt;Yesterday, I asked my autowala bhaiya to drop me at the hospital for duty. He immediately asked for ₹100 extra.Just last month, he had consulted me twice for himself and his family, and I didn&rsquo;t charge a single rupee.Sometimes, kindness really is one-way. #Medtwitter&lt;/p&gt;&lt;p&gt;&mdash; DR.S&uuml;VamdHAl(blue tick) (@dhal_suvam) August 17, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;സമ്മിശ്ര പ്രതികരണങ്ങൾ&lt;/strong&gt;&lt;/h3&gt;&lt;p&gt;ഡോക്ടറുടെ ഈ കുറിപ്പ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി ആളുകൾ ഡോക്ടറെ പിന്തുണച്ച് രംഗത്തെത്തി. താൻ മുൻപ് സൗജന്യമായി സഹായിച്ചിരുന്ന സി.എ സുഹൃത്ത്, ഐ.ടി.ആർ ഫയൽ ചെയ്യാൻ സമീപിച്ചപ്പോൾ 1,500 രൂപ ഈടാക്കിയ അനുഭവം മറ്റൊരു ഡോക്ടർ പങ്കുവെച്ചു. ഇതോടെ ബന്ധുക്കൾക്ക് പോലും സൗജന്യ ഉപദേശങ്ങൾ നൽകുന്നത് പൂർണ്ണമായും നിർത്തിയെന്ന് മറ്റു ചിലരും വ്യക്തമാക്കി. ആളുകൾ മറ്റുള്ളവരുടെ ത്യാഗങ്ങളെയും നന്മകളെയും നിസ്സാരമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന വിമർശനവും ഇതിനിടെ ഉയർന്നു.&lt;/p&gt;&lt;p&gt;എന്നാൽ, ഈ വിഷയത്തിൽ ഡ്രൈവറെ അനുകൂലിച്ചും ചിലർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. &quot;പ്രതീക്ഷകളോടെ ചെയ്യുന്ന സഹായങ്ങൾ സഹായമല്ല, മറിച്ച് ഒരു ഇടപാടാണ്&quot; എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, യോഗ്യതയുള്ള ഒരു ഡോക്ടർക്ക് സാമ്പത്തികമായി താഴെത്തട്ടിലുള്ള ഒരു ഓട്ടോ ഡ്രൈവർക്ക് ഫീസ് നൽകാൻ സാധിക്കുമെന്നും അത് സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തേണ്ടതില്ലെന്നുമുള്ള വിമർശനങ്ങളും ഉയർന്നു വന്നു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/auto-rickshaw-driver-charges-extra-from-doctor-who-provided-free-treatment-post-goes-viral-articleshow-aoniip9"/>
        </item>
        <item>
            <title><![CDATA[‘ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളത് ചിലപ്പോൾ സങ്കടകരം’; ടിമോർ - ലെസ്റ്റെയിൽ കുടിയേറ്റ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്ന് കുറിപ്പ്, വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/post-goes-viral-claiming-he-was-questioned-for-hours-in-timor-leste-over-indian-passport-articleshow-egw4zlu</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/post-goes-viral-claiming-he-was-questioned-for-hours-in-timor-leste-over-indian-passport-articleshow-egw4zlu</guid>
            <pubDate>Thu, 20 Aug 2026 12:07:27 +0530</pubDate>
            <description><![CDATA[സിംഗപ്പൂർ ആസ്ഥാനമായുള്ള ഇന്ത്യൻ സംരംഭകൻ മനോജ് അഹിർവാറിന് ടിമോർ - ലെസ്റ്റെയിൽ വെച്ച് ഇന്ത്യൻ പാസ്&zwnj;പോർട്ടിന്റെ പേരിൽ അധിക പരിശോധനകൾ നേരിടേണ്ടി വന്നു. വിസ ഓൺ അറൈവൽ സൗകര്യമുണ്ടായിട്ടും, ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത അനുഭവം അദ്ദേഹം പങ്കുവെച്ചതോടെ, ഇന്ത്യൻ പാസ്&zwnj;പോർട്ടിന്റെ ശക്തിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ey6nhmwqh7acp71krvj3f9,imgname-manoj-ahirwar-1787207833140.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യൻ പാസ്&zwnj;പോർട്ടിന്&zwj;റെ ശക്തിയും ആഗോള യാത്രയിൽ നേരിടേണ്ടിവരുന്ന അധിക പരിശോധനകളും ചർച്ചയാക്കിയ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകൻ മനോജ് അഹിർവാറിന്&zwj;റെ അനുഭവ കുറിപ്പ് വൈറൽ. ടിമോർ - ലെസ്റ്റെയിൽ എത്തിയപ്പോൾ മറ്റ് യാത്രക്കാർക്ക് ലഭിച്ച സാധാരണ പ്രവേശന നടപടിക്ക് പകരം തന്നെ പ്രത്യേകമായി മാറ്റിനിർത്തി നിരവധി ചോദ്യങ്ങൾ ചോദിച്ചുവെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. &ldquo;ഇന്ത്യൻ പാസ്&zwnj;പോർട്ട് കൈവശമുള്ളത് ചിലപ്പോൾ ശരിക്കും സങ്കടകരമാണ്&rdquo; എന്ന അദ്ദേഹത്തിന്&zwj;റെ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യൻ പാസ്പോർട്ടിന് കൂടുതൽ ചോദ്യങ്ങൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;UniqueSide.io എന്ന കമ്പനിയുടെ സ്ഥാപകനായ മനോജ് അഹിർവാർ 20-ലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളയാളാണ്. ടിമോർ - ലെസ്റ്റെയായിരുന്നു അദ്ദേഹത്തിന്&zwj;റെ 22-ാമത്തെ രാജ്യം. ദില്ലി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കുടിയേറ്റ ഉദ്യോഗസ്ഥർ അദ്ദേഹത്തെ മറ്റ് യാത്രക്കാരിൽ നിന്ന് മാറ്റിനിർത്തിയത്. ഇന്ത്യൻ പൗരന്മാർക്ക് ടിമോർ - ലെസ്റ്റെയിൽ വിസ ഓൺ അറൈവൽ സൗകര്യമുണ്ടെങ്കിലും ഇന്ത്യൻ പാസ്&zwnj;പോർട്ട് കണ്ടതോടെയാണ് അധിക പരിശോധന ആരംഭിച്ചതെന്നാണ് മനോജിന്&zwj;റെ ആരോപണം. രാജ്യത്തേക്കുള്ള സന്ദർശനത്തിന്&zwj;റെ ഉദ്ദേശ്യം, ടിമോർ - ലെസ്റ്റെയിൽ സുഹൃത്തുക്കളുണ്ടോ, ആരാണ് ക്ഷണിച്ചതെന്നതടക്കമുള്ള ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചു. ഹോട്ടൽ ബുക്കിങ് രേഖകളും കൈവശമുള്ള പണത്തിന്&zwj;റെ വിവരങ്ങൾ കാണിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നും അദ്ദേഹം എഴുതുന്നു.&lt;/p&gt;&lt;p&gt;Having a vishwaguru passport is definitely something else- Dili airport is fairly small airport with just 2 immigration counters- Timor Leste have VOA for most of the countries including India- Everyone got their VOA- When they saw my Indian passport, they pulled me aside&hellip; https://t.co/06PrCEmemF&lt;/p&gt;&lt;p&gt;&mdash; Manoj Ahirwar (@manoj_ahi) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;രാജ്യത്ത് പ്രവേശിക്കാൻ മടക്ക ടിക്കറ്റ് കാണിക്കണം&lt;/strong&gt;&lt;/h3&gt;&lt;p&gt;എന്നാൽ, ഏറ്റവും വലിയ പ്രശ്നം മടക്കയാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു. ടിമോർ - ലെസ്റ്റെയിൽ നിന്ന് നേരിട്ടുള്ള റിട്ടേൺ ടിക്കറ്റ് കൈവശമില്ലാത്തതിനാൽ ടിമോർ - ലെസ്റ്റെയിൽ നിന്ന് റോഡ് മാർഗം ബസിൽ ഇന്തോനേഷ്യയിലേക്ക് പോകാനായിരുന്നു തന്&zwj;റെ പദ്ധതി. എന്നാൽ, റിട്ടേൺ ടിക്കറ്റ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഇന്തോനേഷ്യയിൽ നിന്ന് മടങ്ങാനുള്ള ടിക്കറ്റും അവിടേക്കുള്ള ഇ - വിസയും കാണിക്കാൻ ആവശ്യപ്പെട്ടു. ഭാഗ്യവശാൽ ഇന്തോനേഷ്യയുടെ ഇ - വിസ കൈവശമുണ്ടായിരുന്നതിനാൽ ഒടുവിൽ തനിക്ക് ടിമോർ - ലെസ്റ്റെയിൽ പ്രവേശനം അനുവദിച്ചെന്നും അദ്ദേഹം എഴുതി. ടിമോർ - ലെസ്റ്റെയിൽ 30 ദിവസത്തെ വിസ അനുവദിച്ചെന്നും അദ്ദേഹം എഴുതി.&lt;/p&gt;&lt;h3&gt;&lt;strong&gt;&lsquo;വീക്ക് പാസ്&zwnj;പോർട്ട്&rsquo;&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യൻ പാസ്&zwnj;പോർട്ടിന്&zwj;റെ &lsquo;വീക്ക് പാസ്&zwnj;പോർട്ട്&rsquo; എന്ന ആഗോള പ്രതിച്ഛായ, യാത്രയ്ക്കിടെ നേരിടേണ്ടിവരുന്ന അധിക പരിശോധനകൾക്ക് കാരണമാകുന്നുവെന്ന് മനോജിന്&zwj;റെ അനുഭവത്തെ കുറിച്ചുള്ള ചർച്ചയിൽ സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. ഇന്ത്യൻ പാസ്പോർട്ട് ശക്തമാണെന്നത് കേന്ദ്ര സർക്കാറിന്&zwj;റെ പരസ്യവാചകം മാത്രമാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നുമായിരുന്നു മറ്റൊരു കുറിപ്പ്. ഇന്ത്യയിൽ നിന്നുള്ള അധനികൃത കുടിയേറ്റം അടുത്തകാലത്തായി കൂടുതലാണെന്നും പലരും ഓൺ അറൈവൽ എടുത്ത് മറ്റ് രാജ്യങ്ങളിലെത്തിയ ശേഷം അവിടെ അനധികൃത കുടിയേറ്റം നടത്തുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉയരാൻ കാരണമെന്നായിരുന്നു മറ്റ് ചിലർ എഴുതിയത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/post-goes-viral-claiming-he-was-questioned-for-hours-in-timor-leste-over-indian-passport-articleshow-egw4zlu"/>
        </item>
        <item>
            <title><![CDATA[കോർപറേറ്റ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു, 45 -ാം വയസ്സിൽ നഴ്സിങ്ങ് പഠിച്ച് യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd</guid>
            <pubDate>Fri, 21 Aug 2026 15:34:22 +0530</pubDate>
            <description><![CDATA[&lt;p&gt;കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hwf2xr99n6t6c80t8ybz3x,imgname-new-project---2026-08-21t153241.865-1787306675128.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോർപറേറ്റ് ജോലികൾ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. അതിനിടയിലെ ജോലി സമ്മർദ്ദം വേറെ. ക്രിസ്റ്റി ലെയ്ഡൻ എന്ന 45 -കാരിയും ഇതെല്ലാം അനുഭവിച്ചയാളാണ്. ഒടുവിൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു മേഖലയിലേക്ക് ചേക്കേറുകയാണ് ക്രിസ്റ്റി ചെയ്തത്. ഇ കൊമേഴ്സ് രംഗത്തെ വലിയൊരു റീട്ടെയിൽ കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്തിരുന്ന ക്രിസ്റ്റിയ്ക്ക് 2025 -ന്റെ തുടക്കത്തിലാണ് ജോലി നഷ്ടപ്പെട്ടത്. ഒരു വർഷത്തിലേറെയായി പുതിയ ജോലിക്ക് വേണ്ടി ശ്രമിച്ചു. പക്ഷേ, ജോലിയൊന്നും കിട്ടിയില്ല. ഒടുവിൽ കോർപ്പറേറ്റ് ലോകം വിട്ട് നഴ്സിങ് പഠിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തുടക്കത്തിൽ പ്രൊഡക്റ്റ് മാനേജ്മെന്റ് റോളുകളിലായിരുന്നു ക്രിസ്റ്റി ജോലി അന്വേഷിച്ചിരുന്നത്. പിന്നീട് പ്രോജക്റ്റ്, പ്രോഗ്രാം മാനേജ്മെന്റ് മേഖലകളിലേക്കും അത് വ്യാപിപ്പിച്ചു. ഒരു വർഷത്തിനിടെ 250 -ലധികം അപേക്ഷകൾ അയച്ചെങ്കിലും 25 എണ്ണത്തിൽ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായത്. മാസങ്ങൾ കഴിഞ്ഞതോടെ ഈ നീണ്ട അന്വേഷണം അവരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലെത്തി. സാമ്പത്തികമായി പിടിച്ചുനിൽക്കാൻ മാതാപിതാക്കളുടെ സഹായം തേടുകയും, ആഭരണങ്ങളും ഹാൻഡ്ബാഗുകളും വിൽക്കുകയും, അക്കൗണ്ടിലെ തുക പിൻവലിക്കുകയും ചെയ്യേണ്ടി വന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നഴ്സിങ് തെരഞ്ഞെടുക്കാൻ കാരണം&lt;/strong&gt;&lt;/p&gt;&lt;p&gt;കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഴ്സ് അനസ്തെറ്റിസ്റ്റ് ആകാനോ, ആസ്തെറ്റിക്സ് രംഗത്ത് നഴ്സ് ഇൻജക്ടറായി പ്രവർത്തിക്കാനോ ആണ് അവർ പ്രത്യേകിച്ചും താൽപ്പര്യപ്പെടുന്നത്. AI ടെക്നോളജി തന്റെ ഈ പുതിയ കരിയറിനെ ബാധിക്കില്ലെന്നാണ് ക്രിസ്റ്റി കരുതുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;45-ാം വയസ്സിൽ പുതിയ തുടക്കം&lt;/strong&gt;&lt;/p&gt;&lt;p&gt;നിലവിൽ ഓൺലൈൻ വഴിയുള്ള അക്സലറേറ്റഡ് നഴ്സിങ് പ്രോഗ്രാമിൽ ചേർന്ന ക്രിസ്റ്റി പഠനം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോണുകൾ എടുത്തും കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയും ചില ജോലികൾ ചെയ്തുമാണ് അവർ ചെലവുകൾ കണ്ടെത്തുന്നത്. 'എല്ലാം ആദ്യം മുതൽ തുടങ്ങുകയാണ്, തന്റേത് ചെറിയ പ്രായമല്ലെന്ന് അറിയാം' എന്ന് ക്രിസ്റ്റി പറയുന്നു. എങ്കിലും വെല്ലുവിളികൾ തരണം ചെയ്ത് റിട്ടയർമെന്റ് കാലം വരെ നഴ്സിങ് രംഗത്ത് തന്നെ തുടരാനാണ് അവരുടെ തീരുമാനം.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd"/>
        </item>
        <item>
            <title><![CDATA[‘എന്‍റെ മക്കൾ കോളേജിൽ പോകേണ്ടതില്ലായിരിക്കും’; ഭാവിയിൽ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മാറാമെന്ന്  ഇന്ത്യൻ വംശജനായ സംരംഭകൻ]]></title>
            <link>https://www.asianetnews.com/web-specials-magazine/indian-origin-entrepreneur-rajat-suri-says-education-systems-may-change-in-the-future-articleshow-g4ngu16</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/indian-origin-entrepreneur-rajat-suri-says-education-systems-may-change-in-the-future-articleshow-g4ngu16</guid>
            <pubDate>Wed, 19 Aug 2026 11:07:24 +0530</pubDate>
            <description><![CDATA[ഇന്ത്യൻ വംശജനായ സംരംഭകൻ രാജത് സൂരി, ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസിന്&zwj;റെ കാലത്ത് പരമ്പരാഗത കോളേജ് വിദ്യാഭ്യാസത്തിന്&zwj;റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നു. ക്ലാസ് മുറികളിലെ പഠനത്തേക്കാൾ പ്രായോഗിക അറിവ് ലഭിച്ചത് വിവിധ കമ്പനികളിൽ ജോലി ചെയ്തപ്പോഴാണെന്ന് അദ്ദേഹം പറയുന്നു. യുവാക്കൾക്ക് നേരിട്ട് തൊഴിൽ അനുഭവം നൽകുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും സൂരി അഭിപ്രായപ്പെടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0c8c9gb6kt52hgw9d57n9t2,imgname-class-room-1787117839883.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ&lt;/strong&gt;രമ്പരാഗത വിദ്യാഭ്യാസ രീതിയാണ് ഇന്നും നമ്മൾ പിന്തുടരുന്നത്. എന്നാൽ, സാങ്കേതികവും വിജ്ഞാനപരവുമായ വളർച്ച കാരണം, അറിവ് എന്നത് പരമ്പരാഗത സങ്കൽപ്പങ്ങൾക്കും അപ്പുറത്താണെന്നതാണ് യാഥാർത്ഥ്യം. ഈയൊരു സന്ദർഭത്തിൽ, ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസിന്&zwj;റെ കാലത്ത് പരമ്പരാഗത കോളേജ് വിദ്യാഭ്യാസത്തിന്&zwj;റെ പ്രസക്തി ചോദ്യം ചെയ്ത് ഇന്ത്യൻ വംശജനായ സംരംഭകൻ രാജത് സൂരി. &ldquo;എന്&zwj;റെ മക്കൾ ഒരുപക്ഷേ കോളേജിൽ പോകേണ്ടതില്ലായിരിക്കും&rdquo; എന്ന പരാമർശം സമൂഹ മാധ്യമങ്ങളിൽ കുറിച്ചപ്പോൾ അത് ഭാവി വിദ്യാഭ്യാസ രീതികളെ കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇരട്ട ബിരുദം, പാതിവഴി നിർത്തിയ ഗവേഷണം&lt;/strong&gt;&lt;/h2&gt;&lt;p&gt;കാനഡയിൽ ഇന്ത്യൻ മാതാപിതാക്കളുടെ മകനായി ജനിച്ച സൂരി യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും എൻജിനീയറിങ്ങിലും ഇരട്ട ബിരുദം നേടിയ ശേഷമാണ് മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) പിഎച്ച്ഡി / എംബിഎ പഠനത്തിന് ചേർന്നത്. എന്നാൽ, സംരംഭകത്വത്തിലേക്ക് തിരിയുന്നതിനായി അദ്ദേഹം പിന്നീട് MIT പഠനം ഉപേക്ഷിക്കുകയായിരുന്നു സ്വന്തം അനുഭവമാണ് കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതെന്ന് സൂരി തുറന്ന് പറയുന്നു. വാട്ടർലൂവിലെ പഠനകാലത്ത് ആറ് വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്തതാണ് താൻ ക്ലാസ് മുറികളിൽ നിന്നും ലഭിച്ചതിനേക്കാൾ കാര്യങ്ങൾ പഠിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;I went to MIT for a PhD / MBA after graduating with 2 degrees at Waterloo, and yet I'm thinking that my kids probably shouldn't go to collegeMost of what I learned at school was at my work terms at Waterloo. I worked at 6 different companies there, experienced vastly different&hellip;&lt;/p&gt;&lt;p&gt;&mdash; Rajat Suri (@rajatsuri) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;നേരിട്ട് നേടുന്ന അനുഭവപാഠം&lt;/strong&gt;&lt;/h3&gt;&lt;p&gt;വ്യത്യസ്ത സ്ഥാപനങ്ങളിലെ തൊഴിൽസംസ്കാരം, മാനേജ്മെന്&zwj;റ് രീതികൾ, ടീം പ്രവർത്തനം, ബിസിനസ് മാതൃകകൾ എന്നിവ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് വലിയ പഠനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് AI അക്കാദമിക് കഴിവുകൾ പഠിപ്പിക്കുന്നതിൽ പരമ്പരാഗത ക്ലാസ് മുറികളേക്കാൾ കാര്യക്ഷമമാകുകയാണെന്നാണ് സൂരിയുടെ അഭിപ്രായം. നാല് വർഷം ക്ലാസുകളിൽ ചെലവഴിക്കുന്നതിന് പകരം യുവാക്കൾക്ക് വിവിധ സ്ഥാപനങ്ങളിൽ നേരിട്ട് ജോലി ചെയ്ത് അനുഭവം നേടാനുള്ള അവസരം നൽകുന്നതാണ് കൂടുതൽ പ്രയോജനകരമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിംറൈഡ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ സൂരി പിന്നീട് പ്രസ്റ്റോ എന്ന മറ്റൊരു കമ്പനി സ്ഥാപിച്ചു. സിംറൈഡ് പിന്നീട് ലിഫ്റ്റായി മാറി. നിലവിൽ ലിമ, ട്രൈബ് ചാറ്റ് എന്നീ സംരംഭങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്&zwj;റെ അഭിപ്രായം വിദ്യാഭ്യാസത്തിന്&zwj;റെ മൂല്യത്തെക്കുറിച്ചുള്ള പുതിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/indian-origin-entrepreneur-rajat-suri-says-education-systems-may-change-in-the-future-articleshow-g4ngu16"/>
        </item>
        <item>
            <title><![CDATA[പ്രായം വെറും നമ്പർ; എം ടെക് സ്വന്തമാക്കി 64 -കാരൻ, അച്ഛന്റെ നേട്ടം പങ്കുവച്ച് മകൻ]]></title>
            <link>https://www.asianetnews.com/web-specials-magazine/64-year-old-man-complete-mtech-son-shares-post-articleshow-k7tlv9c</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/64-year-old-man-complete-mtech-son-shares-post-articleshow-k7tlv9c</guid>
            <pubDate>Thu, 20 Aug 2026 21:53:51 +0530</pubDate>
            <description><![CDATA[&lt;p&gt;റിട്ടയർമെന്റിനു ശേഷം വെറുതെയിരിക്കാതെ, പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന അദ്ദേഹത്തിന്റെ കഥ നിരവധിപ്പേരെയാണ് ആകർഷിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fzpkmfjvnyzcjkf0za5wpm,imgname-new-project---2026-08-20t215149.871-1787242958479.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ 64 -കാരൻ. ജോലിയിലെ തിരക്കുകൾക്കും നിരന്തരമായ യാത്രകൾക്കും ഇടയിലും കഠിനാധ്വാനം ചെയ്ത് എം.ടെക് ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തന്നെക്കാള്&zwj; വളരെ വളരെ പ്രായം കുറഞ്ഞ സഹപാഠികൾക്കിടയിൽ ക്ലാസിൽ ആദ്യ പത്ത് റാങ്കുകളിൽ ഒന്നാമനായാണ് അദ്ദേഹം വിജയം കൈവരിച്ചത്.&lt;/p&gt;&lt;p&gt;ഈ മനോഹരമായ നേട്ടം അദ്ദേഹത്തിന്റെ മകൻ ശശാങ്ക് ശ്രീവാസ്തവയാണ് എക്സ് (ട്വിറ്റർ) ലൂടെ പങ്കുവച്ചത്. റിട്ടയർമെന്റിനു ശേഷം വെറുതെയിരിക്കാതെ, പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന അദ്ദേഹത്തിന്റെ കഥ നിരവധിപ്പേരെയാണ് ആകർഷിച്ചത്.&lt;/p&gt;&lt;p&gt;2022 -ൽ വിരമിച്ച ശേഷം ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ റെഗുലേറ്ററി ബോഡിയിൽ ഡെപ്യൂട്ടി സി.ഇ.ഒ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ആഴ്ചയും റോഡ് മാർഗ്ഗം ഏകദേശം 1,000 കിലോമീറ്ററിലധികം യാത്ര ചെയ്ത് വിവിധ ജില്ലകൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യേണ്ട തിരക്കുപിടിച്ച ജോലിയാണിത്. ഈ യാത്രകൾക്കിടയിലും നോട്ട് തയ്യാറാക്കിയും പഠനം തുടർന്നുമാണ് അദ്ദേഹം മികച്ച വിജയം നേടിയത്. എം.ടെക് വിജയത്തിന് പിന്നാലെ ഐ.ഐ.എം ലഖ്&zwnj;നൗവിൽ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ പ്രോഗ്രാം ചെയ്യാനൊരുങ്ങുകയാണ് ഈ 64 -കാരൻ.&lt;/p&gt;&lt;p&gt;My dad completed his MTech last month. At 64. Top 10 in a class where the average student is half his age.And this is not a retired man with free time on his hands.After retiring in 2022, he joined back as Deputy CEO of the regulatory body overseeing municipal corporations in&hellip;&lt;/p&gt;&lt;p&gt;&mdash; Shashank Srivastava (@ThatSalariedGuy) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശശാങ്ക് പങ്കുവെച്ച ഈ കുറിപ്പിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. 'പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ഇദ്ദേഹം വീണ്ടും തെളിയിക്കുന്നു', 'വളരെ പ്രചോദനം നൽകുന്ന ഒരു കഥ' എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ. തന്റെ 50 -ാം വയസ്സിൽ ബി.എസ്.സി പഠനത്തിന് ചേർന്ന് സമയക്കുറവ് മൂലം ബുദ്ധിമുട്ടുന്ന മറ്റൊരാൾ കുറിച്ചത് ഈ പോസ്റ്റ് തനിക്ക് വലിയ പ്രചോദനമായി എന്നാണ്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/64-year-old-man-complete-mtech-son-shares-post-articleshow-k7tlv9c"/>
        </item>
        <item>
            <title><![CDATA[എഴുതിയ രണ്ട് തവണയും ജെഇഇ തോറ്റു; പിന്നാലെ യൂട്യൂബിലൂടെ പ്രോഡക്റ്റ് ഡിസൈൻ പഠിച്ചു, ഇന്ന് മാസം 2 ലക്ഷം വരുമാനം; കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/failed-jee-both-times-then-learned-product-design-through-youtube-now-earns-2-lakhs-per-month-articleshow-ny5lpm4</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/failed-jee-both-times-then-learned-product-design-through-youtube-now-earns-2-lakhs-per-month-articleshow-ny5lpm4</guid>
            <pubDate>Tue, 18 Aug 2026 11:14:30 +0530</pubDate>
            <description><![CDATA[സംരംഭകനായ അങ്കുർ വാരികൂ, കോളേജ് ബിരുദത്തേക്കാൾ കഴിവിനാണ് പ്രാധാന്യമെന്ന് വാദിക്കുന്നു. ജെഇഇ പരാജയപ്പെട്ടിട്ടും സ്വയം പഠിച്ച് പ്രതിമാസം 2 ലക്ഷം രൂപ സമ്പാദിക്കുന്ന യുവാവിന്&zwj;റെ കഥ പങ്കുവെച്ച അദ്ദേഹം, ഇന്ത്യയിൽ കഴിവുകളെ വിലയിരുത്തുന്ന രീതിയെ ചോദ്യം ചെയ്യുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m09pbx20dpj2gq39vvp9xa8f,imgname-success-1787031843903.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വി&lt;/strong&gt;ദ്യാർത്ഥികളുടെ കഴിവുകളെ വിലയിരുത്തുമ്പോൾ കോളജ് ബിരുദത്തിനും സ്ഥാപനത്തിന്&zwj;റെ പേരിനും ഇന്ത്യയിൽ നൽകുന്ന അമിത പ്രാധാന്യത്തെ ചോദ്യം ചെയ്ത് സംരംഭകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അങ്കുർ വാരികൂ പങ്കുവെച്ച അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഇൻഡോറിൽ നിന്നുള്ള നമൻ എന്ന യുവാവിന്&zwj;റെ ജീവിതമാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'കോളേജ് അല്ല, സ്വന്തം കഴിവാണ് പ്രധാനം'&lt;/strong&gt;&lt;/h2&gt;&lt;p&gt;പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ രണ്ടുതവണ എഴുതിയെങ്കിലും രണ്ട് തവണയും നമന് പരാജയമായിരുന്നു ഫലം. എന്നാൽ, തോൽവിയിൽ മനസ് പതറാതെ സ്വന്തം കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ രാത്രികളിൽ യൂട്യൂബ് വീഡിയോകൾ കണ്ട് നമൻ, പ്രോഡക്റ്റ് ഡിസൈൻ സ്വയം പഠിച്ചു. പിന്നീട് സ്വന്തമായി മികച്ചൊരു പോർട്ട്ഫോളിയോയും ഒരുക്കി. ഇന്ന് ഫ്രീലാൻസ് ഡിസൈനറായി ജോലി ചെയ്യുന്ന നമൻ പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപ വരുമാനം നേടുന്നതായാണ് വാരികൂയുടെ കുറിപ്പിൽ അവകാശപ്പെട്ടത്. നമന്&zwj;റെ പോർട്ട്ഫോളിയോ പല ഐഐടി ബിരുദധാരികളുടേതിനെയും മറികടക്കുന്നതാണെന്നും വാരികൂ അഭിപ്രായപ്പെട്ടു. കഴിവുള്ളവരെ തിരിച്ചറിയുന്നതിൽ ഇന്ത്യയ്ക്ക് പ്രശ്നമില്ലെന്നും, എന്നാൽ അവരെ വിലയിരുത്തുന്ന രീതിയിലാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കോളജ്, ബിരുദം, കമ്പനി എന്നിവയുടെ പേരിനൊപ്പം വരുമ്പോഴാണ് കഴിവിനെ അംഗീകരിക്കുന്ന രീതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. &ldquo;ക്രെഡൻഷ്യലുകൾ ഒരാൾ ഇതുവരെ എവിടെയെത്തിയെന്ന് പറയാം. എന്നാൽ അയാൾക്ക് ഇനി എത്ര ദൂരം പോകാനാകുമെന്ന് അവയ്ക്ക് പറയാനാകില്ല&rdquo; എന്ന ആശയമായിരുന്നു തന്&zwj;റെ എഴുത്തിലൂടെ വാരികൂ മുന്നോട്ടുവച്ചത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Ankur Warikoo (@ankurwarikoo)&lt;/p&gt;&lt;p&gt;&lt;strong&gt;സമ്മിശ്ര പ്രതികരണം&lt;/strong&gt;&lt;/p&gt;&lt;p&gt;പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പലതും ഇത് യഥാർത്ഥമാണെന്ന് കരുതുന്നില്ലെന്ന് എഴുതി. അതേസമയം മറ്റ് ചിലർ, അത്യപൂർ&zwj;വ്വമായ കേസെന്ന് എഴുതി. ഇന്ത്യയിൽ നിരവധി ഐഐടി ബിരുദധാരികൾ പോലും ചെറുപ്രായത്തിൽ തന്നെ പ്രതിമാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നില്ലെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം മികച്ച കോർപ്പറേറ്റ് പ്രകടനം ഉണ്ടായിരുന്നിട്ടും മിക്ക ഐഐടി വിദ്യാർത്ഥികളും അല്ലാത്തവരും 40 വയസ്സിന് മുമ്പ് ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലെത്താൻ പാടുപെടുകയാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. സ്വയം പഠിച്ച് മുന്നേറുന്നവരെ കൂടുതൽ അംഗീകരിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഐഐടിയിൽ പഠിച്ച എല്ലാവർക്കും ഉയർന്ന ശമ്പളം ലഭിക്കണമെന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ടയർ -2 നഗരങ്ങളിൽ നിന്നുള്ളവർക്ക് കോളജ് പേരിനേക്കാൾ സ്വന്തം ജോലിയാണ് കഴിവ് തെളിയിക്കാനുള്ള പ്രധാന വഴിയെന്നും മറ്റ് ചിലരെഴുതി. ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിൽ ഒന്ന് 17 വയസ്സിൽ വിജയിക്കുന്നത് തന്നെ പ്രശ്നപരിഹാര കഴിവിന്&zwj;റെ തെളിവാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. നിരവധി വിജയകരമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഐഐടി പൂർവ്വ വിദ്യാർത്ഥികളാണ് സ്ഥാപിച്ചതെന്നും, സംരംഭകത്വത്തിൽ ഐഐടി വിദ്യാർത്ഥികൾ വേറിട്ടുനിൽക്കുന്നതിന് ഒരു കാരണമുണ്ടെന്നും മറ്റ് ചിലരെഴുതി.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/failed-jee-both-times-then-learned-product-design-through-youtube-now-earns-2-lakhs-per-month-articleshow-ny5lpm4"/>
        </item>
        <item>
            <title><![CDATA[മുൻ കാമുകിയെ കൊല്ലാൻ പദ്ധതിയിട്ടു, പ്ലാൻ ചെയ്യാൻ ചാറ്റ്ജിപിടിയുടെ സഹായം തേടി, പിന്നാലെയെത്തിയത് പോലീസ്, അറസ്റ്റ്!]]></title>
            <link>https://www.asianetnews.com/web-specials-magazine/planned-to-kill-ex-girlfriend-sought-chatgpts-help-to-plot-it-then-police-came-knocking-arrest-articleshow-o6bunzl</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/planned-to-kill-ex-girlfriend-sought-chatgpts-help-to-plot-it-then-police-came-knocking-arrest-articleshow-o6bunzl</guid>
            <pubDate>Thu, 20 Aug 2026 13:42:27 +0530</pubDate>
            <description><![CDATA[&lt;p&gt;മുൻ കാമുകിയെ കൊലപ്പെടുത്താനും ലൈംഗികമായി ആക്രമിക്കാനും പദ്ധതിയിട്ട മുൻ ഗോൾഡ്മാൻ സാക്സ് അനലിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണത്തിൽ ഇയാൾ തൻ്റെ പദ്ധതികൾ വെളിപ്പെടുത്തിയതിനെ തുടർന്ന് ഓപ്പൺ എഐ വിവരം എഫ്ബിഐക്ക് കൈമാറുകയായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h0z4bbm2jdy39zz3602pqdsk,imgname-apple-and-chat-gpt-1684671934081.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മു&lt;/strong&gt;ൻ കാമുകിയെ കൊലപ്പെടുത്താനും ലൈംഗികമായി ആക്രമിക്കാനും യുവാവ് പദ്ധതിയിടുന്നെന്ന് പോലീസിന് വിവരം നൽകിയത് ചാറ്റ്ജിപിടി! എന്താ വാർത്ത കണ്ടപ്പോൾ ഒന്ന് ഞെട്ടിയോ? എന്നാൽ സത്യമാണ്. യുഎസിലാണ് ഈ അസാധാരണമായ കേസുണ്ടായത്. കാമുകിയെ കൊല്ലാൻ പദ്ധതിയിട്ട 25 -കാരനായ മുൻ ഗോൾഡ്മാൻ സാക്സ് അനലിസ്റ്റ് ഡാരൻ ഷിഡ സോയെ പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റ് ജിപിടിയിലെ സംഭാഷണങ്ങളിൽ ഗുരുതരമായ ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് ഒപ്പൺ എഐ വിവരം യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (FBI) അറിയിച്ചതോടെയാണ് സംഭവം അറസ്റ്റിലേക്ക് നീണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറസ്റ്റിന് പിന്നാലെ സോയെ ഗോൾഡ്മാൻ സാക്സിൽ നിന്ന് പുറത്താക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;ആറ് മാസം നീണ്ട പ്രണയം&lt;/strong&gt;&lt;/h2&gt;&lt;p&gt;കഴിഞ്ഞ മാർച്ചിൽ ഡാരൻ ഷിഡ സോ മുൻ കാമുകിയെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും ചാറ്റ്ജിപിടിയോട് സംസാരിച്ചിരുന്നു. ആറ് മാസം നീണ്ട പ്രണയം അവസാനിച്ചതിന് പിന്നാലെ മുൻ കാമുകി മറ്റുള്ള പുരുഷന്മാരുമായി ഇടപഴകുന്നതിൽ ഇയാൾ അസൂയയും അനിയന്ത്രണ സ്വഭാവവും പ്രകടിപ്പിച്ചിരുന്നതായി അന്വേഷണ രേഖകൾ പറയുന്നു. യുവതി 21 -കാരിയാണെന്നും, ഡാരൻറെ പെരുമാറ്റം ഭയന്നാണ് ബന്ധം അവസാനിപ്പിച്ചതെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വേർപിരിഞ്ഞ ശേഷവും ഡാരൻ യുവതിയെ നിരന്തരം ഫോൺ വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി ഫോൺ നമ്പറും ഇൻസ്റ്റഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്തതോടെ ആപ്പ് വഴി ലഭിക്കുന്ന പുതിയ നമ്പറുകൾ ഉപയോഗിച്ചും ഇയാൾ യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;ചാറ്റുകൾ പോലീസ് ഉദ്യോഗസ്ഥരിലേക്ക്&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം ചാറ്റ്ജിപിടി സംഭാഷണങ്ങളിൽ ഇയാൾ തന്&zwj;റെ മുൻ കാമുകിയെ ജിമ്മിന് സമീപം കാത്തുനിന്ന് പൂക്കൾ നൽകി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും, നിരസിച്ചാൽ തോക്ക് ഉപയോഗിച്ച് ആക്രമിക്കുമെന്നും പറഞ്ഞതായി കോടതി രേഖകൾ പറയുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും തടവിലാക്കുകയും ചെയ്യുന്നതടക്കമുള്ള ഗുരുതരമായ പദ്ധതികളെക്കുറിച്ചും ഇയാൾ ചാറ്റിൽ വിശദീകരിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ, ഡാരന്&zwj;റെ സന്ദേ&zwj;ശങ്ങളിലെ ഭീഷണി തിരിച്ചറിഞ്ഞ ഓപ്പൺ എഐ വിവരങ്ങൾ എഫ്ബിഐയ്ക്ക് കൈമാറി. പിന്നീട് ഫെഡറൽ ഏജൻസികൾ വിവരങ്ങൾ ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടി ഷെരിഫ് ഓഫീസിന് കൈമാറി. ഇതോടെയാണ് അറസ്റ്റിന് വഴിതെളിഞ്ഞത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഡാരന്&zwj;റെ അറസ്റ്റ്. കഴിഞ്ഞ ആഴ്ച നടന്ന വിചാരണയ്ക്കിടെ ഡാരന്&zwj; കുറ്റങ്ങൾ സമ്മതിച്ചു. ജയിൽശിക്ഷയ്ക്ക് പകരം എട്ട് വർഷത്തെ പ്രൊബേഷൻ വിധിച്ച കോടതി, ആദ്യ രണ്ട് വർഷം ഇലക്ട്രോണിക് നിരീക്ഷണം, മുൻ കാമുകിയുമായി യാതൊരു ബന്ധവും പാടില്ലെന്ന വ്യവസ്ഥ, മാനസികാരോഗ്യ പരിശോധന, ബാറ്റർ ഇൻറർവെൻഷൻ പരിപാടിയിൽ പങ്കെടുക്കൽ, മയക്കുമരുന്ന്, മദ്യം, തോക്കുകൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കൽ തുടങ്ങിയ നിബന്ധനകളും വിധിച്ചെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;സ്റ്റേറ്റ്, പൗരന്മാരെ നിരീക്ഷിക്കുമോ?&lt;/strong&gt;&lt;/h3&gt;&lt;p&gt;അതേസമയം സംഭവം സമൂഹ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ എഐ ചാറ്റ് ബോട്ടുകളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ശേഖരിക്കുന്നതും അതിനെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും വലിയ ചർച്ചകൾ നടന്നു. ഭരണകൂടങ്ങൾ ഇത്തരം സാങ്കേതിക ഉപകരണങ്ങളെ പൗരന്മാരെ നിയന്ത്രിക്കാൻ ഉപയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചും നിരവധി പേർ എഴുതി.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/planned-to-kill-ex-girlfriend-sought-chatgpts-help-to-plot-it-then-police-came-knocking-arrest-articleshow-o6bunzl"/>
        </item>
        <item>
            <title><![CDATA['ഇന്ത്യയിലെ ദൈനംദിന ജീവിതം എന്താണ് ഇത്രയേറെ ബുദ്ധിമുട്ടേറിയതാകുന്നത്?'; ന്യൂസിലൻഡ് സ്വദേശിനിയുടെ കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/what-makes-daily-life-in-india-so-difficult-new-zealanders-post-goes-viral-articleshow-qilcq6p</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/what-makes-daily-life-in-india-so-difficult-new-zealanders-post-goes-viral-articleshow-qilcq6p</guid>
            <pubDate>Thu, 20 Aug 2026 10:52:38 +0530</pubDate>
            <description><![CDATA[ബെംഗളൂരുവിൽ താമസിക്കുന്ന ന്യൂസിലൻഡ് സ്വദേശിനി പൗള സിംപ്സൺ, ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനം നിറഞ്ഞതാണെന്ന് ലിങ്ക്ഡ്ഇനിൽ കുറിച്ചു. പാചകം, ശുചീകരണം, ഗതാഗതം എന്നിവയിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അവരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m08cryw2ws3me3yhnyt5f06m,imgname-bengaluru-traffic-1786988231554.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ദൈനംദിന ജീവിതം വിദേശരാജ്യങ്ങളിലേതിനേക്കാൾ കൂടുതൽ അധ്വാനവും സമയവും ആവശ്യപ്പെടുന്നുവെന്ന അഭിപ്രായവുമായി ബെംഗളൂരുവിൽ താമസിക്കുന്ന ന്യൂസിലൻഡ് സ്വദേശിനി. ടെക് - മാർക്കറ്റിങ് സ്റ്റാർട്ടപ്പായ NeonTrumpet-ന്&zwj;റെ സിഇഒ പൗള സിംപ്സണാണ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇന്ത്യയിലെ ജീവിതാനുഭവങ്ങൾ വിശദീകരിച്ചത്. &ldquo;Why is India so much hard work?&rdquo; എന്ന തലക്കെട്ടിലുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇന്ത്യയിൽ എന്തുകൊണ്ട് 'സമയമില്ല'?&lt;/strong&gt;&lt;/h2&gt;&lt;p&gt;അമേരിക്കയിൽ കഴിയുന്ന ഒരു ഇന്ത്യൻ പ്രവാസിയുടെ വീഡിയോ കണ്ടതോടെയാണ് ഈ ചിന്തയുണ്ടായതെന്ന് പൗള പറയുന്നു. അമേരിക്കയിൽ സ്വയം പാചകം ചെയ്യുകയും വീട് വൃത്തിയാക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിൽ കഴിഞ്ഞതിനേക്കാൾ കൂടുതൽ ഒഴിവുസമയം ലഭിക്കുന്നുവെന്നായിരുന്നു ആ വ്യക്തിയുടെ അനുഭവം. ഇതിന്&zwj;റെ കാരണം എന്താണെന്ന ചോദ്യമാണ് പൗളയെ ചിന്തിപ്പിച്ചത്.&lt;/p&gt;&lt;h3&gt;&lt;strong&gt;പാചകവും വൃത്തിയാക്കലും&lt;/strong&gt;&lt;/h3&gt;&lt;p&gt;ഇന്ത്യയിലെ പാചക രീതിയാണ് അവർ ആദ്യം ചൂണ്ടിക്കാട്ടിയത്. ദിവസത്തിൽ പല തവണ പുതുതായി ഭക്ഷണം തയ്യാറാക്കേണ്ടി വരുന്നതും വിഭവങ്ങൾ കൂടുതൽ സങ്കീർണമാകുന്നതുമാണ് സമയവും അധ്വാനവും വർധിപ്പിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ഉദാഹരണമായി മസാല ദോശ തയ്യാറാക്കുമ്പോൾ ഉരുളക്കിഴങ്ങ് മസാല, ചട്ണി, സാമ്പാർ, ദോശ എന്നിവ പ്രത്യേകം തയ്യാറാക്കേണ്ടിവരുന്ന കാര്യം അവർ ചൂണ്ടിക്കാട്ടി. വീടിന്&zwj;റെ ശുചീകരണവും ഇന്ത്യയിൽ കൂടുതൽ ബുദ്ധിമുട്ടാണെന്നാണ് പൗളയുടെ അനുഭവം. ന്യൂസിലൻഡിനെ അപേക്ഷിച്ച് ഇന്ത്യയിൽ പൊടിയും അഴുക്കും കൂടുതലായതിനാൽ കൂടുതൽ തവണ വൃത്തിയാക്കേണ്ടിവരുന്നുവെന്നും അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ഗതാഗത സംവിധാനം&lt;/strong&gt;&lt;/h3&gt;&lt;p&gt;വാഹനം ഓടിക്കുന്നതും മറ്റൊരു വലിയ വെല്ലുവിളിയാണെന്ന് പൗള പറയുന്നു. ഗതാഗതക്കുരുക്ക്, റോഡിലെ കുഴികൾ, കാൽനട യാത്രക്കാർ, മൃഗങ്ങൾ, നിയമങ്ങൾ പാലിക്കാത്തതുപോലെ തോന്നുന്ന വാഹനയാത്ര എന്നിവ ഡ്രൈവിങ് കൂടുതൽ ദുഷ്ക്കരവും ഏറെ ക്ഷീണവും ഉണ്ടാക്കുന്നു. വീട്ടുജോലിക്കാരെ ആശ്രയിച്ചാലും ജോലി പൂർണമായും ഒഴിവാകുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ജോലിക്കാരെ കണ്ടെത്തുന്നതിനും കാര്യങ്ങൾ വിശദീകരിക്കുന്നതിനും നിരന്തരം മേൽനോട്ടം വഹിക്കുന്നതിനും സമയം ചെലവഴിക്കേണ്ടിവരുമെന്നാണ് പൗളയുടെ വാദം. പ്രത്യേകിച്ച് ആപ്പുകൾ വഴി ലഭിക്കുന്ന താൽക്കാലിക സഹായികളെ ഓരോ കാര്യവും ആദ്യം മുതൽ പറഞ്ഞു മനസ്സിലാക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;സമ്മിശ്ര പ്രതികരണം&lt;/p&gt;&lt;p&gt;പൗളയുടെ പോസ്റ്റ് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. സൗകര്യങ്ങൾ, ഗതാഗതം, വീട്ടുജോലി, ഭക്ഷണരീതി എന്നിവ ഒരാളുടെ ദൈനംദിന സമയത്തെയും അധ്വാനത്തെയും പലതരത്തിൽ സ്വാധീനിക്കുന്നുവെന്ന് നിരവധി പേരാണ് എഴുതിയത്. 'ഞാൻ ഒരിക്കലും വിദേശത്ത് താമസിച്ചിട്ടില്ല, യാത്ര ചെയ്യുക മാത്രമാണ് ചെയ്തത്. പക്ഷേ ഇവിടെ സ്ഥിരമായി ക്ഷീണിതയാകുന്നത് വളരെ ശരിയാണ്. എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്ന് നിങ്ങളുടെ സമാധാനത്തെ തകർക്കും.' എന്നായിരുന്നു ഒരു കുറിപ്പ്. ട്രാഫിക്കിലെ ചാഞ്ചാട്ടം, ക്യൂ, ബില്ലിംഗ് തർക്കങ്ങൾ, ഔദ്യോഗിക രേഖകൾ നേടുന്നതിനുള്ള ബുദ്ധിമുട്ടുകൾ, പാർക്കിംഗ് വെല്ലുവിളികൾ എന്നിവ ചൂണ്ടിക്കാട്ടിയ മറ്റൊരു ഉപയോക്താവ് ദൈനംദിന ജീവിതത്തിന്റെ പ്രവചനാതീതതയെ കുറിച്ചാണ് സൂചിപ്പിച്ചത്. &quot;കാര്യങ്ങളോട് ഞങ്ങൾക്ക് ഒരു വ്യവസ്ഥാപിത സമീപനമില്ല. അഴിമതിയാണ് ആ കേക്കിന്&zwj;റെ പ്രത്യേകത. അതുകൊണ്ടാണ് ക്ഷീണം,&quot; എന്നായിരുന്നു അദ്ദേഹത്തിന്&zwj;റെ കുറിപ്പ്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/what-makes-daily-life-in-india-so-difficult-new-zealanders-post-goes-viral-articleshow-qilcq6p"/>
        </item>
        <item>
            <title><![CDATA['സ്ത്രീകൾ അബലകളാണെന്നോ?'; കാര്യപ്രാപ്തി തെളിയിക്കാൻ കാമുകി കാറെടുത്തു, പിന്നാലെ അപകടം, നഷ്ടം സംഭവിച്ചത് തനിക്കെന്ന് യുവാവ്; കുറിപ്പ് വൈറൽ]]></title>
            <link>https://www.asianetnews.com/web-specials-magazine/young-man-claims-financial-loss-after-girlfriend-citing-gender-equality-took-his-car-and-met-with-an-accident-articleshow-ua27eo5</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/young-man-claims-financial-loss-after-girlfriend-citing-gender-equality-took-his-car-and-met-with-an-accident-articleshow-ua27eo5</guid>
            <pubDate>Wed, 19 Aug 2026 14:49:31 +0530</pubDate>
            <description><![CDATA[ഡ്രൈവിംഗിലെ ലിംഗസമത്വം തെളിയിക്കാൻ ശ്രമിച്ച മുൻ കാമുകി, കാർ അപകടത്തിൽപ്പെടുത്തി 21,000 രൂപയുടെ നഷ്ടം വരുത്തിവെച്ച അനുഭവം പങ്കുവെക്കുകയാണ് അങ്കിത് പാണ്ഡേ എന്ന യുവാവ്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ കുറിപ്പിൽ, തിരക്കേറിയ റോഡിൽ സ്ത്രീകൾക്ക് ഓടിക്കാൻ കഴിയില്ലെന്ന വാദം തിരുത്താൻ ശ്രമിച്ച കാമുകി ബിഎംഡബ്ല്യു കാറിൽ ഇടിക്കുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0cn2v22m5f1pmqwekv9c8gp,imgname-accident-1787131161666.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഡ്രൈ&lt;/strong&gt;വിംഗിലെ ലിംഗസമത്വത്തെച്ചൊല്ലിയുള്ള വാദപ്രതിവാദം ഒടുവിൽ ചെന്നവസാനിച്ചത് 21,000 രൂപയുടെ വമ്പൻ നഷ്ടപരിഹാരത്തിൽ! തിരക്കേറിയ റോഡിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ കഴിയില്ലെന്ന ധാരണ തിരുത്താൻ ശ്രമിച്ച്, മുൻ കാമുകി വരുത്തിവെച്ച അപകടത്തിൽ നഷ്ടപരിഹാരം നൽകേണ്ടി വന്ന അനുഭവ കഥ പങ്കുവെച്ചിരിക്കുകയാണ് അങ്കിത് പാണ്ഡേ എന്ന യുവാവ്. സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ എക്സിലൂടെയാണ് അങ്കിത് തന്&zwj;റെ കയ്പേറിയതും എന്നാൽ രസകരവുമായ ഈ അനുഭവം തുറന്നെഴുതിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'ദേ കണ്ടോ ലിംഗസമത്വം...'&lt;/strong&gt;&lt;/h2&gt;&lt;p&gt;കോളേജ് പഠനകാലത്താണ് അങ്കിതും കാമുകിയും പരിചയപ്പെടുന്നത്. പഠന ശേഷം ജോലി ലഭിച്ചതോടെ കാമുകി സ്ത്രീസമത്വ ചിന്തകളിൽ കൂടുതൽ സജീവമാകുകയും ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് അങ്കിത് കുറിക്കുന്നു. &quot;എന്തിനും ഏതിനും സ്ത്രീകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും, കഴിയില്ല എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളായി കാര്യങ്ങൾ മാറി&quot; അങ്കിത് കുറിച്ചു. ഒരിക്കൽ കനത്ത ഗതാഗതക്കുരുക്കിലൂടെ കാർ ഓടിച്ചു പോകുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. &quot;സ്ത്രീകൾക്ക് തിരക്കുള്ള റോഡിൽ വണ്ടിയോടിക്കാൻ അറിയില്ലെന്ന് കരുതരുത്, വണ്ടി ഞാൻ ഓടിക്കാം&quot; എന്ന് പറഞ്ഞ് കാമുകി സ്റ്റിയറിംഗ് ഏറ്റെടുത്തു. എന്നാൽ, അല്പദൂരം മുന്നോട്ട് പോയപ്പോഴേക്കും കാർ തൊട്ടുമുന്നിലുണ്ടായിരുന്ന ഒരു ബിഎംഡബ്ല്യു കാറിൽ പോയി ഇടിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;I once paid ₹21,000 because my girlfriend wanted to prove a point about feminism.We met in college.After graduation, she joined JP Morgan and became very vocal about feminism. Almost everything somehow turned into a debate about what women can and cannot do.One day, we&hellip;&lt;/p&gt;&lt;p&gt;&mdash; Ankit Pandey (@iamankitpande) August 18, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;'ബില്ല് അടച്ചത് ഞാൻ...'&lt;/strong&gt;&lt;/h3&gt;&lt;p&gt;ബിഎംഡബ്ല്യു ഉടമ നഷ്ടപരിഹാരമായി 21,000 രൂപ ആവശ്യപ്പെട്ടു. തർക്കം ഒഴിവാക്കാൻ തനിക്ക് ആ പണം നൽകേണ്ടിവന്നെന്നും അങ്കിത് എഴുതുന്നു. വർഷങ്ങൾക്കിപ്പുറം കാമുകി ഉപരിപഠനത്തിനും ജോലിക്കുമായി ഓസ്ട്രേലിയയിലേക്ക് ചേക്കേറുകയും അങ്കിത് ഇന്ത്യയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് ആരംഭിക്കുകയും ചെയ്തു. &quot;ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ 21,000 രൂപ നഷ്ടപ്പെട്ടു എന്നതല്ല രസകരമായ കാര്യം, മറിച്ച് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയും എന്ന് തെളിയിക്കാൻ ശ്രമിച്ച് വരുത്തിവെച്ച ബില്ല് ഒടുവിൽ എനിക്ക് തന്നെ അടക്കേണ്ടി വന്നു എന്നതാണ്&quot; - അങ്കിത് കുറിച്ചു.&lt;/p&gt;&lt;h3&gt;&lt;strong&gt;'അതും ഒരു പാഠം'&lt;/strong&gt;&lt;/h3&gt;&lt;p&gt;അങ്കിതിന്&zwj;റെ കുറിപ്പ് വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. &quot;ചില വാദങ്ങളിൽ ജയിക്കാൻ നിൽക്കാതെ പിന്മാറുന്നതാണ് നല്ലതെന്ന പാഠമാണ് ആ 21,000 രൂപയേക്കാൾ വിലയേറിയത്&quot; എന്ന് ഒരാൾ കുറിച്ചപ്പോൾ, &quot;മറ്റൊരാളുടെ ചെലവിൽ സ്വന്തം വാദം ശരിയാണെന്ന് വരുത്തിത്തീർക്കുന്നതാണ് ഏറ്റവും വലിയ ആഡംബരം&quot; എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. സമത്വത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും ബില്ല് കൈയ്യിൽ കിട്ടുമ്പോൾ ആ സമത്വം അവസാനിക്കുകയാണോ? തുക പകുതി വീതിക്കുകയായിരുന്നു കാമുകി ചെയ്യേണ്ടിയിരുന്നതെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/young-man-claims-financial-loss-after-girlfriend-citing-gender-equality-took-his-car-and-met-with-an-accident-articleshow-ua27eo5"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ, അമേരിക്കയിലാണെങ്കിൽ ആയിരക്കണക്കിന് ഡോളർ വേണമെന്ന് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/american-tourist-praises-free-treatment-at-rural-hospital-in-odisha-viral-video-articleshow-vfu2rd3</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/american-tourist-praises-free-treatment-at-rural-hospital-in-odisha-viral-video-articleshow-vfu2rd3</guid>
            <pubDate>Tue, 18 Aug 2026 19:59:52 +0530</pubDate>
            <description><![CDATA[&lt;p&gt;അമേരിക്കയിലായിരുന്നെങ്കിൽ ഒരു ഐ.വി ബാഗിനും മരുന്നുകൾക്കുമായി താൻ ആയിരക്കണക്കിന് ഡോളർ നൽകേണ്ടി വരുമായിരുന്നു. എന്നാൽ ഒഡീഷയിലെ ഈ സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് ഒന്നും നൽകാതെ തന്നെ സൗജന്യമായി ചികിത്സ ലഭിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0aeg2wsjw06d4ncj01p8x2b,imgname-new-project---2026-08-18t181355.503-1787057146777.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒഡീഷയിലെ ഒരു സാധാരണ ​ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിച്ചതിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ വിനോദസഞ്ചാരിയായ മൈക്ക്. ഇന്ത്യയിലെത്തി അഞ്ചാം നാളാണ് മൈക്കിന് ശാരീരിക അസ്വസ്ഥതകളുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ ആശുപത്രി ആയതിനാൽ സൗജന്യമായി മികച്ച ചികിത്സ ലഭിക്കുകയും ചെയ്തു. 'അമേരിക്കൻ ഹോസ്പിറ്റലൈസ്ഡ് ഇൻ ഇന്ത്യ' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്.&lt;/p&gt;&lt;p&gt;ഒഡീഷയിലൂടെ യാത്ര ചെയ്യുകയായിരുന്ന മൈക്കിന് അവിടുത്തെ രുചികരമായ ഭക്ഷണം അധികമായി കഴിച്ചതിനെ തുടർന്നാണത്രെ അസ്വസ്ഥത അനുഭവപ്പെട്ടത്. 12 മണിക്കൂറിലധികം നേരം തുടർച്ചയായി ഛർദ്ദിലുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് ഫുഡ് പോയിസണിംഗ് അല്ലെന്നും, രുചികരമായ ഭക്ഷണം അധികമായി കഴിച്ചുപോയതാണെന്നും മൈക്ക് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് ഐ.വി ഫ്ലൂയിഡുകൾ, ഛർദ്ദിക്കുള്ള മരുന്നുകൾ, ഇൻജക്ഷനുകൾ എന്നിവ നൽകി.&lt;/p&gt;&lt;p&gt;അമേരിക്കയിലെ ഉയർന്ന ചികിത്സാ ചെലവുകളുമായി മൈക്ക് ഇന്ത്യയെ താരതമ്യം ചെയ്യുന്നതും കാണാം. അമേരിക്കയിലായിരുന്നെങ്കിൽ ഒരു ഐ.വി ബാഗിനും മരുന്നുകൾക്കുമായി താൻ ആയിരക്കണക്കിന് ഡോളർ നൽകേണ്ടി വരുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒഡീഷയിലെ ഈ സർക്കാർ ആശുപത്രിയിൽ നിന്ന് തനിക്ക് ഒന്നും നൽകാതെ തന്നെ സൗജന്യമായി ചികിത്സ ലഭിച്ച കാര്യവും മൈക്ക് പറഞ്ഞു. 'ഈ സോഷ്യലിസ്റ്റുകൾ എന്നോട് ഒരു സെന്റ് പോലും ഈടാക്കിയില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'ഇപ്പോൾ 100% സുഖമായിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Mike Noone Visuals (@mikenoonevisuals)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സൗജന്യ ചികിത്സ എത്ര നല്ല കാര്യമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ, ഇന്ത്യൻ ഭക്ഷണം വയറിന് പിടിക്കാനായി 'തുടക്കത്തിൽ പഴങ്ങളും തൈരും കഴിച്ച് വയറിനെ പാകപ്പെടുത്തുക, എരിവ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക' എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ചിലർ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/american-tourist-praises-free-treatment-at-rural-hospital-in-odisha-viral-video-articleshow-vfu2rd3"/>
        </item>
        <item>
            <title><![CDATA[ജോലിയിൽ കയറി വെറും 6 -ാം മണിക്കൂറിൽ രാജിവെച്ച് ജീവനക്കാരൻ; കാരണം ഇത്]]></title>
            <link>https://www.asianetnews.com/web-specials-magazine/fresh-hire-resigned-six-hours-into-the-job-viral-post-articleshow-xx84h5s</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/fresh-hire-resigned-six-hours-into-the-job-viral-post-articleshow-xx84h5s</guid>
            <pubDate>Thu, 20 Aug 2026 22:30:43 +0530</pubDate>
            <description><![CDATA[&lt;p&gt;വെറും ആറ് മണിക്കൂർ മാത്രമാണ് അയാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു' എന്നായിരുന്നു മറുപടി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0g1vgage0rr69vyxf96dwjd,imgname-new-project---2026-08-20t222511.151-1787245216080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജോലിയിൽ പ്രവേശിച്ച് വെറും ആറ് മണിക്കൂറിനുള്ളിൽ ജോലിയുപേക്ഷിച്ച് ജീവനക്കാരൻ. ഡെൽഹി ആസ്ഥാനമായുള്ള 'ഹയറിംഗ് ഇൻസൈഡർ' സ്ഥാപകൻ ഹർഷിത് ശ്രീവാസ്തവയാണ് ലിങ്ക്ഡ്ഇനിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹപ്രവർത്തകൻ കമ്പനിയിൽ രാജിക്കത്ത് നൽകി. നിങ്ങൾക്ക് പകരം ഒരാളെ കണ്ടെത്തി ജോലിയിൽ ട്രെയിനിം​ഗ് നൽകിയ ശേഷം പിരിഞ്ഞുപോകാമെന്ന് മാനേജർ ആവശ്യപ്പെട്ടു. അങ്ങനെ കണ്ടെത്തിയ ആളാണ് ആറ് മണിക്കൂറിനുള്ളിൽ പിരിഞ്ഞുപോയതെന്ന് പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;രാജിക്കത്ത് കൊടുത്ത ജീവനക്കാരൻ ഇന്റർവ്യൂ നടത്തിയാണ് തനിക്ക് പകരം പുതിയൊരാളെ തിരഞ്ഞെടുത്തത്. പുതിയ ജീവനക്കാരന്റെ ആദ്യത്തെ ദിവസം തന്നെ പഴയ ജീവനക്കാരൻ കമ്പനിയുടെ പ്രവർത്തനരീതികളും പ്രൊജക്ടുകളും ഡെഡ്&zwnj;ലൈനുകളും ഒക്കെ പറഞ്ഞുകൊടുത്തു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളേക്കാൾ അധികം ബുദ്ധിമുട്ടുണ്ട് ജോലിക്ക് എന്ന് പഴയ ജീവനക്കാരൻ പുതിയയാളോട് തുറന്ന് പറയുകയും ചെയ്തു. ഇത്രയധികം ഉത്തരവാദിത്തങ്ങളും ജോലിയിലെ ശരിക്കുമുള്ള സമ്മർദ്ദവും കണ്ട പുതിയ ജീവനക്കാരൻ ഭയന്നുപോയി. താൻ ഇന്റർവ്യൂവിൽ വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അയാൾ, വൈകുന്നേരമായപ്പോഴേക്കും മാനേജറുടെ അടുത്ത് ചെന്ന് രാജി സമർപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വെറും ആറ് മണിക്കൂർ മാത്രമാണ് അയാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു' എന്നായിരുന്നു മറുപടി.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എന്നാൽ, കമ്പനിയുടെ യഥാർത്ഥ ജോലിയും തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നതാണ് പുതുതായി ജോലിക്കെത്തിയ യുവാവ് ആറ് മണിക്കൂറിൽ രാജി വച്ചുപോകാൻ കാരണമായത് എന്ന് ഹർഷിത് ശ്രീവാസ്തവ പറയുന്നു. ജോലിക്കായി നൽകുന്ന തെറ്റായ വാഗ്ദാനങ്ങൾ കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ജീവനക്കാരൻ കൂടി രാജി വെച്ച് പോയതോടെ, ജോലികൾ ചെയ്യാൻ ആളില്ലാതെ വന്നു. അങ്ങനെ, പഴയ ജീവനക്കാരനോട് തന്നെ കമ്പനിയിൽ കുറച്ചു നാളും കൂടി തുടരാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ.&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് പോസ്റ്റിന് കമൻ&zwnj;റുകൾ നൽകിയത്. എപ്പോഴും ഇന്റർവ്യൂവിൽ തന്നെ ജോലിയുടെ യഥാർത്ഥ സ്വഭാവം ആളുകളെ അറിയിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/fresh-hire-resigned-six-hours-into-the-job-viral-post-articleshow-xx84h5s"/>
        </item>
        <item>
            <title><![CDATA[1 കോടി ശമ്പളം കിട്ടുന്ന ജോലിയുപേക്ഷിച്ചു, കരിയർ തന്നെ മാറ്റി 23 -കാരി, കാരണം സ്വന്തം ബിസിനസെന്ന മോഹം]]></title>
            <link>https://www.asianetnews.com/web-specials-magazine/23-year-old-sofia-jiang-quit-dream-job-at-morgan-stanley-for-fashion-tech-articleshow-y6cvf6x</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/23-year-old-sofia-jiang-quit-dream-job-at-morgan-stanley-for-fashion-tech-articleshow-y6cvf6x</guid>
            <pubDate>Tue, 18 Aug 2026 16:44:46 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായിരുന്നു സോഫിയയുടെ ആ​ഗ്രഹം. പക്ഷേ ജോലിയിൽ പ്രവേശിച്ചതോടെ,സ്വന്തമായി ബിസിനസുണ്ടാക്കാൻ ഈ ജോലി തന്നെ പഠിപ്പിക്കില്ലെന്ന് സോഫിയയ്ക്ക് ബോധ്യപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8n80bhr9e7e3n0bw6pp0jzg,imgname-new-project--27--1761649634872.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോർഗൻ സ്റ്റാൻലിയിലെ ആരും കൊതിക്കുന്ന, ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫാഷൻ ടെക് സ്റ്റാർട്ടപ്പിലേക്ക് തിരിഞ്ഞ സോഫിയ ജിയാങ് എന്ന 23 -കാരിയുടെ അനുഭവമാണിത്. നല്ല ശമ്പളമുള്ള ജോലിയുപേക്ഷിച്ച് ഏറെ ഇഷ്ടമുള്ളതെങ്കിലും മറ്റൊരു മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്നത് അല്പം റിസ്കാണല്ലേ? എന്നാൽ, റിസ്കെടുക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത് എന്നാണല്ലോ? ജോലിക്ക് കയറി വെറും നാലു മാസത്തിനകമാണ് യുവതി ഫാഷൻ ടെക് സ്റ്റാർട്ടപ്പിലേക്ക് തിരിഞ്ഞത്.&lt;/p&gt;&lt;p&gt;ജോജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസും ഗ്ലോബൽ അഫയേഴ്സും പഠിച്ചിറങ്ങിയ സോഫിയയെ ഇൻവെസ്റ്റ്മെന്റ് ബാങ്കിം​ഗായിരുന്നു ആകർഷിച്ചത്. കോളേജിൽ പഠിക്കുമ്പോൾ തന്നെ മോർഗൻ സ്റ്റാൻലിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയും ബിരുദപഠനത്തിനു മുൻപ് തന്നെ അവിടെ ഫുൾടൈം ജോലി നേടുകയും ചെയ്തു. എന്നാൽ, സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനായിരുന്നു സോഫിയയുടെ ആ​ഗ്രഹം. പക്ഷേ ജോലിയിൽ പ്രവേശിച്ചതോടെ,സ്വന്തമായി ബിസിനസുണ്ടാക്കാൻ ഈ ജോലി തന്നെ പഠിപ്പിക്കില്ലെന്ന് സോഫിയയ്ക്ക് ബോധ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;strong&gt;മോർഗൻ സ്റ്റാൻലി വിടാൻ കാരണം?&lt;/strong&gt;&lt;/p&gt;&lt;p&gt;അതിനിടെ ഇന്റേൺഷിപ്പ് കാലത്താണ് സോഫിയയിൽ ഒരു ബിസിനസ് എന്ന ആശയം ഉണ്ടാകുന്നത്. സ്റ്റൈലിഷും എന്നാൽ ഡ്രൈ ക്ലീനിങ് ആവശ്യമില്ലാത്തതുമായ, താങ്ങാനാവുന്ന വിലയിലുള്ള വസ്ത്രങ്ങൾ കണ്ടെത്താൻ അവർ ബുദ്ധിമുട്ടിയിരുന്നു. ഈ അനുഭവമാണ് 'SofSet' എന്ന സ്വന്തമായൊരു ഡ്രസ് ബ്രാൻഡെന്ന ആശയത്തിലേക്ക് അവരെ നയിച്ചത്. അതോടൊപ്പം തന്നെ ജോർജ്ടൗണിലെ വിദ്യാർത്ഥി ജീവിതവും പിന്നീട് ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗിലെ അനുഭവങ്ങളുമെല്ലാം ടിക്ടോക്കിൽ പങ്കുവെക്കാനും തുടങ്ങി. ഈ വീഡിയോകളിൽ ചിലതെല്ലാം നന്നായി ശ്രദ്ധിക്കപ്പെട്ടു. ഫോളോവേഴ്സ് കൂടി.&lt;/p&gt;&lt;p&gt;കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത ഒരു ജോലി ഉപേക്ഷിക്കുന്നത് മണ്ടത്തരവും വലിയ റിസ്കുമാണെന്ന് തോന്നിയതായി സോഫിയ പറയുന്നു. അതേസമയം, വർഷങ്ങളോളം അവിടെ തുടർന്നാൽ കരിയർ മാറ്റുക കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് സോഫിയ ഭയന്നു. അങ്ങനെ സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം സ്വന്തം ആഗ്രഹങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ട് പോകാൻ തീരുമാനിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;അടുത്ത ജോലി&lt;/strong&gt;&lt;/p&gt;&lt;p&gt;ബാങ്കിംഗിന് പുറത്തും സോഫിയ ബന്ധങ്ങളുണ്ടാക്കിയിരുന്നു. ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ച സമയത്ത്, ഫൗണ്ടറായ സുഹൃത്ത് ചെറിയൊരു വെഞ്ച്വർ ക്യാപിറ്റൽ ബാക്ക്ഡ് സ്റ്റാർട്ടപ്പിൽ മാർക്കറ്റിംഗ് റോൾ വാഗ്ദാനം ചെയ്തു. മൂന്നോ നാലോ മാസം അവിടെ ജോലി ചെയ്തു. ചെറിയൊരു ടീമിനൊപ്പം പ്രവർത്തിക്കാനും മാർക്കറ്റിംഗ്, ബ്രാൻഡ് ബിൽഡിംഗ് എന്നിവയിൽ എക്സ്പീരിയന്&zwj;സ് നേടാനും ഈ അവസരം സഹായിച്ചു.&lt;/p&gt;&lt;p&gt;തുടർന്ന് ഫാഷൻ ടെക് ഇൻഡസ്ട്രിയിലെ ജീവനക്കാർ, റിക്രൂട്ടർമാർ, സിഇഒമാർ, നിക്ഷേപകർ എന്നിവർക്ക് തുടർച്ചയായി കോൾഡ് ഇമെയിലുകൾ അയച്ചു. ഒന്നോ രണ്ടോ വാചകങ്ങളിൽ തന്റെ പശ്ചാത്തലം വിശദീകരിക്കുകയും തന്റെ കഴിവെന്താണ് എന്നും &zwnj;വ്യക്തമാക്കുകയാണ് ചെയ്തത്. ഈ ഇമെയിലുകളിൽ ഒന്ന് ഫാഷൻ ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ എച്ച്ആർ ടീമുമായുള്ള പരിചയത്തിലെത്തി. അത് കമ്പനിയുടെ സിഇഒയുമായി ബന്ധപ്പെടാൻ വഴിയൊരുക്കുകയും ഒടുവിൽ അവർക്ക് ജോലി ലഭിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;നിലവിൽ ഫുൾടൈമായി ഫാഷൻ ടെക് രംഗത്ത് ജോലി ചെയ്യുന്ന സോഫിയ, ഒപ്പം സ്വന്തം ബ്രാൻഡായ SofSet ഉം വളർത്തിയെടുക്കുന്നുണ്ട്. എന്നാൽ, മോർ​ഗൻ സ്റ്റാലിയിലെ ശമ്പളം $110,000 (1,05,24,970) ആയിരുന്നു. ഇപ്പോൾ കിട്ടുന്ന ശമ്പളം വളരെ കുറവാണ്. എങ്കിലും താൻ ആഗ്രഹിക്കുന്ന കരിയറും ബിസിനസും കെട്ടിപ്പടുക്കാൻ ഈ അനുഭവം സഹായിക്കുമെന്നാണ് സോഫിയയുടെ വിശ്വാസം.&lt;/p&gt;]]></content:encoded>
            <category>web-specials-magazine</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/23-year-old-sofia-jiang-quit-dream-job-at-morgan-stanley-for-fashion-tech-articleshow-y6cvf6x"/>
        </item>
    </channel>
</rss>
