<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 19 Jun 2026 08:07:33 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്']]></title>
            <link>https://www.asianetnews.com/web-technology/youtube-ceo-neal-mohan-no-screen-rule-for-his-own-kids-in-home-revealed-articleshow-13vtgnn</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/youtube-ceo-neal-mohan-no-screen-rule-for-his-own-kids-in-home-revealed-articleshow-13vtgnn</guid>
            <pubDate>Wed, 17 Dec 2025 00:42:06 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വന്തം കുട്ടികളെ യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് വെളിപ്പെടുത്തി യൂട്യൂബ് സിഇഒ നീൽ മോഹൻ. വീട്ടിൽ സ്ക്രീൻ സമയം സംബന്ധിച്ച് കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും നീലിന്റെ വെളിപ്പെടുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8b9s4sat0arejqybs7sxypr,imgname-youube-1761315951402.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇക്കാലത്ത് കുട്ടികളുടെ കൈകളിൽ നിന്ന് മൊബൈൽ ഫോണുകൾ തിരികെ ലഭിക്കുക എന്നത് പല മാതാപിതാക്കളെ സംബന്ധിച്ചും ഒരു യുദ്ധം ജയിക്കുന്നതിന് തുല്യമായിരിക്കും. കുട്ടികൾ മണിക്കൂറുകളോളം യൂട്യൂബ് വീഡിയോകൾ കാണാനായി ചെലവഴിക്കുന്നു. എന്നാൽ ലോകം മുഴുവൻ കാണുന്ന ജനപ്രിയ പ്ലാറ്റ്&zwnj;ഫോമായ യൂട്യൂബിന് പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ സ്വന്തം കുട്ടികളെ അത് സ്വതന്ത്രമായി കാണാൻ അനുവദിക്കുന്നില്ലെന്ന കാര്യം നിങ്ങൾക്ക് അറിയാമോ?&lt;/p&gt;&lt;p&gt;ലോകമെമ്പാടുമുള്ള കുട്ടികളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന യൂട്യൂബിന്റെ മേധാവിയായ നീൽ മോഹൻ സ്വന്തം കുട്ടികളെ യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും, സോഷ്യൽ മീഡിയ സ്&zwnj;ക്രീനുകളിൽ നിന്നുമൊക്കെ അകറ്റി നിർത്തുന്നു. ടൈം മാഗസിന്റെ &quot;സിഇഒ ഓഫ് ദി ഇയർ&quot; ആയി തിരഞ്ഞെടുക്കപ്പെട്ട നീൽ മോഹൻ, തന്&zwj;റെ വീട്ടിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. താനും ഭാര്യ ഹേമ മോഹനും തങ്ങളുടെ മൂന്ന് കുട്ടികളുടെ മീഡിയ പ്ലാറ്റ്&zwnj;ഫോം ഉപയോഗം നിയന്ത്രിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്&zwj;റെ വെളിപ്പെടുത്തൽ.&lt;/p&gt;&lt;p&gt;അൺലിമിറ്റഡ് ഫ്രീഡം കുട്ടികൾക്ക് അപകടകരമാകുമെന്ന് യൂട്യൂബ് സിഇഒ നീൽ മോഹൻ വിശ്വസിക്കുന്നു. നീൽ മോഹന്റെ വീട്ടിലെ &quot;നോ-സ്ക്രീൻ&quot; ഫോർമുല അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്&zwj;ത്. നീൽ മോഹൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും രക്ഷാകർതൃത്വത്തെക്കുറിച്ചും ടൈം മാഗസിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. തന്റെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 2023 ൽ സിഇഒ ആകുകയും അടുത്തിടെ ടൈം മാഗസിന്റെ 2025 ലെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മോഹൻ, തന്റെ വീട്ടിൽ സ്&zwnj;ക്രീൻ സമയം സംബന്ധിച്ച് ദൈനംദിന നിയമങ്ങൾ നടപ്പിലാക്കിതായി തുറന്നു പറഞ്ഞു.&lt;/p&gt;&lt;p&gt;താനും ഭാര്യയും തങ്ങളുടെ കുട്ടികൾ യൂട്യൂബിലും മറ്റ് പ്ലാറ്റ്&zwnj;ഫോമുകളിലും എത്ര സമയം ചെലവഴിക്കുന്നു എന്നതിന് വ്യക്തമായ പരിധികൾ നിശ്ചയിക്കുന്നുണ്ട്. അദ്ദേഹത്തിനും ഭാര്യ ഹേമ മോഹനും മൂന്ന് കുട്ടികൾ ആണുള്ളത്. രണ്ട് ആൺമക്കളും ഒരു മകളും. പ്രവൃത്തി ദിവസങ്ങളിൽ, വീട്ടിലെ നിയമങ്ങൾ കൂടുതൽ കർശനമാണ്. പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് സ്ക്രീൻ സമയം നൽകുന്ന കാര്യത്തിൽ വീട്ടിൽ കർശനമായ നിയമങ്ങളുണ്ട്. അതേസമയം വാരാന്ത്യങ്ങളിൽ കുറച്ചുകൂടി സ്വാതന്ത്ര്യം നൽകും. രക്ഷാകർതൃത്വത്തിൽ പൂർണത സാധ്യമല്ലെന്നും, എന്നാൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണ് എന്നും നീൽ മോഹൻ സമ്മതിക്കുന്നു.&lt;/p&gt;&lt;p&gt;നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം മാതാപിതാക്കൾക്ക് അവരുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ അവരുടെ കുട്ടികൾക്കുവേണ്ടി പ്ലാറ്റ്&zwnj;ഫോം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി ഒരു സ്വതന്ത്ര ആപ്പ് തുടങ്ങിയ ആദ്യ പ്ലാറ്റ്&zwnj;ഫോം യൂട്യൂബ് ആണെന്നും 10 വർഷം മുമ്പ് യൂട്യൂബ് കിഡ്&zwnj;സ് ആപ്പ് ആരംഭിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അതേസമയം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്&zwnj;ട്രേലിയ മാറിയതിന്&zwj;റെ പശ്ചാത്തലത്തിലാണ് യൂട്യൂബ് മേധാവിയുടെ പ്രസ്&zwj;താവന ശ്രദ്ധേയമാകുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/web-technology/youtube-ceo-neal-mohan-no-screen-rule-for-his-own-kids-in-home-revealed-articleshow-13vtgnn"/>
        </item>
        <item>
            <title><![CDATA[ഈ ഫോണുകളിൽ ഇനി രണ്ട് വാട്‍സാപ്പ് ഉപയോഗിക്കാം; കാത്തിരുന്ന ഫീച്ചർ എത്തി]]></title>
            <link>https://www.asianetnews.com/web-technology/whatsapp-multi-account-on-iphone-articleshow-1wgsf60</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/whatsapp-multi-account-on-iphone-articleshow-1wgsf60</guid>
            <pubDate>Tue, 09 Jun 2026 09:31:11 +0530</pubDate>
            <description><![CDATA[&lt;p&gt;ജനപ്രിയ മെസേജിംഗ് പ്ലാറ്റ്&zwnj;ഫോമായ വാട്&zwj;സാപ്പ് ഐഫോൺ ഉപയോക്താക്കൾക്കായി മൾട്ടി-അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചു. ഒരേ ഐഫോണിൽ രണ്ട് വ്യത്യസ്&zwj;ത വാട്&zwj;സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഇത് സഹായിക്കുന്നു, വ്യക്തിപരവും തൊഴിൽപരവുമായ ചാറ്റുകൾ എളുപ്പത്തിൽ വേർതിരിക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krzyw1d6djw3t8gaj24mdngp,imgname-whatsapp--3--1779189024166.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ജ&lt;/strong&gt;നപ്രിയ മെസേജിംഗ് പ്ലാറ്റ്&zwnj;ഫോമായ വാട്&zwj;സാപ്പ് ഐഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച മൾട്ടി-അക്കൗണ്ട് ഫീച്ചർ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഒരേ ഐഫോണിൽ രണ്ട് വ്യത്യസ്&zwj;ത വാട്&zwj;സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഈ സൗകര്യം അനുവദിക്കുന്നു. ഇതിലൂടെ വ്യക്തിപരമായ ആശയവിനിമയങ്ങളും ജോലി സംബന്ധമായ ചാറ്റുകളും ഒരേ ആപ്പിൽ തന്നെ വേർതിരിച്ച് കൈകാര്യം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.&lt;/p&gt;&lt;p&gt;ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്&zwj;സാപ്പ് ഫോർ iOS പതിപ്പ് 26.22.76 വഴിയാണ് ഈ സൗകര്യം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി ഈ ഫീച്ചർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. ഇപ്പോൾ ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിലൂടെ കൂടുതൽ ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുന്നുവെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ഇതുവരെ ഒരേ ഐഫോണിൽ രണ്ട് വാട്&zwj;സാപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആഗ്രഹിച്ചിരുന്നവർ വാട്&zwj;സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുകയോ രണ്ടാമത്തെ സ്മാർട്ട്ഫോൺ ആശ്രയിക്കുകയോ ചെയ്യണമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തോടെ ഇത്തരം ബദൽ മാർഗങ്ങളുടെ ആവശ്യം കുറയുമെന്ന് വിലയിരുത്തപ്പെടുന്നു. വാട്&zwj;സാപ്പിന്&zwj;റെ അക്കൗണ്ട് മാനേജ്മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേർക്കാൻ കഴിയുക. മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനോ, QR കോഡ് സ്&zwj;കാൻ ചെയ്ത് ലിങ്ക്ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കൾക്ക് അവസരമുണ്ട്. ക്രമീകരണം പൂർത്തിയായ ശേഷം അക്കൗണ്ടുകൾക്കിടയിൽ മാറാൻ വീണ്ടും ലോഗിൻ ചെയ്യേണ്ടതില്ല.&lt;/p&gt;&lt;p&gt;റിപ്പോർട്ട് പ്രകാരം, ആപ്പിലെ 'യു' (You) ടാബിൽ ദീർഘനേരം അമർത്തുന്നതിലൂടെ അക്കൗണ്ടുകൾ വേഗത്തിൽ മാറ്റാൻ കഴിയും. അതേസമയം, ടാബിൽ സാധാരണയായി ടാപ്പ് ചെയ്താൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും പട്ടിക കാണാൻ സാധിക്കും. നിലവിൽ iOS പ്ലാറ്റ്&zwnj;ഫോമിൽ രണ്ട് അക്കൗണ്ടുകൾ വരെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ അക്കൗണ്ടിലെയും സന്ദേശങ്ങൾ, അറിയിപ്പുകൾ, ക്രമീകരണങ്ങൾ എന്നിവ പരസ്&zwj;പരം വേർതിരിച്ചാണ് നിലനിൽക്കുക. അതിനാൽ സ്വകാര്യവും ഔദ്യോഗികവുമായ ആശയവിനിമയങ്ങൾ ഒരേ ഉപകരണത്തിൽ കൂടുതൽ സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. ഐഫോൺ ഉപയോക്താക്കൾക്കിടയിൽ ഏറെ നാളായി കാത്തിരുന്ന ഈ സൗകര്യം വ്യാപകമായി ലഭ്യമാകുന്നതോടെ വാട്&zwj;സാപ്പിന്&zwj;റെ ഉപയോഗാനുഭവം കൂടുതൽ മെച്ചപ്പെടും എന്നാണ് വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-technology/whatsapp-multi-account-on-iphone-articleshow-1wgsf60"/>
        </item>
        <item>
            <title><![CDATA[ചാറ്റ്ജിപിടിയും ജെമിനിയുമൊക്കെ ആയുധങ്ങൾ! ഇറാന്‍റെ സൈബർ യുദ്ധം ഇങ്ങനെ]]></title>
            <link>https://www.asianetnews.com/web-technology/iran-ai-cyber-warfare-with-gemini-and-chatgpt-articleshow-3bucufx</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/iran-ai-cyber-warfare-with-gemini-and-chatgpt-articleshow-3bucufx</guid>
            <pubDate>Tue, 02 Jun 2026 08:34:08 +0530</pubDate>
            <description><![CDATA[അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾക്കും തെറ്റായ വിവര പ്രചാരണങ്ങൾക്കുമായി ഇറാൻ ചാറ്റ്ജിപിടി പോലുള്ള പാശ്ചാത്യ എഐ മോഡലുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. സൈബർ ആക്രമണങ്ങൾ കൂടാതെ, യുദ്ധഭൂമിയിലെ തീരുമാനങ്ങൾ വേഗത്തിലാക്കാനും ഡ്രോൺ മാർഗനിർദേശ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഇറാൻ എഐ ഉപയോഗിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j6hjqnrngdzscwn7jc33z76g,imgname-gettyimages-1706985510.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ടെ&lt;/strong&gt;ഹ്റാനും വാഷിങ്ടണും തമ്മിലുള്ള ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ അമേരിക്കയുടെ ഉപരോധങ്ങളും മറ്റ് സമ്മർദ്ദനടപടികളും തുടരുന്ന സാഹചര്യത്തിൽ സൈബർ യുദ്ധത്തിലും അമേരിക്കൻ വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളിലും ഇറാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കയെയും ഇസ്രായേലിനെയും ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും തെറ്റായ വിവര പ്രചാരണങ്ങൾക്കും ഇറാൻ ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ പാശ്ചാത്യ എഐ മോഡലുകൾ ഉപയോഗിക്കുന്നതായി ഫിനാൻഷ്യൽ ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;ഇറാനിയൻ ഹാക്കർമാർ എഐയുടെ സഹായത്തോടെ മാൽവെയർ വികസിപ്പിക്കാനും ഹീബ്രു, അറബിക് ഭാഷകളിൽ ഫിഷിംഗ് സന്ദേശങ്ങൾ തയ്യാറാക്കാനും ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ വ്യാജ ഓൺലൈൻ വ്യക്തിത്വങ്ങൾ സൃഷ്ടിച്ച് വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും ഇവർ എഐ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ ആദ്യം സാധാരണ സംഭാഷണങ്ങളിലൂടെ വിശ്വാസം നേടിയ ശേഷം ദോഷകരമായ ലിങ്കുകളോ വിവരാവശ്യങ്ങളോ പങ്കുവയ്ക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇസ്രായേലിൽ അടുത്തിടെ ഫിഷിംഗ് ഇമെയിലുകളുടെയും സന്ദേശങ്ങളുടെയും വ്യാപനം വർധിച്ചതായും ചില സന്ദേശങ്ങളിൽ ഇറാനിയൻ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ ക്ഷണിക്കുന്ന ഉള്ളടക്കമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതിദിനം അഞ്ച് ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്നതായി യുഎഇ അറിയിച്ചിട്ടുണ്ട്. ഇതിൽ ചില ആക്രമണങ്ങൾ എഐ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയതാണെന്ന വിലയിരുത്തലും പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;ടെക്ക് കമ്പനികളും ഈ ഭീഷണിയെ ഗൗരവത്തോടെ കാണുന്നുണ്ട്. ഗൂഗിളിന്റെ കണ്ടെത്തലുകൾ പ്രകാരം, ഇറാനുമായി ബന്ധമുള്ള എപിടി42 (APT42) എന്ന ഹാക്കർ സംഘം ജെമിനി എഐ ഉപയോഗിച്ച് വിവിധ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ എഫ്-35 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;സൈബർ ആക്രമണങ്ങൾക്ക് പുറമെ, യുദ്ധഭൂമിയിലെ തീരുമാനമെടുക്കൽ വേഗത്തിലാക്കാനും ഡ്രോൺ മാർഗനിർദേശ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുമാണ് ഇറാൻ എഐ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, എഐ ഉപയോഗിച്ച് വിദേശ സൈനിക പഠനങ്ങളും ഗവേഷണങ്ങളും അതിവേഗം വിവർത്തനം ചെയ്ത് വിശകലനം ചെയ്യാനും കഴിയുന്നുണ്ട്.&lt;/p&gt;&lt;p&gt;പ്രചാരണ രംഗത്തും എഐയ്ക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്നതും ഇറാന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നതുമായ എഐ സൃഷ്ടിച്ച വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ യുദ്ധരംഗത്തും സൈബർ സുരക്ഷാ മേഖലയിലും എഐയുടെ സ്വാധീനം വേഗത്തിൽ വർധിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/iran-ai-cyber-warfare-with-gemini-and-chatgpt-articleshow-3bucufx"/>
        </item>
        <item>
            <title><![CDATA[ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്, എഐ സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/web-technology/ai-will-widen-the-gap-between-rich-and-poor-countries-report-articleshow-3vg2qsn</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/ai-will-widen-the-gap-between-rich-and-poor-countries-report-articleshow-3vg2qsn</guid>
            <pubDate>Fri, 23 Jan 2026 17:38:45 +0530</pubDate>
            <description><![CDATA[&lt;p&gt;വികസിത രാജ്യങ്ങൾ ഉൽപ്പാദനക്ഷമതയ്ക്ക് എഐ ഉപയോഗിക്കുമ്പോൾ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആഗോള സാമ്പത്തിക അന്തരം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0rchrp5sg3wxa4bv85j5pvq,imgname-ai-jobs-2025-1753165128389.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആമസോണും ഗൂഗിളും പിന്തുണയ്ക്കുന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപിക് ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കുകയാണ്. ഇതിനിടെ ആശങ്കാജനകമായ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. എഐയുടെ നേട്ടങ്ങൾ സമ്പന്ന രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഇത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ പിന്നിലാക്കുന്നതിന്&zwj;റെ ഗുരുതരമായ അപകടസാധ്യതയിലേക്ക് നയിക്കുമെന്നും ആന്ത്രോപിക്കിന്&zwj;റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങൾ തൊഴിൽ ഉൽപ്പാദനക്ഷമതയ്ക്കായി എഐ ഉപയോഗിക്കുമ്പോൾ വികസ്വര രാജ്യങ്ങൾ ഇപ്പോഴും വിദ്യാഭ്യാസ ഉപയോഗങ്ങളിൽ മാത്രമായി എഐ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഈ റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;p&gt;സമ്പന്ന രാജ്യങ്ങൾക്ക് നൂതനമായ എഐ സാങ്കേതികവിദ്യകൾ സ്വന്തമാക്കാനായി പണം മുടക്കാനുള്ള കഴിവ് കൂടുതലാണെന്നാണെന്നും റിപ്പോർട്ട് പറയുന്നു. ഇത് സൂചിപ്പിക്കുന്നത് ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ വികസിത രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ, ദരിദ്ര രാജ്യങ്ങൾക്ക് മത്സരിക്കുക അസാധ്യമാകും എന്നാണ്.&lt;/p&gt;&lt;h2&gt;ഡാറ്റകൾ എന്താണ് പറയുന്നത്?&lt;/h2&gt;&lt;p&gt;ആന്ത്രോപിക് അതിന്&zwj;റെ ക്ലൗഡ് ചാറ്റ്ബോട്ടുമായുള്ള ഒരുദശലക്ഷത്തിലധികം ഇടപെടലുകൾ വിശകലനം ചെയ്തു. അതിൽ സൗജന്യ ഉപയോക്താക്കൾ, പണമടച്ചുള്ള സബ്&zwnj;സ്&zwnj;ക്രൈബർമാർ, എന്റർപ്രൈസ് ക്ലയന്റുകൾ എന്നിവ ഉൾപ്പെടുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ നിലവിൽ സൗജന്യ എഐ ആക്&zwnj;സസിനെ ആശ്രയിക്കുകയും അടിസ്ഥാന വിദ്യാഭ്യാസത്തിനായി അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനം കണ്ടെത്തി. ഇതിനു വിപരീതമായി യുഎസ്, യുകെ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ, സങ്കീർണ്ണമായ സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയറിംഗ്, വ്യക്തിഗത ഉൽപ്പാദനക്ഷമത, എന്റർപ്രൈസ് ജോലികൾ എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നുവെന്നും ആന്ത്രോപിക്ക് പഠനം കണ്ടെത്തി.&lt;/p&gt;&lt;p&gt;കൂടുതൽ വിദ്യാസമ്പന്നരായ ഉപയോക്താക്കൾക്ക് എഐയിൽ നിന്ന് മികച്ച ഫലങ്ങൾ നേടാൻ കഴിയുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. അത്യാധുനിക പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ അവർ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കുന്നു. ഇത് നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള വിടവ് വർദ്ധിപ്പിക്കും. വരുന്ന ദശകത്തിൽ, ഏകദേശം 50 ശതമാനം ജോലികളിലെയും കുറഞ്ഞത് 25 ശതമാനം ജോലികളും എഐ ചെയ്യുമെന്ന് ആന്ത്രോപിക് പഠന റിപ്പോർട്ട് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഇത് 36 ശതമാനമായിരുന്നു. നിലവിൽ, ക്ലൗഡിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറയിൽ അമേരിക്ക, ഇന്ത്യ, ജപ്പാൻ, യുകെ, ദക്ഷിണ കൊറിയ എന്നിവ ഉൾപ്പെടുന്നു. ബ്രസീൽ, ബാൾക്കൻ രാജ്യങ്ങളിലാണ് എന്റർപ്രൈസ് ഉപയോഗം കൂടുതലുള്ളത്. അതേസമയം വിദ്യാഭ്യാസ എഐ ഉപയോഗത്തിൽ ഇന്തോനേഷ്യ മുന്നിലാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/web-technology/ai-will-widen-the-gap-between-rich-and-poor-countries-report-articleshow-3vg2qsn"/>
        </item>
        <item>
            <title><![CDATA[വ്യാജ കോളുകൾക്ക് ഗൂഗിളിന്‍റെ പുതിയ പൂട്ട്]]></title>
            <link>https://www.asianetnews.com/web-technology/google-fake-call-detection-feature-articleshow-4k5ykma</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-fake-call-detection-feature-articleshow-4k5ykma</guid>
            <pubDate>Thu, 04 Jun 2026 16:47:29 +0530</pubDate>
            <description><![CDATA[&lt;p&gt;സ്മാർട്ട്&zwnj;ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന വോയ്സ് ക്ലോണിംഗ്, കോൾ സ്പൂഫിംഗ് തട്ടിപ്പുകൾ തടയാൻ ഗൂഗിൾ പുതിയ &quot;ഫേക്ക് കോൾ ഡിറ്റക്ഷൻ&quot; ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ് 12-ലും അതിനുശേഷമുള്ള പതിപ്പുകളിലും ലഭ്യമാകുന്ന ഈ സംവിധാനം, കോൾ സ്വീകരിക്കുന്നതിന് മുൻപ് തന്നെ അതിന്റെ വിശ്വാസ്യത പരിശോധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jpxxmaba81v400g2gxdb1hp1,imgname-fake-call-1-1742613391722.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സ്&zwj;മാർ&lt;/strong&gt;ട്ട്&zwnj;ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള എഐ അധിഷ്&zwj;ഠിത വോയ്സ് ക്ലോണിംഗ് തട്ടിപ്പുകളും കോൾ സ്പൂഫിംഗ് ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഗൂഗിൾ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകുന്ന ഈ സംവിധാനത്തിന് &ldquo;ഫേക്ക് കോൾ ഡിറ്റക്ഷൻ&rdquo; എന്നാണ് പേര്. ഉപയോക്താക്കൾ കോൾ സ്വീകരിക്കുന്നതിന് മുൻപ് തന്നെ അതിന്റെ വിശ്വാസ്യത പരിശോധിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഈ ഫീച്ചറിന്റെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;p&gt;ഗൂഗിളിന്റെ അറിയിപ്പുപ്രകാരം, ആൻഡ്രോയിഡ് 12 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലാണ് ഈ സംവിധാനം ലഭ്യമാകുന്നത്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ഇത് ഘട്ടംഘട്ടമായി പുറത്തിറക്കുകയാണ്. ഫോൺ ബൈ ഗൂഗിൾ ആപ്പിൽ ഡിഫോൾട്ടായി പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം.&lt;/p&gt;&lt;p&gt;പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത് ഒരു ഡിജിറ്റൽ 'ഹാൻഡ്&zwnj;ഷേക്ക്' സംവിധാനത്തിലൂടെയാണ്. ഒരു കോൾ വരുമ്പോൾ, കോൾ ചെയ്യുന്നയാളിന്റെയും സ്വീകരിക്കുന്നയാളിന്റെയും ഫോണുകൾ തമ്മിൽ ഒരു സ്ഥിരീകരണ സിഗ്നൽ കൈമാറും. ഇത് കോൾ യഥാർത്ഥമാണോ എന്നത് പരിശോധിക്കുന്ന ഒരു സുരക്ഷാ പരിശോധനയായി പ്രവർത്തിക്കും. സംശയാസ്പദമായ കോൾ ആണെന്ന് സിസ്റ്റം കണ്ടെത്തിയാൽ, കോൾ ചെയ്യുന്നയാളുടെ ഫോണിലേക്ക് സ്ഥിരീകരണത്തിനായി ഒരു സന്ദേശം അയക്കും.&lt;/p&gt;&lt;p&gt;അവിടെ നിന്ന് &ldquo;ഞാൻ ഇപ്പോൾ കോൾ ചെയ്യുന്നില്ല&rdquo; എന്ന തരത്തിലുള്ള പ്രതികരണം ലഭിച്ചാൽ, സ്വീകരിക്കുന്നയാളുടെ ഫോണിൽ മുന്നറിയിപ്പ് പ്രദർശിപ്പിക്കും. ഉടൻ കോൾ അവസാനിപ്പിക്കാൻ ഉപയോക്താവിനെ നിർദേശിക്കുകയും ചെയ്യും. ഇതിലൂടെ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകൾ തടയാനാകുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.&lt;/p&gt;&lt;p&gt;കൂടാതെ, ഈ സംവിധാനം റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് (RCS) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നുവെന്ന് കമ്പനി പറയുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി ഡാറ്റ സംരക്ഷിക്കപ്പെടും.&lt;/p&gt;&lt;p&gt;ഇപ്പോൾ നടക്കുന്ന പ്രധാന തട്ടിപ്പുകളിൽ ഒന്നാണ് &ldquo;വോയ്സ് ക്ലോണിംഗ്&rdquo; എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളുടെ ശബ്ദം കൃത്യമായി അനുകരിക്കൽ. കൂടാതെ, &ldquo;നമ്പർ സ്പൂഫിംഗ്&rdquo; വഴി വിശ്വസനീയമായ ബന്ധുക്കളുടെ ഫോൺ നമ്പർ പോലെ കാണിച്ച് കോളുകൾ നടത്തുകയും ചെയ്യുന്നു. ഇതോടെ, ഉപയോക്താക്കൾക്ക് വിളിക്കുന്ന ആളെ തിരിച്ചറിയുന്നത് ഏറെ ബുദ്ധിമുട്ടാകുന്നു. ലോകത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ മൂലം നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി ഗൂഗിൾ വ്യക്തമാക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥരെയും സർക്കാർ ഏജൻസികളെയും ബന്ധപ്പെട്ടു നടക്കുന്ന ഇംപേഴ്സണേഷൻ തട്ടിപ്പുകൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാകുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;എങ്കിലും ഈ ഫീച്ചർ പ്രവർത്തിക്കാൻ കോൾ ചെയ്യുന്നയാളും സ്വീകരിക്കുന്ന ആളും ഒരേ സംവിധാനവും ആപ്പ് സപ്പോർട്ടും ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ സാഹചര്യങ്ങളിലും ഇത് പൂർണ്ണ സംരക്ഷണം നൽകില്ല. എങ്കിലും മൊബൈൽ സുരക്ഷയിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലായി ഇത് കണക്കാക്കപ്പെടുന്നു. പുതിയ ഗൂഗിൾ സംവിധാനം ലക്ഷ്യമിടുന്നത് ഒരേയൊരു കാര്യമാണ്; ശബ്ദത്തെ മാത്രം ആശ്രയിക്കാതെ, കോളിന്റെ യഥാർത്ഥ ഉറവിടം പരിശോധിച്ച് ഉപയോക്താക്കളെ സുരക്ഷിതരാക്കുക. ഇതിലൂടെ കുടുംബാംഗങ്ങളെയോ സുഹൃത്തുകളെയോ അനുകരിച്ച് നടക്കുന്ന തട്ടിപ്പുകൾ വലിയ തോതിൽ തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-fake-call-detection-feature-articleshow-4k5ykma"/>
        </item>
        <item>
            <title><![CDATA[എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്]]></title>
            <link>https://www.asianetnews.com/web-technology/ai-race-china-far-ahead-not-who-we-thought-says-deepmind-chief-demis-hassabis-articleshow-bu180gg</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/ai-race-china-far-ahead-not-who-we-thought-says-deepmind-chief-demis-hassabis-articleshow-bu180gg</guid>
            <pubDate>Thu, 22 Jan 2026 10:55:28 +0530</pubDate>
            <description><![CDATA[&lt;p&gt;എഐ സാങ്കേതികവിദ്യയിൽ ചൈന അമേരിക്കയെക്കാൾ മാസങ്ങൾ മാത്രമാണ് പിന്നിലാണെന്ന് ഗൂഗിളിന്റെ ഡീപ് മൈൻഡ് തലവൻ ഡെമിസ് ഹസാബിസ്. ഡീപ്&zwj;സീക്ക് പോലുള്ള ചൈനീസ് ലാബുകൾ കുറഞ്ഞ ബജറ്റിൽ മികച്ച മോഡലുകൾ നിർമ്മിക്കുന്നത് ഈ മുന്നേറ്റത്തിന് തെളിവാണെന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfj2mvyp53t543wsahtq7hed,imgname-china-ai-1769059545046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എഐ സാങ്കേതികവിദ്യയിൽ അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ചൈന വളരെ പിന്നിലാണ് എന്നായിരുന്നു ആഗോള തലത്തിൽ ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാൽ ഗൂഗിളിന്റെ എഐ ലാബായ ഡീപ് മൈൻഡിന്റെ തലവനായ ഡെമിസ് ഹസാബിസിന്റെ പ്രതികരണം ഈ ധാരണയെ അപ്പാടെ മാറ്റി. അടുത്തിടെ നടത്തിയ ഒരു പോഡ്&zwnj;കാസ്റ്റിൽ, എഐ മത്സരത്തിൽ ചൈന ഇപ്പോൾ സാങ്കേതിക വിദ്യയിൽ നമ്മൾ വിചാരിച്ചതിലും അടുത്തെത്തി എന്ന് ഹസാബിസ് പ്രസ്&zwj;താവിച്ചു. എഐ മത്സരത്തിൽ ചൈന ഇപ്പോൾ യുഎസിനേക്കാൾ ഏതാനും മാസങ്ങൾ മാത്രമാണ് പിന്നിലെന്നാണ് ഹസാബിസ് വിശ്വസിക്കുന്നത്.&lt;/p&gt;&lt;h2&gt;ഏതാനും മാസങ്ങൾക്കുള്ളിൽ ചൈന അമേരിക്കയെ മറികടക്കും&lt;/h2&gt;&lt;p&gt;&quot;ദി ടെക് ഡൗൺലോഡ്&quot; എന്ന പുതിയ സിഎൻബിസി പോഡ്&zwnj;കാസ്റ്റിൽ ആണ് ഡെമിസ് ഹസാബിസിന്&zwj;റെ ഈ തുറന്നുപറച്ചിൽ. ഏതാനും മാസങ്ങൾക്കകം ചൈനയുടെ എഐ മോഡലുകൾ യുഎസിലെയും പാശ്ചാത്യ രാജ്യങ്ങളിലുമുള്ളവരുടെയും സാങ്കേതിക വിദ്യകളുടെ അടുത്തെത്തും എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷേ ഒന്നോ രണ്ടോ വർഷം മുമ്പ് നമ്മൾ സങ്കൽപ്പിച്ചതിലും കൂടുതൽ വേഗത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഡീപ്&zwj;സീക്ക് കളി മാറ്റിമറിച്ചെന്നും ഒരു വർഷം മുമ്പ് ചൈനീസ് ലാബ് ഡീപ്സീക്ക് അതിന്റെ മോഡൽ അവതരിപ്പിച്ചപ്പോൾ അത് ആഗോള വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചുവെന്നും ഹസാബിസ് വിശദീകരിച്ചു. കുറഞ്ഞ ബജറ്റും കാലഹരണപ്പെട്ട ചിപ്പുകളും ഉപയോഗിച്ചാണ് ചൈന ഈ മോഡൽ നിർമ്മിച്ചതെന്നും എന്നിട്ടും അതിന്റെ പ്രകടനം അമേരിക്കൻ മോഡലുകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും ഇത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ബൈഡു, ടെൻസെന്റ്, അലിബാബ തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് കമ്പനികളും മൂൺഷോട്ട് എഐ, സിപു പോലുള്ള സ്റ്റാർട്ടപ്പുകളും വളരെ മികച്ച മോഡലുകൾ വികസിപ്പിച്ചെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;h3&gt;ട്രാൻസ്&zwnj;ഫോർമറിന്റെ വളർച്ച&lt;/h3&gt;&lt;p&gt;അതേസമയം അമേരിക്കയുടെ ഒപ്പമെത്താൻ ശ്രമിക്കുമ്പോഴും ചൈനീസ് കമ്പനികൾ എഐയിൽ മുന്നേറ്റം നടത്താനുള്ള കഴിവ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും ഹസാബിസ് പറയുന്നു. ഇന്നത്തെ ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ പ്രധാന മോഡലുകളെ അടിസ്ഥാനമാക്കി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തിലെ ഒരു പ്രധാന ഗെയിം ചേഞ്ചറായി 2017 ൽ ഗൂഗിൾ വികസിപ്പിച്ചെടുത്ത ട്രാൻസ്&zwnj;ഫോർമറുകൾ അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു. 2017-ൽ ഗൂഗിൾ ഗവേഷകർ നടത്തിയ ഒരു ശാസ്ത്രീയ കണ്ടുപിടുത്തമായിരുന്നു ട്രാൻസ്&zwnj;ഫോർമർ. സമീപ വർഷങ്ങളിൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നിവയുൾപ്പെടെയുള്ള എഐ ലാബുകൾ ഇതിനെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ചൈനീസ് വളർച്ചയിൽ അമ്പരന്ന് എൻവിഡിയ സിഇഒയും&lt;/strong&gt;&lt;/p&gt;&lt;p&gt;എഐ മത്സരത്തിൽ യുഎസ് അത്ര മുന്നിൽ അല്ല എന്ന് കഴിഞ്ഞ വർഷം എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്ങും തുറന്നുപറഞ്ഞിരുന്നു. ചിപ്പുകളിൽ അമേരിക്ക മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും എഐ മോഡലുകളിലും ചൈന യുഎസിനോട് വളരെ അടുത്താണെന്നും ഹുവാങ് പറഞ്ഞിരുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/web-technology/ai-race-china-far-ahead-not-who-we-thought-says-deepmind-chief-demis-hassabis-articleshow-bu180gg"/>
        </item>
        <item>
            <title><![CDATA[ചാറ്റ്ജിപിടിയെ ‘സൂപ്പർആപ്പ്’ ആക്കാൻ ഓപ്പൺഎഐ; എഐ ലോകത്തെ പുതിയ പോരാട്ടം]]></title>
            <link>https://www.asianetnews.com/web-technology/chatgpt-super-app-and-openai-ipo-details-articleshow-bu4zou1</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/chatgpt-super-app-and-openai-ipo-details-articleshow-bu4zou1</guid>
            <pubDate>Mon, 08 Jun 2026 14:01:39 +0530</pubDate>
            <description><![CDATA[&lt;p&gt;ടെക്ക് ഭീമന്മാരായ ഓപ്പൺഎഐയും ആന്ത്രോപിക്കും എഐ മോഡൽ വികസനത്തിൽ മാത്രമല്ല, ഓഹരി വിപണിയിലേക്ക് ആദ്യമെത്തുന്നതിലും മത്സരിക്കുന്നു. ചാറ്റ്ജിപിടിയെ ഒരു സൂപ്പർആപ്പായി മാറ്റി വരുമാനം വർദ്ധിപ്പിക്കാൻ ഓപ്പൺഎഐ ശ്രമിക്കുമ്പോൾ, ആന്ത്രോപിക് ഇതിനകം ഐപിഒയ്ക്കുള്ള രേഖകൾ സമർപ്പിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbm2ykpjnhxc27jfbnxcn95f,imgname-chatgpt-logo--1764832005842.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൃ&lt;/strong&gt;ത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസ് (AI) രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ വർഷങ്ങളായി മത്സരിക്കുന്ന ടെക്ക് ഭീമന്മാരായ ഓപ്പൺഎഐയും ആന്ത്രോപിക്കും ഇപ്പോൾ മറ്റൊരു നിർണായക മത്സരത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിൽ മാത്രമല്ല, ഓഹരി വിപണിയിലേക്ക് എത്തുന്നതിലും ഇരു കമ്പനികളും മുന്നേറ്റം നേടാൻ ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ചാറ്റ്ജിപിടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നവീകരണ പദ്ധതിക്കാണ് ഓപ്പൺഎഐ രൂപം നൽകുന്നത് എന്ന് ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകളെ ഉദ്ദരിച്ച് ഇന്ത്യാ ട്യുഡേ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്&zwnj;ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.&lt;/p&gt;&lt;p&gt;ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്&zwj;ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമ്മാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.&lt;/p&gt;&lt;p&gt;ഇതിനിടെ, ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ (SEC) രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചതായി അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്&zwj;തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമ്മിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണ്ണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-technology/chatgpt-super-app-and-openai-ipo-details-articleshow-bu4zou1"/>
        </item>
        <item>
            <title><![CDATA[നഗരസഭ വികസിപ്പിച്ചത് ലോകോത്തര എഐ മോഡൽ! ടെക് ഭീമന്മാരെ അമ്പരപ്പിച്ച് ബ്രസീൽ]]></title>
            <link>https://www.asianetnews.com/web-technology/rio-de-janeiro-ai-model-articleshow-dcbm2wu</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/rio-de-janeiro-ai-model-articleshow-dcbm2wu</guid>
            <pubDate>Mon, 15 Jun 2026 14:23:25 +0530</pubDate>
            <description><![CDATA[&lt;p&gt;ബ്രസീലിലെ റിയോ ഡി ജനീറോ നഗരസഭ 'റിയോ 3.5 ഓപ്പൺ 397B' എന്ന പേരിൽ ഒരു പുതിയ എഐ മോഡൽ പുറത്തിറക്കി, ഇത് ചില പ്രമുഖ മോഡലുകളെ ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ മറികടന്നു. ചൈനീസ് ടെക് ഭീമനായ ആലിബാബയുടെ ഓപ്പൺ സോഴ്&zwnj;സ് മോഡലായ ക്വെന്നിനെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ നീക്കം, വൻകിട കമ്പനികളുടെ എഐ ആധിപത്യത്തിന് ഒരു ബദൽ മാർഗ്ഗം തുറക്കുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kre1zjh87wnwnq2hrbgt0dga,imgname-job-secure-tips-how-to-protect-your-job-1778588305960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തെ എഐ മേഖല പ്രധാനമായും വമ്പൻ ടെക് കമ്പനികളുടെയും ബില്യൺ ഡോളറുകൾ നിക്ഷേപിച്ചിരിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും കൈകളിലാണ് നിലവിൽ. ഈ സാഹചര്യത്തിൽ ഒരു മുൻസിപ്പാലിറ്റി ഒരു എഐ മോഡൽ വികസിപ്പിച്ചു എന്നും ആ എഐ മോഡൽ ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ വമ്പൻ കമ്പനികളുടെ മോഡലുകളെ മറികടന്നു എന്നുമുളള വാർത്തകൾ ആരെയും അമ്പരപ്പിക്കും. എന്നാൽ അങ്ങനൊരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോ നഗരസഭ പുറത്തിറക്കിയ പുതിയ എഐ മോഡൽ ടെക്ക് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. റിയോ 3.5 ഓപ്പൺ 397B (Rio 3.5 Open 397B) എന്ന പേരിട്ടിരിക്കുന്ന ഈ മോഡൽ ചില പ്രമുഖ ഓപ്പൺ സോഴ്&zwnj;സ് മോഡലുകളെയും പഴയ തലമുറ ക്ലോസ്&zwj;ഡ് മോഡലുകളെയും ബെഞ്ച്മാർക്ക് പരീക്ഷണങ്ങളിൽ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;റിയോ നഗരത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും പൊതുസേവനങ്ങളും കൈകാര്യം ചെയ്യുന്ന ഇപ്ലാൻറിയോ (IplanRIO) എന്ന മുനിസിപ്പൽ ഐടി സ്ഥാപനമാണ് ഈ മോഡൽ വികസിപ്പിച്ചത്. 397 ബില്യൺ പാരാമീറ്ററുകളുള്ള മോഡൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ നേട്ടത്തിന് പിന്നിൽ മറ്റൊരു ശ്രദ്ധേയമായ കാര്യമുണ്ട്. പൂർണമായും പുതിയ എഐ മോഡൽ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും അല്ല റിയോയുടെ സംഘം ചെയ്തത്. പകരം, ചൈനീസ് ടെക് ഭീമനായ ആലിബാബ വികസിപ്പിച്ച ക്വെൻ (Qwen) എന്ന ഓപ്പൺ സോഴ്&zwnj;സ് ഫൗണ്ടേഷൻ മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ എഐ മോഡൽ വികസപ്പിച്ചിരിക്കുന്നത്. ക്വെന്നിനെ അടിസ്ഥാനമമാക്കി തങ്ങളുടെ എഐ മോഡലിനെ കൂടുതൽ പരിശീലിപ്പിക്കുകയും (fine-tuning), അധിക ഒപ്റ്റിമൈസേഷനുകളും സ്വിറീസണിംഗ് (SwiReasoning) എന്ന ഫ്രെയിംവർക്കും ചേർത്ത് മെച്ചപ്പെടുത്തുകയും ചെയ്താണ് പുതിയ പതിപ്പ് പുറത്തിറക്കിയത്.&lt;/p&gt;&lt;p&gt;അമേരിക്കയിലെ പുതിയ എഐ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് റിയോ ഡി ജനീറോ നഗരസഭയുടെ ഈ നീക്കം കൂടുതൽ ശ്രദ്ധ നേടുന്നത് . കഴിഞ്ഞ ദിവസം അമേരിക്കൻ സർക്കാർ ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആന്ത്രോപിക്ക് കമ്പനിയുടെ ഏറ്റവും പുതിയ ക്ലോഡ് ഫാബിൾ 5 (Claude Fable 5) , ക്ലോഡ് മിത്തോസ് 5 (Claude Mythos 5) മോഡലുകൾ വിദേശ പൗരന്മാർക്ക് ലഭ്യമാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയിരുന്നു. തുടർന്ന് ആന്ത്രോപിക്ക് ഈ മോഡലുകളിലേക്കുള്ള പ്രവേശനം ആഗോളതലത്തിൽ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.&lt;/p&gt;&lt;p&gt;ഇത്തരം സാഹചര്യത്തിൽ, റിയോയുടെ നീക്കം എഐ വികസനത്തിന്റെ ഭാവിദിശയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അത്യാധുനിക എഐ മോഡലുകൾ നിർമ്മിക്കാൻ വൻ സാമ്പത്തികശേഷിയും കമ്പ്യൂട്ടിങ് ശക്തിയും ആവശ്യമാണ്. എന്നാൽ നിലവിലുള്ള ശക്തമായ ഓപ്പൺ സോഴ്&zwnj;സ് മോഡലുകളെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുന്നത് കൂടുതൽ പ്രായോഗിക മാർഗമാണെന്ന് റിയോയുടെ ഉദാഹരണം സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;റിയോയുടെ പരീക്ഷണം വിജയകരമാകുകയാണെങ്കിൽ ലോകമെമ്പാടുമുള്ള സർക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്പനികളും സമാന മാതൃക പിന്തുടരാൻ സാധ്യതയുണ്ട് എന്ന ടെക്ക് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതോടെ അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥാവകാശ മോഡലുകൾക്ക് പകരം ഓപ്പൺ സോഴ്&zwnj;സ് എഐ പരിസ്ഥിതിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചൈനീസ് കമ്പനികളായ ആലിബാബ, ഡീപ്&zwj;സീക്ക് തുടങ്ങിയ കമ്പനികൾ ഓപ്പൺ-വെയ്റ്റ് മോഡലുകൾ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ, ആഗോള എഐ മത്സരത്തിന്റെ സ്വഭാവം തന്നെ മാറാൻ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/rio-de-janeiro-ai-model-articleshow-dcbm2wu"/>
        </item>
        <item>
            <title><![CDATA[ഇൻസ്റ്റഗ്രാം പ്ലസ്: സ്റ്റോറികളിലെ പുതിയ രഹസ്യങ്ങൾ]]></title>
            <link>https://www.asianetnews.com/web-technology/instagram-plus-subscription-india-articleshow-fdyg927</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/instagram-plus-subscription-india-articleshow-fdyg927</guid>
            <pubDate>Sun, 07 Jun 2026 14:34:12 +0530</pubDate>
            <description><![CDATA[മെറ്റ ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിനായി 'ഇൻസ്റ്റഗ്രാം പ്ലസ്' എന്ന പുതിയ പണമടച്ചുള്ള സേവനം അവതരിപ്പിച്ചു. പ്രതിമാസം 299 രൂപയുടെ ഈ പ്ലാൻ, സ്റ്റോറികൾ രഹസ്യമായി കാണാനും, സ്റ്റോറിയുടെ കാലാവധി നീട്ടാനും, കൂടുതൽ കസ്റ്റമൈസേഷൻ ഓപ്ഷനുകൾ നേടാനും ഉപയോക്താക്കളെ സഹായിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr631ahstby0yzpr4c7egyrg,imgname-instagram-1778320976441.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയ ഉപയോക്താക്കൾക്കായി പുതിയ പണമടച്ചുള്ള സേവനവുമായി മെറ്റ രംഗത്തെത്തി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്&zwnj;സ്ആപ്പ് എന്നിവയ്ക്കായി പുതിയ സബ്&zwnj;സ്&zwnj;ക്രിപ്ഷൻ പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിനായി പ്രത്യേക പ്രീമിയം പ്ലാൻ ആയ 'ഇൻസ്റ്റഗ്രാം പ്ലസ്' അവതരിപ്പിച്ചു. പ്രതിമാസം 299 രൂപയാണ് ഈ സേവനത്തിനുള്ള നിരക്ക്. കൂടുതൽ നിയന്ത്രണങ്ങളും വിശദമായ വിവരങ്ങളും വ്യക്തിഗത ഇഷ്ടാനുസൃത ക്രമീകരണങ്ങളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ സേവനം ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;p&gt;സ്റ്റോറികളുമായി ബന്ധപ്പെട്ടതാണ് ഇൻസ്റ്റഗ്രാം പ്ലസിലെ പ്രധാന സവിശേഷതകൾ. ഉപയോക്താക്കൾക്ക് തങ്ങളുടെ സ്റ്റോറി എത്ര പേർ വീണ്ടും കണ്ടുവെന്ന് അറിയാൻ കഴിയും. നിലവിലുള്ള ക്ലോസ് ഫ്രണ്ട്സ് സംവിധാനത്തിന് പുറമേ, പരിധിയില്ലാത്ത സ്റ്റോറി ഓഡിയൻസ് ലിസ്റ്റുകൾ സൃഷ്&zwj;ടിക്കാനും സാധിക്കും. കൂടാതെ, മറ്റുള്ളവരുടെ സ്റ്റോറികൾ അവരുടെ വ്യൂവർ ലിസ്റ്റിൽ പേര് പ്രത്യക്ഷപ്പെടാതെ രഹസ്യമായി കാണാനും പുതിയ പ്ലാൻ അവസരം നൽകുന്നു.&lt;/p&gt;&lt;p&gt;സാധാരണ 24 മണിക്കൂർ മാത്രമുള്ള സ്റ്റോറികളുടെ കാലാവധി 48 മണിക്കൂറായി നീട്ടാനും സാധിക്കും. ഓരോ ആഴ്ചയും ഒരു സ്റ്റോറിയെ കൂടുതൽ ശ്രദ്ധ നേടുന്നതിനായി &lsquo;സ്പോട്ട്&zwnj;ലൈറ്റ്&rsquo; ചെയ്യാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റോറി കണ്ടവരുടെ പട്ടികയിൽ പേരുകൾ തിരഞ്ഞ് കണ്ടെത്താനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും. ഇതുകൂടാതെ, ഫോളോവേഴ്സിന്റെ ഫീഡിൽ പ്രത്യക്ഷപ്പെടാതെ നേരിട്ട് പ്രൊഫൈലിലേക്കും ഹൈലൈറ്റുകളിലേക്കും പോസ്റ്റുകൾ ചേർക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാം പ്ലസിന്റെ ഭാഗമാണ്. ഉള്ളടക്കം കൂടുതൽ നിയന്ത്രണത്തോടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടും.&lt;/p&gt;&lt;p&gt;സ്റ്റോറി ഫീച്ചറുകൾക്ക് പുറമേ, ചില പ്രത്യേക കസ്റ്റമൈസേഷൻ സൗകര്യങ്ങളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. അനിമേറ്റഡ് &lsquo;സൂപ്പർ ഹാർട്ട്&rsquo; റിയാക്ഷനുകൾ, ഇൻസ്റ്റഗ്രാമും ക്രിയേറ്റർമാരും ഒരുക്കുന്ന പ്രത്യേക ആപ്പ് ഐക്കണുകൾ, ബയോയ്ക്കായി പ്രത്യേക ഫോണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രൊഫൈലിൽ പരമാവധി ആറു പോസ്റ്റുകൾ വരെ പിൻ ചെയ്ത് പ്രധാനപ്പെട്ട ഉള്ളടക്കം മുൻനിരയിൽ പ്രദർശിപ്പിക്കാനും സാധിക്കും.&lt;/p&gt;&lt;p&gt;സബ്&zwnj;സ്&zwnj;ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള സേവനങ്ങളിലേക്ക് മെറ്റ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം പ്ലസിന്റെ അവതരണം. സൗജന്യ ഇൻസ്റ്റഗ്രാം സേവനം തുടരുമെന്നും അധിക സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് പുതിയ പ്ലാൻ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നിലവിൽ ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ആപ്പിലൂടെ നേരിട്ട് ഇൻസ്റ്റഗ്രാം പ്ലസ് സബ്&zwnj;സ്&zwnj;ക്രിപ്ഷൻ എടുക്കാം. അതേസമയം അധിക ഫീച്ചറുകൾക്ക് പ്രതിമാസം 299 രൂപ ചെലവിടുന്നത് മൂല്യമുള്ളതാണോ എന്നത് ഇനി ഉപയോക്താക്കളുടെ തീരുമാനമായിരിക്കും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/instagram-plus-subscription-india-articleshow-fdyg927"/>
        </item>
        <item>
            <title><![CDATA[ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ  പുതിയ ഫീച്ചർ]]></title>
            <link>https://www.asianetnews.com/web-technology/whatsapp-view-once-text-feature-articleshow-gghw59l</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/whatsapp-view-once-text-feature-articleshow-gghw59l</guid>
            <pubDate>Wed, 17 Jun 2026 13:44:13 +0530</pubDate>
            <description><![CDATA[വാട്&zwnj;സ്ആപ്പ് ഐഫോൺ ഉപയോക്താക്കൾക്കായി 'വ്യൂ-വൺസ്' ടെക്സ്റ്റ് മെസേജ് ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ ഫീച്ചർ വഴി അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കുന്നയാൾ ഒരു തവണ വായിച്ചാൽ അപ്രത്യക്ഷമാകും. ഇത് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krnf5gr5vam1rp59r8h7g9dc,imgname-whatsapp--2--1778837013253.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ലോ&lt;/strong&gt;കത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്&zwnj;ഫോമുകളിലൊന്നായ വാട്&zwnj;സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി &lsquo;വ്യൂ-വൺസ്&rsquo; ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.&lt;/p&gt;&lt;p&gt;വാട്&zwj;സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്&zwj;റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്&zwnj;സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് (TestFlight) പ്രോഗ്രാമിലൂടെ ബീറ്റാ അപ്&zwnj;ഡേറ്റുകൾ സ്വീകരിക്കുന്ന ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമല്ല.&lt;/p&gt;&lt;p&gt;നിലവിൽ വാട്&zwnj;സ്ആപ്പിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്&zwnj;സ് നോട്ടുകൾ എന്നിവ &lsquo;വ്യൂ-വൺസ്&rsquo; രീതിയിൽ അയക്കാനുള്ള സൗകര്യമുണ്ട്. അതായത്, സ്വീകരിക്കുന്നയാൾ ഒരു തവണ മാത്രം അത് കാണാനോ കേൾക്കാനോ കഴിയും. പിന്നീട് ആ ഉള്ളടക്കം സ്വയം അപ്രത്യക്ഷമാകും. ഇതേ ആശയം ടെക്സ്റ്റ് സന്ദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ഫീച്ചർ അവതരിപ്പിച്ചാൽ ഉപയോക്താക്കൾ ഒരു ടെക്സ്റ്റ് സന്ദേശം ടൈപ്പ് ചെയ്ത ശേഷം &lsquo;സെൻഡ്&rsquo; ബട്ടൺ ദീർഘനേരം അമർത്തി പിടിക്കുമ്പോൾ സെൻഡ് ആസ് വ്യൂ വൺസ് (Send as View Once) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയുമെന്നാണ് സൂചന. ഇതിലൂടെ അയക്കുന്ന സന്ദേശം സ്വീകരിക്കുന്നയാൾ ഒരുതവണ മാത്രം വായിക്കാൻ സാധിക്കും. സന്ദേശം തുറന്നുകഴിഞ്ഞാൽ അത് വീണ്ടും കാണാനോ വീണ്ടെടുക്കാനോ സാധിക്കില്ല.&lt;/p&gt;&lt;p&gt;വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാട്&zwnj;സ്ആപ്പ് ചാനലുകളിൽ ഇത് ലഭ്യമാകാൻ സാധ്യതയില്ല. കൂടാതെ, നിലവിലുള്ള വ്യൂ-വൺസ് മീഡിയ ഫയലുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തന്നെയാകും ടെക്സ്റ്റ് സന്ദേശങ്ങൾക്കും ബാധകമാകുക. സന്ദേശങ്ങൾ കോപ്പി ചെയ്യുക, ഫോർവേഡ് ചെയ്യുക, ഷെയർ ചെയ്യുക, സ്&zwnj;ക്രീൻഷോട്ട് എടുക്കുക, സ്&zwnj;ക്രീൻ റെക്കോർഡ് ചെയ്യുക തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന. താൽക്കാലികമായി മാത്രം വിവരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പലപ്പോഴും വ്യൂ-വൺസ് ചിത്രങ്ങൾ ഉപയോഗിച്ച് അതിൽ ടെക്സ്റ്റ് എഴുതി അയക്കുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ അതിനുള്ള പ്രത്യേകവും കൂടുതൽ സൗകര്യപ്രദവുമായ സംവിധാനം ഉപയോക്താക്കൾക്ക് ലഭിക്കും.&lt;/p&gt;&lt;p&gt;എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ഡിസപ്പിയറിംഗ് മെസേജുകൾ, വ്യൂ-വൺസ് മീഡിയ എന്നിവയ്ക്ക് പിന്നാലെ ഈ പുതിയ സൗകര്യവും എത്തുകയാണെങ്കിൽ, വാട്&zwnj;സ്ആപ്പിന്റെ സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. കമ്പനി ഔദ്യോഗികമായി ഫീച്ചർ പ്രഖ്യാപിക്കുന്നതിനായി ഉപയോക്താക്കൾ കാത്തിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/whatsapp-view-once-text-feature-articleshow-gghw59l"/>
        </item>
        <item>
            <title><![CDATA[കേസിൽ വെറുതെവിടപ്പെട്ടവരുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി വിവരങ്ങൾ നൽകരുത്, ഉത്തരവുമായി ഡൽഹി ഹൈക്കോടതി]]></title>
            <link>https://www.asianetnews.com/web-technology/delhi-high-court-directs-google-and-law-platforms-to-disable-name-based-search-articleshow-gunkrar</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/delhi-high-court-directs-google-and-law-platforms-to-disable-name-based-search-articleshow-gunkrar</guid>
            <pubDate>Tue, 02 Jun 2026 11:43:26 +0530</pubDate>
            <description><![CDATA[&lt;p&gt;വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 'മറക്കപ്പെടാനുള്ള അവകാശം' ശക്തിപ്പെടുത്തി ഡൽഹി ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. ഇതനുസരിച്ച്, കേസുകളിൽ വെറുതെവിടപ്പെട്ടവരുടെ പേരുകൾ ഉപയോഗിച്ച് കോടതിവിധികൾ എളുപ്പത്തിൽ കണ്ടെത്തുന്നത് നിയന്ത്രിക്കാൻ സെർച്ച് എഞ്ചിനുകളോടും നിയമ ഡാറ്റാബേസുകളോടും കോടതി നിർദേശിച്ചു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcxhmnnd0j5drtevkjw89agt,imgname-fotojet---2025-12-20t150117.677-1766223140525.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ്യ&lt;/strong&gt;ക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിനായി 'മറക്കപ്പെടാനുള്ള അവകാശം' അഥവാ 'റൈറ്റ് ടു ബി ഫോർഗോട്ടൺ' ശക്തിപ്പെടുത്തുന്ന സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി. കേസുകളിൽ വെറുതെവിടപ്പെട്ടവരുടെയോ, കുറ്റപത്രം റദ്ദാക്കപ്പെട്ടവരുടെയോ, സ്വകാര്യ സ്വഭാവമുള്ള തർക്കങ്ങളിൽ ഉൾപ്പെട്ടവരുടെയോ പേരുകൾ ഉപയോഗിച്ച് കോടതിവിധികളും വാർത്തകളും എളുപ്പത്തിൽ കണ്ടെത്താനാകുന്ന രീതിയിലുള്ള ഓൺലൈൻ തിരച്ചിൽ സംവിധാനങ്ങൾ നിയന്ത്രിക്കണമെന്ന് കോടതി നിർദേശിച്ചു. വിധിന്യായങ്ങൾ, ഉത്തരവുകൾ അല്ലെങ്കിൽ വാർത്താ ലേഖനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പേര് അടിസ്ഥാനമാക്കിയുള്ള സെർച്ചിംഗുകളെ നീക്കം ചെയ്യാനാണ് സെർച്ച് എഞ്ചിൻ ഓപ്പറേറ്റർമാരോടും നിയമ ഡാറ്റാബേസ് പ്ലാറ്റ്&zwnj;ഫോമുകളോടും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച 144 പേജുകളുള്ള വിധിയിൽ, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളും ഇന്ത്യൻ കാനൂൺ പോലുള്ള നിയമ ഡാറ്റാബേസ് പ്ലാറ്റ്ഫോമുകളും വ്യക്തികളുടെ പേരിനെ അടിസ്ഥാനമാക്കി കോടതി രേഖകൾ സ്ഥിരമായി പ്രദർശിപ്പിക്കുന്നത് സ്വകാര്യതയുടെ അവകാശത്തെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;കുറ്റവിമുക്തരായ വ്യക്തികളുടെ പേരുകൾ ഇന്റർനെറ്റിൽ തിരയുമ്പോൾ പഴയ കേസുകളുടെ വിവരങ്ങൾ ഉടൻ ലഭ്യമാകുന്നത് അവരുടെ സാമൂഹിക ജീവിതത്തെയും തൊഴിൽ അവസരങ്ങളെയും വ്യക്തിപരമായ മാന്യതയെയും ദീർഘകാലമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ സ്ഥിരമായി നിലനിൽക്കുന്നതിനാൽ, വ്യക്തിക്ക് തന്റെ പഴയ നിയമപ്രശ്നങ്ങളിൽ നിന്ന് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കണമെന്നും കോടതി നിരീക്ഷിച്ചു.&lt;/p&gt;&lt;p&gt;അതേസമയം, ഈ നടപടി കോടതി രേഖകൾ നീക്കം ചെയ്യുകയോ മായ്ക്കുകയോ ചെയ്യുന്നതല്ലെന്നും കോടതി വ്യക്തമാക്കി. വിധികളും ഉത്തരവുകളും അതത് കോടതികളുടെ വെബ്&zwnj;സൈറ്റുകളിലും നിയമ ഡാറ്റാബേസുകളിലും തുടർന്നും ലഭ്യമാകും. എന്നാൽ വ്യക്തിയുടെ പേര് ഒരു 'തിരച്ചിൽ കീ' ആയി പ്രവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. അതായത്, കേസ് നമ്പർ, വിധിയുടെ പകർപ്പ്, കോടതി പേര്, തീയതി തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് രേഖകൾ കണ്ടെത്താൻ സാധിക്കും.&lt;/p&gt;&lt;p&gt;2016 മുതൽ വിവിധ ഘട്ടങ്ങളിലായി സമർപ്പിക്കപ്പെട്ട 38 ഹർജികളാണ് കോടതി ഒരുമിച്ച് പരിഗണിച്ചത്. കുറ്റകൃത്യക്കേസുകളിൽ വെറുതെവിടപ്പെട്ടവർ, കുടുംബ-വിവാഹ തർക്കങ്ങളിൽ ഉൾപ്പെട്ടവർ, കേസുകളുമായി നേരിട്ട് ബന്ധമില്ലാതിരുന്നിട്ടും രേഖകളിൽ പേര് പരാമർശിക്കപ്പെട്ടവർ എന്നിവരാണ് ഹർജിക്കാർ.&lt;/p&gt;&lt;p&gt;തുറന്ന നീതിന്യായ വ്യവസ്ഥയുടെ പേരിൽ ഒരാളുടെ പഴയ ആരോപണങ്ങളോ നിയമപ്രശ്നങ്ങളോ അനന്തമായി പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിധി ഇന്ത്യയിൽ സ്വകാര്യതാവകാശവും ഡിജിറ്റൽ വിവരങ്ങളുടെ ഉപയോഗവും സംബന്ധിച്ച നിയമപരമായ ചർച്ചകൾക്ക് പുതിയ ദിശ നൽകുന്നതായി വിലയിരുത്തപ്പെടുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/delhi-high-court-directs-google-and-law-platforms-to-disable-name-based-search-articleshow-gunkrar"/>
        </item>
        <item>
            <title><![CDATA[ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?]]></title>
            <link>https://www.asianetnews.com/web-technology/instagram-launches-your-algorithm-feature-for-user-in-reels-articleshow-hhhngqs</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/instagram-launches-your-algorithm-feature-for-user-in-reels-articleshow-hhhngqs</guid>
            <pubDate>Sat, 13 Dec 2025 14:47:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപയോക്താക്കൾക്ക് തങ്ങൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണവും സുതാര്യതയും നൽകുന്നതിനായി ഇൻസ്റ്റാഗ്രാം 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ചു. റീൽസ് വിഭാഗത്തിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcbfz78wc4e7gnhmvreqfnvq,imgname-instagram-1765617409308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്&zwnj;ഫോമിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നതിനായി 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചർ അവതരിപ്പിച്ചു. പ്രധാനമായും 'റീൽസ്' ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താൽപ്പര്യങ്ങൾ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ പുതിയ ഫീച്ചർ 2025 ഡിസംബർ 11-നാണ് ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചത്. നിലവിൽ ഇത് അമേരിക്കയിലാണ് ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ ഇത് ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;എന്താണ് 'യുവർ ആൽഗോരിതം' ?&lt;/h2&gt;&lt;p&gt;സാധാരണയായി, സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് രഹസ്യമായാണ്. എന്നാൽ, 'യുവർ ആൽഗോരിതം' എന്ന ഫീച്ചർ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ കാണാനും, അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഉപയോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ ഇൻസ്റ്റാഗ്രാം എഐ ഉപയോഗിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഫീച്ചർ എങ്ങനെ കണ്ടെത്താം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും 'യൂവർ ആൽഗോരിതം' എന്ന ടാബ് കാണാൻ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താൽപ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതിൽ ഉണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;ഇത് പ്രവർത്തിക്കുന്നതെങ്ങനെ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന പ്രയോജനം ഉള്ളടക്കത്തിന്റെ സുതാര്യതയാണ്. എന്തുകൊണ്ടാണ് ഒരു പ്രത്യേക റീൽ നിങ്ങളുടെ ഫീഡിൽ വന്നതെന്ന് 'യുവർ ആൽഗോരിതം' വ്യക്തമാക്കും. അതുപോലെ തന്നെ, ഇഷ്ടമില്ലാത്ത ഉള്ളടക്കം കാണുമ്പോൾ അത് ഒഴിവാക്കാനുള്ള സംവിധാനവും ഇത് നൽകുന്നു. തങ്ങളുടെ താൽപ്പര്യങ്ങളുടെ ലിസ്റ്റ് ഫോളോവേഴ്&zwnj;സുമായി പങ്കുവെക്കാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്.&lt;/p&gt;&lt;p&gt;ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ താൽപ്പര്യങ്ങളുടെ സംഗ്രഹം സ്ഥിരമല്ല എന്നതാണ്. നിങ്ങൾ പുതിയ കാര്യങ്ങൾ കാണുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുമ്പോൾ ഈ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. അതായത്, ആൽഗോരിതം നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ചലനാത്മകമായി അപ്&zwnj;ഡേറ്റ് ചെയ്യപ്പെടും.&lt;/p&gt;&lt;h2&gt;കണ്ടൻ്റ് ക്രിയേറ്റർമാരെ ഇത് ബാധിക്കുമോ?&lt;/h2&gt;&lt;p&gt;ഈ മാറ്റം കണ്ടൻ്റ് ക്രിയേറ്റർമാരെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പരോക്ഷമായി സ്വാധീനിച്ചേക്കാം. ഉപയോക്താക്കൾക്ക് ഇപ്പോൾ തങ്ങൾക്ക് കൂടുതൽ വേണ്ടതും കുറവ് വേണ്ടതുമായ വിഷയങ്ങൾ കൃത്യമായി തെരഞ്ഞെടുക്കാൻ സാധിക്കുന്നതുകൊണ്ട്, തങ്ങളുടെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്താനായി, ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ട്രെൻഡുകളും ക്രിയേറ്റർമാർ കൂടുതൽ ശ്രദ്ധിക്കാൻ നിർബന്ധിതരാകും.&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാമിന്റെ പ്രധാന എഐ-യുടെ പ്രവർത്തനത്തിൽ ഇത് വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. വാച്ച് ടൈം, ലൈക്കുകൾ, ഷെയറുകൾ തുടങ്ങിയ പ്രവർത്തന രീതികളെ വിശകലനം ചെയ്യുന്ന രീതി അതേപടി തുടരും. എന്നാൽ, ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ മാനുവലായി വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സാധിക്കും എന്നൊരു സൗകര്യമാണ് അധികമായി ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;നിലവിൽ റീൽസ് ഫീച്ചറിൽ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയിൽ എക്സ്പ്ലോർ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനും സ്വാധീനിക്കാനും പൊതുസമൂഹത്തിന് വർധിച്ചുവരുന്ന താൽപര്യത്തിന് മറുപടിയായാണ് ഈ സുപ്രധാന ഫീച്ചറിനെ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/instagram-launches-your-algorithm-feature-for-user-in-reels-articleshow-hhhngqs"/>
        </item>
        <item>
            <title><![CDATA[വിദേശികൾക്ക് ആന്ത്രോപിക്ക് എഐ മോഡലുകൾ വിലക്കി അമേരിക്കൻ സർക്കാർ; പിന്നിൽ ആമസോൺ ഇടപെടലോ?]]></title>
            <link>https://www.asianetnews.com/web-technology/anthropic-ai-models-ban-articleshow-hi9bggu</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/anthropic-ai-models-ban-articleshow-hi9bggu</guid>
            <pubDate>Mon, 15 Jun 2026 14:43:26 +0530</pubDate>
            <description><![CDATA[ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആൻത്രോപിക്കിന്റെ ഫേബിൾ 5, മൈത്തോസ് 5 എന്നീ എഐ മോഡലുകൾക്ക് അമേരിക്ക വിദേശ പ്രവേശനം തടഞ്ഞു. ആമസോൺ ഗവേഷകർ ഒരു സുരക്ഷാ പ്രശ്നം കണ്ടെത്തിയതാണ് ഇതിന് പിന്നിലെന്ന സൂചനകളുണ്ട്. ഈ നീക്കം അത്യാധുനിക എഐ സാങ്കേതികവിദ്യയെ ദേശീയ സുരക്ഷയുടെ ഭാഗമായി അമേരിക്ക കാണുന്നു എന്നതിൻ്റെ തെളിവാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkb8mzctx1sygnahb9tst5sw,imgname-anthropic-vs-trump--1773125926298.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദേ&lt;/strong&gt;ശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആൻത്രോപിക്കിന്&zwj;റെ ഏറ്റവും പുതിയ കൃത്രിമ ബുദ്ധി (AI) മോഡലുകളായ ഫേബിൾ 5 (Fable 5), മൈത്തോസ് 5 (Mythos 5) എന്നിവയിലേക്കുള്ള വിദേശ പൗരന്മാരുടെ പ്രവേശനം തടഞ്ഞ് അമേരിക്കൻ സർക്കാർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഈ മോഡലുകൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.&lt;/p&gt;&lt;p&gt;ഈ നിയന്ത്രണത്തിന് പിന്നിൽ ആമസോണിന്റെ പങ്ക് ഉണ്ടായിരിക്കാമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്നത്. ഫേബിൾ 5 മോഡലിൽ ചില സുരക്ഷാ പ്രശ്നങ്ങൾ ആമസോൺ ഗവേഷകർ കണ്ടെത്തിയതായും ഇത് അമേരിക്കൻ അധികൃതരെ അറിയിച്ചിരുന്നു എന്ന് വാൾ സ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു . പിന്നീട് ആമസോൺ സിഇഒ ആൻഡി ജാസിയും ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ ഈ വിഷയത്തിൽ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു.&lt;/p&gt;&lt;p&gt;ഫേബിൾ 5 പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സൈബർ സുരക്ഷാ മേഖലയിൽ അതീവ ശക്തമായ കഴിവുകൾ ഉള്ളതായി വിശേഷിപ്പിക്കപ്പെട്ട മൈത്തോസ് എഐ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ വികസിപ്പിച്ചിരുന്നത്. എന്നാൽ, സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് സോഫ്റ്റ്&zwnj;വെയർ ദൗർബല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയുന്ന രീതിയിൽ മോഡലിനെ പ്രേരിപ്പിക്കാൻ ആമസോൺ ഗവേഷകർക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.&lt;/p&gt;&lt;p&gt;ഇതേ തുടർന്ന് അമേരിക്കൻ ഭരണകൂടം വിഷയത്തെ ഗൗരവമായി പരിശോധിക്കുകയും വിദേശ സർക്കാരുകൾക്കും കമ്പനികൾക്കും വ്യക്തികൾക്കും ഈ മോഡലുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ആൻത്രോപിക് ലോകമെമ്പാടും ഫേബിൾ 5, മൈത്തോസ് 5 മോഡലുകളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു.&lt;/p&gt;&lt;h2&gt;തെറ്റിദ്ധാരണയെന്ന് ആന്ത്രോപിക്ക്&lt;/h2&gt;&lt;p&gt;അതേസമയം അമേരിക്കൻ സർക്കാരിന്റെ ആശങ്കകൾ തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ആൻത്രോപിക്കിന്റെ വാദം. കണ്ടെത്തിയ പ്രശ്&zwj;നം വളരെ പരിമിതമായതാണെന്നും സമാനമായ വിവരങ്ങൾ മറ്റ് പൊതുവായി ലഭ്യമായ എഐ മോഡലുകൾക്കും കണ്ടെത്താൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വാണിജ്യ മോഡൽ പിൻവലിക്കാൻ ഇത്ര ചെറിയ പ്രശ്&zwj;നം കാരണമാകരുതെന്നും കമ്പനി അഭിപ്രായപ്പെട്ടു. അതേസമയം ആമസോൺ ഈ വിഷയത്തിൽ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. സർക്കാരുകൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം തേടാറുണ്ടെന്ന് മാത്രമാണ് കമ്പനി വക്താവ് അറിയിച്ചത്. ആൻത്രോപിക്കിന്റെ ഏറ്റവും വലിയ നിക്ഷേപകരിലും ക്ലൗഡ് പങ്കാളികളിലും ഒരാളാണ് ആമസോൺ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.&lt;/p&gt;&lt;p&gt;എന്തായലും, അത്യാധുനിക എഐ സാങ്കേതികവിദ്യകളെ ദേശീയ സുരക്ഷയുടെ ഭാഗമായി കാണുന്ന പുതിയ സമീപനത്തിലേക്കാണ് അമേരിക്ക നീങ്ങുന്നതെന്ന സൂചനയായി ഈ സംഭവം വിലയിരുത്തപ്പെടുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/anthropic-ai-models-ban-articleshow-hi9bggu"/>
        </item>
        <item>
            <title><![CDATA[ജിയോ ഹോട്ട്സ്റ്റാറിൻ്റെ എഐ നീക്കം വിനോദ ലോകത്തെ മാറ്റിമറിക്കുന്നു]]></title>
            <link>https://www.asianetnews.com/web-technology/jio-hotstar-ai-jobs-articleshow-kn74mhi</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/jio-hotstar-ai-jobs-articleshow-kn74mhi</guid>
            <pubDate>Fri, 05 Jun 2026 13:38:25 +0530</pubDate>
            <description><![CDATA[ജിയോ ഹോട്ട്സ്റ്റാർ എഐ മേഖലയിൽ പുതിയൊരു വിഭാഗം ആരംഭിക്കുന്നു, 75-ൽ അധികം ജോലികളിലേക്ക് നിയമനം നടത്തുന്നു. കഥപറച്ചിൽ, പ്രൊഡക്ഷൻ, പ്രേക്ഷകരുടെ ഇടപെടൽ എന്നിവ എഐ ഉപയോഗിച്ച് മാറ്റിമറിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. &quot;മഹാഭാരത: ഏക ധർമ്മയുദ്ധം&quot; പോലുള്ള പ്രോജക്റ്റുകളിലൂടെ, ഉള്ളടക്ക നിർമ്മാണത്തിൽ വലിയ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01japz0ycncn52gs9rwr7v86ff,imgname-tamil-news--91-.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;എ&lt;/strong&gt;ഐ മേഖലയിൽ വലിയൊരു മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ജിയോ ഹോട്ട്സ്റ്റാർ. ഇന്ത്യയിൽ എഐയുമായി ബന്ധപ്പെട്ട 75 ൽ അധികം ജോലികളിലേക്ക് നിയമനം ആരംഭിച്ചുകൊണ്ട് കമ്പനിയുടെ പുതിയ എഐ വിഭാഗം രൂപപ്പെടുകയാണ്. ക്രിയേറ്റീവ് സിസ്റ്റംസ്, എഞ്ചിനിയറിംഗ്, പ്രൊഡക്ഷൻ, ഓട്ടോമേഷൻ, പ്ലാറ്റ്&zwnj;ഫോം ഇന്റലിജൻസ് തുടങ്ങിയ വിവിധ മേഖലകളിലേക്കാണ് ഈ നിയമനങ്ങൾ വ്യാപിക്കുന്നത്.&lt;/p&gt;&lt;p&gt;ഇത് സാധാരണ ഒരു ടെക്&zwnj;നോളജി നിയമന പ്രക്രിയ മാത്രമല്ല എന്നതാണ് കമ്പനി വ്യക്തമാക്കുന്നത്. കഥകൾ എങ്ങനെ രൂപപ്പെടുന്നു, പ്രൊഡക്ഷൻ സിസ്റ്റങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, പ്രേക്ഷകർ ഉള്ളടക്കവുമായി എങ്ങനെ ഇടപെടുന്നു, വിനോദ വ്യവസായത്തിൽ മൂല്യം എങ്ങനെ സൃഷ്ടിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ എല്ലാം എഐ ഉപയോഗിച്ച് അടിസ്ഥാനപരമായി മാറ്റുകയാണ് ലക്ഷ്യം.&lt;/p&gt;&lt;p&gt;ഈ പുതിയ മാറ്റത്തിന്റെ പ്രത്യേകത, പരമ്പരാഗത ജോബ് ടൈറ്റിലുകളിൽ നിന്ന് വ്യത്യസ്തമായ പദവികളാണ്. &ldquo;വിഷൻസ്കേപ്പർ&rdquo;, &ldquo;സൗണ്ട് സ്കേപ്പർ&rdquo;, &ldquo;ക്രിയേറ്റീവ് ടെക്നോളജിസ്റ്റ്&rdquo;, &ldquo;നാരേറ്റീവ് സ്റ്റോറിയെല്ലിംഗ് ലീഡ്&rdquo;, &ldquo;ക്രിയേറ്റർ ഫസിലിറ്റേറ്റർ&rdquo; തുടങ്ങിയ അസാധാരണമായ പേരുകളുള്ള ജോലികൾ ഇതിനകം ശ്രദ്ധ നേടുന്നു. ഇതിലൂടെ ടെക്&zwnj;നോളജിയും കഥപറച്ചിലും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പുതിയ സംവിധാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;p&gt;എഐ ഉപയോഗിച്ച് നിർമ്മിച്ച ഉള്ളടക്കത്തിന്റെ ഉദാഹരണമായി, &ldquo;മഹാഭാരത: ഏക ധർമ്മയുദ്ധം&rdquo; എന്ന സീരീസ് കമ്പനി ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗത പ്രൊഡക്ഷൻ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് മുതൽ അഞ്ച് മടങ്ങ് വേഗത്തിൽ ഈ സീരീസിന്&zwj;റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതായി കമ്പനി പറയുന്നു. ആശയ രൂപീകരണം, ദൃശ്യ നിർമ്മാണം, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയ ഘട്ടങ്ങൾ ഒരേസമയം നടക്കുന്നതാണ് ഈ വേഗതയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;കമ്പനിയുടെ അഭിപ്രായത്തിൽ, എഐയുടെ പ്രാധാന്യം വെറും വേഗത്തിൽ ഉള്ളടക്കം നിർമ്മിക്കുന്നതിലല്ല. ഉപഭോക്തൃ പെരുമാറ്റം, സൃഷ്ടിപരമായ ഓപ്റ്റിമൈസേഷൻ, വരുമാന മോഡലുകൾ എന്നിവ തമ്മിലുള്ള അതിരുകൾ മങ്ങുകയും കൂടുതൽ ബന്ധിപ്പിച്ച ഒരു വിനോദ പരിസ്ഥിതി രൂപപ്പെടുകയും ചെയ്യും.&lt;/p&gt;&lt;p&gt;ഇതിനൊപ്പം തന്നെ, എഐ ഉപയോഗിച്ച് മൾട്ടിലിംഗ്വൽ വോയിസ് സെർച്ച് സംവിധാനം, ഉപയോക്താക്കൾക്ക് സ്വാഭാവിക ഭാഷയിൽ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്ന സംവിധാനങ്ങൾ എന്നിവയും നടപ്പിലാക്കി വരുന്നു. പരസ്യ സംവിധാനങ്ങൾ പ്രേക്ഷകന്റെ സാഹചര്യത്തിനും വികാരത്തിനും അനുസരിച്ച് മാറുന്ന രീതിയിലേക്കാണ് കമ്പനി നീങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-technology/jio-hotstar-ai-jobs-articleshow-kn74mhi"/>
        </item>
        <item>
            <title><![CDATA[ആപ്പിൾ മുതൽ മെറ്റ വരെ; ബെംഗളൂരുവിലെ ഈ ജെൻസി ടെക്കിയുടെ "ഒരു വർഷത്തെ എഐ യാത്ര" വൈറലാകുന്നു]]></title>
            <link>https://www.asianetnews.com/web-technology/bengaluru-gen-z-ai-star-goes-viral-after-epic-year-at-apple-microsoft-and-meta-articleshow-kv6cb93</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/bengaluru-gen-z-ai-star-goes-viral-after-epic-year-at-apple-microsoft-and-meta-articleshow-kv6cb93</guid>
            <pubDate>Sat, 13 Dec 2025 11:36:33 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിലെ 22 വയസ്സുകാരനായ എഐ ഗവേഷകൻ ആദിത്യ എസ്. കൊളാവി തന്റെ കഴിഞ്ഞ ഒരു വർഷത്തെ അതിശയകരമായ നേട്ടങ്ങൾ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​ആപ്പിളിൽ മെഷീൻ ലേണിംഗ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcb4yph33ssg2mwfjxkr19dd,imgname-gen-z--1--1765605857827.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു യുവാവാണ് 22-കാരനായ ആദിത്യ എസ്. കൊളാവി. ലോകത്തിലെ മുൻനിര ടെക് ഭീമന്മാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പുകളും, നിർണായക ഗവേഷണ നേട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആദിത്യ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച &quot;ഒരു വർഷത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യാത്രയാണ് സമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പുതുതലമുറയിലെ ഏറ്റവും പ്രചോദനാത്മകമായ എഐ യാത്രകളിൽ ഒന്നായാണ് ടെക് സമൂഹം ഇതിനെ വിശേഷിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;തന്റെ 22-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ആദിത്യ ഈ നേട്ടങ്ങൾ കോർത്തിണക്കിയ പോസ്റ്റ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ 22-കാരൻ സ്വന്തമാക്കിയ നേട്ടങ്ങൾ ഏതൊരാളെയും വിസ്മയിപ്പിക്കും. ആദിത്യയുടെ എഐ യാത്ര ആരംഭിക്കുന്നത് ആപ്പിളിലെ മെഷീൻ ലേണിംഗ് ഇന്റേൺഷിപ്പോടെയാണ്. അവിടെ മുതിർന്ന എഞ്ചിനീയർമാർക്കൊപ്പം പ്രവർത്തിച്ച ആദിത്യ തന്റെ സാങ്കേതിക കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്ന നിരവധി പ്രോജക്റ്റുകളിൽ പങ്കാളിയായി.&amp;nbsp;&lt;/p&gt;&lt;p&gt;തുടർന്ന്, മൈക്രോസോഫ്റ്റ് റിസർച്ചിൽ ചേർന്ന ആദിത്യ, ഏജന്റിക് മെമ്മറിയെക്കുറിച്ചുള്ള അത്യാധുനിക ഗവേഷണ പ്രവർത്തനങ്ങൾക്ക് നിർണായക സംഭാവന നൽകി. ഇതിലെല്ലാം ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ല് മെറ്റാ പ്ലാറ്റ്&zwnj;ഫോമിൽ നിന്നുള്ളതാണ്. സ്വന്തമായി സ്ഥാപിച്ച 'കോഗ്നിറ്റീവ്ലോബ്' എന്ന സ്റ്റാർട്ടപ്പിൽ ഫ്രോണ്ടിയർ ലെവൽ എഐ മോഡലുകൾ നിർമ്മിക്കുന്നതിനായി ആറ് അക്ക യുഎസ് ഡോളർ മൂല്യമുള്ള LLaMA ഇംപാക്ട് ഗ്രാന്റ് (six-figure USD LLaMA Impact Grant) കരസ്ഥമാക്കാൻ ആദിത്യയ്ക്ക് സാധിച്ചു.&lt;/p&gt;&lt;h2&gt;ഗവേഷണ രംഗത്തും ഓപ്പൺ സോഴ്&zwnj;സ് ലോകത്തും&lt;/h2&gt;&lt;p&gt;സ്ഥാപിത കമ്പനികളിലെ പ്രവർത്തനങ്ങൾക്കപ്പുറം, ഗവേഷണ രംഗത്തും ഓപ്പൺ സോഴ്&zwnj;സ് പ്രോജക്റ്റുകളിലും ആദിത്യ തന്റെ കഴിവ് തെളിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ, ആദിത്യ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. AAAI, NAACL, CVPR, ICCV, NeurIPS വർക്ക്&zwnj;ഷോപ്പുകൾ പോലുള്ള ലോകോത്തര അക്കാദമിക് വേദികളിലാണ് ഈ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഏജന്റിക് സിസ്റ്റങ്ങൾ, മൾട്ടിമോഡൽ മൾട്ടിലിംഗ്വൽ മോഡലുകൾ, വലിയ തോതിലുള്ള ഡാറ്റാ സിന്തസിസ് തുടങ്ങിയ വിഷയങ്ങളായിരുന്നു ഈ ഗവേഷണങ്ങളുടെയെല്ലാം അടിസ്ഥാനം.&lt;/p&gt;&lt;p&gt;ആദിത്യയുടെ ഓപ്പൺ സോഴ്&zwnj;സ് പ്രവർത്തനങ്ങളും ടെക് സമൂഹത്തിൽ വലിയ സ്വീകാര്യത നേടി. പ്രോജക്റ്റുകൾക്ക് 10,000-ത്തിലധികം GitHub സ്റ്റാറുകൾ ലഭിച്ചു. ഇതിൽ ആദിത്യ വികസിപ്പിച്ചെടുത്ത ജനപ്രിയ ടൂളായ GitVizz, Vercel ഓപ്പൺ സോഴ്&zwnj;സ് സ്&zwnj;പോൺസർഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.&lt;/p&gt;&lt;h2&gt;പുതിയ പ്രോജക്റ്റുകളും ഹാക്കത്തോൺ വിജയങ്ങളും&lt;/h2&gt;&lt;p&gt;'വൈബ്മോഷൻ' എന്ന 'മോഷൻ-ഗ്രാഫിക്സ് ടൂളും' ആദിത്യയുടെ ശ്രദ്ധേയമായ മറ്റൊരു പ്രോജക്റ്റാണ്. ഇത് 200k-ൽ അധികം ആളുകളിലേക്ക് എത്തുകയും കാഴ്ചക്കാരെ നേടുകയും ചെയ്തു. കൂടാതെ, ElevenLabs ഗ്ലോബൽ ഹാക്കത്തോൺ, 100xEngineers നാഷണൽ എഐ ഹാക്കത്തോൺ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ഹാക്കത്തോണുകളിൽ ആദിത്യ വിജയിയായി. ബെംഗളൂരുവിലെ പി.ഇ.എസ് യൂണിവേഴ്&zwnj;സിറ്റിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ ആദിത്യ, തന്റെ അസാധാരണ നേട്ടങ്ങളിലൂടെ ടെക് ലോകത്തെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ദി ഇക്കണോമിക് ടൈംസ്, എം.ഐ.ടി ടെക്നോളജി റിവ്യൂ, അനലിറ്റിക്&zwnj;സ് ഇന്ത്യ മാഗസിൻ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ആദിത്യയുടെ അഭിമുഖങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഇടം നേടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/bengaluru-gen-z-ai-star-goes-viral-after-epic-year-at-apple-microsoft-and-meta-articleshow-kv6cb93"/>
        </item>
        <item>
            <title><![CDATA[മെറ്റാ വൺ: വാട്ട്‌സ്ആപ്പിൽ പുതിയ സബ്സ്ക്രിപ്ഷൻ യുഗമോ?]]></title>
            <link>https://www.asianetnews.com/web-technology/meta-one-subscription-plans-articleshow-ly9k1x7</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/meta-one-subscription-plans-articleshow-ly9k1x7</guid>
            <pubDate>Sun, 14 Jun 2026 16:33:46 +0530</pubDate>
            <description><![CDATA[&lt;p&gt;ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്&zwnj;സ്ആപ്പ് എന്നിവയ്ക്കായി &lsquo;മെറ്റാ വൺ&rsquo; എന്ന പേരിൽ ഒരു ഏകീകൃത സബ്സ്ക്രിപ്ഷൻ സേവനം മെറ്റാ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. മെറ്റാ വൺ പ്ലസ്, മെറ്റാ വൺ പ്രീമിയം എന്നിങ്ങനെ രണ്ട് പ്ലാനുകൾ ഉണ്ടാകുമെന്നും ഇതിൽ എഐ ടൂളുകളും വാട്ട്&zwnj;സ്ആപ്പ് പ്ലസ് ഫീച്ചറുകളും ഉൾപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq5bff632pk2mtdqt7j0t293,imgname-meta-1777222532290.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സോ&lt;/strong&gt;ഷ്യൽ മീഡിയയും മെസേജിംഗ് സേവനങ്ങളും കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റാ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതികൾ പരീക്ഷിക്കുന്നതായി റിപ്പോർട്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്&zwnj;സ്ആപ്പ് എന്നിവയ്ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച പണമടച്ചുള്ള സേവനങ്ങൾ ഇനി &ldquo;മെറ്റാ വൺ&rdquo; (Meta One) എന്ന ഏകീകൃത പ്ലാറ്റ്&zwnj;ഫോമിന് കീഴിൽ ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി വാട്ട്&zwnj;സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിൽ മെറ്റാ വൺ സബ്&zwj;സ്&zwj;ക്രിപ്ഷൻ പദ്ധതികൾ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്ട്&zwnj;സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയിഡ് പതിപ്പ് 2.26.23.10-ൽ മെറ്റാ വൺ പ്ലസ് (Meta One Plus), മെറ്റാ വൺ പ്രീമിയം (Meta One Premium) എന്നീ രണ്ട് പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ പരീക്ഷണ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സൗകര്യം നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും, ഭാവിയിൽ ഉപയോക്താക്കൾക്ക് വാട്ട്&zwnj;സ്ആപ്പിൽ നിന്നുതന്നെ പ്ലാനുകൾ തിരഞ്ഞെടുക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്നുമാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;മെറ്റാ വൺ പ്ലസ് പ്ലാനിന് പ്രതിമാസം 6.99 യൂറോ (ഏകദേശം 700 രൂപ) നിരക്കായിരിക്കാം എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ പ്ലാനിൽ വാട്ട്&zwnj;സ്ആപ്പ് പ്ലസ് ആനുകൂല്യങ്ങൾക്കൊപ്പം മെറ്റായുടെ എഐ അടിസ്ഥാനമാക്കിയ ചിത്ര-വീഡിയോ സൃഷ്ടി ടൂളുകളിലേക്കുള്ള കൂടുതൽ പ്രവേശനവും ലഭിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, മെറ്റാ വൺ പ്രീമിയം പ്ലാനിന് പ്രതിമാസം 20.99 യൂറോ (ഏകദേശം 2,200 രൂപ) നിരക്ക് ആയിരിക്കാമെന്നാണ് വിവരം. ഒരു മാസത്തെ സൗജന്യ ട്രയൽ ഉൾപ്പെടാൻ സാധ്യതയുള്ള ഈ പ്ലാൻ, പ്ലസ് പ്ലാനിലെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതിനൊപ്പം കൂടുതൽ ശക്തമായ എഐ ശേഷികൾ, സങ്കീർണ ചോദ്യങ്ങൾക്ക് മെച്ചപ്പെട്ട പ്രതികരണങ്ങൾ, കൂടുതൽ ഇമേജ്-വീഡിയോ ജനറേഷൻ പരിധി, ഉയർന്ന എഐ ഉപയോഗ പരിധി എന്നിവയും നൽകും.&lt;/p&gt;&lt;p&gt;ഇരു പ്ലാനുകളിലും വാട്ട്&zwnj;സ്ആപ്പ് പ്ലസ് സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തീമുകൾ, ഇഷ്ടാനുസൃത റിങ്ടോണുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ, ലിസ്റ്റ് കസ്റ്റമൈസേഷൻ, പ്രീമിയം സ്റ്റിക്കറുകൾ തുടങ്ങി ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെട്ടേക്കും.&lt;/p&gt;&lt;p&gt;എന്നാൽ, ഈ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനമല്ല. ബീറ്റാ പതിപ്പിൽ കണ്ടെത്തിയ സൂചനകളെ അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ് ഈ വിവരങ്ങൾ എന്നും ശ്രദ്ധിക്കണം. അതിനാൽ വില, സവിശേഷതകൾ, ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം വരുന്നതിന് മുമ്പ് മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. മെറ്റാ വൺ സേവനം വ്യാപകമായി അവതരിപ്പിക്കപ്പെടുകയാണെങ്കിൽ, മെറ്റായുടെ വിവിധ പ്ലാറ്റ്&zwnj;ഫോമുകളിലെ പ്രീമിയം സേവനങ്ങൾ ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാകുന്ന പുതിയ അനുഭവമായിരിക്കും അത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-technology/meta-one-subscription-plans-articleshow-ly9k1x7"/>
        </item>
        <item>
            <title><![CDATA[ഇനി കളി കാര്യമാവും; ചാറ്റ് ജിപിടി നിങ്ങളുടെ പ്രായം കണ്ടെത്തും! പുതിയ സുരക്ഷാ മാറ്റങ്ങളുമായി ഓപ്പൺ എഐ]]></title>
            <link>https://www.asianetnews.com/web-technology/openai-introduces-age-prediction-features-for-chatgpt-to-enhance-user-safety-articleshow-r2gi8ly</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/openai-introduces-age-prediction-features-for-chatgpt-to-enhance-user-safety-articleshow-r2gi8ly</guid>
            <pubDate>Sat, 24 Jan 2026 12:20:28 +0530</pubDate>
            <description><![CDATA[&lt;p&gt;ചാറ്റ് ജിപിടി ഉപയോഗിക്കുന്ന കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മാറ്റങ്ങളുമായി ഓപ്പൺ എഐ. ഉപയോക്താക്കളുടെ പ്രായം സ്വയം പ്രവചിക്കാനുള്ള &amp;nbsp;പുതിയ സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfqcdx2ex1ndbkszhtwgq34d,imgname-chatgpt-1769237574734.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചാറ്റ് ജിപിടി ഉപയോഗിക്കുന്ന ടീനേജേഴ്സ് ഇനിമുതൽ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ പ്രായം എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കുന്ന പഴയ രീതി ഇനി ചാറ്റ് ജിപിടിക്ക് വേണ്ട. പകരം, നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും നിങ്ങളുടെ സംസാരശൈലിയും നോക്കി നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്ന് 'കണ്ടെത്താൻ' പോവുകയാണ് ഓപ്പൺ എഐ. കൗമാരക്കാരെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ 'ഏജ് പ്രെഡിക്ഷൻ' എന്ന പുത്തൻ സുരക്ഷാ കവചമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ചാറ്റ് ജിപിടി വഴി കുട്ടികൾ അപകടകരമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.&lt;/p&gt;&lt;p&gt;നമ്മൾ സാധാരണയായി ഒരു ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ നൽകുന്ന പ്രായം പലപ്പോഴും കൃത്യമാകണമെന്നില്ല. ഇത് മറികടക്കാനാണ് ഏജ് പ്രെഡിക്ഷൻ മോഡൽ ഓപ്പൺ എഐ വികസിപ്പിച്ചത്. നിങ്ങൾ എഐയോട് ചോദിക്കുന്ന ചോദ്യങ്ങൾ, ഉപയോഗിക്കുന്ന ഭാഷ, ഏത് സമയത്താണ് ആപ്പ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാം വിശകലനം ചെയ്താണ് സിസ്റ്റം പ്രായം കണക്കാക്കുക.പ്രായപൂർത്തിയാകാത്ത വ്യക്തി ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ഉടൻ തന്നെ ആ അക്കൗണ്ടിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നിലവിൽ വരും.&lt;/p&gt;&lt;h2&gt;നിയന്ത്രണങ്ങൾ എന്തൊക്കെ?&lt;/h2&gt;&lt;p&gt;കുട്ടികൾക്കും കൗമാരക്കാർക്കും ദോഷകരമായേക്കാവുന്ന പല കാര്യങ്ങളും ചാറ്റ് ജിപിടിയിൽ നിയന്ത്രിക്കപ്പെടും. ക്രൂരമായ അക്രമങ്ങൾ വിവരിക്കുന്ന ഉള്ളടക്കങ്ങൾ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ, സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ ടീനേജ് അക്കൗണ്ടുകൾക്ക് ലഭ്യമാകില്ല. കൂടാതെ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന പല അപകടകരമായ ചലഞ്ചുകളെക്കുറിച്ചുള്ള വിവരങ്ങളും എഐ നിയന്ത്രിക്കും.&lt;/p&gt;&lt;h3&gt;മാതാപിതാക്കൾക്ക് കൂടുതൽ അധികാരം&lt;/h3&gt;&lt;p&gt;കുട്ടികളുടെ എഐ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കായി പ്രത്യേക 'പേരന്റൽ കൺട്രോൾ' സൗകര്യവും ഓപ്പൺ എഐ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതുവഴി പഠനസമയത്തോ രാത്രിയിലോ ആപ്പ് ഉപയോഗിക്കുന്നത് തടയാൻ 'ക്വയറ്റ് അവേഴ്സ്' സെറ്റ് ചെയ്യാൻ സാധിക്കും. കുട്ടി വലിയ മാനസിക സമ്മർദ്ദത്തിലാണെന്ന് എഐക്ക് തോന്നിയാൽ മാതാപിതാക്കൾക്ക് അലേർട്ടുകൾ നൽകുന്ന സംവിധാനവും ഇതിന്റെ ഭാഗമാണ്.&lt;/p&gt;&lt;h3&gt;മുതിർന്നവർക്ക് തിരിച്ചറിയൽ രേഖ വേണോ?&lt;/h3&gt;&lt;p&gt;സിസ്റ്റത്തിന് പ്രായം കണക്കാക്കുന്നതിൽ തെറ്റ് പറ്റിയാൽ എന്ത് ചെയ്യും എന്നതിനും പരിഹാരമുണ്ട്. നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും എന്നാൽ എഐ നിങ്ങളെ കുട്ടിയായി തെറ്റായി കണക്കാക്കിയെന്നും തോന്നിയാൽ പ്രായം തെളിയിക്കാനുള്ള അവസരമുണ്ട്. 'Persona' എന്ന സുരക്ഷിതമായ പ്ലാറ്റ്&zwnj;ഫോം വഴി തിരിച്ചറിയൽ രേഖയോ സെൽഫിയോ നൽകി പ്രായം ഉറപ്പുവരുത്തി നിയന്ത്രണങ്ങൾ നീക്കം ചെയ്യാവുന്നതാണ്.&lt;/p&gt;&lt;p&gt;ഭാവിയിൽ മുതിർന്നവർക്കായി കൂടുതൽ ഫീച്ചറുകളുള്ള 'അഡൽറ്റ് മോഡ്' കൊണ്ടുവരാൻ ഓപ്പൺ എഐക്ക് പദ്ധതിയുണ്ട്. അതിന്റെ മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തന്നെ കൗമാരക്കാരെ തെറ്റായ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/openai-introduces-age-prediction-features-for-chatgpt-to-enhance-user-safety-articleshow-r2gi8ly"/>
        </item>
        <item>
            <title><![CDATA[ജെമിനി ഇനി കൂടുതൽ ചിന്തിക്കും; ഗൂഗിളിന്‍റെ പുതിയ അപ്‌ഡേറ്റ്]]></title>
            <link>https://www.asianetnews.com/web-technology/google-gemini-thinking-levels-update-articleshow-ukggy4t</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-gemini-thinking-levels-update-articleshow-ukggy4t</guid>
            <pubDate>Thu, 04 Jun 2026 17:02:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൂഗിൾ തങ്ങളുടെ ജെമിനി എഐ പ്ലാറ്റ്&zwnj;ഫോമിൽ &quot;തിങ്കിംഗ് ലെവൽസ്&quot; എന്ന പേരിൽ പുതിയ അപ്&zwnj;ഡേറ്റ് അവതരിപ്പിച്ചു. സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകുന്ന &quot;സ്റ്റാൻഡേർഡ് തിങ്കിംഗ്&quot;, സങ്കീർണ്ണമായവയ്ക്ക് ആഴത്തിലുള്ള വിശകലനം നൽകുന്ന &quot;എക്സ്റ്റെൻഡഡ് തിങ്കിംഗ്&quot; എന്നിവയാണ് ഇതിലെ പ്രധാന മോഡുകൾ.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf2x9ky2ncfpea7560r6wdc7,imgname-google-gemini-1768550617026.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ഗൂഗിൾ തങ്ങളുടെ ജെമിനി എഐ പ്ലാറ്റ്&zwnj;ഫോമിൽ പുതിയ അപ്&zwnj;ഡേറ്റ് അവതരിപ്പിച്ചു. &lsquo;തിങ്കിംഗ് ലെവൽസ്&rsquo; എന്ന പേരിലുള്ള ഈ പുതിയ സംവിധാനം വിവിധ പ്ലാറ്റ്&zwnj;ഫോമുകളിലായി ഘട്ടംഘട്ടമായി പുറത്തിറക്കുകയാണ്. ആൻഡ്രോയിഡ്, iOS, വെബ് പതിപ്പുകൾ ഉൾപ്പെടെ ജെമിനി ആപ്പിൽ ഈ ഫീച്ചർ ലഭ്യമാകും.&lt;/p&gt;&lt;p&gt;ഗൂഗിളിന്റെ അറിയിപ്പുപ്രകാരം, ജെമിനി 3.1 ഫ്ലാഷ്-ലൈറ്റ്, ജെമിനി 3.5 ഫ്ലാഷ്, ജെമിനി 3.1 പ്രോ തുടങ്ങിയ മോഡലുകളിലാണ് ഈ പുതിയ തിങ്കിംഗ് ലെവൽസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിൽ സൗജന്യവും പണമടച്ചതുമായ എല്ലാ ഉപയോക്താക്കൾക്കും ഈ സംവിധാനം ലഭ്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പുതിയ സംവിധാനത്തിൽ പ്രധാനമായും രണ്ട് അടിസ്ഥാന തിങ്കിംഗ് ലെവലുകളാണ് ഉള്ളത്. &ldquo;സ്റ്റാൻഡേർഡ് തിങ്കിംഗ്&rdquo; മോഡ് സാധാരണ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാൻ രൂപകൽപ്പന ചെയ്തതാണ്. എന്നാൽ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും വിശദമായ വിശകലനത്തിനുമായി &ldquo;എക്സ്റ്റെൻഡഡ് തിങ്കിംഗ്&rdquo; മോഡ് അവതരിപ്പിച്ചിരിക്കുന്നു. ഈ മോഡിൽ ജെമിനി സാധാരണയേക്കാൾ കൂടുതൽ സമയം എടുത്ത് ആഴത്തിലുള്ള വിശകലനത്തോടെ മറുപടി നൽകും. ഇതിലൂടെ ഉത്തരങ്ങളുടെ കൃത്യതയും ഗുണനിലവാരവും മെച്ചപ്പെടുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.&lt;/p&gt;&lt;p&gt;കൂടാതെ, ജെമിനി 3.1 പ്രോ മോഡലിൽ &lsquo;ഡീപ് തിങ്ക്&rsquo; എന്ന ഉയർന്ന തലത്തിലുള്ള മൂന്നാമത്തെ ഓപ്ഷനും ലഭ്യമാണ്. ഇത് പരമാവധി പാരലൽ റീസണിംഗ് ശേഷിയോടുകൂടിയ കൂടുതൽ ശക്തമായ എഐ വിശകലനം നൽകുന്ന സംവിധാനമാണ്. എന്നാൽ നിലവിൽ ഈ 'ഡീപ് തിങ്ക്' ഫീച്ചർ ഗൂഗിൾ എഐ അൾട്രാ സബ്സ്ക്രൈബർമാർക്കു മാത്രമാണ് ലഭ്യമാകുന്നത്.&lt;/p&gt;&lt;p&gt;ഗൂഗിൾ വൈസ് പ്രസിഡന്റ് ജോഷ് വുഡ്&zwnj;വേഡ് എക്സിൽ (X) നൽകിയ പോസ്റ്റിലൂടെയാണ് ഈ പുതിയ അപ്&zwnj;ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബ്രൗസർ, ആൻഡ്രോയിഡ്, iOS എന്നിവയിലുടനീളം ഈ ഫീച്ചർ ലഭ്യമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നടന്ന ഗൂഗിൾ I/O 2026 ഡെവലപ്പർ കോൺഫറൻസിൽ ജെമിനി സംബന്ധിച്ച നിരവധി പുതിയ അപ്&zwnj;ഡേറ്റുകൾ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി പുറത്തിറക്കിയ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഇതിനകം തന്നെ എല്ലാ പ്ലാറ്റ്&zwnj;ഫോമുകളിലും ലഭ്യമാണ്. അതേസമയം, ജെമിനി 3.5 പ്രോ പതിപ്പ് ഈ മാസം അവസാനം പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ തിങ്കിംഗ് ലെവൽസ് സംവിധാനം ജെമിനി എഐയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും കൂടുതൽ കൃത്യവും ആഴത്തിലുള്ളതുമായ മറുപടികൾ നൽകുകയും ചെയ്യുമെന്നാണ് ഗൂഗിൾ പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-gemini-thinking-levels-update-articleshow-ukggy4t"/>
        </item>
        <item>
            <title><![CDATA[ആമസോൺ പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു; പ്രൈം മെമ്പർഷിപ്പിന് വമ്പൻ വിലക്കിഴിവ്, മൂന്ന് ദിവസത്തെ ഓഫർ മേള]]></title>
            <link>https://www.asianetnews.com/web-technology/amazon-prime-day-2026-dates-india-articleshow-vgoqck0</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/amazon-prime-day-2026-dates-india-articleshow-vgoqck0</guid>
            <pubDate>Fri, 19 Jun 2026 08:07:28 +0530</pubDate>
            <description><![CDATA[ആമസോൺ പ്രൈം ഡേ 2026 സെയിൽ ജൂലൈ 4 മുതൽ 6 വരെ നടക്കും. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 10% കിഴിവ്, പ്രൈം അംഗത്വ ഫീസിൽ ഇളവ്, 500-ൽ അധികം പുതിയ ഉൽപ്പന്നങ്ങൾ എന്നിവയുണ്ടാകും. എക്കോ, ഫയർ ടിവി പോലുള്ള ആമസോൺ ഉപകരണങ്ങൾക്കും വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzf262drdb58dwjpn8ned2jx,imgname-amazon-prime-day-2025-1751778527672.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾ കാത്തിരുന്ന ആമസോൺ പ്രൈം ഡേ 2026 സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ആമസോണിന്റെ പത്താം വാർഷിക പ്രൈം ഡേ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 4 മുതൽ ജൂലൈ 6 വരെ മൂന്ന് ദിവസങ്ങളിലായി പ്രത്യേക ഓഫറുകളുമായി സെയിൽ സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമാകുന്ന ഈ വമ്പൻ ഷോപ്പിംഗ് മേളയിൽ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പുതിയ ഉൽപ്പന്ന ലോഞ്ചുകളും പ്രത്യേക വിനോദ ഓഫറുകളും ഉണ്ടായിരിക്കും.&lt;/p&gt;&lt;p&gt;ജൂലൈ 4-ന് അർധരാത്രി 12 മണിക്ക് ആരംഭിക്കുന്ന സെയിൽ ജൂലൈ 6-ന് രാത്രി 11.59 വരെ തുടരും. ഇതോടെ പ്രൈം അംഗങ്ങൾക്ക് 72 മണിക്കൂർ നേരം പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താൻ അവസരം ലഭിക്കും. എസ്&zwnj;ബിഐ, ആക്&zwnj;സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചോ ഇഎംഐ ഇടപാടുകൾ നടത്തിയോ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഉടനടി വിലക്കിഴിവ് ലഭിക്കും. കൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്.&lt;/p&gt;&lt;p&gt;പ്രൈം ഡേയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി പ്രൈം അംഗത്വ നിരക്കുകളിലും ആമസോൺ പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ വാർഷിക പ്രൈം അംഗത്വം 1,499 രൂപയ്ക്ക് പകരം 999 രൂപയ്ക്ക് ലഭിക്കും. പ്രൈം ലൈറ്റ് അംഗത്വത്തിന്റെ വില 799 രൂപയിൽ നിന്ന് 599 രൂപയായി കുറച്ചിട്ടുണ്ട്. അതേസമയം പ്രൈം ഷോപ്പിംഗ് എഡിഷൻ അംഗത്വം 399 രൂപയിൽ നിന്ന് 299 രൂപയ്ക്കാണ് ലഭ്യമാകുക.&lt;/p&gt;&lt;p&gt;ഈ വർഷത്തെ പ്രൈം ഡേ സെയിലിൽ വൺപ്ലസ്, സാംസങ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളിൽ നിന്നായി 500ൽ അധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് ആമസോൺ അറിയിച്ചു. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭകരുടെ ഉൽപ്പന്നങ്ങൾക്കും സെയിലിൽ പ്രത്യേക പ്രാധാന്യം നൽകും.&lt;/p&gt;&lt;p&gt;ഷോപ്പിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി റൂഫസ് എന്ന എഐ അധിഷ്ഠിത സഹായിയും ലെൻസ് എഐ, എഐ റിവ്യൂ ഹൈലൈറ്റ്സ്, ക്വിക്ക് വ്യൂ, ബയിംഗ് ഗൈഡ്സ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭ്യമാകും. കൂടാതെ ആമസോൺ പേ ലേറ്റർ സേവനവും സെയിൽ കാലയളവിൽ ഉപയോഗിക്കാം. ഇതോടൊപ്പം എക്കോ സ്&zwj;മാർട്ട് സ്പീക്കറുകൾ, അലക്സ പിന്തുണയുള്ള സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി ഉപകരണങ്ങൾ എന്നിവയ്ക്ക് 45 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുമെന്നും ആമസോൺ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/web-technology/amazon-prime-day-2026-dates-india-articleshow-vgoqck0"/>
        </item>
        <item>
            <title><![CDATA[റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി ടെലിഗ്രാം തലവൻ, വാട്‍സാപ്പിനെ സഹായിക്കാൻ ടെലിഗ്രാം സേവനം തടസപ്പെടുത്തുന്നു]]></title>
            <link>https://www.asianetnews.com/web-technology/pavel-durov-accuses-reliance-to-telegram-bgp-hijacking-articleshow-wi8vays</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/pavel-durov-accuses-reliance-to-telegram-bgp-hijacking-articleshow-wi8vays</guid>
            <pubDate>Wed, 17 Jun 2026 09:10:55 +0530</pubDate>
            <description><![CDATA[ടെലിഗ്രാം സ്ഥാപകൻ പവൽ ദുരോവ്, റിലയൻസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ബിജിപി ഹൈജാക്കിംഗ് വഴി റിലയൻസ് ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും ഇതിന് പിന്നിൽ വാട്&zwj;സാപ്പുമായുള്ള മത്സരവും മെറ്റ-റിലയൻസ് ബിസിനസ് ബന്ധവുമാകാമെന്നും അദ്ദേഹം ആരോപിക്കുന്നു. നീറ്റ് വിവാദത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെയും ദുരോവ് വിമർശിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8hprvc5f2vpgfdr601c5cq4,imgname-pavel-durov.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ടെലികോം ഭീമനായ റിലയൻസിനെതിരെ ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവൽ ദുരോവ്. ടെലിഗ്രാമിന്റെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ റിലയൻസ് ഇടപെടുകയാണെന്ന് ആരോപിച്ചാണ് ദുരോവ് രംഗത്തെത്തിയത് എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ടെലിഗ്രാം സേവനം ലഭ്യമാകുന്നതിൽ റിലയൻസ് തടസം സൃഷ്ടിക്കുകയാണെന്നാണ് ദുരോവിന്റെ ആരോപണം. സോഷ്യൽ മീഡിയാ പ്ലാറ്റ്&zwnj;ഫോമായ എക്&zwnj;സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.&lt;/p&gt;&lt;h2&gt;ബോർഡർ ഗേറ്റ്&zwnj;വേ പ്രോട്ടോക്കോൾ' (BGP) ഹൈജാക്കിംഗ്&lt;/h2&gt;&lt;p&gt;റിലയൻസ് 'ബോർഡർ ഗേറ്റ്&zwnj;വേ പ്രോട്ടോക്കോൾ' (BGP) ഹൈജാക്കിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഗ്രാമിന്റെ നെറ്റ്&zwnj;വർക്ക് റൂട്ടുകൾ വഴിതിരിച്ചുവിടുകയാണെന്ന് ദുരോവ് ആരോപിച്ചു. ഇന്ത്യയിൽ മാത്രമല്ല, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് ദുരോവിന്&zwj;റെ വാദം.&lt;/p&gt;&lt;p&gt;&ldquo;ഇന്ത്യൻ ടെലികോം കമ്പനി റിലയൻസ്, ഇന്ത്യയ്ക്ക് പുറത്തുള്ള ദശലക്ഷക്കണക്കിന് ടെലിഗ്രാം ഉപയോക്താക്കൾക്ക് സേവനതടസ്സം സൃഷ്ടിക്കുകയാണ്. ഇതിന് അവർ ബിജിപി ഹൈജാക്കിംഗ് പോലുള്ള അനധികൃത മാർഗങ്ങൾ ഉപയോഗിക്കുന്നുവെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ,&rdquo; ദുരോവ് കുറിച്ചു.&lt;/p&gt;&lt;p&gt;ഇന്റർനെറ്റിലെ വിവിധ നെറ്റ്&zwnj;വർക്കുകൾ തമ്മിൽ ഡാറ്റ കൈമാറുന്നതിനും ശരിയായ റൂട്ടുകൾ നിർണയിക്കുന്നതിനുമുള്ള പ്രധാന സംവിധാനമാണ് ബോർഡർ ഗേറ്റ്&zwnj;വേ പ്രോട്ടോക്കോൾ (BGP). അനധികൃത റൂട്ട് പ്രഖ്യാപനങ്ങൾ ഇന്റർനെറ്റ് ട്രാഫിക് തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാൻ ഇടയാക്കുന്നതിനാൽ സൈബർ സുരക്ഷാ രംഗത്ത് ഇത് ഗുരുതര പ്രശ്നമായാണ് കണക്കാക്കപ്പെടുന്നത്.&lt;/p&gt;&lt;p&gt;നിരവധി പരാതികൾ ലഭിച്ചിട്ടും റിലയൻസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അതിനാൽ ഈ നടപടി മനപ്പൂർവമായിരിക്കാമെന്നും ദുരോവ് ആരോപിച്ചു. കൂടാതെ, ടെലിഗ്രാമും വാട്&zwj;സാപ്പും തമ്മിലുള്ള കടുത്ത മത്സരവുമായി ഈ വിഷയത്തിന് ബന്ധമുണ്ടാകാമെന്ന സൂചനയും അദ്ദേഹം നൽകി. മെറ്റയ്ക്കും റിലയൻസിനും ബിസിനസ് ബന്ധമുണ്ടെന്നും അതിനാൽ വാട്&zwj;സാപ്പിന് അനുകൂലമായ സാഹചര്യം സൃഷ്&zwj;ടിക്കാനുള്ള ശ്രമമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദുരോവിന്റെ ആരോപണങ്ങൾക്ക് റിലയൻസ് ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല എന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;&lt;p&gt;ഇതിനിടെ, നീറ്റ് 2026 പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പ് ശൃംഖലകളും സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നടപടിയെ ദുരോവ് ശക്തമായി വിമർശിച്ചു. 150 ദശലക്ഷത്തിലധികം സാധാരണ ഉപയോക്താക്കളാണ് ഈ നടപടിയൂടെ ബുദ്ധിമുട്ടുന്നതെന്നും കുറ്റക്കാർ മറ്റ് പ്ലാറ്റ്&zwnj;ഫോമുകളിലേക്ക് മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;റിലയൻസും വാട്&zwj;സാപ്പും ചേർന്ന് ഇന്ത്യയിൽ ടെലിഗ്രാമിനെ നിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ തനിക്ക് അതിൽ അതിശയമില്ലെന്നും ദുരോവ് പറഞ്ഞു. എന്നാൽ, ഈ ആരോപണങ്ങൾക്ക് പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ദുരോവ് പുറത്തുവിട്ടിട്ടില്ല. വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ സ്വതന്ത്ര സാങ്കേതിക പരിശോധനകളും ഔദ്യോഗിക പ്രതികരണങ്ങളും കാത്തിരിക്കുകയാണ് സാങ്കേതിക ലോകം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/pavel-durov-accuses-reliance-to-telegram-bgp-hijacking-articleshow-wi8vays"/>
        </item>
    </channel>
</rss>
