<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Mon, 11 May 2026 11:25:47 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/woman-life" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[ഇൻസ്റ്റഗ്രാമിലെ 'ഇന്ത്യൻ കൂൾ ഗേൾ'; തെരുവുകളെ ഫാഷൻ റൺവേയാക്കി മാറ്റി ദിയ ജൗക്കാനി, തരംഗമായി 'ദിയാസ് ദുനിയ']]></title>
            <link>https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw</guid>
            <pubDate>Fri, 27 Feb 2026 15:30:46 +0530</pubDate>
            <description><![CDATA[&lt;p&gt;മുംബൈയിലെ തിരക്കേറിയ തെരുവുകളെ ഒരു അന്താരാഷ്ട്ര ഫാഷൻ റൺവേയാക്കി മാറ്റിയ ആ 'കൂൾ ഗേളിനെ' നിങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടിട്ടുണ്ടോ? ഒരു നിമിഷം ചായ കുടിച്ചിരിക്കുന്ന പെൺകുട്ടി, തൊട്ടടുത്ത സെക്കൻഡിൽ നടന്നുനീങ്ങുന്നു. Meet Diya Joukani The Cool Girl From India&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjf8kkbjwh2mvbsdexn395yn,imgname-diyajoukani-1772186357106.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാം റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ, മനോഹരമായ ഹൈ-ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് മുംബൈയുടെ തിരക്കേറിയ തെരുവുകളിലൂടെ അനായാസം നടന്നുനീങ്ങുന്ന ഒരു പെൺകുട്ടിയെ എല്ലാവരും കണ്ടിട്ടുണ്ടാകും. 'Cool girl from India' എന്ന ക്യാപ്ഷനോടെ ആഗോളതലത്തിൽ തരംഗമായി മാറിയിരിക്കുകയാണ് 25 വയസ്സുകാരിയായ ഫാഷൻ ഡിസൈനർ ദിയ ജൗക്കാനി. വെറുമൊരു ഇൻഫ്ലുവൻസർ എന്നതിലുപരി, ഇന്ത്യൻ ഫാഷൻ സങ്കൽപ്പങ്ങളെ ആഗോള ഭൂപടത്തിൽ വ്യത്യസ്തമായ രീതിയിൽ അടയാളപ്പെടുത്തുകയാണ് ഈ മുംബൈ സ്വദേശിനി.&lt;/p&gt;&lt;p&gt;മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറാണ് ദിയ. സ്വന്തം ബ്രാൻഡായ 'DiyaDiya Studio'-യുടെ സ്ഥാപകയും. ഫാഷൻ ലോകത്തെ പരമ്പരാഗതമായ റൺവേ രീതികളെ പൊളിച്ചെഴുതിക്കൊണ്ട്, സാധാരണക്കാരുടെ ഇടയിലേക്ക് തന്റെ ഡിസൈനുകളെ എത്തിച്ചുവെന്നതാണ് ദിയയെ വ്യത്യസ്തയാക്കുന്നത്. തന്റെ ക്രിയേറ്റീവ് ലോകത്തെ വിപുലീകരിക്കുന്നതിനായി 'Diya&rsquo;s Duniya' എന്ന പേരിൽ ഒരു വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പ്ലാറ്റ്&zwnj;ഫോമിന് അപ്പുറം തന്റെ ഫാഷൻ ഐഡന്റിറ്റി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് ഇതിലൂടെ ദിയ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;വൈറലായ ആ 'നോൺചലന്റ്' ശൈലി&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ദിയയുടെ വീഡിയോകൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണം അവയുടെ സ്വാഭാവികതയാണ്. ഫ്രാങ്ക് ഓഷ്യന്റെ 'Nights' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ, വളരെ ശാന്തമായി ചായ കുടിച്ചുകൊണ്ടോ റോഡിലൂടെ നടന്നുകൊണ്ടോ ആണ് വീഡിയോകൾ ആരംഭിക്കുന്നത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ വീഡിയോയുടെ മൂഡ് മാറുന്നു. തിരക്കേറിയ ട്രാഫിക്കിലൂടെ ബൈക്ക് ഓടിക്കുക, റോഡരികിലെ ആടിനെ കൈപിടിച്ച് നടക്കുക, ജെസിബിക്ക് മുകളിൽ കയറിയിരിക്കുക, ബാർബർ ഷോപ്പുകളിലോ ലോക്കൽ ഹോട്ടലുകളിലോ കയറി അവിടുള്ള സാധാരണക്കാരോട് കുശലാന്വേഷണം നടത്തുക എന്നിങ്ങനെ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ദിയ ചെയ്യുന്നത്. ദിയയുടെ മുഖത്തെ ഭാവവ്യത്യാസങ്ങളില്ലാത്ത ആ 'കൂൾ' ലുക്ക് അതാണ് ആരാധകരെ വീഡിയോകളിലേക്ക് ആകർഷിക്കുന്നത്.&lt;/p&gt;&lt;h2&gt;തെരുവുകളാണ് ദിയയുടെ റൺവേ&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ലക്ഷ്വറി ബ്രാൻഡുകൾസ്റ്റുഡിയോകളോ വിദേശ രാജ്യങ്ങളിലെ മനോഹരമായ ലൊക്കേഷനുകളിലോ ആണ് അവരുടെ വസ്ത്രങ്ങൾ ഷൂട്ട് ചെയ്യാനായി തിരഞ്ഞടുക്കാറുള്ളത് . എന്നാൽ ദിയ തന്റെ ഹൈ-എൻഡ് വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങുന്നത് മുംബൈയിലെ സാധാരണ മാർക്കറ്റുകളിലേക്കും ഗല്ലികളിലേക്കുമാണ്.&lt;/p&gt;&lt;p&gt;എംബ്രോയ്ഡറി വർക്ക് പാറ്റേണുകൾ ദിയയുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ്. മിക്ക വസ്ത്രങ്ങളും ഓവർസൈസ്ഡ് അല്ലെങ്കിൽ ബാഗി ഫിറ്റിംഗിലുള്ളവയാണ്. ഇത് ഒരേസമയം കംഫർട്ടബിളും സ്റ്റൈലിഷുമാണ്. പച്ചക്കറി വണ്ടിക്കാരും ഓട്ടോറിക്ഷക്കാരും കുട്ടികളും ദിയയുടെ വീഡിയോകളിൽ സ്വാഭാവികമായി കടന്നുവരുന്നു. മുംബൈയുടെ ഊർജ്ജത്തെ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദിയ പറയുന്നു.&lt;/p&gt;&lt;h2&gt;ആഗോളതലത്തിൽ പടരുന്ന &lsquo;ദിയ ട്രെൻഡ്&rsquo;&lt;/h2&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;&lt;p&gt;ഫെബ്രുവരിയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാർ ഈ ശൈലി അനുകരിക്കാൻ തുടങ്ങി. ലണ്ടനിലെ തിരക്കേറിയ തെരുവുകളിലും, മോസ്കോയിലെ മൈനസ് 20 ഡിഗ്രി തണുപ്പിലും, ബെയ്റൂട്ടിലെ ബൈക്ക് യാത്രകളിലും വരെ ദിയയുടെ 'കൂൾ ഗേൾ' സ്റ്റൈൽ പകർത്തിക്കൊണ്ട് വീഡിയോകൾ പുറത്തുവന്നു. ബെംഗളൂരുവിൽ ദോശ കഴിച്ചും ഓട്ടോയിൽ യാത്ര ചെയ്തും വിദേശ സഞ്ചാരികൾ പോലും ഈ ട്രെൻഡിന്റെ ഭാഗമായി.&lt;/p&gt;&lt;p&gt;വലിയ റൺവേകളോ ആഡംബര വെളിച്ചമോ ഇല്ലാതെ തന്നെ ഒരു കലാകാരന് തന്റെ സർഗ്ഗാത്മകത ലോകത്തെ അറിയിക്കാൻ കഴിയുമെന്ന് ദിയ ജൗക്കാനി തെളിയിച്ചിരിക്കുന്നു. വിപണന തന്ത്രങ്ങൾക്കും അപ്പുറം തന്റെ നാടിന്റെ സംസ്കാരത്തെയും തനിമയെയും ഫാഷനുമായി ഇണക്കിച്ചേർത്തതാണ് ദിയയെ ഇന്ന് ഇന്റർനെറ്റിലെ യഥാർത്ഥ 'കൂൾ ഗേൾ' ആക്കി മാറ്റുന്നത്. മുംബൈയുടെ മണ്ണിൽ ചവിട്ടി നിന്ന് ആഗോള ഫാഷൻ ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ ദിയയുടെ യാത്ര യുവ ഡിസൈനർമാർക്ക് വലിയൊരു പ്രചോദനമാണ്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by  (@diyajoukani)&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/woman-life/meet-diya-joukani-the-cool-girl-from-india-transforming-mumbai-streets-into-a-global-fashion-runway-articleshow-0aiwagw"/>
        </item>
        <item>
            <title><![CDATA[ഒറ്റക്കുള്ള ലോക യാത്ര, ഞാൻ കണ്ടുമുട്ടിയ സ്ത്രീകൾ; ഗൗരി എഴുതുന്നു]]></title>
            <link>https://www.asianetnews.com/woman-life/international-womens-day-2026-traveling-the-world-alone-the-women-i-met-gowry-writes-articleshow-41i2p56</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/international-womens-day-2026-traveling-the-world-alone-the-women-i-met-gowry-writes-articleshow-41i2p56</guid>
            <pubDate>Sun, 08 Mar 2026 12:07:45 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്ര ചെയ്യുമ്പോൾ നിരവധി ആളുകളെ നമ്മൾ കണ്ടുമുട്ടാറുണ്ട്. ലോകയാത്രക്കിടയിൽ കണ്ടുമുട്ടിയ മൂന്ന് സ്ത്രീകളെക്കുറിച്ച് ട്രാവലറായ ഗൗരി പറയുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk62777ra7ad3ent51znr2az,imgname-645473565-3469804086529089-7386997784830045491-n-1772951411960.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യാത്രകൾ കൊണ്ട് ഞാൻ നേടിയതെന്തെന്നു ചോദിച്ചാൽ പെട്ടെന്ന് മനസ്സിൽ വരുന്ന ഉത്തരം കുറേ മനുഷ്യരെ കണ്ടു എന്നത് തന്നെയായിരിക്കും. മനുഷ്യനോളം രസമുള്ള മറ്റൊരു ജീവി ഈ ലോകത്തുണ്ടോ? ചെറിയ ചില കൊതികളും വാശികളും അസൂയയും പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ഉള്ളിൽ സൂക്ഷിക്കുന്ന ഒരു കഥയില്ലാത്ത, എന്നാൽ നൂറായിരം കഥകളുള്ള ജീവികൾ! ഒരേ സമയം കാര്യങ്ങളെ സങ്കീർണമാക്കാനും ലളിതമാക്കാനും കെൽപ്പുള്ളവർ! സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസിലാക്കാനും മനസിലാക്കപ്പെടാനും തത്രപ്പെടുന്നവർ!&amp;nbsp;&lt;/p&gt;&lt;p&gt;യാത്രകളിൽ സ്ഥലങ്ങൾക്കപ്പുറം പലപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട ചില മുഖങ്ങളാണ്, ജീവിതങ്ങളാണ്. പലപ്പോഴും പൊതുവായ ഭാഷയോ വിശ്വാസമോ സംസ്കാരമോ ജീവിതശൈലിയോ ഒന്നുമില്ലാഞ്ഞിട്ടും കരുണയോടെ സഹാനുഭൂതിയോടെ സ്നേഹത്തോടെ എന്നോട് പെരുമാറിയ അനവധി മുഖങ്ങൾ ഒന്നു കണ്ണടച്ചാൽ എനിക്കോർത്തെടുക്കാൻ സാധിക്കും. ഇവയിലെ പെൺമുഖങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട് എന്റെ മനസ്സിൽ. അവരിൽ ചിലരെ കുറിച്ച് ഞാൻ പറയാം.&lt;/p&gt;&lt;h2&gt;1.യാനി&lt;/h2&gt;&lt;p&gt;ബാലിയിലെ സനൂർ എന്ന തീരദേശപട്ടണത്തിൽ നാലു ദിവസം താമസിക്കാൻ ഞാൻ തെരഞ്ഞെടുത്തത് യാനിയുടെ ഹോംസ്റ്റേ ആണ്. അതിരാവിലെ സനൂരിൽ വന്നു വണ്ടിയിറങ്ങിയ എനിക്ക് ഹോംസ്റ്റേ കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വന്നു. ഒടുവിൽ ഗൂഗിളിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് യാനിയാണ്. വഴി കൃത്യമായി പറഞ്ഞു തന്ന ശേഷം ഫോൺ വെയ്ക്കുന്നതിനു മുൻപ് യാനി കൂട്ടിച്ചേർത്തു &ldquo;ഇവിടെ ധാരാളം നായ്ക്കളുണ്ട്. അതുകൊണ്ട് ഗേറ്റ് തുറക്കുമ്പോൾ അവയിലൊന്നും പുറത്തേയ്ക്ക് ചാടിപ്പോകാതെ ശ്രദ്ധിക്കണം&rdquo;. സംസാരത്തിൽ അല്പം കർകശക്കാരിയായി തോന്നിയെങ്കിലും ഞാൻ ഒന്നു മൂളുകമാത്രം ചെയ്തു.&amp;nbsp;&lt;/p&gt;&lt;p&gt;ഹോംസ്റ്റേ കണ്ടുപിടിച്ച് ഗേറ്റ് തുറന്നതും യാനി പറഞ്ഞതുപോലെ തന്നെ, നായ്ക്കളുടെ ഒരു പഞ്ചായത്ത് തന്നെ അവിടെയുണ്ട്. എല്ലാം ഷിറ്റ്സു പോലെയുള്ള ചെറിയ നായ്ക്കുട്ടികൾ ആണ്. പല പ്രായത്തിലുള്ളവർ ഉണ്ട്. വീട് അഥവാ ഹോംസ്റ്റേയുടെ എല്ലാ ഭാഗത്തും നായ്ക്കൾക്ക്&zwnj; പോകാൻ അനുവാദമുണ്ടെങ്കിലും പത്തു പതിനഞ്ചു പട്ടികൾ വളരുന്നതിന്റേതായ യാതൊരു വൃത്തിക്കുറവും അവിടെയില്ല. എല്ലാവർക്കും ഉപയോഗിക്കാനായി പൊതുവായി ഒരടുക്കള. അടുക്കളയിൽ നിറയെ നൂഡിൽസ് പാക്കേറ്റുകളും ബിസ്കറ്റ് പാക്കേറ്റുകളും വെച്ചിട്ടുണ്ട്. കൂടെ ഒരു ബോർഡും. &ldquo;നിങ്ങൾക്കിഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ പാകം ചെയ്തു കഴിക്കാം. സൗജന്യമാണ് &rdquo;&lt;/p&gt;&lt;p&gt;കുടിക്കുന്ന വെള്ളത്തിനു വരെ കണക്കുപറയുന്നവരുള്ള ഈ കാലത്ത് ഇങ്ങനെ ഒരു ഹോംസ്റ്റേ! ആദ്യമായിട്ടാണ്. വൃത്തിയുള്ള മുറിയും പരിസരവും. ഒരു കുളിയും പാസ്സ് ആക്കി ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. താഴേയ്ക്കിറങ്ങിയപ്പോൾ സോഫയിൽ പട്ടിയെയും കളിപ്പിച്ചുകൊണ്ട് മധ്യവയസ്കയായ ഒരു സ്ത്രീ ഇരിക്കുന്നു. ചെമ്പൻ മുടിയും കണ്ണാടിയുമൊക്കെ വെച്ച് ഗൗരവത്തിൽ ഇരിക്കുകയാണ്.&lt;/p&gt;&lt;p&gt;&ldquo;നിങ്ങൾ ആണോ ഗൗരി? &rdquo;&lt;/p&gt;&lt;p&gt;ഞാൻ താഴെ ഇറങ്ങിയതും അവർ ചോദിച്ചു.&lt;/p&gt;&lt;p&gt;&ldquo;അതേ&rdquo;&lt;/p&gt;&lt;p&gt;&ldquo;ഞാൻ യാനി. നമ്മൾ തമ്മിൽ രാവിലെ ഫോണിൽ സംസാരിച്ചിരുന്നു&rdquo;&lt;/p&gt;&lt;p&gt;മറുപടിയായി ഞാൻ ചിരിച്ചു.&lt;/p&gt;&lt;p&gt;&ldquo;തിരക്കില്ലെങ്കിൽ ഒരു കോഫി കുടിക്കു. അടുക്കളയിൽ കെറ്റിലിൽ വെച്ചിട്ടുണ്ട് &rdquo;&lt;/p&gt;&lt;p&gt;ഞാൻ അകത്തുപോയി ഒരു കപ്പിൽ കാപ്പി നിറച്ചുകൊണ്ടുവന്ന് അവരുടെ അടുത്തിരുന്നു. അവരുടെ മടിയിൽ ഒരു ഇത്തിരിക്കുഞ്ഞൻ പട്ടി സ്വച്ഛമായി കിടന്നുറങ്ങുന്നു. താഴെ അവർക്ക് ചുറ്റുമായി വേറെയും മൂന്നാലു പട്ടികളുണ്ട്. വെള്ളക്കാർ പട്ടികളെ കൊണ്ടുനടക്കുന്നത് കണ്ടെന്നല്ലാതെ നാട്ടുകാർക്കിടയിൽ പൊതുവെ ബാലിയിൽ അങ്ങനെ നായ്സ്നേഹം ഞാൻ കണ്ടിട്ടില്ല അതുവരെ.&lt;/p&gt;&lt;p&gt;&ldquo;ഇവിടെ എത്ര നായ്ക്കളുണ്ട്?&rdquo; ഞാൻ ചോദിച്ചു.&lt;/p&gt;&lt;p&gt;&ldquo;പതിനഞ്ച്. എനിക്ക് സ്വന്തമായി ഒരാൾ മാത്രമായിരുന്നു. അവൻ മരണപ്പെടുകയും ചെയ്തു. ഇപ്പൊ ഇവിടെ ഉള്ളവരെല്ലാം ഇവിടെ വന്നുകയറിയവരോ അല്ലെങ്കിൽ പല സ്ഥലങ്ങളിൽ നിന്നായി ഞാൻ കൊണ്ടുവന്നവരോ ആണ്. &rdquo;&lt;/p&gt;&lt;p&gt;&ldquo;എനിക്കും നായ്ക്കളെ ഒരുപാടിഷ്ടാണ്. എന്റെ വീട്ടിലും ഉണ്ടൊരാൾ. ഇത്രയും നായ്ക്കളെ ഒരുമിച്ച് കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി &rdquo;&lt;/p&gt;&lt;p&gt;&ldquo;കാപ്പി ആറും. ചൂടു പോകുന്നതിനു മുൻപ് കുടിക്കൂ&rdquo;&lt;/p&gt;&lt;p&gt;കുടിച്ചുകൊണ്ടിരിക്കെ അവർ പറഞ്ഞു&lt;/p&gt;&lt;p&gt;&ldquo;ഇവിടെ അടുക്കളയിൽ ഉള്ളതെല്ലാം നിങ്ങൾക്കെടുക്കാം. ഒരു ചാർജുമില്ല, നിയന്ത്രണവുമില്ല. &rdquo;&lt;/p&gt;&lt;p&gt;&ldquo;ഞാൻ ഇതാദ്യമായിട്ടാണ് ഇത്രയധികം ഭക്ഷണസാധനങ്ങൾ വിലയീടാക്കാതെ വെച്ചിരിക്കുന്നത് കാണുന്നത്. മുറിയുടെ സൗകര്യം വെച്ചു നോക്കുമ്പോൾ വാടകയും തുച്ഛമാണ്. ഇത് നിങ്ങൾക്ക് നഷ്ടമല്ലേ? &rdquo; ചോദ്യം കേട്ടപ്പോൾ യാനി ഒന്നു ചിരിച്ചു.&lt;/p&gt;&lt;p&gt;&ldquo;ലാഭത്തിനും നഷ്ടത്തിനുമപ്പുറം ചിലതില്ലേ? ഇവിടെ താമസത്തിനു വരുന്ന പലരും കോളേജ് വിദ്യാർഥികളായ വിദേശികളാണ്. അവരുടെ കൈയ്യിൽ അധികം പണമൊന്നും കാണില്ല. എന്നാൽ വിശപ്പിന് ഒരു കുറവും കാണില്ല. എന്റെ മകൾക്ക് ഏകദേശം ആ പ്രായമാണ്. അതുകൊണ്ടെനിക്കറിയാം. അവരെടുക്കുന്ന ഓരോ പാക്കറ്റിനും കണക്കുപറയുക എന്നൊക്കെ വെച്ചാൽ അതു ദ്രോഹമല്ലേ! പുതിയൊരു സ്ഥലം കാണണം എന്ന മോഹത്തോടെ അല്ലെ ഇവിടെ പലരും വരുന്നത്! അതിന്റെ കൂടെ ഇത്തരത്തിൽ അവരെ കഴുത്തറക്കുന്നത് ശരിയല്ല എന്നൊരു തോന്നൽ. &rdquo;&lt;/p&gt;&lt;p&gt;എന്റെ മുന്നിലിരിക്കുന്ന ആ സ്ത്രീയോട് വല്ലാത്തൊരു ബഹുമാനം തോന്നിയെനിക്ക്. പിന്നീടുള്ള പല ദിവസങ്ങളിലും ഞങ്ങൾ ഇതുപോലെ കണ്ടു. സംസാരിച്ചു. തമാശകൾ പറഞ്ഞു. സനൂർ വിട്ടുപോകുന്നതിന്റെ തലേന്ന് യാനി പറഞ്ഞു&lt;/p&gt;&lt;p&gt;&ldquo;ഞാൻ നിങ്ങളെ കൊണ്ടുവിടാം പോർട്ടിൽ. രാവിലെ തയ്യാറായി നിന്നോളൂ &rdquo;&lt;/p&gt;&lt;p&gt;ബോട്ട് വരുന്നതിനും വളരെ നേരത്തെ ഞങ്ങൾ രണ്ടാളും തുറമുഖത്തെത്തി. കടലിലേക്ക് നോക്കുന്ന ഒരു ബെഞ്ചിലിരുന്നുകൊണ്ട് ഞങ്ങൾ പിന്നെയും കുറേ നേരം സംസാരിച്ചു. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചുമെല്ലാം യാനി ചോദിച്ചു. ഒരിയ്ക്കലെങ്കിലും ബാലിയ്ക്കപ്പുറം മറ്റെവിടെയെങ്കിലും യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ടെന്ന് യാനി പറഞ്ഞു. സംഭാഷണത്തിന്റെ ഇടയ്ക്ക് എപ്പോളോ നായ്&zwnj;ക്കുട്ടികളുടെ വിഷയം കയറിവന്നു. പലരും വളരെ മോശപ്പെട്ട രീതിയിൽ ഉപേക്ഷിക്കപ്പെട്ടവർ ആണ്. ഗർഭപാത്രം പുറത്തേക്ക് തള്ളിനിന്ന രീതിയിലാണ് യാനിയുടെ മടിയിൽ സ്ഥിരം കിടക്കാറുള്ള റീറ്റ എന്ന നായയെ യാനിയ്ക്ക് കിട്ടിയത്. ബാലിയിലെ മൃഗാശുപത്രികൾ ചിലവേറിയതാണെന്നും പലപ്പോഴും കടം മേടിച്ചു വരെ പല നായ്ക്കളെയും ചികിൽസിച്ചിട്ടുണ്ടെന്നും യാനി പറഞ്ഞു.&lt;/p&gt;&lt;p&gt;&ldquo;നിങ്ങൾക്ക് പണ്ട് തൊട്ടേയുണ്ടോ നായ് പ്രേമം?&rdquo;&lt;/p&gt;&lt;p&gt;&ldquo;ഹേയ് ഇല്ല! ഞാൻ ഇവറ്റകളെ ശ്രദ്ധിച്ചിട്ടേയില്ല പണ്ടൊന്നും. എന്റെ മകളെ മാത്രമല്ലേ ഗൗരി കണ്ടിട്ടുള്ളു? അവൾക്ക് താഴെ ഒരു മകനുണ്ട്. അവന് ഏകദേശം നാലു വയസ്സായിട്ടും അവൻ മിണ്ടുന്നില്ല. ആ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ പെരുമാറുന്ന പോലെയൊന്നുമല്ല അവന്റെ പെരുമാറ്റം. ഡോക്ടറെ കാണിച്ചപ്പോഴാണ് അറിയുന്നത് അവൻ ഓട്ടിസ്റ്റിക് ആണെന്ന്. പിന്നീട് എപ്പോഴോ ഞാൻ നായ്ക്കുട്ടികളെ ശ്രദ്ധിച്ചു തുടങ്ങി. മിണ്ടാൻ കഴിവില്ലാത്ത സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ ജന്മങ്ങൾ. എന്നെകൊണ്ടാവുന്നതൊക്കെ ഞാൻ അവർക്ക് ചെയ്തു കൊടുത്തുതുടങ്ങി. അങ്ങനെ ഇപ്പൊ പതിനഞ്ചു പേർ എന്റെ വീട്ടിലുണ്ട്. ഞാൻ കർമയിൽ വിശ്വസിക്കുന്നുണ്ട് ഗൗരി. ആരുമില്ലാത്ത ഇവരെയൊക്കെ ഞാൻ നോക്കുന്നതിനു പ്രതിഫലമായി എന്റെ കാലം കഴിഞ്ഞാൽ നാളെ എന്റെ മകനെ ആരെങ്കിലുമൊക്കെ നോക്കാൻ ഉണ്ടാകും എന്ന പ്രതീക്ഷയാണെനിക്ക് &ldquo;&lt;/p&gt;&lt;p&gt;തൊണ്ടയിടറിക്കൊണ്ട് യാനി പറഞ്ഞു നിർത്തി.&lt;/p&gt;&lt;p&gt;അതുവരെ ഞാൻ കണ്ട ഹോംസ്റ്റേ നടത്തുന്ന ആത്മവിശ്വാസമുള്ള, കാര്യപ്രാപ്തിയുള്ള യാനിയേ അല്ല ഞാൻ അവിടെ കണ്ടത്. തന്റെ കാലം കഴിഞ്ഞാൽ തന്റെ കുഞ്ഞിന് ആരുണ്ട് എന്ന ചിന്ത അലട്ടുന്ന നിസ്സഹായ ആയ അമ്മയെ ആണ്.&lt;/p&gt;&lt;h3&gt;2. ജെയ്ൻ&lt;/h3&gt;&lt;p&gt;തായ്&zwnj;ലൻഡിലെ ഫുക്കെറ്റിൽ ഒരു പരിപാടിയുണ്ട്. നിലാവുള്ള രാത്രികളിൽ കവര് കാണിക്കാൻ ബോട്ടിൽ അവർ നമ്മളെ കടലിലേക്ക് കൊണ്ടുപോകും. അൽപനേരം കവരൊക്കെ കണ്ടശേഷം കടലിലിറങ്ങി കുളിക്കാം, തിരിച്ചു പോരാം. ഇങ്ങനെ ഒരു കലാപരിപാടി അവിടെ നടക്കുന്നുണ്ട് എന്നറിഞ്ഞത് തന്നെ അവിടെ ആവോ നാങ് ബീച്ചിൽ കൂടെ രാത്രി നടന്നപ്പോഴാണ്. നിലാവുള്ള ദിവസം ആയതുകൊണ്ട് പല ബോട്ടുകാരും പിന്നാലെ കൂടുന്നുണ്ട്. അധികം മനുഷ്യർ വീഴുന്നില്ല. കാരണം അന്നേ ദിവസം ദ്വീപുകൾ കാണാൻ ബോട്ടിൽ പോയവർ കവരും കണ്ടിട്ടാണ് മടങ്ങിയത്. അതുകൊണ്ട് തന്നെ വീണ്ടും കടലിൽ ഇറങ്ങാൻ പലർക്കും താല്പര്യമില്ല. പിന്നെ കവര് കാണാൻ പറ്റുമോ എന്ന് ഉറപ്പും പറയാൻ സാധിക്കില്ല. നിലാവ്, രാത്രി, കടൽ ഇത് മൂന്നും ഏറെ പ്രിയപ്പെട്ടതായതുകൊണ്ട് അധികം ആലോചിക്കാതെ ഞാൻ തലകുലുക്കി സമ്മതിച്ചു.&amp;nbsp;&lt;/p&gt;&lt;p&gt;എന്റെ ബോട്ടുകാരന്റെ പേര് &ldquo;സ്&zwnj;നേക്ക്&rdquo;. പാമ്പിന്റെ കൂടെയാണല്ലോ ബോട്ടും കേറി പോകുന്നതെന്ന് മനസ്സിൽ ആലോചിച്ച് ചിരിച്ചെങ്കിലും നമ്മുടെ സ്&zwnj;നേക്ക് ഉള്ളത് ഉള്ളതുപോലെ പറഞ്ഞു &ldquo;മാഡം! നിങ്ങളെ മാത്രം കൊണ്ടുപോയാൽ എണ്ണക്കാശ് പോലും മുതലാവില്ല. ഒരു പത്തുമിനിറ്റ് കൂടി തരണം. ഒരാളെക്കൂടെ എങ്കിലും സംഘടിപ്പിക്കാൻ നോക്കട്ടെ. കിട്ടിയില്ലെങ്കിൽ നിങ്ങളെ ഞാൻ കൊണ്ടുപോയിരിക്കും. സ്&zwnj;നേക്കിന്റെ ഗ്യാരണ്ടി &rdquo; ഇതും പറഞ്ഞു സ്&zwnj;നേക്ക് അപ്രത്യക്ഷനായി. ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് സ്&zwnj;നേക്ക് മടങ്ങി വന്നു. &ldquo;എന്റെ കൂട്ടുകാരന്റെ റിസോർട്ടിൽ ഒരു പെൺകുട്ടിയുണ്ട്. നിങ്ങളെ പോലെ ഒറ്റയ്ക്ക് വന്നതാണ്. ഒരഞ്ചു മിനിറ്റ് കൂടി കാക്കണം. ആളെയും കൂട്ടി നമുക്ക് പോകാം &rdquo;&lt;/p&gt;&lt;p&gt;ഞാൻ തലയാട്ടി. ഒന്നുമില്ലെങ്കിലും ഒരു പെങ്കൊച്ചല്ലേ. വരട്ടെ.&lt;/p&gt;&lt;p&gt;സമയം അല്പം കഴിഞ്ഞപ്പോൾ കിലുകിലെ ചിരിച്ചുകൊണ്ട് ഒരു സ്ത്രീശബ്ദം. &ldquo;ഞാൻ വൈകിയോ? &rdquo; ദേഹത്തോട് ഇറുകിക്കിടക്കുന്ന കറുത്ത ഡ്രസ്സ്&zwnj;. കറുത്ത മുടി. ചുണ്ടിൽ ചുമന്ന ലിപ്സ്റ്റിക്ക്. കാഴ്ച്ചയിൽ ഒരന്പത് വയസ്സ് പ്രായം.&lt;/p&gt;&lt;p&gt;&ldquo;ഹായ്! എന്റെ പേര് ജെയ്ൻ!&rdquo;&lt;/p&gt;&lt;p&gt;ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പെൺകുട്ടി എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രായം പ്രതീക്ഷിച്ചില്ല. ശരിക്കും ഞാൻ ഞെട്ടിപ്പോയി.&lt;/p&gt;&lt;p&gt;&ldquo;നിങ്ങളും എന്നെപ്പോലെ ഒറ്റയ്ക്കാണല്ലേ &rdquo;&lt;/p&gt;&lt;p&gt;സ്&zwnj;നേക്കിനോട് വന്നപ്പോൾ മുതൽ നിർത്താതെ തായ് ഭാഷയിൽ സംസാരിച്ച ജെയ്ൻ പെട്ടെന്ന് എന്നോട് ചോദിച്ചു.&lt;/p&gt;&lt;p&gt;&ldquo;അതേ! പേരെന്താണ് &rdquo;&lt;/p&gt;&lt;p&gt;&ldquo;ഗൗരി&rdquo;&lt;/p&gt;&lt;p&gt;&ldquo;ഇന്ത്യ? &rdquo;&lt;/p&gt;&lt;p&gt;&ldquo;അതേ. വന്നിട്ടുണ്ടോ? &rdquo;&lt;/p&gt;&lt;p&gt;&ldquo;പിന്നെ! എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ജയ്പൂർ! അവിടുന്ന് ഭാങ് ഒക്കെ ഞാൻ കുടിച്ചിട്ടുണ്ട് &rdquo;&lt;/p&gt;&lt;p&gt;കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;&ldquo;ജെയ്ൻ ഇവിടുത്തുകാരി ആണോ?&rdquo;&lt;/p&gt;&lt;p&gt;&ldquo;ജനിച്ചത് ബാംഗ്കോക്കിൽ ആണ്. വിവാഹം കഴിച്ചത് ഒരു വെള്ളക്കാരനെ ആണ്. അയാളുടെ കൂടെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഓസ്ട്രേലിയയ്ക്ക് പോയി. രണ്ട് മക്കളുണ്ട് &rdquo;&lt;/p&gt;&lt;p&gt;ഇത്രയുമായപ്പോഴേക്കും ബോട്ട് കടലിലേക്കിറക്കി സ്&zwnj;നേക്ക് വിളിച്ചു.&lt;/p&gt;&lt;p&gt;&ldquo;ലേഡീസ്! വരു! &rdquo;&lt;/p&gt;&lt;p&gt;ബോഡിക്കോൺ ഡ്രെസ്സിൽ ബോട്ട് കയറാൻ ജെയ്ൻ നന്നേ പണിപ്പെട്ടു. സ്&zwnj;നേക്കിനോട് കണ്ണടയ്ക്കാൻ പറഞ്ഞിട്ട് ഡ്രസ്സ്&zwnj; ചൊരുകിക്കയറ്റി എന്റെ കൈയും പിടിച്ച് അവർ ഒരു വിധം ബോട്ടിൽ കയറി.&lt;/p&gt;&lt;p&gt;&ldquo;ഞാൻ ഡിന്നർ കഴിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോട്ടലിലെ ബോയ് എന്നോട് പറഞ്ഞത് കവര് കാണാൻ സാധ്യതയുണ്ടെന്ന്. ഒട്ടും ആലോചിക്കാതെ വൈ നോട്ട്! എന്നും പറഞ്ഞു ഞാൻ ഇറങ്ങിയതാണ്. വസ്ത്രം പോലും മാറിയില്ല&rdquo;&lt;/p&gt;&lt;p&gt;ചിരി നിർത്താതെ അവർ പറഞ്ഞു നിർത്തി.&lt;/p&gt;&lt;p&gt;&ldquo;ഒരുപാട് നാളായോ ഒറ്റയ്ക്കുള്ള ഈ യാത്ര?&rdquo;&lt;/p&gt;&lt;p&gt;&ldquo;എവിടുന്ന്! ലാരിയുടെ കൂടെ ഓസ്ട്രേലിയയ്ക്ക് പോകുമ്പോൾ ഇരുപത്തിരണ്ട് വയസ്സായിരുന്നു പ്രായം. ലാരി എന്റെ ഭർത്താവായിരുന്നു കേട്ടോ! പിന്നെ വീടും കുട്ടികളും മാത്രമായിരുന്നു ലോകം. രണ്ട് കൊല്ലം മുൻപ് ഞങ്ങൾ വേർപിരിഞ്ഞു. കുട്ടികളൊക്കെ വലുതായി, പല സ്ഥലങ്ങളിലായി. വല്ലാതെ ഒറ്റപ്പെട്ടൊരു അവസ്ഥ. ഒരു ദിവസം പെട്ടെന്ന് ഒരു ബാഗും പാക്ക് ചെയ്ത് ഇറങ്ങി. ഏകദേശം അൻപതു രാജ്യങ്ങൾ കണ്ടു. മകൾ പ്രെഗ്നന്റ് ആണിപ്പോൾ. അവൾക്കെന്നെ ആവശ്യമുണ്ട്. അതുകൊണ്ട് യാത്ര അവസാനിപ്പിക്കുന്നു തത്കാലം. തിരിച്ചു പോകുന്നതിന് മുൻപായി ജനിച്ച നാട്ടിൽ വരണമെന്നൊരു തോന്നൽ. അങ്ങനെ വന്നു.&ldquo;&lt;/p&gt;&lt;p&gt;അവർ ചിരി മായാതെ പറഞ്ഞു നിർത്തി.&lt;/p&gt;&lt;p&gt;അപ്പോഴേക്കും കുറച്ചു ദൂരം പോയിരുന്നു ബോട്ട്.&lt;/p&gt;&lt;p&gt;&rdquo;ദാ നോക്കു നോക്കു &ldquo;&lt;/p&gt;&lt;p&gt;സ്&zwnj;നേക്ക് കൈ കൊണ്ട് വെള്ളം മെല്ലെ ഇളക്കിക്കൊണ്ട് പറഞ്ഞു. കവര് മിന്നിക്കൊണ്ടേയിരുന്നു. കണ്ണെടുക്കാതെ ഞങ്ങൾ രണ്ടു പേരും അതു നോക്കി നിന്നു.&lt;/p&gt;&lt;p&gt;&ldquo;ഞാൻ ഇവിടെ ജനിച്ചതാണെങ്കിലും ആദ്യമായിട്ടാണ് ഇതു കാണുന്നത്. &rdquo;&lt;/p&gt;&lt;p&gt;ഞാൻ അവരെ നോക്കിയൊന്ന് ചിരിക്കുക മാത്രം ചെയ്തു.&lt;/p&gt;&lt;p&gt;&ldquo;പലതും വളരെ വൈകിയാണ് കണ്ടതും പഠിച്ചതും. രണ്ടു കൊല്ലം മുൻപാണ് നീന്താൻ പഠിച്ചത്. അതുവരെ വെള്ളം പേടിയായിരുന്നു. ജീവിതം എനിക്ക് വേണ്ടി ജീവിച്ച് തുടങ്ങിയത് വളരെ വൈകിയാണ്. &rdquo;&lt;/p&gt;&lt;p&gt;&ldquo;നീന്താൻ ഇറങ്ങുന്നുണ്ടോ നിങ്ങൾ? &rdquo;&lt;/p&gt;&lt;p&gt;നൈലോൺ ടീ ഷർട്ടും ഷോർട്സുമൊക്കെ ഇട്ട് ഞാൻ നീന്താൻ റെഡി ആയിരുന്നു.&lt;/p&gt;&lt;p&gt;&ldquo;ഞാനും വരട്ടെ? &rdquo; ജെയ്ൻ ചോദിച്ചു&lt;/p&gt;&lt;p&gt;&ldquo;ഈ വേഷത്തിൽ നീന്താൻ ബുദ്ധിമുട്ടായിരിക്കില്ലേ? &rdquo; ഞാൻ ചോദിച്ചു&lt;/p&gt;&lt;p&gt;&ldquo;ലൈഫ് ജാക്കറ്റ് ഇട്ട് പൊന്തിക്കിടക്കാല്ലോ ആകാശവും നോക്കി. ഇറങ്ങാനും കയറാനും ഗൗരി ഒന്ന് സഹായിച്ചാൽ മതി &rdquo;&lt;/p&gt;&lt;p&gt;&ldquo;അത് ഞാൻ ഏറ്റു &rdquo;&lt;/p&gt;&lt;p&gt;ലൈഫ് ജാക്കറ്റ് ഇട്ട് ഏണി വഴി ബദ്ധപ്പെട്ടവർ വെള്ളത്തിലിറങ്ങി. ശേഷം എന്റെ കൈകൾ വിട്ടു. മെല്ലെ ഓളങ്ങളുടെ താളത്തിനനുസരിച്ച് അവർ നീങ്ങി. മലന്നു കിടന്ന് പൂർണചന്ദ്രനും നോക്കി അവരങ്ങനെ കിടന്നു. സംതൃപ്തയായ സന്തോഷവതിയായ ഒരു സ്ത്രീ! കവരിനുമപ്പുറം അന്ന് രാത്രി നിലാവത്തങ്ങനെ കടലിൽ ഒഴുകിനടന്ന ജെയ്നിനെ ആണ് തെളിമയോടെ ഞാൻ ഓർക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;3. രത്&zwnj;നാ ജി&lt;/strong&gt;&lt;/p&gt;&lt;p&gt;നേപ്പാളിൽ നമ്മുടെ ഊബർ പോലെ പ്രചാരത്തിലുള്ള ഒരു ആപ്പ് ആണ് പഠാവോ. ഈ ആപ്പ് വഴി നമുക്ക് കാറും സ്കൂട്ടറുമൊക്കെ വിളിക്കാം. ഒറ്റയ്ക്കാണെങ്കിൽ സ്&zwnj;കൂട്ടർ ആണ് ലാഭം. ഈ സ്കൂട്ടർ ഓടിക്കുന്ന ആളെ പഠാവോ റൈഡർ എന്നാണ് വിളിക്കുന്നത്. അങ്ങനെ ഒരു വൈകുന്നേരം പഠാവോ വഴി ഒരു സ്കൂട്ടർ ഞാൻ ബുക്ക്&zwnj; ചെയ്തു. മാപ്പിൽ നോക്കുമ്പോൾ നമ്മുടെ റൈഡർ ഒരേ റൗണ്ട് കുറേ നേരമായി കിടന്ന് കറങ്ങുകയാണ്. ഒടുവിൽ കാത്തുനിന്ന് മടുത്തു ഞാൻ റൈഡറെ വിളിച്ചു.&lt;/p&gt;&lt;p&gt;&ldquo;ഹലോ!&rdquo; അപ്പുറത്ത് നിന്നൊരു കിളിനാദം.&lt;/p&gt;&lt;p&gt;&ldquo;നിങ്ങൾ എവിടെയാണ്! കുറേ നേരമായി ഒരേ സ്ഥലത്തു തന്നെ കിടന്ന് കറങ്ങുന്നു&rdquo; ഞാൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&ldquo;എവിടെയാണ് ഞാൻ വരേണ്ടത്? &rdquo; മറുചോദ്യം!&lt;/p&gt;&lt;p&gt;&ldquo;മാപ്പിൽ കാണിക്കുന്ന സ്ഥലത്ത് വരു &rdquo;&lt;/p&gt;&lt;p&gt;&ldquo;ക്ഷമിക്കണം. എനിക്ക് മാപ്പ് നോക്കാൻ അറിയില്ല. ഏതെങ്കിലും അടുത്തുള്ള കട അടയാളം പറയുകയാണെങ്കിൽ ഞാൻ അങ്ങോട്ട് വരാം &rdquo;&lt;/p&gt;&lt;p&gt;ഈ കാലത്ത് മാപ്പ് നോക്കാൻ അറിയാത്തവരോ! എന്നൊന്ന് ഞാൻ ചിന്തിച്ചെങ്കിലും ഞാൻ മറുപടി പറഞ്ഞു&lt;/p&gt;&lt;p&gt;&ldquo;നിങ്ങൾ നൈസ് മോമോസ് എന്നൊരു കടയുടെ മുന്നിൽ വരു. ഞാൻ അവിടെയുണ്ട് &rdquo;&lt;/p&gt;&lt;p&gt;&ldquo;ദയവു ചെയ്ത് റൈഡ് ക്യാൻസൽ ചെയ്യല്ലേ! ഞാൻ ആരോടെങ്കിലും ചോദിച്ചു പറഞ്ഞു കണ്ടുപിടിച്ച് അവിടെയെത്താം. &rdquo;&lt;/p&gt;&lt;p&gt;അൽപനേരം കൂടെ കാത്തുനിന്നപ്പോഴേക്കും കക്ഷി ഇങ്ങെത്തി. കാലു വൃത്തിക്ക് നിലത്തു കുത്താൻ പറ്റാത്ത വിധത്തിൽ കുറിയൊരു സ്ത്രീ. പഠാവോ റൈഡർ എന്നൊക്കെ ആലോചിച്ചപ്പോൾ ഒരു ചെറുപ്പക്കാരിയെ പ്രതീക്ഷിച്ച ഞാൻ ആളെ കണ്ട് ഞെട്ടി. ഏകദേശം എന്റെ അമ്മയുടെ പ്രായം! ഹൃദ്യമായ ചിരി. പേര് രത്&zwnj;നാ. പ്രായത്തിൽ മൂത്തതായതുകൊണ്ട് തന്നെ ഞാൻ അവരെ പിന്നീട് രത്ന ജി എന്നാണ് സംബോധന ചെയ്തത്. ഹെൽമെറ്റിനൊപ്പം അവരുടെ ഫോൺ എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു,&lt;/p&gt;&lt;p&gt;&ldquo;മാപ്പ് നോക്കി എനിക്കൊന്ന് വഴി പറഞ്ഞു തരണം. രണ്ട് മാസമേ ആയുള്ളൂ &rdquo;&lt;/p&gt;&lt;p&gt;&ldquo;ഈ ജോലിക്ക് കയറിയിട്ടോ? &rdquo;&lt;/p&gt;&lt;p&gt;&ldquo;ജോലിയ്ക്ക് കയറിയിട്ടും ലൈസൻസ് എടുത്തിട്ടും &rdquo; അവർ കുലുങ്ങി കുലുങ്ങി ചിരിച്ചു. പറയാതെ വയ്യ, ആള് അസാധ്യ ക്യൂട്ട് ആണ് കാണാൻ! രണ്ടു മാസം മുൻപാണ് വണ്ടി ഓടിക്കാൻ പഠിച്ചതെന്ന് ആള് പറഞ്ഞെങ്കിലും ആ ചിരിയുടെ മുൻപിൽ ഞാൻ അങ്ങ് ഫ്ലാറ്റ് ആയി.&lt;/p&gt;&lt;p&gt;&ldquo;പെട്ടെന്ന് പഠിക്കാൻ കാരണമെന്താ രത്ന ജി? &rdquo;&lt;/p&gt;&lt;p&gt;&ldquo;ഞങ്ങൾ ഒരു ഗ്രാമത്തിലായിരുന്നു താമസം. ഇവിടുന്ന് ജീപ്പ് മാർഗം ഏകദേശം എട്ടു മണിക്കൂർ എടുക്കും. എനിക്കധികം പഠിപ്പൊന്നുമില്ല. മക്കളെയും ഭർത്താവിനെയും നോക്കി ചില്ലറ തയ്യലുമൊക്കെയായി ഇങ്ങനെ കഴിഞ്ഞു. മകന് ഇവിടെയാണ്&zwnj; ജോലി. അവന്റെ കുഞ്ഞിനെ നോക്കാനാണ് രണ്ടു കൊല്ലം മുൻപ് ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നത്. കുഞ്ഞിനേയും കൊണ്ട് ഒരു ദിവസം നടക്കാൻ ഇറങ്ങിയപ്പോഴാണ് പെട്ടെന്നൊരു തോന്നൽ ഉണ്ടായത്. പണ്ട് തോട്ടെ എന്റെ മോഹമാണ് സ്കൂട്ടർ ഓടിക്കാൻ പഠിക്കണം എന്നത്. ഇന്ന് പഠിക്കാം നാളെ പഠിക്കാം എന്ന് കരുതി ഇത്ര കാലമായിട്ടും പഠിച്ചില്ല. പെട്ടെന്ന് തന്നെ ഒരു ഡ്രൈവിംഗ് സ്കൂൾ കണ്ടുപിടിച്ച് ഞാൻ അങ്ങ് പഠിച്ചെടുത്തു. കുഞ്ഞിനെ പ്ലേ സ്കൂളിൽ വിട്ടു തുടങ്ങിയപ്പോൾ മരുമകളാണ് &lsquo;പഠാവോ&rsquo; ആപ്പിനെക്കുറിച്ച് പറഞ്ഞത്. മെല്ലെ എല്ലാം പഠിച്ചു വരുന്നേയുള്ളൂ. എങ്കിലും ഞാൻ സന്തോഷവതിയാണ് &ldquo;&lt;/p&gt;&lt;p&gt;എനിയ്ക്ക് അവരോട് വല്ലാത്തൊരു ബഹുമാനം തോന്നി! ഈ പ്രായത്തിൽ അവരുടെ ജീവിതം അവർ 180 ഡിഗ്രി തിരിക്കാൻ കാണിച്ച ആ മനസ്സ്! മുപ്പത്തുകളിൽ തന്നെ പലതും ചെയ്യാൻ വൈകിപ്പോയി എന്നു പറഞ്ഞു പതം പെരുക്കുന്ന എന്നെ കണ്ണുതുറപ്പിച്ച ഒരു കൂടിക്കാഴ്ച ആയിരുന്നു അത്!&lt;/p&gt;&lt;p&gt;ഇനിയുമുണ്ട് ഒരുപാടു പെൺമുഖങ്ങൾ, ജീവിതങ്ങൾ. ലവീന ബീച്ചിൽ തെന്നിയടിച്ചു വീണ മുട്ടുപൊട്ടിയ എന്നെ സ്വന്തം ഉടുപ്പ് കീറി മുറിവ് കെട്ടിയ റഷ്യക്കാരി കാറ്റലീന, ഒരു സായാഹ്നം കണ്ട പരിചയത്തിന്റെ പുറത്ത് മാസും ഇട്ടുപന്തുമൊക്കെ ഉണ്ടാക്കി എന്നെ സൽക്കരിച്ച ലക്ഷദ്വീപുകാരി സൈനുതാത്ത, ഒരു വൈകുന്നേരം മുഴുവൻ ഇരുന്നു വിശേഷം പറഞ്ഞ പാലക്കാട്ടുകാരി രുക്മിണിയമ്മ, അച്ഛനെ ഓർത്ത് ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞപ്പോൾ ചായാൻ ഒരു തോളു തന്ന ഗോവക്കാരി റേച്ചൽ അങ്ങനെ എത്രയെത്ര മുഖങ്ങൾ.&lt;/p&gt;&lt;p&gt;വാല്മീകി രാമായണത്തിൽ പറയുന്ന ഒരു വാക്യമുണ്ട് &ldquo;അഹോ! നാരി ഭാഗ്യവതി! &rdquo; ഇതിന് പലകാലങ്ങളിൽ പല സന്ദർഭങ്ങളിൽ പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരമമായ അർത്ഥം ഒന്നേയുള്ളു &ldquo;സ്ത്രീ എത്ര ഭാഗ്യവതി! &rdquo; എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇത് സത്യമാണ്. സ്ത്രീ ആയതിന്റെ പേരിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ശരിയാണ്. പക്ഷെ സ്വയം അമ്പരപ്പിക്കാനും പലവട്ടം ഉടച്ചുവാർക്കാനും പല സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ചെറുത്തുനിൽക്കാനും ഒരു സ്ത്രീയോളം കഴിവ് പുരുഷനുണ്ടോ? സംശയമാണ്.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/international-womens-day-2026-traveling-the-world-alone-the-women-i-met-gowry-writes-articleshow-41i2p56"/>
        </item>
        <item>
            <title><![CDATA[സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ]]></title>
            <link>https://www.asianetnews.com/woman-life/international-womens-day-2026-south-indian-bank-is-a-role-model-in-women-empowerment-46-percent-of-employees-are-women-articleshow-4gpi10a</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/international-womens-day-2026-south-indian-bank-is-a-role-model-in-women-empowerment-46-percent-of-employees-are-women-articleshow-4gpi10a</guid>
            <pubDate>Sun, 08 Mar 2026 12:56:35 +0530</pubDate>
            <description><![CDATA[&lt;p&gt;രാജ്യത്തുടനീളം വനിതകൾ മാത്രം നിയന്ത്രിക്കുന്ന 26 ബ്രാഞ്ചുകളാണ് ഉള്ളത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk657xre7gwwgqex87e054bd,imgname-fotojet---2026-03-08t125203.086-1772954580750.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബാങ്കിംഗ് മേഖലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്. 2026ലെ വനിതാദിന പ്രമേയമായ 'ഗിവ് ടു ഗെയിൻ' (Give To Gain) എന്ന ആശയത്തെ മുൻനിർത്തി, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും നേതൃപാടവത്തിലും വലിയ മുന്നേറ്റമാണ് ബാങ്ക് നടത്തുന്നത്. ബാങ്കിലെ 9,216 ജീവനക്കാരിൽ 4,250 പേരും വനിതകളാണ്. അതായത് ആകെ തൊഴിൽ സേനയുടെ 46.09 ശതമാനവും സ്ത്രീകളാണ്.&amp;nbsp;&lt;/p&gt;&lt;p&gt;ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വനിതാ പങ്കാളിത്തത്തിന്റെ ശരാശരി നിരക്ക് ഏകദേശം 25-30 ശതമാനമായിരിക്കെ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 46.09 ശതമാനമെന്ന നേട്ടം ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ്. കേവലം പ്രാതിനിധ്യത്തിൽ ഒതുങ്ങാതെ, നേതൃനിരയിലേക്കും സ്ത്രീകൾ കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ ബാങ്കിന്റെ ഉയർന്ന തസ്തികകളിലും (സീനിയർ ജനറൽ മാനേജർമാർ) 30 ശതമാനത്തോളം വനിതകളാണ്.&lt;/p&gt;&lt;p&gt;വനിതാ ദിനം വെറുമൊരു ഏകദിന ആഘോഷമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിലേക്കും സമത്വത്തിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ് എന്ന തിരിച്ചറിവോടെയാണ് ബാങ്ക് തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ട് പുറത്തിറക്കിയ 'എസ്ഐബി ഹെര്&zwj; അക്കൗണ്ട്' ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുൻഗണനാടിസ്ഥാനത്തിലുള്ള പലിശ നിരക്കുകൾ, ക്യാൻസർ കെയർ പോളിസി ഉൾപ്പെടെയുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ജീവിതശൈലീ ആനുകൂല്യങ്ങൾ, സാമ്പത്തിക സാക്ഷരതാ പരിപാടികൾ എന്നിവയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും സമഗ്രമായ റിസ്ക് പരിരക്ഷയും ഉൾപ്പെടുന്ന പ്രീമിയം ബാങ്കിംഗ് സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.&lt;/p&gt;&lt;p&gt;വിപുലമായ 'ഹെര്&zwj; ഇക്കോസിസ്റ്റം', ആസ്തി ഉടമസ്ഥതയിലൂടെയും സംരംഭകത്വത്തിലൂടെയും ഘടനാപരമായ ശാക്തീകരണത്തിന് വഴിയൊരുക്കുന്നു. 'ഹെർ ഹെവൻ' ഹോം ലോൺ ഓഫർ സ്ത്രീകളുടെ പേരിൽ സ്വത്ത് വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ദീർഘകാല ആസ്തി നിർമ്മാണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 'ഹെർ പവർ' കുറഞ്ഞ പലിശ നിരക്കിലൂടെയും, ഏകദിന വായ്പാനുമതിയിലൂടെയും വനിതാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു. ഹെർ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള 'ഹെർ മൈൽസ്റ്റോൺ റിവാർഡ്&zwnj;സ്' ഇടപാടുകളുടെ മൂല്യവും ഉപഭോക്തൃ പങ്കാളിത്തവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&quot;സൗത്ത് ഇന്ത്യൻ ബാങ്കിൽ, വൈവിധ്യം എന്നത് വെറുമൊരു കണക്കല്ല, മറിച്ച് ഞങ്ങളുടെ കരുത്താണ്. ഞങ്ങളുടെ ജീവനക്കാരിൽ 46 ശതമാനത്തിലധികം സ്ത്രീകളാണ്, അവർ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, 174 സ്ത്രീകൾ ബ്രാഞ്ച് മേധാവികളായി സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ, ബാങ്കിന്റെ വിവിധ ഉന്നത മാനേജ്&zwnj;മെന്റ് തസ്തികകളിലും ശ്രദ്ധേയമായ വനിതാ സാന്നിധ്യമുണ്ട്. അവരുടെ വ്യക്തിപരവും ഔദ്യോഗികവുമായ വളർച്ചയെ പിന്തുണയ്ക്കുന്നതിനും കൂടുതൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 26 വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബ്രാഞ്ചുകളും ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. അതേസമയം സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ നേതൃത്വം നൽകാൻ കഴിയുന്ന ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കുന്നതിലാണ് സ്ഥാപനം എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്&zwj;. ശേഷാദ്രി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/international-womens-day-2026-south-indian-bank-is-a-role-model-in-women-empowerment-46-percent-of-employees-are-women-articleshow-4gpi10a"/>
        </item>
        <item>
            <title><![CDATA[ബാർബി 'ഡ്രീം ടീമിൽ' ഇടംപിടിച്ച് സ്മൃതി മന്ദാന; ബാർബി ഡോൾ രൂപത്തിൽ ആദരിക്കപ്പെടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റർ!]]></title>
            <link>https://www.asianetnews.com/woman-life/smriti-mandhana-becomes-first-ever-cricketer-honoured-with-a-barbie-doll-articleshow-7lwxdpv</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/smriti-mandhana-becomes-first-ever-cricketer-honoured-with-a-barbie-doll-articleshow-7lwxdpv</guid>
            <pubDate>Fri, 06 Mar 2026 13:24:12 +0530</pubDate>
            <description><![CDATA[&lt;p&gt;ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന ബാർബി, ഇത്തവണ ആദരവ് അർപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തായ സ്മൃതി മന്ദാനയ്ക്കാണ്. വനിതാ ദിനത്തിന് മുന്നോടിയായി കളിപ്പാട്ട നിർമ്മാണ കമ്പനിയായ മാറ്റൽ പുറത്തിറക്കിയ 'ബാർബി ഡ്രീം ടീമിൽ' &amp;nbsp;സ്മൃതി മന്ദാന ഇടംപിടിച്ചു. Smriti Mandhana has been immortalized as a one-of a kind Barbie doll&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk12aqm1xkams15s82h1qekq,imgname-smriti-mandhana--1772783754881.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായ ബാർബി, ഇത്തവണ ആദരവ് അർപ്പിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തായ സ്മൃതി മന്ദാനയ്ക്കാണ്. രാജ്യാന്തര വനിതാ ദിനത്തിന് മുന്നോടിയായി പ്രശസ്ത കളിപ്പാട്ട നിർമ്മാണ കമ്പനിയായ മാറ്റെൽ (Mattel) പുറത്തിറക്കിയ ആദ്യ 'ബാർബി ഡ്രീം ടീമിൽ' സ്മൃതി മന്ദാന ഇടംപിടിച്ചു. ബാർബി ഡോൾ രൂപത്തിൽ ആദരിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരം എന്ന അപൂർവ്വ നേട്ടവും ഇതോടെ സ്മൃതിക്ക് സ്വന്തം.&lt;/p&gt;&lt;h3&gt;തടസങ്ങൾ തകർത്തവർക്കായി ഒരു 'ഡ്രീം ടീം'&lt;/h3&gt;&lt;p&gt;തടസങ്ങളെ മറികടന്ന് മുന്നേറുകയും വരുംതലമുറയ്ക്ക് പ്രചോദനമാവുകയും ചെയ്ത വനിതകളെ ആദരിക്കാനാണ് ബാർബി 'ഡ്രീം ടീം' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ വനിതകളാണ് ഈ പട്ടികയിലിടം പിടിച്ചത്. സ്മൃതി മന്ദാനയുടെ കരിയറിലെ നേട്ടങ്ങൾക്കും വനിതാ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുമുള്ള വലിയൊരു അംഗീകാരമായാണ് ബാർബി 'ഡ്രീം ടീമിനെ കാണുന്നത്.&lt;/p&gt;&lt;p&gt;ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്മൃതി ധരിക്കുന്ന അതേ ജേഴ്&zwnj;സിയും ബാറ്റുമായുള്ള സ്മൃതിയുടെ തന്നെ രൂപസാദൃശ്യത്തിലാണ് ബാർബി ഡോൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു പ്രത്യേക സ്മരണികയായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നതെന്നും വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമാകില്ലെന്നും മാറ്റൽ അധികൃതർ വ്യക്തമാക്കി.&lt;/p&gt;&lt;h3&gt;വനിതാ ക്രിക്കറ്റിലെ സുവർണ്ണ താരം&lt;/h3&gt;&lt;p&gt;ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം എന്ന റെക്കോർഡ് സ്മൃതിയുടെ പേരിലാണ്. ബാർബി ഡ്രീം ടീമിലെ സ്മൃതിയുടെ സാന്നിധ്യം ആഗോളതലത്തിൽ വനിതാ കായികതാരങ്ങൾക്ക് ലഭിക്കുന്ന വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. 'കായികരംഗം എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി. എന്റെ ഈ യാത്ര ഒരു പെൺകുട്ടിക്കെങ്കിലും 'ഈ ഗ്രൗണ്ട് എന്റേതു കൂടിയാണ്' എന്ന് തോന്നിപ്പിക്കാൻ പ്രേരണയാകുമെങ്കിൽ, അതാണ് എനിക്ക് ഏറ്റവും വലിയ കാര്യമെന്നാണ് ഈ നേട്ടത്തെക്കുറിച്ച് സ്മൃതി മന്ദാന സോഷ്യൽ മീഡിയയിൽ കുറിച്ചത്.&lt;/p&gt;&lt;h3&gt;മാറ്റത്തിന് സാക്ഷ്യം വഹിച്ച് ബാർബി ബ്രാൻഡ്&lt;/h3&gt;&lt;p&gt;ഒരു കാലത്ത് ഫാഷൻ, സൗന്ദര്യം എന്നിവയുമായി മാത്രം ബന്ധപ്പെട്ടാണ് ബാർബി ഡോൾ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ബാർബി ബ്രാൻഡ് പുതിയൊരു ദിശയിലേക്ക് മാറിയിരിക്കുന്നു. യാഥാർത്ഥ ജീവിതത്തിൽ വിജയം കൈവരിച്ച വനിതകളെ മാതൃകയാക്കി ഡോൾ നിർമ്മിക്കുന്നതിലൂടെ, കുട്ടികൾക്ക് അവരുടെ ഭാവി കരിയറിനെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കാണാൻ മാറ്റൽ പ്രചോദനം നൽകുന്നു. മാറ്റൽ വൈസ് പ്രസിഡന്റ് നഥാൻ ബയാർഡ് പറഞ്ഞതുപോലെ, 'Girls can be anything' എന്ന സന്ദേശമാണ് ബാർബി നൽകുന്നത്. ടെന്നീസ് ഇതിഹാസം സെറീന വില്യംസ്, ഇംഗ്ലണ്ട് ഫുട്ബോൾ താരം ക്ലോ കെല്ലി, ജർമ്മൻ പോപ്പ് ഗായിക ഹെലൻ ഫിഷർ എന്നിവരും ഈ ഡ്രീം ടീമിലെ മറ്റ് താരങ്ങളാണ്. നേരത്തെ, ഇന്ത്യയിൽ നിന്നുള്ള ഓട്ടിസ്റ്റിക് ആർട്ടിസ്റ്റിന്റെ സഹായത്തോടെ മാറ്റൽ ആദ്യത്തെ 'ഓട്ടിസ്റ്റിക് ബാർബി' പുറത്തിറക്കിയതും വലിയ വാർത്തയായിരുന്നു. വൈവിധ്യങ്ങളെയും ലിംഗസമത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന ബാർബിയുടെ ഈ നടപടികൾ വൻ സ്വീകാര്യതയാണ് നേടുന്നത്.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;View this post on Instagram&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;A post shared by Smriti Mandhana (@smriti_mandhana)&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Sreekutty Chandran  </dc:creator>
            <atom:link href="https://www.asianetnews.com/woman-life/smriti-mandhana-becomes-first-ever-cricketer-honoured-with-a-barbie-doll-articleshow-7lwxdpv"/>
        </item>
        <item>
            <title><![CDATA[ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: നാടിന്റെ അഭിമാനമായി മാറുന്ന പെണ്ണുങ്ങൾക്ക് സ്നേഹ സന്ദേശങ്ങൾ അയക്കാം]]></title>
            <link>https://www.asianetnews.com/woman-life/international-womens-day-2026-send-messages-of-love-to-the-women-who-are-the-pride-of-the-country-articleshow-b1icd21</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/international-womens-day-2026-send-messages-of-love-to-the-women-who-are-the-pride-of-the-country-articleshow-b1icd21</guid>
            <pubDate>Sun, 08 Mar 2026 08:40:11 +0530</pubDate>
            <description><![CDATA[&lt;p&gt;പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളു എന്ന് സമൂഹം വിശ്വസിച്ചിരുന്ന എത്രയോ കാര്യങ്ങൾ ഇപ്പോൾ സ്ത്രീകൾ ചെയ്യുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk5pjen6bdqt69qkq7kk3n3h,imgname-645473565-1309314661022665-8822682409674277456-n-1772939197094.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്ക് കൂടുതകൾ പിന്തുണയേകാനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കാനുമാണ് ഈ ദിനം ആഗോളതലത്തിൽ ആചരിക്കുന്നത്. വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പൊതുസമൂഹത്തിലും വീടുകളിലും അവർ നേരിടുന്ന പ്രശ്നങ്ങളും എടുത്ത് കാട്ടുന്നതിനും ഈ ദിവസം ഒരവസരമായി കാണാം. ഇന്ന് ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾ എത്തപ്പെട്ടിരിക്കുന്നു. പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളു എന്ന് സമൂഹം വിശ്വസിച്ചിരുന്ന എത്രയോ കാര്യങ്ങൾ ഇപ്പോൾ സ്ത്രീകൾ ചെയ്യുന്നു. സ്ത്രീകളെ ആദരിക്കാൻ മാത്രമല്ല അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും അവസരങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക കൂടെയാണ് ഈ ദിവസത്തിന്റെ ഉദ്ദേശം.&lt;/p&gt;&lt;ol&gt; &lt;li&gt;ജീവിതം ഒരു സ്ത്രീയിൽ നിന്നാണ് ആരംഭിക്കുന്നത്, അവളില്ലാതെ എല്ലാം അപൂർണ്ണമാണ്, സ്ത്രീ സന്തോഷത്തിന്റെ സമ്മാനമാണ്, വനിതാദിനാശംസകൾ!&lt;/li&gt;&lt;/ol&gt;&lt;p&gt;2. ലോകം സ്ത്രീകളെ ദുർബലരായി കണക്കാക്കുന്നു, പക്ഷേ അവർ എല്ലാ പോരാട്ടങ്ങളിലും മുന്നിൽ നിൽക്കുന്നു. എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സ്ത്രീയാണ് ഏറ്റവും അതുല്യ. വനിതാദിനാശംസകൾ!&lt;/p&gt;&lt;p&gt;3. കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ഈ വനിതാ ദിനം പ്രചോദനമാകട്ടെ. ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ&lt;/p&gt;&lt;p&gt;4. എല്ലാ ദിവസവും വനിതാ ദിനമായിരിക്കണം, കാരണം നിങ്ങളില്ലാതെ ലോകം അപൂർണ്ണമായിരിക്കും. എല്ലാ സ്ത്രീകൾക്കും വനിതാദിനാശംസകൾ!&lt;/p&gt;&lt;p&gt;5. സ്നേഹം, ധൈര്യം, ദയ എന്നിവയാൽ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്ന എല്ലാ സ്ത്രീകൾക്കും - ഈ ദിവസം നിങ്ങൾക്കുള്ളതാണ്!&lt;/p&gt;&lt;p&gt;6. നിങ്ങളുടെ കൃപയും ശക്തിയും ലോകത്തെ കൂടുതൽ പ്രകാശപൂരിതമാക്കുന്നു. സന്തോഷവും വിജയവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.&lt;/p&gt;&lt;p&gt;7. പ്രചോദനം നൽകാനും, ശാക്തീകരിക്കാനും, ഉന്നതങ്ങൾ കൈവരിക്കാനും നിങ്ങൾക്ക് ഇനിയും കഴിയട്ടെ. വനിതാ ദിനാശംസകൾ നേരുന്നു!&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/international-womens-day-2026-send-messages-of-love-to-the-women-who-are-the-pride-of-the-country-articleshow-b1icd21"/>
        </item>
        <item>
            <title><![CDATA[ഇടയ്ക്കയിൽ മനസ്സുടക്കിയ ബാല്യം, പ്രശസ്തിയിലേക്കെത്തിച്ച ലോക്ഡൗണ്‍ കാലം; ആശ സുരേഷിന്റെ സോപാനസംഗീത യാത്ര]]></title>
            <link>https://www.asianetnews.com/woman-life/lifestory-of-idakka-player-sopana-sangeetham-singer-asha-suresh-articleshow-efpdgm1</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/lifestory-of-idakka-player-sopana-sangeetham-singer-asha-suresh-articleshow-efpdgm1</guid>
            <pubDate>Sun, 01 Mar 2026 02:44:31 +0530</pubDate>
            <description><![CDATA[&lt;p&gt;പുരുഷന്മാരുടെ അധീനതയിലായിരുന്ന സോപാനസംഗീതവേദിയിൽ, ഇടയ്ക്കയെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ആശ സുരേഷിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ആറാം വയസ്സിൽ ഇടയ്ക്ക പഠനം തുടങ്ങി, സോഷ്യൽ മീഡിയയിലൂടെ ജനകീയയായി മാറിയ ആശ, തൻ്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjk177phmpzmdf54pcgjew7s,imgname-asha-suresh-1772312829649.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;''&lt;/strong&gt;ശിവ ശിവ മഹേശാ ശംഭോ ശ്രീനീലകണ്ഠാ&lt;/p&gt;&lt;p&gt;ശിവപാദം വണങ്ങിടുന്നേൻ....''&lt;/p&gt;&lt;p&gt;&lt;strong&gt;പൂ&lt;/strong&gt;ജയ്&zwnj;ക്കായി ശ്രീകോവിൽ അടയ്ക്കുമ്പോൾ മൂർത്തിയുടെ രൂപം ഭക്തരുടെ കൺമുന്നിൽ നിന്ന് മറയുന്ന നേരം സോപാനത്തിന് മുമ്പിൽ ഇടയ്&zwnj;ക്ക കൊട്ടിപ്പാടി ദേവീദേവന്മാരുടെ ചൈതന്യം ഭക്തഹൃദയങ്ങളിൽ നിറയ്&zwnj;ക്കുകയാണ് ഇരിങ്ങാലക്കുടക്കാരിയായ ആശ സുരേഷ്. പുരുഷന്മാരുടെ അധീനതയിലായിരുന്ന സോപാനസംഗീതവേദിയിൽ, ഇടയ്ക്കയെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ആശ സുരേഷിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ക്ഷേത്രകലകളുടെ ഈറ്റില്ലമായ സാമഗ്രാമം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ നിന്നാണ് ആശയുടെ വരവ്. പ്രശസ്തമായ കൂടൽമാണിക്യ ക്ഷേത്രനഗരിയിൽ പിച്ചവെച്ചാണ് ആശ തന്റെ കലാജീവിതം ആരംഭിക്കുന്നത്. ഇക്കണോമിക്സ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ ആശ പിഎച്ച്ഡി ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ആശയുടെ പഠനത്തിനും കലാജീവിതത്തിനും പൂർണപിന്തുണ നൽകി കുടുംബവും ഒപ്പമുണ്ട്. സോപാന സംഗീതത്തിന്റെ ആലാപനമാധുരിയിൽ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ ആശ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശേഷങ്ങള്&zwj; പങ്കുവെയ്&zwnj;ക്കുന്നു.&lt;/p&gt;&lt;h2&gt;6-ാം വയസില്&zwj; തുടങ്ങിയ പഠനം&lt;/h2&gt;&lt;p&gt;ഇരിങ്ങാലക്കുടക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സ് നിറയ്ക്കുന്ന ഒരിടമാണ് കൂടല്&zwj;മാണിക്യം ക്ഷേത്രം. ചെറുപ്പം മുതല്&zwj; കൂടല്&zwj;മാണിക്യക്ഷേത്രത്തിലെ നിത്യസന്ദര്&zwj;ശകയാണ്. മറ്റ് ക്ഷേത്രങ്ങളില്&zwj; നിന്നും വ്യത്യസ്തമായി ദീപാരാധന ഇല്ലാത്ത ക്ഷേത്രങ്ങളില്&zwj; ഒന്നാണ് ഇവിടം. ഒരിക്കല്&zwj; അത്താഴപൂജയ്ക്ക് നട അടയ്&zwnj;ക്കുന്ന സമയത്ത് സോപാനസംഗീതം ആലപിക്കുമ്പോള്&zwj; ഇടയ്&zwnj;ക്കയിലെ പൊടിപ്പുകളിലാണ് ആദ്യം കണ്ണുടക്കിയത്. അതില്&zwj; ഒന്ന് തൊടാന്&zwj; അതിയായ ആഗ്രഹം തോന്നി. ഇടയ്ക്കയില്&zwj; തൊടണമെങ്കില്&zwj; അത് പഠിക്കണം. അങ്ങനെ ആറാം വയസിലാണ് ഇടയ്ക്ക എന്ന വാദ്യം അഭ്യസിച്ച് തുടങ്ങിയത്. ഇടയ്ക്ക വാദനത്തിലെ പ്രശസ്തന്&zwj; ഇരിങ്ങാലക്കുട സ്വദേശി പി നന്ദകുമാര്&zwj; മാരാരാണ് ആശാന്&zwj;.&lt;/p&gt;&lt;p&gt;പഠിച്ച് തുടങ്ങുമ്പോള്&zwj; തന്നെ ഇടയ്ക്ക നമ്മുടെ കയ്യില്&zwj; തരില്ല. ഒരു കൈമെത്തയും കോലുമാണ് ആദ്യം തരുക. ചെണ്ടയില്&zwj; അമ്മിത്തല്ലും പുളിമുട്ടിയും എന്ന പോലെ ഇടയ്ക്കയിൽ ഒരു ചെറിയ കൈമെത്തയില്&zwj; കോലുകൊണ്ട് കൊട്ടി പഠിക്കണം. ഇടയ്ക്ക തൊടാനുള്ള ആഗ്രഹം മനസില്&zwj; ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കൊണ്ട് ഇത് പ്രാക്ടീസ് ചെയ്യാതെ പറ്റില്ലല്ലോ. അങ്ങനെ ഇടയ്ക്ക പഠിച്ച് തുടങ്ങി. ഒമ്പതാം വയസിലാണ് ആദ്യമായി ഇടയ്ക്ക കൈ കൊണ്ട് തൊടുന്നത്. ആശാന്&zwj; അന്ന് ഇടയ്ക്ക തോളില്&zwj; ഇട്ട് തരുമ്പോള്&zwj; ഇടയ്ക്ക നിലത്ത് മുട്ടുമായിരുന്നു. അന്ന് ആശാന്&zwj; വള്ളിയിൽ കെട്ടിട്ട് നീളം ക്രമീകരിച്ച് തന്നു. ഇന്നും അതേ കൗതുകത്തോടെയും ആരാധനയോടെയുമാണ് ഇടയ്ക്കയെ തോളിലേറ്റുന്നത്. ആകെയുണ്ടാക്കിയ മാറ്റം ഇടയ്ക്കയുടെ കച്ചയുടെ നീളം എന്റെ പൊക്കത്തിനനുസരിച്ചു ചെറുതാക്കിയെന്നതാണ്. സോപാന സംഗീതത്തിന് പ്രത്യേക ക്ലാസ്സിനൊന്നും ഞാൻ പോയിട്ടില്ല. സംഗീതം കർണാടക സംഗീതം വളരെ ചെറുപ്പം തൊട്ട് പഠിച്ചിട്ടുള്ള ആളല്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ പാടി പോകുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ഭൂമി തൊടാത്ത ഇടയ്ക്ക&lt;/strong&gt;&lt;/p&gt;&lt;p&gt;ദേവവാദ്യം എന്നറിയപ്പെടുന്ന ഒരു വാദ്യമാണ് ഇടയ്ക്ക. ഇടയ്ക്കയ്ക്ക് ഈശ്വരീയത കൽപ്പിക്കുന്നുവരാണ് ഇടയ്ക്ക കലാകാരന്മാര്&zwj;. മറ്റ് വാദ്യോപകരണങ്ങളെ പോലെ ഇടയ്ക്ക തറയില്&zwj; വെക്കാറില്ല. ഇടയ്ക്കയിലെ കൈ പിടിക്കുന്ന കുറ്റിയെ നട്ടെല്ലെന്നാണ് പറയുക. അത് പ്രപഞ്ചമെന്നാണ് സങ്കൽപം. അവിടെ നൽകുന്ന ബലമാണ് ശബ്ദം നിശ്ചയിക്കുന്നത്. ഇടയ്ക്കയുടെ ഇരുപുറങ്ങള്&zwj; സൂര്യനും ചന്ദ്രനുമാണ്. ഇതിൽ ഒരു പുറത്ത് മാത്രമാണ് കൊല് കൊണ്ട് കൊട്ടുന്നത്. ഓരോ വട്ടത്തിലും ചരട് കോർക്കുന്ന ആറ് ദ്വാരങ്ങൾ ഉണ്ട്. ഈ ആറ് സുഷിരങ്ങൾ ആറ് ശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. 64 കലകളെ സൂചിപ്പിക്കുന്ന 64 പൊടിപ്പുകളും ഇടയ്ക്കയിലുണ്ട്. ഈ പൊടിപ്പുകൾ കോർത്തിരിക്കുന്ന മരത്തിന്റെ തണ്ടിനെ ജീവക്കോൽ എന്നാണ് പറയുക. നാല് ജീവക്കോലിലാണ് പൊടിപ്പുകൾ കോർത്തിരിക്കുന്നത്. നാല് ജീവക്കോലുകൾ നാല് വേദങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. തോളത്ത് ഇടുന്ന കച്ച, മഹാദേവന്റെ കഴുത്തിലെ പാമ്പാണെന്നാണ് പറയുക. ഇങ്ങനെ ആശയം കൊണ്ട് സമ്പുഷ്ടമായ വസ്തുവിന്&zwj;റെ ഭാരം ഭൂമീദേവിക്ക് താങ്ങാനാകില്ല. അതാണ് ഇടയ്ക്ക നിലത്ത് വയ്ക്കാന്&zwj; പാടില്ല എന്ന് പറയുന്നത്. ഇടയ്ക്ക എവിടെയെങ്കിലും തൂക്കിയിടുകയാണ് പതിവ്. ആകാശത്തിനും ഭൂമിക്കും ഇടയ്ക്ക് നിൽക്കുന്ന വാദ്യോപകരണമായത് കൊണ്ടാണത്രെ ഇടയ്ക്ക എന്ന് പേര് വന്നത്. ഇത്തരത്തിലൊരു വാദ്യം തൊടാനും തോളത്ത് ഇടാനും പറ്റുന്നത് ഒരു ഭാഗ്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സോപാനസംഗീതം എന്ന കലാരൂപം&lt;/strong&gt;&lt;/p&gt;&lt;p&gt;കേരളീയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലയാണ് സോപാനസംഗീതം. ക്ഷേത്രശ്രീകോവിലിന്റെ പടികളെയാണ് സോപാനം എന്ന് പറയുന്നത്. ശ്രീകോവില്&zwj; നടയടച്ചു തുറക്കലിനിടയിലാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. ഇടയ്ക്കയാണ് സോപാനസംഗീതത്തില്&zwj; സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. മലയാളത്തിലോ സംസ്&zwnj;കൃതത്തിലോ ഉള്ള ദേവീ-ദേവന്&zwj;മാരുടെ സ്തുതികളാണ് സോപാനസംഗീതത്തില്&zwj; ഉപയോഗിക്കുന്നത്. ഭഗവാനെ അല്ലെങ്കിൽ ഭഗവതിയെ വർണ്ണിക്കുന്നതായിരിക്കും ഈ ഗീതങ്ങള്&zwj;. നട അടഞ്ഞ് കിടക്കുമ്പോള്&zwj; പുറത്ത് നിൽക്കുന്ന ഭക്തന് ഭഗവാനെ പാട്ടിലൂടെ കാണിച്ചു കൊടുക്കുക, ഒപ്പം നട തുറക്കുമ്പോള്&zwj; കേശാദപാദ വര്&zwj;ണയൊക്കെ കേട്ട് സന്തുഷ്ടനാകുന്ന മൂര്&zwj;ത്തി ഭക്തന്&zwj;റെ പ്രാർത്ഥന കേൾക്കും എന്നാണ് പറയുക.&lt;/p&gt;&lt;p&gt;ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങള്&zwj; സോപാനസംഗീതത്തില്&zwj; അവതരിപ്പിച്ചു വരുന്നുണ്ട്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന വ്യക്തി തന്നെയാണ് പാട്ടും പാടുക. കേരളത്തിന്റെ സ്വന്തവും അതുല്യവുമായ സംഗീതരൂപമായ സോപാന സംഗീതത്തിന്റെ തുടക്കം കേരളത്തിലെ ക്ഷേത്രങ്ങളില്&zwj; നിന്നാണ്. സോപാനം എന്നാല്&zwj; ശ്രീകോവിലിലേക്കുള്ള പടവുകള്&zwj; എന്നാണ് അര്&zwj;ത്ഥം, ക്ഷേത്രപടികളില്&zwj; നിന്ന് പാടുന്നതാണ് സോപാനസംഗീതം. 'കൊട്ടിപ്പാടി സേവ', 'രംഗസോപാനം' എന്നിങ്ങനെ സോപാനസംഗീതം രണ്ട് തരത്തിലാണ്. പൂജാ സമയത്ത് ക്ഷേത്ര പടികള്&zwj;ക്ക് സമീപം നില്&zwj;ക്കുന്ന എടക്കയെ മാരാര്&zwj; അടിക്കുന്ന ശൈലിയാണ് 'കൊട്ടിപ്പാടി സേവ'. തുടക്കത്തില്&zwj; പ്രധാന ദേവനെ സ്തുതിച്ചുകൊണ്ട് ഒരു കീര്&zwj;ത്തനം ആലപിക്കുന്നു. അതിന് ശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 'അഷ്ടപദി' പാടുന്നു. ചിലപ്പോള്&zwj; അപൂര്&zwj;വ സന്ദര്&zwj;ഭങ്ങളില്&zwj; ശിവസ്തുതിയും നല്&zwj;കാറുണ്ട്. ഒരോ ക്ഷേത്രത്തിന്&zwj;റെ ചിട്ടപ്രകാരമാണ് സോപാനകീർത്തനങ്ങൾ ആലപിക്കുന്നത്. എന്നാല്&zwj; പരിപാടികളില്&zwj; അവതരിപ്പിക്കുമ്പോള്&zwj; കേൾക്കാൻ സുഖമുള്ള രീതിയിൽ ഗണപതി, സരസ്വതി എന്നിങ്ങനെ ദേവ സ്തുതികളാണ് ആലപിക്കുക.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എന്റെ അച്ഛനെഴുതിയ കീർത്തനങ്ങളും ഞാൻ പാടാറുണ്ട്. ആനയെ പ്രമേയമാക്കി അച്ഛൻ രചിച്ച സോപാനഗീതമാണ് മാണിക്യകളഭം. കൂടൽമാണിക്യ ക്ഷേത്രത്തിലെ ആനയായ മേഘാർജുനനെ വിവരിച്ചാണ് കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആനയ്ക്ക് നല്ലത് വരുത്തണേ എന്ന് സംഗമേശനോടുള്ള പ്രാർത്ഥനയാണ് മാണിക്യകളഭം. ആനയെ പറ്റി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സോപാന സംഗീതം രചിക്കപ്പട്ടത്. അച്ഛനെഴുതി, ഞാൻ സംഗീതം നൽകി, പാടി, അഭിനയിച്ച ആൽബമാണിത്. ഞാൻ സ്ഥിരം പാടുന്ന പാട്ടുകളിൽ പലതും അച്ഛനെഴുതിയതാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;സോപാനസംഗീതത്തിലെ സ്ത്രീ സാന്നിധ്യം&lt;/strong&gt;&lt;/p&gt;&lt;p&gt;തികച്ചും ക്ഷേത്ര അനുഷ്ഠാന കലയാണ് സോപാന സംഗീതം. മാരാര്&zwj;, പൊതുവാള്&zwj; സമുദായത്തില്&zwj;പ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. ക്ഷേത്രങ്ങളില്&zwj; പൂജാസമയത്ത് ചിട്ടയായിട്ടാണ് സോപാന സംഗീതം ആലപിക്കുക. അത് നിത്യമുള്ളതാണ്. ചിലപ്പോള്&zwj; ചിട്ട കൊണ്ടാവാം പെണ്&zwj;കുട്ടികള്&zwj; നേരത്തെ ഇതിലേക്ക് വരാതിരുന്നത്. ക്ഷേത്രങ്ങളില്&zwj; പരിപാടി അവതരിപ്പിക്കുവാന്&zwj; ചെന്നാല്&zwj; ഞാന്&zwj; സോപാനപ്പടിയിലേ ആലപിക്കൂ എന്ന് നിര്&zwj;ബന്ധം പിടിക്കാറില്ല. ചില ക്ഷേത്രങ്ങളില്&zwj; ചെല്ലുമ്പോള്&zwj; ഭാരവാഹികൾ സോപാനത്തിൽ പാടാന്&zwj; ആവശ്യപ്പെട്ടു, അപ്പോള്&zwj; സോപാനത്തിൽ പാടും. അല്ലെങ്കില്&zwj; സ്റ്റേജില്&zwj; പാടും. എന്റെ വിശ്വാസം അനുസരിച്ച് ഭഗവാനെ എവിടെ നിന്ന് വിളിച്ചാലും കേൾക്കുമല്ലോ എന്നാണ്. അത് കൊണ്ട് എവിടെ നിന്ന് പാടും എന്നതിൽ നിർബന്ധങ്ങളോ ശാഠ്യങ്ങളോ ഒന്നുമില്ല. ആചാരപരമായ രീതിയിൽ തന്നെ കൊണ്ടുപോവണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. സ്ത്രീ എന്ന രീതിയിൽ ഒരു അവഗണനയും ഇതുവരെ എനിക്ക് നേരിട്ടിട്ടില്ല. എനിക്ക് അവസരം കൂടുതല്&zwj; ലഭിച്ചിട്ടേ ഉള്ളൂ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പ്രശസ്തിയിലേക്കെത്തിച്ച ലോക്ഡൗണ്&zwj; കാലം&lt;/strong&gt;&lt;/p&gt;&lt;p&gt;സോപാന സം​ഗീതത്തെ ജനകീയമാക്കിയതിൽ ഒരു വലിയ പങ്ക് സോഷ്യൽ മീഡിയയ്ക്കുണ്ട്. ലോക്ഡൗണ്&zwj; സമയത്ത് ഫേസ്ബുക്ക് ലൈവിലൂടെ സോപാന സംഗീതം അവതരിപ്പിക്കുവാന്&zwj; ഒരു അഭ്യർത്ഥന വന്നപ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കുകയായിരുന്നു. അത് ശരിക്കും എന്റെ ജീവിതത്തില്&zwj; വഴിത്തിരിവായി. ആദ്യമൊക്കെ ചില കീര്&zwj;ത്തനങ്ങള്&zwj; പാടി ഫേസ്ബുക്ക് പേജില്&zwj; ഇടുകയാണ് ചെയ്തത്. എന്നാല്&zwj; വളരെ വേഗമാണ് സോഷ്യല്&zwj; മീഡിയ ഇത് ഏറ്റെടുത്തത്. കൊവിഡ് സമയം എന്നെ വളരെ നന്നായി ഹെൽപ്പ് ചെയ്തൊരു കാലഘട്ടമാണ്. ആ സമയത്ത് പല ക്ഷേത്രങ്ങളുടെ പേജുകളിലായി സോപാനസം​ഗീതം ലൈവിൽ അവതരിപ്പിച്ചിട്ടുണ്ട്. ലോക്ഡൗൺ മാറിയപ്പോൾ ആ പല ക്ഷേത്രങ്ങളും നേരിട്ട് പരിപാടിക്ക് വിളിച്ച് തുടങ്ങി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഇത്രയധികം ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയപ്പോൾ ഇത്തരം കലാകാരൻമാർക്കും അവസരങ്ങൾ കൂടി എന്നാണ് ഞാൻ കരുതുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;കുടുംബം നൽകിയ പിന്തുണയാണ് എല്ലാം&lt;/strong&gt;&lt;/p&gt;&lt;p&gt;സംഗീതപാരമ്പര്യമുള്ള കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അച്ഛൻ സുരേഷ് കുമാർ മർച്ചന്&zwj;റ് നേവിയിൽ നിന്നും വിരമിച്ചതാണ്. അമ്മ രാജലക്ഷ്മി വീട്ടമ്മയാണ്. ചേട്ടൻ അർജുൻ ഫാർമസിസ്റ്റാണ്. എല്ലാവരും കലാസ്&zwnj;നേഹികളാണ്. ഇവരുടെയെല്ലാം പിന്തുണയാണ് എന്നെ ഇവിടെവരെയെത്തിച്ചത്. വീട്ടുകാരുടെ പൂര്&zwj;ണ്ണ പിന്തുണയാണ് എന്റെ ഊര്&zwj;ജ്ജം.&lt;/p&gt;&lt;p&gt;&lt;strong&gt;ഭാവി പരിപാടികള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;ഇടയ്&zwnj;ക്ക ജീവിതാവസാനംവരെ കൊണ്ടുനടക്കണം എന്നാണ് ആഗ്രഹം. ഇടയ്ക്കയ്ക്ക് പ്രാധാന്യം കൊടുത്ത് എന്റെ സ്വന്തം ശൈലിയില്&zwj; പാരമ്പരാഗതരീതി കൈവിടാതെ സോപാനസം​ഗീതാവതരണം കൊണ്ടുപോകണം. മൂകാംബിക അമ്മയുടെ നടയിൽ പാടണമെന്നുണ്ട്.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/woman-life/lifestory-of-idakka-player-sopana-sangeetham-singer-asha-suresh-articleshow-efpdgm1"/>
        </item>
        <item>
            <title><![CDATA[International womens day 2026: പച്ചപ്പിനെ തേടിയൊരു യാത്ര; ഒപ്പം നിങ്ങളെയും!]]></title>
            <link>https://www.asianetnews.com/woman-life/international-womens-day-special-journey-in-search-of-greenery-articleshow-fbwrmgp</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/international-womens-day-special-journey-in-search-of-greenery-articleshow-fbwrmgp</guid>
            <pubDate>Sun, 08 Mar 2026 10:54:28 +0530</pubDate>
            <description><![CDATA[&lt;p&gt;കുടുംബം, കുട്ടികൾ, ജോലി ഇവയ്ക്കൊക്കെ മുൻഗണന നൽകുമ്പോൾ പലപ്പോഴും സ്വയം മറന്നു പോകുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk5y8fg3qm7xt2s27txfak4a,imgname-644805529-1975768869675044-367481973522583433-n-1772947258883.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടത്തിനിടയിൽ എന്നെങ്കിലും എപ്പോഴെങ്കിലും അവനവന്റെ സന്തോഷം എന്താണെന്ന്, അവനവനു വേണ്ടി ഒരല്പ്പം സമയം മാറ്റി വെയ്ക്കണമെന്ന് തോന്നിയിട്ടുണ്ടോ? അടുക്കളയല്ലാതെ, ഭാരിച്ച ജോലികളല്ലാതെ മറ്റൊരിടത്ത് അല്പനേരം ചിലവഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ഉത്തരവാദിത്തങ്ങൾക്കിടയിൽ 'ഞാൻ' എന്ന വ്യക്തിയെ പലരും മറന്നുപോകാറുണ്ട്. കുടുംബം, കുട്ടികൾ, ജോലി... ഇവയ്ക്കൊക്കെ മുൻഗണന നൽകുമ്പോൾ പലപ്പോഴും സ്വയം മറന്നു പോകുന്നു. അതിന്റെ ഫലം പലപ്പോഴും മാനസിക സമ്മർദ്ദവും കാടുകയറുന്ന ചിന്തകളുമാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ആ 'ഞാൻ' എന്നെത്തന്നെ തിരിച്ചുപിടിക്കുന്നത് യാത്രകളിലൂടെയാണ്. കാടും മലകളും പച്ചപ്പും തേടിയുള്ള യാത്രകൾ.&lt;/p&gt;&lt;h2&gt;​പ്രകൃതിയിലെ നിറക്കൂട്ടുകൾ&lt;/h2&gt;&lt;p&gt;​യാത്രകൾ എന്നെ പഠിപ്പിച്ചത് അളവറ്റ ആനന്ദം എങ്ങനെ കണ്ടെത്താം എന്നാണ്. യാത്രകളിൽ ഞാൻ ഇലകളെയും വൃക്ഷങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അപ്പോൾ മനസ്സിലാകും പ്രകൃതിയിൽ എത്ര തരം പച്ചകളുണ്ടെന്ന്! ഇരുണ്ട പച്ച, നേർത്ത പച്ച, തവിട്ടു കലർന്ന പച്ച... അങ്ങനെ എത്രയെത്ര വർണ്ണങ്ങൾ. ഈ വൈവിധ്യങ്ങൾ കാണുമ്പോൾ ലഭിക്കുന്ന സമാധാനം മറ്റൊന്നിലും കിട്ടില്ല.&lt;/p&gt;&lt;h3&gt;​മാവ് കരുതിവെച്ച മധുരം&lt;/h3&gt;&lt;p&gt;​കഴിഞ്ഞ തവണ ഒരു യാത്രയിലായിരുന്നു ഞാൻ. ഉച്ചസമയം, കത്തുന്ന വെയിൽ. ഇടുങ്ങിയ വഴിയിലൂടെ സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ നല്ല വിശപ്പും ദാഹവും തോന്നിത്തുടങ്ങിയിരുന്നു. പെട്ടെന്ന് സ്കൂട്ടറിന് മുന്നിലേക്ക് എന്തോ ഒന്ന് വീണു. വണ്ടി ഒതുക്കി നോക്കിയപ്പോൾ അതൊരു മാമ്പഴമായിരുന്നു! ​ആ വെയിലത്ത് ആ മാമ്പഴത്തിന് എന്തൊരു മധുരമായിരുന്നു എന്നോ. &quot;മാവേ, നിനക്ക് നന്ദി... ഈ വിശപ്പിൽ എനിക്കായി ഇതൊരുക്കി വെച്ചതിന്&quot; എന്ന് മനസ്സുകൊണ്ട് പറഞ്ഞു പോയി. പ്രകൃതി നമ്മളെ അറിഞ്ഞു കരുതുന്ന നിമിഷങ്ങളാണവ. നമ്മൾ നടന്നു തളർന്ന് ഒരിടത്ത് ഇരിക്കുമ്പോൾ വന്നു തൊടുന്ന കാറ്റ് പോലും എത്ര വലിയ അനുഗ്രഹമാണെന്ന് അപ്പോൾ തോന്നിപ്പോകും. ഇത്തരം ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം.&lt;/p&gt;&lt;p&gt;&lt;strong&gt;​സ്വയം സ്നേഹിക്കാം, കരുതലോടെ...&lt;/strong&gt;&lt;/p&gt;&lt;p&gt;​'സെൽഫ് കെയർ' എന്നാൽ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ സമയം കണ്ടെത്തുക എന്നതാണ്. അത് ഒരു ചെറുയാത്രയാവാം, പ്രകൃതിയെ നോക്കിയിരിക്കുന്നതാവാം. നിങ്ങൾ സന്തോഷമായിരുന്നാൽ മാത്രമേ നിങ്ങളുടെ ചുറ്റുമുള്ളവർക്കും ആ സന്തോഷം നൽകാൻ കഴിയൂ. ​അതുകൊണ്ട് ഇടയ്ക്കൊക്കെ ആ സ്കൂട്ടർ ഒന്ന് സ്റ്റാർട്ട് ചെയ്യൂ, പച്ചപ്പിനെ തേടി ഇറങ്ങൂ. അല്ലെങ്കിൽ ഒരു ബസ്&zwnj; പിടിക്കൂ... സൈഡ് സീറ്റിൽ ഇരുന്ന് ഇഷ്ടമുള്ള പാട്ട് കേട്ട് എങ്ങോട്ടെന്നില്ലാതെ ഒന്ന് ചുറ്റിക്കറങ്ങൂ. ഒരു ഐസ്ക്രീം കഴിക്കൂ... കൈനിറയെ കുപ്പി വളകൾ വാങ്ങിയിട്ട് അപരിചിതരായ മനുഷ്യരുടെ ഇടയിൽ നടന്നു നോക്കൂ. അല്ലെങ്കിൽ ഏതെങ്കിലും പുഴയിറമ്പിൽ കാറ്റ് കൊണ്ടല്പനേരം ഇരുന്നു നോക്കൂ. അവനവനെ സ്നേഹിക്കുമ്പോൾ ഈ പ്രകൃതി എത്ര മനോഹരമാണെന്ന് മനസ്സിലാവും.&lt;/p&gt;&lt;p&gt;&lt;strong&gt;​ഒരു പുതിയ തുടക്കം&lt;/strong&gt;&lt;/p&gt;&lt;p&gt;​ഈ വനിതാ ദിനത്തിൽ നമുക്ക് ഒരു പുതിയ ശീലം തുടങ്ങാം. മാസത്തിലൊരിക്കലെങ്കിലും മനസ്സിന് ഇഷ്ടമുള്ള ഒരിടത്തേക്ക് പോകാം. ആ യാത്രകൾ നിങ്ങളെ നിങ്ങളിലേക്ക് തന്നെ തിരികെ എത്തിക്കും. പ്രകൃതി നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന ആ കുഞ്ഞു സന്തോഷങ്ങളെ ഏറ്റുവാങ്ങൂ.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/international-womens-day-special-journey-in-search-of-greenery-articleshow-fbwrmgp"/>
        </item>
        <item>
            <title><![CDATA[അർദ്ധരാത്രിയിൽ സാധാരണക്കാരിയായി പൊലീസ് കമ്മീഷണർ, 3 മണിക്കൂറിനിടെ ശല്യം ചെയ്തത് 40 പുരുഷന്മാർ]]></title>
            <link>https://www.asianetnews.com/india-news/3-hours-40-people-harassed-hyderabad-police-commissioner-as-she-stepped-to-the-streets-at-midnight-wearing-a-salwar-suit-articleshow-ia6cgcr</link>
            <guid isPermaLink="true">https://www.asianetnews.com/india-news/3-hours-40-people-harassed-hyderabad-police-commissioner-as-she-stepped-to-the-streets-at-midnight-wearing-a-salwar-suit-articleshow-ia6cgcr</guid>
            <pubDate>Thu, 07 May 2026 03:03:19 +0530</pubDate>
            <description><![CDATA[&lt;p&gt;വെറും മൂന്ന് മണിക്കൂറിനിടെ നാൽപ്പതോളം പുരുഷന്മാരാണ് അവരെ ശല്യം ചെയ്യാനായി സമീപിച്ചത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqzke13wy5d5cfvrdpfcn40k,imgname-ips-officer-experiment-1778103288956.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തി പൊലീസ് കമ്മീഷണ&zwj;ർ. മൂന്ന് മണിക്കൂറിനുള്ളിൽ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാർ. ഹൈദരബാദിലാണ് സംഭവം. മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. സുമതി ഐ.പി.എസ് ആണ് വേറിട്ട പരീക്ഷണവുമായി സേനയുടെ പരിമിതികൾ നേരിട്ടറിഞ്ഞത്. മേയ് ഒന്നിന് അർദ്ധരാത്രിയിൽ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദിൽസുഖ്&zwnj;നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്.&lt;/p&gt;&lt;p&gt;അർദ്ധരാത്രി 12:30 മുതൽ പുലർച്ചെ 3:30 വരെയായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് അവർ ബസ് സ്റ്റോപ്പിൽ നിന്നത്. വെറും മൂന്ന് മണിക്കൂറിനിടെ നാൽപ്പതോളം പുരുഷന്മാരാണ് അവരെ ശല്യം ചെയ്യാനായി സമീപിച്ചത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ലഹരിമരുന്നിന് അടിമപ്പെട്ടവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;കമ്മീഷണർക്ക് സുരക്ഷ നൽകാനായി അല്പം അകലെ മാറി മഫ്തിയിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ഒരാൾ ശല്യം ചെയ്യുമ്പോൾ കമ്മീഷണർ സിഗ്നൽ നൽകുകയും പൊലീസ് ഉടൻ തന്നെ അവരെ പിടികൂടുകയും ചെയ്തു. പിടികൂടിയവരിൽ പകുതിയോളം പേർ വിദ്യാർത്ഥികളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായിരുന്നു. ചിലർ മദ്യത്തിനടിപ്പെട്ടവരായിരുന്നു. ഇവരിൽ ആർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പകരം അവർക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് നിൽക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും ഇവരെ ബോധവൽക്കരിച്ചു.&lt;/p&gt;&lt;p&gt;രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരും യാത്ര ചെയ്യുന്നവരുമായ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ നേരിട്ട് ബോധ്യപ്പെടാനാണ് താൻ ഈ പരീക്ഷണത്തിന് മുതിർന്നതെന്ന് സുമതി ഐ.പി.എസ്. പറയുന്നത്. നഗരത്തിലെ നൈറ്റ് പട്രോളിംഗ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് സിസിടിവി നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനും ഈ പരിശോധനയിലെ കണ്ടെത്തലുകൾ സഹായിക്കുമെന്നും അവ&zwj;ർ പ്രതികരിക്കുന്നത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/3-hours-40-people-harassed-hyderabad-police-commissioner-as-she-stepped-to-the-streets-at-midnight-wearing-a-salwar-suit-articleshow-ia6cgcr"/>
        </item>
        <item>
            <title><![CDATA[തൊഴിലെടുക്കുന്ന അമ്മമാരും അവർ നേരിടുന്ന സമ്മർദ്ദവും : അദൃശ്യമായിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ]]></title>
            <link>https://www.asianetnews.com/woman-life/mothers-day-2026-working-mothers-and-the-stress-they-face-articleshow-kc1ck6n</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/mothers-day-2026-working-mothers-and-the-stress-they-face-articleshow-kc1ck6n</guid>
            <pubDate>Mon, 11 May 2026 11:25:44 +0530</pubDate>
            <description><![CDATA[&lt;p&gt;പൂർണ്ണസമയ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സ്ത്രീകൾ വീണ്ടും വീട്ടിലെ ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിക്കുന്നതിനെയാണ് സാമൂഹിക ശാസ്ത്രജ്ഞർ 'സെക്കൻഡ് ഷിഫ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krasnxqgpev3njmk9zg3qskq,imgname-689246812-1519182293047089-4795403582655902108-n-1778478937840.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാതൃത്വം എന്നത് സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുമ്പോഴും, ആധുനിക കാലഘട്ടത്തിലെ അമ്മമാർ അനുഭവിക്കുന്ന കഠിനമായ മാനസിക-ശാരീരിക ഭാരങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല. ഔദ്യോഗിക ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും വീടകങ്ങളിലെ പ്രതിഫലമില്ലാത്ത ജോലികളും ഒരേസമയം നിർവഹിക്കേണ്ടി വരുന്നത് സ്ത്രീകളുടെ ഹോർമോൺ സന്തുലിതാവസ്ഥയെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;'സെക്കൻഡ് ഷിഫ്റ്റ്' &ndash; യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാം&lt;/strong&gt;&lt;/p&gt;&lt;p&gt;പൂർണ്ണസമയ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന സ്ത്രീകൾ വീണ്ടും വീട്ടിലെ ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിക്കുന്നതിനെയാണ് സാമൂഹിക ശാസ്ത്രജ്ഞർ 'സെക്കൻഡ് ഷിഫ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിൽ പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയം സ്ത്രീകൾ പ്രതിഫലമില്ലാത്ത ഗാർഹിക ജോലികൾക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. വിശ്രമമില്ലാത്ത ഈ ദിനചര്യകൾ സ്ത്രീകളുടെ ശാരീരികക്ഷമതയെയും മാനസികോല്ലാസത്തെയും ക്രമേണ തളർത്തുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക പ്രത്യാഘാതങ്ങളും&lt;/strong&gt;&lt;/p&gt;&lt;p&gt;വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കേവലം ഒരു വൈകാരികാവസ്ഥയല്ല; അത് ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന ഒന്നാണ്. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് രക്തത്തിൽ തുടർച്ചയായി ഉയർന്നുനിൽക്കുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു.&lt;/p&gt;&lt;p&gt;ഇതിന്റെ ഫലമായി പ്രകടമാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ:&lt;/p&gt;&lt;p&gt;* ആർത്തവ ക്രമക്കേടുകൾ: ഹോർമോൺ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ആർത്തവചക്രത്തിന്റെ സ്വാഭാവിക താളം തെറ്റിക്കുന്നു.&lt;/p&gt;&lt;p&gt;* PCOS, തൈറോയ്ഡ് സങ്കീർണ്ണതകൾ: നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകാനും പുതിയ ജീവിതശൈലീ രോഗങ്ങൾ പിടിപെടാനും ഇത് കാരണമാകുന്നു.&lt;/p&gt;&lt;p&gt;* മെറ്റബോളിക് സങ്കീർണതകൾ : വിട്ടുമാറാത്ത തളർച്ച, ഉറക്കമില്ലായ്മ, അമിതവണ്ണം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;'മെന്റൽ ലോഡും' മാനസിക തളർച്ചയും&lt;/strong&gt;&lt;/p&gt;&lt;p&gt;ജോലിഭാരത്തോടൊപ്പം കുടുംബത്തിന്റെ കാര്യങ്ങൾ കൂടി പ്ലാൻ ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണ് *'മെന്റൽ ലോഡ്' എന്ന് വിളിക്കുന്നത്. ഈ അദൃശ്യമായ ഉത്തരവാദിത്തം സ്ത്രീകളിൽ കഠിനമായ മാനസിക തളർച്ചയ്ക്ക് വഴിമാറുന്നു. സമൂഹത്തിന്റെ അമിതമായ പ്രതീക്ഷകളും കുടുംബത്തിൽ നിന്നുള്ള പിന്തുണയുടെ കുറവും അമ്മമാരിൽ ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും കാരണമാകാറുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;മാറ്റം: ഒരു സാമൂഹിക ഉത്തരവാദിത്തം&lt;/strong&gt;&lt;/p&gt;&lt;p&gt;അമ്മമാരുടെ ആരോഗ്യം വ്യക്തിപരമായ ഒരു വിഷയം എന്നതിലുപരി ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. ഒരു അമ്മയുടെ ആരോഗ്യപരമായ വീഴ്ച ആ കുടുംബത്തിന്റെ മൊത്തത്തിലുള്ള ജീവിതനിലവാരത്തെയും കുട്ടികളുടെ വളർച്ചയെയും ബാധിക്കും. ഈ മാതൃദിനത്തിൽ കേവലം ആശംസകൾക്കപ്പുറം പ്രായോഗികമായ മാറ്റങ്ങൾക്കായി നമുക്ക് ശ്രമിക്കാം:&lt;/p&gt;&lt;p&gt;1. തുല്യ പങ്കാളിത്തം ഉറപ്പാക്കാം:* വീട്ടുജോലികളും കുട്ടികളുടെ പരിചരണവും പങ്കാളികൾ തുല്യമായി പങ്കിടുന്ന സംസ്കാരം വളർത്തിയെടുക്കണം.&lt;/p&gt;&lt;p&gt;2. അനുകൂലമായ തൊഴിൽ സാഹചര്യങ്ങൾ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കായി ഫ്ലെക്സിബിൾ വർക്കിംഗ് അവറുകൾ, കൃത്യമായ പ്രസവാവധി തുടങ്ങിയവ ഉറപ്പുവരുത്തേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;3. സ്വയം സംരക്ഷണത്തിന് മുൻഗണന : സ്ത്രീകൾ സ്വന്തം ആരോഗ്യത്തിനും വിശ്രമത്തിനും മുൻഗണന നൽകുന്ന സാഹചര്യം കുടുംബങ്ങൾ ഒരുക്കി നൽകണം.&lt;/p&gt;&lt;p&gt;ഈ മാതൃദിനത്തിൽ, ജോലി ചെയ്യുന്ന അമ്മമാർ നേരിടുന്ന വെല്ലുവിളികളെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ്, അവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഒരു സംസ്കാരം നമുക്ക് വളർത്തിയെടുക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;ലേഖനം തയ്യാറാക്കിയത്&lt;/strong&gt;&lt;/p&gt;&lt;p&gt;ഡോ. ജിനാൻ മുഹമ്മദ്&lt;/p&gt;&lt;p&gt;സ്പെഷ്യലിസ്റ്റ് ഒബ്സ്റ്റട്രിക്സ് &amp;amp; ഗൈനെക്കോളജി&lt;/p&gt;&lt;p&gt;ആസ്റ്റർ മിംസ്, കണ്ണൂർ&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/woman-life/mothers-day-2026-working-mothers-and-the-stress-they-face-articleshow-kc1ck6n"/>
        </item>
        <item>
            <title><![CDATA[വിവാഹത്തിന് ക്ഷണിച്ചത് 70 സഹപ്രവർത്തകരെ, എത്തിയത് ഒരാൾ മാത്രം, 5വർഷമായി ചെയ്യുന്ന ജോലി രാജിവച്ച് നവവധു]]></title>
            <link>https://www.asianetnews.com/international-news/women-resigns-company-worked-for-5-years-after-69-employees-absent-in-wedding-articleshow-l5a09gs</link>
            <guid isPermaLink="true">https://www.asianetnews.com/international-news/women-resigns-company-worked-for-5-years-after-69-employees-absent-in-wedding-articleshow-l5a09gs</guid>
            <pubDate>Wed, 28 Jan 2026 03:08:14 +0530</pubDate>
            <description><![CDATA[&lt;p&gt;ബന്ധുക്കളുടെ തിരക്കിനിടയിൽ സഹപ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ആറ് ടേബിളുകളും ഇവർക്കായി മുൻകൂട്ടി റിസർവ്വ് ചെയ്യാനും യുവതി മറന്നിരുന്നില്ല എന്നാൽ ക്ഷണം ലഭിച്ച 70 പേരിൽ 69 പേരും വിവാഹത്തിന് എത്തിയില്ല&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcgysndtbbzh8gxxvqvxjyhm,imgname-new-project--16--1765800727994.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബീജിംഗ്: അടുത്ത ബന്ധുക്കളേയും ഓഫീസിലെ സഹപ്രവർത്തകരേയും വിവാഹത്തിന് ക്ഷണിച്ച് യുവതി. ഓഫീസിൽ നിന്ന് എത്തിയത് ഒരാൾ മാത്രം. ജോലി രാജി വച്ച് യുവതി. ചൈനയിലാണ് സംഭവം. സഹപ്രവർത്തകരുടെ സൌകര്യം കൂടി നോക്കി അവധി ദിവസത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഓഫീസിൽ നിന്ന് കുറച്ച് പേരെ മാത്രം ക്ഷണിക്കുന്നതിലെ മര്യാദ കേട് ഓർത്താണ് യുവതി സഹപ്രവർത്തകരായ 70 പേരെയും വിവാഹത്തിന് ക്ഷണിച്ചത്. എല്ലാവരേയും നേരിട്ട് വിളിക്കുകയും വിവാഹം ദിനം അടുത്തുവെന്ന് സന്ദേശം നൽകി ഓർമ്മപ്പെടുത്താനും യുവതി മറന്നിരുന്നില്ല. അഞ്ച് വർഷമായി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തരാണ് യുവതിയുടെ വിവാഹത്തോട് മുഖം തിരിച്ചത്. ഒരു പൊതു അവധി ദിവസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ കല്യാണത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മിക്ക സഹപ്രവർത്തകരും വിവാഹം ക്ഷണിക്കുന്ന സമയത്ത് പറഞ്ഞിരുന്നത്. കല്യാണ തീയതി അടുത്തപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ഓർമ്മിപ്പിക്കുകയു ഓഫീസ് വാട്ട്&zwnj;സ്ആപ്പ് ഗ്രൂപ്പിലും മെസേജ് അയയ്ക്കുകയും യുവതി ചെയ്തിരുന്നു.&amp;nbsp;&lt;/p&gt;&lt;p&gt;ബന്ധുക്കളുടെ തിരക്കിനിടയിൽ സഹപ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ആറ് ടേബിളുകളും ഇവർക്കായി മുൻകൂട്ടി റിസർവ്വ് ചെയ്യാനും യുവതി മറന്നിരുന്നില്ല എന്നാൽ ക്ഷണം ലഭിച്ച 70 പേരിൽ 69 പേരും വിവാഹത്തിന് എത്തിയില്ല. ഇത് യുവതിക്ക് അപമാനകരവും വേദന തോന്നിക്കുന്നതുമായ അനുഭവം ആയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതി രാജി വച്ചത്. സമൂഹമാധ്യമങ്ങളിലാണ് തനിക്ക് അനുഭവപ്പെട്ട കാര്യം യുവതി കുറിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/women-resigns-company-worked-for-5-years-after-69-employees-absent-in-wedding-articleshow-l5a09gs"/>
        </item>
        <item>
            <title><![CDATA[ഇവിടെ എന്തും പോകും! കരാട്ടെ മുതല്‍ 'വൺഹാൻഡ് എംബ്രോയിഡറി' വരെ; അത്ഭുതം അഞ്ജന ഷാജി]]></title>
            <link>https://www.asianetnews.com/woman-life/inspiring-story-of-embroidery-artist-anjana-shaji-articleshow-mosq99x</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/inspiring-story-of-embroidery-artist-anjana-shaji-articleshow-mosq99x</guid>
            <pubDate>Sat, 07 Mar 2026 15:54:58 +0530</pubDate>
            <description><![CDATA[&lt;p&gt;ഒറ്റക്കൈ കൊണ്ട് ഏത് ഡിസൈനും എംബ്രോയ്ഡറി ചെയ്തു കൊടുക്കുന്ന അഞ്ജന ഷാജിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk3xh5tzz4g90y560r7pf0h7,imgname-645666126-920586234266911-1601522245777177257-n-1772879386463.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുറവുകളെ കുറിച്ച് ഓര്&zwj;ത്ത് വിഷമിക്കാതെ, പരിമിതികളില്&zwj; നിന്നും സാധ്യതകളെ തേടി സ്വന്തമായൊരു ഇടം കണ്ടെത്തിയ അഞ്ജന ഷാജി പലര്&zwj;ക്കുമൊരു മാതൃകയാണ്. ജന്മനാ വലതു കൈ ഇല്ലാഞ്ഞിട്ടും എംബ്രോയ്ഡറി ആർട്ടിസ്റ്റ് എന്ന നിലയില്&zwj; ഇന്ന് സമൂഹ മാധ്യമങ്ങളില്&zwj; വൈറലാണ് ഈ 28കാരി. എംഎസ്ഡബ്ല്യു ബിരുദധാരിയായിട്ടും ശാരീരിക പരിമിതി തൊഴില്&zwj; ലഭിക്കാന്&zwj; തടസ്സമായതോടെ ഏറെ വിഷമത്തിലായിരുന്നു അഞ്ജന. എന്നാല്&zwj; ഒരിക്കല്&zwj; ഒരു കുഞ്ഞുടുപ്പിൽ&amp;nbsp;കണ്ട പൂക്കളുടെ എംബ്രോയിഡറിയാണ് അഞ്ജനയുടെ സംരംഭക ജീവിതം മൊട്ടിടാന്&zwj; കാരണം. ഒറ്റക്കൈ കൊണ്ട് ഏത് ഡിസൈനും എംബ്രോയ്ഡറി ചെയ്തു കൊടുക്കുന്ന അഞ്ജന ഷാജിയുമായി &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj;&lt;/strong&gt; നടത്തിയ അഭിമുഖം വായിക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;വേര്&zwj;ത്തിരിവോ പ്രത്യേക പരിഗണനയോ ഇല്ലാത്ത കുട്ടിക്കാലം&lt;/strong&gt;&lt;/p&gt;&lt;p&gt;കുട്ടിക്കാലത്ത് ഞാന്&zwj; അങ്ങനെ സ്പെഷ്യൽ സ്കൂളില്&zwj; ഒന്നുമല്ല പഠിച്ചത്. വീടിനടുത്തുള്ള സ്കൂളില്&zwj; തന്നെയാണ് പഠിച്ചത്. എനിക്ക് അങ്ങനെ ഒരു വേര്&zwj;ത്തിരിവോ പ്രത്യേക പരിഗണന വേണമെന്നോ ഒന്നും തോന്നിയിട്ടില്ല. മറ്റ് കുട്ടികളെ പോലെ തന്നെ സാധാരണ ഒരു കുട്ടിയായി തന്നെയാണ് ഞാനും പഠിച്ചത്. സുഹൃത്തുക്കള്&zwj; ആണെങ്കിലും അധ്യാപകര്&zwj; ആണെങ്കിലും വളരെ സപ്പോർട്ടീവ് ആയിരുന്നു. അപ്പച്ചനയെയും അമ്മച്ചിയെയും കൃഷിയിലൊക്ക ഞാനും സഹായിക്കുമായിരുന്നു. അടുക്കളയിലും &amp;nbsp;എല്ലാ കാര്യങ്ങളും എല്ലാവരെയും പോലെ തന്നെയായിരുന്നു ഞാൻ ചെറുപ്പം മുതലേ ചെയ്തിരുന്നത്. ഡിഗ്രി പഠിച്ചത് കോട്ടയത്ത് ബിസിഎമ്മിലായിരുന്നു. പിന്നീട് എം.എസ്.ഡബ്ല്യു ചെയ്തു. ഏഴ്- എട്ട് വര്&zwj;ഷത്തോളം ഞാന്&zwj; ഹോസ്റ്റലില്&zwj; നിന്നാണ് പഠിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;ഉള്&zwj;വലിഞ്ഞ് കഴിഞ്ഞ ടീനേജ് കാലം&lt;/strong&gt;&lt;/p&gt;&lt;p&gt;ടീനേജ് പ്രായത്തിലേക്ക് കടക്കുന്ന സമയത്ത് നമുക്ക് ഒരു ബോഡി കോൺഷ്യസ് വരുമല്ലോ. ആ സമയത്താണ് ഞാൻ ശരിക്കും എന്&zwj;റെ കുറവിനെ കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത്. കുട്ടിക്കാലം മുതലേ സ്കൂളില്&zwj; ഡാൻസിനൊക്കെ പങ്കെടുക്കുമായിരുന്നു. പക്ഷേ ടീനേജ് പ്രായത്തിൽ എത്തിയപ്പോള്&zwj; ഞാന്&zwj; ഒന്നിനും പങ്കെടുക്കാതെയും എല്ലാത്തില്&zwj; നിന്നും ഉള്&zwj;വലിഞ്ഞും തുടങ്ങി. ഡാൻസ് കളിക്കുന്നത് ഭംഗികേടാണ് എന്നൊക്കെയുള്ള എന്റെ തന്നെ തോന്നലും അപകർഷതാബോധവുമൊക്കെ വന്നു തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;ജോലി പോലും കിട്ടാതെ ഇരിന്നിട്ടുണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;എംഎസ്ഡബ്ല്യു എന്ന് പറയുമ്പോൾ അറിയാമല്ലോ ഇരുന്നുള്ള ഒരു ജോലിയല്ല, എന്റെ സ്പെഷ്യലൈസേഷൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആയിരുന്നു. അപ്പോൾ കൂടുതൽ ഫീൽഡ് വര്&zwj;ക്ക് ചെയ്യേണ്ടതായി വരും. ഞാനത് ഇഷ്ടപ്പെട്ടെടുത്ത ഒരു കോഴ്സ് ആണ്. എനിക്ക് അങ്ങനെ ഇരുന്നൊരു ജോലി ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ആ കോഴ്സ് തിരഞ്ഞെടുത്തത്. പക്ഷേ റിയാലിറ്റി ജോലിയിലേക്ക് വന്നപ്പോഴേക്കും ഈ പേര് പറഞ്ഞ് എന്നെ തഴയുകയായിരുന്നു. ഞാൻ എല്ലാവരെയും പോലെ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് എന്നെ പരിചയമുള്ളവർക്ക് അറിയാം. പക്ഷേ പരിചയമില്ലാത്തവർ കാണുമ്പോൾ ഇങ്ങനെ ബുദ്ധിമുട്ടുള്ള ഒരു കുട്ടിയാണ് എന്ന ഒരു രീതിയിലാണ് എന്നെ പരിഗണിക്കുന്നത്. അത് എന്&zwj;റെ പ്രൊഫഷനെയും ബാധിച്ചു.&lt;/p&gt;&lt;p&gt;എനിക്ക് യാത്ര ചെയ്യാൻ പറ്റുമോ, ലൈസൻസ് ഉണ്ടോ, പെട്ടെന്നൊക്കെ എവിടെയെങ്കിലും സ്റ്റേ ചെയ്യേണ്ടി വന്നാല്&zwj; അതിന് പറ്റുമോ തുടങ്ങിയ പല ചോദ്യങ്ങളുമാണ് ഞാന്&zwj; ഇന്റർവ്യൂവിന് പോയപ്പോൾ നേരിട്ടത്. പഠിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്&zwj; ഒന്നും ചോദിച്ചില്ല. അപ്പോഴാണ് ഞാനും ശരിക്കും തിരിച്ചറിയുന്നത് എനിക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന്. അതുകൊണ്ടാണ് ഞാൻ ഇതുവരെ അപ്ലൈ ചെയ്ത ജോലികളിൽ നിന്നൊന്നും എനിക്ക് ഒരു റെസ്പോൺസും കിട്ടാത്തത്. അങ്ങനെ ജോലി കിട്ടാൻ ബുദ്ധിമുട്ടായി. പിന്നെ പരിചയമുള്ള ഒരു ആന്&zwj;റി വഴി ഞാൻ ഒരു പ്രൈവറ്റ് ഫേമിൽ ഒരു കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവായി ജോലിക്ക് കയറി. പ്രൈവറ്റ് ഫേമും കോർപ്പറേറ്റ് ഫീൽഡുമായതിന്&zwj;റെ മത്സരങ്ങളും അതിന്&zwj;റേതായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. അവര്&zwj; പറഞ്ഞ ടാർഗറ്റിലേക്ക് എത്താൻ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. &amp;nbsp;ഇത് എനിക്ക് പറ്റിയ പരിപാടി അല്ല എന്ന് അങ്ങനെ ഞാൻ മനസ്സിലാക്കി. ഒരു വര്&zwj;ഷം കഴിഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;ഭര്&zwj;ത്താവാണ് പിന്തുണ&lt;/strong&gt;&lt;/p&gt;&lt;p&gt;എന്നെപ്പോലെ ഒരാളെ ആരെങ്കിലും സ്വീകരിക്കുമോ എന്നുള്ള ഒരു ടെൻഷൻ ഉണ്ടായിരുന്നു. എന്റെ കൂടെ പഠിച്ച ഫ്രണ്ടിന്റെ ഫ്രണ്ട് ആണ് ഇദ്ദേഹം. ആൾക്ക് എന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. ഞങ്ങൾ സംസാരിച്ചപ്പോൾ എനിക്കും ഓക്കെയായി. അങ്ങനെ ഞങ്ങൾ വീട്ടിൽ സംസാരിച്ചു. പുള്ളിയുടെ വീട്ടുകാർക്കും ഓക്കെയാണ്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 3 വർഷമായി. ഭര്&zwj;ത്താവാണ് ഇപ്പോള്&zwj; എല്ലാത്തിനും പിന്തുണ.&lt;/p&gt;&lt;p&gt;&lt;strong&gt;വഴിത്തിരിവായ&amp;nbsp;കുഞ്ഞുടുപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;കുഞ്ഞുന്നാൾ&amp;nbsp;മുതലേ അമ്മ തൈക്കുന്നത് കണ്ടാണ് വളർന്നതെങ്കിലും തയ്യലോ എംബ്രോയ്ഡറിയോ ഒന്നും ഞാന്&zwj; ചെയ്തിരുന്നില്ല. ചിത്രം വരച്ച് പോലും നോക്കിയിട്ടില്ലായിരുന്നു. ഒരു കുഞ്ഞ് കെട്ടുടുപ്പിൽ കണ്ട ഒരു പൂവിന്&zwj;റെ എംബ്രോയ്ഡറിയാണ് വഴിത്തിരിവായതെന്ന് പറയാം. ഭര്&zwj;ത്താവിന്&zwj;റെ സുഹൃത്തിന്&zwj;റെ കുട്ടിയുടെ കുഞ്ഞുടുപ്പ് കണ്ടപ്പോള്&zwj; ഭയങ്കര രസമായിട്ട് തോന്നി. അങ്ങനെ ചെയ്തു നോക്കിയാലോ എന്ന് കരുതി. അമ്മച്ചി തയ്ക്കുന്നത് കൊണ്ട് വീട്ടിൽ അത്യാവശ്യത്തിലുള്ള നൂലും സൂചിയുമൊക്കെയുണ്ടായിരുന്നു. അങ്ങനെ അമ്മച്ചിയുടെ പഴയ സാധനങ്ങളൊക്കെ എടുത്ത് പതിയെ വരച്ച് തയ്ച്ചു നോക്കി. അത് കൊള്ളാം എന്ന് അമ്മച്ചിയൊക്കെ പറഞ്ഞു. പിന്നെ അവിടുന്നായിരുന്നു തുടക്കം. ആ സമയത്ത് എംബ്രോയ്ഡറി എന്നൊരു സംഭവത്തിനെക്കുറിച്ച് വലിയ ഐഡിയ ഒന്നുമില്ലായിരുന്നു. ഞാന്&zwj; പതിയെ പഴയ ഡ്രസ്സുകളിലേക്കൊക്കെ തയ്ക്കാൻ തുടങ്ങി. പിന്നെ ഹസ്ബൻഡിന്&zwj;റെ ടീഷര്&zwj;ട്ടിലൊക്കെ എംബ്രോയ്ഡറി ചെയ്യുമായിരുന്നു. അങ്ങനെ കുറേ പേരൊക്കെ ചോദിക്കാൻ തുടങ്ങി. ഒത്തിരി വർക്കുകൾ വന്നു തുടങ്ങിയതോടെയാണ് ഇതൊരു ബിസിനസ് എന്ന രീതിയിലേക്ക് എത്തിയത്. അങ്ങനെയാണ് &lsquo;വൺ ഹാൻഡ് എംബ്രോയ്ഡറി&rsquo; എന്ന സോഷ്യൽ മീഡിയ പേജ് തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;strong&gt;പ്രതിമാസം കുറഞ്ഞത് 25,000 രൂപയുടെ വരുമാനം&lt;/strong&gt;&lt;/p&gt;&lt;p&gt;ഇപ്പോൾ കുഞ്ഞുടുപ്പ്, ടീഷർട്ട്, ഷര്&zwj;ട്ട്, സാരി അങ്ങനെ എല്ലാത്തിലും എംബ്രോയ്ഡറി ചെയ്യും. ശരിയും ഓർഡറിന്റെ എണ്ണം എടുക്കാൻ തന്നെ എനിക്ക് പറ്റുന്നില്ല. നൂറിലധികം ഓർഡറുകൾ പെൻഡിങ് ഉണ്ട്. സ്റ്റിച്ച് ചെയ്യാൻ വേണ്ടി ആറ് ചേച്ചിമാരുണ്ട്. അവര്&zwj; അവരുടെ വീട്ടിലിരുന്നാണ് സ്റ്റിച്ച് ചെയ്യുന്നത്. മെറ്റീരിയൽ ഞാൻ അവർക്ക് കൊണ്ടുപോയി കൊടുക്കും. അവർ സ്റ്റിച്ച് ചെയ്തു കഴിയുമ്പോൾ ഞാൻ പോയി മേടിക്കും. പിന്നെ ഞാൻ അതിൽ ഫർദർ എംബ്രോയ്ഡറി ചെയ്തിട്ട് സെൽ ചെയ്യും. മാസ വരുമാനം നമുക്ക് കൃത്യമായി പറയാൻ പറ്റില്ല. എങ്കിലും ശരാശരി 25,000 രൂപ വരെ പ്രതിമാസം കിട്ടുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കാരാട്ടെ ബ്ലൂ ബെല്&zwj;റ്റ്!&lt;/strong&gt;&lt;/p&gt;&lt;p&gt;എനിക്ക് പണ്ടുമുതലേ കരാട്ടയോ കളരിയോ അങ്ങനെ എന്തെങ്കിലുമൊക്കെ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിവാഹത്തിന് ശേഷമാണ് അത് സാധിച്ചത്. ഹസ്ബൻഡ് സപ്പോർട്ടീവ് ആയതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. പുള്ളിയാണ് ശരിക്കും എന്നെ ഫോഴ്സ് ചെയ്തു വിട്ടത്. ഇപ്പോള്&zwj; ബ്ലൂ ബെല്&zwj;റ്റ് ആയിട്ടേയുള്ളൂ. ശരിക്കും ഞാന്&zwj; ഇത് ആസ്വദിച്ചാണ് പഠിക്കുന്നത്. നമ്മുക്ക് ഇഷ്ടമുള്ള കാര്യം ആകുമ്പോള്&zwj; എത്ര തിരക്ക് ആണെങ്കിലും നമ്മള്&zwj; സമയം കണ്ടെത്തുമല്ലോ. പിന്നെ ജിമ്മിലും പോകാറുണ്ട്. ഡ്രൈവിങ്ങും അറിയാം. നമ്മുക്ക് ആഗ്രഹമുണ്ടെങ്കിൽ എത്ര പരിമിതിക്കുള്ളില്&zwj; നിന്നുകൊണ്ടാണെലും പരിശ്രമിക്കാന്&zwj; തോന്നും. ഇന്നത്തെ കാലത്ത് ഒരുപാട് സാധ്യതകൾ നമ്മുടെ മുമ്പിലുണ്ട്. ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെങ്കിലും എന്തെങ്കിലും തരത്തിലുള്ള സൊല്യൂഷന് വേണ്ടി നമ്മുടെ ചുറ്റും ആൾക്കാരുമുണ്ട്. ഞാൻ എന്റെ ഒരു ഇൻഫിനിറ്റി കോംപ്ലക്സിൽ നിന്ന് പുറത്ത് കടന്നതിനു ശേഷം സത്യം പറഞ്ഞാൽ എനിക്ക് ഇങ്ങനെ ഒരു കുറവുണ്ട് എന്നുള്ളതിന്റെ പേരിൽ ലിമിറ്റ് ചെയ്യാൻ ശ്രമിക്കാറില്ല. ഒരു കംഫർട്ട് സോണിൽ തന്നെ ഇരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്&zwj;. അതുകൊണ്ടാവാം എനിക്ക് ഇതൊക്കെ ചെയ്യാന്&zwj; സാധിക്കുന്നത്. അഭിമാനത്തേക്കാൾ ഉപരി അത്ഭുതമാണ് എനിക്ക് തോന്നുന്നത്. എന്നെപ്പോലെയുള്ള ഒരുപാട് പേർക്ക് ഞാനൊരു മോട്ടിവേഷൻ ആവുന്നുണ്ട് എന്ന് കേള്&zwj;ക്കുമ്പോള്&zwj; സന്തോഷമുണ്ട്. എന്നെപ്പോലെയുള്ള കുട്ടികൾ ഉണ്ടായിട്ടുള്ള മാതാപിതാക്കള്&zwj; കോൺടാക്ട് ചെയ്യാറുണ്ട്. അവർക്ക് ഇതുവരെ ടെൻഷൻ ആയിരുന്നു. എന്ത് ചെയ്യും? എങ്ങനെ വളർത്തിയെടുക്കും എന്നുള്ള ചിന്തയായിരുന്നു. ഇപ്പോൾ മോളുടെ വീഡിയോ കാണിച്ച് എനിക്കിപ്പോൾ എന്റെ മോളെ വളർത്താൻ ഒരു കോൺഫിഡൻസ് ആയി. എന്റെ കുട്ടി ഇങ്ങനെ വളർന്നു വരും എന്നുള്ള ധൈര്യമായി എന്ന് പറഞ്ഞ് ഒത്തിരി അമ്മമാര്&zwj; എന്നെ വിളിക്കാറുണ്ട്. അതൊക്കെ കേള്&zwj;ക്കുമ്പോള്&zwj; അഭിമാനം തോന്നാറുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ആഗ്രഹം സ്വന്തമായി ഒരു ബ്രാൻഡ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഫ്യൂച്ചർ പ്ലാൻ തീർച്ചയായിട്ടും ഇത് വലിയൊരു ബ്രാൻഡ് ആക്കി എടുക്കണം എന്നുള്ളത് തന്നെയാണ്. പിന്നെ എന്നെപ്പോലെയുള്ളവരെ എനിക്ക് പറ്റുന്ന വിധത്തിൽ ഈ ഒരു മേഖലയില്&zwj; ഉൾപ്പെടുത്തണം, എന്&zwj;റെ ഒപ്പം അവരെയും വളർത്തിയെടുക്കണം എന്ന് ആഗ്രഹമുണ്ട്.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/woman-life/inspiring-story-of-embroidery-artist-anjana-shaji-articleshow-mosq99x"/>
        </item>
        <item>
            <title><![CDATA[‘സിന്ധു പി. ആർ’ അഥവാ ഒരു അജ്ഞാതയുടെ ഡയറിക്കുറിപ്പുകൾ]]></title>
            <link>https://www.asianetnews.com/woman-life/valentines-day-special-sindhu-pr-or-the-diaries-of-an-unknown-person-articleshow-ms2ocga</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/valentines-day-special-sindhu-pr-or-the-diaries-of-an-unknown-person-articleshow-ms2ocga</guid>
            <pubDate>Sat, 14 Feb 2026 13:21:13 +0530</pubDate>
            <description><![CDATA[&lt;p&gt;കരഞ്ഞു കരഞ്ഞു തലവേദനിച്ച് ഞാനെന്റെ സുഹൃത്തിന്റെ വീട്ടിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ അവനവന്റെ പുതിയ പെണ്ണിനൊപ്പം, അവന്റെ ഭാര്യയ്ക്ക് ഒപ്പം ആദ്യരാത്രി ആഘോഷിക്കുകയാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khdhxkettxyq4yhdq6h3w295,imgname-628071780-1398043858448060-8182424108509615520-n-1771055271386.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞൊരു കോണിലായിരുന്നു ഞാനൊരിക്കൽ താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റൽ. നാലു നെടുനീളൻ ഡോർമിറ്ററികളിൽ അടുപ്പിച്ചിട്ട കട്ടിലുകളിൽ മനുഷ്യർക്കൊപ്പം എലിയും പാറ്റയും കൊതുകുകളും ജീവിച്ചു വന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പെൺകുട്ടികളിൽ പലരും ദൂര ദേശങ്ങളിൽ നിന്നും വന്നവരാണ്. അവർ നഴ്സിംഗ് അസിസ്റ്റന്റ് പഠിച്ചു, നഗരത്തിലെ ഏതെങ്കിലും ഒരു ആശുപത്രിയിൽ ട്രെയിനിയായി ജോലിക്ക് കയറിയിരുന്നു. ഏകദേശം ഒമ്പതുമണിയോടെ വെളുത്ത യൂണിഫോം തേച്ചു മടക്കി ആശുപത്രിയിലേയ്ക്ക് പുറപ്പെട്ടു. ആറോ ഏഴോ മണിയോടെ മടങ്ങി വന്നു.&lt;/p&gt;&lt;p&gt;ഞാനവിടെ പുതിയ ഒരാളായിരുന്നു. രണ്ടു ദിവസം കൂടുമ്പോൾ ബസിൽ കയറി കലൂരിൽ സ്ഥിതി ചെയ്യുന്ന നഴ്സിംഗ് സെന്ററിൽ ട്രെയിനിംഗിനായി പോയി. പാഠഭാഗങ്ങൾ പറഞ്ഞു തരാൻ ഒരു ടീച്ചർ അവിടെ ഉണ്ടായിരുന്നു. രോഗിപരിചരണമായിരുന്നു ആ പുസ്തകത്തിന്റെ ഉള്ളടക്കം.&lt;/p&gt;&lt;p&gt;ഉപയോഗശൂന്യമായ തയ്യൽമെഷീനുകൾ കൂട്ടിയിട്ടിരിക്കുന്ന മുറിയിൽ എന്നോ ഒരു യുവതി തൂങ്ങി മരിച്ചതാണെന്നും ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ആരെങ്കിലും നമ്മളെ വിളിക്കുന്നതായി തോന്നുമെന്നും അവിടുത്തെ പെൺകുട്ടികൾ എന്നോടു പറഞ്ഞു തന്നു. ഞാനാ മുറികളിലെമ്പാടും കയറിയിറങ്ങി. ആരും വിളിക്കുന്നതായി എനിക്ക് പക്ഷേ തോന്നിയതേയില്ല..&lt;/p&gt;&lt;p&gt;ആ നാളിലൊരിക്കലാണ് ഉപയോഗശൂന്യമായ ഒരു മുറിയിൽ നിന്നും പഴകിയ ഒരു ബാഗിൽ ചിതലരിച്ചു തുടങ്ങിയ ഒരു ഡയറി എനിക്ക് കിട്ടുന്നത്. ഒപ്പം ഓർക്കുക വല്ലപ്പോഴും എന്ന പുസ്തകവും. അതിന്റെ സൈഡിലായി സിന്ധു പി ആർ എന്ന് വടിവൊത്ത കൈയ്യക്ഷരത്തിൽ എഴുതിയിരുന്നു.&lt;/p&gt;&lt;p&gt;ഡയറിയുടെ ആദ്യതാളിൽ&lt;/p&gt;&lt;p&gt;&quot;ഇന്ന് മുതൽ എനിക്ക് അച്ഛൻ ഇല്ല, അമ്മയില്ല&lt;/p&gt;&lt;p&gt;ആങ്ങളയും അനിയത്തിയും ബന്ധുമിത്രാദികളുമില്ല. പല്ലിയും പാറ്റയും എലികളും നിറഞ്ഞ ഈ മുറിയിൽ വെച്ച് സനാഥയായ സിന്ധു എന്ന ഞാൻ അനാഥയായി ഒരു പുതിയ ജീവിതം ആരംഭിച്ചു തുടങ്ങുന്നു. ഞാനൊരിക്കലും ആത്മഹത്യ ചെയ്യുകയില്ല. എങ്കിലും ജീവിതം എന്നെ മടുപ്പിക്കാതെയിരിക്കട്ടെ.&quot;&lt;/p&gt;&lt;p&gt;പിന്നെ കുറെ കണക്കുകളും കുത്തിവരകളും നിറഞ്ഞ പേജുകൾ...പകുതി ചെന്നപ്പോൾ അടുത്ത പേജിൽ എഴുതിയിരിക്കുന്നു.&lt;/p&gt;&lt;p&gt;&quot;ഇന്നവന്റെ ആദ്യരാത്രിയായിയിരുന്നു. കരഞ്ഞു കരഞ്ഞു തലവേദനിച്ച് ഞാനെന്റെ സുഹൃത്തിന്റെ വീട്ടിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ അവനവന്റെ പുതിയ പെണ്ണിനൊപ്പം, അവന്റെ ഭാര്യയ്ക്ക് ഒപ്പം ആദ്യരാത്രി ആഘോഷിക്കുകയാണ്. അവനെന്റെ ചുണ്ടുകളിൽ ചുംബിച്ചിട്ടുണ്ട്, എന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്. എന്റെ ചുണ്ടുകളും ഉടലുകളും ആ സ്പർശത്തിന്റെ ഓർമ്മയിൽ പൊള്ളുന്നു. എന്നിട്ടും അവനെങ്ങനെയാണ് ഇത്ര വേഗത്തിൽ എന്നെ മറക്കാൻ കഴിഞ്ഞത്...&quot;&lt;/p&gt;&lt;p&gt;മറ്റു പെൺകുട്ടികൾ മടങ്ങി വന്ന സമയമായതിനാൽ എനിക്ക് ആ ഡയറി ഒളിപ്പിക്കേണ്ടി വന്നു. ആരാണ് സിന്ധു പി ആർ എന്ന് ഞാൻ മറ്റുള്ളവരോട് ചോദിക്കുകയുണ്ടായി.&lt;/p&gt;&lt;p&gt;&quot;അതിപ്പോൾ ഇവിടെ ഒരുപാട് സിന്ധുമാരുണ്ടായിരുന്നു. ആരാന്ന് ആർക്കറിയാം... ഒത്തിരി പെൺപിള്ളേര് ഉണ്ടായിരുന്നു. പഴയത് പോലെ ഇപ്പോൾ ANM പഠിക്കാൻവരുന്ന കുട്ടികൾ കുറവാണ്.&quot;&lt;/p&gt;&lt;p&gt;എനിക്ക് നിരാശ തോന്നി. രാത്രി മുഴുവനും ഞാനാ ഡയറിയിലെ വാക്കുകൾ മനസ്സിലോർത്തു കിടന്നു. കണ്ണീർ വീണു പടർന്ന കൈയക്ഷരങ്ങളാൽ എഴുതിയ കുറിപ്പ്... എത്ര വേദനയോടെ ആവണം, അവളത് എഴുതി തീർത്തത്.&lt;/p&gt;&lt;p&gt;രണ്ടു ദിവസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ആ ഡയറി തുറന്നു. പലയിടത്തും കോറിയിട്ട കവിതകൾ... അനാഥത്വത്തിന്റെ നോവുകൾ പേറുന്ന കവിതകൾ. ഒരിക്കൽ അവൾ കഥയോ കവിതകളോ എഴുതിയിരിക്കണം, ജീവിതം അവളെ ഇഷ്ടമല്ലാത്ത വേഷം കെട്ടിച്ചിരിക്കണം...&lt;/p&gt;&lt;p&gt;ഒരു യാത്രയിൽ തന്റെ പ്രണയത്തെ കണ്ടെത്തിയതായി സിന്ധു ഒരു പേജിൽ എഴുതി വെച്ചിരുന്നു. ഒരു മഴക്കാലത്ത്, വീട്ടിലേക്കുള്ള ബസ് യാത്രയിൽ തൊട്ടടുത്ത സീറ്റിൽ നിന്നും കുറുമ്പും കുസൃതിയും നിറഞ്ഞ ഒരുവനിൽ ആകൃഷ്ടയായത് ഒരു അത്ഭുതമെന്നതു പോലെ അവൾ എഴുതി.&lt;/p&gt;&lt;p&gt;&quot;ഞാൻ പ്രണയിക്കപ്പെടുകയാണ്...എങ്കിലും ആദ്യപ്രണയത്തിന്റെ നോവോർമ്മകൾ ഉള്ളിൽ ഉള്ളത് കൊണ്ടാവണം...തൊണ്ണൂറ്റിയൊമ്പത് ശതമാനവും അവനെ സ്നേഹിക്കുമ്പോഴും ഒരു ശതമാനമെന്നിലുണ്ട്...അവനെന്നേ ഉപേക്ഷിച്ചു പോയാലും ജീവിക്കാൻ അതുപകരിക്കും....&quot;&lt;/p&gt;&lt;p&gt;നാലു മാസങ്ങൾക്ക് ശേഷമുള്ള ഒരു തീയതിയിൽ രണ്ടാമത്തെ പ്രണയവും തകർന്നതായി അവളെഴുതി.&lt;/p&gt;&lt;p&gt;&quot;അവനെന്നെ ചുംബിക്കാൻ ആഗ്രഹിക്കുന്നുവത്രെ...ഒരു ചുംബനത്തിന്റെ പൊള്ളൽപാടുകളിനിയും മാറിയിട്ടില്ല... അകലാൻ ഒരു കാരണമായി നീയതിനെ എടുത്തുവെങ്കിൽ അകന്നു പോയേക്കുക...ഞാൻ തനിച്ച് ജീവിക്കും....&quot;&lt;/p&gt;&lt;p&gt;അതാ ഡയറിയിലെ അവസാനകുറിപ്പായിരുന്നു...ശേഷമുള്ള പേജുകളിലെ ശൂന്യത എന്നെയും ബാധിച്ചു.&lt;/p&gt;&lt;p&gt;ആ ഡയറിയും ആ കവിതാപുസ്തകവും ഞാനവിടെ തന്നെ വച്ചു. ആഴ്ചവസാനത്തോടെ ഞാൻ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങി... തിരികെ വന്നപ്പോൾ വായിച്ചു മനപാഠമായ ആ ഡയറി അവിടെ കാണാൻ കഴിഞ്ഞില്ല. അപ്പോഴെയ്ക്കും അവിടുത്തെ അന്തേവാസികളുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരുങ്ങിയിരുന്നു.&lt;/p&gt;&lt;p&gt;&quot;ഇവിടെയിരുന്ന പഴേ സാധനമെല്ലാം എടുത്തു മിസ് കത്തിച്ചു. ഞങ്ങളുടെ പഠിപ്പും തീരാറായി നാട്ടിലേക്ക് പോവുകയാണ്.&quot;&lt;/p&gt;&lt;p&gt;ഫാർമസി കോഴ്&zwnj;സ് പഠിക്കാൻ വന്ന സജിത പറഞ്ഞു.&lt;/p&gt;&lt;p&gt;&quot;നന്നായി.. ഞാനും വീട്ടിലേക്ക് പോവുകയാണ്. മൂന്നാല് വർഷമായില്ലേ...എറണാകുളം മടുത്തു തുടങ്ങി... ഇനി വേറെ എന്തെങ്കിലും ജോലി കണ്ടെത്തണം...&quot;&lt;/p&gt;&lt;p&gt;ആ ഡയറിയും അതിലെ ശൂന്യമായ താളുകളും ഒരു മരവിപ്പായി എന്നെയും ബാധിച്ചു. പ്രണയത്തിൽ മുറിവേൽക്കുമ്പോഴും താൻ കരുതിവെച്ച ആ ഒരു ശതമാനം കരുത്തിൽ അവൾ ജീവിതത്തെ പിടിച്ചുനിർത്തിയിരിക്കാം.&lt;/p&gt;&lt;p&gt;തിരച്ചിലിനൊടുവിൽ, ആ തെങ്ങിൻ ചുവട്ടിലെ ചാരത്തിനിടയിൽ നിന്നും പകുതി കത്തിയ ഒരു താൾ എനിക്ക് ലഭിച്ചു. അതിൽ ചുവന്ന മഷിയിൽ ഇങ്ങനെ എഴുതിയിരുന്നു:&lt;/p&gt;&lt;p&gt;​സിന്ധു പി. ആർ.&lt;/p&gt;&lt;p&gt;കരിമ്പൻ, ഇടുക്കി.&lt;/p&gt;&lt;p&gt;​സിന്ധു... നമ്മളൊരിക്കലും കണ്ടുമുട്ടിയിട്ടില്ല. എങ്കിലും നിന്റെ പേരെഴുതിയ ആ പേപ്പർ തുണ്ട് ഒരുപാട് കാലം ഞാൻ കൂടെ കൊണ്ടുനടന്നിരുന്നു. ഈ പ്രണയദിനത്തിൽ നിന്നെ ഓർക്കുമ്പോൾ, ജീവിതം നിനക്ക് മേൽ അനുഗ്രഹവർഷങ്ങൾ ചൊരിഞ്ഞിരിക്കുമെന്നും, പഴയ ചുംബനത്തിന്റെ ആ പൊള്ളൽപാടുകൾ എന്നേക്കുമായി മാഞ്ഞിരിക്കുമെന്നും ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.&quot;&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/valentines-day-special-sindhu-pr-or-the-diaries-of-an-unknown-person-articleshow-ms2ocga"/>
        </item>
        <item>
            <title><![CDATA['യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ]]></title>
            <link>https://www.asianetnews.com/woman-life/travelling-taught-me-face-anything-in-life-alone-gowrys-solo-travel-experiences-articleshow-mzecgbx</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/travelling-taught-me-face-anything-in-life-alone-gowrys-solo-travel-experiences-articleshow-mzecgbx</guid>
            <pubDate>Sun, 18 Jan 2026 13:39:04 +0530</pubDate>
            <description><![CDATA[&lt;p&gt;നമുക്ക് പരിചയമുള്ളവർക്കൊപ്പം പോകുമ്പോൾ നമ്മുടെ യാത്രകൾ അവരിലേക്ക് മാത്രമായി ചുരുങ്ങും. എന്നാൽ ഒറ്റയ്ക്ക് പോകുമ്പോൾ ഒരുപാട് ആളുകളെ കാണാനും അവരെ പരിചയപ്പെടാനും അവസരങ്ങൾ ലഭിക്കുമെന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും ഗൗരി പറയുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kf8208s4338kcpwzekv5nhtq,imgname-615329998-2334605997053310-3417982738877532974-n-1768723325732.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മനുഷ്യരെ കൂടുതൽ അറിയണമെങ്കിൽ ഒരുപാട് യാത്രകൾ ചെയ്യണം, അവരുടെ ചരിത്രം അറിയണം, അവരുടെ ഭക്ഷണം അറിയണം. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഗൗരിയുടെ വാക്കുകളാണിത്. ചെറുപ്പം മുതൽ അച്ഛൻ പോകുന്ന യാത്ര അനുഭവങ്ങളെക്കുറിച്ച് കേട്ടുവളർന്നവൾ. എവിടെച്ചെന്നാലും അപരിചിതരുമായി അച്ഛൻ പെട്ടെന്ന് സൗഹൃദത്തിലാകുന്നത് കൗതുകത്തോടെ കണ്ടുനിന്നവൾ. വളരെ ചെറുപ്പത്തിൽ തന്നെ കാർട്ടൂണുകൾക്ക് പകരം ഡിസ്കവറി ചാനലുകൾ കാണാനായിരുന്നു ഗൗരിക്ക് ഇഷ്ടം. അവിടെനിന്നുമാണ് ഗൗരിയെന്ന സോളോ ട്രാവലർ വളരുന്നത്. പറഞ്ഞുവരുന്നത് ഗൗരിയുടെ യാത്രാകഥകളെകുറിച്ചാണ്. ഇതുവരെ 22 സംസ്ഥാനങ്ങളും 10 രാജ്യങ്ങളുമാണ് ഗൗരി ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുള്ളത്.&lt;/p&gt;&lt;p&gt;യാത്ര ചെയ്യുന്ന സമയത്ത് നല്ലതും ചീത്തയുമായി നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ഒറ്റയ്ക്ക് പോകുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാനും അതൊക്കെ പരിചയപ്പെടാനും സാധിക്കും. ചില മനുഷ്യർ സ്നേഹത്തോടെയാണ് സ്വീകരിക്കുന്നത്. അവരുടെ സംസ്ക്കാരവും ഭക്ഷണവുമൊക്കെ നമുക്ക് സ്നേഹത്തോടെ പരിചയപ്പെടുത്തി തരുമെന്നും ഗൗരി പറയുന്നു. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം യാത്രകൾ ചെയ്യാറുണ്ടെങ്കിലും ഒറ്റയ്ക്ക് പോകുന്നതാണ് ഗൗരിക്കിഷ്ടം. നമുക്ക് പരിചയമുള്ളവർക്കൊപ്പം പോകുമ്പോൾ നമ്മുടെ യാത്രകൾ അവരിലേക്ക് മാത്രമായി ചുരുങ്ങും. എന്നാൽ ഒറ്റയ്ക്ക് പോകുമ്പോൾ ഒരുപാട് ആളുകളെ കാണാനും അവരെ പരിചയപ്പെടാനും അവസരങ്ങൾ ലഭിക്കുമെന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്നും ഗൗരി പറയുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഒരുപാട് പരിമിതികൾ ഉണ്ടാകും. പ്രധാനമായും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് നമുക്ക് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ യാത്ര ചെയ്യാൻ ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോൾ നമുക്ക് അനുയോജ്യമായ സ്ഥലമാണോ എന്നാകും ആദ്യം ചിന്തിക്കുക. അതിന്റെ കാരണം പലപ്പോഴായി പലരും പറഞ്ഞുകേട്ട, അല്ലെങ്കിൽ പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് അപകടമാണെന്ന ചിന്താഗതിയാണ്. എന്നാൽ അതിൽനിന്നും പുറത്തുവന്നാൽ നമുക്ക് ആശങ്കകൾ ഇല്ലാതെ എവിടെയും പോകാൻ സാധിക്കും. അപ്പോൾ മനസിലാകും നമ്മൾ വിചാരിച്ചതുപോലെ പേടിക്കേണ്ടതല്ല ലോകം. ഇവിടെ മോശം മനുഷ്യരെക്കാളും നല്ല മനുഷ്യർ തന്നെയാണ് കൂടുതലും ഉള്ളതെന്ന്.&lt;/p&gt;&lt;p&gt;പോകണമെന്ന് ആഗ്രഹിച്ചിട്ട് പോകാൻ കഴിയാത്ത ഒരുപാട് സ്ഥലങ്ങളുണ്ട്. അതിനുമുമ്പ് നമ്മൾ മനസിലാക്കേണ്ടത് നമ്മൾ ഒരു സ്ഥലത്ത് പോകണമെന്ന് ആഗ്രഹിച്ചാൽ ആ സ്ഥലം നമ്മളെയും തിരിച്ച് ആഗ്രഹിക്കണം. എന്നാൽ മാത്രമേ നമുക്ക് അവിടെ എത്തിച്ചേരാൻ സാധിക്കുകയുള്ളു. യാത്രകൾ എനിക്ക് വെറും വിനോദം മാത്രമല്ല, ഒരു ബുക്ക് വായിക്കുന്നതിനും, ഡോക്യൂമെന്ററി കാണുന്നതിനേക്കാളും അറിവ്, യാത്രകൾ ചെയ്യുമ്പോൾ നമുക്ക് ലഭിക്കും. കിലോമീറ്ററുകൾ കഴിയുന്നതിന് അനുസരിച്ച് മനുഷ്യരുടെ ജീവിതവും ജീവിത രീതികളും ആശയങ്ങളും മാറുന്നു. എന്നിരുന്നാൽ പോലും മനുഷ്യർക്കിടയിൽ ഒരുപാട് സമാനതകളുണ്ട്. അതൊക്കെ തിരിച്ചറിയാൻ കൂടിയാണ് യാത്രകൾ ചെയ്യുന്നത്. ഇന്ന് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും യാത്രകളാണെന്ന് അഭിമാനത്തോടെ ഗൗരി പറയുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;17-ാം വയസിലാണ് ഗൗരി തന്റെ യാത്രകൾ ആരംഭിച്ചത്. ആ സമയം ഇന്നത്തെ അത്രയും സാങ്കേതിക സംവിധാനങ്ങൾ ഇല്ലായിരുന്നു. പോകുന്ന സ്ഥലങ്ങളിലേക്ക് ഹോട്ടൽ ബുക്ക് ചെയ്യാനോ, യാത്ര സംവിധാനങ്ങളെക്കുറിച്ച് അറിയാനോ ഒന്നും സാധിക്കില്ലായിരുന്നു. അന്നൊക്കെ ഒറ്റയ്ക്കൊരു പെൺകുട്ടി റൂം ചോദിച്ചെത്തിയാൽ ലഭിക്കാത്തൊരു സാഹചര്യവും ഉണ്ടായിരുന്നു. അതിനാൽ തന്നെ യാത്രകൾ പകൽ സമയങ്ങളിലായി ചുരുക്കേണ്ടി വന്നിട്ടുണ്ട്. അതായിരുന്നു ആദ്യകാലങ്ങളിൽ യാത്രയിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെന്ന് ഗൗരി പറയുന്നു.&lt;/p&gt;&lt;p&gt;യാത്രകൾ ചെയ്ത് തുടങ്ങിയതിന് ശേഷം എന്തും ഒറ്റയ്ക്ക് നേരിടാനുള്ള ആത്മവിശ്വാസം എനിക്ക് ലഭിച്ചു. ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ നമുക്ക് അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടിയും പ്രതീക്ഷിക്കാത്ത കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടിയും വരും. ഇത് ജീവിതത്തിൽ എന്തും നേരിടാനുള്ള ധൈര്യം നമുക്ക് തരുന്നു. യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരോട് ഗൗരിക്ക് ഒന്ന് മാത്രമേ പറയാനുള്ളു. ആരും പറയുന്നത് കേട്ട് എങ്ങോട്ടും പോകരുത്. പകരം നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് പോവുക. എങ്കിൽ മാത്രമേ ആ യാത്ര പൂർണമാവുകയുള്ളു എന്ന് ഗൗരി പറയുന്നു. അതേസമയം ഇനിയും ഒരുപാട് യാത്രകൾ ചെയ്യണമെന്നും അറിവുകൾ നേടണമെന്നതുമാണ് ഗൗരിയുടെ ആഗ്രഹം.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/travelling-taught-me-face-anything-in-life-alone-gowrys-solo-travel-experiences-articleshow-mzecgbx"/>
        </item>
        <item>
            <title><![CDATA[പ്രസവക്കിടക്കയിൽ നിന്ന് കോടതിയിലേക്ക്, സിസേറിയൻ ചെയ്യാൻ വിസമ്മതിച്ച യുവതി നേരിട്ടത് അസാധാരണ നിയമ യുദ്ധം]]></title>
            <link>https://www.asianetnews.com/international-news/full-pregnant-women-forced-to-virtual-court-hearing-while-in-labor-pain-articleshow-n7r41th</link>
            <guid isPermaLink="true">https://www.asianetnews.com/international-news/full-pregnant-women-forced-to-virtual-court-hearing-while-in-labor-pain-articleshow-n7r41th</guid>
            <pubDate>Fri, 01 May 2026 14:14:36 +0530</pubDate>
            <description><![CDATA[&lt;p&gt;ചെറിസ് പ്രസവവേദന കൊണ്ട് പുളയുന്നതിനിടെ നഴ്&zwnj;സുമാർ ഒരു ടാബ്&zwnj;ലെറ്റുമായി അവരുടെ അടുത്തേക്ക് വരികയും ഒരു സൂം മീറ്റിംഗിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ ഒരു കോടതി നടപടിയിലാണ് പങ്കെടുക്കുന്നതെന്ന് ചെറിസ് തിരിച്ചറിയുന്നത് അപ്പോഴാണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kek801zd0jqadc7awja16tp6,imgname-bihar-nawada-pregnancy-job-scam-all-india-pregnant-service-exposed-04-1768024967149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫ്ലോറിഡ: സിസേറിയൻ ചെയ്യാൻ വിസമ്മതിച്ച യുവതിക്ക് ആശുപത്രി കിടക്കയിൽ നേരിടേണ്ടി വന്നത് അസാധാരണമായ നിയമ യുദ്ധം. ഫ്ലോറിഡയിലെ ജാക്&zwnj;സൺവില്ലിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് ചെറിസ് ഡോയ്&zwnj;ലി എന്ന യുവതിക്കുണ്ടായ അനുഭവം വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. പ്രസവവേദനയുമായി ആശുപത്രിയിൽ കഴിയുന്നതിനിടെ തന്റെ മെഡിക്കൽ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശത്തിനായി ലാപ്ടോപ്പ് സ്ക്രീനിലൂടെ ഓൺലൈനായി കോടതിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നിരിക്കുകയാണ് ചെറിസ് ഡോയ്&zwnj;ലിക്ക്.&lt;/p&gt;&lt;p&gt;മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. ഈ മൂന്ന് പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. സ്വാഭാവിക പ്രസവം ആഗ്രഹിച്ചാണ് യുവതി ആശുപത്രിയിൽ എത്തിയത്. എന്നാൽ പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ ഗർഭപാത്രം തകരാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ സിസേറിയൻ വേണമെന്ന് നിർബന്ധിച്ചു. എന്നാൽ ഈ അപകടസാധ്യത വെറും 2 ശതമാനത്തിൽ താഴെ മാത്രമാണെന്ന് മനസ്സിലാക്കിയ ചെറിസ് സ്വാഭാവിക പ്രസവത്തിന് ആദ്യം ശ്രമിക്കണമെന്നും പരാജയപ്പെട്ടാൽ മാത്രം ശസ്ത്രക്രിയ മതിയെന്നും നിലപാടെടുക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;എന്നാൽ രോഗിയുടെ വിസമ്മതം വകവെക്കാതെ ആശുപത്രി അധികൃതർ നിയമപരമായ വഴി തേടുകയാണ് ചെയ്തത്. ചെറിസ് പ്രസവവേദന കൊണ്ട് പുളയുന്നതിനിടെ നഴ്&zwnj;സുമാർ ഒരു ടാബ്&zwnj;ലെറ്റുമായി അവരുടെ അടുത്തേക്ക് വരികയും ഒരു സൂം മീറ്റിംഗിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ ഒരു കോടതി നടപടിയിലാണ് പങ്കെടുക്കുന്നതെന്ന് ചെറിസ് തിരിച്ചറിയുന്നത് അപ്പോഴാണ്. തന്റെ അനുവാദമില്ലാതെ ശസ്ത്രക്രിയ നടത്താൻ ആശുപത്രിക്ക് അനുമതി നൽകരുതെന്ന് അവർ ആശുപത്രി കിടക്കയിൽ കിടന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;യുവതിക്കും കുഞ്ഞിനും ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ആശുപത്രിക്ക് വേണ്ടി ഹാജരായ ഡോക്ടർമാർ വാദിച്ചത്. തങ്ങൾ അനാവശ്യമായ ശസ്ത്രക്രിയകൾ പ്രോത്സാഹിപ്പിക്കാറില്ലെന്നും എന്നാൽ ഈ സാഹചര്യത്തിൽ ഇടപെടൽ അനിവാര്യമാണെന്നും അവർ കോടതിയെ അറിയിച്ചു. എന്നാൽ തന്റെ ശരീരത്തിന്മേലുള്ള അവകാശം തനിക്കാണെന്നും റിസ്ക് എടുക്കാൻ താൻ തയ്യാറാണെന്നുമായിരുന്നു യുവതിയുടെ മറുവാദം. എന്നാൽ കേസിൽ ജഡ്ജി ആശുപത്രിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും നിർബന്ധിത സിസേറിയന് അനുമതി നൽകുകയും ചെയ്യുകയായിരുന്നു. ഒരു സ്ത്രീ ഗർഭിണിയായിരിക്കുമ്പോൾ അവൾക്ക് സ്വന്തം ചികിത്സാ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തനിക്ക് നേരിടേണ്ടി വന്ന ഈ അനുഭവം തന്നെ ഞെട്ടിച്ചുവെന്നും പ്രസവസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കേണ്ട മാനസിക പിന്തുണയ്ക്ക് പകരം ഭീഷണിയും നിയമനടപടികളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ചെറിസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/full-pregnant-women-forced-to-virtual-court-hearing-while-in-labor-pain-articleshow-n7r41th"/>
        </item>
        <item>
            <title><![CDATA[പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം]]></title>
            <link>https://www.asianetnews.com/india-news/trolled-for-facial-hair-after-2024-class-10-topper-prachi-nigam-excels-and-prove-self-in-plus-two-result-articleshow-ofs8ula</link>
            <guid isPermaLink="true">https://www.asianetnews.com/india-news/trolled-for-facial-hair-after-2024-class-10-topper-prachi-nigam-excels-and-prove-self-in-plus-two-result-articleshow-ofs8ula</guid>
            <pubDate>Mon, 27 Apr 2026 19:03:30 +0530</pubDate>
            <description><![CDATA[&lt;p&gt;പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിൽ 91.2 ശതമാനം മാർക്ക് നേടിയാണ് പ്രാചി മികച്ച വിജയം ആവർത്തിച്ചത്. 2024ൽ പത്താം ക്ലാസ് ഫലം വന്നപ്പോൾ പ്രാചിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq6yxk9rwx91gswq6r4e6rs0,imgname-up-board-topper-prachi-nigam-reply-to-trolls-1777276472632.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൌ: 2024ൽ ഉത്തർപ്രദേശ് ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ക്രൂരമായ സൈബർ ആക്രമണം നേരിട്ട വിദ്യാർത്ഥിനിക്ക് 12ാം ക്ലാസ് പരീക്ഷയിലും മിന്നുന്ന വിജയം. നേരിട്ട പരിഹാസങ്ങൾക്കൊന്നും തന്റെ ആത്മവിശ്വാസത്തെ തകർക്കാൻ കഴിയില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പ്രാചി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിൽ 91.2 ശതമാനം മാർക്ക് നേടിയാണ് പ്രാചി മികച്ച വിജയം ആവർത്തിച്ചത്. 2024ൽ പത്താം ക്ലാസ് ഫലം വന്നപ്പോൾ പ്രാചിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മികച്ച വിജയത്തെ അഭിനന്ദിക്കുന്നതിന് പകരം, ഹോർമോൺ വ്യതിയാനം മൂലം മുഖത്തുണ്ടായ രോമത്തിന്റെ പേരിൽ പലരും പെൺകുട്ടിയെ പരിഹസിക്കുകയാണുണ്ടായത്. ആ സമയത്ത് പ്രാചി ഇതിനോട് വളരെ പക്വതയോടെയാണ് പ്രതികരിച്ചത്. എന്റെ മാർക്ക് എന്റെ മുഖത്തെ രോമത്തെക്കാൾ പ്രാധാന്യമുള്ളതാണ് എന്നായിരുന്നു പ്രാചിയുടെ നിലപാട്. അന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പ്രാചിക്ക് പിന്തുണയുമായി എത്തിയിരുന്നു.&lt;/p&gt;&lt;p&gt;പരിഹാസങ്ങൾ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ ബാധിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച പ്രാചി പന്ത്രണ്ടാം ക്ലാസിലും കഠിനാധ്വാനം തുടർന്നു. പന്ത്രണ്ടാം ക്ലാസിലും മികച്ച വിജയം നേടിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രാചിക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പ്രതിസന്ധികളെയും പരിഹാസങ്ങളെയും അതിജീവിച്ച് മുന്നേറുന്ന പ്രാചി നിഗം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. എൻജിനിയറിംഗ് പഠനം ലക്ഷ്യമിട്ട് ജെഇഇ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ പ്രാച്ചിയുടെ ശ്രദ്ധ. പത്താം ക്ലാസ് പരീക്ഷയിൽ 600 മാർക്കിൽ 591 മാർക്കായിരുന്നു പ്രാച്ചി നേടിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയി കണക്കിന് 99 ശതമാനവും കെമിസ്ട്രിക്ക് 95 ശതമാനവും ഫിസിക്സിന് 93 ശതമാനവും പ്രാച്ചി നേടി. ഇംഗ്ലീഷിനാണ് പ്രാച്ചി പിന്നോട്ട് പോയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/trolled-for-facial-hair-after-2024-class-10-topper-prachi-nigam-excels-and-prove-self-in-plus-two-result-articleshow-ofs8ula"/>
        </item>
        <item>
            <title><![CDATA[Happy Mother's Day 2026 :  ഇന്ന് ലോക മാതൃദിനം ; അമ്മ, പകരം വയ്ക്കാനാകാത്ത സ്‌നേഹം]]></title>
            <link>https://www.asianetnews.com/woman-life/mothers-day-2026-wishes-and-quotes-to-share-with-your-mom-articleshow-pov5gik</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/mothers-day-2026-wishes-and-quotes-to-share-with-your-mom-articleshow-pov5gik</guid>
            <pubDate>Sun, 10 May 2026 09:03:19 +0530</pubDate>
            <description><![CDATA[&lt;p&gt;അമ്മമാരെയും മാതൃവ്യക്തികളെയും അവരുടെ സ്നേഹം, കരുതല്&zwj;, ത്യാഗം എന്നിവ മുന്&zwj;നിര്&zwj;ത്തി ആദരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദിവസമാണിത്. ഈ മാതൃദിനത്തിൽ അമ്മമാർക്ക് സ്നേഹം സന്ദേശങ്ങൾ അയക്കാം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr10ycmns4w2s0dm032b0ktz,imgname-mother-s-day-1778151010965.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ന് മെയ് 10. മാതൃദിനമാണ്. മാതൃത്വത്തേ പ്രകീർത്തിക്കുന്ന ദിവസമാണ് മാതൃദിനം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആഘോഷിച്ചു വരുന്നത്. പ്രധാനമായും മാർച്ച്, മെയ് മാസങ്ങളിലാണ് ആഘോഷിക്കുന്നത്.&amp;nbsp;&lt;/p&gt;&lt;p&gt;അമേരിക്ക മാതൃദിനം ആഘോഷിക്കുന്ന അതേ തീയതിയിലാണ് ചില രാജ്യങ്ങൾ മാതൃദിനം ആഘോഷിക്കുന്നത്. എന്നാൽ ചില രാജ്യങ്ങൾ വ്യത്യസ്ത തീയതികളിൽ അവിടെ നിലനിന്നിരുന്ന മാതൃത്വത്തെ പ്രകീർത്തിക്കുന്ന ആഘോഷ ദിവസങ്ങളെ മാതൃദിനമായി ആഘോഷിക്കുന്നു.&lt;/p&gt;&lt;p&gt;അമ്മമാരെയും മാതൃവ്യക്തികളെയും അവരുടെ സ്നേഹം, കരുതൽ, ത്യാഗം എന്നിവ മുൻനിർത്തി ആദരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദിവസമാണിത്. ഈ മാതൃദിനത്തിൽ അമ്മമാർക്ക് സ്നേഹം സന്ദേശങ്ങൾ അയക്കാം.&lt;/p&gt;&lt;p&gt;എന്റെ ശക്തിയും ആശ്വാസവും നിരന്തരമായ പിന്തുണയും ആയിരിക്കുന്നതിന് നന്ദി. അമ്മേ, മാതൃദിനാശംസകൾ.&lt;/p&gt;&lt;p&gt;ഒരു കുട്ടിയുടെ ദൃഷ്ടിയിൽ, ഒരു അമ്മ ഒരു ദേവതയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി ഇതാണെന്ന് എനിക്ക് ബോധ്യമുണ്ട്.&quot; - എൻ കെ ജെമിസിൻ, ദി ഹണ്ട്രഡ് തൗസന്റ് കിംഗ്ഡംസ്&lt;/p&gt;&lt;p&gt;കനിവോടെ, കരുത്തോടെ മുന്നേറുകയെന്നും...സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ&lt;/p&gt;&lt;p&gt;അമ്മത്തണലേകുന്നു പരിധിയില്ലാ പരിരക്ഷ...സ്&zwnj;നേഹം നിറഞ്ഞ മാതൃദിനാശംസകൾ&lt;/p&gt;&lt;p&gt;സ്നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക, ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ&lt;/p&gt;&lt;p&gt;അമ്മയിൽ നിന്ന് വഴിഞ്ഞ സ്&zwnj;നേഹമധുരം നുകർന്ന് വളർന്നവർ നമ്മൾ...ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/woman-life/mothers-day-2026-wishes-and-quotes-to-share-with-your-mom-articleshow-pov5gik"/>
        </item>
        <item>
            <title><![CDATA['താഴേക്കിറങ്ങുന്നതിന് അനുസരിച്ച് ശ്വാസം കിട്ടാതെ വരും'; എങ്കിലും 75കാരിയായ 'കുഞ്ഞുപെണ്ണ്' സ്മാർട്ടാണ്]]></title>
            <link>https://www.asianetnews.com/woman-life/women-life-story-kunjupennu-75-year-old-woman-dig-well-smartly-articleshow-r6qayxl</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/women-life-story-kunjupennu-75-year-old-woman-dig-well-smartly-articleshow-r6qayxl</guid>
            <pubDate>Sat, 21 Mar 2026 17:15:33 +0530</pubDate>
            <description><![CDATA[&lt;p&gt;കാലം മാറുന്നതിന് മുന്നേ തന്നെ കുഞ്ഞുപെണ്ണ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന് 2000 ലേറെ കിണറുകൾ സ്വന്തമായി കുഴിച്ച കിണറ് പണിക്കാരിയാണ് കുഞ്ഞുപെണ്ണ്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01km816sakmk8nwqqhqtxxykpe,imgname-651845678-891713143912291-6014897402790567847-n-1774091199827.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുഞ്ഞുപെണ്ണ്. പേര് കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ആൾക്ക് പ്രായം 75 ആണ്. പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് കരുതുന്ന പല മേഖലകളിലും ഇന്ന് സ്ത്രീകൾ മുൻപന്തിയിൽ നിൽക്കുന്നുണ്ട്. കാലം മാറുന്നതിന് അനുസരിച്ച് കോലം മാറണമെന്ന പഴയ ഡയലോഗിന് ഇവിടെ പ്രസക്തിയില്ല. കാലം മാറുന്നതിന് മുന്നേ തന്നെ കുഞ്ഞുപെണ്ണ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന് 2000 ലേറെ കിണറുകൾ സ്വന്തമായി കുഴിച്ച കിണറ് പണിക്കാരിയാണ് കുഞ്ഞുപെണ്ണ്.&lt;/p&gt;&lt;h2&gt;കിണറ് പണിക്കാരിയായ കഥ&lt;/h2&gt;&lt;p&gt;ജീവിത സാഹചര്യങ്ങൾ കൊണ്ട് ഒരുപാടൊന്നും സ്കൂളിൽ പോയി പഠിക്കാൻ കഴിഞ്ഞില്ല. ചെറുപ്പത്തിലെ അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. അതിനാൽ തന്നെ അറിവ് വെച്ച കാലം മുതൽ ജോലി ചെയ്യാൻ തുടങ്ങിയതാണ്. മുപ്പതാമത്തെ വയസിലാണ് ഞാൻ ആദ്യമായി കിണറ് കുത്തുന്നത്. ആദ്യമൊക്കെ വാനം വെട്ടാനും, കക്കൂസിന് കുഴിയെടുക്കാനുമൊക്കെ പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം ജോലിക്കിടെ കിണർ കുത്തുന്നത് കണ്ട് വിസ്മയത്തോടെ നോക്കി നിന്നു. എന്നാൽ താനൊരു പെണ്ണാണെന്നും കിണർ കുഴിക്കുന്നത് പെണ്ണുങ്ങൾ കാണാൻ പാടില്ലെന്നും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന ആണുങ്ങൾ എന്നെ ആട്ടിയോടിച്ചു. അന്നുമുതലാണ് കിണറ് കുത്താനുള്ള ആഗ്രഹം എന്റെ മനസ്സിൽ വന്നത്.&lt;/p&gt;&lt;h3&gt;പള്ളീലച്ചൻ തുണച്ചു&lt;/h3&gt;&lt;p&gt;പീടികത്താഴെ പള്ളീലച്ചനാണ് ഞാൻ ഇന്ന് അറിയപ്പെടുന്ന കിണറ് പണിക്കാരിയായതിന് പിന്നിൽ. അച്ഛന്റെ വീട്ടിലെ കിണറാണ് ആദ്യമായി ഞാൻ കുഴിച്ചത്. കണ്ടും കേട്ടും മാത്രം പരിചയമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോഴും മനസ്സിൽ ഭയം ഉണ്ടായിരുന്നില്ല.എനിക്ക് അത് ചെയ്യാൻ സാധിക്കുമെന്ന പൂർണ ആത്മവിശ്വാസത്തോടെയാണ് ഞാൻ കിണറ് കുഴിക്കാൻ തുടങ്ങിയത്. അന്ന് എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുകയും അച്ഛൻ എന്നെ അനുഗ്രഹിക്കുകയും ചെയ്തു. അതുകൊണ്ട് മാത്രമാണ് ഇന്ന് ഇതൊരു തൊഴിലാക്കാൻ എനിക്ക് സാധിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;മകൻ ഒപ്പമുണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;മകൻ കിഷോറാണ് എന്റെ സഹായി, എന്റെ ധൈര്യം. മകൻ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് ഇതുവരെ എത്താൻ കഴിയുമായിരുന്നില്ല. പണമില്ലാത്തതുകൊണ്ട് തന്നെ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം മകനെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. അന്ന് മുതൽ മകൻ എനിക്കൊപ്പം കിണറ് പണിക്ക് വരുന്നുണ്ട്. പല ജില്ലകളിലും ഞങ്ങൾ കിണറ് കുഴിക്കാൻ പോകാറുണ്ട്. കിണറ് പണിക്ക് പോയപ്പോൾ കണ്ടുമുട്ടിയ ഒരു തമിഴ്നാട്ടുകാരനെയാണ് ഞാൻ വിവാഹം കഴിച്ചത്. എന്നാൽ മകൻ ജനിച്ചതിന് ശേഷമാണ് അയാൾക്ക് തമിഴ്&zwnj;നാട്ടിൽ മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞത്. അതോടെ ബന്ധം വേണ്ടന്ന് വെക്കുകയായിരുന്നു. ഇപ്പോൾ മകനും ഭാര്യയും കുട്ടികളുമുള്ള ചെറിയ കുടുംബമാണ് എന്റേത്.&lt;/p&gt;&lt;p&gt;&lt;strong&gt;ധൈര്യം ഉണ്ടെങ്കിൽ പേടിക്ക് സ്ഥാനമില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;ധൈര്യം ഉണ്ടെങ്കിൽ എന്തും നമുക്ക് ചെയ്യാൻ സാധിക്കും. അവിടെ പേടിക്ക് ഒരു സ്ഥാനവുമില്ല. 75മത്തെ വയസിലും ആവേശത്തോടെ തന്നെയാണ് ഈ ജോലി ചെയ്യുന്നത്. ഇതുവരെ കുഴിച്ചതിൽ ഒരു കിണറിലും വെള്ളം വരാത്ത സാഹചര്യം ഉണ്ടായിട്ടില്ല. താഴേക്കിറങ്ങുന്നതിന് അനുസരിച്ച് നമുക്ക് ശ്വാസം കിട്ടാതെയാകും. അത്തരം സാഹചര്യങ്ങളിൽ ഫാനും കൊണ്ടാണ് താഴേക്ക് ഇറങ്ങാറുള്ളത്. പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ആണുങ്ങൾ ചെയ്യുന്ന ജോലിക്ക് പോകാൻ നിനക്ക് നാണമില്ലേന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാൻ അതിലൊന്നും തളർന്നില്ല. സന്തോഷത്തോടെ തന്നെ ഇതൊരു തൊഴിലായി സ്വീകരിക്കുകയായിരുന്നു. ചെറിയൊരു വീട്ടിലാണ് ഇപ്പോൾ താമസം. മകനും കുടുംബത്തിനും സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്ന ഒരു വീടാണ് എന്റെ മനസ്സിലിപ്പോൾ.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/woman-life/women-life-story-kunjupennu-75-year-old-woman-dig-well-smartly-articleshow-r6qayxl"/>
        </item>
        <item>
            <title><![CDATA[വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്]]></title>
            <link>https://www.asianetnews.com/news-money/international-womens-day-rural-women-are-financially-strong-not-only-managing-household-expenses-also-savings-survey-articleshow-shv3i4b</link>
            <guid isPermaLink="true">https://www.asianetnews.com/news-money/international-womens-day-rural-women-are-financially-strong-not-only-managing-household-expenses-also-savings-survey-articleshow-shv3i4b</guid>
            <pubDate>Sun, 08 Mar 2026 15:19:40 +0530</pubDate>
            <description><![CDATA[&lt;p&gt;ഗ്രാമീണ-അര്&zwj;ദ്ധ നഗര പ്രദേശങ്ങളിലെ സ്ത്രീകള്&zwj; ഇപ്പോള്&zwj; പണം സ്വരൂപിക്കുന്നതിലും, ഡിജിറ്റല്&zwj; ഇടപാടുകള്&zwj; നടത്തുന്നതിലും, പുതിയ നിക്ഷേപ മാര്&zwj;ഗങ്ങള്&zwj; തേടുന്നതിലും ഏറെ മുന്നിലാണെന്ന് റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk6de4xerbqs8y5mnkty5wst,imgname-fotojet---2026-03-08t151556.327-1772963173294.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗ്രാമങ്ങളിലെ സ്ത്രീകള്&zwj;ക്ക് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്&zwj;, വീട്ടുചെലവുകള്&zwj; കൃത്യമായി പ്ലാന്&zwj; ചെയ്യാനും പണം സമ്പാദിക്കാനും അവര്&zwj;ക്ക് പ്രത്യേക കഴിവുണ്ട് എന്നതാണ് യാഥാര്&zwj;ഥ്യം. 'പേ നിയര്&zwj;ബൈ വുമണ്&zwj; ഫിനാന്&zwj;ഷ്യല്&zwj; ഇന്&zwj;ഡക്&zwnj;സ് 2026' പുറത്തുവിട്ട പുതിയ റിപ്പോര്&zwj;ട്ട് ഈ പഴയ ധാരണകളെ തിരുത്തിക്കുറിക്കുകയാണ്. ഗ്രാമീണ-അര്&zwj;ദ്ധ നഗര പ്രദേശങ്ങളിലെ സ്ത്രീകള്&zwj; ഇപ്പോള്&zwj; പണം സ്വരൂപിക്കുന്നതിലും, ഡിജിറ്റല്&zwj; ഇടപാടുകള്&zwj; നടത്തുന്നതിലും, പുതിയ നിക്ഷേപ മാര്&zwj;ഗങ്ങള്&zwj; തേടുന്നതിലും ഏറെ മുന്നിലാണെന്ന് റിപ്പോര്&zwj;ട്ട് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;പലചരക്ക് സാധനങ്ങള്&zwj; വാങ്ങാനും മൊബൈല്&zwj; റീചാര്&zwj;ജ് ചെയ്യാനും കറന്റ് ബില്ലടയ്ക്കാനുമെല്ലാം ഗ്രാമീണ സ്ത്രീകള്&zwj; ഇപ്പോള്&zwj; ഡിജിറ്റല്&zwj; വഴികള്&zwj; കൂടുതലായി ആശ്രയിക്കുന്നുണ്ട്. വേഗത്തില്&zwj; ഇടപാടുകള്&zwj; നടത്താമെന്നതാണ് ഇതിന് കാരണം. എങ്കിലും അത്യാവശ്യ ചെലവുകള്&zwj;ക്കായി ചെറിയ തുകകള്&zwj; പിന്&zwj;വലിച്ച് പണമായി തന്നെ സൂക്ഷിക്കുന്ന ശീലവും ഇവര്&zwj;ക്കിടയില്&zwj; ഇപ്പോഴുമുണ്ട്.&lt;/p&gt;&lt;h2&gt;കുടുംബത്തിന്റെ സമ്പാദ്യം സ്ത്രീകളുടെ കയ്യില്&zwj;&lt;/h2&gt;&lt;p&gt;റിപ്പോര്&zwj;ട്ടിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്&zwj; സമ്പാദ്യത്തിന്റെ കാര്യത്തില്&zwj; സ്ത്രീകളുടെ പങ്കാണ്. സര്&zwj;വേയില്&zwj; പങ്കെടുത്ത 85% സ്ത്രീകളും തങ്ങളുടെ കുടുംബത്തില്&zwj; ഏറ്റവും കൂടുതല്&zwj; പണം സമ്പാദ്യമായി കരുതുന്നവര്&zwj; അവരാണെന്ന് വ്യക്തമാക്കി. കുടുംബത്തിന്റെ വരുമാനം കുറവാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിലേക്ക് ചെറിയ തുകകള്&zwj; അവര്&zwj; മാറ്റിവെക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ആവശ്യങ്ങള്&zwj;, വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്&zwj; വാങ്ങുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങള്&zwj;. എന്നാല്&zwj;, വെറും 32% സ്ത്രീകള്&zwj; മാത്രമാണ് ബാങ്കുകള്&zwj; പോലുള്ള ഔദ്യോഗിക മാര്&zwj;ഗ്ഗങ്ങളിലൂടെ പണം നിക്ഷേപിക്കുന്നത്. ബാക്കിയുള്ളവരെക്കൂടി ഔദ്യോഗിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.&lt;/p&gt;&lt;h3&gt;ആത്മവിശ്വാസത്തോടെ സ്വന്തം അക്കൗണ്ടുകള്&zwj;&lt;/h3&gt;&lt;p&gt;സാമ്പത്തിക കാര്യങ്ങള്&zwj; മറ്റാരുടെയും സഹായമില്ലാതെ കൈകാര്യം ചെയ്യുന്നതില്&zwj; സ്ത്രീകള്&zwj; കൂടുതല്&zwj; ആത്മവിശ്വാസം നേടിയിട്ടുണ്ട്. 71% സ്ത്രീകളും ഇപ്പോള്&zwj; സ്വന്തമായി ബാങ്ക് അക്കൗണ്ടുകള്&zwj; ഉപയോഗിക്കുന്നവരാണ്. 18 മുതല്&zwj; 40 വയസ്സുവരെയുള്ള യുവതികളിലാണ് ഈ മാറ്റം കൂടുതല്&zwj; പ്രകടം. കുടുംബാംഗങ്ങളെ ആശ്രയിക്കാതെ തന്നെ ബാങ്കിംഗ് സേവനങ്ങള്&zwj; ഉപയോഗിക്കാന്&zwj; ഇവര്&zwj;ക്ക് മടിയില്ല. പണമിടപാടുകള്&zwj; നടത്താന്&zwj; 78% സ്ത്രീകളും തങ്ങളുടെ നാട്ടിലുള്ള വനിതാ ഏജന്റുമാരെയാണ് കൂടുതല്&zwj; വിശ്വസിക്കുന്നത്. സ്വന്തം കാര്യങ്ങള്&zwj; അവരോട് തുറന്നു സംസാരിക്കാന്&zwj; സാധിക്കുന്നതാണ് ഇതിന് കാരണം.&lt;/p&gt;&lt;p&gt;&lt;strong&gt;നിക്ഷേപിക്കാന്&zwj; സ്വര്&zwj;ണ്ണവും ബാങ്കും; മ്യൂച്വല്&zwj; ഫണ്ടുകള്&zwj;ക്ക് പ്രചാരമില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;സാധാരണ സമ്പാദ്യ രീതികള്&zwj;ക്ക് പുറമെ, പുതിയ സാമ്പത്തിക പദ്ധതികളെക്കുറിച്ചറിയാനും സ്ത്രീകള്&zwj;ക്ക് താല്പര്യമുണ്ട്. ചെറിയ തുകകളായി സ്വര്&zwj;ണ്ണത്തില്&zwj; നിക്ഷേപിക്കാന്&zwj; 44% പേരും തയ്യാറാണ്. സ്വര്&zwj;ണ്ണത്തിലുള്ള വിശ്വാസം തന്നെയാണ് ഇതിന് കാരണം. സ്ഥിര നിക്ഷേപം , റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയോടും അവര്&zwj;ക്ക് വലിയ താല്പര്യമുണ്ട്. എന്നാല്&zwj; മ്യൂച്വല്&zwj; ഫണ്ടുകളെക്കുറിച്ച് ഗ്രാമീണ സ്ത്രീകള്&zwj;ക്ക് വലിയ അറിവില്ല. പത്തില്&zwj; ഒരാള്&zwj;ക്ക് മാത്രമേ ഇതിനെക്കുറിച്ച് ധാരണയുള്ളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;ഇന്&zwj;ഷുറന്&zwj;സും വായ്പകളും&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്&zwj;ഷുറന്&zwj;സ്: 26% സ്ത്രീകള്&zwj; ആരോഗ്യ, ലൈഫ്, അപകട ഇന്&zwj;ഷുറന്&zwj;സുകള്&zwj; എടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;വായ്പകള്&zwj;: ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, കൃഷി, വീടുപണി, ചെറുകിട ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങള്&zwj;ക്കായി ബാങ്കുകളില്&zwj; നിന്നോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളില്&zwj; നിന്നോ വായ്പയെടുക്കാന്&zwj; 73% പേരും ഒരുക്കമാണ്.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/news-money/international-womens-day-rural-women-are-financially-strong-not-only-managing-household-expenses-also-savings-survey-articleshow-shv3i4b"/>
        </item>
        <item>
            <title><![CDATA[പ്രകൃതിയെ പ്രണയിച്ച് കാടിനെ ക്യാൻവാസാക്കിയ പെണ്ണൊരുത്തി; ഭര്‍ത്താവ് സമ്മാനിച്ച ക്യാമറയിൽ തുടക്കം, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്കുള്ള അപർണയുടെ യാത്ര]]></title>
            <link>https://www.asianetnews.com/woman-life/kerala-s-wildlife-photographer-dr-aparna-purushothaman-shares-experiences-articleshow-uwf6pq0</link>
            <guid isPermaLink="true">https://www.asianetnews.com/woman-life/kerala-s-wildlife-photographer-dr-aparna-purushothaman-shares-experiences-articleshow-uwf6pq0</guid>
            <pubDate>Sun, 25 Jan 2026 10:25:21 +0530</pubDate>
            <description><![CDATA[&lt;p&gt;കോട്ടയം പാല ഗവ. ഹയർസെക്കന്ററി സ്&zwnj;കൂളിലെ ഫിസിക്സ് അധ്യാപികയാണ് അപര്&zwj;ണ. ഒന്നാം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനമായി നല്&zwj;കിയ ക്യാമറയാണ് അപർണയുടെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kfsqg549ctqn5gdqmdqdbh91,imgname-wildlife-photographer-dr-aparna-purushothaman-1769316291720.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കാ&lt;/strong&gt;ടിന്റെ നിശ്ശബ്ദതയും വന്യജീവികളുടെ സ്വാഭാവിക ചലനങ്ങളും ഒരേ ഫ്രെയിമിൽ പകർത്തുന്നത് അത്ര എളുപ്പമല്ല. അതിനായി അപാരമായ ക്ഷമയും ധൈര്യവും പ്രകൃതിയോട് ആഴത്തിലുള്ള സ്&zwnj;നേഹവും വേണം. പുരുഷാധിപത്യമായി കണക്കാക്കപ്പെട്ടിരുന്ന വന്യജീവി ഫോട്ടോഗ്രഫി രംഗത്ത് സ്വന്തം ഇടം കണ്ടെത്തി, ക്യാമറയിലൂടെ പ്രകൃതിയുടെ ആത്മാവിനെ പകര്&zwj;ത്തിയ പെണ്ണൊരുത്തി. ഭർത്താവിൽ നിന്നും സമ്മാനമായി കിട്ടിയ ക്യാമറ കൊണ്ട് വന്യജീവി ഫോട്ടോഗ്രഫിയുടെ പുതിയ ജാലകങ്ങൾ തുറന്ന ഫിസിക്സ് അധ്യാപികയാണ് ഡോ. അപർണ പുരുഷോത്തമൻ. കഴിഞ്ഞ 15 വർഷമായി വന്യജീവി ഫോട്ടോഗ്രഫിയിലെ വനിതാസാന്നിധ്യമായി കോട്ടയം നാട്ടകം സ്വദേശിനി അപർണയുണ്ട്. അപൂർവമായ അനേകം ചിത്രങ്ങളും അപര്&zwj;ണയുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;കോട്ടയം പാലാ ഗവ. ഹയർസെക്കന്ററി സ്&zwnj;കൂളിലെ ഫിസിക്സ് അധ്യാപികയാണ് അപര്&zwj;ണ. ഒന്നാം വിവാഹ വാർഷികത്തിൽ ഭർത്താവ് സമ്മാനമായി നല്&zwj;കിയ ക്യാമറയാണ് അപർണയുടെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചത്. ആ ചെറു ക്യാമറയിൽ പതിഞ്ഞ ആദ്യ ചിത്രങ്ങളാണ് അപർണയിലെ വന്യജീവി ഫോട്ടോഗ്രാഫറെ ക്രമേണ രൂപപ്പെടുത്തിയത്. കാടിന്റെ നടുവിലും സ്വന്തം ജീവിതം അടയാളപ്പെടുത്തിയ യാത്രകളെ കുറിച്ചും ക്യാമറയിലും മനസിലും പതിഞ്ഞ മനോഹരമായ ചിത്രങ്ങളേക്കുറിച്ചും അപർണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഭർത്താവ് സമ്മാനിച്ച ക്യാമറയില്&zwj; തുടക്കം&lt;/strong&gt;&lt;/h2&gt;&lt;p&gt;വിവാഹത്തിന് ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം തുടങ്ങിയത്. 2010 ലായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പ് ഫോട്ടോഗ്രഫിയെ പറ്റി യാതൊരു ഐഡിയയും ഇല്ലായിരുന്നു. പക്ഷേ സ്വന്തമായി ഒരു ക്യാമറ വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഒന്നാം വിവാഹ വാർഷിക സമ്മാനമായി ഭർത്താവ് അശോക് ഒരു കൊച്ച് ക്യാമറ സമ്മാനമായി തന്നിരുന്നു. ഷോളയാറിൽ കാടിന് നടുവിലെ കെഎസ്ഇബിയുടെ പവർ ഹൗസിൽ അസിസ്റ്റന്റ് എഞ്ചിനീയറായിട്ടാണ് അദ്ദേഹം അന്ന് ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഞാൻ എം.ജി. സർവകലാശാലയിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് അവധിക്ക് മാത്രമേ ഞങ്ങൾക്ക് കാണാൻ പറ്റുമായിരുന്നുള്ളൂ. അവധി കിട്ടുമ്പോൾ ഞാൻ അങ്ങോട്ടുപോകും. സമ്മാനമായി കിട്ടിയ കുഞ്ഞ് ക്യാമറയിൽ ചെറിയ ചെറിയ ചിത്രമെടുത്തുതുടങ്ങി.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ആ സമയത്ത് സർവകലാശാലയിലെ ലാബിന് മുന്നിലുള്ള ഒരു അലങ്കാര ചെടിയിൽ രണ്ട് ബുൾബുൾ പക്ഷികൾ കൂട് കൂട്ടിയിരുന്നു. ആ പക്ഷികളുടെ ചിത്രങ്ങൾ ഞാൻ വെറുതെ ക്യാമറയിൽ പകർത്തി. ഭർത്താവാണ് എല്ലാ പ്രചോദനവും തന്നത്. അന്ന് എടുത്ത ഫോട്ടോസ് മുഴുവൻ ഒരു സ്റ്റോറിയാക്കി ഫേസ്ബുക്കിലിട്ടു. അത് കണ്ട് ഒരു സുവോളജി അധ്യാപകൻ യുറീക്ക മാഗസിനിൽ ഒരു സ്റ്റോറി എഴുതി അയക്കാമോ എന്ന് ചോദിച്ചു. അന്ന് മുതലാണ് ഞാൻ എടുക്കുന്ന ചിത്രങ്ങളിലെ പക്ഷികളെ കുറിച്ചും ചിത്രശലഭങ്ങളെ കുറിച്ചും കാര്യമായി പഠിക്കാൻ തുടങ്ങിയത്. പിന്നീട് എടുത്ത ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ നല്ല അഭിപ്രായങ്ങൾ ലഭിച്ചു. കുറച്ചുകൂടി പ്രൊഫഷണലായ ക്യാമറ ഉപയോഗിച്ചാൽ ഇതിലും ഭം​ഗിയായി ചിത്രങ്ങൾ പകർത്താനാവും എന്ന ഒരു ഫോട്ടോ​ഗ്രാഫറുടെ കമന്റിൽ നിന്നാണ് ഫോട്ടോ​ഗ്രാഫിയെ ഗൗരവമായി കാണാൻ തുടങ്ങിയത്. അങ്ങനെ കാനന്റെ 550 ഡിയും ഒരു ടെലി ലെൻസും വാങ്ങി ചിത്രങ്ങളെടുക്കാൻ തുടങ്ങി. ഇപ്പോൾ നിക്കോൺ ഡി 850യും 200-500 ലെൻസുമാണ് ഉപയോഗിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;&lsquo;ക്ലിക്കായ&rsquo; മരനായയുടെ ചിത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;യൂട്യൂബ് നോക്കിയാണ് ക്യാമറ ടെക്നിക്സ് എല്ലാം പഠിച്ചത്. ഷോളയാറിൽ ഭർത്താവിനെ കാണാൻ പോകുമ്പോൾ അവിടുത്തെ കാടുകളിൽ നടന്ന് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി. ഷോളയാർ മുതൽ ആളിയാർ, വാൽപ്പാറ റൂട്ടിൽ ഞങ്ങൾ നടത്തിയ യാത്രകളിൽ കുറെ നല്ല ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. 2012 ൽ സെപ്റ്റംബർ മാസത്തിൽ ഷോളയാർ പവർഹൗസിന്റെ അടുത്തുനിന്നും 'നീലഗിരി മാർട്ടൻ' (മരനായ) എന്ന ജീവിയുടെ ചിത്രം എനിക്ക് ലഭിച്ചു. വീട്ടിലെത്തി അതിനെ കുറിച്ച് പഠിച്ചപ്പോഴാണ് അത് അത്യപൂർവമായ, വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയാണ് എന്ന് മനസിലാക്കിയത്. ഷോളയാർ മേഖലയിൽ ഈ ജീവി ഉണ്ടെന്ന് ഉറപ്പിക്കുന്ന ആദ്യചിത്രമായിരുന്നു അത്. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന ഒരു തദ്ദേശീയ ജീവിയായിരുന്നു അത്. ​ഗവേഷണ വിദ്യാർത്ഥിയായ അപർണ പകർത്തിയ ചിത്രം എന്ന അടിക്കുറിപ്പോടെ പത്രങ്ങളിൽ വലിയ വാർത്തയായി ആ ചിത്രം മാറി. എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. പ്രകൃതി തന്ന സമ്മാനമായിട്ടാണ് ആ ചിത്രത്തെ ഇന്നും കാണുന്നത്. അതിന് ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫിയെ വളരെ ​ഗൗരവമായി കാണാൻ തുടങ്ങിയത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പിന്നീട് അത്യപൂർവമായ പക്ഷികളെക്കുറിച്ചും മൃ​ഗങ്ങളെക്കുറിച്ചും പഠിക്കാനും അവയുടെ ചിത്രങ്ങൾ പകർത്താനായി യാത്രകൾ ചെയ്യാനും ആരംഭിച്ചു. മൃഗങ്ങളേക്കാൾ പക്ഷികളെ ക്യാമറയിൽ പകർത്താനാണ് ബുദ്ധിമുട്ട്. റെയർ സ്പീഷീസിനെ തേടി തട്ടേക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി. പ്ലസ് ടു അധ്യാപികയായി കണ്ണൂരിൽ ജോലി കിട്ടിയപ്പോഴും കാടുകളിലേക്കുള്ള യാത്ര തുടർന്നു. കബനി, നാഗർഹോള, ബന്ദിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി ചിത്രങ്ങൾ പകർത്തി. പിന്നീട് പുള്ളിപുലി, കടുവ തുടങ്ങിയവയുടെ ചിത്രങ്ങൾ എടുത്ത് തുടങ്ങി. അതിനിടെ ലളിതകലാ അക്കാദമിയുടെ അവാർഡ് ഉൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചു. 2012-ൽ കോട്ടയത്ത് ഒരു ചിത്ര പ്രദർശനം നടത്തി. വനിത വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിൽ അന്ന് വലിയ ശ്രദ്ധ ലഭിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;കാത്തിരിപ്പിന്റെ ഫലങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;ഓരോ അപൂര്&zwj;വ്വ ഇനം പക്ഷികളുടെയും ചിത്രം ലഭിക്കുമ്പോഴും വലിയ സന്തോഷമാണ്. 'ഓറിയന്റൽ ഡ്വാർഫ് കിംഗ് ഫിഷർ' എന്ന ഇനം പക്ഷിയുടെ ചിത്രം പകർത്തിയത് ഒത്തിരി കഷ്ടപ്പെട്ടിട്ടാണ്. ആ പക്ഷിയുടെ ചിത്രം പകർത്താന്&zwj; പുഴയിലൂടെ അരയറ്റം വെള്ളത്തിൽ ക്യാമറ പൊക്കിപ്പിടിച്ച് നടന്നത് വലിയൊരു അനുഭവമായിരുന്നു. അന്നത്തെ യാത്രയിൽ ആ​ഗ്രഹിച്ച ആ ചിത്രം പകർത്താന്&zwj; കഴിഞ്ഞില്ല. അത് ഭയങ്കര നിരാശയായിരുന്നു. പക്ഷേ പിന്നീട് മറ്റൊരു യാത്രയിൽ ഈ പക്ഷി ഇണയുടെ ഒപ്പം കൂട് ഒരുക്കുന്ന ചിത്രം പകര്&zwj;ത്താന്&zwj; കഴിഞ്ഞു. അതുപോലെ മലമുഴക്കി വേഴാമ്പലിന്റെ ചിത്രവും ഒരു കാത്തിരിപ്പിന്റെ ഫലമാണ്. മലമുഴക്കി വേഴാമ്പൽ ഇണയ്ക്ക് തീറ്റ കൊടുക്കുന്ന ചിത്രം പകര്&zwj;ത്താന്&zwj; മണിക്കൂറുകളോളം ഉറുമ്പ് കടിയേറ്റ് മരച്ചുവട്ടിൽ ഇരുന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;എല്ലാ വന്യജീവി ഫോട്ടോഗ്രാഫർമാരെയും പോലെ മലമുഴക്കി വേഴാമ്പലിന്റെ ചിത്രം പകർത്തണമെന്ന് വലിയ ആഗ്രഹമായിരുന്നു. പലപ്പോഴായി മലമുഴക്കി വേഴാമ്പലിന്റെ ചിത്രം പകർത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മനസില്&zwj; ആ​ഗ്രഹിച്ച പോലെ ഒരു ചിത്രം ലഭിച്ചിരുന്നില്ല. ഒരിക്കൽ ഷോളയാറിൽ വെച്ച് ഒരു വേഴാമ്പൽ കുടുംബത്തെ അടുത്തുകിട്ടിയെങ്കിലും ക്യാമറയെടുത്തപ്പോഴേക്കും അവയെല്ലാം പറന്നുപോയി. അങ്ങനെ കാത്തിരുന്ന് വാൽപ്പാറയിലെ കാപ്പിത്തോട്ടത്തിൽ വെച്ച് ആ ചിത്രം എന്റെ ക്യാമറയില്&zwj; പതിഞ്ഞു. മലമുഴക്കി വേഴാമ്പല്&zwj; മുട്ടയിടാന്&zwj; കൂടൊരുക്കുന്ന സമയമായിരുന്നു അത്. നാല്പതടി ഉയരത്തിലാവും മലമുഴക്കി വേഴാമ്പലിന്&zwj;റെ കൂടൊരുക്കുക. എല്ലാ വർഷവും ഒരേ മരം തന്നെയാവും അവ കൂട് കൂട്ടുക. പെൺപക്ഷി മുട്ടയിട്ട് അടയിരിക്കുമ്പോൾ ആൺപക്ഷി കൂടിന്റെ മുൻഭാഗം അരക്കുകൊണ്ടും കാഷ്ഠം കൊണ്ടും അടയ്ക്കുന്ന തീരക്കിലാവും. തുടർന്ന് ആൺപക്ഷി തീറ്റ തേടിപ്പോകും. മണിക്കൂറുകളോളം ഉറുമ്പ് കടിയും കൊണ്ട് കാത്തിരുന്നിട്ടാണ് മനസിൽ ആ​ഗ്രഹിച്ച പോലെ ഒരു ചിത്രം ലഭിച്ചത്.&lt;/p&gt;&lt;p&gt;&lt;strong&gt;കുമ്പയുടേയും നൂറിന്റേയും ചിത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;ഒരിക്കല്&zwj; രാജസ്ഥാനിലെ രൺതംഭോർ നാഷണൽ പാർക്കിൽ പോയിരുന്നു. അന്ന് കടുവകളുടെ ചിത്രമെടുത്തത് മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു. 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടുവ സംരക്ഷണ മേഖലയാണ് രൺതംഭോർ. അവിടെ ഏകദേശം 70 കടുവകളുണ്ട്. കേരളത്തിലെ കാടുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ധാരാളം കടുവകളുള്ളതിനാൽ എന്തായാലും നല്ലൊരു ചിത്രം പകര്&zwj;ത്താന്&zwj; കഴിയുമെന്ന് ഉറപ്പായിരുന്നു. അന്ന് രണ്ട് കടുവകൾ ഇണചേരുന്ന അപൂർവമായ ഒരു കാഴ്ച കാണാനായി. കുമ്പ എന്ന ആൺകടുവയും നൂർ എന്ന പെൺകടുവയുമായിരുന്നു അത്. കാടിന് നടുവിലെ ഒരു മരത്തിന് അടിയിൽ കടുവകള്&zwj; ഉറങ്ങുകയായിരുന്നു. ചുറ്റിലും കുറെ ജിപ്&zwnj;സി നിർത്തിയിട്ടിരുന്നു. ഈ രണ്ട് കടുവളെയും പകര്&zwj;ത്താന്&zwj; ഒത്തിരി ഫോട്ടോ​ഗ്രാഫര്&zwj;മാര്&zwj; അവിടെ ഉണ്ടായിരുന്നു. ഏറ്റവും പുറകിലായിരുന്നു ഞാന്&zwj; ഉണ്ടായിരുന്നത്. ജിപ്സിയുടെ വിൻഡോയില്&zwj; കയറിയാണ് അന്ന് ആ ചിത്രം പകര്&zwj;ത്തിയത്. എനിക്ക് വേണ്ടി പുരുഷ ഫോട്ടോ​ഗ്രാഫര്&zwj;മാര്&zwj; തല കുനിച്ച് തന്നത് ഇപ്പോഴും ഓര്&zwj;ക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പ്രകൃതി തന്ന സമ്മാനങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;പ്രകൃതിയായിട്ട് എല്ലാ മനുഷ്യനും ഒരു ബന്ധമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ യാത്രകൾക്കിടയിൽ അപൂർവ്വമായി ലഭിക്കുന്ന ചിത്രങ്ങളാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. നവംബർ-മാർച്ച് ആണ് പക്ഷികളുടെ ദേശാടന കാലം. ഈ സമയത്താണ് ദൂര രാജ്യങ്ങളിൽ നിന്നൊക്കെ പക്ഷികൾ പറന്ന് നമ്മുടെ നാട്ടിലേക്ക് വരുന്നത്. ഇത്തരം പക്ഷികൾ നമ്മുടെ ക്യാമറ കണ്ണിൽപെടുന്നത് ഒത്തിരി സന്തോഷം നൽകുന്ന നിമിഷമാണ്. ഗ്രേ നെക്ക്ഡ് ബണ്ടിംഗ് എന്ന ദേശാടന പക്ഷിയുടെ ഞാൻ എടുത്ത ചിത്രം പത്രത്തിലൊക്കെ വന്നിരുന്നു. ഞാൻ അതിനെ തേടി പോയതല്ല. പ്രകൃതി എനിക്ക് മുന്നിൽ എത്തിച്ചതാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;ബക്കറ്റ് ലിസ്റ്റിലെ സ്വപ്&zwnj;ന ചിത്രങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;രാജഹംസങ്ങളുടെ ചിത്രം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. രാജഹംസം പലപ്പോഴും നമ്മുടെ നാട്ടിൽ ഒരുപാട് തവണ വന്നിട്ടുണ്ട്. പക്ഷേ അവയുടെ നല്ലൊരു ചിത്രം എടുക്കാന്&zwj; കഴിഞ്ഞിട്ടില്ല. എങ്ങനെ കുറെ പക്ഷികൾ ബക്കറ്റ് ലിസ്റ്റിലുണ്ട്. പാപ്പുവ ന്യൂ ഗിനിയ എന്ന ഒരു ഐലൻഡിൽ ബേർഡ് ഓഫ് പാരഡൈസ് എന്ന ഒരിനം പക്ഷിയുണ്ട്. ആൺപക്ഷികൾ പെൺപക്ഷികളെ ആകർഷിക്കാൻ വേണ്ടി നൃത്തം ചെയ്യും. എന്നെങ്കിലുമൊരിക്കൽ അവിടെ പോയി ആ പക്ഷിയുടെ ചിത്രം പകർത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;strong&gt;പിന്തുണയായി കുടുംബവും സഹപ്രവർത്തകരും&lt;/strong&gt;&lt;/p&gt;&lt;p&gt;ഭർത്താവിന്റെ പേര് അശോക് ദാമോദരൻ. കോട്ടയത്ത് കെഎസ്ഇബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ്. ഭർത്താവിനോടൊപ്പമാണ് ഏറ്റവും കൂടുതൽ യാത്ര പോയിട്ടുള്ളത്. അദ്ദേഹത്തിന് ഫോട്ടോഗ്രഫി അറിയില്ലെങ്കിലും യാത്രകൾ ചെയ്യാനിഷ്ടമാണ്. വീട്ടിലെ മറ്റുള്ളവർക്ക് ഞാൻ കാട്ടിൽ പോകുന്നതിനേക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോളെല്ലാം മാറി നല്ല പിന്തുണയാണ് നൽകുന്നത്. ഞാൻ ഇപ്പോൾ കോട്ടയം പാലായിലെ മഹാത്മാഗാന്ധി ഗവ. ഹയര്&zwj;സെക്കന്&zwj;ഡറി സ്കൂളിലാണ് ജോലി ചെയ്യുന്നത്. സഹപ്രവർത്തകരിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. മകള്&zwj; ഋതുപർണ്ണയ്ക്ക് രണ്ട് വയസ്സാകുന്നതേ ഉള്ളൂ. മകള്&zwj; വലുതാകുമ്പോള്&zwj; യാത്രകളില്&zwj; അവളെയും കൂട്ടണം എന്നാണ് ആഗ്രഹമെന്ന് അപര്&zwj;ണ പറയുന്നു.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&lt;sub&gt;&lt;sup&gt;(ഭര്&zwj;ത്താവിനും കുഞ്ഞിനുമൊപ്പം)&lt;/sup&gt;&lt;/sub&gt;&lt;/p&gt;&lt;p&gt;&lt;strong&gt;വന്യജീവി ഫോട്ടോഗ്രഫിയിലെ &lsquo;പെണ്ണിടം&rsquo;&lt;/strong&gt;&lt;/p&gt;&lt;p&gt;കൂടുതല്&zwj; സ്ത്രീകൾ ഈ മേഖലയിലേക്ക് വരണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. മോട്ടിവേഷണൽ ക്ലാസ്സുകള്&zwj; എടുക്കാന്&zwj; പോകുമ്പോള്&zwj; ഒത്തിരി കുട്ടികള്&zwj; വന്യജീവി ഫോട്ടോഗ്രഫര്&zwj; ആകണം എന്ന ആഗ്രഹം പറയാറുണ്ട്. സ്ത്രീകൾക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല, സാഹചര്യങ്ങളുടെ നെഗറ്റിവിറ്റി കൊണ്ടാണ് അവര്&zwj;ക്ക് ഈ മേഖലയിലേക്ക് കടന്ന് വരാന്&zwj; കഴിയാത്തത്. കുടുംബത്തില്&zwj; നിന്നാണ് വലിയ പിന്തുണ വേണ്ടത്. ഭര്&zwj;ത്താവിന്&zwj;റെ പിന്തുണ കൊണ്ടാണ് ഞാന്&zwj; ഈ മേഖലയിലേക്ക് വന്നത്. സമൂഹത്തിന്&zwj;റെ പിന്തുണ ഉണ്ടെങ്കില്&zwj; കൂടുതല്&zwj; സ്ത്രീകള്&zwj;ക്ക് ഈ മേഖലയിലേക്ക് കടന്ന് വരാന്&zwj; സാധിക്കും. സമൂഹം മാറി ചിന്തിക്കണം. ഇപ്പോള്&zwj; പലരും മാറി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. നമ്മുടെ പാഷൻ മുറുകെ പിടിച്ച് മുന്നോട്ട് വരണം എന്നാണ് ഒരോ പെണ്&zwj;ക്കുട്ടികളോടും പറയാനുള്ളത്. ചുറ്റുമുള്ളവര്&zwj; നമ്മളെ അംഗീകരിക്കുന്ന നമ്മളെ ഓര്&zwj;ത്ത് അഭിമാനിക്കുന്ന ഒരു ദിവസം വരും എന്ന് അപര്&zwj;ണ പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;(ചിത്രങ്ങള്&zwj;- അപർണ പുരുഷോത്തമൻ്റെ ഫോട്ടോ ശേഖരത്തില്&zwj; നിന്ന്)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/woman-life/kerala-s-wildlife-photographer-dr-aparna-purushothaman-shares-experiences-articleshow-uwf6pq0"/>
        </item>
        <item>
            <title><![CDATA[ഏത് രാജവെമ്പാലയെയും നിമിഷ നേരംകൊണ്ട് സഞ്ചിയിലാക്കും; ഇത് പാമ്പ് റെസ്‌ക്യൂവിലെ റോഷ്‌നി മോഡല്‍]]></title>
            <link>https://www.asianetnews.com/kerala-news/interview-of-beat-forest-officer-g-s-roshni-articleshow-v5hsqhz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/interview-of-beat-forest-officer-g-s-roshni-articleshow-v5hsqhz</guid>
            <pubDate>Sat, 21 Feb 2026 15:18:20 +0530</pubDate>
            <description><![CDATA[&lt;p&gt;പാമ്പുപിടിത്തത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറയുകയാണ് റോഷ്നി ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനിലൂടെ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khzsw4x4s71b3p9fabgtvsss,imgname-638543275-785848640651640-8282844283512670352-n-1771667592100.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാമ്പുപിടിത്തത്തിലെ പെണ്&zwj;കരുത്തും രാജവെമ്പലയെ വരെ വരുതിയിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥയുമാണ് ജി.എസ് റോഷ്&zwnj;നി. 18 അടിയോളം നീളമുള്ള രാജവെമ്പാലയെ ചാക്കിലാക്കിയ റോഷ്&zwnj;നിയെന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറെ രാഷ്ട്രീയ-സിനിമ താരങ്ങള്&zwj; മുതല്&zwj; ക്രിക്കറ്റ് ഇതിഹാസം സച്ചിന്&zwj; വരെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആര്യനാട് സ്വദേശിനിയായ റോഷ്&zwnj;നിക്ക് കേരള വനിതാ കമ്മീഷന്റെ ഈ വർഷത്തെ (2026) സ്ത്രീശക്തി പുരസ്&zwnj;കാരവും ലഭിച്ചു. പാമ്പുകളെ ഏറെ ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ വളരെ ആസ്വദിച്ചാണ് താന്&zwj; ഈ ജോലി ചെയ്യുന്നതെന്ന് പറയുകയാണ് റോഷ്നി. വനം വകുപ്പിലെ സര്&zwj;വീസിനിടെ തന്നെ ആയിരത്തോളം പാമ്പുകളെ റോഷ്&zwnj;നി ഇതുവരെ റെസ്ക്യൂ ചെയ്തിട്ടുണ്ട്. പാമ്പുപിടിത്തത്തിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറയുകയാണ് റോഷ്നി &lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈനി&lt;/strong&gt;ലൂടെ.&lt;/p&gt;&lt;p&gt;&lt;strong&gt;പാമ്പ് പിടുത്തമല്ല പാമ്പ് റെസ്&zwnj;ക്യൂ!&lt;/strong&gt;&lt;/p&gt;&lt;p&gt;2019 മുതല്&zwj; ഞാന്&zwj; പാമ്പ് റെസ്ക്യൂ ചെയ്യുന്നു. ആയിരത്തോളം പാമ്പുകളെ ഇതുവരെ റെസ്ക്യൂ ചെയ്തിട്ടുണ്ട്. പാമ്പിന്&zwj;റെ ആവാസവ്യവസ്ഥ എന്ന് പറയുന്നത് വനത്തിനുള്ളിൽ മാത്രമല്ല. നാട്ടിന്&zwj;പുറങ്ങളിലുമൊക്കെ കാണപ്പെടുന്ന ഒരു ജീവിയാണ് പാമ്പ്. അപ്പോൾ ജനവാസ മേഖലയിൽ കാണപ്പെടുന്ന ഈ പാമ്പുകളെ നമ്മൾ ശരിക്കും എന്ത് ചെയ്യണം? പാമ്പ് പിടുത്തം എന്ന് പറയുന്നത് അതിനെ കൊല്ലാന്&zwj; വേണ്ടിയാകരുത്. പാമ്പ് റെസ്ക്യൂ ചെയ്യുന്നു എന്ന് പറഞ്ഞാൽ ഒരു ജനവാസ മേഖലയിൽ മനുഷ്യർക്ക് അപകടപരമായ രീതിയിൽ ഒരു പാമ്പിനെ കാണുമ്പോൾ ആ പാമ്പിനെ അവിടെ നിന്നും റെസ്ക്യൂ ചെയ്ത് മാറ്റുകയാണ് ചെയ്യുന്നത്. എന്ന് പറഞ്ഞാൽ അതിനെ അവിടുന്ന് സംരക്ഷിച്ച് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക്, അതിന്&zwj;റെ തന്നെ ഒരു ആവാസവ്യവസ്ഥയിലേക്ക് മാറ്റുന്നതിനോടൊപ്പം ആ പാമ്പിന്&zwj;റെ ജീവനെ രക്ഷിക്കുകയും ആ സ്ഥലത്തുണ്ടായിരുന്ന മനുഷ്യരുടെ ജീവനെ രക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;പാമ്പ് പിടുത്തം എന്ന് പറഞ്ഞ് അശാസ്ത്രീയമായ രീതിയിൽ പാമ്പിനെ എടുക്കുക, പിടിക്കുക, പിടിച്ചിട്ട് ഷോ കാണിക്കുക, അതിനെ പ്രകോപിപ്പിക്കുന്ന രീതിയിൽ അനാവശ്യമായി അതിനെ വെച്ച് ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങള്&zwj; ചെയ്യരുത്. നമ്മൾ നിയമപരമായി വന്യജീവിയെ റെസ്ക്യൂ ചെയ്യുന്നതിന് ലൈസൻസ് കൊടുക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ അതിനെ റെസ്ക്യൂ ചെയ്ത് സ്ഥലത്ത് നിന്ന് മാറ്റണം എന്നുള്ളത് സർക്കാരിന്റെ നിയമമായിട്ട് വന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;strong&gt;ധൈര്യം ഇഷ്ടം കൊണ്ട് വന്നത്!&lt;/strong&gt;&lt;/p&gt;&lt;p&gt;പാമ്പ് എന്ന് പറയുന്നത് മനുഷ്യ ജീവന് ആപത്തുണ്ടാകുന്ന രീതിയിൽ ഒരാളെ നശിപ്പിക്കാനുള്ള കഴിവുള്ളവരാണ്. നമ്മുടെ എല്ലാവരുടെയും മനസ്സിൽ പണ്ടുമുതലേ പാമ്പ് എന്ന് പറയുമ്പോള്&zwj; തന്നെ പേടിയാണ്. അപ്പോൾ ശരിക്കും ധൈര്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പാമ്പുകളെ റെസ്ക്യൂ ചെയ്യാൻ പറ്റൂ. എനിക്ക് പാമ്പുകളെ വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അതിനെ തൊടുന്നതിന് എനിക്ക് വേറെ ബുദ്ധിമുട്ടോ അറപ്പോ തോന്നാറില്ല. പാമ്പുകളെ മാത്രമല്ല എല്ലാ വന്യജീവികളെയും ഞാൻ റെസ്ക്യൂ ചെയ്യാറുണ്ട്. ഇവരോട് എനിക്ക് വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവരെ പിടിക്കുന്നതിനോ തൊടുന്നതിനോ എനിക്ക് ഒരു ബുദ്ധിമുട്ട് ഇതുവരെയും തോന്നിയിട്ടില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;സ്നേക് റെസ്&zwnj;ക്യൂവര്&zwj;മാര്&zwj;ക്ക് ശാസ്&zwnj;ത്രീയ പരിശീലനം നിര്&zwj;ബന്ധം&lt;/strong&gt;&lt;/p&gt;&lt;p&gt;പാമ്പിനെ റെസ്ക്യൂ ചെയ്യണമെങ്കിൽ കൃത്യമായ ലൈസൻസും അതിനെ ശാസ്ത്രീയമായ രീതിയിൽ റെസ്ക്യൂ ചെയ്യണമെന്നും നിയമമുണ്ട്. ആ നിയമം അനുസരിക്കാൻ നമ്മൾ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. ഇതൊരു മനുഷ്യ ജീവന് ആപത്തുണ്ടാക്കുന്ന ഒരു ജീവിയാണ്. അപ്പോൾ അതുമായിട്ടുള്ള ഒരു ഇടപെടൽ എന്ന് പറയുന്നത് അത്രയും ശ്രദ്ധിച്ച് ചെയ്തില്ലെങ്കില്&zwj; നമ്മുടെ ജീവന് തന്നെ ആപത്തുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പിന്റെ കടിയേറ്റ് മരിച്ച ഒരുപാട് റെസ്ക്യൂവേഴ്സുണ്ട്. അതുകൊണ്ട് ശാസ്&zwnj;ത്രീയമായി തന്നെ ഇവയെ പിടിക്കുകയും വനവാസ മേഖലയിലേക്ക് ഇവരെ മാറ്റുകയും വേണം.&lt;/p&gt;&lt;p&gt;&lt;strong&gt;വനംവകുപ്പിന്&zwj;റെ 'സർപ്പാ' ആപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;പൊതുജനങ്ങള്&zwj;ക്ക് ഒരാവശ്യം വന്നാല്&zwj;, വനംവകുപ്പിന്&zwj;റെ കീഴില്&zwj; പരിശീലനം ലഭിച്ച സ്നേക് റെസ്&zwnj;ക്യൂവര്&zwj;മാരെ തന്നെ ആശ്രയിക്കേണ്ടത് പ്രധാനമാണ്. വനം വകുപ്പിന്&zwj;റെ തന്നെ സർപ്പാ എന്ന് പറയുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ട്. അതിൽ ഏറ്റവും അടുത്തുള്ള റെസ്ക്യൂവർ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ റെസ്ക്യൂവേഴ്സിന്റെയും ലൈസൻസുള്ള റെസ്ക്യൂവേഴ്സിന്റെയും നമ്പർ ഉണ്ടാകും. അല്ലെങ്കിൽ പൊലീസിൽ വിളിച്ച് പറഞ്ഞാൽ അവർ ഫോറസ്റ്റ് ഓഫീസിന്റെ നമ്പർ തരും. ഏത് രീതിയില്&zwj; വേണമെങ്കിലും നിങ്ങള്&zwj;ക്ക് വനം വകുപ്പിനെ ബന്ധപ്പെടാം.&lt;/p&gt;&lt;p&gt;&lt;strong&gt;പാമ്പിനെ റെസ്&zwnj;ക്യൂ ചെയ്യുമ്പോള്&zwj; ശ്രദ്ധിക്കേണ്ട കാര്യങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;നമ്മൾ ശാസ്ത്രീയമായ രീതിയിലാണ് റെസ്ക്യൂ ചെയ്യുന്നത്. നമ്മള്&zwj; ഒരു പാമ്പിനെ റെസ്ക്യൂ ചെയ്യുമ്പോൾ ആദ്യം നമ്മുടെ സേഫ്റ്റിയാണ് നോക്കേണ്ടത്. അത് കഴിഞ്ഞ് പാമ്പിന്&zwj;റെ സേഫ്റ്റിയും. അപ്പോൾ ശാസ്ത്രീയമായ രീതിയിൽ നമ്മൾ റെസ്ക്യൂ ചെയ്യുമ്പോൾ നമ്മുടെ കയ്യിൽ ഹുക്ക് പോലെ ഇരിക്കുന്ന ഒരു സ്റ്റിക്ക് ഉണ്ടാകും, ഒരു ചെറിയൊരു പിവിസി പൈപ്പ് ഉണ്ടാകും, ഒരു ബാഗ് ഉണ്ടാകും. നീളമുള്ള സ്റ്റിക്ക് ആയതിനാല്&zwj; പാമ്പുമായിട്ട് അത്രയും ദൂരം നമുക്കുണ്ടാവും. അപ്പോൾ ഈ പാമ്പ് നമ്മുടെ അടുത്തേക്ക് വരുമ്പോൾ ഈ സ്റ്റിക്ക് വെച്ച് ഇതിനെ നിയന്ത്രിക്കാന്&zwj; കഴിയും. പിന്നെ ഒരു ചെറിയ പിവിസി പൈപ്പ് വെച്ചിട്ട് അതിനുള്ളിലേക്ക് പാമ്പിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയിൽ ഈ സ്റ്റിക്ക് വെച്ച് എടുത്ത് പൈപ്പിന്റെ ആർട്ടിഫിഷ്യൽ മാളത്തിലേക്ക് കയറ്റും. എന്നിട്ട് നമ്മൾ ആ ബാഗ് ടൈറ്റ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;പാമ്പ് ഇരിക്കുന്നത് പല സാഹചര്യങ്ങളിൽ ആയിരിക്കും. പാമ്പ് ചിലപ്പോള്&zwj; കിണറിനകത്ത് കിടക്കാറുണ്ട്, വിറകിനിടയിൽ, മതിൽക്കെട്ടിനകത്ത് അങ്ങനെ പല സാഹചര്യങ്ങളിലാകും പാമ്പ് ഇരിക്കുന്നത്. അപ്പോൾ ആ സാഹചര്യം അനുസരിച്ചും പാമ്പിന്&zwj;റെ സേഫ്റ്റി നോക്കിയും അതിനെ ബുദ്ധിമുട്ടിക്കാതെയുമാകും നമ്മള്&zwj; റെസ്ക്യൂ ചെയ്യുന്നത്. പിന്നെ നമുക്ക് ചുറ്റും ഒത്തിരി ആൾക്കാരുണ്ടാവും. അപ്പോൾ അവരുടെ സേഫ്റ്റി എന്ന് പറയുന്നതും പ്രധാനമാണ്. ഇതെല്ലാം നോക്കിയിട്ട് വേണം നമ്മൾ സുരക്ഷിതമായിട്ട് പാമ്പിനെ അവിടെ നിന്നും റെസ്ക്യൂ ചെയ്യേണ്ടത്.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന് കിണറിനകത്താണാണ് പാമ്പ് കിടക്കുന്നതെങ്കിൽ ആദ്യം നമ്മൾ കയ്യിലിരിക്കുന്ന പൈപ്പും ബാഗും കൂടി വെച്ച് ഒരു ആർട്ടിഫിഷ്യൽ മാളം ക്രിയേറ്റ് ചെയ്യും. ആ പൈപ്പ് വെച്ചിട്ട് ഒരു ഹോൾ ഉണ്ടാക്കി, പാമ്പിനെ സേഫ് ആയിട്ട് റെസ്ക്യൂ ചെയ്ത് ഈ മാളത്തിനുള്ളിലേക്ക് കാണിക്കുമ്പോൾ ഇത് അതിനകത്ത് കയറിപ്പോകും. അപ്പോൾ നമ്മൾ ആ ബാഗ് കെട്ടി അതിനെ സേഫ് ആക്കി എടുക്കുകയാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;24 മണിക്കൂറും ഡ്യൂട്ടി ടൈം&lt;/strong&gt;&lt;/p&gt;&lt;p&gt;റാപ്പിഡ് റെസ്പോൺസ് ടീം എന്ന വിങ്ങിലാണ് ഞാന്&zwj; ജോലി ചെയ്യുന്നത്. അപ്പോൾ രാത്രിയും പകലും എന്നൊരു വ്യത്യാസം ഇല്ലാതെ എപ്പോള്&zwj; ആവശ്യം വന്നാലും റെസ്ക്യൂ ചെയ്യാന്&zwj; പോകേണ്ടി വരും. പിന്നെ സ്നേക്ക് റെസ്ക്യൂ എന്ന് പറയുന്നത് വനം വകുപ്പ് ആരെയും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല. അത് താല്പര്യമുള്ളവർ മാത്രമാണ് ചെയ്യുന്നത്. നമ്മുടെ വനം വകുപ്പിൽ പാമ്പിനെ റെസ്ക്യൂ ചെയ്യുന്ന വളരെ കുറച്ച് ആൾക്കാർ മാത്രമേയുള്ളൂ. നമുക്കത് താല്പര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. അതുകൊണ്ട് ഇപ്പോൾ രാത്രി വിളിച്ചിട്ട് പോയില്ല എന്ന് പറഞ്ഞ് പ്രശ്നമൊന്നുമില്ല. നമുക്ക് ഇഷ്ടമാണെങ്കിൽ മാത്രം നമ്മൾ ചെയ്താൽ മതി.&lt;/p&gt;&lt;p&gt;&lt;strong&gt;മുമ്പ് ദൂരദര്&zwj;ശനില്&zwj; വാര്&zwj;ത്താ അവതാരകയായിരുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ഞങ്ങള്&zwj; മൂന്നുപേരും ഒരു സർക്കാർ ജോലി വാങ്ങണം എന്നു അമ്മയ്ക്ക് ഭയങ്കര താല്പര്യമായിരുന്നു. എന്&zwj;റെ രണ്ട് ചേച്ചിമാരും സർക്കാർ ഉദ്യോഗസ്ഥരാണ്. 2007 മുതൽ ഞാൻ തിരുവനന്തപുരം ദൂരദര്&zwj;ശന്&zwj; കേന്ദ്രത്തിലും ആകാശവാണിയിലും അനൗൺസറും ന്യൂസ് റീഡറും ആയിരുന്നു. പിഎസ്സി വഴി 2017-ലാണ് വനം വകുപ്പിൽ ഫോറസ്റ്റ് ഓഫീസർ ആയി ജോലി കിട്ടുന്നത്. ഫാമിലി നല്ല സപ്പോർട്ടാണ്. തുടക്കത്തിൽ അമ്മയ്ക്ക് ബുദ്ധിമുട്ടായിരുന്നു. വാവ സുരേഷിനെ കോട്ടയത്ത് വെച്ച് പാമ്പ് കടിച്ച് ഭയങ്കര സീരിയസ് ആയിട്ട് മെഡിക്കൽ കോളേജിൽ കിടക്കുന്ന സമയത്താണ് എന്റെ ആദ്യത്തെ വീഡിയോ വൈറലാകുന്നത്. അപ്പോള്&zwj; അമ്മ കരച്ചിലും വിളിയും ഒക്കെ ആയിരുന്നു. ഈ ജോലി വേണ്ട എന്ന് പറയുമായിരുന്നു. രാജവെമ്പാലയെ വരെ പിടിച്ചല്ലോ, ഇനിയെങ്കിലും ഇത് മതിയാക്കിക്കൂടെ എന്ന് ചോദിക്കാറുണ്ട്. പക്ഷേ സമൂഹം നമുക്ക് തരുന്ന ഒരു അംഗീകാരം എന്ന് പറയുന്നത് നമ്മുടെ ഉത്തരവാദിത്വം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് മതിയാക്കാൻ എന്തായാലും തീരുമാനിച്ചിട്ടില്ല. കഴിയുന്നിടത്തോളം എത്ര നാൾ പറ്റുമോ അത്രയും സമയം വരെ വന്യജീവികളുടെ സംരക്ഷണം എന്ന് പറയുന്നതാണ് എന്റെ ജോലി. നമ്മളെപ്പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് അവർ. അപ്പോൾ അവരെ സംരക്ഷിക്കുക എന്ന് പറയുന്നത്, ദൈവം എനിക്ക് അതിനൊരു അവസരം തന്നതായിട്ട് കരുതുന്നു. അത് ഭംഗിയായി വിനിയോഗിക്കണം എന്നുള്ളത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ സച്ചിന്&zwj; ഷെയര്&zwj; ചെയ്&zwnj;തപ്പോള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;അതിലും വലിയൊരു അംഗീകാരം കിട്ടാനില്ല എന്നുള്ളതാണ്. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചാണ് ഇവിടം വരെ എത്തിയത്. നമ്മുടെ കൂടെ ഇരിക്കുന്ന ഒരാൾ പോലും ചിലപ്പോൾ നമ്മളെ പ്രശംസിക്കാന്&zwj; മടി കാണിക്കുമ്പോഴും സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരാള്&zwj; നമ്മളെ അഭിനന്ദിക്കുമ്പോള്&zwj;, അഭിമാനവും സന്തോഷവുമാണ് തോന്നിയത്. എനിക്കൊരു ഓസ്കാർ അവാർഡ് കിട്ടുന്നതിനേക്കാൾ വലിയ ഒരു അംഗീകാരമായാണ് കാണുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;വിഷമം ഉണ്ടാക്കിയ അനുഭവം&lt;/strong&gt;&lt;/p&gt;&lt;p&gt;ഞാൻ എല്ലാത്തിനെയും റെസ്ക്യൂ ചെയ്യാറുണ്ട്. കുരങ്ങന്&zwj;, മാൻ, മയിൽ, മരപ്പട്ടി, മുള്ളംപന്നി അങ്ങനെയുള്ള എല്ലാ ജീവികളെയും, പിന്നെ രാത്രി ആന, കടുവ, പുലി എന്നിവ ഇറങ്ങുമ്പോൾ ഓടിക്കാൻ പോകും, ഒരിക്കല്&zwj; കരടിയെ കെണിറ്റില്&zwj; നിന്നും റെസ്ക്യൂ ചെയ്യാന്&zwj; പോയിട്ടുണ്ട്. എനിക്ക് ഇതുവരെ ഞാൻ ചെയ്തിട്ടുള്ള ഒരു റെസ്ക്യൂവും ബുട്ടിമുട്ടായി തോന്നിയിട്ടില്ല. എല്ലാം ഞാൻ അത്രത്തോളം ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. കരടി കിണറിൽ വീണപ്പോള്&zwj; റെസ്ക്യൂ ചെയ്യാൻ വേണ്ടി പോയത് വിഷമത്തിലാണ് അവസാനിച്ചത്. മയക്കുവെടി വെച്ചപ്പോൾ അത് കിണറിനകത്ത് വെച്ച് ചത്തുപോയിരുന്നു. അത് ശരിക്കും ജീവിതത്തിൽ ഏറ്റവും വിഷമം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു. അതിന്റെ മരണം എന്ന് പറയുന്നത് മാനസികമായി വളരെയധികം തളർത്തിക്കളഞ്ഞ ഒരു സംഭവമായിരുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;വീടുകളില്&zwj; പാമ്പ് വരാതിരിക്കാന്&zwj; ശ്രദ്ധിക്കേണ്ട കാര്യങ്ങള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;വീടുകളില്&zwj; പാമ്പ് വരാതിരിക്കാൻ വീടും വീടിന് ചുറ്റുമുള്ള പരിസരവും വൃത്തിയായി സൂക്ഷിക്കണം. കാരണം പാമ്പുകൾ കൂടുതൽ പുറത്തിറങ്ങുന്നത് ഭക്ഷണം തേടിയാകും. വീടിന് ചുറ്റും ഫുഡിന്റെ വേസ്റ്റോ മറ്റോ കിടക്കുമ്പോൾ എലി വരാനുള്ള സാധ്യതയുണ്ട്. എലിയുടെ പുറകെ പാമ്പ് വരാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ ചൂടുള്ള സ്ഥലങ്ങളിൽ ഇരിക്കാൻ പാമ്പുകള്&zwj;ക്ക് താല്പര്യം ഉണ്ടാവില്ല. ചൂട് ഭയങ്കരമായിട്ട് കൂടുമ്പോൾ ഇവർ പുറത്തോട്ട് ഇറങ്ങി വരാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ നമ്മൾ ഈ വീട്ടിൽ ഇൻഡോർ പ്ലാന്റ്, ഔട്ട്ഡോർ പ്ലാന്റ്, ക്ലൈംബേഴ്സ് ഇങ്ങനെയൊക്കെ വീട്ടിൽ വളർത്തിയിട്ടുണ്ടെങ്കില്&zwj;, ചെടി ചട്ടിയിലും വെള്ളത്തിന്റെ നനവുള്ള സ്ഥലങ്ങളിലും ഇവ വന്നിരിക്കാന്&zwj; സാധ്യതയുണ്ട്. അപ്പോൾ അങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. പിന്നെ പാമ്പ് വരാതിരിക്കാൻ പെട്രോൾ, വെളുത്തുള്ളി, മണ്ണെണ ഒഴിക്കുന്നവരൊക്കെയുണ്ട്. പാമ്പിന് മൂക്ക് എന്ന് പറയുന്നത് ശ്വസിക്കാൻ വേണ്ടിയിട്ടാണ്. അതിന് മണം പിടിക്കാനുള്ള കഴിവില്ല. അതുകൊണ്ട് ഇതിലൊന്നും കാര്യമില്ല. പിന്നെ ഈ പറ&zwj;ഞ്ഞതെല്ലാം അസിഡിക് നേച്ചറുള്ള സാധനങ്ങളാണ്. ഇത് ശരീരത്തിൽ വീണു കഴിഞ്ഞാൽ അതിന്&zwj;റെ ശരീരം പൊള്ളലേറ്റ് അത് ചത്തു പോകാനുള്ള സാഹചര്യമുണ്ട്. അല്ലാതെ അതിന്&zwj;റെ മണം കൊണ്ട് ഒരിക്കലും അത് വരാതിരിക്കില്ല. ഇങ്ങനെ പാമ്പുകളെ കൊല്ലുന്നത് 3 വർഷം മുതൽ 7 വർഷം വരെ തടവും ₹25000 പിഴയും വരെ കിട്ടുന്ന കേസാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;പാമ്പ് കടിച്ചാൽ എന്ത് ചെയ്യും?&lt;/strong&gt;&lt;/p&gt;&lt;p&gt;പാമ്പ് കടിയേറ്റു കഴിഞ്ഞാൽ നമുക്ക് ഫസ്റ്റ് എയ്ഡ് ശരിക്കും പറഞ്ഞാൽ ഇല്ല. പാമ്പ് കടിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആന്റി വെനം കൊടുക്കുന്ന ഹോസ്പിറ്റലിൽ എത്തിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. മുറിവ് കെട്ടി വയ്ക്കാനോ അതില്&zwj; എന്തെങ്കിലും മരുന്ന് പുരട്ടാനോ ശ്രമിച്ച് സമയം കളയാതെ എത്രയും പെട്ടെന്ന് കടിയേറ്റയാളെ ആശുപത്രിയില്&zwj; കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്.&lt;/p&gt;]]></content:encoded>
            <category>woman-life</category>
            <dc:creator>Anooja Nazarudheen</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/interview-of-beat-forest-officer-g-s-roshni-articleshow-v5hsqhz"/>
        </item>
    </channel>
</rss>
