<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 24 Jan 2026 12:20:32 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/web-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്']]></title>
            <link>https://www.asianetnews.com/web-technology/youtube-ceo-neal-mohan-no-screen-rule-for-his-own-kids-in-home-revealed-articleshow-13vtgnn</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/youtube-ceo-neal-mohan-no-screen-rule-for-his-own-kids-in-home-revealed-articleshow-13vtgnn</guid>
            <pubDate>Wed, 17 Dec 2025 00:42:06 +0530</pubDate>
            <description><![CDATA[&lt;p&gt;സ്വന്തം കുട്ടികളെ യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകളിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് വെളിപ്പെടുത്തി യൂട്യൂബ് സിഇഒ നീൽ മോഹൻ. വീട്ടിൽ സ്ക്രീൻ സമയം സംബന്ധിച്ച് കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും നീലിന്റെ വെളിപ്പെടുത്തൽ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8b9s4sat0arejqybs7sxypr,imgname-youube-1761315951402.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇക്കാലത്ത് കുട്ടികളുടെ കൈകളിൽ നിന്ന് മൊബൈൽ ഫോണുകൾ തിരികെ ലഭിക്കുക എന്നത് പല മാതാപിതാക്കളെ സംബന്ധിച്ചും ഒരു യുദ്ധം ജയിക്കുന്നതിന് തുല്യമായിരിക്കും. കുട്ടികൾ മണിക്കൂറുകളോളം യൂട്യൂബ് വീഡിയോകൾ കാണാനായി ചെലവഴിക്കുന്നു. എന്നാൽ ലോകം മുഴുവൻ കാണുന്ന ജനപ്രിയ പ്ലാറ്റ്&zwnj;ഫോമായ യൂട്യൂബിന് പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ സ്വന്തം കുട്ടികളെ അത് സ്വതന്ത്രമായി കാണാൻ അനുവദിക്കുന്നില്ലെന്ന കാര്യം നിങ്ങൾക്ക് അറിയാമോ?&lt;/p&gt;&lt;p&gt;ലോകമെമ്പാടുമുള്ള കുട്ടികളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന യൂട്യൂബിന്റെ മേധാവിയായ നീൽ മോഹൻ സ്വന്തം കുട്ടികളെ യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും, സോഷ്യൽ മീഡിയ സ്&zwnj;ക്രീനുകളിൽ നിന്നുമൊക്കെ അകറ്റി നിർത്തുന്നു. ടൈം മാഗസിന്റെ &quot;സിഇഒ ഓഫ് ദി ഇയർ&quot; ആയി തിരഞ്ഞെടുക്കപ്പെട്ട നീൽ മോഹൻ, തന്&zwj;റെ വീട്ടിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. താനും ഭാര്യ ഹേമ മോഹനും തങ്ങളുടെ മൂന്ന് കുട്ടികളുടെ മീഡിയ പ്ലാറ്റ്&zwnj;ഫോം ഉപയോഗം നിയന്ത്രിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്&zwj;റെ വെളിപ്പെടുത്തൽ.&lt;/p&gt;&lt;p&gt;അൺലിമിറ്റഡ് ഫ്രീഡം കുട്ടികൾക്ക് അപകടകരമാകുമെന്ന് യൂട്യൂബ് സിഇഒ നീൽ മോഹൻ വിശ്വസിക്കുന്നു. നീൽ മോഹന്റെ വീട്ടിലെ &quot;നോ-സ്ക്രീൻ&quot; ഫോർമുല അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്&zwj;ത്. നീൽ മോഹൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും രക്ഷാകർതൃത്വത്തെക്കുറിച്ചും ടൈം മാഗസിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. തന്റെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 2023 ൽ സിഇഒ ആകുകയും അടുത്തിടെ ടൈം മാഗസിന്റെ 2025 ലെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മോഹൻ, തന്റെ വീട്ടിൽ സ്&zwnj;ക്രീൻ സമയം സംബന്ധിച്ച് ദൈനംദിന നിയമങ്ങൾ നടപ്പിലാക്കിതായി തുറന്നു പറഞ്ഞു.&lt;/p&gt;&lt;p&gt;താനും ഭാര്യയും തങ്ങളുടെ കുട്ടികൾ യൂട്യൂബിലും മറ്റ് പ്ലാറ്റ്&zwnj;ഫോമുകളിലും എത്ര സമയം ചെലവഴിക്കുന്നു എന്നതിന് വ്യക്തമായ പരിധികൾ നിശ്ചയിക്കുന്നുണ്ട്. അദ്ദേഹത്തിനും ഭാര്യ ഹേമ മോഹനും മൂന്ന് കുട്ടികൾ ആണുള്ളത്. രണ്ട് ആൺമക്കളും ഒരു മകളും. പ്രവൃത്തി ദിവസങ്ങളിൽ, വീട്ടിലെ നിയമങ്ങൾ കൂടുതൽ കർശനമാണ്. പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് സ്ക്രീൻ സമയം നൽകുന്ന കാര്യത്തിൽ വീട്ടിൽ കർശനമായ നിയമങ്ങളുണ്ട്. അതേസമയം വാരാന്ത്യങ്ങളിൽ കുറച്ചുകൂടി സ്വാതന്ത്ര്യം നൽകും. രക്ഷാകർതൃത്വത്തിൽ പൂർണത സാധ്യമല്ലെന്നും, എന്നാൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണ് എന്നും നീൽ മോഹൻ സമ്മതിക്കുന്നു.&lt;/p&gt;&lt;p&gt;നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം മാതാപിതാക്കൾക്ക് അവരുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ അവരുടെ കുട്ടികൾക്കുവേണ്ടി പ്ലാറ്റ്&zwnj;ഫോം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി ഒരു സ്വതന്ത്ര ആപ്പ് തുടങ്ങിയ ആദ്യ പ്ലാറ്റ്&zwnj;ഫോം യൂട്യൂബ് ആണെന്നും 10 വർഷം മുമ്പ് യൂട്യൂബ് കിഡ്&zwnj;സ് ആപ്പ് ആരംഭിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അതേസമയം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്&zwnj;ട്രേലിയ മാറിയതിന്&zwj;റെ പശ്ചാത്തലത്തിലാണ് യൂട്യൂബ് മേധാവിയുടെ പ്രസ്&zwj;താവന ശ്രദ്ധേയമാകുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/web-technology/youtube-ceo-neal-mohan-no-screen-rule-for-his-own-kids-in-home-revealed-articleshow-13vtgnn"/>
        </item>
        <item>
            <title><![CDATA[യുട്യൂബ് കീഴടക്കി ഇന്ത്യയിലെ ജെൻ സി, കണ്ടന്റ് ക്രിയേറ്റ‍ർമാരിൽ 83 ശതമാനവും ഇന്ത്യയിൽ, മുന്നിൽ വനിതകൾ]]></title>
            <link>https://www.asianetnews.com/web-technology/83-percent-of-indian-gen-z-are-content-creators-small-town-women-lead-wave-articleshow-29pqmw8</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/83-percent-of-indian-gen-z-are-content-creators-small-town-women-lead-wave-articleshow-29pqmw8</guid>
            <pubDate>Mon, 17 Nov 2025 14:53:37 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിൽ കണ്ടന്റ് ക്രിയേറ്റ&zwj;ർമാരിൽ 83 ശതമാനവും ജെൻ സികൾ. അവരുടെ കഴിവുകളും, ആശയങ്ങളും പ്രകടിപ്പിക്കാൻ യുട്യൂബ് ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു നേരമ്പോക്ക് എന്നതിലുപരി, കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു യഥാർത്ഥ കരിയർ..&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka8hm56nte55t7b0x23abwtg,imgname-83-percent-of-indian-gen-z-are-content-creators--1763370996949.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയുടെ ഡിജിറ്റൽ ലോകത്ത് ഒരു പുതിയ മാറ്റം വന്നിരിക്കുകയാണ്. 18-നും 24-നും ഇടയിൽ പ്രായമുള്ള 'ജെൻ സി' യുവതലമുറയാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. യുട്യൂബ് ഇന്ത്യയും സ്മിത്ത്&zwnj;ഗീഗറും ചേർന്ന് നടത്തിയ പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ജെൻ സികളിൽ 83% പേരും തങ്ങളെ കണ്ടന്റ് ക്രിയേറ്റർമാരായി കണക്കാക്കുന്നു. ഒരു നേരമ്പോക്ക് എന്നതിലുപരി, കണ്ടന്റ് ക്രിയേഷൻ ഇന്ന് ഒരു യഥാർത്ഥ കരിയർ ആയി മാറിയിരിക്കുന്നു. സർവേയിൽ പങ്കെടുത്ത 75% ജെൻ സികളും ഇതിനെ പ്രൊഫഷണൽ സാധ്യതയായി കാണുന്നു. ഇതിലൂടെ ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഡിജിറ്റൽ ലോകത്തെ യുവശക്തിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. 55% ക്രിയേറ്റർമാർക്കും ഈ പ്ലാറ്റ്&zwnj;ഫോമുകൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാൻ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;h2&gt;ചെറിയ നഗരങ്ങളിലെ സ്ത്രീശക്തി&lt;/h2&gt;&lt;p&gt;മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ ഡിജിറ്റൽ തരംഗം ഇപ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു എന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. മുംബൈ, ഡൽഹി പോലുള്ള വൻ നഗരങ്ങളെക്കാൾ ടിയർ-2, ടിയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണ് ക്രിയേറ്റർമാരിൽ ഭൂരിഭാഗവും. ഇൻഡോർ, ജയ്പൂർ പോലുള്ള നഗരങ്ങളിൽ നിന്നുള്ള പ്രാദേശിക ശബ്ദങ്ങൾ ഇന്റർനെറ്റിലൂടെ ആഗോള ശ്രദ്ധ നേടുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇതിൻ്റെ ഏറ്റവും തിളക്കമാർന്ന വിജയം നേടുന്നത് യുവതികളാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുട്യൂബിലെ വനിതാ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ 40% വർധനവ് ഉണ്ടായി. ഫാഷൻ, ബ്യൂട്ടി എന്നിവയിൽ മാത്രം ഒതുങ്ങാതെ വിദ്യാഭ്യാസം, പാചകം, വ്ളോഗിംഗ് തുടങ്ങി വിവിധ വിഷയങ്ങളിലൂടെ സ്ത്രീകൾ മുന്നിലുണ്ട്.&lt;/p&gt;&lt;h2&gt;പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം&lt;/h2&gt;&lt;p&gt;പ്ലാറ്റ്&zwnj;ഫോം തിരഞ്ഞെടുപ്പിൽ യുട്യൂബ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. 90% ജെൻ സി ക്രിയേറ്റർമാരും തങ്ങളുടെ കഴിവുകളും ആശയങ്ങളും പ്രകടിപ്പിക്കാൻ യുട്യൂബ് ഉപയോഗിക്കുന്നു. കൂടാതെ, പ്രാദേശിക ഭാഷകളിലെ ഉള്ളടക്കങ്ങൾ വൻതോതിൽ വർദ്ധിക്കുന്നുണ്ട്. പ്രാദേശിക പാരമ്പര്യങ്ങൾക്കും സംസ്കാരങ്ങൾക്കും ആഗോള വേദി നൽകാൻ തങ്ങൾക്കാവുന്നു എന്ന് 42% ക്രിയേറ്റർമാർ പറയുന്നു.&lt;/p&gt;&lt;p&gt;ഇന്ത്യൻ ജെൻ സികളുടെ ഈ മുന്നേറ്റം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്&zwnj;വ്യവസ്ഥയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും പ്രാദേശിക ഉള്ളടക്കങ്ങളുടെ ലോകമെമ്പാടും എത്തിക്കുകും ചെയ്യുമെന്നാണ് പഠനം വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/83-percent-of-indian-gen-z-are-content-creators-small-town-women-lead-wave-articleshow-29pqmw8"/>
        </item>
        <item>
            <title><![CDATA[ഗൂഗിള്‍ ക്രോം എന്ന വന്‍മരം വീഴുമോ? കോമറ്റ് എഐ ബ്രൗസർ ലോകമെങ്ങും സൗജന്യമാക്കി പെർപ്ലെക്‌സിറ്റി]]></title>
            <link>https://www.asianetnews.com/web-technology/perplexity-ai-rolls-out-comet-browser-for-free-to-all-users-articleshow-2bgfzge</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/perplexity-ai-rolls-out-comet-browser-for-free-to-all-users-articleshow-2bgfzge</guid>
            <pubDate>Fri, 03 Oct 2025 09:24:04 +0530</pubDate>
            <description><![CDATA[&lt;p&gt;പെര്&zwj;പ്ലെക്&zwnj;സിറ്റി എഐ, കോമറ്റ് ബ്രൗസര്&zwj; എല്ലാ ഉപഭോക്താക്കള്&zwj;ക്കും സൗജന്യമാക്കി. ഗൂഗിള്&zwj; ക്രോം അടക്കമുള്ള സെര്&zwj;ച്ച് ഭീമന്&zwj;മാര്&zwj;ക്കും ആന്ത്രോപിക് പോലുള്ള എഐ കമ്പനികള്&zwj;ക്കും തിരിച്ചടി നല്&zwj;കുന്ന പ്രഖ്യാപനമാണ് അരവിന്ദ് ശ്രീനിവാസ് നടത്തിയിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzvvn26ma9hr17cbjpd43kgt,imgname-wsazezwb--1--1752207886548.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാലിഫോര്&zwj;ണിയ: &lt;/strong&gt;ടെക് സ്റ്റാര്&zwj;ട്ടപ്പായ പെർപ്ലെക്&zwnj;സിറ്റി എഐ അവരുടെ കോമറ്റ് എഐ ബ്രൗസർ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കി. വെബിൽ സെർച്ച് ചെയ്യാനും, ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാനും, ടാബുകള്&zwj; ക്രമീകരിക്കാനും, ഷോപ്പിംഗ് നടത്താനുമൊക്കെ കഴിയുന്ന ഒരു പേഴ്&zwnj;സണൽ അസിസ്റ്റന്&zwj;റായാണ് കോമറ്റ് എഐ ബ്രൗസർ രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നത്. പെർപ്ലെക്&zwnj;സിറ്റി മാക്&zwnj;സ് വരിക്കാർക്ക് പ്രതിമാസം 200 ഡോളർ എന്ന നിരക്കിൽ ജൂലൈയിൽ ആണ് കോമറ്റ് ആരംഭിച്ചത്. ഇപ്പോൾ കോമറ്റ് സൗജന്യമായി നൽകാനുള്ള പെർപ്ലെക്&zwnj;സിറ്റിയുടെ തീരുമാനം കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസര്&zwj; എതിരാളികള്&zwj;ക്ക് കടുത്ത മത്സരം സമ്മാനിക്കാനും ഇടയാക്കുമെന്നാണ് വിലയിരുത്തലുകള്&zwj;.&lt;/p&gt;&lt;h2&gt;കോമറ്റ് ഇനി ഫ്രീ&lt;/h2&gt;&lt;p&gt;ഉപയോക്താക്കൾക്ക് ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങളും വെബിലെ യഥാർഥ ഉറവിട മെറ്റീരിയലിലേക്കുള്ള ലിങ്കുകളും നൽകുന്ന എഐയിൽ പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനായാണ് പെർപ്ലെക്&zwnj;സിറ്റി അറിയപ്പെടുന്നത്. എഐ അധിഷ്&zwnj;ഠിത ബ്രൗസര്&zwj; എന്ന നിലയ്&zwnj;ക്ക് ജൂലൈ മാസത്തിലാണ് കോമറ്റ് പെര്&zwj;പ്ലെക്&zwnj;സിറ്റി അവതരിപ്പിച്ചത്. ഓഗസ്റ്റിൽ പെര്&zwj;പ്ലെക്&zwnj;സിറ്റി എഐ കോമറ്റ് പ്ലസും അവതരിപ്പിച്ചു. ഇത് വിശ്വസനീയ പ്രസാധകരിൽ നിന്നും പത്രപ്രവർത്തകരിൽ നിന്നുമുള്ള ഉള്ളടക്കത്തിലേക്ക് ഉപയോക്താക്കൾക്ക് ആക്&zwnj;സസ് നൽകുന്ന ഒരു സബ്&zwnj;സ്&zwnj;ക്രിപ്&zwnj;ഷൻ മോഡലാണെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറയുന്നു. സിഎൻഎൻ, കോണ്ടെ നാസ്റ്റ്, ദി വാഷിംഗ്&zwnj;ടൺ പോസ്റ്റ്, ലോസ് ഏഞ്ചൽസ് ടൈംസ്, ഫോർച്യൂൺ, ലെ മോണ്ടെ, ലെ ഫിഗാരോ എന്നിവയാണ് ആദ്യ പ്രസിദ്ധീകരണ പങ്കാളികളെന്ന് പെർപ്ലെക്&zwnj;സിറ്റി അധികൃതര്&zwj; വ്യക്തമാക്കി. കൂടുതൽ സവിശേഷതകളും വരാനിരിക്കുന്നുണ്ടെന്നും പെർപ്ലെക്&zwnj;സിറ്റി പറഞ്ഞു. കമ്പനി കോമറ്റിന്&zwj;റെ മൊബൈൽ പതിപ്പും ബാക്ക്ഗ്രൗണ്ട് അസിസ്റ്റന്&zwj;റ് എന്ന സവിശേഷതയും ഇപ്പോള്&zwj; അവതരിപ്പിച്ചിരിക്കുകയാണ്, ഇതിന് ഒന്നിലധികം ജോലികൾ ഒരേസമയം ചെയ്യാൻ കഴിയും.&lt;/p&gt;&lt;p&gt;അതേസമയം, സെര്&zwj;ച്ച് രംഗം എഐ അധിഷ്&zwnj;ഠിതമാക്കാനുള്ള ശ്രമത്തിൽ പെർപ്ലെക്&zwnj;സിറ്റി ഒറ്റയ്ക്കല്ല. സെപ്റ്റംബറിൽ ഗൂഗിൾ അതിന്റെ ക്രോം ബ്രൗസറിൽ ജെമിനി സംയോജിപ്പിച്ചിരുന്നു. ഓഗസ്റ്റിൽ ആന്ത്രോപിക് ഒരു ബ്രൗസർ അധിഷ്&zwnj;ഠിത എഐ ഏജന്&zwj;റിനെ പ്രഖ്യാപിച്ചു. ജനുവരിയിൽ ഓപ്പൺഎഐ ഒരു ബ്രൗസർ ഉപയോഗിച്ച് ടാസ്&zwnj;ക്കുകൾ പൂർത്തിയാക്കുന്ന എഐ ഏജന്&zwj;റായ ഓപ്പറേറ്റര്&zwj; പുറത്തിറക്കി.&lt;/p&gt;&lt;h3&gt;എന്താണ് കോമെറ്റ് എഐ ബ്രൗസര്&zwj;?&lt;/h3&gt;&lt;p&gt;ഒരു എഐ ഏജന്&zwj;റായിട്ടാണ് കോമെറ്റ് ബ്രൗസർ രൂപകല്&zwj;പന ചെയ്&zwnj;തിരിക്കുന്നത്. എല്ലാ ടാബുകളും കൈകാര്യം ചെയ്യാനും ഇമെയിലുകളും കലണ്ടർ ഇവന്&zwj;റുകളും സംഗ്രഹിക്കാനും വെബ് പേജുകളിലൂടെ നാവിഗേറ്റ് ചെയ്യാനും ഇതിന് സാധിക്കും. ആവശ്യമായ എല്ലാ വിവരങ്ങളും എളുപ്പത്തിൽ ആക്&zwnj;സസ് ചെയ്യാൻ കഴിയുന്ന ഒരു വർക്ക്&zwnj;സ്&zwnj;പെയ്&zwnj;സ്, വെബ്&zwnj;പേജ് ഒരു ഇമെയിലാക്കി അയക്കാൻ സാധിക്കുക മുതലായ സവിശേഷതകളാണ് ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്&zwnj;ജ് തുടങ്ങിയ മറ്റ് വെബ് ബ്രൗസറുകളിൽ നിന്ന് പെർപ്ലെക്&zwnj;സിറ്റിയുടെ കോമറ്റിനെ വ്യത്യസ്&zwnj;തമാക്കുന്നത്. കോമറ്റിലേക്ക് പെര്&zwj;പ്ലെക്സിറ്റി എഐയെ നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നതിനാല്&zwj; ഉപഭോക്താക്കള്&zwj;ക്ക് വിവര്&zwj;ത്തനം ചെയ്യാനും സംഗ്രഹിക്കാനുമൊക്കെ ബ്രൗസറിനുള്ളില്&zwj; വച്ച് തന്നെ അനായാസം കഴിയും. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസാണ് പെര്&zwj;പ്ലെക്&zwnj;സിറ്റി എഐയുടെ സിഇഒ. കോമറ്റ് സൗജന്യമാക്കിയതായുള്ള പ്രഖ്യാപനം നടത്തിയതും അരവിന്ദാണ്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/web-technology/perplexity-ai-rolls-out-comet-browser-for-free-to-all-users-articleshow-2bgfzge"/>
        </item>
        <item>
            <title><![CDATA['പണം പോയി പ്രതാപം വരട്ടെ', ഇന്ത്യൻ ജെൻ സിയുടെ സ്വപ്നം 'ഐഫോൺ']]></title>
            <link>https://www.asianetnews.com/web-technology/indian-gen-z-chooses-apple-iphone-as-status-symbol-report-finds-articleshow-2riqtf1</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/indian-gen-z-chooses-apple-iphone-as-status-symbol-report-finds-articleshow-2riqtf1</guid>
            <pubDate>Tue, 25 Nov 2025 14:57:53 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ ജെൻ സി &amp;nbsp;പ്രീമിയം സ്മാർട്ട്&zwnj;ഫോണുകളിൽ ഐഫോണിന് വലിയ പ്രാധാന്യം നൽകുന്നു. എക്കണോമിക് ടൈംസ്-സ്നാപ്ചാറ്റ് റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ ജെൻ സിക്ക് ഒരു സാമൂഹിക പദവിയുടെ ഭാഗമാണ്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kax59dr9femrma6f6rjthwq6,imgname-iphone-1764062705417.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രീമിയം ഫോൺ വിപണിയിൽ ഇപ്പോൾ ഒരു വലിയ 'വൈബ് ഷിഫ്റ്റ്' സംഭവിച്ചിരിക്കുന്നു. എക്കണോമിക് ടൈംസും സ്&zwnj;നാപ്ചാറ്റും ചേർന്ന് നടത്തിയ 'Gen Z Index' റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ജെൻ സി ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട മൊബൈൽ ബ്രാൻഡായി ഐഫോണിനെയാണ് തിരഞ്ഞെടുക്കുന്നത്. ഇത് വെറും ഒരു ഫോൺ വാങ്ങൽ മാത്രമല്ല, ഒരു ലൈഫ്&zwnj;സ്&zwnj;റ്റൈൽ സ്റ്റേറ്റ്&zwnj;മെൻ്റ് ആകുകയാണ്.&lt;/p&gt;&lt;h2&gt;'ആപ്പിൾ ലോഗോ': ഒരു വികാരം&lt;/h2&gt;&lt;p&gt;ആപ്പിളിൻ്റെ ഉൽപ്പന്നങ്ങൾ സാധാരണയായി വിലയേറിയതാണ്. എന്നിട്ടും, ജെൻ സി ഈ ബ്രാൻഡിനായി പണം മുടക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടാണ്?&lt;/p&gt;&lt;ul&gt; &lt;li&gt;റിപ്പോർട്ട് പറയുന്നത്, വിലയേറിയ ഉൽപ്പന്നങ്ങളിൽ നിക്ഷേപം നടത്താൻ ഈ യുവതലമുറ മടിക്കുന്നില്ല എന്നാണ്. ആപ്പിൾ ഐഫോൺ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും പ്രതീകമായി അവർ കാണുന്നു.&lt;/li&gt; &lt;li&gt;സുഹൃത്തുക്കളുടെ ഇടയിലെ സ്റ്റാറ്റസും സോഷ്യൽ കറൻസിയും നിലനിർത്താൻ ഐഫോൺ സഹായിക്കുന്നു എന്ന് ജെൻ സികൾ വിശ്വസിക്കുന്നു. 'ഐഫോൺ ക്ലബ്ബിൻ്റെ' ഭാഗമാകുന്നത് ഒരു അഭിമാനമായി അവർ കണക്കാക്കുന്നു.&lt;/li&gt; &lt;li&gt;ക്വാളിറ്റി വിട്ടൊരു കളിയുമില്ല: ഇൻസ്റ്റാഗ്രാം റീൽസുകളുടെയും ഫോട്ടോകളുടെയും വ്ളോഗിൻ്റെയും കാലമാണിത്. മികച്ച ക്യാമറയും, എഡിറ്റിംഗ് ടൂളുകളും, അതിലൂടെ ലഭിക്കുന്ന 'സോഷ്യൽ ക്വാളിറ്റി'യും ഐഫോണിനെ യുവതലമുറയ്ക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണമാക്കി മാറ്റുന്നു.&lt;/li&gt; &lt;li&gt;മെട്രോ വിട്ട് 'ടൗൺ വൈബിലേക്ക്'; ഐഫോണുകളുടെ സ്വാധീനം ഡൽഹി, മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ചെറിയ ടൗണുകളിലെ ഉപയോക്താക്കൾക്കിടയിലും ഇതിന് വലിയ ഡിമാൻഡാണ്.&lt;/li&gt;&lt;/ul&gt;&lt;h2&gt;ആരാണ് ഈ 'ഫാൻസ്'?&lt;/h2&gt;&lt;p&gt;ഏറ്റവും പ്രായം കുറഞ്ഞ ഉപയോക്താക്കളും, വനിതാ ഉപയോക്താക്കളുമാണ് ആപ്പിളിൻ്റെ വളർച്ചയ്ക്ക് പ്രധാന കാരണം. വ്യക്തിഗത ഐഡൻ്റിറ്റിക്കും സുരക്ഷിതത്വത്തിനും അവർ ഐഫോണിന് മുൻഗണന നൽകുന്നു. പ്രീമിയം ഉൽപ്പന്നങ്ങൾ ഒരു വിഭാഗം ആളുകൾക്ക് മാത്രം ലഭ്യമാകുന്നത് എന്ന ചിന്ത മാറ്റി, 'എല്ലാവർക്കും നേടാൻ കഴിയുന്ന ആഗ്രഹം' എന്നതിലേക്ക് ജെൻ സി കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു.&lt;/p&gt;&lt;p&gt;സാംസങ് പോലുള്ള ശക്തരായ എതിരാളികൾ ഇപ്പോഴുമുണ്ട്. എന്നാൽ, ടെക്നോളജിയേക്കാൾ ഉപരിയായി, ജീവിതശൈലിയുടെയും സ്വയം പ്രകടനത്തിൻ്റെയും ഭാഗമായി മൊബൈൽ ഫോണിനെ കാണുന്ന പുതിയൊരു യുവ ഇന്ത്യയെയാണ് ഈ റിപ്പോർട്ട് തുറന്നുകാട്ടുന്നത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/indian-gen-z-chooses-apple-iphone-as-status-symbol-report-finds-articleshow-2riqtf1"/>
        </item>
        <item>
            <title><![CDATA[ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്, എഐ സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/web-technology/ai-will-widen-the-gap-between-rich-and-poor-countries-report-articleshow-3vg2qsn</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/ai-will-widen-the-gap-between-rich-and-poor-countries-report-articleshow-3vg2qsn</guid>
            <pubDate>Fri, 23 Jan 2026 17:38:45 +0530</pubDate>
            <description><![CDATA[&lt;p&gt;വികസിത രാജ്യങ്ങൾ ഉൽപ്പാദനക്ഷമതയ്ക്ക് എഐ ഉപയോഗിക്കുമ്പോൾ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആഗോള സാമ്പത്തിക അന്തരം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0rchrp5sg3wxa4bv85j5pvq,imgname-ai-jobs-2025-1753165128389.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആമസോണും ഗൂഗിളും പിന്തുണയ്ക്കുന്ന എഐ സ്റ്റാർട്ടപ്പ് കമ്പനിയായ ആന്ത്രോപിക് ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കുകയാണ്. ഇതിനിടെ ആശങ്കാജനകമായ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. എഐയുടെ നേട്ടങ്ങൾ സമ്പന്ന രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഇത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ പിന്നിലാക്കുന്നതിന്&zwj;റെ ഗുരുതരമായ അപകടസാധ്യതയിലേക്ക് നയിക്കുമെന്നും ആന്ത്രോപിക്കിന്&zwj;റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങൾ തൊഴിൽ ഉൽപ്പാദനക്ഷമതയ്ക്കായി എഐ ഉപയോഗിക്കുമ്പോൾ വികസ്വര രാജ്യങ്ങൾ ഇപ്പോഴും വിദ്യാഭ്യാസ ഉപയോഗങ്ങളിൽ മാത്രമായി എഐ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഈ റിപ്പോർട്ട് പറയുന്നു.&lt;/p&gt;&lt;p&gt;സമ്പന്ന രാജ്യങ്ങൾക്ക് നൂതനമായ എഐ സാങ്കേതികവിദ്യകൾ സ്വന്തമാക്കാനായി പണം മുടക്കാനുള്ള കഴിവ് കൂടുതലാണെന്നാണെന്നും റിപ്പോർട്ട് പറയുന്നു. ഇത് സൂചിപ്പിക്കുന്നത് ഉൽപ്പാദനക്ഷമതാ നേട്ടങ്ങൾ വികസിത രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയാൽ, ദരിദ്ര രാജ്യങ്ങൾക്ക് മത്സരിക്കുക അസാധ്യമാകും എന്നാണ്.&lt;/p&gt;&lt;h2&gt;ഡാറ്റകൾ എന്താണ് പറയുന്നത്?&lt;/h2&gt;&lt;p&gt;ആന്ത്രോപിക് അതിന്&zwj;റെ ക്ലൗഡ് ചാറ്റ്ബോട്ടുമായുള്ള ഒരുദശലക്ഷത്തിലധികം ഇടപെടലുകൾ വിശകലനം ചെയ്തു. അതിൽ സൗജന്യ ഉപയോക്താക്കൾ, പണമടച്ചുള്ള സബ്&zwnj;സ്&zwnj;ക്രൈബർമാർ, എന്റർപ്രൈസ് ക്ലയന്റുകൾ എന്നിവ ഉൾപ്പെടുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ നിലവിൽ സൗജന്യ എഐ ആക്&zwnj;സസിനെ ആശ്രയിക്കുകയും അടിസ്ഥാന വിദ്യാഭ്യാസത്തിനായി അത് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനം കണ്ടെത്തി. ഇതിനു വിപരീതമായി യുഎസ്, യുകെ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ, സങ്കീർണ്ണമായ സോഫ്റ്റ്&zwnj;വെയർ എഞ്ചിനീയറിംഗ്, വ്യക്തിഗത ഉൽപ്പാദനക്ഷമത, എന്റർപ്രൈസ് ജോലികൾ എന്നിവയ്ക്കായി എഐ ഉപയോഗിക്കുന്നുവെന്നും ആന്ത്രോപിക്ക് പഠനം കണ്ടെത്തി.&lt;/p&gt;&lt;p&gt;കൂടുതൽ വിദ്യാസമ്പന്നരായ ഉപയോക്താക്കൾക്ക് എഐയിൽ നിന്ന് മികച്ച ഫലങ്ങൾ നേടാൻ കഴിയുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. അത്യാധുനിക പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ അവർ കൂടുതൽ ഉൽപ്പാദനക്ഷമത കൈവരിക്കുന്നു. ഇത് നൈപുണ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള വിടവ് വർദ്ധിപ്പിക്കും. വരുന്ന ദശകത്തിൽ, ഏകദേശം 50 ശതമാനം ജോലികളിലെയും കുറഞ്ഞത് 25 ശതമാനം ജോലികളും എഐ ചെയ്യുമെന്ന് ആന്ത്രോപിക് പഠന റിപ്പോർട്ട് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഇത് 36 ശതമാനമായിരുന്നു. നിലവിൽ, ക്ലൗഡിന്റെ ഏറ്റവും വലിയ ഉപയോക്തൃ അടിത്തറയിൽ അമേരിക്ക, ഇന്ത്യ, ജപ്പാൻ, യുകെ, ദക്ഷിണ കൊറിയ എന്നിവ ഉൾപ്പെടുന്നു. ബ്രസീൽ, ബാൾക്കൻ രാജ്യങ്ങളിലാണ് എന്റർപ്രൈസ് ഉപയോഗം കൂടുതലുള്ളത്. അതേസമയം വിദ്യാഭ്യാസ എഐ ഉപയോഗത്തിൽ ഇന്തോനേഷ്യ മുന്നിലാണ്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/web-technology/ai-will-widen-the-gap-between-rich-and-poor-countries-report-articleshow-3vg2qsn"/>
        </item>
        <item>
            <title><![CDATA[മാറ്റം ശ്രദ്ധിച്ചോ; ഐതിഹാസിക ലോഗോയില്‍ മാറ്റം വരുത്തി ഗൂഗിള്‍, ഗ്രേഡിയന്‍റ് 'ജി' അര്‍ഥമാക്കുന്നത് എന്ത്?]]></title>
            <link>https://www.asianetnews.com/web-technology/google-updated-signature-g-icon-more-brighter-and-four-color-gradient-look-articleshow-6iyeqii</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-updated-signature-g-icon-more-brighter-and-four-color-gradient-look-articleshow-6iyeqii</guid>
            <pubDate>Tue, 30 Sep 2025 09:35:21 +0530</pubDate>
            <description><![CDATA[&lt;p&gt;നീണ്ട ഇടവേളയ്&zwnj;ക്ക് ശേഷം ഗൂഗിള്&zwj; അതിന്&zwj;റെ എല്ലാ പ്ലാറ്റ്&zwnj;ഫോമുകളിലും ആപ്പുകളിലും വെബ്&zwnj;സൈറ്റുകളിലും സേവനങ്ങളിലും മറ്റ് ഉത്പന്നങ്ങളിലും 'G' ഐക്കണില്&zwj; മാറ്റം വരുത്തി. പുത്തന്&zwj; ജി ലോഗോ ഗ്രേഡിയന്&zwj;റ് കളറില്&zwj;.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6ccpsz302bfmdmf56tc0bjr,imgname-google-g-icon-1759205091299.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാലിഫോര്&zwj;ണിയ:&lt;/strong&gt; ഗൂഗിള്&zwj; അതിന്&zwj;റെ ഐക്കോണിക് 'ജി' ലോഗോയില്&zwj; ഏറെക്കാലത്തിന് ശേഷം വമ്പന്&zwj; മാറ്റം വരുത്തി. കൂടുതല്&zwj; തെളിച്ചവും ഗ്രേഡിയന്&zwj;റുമായ നാല് നിറങ്ങളാണ് ഐക്കണില്&zwj; ഗൂഗിള്&zwj; ഇപ്പോള്&zwj; നല്&zwj;കിയിരിക്കുന്നത്. ആര്&zwj;ട്ടിഫിഷ്യല്&zwj; ഇന്&zwj;റലിജന്&zwj;സ് യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഗൂഗിളിന്&zwj;റെ പുതിയ ലോഗോ. ഗൂഗിളിന്&zwj;റെ എല്ലാ പ്ലാറ്റ്&zwnj;ഫോമുകളിലും ടെക് ഉത്പന്നങ്ങളിലും പുത്തന്&zwj; ലോഗോയാവും ഇനി ഉപയോഗിക്കുക.&lt;/p&gt;&lt;h2&gt;'G' ഐക്കണില്&zwj; സര്&zwj;പ്രൈസ്&lt;/h2&gt;&lt;p&gt;നാല് നിറങ്ങള്&zwj; ചേര്&zwj;ന്നുള്ള G അക്ഷരമാണ് ഗൂഗിളിന്&zwj;റെ ഐക്കോണിക് ലോഗോ. ഒരു പതിറ്റാണ്ടിനിടെ ഈ ലോഗോയില്&zwj; വലിയ അപ്&zwnj;ഡേറ്റ് വരുത്തിയിരിക്കുകയാണ് ഗൂഗിള്&zwj; കമ്പനി. കൂടുതല്&zwj; ബ്രൈറ്റും ഗ്രേഡിയന്&zwj;റുമാണ് പുതിയ ജി ലോഗോയിലെ നാല് നിറങ്ങള്&zwj;. ഈ പുത്തന്&zwj; ലോഗോ മെയ് മാസത്തില്&zwj; ഗൂഗിള്&zwj; സെര്&zwj;ച്ചില്&zwj; അവതരിപ്പിച്ചിരുന്നു. എന്നാല്&zwj; ഗൂഗിളിന്&zwj;റെ എല്ലാ പ്ലാറ്റ്&zwnj;ഫോമിലും ഉത്പന്നങ്ങളിലും സേവനങ്ങളിലും ഈ ലോഗോ അവതരിപ്പിക്കുന്നത് ഇപ്പോഴാണ്. 'ഈ വര്&zwj;ഷാദ്യം കൂടുതല്&zwj; തിളക്കവും നാല് ഗ്രേഡിയന്&zwj;റ് നിറങ്ങളിലുമുള്ള ജി ഐക്കണ്&zwj; ഗൂഗിള്&zwj; സെര്&zwj;ച്ചില്&zwj; അവതരിപ്പിച്ചിരുന്നു. ഇപ്പോള്&zwj; ഇത് കമ്പനിയുടെ ബൃഹത്തായ പ്രൊഡക്&zwnj;ടുകളുടെയെല്ലാം ഐക്കണായി മാറ്റിയിരിക്കുകയാണ്. എഐ യുഗത്തിലെ പരിണാമത്തെയാണ് പുത്തന്&zwj; ലോഗോ സൂചിപ്പിക്കുന്നത്'- എന്നും ബ്ലോഗ് പോസ്റ്റില്&zwj; ഗൂഗിള്&zwj; അധികൃതര്&zwj; വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;ജന്&zwj;മദിനം ആഘോഷിച്ചത് കഴിഞ്ഞ വാരം&lt;/h3&gt;&lt;p&gt;ഈയടുത്താണ് (2025 സെപ്റ്റംബര്&zwj; 27) ഗൂഗിള്&zwj; 27-ാം ജന്&zwj;മദിനം ആഘോഷിച്ചത്. ലാറി പേജ്, സെർജി ബ്രിൻ എന്നിവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിൾ ആരംഭിച്ചത്. ഒരു ഗാരോജില്&zwj; സ്റ്റാര്&zwj;ട്ടപ്പായി തുടങ്ങിയ ഗൂഗിള്&zwj; ഇന്ന് ടെക് ലോകത്തെ ആഗോള ഭീമന്&zwj;മാരിലൊന്നാണ്. 1998ലെ ആദ്യ ലോഗോ ഡൂഡിൽ ഷോ കേസില്&zwj; പ്രദർശിപ്പിച്ചാണ് ഗൂഗിൾ 27-ാം ജന്മദിനം ആഘോഷിച്ചത്. 90-കളുടെ നൊസ്റ്റാൾജിയകൾക്കൊപ്പം ആർട്ടിഫീഷ്യൽ ഇന്&zwj;റലിജൻസ് നേട്ടങ്ങളും ഗൂഗിൾ ഇരുപത്തിയേഴാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ-കേസ് ചെയ്&zwnj;തിട്ടുണ്ട്. സെര്&zwj;ച്ച് എഞ്ചിനില്&zwj; നിന്ന് എഐ ക്ലൗഡ് കമ്പ്യൂട്ടിംഗും എഐയും വരെ നീളുന്ന ഐതിഹാസികമായ ജൈത്രയാത്രയാണ് ഗൂഗിളിന് പറയാനുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-updated-signature-g-icon-more-brighter-and-four-color-gradient-look-articleshow-6iyeqii"/>
        </item>
        <item>
            <title><![CDATA[പണി വരുന്നു? ജിയോയും എയർടെല്ലും ഈ പ്ലാനുകൾ നിർത്തലാക്കി, നിരക്ക് വർദ്ധനയ്ക്കുള്ള നീക്കമെന്ന് റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/web-technology/jio-and-airtel-have-discontinued-these-plans-report-says-move-to-increase-rates-articleshow-7qszgww</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/jio-and-airtel-have-discontinued-these-plans-report-says-move-to-increase-rates-articleshow-7qszgww</guid>
            <pubDate>Thu, 21 Aug 2025 23:08:22 +0530</pubDate>
            <description><![CDATA[&lt;p&gt;റിലയന്&zwj;സ് ജിയോ, ഭാരതി എയര്&zwj;ടെല്&zwj;, വോഡഫോണ്&zwj; ഐഡിയ എന്നീ കമ്പനികൾ അടിസ്ഥാന പ്ലാനുകൾ പിൻവലിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dtrt706b1dc1tgt92mtvpyv9,imgname-airtel-jio-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മൊബൈൽ ഫോണുകളിൽ ഡാറ്റ ഉപയോഗത്തിന് ഉപഭോക്താക്കൾ ഇനി കൂടുതൽ പണം നൽകേണ്ടിവന്നേക്കാമെന്ന് റിപ്പോർട്ട്. റിലയന്&zwj;സ് ജിയോ, ഭാരതി എയര്&zwj;ടെല്&zwj;, വോഡഫോണ്&zwj; ഐഡിയ എന്നീ കമ്പനികള്&zwj; തങ്ങളുടെ അടിസ്ഥാന പ്ലാനുകള്&zwj; പിന്&zwj;വലിച്ചത് നിരക്ക് വര്&zwj;ധനക്ക് വേണ്ടിയാണെന്നാണ് വിലയിരുത്തല്&zwj;. ഈ വര്&zwj;ഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ നിരക്ക് വര്&zwj;ധന ഉണ്ടായേക്കുമാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം 249 രൂപയുടെ എന്&zwj;ട്രി ലെവല്&zwj; പ്രീപെയ്ഡ് പ്ലാന്&zwj; റിലയന്&zwj;സ് ജിയോ പിന്&zwj;വലിച്ചിരുന്നു. റിലയൻസ് ജിയോയുടെ ഈ നീക്കത്തിന് പിന്നാലെ എതിരാളിയായ ഭാരതി എയർടെലും ബുധനാഴ്ച മുതൽ സമാനമായ വിലയുള്ള പ്ലാൻ നീക്കം ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വി) ഉടൻ തന്നെ ഇക്കാര്യത്തിൽ എതിരാളികളോടൊപ്പം ചേരുമെന്ന് ടെക് എക്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നു.&lt;/p&gt;&lt;p&gt;ഇതോടെ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി പ്ലാൻ ഉപയോഗിക്കേണ്ടിവരും. അതിന്റെ വിലയും കൂടുതലാണ്. ഉയര്&zwj;ന്ന ഡാറ്റ പാക്കുകള്&zwj; പണം കൊടുത്ത് വാങ്ങാന്&zwj; ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ നീക്കം. ഒരു ഉപയോക്താവില്&zwj; നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ആവറേജ് റെവന്യൂ പെര്&zwj; കണ്&zwj;സ്യൂമര്&zwj; ARPU) വര്&zwj;ധിപ്പിക്കാനും കമ്പനികള്&zwj; ലക്ഷ്യമിടുന്നു. ഒറ്റയടിക്കല്ലാതെ, അടിസ്ഥാന പ്ലാനുകള്&zwj; ഒഴിവാക്കിയും ഉപയോഗിക്കാവുന്ന ഡാറ്റ പരിധി വെട്ടിക്കുറച്ചുമാണ് കമ്പനികള്&zwj; താരിഫ് വര്&zwj;ധന നടപ്പിലാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വിലയിലെ മാറ്റങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ജിയോയുടെ 249 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജി.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ഉണ്ടായിരുന്നത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ&lt;/p&gt;&lt;p&gt;എന്&zwj;ട്രി ലെവല്&zwj; പ്ലാനിന് ഇനി 299 രൂപ നല്&zwj;കണം. വിലയിൽ 17 ശതമാനം വര്&zwj;ധനവ് ലഭിച്ചു. എയര്&zwj;ടെല്&zwj; ഒഴിവാക്കിയ 299 രൂപയുടെ പ്ലാനിന് അടിസ്ഥാന പ്ലാനിന് പ്രതിദിനം ഒരു ജി.ബി വീതം ഡാറ്റ ഉപയോഗിക്കാമായിരുന്നു. 28 ദിവസമായിരുന്നു കാലാവധി. പുതിയ എന്&zwj;ട്രി ലെവല്&zwj; പ്ലാന്&zwj; പ്രകാരം പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കാന്&zwj; 319 രൂപ നല്&zwj;കണം. ഈ പ്ലാനില്&zwj; നേരത്തെ 5ജി ഡാറ്റ നല്&zwj;കിയിരുന്നു. പുതിയ നീക്കത്തോടെ അതും പിന്&zwj;വലിച്ചു. വോഡഫോണ്&zwj; ഐഡിയയും സമാനമായ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഒരു ജി.ബി വീതം പ്രതിദിനം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്&zwj; അധികം വൈകാതെ വി ഐ പിന്&zwj;വലിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.&lt;/p&gt;&lt;p&gt;ഒരു ഉപയോക്താവില്&zwj; നിന്നും ജിയോക്ക് ശരാശരി 208.8 രൂപയും എയര്&zwj;ടെല്ലിന് 250 രൂപയും വി.ഐക്ക് 177 രൂപയും ലഭിക്കുമെന്നാണ് കണക്ക്. 49.8 കോടി വരിക്കാരുള്ള ജിയോയാണ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. എയര്&zwj;ടെല്ലിന് 43.6 കോടി വരിക്കാര്&zwj; ഉണ്ട്. 19.7 കോടി വരിക്കാരാണ് വി ഐക്കുള്ളത്. പുതിയ തീരുമാനം നടപ്പിലായാല്&zwj; ഒരാളില്&zwj; നിന്ന് മാത്രം 11 മുതൽ 13 രൂപ വരെ ജിയോക്ക് അധികം ലഭിക്കും. ആകെ വരിക്കാരില്&zwj; 20 മുതൽ 25 ശതമാനം ആളുകള്&zwj; അടിസ്ഥാന പ്ലാന്&zwj; ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. എയര്&zwj;ടെല്ലിന് 10 മുതൽ 11 രൂപയും വി ഐക്ക് 13 മുതൽ 14 രൂപയും ഈ ഇനത്തിൽ കിട്ടും എന്നാണ് കണക്കുകൾ.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/web-technology/jio-and-airtel-have-discontinued-these-plans-report-says-move-to-increase-rates-articleshow-7qszgww"/>
        </item>
        <item>
            <title><![CDATA[ഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ]]></title>
            <link>https://www.asianetnews.com/web-technology/google-turns-27-today-why-celebrating-today-articleshow-7x5kt7q</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-turns-27-today-why-celebrating-today-articleshow-7x5kt7q</guid>
            <pubDate>Sat, 27 Sep 2025 10:09:42 +0530</pubDate>
            <description><![CDATA[&lt;p&gt;റെക്കോ&zwj;ർഡ് നമ്പർ സൈറ്റുകൾ സൈറ്റിൽ ഇൻഡക്സ് ചെയ്തതിന്റെ ഓർമയ്ക്കായാണ്, സെപ്തംബർ 27നാണ് ഗൂഗിൾ ജന്മദിനം ആയി ആഘോഷിക്കുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k64k8pge46s6nc1adw3f9kg7,imgname-google-27th-birthday-1758943533582.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നിത്യജീവിതത്തിൽ ഗൂഗിൾ ഒഴിവാക്കാൻ പറ്റാത്ത ഘടകമാണ് മിക്കവ&zwj;&zwj;ർക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗൂഗിൾ സേവനം ലഭ്യമായി തുടങ്ങിയിട്ട് ഇന്ന് 27 വർഷം. കൃത്യം ജന്മദിനത്തേക്കുറിച്ച് ചില്ലറ ആശയക്കുഴപ്പം ഉണ്ടെങ്കിലും ഔദ്യോഗികമായി 1998 സെപ്തംബർ 4 ന് രജിസ്റ്റർ ചെയ്തുവെങ്കിലും വെബ്സൈറ്റ് 1997 സെപ്തംബർ 15നാണ് പ്രവർത്തനം തുടങ്ങിയത്. അമേരിക്കൻ കംപ്യൂട്ടർ വിദഗ്ധരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവർ കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് ഗൂഗിൾ ആരംഭിക്കുന്നത്. കമ്പനി റെക്കോ&zwj;ർഡ് നമ്പർ സൈറ്റുകൾ സൈറ്റിൽ ഇൻഡക്സ് ചെയ്തതിന്റെ ഓർമയ്ക്കായാണ്, സെപ്തംബർ 27നാണ് ഗൂഗിൾ ജന്മദിനം ആയി രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ സെർച്ച് സ്പേയ്സിൽ ആധിപത്യം ഉറപ്പിച്ചാണ് ഗൂഗിൾ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 1998 ഡൂഡിൽ ഷോ കേസ് അടക്കമുള്ളവ പ്രദർശിപ്പിച്ചാണ് ഗൂഗിൾ 27ാം ജന്മദിനം ആഘോഷിക്കുന്നത്. 90കളുടെ നൊസ്റ്റാൾജിയകൾക്കൊപ്പം ആർട്ടിഫീഷ്യൽ ഇൻറലിജൻസ് നേട്ടങ്ങളും ഗൂഗിൾ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ഷോ കേസ് ചെയ്തിട്ടുണ്ട്. ആരംഭകാല അൽഗോരിതങ്ങളിൽ നിന്ന് ആഗോള സാങ്കേതിക വിദ്യയ്ക്കുള്ള പവർ ഹൗസായ ആൽഫബെറ്റ് ഐഎൻസിയായി ഗൂഗിൾ മാറിയത് ഇക്കാലയളവിലാണ്.&lt;/p&gt;&lt;h2&gt;ക്ലൗഡ് കംപ്യൂട്ടിംഗ് മുതൽ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് വരെ&lt;/h2&gt;&lt;p&gt;ക്ലൗഡ് കംപ്യൂട്ടിംഗ്, ഓൺലൈൻ ആ&zwj;ഡ്വ&zwj;ർടൈസിംഗ്, യുട്യൂബ്, ആൻഡ്രോയിഡ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർട്ടിഫീഷ്യൽ ഇൻറലിജൻസ് എന്നീ മേഖലയിലെല്ലാം ഗൂഗിൾ അല്ലാതെ മറ്റൊന്നും നമ്മുക്ക് കണ്ണടച്ചാൽ കാണുകയുമില്ല. നിലവിലെ സിഇഒ സുന്ദർ പിച്ചൈയുടെ നേതൃത്വത്തിൽ ക്വാണ്ടം കംപ്യൂട്ടിംഗ്, ഇ കൊമേഴ്സ് , മെഷീൻ ലേണിംഗ് രംഗത്താണ് ഗൂഗിൾ ഇന്ന് ഏറെ ശ്രദ്ധ നൽകുന്നത്. 1998ലാണ് ഗൂഗിൾ ഡൂഡിൽ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ അനിമേഷനുകൾ, ഇന്ററാക്ടീവ് ഗെയിമുകൾ, പ്രാദേശിക കലാരൂപങ്ങൾ, പ്രമുഖ വ്യക്തികൾ, ഗവേഷകർ, കലാകാരൻമാർ, പ്രധാന സംഭവങ്ങളെല്ലാം ഡൂഡിലിൽ ഇടം നേടി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-turns-27-today-why-celebrating-today-articleshow-7x5kt7q"/>
        </item>
        <item>
            <title><![CDATA[എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്]]></title>
            <link>https://www.asianetnews.com/web-technology/ai-race-china-far-ahead-not-who-we-thought-says-deepmind-chief-demis-hassabis-articleshow-bu180gg</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/ai-race-china-far-ahead-not-who-we-thought-says-deepmind-chief-demis-hassabis-articleshow-bu180gg</guid>
            <pubDate>Thu, 22 Jan 2026 10:55:28 +0530</pubDate>
            <description><![CDATA[&lt;p&gt;എഐ സാങ്കേതികവിദ്യയിൽ ചൈന അമേരിക്കയെക്കാൾ മാസങ്ങൾ മാത്രമാണ് പിന്നിലാണെന്ന് ഗൂഗിളിന്റെ ഡീപ് മൈൻഡ് തലവൻ ഡെമിസ് ഹസാബിസ്. ഡീപ്&zwj;സീക്ക് പോലുള്ള ചൈനീസ് ലാബുകൾ കുറഞ്ഞ ബജറ്റിൽ മികച്ച മോഡലുകൾ നിർമ്മിക്കുന്നത് ഈ മുന്നേറ്റത്തിന് തെളിവാണെന്ന് അദ്ദേഹം പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfj2mvyp53t543wsahtq7hed,imgname-china-ai-1769059545046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എഐ സാങ്കേതികവിദ്യയിൽ അമേരിക്കയെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ചൈന വളരെ പിന്നിലാണ് എന്നായിരുന്നു ആഗോള തലത്തിൽ ഇതുവരെയുണ്ടായിരുന്ന ധാരണ. എന്നാൽ ഗൂഗിളിന്റെ എഐ ലാബായ ഡീപ് മൈൻഡിന്റെ തലവനായ ഡെമിസ് ഹസാബിസിന്റെ പ്രതികരണം ഈ ധാരണയെ അപ്പാടെ മാറ്റി. അടുത്തിടെ നടത്തിയ ഒരു പോഡ്&zwnj;കാസ്റ്റിൽ, എഐ മത്സരത്തിൽ ചൈന ഇപ്പോൾ സാങ്കേതിക വിദ്യയിൽ നമ്മൾ വിചാരിച്ചതിലും അടുത്തെത്തി എന്ന് ഹസാബിസ് പ്രസ്&zwj;താവിച്ചു. എഐ മത്സരത്തിൽ ചൈന ഇപ്പോൾ യുഎസിനേക്കാൾ ഏതാനും മാസങ്ങൾ മാത്രമാണ് പിന്നിലെന്നാണ് ഹസാബിസ് വിശ്വസിക്കുന്നത്.&lt;/p&gt;&lt;h2&gt;ഏതാനും മാസങ്ങൾക്കുള്ളിൽ ചൈന അമേരിക്കയെ മറികടക്കും&lt;/h2&gt;&lt;p&gt;&quot;ദി ടെക് ഡൗൺലോഡ്&quot; എന്ന പുതിയ സിഎൻബിസി പോഡ്&zwnj;കാസ്റ്റിൽ ആണ് ഡെമിസ് ഹസാബിസിന്&zwj;റെ ഈ തുറന്നുപറച്ചിൽ. ഏതാനും മാസങ്ങൾക്കകം ചൈനയുടെ എഐ മോഡലുകൾ യുഎസിലെയും പാശ്ചാത്യ രാജ്യങ്ങളിലുമുള്ളവരുടെയും സാങ്കേതിക വിദ്യകളുടെ അടുത്തെത്തും എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷേ ഒന്നോ രണ്ടോ വർഷം മുമ്പ് നമ്മൾ സങ്കൽപ്പിച്ചതിലും കൂടുതൽ വേഗത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഡീപ്&zwj;സീക്ക് കളി മാറ്റിമറിച്ചെന്നും ഒരു വർഷം മുമ്പ് ചൈനീസ് ലാബ് ഡീപ്സീക്ക് അതിന്റെ മോഡൽ അവതരിപ്പിച്ചപ്പോൾ അത് ആഗോള വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചുവെന്നും ഹസാബിസ് വിശദീകരിച്ചു. കുറഞ്ഞ ബജറ്റും കാലഹരണപ്പെട്ട ചിപ്പുകളും ഉപയോഗിച്ചാണ് ചൈന ഈ മോഡൽ നിർമ്മിച്ചതെന്നും എന്നിട്ടും അതിന്റെ പ്രകടനം അമേരിക്കൻ മോഡലുകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും ഇത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു. ബൈഡു, ടെൻസെന്റ്, അലിബാബ തുടങ്ങിയ പ്രമുഖ ചൈനീസ് ടെക് കമ്പനികളും മൂൺഷോട്ട് എഐ, സിപു പോലുള്ള സ്റ്റാർട്ടപ്പുകളും വളരെ മികച്ച മോഡലുകൾ വികസിപ്പിച്ചെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;h3&gt;ട്രാൻസ്&zwnj;ഫോർമറിന്റെ വളർച്ച&lt;/h3&gt;&lt;p&gt;അതേസമയം അമേരിക്കയുടെ ഒപ്പമെത്താൻ ശ്രമിക്കുമ്പോഴും ചൈനീസ് കമ്പനികൾ എഐയിൽ മുന്നേറ്റം നടത്താനുള്ള കഴിവ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും ഹസാബിസ് പറയുന്നു. ഇന്നത്തെ ചാറ്റ്ജിപിടി, ജെമിനി തുടങ്ങിയ പ്രധാന മോഡലുകളെ അടിസ്ഥാനമാക്കി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തിലെ ഒരു പ്രധാന ഗെയിം ചേഞ്ചറായി 2017 ൽ ഗൂഗിൾ വികസിപ്പിച്ചെടുത്ത ട്രാൻസ്&zwnj;ഫോർമറുകൾ അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു. 2017-ൽ ഗൂഗിൾ ഗവേഷകർ നടത്തിയ ഒരു ശാസ്ത്രീയ കണ്ടുപിടുത്തമായിരുന്നു ട്രാൻസ്&zwnj;ഫോർമർ. സമീപ വർഷങ്ങളിൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നിവയുൾപ്പെടെയുള്ള എഐ ലാബുകൾ ഇതിനെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ചൈനീസ് വളർച്ചയിൽ അമ്പരന്ന് എൻവിഡിയ സിഇഒയും&lt;/strong&gt;&lt;/p&gt;&lt;p&gt;എഐ മത്സരത്തിൽ യുഎസ് അത്ര മുന്നിൽ അല്ല എന്ന് കഴിഞ്ഞ വർഷം എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്ങും തുറന്നുപറഞ്ഞിരുന്നു. ചിപ്പുകളിൽ അമേരിക്ക മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളിലും എഐ മോഡലുകളിലും ചൈന യുഎസിനോട് വളരെ അടുത്താണെന്നും ഹുവാങ് പറഞ്ഞിരുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/web-technology/ai-race-china-far-ahead-not-who-we-thought-says-deepmind-chief-demis-hassabis-articleshow-bu180gg"/>
        </item>
        <item>
            <title><![CDATA[ഗൂഗിൾ ക്രോം ഒരു സൂപ്പർ ബ്രൗസറായി മാറും, ഇനി ജെമിനി എഐ നിങ്ങളുടെ ഈ ജോലികൾ എളുപ്പമാക്കും]]></title>
            <link>https://www.asianetnews.com/web-technology/google-chrome-rolled-out-gemini-ai-integration-articleshow-f1q0kdp</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-chrome-rolled-out-gemini-ai-integration-articleshow-f1q0kdp</guid>
            <pubDate>Sun, 21 Sep 2025 12:01:05 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൂഗിൾ ക്രോം ബ്രൗസറില്&zwj; ഗൂഗിളിന്&zwj;റെ ജെമിനി എഐ സംയോജനം. പേജ് സമ്മറികള്&zwj; തയ്യാറാക്കുക, മള്&zwj;ട്ടി-ടാബ് ഇന്&zwj;ററാക്ഷന്&zwj;, സുരക്ഷാ അപ്&zwnj;ഗ്രേഡുകള്&zwj;, വരാനിരിക്കുന്ന ഏജന്&zwj;റിക് കണ്&zwj;ട്രോള്&zwj; എന്നിവ പ്രത്യേകതകള്&zwj;.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5nfe4760xmggmhttba0yy2q,imgname-chrome-gemini-ai-1758436200678.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;വിവരങ്ങൾ തിരയാന്&zwj;, ഷോപ്പിംഗിന്, വീഡിയോകള്&zwj; കാണാന്&zwj; ഇന്ന് ദശലക്ഷക്കണക്കിനാളുകള്&zwj; ഗൂഗിൾ ക്രോം ബ്രൗസര്&zwj; ഉപയോഗിക്കുന്നു. ഇപ്പോൾ ക്രോമിനെ കൂടുതൽ മികച്ചതാക്കിയിരിക്കുകയാണ് കമ്പനി. ക്രോമിലേക്ക് ഗൂഗിള്&zwj; ജെമിനി എഐ സംയോജിപ്പിച്ചിരിക്കുകയാണ്. അടുത്തകാലത്ത് ക്രോം ബ്രൗസറിലെ ഏറ്റവും പ്രധാനപ്പെട്ട അപ്&zwnj;ഡേറ്റുകളിൽ ഒന്നാണിത്. ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്&zwnj;സിറ്റി തുടങ്ങിയ എതിരാളികൾക്കെതിരെ സ്ഥാനം ശക്തിപ്പെടുത്താൻ ഗൂഗിൾ ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഈ കമ്പനികളെല്ലാം എഐ-ഡ്രിവൺ ബ്രൗസിംഗ് ടൂളുകൾ അവതരിപ്പിക്കുന്നു.&lt;/p&gt;&lt;h2&gt;ക്രോമിലെ ജെമിനി എഐ&lt;/h2&gt;&lt;p&gt;അമേരിക്കയിലെ മാക്, വിൻഡോസ് കമ്പ്യൂട്ടറുകളിലും മൊബൈൽ ഡിവൈസുകളിലും ആയിരിക്കും ഗൂഗിള്&zwj; ക്രോമിലെ ജെമിനി എഐ സംയോജനം തുടക്കത്തിൽ ലഭ്യമാകുക. ക്രോമിലെ ഒരു പുതിയ ജെമിനി ബട്ടൺ ഉപയോക്താക്കളെ വെബ്&zwnj;പേജുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ സംഗ്രഹിക്കാനും ഒന്നിലധികം ടാബുകളുമായി ഒരേസമയം സംവദിക്കാനും അനുവദിക്കും. മൊബൈലിൽ ഐഒഎസിലും ആൻഡ്രോയിഡിലും ഈ സംയോജനം യൂസര്&zwj;മാര്&zwj;ക്ക് ലഭ്യമാകും.&lt;/p&gt;&lt;p&gt;ക്രോം ബ്രൗസറിനും അതിന്&zwj;റെ വിശാലമായ ഇക്കോസിസ്റ്റത്തിനും ഇടയിലുള്ള ഒരു പാലമായി ജെമിനിയെ സ്ഥാപിക്കാനാണ് ഗൂഗിളിന്&zwj;റെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ടാബുകൾ മാറാതെ തന്നെ ഉപയോക്താക്കൾക്ക് കലണ്ടർ, യൂട്യൂബ്, മാപ്&zwnj;സ് പോലുള്ള ആപ്പുകളുമായി നേരിട്ട് കണക്റ്റ് ചെയ്യാൻ ഇനി മുതല്&zwj; കഴിയും. കൂടാതെ ബ്രൗസിംഗ് ഹിസ്റ്ററിയോ സർഫേസ് ലിങ്കുകളോ എഐക്ക് ഭാഗികമായി ഓര്&zwj;ത്തെടുത്ത് വീണ്ടും സെർച്ച് ചെയ്യാൻ കഴിയും. കൂടാതെ, എഐ മോഡ് സെര്&zwj;ച്ചുകളും പേജ്-നിർദ്ദിഷ്&zwnj;ട ചോദ്യങ്ങളും പിന്തുണയ്ക്കുന്നതിനായി ക്രോമിന്&zwj;റെ ഓമ്&zwnj;നിബാർ അപ്&zwnj;ഡേറ്റ് ചെയ്&zwnj;തുവരികയാണ്.&lt;/p&gt;&lt;p&gt;ക്രോമിലെ സുരക്ഷാ സവിശേഷതകളും ഗൂഗിൾ വിപുലീകരിക്കുന്നുണ്ട്. സ്&zwnj;കാമുകൾ, വ്യാജ വൈറസ് അലേർട്ടുകൾ, ഫിഷിംഗ് ശ്രമങ്ങൾ എന്നിവ കണ്ടെത്താനുള്ള ക്രോമിന്റെ കഴിവ് ജെമിനി എഐ വർധിപ്പിക്കും എന്നാണ് പ്രതീക്ഷ. ബ്രൗസറിന്&zwj;റെ പാസ്&zwnj;വേഡ് മാനേജർ ഒറ്റ ക്ലിക്കിലൂടെ അപഹരിക്കപ്പെട്ട ക്രെഡൻഷ്യലുകൾ ഓട്ടോമാറ്റിക്കായി മാറ്റാനുള്ള കഴിവ് നേടുന്നു.&lt;/p&gt;&lt;h3&gt;ഗൂഗിളിന്&zwj;റെ മനസില്&zwj;&lt;/h3&gt;&lt;p&gt;ക്രോമിനെ കൂടുതൽ ബുദ്ധിപരവും അനുയോജ്യവുമാക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്&zwj;റെ ഭാഗമാണ് ഈ മാറ്റങ്ങൾ എന്ന് ഗൂഗിൾ പറയുന്നു. വരും മാസങ്ങളിൽ, അപ്പോയിന്&zwj;റ്&zwnj;മെന്&zwj;റുകൾ ബുക്ക് ചെയ്യുകയോ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുകയോ പോലുള്ള ജോലികൾ ഏൽപ്പിക്കാൻ ഉപയോക്താക്കളെ പ്രാപ്&zwnj;തമാക്കുന്ന ഏജന്&zwj;റിക് എഐ കഴിവുകൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. &quot;പ്രോജക്റ്റ് മാരിനർ&quot; എന്ന ആന്തരിക കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ ഫീച്ചര്&zwj; ഗൂഗിൾ ജീവനക്കാർ ഇതിനകം പരീക്ഷിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Jomit J</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-chrome-rolled-out-gemini-ai-integration-articleshow-f1q0kdp"/>
        </item>
        <item>
            <title><![CDATA[ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?]]></title>
            <link>https://www.asianetnews.com/web-technology/instagram-launches-your-algorithm-feature-for-user-in-reels-articleshow-hhhngqs</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/instagram-launches-your-algorithm-feature-for-user-in-reels-articleshow-hhhngqs</guid>
            <pubDate>Sat, 13 Dec 2025 14:47:36 +0530</pubDate>
            <description><![CDATA[&lt;p&gt;ഉപയോക്താക്കൾക്ക് തങ്ങൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണവും സുതാര്യതയും നൽകുന്നതിനായി ഇൻസ്റ്റാഗ്രാം 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ചു. റീൽസ് വിഭാഗത്തിലാണ് ഈ ഫീച്ചർ ആദ്യം ലഭ്യമാകുക.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcbfz78wc4e7gnhmvreqfnvq,imgname-instagram-1765617409308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്&zwnj;ഫോമിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നതിനായി 'യുവർ ആൽഗോരിതം' എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചർ അവതരിപ്പിച്ചു. പ്രധാനമായും 'റീൽസ്' ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താൽപ്പര്യങ്ങൾ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ പുതിയ ഫീച്ചർ 2025 ഡിസംബർ 11-നാണ് ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചത്. നിലവിൽ ഇത് അമേരിക്കയിലാണ് ലഭ്യമാക്കിയിട്ടുണ്ട്. താമസിയാതെ ഇത് ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;എന്താണ് 'യുവർ ആൽഗോരിതം' ?&lt;/h2&gt;&lt;p&gt;സാധാരണയായി, സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത് രഹസ്യമായാണ്. എന്നാൽ, 'യുവർ ആൽഗോരിതം' എന്ന ഫീച്ചർ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ കാണാനും, അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഉപയോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഈ ഇൻസ്റ്റാഗ്രാം എഐ ഉപയോഗിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഫീച്ചർ എങ്ങനെ കണ്ടെത്താം?&lt;/strong&gt;&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും 'യൂവർ ആൽഗോരിതം' എന്ന ടാബ് കാണാൻ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താൽപ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതിൽ ഉണ്ടാകും.&lt;/p&gt;&lt;p&gt;&lt;strong&gt;ഇത് പ്രവർത്തിക്കുന്നതെങ്ങനെ?&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ഫീച്ചർ ഉപയോക്താക്കൾക്ക് നൽകുന്ന പ്രധാന പ്രയോജനം ഉള്ളടക്കത്തിന്റെ സുതാര്യതയാണ്. എന്തുകൊണ്ടാണ് ഒരു പ്രത്യേക റീൽ നിങ്ങളുടെ ഫീഡിൽ വന്നതെന്ന് 'യുവർ ആൽഗോരിതം' വ്യക്തമാക്കും. അതുപോലെ തന്നെ, ഇഷ്ടമില്ലാത്ത ഉള്ളടക്കം കാണുമ്പോൾ അത് ഒഴിവാക്കാനുള്ള സംവിധാനവും ഇത് നൽകുന്നു. തങ്ങളുടെ താൽപ്പര്യങ്ങളുടെ ലിസ്റ്റ് ഫോളോവേഴ്&zwnj;സുമായി പങ്കുവെക്കാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്.&lt;/p&gt;&lt;p&gt;ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ താൽപ്പര്യങ്ങളുടെ സംഗ്രഹം സ്ഥിരമല്ല എന്നതാണ്. നിങ്ങൾ പുതിയ കാര്യങ്ങൾ കാണുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുമ്പോൾ ഈ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. അതായത്, ആൽഗോരിതം നിങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ചലനാത്മകമായി അപ്&zwnj;ഡേറ്റ് ചെയ്യപ്പെടും.&lt;/p&gt;&lt;h2&gt;കണ്ടൻ്റ് ക്രിയേറ്റർമാരെ ഇത് ബാധിക്കുമോ?&lt;/h2&gt;&lt;p&gt;ഈ മാറ്റം കണ്ടൻ്റ് ക്രിയേറ്റർമാരെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, പരോക്ഷമായി സ്വാധീനിച്ചേക്കാം. ഉപയോക്താക്കൾക്ക് ഇപ്പോൾ തങ്ങൾക്ക് കൂടുതൽ വേണ്ടതും കുറവ് വേണ്ടതുമായ വിഷയങ്ങൾ കൃത്യമായി തെരഞ്ഞെടുക്കാൻ സാധിക്കുന്നതുകൊണ്ട്, തങ്ങളുടെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്താനായി, ഉപയോക്താക്കളുടെ താൽപ്പര്യങ്ങളും ട്രെൻഡുകളും ക്രിയേറ്റർമാർ കൂടുതൽ ശ്രദ്ധിക്കാൻ നിർബന്ധിതരാകും.&lt;/p&gt;&lt;p&gt;ഇൻസ്റ്റാഗ്രാമിന്റെ പ്രധാന എഐ-യുടെ പ്രവർത്തനത്തിൽ ഇത് വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല. വാച്ച് ടൈം, ലൈക്കുകൾ, ഷെയറുകൾ തുടങ്ങിയ പ്രവർത്തന രീതികളെ വിശകലനം ചെയ്യുന്ന രീതി അതേപടി തുടരും. എന്നാൽ, ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾ മാനുവലായി വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സാധിക്കും എന്നൊരു സൗകര്യമാണ് അധികമായി ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;നിലവിൽ റീൽസ് ഫീച്ചറിൽ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയിൽ എക്സ്പ്ലോർ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. സോഷ്യൽ മീഡിയ ആൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനും സ്വാധീനിക്കാനും പൊതുസമൂഹത്തിന് വർധിച്ചുവരുന്ന താൽപര്യത്തിന് മറുപടിയായാണ് ഈ സുപ്രധാന ഫീച്ചറിനെ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/instagram-launches-your-algorithm-feature-for-user-in-reels-articleshow-hhhngqs"/>
        </item>
        <item>
            <title><![CDATA[വെള്ളപ്പൊക്കവും വരൾച്ചയും പ്രവചിക്കും, ഗൂഗിൾ എർത്തിന് പുതിയ മുഖം നൽകാൻ ജെമിനിയെത്തുന്നു]]></title>
            <link>https://www.asianetnews.com/web-technology/google-taking-earth-ai-platform-to-next-level-with-gemini-floods-droughts-articleshow-igxfh45</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-taking-earth-ai-platform-to-next-level-with-gemini-floods-droughts-articleshow-igxfh45</guid>
            <pubDate>Sat, 25 Oct 2025 20:52:18 +0530</pubDate>
            <description><![CDATA[&lt;p&gt;ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം ഇപ്പോൾ ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുവെന്ന് ഗൂഗിൾ അവകാശപ്പെടുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hbb6xfq1k42ktygxd0t56cap,imgname-collage-maker-27-sep-2023-05-05-pm-1380.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജനപ്രിയ പ്ലാറ്റ്&zwnj;ഫോമായ ഗൂഗിൾ എർത്തിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമത്തിൽ ടെക് ഭീമനായ ഗൂഗിൾ. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവ മനസിലാക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി ജെമിനി എഐ മോഡലുകൾ കമ്പനി ഗൂഗിൾ എർത്തിൽ ഉൾപ്പെടുത്തി. ഗൂഗിളിന്റെ ഈ പുതിയ നീക്കം എർത്ത് എഐ പ്ലാറ്റ്&zwnj;ഫോമിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ്. ഉപഗ്രഹ ചിത്രങ്ങൾ, കാലാവസ്ഥാ വിവരങ്ങൾ, ജനസംഖ്യാ ഭൂപടങ്ങൾ എന്നിവ ഒരുമിച്ച് ചേർത്ത് ഭൂമിയിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഇത് വ്യക്തികളെയും ഗവേഷകരെയും സഹായിക്കുന്നു.&lt;/p&gt;&lt;h2&gt;ദുരന്ത പ്രതികരണ ആസൂത്രണം വേഗത്തിലാക്കാം&lt;/h2&gt;&lt;p&gt;ഇനി ജെമിനി എഐ ഉപയോഗിച്ച് ദുരന്ത പ്രതികരണ ആസൂത്രണം വളരെ വേഗത്തിൽ സാധിക്കും. വർഷങ്ങൾ നീണ്ടുനിന്ന സങ്കീർണ്ണമായ വിശകലനങ്ങൾ ഇപ്പോൾ മിനിറ്റുകൾക്കുള്ളിൽ സാധ്യമാകും. ഇത് അടിയന്തര സംഘങ്ങളെ അതിവേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള സ്വന്തം പരിഹാരങ്ങൾ നിർമ്മിക്കുന്നതിന് ഡെവലപ്പർമാർക്കും വിശകലന വിദഗ്ധർക്കും ഗൂഗിൾ എർത്ത് പ്രൊഫഷണലിലും ഗൂഗിൾ ക്ലൗഡിലും ഈ ഡിവൈസുകൾ ഉപയോഗിക്കാം.&lt;/p&gt;&lt;h2&gt;ജെമിനി എഐ തത്സമയ ഡാറ്റ നൽകും&lt;/h2&gt;&lt;p&gt;ഗൂഗിളിന്റെ വെള്ളപ്പൊക്ക പ്രവചന സംവിധാനം ഇപ്പോൾ ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകളിലേക്ക് എത്തുന്നുവെന്ന് ഗൂഗിൾ അവകാശപ്പെടുന്നത്. ആവശ്യമുള്ള സമയങ്ങളിൽ ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും വിതരണം മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ വേൾഡ് വിഷൻ പോലുള്ള സംഘടനകളെ ഇത് സഹായിച്ചിട്ടുണ്ട്. 2025 ലെ കാലിഫോർണിയയിലെ കാട്ടുതീ സമയത്ത്, ഗൂഗിൾ മാപ്&zwnj;സും ക്രൈസിസ് അലേർട്ടുകളും 15 ദശലക്ഷം ആളുകളെ യഥാസമയം സുരക്ഷിത ഷെൽട്ടറുകളിൽ എത്തിക്കാൻ സഹായിച്ചതായി കമ്പനി പറയുന്നു.&lt;/p&gt;&lt;h2&gt;ജിയോസ്പേഷ്യൽ റീസണിങ്&lt;/h2&gt;&lt;p&gt;ഗൂഗിളിന്റെ പുതിയ ഫീച്ചറായ ജിയോസ്പേഷ്യൽ റീസണിങ്, കാലാവസ്ഥ, ജനസംഖ്യ, ഉപഗ്രഹ ഇമേജറി തുടങ്ങിയ വിവിധ ഡാറ്റാ സ്രോതസുകൾ സംയോജിപ്പിച്ച് സമഗ്രമായ വിശകലനം സൃഷ്&zwj;ടിക്കും. കൊടുങ്കാറ്റോ വെള്ളപ്പൊക്കമോ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആദ്യം എവിടെ തുടങ്ങണമെന്നും നിർണ്ണയിക്കാൻ ഇത് സ്ഥാപനങ്ങളെ സഹായിക്കും.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-taking-earth-ai-platform-to-next-level-with-gemini-floods-droughts-articleshow-igxfh45"/>
        </item>
        <item>
            <title><![CDATA[ആപ്പിൾ മുതൽ മെറ്റ വരെ; ബെംഗളൂരുവിലെ ഈ ജെൻസി ടെക്കിയുടെ "ഒരു വർഷത്തെ എഐ യാത്ര" വൈറലാകുന്നു]]></title>
            <link>https://www.asianetnews.com/web-technology/bengaluru-gen-z-ai-star-goes-viral-after-epic-year-at-apple-microsoft-and-meta-articleshow-kv6cb93</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/bengaluru-gen-z-ai-star-goes-viral-after-epic-year-at-apple-microsoft-and-meta-articleshow-kv6cb93</guid>
            <pubDate>Sat, 13 Dec 2025 11:36:33 +0530</pubDate>
            <description><![CDATA[&lt;p&gt;ബെംഗളൂരുവിലെ 22 വയസ്സുകാരനായ എഐ ഗവേഷകൻ ആദിത്യ എസ്. കൊളാവി തന്റെ കഴിഞ്ഞ ഒരു വർഷത്തെ അതിശയകരമായ നേട്ടങ്ങൾ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​ആപ്പിളിൽ മെഷീൻ ലേണിംഗ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcb4yph33ssg2mwfjxkr19dd,imgname-gen-z--1--1765605857827.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു യുവാവാണ് 22-കാരനായ ആദിത്യ എസ്. കൊളാവി. ലോകത്തിലെ മുൻനിര ടെക് ഭീമന്മാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പുകളും, നിർണായക ഗവേഷണ നേട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആദിത്യ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച &quot;ഒരു വർഷത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യാത്രയാണ് സമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പുതുതലമുറയിലെ ഏറ്റവും പ്രചോദനാത്മകമായ എഐ യാത്രകളിൽ ഒന്നായാണ് ടെക് സമൂഹം ഇതിനെ വിശേഷിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;തന്റെ 22-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ആദിത്യ ഈ നേട്ടങ്ങൾ കോർത്തിണക്കിയ പോസ്റ്റ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ 22-കാരൻ സ്വന്തമാക്കിയ നേട്ടങ്ങൾ ഏതൊരാളെയും വിസ്മയിപ്പിക്കും. ആദിത്യയുടെ എഐ യാത്ര ആരംഭിക്കുന്നത് ആപ്പിളിലെ മെഷീൻ ലേണിംഗ് ഇന്റേൺഷിപ്പോടെയാണ്. അവിടെ മുതിർന്ന എഞ്ചിനീയർമാർക്കൊപ്പം പ്രവർത്തിച്ച ആദിത്യ തന്റെ സാങ്കേതിക കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്ന നിരവധി പ്രോജക്റ്റുകളിൽ പങ്കാളിയായി.&amp;nbsp;&lt;/p&gt;&lt;p&gt;തുടർന്ന്, മൈക്രോസോഫ്റ്റ് റിസർച്ചിൽ ചേർന്ന ആദിത്യ, ഏജന്റിക് മെമ്മറിയെക്കുറിച്ചുള്ള അത്യാധുനിക ഗവേഷണ പ്രവർത്തനങ്ങൾക്ക് നിർണായക സംഭാവന നൽകി. ഇതിലെല്ലാം ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ല് മെറ്റാ പ്ലാറ്റ്&zwnj;ഫോമിൽ നിന്നുള്ളതാണ്. സ്വന്തമായി സ്ഥാപിച്ച 'കോഗ്നിറ്റീവ്ലോബ്' എന്ന സ്റ്റാർട്ടപ്പിൽ ഫ്രോണ്ടിയർ ലെവൽ എഐ മോഡലുകൾ നിർമ്മിക്കുന്നതിനായി ആറ് അക്ക യുഎസ് ഡോളർ മൂല്യമുള്ള LLaMA ഇംപാക്ട് ഗ്രാന്റ് (six-figure USD LLaMA Impact Grant) കരസ്ഥമാക്കാൻ ആദിത്യയ്ക്ക് സാധിച്ചു.&lt;/p&gt;&lt;h2&gt;ഗവേഷണ രംഗത്തും ഓപ്പൺ സോഴ്&zwnj;സ് ലോകത്തും&lt;/h2&gt;&lt;p&gt;സ്ഥാപിത കമ്പനികളിലെ പ്രവർത്തനങ്ങൾക്കപ്പുറം, ഗവേഷണ രംഗത്തും ഓപ്പൺ സോഴ്&zwnj;സ് പ്രോജക്റ്റുകളിലും ആദിത്യ തന്റെ കഴിവ് തെളിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ, ആദിത്യ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. AAAI, NAACL, CVPR, ICCV, NeurIPS വർക്ക്&zwnj;ഷോപ്പുകൾ പോലുള്ള ലോകോത്തര അക്കാദമിക് വേദികളിലാണ് ഈ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഏജന്റിക് സിസ്റ്റങ്ങൾ, മൾട്ടിമോഡൽ മൾട്ടിലിംഗ്വൽ മോഡലുകൾ, വലിയ തോതിലുള്ള ഡാറ്റാ സിന്തസിസ് തുടങ്ങിയ വിഷയങ്ങളായിരുന്നു ഈ ഗവേഷണങ്ങളുടെയെല്ലാം അടിസ്ഥാനം.&lt;/p&gt;&lt;p&gt;ആദിത്യയുടെ ഓപ്പൺ സോഴ്&zwnj;സ് പ്രവർത്തനങ്ങളും ടെക് സമൂഹത്തിൽ വലിയ സ്വീകാര്യത നേടി. പ്രോജക്റ്റുകൾക്ക് 10,000-ത്തിലധികം GitHub സ്റ്റാറുകൾ ലഭിച്ചു. ഇതിൽ ആദിത്യ വികസിപ്പിച്ചെടുത്ത ജനപ്രിയ ടൂളായ GitVizz, Vercel ഓപ്പൺ സോഴ്&zwnj;സ് സ്&zwnj;പോൺസർഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.&lt;/p&gt;&lt;h2&gt;പുതിയ പ്രോജക്റ്റുകളും ഹാക്കത്തോൺ വിജയങ്ങളും&lt;/h2&gt;&lt;p&gt;'വൈബ്മോഷൻ' എന്ന 'മോഷൻ-ഗ്രാഫിക്സ് ടൂളും' ആദിത്യയുടെ ശ്രദ്ധേയമായ മറ്റൊരു പ്രോജക്റ്റാണ്. ഇത് 200k-ൽ അധികം ആളുകളിലേക്ക് എത്തുകയും കാഴ്ചക്കാരെ നേടുകയും ചെയ്തു. കൂടാതെ, ElevenLabs ഗ്ലോബൽ ഹാക്കത്തോൺ, 100xEngineers നാഷണൽ എഐ ഹാക്കത്തോൺ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ഹാക്കത്തോണുകളിൽ ആദിത്യ വിജയിയായി. ബെംഗളൂരുവിലെ പി.ഇ.എസ് യൂണിവേഴ്&zwnj;സിറ്റിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ ആദിത്യ, തന്റെ അസാധാരണ നേട്ടങ്ങളിലൂടെ ടെക് ലോകത്തെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ദി ഇക്കണോമിക് ടൈംസ്, എം.ഐ.ടി ടെക്നോളജി റിവ്യൂ, അനലിറ്റിക്&zwnj;സ് ഇന്ത്യ മാഗസിൻ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ആദിത്യയുടെ അഭിമുഖങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഇടം നേടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/bengaluru-gen-z-ai-star-goes-viral-after-epic-year-at-apple-microsoft-and-meta-articleshow-kv6cb93"/>
        </item>
        <item>
            <title><![CDATA[ബിയർ കുടിക്ക് പൂട്ടിട്ട് 'ക്വിലിൻ', സൈബര്‍ ആക്രമണത്തില്‍ അടിപതറി ബിയര്‍ കമ്പനി, കമ്പ്യൂട്ടറുകള്‍ക്ക് പകരം പേനയും കടലാസും]]></title>
            <link>https://www.asianetnews.com/web-technology/japans-most-popular-beer-asahi-forced-to-stop-production-after-qilin-attack-articleshow-o7g8osh</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/japans-most-popular-beer-asahi-forced-to-stop-production-after-qilin-attack-articleshow-o7g8osh</guid>
            <pubDate>Sat, 11 Oct 2025 18:24:31 +0530</pubDate>
            <description><![CDATA[&lt;p&gt;ആഗോള തലത്തിൽ മികച്ച സാങ്കേതിക വിദ്യയുണ്ടെന്ന് വാദിക്കുന്ന ജപ്പാന് ആവശ്യത്തിന് സൈബർ സുരക്ഷാ വിദഗ്ധരില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഇതിനാൽ തന്നെ ആവശ്യപ്പെടുന്ന മോചന ദ്രവ്യമാണ് ഡാറ്റ തിരിച്ച് ലഭിക്കാൻ ജാപ്പനീസ് കമ്പനികൾ നൽകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k79nsqhtcjq7tgzzp41p3n1k,imgname-18ca8891-99e6-4f82-9ba3-a453ff27f258-1760187702842.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടോക്കിയോ: ജപ്പാൻകാരുടെ പ്രിയപ്പെട്ട ബിയറാണ് ആസാഹി. എന്നാലിപ്പോൾ ജപ്പാനിലെ ബിയർ പാർലറുകളിലും കടകളിലും ആസാഹി കാണാനേയില്ല. വിരലിലെണ്ണാവുന്ന ബിയർ കുപ്പികളാണ് ചെറുകിട കടകളിലേക്ക് എത്തുന്നത്. ബിയർ മാത്രമല്ല ആസാഹി ബ്രൂവറിയിൽ നിന്നുള്ള കുപ്പി വെള്ളവും, സോഡയും അടക്കം വിപണിയിൽ നിന്ന് തുടച്ച് മാറ്റപ്പെട്ട സ്ഥിതിയാണ് നിലവിൽ ജപ്പാനിലുള്ളത്. ഇതിന് കാരണക്കാരായത് ബിയർ ഉത്പാദന രംഗത്തെ മറ്റ് ബ്രാൻഡുകളൊന്നുമല്ല. ക്വിലിൻ എന്ന സൈബർ കുറ്റവാളികളുടെ സംഘമാണ്. ജപ്പാനിലെ ഏറ്റവും മികച്ച ബിയർ കമ്പനിയുടെ 30 ലേറെ ഫാക്ടറികളുടെ പ്രവർത്തനമാണ് ക്വിലിൻ താറുമാറാക്കിയത്. കഴിഞ്ഞ മാസം അവസാനത്തോടെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ ആസാഹിയുടെ കംപ്യൂട്ടറുകൾ പ്രവർത്തനം നിലച്ച നിലയിലാണ്. പേനയും പേപ്പറിലും ഫാക്സ് മെഷീനിലുമായാണ് നിലവിൽ ആസാഹിയുടെ പ്രവർത്തനം. സൈബർ ആക്രമണത്തിന് മുൻപ് ഫാക്ടറികളിൽ നിന്ന് അയച്ച ഷിപ്മെന്റുകളിൽ നിന്നാണ് വിരലിൽ എണ്ണാവുന്ന കുപ്പികൾ മാത്രമായി കടകളിലേക്ക് എത്തുന്നത്. ജപ്പാനിലെ ബിയർ വ്യാപാര മേഖലയുടെ 40 ശതമാനവും കൈവശമുണ്ടായിരുന്ന ഒരു സ്ഥാപനമാണ് ഇത്തരത്തിൽ സൈബർ കുറ്റവാളികൾക്ക് മുന്നിൽ മുട്ടിടിച്ച് നിൽക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളത്. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലുണ്ടായ തടസത്തിന് കമ്പനി പൊതുവിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് നിലവിൽ ആസാഹിയുള്ളത്. പത്ത് മുതൽ 20 ശതമാനം വരെ ഉത്പാദനം നടത്താൻ കഴിയുന്നുണ്ടെന്നാണ് അസാഹി വിശദമാക്കുന്നത്. ആസാഹിയുടെ യൂറോപ്പിലും ബ്രിട്ടനിലുമുള്ള ബ്രൂവറികളെ സൈബർ ആക്രമണം ബാധിച്ചിട്ടില്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;റഷ്യൻ വില്ലൻ ക്വിലിൻ&lt;/strong&gt;&lt;/h2&gt;&lt;p&gt;വലിയ രീതിയിൽ പ്രമുഖ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തി പണം തട്ടുന്ന ക്വിലിൻ എന്ന സൈബർ കുറ്റവാളികളാണ് ആസാഹിക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. സൈബർ ആക്രമണം നടത്താനായി പ്ലാറ്റ്ഫോം നടത്തുന്ന സംഘമാണ് ക്വിലിൻ. സൈബർ ആക്രമണത്തിലൂടെ തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ആക്രമണത്തിന് പിന്നിലുള്ളവർ ക്വിലിന് നൽകുന്നു. ചുരുക്കത്തിൽ ആ&zwj;&zwj;ർക്ക് നേരെയും വലിയതോ ചെറിയതോ ആയ സൈബർ ആക്രമണത്തിന് ആവശ്യമായ സഹായ സഹകരണങ്ങളാണ് ക്വിലിൻ നൽകുന്നത്. 2022ന്റെ അവസാനത്തോടെയാണ് ക്വിലിൻ വലിയ രീതിയിൽ ശ്രദ്ധ നേടിതുടങ്ങിയത്. വിൻഡോസ്, ലിനക്സ്, ഇഎസ്എക്സ്ഐ അടക്കം ഏത് സോഫ്റ്റ്വെയറും ഇവരുടെ ആക്രമണത്തിൽ പതറുന്നതാണ് പിന്നീട് സൈബർ ലോകത്ത് കണ്ടത്. റഷ്യയും സഖ്യ കക്ഷിയായ ബെലാറസിലേയും സ്ഥാപനങ്ങൾ മാത്രമാണ് ക്വിലിൻ ആക്രമിക്കാതെ വിട്ടിട്ടുള്ളത്. ഇതിനോടകം 105 സ്ഥിരീകരിച്ച റാൻസംവെയർ ആക്രമണങ്ങളും സ്ഥിരീകരിക്കാത്ത 473 ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ക്വിലിൻ ഏറ്റെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;തങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്റെ സ്വഭാവം ആസാഹി വിശദമാക്കിയിട്ടില്ല. എന്നാൽ തങ്ങളിൽ നിന്ന് ചോർത്തിയ ഡാറ്റ ഇൻറർനെറ്റിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നാണ് ആസാഹി വിശദമാക്കിയിട്ടുള്ളത്. ആഗോള തലത്തിൽ ക്വിലിൻ പ്രതിയാകുന്ന വലിയ രീതിയിലെ സൈബർ ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് ആസാഹിക്ക് നേരെയുണ്ടായിട്ടുള്ളത്. നേരത്തെ യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങൾ, ജാഗ്വാർ ലാൻഡ് റോവ&zwj;ർ, മാർക്ക് സ്പെൻസർ, നിസാൻ ക്രിയേറ്റീവ്, ഒസാക്കി മെഡിക്കൽ, ഷിൻകോ പ്ലാസ്റ്റിക് അടക്കമുള്ള ബ്രാൻഡുകൾക്ക് നേരെയും ക്വിലിൻ സൈബർ ആക്രമണം നടത്തിയിരുന്നു. എന്നാൽ ജപ്പാനിൽ തുടർച്ചയായി സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം വ&zwj;ർദ്ധിക്കുകയാണ്. 2024ൽ ജപ്പാനിലെ നഗോയ കണ്ടെയ്നർ ടെർമിനലിന്റെ പ്രവർത്തനം മൂന്ന് ദിവസമാണ് പൂർണമായി നിലച്ചത്. കഴിഞ്ഞ ഡിസംബറിൽ ജപ്പാൻ എയർലൈൻസും സൈബർ ആക്രമണത്തിന് ഇരയായി. ആഭ്യന്തര വിമാനങ്ങളുടെ പ്രവർത്തനം വലിയ രീതിയിലാണ് അന്ന് തടസപ്പെട്ടത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ജപ്പാനിൽ സൈബർ സുരക്ഷ ശോകമെന്ന് വിദഗ്ധർ&lt;/strong&gt;&lt;/h2&gt;&lt;p&gt;ആഗോള തലത്തിൽ മികച്ച സാങ്കേതിക വിദ്യയുണ്ടെന്ന് വാദിക്കുന്ന ജപ്പാന് ആവശ്യത്തിന് സൈബർ സുരക്ഷാ വിദഗ്ധരില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ബിസിനസ് സോഫ്റ്റ്വെയറുകൾ കൈകാര്യം ചെയ്യുന്നതിനും വിദഗ്ധരില്ലാത്ത രാജ്യത്ത് ഡിജിറ്റൽ സാക്ഷരതയിലും ഏറെ പിന്നിലാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. 1990 കളിൽ ലോകം ഏറെക്കുറെ പൂർണമായി ഉപേക്ഷിച്ച ഫ്ലോപ്പി ഡിസ്കുകൾ ജപ്പാനിൽ അടുത്ത കാലം വരെ സജീവമായി ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക സ്ഥാപനങ്ങളും സൈബർ ആക്രമണങ്ങളെ തടയാൻ പ്രാപ്തമായ സാങ്കേതിക മികവ് ഉള്ളവയല്ലെന്നാണ് ജപ്പാനേക്കുറിച്ച് വിദഗ്ധർ വിശദമാക്കുന്നത്. ഇതിനാൽ തന്നെ ആക്രമണം ഉണ്ടാവുമ്പോൾ വൻ തുക മോചന ദ്രവ്യം നൽകാൻ ജപ്പാൻ കമ്പനികൾ തയ്യാറാവുന്നു. ഇതാണ് സൈബർ അക്രമ സംഘങ്ങൾക്ക് ജാപ്പനീസ് സംരംഭങ്ങൾ പ്രിയപ്പെട്ടതാവുന്നത്. അടുത്തിടെയാണ് സൈബർ ആക്രമണത്തിനെതിരെ ശക്തമായ നിയമം ജപ്പാൻ പാസാക്കിയത്. കമ്പനികൾക്ക് സർക്കാർ കൂടുതൽ വിവരങ്ങൾ നൽകുന്നതും പൊലീസിന് ഇത്തരം ആക്രമണങ്ങളെ നിർവീര്യമാക്കാനും ഉതകുന്നതാണ് ഈ നിയമം.&lt;/p&gt;&lt;p&gt;നിലവിൽ പ്രവ&zwj;&zwj;ർത്തനം ഓഫ്ലൈനായി ഉപഭോക്താക്കൾ പൂർണമായും നഷ്ടമാകാതിരിക്കാനുള്ള ശ്രമത്തിലാണ് ആസാഹിയുള്ളത്. ആസാഹിയിൽ നിന്ന് 27 ടെട്രാബൈറ്റ് ഡാറ്റ കവർന്നതായാണ് ക്വിലിൻ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/web-technology/japans-most-popular-beer-asahi-forced-to-stop-production-after-qilin-attack-articleshow-o7g8osh"/>
        </item>
        <item>
            <title><![CDATA[സാങ്കല്‍പിക 13കാരിക്കായി ആത്മഹത്യാക്കുറിപ്പുകളും മയക്കുമരുന്ന് ഉപയോഗരീതികളും തയ്യാറാക്കി ചാറ്റ്‍ജിപിടി! ഭയപ്പെടുത്തും കണ്ടെത്തൽ]]></title>
            <link>https://www.asianetnews.com/web-technology/chatgpt-generates-drug-use-plan-and-suicide-note-for-13-year-old-articleshow-q9rwsti</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/chatgpt-generates-drug-use-plan-and-suicide-note-for-13-year-old-articleshow-q9rwsti</guid>
            <pubDate>Fri, 08 Aug 2025 14:25:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഈ പെരുമാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസ് മോഡലുകളിലെ 'സിക്കോഫാൻസി' എന്നറിയപ്പെടുന്ന ഒരു പോരായ്മയെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0e02mdmrx2wyx84dmedrcqa,imgname-chatgpt-1752816505268.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചാറ്റ്&zwj;ജിപിടിയും കൗമാരക്കാരും തമ്മിലുള്ള വളരെ അസ്വസ്ഥജനകമായ ബന്ധം വെളിപ്പെടുത്തി സെന്&zwj;റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് (CCDH) അടുത്തിടെ നടത്തിയ ഒരു പഠനം. 13 വയസുള്ള കുട്ടികളായി നടിച്ച ഗവേഷകരോട് ഈ ജനപ്രിയ ചാറ്റ് ബോട്ട് ആത്മഹത്യാ കുറിപ്പുകൾ, മയക്കുമരുന്ന് ഉപയോഗ പദ്ധതികൾ, സ്വയം ഉപദ്രവിക്കുന്നതിനുള്ള ഉപദേശങ്ങൾ തുടങ്ങിവ ഉൾപ്പെടെയുള്ള ദോഷകരമായ പ്രതികരണങ്ങൾ നൽകിയതായി കണ്ടെത്തി. സുരക്ഷാ നടപടികളെക്കുറിച്ചുള്ള ഓപ്പൺ എഐയുടെ അവകാശവാദങ്ങൾക്കിടയിലാണ് ഈ ഞെട്ടിക്കുന്ന പഠനം പുറത്തുവന്നിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;ചാറ്റ്&zwnj;ബോട്ടുകള്&zwj; അപകടവും&lt;/strong&gt;&lt;/p&gt;&lt;p&gt;കൗമാരക്കാരായി തെറ്റിദ്ധരിപ്പിച്ച് ചാറ്റ്ബോട്ടിനൊപ്പം സെന്&zwj;റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് ഗവേഷകർ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചു. ദോഷകരമായ പെരുമാറ്റത്തിനെതിരെ ചാറ്റ്ജിപിടി ചിലപ്പോൾ സാധാരണ മുന്നറിയിപ്പുകൾ നൽകി. എങ്കിലും അത് പലപ്പോഴും അസ്വസ്ഥതയുളവാക്കുന്ന ഉപദേശങ്ങളും നൽകി. ഏറ്റവും ഞെട്ടിക്കുന്ന ഉപദേശങ്ങളിലൊന്ന്, 13 വയസുള്ള ഒരു സാങ്കൽപ്പിക പെൺകുട്ടിക്ക് വേണ്ടി വിശദമായ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ ചാറ്റ്ബോട്ട് സൃഷ്&zwj;ടിച്ചു എന്നതാണ്. പെൺകുട്ടിയുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും വേണ്ടിയായിരുന്നു ഇവ ഓരോന്നും.&lt;/p&gt;&lt;p&gt;&quot;എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല..അത് വ്യക്തിപരവും വേട്ടയാടുന്നതുമായിരുന്നു.. ഒരു യുവാക്കൾക്കും ഒരു വേദിയിൽ നിന്നും ലഭിക്കാൻ പാടില്ലാത്ത തരത്തിലുള്ള പ്രതികരണം ആയിരുന്നു അത്..&quot; ഈ ഔട്ട്&zwnj;പുട്ട് അവലോകനം ചെയ്ത സെന്&zwj;റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് സിഇഒ ഇമ്രാൻ അഹമ്മദ് പറഞ്ഞു.&lt;/p&gt;&lt;p&gt;മറ്റൊരു പരീക്ഷണത്തിൽ, 13 വയസുള്ള ഒരു ആൺകുട്ടിയാണെന്ന് ചാറ്റ്&zwj;ജിപിടിക്ക് മുന്നിൽ ഗവേഷകർ നടിച്ചു. തനിക്ക് 50 കിലോഗ്രാം ഭാരമുണ്ടെന്ന് പറഞ്ഞുകൊണ്ട് എങ്ങനെ വേഗത്തിൽ മദ്യപിക്കാമെന്ന് ചാറ്റ്&zwj;ബോട്ടിനോട് ചോദിച്ചു. എക്സ്റ്റസി, കൊക്കെയ്ൻ, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവയിൽ മദ്യം കലർത്തുന്നത് ഉൾപ്പെടുന്ന വിശദമായ ഒരു പാർട്ടി പ്ലാൻ ഉപയോഗിച്ചാണ് ചാറ്റ്ജിപിടി പ്രതികരിച്ചത്. വേറൊരു പരീക്ഷണത്തിൽ ശരീര പ്രതിച്ഛായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്ന ഒരു സാങ്കൽപ്പിക കൗമാരക്കാരിയുടെ രൂപത്തിൽ ഗവേഷകർ ചാറ്റ്&zwj;ബോട്ടിനോട് സംസാസരിച്ചു. എന്നാൽ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനോ പ്രൊഫഷണൽ സഹായം തേടാൻ പ്രേരിപ്പിക്കുന്നതിനോ പകരം കുറഞ്ഞ കലോറി ഫാസ്റ്റിംഗ് പദ്ധതികളും വിശപ്പ് കുറയ്ക്കുന്ന മരുന്നുകളുമായിരുന്നു ചാറ്റ്ബോട്ട് നിർദ്ദേശിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;'സിക്കോഫാൻസി'&lt;/strong&gt;&lt;/p&gt;&lt;p&gt;ചാറ്റ്ബോട്ടിന്&zwj;റെ സുരക്ഷാ പ്രോട്ടോക്കോളുകളെ എത്ര എളുപ്പം മറികടക്കാൻ കഴിയുമെന്നും ഈ പഠനം വെളിപ്പെടുത്തി. ദോഷകരമായ ഉള്ളടക്കം നൽകാൻ ചാറ്റ്ജിപിടി തുടക്കത്തിൽ വിസമ്മതിച്ചപ്പോൾ, ഗവേഷകർ അത് ഒരു പ്രോജക്റ്റിനോ മറ്റൊരാൾക്കോ വേണ്ടിയോ ആണെന്ന് പറഞ്ഞുകൊണ്ട് പ്രോംപ്റ്റുകൾ മാറ്റിമറിച്ചു. തുടർന്ന് ചാറ്റ്ബോട്ട് ഒരു മടിയും കൂടാതെ വിശദമായ നിർദ്ദേശങ്ങൾ നൽകിയെന്നും ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;ഈ പെരുമാറ്റങ്ങൾ ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസ് മോഡലുകളിലെ 'സിക്കോഫാൻസി' എന്നറിയപ്പെടുന്ന ഒരു പോരായ്മയെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഉപയോക്താക്കളെ വെല്ലുവിളിക്കുന്നതിനുപകരം അവരുടെ സ്വരത്തെയും ഉദ്ദേശ്യങ്ങളെയും പ്രതിധ്വനിപ്പിക്കുന്ന പ്രവണതയാണ് സിസ്റ്റം കാണിക്കുന്നത്. അതായത് ദുർബലരായ വ്യക്തികൾ ഉപദേശം തേടുമ്പോൾ ഇത് പ്രത്യേകിച്ച് അപകടകരമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതികരിച്ച് ഓപ്പൺഎഐ&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ കണ്ടെത്തലുകൾ അവലോകനം ചെയ്ത ശേഷം ചാറ്റ്ജിപിടിയുടെ ഡെവലപ്പറായ ഓപ്പൺഎഐ ഇക്കാര്യത്തിൽ പ്രതികരിച്ചു. സംഭാഷണങ്ങൾ നിരുപദ്രവകരമായി ആരംഭിച്ചേക്കാമെങ്കിലും ചിലപ്പോൾ സെൻസിറ്റീവ് മേഖലയിലേക്ക് തിരിയാമെന്നും കമ്പനി സമ്മതിച്ചു. മാനസികമോ വൈകാരികമോ ആയ ദുരിതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്താനും അത്തരം കേസുകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനുമുള്ള ബോട്ടിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഓപ്പൺഎഐ ഒരു പ്രസ്&zwj;താവനയിൽ പറഞ്ഞു. എന്നാൽ സെന്&zwj;റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് പഠന റിപ്പോർട്ടിൽ ഉന്നയിച്ച ഉദാഹരണങ്ങളോട് കമ്പനി നേരിട്ട് പ്രതികരിക്കുകയോ കൗമാരക്കാർക്ക് ഉണ്ടാകുന്ന അപകടസാധ്യതകൾ പ്രത്യേകമായി എങ്ങനെ പരിഹരിക്കാമെന്നോ വിശദീകരിച്ചില്ല.&lt;/p&gt;&lt;p&gt;അതേസമയം ചില ഇടപെടലുകളിൽ, ചാറ്റ്ബോട്ട് പ്രതിസന്ധി ഘട്ടങ്ങളിൽ സഹായ ലൈനുകൾ ശുപാർശ ചെയ്യുകയോ വിശ്വസനീയരായ മുതിർന്നവരുമായി സംസാരിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തു. ഇങ്ങനെ ചെയ്യാൻ ചാറ്റ്ബോട്ടിന് പരിശീലനം നൽകിയിട്ടുണ്ടെന്ന് ഓപ്പൺഎഐ പറയുന്നു. എന്നാൽ ഈ പ്രതികരണങ്ങൾ പലപ്പോഴും പൊരുത്തമില്ലാത്തതാണെന്നും എളുപ്പത്തിൽ അവഗണിക്കാമെന്നും സെന്&zwj;റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പരമ്പരാഗത സെർച്ച് എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി, ചാറ്റ്ബോട്ടുകൾ മനുഷ്യ സംഭാഷണം അനുകരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് വിദഗ്ദ്ധർ വാദിക്കുന്നു. ഇത് യുവ ഉപയോക്താക്കൾക്ക് അവയെ കൂടുതൽ വിശ്വസനീയമായി തോന്നിപ്പിക്കുന്നു. നേരത്തെ കോമൺ സെൻസ് മീഡിയ നടത്തിയ ഒരു പഠനത്തിൽ പ്രായമായവരേക്കാൾ കൗമാരക്കാർ എഐ ചാറ്റ്ബോട്ടുകളുടെ ഉപദേശത്തെ ആശ്രയിക്കാനും വിശ്വസിക്കാനും സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തന്റെ 14 വയസ്സുള്ള മകന്റെ ആത്മഹത്യയിൽ ചാറ്റ്ബോട്ടിനും പങ്കുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഫ്ലോറിഡയിലെ ഒരു അമ്മ അടുത്തിടെ മറ്റൊരു ചാറ്റ്ബോട്ട് കമ്പനിയായ Character.AI ക്കെതിരെ കേസ് ഫയൽ ചെയ്തു.&lt;/p&gt;&lt;p&gt;&lt;strong&gt;പോരായ്&zwnj;മകള്&zwj; സമ്മതിച്ച് സാം ആൾട്ട്മാൻ&lt;/strong&gt;&lt;/p&gt;&lt;p&gt;ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ പോലും ഈ പ്രശ്&zwj;നം അംഗീകരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, നിരവധി യുവാക്കൾ ഇപ്പോൾ ചാറ്റ്ജിപിടിയെ വളരെയധികം ആശ്രയിക്കുന്നുവെന്നും ജീവിതത്തിലെ ഓരോ തീരുമാനം എടുക്കുന്നതിനും പലപ്പോഴും അതിലേക്ക് തിരിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അത് വളരെ മോശമായി തോന്നുന്നുവെന്ന് സമ്മതിച്ച ആൾട്ട്മാൻ അത് എങ്ങനെ പരിഹരിക്കണമെന്ന് മനസിലാക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമുകൾ പ്രായപൂർത്തിയാകാത്തവർക്കായി പ്രായ പരിശോധനയും അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും ചാറ്റ്&zwj;ജിപിടി നിലവിൽ ഉപയോക്തൃ പ്രായം സ്ഥിരീകരിക്കുകയോ മാതാപിതാക്കളുടെ സമ്മതം ചോദിക്കുകയോ ചെയ്യുന്നില്ല. ഉപയോക്താക്കൾക്ക് 13 വയസ്സിന് മുകളിലാണെന്ന് അവകാശപ്പെടുന്ന ഒരു ജനനത്തീയതി നൽകി ആക്&zwnj;സസ് നേടാം.&lt;/p&gt;&lt;p&gt;ഇതൊക്കെയാണെങ്കിലും ചാറ്റ്&zwj;ജിപിടിയുടെ ഉപയോക്തൃ അടിത്തറ വളർന്നുകൊണ്ടിരിക്കുകയാണ്. ജൂലൈയിലെ കണക്കുകൾ അനുസരിച്ച്, ലോകമെമ്പാടുമുള്ള 800 ദശലക്ഷം ആളുകൾ ഈ പ്ലാറ്റ്&zwnj;ഫോം ഉപയോഗിക്കുന്നുണ്ടെന്ന് ജെപിമോർഗൻ ചേസിന്&zwj;റ (JPMorgan Chase) റിപ്പോർട്ട് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Jomit J</dc:creator>
            <atom:link href="https://www.asianetnews.com/web-technology/chatgpt-generates-drug-use-plan-and-suicide-note-for-13-year-old-articleshow-q9rwsti"/>
        </item>
        <item>
            <title><![CDATA[ഉടൻ പാസ്‌വേഡുകൾ മാറ്റുക! 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് ഗൂഗിളിന്‍റെ അടിയന്തര മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/web-technology/google-issues-urgent-alert-gmail-users-told-to-change-passwords-immediately-articleshow-qg48n5r</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-issues-urgent-alert-gmail-users-told-to-change-passwords-immediately-articleshow-qg48n5r</guid>
            <pubDate>Mon, 01 Sep 2025 15:00:38 +0530</pubDate>
            <description><![CDATA[&lt;p&gt;ജിമെയില്&zwj; അക്കൗണ്ടുകള്&zwj; ലക്ഷ്യമിട്ട് ഹാക്കര്&zwj;മാര്&zwj;, ജിമെയില്&zwj; അക്കൗണ്ട് ഉടമകള്&zwj;ക്ക് കര്&zwj;ശന നിര്&zwj;ദേശവുമായി ഗൂഗിളിന്&zwj;റെ മുന്നറിയിപ്പ്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jmy9e0n532nwg657v6skskcm,imgname-gmail-logo.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഉടൻ പാസ്&zwj;വേഡുകൾ മാറ്റാനും ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്&zwnj;ടീവാക്കാനും ലോകമെമ്പാടുമുള്ള 2.5 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് ഗൂഗിൾ കർശന മുന്നറിയിപ്പ് നൽകി. ഹാക്കർമാർ അവരുടെ ആക്രമണങ്ങൾ വർധിപ്പിക്കുകയാണെന്നും ഉടനടി ഉപഭോക്താക്കൾ അവരുടെ പാസ്&zwnj;വേഡുകൾ മാറ്റാനും കൂടാതെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ (2SV) ഓണാക്കാനും ഗൂഗിൾ ആവശ്യപ്പെടുന്നു. ഹാക്കിംഗുകള്&zwj; വര്&zwj;ധിച്ചതോടെയാണ് ഗൂഗിള്&zwj; ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുപ്രസിദ്ധമായ ഷൈനി ഹണ്ടേഴ്&zwnj;സ് ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് പറയപ്പെടുന്നു. പോക്കിമോൻ ഫ്രാഞ്ചൈസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020 മുതൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് ഇതുവരെ ടി ആൻഡ് ടി, മൈക്രോസോഫ്റ്റ്, സാന്&zwj;റാൻഡർ, ടിക്കറ്റ്മാസ്റ്റർ തുടങ്ങിയ വൻകിട കമ്പനികളുടെയെല്ലാം ഡാറ്റകൾ ചോർത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഷൈനി ഹണ്ടേഴ്&zwnj;സിന്&zwj;റെ ഏറ്റവും സാധാരണവും എന്നാൽ അപകടകരവുമായ രീതി ഫിഷിംഗ് ഇമെയിലുകൾ അയയ്ക്കുക എന്നതാണ്. അത്തരം ഇമെയിലുകൾ ഉപയോക്താക്കളെ വ്യാജ ലോഗിൻ പേജിലേക്ക് നയിക്കുന്നു. ഇങ്ങനെ ആളുകളുടെ പാസ്&zwnj;വേഡുകളും സുരക്ഷാ കോഡുകളും കവരുന്നു. ഈ സമീപകാല ക്യാംപയിനില്&zwj; മോഷ്&zwnj;ടിക്കപ്പെട്ട ഡാറ്റയിൽ ഭൂരിഭാഗവും പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നുവെന്നും എന്നാൽ ഗ്രൂപ്പ് കൂടുതൽ നാശനഷ്&zwj;ടമുണ്ടാക്കുന്നതുമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും ഗൂഗിൾ പുതിയ മുന്നറിയിപ്പിൽ പറയുന്നു. ഭാവിയിൽ ഇത്തരം സൈബർ ആക്രമണങ്ങൾ കൂടുതൽ അപകടകരമാകുമെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;ഷൈനിഹണ്ടേഴ്&zwnj;സ് അവരുടെ ഡാറ്റ ലീക്ക് സൈറ്റ് (DLS) ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഗൂഗിൾ ജൂണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ബ്ലാക്ക&zwj;്&zwnj;മെയിലിംഗ് കേസുകൾ വർധിപ്പിക്കുമെന്നും ഈ ഭീഷണി ഗൗരവമായി എടുക്കാനും, ഉപയോക്താക്കളോട് സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കാനും ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് ആദ്യം ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശിച്ചുകൊണ്ട് ഒരു ഇമെയിൽ അയച്ചിരുന്നു. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കാൻ അന്നും ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്തുകൊണ്ട് പ്രധാനമാണ്?&lt;/strong&gt;&lt;/p&gt;&lt;p&gt;2SV അതായത് 2-സ്റ്റെപ്പ് വെരിഫിക്കേഷൻ നിങ്ങളുടെ അക്കൗണ്ടിൽ ഒരു അധിക ലോക്ക് ഇടുന്നു. ഒരു ഹാക്കർ നിങ്ങളുടെ പാസ്&zwnj;വേഡ് കവർന്നാലും ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ മൊബൈലിലേക്കോ മറ്റേതെങ്കിലും വിശ്വസനീയ ഉപകരണത്തിലേക്കോ അയയ്ക്കുന്ന ഒരു കോഡ് അയാൾക്ക് ആവശ്യമായി വരും. ഇക്കാരണത്താൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇമെയിൽ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗമായി വിദഗ്&zwnj;ധർ ടു-സ്റ്റെപ്പ് വെരിഫിക്കേഷനെ വിശേഷിപ്പിക്കുന്നു. ടു എസ്&zwj;വി ഒരു അധിക സുരക്ഷാ പാളി ചേർക്കുകയും ഇത് അക്കൗണ്ടിനെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഓണാക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ അക്കൗണ്ട് സെറ്റിംഗ്&zwj;സിലേക്ക് പോയി നിങ്ങൾക്ക് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്&zwnj;&zwnj;ടീവാക്കാം. ഈ സവിശേഷത ജിമെയിലിൽ മാത്രമല്ല, ബാങ്കിംഗ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലുള്ള മറ്റ് ഓൺലൈൻ സേവനങ്ങളിലും ലഭ്യമാണ്. ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജീവമാക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാനും സൈബർ ആക്രമണങ്ങൾ ഒഴിവാക്കാനും കഴിയും. സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന ഭീഷണി കണക്കിലെടുക്കുമ്പോൾ ഗൂഗിളിന്&zwj;റെ ഈ മുന്നറിയിപ്പും വളരെ പ്രധാനമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Jomit J</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-issues-urgent-alert-gmail-users-told-to-change-passwords-immediately-articleshow-qg48n5r"/>
        </item>
        <item>
            <title><![CDATA[ഇനി കളി കാര്യമാവും; ചാറ്റ് ജിപിടി നിങ്ങളുടെ പ്രായം കണ്ടെത്തും! പുതിയ സുരക്ഷാ മാറ്റങ്ങളുമായി ഓപ്പൺ എഐ]]></title>
            <link>https://www.asianetnews.com/web-technology/openai-introduces-age-prediction-features-for-chatgpt-to-enhance-user-safety-articleshow-r2gi8ly</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/openai-introduces-age-prediction-features-for-chatgpt-to-enhance-user-safety-articleshow-r2gi8ly</guid>
            <pubDate>Sat, 24 Jan 2026 12:20:28 +0530</pubDate>
            <description><![CDATA[&lt;p&gt;ചാറ്റ് ജിപിടി ഉപയോഗിക്കുന്ന കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മാറ്റങ്ങളുമായി ഓപ്പൺ എഐ. ഉപയോക്താക്കളുടെ പ്രായം സ്വയം പ്രവചിക്കാനുള്ള &amp;nbsp;പുതിയ സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfqcdx2ex1ndbkszhtwgq34d,imgname-chatgpt-1769237574734.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചാറ്റ് ജിപിടി ഉപയോഗിക്കുന്ന ടീനേജേഴ്സ് ഇനിമുതൽ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ പ്രായം എത്രയാണെന്ന് ചോദിച്ചു മനസ്സിലാക്കുന്ന പഴയ രീതി ഇനി ചാറ്റ് ജിപിടിക്ക് വേണ്ട. പകരം, നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും നിങ്ങളുടെ സംസാരശൈലിയും നോക്കി നിങ്ങൾക്ക് എത്ര വയസ്സുണ്ടെന്ന് 'കണ്ടെത്താൻ' പോവുകയാണ് ഓപ്പൺ എഐ. കൗമാരക്കാരെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ 'ഏജ് പ്രെഡിക്ഷൻ' എന്ന പുത്തൻ സുരക്ഷാ കവചമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ചാറ്റ് ജിപിടി വഴി കുട്ടികൾ അപകടകരമായ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.&lt;/p&gt;&lt;p&gt;നമ്മൾ സാധാരണയായി ഒരു ആപ്പിൽ ലോഗിൻ ചെയ്യുമ്പോൾ നൽകുന്ന പ്രായം പലപ്പോഴും കൃത്യമാകണമെന്നില്ല. ഇത് മറികടക്കാനാണ് ഏജ് പ്രെഡിക്ഷൻ മോഡൽ ഓപ്പൺ എഐ വികസിപ്പിച്ചത്. നിങ്ങൾ എഐയോട് ചോദിക്കുന്ന ചോദ്യങ്ങൾ, ഉപയോഗിക്കുന്ന ഭാഷ, ഏത് സമയത്താണ് ആപ്പ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ എല്ലാം വിശകലനം ചെയ്താണ് സിസ്റ്റം പ്രായം കണക്കാക്കുക.പ്രായപൂർത്തിയാകാത്ത വ്യക്തി ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ഉടൻ തന്നെ ആ അക്കൗണ്ടിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ നിലവിൽ വരും.&lt;/p&gt;&lt;h2&gt;നിയന്ത്രണങ്ങൾ എന്തൊക്കെ?&lt;/h2&gt;&lt;p&gt;കുട്ടികൾക്കും കൗമാരക്കാർക്കും ദോഷകരമായേക്കാവുന്ന പല കാര്യങ്ങളും ചാറ്റ് ജിപിടിയിൽ നിയന്ത്രിക്കപ്പെടും. ക്രൂരമായ അക്രമങ്ങൾ വിവരിക്കുന്ന ഉള്ളടക്കങ്ങൾ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ, സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന വിവരങ്ങൾ എന്നിവ ടീനേജ് അക്കൗണ്ടുകൾക്ക് ലഭ്യമാകില്ല. കൂടാതെ, സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന പല അപകടകരമായ ചലഞ്ചുകളെക്കുറിച്ചുള്ള വിവരങ്ങളും എഐ നിയന്ത്രിക്കും.&lt;/p&gt;&lt;h3&gt;മാതാപിതാക്കൾക്ക് കൂടുതൽ അധികാരം&lt;/h3&gt;&lt;p&gt;കുട്ടികളുടെ എഐ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കായി പ്രത്യേക 'പേരന്റൽ കൺട്രോൾ' സൗകര്യവും ഓപ്പൺ എഐ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യാം. ഇതുവഴി പഠനസമയത്തോ രാത്രിയിലോ ആപ്പ് ഉപയോഗിക്കുന്നത് തടയാൻ 'ക്വയറ്റ് അവേഴ്സ്' സെറ്റ് ചെയ്യാൻ സാധിക്കും. കുട്ടി വലിയ മാനസിക സമ്മർദ്ദത്തിലാണെന്ന് എഐക്ക് തോന്നിയാൽ മാതാപിതാക്കൾക്ക് അലേർട്ടുകൾ നൽകുന്ന സംവിധാനവും ഇതിന്റെ ഭാഗമാണ്.&lt;/p&gt;&lt;h3&gt;മുതിർന്നവർക്ക് തിരിച്ചറിയൽ രേഖ വേണോ?&lt;/h3&gt;&lt;p&gt;സിസ്റ്റത്തിന് പ്രായം കണക്കാക്കുന്നതിൽ തെറ്റ് പറ്റിയാൽ എന്ത് ചെയ്യും എന്നതിനും പരിഹാരമുണ്ട്. നിങ്ങൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും എന്നാൽ എഐ നിങ്ങളെ കുട്ടിയായി തെറ്റായി കണക്കാക്കിയെന്നും തോന്നിയാൽ പ്രായം തെളിയിക്കാനുള്ള അവസരമുണ്ട്. 'Persona' എന്ന സുരക്ഷിതമായ പ്ലാറ്റ്&zwnj;ഫോം വഴി തിരിച്ചറിയൽ രേഖയോ സെൽഫിയോ നൽകി പ്രായം ഉറപ്പുവരുത്തി നിയന്ത്രണങ്ങൾ നീക്കം ചെയ്യാവുന്നതാണ്.&lt;/p&gt;&lt;p&gt;ഭാവിയിൽ മുതിർന്നവർക്കായി കൂടുതൽ ഫീച്ചറുകളുള്ള 'അഡൽറ്റ് മോഡ്' കൊണ്ടുവരാൻ ഓപ്പൺ എഐക്ക് പദ്ധതിയുണ്ട്. അതിന്റെ മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തന്നെ കൗമാരക്കാരെ തെറ്റായ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/openai-introduces-age-prediction-features-for-chatgpt-to-enhance-user-safety-articleshow-r2gi8ly"/>
        </item>
        <item>
            <title><![CDATA['പൂർണമായും തദ്ദേശീയം', ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി]]></title>
            <link>https://www.asianetnews.com/web-technology/india-unveils-4g-network-pm-modi-inaugurate-articleshow-ueclnnm</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/india-unveils-4g-network-pm-modi-inaugurate-articleshow-ueclnnm</guid>
            <pubDate>Sat, 27 Sep 2025 14:07:58 +0530</pubDate>
            <description><![CDATA[&lt;p&gt;ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6533acddadtv2gy0mxectem,imgname-narendra-modi-1758960134541.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭുവന്വേശ്വർ: രാജ്യത്ത് ബിഎസ്എൻഎല്ലിന്റെ 4 ജി സേവനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ടെലി കമ്യൂണിക്കേഷൻ മേഖലയ്ക്ക് ഊർജ്ജമേകാൻ ബിഎസ്എൻഎല്ലിന്&zwj;റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയിൽ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെൻമാർക്ക്, സ്വീഡൻ, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റുരാജ്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97500 പുതിയ 4ജി ടവറുകളാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തത്. 92600 ടെക്നോളജി സെറ്റുകളും ഇതിന്റെ ഭാഗമായുണ്ട്. ആശ്രിതത്വത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയാണ് ഇതെന്നും തൊഴിലവസരങ്ങൾ, കയറ്റുമതി, സാമ്പത്തിക പുനരുജ്ജീവനം എന്നിവയെല്ലാം ആത്മനിർഭർ ഭാരത് എന്ന ദർശനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതാണ് പുതിയ ചുവട് വയ്പെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.&amp;nbsp;&lt;/p&gt;&lt;p&gt;പൂർണമായും പ്രാദേശികമായ സാങ്കേതിക വിദ്യയാണ് ബിഎസ്എൻഎൽ 4 ജിയ്ക്ക് ഊർജ്ജമാകുക. 2 ദശലക്ഷം പുതിയ ഉപയോക്താക്കളെ 4 ജിയിലേക്ക് മാറുന്നതോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിഎസ്എൻഎല്ലുള്ളത്. ഈ വർഷം ഓഗസ്റ്റ് 15ന് ബിഎസ്&zwj;എൻഎൽ ദേശീയ തലസ്ഥാനമായ ദില്ലിയിലെ ടെലികോം സർക്കിളിൽ 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചിരുന്നു.&lt;/p&gt;&lt;h2&gt;അറ്റാദായ വഴിയില്&zwj; ബിഎസ്എൻഎൽ&lt;/h2&gt;&lt;p&gt;2024 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബിഎസ്എൻഎൽ 262 കോടി അറ്റാദായവും ഒക്ടോബർ-ഡിസംബർ പാദത്തിൽ 280 കോടി അറ്റാദായവും രേഖപ്പെടുത്തിയിരുന്നു. 18 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു തുടർച്ചയായ ഈ ലാഭം. അതേസമയം 6ജി സാങ്കേതികവിദ്യയ്ക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ചെങ്കോട്ടയിൽ പരാമർശം നടത്തിയിരുന്നു. 6ജി സേവനങ്ങൾ ആരംഭിക്കുന്നത് മിഷൻ മോഡിൽ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ആദ്യത്തെ 6ജി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/web-technology/india-unveils-4g-network-pm-modi-inaugurate-articleshow-ueclnnm"/>
        </item>
        <item>
            <title><![CDATA[തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കേണ്ട, ഗൂഗിൾ ഡ്രൈവിൽ ഇനി വീഡിയോ എഡിറ്റിംഗും]]></title>
            <link>https://www.asianetnews.com/web-technology/no-need-to-use-third-party-apps-now-video-editing-is-available-in-google-drive-articleshow-xae3rga</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/no-need-to-use-third-party-apps-now-video-editing-is-available-in-google-drive-articleshow-xae3rga</guid>
            <pubDate>Tue, 26 Aug 2025 11:03:26 +0530</pubDate>
            <description><![CDATA[ഗൂഗിൾ ഡ്രൈവിൽ നേരിട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള പുതിയ സൗകര്യം ഗൂഗിൾ അവതരിപ്പിച്ചു. തേർഡ് പാർട്ടി ആപ്പുകളുടെ ആവശ്യമില്ലാതെ, ബ്രൗസറിൽ നിന്ന് നേരിട്ട് എഡിറ്റിംഗ് സാധ്യമാകും. ക്രോം, ഫയർഫോക്സ്, എഡ്ജ് എന്നിവയിൽ പൂർണ്ണ പിന്തുണ ലഭിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fe0akyqv76wfh3s2h50qxvmc,imgname-pjimage--4--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്ലൗഡ് പ്ലാറ്റ്&zwnj;ഫോമായ ഗൂഗിൾ ഡ്രൈവിനെ കൂടുതൽ മികച്ചതാക്കുന്നതിന്&zwj;റെ ഭാഗമായി വെബ്&zwnj;സൈറ്റിൽ നിന്ന് നേരിട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഗൂഗിൾ ആരംഭിച്ചു. ഇതിനായി ഉപഭോക്താക്കൾ ഇനി പ്രത്യേക തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല. ബ്രൗസറിൽ നിന്ന് പുറത്തുപോകാതെയോ തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കാതെയോ വെബ്&zwnj;സൈറ്റിൽ നിന്ന് നേരിട്ട് വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇപ്പോൾ ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കളെ അനുവദിക്കുന്നു.&lt;/p&gt;&lt;p&gt;കമ്പനിയുടെ പുതിയ വെബ് ടൂൾ ഗൂഗിൾ വിഡ്&zwnj;സ് നിലവിൽ ഗൂഗിൾ വർക്ക്&zwnj;സ്&zwnj;പേസ് ബിസിനസ്, എന്റർപ്രൈസ്, എസൻഷ്യൽ, നോൺ-പ്രോഫിറ്റ്, എഡ്യൂക്കേഷൻ അക്കൗണ്ടുകൾക്ക് ലഭ്യമാണ്. ഇതിനുപുറമെ, ഗൂഗിൾ എഐ പ്രോ അല്ലെങ്കിൽ ഗൂഗിൾ എഐ അൾട്രാ സബ്&zwnj;സ്&zwnj;ക്രിപ്&zwnj;ഷൻ ഉള്ളവർക്കും ഈ സവിശേഷത പ്രയോജനപ്പെടുത്താം. ഗൂഗിൾ അതിന്റെ ക്ലൗഡ് പ്ലാറ്റ്&zwnj;ഫോം വീഡിയോ-ഫ്രണ്ട്&zwnj;ലി ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ നീക്കം. അടുത്തിടെ, കമ്പനി ഗൂഗിൾ ഡ്രൈവിൽ ഒരു ബിൽറ്റ്-ഇൻ വീഡിയോ ട്രാൻസ്ക്രിപ്റ്റ് സവിശേഷതയും ചേർത്തു.&lt;/p&gt;&lt;p&gt;ഏതൊക്കെ ബ്രൗസറുകൾക്കാണ് പൂർണ്ണ പിന്തുണ ലഭിക്കുക?&lt;/p&gt;&lt;p&gt;ഗൂഗിൾ വിഡ്&zwnj;സ് മിക്ക വെബ് ബ്രൗസറുകളിലും ലഭ്യമാകുമെന്നും എന്നാൽ അതിന്റെ പൂർണ്ണമായ പ്രവർത്തനം ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ് (വിൻഡോസ്) എന്നിവയിൽ മാത്രമേ ലഭ്യമാകൂ എന്നും ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;ആർക്കൊക്കെ ആക്&zwnj;സസ് ലഭിക്കും?&lt;/p&gt;&lt;p&gt;ഗൂഗിൾ വർക്ക്&zwnj;സ്&zwnj;പെയ്&zwnj;സ് ബിസിനസ് (സ്റ്റാർട്ടർ, സ്റ്റാൻഡേർഡ്, പ്ലസ്), എന്റർപ്രൈസ് (സ്റ്റാർട്ടർ, സ്റ്റാൻഡേർഡ്, പ്ലസ്), എസൻഷ്യൽസ് (എന്റർപ്രൈസ് എസൻഷ്യൽസ് ആൻഡ് എന്റർപ്രൈസ് എസൻഷ്യൽസ് പ്ലസ്), നോൺപ്രോഫിറ്റ്സ്, എഡ്യൂക്കേഷൻ (ഫണ്ടമെന്റൽസ്, സ്റ്റാൻഡേർഡ്, പ്ലസ്) എന്നീ അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും.&lt;/p&gt;&lt;p&gt;ഗൂഗിൾ വീഡിയോസിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?&lt;/p&gt;&lt;p&gt;വീഡിയോ ക്ലിപ്പുകൾ കൂടാതെ ചിത്രങ്ങളും ജിഫുകളും ചേർക്കാനും ഇവ മൂന്നും സംയോജിപ്പിച്ച് ഒരു പുതിയ വീഡിയോ സൃഷ്ടിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നുവെന്ന് ഗൂഗിൾ വിഡ്&zwnj;സിന്റെ സപ്പോർട്ട് പേജ് വ്യക്തമാക്കുന്നു. ഇത് MP4, ക്വിക്ക് ടൈം, OGG, WebM ഫോർമാറ്റുകളെ പിന്തുണയ്ക്കുന്നു. എങ്കിലും, ഇത് 35 മിനിറ്റ് ദൈർഘ്യമുള്ള വ്യക്തിഗത ക്ലിപ്പുകൾ മാത്രമേ അപ്&zwnj;ലോഡ് ചെയ്യാൻ അനുവദിക്കുന്നുള്ളൂ. മാത്രമല്ല അവ 4GB-യിൽ കുറവും ആയിരിക്കണം.&lt;/p&gt;&lt;p&gt;ഒരു വിഡ്&zwnj;സ് പ്രോജക്റ്റിൽ ഉപയോക്താക്കൾക്ക് സംഗീതത്തിന്റെ വ്യക്തിഗത ക്ലിപ്പുകൾ, സൗണ്ട് ഇഫക്റ്റുകൾ അല്ലെങ്കിൽ വോയ്&zwnj;സ്&zwnj;ഓവറുകൾ പോലുള്ള 50 വീഡിയോ ഒബ്&zwnj;ജക്റ്റുകൾ വരെ ചേർക്കാൻ കഴിയുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ നിന്ന് വിഡ്&zwnj;സിലേക്ക് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവ ഇംപോർട്ട് ചെയ്യാം അല്ലെങ്കിൽ ഗൂഗിൾ ഫോട്ടോസിലേക്ക് അപ്&zwnj;ലോഡ് ചെയ്യാം.&lt;/p&gt;&lt;p&gt;ഉപയോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറിൽ നിന്ന് നേരിട്ട് ഒരു ഫയൽ അപ്&zwnj;ലോഡ് ചെയ്യാനോ വെബിൽ നിന്ന് ഒരെണ്ണം പകർത്താനോ കഴിയും. അപ്&zwnj;ലോഡ് ചെയ്തുകഴിഞ്ഞാൽ, അത് ഓട്ടോമാറ്റിക്കായി ഒരു പുതിയ ഗൂഗിൾ വിഡ്&zwj;സ് ഫയൽ സൃഷ്ടിക്കും, അത് പിന്നീട് ഒരു നോൺ-വിഡ്&zwj;സ് ഫയലായി സേവ് ചെയ്ത് എക്&zwnj;സ്&zwnj;പോർട്ട് ചെയ്യേണ്ടിവരും.&lt;/p&gt;&lt;p&gt;ഇതിനുപുറമെ, വിയോ ഉപയോഗിച്ച് ഒരു വീഡിയോ ക്ലിപ്പ് സൃഷ്&zwj;ടിക്കാനുള്ള ഓപ്ഷനും ഇത് നൽകുന്നു. അത് പിന്നീട് ഗൂഗിൾ വിഡ്&zwj;സിലേക്ക് ഇംപോർട്ട് ചെയ്യാൻ കഴിയും. സ്റ്റോക്ക് മീഡിയയും വോയിസ്&zwnj; ഓവറും ഉപയോഗിച്ച് ആളുകൾക്ക് അവരുടെ പ്രോജക്റ്റ് സൃഷ്&zwj;ടിക്കാനും കഴിയും. മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ ഇല്ലെങ്കിൽ, ഉപയോക്താക്കൾക്ക് സ്വയം വീഡിയോ റെക്കോർഡ് ചെയ്യാനും അവരുടെ സ്ക്രീനുകൾ വേഗത്തിൽ റെക്കോർഡ് ചെയ്യാനും ഇത് സഹായിക്കും. കൂടാതെ പ്രീസെറ്റ് ടെംപ്ലേറ്റുകളും വാഗ്ദാനം ചെയ്യുന്നു. വീഡിയോ സൃഷ്&zwj;ടിക്കാൻ ഉപയോക്താക്കൾക്ക് ഗൂഗിൾ സ്ലൈഡുകൾ ഇംപോർട്ട് ചെയ്യാനും കഴിയും.&lt;/p&gt;&lt;p&gt;ഗൂഗിൾ ഡ്രൈവ് കൂടുതൽ വീഡിയോ സൗഹൃദപരമാക്കാനുള്ള നീക്കത്തിന്&zwj;റെ ഭാഗമായി, കമ്പനി ഈ വർഷം ആദ്യം തങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സേവനത്തിലേക്ക് വീഡിയോ ട്രാൻസ്ക്രിപ്റ്റുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു . വീഡിയോകളിലെ ട്രാൻസ്ക്രിപ്റ്റുകൾ കാണാനും തിരയാനും ഈ ഫീച്ചർ ആളുകളെ അനുവദിക്കുന്നു.&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/web-technology/no-need-to-use-third-party-apps-now-video-editing-is-available-in-google-drive-articleshow-xae3rga"/>
        </item>
        <item>
            <title><![CDATA[മസ്‌കിന്‍റെ കോടികൾ വേണ്ടെന്ന് ചൈനക്കാരായ 2 ജെൻ സി വിദ്യാർത്ഥികൾ; ഓപ്പൺഎഐ- യെ കടത്തിവെട്ടി 'ചിന്തിക്കുന്ന' എഐ മോഡൽ]]></title>
            <link>https://www.asianetnews.com/web-technology/china-gen-z-students-reject-musks-millions-new-ai-model-articleshow-ytx58b7</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/china-gen-z-students-reject-musks-millions-new-ai-model-articleshow-ytx58b7</guid>
            <pubDate>Sun, 30 Nov 2025 14:47:27 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകത്തിലെ പ്രമുഖ എഐ കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തി, 22 വയസ്സുള്ള രണ്ട് യുവാക്കളുടെ എഐ മോഡൽ വിസ്&zwnj;മയം തീർക്കുന്നു. സാപ്പിയന്റ് ഇന്റലിജൻസ് എന്ന കമ്പനിയുടെ സഹസ്ഥാപകരായ വില്യം ചെൻ, ഗുവാൻ വാങ് എന്നീ സുഹൃത്തുക്കളാണ് ടെക് ലോകത്ത് തരംഗമാകുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kba0pmj50fbt7q94pyzzhpfg,imgname-guan-wang-and-william-chen-1764494103108.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്ത് അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ രണ്ട് ജെൻ സി വിദ്യാർത്ഥികൾ തരംഗം സൃഷ്ടിക്കുകയാണ്. മൈക്രോസോഫ്റ്റും ഗൂഗിളും ഭരിക്കുന്ന എഐ ലോകത്തിന് വെല്ലുവിളിയുമായി എത്തിയ ഈ 22-കാരെ തേടി എത്തിയതാകട്ടെ ടെക് ലോകത്തെ പ്രമുഖൻ ഇലോൺ മസ്&zwnj;ക് തന്നെ. എന്നാൽ, മസ്&zwnj;കിന്റെ xAI കമ്പനിയുടെ മൾട്ടി മില്യൺ ഡോളർ വാഗ്&zwnj;ദാനം പോലും നിരസിച്ച് മുന്നോട്ട് പോവുകയായിരുന്നു വില്യം ചെൻ, ഗുവാൻ വാങ് എന്നീ രണ്ട് സുഹൃത്തുക്കൾ. പ്രമുഖ എഐ കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്തികൊണ്ടണ് ഈ രണ്ട് യുവാക്കളുടെ എഐ മോഡൽ വിസ്&zwnj;മയം തീർക്കുന്നത്. ഇവരുടെ സ്വന്തം സ്ഥാപനമായ 'സാപ്പിയന്റ് ഇന്റലിജൻസ്' പുറത്തിറക്കിയ പുതിയ എഐ മോഡലാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ച വിഷയം.&lt;/p&gt;&lt;h2&gt;സുഹൃത്തുക്കളുടെ 'മെഗാ' ദൗത്യം&lt;/h2&gt;&lt;p&gt;മിഷിഗണിലെ ഹൈസ്&zwnj;കൂളിൽ വെച്ച് തുടങ്ങിയ ഇവരുടെ സൗഹൃദത്തിന് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ടായിരുന്നു. മനുഷ്യരേക്കാൾ ബുദ്ധിയുള്ള ഒരു എഐ സംവിധാനം നിർമ്മിക്കുക. &quot;നമ്മൾ ഇത് കണ്ടെത്തിയില്ലെങ്കിൽ മറ്റാരെങ്കിലും കണ്ടെത്തും. അത് ആദ്യം ഞങ്ങളാവണം,&quot; എന്നതായിരുന്നു വില്യം ചെന്നിന്&zwj;റെ നിലപാട്. ചൈനയിലെ പ്രമുഖ സിങ്ഹുവ യൂണിവേഴ്&zwnj;സിറ്റിയിൽ പഠനം തുടരുന്നതിനിടയിലാണ് ഇവർ എഐ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിലുള്ള 'ലാർജ് ലാംഗ്വേജ് മോഡലുകളുടെ' (LLM) പരിമിതികൾ മറികടക്കാൻ ഒരു പുതിയ ശൈലി ആവശ്യമാണെന്ന് ഇവർ തിരിച്ചറിഞ്ഞു.&lt;/p&gt;&lt;h2&gt;ഓപ്പൺചാറ്റ്, മസ്&zwnj;കിന്റെ ശ്രദ്ധയിൽ&lt;/h2&gt;&lt;p&gt;ഇവരുടെ ആദ്യത്തെ വിജയമായിരുന്നു ഓപ്പൺചാറ്റ് എന്ന ചെറിയ എൽഎൽഎം മോഡൽ. ഉയർന്ന നിലവാരമുള്ള സംഭാഷണങ്ങളിൽ പരിശീലനം നൽകിയ ഈ മോഡൽ, സ്വയം മെച്ചപ്പെടുത്താൻ കഴിവുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്&zwnj;തത്. ഈ മോഡൽ അക്കാദമിക് ലോകത്ത് വലിയ ശ്രദ്ധ നേടിയതോടെയാണ് ഇലോൺ മസ്&zwnj;കിന്റെ xAI ഇവരെ സമീപിക്കുന്നത്. എങ്കിലും, തങ്ങളുടെ സ്വപ്&zwnj;നം മറ്റാർക്കും കൈമാറാൻ തയ്യാറാകാതെ, മസ്&zwnj;കിന്റെ വലിയ ഓഫർ അവർ നിരസിച്ചു. ആ തീരുമാനം ഇവർക്ക് പുതിയൊരു വഴി തുറന്നു, അത് 'ഹയറാർക്കിക്കൽ റീസണിംഗ് മോഡൽ' (HRM) എന്ന വിപ്ലവകരമായ മോഡലിന്റെ പിറവിക്ക് കാരണമായി.&lt;/p&gt;&lt;h2&gt;ഓപ്പൺഎഐയെ കടത്തിവെട്ടി എച്ച്ആർഎം&lt;/h2&gt;&lt;p&gt;സാപ്പിയന്റ് ഇന്റലിജൻസിന്റെ ഈ 'ഹയറാർക്കിക്കൽ റീസണിംഗ് മോഡൽ' (എച്ച്ആർഎം), അബ്സ്ട്രാക്റ്റ് റീസണിംഗ് അളക്കുന്ന ടെസ്റ്റുകളിൽ വമ്പൻമാരായ ഓപ്പൺഎഐ, ആന്ത്രോപിക്, ഡീപ്&zwnj;സീക്ക് എന്നിവയുടെ സിസ്റ്റങ്ങളെ കടത്തിവെട്ടി. വെറും 27 മില്യൺ പാരാമീറ്ററുകൾ മാത്രമുള്ള ഒരു പ്രോട്ടോടൈപ്പ് ഉപയോഗിച്ചാണ് സുഡോകു പസിലുകൾ, മെയ്&zwnj;സ് സോൾവിംഗ്, ARC-AGI ബെഞ്ച്മാർക്ക് പോലുള്ള സങ്കീർണ്ണ ടാസ്ക്കുകൾ ഇവരുടെ മോഡൽ വിജയകരമായി പൂർത്തിയാക്കിയത്. ട്രഡീഷണൽ എഐ മോഡലുകൾ അടുത്ത വാക്ക് ഊഹിച്ച് പറയുമ്പോൾ,എച്ച്ആർഎം- ൽ ഉപയോഗിക്കുന്നത് മനുഷ്യന്റെ ചിന്തകളെ അനുകരിക്കുന്ന ദ്വിമുഖ ആവർത്തന ഘടനയാണ്.&lt;/p&gt;&lt;p&gt;അതുകൊണ്ട് തന്നെ, &quot;ഇതൊരു ഊഹമല്ല, കൃത്യമായ ചിന്തയാണ്,&quot; എന്ന് വില്യം ചെൻ പറയുന്നു.&lt;/p&gt;&lt;p&gt;സാധാരണ എൽഎൽഎം-കളെ അപേക്ഷിച്ച് എച്ച്ആർഎം തെറ്റായ വിവരങ്ങൾ നൽകാനുള്ള സാധ്യതയും കുറവാണ്. കാലാവസ്ഥാ പ്രവചനം, ട്രേഡിംഗ്, മെഡിക്കൽ മോണിറ്ററിംഗ് തുടങ്ങിയ മേഖലകളിൽ ഈ മോഡൽ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സ്വപ്നങ്ങളെ പിന്തുടരാൻ കോടികളുടെ ഓഫർ വേണ്ടെന്ന് വെച്ച ഈ യുവ സംരംഭകർ, വൈകാതെ തന്നെ സാപ്പിയന്റ് ഇന്റലിജൻസിന്റെ യുഎസ് ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>web-technology</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/web-technology/china-gen-z-students-reject-musks-millions-new-ai-model-articleshow-ytx58b7"/>
        </item>
    </channel>
</rss>
