<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sat, 08 Aug 2026 11:25:28 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/whats-new-technology" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ക്ലോഡിന് സ്വന്തം ചിപ്പ്; ആന്ത്രോപിക്കിന്റെ പുതിയ നീക്കം]]></title>
            <link>https://www.asianetnews.com/whats-new-technology/anthropic-custom-ai-chip-development-articleshow-1ab6e9u</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/anthropic-custom-ai-chip-development-articleshow-1ab6e9u</guid>
            <pubDate>Thu, 06 Aug 2026 12:40:24 +0530</pubDate>
            <description><![CDATA[ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ക്ലോഡിനായി സ്വന്തം ചിപ്പുകൾ വികസിപ്പിക്കാൻ ആന്ത്രോപിക് ഒരുങ്ങുന്നു. എൻവിഡിയ പോലുള്ള കമ്പനികളിലുള്ള ആശ്രിതത്വം കുറച്ച്, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് ഈ നീക്കം. ഇതിനായി ഒരു പ്രത്യേക സിലിക്കൺ സംഘത്തെ കമ്പനി രൂപീകരിക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp5rr0svsv38j2pabnk7c47q,imgname-anthropic-1776162702131.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആ&lt;/strong&gt;ർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസ് രംഗത്തെ മത്സരം കടുക്കുന്നതിനിടെ, സ്വന്തം എഐ മോഡലായ ക്ലോഡ് പ്രവർത്തിപ്പിക്കാൻ പ്രത്യേക ചിപ്പുകൾ വികസിപ്പിക്കാനുള്ള നീക്കവുമായി ആന്ത്രോപിക്. ഇതിനായി സെമി കണ്ടക്റ്റർ രൂപകൽപനയിൽ വിദഗ്ധരായ എൻജിനീയർമാരെ ഉൾപ്പെടുത്തി പ്രത്യേക സിലിക്കൺ സംഘം രൂപീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിലെ ക്ലോഡ് പതിപ്പുകൾക്ക് കൂടുതൽ കാര്യക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.&lt;/p&gt;&lt;h2&gt;എൻവിഡിയയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ശ്രമം&lt;/h2&gt;&lt;p&gt;വലിയതും കൂടുതൽ ശേഷിയുള്ളതുമായ എഐ മോഡലുകൾ വികസിപ്പിക്കാൻ കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. അതിനനുസരിച്ച് അത്യാധുനിക എ.ഐ. ചിപ്പുകളുടെ ആവശ്യകതയും കുത്തനെ ഉയരുകയാണ്. എന്നാൽ ഇത്തരം ചിപ്പുകളുടെ ലഭ്യത ഇപ്പോഴും പരിമിതമാണ്. എൻവിഡിയ പോലുള്ള കമ്പനികളാണ് ഈ മേഖലയിൽ ആധിപത്യം പുലർത്തുന്നത്. ഈ സാഹചര്യത്തിലാണ് തേർഡ് പാർട്ടി കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ആന്ത്രോപിക് സ്വന്തം ചിപ്പുകൾ വികസിപ്പിക്കാൻ ഒരുങ്ങുന്നത്.&lt;/p&gt;&lt;h2&gt;ക്ലോഡിനായി പ്രത്യേകം രൂപകൽപന ചെയ്യുന്ന ചിപ്പുകൾ&lt;/h2&gt;&lt;p&gt;ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പ്രകാരം, ക്ലോഡിനായി പ്രത്യേകം രൂപകൽപന ചെയ്യുന്ന എഐ ചിപ്പുകൾ വികസിപ്പിക്കുന്നതായിരിക്കും പുതിയ സിലിക്കൺ സംഘത്തിന്റെ പ്രധാന ചുമതല. സ്വന്തം എഐ മോഡലുകൾക്കനുസരിച്ച് ഹാർഡ്&zwnj;വെയർ രൂപകൽപന ചെയ്യുന്നതിലൂടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും കൂടുതൽ ശക്തമായ എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;സാംസങ്ങുമായി സഹകരിക്കുമോ?&lt;/h2&gt;&lt;p&gt;സ്വന്തം എഐ ചിപ്പുകൾ വികസിപ്പിക്കാനുള്ള സാധ്യത ആന്ത്രോപിക് നേരത്തേ തന്നെ പരിശോധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അന്ന് പദ്ധതി പ്രാരംഭ ഘട്ടത്തിലായിരുന്നുവെന്നും പ്രത്യേക സംഘമോ അന്തിമ ചിപ്പ് രൂപകൽപനയോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ചിപ്പുകളുടെ നിർമാണത്തിനായി സാംസങ്ങുമായി സഹകരിക്കാനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.&lt;/p&gt;&lt;h2&gt;നിലവിൽ ആശ്രയം ആമസോൺ, ഗൂഗിൾ, എൻവിഡിയ എന്നിവയിൽ&lt;/h2&gt;&lt;p&gt;നിലവിൽ ക്ലോഡ് പ്രവർത്തിപ്പിക്കാൻ ആന്ത്രോപിക് ആമസോൺ, ഗൂഗിൾ, എൻവിഡിയ എന്നിവയുടെ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്വന്തം ചിപ്പുകൾ വികസിപ്പിച്ചാലും ഈ കമ്പനികളുടെ ഹാർഡ്&zwnj;വെയർ പൂർണമായും ഒഴിവാക്കില്ലെന്നാണ് റിപ്പോർട്ട്. ആമസോൺ വെബ് സർവീസസ്, ഗൂഗിൾ, എൻവിഡിയ, എ.എം.ഡി. എന്നിവയുടെ സംവിധാനങ്ങൾക്കൊപ്പം സ്വന്തം ചിപ്പുകളും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.&lt;/p&gt;&lt;h2&gt;എഐ അടിസ്ഥാനസൗകര്യത്തിലും വൻ നിക്ഷേപം&lt;/h2&gt;&lt;p&gt;എഐ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനായി ആന്ത്രോപിക് ഇതിനോടകം തന്നെ വൻ നിക്ഷേപമാണ് നടത്തുന്നത്. ഈ വർഷം ഗൂഗിളുമായും ബ്രോഡ്കോമുമായും ദീർഘകാല പങ്കാളിത്തത്തിൽ പ്രവേശിച്ച കമ്പനി, ടി.പി.യു. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സ്വന്തം ചിപ്പുകൾ യാഥാർഥ്യമായാൽ പ്രവർത്തനക്ഷമത, ചെലവ്, കമ്പ്യൂട്ടിങ് ശേഷിയുടെ ലഭ്യത എന്നിവയിൽ കൂടുതൽ നിയന്ത്രണം നേടാനും ദീർഘകാലാടിസ്ഥാനത്തിൽ മറ്റ് കമ്പനികളിലുള്ള ആശ്രിതത്വം കുറയ്ക്കാനും ആന്ത്രോപിക്കിന് കഴിയുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;വികസനം എളുപ്പമല്ല&lt;/h2&gt;&lt;p&gt;എന്നാൽ ലോകോത്തര എ.ഐ. ചിപ്പ് വികസിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് വിദഗ്ധരായ ചിപ്പ് ഡിസൈനർമാർ, നിർമാണ പങ്കാളികൾ, വർഷങ്ങളോളം നീളുന്ന പരീക്ഷണങ്ങൾ എന്നിവ ആവശ്യമാണ്. അതുകൊണ്ടുതന്നെ നിലവിൽ പ്രത്യേക വിദഗ്ധസംഘം രൂപീകരിക്കുന്നതിലാണ് ആന്ത്രോപിക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഭാവിയിലെ ക്ലോഡ് പതിപ്പുകൾക്കായുള്ള ചിപ്പ് വികസനത്തിന്റെ ആദ്യഘട്ടമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/anthropic-custom-ai-chip-development-articleshow-1ab6e9u"/>
        </item>
        <item>
            <title><![CDATA[എപ്സ്റ്റീൻ ഫയലുകൾക്കൊപ്പം ലോകം തെരയുന്നത് ജെ മെയിൽ, എന്താണ് ജെ മെയിൽ?]]></title>
            <link>https://www.asianetnews.com/whats-new-technology/what-is-j-mail-why-it-is-used-widely-after-epstein-files-release-articleshow-2bs0t3x</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/what-is-j-mail-why-it-is-used-widely-after-epstein-files-release-articleshow-2bs0t3x</guid>
            <pubDate>Sun, 15 Feb 2026 19:48:52 +0530</pubDate>
            <description><![CDATA[&lt;p&gt;എന്താണ് ജെ മെയിൽ? എപ്&zwnj;സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khgted3j31zg8ssk29kb3121,imgname-j-mail-1771164873842.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോർണിയ:ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്&zwnj;സ്&zwnj;റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വന്നതിന് പിന്നാലെ മുഖം മറയ്ക്കാൻ നെട്ടോടമോടുകയാണ് പല ലോക നേതാക്കളും വ്യവസായ പ്രമുഖരും അതിസമ്പന്നരും. എന്നാൽ എപ്സ്റ്റീൻ ഫയലിനൊപ്പം തരംഗമായ മറ്റൊരു സാങ്കേതിക ടൂൾ ആണ് ജെ മെയിൽ. ജിമെയിൽ, യാഹു, സോഹോ പോലെ മെയിലുകൾ അയയ്ക്കാൻ ഉള്ള ടൂളുകൾ പരിചിതമാണെങ്കിലും ജെ മെയിൽ പലർക്കും അപരിചിതം ആയിരിക്കും. എന്താണ് ജെ മെയിൽ? എപ്&zwnj;സ്റ്റീൻ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതൽ അറിയാം. ജെഫ്രി എപ്&zwnj;സ്റ്റീനുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയ ഇമെയിൽ ശേഖരങ്ങൾ എളുപ്പത്തിൽ പരിശോധിക്കാൻ സഹായിക്കുന്ന പുതിയ വെബ് ടൂൾ ആണ് ജെ മെയിൽ. നേരത്തെ ചിതറിക്കിടന്നിരുന്ന പിഡിഎഫ് ഫയലുകൾ, സ്കാൻ ചെയ്ത രേഖകൾ എന്നിവയ്ക്ക് പകരം പതിനായിരക്കണക്കിന് ഇമെയിലുകളെ ജിമെയിലിന് സമാനമായ രീതിയിൽ ഈ പ്ലാറ്റ്&zwnj;ഫോം ക്രമീകരിച്ചിരിക്കുകയാണ് ജെ മെയിലിൽ ചെയ്തിട്ടുള്ളത്.&lt;/p&gt;&lt;p&gt;പ്രമുഖ ഇൻറർനെറ്റ് ആർട്ടിസ്റ്റ് റൈലി വാൽസും കിനോ എന്ന എഐ വീഡിയോ എഡിറ്റിംഗ് സ്ഥാപനത്തിന്റെ സിഇഒയും സോഫ്റ്റ്&zwnj;വെയർ എൻജിനീയറുമായ ലൂക്ക് ഇഗലും ചേർന്നാണ് ജെ മെയിൽ വികസിപ്പിച്ചത്. ഈ പ്ലാറ്റ്&zwnj;ഫോം പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും, മറിച്ച് നിയമപരമായ മാർഗങ്ങളിലൂടെ നേരത്തെ ലഭ്യമായ ഇമെയിലുകളെ ഒരു ഇൻബോക്സ് രൂപത്തിൽ പുനക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ സൃഷ്ടാക്കൾ വ്യക്തമാക്കുന്നത്.എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വന്ന സമയത്ത് പല ഫയലുകളും വ്യക്തമല്ലാത്ത രീതിയിൽ സ്കാൻ ചെയ്തവയായതിനാൽ അവ വായിക്കാനും പരിശോധിക്കാനും പ്രയാസമായിരുന്നു. ഈ വെല്ലുവിളി പരിഹരിക്കാനാണ് ജെമെയിൽ രൂപീകരിച്ചതെന്നും ലൂക്ക് ഇഗൽ പറയുന്നത്.സാധാരണ ഇമെയിൽ സേവനങ്ങളിലേതുപോലെ ഇൻബോക്സ് , സെന്റ് ഫോൾഡറുകൾ, കീവേഡ് സെർച്ച് എന്നിവ ജെ മെയിലിലുണ്ട്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് വ്യക്തമല്ലാത്ത സ്കാനുകളെ വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് രൂപത്തിലേക്ക് ജെമെയിൽ മാറ്റുന്നു. അതിനാൽ പുറത്ത് വന്ന രേഖകൾ വിശദമായി വായിക്കാൻ ജെ മെയിൽ ഉപയോഗിക്കുന്നവർക്ക് സാധിക്കും.&lt;/p&gt;&lt;p&gt;ഫയലുകളിൽ ഉൾപ്പെട്ടവരെ സുഗമമായി കണ്ടെത്താൻ ഇമെയിലുകളിൽ പേരുകളോ കീവേഡുകളോ തിരയാം. ഇമെയിൽ സംഭാഷണങ്ങൾ വർഷങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട സന്ദേശങ്ങൾ കണ്ടെത്താം. പ്രധാനപ്പെട്ട ഇമെയിലുകൾ 'സ്റ്റാർ'മാർക്ക് ചെയ്ത് വയ്ക്കാം. പുതിയ ഡാറ്റകളൊന്നും പ്രസിദ്ധീകരിക്കുന്നില്ലെന്നും, പൊതുരേഖകളെ ഉപയോക്തൃ സൗഹൃദമായ രീതിയിൽ അടുക്കി വെക്കുക മാത്രമാണ് ജെമെയിൽ ചെയ്യുന്നതെന്നും നിർമ്മാതാക്കൾ ആവർത്തിച്ച് പറയുന്നത്. വലിയ രീതിയിൽ എപ്സ്റ്റീൻ ഫയലുകളിലെ വിവരം സാധാരണക്കാരിലേക്ക് എത്തിക്കാൻ വലിയ പങ്കാണ് ജെ മെയിൽ വഹിക്കുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം ആരെയും കുറ്റവാളിയാക്കുന്നില്ലെന്ന് എടുത്തുപറയുമ്പോഴും സമ്പത്തും പ്രശസ്തിയും അധികാരവും സ്വാധീനവും കൂടി ഒരു കൂട്ടം പെൺകുട്ടികളെ എങ്ങനെ ഇരകളാക്കി ഉപയോഗിച്ചുവെന്നത് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിചാരണയുണ്ടാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരകൾക്ക് എങ്ങനെ നീതി കിട്ടുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ പുറത്തുവിട്ട ഫയലുകളിൽ പലതിലും ഇരകളാരെന്ന് വ്യക്തമാവുന്നത് ഇരകളെ സാരമായി ബാധിച്ചിട്ടുമുണ്ട്. സാങ്കേതിക തകരാർ എന്ന് യുഎസ് നീതിന്യായ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും നൂറോളം പേരുടെ ജീവിതം തന്നെ താറുമാറായി എന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/what-is-j-mail-why-it-is-used-widely-after-epstein-files-release-articleshow-2bs0t3x"/>
        </item>
        <item>
            <title><![CDATA[അൺലിമിറ്റഡ് 5ജി ഡാറ്റ; ഹോട്ട്‌സ്‌പോട്ട് വിലക്കിനെക്കുറിച്ച് നിബന്ധനകളിൽ പരാമർശമില്ല, എയർടെൽ പറയുന്നത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/whats-new-technology/airtel-5g-unlimited-data-hotspot-articleshow-2xp5dk1</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/airtel-5g-unlimited-data-hotspot-articleshow-2xp5dk1</guid>
            <pubDate>Mon, 20 Jul 2026 16:49:03 +0530</pubDate>
            <description><![CDATA[&lt;p&gt;എയർടെല്ലിന്റെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിൽ ഹോട്ട്&zwnj;സ്&zwnj;പോട്ട് ഉപയോഗത്തിന് വിലക്കുണ്ടോ എന്ന ചർച്ചകൾക്കിടെ, കമ്പനി നിബന്ധനകൾ അപ്ഡേറ്റ് ചെയ്തു. നിലവിലെ ഔദ്യോഗിക നിബന്ധനകളിൽ ഹോട്ട്&zwnj;സ്&zwnj;പോട്ട് വഴി ഡാറ്റ പങ്കിടുന്നതിന് പ്രത്യേക നിയന്ത്രണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gf8rvbznw90wqd9r765p4064,imgname-airtel-5g.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവിധ ചർച്ചകൾ തുടരുന്നതിനിടെ ടേംസ് ആൻഡ് കമ്ടീഷൻസ് അപ്&zwj;ഡേറ്റ് ചെയ്ത് എയ&zwj;ർടെൽ. ഹോട്ട്&zwnj;സ്&zwnj;പോട്ട് ഉപയോഗത്തിന് വിലക്കുണ്ടെന്ന തരത്തിലുള്ള പരാമർശം എയർടെല്ലിന്റെ നിലവിലെ ഔദ്യോഗിക നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ വെബ്&zwnj;സൈറ്റിൽ ലഭ്യമായ 'ടേംസ് ആൻഡ് കണ്ടീഷൻസ്' പരിശോധിക്കുമ്പോൾ, ഹോട്ട്&zwnj;സ്&zwnj;പോട്ട് വഴി അൺലിമിറ്റഡ് 5ജി ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രത്യേക നിയന്ത്രണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.&lt;/p&gt;&lt;p&gt;&amp;nbsp;5ജി സ്ലൈസിംഗ് (5G Slicing) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട 5ജി അനുഭവം നൽകുന്നത് എന്ന് എയർടെല്ലിന്റെ പോസ്റ്റ്&zwnj;പെയിഡ് പ്ലാനുകൾക്കായുള്ള 'ടേംസ് ആൻഡ് കണ്ടീഷൻസ്' വ്യക്തമാക്കുന്നു. 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. ഇൻഡോർ കവറേജ്, ഹാൻഡ്&zwnj;സെറ്റ് പരിമിതികൾ, സോഫ്റ്റ്&zwnj;വെയർ ക്രമീകരണങ്ങൾ, തേ&zwj;ർ&zwj;ഡ് പാ&zwj;ർട്ടി ആപ്ലിക്കേഷനുകൾ, നെറ്റ്&zwnj;വർക്ക് സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ സേവന നിലവാരത്തെ ബാധിക്കാമെന്നും നിബന്ധനകളിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സേവന വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനോ ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ കമ്പനിക്ക് അവകാശമുണ്ടെന്നും എയർടെൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ഇതിനിടെ, ഗൂഗിൾ സെ&zwj;ർച്ച് ഫലങ്ങളിൽ കാണുന്ന എയർടെല്ലിന്റെ 'Unlimited 5G Data Offer &ndash; Terms and Conditions' പ്രിവ്യൂവിൽ, 239 രൂപയും അതിൽ കൂടുതലുമുള്ള അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ക്ലെയിം ചെയ്യാനും ഉപയോഗിക്കാനും അർഹതയുണ്ടെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ട്&zwnj;സ്&zwnj;പോട്ട് ഉപയോഗത്തിന് നിയന്ത്രണമുണ്ടെന്ന തരത്തിലുള്ള പരാമർശം അവിടെയും നൽകിയിട്ടില്ല.&lt;/p&gt;&lt;p&gt;നിലവിൽ എയർടെല്ലിന്റെ ഔദ്യോഗിക വെബ്&zwnj;സൈറ്റിൽ ലഭ്യമായ നിബന്ധനകൾ പ്രകാരം, ഹോട്ട്&zwnj;സ്&zwnj;പോട്ട് ഉപയോഗം സംബന്ധിച്ച പ്രത്യേക വിലക്കോ നിയന്ത്രണമോ വ്യക്തമാക്കിയിട്ടില്ലെന്നതാണ് ലഭ്യമായ വിവരം. അതേസമയം, സേവന നിബന്ധനകളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്താനുള്ള അവകാശം കമ്പനിക്കുണ്ടെന്നും ടേംസ് ആൻഡ് കണ്ടീഷൻസിൽ വ്യക്തമാക്കുന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/airtel-5g-unlimited-data-hotspot-articleshow-2xp5dk1"/>
        </item>
        <item>
            <title><![CDATA[അന്യഗ്രഹ ജീവൻ: എഐയുടെ കണ്ടെത്തലുകൾക്ക് ഒരു മുന്നറിയിപ്പ്]]></title>
            <link>https://www.asianetnews.com/whats-new-technology/study-revealed-the-limitations-of-detecting-extraterrestrial-life-with-ai-articleshow-55z91ff</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/study-revealed-the-limitations-of-detecting-extraterrestrial-life-with-ai-articleshow-55z91ff</guid>
            <pubDate>Mon, 20 Jul 2026 08:08:48 +0530</pubDate>
            <description><![CDATA[&lt;p&gt;അന്യഗ്രഹ ജീവനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) തെറ്റുപറ്റാമെന്ന് പുതിയ പഠനം. മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, ജീവനില്ലാത്ത വസ്തുക്കളെപ്പോലും ജീവനുള്ളതായി എഐ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k130zw427ewtg7nhs4erzn3y,imgname-photo-collage.png---2025-07-26t145736.996-1753522106498.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ന്യഗ്രഹ ജീവനെ കണ്ടെത്താനുള്ള അന്വേഷണങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർണായക പങ്ക് വഹിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ എഐയ്ക്ക് ജീവൻ ഇല്ലാത്ത വസ്&zwj;തുക്കളെപ്പോലും ജീവൻ ഉള്ളതായി തെറ്റിദ്ധരിച്ചേക്കുമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;p&gt;മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകരായ ക്രിസ്റ്റോഫ് അഡാമിയും അങ്കിത് ഗുപ്&zwj;തയും നടത്തിയ പഠനത്തിലാണ് എഐയുടെ ഈ പരിമിതി ചൂണ്ടിക്കാട്ടുന്നത്. ഭൂമിയിലെ ജീവജാലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്&zwj;തമായ രൂപത്തിലുള്ള അന്യഗ്രഹ ജീവനെ കണ്ടെത്തുമ്പോൾ എഐ തെറ്റായ നിഗമനങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;പരിണാമവും ജീവശാസ്ത്രവും പഠിക്കാൻ വിവര സിദ്ധാന്തം ഉപയോഗിക്കുന്ന ഗവേഷകനാണ് കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റായ ക്രിസ്റ്റോഫ് അഡാമി. ജീവൻ എന്നത് വിവരങ്ങൾ സൂക്ഷിക്കാനും പകർത്താനും കഴിയുന്ന ഒരു സംവിധാനമാണെന്ന ആശയത്തിന്&zwj;റെ അടിസ്ഥാനത്തിലാണ് അദ്ദേഹം 1993ൽ &lsquo;അവിഡ&rsquo; എന്ന കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചത്. ഈ സംവിധാനത്തിൽ ഡിജിറ്റൽ ജീവികൾ കോഡുകളുടെ രൂപത്തിൽ പ്രവർത്തിക്കുകയും സ്വയം പകർത്തുകയും വിഭവങ്ങൾക്കായി മത്സരിക്കുകയും ചെയ്യുന്നു. യഥാർഥ ജീവികളുടെ പരിണാമവുമായി സാമ്യമുള്ള ഈ ഡിജിറ്റൽ ജീവികളെ ഉപയോഗിച്ചാണ് ഗവേഷകർ എഐയുടെ കഴിവ് പരിശോധിച്ചത്.&lt;/p&gt;&lt;p&gt;ആയിരം സമാന്തര കമ്പ്യൂട്ടറുകളിൽ മൂന്ന് മാസം നടത്തിയ പരിശോധനയിൽ, അവിഡയിലെ ഏതൊക്കെ പ്രോഗ്രാമുകൾക്ക് ജീവന്&zwj;റെ സവിശേഷതകൾ ഉണ്ടെന്നും ഏതൊക്കെ ജീവൻ ഇല്ലാത്തവയാണെന്നും തിരിച്ചറിയാൻ എഐയെ പരിശീലിപ്പിച്ചു. ജീവനുള്ളതും ജീവനില്ലാത്ത കോഡുകളും തമ്മിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ, ഭൂമിക്ക് പുറത്തുള്ള ജീവനെ കണ്ടെത്തുമ്പോൾ നേരിടാവുന്ന വെല്ലുവിളികൾ മനസിലാക്കാനാണ് ഈ പരീക്ഷണം നടത്തിയത്.&lt;/p&gt;&lt;p&gt;പരിശോധനയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതിലൂടെ ജീവൻ ഇല്ലാത്ത പ്രോഗ്രാമുകളെ പോലും എഐക്ക് ജീവൻ ഉള്ളവയായി വിശ്വസിപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. ഏകദേശം 15 മാറ്റങ്ങൾ വരുത്തിയപ്പോൾ, യഥാർഥത്തിൽ ജീവൻ ഇല്ലാത്ത ഒരു പ്രോഗ്രാമിനെ 100 ശതമാനം ആത്മവിശ്വാസത്തോടെ ജീവൻ ഉള്ളതായി എഐ തിരിച്ചറിഞ്ഞതായി അഡാമി പറഞ്ഞു.&lt;/p&gt;&lt;p&gt;എഐയുടെ ഈ പ്രശ്&zwj;നത്തിന് കാരണം പരിശീലന വിവരങ്ങളാണ്. ഒരു പ്രത്യേക തരത്തിലുള്ള വിവരങ്ങളിൽ പരിശീലനം ലഭിച്ച എഐയ്ക്ക് അതിൽ നിന്ന് വ്യത്യസ്&zwj;തമായ വിവരങ്ങളെ ശരിയായി വിലയിരുത്താൻ ബുദ്ധിമുട്ടുണ്ടാകും. ഉദാഹരണത്തിന്, ആപ്പിളിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച എഐയ്ക്ക് വാഴപ്പഴത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്നതുപോലെയാണ് ഇത്. അന്യഗ്രഹ ജീവന്റെ രൂപം ഭൂമിയിലെ ജീവികളിൽ നിന്ന് പൂർണമായും വ്യത്യസ്&zwj;തമായിരിക്കാം. അതിനാൽ എഐക്ക് അതിനെ ശരിയായി തിരിച്ചറിയാൻ ആവശ്യമായ മുൻപരിചയം ഉണ്ടാകണമെന്നില്ലെന്ന് ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;ചൊവ്വയിലെ ദൗത്യങ്ങൾ, ശുക്രന്റെ അന്തരീക്ഷ പഠനം, യൂറോപ്പയുടെ സമുദ്രത്തിലെ ജീവൻ കണ്ടെത്തൽ തുടങ്ങിയ ഭാവി പദ്ധതികളിൽ എഐ ഉപയോഗിക്കാനാണ് ശാസ്ത്രലോകത്തിന്റെ ശ്രമം. എന്നാൽ എഐയുടെ കണ്ടെത്തലുകൾ മനുഷ്യരുടെ പരമ്പരാഗത ശാസ്ത്രീയ പരിശോധനകളിലൂടെ സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;യഥാർഥ ലോകത്തിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയാണ് അടുത്ത ഘട്ടമെന്ന് അഡാമി വ്യക്തമാക്കി. 2026 ഓഗസ്റ്റിൽ കാനഡയിലെ വാട്ടർലൂവിൽ നടക്കുന്ന കൃത്രിമ ജീവശാസ്ത്ര സമ്മേളനത്തിൽ ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കും.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/study-revealed-the-limitations-of-detecting-extraterrestrial-life-with-ai-articleshow-55z91ff"/>
        </item>
        <item>
            <title><![CDATA[പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്]]></title>
            <link>https://www.asianetnews.com/whats-new-technology/microsoft-launch-ai-powered-tool-for-maharashtra-police-investigation-new-level-articleshow-7lws14v</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/microsoft-launch-ai-powered-tool-for-maharashtra-police-investigation-new-level-articleshow-7lws14v</guid>
            <pubDate>Wed, 17 Dec 2025 11:59:07 +0530</pubDate>
            <description><![CDATA[&lt;p&gt;ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നോട്ടീസ് അയയ്ക്കൽ, തെളിവുകൾ വിശകലനം ചെയ്യൽ, കേസ് ഫയലുകൾ തയ്യാറാക്കൽ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hjz3nkcrw2788mm6k48jfv54,imgname-mumbai-police-1703998573976.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ വമ്പൻ ചുവടുവയ്പുമായി മഹാരാഷ്ട്ര പൊലീസ്.മഹാരാഷ്ട്രയിലെ 1100 പൊലീസ് സ്റ്റേഷനുകൾക്കുമായി ഒരു കട്ടിംഗ് എഐ-പവർ പ്ലാറ്റ്&zwnj;ഫോമായ മഹാക്രൈംഒഎസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലല്ല. മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്&zwnj;മെന്റ് സെന്റർ (ഐഡിസി) മഹാരാഷ്ട്ര സർക്കാരുമായും അതിന്റെ പ്രത്യേക എഐ പൊലീസിംഗ് സംരംഭമായ മാർവലുമായും (മഹാരാഷ്ട്ര റിസർച്ച് ആൻഡ് വിജിലൻസ് ഫോർ എൻഹാൻസ്ഡ് ലോ എൻഫോഴ്&zwnj;സ്&zwnj;മെന്റ്) സംയുക്തമായിട്ടാണ് മഹാക്രൈം ഒഎസ് എഐ എന്നറിയപ്പെടുന്ന ഈ പ്ലാറ്റ്&zwnj;ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. നാഗ്&zwj;പൂരിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഇപ്പോൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ പൊലീസ് അന്വേഷണങ്ങളെ ഗണ്യമായി വേഗത്തിലാക്കും.&lt;/p&gt;&lt;h2&gt;എന്താണ് മഹാക്രൈം ഒഎസ്?&lt;/h2&gt;&lt;p&gt;മഹാരാഷ്ട്ര സർക്കാരിന്റെ മാർവൽ സംരംഭവും മൈക്രോസോഫ്റ്റും സംയുക്തമായി വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക അന്വേഷണ പ്ലാറ്റ്&zwnj;ഫോമാണ് മഹാക്രൈംഒഎസ് എഐ. പൊലീസ് ഉദ്യോഗസ്ഥർക്ക് സഹപൈലറ്റായി ഇത് പ്രവർത്തിക്കുന്നു. മൈക്രോസോഫ്റ്റ് അസൂർ ഓപ്പൺഎഐ സർവീസസിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റം ഇന്ത്യൻ പൊലീസിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്&zwnj;തിരിക്കുന്നു.&lt;/p&gt;&lt;h2&gt;പൊലീസിന് എങ്ങനെ സഹായം ലഭിക്കും?&lt;/h2&gt;&lt;p&gt;വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പ്, ഡിജിറ്റൽ അറസ്റ്റുകൾ തുടങ്ങിയ കേസുകൾ പരിഹരിക്കാൻ പൊലീസിനെ ഈ എഐ സിസ്റ്റം സഹായിക്കും. വ്യത്യസ്&zwj;ത ഭാഷകളിലുള്ള ഡാറ്റ മനസിലാക്കാനും പ്രോസസ് ചെയ്യാനും ബഹുഭാഷാ പിന്തുണയുള്ള ഈ സിസ്റ്റത്തിന് കഴിയും. അതുവഴി ഭാഷാ തടസങ്ങൾ ഇല്ലാതാക്കാം. ഒരു കേസ് രജിസ്റ്റർ ചെയ്യുമ്പോൾ, പ്രസക്തമായ ഇന്ത്യൻ നിയമങ്ങളെയും വിഭാഗങ്ങളെയും കുറിച്ച് സിസ്റ്റം തൽക്ഷണം പൊലീസിനെ അറിയിക്കും. ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും നോട്ടീസ് അയയ്ക്കൽ, തെളിവുകൾ വിശകലനം ചെയ്യൽ, കേസ് ഫയലുകൾ തയ്യാറാക്കൽ എന്നിവയെല്ലാം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും. അതായത് മുമ്പ് മണിക്കൂറുകൾ എടുത്തിരുന്ന ജോലികൾ ഇപ്പോൾ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ വളരെ വേഗത്തിൽ ചെയ്തു തീർക്കും.&lt;/p&gt;&lt;h2&gt;എന്തുകൊണ്ടാണ് ഇത് ആവശ്യമായി വരുന്നത്?&lt;/h2&gt;&lt;p&gt;2024-ൽ ഇന്ത്യയിൽ 3.6 ദശലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിതി വിവരക്കണക്കുകൾ വ്യക്തമാക്കുന്നത്. നിക്ഷേപ തട്ടിപ്പുകളാണ് ഏറ്റവും സാധാരണമായത്. ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്&zwnj;നാവിസ് മഹാക്രൈംഒഎസ് പ്രഖ്യാപനത്തെ സംസ്ഥാനത്തിന് ഒരു നാഴികക്കല്ല് എന്നാണ് വിശേഷിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായാണ് നിലവിൽ ഈ സംരംഭം ആരംഭിച്ചതെങ്കിലും ഭാവിയിൽ ഇത് മറ്റ് ഭരണ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്ന് ദേവേന്ദ്ര ഫഡ്&zwnj;നാവിസ് വിശദമാക്കി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/microsoft-launch-ai-powered-tool-for-maharashtra-police-investigation-new-level-articleshow-7lws14v"/>
        </item>
        <item>
            <title><![CDATA[മുഖങ്ങൾ സ്‌കാൻ ചെയ്ത് ന്യൂജെൻ ക്യാമറ; സിജെപി സമരത്തിലെ 989 പേർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഡൽഹി പൊലീസ്, ഇതാ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറയുടെ രഹസ്യം]]></title>
            <link>https://www.asianetnews.com/whats-new-technology/delhi-police-claims-989-people-at-cjp-protest-had-criminal-records-here-s-how-facial-recognition-works-articleshow-9ey4qky</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/delhi-police-claims-989-people-at-cjp-protest-had-criminal-records-here-s-how-facial-recognition-works-articleshow-9ey4qky</guid>
            <pubDate>Tue, 28 Jul 2026 08:12:44 +0530</pubDate>
            <description><![CDATA[&lt;p&gt;ഡൽഹിയിൽ നടന്ന സമരത്തിനിടെ മുഖം തിരിച്ചറിയൽ ക്യാമറകൾ ഉപയോഗിച്ച് പൊലീസ് നിരവധി ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തി. ഒരു വ്യക്തിയുടെ മുഖസവിശേഷതകൾ വിശകലനം ചെയ്ത് ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്ന ഈ സാങ്കേതികവിദ്യ, സുരക്ഷ വർധിപ്പിക്കുമെങ്കിലും സ്വകാര്യതാ ലംഘനമെന്ന വലിയ ആശങ്കയും ഉയർത്തുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyk9hfraa8zy6bkmvjfewcq6,imgname-facial-recognition-1785206456073.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഡ&lt;/strong&gt;ൽഹിയിൽ നടന്ന സിജെപി സംഘടിപ്പിച്ച സമരത്തിനിടെ സ്ഥാപിച്ച 'മുഖം തിരിച്ചറിയൽ' ക്യാമറകളിലൂടെ (Facial Recognition Camera) 2,873 പേരെ പരിശോധിച്ചപ്പോൾ ഇതിൽ 989 പേർക്ക് വിവിധ ക്രിമിനൽ കേസുകളിലെ പശ്ചാത്തലമുണ്ടെന്ന് ഡൽഹി പൊലീസ്. കൊലപാതകം, ബലാത്സംഗം, കവർച്ച തുടങ്ങി ഗുരുതര കേസുകളിലെ പ്രതികളെയും ഈ സംവിധാനത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അവകാശപ്പെടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സമരത്തിൽ പങ്കെടുത്തവരുടെ മുഖവിവരങ്ങൾ ശേഖരിച്ചതിനെതിരെ സ്വകാര്യതാ ലംഘനമെന്ന ആരോപണം ഉയർന്നതോടെ വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.&lt;/p&gt;&lt;p&gt;ഡൽഹി പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, പരിശോധിച്ചവരിൽ 101 പേർ കൊലക്കേസുകളിലും 284 പേർ കവർച്ചയും മറ്റ് സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളിലുമുള്ള പ്രതികളാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 92 പേരും ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാനും ആവശ്യക്കാരായ പ്രതികളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം ഉപയോഗിച്ചതെന്നാണ് പൊലീസിന്&zwj;റെ വിശദീകരണം. എന്താണ് മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകൾ? ഇവ പ്രവർത്തിക്കുന്നത് എങ്ങനെ? ഇക്കാര്യങ്ങൾ വിശദമായി അറിയാം.&lt;/p&gt;&lt;h2&gt;ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി&lt;/h2&gt;&lt;p&gt;ഒരു വ്യക്തിയുടെ മുഖത്തിന്റെ പ്രത്യേക സവിശേഷതകൾ വിശകലനം ചെയ്ത് അയാളെ തിരിച്ചറിയാൻ സഹായിക്കുന്ന തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് മുഖം തിരിച്ചറിയൽ സംവിധാനം അഥവാ ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി(Facial Recognition Technology) . വിരലടയാളം പോലെ ഓരോ മനുഷ്യന്റെയും മുഖത്തിനും വ്യത്യസ്&zwj;തമായ ഘടനയുള്ളതിനാൽ അതുപയോഗിച്ച് ആളുകളെ തിരിച്ചറിയാനാകുമെന്ന ആശയത്തിലാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.&lt;/p&gt;&lt;p&gt;സാധാരണ നിരീക്ഷണ ക്യാമറകൾ ദൃശ്യങ്ങൾ പകർത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകൾ ദൃശ്യങ്ങളിലുള്ള ഓരോ മുഖവും പ്രത്യേകം കണ്ടെത്തുകയും അതിന്റെ ഡിജിറ്റൽ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. പിന്നീട് അത് പൊലീസ് സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളുമായോ മറ്റ് അംഗീകൃത വിവരശേഖരങ്ങളുമായോ താരതമ്യം ചെയ്ത് പൊരുത്തമുണ്ടോയെന്ന് പരിശോധിക്കും.&lt;/p&gt;&lt;h2&gt;ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറയ്ക്ക് ആളെ തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?&lt;/h2&gt;&lt;p&gt;ആദ്യം ക്യാമറ മനുഷ്യന്റെ മുഖം കണ്ടെത്തും. തുടർന്ന് കണ്ണുകൾ തമ്മിലുള്ള അകലം, മൂക്കിന്റെ ആകൃതി, ചുണ്ടുകളുടെ സ്ഥാനം, താടിയെല്ലിന്റെ രൂപം തുടങ്ങി നിരവധി സവിശേഷതകൾ കൃത്യമായി അളക്കും. ഈ വിവരങ്ങൾ ഒരു പ്രത്യേക ഡിജിറ്റൽ കോഡായി മാറ്റിയ ശേഷമാണ് വിവരശേഖരത്തിലുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത്. പൊരുത്തം കണ്ടെത്തിയാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് ലഭിക്കും. അതുകൊണ്ടുതന്നെ വലിയ ജനക്കൂട്ടങ്ങൾക്കിടയിലും ഒളിവിലുള്ള പ്രതികളെയോ നിരീക്ഷണ പട്ടികയിലുള്ളവരെയോ വേഗത്തിൽ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.&lt;/p&gt;&lt;h2&gt;എവിടെയെല്ലാം ഉപയോഗിക്കുന്നു?&lt;/h2&gt;&lt;p&gt;വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ, സ്റ്റേഡിയങ്ങൾ, പ്രധാന പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ലോകത്തിന്റെ പല രാജ്യങ്ങളും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും കാണാതായ കുട്ടികളെ കണ്ടെത്താനും ഒളിവിലുള്ള പ്രതികളെ തിരിച്ചറിയാനും വലിയ പൊതുപരിപാടികളിലെ സുരക്ഷ ശക്തമാക്കാനുമായി വിവിധ സംസ്ഥാന പൊലീസ് സേനകൾ മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചുവരുന്നു.&lt;/p&gt;&lt;h2&gt;സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കയും ശക്തം&lt;/h2&gt;&lt;p&gt;സാങ്കേതികവിദ്യ കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പങ്കെടുക്കുന്ന സാധാരണക്കാരുടെ മുഖവിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിക്കുന്നത് സ്വകാര്യതയുടെ അവകാശത്തെ ബാധിക്കുമെന്നാണ് ഡിജിറ്റൽ അവകാശ പ്രവർത്തകരുടെ വിമർശനം. ശേഖരിക്കുന്ന വിവരങ്ങൾ എത്രകാലം സൂക്ഷിക്കും, ആരൊക്കെ ഉപയോഗിക്കും, പിന്നീട് ഇല്ലാതാക്കുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയമനിർദേശങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്.&lt;/p&gt;&lt;p&gt;സിജെപി സമരത്തിനിടെ മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതിനാൽ, പൊതുസുരക്ഷയ്ക്കായി ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യതയും തമ്മിൽ എങ്ങനെ സന്തുലനം കണ്ടെത്തുമെന്ന ചോദ്യമാണ് ഇപ്പോൾ രാജ്യത്ത് ചർച്ചയാകുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/delhi-police-claims-989-people-at-cjp-protest-had-criminal-records-here-s-how-facial-recognition-works-articleshow-9ey4qky"/>
        </item>
        <item>
            <title><![CDATA[ഫേസ്ബുക്കിലെ ബ്ലൂ ടിക്ക് ഇനി നിങ്ങൾക്കും ഫ്രീയായി നേടാം; ഒരു സെൽഫി വീഡിയോ മതി!]]></title>
            <link>https://www.asianetnews.com/whats-new-technology/facebook-to-offer-free-verified-badge-through-selfie-video-to-fight-fake-ai-profiles-articleshow-ah962kc</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/facebook-to-offer-free-verified-badge-through-selfie-video-to-fight-fake-ai-profiles-articleshow-ah962kc</guid>
            <pubDate>Mon, 27 Jul 2026 08:40:08 +0530</pubDate>
            <description><![CDATA[വ്യാജ അക്കൗണ്ടുകളും നിർമിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രൊഫൈലുകളും തടയാൻ ഫേസ്ബുക്ക് പുതിയ സൗജന്യ വെരിഫിക്കേഷൻ സംവിധാനം അവതരിപ്പിക്കുന്നു. ഒരു സെൽഫി വീഡിയോ സമർപ്പിക്കുന്നതിലൂടെ സാധാരണ ഉപയോക്താക്കൾക്കും ഇനി യഥാർഥ വ്യക്തിയാണെന്ന് തെളിയിക്കുന്ന വെരിഫൈഡ് ബാഡ്ജ് നേടാനാകും. ഈ ഫീച്ചർ ഘട്ടംഘട്ടമായി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kygrnn7m9tpemvefcykn8m2k,imgname-facebook-to-offer-free-verified-badge-1785121658100.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വ്യാ&lt;/strong&gt;ജ അക്കൗണ്ടുകളും നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കുന്ന വ്യാജ പ്രൊഫൈലുകളും വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാൻ പുതിയ നീക്കവുമായി ഫേസ്ബുക്ക്. ഇനി യഥാർഥ വ്യക്തിയാണെന്ന് തെളിയിക്കുന്നവർക്ക് സൗജന്യമായി 'വെരിഫൈഡ്' ബാഡ്&zwj;ജ് നൽകും. ഇതിനായി ചെറിയൊരു സെൽഫി വീഡിയോ സമർപ്പിച്ചാൽ മതി. എഐ സാങ്കേതികവിദ്യയുടെ വളർച്ചയോടെ വ്യാജ ചിത്രങ്ങളും പ്രൊഫൈലുകളും സൃഷ്&zwj;ടിക്കുന്നത് വളരെ എളുപ്പമായ സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഉപയോക്താക്കൾ യഥാർഥ വ്യക്തിയുമായാണോ ആശയവിനിമയം നടത്തുന്നതെന്ന് തിരിച്ചറിയാൻ സഹായിക്കുകയാണ് പുതിയ ഫേസ്ബുക്ക് വെരിഫൈഡ് സംവിധാനത്തിന്റെ ലക്ഷ്യം.&lt;/p&gt;&lt;h2&gt;എല്ലാവർക്കും ലഭ്യമാകുന്ന വെരിഫിക്കേഷൻ&lt;/h2&gt;&lt;p&gt;നിലവിൽ സെലിബ്രിറ്റികൾക്കും പൊതുപ്രവർത്തകർക്കും പണമടച്ച് സേവനം സ്വീകരിക്കുന്നവർക്കുമാണ് സാധാരണയായി വെരിഫിക്കേഷൻ ലഭിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ സാധാരണ ഉപയോക്താക്കൾക്കും സൗജന്യമായി വെരിഫൈഡ് ബാഡ്ജ് നേടാനാകും. ഇതിനായി യോഗ്യരായ ഉപയോക്താക്കൾ ഒരു ചെറിയ സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് സമർപ്പിക്കണം. ഈ വീഡിയോ അക്കൗണ്ടിലുള്ള ചിത്രങ്ങളുമായി ഫേസ്ബുക്ക് താരതമ്യം ചെയ്ത് അക്കൗണ്ട് യഥാർഥ വ്യക്തിയുടേതാണെന്ന് ഉറപ്പുവരുത്തും.&lt;/p&gt;&lt;h2&gt;ഏതാനും മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാകും&lt;/h2&gt;&lt;p&gt;വെരിഫിക്കേഷൻ നടപടികൾ സാധാരണയായി ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. എന്നാൽ അക്കൗണ്ടിന് തട്ടിപ്പ്, വഞ്ചന, വ്യാജ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ ചരിത്രം പാടില്ല. കൂടാതെ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത അക്കൗണ്ടുകൾക്കുമാണ് ഈ സൗകര്യം ലഭിക്കുക. അതേസമയം പേജുകൾക്കും പ്രൊഫഷണൽ മോഡ് ഉപയോഗിക്കുന്ന പ്രൊഫൈലുകൾക്കും നിലവിൽ ഈ വെരിഫിക്കേഷൻ ലഭ്യമല്ല.&lt;/p&gt;&lt;h2&gt;ബാഡ്&zwj;ജ് എവിടെയൊക്കെ കാണാം?&lt;/h2&gt;&lt;p&gt;വെരിഫിക്കേഷൻ പൂർത്തിയായാൽ ഉപയോക്താവിന്റെ പ്രൊഫൈലിലും ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്, ഡേറ്റിംഗ്, ഗ്രൂപ്പുകൾ തുടങ്ങിയ വിഭാഗങ്ങളിലുമാണ് വെരിഫൈഡ് ബാഡ്ജ് ദൃശ്യമാകുക. ഭാവിയിൽ ന്യൂസ് ഫീഡിലെ പോസ്റ്റുകളിലും ഇത് പ്രദർശിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരിക്കൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ പിന്നീട് വീണ്ടും നടപടികൾ ആവർത്തിക്കേണ്ടതില്ല. അധിക സബ്&zwnj;സ്&zwnj;ക്രിപ്ഷൻ ഫീസും ഇതിനായി ഈടാക്കില്ല.&lt;/p&gt;&lt;h2&gt;വെരിഫൈഡ് ബാഡ്&zwj;ജ് സുരക്ഷയുടെ ഉറപ്പല്ല&lt;/h2&gt;&lt;p&gt;അതേസമയം വെരിഫൈഡ് ബാഡ്&zwj;ജ് ലഭിച്ചതുകൊണ്ട് ആ വ്യക്തി വിശ്വസനീയനാണെന്നോ ഫേസ്ബുക്ക് അദ്ദേഹത്തെ അംഗീകരിച്ചെന്നോ അർഥമില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ ബാഡ്&zwj;ജ് അക്കൗണ്ട് ഒരു യഥാർഥ വ്യക്തിയുടേതാണെന്ന് മാത്രമാണ് സ്ഥിരീകരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്കും ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേഡ്&zwj;സ്, കൊമേഴ്&zwnj;സ് പോളിസികൾ എന്നിവ പാലിക്കേണ്ടതുണ്ട്. നിയമങ്ങൾ ലംഘിക്കുന്ന യഥാർഥ വ്യക്തികൾക്കെതിരെയും നടപടിയുണ്ടാകുമെന്നും കമ്പനി അറിയിച്ചു.&lt;/p&gt;&lt;h2&gt;ഘട്ടംഘട്ടമായി കൂടുതൽ രാജ്യങ്ങളിലേക്ക്&lt;/h2&gt;&lt;p&gt;പുതിയ ഫേസ്ബുക്ക് വെരിഫൈഡ് സംവിധാനം ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത വിപണികളിലാണ് അവതരിപ്പിക്കുന്നത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. എഐ സൃഷ്ടിക്കുന്ന വ്യാജ അക്കൗണ്ടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വ്യക്തികളെയും കൃത്രിമ അക്കൗണ്ടുകളെയും എളുപ്പത്തിൽ തിരിച്ചറിയാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് ഫേസ്ബുക്കിന്റെ വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/facebook-to-offer-free-verified-badge-through-selfie-video-to-fight-fake-ai-profiles-articleshow-ah962kc"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ]]></title>
            <link>https://www.asianetnews.com/webstories/whats-new-technology/diesel-and-petrol-price-today-25-july-2026-dk6dfod</link>
            <guid isPermaLink="true">https://www.asianetnews.com/webstories/whats-new-technology/diesel-and-petrol-price-today-25-july-2026-dk6dfod</guid>
            <pubDate>Sat, 25 Jul 2026 11:59:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഇതാ കേരളത്തിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രമുഖ നഗരങ്ങളിലെ ഇന്നത്തെ (2026 25 ജൂലൈ) പെട്രോൾ, ഡീസൽ വിലകൾ അറിയാം&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hs6858htzsbkn25r4msj1gs3,imgname-Petrol-in-pakistan-1710680613434.jpg" type="image/jpeg" height="390" width="690"/>
            <category>whats-new-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/webstories/whats-new-technology/diesel-and-petrol-price-today-25-july-2026-dk6dfod"/>
        </item>
        <item>
            <title><![CDATA[മെസേജുകള്‍ ആരെങ്കിലും എത്തിനോക്കുന്നോ? ഗാലക്‌സി ഫോണുകള്‍ക്ക് പുത്തന്‍ പ്രൈവസി ഫീച്ചറുമായി സാംസങ്]]></title>
            <link>https://www.asianetnews.com/whats-new-technology/samsung-is-introducing-a-new-privacy-layer-to-galaxy-smartphones-to-combat-shoulder-surfing-articleshow-egrcrlc</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/samsung-is-introducing-a-new-privacy-layer-to-galaxy-smartphones-to-combat-shoulder-surfing-articleshow-egrcrlc</guid>
            <pubDate>Sat, 07 Feb 2026 16:33:28 +0530</pubDate>
            <description><![CDATA[&lt;p&gt;സാംസങ് ഗാലക്&zwnj;സി ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ സംരക്ഷണ സംവിധാനം അവതരിപ്പിക്കുന്നു. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർ ഫോൺ സ്ക്രീനിലേക്ക് നോക്കുന്നത് ('ഷോൾഡർ സർഫിംഗ്') തടയുകയാണ് ഇതിന്&zwj;റെ ലക്ഷ്യം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgvw5vabet4f0fj7e9pcg2n7,imgname-samsung-galaxy-1770462047563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സാംസങ് ഗാലക്&zwnj;സി ഉപയോക്താക്കള്&zwj;ക്കായി പുതിയൊരു സ്വകാര്യതാ സംരക്ഷണ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. സ്മാര്&zwj;ട്ട്&zwnj;ഫോണുകള്&zwj; നമ്മുടെ ഏറ്റവും സ്വകാര്യ ഇടമായിരിക്കുമ്പോഴും, പൊതുസ്ഥലങ്ങളിലാണ് അവയെ കൂടുതലായി ഉപയോഗിക്കുന്നത്. ബസുകളിലും ലിഫ്റ്റുകളിലും ക്യൂവില്&zwj; നില്&zwj;ക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണുകള്&zwj; നമ്മുടെ ഫോണ്&zwj; സ്&zwnj;ക്രീനിലേക്കു പതിയുന്നത് സ്വകാര്യതാ ആശങ്കകള്&zwj; ലോക വ്യാപകമായി ഉയര്&zwj;ത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാലക്&zwnj;സി ഫോണ്&zwj; ഉപഭോക്താക്കള്&zwj;ക്കായി സാംസങ് പുതിയ സംവിധാനമൊരുക്കുന്നത്.&lt;/p&gt;&lt;h2&gt;സാംസങ്ങിന്&zwj;റെ പുത്തന്&zwj; സാങ്കേതികവിദ്യ&lt;/h2&gt;&lt;p&gt;സ്&zwnj;മാര്&zwj;ട്ട്&zwnj;ഫോണിലെ സന്ദേശങ്ങള്&zwj; പരിശോധിക്കുകയോ പാസ്&zwnj;വേഡുകള്&zwj; നല്&zwj;കുകയോ ചെയ്യുന്ന സമയത്ത് 'ഷോള്&zwj;ഡര്&zwj; സര്&zwj;ഫിംഗ്' ഒഴിവാക്കാന്&zwj; സഹായിക്കുന്ന ഈ പുതിയ ലെയര്&zwj;, ഉപയോക്താവിന് ആവശ്യമായത്ര സ്വകാര്യത തിരഞ്ഞെടുക്കാന്&zwj; അവസരം നല്&zwj;കും. പ്രത്യേക ആപ്പുകള്&zwj;ക്കും നോട്ടിഫിക്കേഷന്&zwj; പോപ്അപ്പുകള്&zwj;ക്കും പോലും സംരക്ഷണം നല്&zwj;കുന്ന രീതിയില്&zwj; ഇത് കസ്റ്റമൈസ് ചെയ്യാനാകും. അഞ്ച് വര്&zwj;ഷത്തിലേറെ നീണ്ട ഗവേഷണത്തിനും പരീക്ഷണങ്ങള്&zwj;ക്കും ശേഷമാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതെന്ന് സാംസങ് അറിയിച്ചു. ഹാര്&zwj;ഡ്&zwnj;വെയറും സോഫ്റ്റ്&zwnj;വെയറും സംയോജിപ്പിച്ചുള്ള ഈ സംവിധാനം, ഉപയോക്താവിനെ അലട്ടാതെ തന്നെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് രൂപകല്&zwj;പ്പന ചെയ്&zwnj;തിരിക്കുന്നത്.&lt;/p&gt;&lt;p&gt;സാംസങ് നോക്&zwnj;സ് പോലുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ പുതിയ സവിശേഷത, 'പിക്&zwnj;സല്&zwj; തലത്തിലുള്ള' സ്വകാര്യതയാണ് വാഗ്&zwnj;ദാനം ചെയ്യുന്നത്. ഗാലക്&zwnj;സി ഉപകരണങ്ങളില്&zwj; മൊബൈല്&zwj; സ്വകാര്യതയ്ക്ക് പുതിയ മാനദണ്ഡം സ്ഥാപിക്കുന്ന ഈ സംവിധാനം ഉടന്&zwj; പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Jomit Jose</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/samsung-is-introducing-a-new-privacy-layer-to-galaxy-smartphones-to-combat-shoulder-surfing-articleshow-egrcrlc"/>
        </item>
        <item>
            <title><![CDATA[ഈ 'ഭീകരരൂപി' രക്ഷകനെന്ന് കമ്പനി, ഈ റോബോട്ട് രക്ഷിക്കാൻ വന്നാൽ പേടിച്ചുമരിക്കുമെന്ന് നെറ്റിസൺസ്!]]></title>
            <link>https://www.asianetnews.com/whats-new-technology/terrifying-three-halves-robot-goes-viral-horns-chainsaw-and-four-legs-designed-to-save-lives-articleshow-fwhf2zx</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/terrifying-three-halves-robot-goes-viral-horns-chainsaw-and-four-legs-designed-to-save-lives-articleshow-fwhf2zx</guid>
            <pubDate>Sat, 01 Aug 2026 08:34:11 +0530</pubDate>
            <description><![CDATA[&lt;p&gt;കൊമ്പുകളും ചെയിൻസോയുമുള്ള നാല് കാലുകളുള്ള ത്രീഹാൽവ്സ് എന്ന റോബോട്ട് അതിന്റെ ഭയപ്പെടുത്തുന്ന രൂപം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ, വനം വെട്ടിത്തെളിക്കൽ പോലുള്ള അപകടകരമായ ജോലികളിൽ മനുഷ്യരെ സഹായിക്കാനാണ് കാലിഫോർണിയൻ കമ്പനിയായ സാറ്റിറസ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyxkzvwzd6hbne6f09fpnskr,imgname-robot-with-chainsaw-n-1785552957343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊ&lt;/strong&gt;മ്പുകളും ചെയിൻസോയും നാല് കാലുകളുമുള്ള ഒരു റോബോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യ കാഴ്ചയിൽ ഒരു സയൻസ് ഫിക്ഷൻ ഹൊറർ സിനിമയിലെ ഭീകര ജീവിയെപ്പോലെ തോന്നിപ്പിക്കുന്ന ഈ യന്ത്രം, യഥാർഥത്തിൽ മനുഷ്യരുടെ അപകടകരമായ ജോലികൾ സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തതാണെന്നാണ് നിർമാതാക്കളുടെ വിശദീകരണം.&lt;/p&gt;&lt;p&gt;കാലിഫോർണിയ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ സാറ്റിറസ് വികസിപ്പിക്കുന്ന പ്രോട്ടോടൈപ്പ് റോബോട്ടായ ത്രീഹാൽവ്സ് ആണിപ്പോൾ ചർച്ചയായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി പേർ ഇതിന്റെ രൂപകൽപ്പനയെ ഭയപ്പെടുത്തുന്നതും അസാധാരണവുമെന്നാണ് വിശേഷിപ്പിക്കുന്നത്. ചിലർ ഇതിനെ പൈശാചിക ജീവികളോടും ഡെമൺ രൂപങ്ങളോടും വരെ താരതമ്യം ചെയ്തിട്ടുണ്ട്. എന്നാൽ സാറ്റിറസ് സ്ഥാപകൻ ബ്യൂ ജി പറയുന്നത്, ഈ റോബോട്ടിന്റെ ലക്ഷ്യം ഭയം സൃഷ്&zwj;ടിക്കുകയല്ല, മറിച്ച് മനുഷ്യരെ അപകടകരമായ ജോലികളിൽ നിന്ന് സംരക്ഷിക്കുകയാണ് എന്നാണ്.&lt;/p&gt;&lt;h2&gt;അപകട മേഖലകളിൽ മനുഷ്യന്റെ സഹായിയായി റോബോട്ട്&lt;/h2&gt;&lt;p&gt;വനം വെട്ടിത്തെളിക്കൽ, വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മരങ്ങൾ നീക്കം ചെയ്യൽ, കാട്ടുതീ ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം, മണ്ണിടിച്ചിൽ മേഖലകളിലെ പ്രവർത്തനങ്ങൾ, തകർന്ന കെട്ടിടങ്ങളിലെ അപകടകരമായ ഇടപെടലുകൾ തുടങ്ങിയ ജോലികൾക്കായാണ് ത്രീഹാൽവ്സ് രൂപകൽപ്പന ചെയ്യുന്നത്. മരങ്ങൾ വീഴാനുള്ള സാധ്യത, അസ്ഥിരമായ ഭൂമി, മറ്റ് ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾ എന്നിവ കാരണം ഇത്തരം ജോലികൾ ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി പറയുന്നു. &quot;സാങ്കേതിക പുരോഗതിയുടെ ഭാഗമായി മനുഷ്യാകാര റോബോട്ടുകൾ ഭാവിയിൽ അനിവാര്യമായേക്കും,&quot; എന്ന് ബ്യൂ ജി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.&lt;/p&gt;&lt;h2&gt;നാല് കാലുകളുള്ള 'സെന്റോർ' റോബോട്ട്&lt;/h2&gt;&lt;p&gt;രണ്ട് കാലുകളിൽ നടക്കുന്ന സാധാരണ മനുഷ്യാകാര റോബോട്ടുകളിൽ നിന്ന് വ്യത്യസ്&zwj;തമാണ് ത്രീഹാൽവ്സ്. അസമമായ ഭൂപ്രദേശങ്ങളിലും കൂടുതൽ സ്ഥിരത ലഭിക്കുന്നതിനായി നാല് കാലുകളുള്ള സെന്റോർ രൂപകൽപ്പനയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. താഴത്തെ ഭാഗം നാല് കാലുകളുള്ള ചാസിസാണ്. അതിന് മുകളിൽ മനുഷ്യന്റെ ശരീരത്തെ ഓർമിപ്പിക്കുന്ന ഭാഗവും വിവിധ ഉപകരണങ്ങൾ ഘടിപ്പിക്കാവുന്ന കൈകളും നൽകിയിട്ടുണ്ട്. ചെയിൻസോ, ഡ്രിൽ, റെഞ്ച് തുടങ്ങിയ ഉപകരണങ്ങൾ ആവശ്യാനുസരണം മാറ്റി ഘടിപ്പിക്കാനും കഴിയും. ഏകദേശം 7 അടി (2 മീറ്റർ) ഉയരമുള്ള റോബോട്ടിന് സാധാരണ പിക്കപ്പ് ട്രക്കിൽ വശത്തായി ഉൾക്കൊള്ളാൻ കഴിയുന്ന വലുപ്പമാണുള്ളതെന്നും കമ്പനി പറയുന്നു.&lt;/p&gt;&lt;h2&gt;റോബോട്ടിനെ നിയന്ത്രിക്കുന്നത് മനുഷ്യൻ തന്നെ&lt;/h2&gt;&lt;p&gt;ത്രീഹാൽവ്സ് സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കുന്ന റോബോട്ട് അല്ലെന്ന് സാറ്റിറസ് വ്യക്തമാക്കി. പകരം, ഒരു മനുഷ്യ ഓപ്പറേറ്റർ ദൂരത്തുനിന്ന് നിയന്ത്രിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുക. ജോയ്സ്റ്റിക്കുകൾ, ക്യാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ച് ഡ്രോൺ നിയന്ത്രിക്കുന്നതിന് സമാനമായ രീതിയിൽ മനുഷ്യർക്ക് റോബോട്ടിനെ നിയന്ത്രിക്കാനാകും. ഇതിലൂടെ കാട്ടുതീ ബാധിച്ച പ്രദേശങ്ങൾ, വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള അപകട മേഖലകൾ, അസ്ഥിരമായ ഭൂമികൾ എന്നിവിടങ്ങളിൽ റോബോട്ട് പ്രവർത്തിക്കുമ്പോൾ നിയന്ത്രിക്കുന്ന വ്യക്തിക്ക് സുരക്ഷിതമായ അകലത്തിൽ തുടരാൻ കഴിയും.&lt;/p&gt;&lt;h2&gt;കൊമ്പുകൾക്കുള്ളിലും സാങ്കേതികവിദ്യ&lt;/h2&gt;&lt;p&gt;റോബോട്ടിന്റെ തലയിലെ അസാധാരണമായ കൊമ്പുകൾ വെറും രൂപകൽപ്പനയ്ക്കായി നൽകിയതല്ലെന്നാണ് കമ്പനി പറയുന്നത്. ഈ കൊമ്പുകൾക്കുള്ളിൽ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. റോബോട്ടിന്റെ കൈകളുടെയും ഉപകരണങ്ങളുടെയും ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഇവ സഹായിക്കുന്നു. അടിയന്തര ബ്രേക്കിങ് സംവിധാനം, തകരാർ സംഭവിച്ചാൽ ഉടൻ പ്രവർത്തനം നിർത്തുന്ന സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയും റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പ്രചോദനമായത് സ്ഥാപകന്റെ സ്വന്തം അനുഭവം&lt;/h2&gt;&lt;p&gt;ത്രീഹാഫ്സ് എന്ന ആശയം രൂപപ്പെട്ടത് തന്റെ സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് ബ്യൂ ജി പറയുന്നു. കാലിഫോർണിയയിലെ ടാഹോ നാഷണൽ ഫോറസ്റ്റിന് സമീപത്തെ തന്റെ വസ്&zwj;തുവകകളിൽ കൊടുങ്കാറ്റിനെ തുടർന്ന് മരങ്ങൾ തകർന്നതോടെയാണ് അപകടകരമായ മരങ്ങൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ശ്രദ്ധിച്ചത്. മനുഷ്യരുടെ ജീവൻ അപകടത്തിലാക്കാതെ ഇത്തരം കഠിനമായ ജോലികൾ ചെയ്യാൻ കഴിയുന്ന യന്ത്രം വികസിപ്പിക്കണമെന്ന ആശയമാണ് ത്രീഹാഫ്&zwj;സിന് പിന്നിലെന്നാണ് അദ്ദേഹം പറയുന്നത്.&lt;/p&gt;&lt;h2&gt;ഇപ്പോൾ പ്രോട്ടോടൈപ്പ് മാത്രം&lt;/h2&gt;&lt;p&gt;ത്രീഹാൽവ്സ് വികസിപ്പിക്കാൻ ഇതിനോടകം 1.5 ലക്ഷം ഡോളറിലധികം ചെലവായിട്ടുണ്ടെങ്കിലും, നിലവിൽ ഇത് ഒരു പ്രോട്ടോടൈപ്പ് മാത്രമാണ്. ഇത് വിൽപ്പനയ്ക്ക് എത്തുന്ന തീയതിയോ വിലയോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മനുഷ്യരെ ഭയപ്പെടുത്തുന്ന റോബോട്ട് നിർമ്മിക്കുകയല്ല ലക്ഷ്യമെന്നും, ലോകത്തിലെ ഏറ്റവും അപകടകരമായ ചില ജോലികൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നും സാറ്റിറസ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;സോഷ്യൽ മീഡിയയിൽ ഭീതിയും തമാശയും&lt;/h2&gt;&lt;p&gt;എന്നാൽ റോബോട്ടിന്റെ രൂപം ഇന്റർനെറ്റിൽ വലിയ ചർച്ചയ്ക്കാണ് കാരണമായത്. മനുഷ്യന്റെ മുകൾഭാഗവും നാല് കാലുകളുള്ള അടിഭാഗവും ചേർന്നതിനാൽ പലരും ഇതിനെ &quot;സെന്റോർ റോബോട്ട്&quot; എന്നാണ് വിശേഷിപ്പിക്കുന്നത്. കാട്ടുതീയിൽ നിന്ന് രക്ഷിക്കാൻ പുകയിലൂടെ ഈ റോബോട്ട് വന്നാൽ തീയിൽ നിന്ന് ഓടിപ്പോകുന്നതിന് പകരം തീയുടെ അടുത്തേക്ക് പോകുമെന്ന തരത്തിലുള്ള തമാശകളും ചിലർ പങ്കുവെച്ചു. മറ്റുചിലർ ചെയിൻസോ ഘടിപ്പിച്ച റോബോട്ടിക് സെന്റോർ എന്ന ആശയം ഭയപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു. എന്നാൽ സാറ്റിറസിന്റെ വാദം ലളിതമാണ് &mdash; ഭയപ്പെടുത്താനല്ല, അപകടകരമായ ജോലികളിൽ മനുഷ്യജീവൻ സംരക്ഷിക്കാനാണ് ത്രീഹാൽവ്സ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/terrifying-three-halves-robot-goes-viral-horns-chainsaw-and-four-legs-designed-to-save-lives-articleshow-fwhf2zx"/>
        </item>
        <item>
            <title><![CDATA[ബ്ലാക്ക് ഹോളുകൾ എങ്ങനെ 'ഭക്ഷണം' കണ്ടെത്തുന്നു? അമ്പരപ്പിക്കും രഹസ്യം വെളിപ്പെടുത്തി ജെയിംസ് വെബ് ടെലസ്‍കോപ്പ്]]></title>
            <link>https://www.asianetnews.com/whats-new-technology/supermassive-black-hole-growth-mechanism-articleshow-hh9k49z</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/supermassive-black-hole-growth-mechanism-articleshow-hh9k49z</guid>
            <pubDate>Mon, 20 Jul 2026 08:41:05 +0530</pubDate>
            <description><![CDATA[&lt;p&gt;ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അതിബൃഹത്തായ തമോദ്വാരങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ കണ്ടെത്തി. തമോദ്വാരങ്ങൾ പുറന്തള്ളുന്ന വാതകം തണുത്ത് വീണ്ടും അവയിലേക്ക് തന്നെ തിരിച്ചെത്തി 'ഭക്ഷണമായി' മാറുന്ന ഒരു പുനരുപയോഗ ചക്രമാണ് ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണമെന്ന് പഠനം പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kar2n09m4xwmaf25w63ehjxt,imgname-black-hole-1763892166964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;പഞ്ചത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായ അതിബൃഹത്തായ തമോദ്വാരങ്ങളുടെ വളർച്ചയെക്കുറിച്ച് പുതിയ സൂചനകൾ ലഭിച്ചു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെഡബ്ല്യുഎസ്&zwj;ടി) നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് തമോദ്വാരങ്ങൾ ചുറ്റുമുള്ള വസ്&zwj;തുക്കളെ എങ്ങനെ ആകർഷിച്ച് വളരുന്നു എന്നതിന്റെ വിശദാംശങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.&lt;/p&gt;&lt;p&gt;സൂര്യന്റെ പിണ്ഡത്തേക്കാൾ ലക്ഷക്കണക്കിന്, പലപ്പോഴും കോടിക്കണക്കിന് മടങ്ങ് വലുപ്പമുള്ള അതിബൃഹത്തായ തമോദ്വാരങ്ങൾ പ്രപഞ്ചത്തിലെ ഭൂരിഭാഗം വലിയ താരാപഥങ്ങളുടെയും കേന്ദ്രത്തിലുണ്ട്. ചില തമോദ്വാരങ്ങൾ ശാന്തമായി തുടരുമ്പോൾ, ചിലത് ചുറ്റുമുള്ള വാതകവും പൊടിയും വൻതോതിൽ വിഴുങ്ങി അതിശക്തമായ ഊർജസ്രോതസ്സുകളായി മാറുന്നു. ഇവയെ സജീവ താരാപഥ കേന്ദ്രങ്ങൾ എന്നാണ് വിളിക്കുന്നത്.&lt;/p&gt;&lt;p&gt;വസ്തുക്കൾ വിഴുങ്ങുന്നതിനൊപ്പം ഈ തമോദ്വാരങ്ങൾ ധ്രുവങ്ങളിൽ നിന്ന് ശക്തമായ വാതക പ്രവാഹങ്ങളും പുറന്തള്ളുന്നു. ഇത് താരാപഥങ്ങളിലെ നക്ഷത്ര രൂപീകരണത്തിന് ആവശ്യമായ വസ്തുക്കളെ പുറത്തേക്ക് തള്ളുകയും പുതിയ നക്ഷത്രങ്ങളുടെ ജനനം തടയുകയും ചെയ്യുന്നു. ഈ പ്രക്രിയ താരാപഥങ്ങളുടെ വളർച്ചയെ പോലും ബാധിക്കുന്നതായി കരുതപ്പെടുന്നു. എന്നാൽ പ്രപഞ്ചം ഒരു ബില്യൺ വർഷം പോലും പ്രായമാകുന്നതിന് മുമ്പ് തന്നെ വൻ തമോദ്വാരങ്ങൾ രൂപപ്പെട്ടതായി ജെഡബ്ല്യുഎസ്ടി കണ്ടെത്തിയത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്നു. സാധാരണ കണക്കുകൂട്ടലുകൾ പ്രകാരം ഇത്രയും വലുപ്പമുള്ള തമോദ്വാരങ്ങൾ രൂപപ്പെടാൻ ഏറെക്കാലം വേണ്ടിവരും.&lt;/p&gt;&lt;p&gt;ഇതിനൊരു വിശദീകരണം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. തമോദ്വാരങ്ങൾ പുറത്തേക്ക് തള്ളുന്ന വാതകം പിന്നീട് തണുത്ത് വീണ്ടും അവയിലേക്ക് തിരിച്ചെത്തുകയും വീണ്ടും 'ഭക്ഷണമായി' മാറുകയും ചെയ്യുന്ന ഒരു സ്വയം നിയന്ത്രിത ചക്രമാണ് നടക്കുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. വാതകം തണുക്കുമ്പോൾ അത് നീണ്ട നാരുകൾ പോലെയുള്ള ഘടനകളായി മാറുന്നു. ആയിരക്കണക്കിന് പ്രകാശവർഷം നീളമുള്ള ഈ വാതകധാരകൾ വീണ്ടും താരാപഥത്തിന്റെ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി തമോദ്വാരത്തിന് ചുറ്റും ഒരു ചുഴിയുള്ള വലയമായി രൂപപ്പെടുന്നു. ഇത് തമോദ്വാരത്തിന് വീണ്ടും വളരാനുള്ള അവസരം നൽകുന്നു.&lt;/p&gt;&lt;p&gt;ഈ പ്രക്രിയ പരിശോധിക്കാൻ ജെയിംസ് വെബ് ടെലസ്&zwj;കോപ്പ് സെന്&zwj;റോറസ് ക്ലസ്റ്ററിലെ എൻജിസി 4696 എന്ന താരാപഥത്തിന്റെ കേന്ദ്രത്തിലെ തമോദ്വാരത്തെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 14.5 കോടി പ്രകാശവർഷം അകലെയുള്ള ഈ താരാപഥത്തിൽ ഹബിൾ ദൂരദർശിനി നേരത്തെ വിചിത്രമായ കൊളുത്ത് ആകൃതിയിലുള്ള വാതക ഘടന കണ്ടെത്തിയിരുന്നു. ജെയിംസ് വെബ് ടെലസ്&zwj;കോപ്പിന്&zwj;റെ വിശദമായ നിരീക്ഷണത്തിൽ ഈ ഘടനയ്ക്ക് ഏകദേശം 800 പ്രകാശവർഷം വീതിയുണ്ടെന്നും വാതകം മണിക്കൂറിൽ ഏകദേശം 13 ലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്നുവെന്നും കണ്ടെത്തി. ഈ വാതകഘടന കേന്ദ്ര തമോദ്വാരത്തിലേക്ക് വീഴുന്ന വലിയ വാതകധാരയുമായി ബന്ധമുള്ളതായും കണ്ടെത്തി.&lt;/p&gt;&lt;p&gt;&quot;തമോദ്വാരങ്ങൾ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പുനരുപയോഗ സംവിധാനങ്ങളായിരിക്കാം. അവ പുറത്തേക്ക് തള്ളുന്ന വാതകം പിന്നീട് തണുത്ത് വീണ്ടും അവയിലേക്ക് തിരിച്ചെത്തുന്നു&quot; ഗവേഷക സംഘം മേധാവി ജൂലി ഹ്ലാവസെക്-ലറോണ്ടോ പറഞ്ഞതായി സ്&zwj;പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ജെഡബ്ല്യുഎസ്&zwj;ടിയുടെ ഈ കണ്ടെത്തൽ തമോദ്വാരങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പഠനത്തിൽ നിർണായകമായ മുന്നേറ്റമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/supermassive-black-hole-growth-mechanism-articleshow-hh9k49z"/>
        </item>
        <item>
            <title><![CDATA[ഉപഭോക്താക്കളുടെ സംസാരം അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു, 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ]]></title>
            <link>https://www.asianetnews.com/whats-new-technology/secretly-recording-smart-device-users-google-agreed-570-crore-lawsuit-settlement-articleshow-ik9py4v</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/secretly-recording-smart-device-users-google-agreed-570-crore-lawsuit-settlement-articleshow-ik9py4v</guid>
            <pubDate>Wed, 28 Jan 2026 05:03:27 +0530</pubDate>
            <description><![CDATA[&lt;p&gt;ഓൺലൈനിൽ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ കാണിച്ചതായി പലരും അവകാശപ്പെട്ടു. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമായി കണക്കാക്കപ്പെട്ടു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kby7g4qvjjevq53n91xd4jww,imgname-4-1765172318971.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാലിഫോർണിയ: സ്വകാര്യതാ ലംഘന കേസിൽ 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ. &amp;nbsp;കമ്പനിയുടെ വോയ്&zwnj;സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംഭാഷണങ്ങൾ അവരുടെ സമ്മതമില്ലാതെ രഹസ്യമായി റെക്കോർഡ് ചെയ്യുന്നുണ്ടെന്നും പിന്നീട് അവ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നുമുള്ള കേസിലാണ് ഗൂഗിളിന്റെ നടപടി. കാലിഫോർണിയയിലെ സാൻ ജോസ് ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഒരു ക്ലാസ് ആക്ഷൻ കേസിൽ, ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ ആരുടെയും അനുമതിയില്ലാതെ ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡ് ചെയ്തെന്നാണ പരാതിക്കാർ ആരോപിച്ചത്. സാധാരണയായി, ഉപയോക്താവ് 'ഹേ ഗൂഗിൾ' അല്ലെങ്കിൽ 'ഓകെ ഗൂഗിൾ' പോലുള്ള വാക്കുകൾ പറയുമ്പോഴോ ഒരു ബട്ടൺ സ്വമേധയാ അമർത്തുമ്പോഴോ മാത്രമേ ഗൂഗിൾ അസിസ്റ്റന്റ് ഓണാകുകയുള്ളൂ. എന്നാൽ ഗൂഗിളിന്റെ സ്&zwj;മാർട്ട്&zwnj;ഫോണുകൾ, ഹോം സ്പീക്കറുകൾ, ലാപ്&zwnj;ടോപ്പുകൾ, ടാബ്&zwnj;ലെറ്റുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയവ ഈ വാക്കുകൾ ഉപയോഗിക്കാത്തപ്പോഴും ആക്ടീവാകുന്നുണ്ടെന്ന് കേസ് അവകാശപ്പെടുന്നത്.&lt;/p&gt;&lt;p&gt;സ്വകാര്യ സംഭാഷണ ഡാറ്റ ഗൂഗിൾ പരസ്യദാതാക്കൾക്ക് അയച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത് . ഓൺലൈനിൽ തിരയാതെ, വെറുതെ സംസാരിച്ച കാര്യങ്ങളുടെ പരസ്യങ്ങൾ കാണിച്ചതായി പലരും അവകാശപ്പെട്ടു. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമായി കണക്കാക്കപ്പെട്ടു. എന്നാൽ ഗൂഗിൾ ഒരു തെറ്റും സമ്മതിച്ചിട്ടില്ല. എങ്കിലും കോടതി രേഖകൾ പ്രകാരം, ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്&zwj;ജി ബെത്ത് ലാബ്സൺ ഫ്രീമാനിൽ നിന്ന് ഈ ഒത്തുതീർപ്പിന് ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗൂഗിൾ ഒറ്റയ്ക്കല്ല. 2024 ഡിസംബറിൽ, തങ്ങളുടെ വെർച്വൽ അസിസ്റ്റന്റ് 'സിരി' വഴി സമാനമായ റെക്കോർഡിംഗ് നടത്തിയതായി ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ആപ്പിളും 95 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി. ഗൂഗിളിൽ ഇത് ആദ്യമായല്ല സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഡാറ്റ മോഷണത്തിനും ലൊക്കേഷൻ ട്രാക്കിംഗിനും കമ്പനിക്ക് പലതവണ കനത്ത വില നൽകേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ, അനുമതിയില്ലാതെ ഡാറ്റ ശേഖരിച്ചതിന് ടെക്സാസിൽ ഗൂഗിൾ 1.4 ബില്യൺ ഡോളർ പിഴ അടച്ചിരുന്നു, അതേസമയം സെപ്റ്റംബറിൽ, ട്രാക്കിംഗ് ഫീച്ചർ ഓഫാക്കിയിട്ടും ഡാറ്റ എടുത്തതിന് 425.7 മില്യൺ ഡോളർ പിഴ ചുമത്തി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/secretly-recording-smart-device-users-google-agreed-570-crore-lawsuit-settlement-articleshow-ik9py4v"/>
        </item>
        <item>
            <title><![CDATA[ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ; ഐഫോൺ, സ്‍മാർട്ട്ഫോൺ, ലാപ്ടോപ്പ് ഓഫറുകൾ പ്രതീക്ഷിക്കാം]]></title>
            <link>https://www.asianetnews.com/whats-new-technology/amazon-great-freedom-sale-2026-starts-august-7-articleshow-lwpsbm5</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/amazon-great-freedom-sale-2026-starts-august-7-articleshow-lwpsbm5</guid>
            <pubDate>Tue, 28 Jul 2026 08:24:09 +0530</pubDate>
            <description><![CDATA[ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഐഫോൺ മോഡലുകൾ എന്നിവയ്ക്ക് വലിയ വിലക്കിഴിവുകൾ പ്രതീക്ഷിക്കാം. എച്ച്&zwnj;ഡിഎഫ്&zwnj;സി ബാങ്ക് കാർഡുകൾക്ക് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും മറ്റ് നിരവധി ഡീലുകളും വിൽപ്പനയുടെ ഭാഗമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyka4yesn9fx3v7hndxgqvg1,imgname-screenshot-2026-07-28-082106-1785207093721.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്തെ ഓൺലൈൻ ഷോപ്പിങ് പ്രേമികൾക്കായി അടുത്ത വലിയ വിൽപ്പന മേളയുടെ തീയതി പ്രഖ്യാപിച്ച് ആമസോൺ. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. &quot;എല്ലാവർക്കും വലിയ ലാഭം&quot; എന്ന സന്ദേശത്തോടെയാണ് ആമസോൺ പുതിയ സെയിലിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;സെയിലിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളുടെയും ഓഫറുകളുടെയും പൂർണ പട്ടിക ആമസോൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ മുൻകാല വിൽപ്പന മേളകളുടെ അനുഭവം കണക്കിലെടുക്കുമ്പോൾ സ്&zwj;മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, ടാബ്&zwnj;ലെറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;പ്രത്യേകിച്ച് ഐഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ സെയിൽ ശ്രദ്ധേയമായേക്കും. മുൻകാലങ്ങളിൽ ആമസോൺ നടത്തിയ പ്രധാന സെയിലുകളിൽ ഐഫോൺ മോഡലുകൾക്ക് വലിയ വിലക്കുറവ് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ ഐഫോൺ 16, ഐഫോൺ 15 തുടങ്ങിയ പ്രീമിയം മോഡലുകൾക്ക് 10,000 രൂപ വരെ കിഴിവ് ലഭിച്ചിരുന്നു. ഈ വർഷവും ആപ്പിളിന്റെ പുതിയ മോഡലുകൾക്ക് സമാനമായ ഓഫറുകൾ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. ഐഫോൺ 17 സീരീസ് സെയിലിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, ആമസോൺ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ ഔദ്യോഗിക ഓഫർ പട്ടിക പുറത്തുവരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം.&lt;/p&gt;&lt;p&gt;അതേസമയം, സ്മാർട്ട്ഫോൺ വിപണിയിൽ വിവിധ കമ്പനികൾ അടുത്തിടെ വില വർധിപ്പിച്ച സാഹചര്യത്തിലാണ് ഇത്തവണത്തെ സെയിൽ എത്തുന്നത്. റാം ചിപ്പുകളുടെ വില വർധന ഉൾപ്പെടെയുള്ള ഘടകങ്ങളുടെ പേരിൽ ആപ്പിൾ, സാംസങ്, ഷവോമി, വൺപ്ലസ്, നത്തിങ് തുടങ്ങിയ കമ്പനികൾ ചില മോഡലുകളുടെ വില ഉയർത്തിയിട്ടുണ്ട്. അതിനാൽ സെയിലിലെ ഓഫറുകൾ എല്ലായ്പ്പോഴും ഏറ്റവും കുറഞ്ഞ വിലയായിരിക്കണമെന്നില്ല.&lt;/p&gt;&lt;h2&gt;സ്&zwj;മാർട്ട്ഫോണുകൾക്ക് പുറമെ കൂടുതൽ ഓഫറുകൾ&lt;/h2&gt;&lt;p&gt;ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ വിവിധ ബാങ്ക് ഓഫറുകളും ലഭിക്കും. യോഗ്യരായ എച്ച്&zwnj;ഡിഎഫ്&zwnj;സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഈസി ഇഎംഐ ഇടപാടുകൾ നടത്തുന്നവർക്കും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്&zwj;കൌണ്ട് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ സൗകര്യവും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ഇതിലൂടെ ഉപഭോക്താക്കൾക്ക് പുതിയ ഉപകരണങ്ങളുടെ വില കുറയ്ക്കാൻ സാധിക്കും.&lt;/p&gt;&lt;p&gt;ടോപ്പ് 100 ഡീലുകൾ, ബ്ലോക്ക്ബസ്റ്റർ ഡീലുകൾ, എക്സ്ചേഞ്ചിനൊപ്പമുള്ള ബ്ലോക്ക്ബസ്റ്റർ ഡീലുകൾ, ട്രെൻഡിങ് ഡീലുകൾ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും ഓഫറുകൾ അവതരിപ്പിക്കുക. കൂടാതെ രാത്രി 8 മണിക്ക് പ്രത്യേക പരിമിതകാല ഓഫറുകളും ഉണ്ടാകും. ഫ്രീബി സെൻട്രൽ, ബൈ മോർ സേവ് മോർ, ആമസോൺ കോമ്പോസ്, എക്സ്ചേഞ്ച് മേള, ആമസോൺ കൂപ്പണുകൾ, സാംപിൾ മാനിയ തുടങ്ങിയ പ്രത്യേക ഓഫറുകളും സെയിലിന്റെ ഭാഗമാകും. ചില ഗിഫ്റ്റ് കാർഡുകൾക്കും വൗച്ചറുകൾക്കും 10 ശതമാനം വരെ ഇളവ് ലഭിച്ചേക്കും.&lt;/p&gt;&lt;p&gt;കഴിഞ്ഞ വർഷത്തെ സെയിലിൽ മൊബൈൽ ഫോണുകൾക്ക് 75 ശതമാനം വരെ കിഴിവ് ആമസോൺ നൽകിയിരുന്നു. എന്നാൽ 2026ലെ ഗ്രേറ്റ് ഫ്രീഡം സെയിലിലെ കൃത്യമായ ഓഫറുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഐഫോൺ, ലാപ്ടോപ്പ്, ടിവി തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഓഗസ്റ്റ് 7 വരെ കാത്തിരിക്കുന്നത് ഗുണകരമായേക്കാം. അതേസമയം, ഫ്ലിപ്&zwj;കാർട്ട്, വിജയ് സെയിൽസ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളും സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിൽപ്പന മേളകൾ സംഘടിപ്പിക്കാനുള്ള സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/amazon-great-freedom-sale-2026-starts-august-7-articleshow-lwpsbm5"/>
        </item>
        <item>
            <title><![CDATA['യൂട്യൂബ് അഡിക്ഷന്‍ ഉണ്ടാക്കുന്നു'; 15-കാരന്റെ പരാതിക്കു മുന്നില്‍ മുട്ടുമടക്കി യൂട്യൂബ്;  'ഇന്‍ഫിനിറ്റ് സ്‌ക്രോളും ഓട്ടോപ്ലേയും കുഴപ്പക്കാര്‍']]></title>
            <link>https://www.asianetnews.com/whats-new-technology/youtube-settles-lawsuit-with-florida-teen-over-social-media-addiction-claims-articleshow-nsifql4</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/youtube-settles-lawsuit-with-florida-teen-over-social-media-addiction-claims-articleshow-nsifql4</guid>
            <pubDate>Wed, 24 Jun 2026 17:32:10 +0530</pubDate>
            <description><![CDATA[&lt;p&gt;ഉള്ളടക്കങ്ങള്&zwj; അവസാനമില്ലാതെ വന്നുകൊണ്ടിരിക്കുന്ന ഇന്&zwj;ഫിനിറ്റ് സ്&zwnj;ക്രോള്&zwj;, ഒരു വിഡിയോ കഴിഞ്ഞാല്&zwj; അടുത്തത് തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്&zwj; കുട്ടികളെ ഇതിലേക്ക് നിര്&zwj;ബന്ധിതമായി ആകര്&zwj;ഷിക്കുന്നു എന്നാണ് ഹര്&zwj;ജിയിലെ പ്രധാന ആരോപണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01hzr6s4mzdpsaevmngxpyr7f1,imgname-youtube-logo-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടണ്&zwj;: കാഴ്ചക്കാരില്&zwj; മാനസിക അടിമത്തം ഉണ്ടാക്കുന്ന രീതിയിലാണ് യൂ ട്യൂബ് ആപ്പ് രൂപകല്&zwj;പ്പന ചെയ്തത് എന്നാരോപിച്ച് അമേരിക്കയില്&zwj; 15-കാരന്&zwj; നല്&zwj;കിയ കേസില്&zwj; യൂട്യൂബ് കോടതിക്കു പുറത്ത് ഒത്തുതീര്&zwj;പ്പിലെത്തി. തര്&zwj;ക്കം രമ്യമായി പരിഹരിച്ചുവെന്നും കുട്ടികള്&zwj;ക്കായി കൂടുതല്&zwj; സുരക്ഷിതത്വ സംവിധാനങ്ങളും രക്ഷാകര്&zwj;തൃ നിയന്ത്രണങ്ങളും ഒരുക്കുമെന്നും ഗൂഗിള്&zwj; വക്താവ് അറിയിച്ചു. എന്നാല്&zwj; ഒത്തുതീര്&zwj;പ്പ് തുക എത്രയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;ഫ്&zwnj;ലോറിഡ സ്വദേശിയായ 15-കാരനാണ് ഗൂഗിളിനെതിരെ കേസ് നല്&zwj;കിയത്. ആര്&zwj;കെസി എന്ന ചുരുക്കപ്പേരിലാണ് ഈ കൗമാരക്കാരന്&zwj; കോടതി കോടതി രേഖകളില്&zwj; അറിയപ്പെടുന്നത്. മെറ്റ, ടിക്&zwnj;ടോക്, സ്&zwnj;നാപ്ചാറ്റ് എന്നിവയ്ക്കെതിരെയും ഈ കൗമാരക്കാരന്&zwj; സമാനമായ കേസ് നല്&zwj;കിയിട്ടുണ്ട്. ഇതിന്റെ വിചാരണ ജൂലൈ 27-ന് ലോസ് ആഞ്ചലസില്&zwj; ആരംഭിക്കും. ഇതിന് തൊട്ടുമുമ്പായാണ് യൂട്യൂബ് കോടതിക്കു പുറത്ത് കേസ് ഒത്തുതീര്&zwj;ത്തത്.&lt;/p&gt;&lt;p&gt;യൂട്യൂബ് അടക്കമുള്ള സോഷ്യല്&zwj; മീഡിയ ആപ്പുകളിലെ ഫീച്ചറുകള്&zwj; മാനസിക അടിമത്തം വളര്&zwj;ത്താവുന്ന തരത്തിലാണ് രൂപകല്&zwj;പ്പന ചെയ്തത് എന്നായിരുന്നു ഈ 15 കാരന്റെ വാദം. ഉള്ളടക്കങ്ങള്&zwj; അവസാനമില്ലാതെ വന്നുകൊണ്ടിരിക്കുന്ന ഇന്&zwj;ഫിനിറ്റ് സ്&zwnj;ക്രോള്&zwj;, ഒരു വിഡിയോ കഴിഞ്ഞാല്&zwj; അടുത്തത് തനിയെ പ്ലേ ആകുന്ന ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്&zwj; കുട്ടികളെ ഇതിലേക്ക് നിര്&zwj;ബന്ധിതമായി ആകര്&zwj;ഷിക്കുന്നു എന്നാണ് ഹര്&zwj;ജിയിലെ പ്രധാന ആരോപണം. കുട്ടികളില്&zwj; കടുത്ത വിഷാദരോഗം, ഉറക്കമില്ലായ്മ, മാനസിക സമ്മര്&zwj;ദ്ദം എന്നിവയ്ക്ക് ഇത് കാരണമാകുന്നുവെന്നും പരാതിക്കാരന്&zwj; ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;കുട്ടികളെ വളരെ നേരത്തെ ആപ്പുകളിലേക്ക് ആകര്&zwj;ഷിക്കാനും അവരുടെ സ്&zwnj;ക്രീന്&zwj; സമയം പരമാവധി &amp;nbsp;വര്&zwj;ദ്ധിപ്പിക്കാനും ഈ സോഷ്യല്&zwj; മീഡിയ കമ്പനികള്&zwj; വര്&zwj;ഷങ്ങളായി ആസൂത്രിതമായി തന്ത്രങ്ങള്&zwj; &amp;nbsp;മെനയുകയാണെന്ന് കുട്ടിയുടെ അഭിഭാഷകരായ ജോണ്&zwj; മോര്&zwj;ഗനും എമിലി ജെഫ്കോട്ടും ആരോപിച്ചു. &amp;nbsp;വിചാരണയ്ക്ക് തൊട്ടുമുമ്പ് കേസ് ഒത്തുതീര്&zwj;പ്പാക്കാനുള്ള യൂട്യൂബിന്റെ തീരുമാനം അവരുടെ വീഴ്ചകള്&zwj; തുറന്നുസമ്മതിക്കുന്നതാണെന്നും അഭിഭാഷകര്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;സമാനമായ കേസില്&zwj; ഇക്കഴിഞ്ഞ മാര്&zwj;ച്ചില്&zwj; കാലിഫോര്&zwj;ണിയയിലെ ഒരു കോടതി മെറ്റയ്ക്കും യൂട്യൂബിനും എതിരായി വിധി പുറപ്പെടുവിച്ചിരുന്നു. ആപ്പുകള്&zwj;ക്ക് അടിമയായ 20-കാരിക്ക് 6 മില്യണ്&zwj; ഡോളര്&zwj; (ഏകദേശം 50 കോടി രൂപ) നഷ്ടപരിഹാരം നല്&zwj;കാനായിരുന്നു കോടതി വിധി. ഇതിന് പിന്നാലെ ന്യൂ മെക്&zwnj;സിക്കോയിലെ കോടതി കുട്ടികളുടെ സുരക്ഷാ കാര്യങ്ങളില്&zwj; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് മെറ്റയോട് 375 മില്യണ്&zwj; ഡോളര്&zwj; പിഴയൊടുക്കാനും ഉത്തരവിട്ടിരുന്നു.&lt;/p&gt;&lt;p&gt;ഇത്തരം തിരിച്ചടി ഭയന്നാണ് യൂട്യൂബ് ഇപ്പോള്&zwj; കോടതിക്ക് പുറത്തുള്ള ഒത്തുതീര്&zwj;പ്പിന് തയ്യാറായതെന്നാണ് വിലയിരുത്തല്&zwj;. അമേരിക്കയിലുടനീളം വിവിധ സ്&zwnj;കൂള്&zwj; ഡിസ്ട്രിക്റ്റുകളും വ്യക്തികളും നല്&zwj;കിയ മൂവായിരത്തിലധികം സമാനമായ കേസുകളാണ് നിലവില്&zwj; വിവിധ കോടതികളുടെ പരിഗണനയിലുള്ളത്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/youtube-settles-lawsuit-with-florida-teen-over-social-media-addiction-claims-articleshow-nsifql4"/>
        </item>
        <item>
            <title><![CDATA[പുതിയ അത്ഭുത റോബോട്ടുമായി ചൈനീസ് റോബോട്ടിക് കമ്പനി; ഭാവിയിൽ യുദ്ധഭൂമിയിലെ ആയുധമാകുമോ?]]></title>
            <link>https://www.asianetnews.com/whats-new-technology/unitree-unveils-as2-w-quadruped-robot-could-it-shape-the-future-of-battlefield-robotics-articleshow-ongh8wz</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/unitree-unveils-as2-w-quadruped-robot-could-it-shape-the-future-of-battlefield-robotics-articleshow-ongh8wz</guid>
            <pubDate>Sun, 26 Jul 2026 09:20:39 +0530</pubDate>
            <description><![CDATA[ചൈനീസ് കമ്പനിയായ യൂണിട്രീ, AS2-W എന്ന പുതിയ നാല് കാലുകളുള്ള റോബോട്ടിനെ അവതരിപ്പിച്ചു. ദുർഘടമായ പ്രതലങ്ങളിൽ സഞ്ചരിക്കാനും ഭാരം വഹിക്കാനും കഴിവുള്ള ഈ റോബോട്ട്, വ്യാവസായിക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണെങ്കിലും ഇതിന്റെ സൈനിക ഉപയോഗ സാധ്യതകളെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kye6dmgrhq3sddgwfn2eyzpk,imgname-unitree-unveils-as2-w-quadruped-robot--nn-1785035411992.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;റോ&lt;/strong&gt;ബോട്ടിക്സ് രംഗത്ത് പുതിയ മുന്നേറ്റവുമായി ചൈനീസ് കമ്പനി യൂണിട്രീ (Unitree). മനുഷ്യർക്കും സാധാരണ വാഹനങ്ങൾക്കും എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ പോലും സഞ്ചരിക്കാൻ കഴിയുന്ന പുതിയ നാല് കാലുകളുള്ള റോബോട്ടിനെ കമ്പനി അവതരിപ്പിച്ചു. യൂണിട്രീ സൂപ്പർ അത്&zwnj;ലറ്റ് AS2-W എന്ന പേരിലുള്ള ഈ റോബോട്ട്, ഇതുവരെ കമ്പനി പുറത്തിറക്കിയതിൽ ഏറ്റവും കഴിവേറിയ ക്വാഡ്രുപെഡ് റോബോട്ടുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.&lt;/p&gt;&lt;p&gt;എക്&zwnj;സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് യൂണിട്രീ പുതിയ റോബോട്ടിനെ പരിചയപ്പെടുത്തിയത്. കുത്തനെയുള്ള പാറക്കെട്ടുകളിലൂടെ കയറുന്നതും ചെറുതോടുകളിലൂടെ കടന്നുപോകുന്നതും വേഗത്തിൽ ദിശ മാറ്റുന്നതും ഫ്ലിപ്പ് ചെയ്യുന്നതുമെല്ലാം AS2-W വീഡിയോയിൽ കാണിക്കുന്നു. ഇതിനിടെ ഒരു ബാക്ക്പാക്കും റോബോട്ട് വഹിക്കുന്നുണ്ട്. റോബോട്ടിന്റെ ചലനശേഷിയുടെ വലിയൊരു ഭാഗം റീഇൻഫോഴ്സ്മെന്റ് ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നാണ് യൂണിട്രീ പറയുന്നത്. അതുവഴി വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമായ സാഹചര്യങ്ങളിൽ തത്സമയം പൊരുത്തപ്പെടാൻ റോബോട്ടിന് സാധിക്കും.&lt;/p&gt;&lt;h2&gt;AS2-Wയുടെ പ്രത്യേകതകൾ&lt;/h2&gt;&lt;p&gt;കാണുമ്പോൾ മുമ്പ് യൂണിട്രീ പുറത്തിറക്കിയ റോബോട്ടിക് നായകളോട് സാമ്യമുണ്ടെങ്കിലും AS2-W വ്യത്യസ്തമായ രൂപകൽപ്പനയാണ് പിന്തുടരുന്നത്. കാലുകൾക്കൊപ്പം ചക്രങ്ങളും ഉൾപ്പെടുത്തിയ ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളത്. ഇതിലൂടെ സാധാരണ സമതലങ്ങളിൽ വേഗത്തിൽ സഞ്ചരിക്കാനും, അതേസമയം പാറകളും കയറ്റങ്ങളും പോലുള്ള സങ്കീർണമായ പ്രദേശങ്ങൾ കാലുകളുടെ സഹായത്തോടെ മറികടക്കാനും സാധിക്കും.&lt;/p&gt;&lt;p&gt;16 കിലോഗ്രാം വരെ തുടർച്ചയായ ഭാരം വഹിക്കാൻ AS2-Wയ്ക്ക് കഴിയും. ബാറ്ററിയോടുകൂടിയ റോബോട്ടിന്റെ ഭാരം ഏകദേശം 18 കിലോഗ്രാമാണ്. ഒറ്റ ചാർജിൽ 30 കിലോമീറ്ററിലധികം സഞ്ചരിക്കാനും സെക്കൻഡിൽ 5 മീറ്ററിലധികം വേഗത കൈവരിക്കാനും ഇതിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. 25 സെന്റീമീറ്റർ ഉയരമുള്ള പടികൾ കയറാനും 40 ഡിഗ്രി വരെ ചരിവുകൾ മറികടക്കാനും 50 സെന്റീമീറ്റർ ഉയരമുള്ള തടസ്സങ്ങൾ കടക്കാനും റോബോട്ടിന് കഴിയും. 12 ഹൈ-പവർ ഡെൻസിറ്റി മോട്ടോറുകൾ, എട്ട് കോർ പ്രോസസർ, വൈഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവയാണ് ഇതിന്റെ പ്രധാന സാങ്കേതിക സവിശേഷതകൾ.&lt;/p&gt;&lt;p&gt;റോബോട്ടിൽ എഐ അധിഷ്&zwj;ഠിത സെൻസർ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിഡാർ, ഹൈ ഡെഫനിഷൻ ക്യാമറ, മൈക്രോഫോൺ, സ്പീക്കർ, യൂണിട്രീയുടെ ISS 3.0 ഇന്റലിജന്റ് ഫോളോ സിസ്റ്റം എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇത് റോബോട്ടിന് കൂടുതൽ കൃത്യതയോടെ സ്ഥാനം കണ്ടെത്താനും സ്വയം തീരുമാനങ്ങൾ എടുക്കാനും സഹായിക്കും.&lt;/p&gt;&lt;h2&gt;യുദ്ധഭൂമിയിൽ ഉപയോഗിക്കുമോ?&lt;/h2&gt;&lt;p&gt;നിലവിൽ വ്യാവസായിക പരിശോധനകൾ, ചരക്ക് നീക്കം, രക്ഷാപ്രവർത്തനം, ഗവേഷണം, ഔട്ട്ഡോർ പര്യവേക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് AS2-W രൂപകൽപ്പന ചെയ്തതത് എന്നാണ് യൂണിട്രീ വ്യക്തമാക്കുന്നത്. എന്നാൽ റോബോട്ടിന്റെ കഴിവുകൾ പരിഗണിക്കുമ്പോൾ സൈനിക രംഗത്തെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും ഉയരുന്നുണ്ട്. ദുഷ്&zwj;കരമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും ഭാരം വഹിക്കാനും സ്വയം പ്രവർത്തിക്കാനും കഴിയുന്ന ഇത്തരം റോബോട്ടുകൾ ഭാവിയിൽ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.&lt;/p&gt;&lt;p&gt;സൈനിക ഉപയോഗത്തിനായി AS2-W വിന്യസിക്കുമെന്ന് യൂണിട്രീ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സമാന ശേഷിയുള്ള റോബോട്ടുകൾക്ക് അപകടകരമായ മേഖലകളിൽ നിരീക്ഷണം നടത്താനും, സാധനങ്ങൾ എത്തിക്കാനും, സെൻസറുകളും ആശയവിനിമയ ഉപകരണങ്ങളും വഹിക്കാനും സൈനികരെ സഹായിക്കാനും കഴിയും. റോബോട്ടുകൾ സ്ഫോടക വസ്തുക്കൾ വഹിച്ച് ആക്രമണ സംവിധാനങ്ങളായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ചും ഭാവിയിൽ ചർച്ചകൾ ഉയരാം. ദുഷ്&zwj;കരമായ ഭൂപ്രദേശങ്ങളിൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ യുദ്ധരീതികളിൽ വലിയ മാറ്റങ്ങൾ സൃഷ്&zwj;ടിക്കാനുള്ള ശേഷിയുള്ളവയാണ്.&lt;/p&gt;&lt;p&gt;ഏതാനും വർഷങ്ങൾക്ക് മുമ്പ് നിയന്ത്രിത സാഹചര്യങ്ങളിൽ ആവർത്തന ജോലികൾ മാത്രം ചെയ്തിരുന്ന റോബോട്ടുകളിൽ നിന്ന് ഏറെ മുന്നിലാണ് ഇന്നത്തെ സാങ്കേതികവിദ്യ. ലോജിസ്റ്റിക്സ്, ദുരന്തനിവാരണം, ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ ഉപയോഗിക്കാവുന്ന ഇത്തരം യന്ത്രങ്ങൾ ഭാവിയിൽ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലും, ഒരുപക്ഷേ യുദ്ധരംഗത്തും, വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/unitree-unveils-as2-w-quadruped-robot-could-it-shape-the-future-of-battlefield-robotics-articleshow-ongh8wz"/>
        </item>
        <item>
            <title><![CDATA[നിങ്ങളുടെ ചിന്തകൾ വായിക്കാൻ അനുവദിച്ചാൽ പണം നൽകും; ടെലിപ്പതി യാഥാർഥ്യമാക്കാൻ എഐ സ്റ്റാർട്ടപ്പിന്റെ പുതിയ പരീക്ഷണം]]></title>
            <link>https://www.asianetnews.com/whats-new-technology/ai-startup-pays-people-to-share-their-thoughts-in-push-to-build-thought-to-text-technology-articleshow-qy8kgly</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/ai-startup-pays-people-to-share-their-thoughts-in-push-to-build-thought-to-text-technology-articleshow-qy8kgly</guid>
            <pubDate>Sat, 08 Aug 2026 11:25:24 +0530</pubDate>
            <description><![CDATA[എഐ സ്റ്റാർട്ടപ്പായ കോൺഡ്യൂട്ട്, ചിന്തകളെ ടെക്സ്റ്റാക്കി മാറ്റുന്ന ടെലിപ്പതി സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. ഈ ഗവേഷണത്തിന് ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിനായി, നോൺ-ഇൻവേസീവ് ഹെൽമെറ്റ് ധരിച്ച് ചിന്തകൾ പങ്കുവെക്കുന്നവർക്ക് കമ്പനി പണം വാഗ്ദാനം ചെയ്യുന്നു. മെറ്റ, ന്യൂറാലിങ്ക് തുടങ്ങിയ കമ്പനികളും ഈ രംഗത്ത് സജീവമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfxxcga9vzh60p8rv0c82xg,imgname-thought-to-text-ai-n-1786167341578.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചി&lt;/strong&gt;ന്തകൾ ഉപയോഗിച്ച് എഐ സംവിധാനങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് എഐ സ്റ്റാർട്ടപ്പായ കോൺഡ്യൂട്ട്. മനുഷ്യന്റെ ചിന്തകളെ വായിച്ച് ടെക്സ്റ്റാക്കി മാറ്റുന്ന ടെലിപ്പതി സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ന്നാൽ ഈ സാങ്കേതികവിദ്യ വികസിപ്പിക്കാൻ കമ്പനിക്ക് ആവശ്യമായത് മനുഷ്യരുടെ ചിന്തകളുമായി ബന്ധപ്പെട്ട വലിയ അളവിലുള്ള ഡാറ്റയാണ്. ഇതിനായി ചിന്തകൾ പങ്കിടാൻ തയ്യാറാകുന്ന ആളുകൾക്ക് പണം നൽകുമെന്ന് കമ്പനി അറിയിച്ചു.&lt;/p&gt;&lt;h2&gt;ചിന്തകൾക്കായി ലഭിക്കുന്നത് 5,200 രൂപ വരെ&lt;/h2&gt;&lt;p&gt;കോൺഡ്യൂട്ട് വികസിപ്പിക്കുന്നത് ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയല്ല. പകരം, ശരീരത്തിന് പുറത്തുനിന്ന് ഉപയോഗിക്കാവുന്ന നോൺ-ഇൻവേസീവ് ന്യൂറൽ ടെക്നോളജി ഉപയോഗിച്ചാണ് മനുഷ്യന്റെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഗവേഷണത്തിൽ പങ്കെടുക്കുന്നവർക്ക് കമ്പനി $55 (ഏകദേശം ₹5,200) വരെ പ്രതിഫലം നൽകുന്നു. പങ്കെടുക്കുന്നവർ ചെയ്യേണ്ടത് കമ്പനിയുടെ ഓഫീസിലെത്തി രണ്ട് മണിക്കൂർ എഐയുമായി സംസാരിക്കുക മാത്രമാണ്. ഇതിനിടെ ഇലക്ട്രോഡുകൾ ഘടിപ്പിച്ച ഏകദേശം 4 പൗണ്ട് ഭാരമുള്ള ഹെൽമറ്റ് ധരിക്കേണ്ടിവരും.&lt;/p&gt;&lt;p&gt;ചിന്തയിൽ നിന്ന് ടെക്സ്റ്റിലേക്ക്&lt;/p&gt;&lt;p&gt;പങ്കെടുക്കുന്നവർക്ക് ഒരു പ്രധാന യോഗ്യത മാത്രമാണ് ആവശ്യമായിരിക്കുന്നത്. വിരലുകളിലേക്ക് നോക്കാതെ ടൈപ്പ് ചെയ്യാൻ കഴിയണം. ഓരോ വ്യക്തിക്കും പരമാവധി 32 സെഷനുകളിൽ പങ്കെടുക്കാം. ചില സെഷനുകളിൽ വലിയ ഭാഷാ മോഡലുമായി (എൽഎൽഎം) സംസാരിക്കുകയും കേൾക്കുകയും ചെയ്യും. മറ്റ് ചില സെഷനുകളിൽ വായിക്കുകയും ടൈപ്പ് ചെയ്യുകയും വേണം. രണ്ട് മണിക്കൂർ സമയത്തിനുള്ളിൽ ആളുകൾ കൂടുതൽ സംസാരിക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്നതിലൂടെ എഐ മോഡലുകൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യം.&lt;/p&gt;&lt;p&gt;മുൻ ഓപ്പൺഎഐ ഗവേഷകയും പദ്ധതിയിൽ&lt;/p&gt;&lt;p&gt;മുൻ ഓപ്പൺഎഐ ഗവേഷകയായ നവോമി ബാഷ്കാൻസ്കി അടുത്തിടെ കോൺഡ്യൂട്ടിൽ ചേർന്നിരുന്നു. &quot;നോൺ-ഇൻവേസീവ് ന്യൂറൽ ഡാറ്റ ഉപയോഗിച്ച് ചിന്തകളെ ടെക്സ്റ്റാക്കി മാറ്റുന്ന മോഡലുകളാണ് ഞങ്ങൾ വികസിപ്പിക്കുന്നത്&quot; എന്നാണ് അവർ കമ്പനിയുടെ ബ്ലോഗിൽ വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;ചിന്ത വായിക്കുന്ന യന്ത്രങ്ങൾ പുതിയ ആശയമല്ല&lt;/p&gt;&lt;p&gt;മനുഷ്യന്റെ ചിന്തകൾ വായിക്കുന്ന യന്ത്രം എന്ന ആശയം പുതിയതല്ല. 1908-ൽ കൊളംബിയ സർവകലാശാലയിലെ പ്രൊഫസറായ ഫ്രെഡറിക് പീറ്റേഴ്സൺ കണ്ണാടി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചിന്തകൾ വായിക്കാൻ കഴിയുന്ന &quot;സൈക്കോമീറ്റർ&quot; എന്ന ഉപകരണം നിർമിച്ചതായി അവകാശപ്പെട്ടിരുന്നു. അന്നത്തെ സാങ്കേതികവിദ്യ ഒരു മിഥ്യയായിരുന്നെങ്കിലും, ഇന്ന് പാറ്റേൺ തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെ മനുഷ്യന്റെ തലച്ചോറിലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ കഴിയുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.&lt;/p&gt;&lt;p&gt;മറ്റ് കമ്പനികളും തലച്ചോർ-കമ്പ്യൂട്ടർ ഗവേഷണത്തിൽ&lt;/p&gt;&lt;p&gt;ചിന്തകളെ ടെക്സ്റ്റാക്കി മാറ്റാനുള്ള ഗവേഷണത്തിൽ മറ്റ് വലിയ കമ്പനികളും മുന്നേറുകയാണ്. ജൂണിൽ മെറ്റ അവരുടെ പുതിയ ബ്രെയിൻ2ക്യുവർട്ടി സംവിധാനം അവതരിപ്പിച്ചിരുന്നു. തലച്ചോറിന്റെ സ്കാനുകളിൽ നിന്ന് ടെക്സ്റ്റ് രൂപപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്ക് വീണ്ടും ആശയവിനിമയം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയുടെ ആദ്യഘട്ടമായാണ് മെറ്റ ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ഉപയോഗിക്കുന്ന ചില ആളുകൾ ഇതിനകം തന്നെ ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനും ഗെയിമുകൾ കളിക്കാനും സാധിക്കുന്നതായി തെളിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഭാവിയിലെ മനുഷ്യ-എഐ ബന്ധത്തിലേക്കുള്ള ചുവടുവയ്പ്പ്&lt;/p&gt;&lt;p&gt;ചിന്തകൾ നേരിട്ട് എഐയിലേക്ക് കൈമാറാൻ കഴിയുന്ന കാലഘട്ടത്തിലേക്കുള്ള നീക്കമായാണ് ഇത്തരം ഗവേഷണങ്ങളെ വിലയിരുത്തുന്നത്. എന്നാൽ മനുഷ്യന്റെ സ്വകാര്യ ചിന്തകൾ, ഡാറ്റാ സുരക്ഷ, സ്വകാര്യത തുടങ്ങിയ വിഷയങ്ങളിൽ വലിയ ചർച്ചകൾക്കും ഈ സാങ്കേതികവിദ്യ വഴിവെച്ചേക്കും.&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/ai-startup-pays-people-to-share-their-thoughts-in-push-to-build-thought-to-text-technology-articleshow-qy8kgly"/>
        </item>
        <item>
            <title><![CDATA['സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ]]></title>
            <link>https://www.asianetnews.com/whats-new-technology/zero-day-attack-millions-of-apple-and-google-devices-at-hacking-risk-articleshow-rrfbhaq</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/zero-day-attack-millions-of-apple-and-google-devices-at-hacking-risk-articleshow-rrfbhaq</guid>
            <pubDate>Sun, 14 Dec 2025 22:34:44 +0530</pubDate>
            <description><![CDATA[&lt;p&gt;കമ്പനി തിരിച്ചറിയുന്നതിനു മുമ്പുതന്നെ ഹാക്കർമാർ കണ്ടെത്തി ചൂഷണം ചെയ്യുന്ന ഒരു സോഫ്റ്റ്&zwnj;വെയർ പിഴവിനെയാണ് സീറോ ഡേ അറ്റാക്ക് എന്ന് പറയുന്നത്&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jz5x15n3wt23trbhqeytr63h,imgname-smartphone-hacking-alert-1751471134371.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നിങ്ങൾ ഒരു ഐഫോൺ, ഐപാഡ്, മാക് അല്ലെങ്കിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുകയാണെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും അവരുടെ ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്&zwnj;ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു അജ്ഞാത ഹാക്കിംഗ് കാമ്പെയ്&zwnj;ൻ കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനികൾ ഈ നടപടി സ്വീകരിച്ചത്. ഇതിനെ സീറോ-ഡേ ആക്രമണം എന്ന് വിളിക്കുന്നു.&lt;/p&gt;&lt;h2&gt;ബഗുകൾ ചൂഷണം ചെയ്യുന്നതായി ഗൂഗിൾ&lt;/h2&gt;&lt;p&gt;ക്രോം ബ്രൗസറിലെ ചില സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ഒരു പാച്ച് പുറത്തിറക്കി. ഈ ബഗുകളിലൊന്ന് ഹാക്കർമാർ ചൂഷണം ചെയ്യുന്നുണ്ടെന്ന് കമ്പനി സമ്മതിച്ചു. ആപ്പിളിന്റെ സുരക്ഷാ എഞ്ചിനീയറിംഗ് ടീമും ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പും (TAG)സംയുക്തമായാണ് ഈ ബഗ് കണ്ടെത്തിയത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് സാധാരണയായി സർക്കാർ ഹാക്കർമാരെയും സ്പൈവെയറുകളെയും നിരീക്ഷിക്കുന്നു. ഇതിനർത്ഥം ഒരു പ്രധാന സർക്കാർ ഏജൻസിയോ പ്രൊഫഷണൽ ഹാക്കർമാർക്കോ ഈ ആക്രമണത്തിന് പിന്നിലുണ്ടാകാം എന്നാണ്.&lt;/p&gt;&lt;h2&gt;ആപ്പിളിനും മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;ഗൂഗിളിനൊപ്പം, ആപ്പിൾ തങ്ങളുടെ മുൻനിര ഉൽപ്പന്നങ്ങളായ ഐഫോൺ, ഐപാഡ്, മാക്, വിഷൻ പ്രോ, ആപ്പിൾ ടിവി, ആപ്പിൾ വാച്ച്, സഫാരി ബ്രൗസർ എന്നിവയ്&zwnj;ക്കായുള്ള സുരക്ഷാ അപ്&zwnj;ഡേറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഐഫോണിനും ഐപാഡിനുമുള്ള രണ്ട് അപകടകരമായ ബഗുകൾ ആപ്പിൾ പരിഹരിച്ചു. പഴയ iOS പതിപ്പുകൾ പ്രവർത്തിപ്പിക്കുന്ന ചില പ്രിവിലേജ്ഡ് വ്യക്തികൾക്കെതിരായ അതിസങ്കീർണ്ണമായ ആക്രമണത്തിനായി ഈ പ്രശ്&zwnj;നം ഉപയോഗപ്പെടുത്തിയേക്കുന്ന് കമ്പനി മുന്നറിയിപ്പ് സന്ദേശത്തിൽ പറഞ്ഞു.&lt;/p&gt;&lt;h2&gt;എന്താണ് സീറോ-ഡേ അറ്റാക്ക് ?&lt;/h2&gt;&lt;p&gt;'സീറോ-ഡേ' എന്നത് കമ്പനി തിരിച്ചറിയുന്നതിനു മുമ്പുതന്നെ ഹാക്കർമാർ കണ്ടെത്തി ചൂഷണം ചെയ്യുന്ന ഒരു സോഫ്റ്റ്&zwnj;വെയർ പിഴവിനെയാണ് സൂചിപ്പിക്കുന്നത്. അത്തരം ആക്രമണങ്ങൾ പലപ്പോഴും എൻഎസ്ഒ ഗ്രൂപ്പ് (പെഗാസസിന്റെ നിർമ്മാതാവ്) അല്ലെങ്കിൽ പാരഗൺ സൊല്യൂഷൻസ് പോലുള്ള കമ്പനികളിൽ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നു. അവരുടെ ലക്ഷ്യം സാധാരണ ഉപയോക്താക്കളെ ചാരപ്പണി ചെയ്യുകയല്ല. മറിച്ച് പത്രപ്രവർത്തകരെയോ മനുഷ്യാവകാശ പ്രവർത്തകരെയോ പ്രമുഖ രാഷ്ട്രീയക്കാരെയോ ആണ് ഈ ഹാക്കർമാർ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;പരിഹാരമെന്ത്?&lt;/h2&gt;&lt;p&gt;ഗൂഗിളും ആപ്പിളും ഈ പ്രശ്നം പരിഹരിക്കാൻ വേഗത്തിൽ നീങ്ങുന്നതിനാൽ, സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഉപകരണങ്ങൾ അപ്&zwnj;ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/zero-day-attack-millions-of-apple-and-google-devices-at-hacking-risk-articleshow-rrfbhaq"/>
        </item>
        <item>
            <title><![CDATA[കുട്ടികളെ ഉറക്കും കഥകൾ ഇനി എഐ പറയും! സ്റ്റോറി കിറ്റ് ആപ്പ് പരീക്ഷിച്ച് മെറ്റ]]></title>
            <link>https://www.asianetnews.com/whats-new-technology/meta-tests-ai-powered-storykit-app-that-creates-personalized-bedtime-stories-for-kids-articleshow-u5hw409</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/meta-tests-ai-powered-storykit-app-that-creates-personalized-bedtime-stories-for-kids-articleshow-u5hw409</guid>
            <pubDate>Thu, 23 Jul 2026 09:32:51 +0530</pubDate>
            <description><![CDATA[&lt;p&gt;കുട്ടികൾക്കായി വ്യക്തിഗത കഥകൾ നിർമ്മിക്കാൻ സഹായിക്കുന്ന 'സ്റ്റോറികിറ്റ്' എന്ന പുതിയ എഐ ആപ്പ് മെറ്റ പരീക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് ഇഷ്ട കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും അടിസ്ഥാനമാക്കി ചിത്രങ്ങളും ശബ്ദവും സംഗീതവുമുള്ള കഥകൾ ഈ ആപ്പിലൂടെ നിർമ്മിക്കാൻ സാധിക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky6g1d657xjwmphgr6etsryt,imgname-ai-story-telling-new-1784777061573.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കു&lt;/strong&gt;ട്ടികൾക്കായി വ്യക്തിഗത കഥകൾ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന പുതിയ ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് പേഴ്&zwnj;സണലൈസ്&zwj;ഡ് സ്റ്റോറീസ് എന്ന പേരിലുള്ള ഈ ഐഫോൺ ആപ്പാണ് നിലവിൽ കമ്പനി പരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കുട്ടികളുടെ ഇഷ്&zwj;ട കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങളും ശബ്ദാവതരണവും പശ്ചാത്തല സംഗീതവും ഉൾക്കൊള്ളുന്ന കഥകൾ സൃഷ്ടിക്കാൻ ഈ ആപ്പിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;ടെക് വെബ്&zwnj;സൈറ്റായ 9ടു5മാക് ആണ് ആദ്യം ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ മെക്സിക്കോയിലാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. അമേരിക്കയിൽ ഇതുവരെ ആപ്പ് പുറത്തിറക്കിയിട്ടില്ല. ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത മേഖലകളിൽ പരീക്ഷണം നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് സൂചന.&lt;/p&gt;&lt;p&gt;ആപ്പിന്&zwj;റെ സാന്നിധ്യം മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായി വ്യക്തിഗതവും സാങ്കൽപികവുമായ കഥാപുസ്&zwj;തകങ്ങൾ ഒരുക്കാൻ സഹായിക്കുന്ന ക്രിയേറ്റീവ് സ്റ്റോറി ടെല്ലിങ് ആപ്പാണ് സ്റ്റോറികിറ്റെന്ന് കമ്പനി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി എഐ സുരക്ഷാ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതായും, സാമൂഹിക ഇടപെടലുകൾക്കുള്ള സൗകര്യങ്ങളൊന്നും ആപ്പിലില്ലെന്നും മെറ്റ അറിയിച്ചു. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. അതിനാൽ കുട്ടികൾ നേരിട്ട് ഉപയോഗിക്കുന്നതിനേക്കാൾ മാതാപിതാക്കൾ കുട്ടികൾക്കായി കഥകൾ ഒരുക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;കഥ തയ്യാറാകുന്നത് മൂന്ന് ഘട്ടങ്ങളിൽ&lt;/h2&gt;&lt;p&gt;സ്റ്റോറികിറ്റിൽ കഥ സൃഷ്&zwj;ടിക്കാൻ ഉപയോക്താവ് ആദ്യം ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കണം. ഇതിനായി കുട്ടിയുടെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന്റെയോ വ്യക്തിയുടെയോ ചിത്രം ഉപയോഗിക്കാം. തുടർന്ന് മാന്ത്രിക വനമോ വിദൂര ഗാലക്സിയോ പോലുള്ള പശ്ചാത്തലം തിരഞ്ഞെടുക്കാം. അവസാനഘട്ടത്തിൽ ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. തുടർന്ന് ആ മൂല്യം സ്വാഭാവികമായി ഉൾപ്പെടുത്തി എഐ കഥ തയ്യാറാക്കും.&lt;/p&gt;&lt;h2&gt;വിവിധ രൂപങ്ങളിൽ കഥ ലഭിക്കും&lt;/h2&gt;&lt;p&gt;തയ്യാറാകുന്ന കഥ ചിത്രങ്ങളോടുകൂടിയ ഡിജിറ്റൽ പുസ്&zwj;തകമായും ശബ്&zwj;ദാവതരണവും സംഗീതവും ഉൾപ്പെട്ട പതിപ്പായും ലഭിക്കും. യാത്രയ്ക്കിടയിലോ ഉറങ്ങുന്നതിന് മുമ്പോ കേൾക്കാൻ ഓഡിയോബുക്ക് രൂപത്തിലും കഥ ലഭ്യമാകും. മാതാപിതാക്കൾക്ക് സ്വയം വായിച്ചുകൊടുക്കാനായി മുഴുവൻ എഴുത്തും പ്രദർശിപ്പിക്കുന്ന റീഡ് അലൗഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പിഡിഎഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്ത് അച്ചടിച്ച് സൂക്ഷിക്കാനും സാധിക്കും.&lt;/p&gt;&lt;h2&gt;എഐ രംഗത്തെ മെറ്റയുടെ പുതിയ പരീക്ഷണം&lt;/h2&gt;&lt;p&gt;ആർട്ടിഫിഷ്യൽ ഇന്&zwj;റലിജൻസിന്&zwj;റെ ചാറ്റ്ബോട്ടുകൾക്കപ്പുറമുള്ള സാധ്യതകൾ വികസിപ്പിക്കാനുള്ള മെറ്റയുടെ നീക്കത്തിന്റെ ഭാഗമായാണ് സ്റ്റോറികിറ്റും വിലയിരുത്തപ്പെടുന്നത്. ഈ വർഷം കമ്പനി ലാമ മോഡലുകൾക്ക് പകരം മ്യൂസ് സ്പാർക്ക് എന്ന പുതിയ എഐ മോഡൽ അവതരിപ്പിച്ചിരുന്നു. വാട്&zwj;സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ, ത്രെഡ്&zwj;സ്, മെറ്റ എഐ ആപ്പ് എന്നിവയിൽ ഇതിനകം തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;കുട്ടികൾക്കായുള്ള കഥപറച്ചിലിലും കൃത്രിമ ബുദ്ധിക്ക് ഇടമുണ്ടോയെന്ന് വിലയിരുത്താനുള്ള പരീക്ഷണമായാണ് സ്റ്റോറികിറ്റിനെ ടെക് ലോകം കാണുന്നത്. മനുഷ്യന്&zwj;റെ ഭാവനയ്ക്ക് പകരമാകാൻ എഐയ്ക്ക് കഴിയുമോയെന്ന ചോദ്യത്തിന് ഉത്തരമാകുക വരുംകാല പരീക്ഷണങ്ങളായിരിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/meta-tests-ai-powered-storykit-app-that-creates-personalized-bedtime-stories-for-kids-articleshow-u5hw409"/>
        </item>
        <item>
            <title><![CDATA[കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്]]></title>
            <link>https://www.asianetnews.com/whats-new-technology/epic-games-vs-apple-appeals-court-upholds-contempt-sanctions-against-apple-articleshow-w5r82do</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/epic-games-vs-apple-appeals-court-upholds-contempt-sanctions-against-apple-articleshow-w5r82do</guid>
            <pubDate>Sun, 14 Dec 2025 22:22:29 +0530</pubDate>
            <description><![CDATA[&lt;p&gt;കോടതി ഉത്തരവ് ലംഘിച്ചതിന് ആപ്പിളിനെതിരെ സിവിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയ വിധി യുഎസ് ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jvh51bj6pyj3btg2sjc8xvn3,imgname-untitled-design---2025-05-18t125859.191-1747553660486.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: മൊബൈൽ ഗെയിമിംഗ് ലോകത്ത് നാല് വർഷം പഴക്കമുള്ള പോരാട്ടം ഒടുവിൽ ഒരു പുതിയ വഴിത്തിരിവിലെത്തി. ആപ്പിളും വീഡിയോ ഗെയിം കമ്പനിയായ എപ്പിക് ഗെയിംസും തമ്മിൽ യുഎസ് കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടമാണ് ഇപ്പോൾ ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുന്നത്. കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ആപ്പിൾ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി കണ്ടെത്തി. എങ്കിലും ഈ തീരുമാനം ആപ്പിളിന് അൽപ്പം ആശ്വാസവും നൽകുന്നതാണ് എന്നതാണ് ശ്രദ്ധേയം. കോടതി ഉത്തരവ് ലംഘിച്ചതിന് ആപ്പിളിനെതിരെ സിവിൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയ വിധി യുഎസ് ഫെഡറൽ അപ്പീൽ കോടതി ശരിവച്ചു. ആപ്പിളിന്റേതല്ലാത്ത മറ്റ് പേയ്&zwnj;മെന്റ് സംവിധാനങ്ങൾ ഐഫോൺ ആപ്പ് സ്റ്റോറിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് ആപ്പിൾ മനപൂർവ്വം അവഗണിച്ചു എന്നായിരുന്നു ആരോപണം. എങ്കിലും ഈ വിധി ആപ്പിളിന് ഒരു ഇളവ് കൂടി നൽകുന്നു. അതായത് ബാഹ്യ പേയ്&zwnj;മെന്റ് സംവിധാനങ്ങൾ വഴി നടത്തുന്ന വാങ്ങലുകൾക്ക് ഇപ്പോൾ കമ്മീഷൻ ഈടാക്കാൻ കോടതി ഉത്തരവനുസരിച്ച് ആപ്പിളിന് കഴിയും.&lt;/p&gt;&lt;h2&gt;എന്താണ് കേസ്?&lt;/h2&gt;&lt;p&gt;ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഡെവലപ്പർമാർക്ക് ബാഹ്യ പേമെന്&zwj;റ് സംവിധാനങ്ങൾ (ആപ്പിളിന്റേതല്ലാത്ത പേമെന്&zwj;റ് രീതികൾ) ഉപയോഗിക്കാൻ അനുവദിക്കണമെന്ന് കോടതി മുമ്പ് ആപ്പിളിനോട് ഉത്തരവിട്ടിരുന്നു. പക്ഷേ ഈ ഉത്തരവ് ശരിയായി നടപ്പിലാക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടു. തങ്ങളുടെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആപ്പിൾ മനപൂർവ്വമായിരുന്നു ആപ്പിളിന്റെ തീരുമാം. ആപ്പിളിന്&zwj;റെ ഒരു നാടകം എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്.&lt;/p&gt;&lt;h2&gt;ആപ്പിളിന് എന്താണ് ആശ്വാസം?&lt;/h2&gt;&lt;p&gt;ആപ്പിളിന് ബാഹ്യ പേയ്&zwnj;മെന്റുകൾക്ക് കമ്മീഷൻ ഈടാക്കാൻ കഴിയില്ലെന്ന് കീഴ്&zwnj;ക്കോടതി മുമ്പ് വിധിച്ചിരുന്നു. എങ്കിലും അപ്പീൽ കോടതി ഇപ്പോൾ ഈ നിയന്ത്രണം റദ്ദാക്കി. പുതിയ ഉത്തരവനുസരിച്ച്, ആപ്പിളിന് ബാഹ്യ പേയ്&zwnj;മെന്റ് ഓപ്ഷനുകളിൽ ന്യായമായ കമ്മീഷൻ ഈടാക്കാമെന്ന് കോടതി പ്രസ്&zwj;താവിച്ചു. അതേസമയം ആപ്പിളിന് എത്ര കമ്മീഷൻ ഈടാക്കാമെന്ന് ഇനി കീഴ്&zwnj;ക്കോടതി ജഡ്&zwj;ജി തീരുമാനിക്കേണ്ടിവരും.&lt;/p&gt;&lt;h2&gt;പഴയ തർക്കം എന്താണ്?&lt;/h2&gt;&lt;p&gt;2020-ൽ എപ്പിക് ഗെയിംസാണ് ഈ പോരാട്ടത്തിന് തുടക്കമിട്ടത്. ആപ്പിൾ തങ്ങളുടെ ഐഫോണുകൾ ഒരു പൂട്ടിയ കോട്ട പോലെയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് എപ്പിക് ഗെയിംസ് ആരോപിച്ചു. ആപ്പ് സ്റ്റോറിൽ നിന്നുള്ള ഓരോ വാങ്ങലിനും ആപ്പിൾ 15 ശതമാനം മുതൽ 30 ശതമാനം വരെ ഉയർന്ന കമ്മീഷൻ ഈടാക്കുന്നു. അതേസമയം 2021-ൽ, ആപ്പിളിന് അതിന്റെ ആപ്പ് സ്റ്റോറിൽ ബാഹ്യ പേയ്&zwnj;മെന്റ് ഓപ്ഷനുകളിലേക്കുള്ള ലിങ്കുകൾ ഉൾപ്പെടുത്താൻ ഉത്തരവിട്ടു. ആപ്പിൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു, പക്ഷേ 2024 ജനുവരിയിൽ സുപ്രീം കോടതി ആപ്പിളിന്&zwj;റെ അപ്പീൽ തള്ളി. തുടർന്ന് ആപ്പിൾ ബാഹ്യ പേയ്&zwnj;മെന്റ് സിസ്റ്റങ്ങളിൽ 12-27% കമ്മീഷൻ ഈടാക്കാൻ തുടങ്ങി. ഇത് വളരെ ചെലവേറിയതായതിനാൽ ഡെവലപ്പർമാർക്ക് ലാഭമൊന്നും ലഭിച്ചില്ല. ഇതിനെത്തുടർന്ന്, എപ്പിക് വീണ്ടും ആപ്പിളിനെതിരെ കോടതിയലക്ഷ്യ കുറ്റം ചുമത്തി പരാതി നൽകി. വാദം കേൾക്കലിനുശേഷം ആപ്പിളിന്റെ സമീപനം വെറും കപടമാണെന്നും കോടതി വിലയിരുത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/epic-games-vs-apple-appeals-court-upholds-contempt-sanctions-against-apple-articleshow-w5r82do"/>
        </item>
        <item>
            <title><![CDATA[വാട്‍സാപ്പിൽ അഡോബ് മാജിക്: പിഡിഎഫ് ഇനി ചാറ്റ് വിൻഡോയിൽ]]></title>
            <link>https://www.asianetnews.com/whats-new-technology/adobe-acrobat-whatsapp-integration-articleshow-zzix447</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/adobe-acrobat-whatsapp-integration-articleshow-zzix447</guid>
            <pubDate>Sat, 25 Jul 2026 11:31:42 +0530</pubDate>
            <description><![CDATA[വാട്&zwj;സാപ്പ് വെബിലും വിൻഡോസ് ആപ്പിലും അഡോബ് അക്രോബാറ്റ് നേരിട്ട് ലഭ്യമാകുന്ന പുതിയ സൗകര്യം അവതരിപ്പിച്ചു. ഇത് ഉപയോക്താക്കൾക്ക് പിഡിഎഫ് ഫയലുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ചാറ്റ് വിൻഡോയിൽ തുറന്ന് വായിക്കാനും ഹൈലൈറ്റ് ചെയ്യാനും കുറിപ്പുകൾ ചേർക്കാനും സഹായിക്കുന്നു. ഈ സംയോജനം രേഖകൾ കൈകാര്യം ചെയ്യുന്നത് ലളിതമാക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kybxnqz4ve056v8heen2jy2b,imgname-adobe-acrobat-whatsapp-integration-1784959131620.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വാ&lt;/strong&gt;ട്&zwj;സാപ്പ് വെബും വിൻഡോസ് ആപ്പും ഉപയോഗിക്കുന്നവർക്കായി പുതിയ സൗകര്യവുമായി അഡോബ്. ഇനി മുതൽ അഡോബ് അക്രോബാറ്റ് നേരിട്ട് വാട്&zwj;സാപ്പ് വെബിലും വിൻഡോസ് ആപ്പിലും ലഭ്യമാകും. ഇതിലൂടെ പിഡിഎഫ് ഫയലുകൾ കാണുന്നതിനോ അവയിൽ ഹൈലൈറ്റ് ചെയ്യുന്നതിനോ ഇനി വാട്&zwj;സാപ്പിൽ നിന്ന് പുറത്തേക്ക് പോകേണ്ടതില്ല. പുതിയ അപ്ഡേറ്റിലൂടെ വാട്&zwj;സാപ്പ് ചാറ്റ് വിൻഡോയിൽ തന്നെ പിഡിഎഫ് ഫയലുകൾ തുറന്ന് വായിക്കാനും അവലോകനം ചെയ്യാനും മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കാനും സാധിക്കും. ഇതോടെ ഒരു പിഡിഎഫ് കാണുന്നതിനായി പ്രത്യേകം ഡൗൺലോഡ് ചെയ്യുകയോ മറ്റൊരു ആപ്പ് തുറക്കുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാകുമെന്ന് അഡോബ് അറിയിച്ചു.&lt;/p&gt;&lt;h2&gt;പിഡിഎഫിൽ തന്നെ ഹൈലൈറ്റ് ചെയ്യാം&lt;/h2&gt;&lt;p&gt;പുതിയ സംയോജനത്തിലൂടെ ഉപയോക്താക്കൾക്ക് പിഡിഎഫ് രേഖകൾ സ്ക്രോൾ ചെയ്യാനും സൂം ചെയ്യാനും സാധിക്കും. കൂടാതെ ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യുക, ഉള്ളടക്കത്തിൽ സ്&zwnj;ട്രൈക്ക് ത്രൂ ചേർക്കുക, ലളിതമായ മാർക്കപ്പുകൾ നടത്തുക തുടങ്ങിയ സൗകര്യങ്ങളും വാട്&zwj;സാപ്പ് ചാറ്റിൽ തന്നെ ലഭ്യമാകും.&lt;/p&gt;&lt;p&gt;ഇതോടൊപ്പം അഡോബ് അക്രോബാറ്റിലെ അനോട്ടേഷൻ ടൂളുകൾ ഉപയോഗിച്ച് കുറിപ്പുകൾ ചേർക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അണ്ടർലൈൻ ചെയ്യാനും വൃത്തം വരച്ച് പ്രത്യേക ഭാഗങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താനും കഴിയും. ഡോക്യുമെന്&zwj;റേഷനുകളിൽ &amp;nbsp;ഒരുമിച്ച് പ്രവർത്തിക്കുന്ന ടീമുകൾക്കും വിദ്യാർഥികൾക്കും ചെറുകിട സംരംഭകർക്കും ഈ ഫീച്ച&zwj; കൂടുതൽ പ്രയോജനകരമാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.&lt;/p&gt;&lt;h2&gt;ചെറുകിട സംരംഭകർക്കും വിദ്യാർഥികൾക്കും കൂടുതൽ ഗുണം&lt;/h2&gt;&lt;p&gt;വലിയ സ്&zwnj;ക്രീനിൽ വാട്&zwj;സാപ്പ് വെബിലൂടെ പിഡിഎഫ് രേഖകൾ പരിശോധിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും സംരംഭകർക്കും ഉപഭോക്താക്കൾക്കും വിദ്യാർഥികൾക്കും ഈ സംയോജനം കൂടുതൽ സൗകര്യമൊരുക്കും. രേഖകളിൽ നേരിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തി മറ്റുള്ളവരുമായി പങ്കുവെക്കാനും ഇനി എളുപ്പമാകും.&lt;/p&gt;&lt;h2&gt;സുരക്ഷയിൽ വിട്ടുവീഴ്ചയില്ല&lt;/h2&gt;&lt;p&gt;പാസ്&zwnj;വേഡ് സംരക്ഷണമുള്ള അഡോബ് അക്രോബാറ്റ് രേഖകളുടെ സുരക്ഷയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി. വാട്&zwj;സാപ്പിന്&zwj;റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പരിരക്ഷ പിഡിഎഫ് ഫയലുകൾക്കും ലഭ്യമാകുന്നതിനാൽ രേഖകളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും അഡോബ് അറിയിച്ചു.&lt;/p&gt;&lt;p&gt;അഡോബ് അക്രോബാറ്റിന്റെ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ ചിത്രങ്ങൾ, എഴുത്തുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവ സൃഷ്ടിക്കാൻ സഹായിക്കുന്ന കൃത്രിമ ബുദ്ധി അധിഷ്&zwj;ഠിത പ്രൊഡക്ടിവിറ്റി ഏജന്റിനെയും അഡോബ് അക്രോബാറ്റിൽ കമ്പനി അവതരിപ്പിച്ചിരുന്നു. ഏറ്റവും പുതിയ സംയോജനത്തോടെ വാട്&zwj;സാപ്പിലൂടെ രേഖകൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ ലളിതവും വേഗത്തിലുമാകുമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category>whats-new-technology</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/adobe-acrobat-whatsapp-integration-articleshow-zzix447"/>
        </item>
    </channel>
</rss>
