<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Fri, 15 May 2026 13:32:37 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss/yatra" rel="self" type="application/rss+xml"/>
        <item>
            <title><![CDATA[മാർച്ചിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച; സോളങ് വാലിയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്]]></title>
            <link>https://www.asianetnews.com/yatra/solang-valley-tourism-back-as-unexpected-march-snowfall-resumes-adventure-sports-articleshow-038g3id</link>
            <guid isPermaLink="true">https://www.asianetnews.com/yatra/solang-valley-tourism-back-as-unexpected-march-snowfall-resumes-adventure-sports-articleshow-038g3id</guid>
            <pubDate>Wed, 18 Mar 2026 14:09:19 +0530</pubDate>
            <description><![CDATA[&lt;p&gt;മാർച്ചിൽ അപ്രതീക്ഷിതമായി പെയ്ത മഞ്ഞ് സോളങ് വാലിയിലെ ടൂറിസം വ്യവസായത്തിന് പുതുജീവൻ നൽകി. വരൾച്ചയെത്തുടർന്ന് നിർത്തിവെച്ചിരുന്ന സ്കീയിങ് പോലുള്ള സാഹസിക വിനോദങ്ങൾ പുനരാരംഭിച്ചു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-external,imgname-image-1c205c73-12f5-4504-98ae-bff12a4b51ce.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഷിംല: സോളങ് വാലിയിലെ ടൂറിസം വ്യവസായത്തിന് വലിയ ഉണർവ് നൽകി മാർച്ചിൽ പെയ്ത പുതിയ മഞ്ഞുവീഴ്ച. മഞ്ഞില്ലാത്തതു കൊണ്ട് ദീർഘനാളായി നിർത്തിവെച്ചിരുന്ന സാഹസിക വിനോദങ്ങളെല്ലാം ഇപ്പോൾ പുനരാരംഭിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോളങ് വാലിയിൽ മഞ്ഞില്ലാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് സ്കീയിങ്, ട്യൂബ് റൈഡിങ്, സ്നോമൊബൈൽ റൈഡിങ് തുടങ്ങിയ വിനോദങ്ങളെല്ലാം പൂർണ്ണമായും നിലച്ചു. ഇത് കാരണം പ്രാദേശിക കച്ചവടക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. എന്നാൽ, അടുത്തിടെയുണ്ടായ മഞ്ഞുവീഴ്ചയോടെ കാര്യങ്ങൾ ആകെ മാറി.&amp;nbsp;&lt;/p&gt;&lt;p&gt;കനത്ത മഞ്ഞ് വീണതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സമതലങ്ങളിലെ ചൂടിൽ നിന്ന് രക്ഷനേടാൻ എത്തുന്ന സഞ്ചാരികൾ, മഞ്ഞുവീഴ്ച ആസ്വദിച്ച് സാഹസിക വിനോദങ്ങളിൽ ഏർപ്പെടുകയാണ്. ഈ മഞ്ഞുവീഴ്ച തങ്ങൾക്ക് കിട്ടിയ ഒരു ബോണസ് പോലെയാണെന്ന് ടൂറിസം സംരംഭകർ പറയുന്നു. അടുത്ത ഒരാഴ്ച കൂടി കാലാവസ്ഥ അനുകൂലമായിരിക്കുമെന്നും, ഈ മഞ്ഞ് വലിയ കച്ചവടത്തിന് വഴിവെക്കുമെന്നുമാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;സോളങ് വാലിയിലെ പുതിയ മഞ്ഞുവീഴ്ച ടൂറിസം പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനം നൽകിയെന്ന് അനൂപ് ഠാക്കൂർ എന്ന നാട്ടുകാരൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ പ്രദേശം വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ട് സ്കീയിങ്, ട്യൂബ് റൈഡിങ്, സ്കിഡൂ റൈഡുകൾ എന്നിവയെല്ലാം നിർത്തിവെച്ചിരുന്നു. എന്നാൽ പുതിയ മഞ്ഞ് വന്നതോടെ ഇതെല്ലാം വീണ്ടും തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസത്തിന് മാത്രമല്ല, ഈ മഞ്ഞുവീഴ്ച ഇവിടുത്തെ ആപ്പിൾ കൃഷിക്കും ഗുണം ചെയ്യുമെന്നും അനൂപ് പറഞ്ഞു. നല്ല കാലാവസ്ഥ കാരണം അടുത്ത ഒരാഴ്ച കൂടി മികച്ച കച്ചവടം നടക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അദ്ദേഹം.&lt;/p&gt;&lt;p&gt;ജനുവരി 26-ന് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞുണ്ടായ ഈ മഞ്ഞുവീഴ്ച പ്രാദേശിക കച്ചവടക്കാർക്ക് വലിയ ആശ്വാസം നൽകിയെന്ന് തേജ് സിങ് എന്ന ബിസിനസുകാരൻ പറയുന്നു. മഞ്ഞുവീഴ്ച കാരണം സ്കീയിങ്, ട്യൂബ് സ്ലൈഡിങ് പോലുള്ള വിനോദങ്ങൾ പുനരാരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ മഞ്ഞുവീഴ്ച തോട്ടങ്ങൾക്കും ആപ്പിൾ കൃഷിക്കും ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം കരുതുന്നു. റോഡുകൾ ഇപ്പോൾ തുറന്നുവരികയാണെന്നും ഉടൻ തന്നെ പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നും അറിയിച്ച തേജ് സിങ്, സോളങ് വാലി സന്ദർശിക്കാൻ സഞ്ചാരികളെ ക്ഷണിച്ചു. മഞ്ഞുവീഴ്ചയ്ക്ക് മുൻപ് പടർന്നുപിടിച്ചിരുന്ന കാട്ടുതീ ഇപ്പോൾ കെട്ടടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ലുധിയാനയിൽ നിന്നുള്ള വിനോദസഞ്ചാരിയായ സോനു കുമാർ പറഞ്ഞത്, സോളങ് വാലിയിൽ വന്നതുകൊണ്ട് ജീവിതത്തിൽ ആദ്യമായി ലൈവായി മഞ്ഞുവീഴ്ച കാണാൻ സാധിച്ചു എന്നാണ്. അത് തനിക്ക് വളരെ സവിശേഷമായ ഒരനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ കാലാവസ്ഥയും മഞ്ഞുവീഴ്ചയും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. പിക്നിക്കിനും സാഹസിക വിനോദങ്ങൾക്കും പറ്റിയ ഗംഭീര സ്ഥലമാണിതെന്നും, മറ്റുള്ളവരും ഇവിടേക്ക് വന്ന് മഞ്ഞ് ആസ്വദിക്കണമെന്നും സോനു കുമാർ പ്രോത്സാഹിപ്പിച്ചു.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/solang-valley-tourism-back-as-unexpected-march-snowfall-resumes-adventure-sports-articleshow-038g3id"/>
        </item>
        <item>
            <title><![CDATA[കേദാർനാഥിൽ മഞ്ഞുമാറി; ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുന:രാരംഭിച്ചു]]></title>
            <link>https://www.asianetnews.com/india-news/preparations-for-char-dham-yatra-resume-in-kedarnath-as-weather-improves-articleshow-416g099</link>
            <guid isPermaLink="true">https://www.asianetnews.com/india-news/preparations-for-char-dham-yatra-resume-in-kedarnath-as-weather-improves-articleshow-416g099</guid>
            <pubDate>Sun, 12 Apr 2026 14:38:12 +0530</pubDate>
            <description><![CDATA[&lt;p&gt;കേദാർനാഥിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടിരിക്കുകയാണ്. ഇതോടെ ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയതായി അധികൃതർ അറിയിച്ചു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-external,imgname-image-c42c5a12-2cd9-4cd2-8c6b-dd4ed83249ed.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെറാഡൂൺ: ദിവസങ്ങളായി തുടർന്ന കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം കേദാർനാഥിൽ കാലാവസ്ഥ മെച്ചപ്പെട്ടതായി അധികൃതർ. ഇതോടെ, വരാനിരിക്കുന്ന ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയതായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗം വിനീത് ചന്ദ്ര പോസ്റ്റി ഞായറാഴ്ച അറിയിച്ചു. കാലാവസ്ഥ തെളിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിയുടെയും ഭരണകൂടത്തിൻ്റെയും സംഘങ്ങൾ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ പുനരാരംഭിച്ചതായി അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'കേദാർനാഥിൽ തുടർച്ചയായി പെയ്ത മഞ്ഞിന് ശേഷം ഇപ്പോൾ കാലാവസ്ഥ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റിയുടെയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സംഘങ്ങൾ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്'. പോസ്റ്റി പറഞ്ഞു.&lt;/p&gt;&lt;p&gt;ഈ മാസം അവസാനം ആരംഭിക്കുന്ന വാർഷിക തീർത്ഥാടനം സുഗമമായി നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് ഈ മാറ്റം. നേരത്തെ, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നൈനിറ്റാളിൽ ഉദ്യോഗസ്ഥരുമായി ഒരു അവലോകന യോഗം ചേർന്നിരുന്നു. യാത്രയുടെ ഒരുക്കങ്ങൾ, ക്രമസമാധാനപാലനം, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. &lsquo;ചാർ ധാം യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കാര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഓരോ വകുപ്പും ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുന്നുണ്ട്. ചാർ ധാമിലേക്ക് വരുന്ന എല്ലാ ഭക്തരെയും ഞങ്ങൾ സ്വാഗതം ചെയ്യും&rsquo;. ധാമി മാധ്യമങ്ങളോട് പറഞ്ഞു.&amp;nbsp;&lt;/p&gt;&lt;p&gt;&lsquo;രാജ്യത്ത് വളരെ ചരിത്രപരമായ കാര്യങ്ങളാണ് നടക്കുന്നത്. വനിതാ സംവരണ ബിൽ പാസായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി സ്ത്രീകൾക്ക് പ്രാതിനിധ്യ തലത്തിൽ പൂർണ്ണ സംവരണം ലഭിക്കാൻ പോകുന്നു. ഞാൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി ഡെറാഡൂണിലേക്ക് വരുന്നുണ്ട്. ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. ഇത് ഉത്തരാഖണ്ഡിനും രാജ്യത്തിനും വലിയൊരു സമ്മാനമാണ്. എല്ലാവർക്കും ഇത് വലിയ സൗകര്യമാകും&rsquo;. വനിതാ സംവരണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ധാമി പറഞ്ഞു,&lt;/p&gt;&lt;p&gt;അതേസമയം, ഏപ്രിൽ 23-ന് ആരംഭിക്കുന്ന യാത്രയ്ക്ക് മുന്നോടിയായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് ചമോലി ജില്ലാ മജിസ്&zwnj;ട്രേറ്റ് ഗൗരവ് കുമാർ പറഞ്ഞു. &lsquo;ചാർ ധാം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. തീർത്ഥാടകർക്ക് താമസിക്കാനുള്ള സൗകര്യം, കുടിവെള്ളം, ടോയ്&zwnj;ലറ്റുകൾ, വൈദ്യുതി, പാർക്കിംഗ് എന്നിവയെല്ലാം ഉറപ്പാക്കുന്നുണ്ട്&rsquo;. ഗൗരവ് കുമാർ വ്യക്തമാക്കി.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/preparations-for-char-dham-yatra-resume-in-kedarnath-as-weather-improves-articleshow-416g099"/>
        </item>
        <item>
            <title><![CDATA[കൂർഗ് യാത്രയ്ക്ക് ഏതാണ് ബെസ്റ്റ് ടൈം? ഒഴിവാക്കേണ്ട മാസങ്ങൾ ഇവ, അറിയേണ്ടതെല്ലാം]]></title>
            <link>https://www.asianetnews.com/yatra/destinations/coorg-travel-guide-best-season-to-visit-and-months-to-avoid-all-you-need-to-know-articleshow-59fhgfl</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/coorg-travel-guide-best-season-to-visit-and-months-to-avoid-all-you-need-to-know-articleshow-59fhgfl</guid>
            <pubDate>Sun, 10 May 2026 11:02:47 +0530</pubDate>
            <description><![CDATA[&lt;p&gt;&lsquo;ഇന്ത്യയുടെ സ്കോട്ട്ലൻഡ്&rsquo; എന്ന് വിശേഷിപ്പിക്കുന്ന മനോഹരമായ കൂർഗിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഏറ്റവും നല്ല സമയം ഏതാണെന്ന് അറിഞ്ഞിരിക്കണം.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k1d257aqgc80zgkthk9z3hjm,imgname-coorg--4--1753858874711.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കർണാടകയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണ് കൂർഗ്. പച്ചപ്പും കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കൂർഗിനെ &quot;ഇന്ത്യയുടെ സ്കോട്ട്ലൻഡ്&quot; എന്നാണ് വിശേഷിപ്പിക്കുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണെങ്കിലും ഓരോ സീസണും ഓരോ തരം അനുഭവമാണ് നൽകുന്നത്. യാത്രയ്ക്ക് ശരിയായ സമയം തിരഞ്ഞെടുത്താൽ അതൊരു ഒന്നൊന്നര അനുഭവമായിരിക്കും. എന്നാൽ തെറ്റായ സമയത്താണ് പോകുന്നതെങ്കിൽ യാത്ര ബുദ്ധിമുട്ടിലാകാനും സാധ്യതയുണ്ട്. അതുകൊണ്ട് കൂർഗിലേക്ക് പോകും മുൻപ് അവിടുത്തെ കാലാവസ്ഥയെയും സീസണുകളെയും കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ പ്രധാനമാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;യാത്രയ്ക്ക് ഏറ്റവും മികച്ച സമയം; ഒക്ടോബർ മുതൽ മാർച്ച് വരെ&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;കൂർഗ് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. ഈ മാസങ്ങളിൽ കാലാവസ്ഥ നല്ല തണുപ്പുള്ളതും സുഖകരവുമായിരിക്കും. താപനില ഏകദേശം 10&deg;C മുതൽ 25&deg;C വരെയാകും. കാഴ്ചകൾ കാണാനും ട്രെക്കിങ്ങിനും കാപ്പിത്തോട്ടങ്ങളിലൂടെ നടക്കാനുമൊക്കെ ഏറ്റവും അനുയോജ്യമായ സമയമാണിത്. തെളിഞ്ഞ ആകാശവും പച്ചപ്പും ഫോട്ടോയെടുപ്പിന് കൂടുതൽ ഭംഗി നൽകും.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏപ്രിൽ മുതൽ ജൂൺ വരെ; ചെറിയ ചൂടുണ്ടെങ്കിലും യാത്രയ്ക്ക് കുഴപ്പമില്ല&lt;/strong&gt;&lt;/h2&gt;&lt;p&gt;വലിയ തിരക്കില്ലാതെ കൂർഗ് ആസ്വദിക്കണമെങ്കിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ പോകാം. ഈ സമയത്ത് ചെറിയ ചൂട് അനുഭവപ്പെടുമെങ്കിലും, നമ്മുടെ നാട്ടിലെ വേനൽക്കാലം വെച്ച് നോക്കുമ്പോൾ കാലാവസ്ഥ വളരെ മികച്ചതാണ്. താപനില 20&deg;C മുതൽ 35&deg;C വരെ ഉയരാൻ സാധ്യതയുണ്ട്. എങ്കിലും രാവിലെയും വൈകുന്നേരവും നല്ല കാലാവസ്ഥയായിരിക്കും. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നിരക്ക് കുറവായതിനാൽ ബജറ്റ് യാത്രക്കാർക്ക് ഈ സമയം തിരഞ്ഞെടുക്കാം.&lt;/p&gt;&lt;h2&gt;&lt;strong&gt;മഴയുടെ സൗന്ദര്യവും അൽപ്പം റിസ്കും; ജൂലൈ മുതൽ സെപ്റ്റംബർ വരെ:&lt;/strong&gt;&lt;/h2&gt;&lt;p&gt;ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കൂർഗിലെ മഴക്കാലം. ഈ സമയത്ത് ഇവിടെ കനത്ത മഴ ലഭിക്കും. അതുകൊണ്ടുതന്നെ വെള്ളച്ചാട്ടങ്ങളും കാടുകളുമെല്ലാം കൂടുതൽ സുന്ദരമാകും. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ സമയം ഇഷ്ടപ്പെടുമെങ്കിലും, തുടർച്ചയായ മഴ കാരണം ട്രെക്കിങ്ങിനും മറ്റ് ഔട്ട്&zwnj;ഡോർ ആക്ടിവിറ്റികൾക്കും ബുദ്ധിമുട്ടുണ്ടാകാം. കൂടാതെ, മണ്ണിടിച്ചിലിനും വഴുവഴുപ്പുള്ള റോഡുകൾക്കും സാധ്യതയുണ്ട്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏതൊക്കെ മാസങ്ങളിൽ യാത്ര ഒഴിവാക്കണം?&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂർഗിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഈ സമയത്തെ കനത്ത മഴ കാരണം പല റോഡുകളും അടച്ചിടാൻ സാധ്യതയുണ്ട്. ഇത് യാത്രയെ വല്ലാതെ ബാധിക്കും. പ്രത്യേകിച്ചും കുടുംബവുമൊത്തോ പ്രായമായവരുമായോ യാത്ര ചെയ്യുകയാണെങ്കിൽ ഈ സമയം ഒട്ടും അനുയോജ്യമല്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;നിങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ സമയം തിരഞ്ഞെടുക്കാം&lt;/strong&gt;&lt;/h2&gt;&lt;p&gt;നിങ്ങൾ സാഹസികതയും മഴയും പച്ചപ്പും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ മഴക്കാലത്ത് കൂർഗിലേക്ക് പോകാം. എന്നാൽ സുഖപ്രദമായ കാലാവസ്ഥയിൽ കാഴ്ചകൾ കണ്ട് ഫോട്ടോയൊക്കെ എടുത്ത് അടിച്ചുപൊളിക്കാനാണ് പ്ലാനെങ്കിൽ, ശൈത്യകാലമാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ ബജറ്റും ഇഷ്ടങ്ങളും യാത്രാ പദ്ധതിയും അനുസരിച്ച് ശരിയായ സമയം തിരഞ്ഞെടുക്കുന്നതാണ് ഒരു സ്മാർട്ട് ട്രാവലറുടെ ലക്ഷണം.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/coorg-travel-guide-best-season-to-visit-and-months-to-avoid-all-you-need-to-know-articleshow-59fhgfl"/>
        </item>
        <item>
            <title><![CDATA['ക്ലീൻ ഡെസ്റ്റിനേഷൻ' തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു; ദിവസക്കൂലി ഇനി 500 രൂപ]]></title>
            <link>https://www.asianetnews.com/yatra/clean-destination-workers-wages-increased-to-rs-500-per-day-now-articleshow-5a5yedq</link>
            <guid isPermaLink="true">https://www.asianetnews.com/yatra/clean-destination-workers-wages-increased-to-rs-500-per-day-now-articleshow-5a5yedq</guid>
            <pubDate>Sat, 28 Feb 2026 10:59:59 +0530</pubDate>
            <description><![CDATA[&lt;p&gt;ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയ്ക്ക് കീഴിൽ കുടുംബശ്രീ മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കപ്പെട്ട 645 ഓളം വനിതാ തൊഴിലാളികൾക്ക് ഈ വേതന വർദ്ധനവിൻ്റെ പ്രയോജനം ലഭിക്കും.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k0h8g7g7nxgbm8c8pt6adznv,imgname-cardless-withdrawal-process-1752926002695.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ 'ക്ലീൻ ഡെസ്റ്റിനേഷൻ' തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയ്ക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഏകദേശം 645 തൊഴിലാളികൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും.&lt;/p&gt;&lt;p&gt;ശുചിത്വത്തിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നതിൽ ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികൾ വേതന വർദ്ധനവിന് അർഹരാണ്.&lt;/p&gt;&lt;p&gt;കേരള ടൂറിസത്തിൻറെ പ്രാദേശിക സമൂഹ-വനിതാ ശാക്തീകരണ നയവുമായി യോജിച്ചു പോകുന്ന ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയിലെ തൊഴിലാളികൾ വനിതകളാണെന്നത് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ലീൻ ഡെസ്റ്റിനേഷൻ.&amp;nbsp;&lt;/p&gt;&lt;p&gt;കുടുംബശ്രീ മുഖേന നിയോഗിക്കുന്ന വോളണ്ടിയർമാരാണ് പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. പദ്ധതിയുടെ ആരംഭഘട്ടത്തിലെ 350 രൂപ വേതനം സർക്കാർ നേരത്തെ 450 രൂപയാക്കി വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് 500 രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/clean-destination-workers-wages-increased-to-rs-500-per-day-now-articleshow-5a5yedq"/>
        </item>
        <item>
            <title><![CDATA[ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ കടൽത്തീരം; വിദേശികളെ പോലും കൊതിപ്പിക്കുന്ന സുന്ദരി]]></title>
            <link>https://www.asianetnews.com/yatra/destinations/marina-beach-chennai-indias-largest-shoreline-and-a-paradise-articleshow-5k4p31z</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/marina-beach-chennai-indias-largest-shoreline-and-a-paradise-articleshow-5k4p31z</guid>
            <pubDate>Thu, 14 May 2026 21:46:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഏഷ്യയിലെ തന്നെ മനോഹരമായ ഈ കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് എത്തുന്നത്. സ്വർണ്ണനിറമുള്ള മണൽത്തരികളും നീണ്ടുകിടക്കുന്ന തീരവും ആരുടെയും മനംമയക്കും.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krkeg7w9aqg487eveh3yxd0s,imgname-marina-beach-1778769207177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയുടെ പ്രകൃതിഭംഗിയും സംസ്കാരവും ചരിത്രസ്മാരകങ്ങളുമെല്ലാം ലോകപ്രശസ്തമാണ്. ഇവിടത്തെ കടൽത്തീരങ്ങൾക്കും ആരാധകർ ഏറെയാണ്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചെന്നൈയിലെ മറീന ബീച്ച്. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് എന്നറിയപ്പെടുന്ന ഇത്, ഏഷ്യയിലെ ഏറ്റവും നീളമേറിയ കടൽത്തീരങ്ങളിൽ ഒന്നുകൂടിയാണ്. സ്വർണ്ണനിറമുള്ള മണൽത്തരികളും നീണ്ടുകിടക്കുന്ന തീരവും മനോഹരമായ സൂര്യോദയവുമാണ് മറീനയുടെ പ്രധാന ആകർഷണം. ഓരോ വർഷവും ആയിരക്കണക്കിന് വിദേശികളാണ് ഈ സൗന്ദര്യം കാണാനായി ഇവിടെയെത്തുന്നത്. ചെന്നൈ നഗരത്തിന്റെ ഒരു അടയാളം കൂടിയായ ഈ ബീച്ച് രാവിലെ മുതൽ രാത്രി വരെ ആളുകളെക്കൊണ്ട് സജീവമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്&lt;/strong&gt;&lt;/h3&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഏകദേശം 13 കിലോമീറ്റർ നീളത്തിലാണ് ബംഗാൾ ഉൾക്കടലിനോട് ചേർന്ന് മറീന ബീച്ച് പരന്നുകിടക്കുന്നത്. വീതിയേറിയതും മൃദുവുമായ ഇവിടുത്തെ മണൽത്തട്ടുകൾ മറ്റ് ബീച്ചുകളിൽ നിന്ന് മറീനയെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ടാണ് ഇതിനെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ചായി കണക്കാക്കുന്നത്. വൈകുന്നേരങ്ങളിൽ കടൽത്തിരമാലകളും അസ്തമയ സൂര്യനും ചേർന്നൊരുക്കുന്ന കാഴ്ച സഞ്ചാരികളുടെ മനം കവരും.&lt;/p&gt;&lt;p&gt;ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കിടയിലും മറീന ബീച്ച് വളരെ പ്രശസ്തമാണ്. ഇവിടത്തെ ശാന്തമായ കടലും വൃത്തിയുള്ള തീരവും തനത് സംസ്കാരവുമെല്ലാം വിദേശ സഞ്ചാരികൾക്ക് പുതിയൊരനുഭവമാണ്. ബീച്ചിൽ നിന്ന് ലഭിക്കുന്ന സൗത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡും ഇവിടുത്തെ വർണ്ണാഭമായ സായാഹ്നങ്ങളും അവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ വേണ്ടി മാത്രം ഇവിടെയെത്തുന്നവരും കുറവല്ല.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;രാവിലെയുള്ള തണുത്ത കാറ്റും തിരമാലകളുടെ ശബ്ദവും മനസ്സിന് വല്ലാത്തൊരു കുളിർമ നൽകും. ഒരുപാട് പേർ പ്രഭാത സവാരിക്കും യോഗ ചെയ്യാനും വ്യായാമത്തിനുമായി ഇവിടെയെത്താറുണ്ട്. വൈകുന്നേരമാകുമ്പോഴേക്കും ബീച്ച് ലൈറ്റുകളാലും ആളുകളാലും നിറയും. കുടുംബങ്ങളും കമിതാക്കളും സുഹൃത്തുക്കളുമെല്ലാം മണിക്കൂറുകളോളം ഇവിടെ ചിലവഴിക്കുന്നു. കടൽത്തീരത്തിരുന്ന് തിരമാലകളെ നോക്കിയിരിക്കുന്നത് എല്ലാവർക്കും ഒരു പ്രത്യേക അനുഭവമാണ്.&lt;/p&gt;&lt;p&gt;മറീന ബീച്ചിന് ചുറ്റുമായി ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങളുണ്ട്. ഇവിടുത്തെ ലൈറ്റ് ഹൗസ്, പഴയ സ്മാരകങ്ങൾ, മനോഹരമായ പ്രതിമകൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ, ചെന്നൈയുടെ തനത് സംസ്കാരവും പരമ്പരാഗത മാർക്കറ്റുകളും ഇവിടെയെത്തുന്നവർക്ക് ഇഷ്ടപ്പെടാറുണ്ട്. ബീച്ച് കാണാനെത്തുന്നവർ ഈ സ്ഥലങ്ങളും സന്ദർശിക്കാറുണ്ട്.&lt;/p&gt;&lt;p&gt;മറീന ബീച്ച് സന്ദർശിക്കാൻ നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഏറ്റവും നല്ലത്. ഈ സമയത്ത് കാലാവസ്ഥ വളരെ മികച്ചതായിരിക്കും, കടൽക്കാഴ്ചകൾ കൂടുതൽ മനോഹരമായി അനുഭവപ്പെടും. കടൽത്തീരത്തുകൂടിയുള്ള നീണ്ട നടത്തം, രുചികരമായ നാടൻ ഭക്ഷണം, മികച്ച ഫോട്ടോകൾ എടുക്കാനുള്ള അവസരം എന്നിവയെല്ലാം ഇവിടെയെത്തുന്നവർക്ക് ലഭിക്കും. ഇതുകൊണ്ടാണ് മറീന ബീച്ച് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുന്നത്.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/marina-beach-chennai-indias-largest-shoreline-and-a-paradise-articleshow-5k4p31z"/>
        </item>
        <item>
            <title><![CDATA[ആദ്യമായി ട്രെക്കിംഗിന് തയ്യാറെടുക്കുകയാണോ? പേടിയില്ലാതെ പോകാൻ ഇതാ 5 കിടിലൻ റൂട്ടുകൾ]]></title>
            <link>https://www.asianetnews.com/yatra/destinations/top-5-easy-trekking-spots-in-india-for-beginners-articleshow-5teg0ld</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/top-5-easy-trekking-spots-in-india-for-beginners-articleshow-5teg0ld</guid>
            <pubDate>Fri, 24 Apr 2026 10:30:44 +0530</pubDate>
            <description><![CDATA[&lt;p&gt;ആദ്യമായി ട്രെക്കിംഗിന് പോകുന്നവർക്ക് പറ്റിയ ചില അടിപൊളി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ചെറിയ ബാഗും നല്ല ഷൂസും ഒരു ഗൈഡുമുണ്ടെങ്കിൽ യാത്ര സേഫും കളറുമാക്കാം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j499a0we68ae4dtyzhppyc8g,imgname-hampta-pass-trek--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലകൾ നിങ്ങളെ മാടിവിളിക്കുന്നുണ്ടോ? പക്ഷേ ആദ്യമായി ട്രെക്കിംഗിന് പോകുന്നതിനെക്കുറിച്ച് ഓർത്ത് പേടിയുണ്ടോ? തുടക്കത്തിലേ കടുപ്പമുള്ള റൂട്ടുകൾ തിരഞ്ഞെടുത്താൽ ചിലപ്പോൾ പണി കിട്ടും, യാത്രയുടെ മൊത്തം രസം പോകും. അതുകൊണ്ട്, തുടക്കക്കാർക്ക് ആത്മവിശ്വാസം കൂട്ടാനും പ്രകൃതിയെ ശരിക്കും ആസ്വദിക്കാനും പറ്റിയ, അധികം ബുദ്ധിമുട്ടില്ലാത്ത ചില അടിപൊളി ട്രെക്കിംഗി റൂട്ടുകൾ പരിചയപ്പെടാം.&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;സന്ദക്ഫു, നോർത്ത് ബംഗാൾ&lt;/strong&gt;&amp;nbsp;&lt;/h3&gt;&lt;p&gt;തുടക്കക്കാർക്ക് പറ്റിയ ഏറ്റവും മികച്ച ഒരിടം. 11,930 അടി ഉയരത്തിലുള്ള ഇവിടെ നിന്ന് 'സ്ലീപ്പിംഗ് ബുദ്ധ' എന്നറിയപ്പെടുന്ന കാഞ്ചൻജംഗ, എവറസ്റ്റ്, ലോത്സെ, മക്കാലു കൊടുമുടികളുടെ ഗംഭീരമായ കാഴ്ച കാണാം. 32 കിലോമീറ്റർ ദൂരമുള്ള ഈ ട്രെക്കിംഗ് പൂർത്തിയാക്കാൻ 4-5 ദിവസം വേണം. പോകുന്ന വഴിയിൽ കോടമഞ്ഞും വസന്തകാലത്ത് പൂത്തുനിൽക്കുന്ന റോഡോഡെൻഡ്രോൺ മരങ്ങളും യാത്ര കൂടുതൽ മനോഹരമാക്കും. താമസിക്കാൻ ട്രെക്കേഴ്സ് ഹട്ടുകളും ചൂടൻ ഭക്ഷണവും വഴിയിൽ കിട്ടും.&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;നാഗ് ടിബ്ബ, ഉത്തരാഖണ്ഡ്&amp;nbsp;&lt;/strong&gt;&lt;/h3&gt;&lt;p&gt;ദില്ലിയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ ദൂരമേയുള്ളൂ. വെറും രണ്ട് ദിവസം കൊണ്ട് പോയി വരാവുന്ന ഒരു ട്രെക്കാണിത്. 9,915 അടി ഉയരത്തിൽ നിന്ന് മഞ്ഞുമൂടിയ ഹിമാലയത്തിൻ്റെ 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഓക്ക്, റോഡോഡെൻഡ്രോൺ മരങ്ങൾ നിറഞ്ഞ കാട്ടിലൂടെ ചെറിയ ഗ്രാമങ്ങൾ കണ്ടാണ് യാത്ര. ശൈത്യകാലത്ത് ഇവിടെ ചെറുതായി മഞ്ഞുവീഴാറുണ്ട്, ഇത് യാത്രയുടെ ഭംഗി കൂട്ടും.&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;ത്രിയുണ്ഡ്, ഹിമാചൽ&amp;nbsp;&lt;/strong&gt;&lt;/h3&gt;&lt;p&gt;ധർമ്മശാലയിൽ നിന്ന് വെറും 9 കിലോമീറ്റർ മാത്രം. 9,350 അടി ഉയരത്തിൽ ധൗലാധർ മലനിരകളുടെ മടിത്തട്ടിലാണ് ഈ സ്ഥലം. ഒരു ദിവസം കൊണ്ട് കയറി, രാത്രി ടെൻ്റിൽ താമസിച്ച് പിറ്റേന്ന് തിരിച്ചിറങ്ങാം. രാത്രിയിൽ ആകാശം നിറയെ നക്ഷത്രങ്ങളെ കാണുന്നതും പുലർച്ചെ സൂര്യോദയം കാണുന്നതും ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായിരിക്കും.&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;രാജ്മാച്ചി ഫോർട്ട്, മഹാരാഷ്ട്ര&amp;nbsp;&lt;/strong&gt;&lt;/h3&gt;&lt;p&gt;മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള 5-6 മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു ചെറിയ ട്രെക്ക്. 2,710 അടി ഉയരത്തിലാണ് ഈ കോട്ട. മഴക്കാലത്ത് ഇവിടം പച്ചപ്പുകൊണ്ട് നിറയും, വഴിയിൽ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. അധികം ബുദ്ധിമുട്ടില്ലാത്ത വഴിയായതുകൊണ്ട് തിരക്കും കുറവാണ്.&amp;nbsp;&lt;/p&gt;&lt;h3&gt;&lt;strong&gt;കുദ്രെമുഖ്, കർണാടക&amp;nbsp;&lt;/strong&gt;&lt;/h3&gt;&lt;p&gt;കോടമഞ്ഞും തേയിലത്തോട്ടങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. 6,207 അടി ഉയരത്തിലുള്ള ഈ റൂട്ടിൽ ഇടതൂർന്ന കാടുകളും പുഴകളും മുറിച്ചുകടന്നുവേണം പോകാൻ. വഴി അല്പം കഠിനമാണെന്ന് തോന്നാമെങ്കിലും കാഴ്ചകൾ ഗംഭീരമാണ്. ആദ്യമായി ട്രെക്കിംഗിന് പോകുമ്പോൾ ഭാരം കുറഞ്ഞ ഒരു ബാഗ്, നല്ല ട്രെക്കിംഗ് ഷൂ, വെള്ളക്കുപ്പി, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ കരുതാൻ മറക്കരുത്. തനിച്ച് പോകാതെ ഒരു ഗൈഡിന്റെ സഹായത്തോടെയോ സംഘമായിട്ടോ പോകുന്നത് നല്ലതാണ്. പോകുന്നതിന് മുൻപ് കാലാവസ്ഥാ പ്രവചനം ശ്രദ്ധിക്കുക. ട്രെക്കിംഗ് എന്നത് മലകയറ്റം മാത്രമല്ല, സ്വയം കണ്ടെത്താനുള്ള ഒരു യാത്ര കൂടിയാണ്. ചെറിയ റൂട്ടുകളിൽ തുടങ്ങി പതിയെ വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാം.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/top-5-easy-trekking-spots-in-india-for-beginners-articleshow-5teg0ld"/>
        </item>
        <item>
            <title><![CDATA[വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന ഇന്ത്യയിലെ 4 കിടിലൻ സ്ഥലങ്ങൾ!]]></title>
            <link>https://www.asianetnews.com/gallery/yatra/indian-travel-destinations-that-look-like-foreign-countries-7iev7e8</link>
            <guid isPermaLink="true">https://www.asianetnews.com/gallery/yatra/indian-travel-destinations-that-look-like-foreign-countries-7iev7e8</guid>
            <pubDate>Mon, 02 Mar 2026 14:40:30 +0530</pubDate>
            <description><![CDATA[വിദേശയാത്ര പോകാൻ ഒരുപാട് പണം വേണം. എന്നാൽ വിദേശ രാജ്യങ്ങളെ വെല്ലുന്ന ചില സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. ഒറ്റനോട്ടത്തിൽ വിദേശത്താണോ എന്ന് സംശയം തോന്നുന്ന ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01je3p4v4zw4g86g5f68xs7jca,imgname-travel--6-1733143194783.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[വിദേശയാത്ര പോകാൻ ഒരുപാട് പണം വേണം. എന്നാൽ വിദേശ രാജ്യങ്ങളെ വെല്ലുന്ന ചില സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. ഒറ്റനോട്ടത്തിൽ വിദേശത്താണോ എന്ന് സംശയം തോന്നുന്ന ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.&lt;img&gt;വേനലവധിക്കോ നീണ്ട വാരാന്ത്യങ്ങളിലോ യാത്ര പോകാൻ പലർക്കും ആഗ്രഹമുണ്ടാകും. എപ്പോഴും ഒരേ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പകരം ഒരു വിദേശയാത്ര നടത്തിയാലോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ വിദേശരാജ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ചില മനോഹരമായ സ്ഥലങ്ങൾ നമ്മുടെ ഇന്ത്യയിലുമുണ്ട്. അത്തരം സ്ഥലങ്ങൾ പരിചയപ്പെടാം.&lt;img&gt;&lt;p&gt;'ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്' എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും കുന്നുകളും മഞ്ഞുവീഴ്ചയുമെല്ലാം ചേരുമ്പോൾ സ്വിറ്റ്സർലൻഡിൽ എത്തിയെന്ന തോന്നലുണ്ടാകും. ഒരിക്കൽ പോയാൽ വീണ്ടും പോകാൻ കൊതിപ്പിക്കുന്ന ഒരിടം കൂടിയാണിത്.&lt;/p&gt;&lt;img&gt;ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുത്തെ കായലിലൂടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യേണ്ടത് ഒരു അനുഭവമാണ്.&lt;img&gt;&lt;p&gt;സാഹസികതയും പ്രകൃതി ഭംഗിയും ഒരുമിച്ച് ആസ്വദിക്കാൻ താത്പ്പര്യമുള്ളവർക്ക് അനുയോജ്യമായ സ്ഥലമാണ് ദൂത് സാഗർ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് മുന്നിലൂടെ ട്രെയിൻ കടന്നുപോകുന്ന കാഴ്ച ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.&lt;/p&gt;&lt;img&gt;കൂർഗിനെ 'ഇന്ത്യയുടെ സ്കോട്ട്ലൻഡ്' എന്നാണ് അറിയപ്പെടുന്നത്. മഞ്ഞുകാലത്ത് ഇവിടെ മഞ്ഞുവീഴ്ച സാധാരണമാണ്. ഈ മലയോര മേഖലയിൽ പ്രഭാതത്തിൽ മഞ്ഞ് വീഴുന്നത് കാണാൻ അതിമനോഹരമായ കാഴ്ചയാണ്.]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/yatra/indian-travel-destinations-that-look-like-foreign-countries-7iev7e8"/>
        </item>
        <item>
            <title><![CDATA[ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ]]></title>
            <link>https://www.asianetnews.com/india-news/5-essential-safety-tips-for-travelers-stranded-in-dubai-iran-amidst-conflict-articleshow-9qhggo5</link>
            <guid isPermaLink="true">https://www.asianetnews.com/india-news/5-essential-safety-tips-for-travelers-stranded-in-dubai-iran-amidst-conflict-articleshow-9qhggo5</guid>
            <pubDate>Tue, 03 Mar 2026 11:31:55 +0530</pubDate>
            <description><![CDATA[&lt;p&gt;ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ദുബായിലോ, ഇറാനിലോ, ഇസ്രയേലിലോ കുടുങ്ങിപ്പോയാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശരിയായ ജാഗ്രതയാണ് നിങ്ങളുടെ ഏറ്റവും വലിയ സുരക്ഷ.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjcvshydrcbfbqbn1bz3fpc4,imgname-airport-1772105811917.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഒരു യാത്രയ്ക്കിടെ പെട്ടെന്ന് യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടാകുന്നത് ആരെയും പേടിപ്പെടുത്തും. ഇപ്പോൾ ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്. നിങ്ങൾ ദുബായിലോ, ഇറാനിലോ, ഇസ്രയേലിലോ അല്ലെങ്കിൽ സംഘർഷ സാധ്യതയുള്ള മറ്റേതെങ്കിലും സ്ഥലത്തോ ആണെങ്കിൽ, പേടിക്കുന്നതിന് പകരം ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.&amp;nbsp;&lt;/p&gt;&lt;p&gt;ശരിയായ വിവരങ്ങളും ജാഗ്രതയും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതുമാണ് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. ഈ സമയത്ത് സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾക്ക് മാത്രം ചെവികൊടുക്കുക.&lt;/p&gt;&lt;h3&gt;&lt;strong&gt;ഉടൻ എംബസിയുമായി ബന്ധപ്പെടുക&lt;/strong&gt;&lt;/h3&gt;&lt;p&gt;ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ രാജ്യത്തിന്റെ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടുക എന്നതാണ്. നിങ്ങളുടെ പേര്, പാസ്&zwnj;പോർട്ട് വിവരങ്ങൾ, താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ എന്നിവ അവിടെ രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനും എംബസി സഹായിക്കും. അവരുടെ സോഷ്യൽ മീഡിയ പേജുകളും വെബ്സൈറ്റും എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുക.&lt;/p&gt;&lt;h3&gt;&lt;strong&gt;സുരക്ഷിതമായി ഒരിടത്ത് തങ്ങുക, യാത്രകൾ ഒഴിവാക്കുക&lt;/strong&gt;&lt;/h3&gt;&lt;p&gt;അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ വെറുതെ പുറത്തിറങ്ങുന്നത് റിസ്കാണ്. ഹോട്ടലിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങളിലോ തന്നെ കഴിയുക. പ്രാദേശിക ഭരണകൂടം കർഫ്യൂവോ മറ്റ് നിയന്ത്രണങ്ങളോ പ്രഖ്യാപിച്ചാൽ അത് കൃത്യമായി പാലിക്കണം. മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെങ്കിൽ, ജനലുകൾക്ക് അടുത്തുനിന്ന് മാറിനിൽക്കുക. വലിയ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകൾ ഒഴിവാക്കുന്നതാണ് നല്ലത്.&lt;/p&gt;&lt;h3&gt;&lt;strong&gt;അത്യാവശ്യ സാധനങ്ങൾ എപ്പോഴും കയ്യിൽ കരുതുക&lt;/strong&gt;&lt;/h3&gt;&lt;p&gt;ഒരു എമർജൻസി ബാഗ് തയ്യാറാക്കി വെക്കുക. പാസ്&zwnj;പോർട്ട്, മറ്റ് പ്രധാന രേഖകൾ, കുറച്ച് പണം, മൊബൈൽ ചാർജർ, പവർ ബാങ്ക്, മരുന്നുകൾ, ഒരു കുപ്പി വെള്ളം എന്നിവയെല്ലാം ഇതിൽ വേണം. ഫോൺ എപ്പോഴും ഫുൾ ചാർജ്ജ് ചെയ്ത് വെക്കുക. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാനായി ഓഫ്&zwnj;ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് വെക്കുന്നതും നല്ലതാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഔദ്യോഗിക വാർത്തകൾ മാത്രം വിശ്വസിക്കുക&lt;/strong&gt;&lt;/h3&gt;&lt;p&gt;ടിവി, റേഡിയോ, അല്ലെങ്കിൽ സർക്കാർ ആപ്പുകൾ വഴി വരുന്ന ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ നിന്ന് വിട്ടുനിൽക്കുക. പലപ്പോഴും ഇത്തരം കിംവദന്തികൾ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കും.&lt;/p&gt;&lt;h3&gt;&lt;strong&gt;ആൾക്കൂട്ടവും തന്ത്രപ്രധാന സ്ഥലങ്ങളും ഒഴിവാക്കുക&lt;/strong&gt;&lt;/h3&gt;&lt;p&gt;വിമാനത്താവളങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സൈനിക താവളങ്ങൾ, പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കുക. ഇത്തരം സ്ഥലങ്ങൾ പലപ്പോഴും ആക്രമണത്തിന് ലക്ഷ്യമാക്കപ്പെടാം. തിരക്ക് കുറഞ്ഞ, ശാന്തമായ സ്ഥലങ്ങളിൽ തങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. ഒന്നോർക്കുക, പേടികൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ. സമാധാനമായിരിക്കുക, നിങ്ങളുടെ അവസ്ഥയെക്കുറിച്ച് വീട്ടുകാരെ അറിയിക്കുക, അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ശരിയായ തയ്യാറെടുപ്പും ജാഗ്രതയുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയിലും നിങ്ങൾക്ക് സുരക്ഷിതരായിരിക്കാൻ സാധിക്കും.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/5-essential-safety-tips-for-travelers-stranded-in-dubai-iran-amidst-conflict-articleshow-9qhggo5"/>
        </item>
        <item>
            <title><![CDATA[സ്വർഗത്തിൽ ചെന്നിറങ്ങിയ ഫീൽ! ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇന്ത്യയിലെ 5 ഗ്രാമങ്ങൾ]]></title>
            <link>https://www.asianetnews.com/yatra/destinations/5-most-scenic-and-peaceful-villages-in-india-for-a-unique-getaway-articleshow-aipp667</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/5-most-scenic-and-peaceful-villages-in-india-for-a-unique-getaway-articleshow-aipp667</guid>
            <pubDate>Fri, 17 Apr 2026 19:43:36 +0530</pubDate>
            <description><![CDATA[&lt;p&gt;മേഘാലയയിലെ അതിമനോഹരമായ മാവ്ലിനോങ് മുതൽ കർണാടകയിലെ ഗോകർണ വരെ, ഓരോ സ്ഥലവും സ്വർഗതുല്യമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ മനോഹരമായ ഇടങ്ങൾ സന്ദർശിച്ചിരിക്കണം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpdt67fswrxdq35v88mas2tp,imgname-indian-villages-1776432651769.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യ എന്ന് കേൾക്കുമ്പോൾ വലിയ നഗരങ്ങളും ചരിത്ര സ്മാരകങ്ങളുമാണ് പലർക്കും ഓർമ്മ വരിക. എന്നാൽ അതിനപ്പുറം, ലോകം മുഴുവൻ അറിയപ്പെടുന്ന അതിമനോഹരമായ ഒരുപാട് ഗ്രാമങ്ങൾ ഇവിടെയുണ്ട്. പ്രകൃതിഭംഗി കൊണ്ടും സവിശേഷമായ സംസ്കാരം കൊണ്ടും ലാളിത്യം നിറഞ്ഞ ജീവിതം കൊണ്ടും ഈ ഗ്രാമങ്ങൾ സ്വർഗം പോലെയാണ്. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി സമാധാനമായി കുറച്ചുദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗ്രാമങ്ങളിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;&lt;strong&gt;മാവ്ലിനോങ്&lt;/strong&gt;&lt;/h2&gt;&lt;p&gt;മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലാണ് മാവ്ലിനോങ് എന്ന ഗ്രാമം. ലോകം മുഴുവൻ ഈ ഗ്രാമത്തെ അറിയുന്നത് ഇവിടുത്തെ വൃത്തിയുടെ പേരിലാണ്. ഓരോ വീടിന് മുന്നിലും മുളകൊണ്ടുണ്ടാക്കിയ ഡസ്റ്റ്ബിന്നുകൾ കാണാം. ഗ്രാമവാസികൾ എല്ലാവരും ചേർന്നാണ് ഇവിടം വൃത്തിയായി സൂക്ഷിക്കുന്നത്. ഇവിടം വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല, പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞ ഒരിടം കൂടിയാണ്. ഇവിടുത്തെ &quot;ലിവിംഗ് റൂട്ട് ബ്രിഡ്ജും&quot; മുളകൊണ്ടുണ്ടാക്കിയ സ്കൈവാക്കും ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;കസോൾ&lt;/strong&gt;&lt;/h2&gt;&lt;p&gt;ഹിമാചൽ പ്രദേശിലെ പാർവതി വാലിയിലാണ് കസോൾ എന്ന സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. &quot;മിനി ഇസ്രായേൽ&quot; എന്നും ഇതിന് വിളിപ്പേരുണ്ട്. തണുത്ത കാലാവസ്ഥയും, കളകളാരവം മുഴക്കി ഒഴുകുന്ന പാർവതി നദിയും, ചുറ്റുമുള്ള മലനിരകളും കസോളിനെ ഒരു പ്രത്യേക സ്ഥലമാക്കി മാറ്റുന്നു. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു സ്വർഗമാണ്. ഖീർഗംഗ, തോഷ്, മലാന തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെക്കിംഗ് ഇവിടെ നിന്നാണ് തുടങ്ങുന്നത്. ഇവിടുത്തെ കഫേകളും നാടൻ ഭക്ഷണവും ആളുകൾക്ക് വളരെ ഇഷ്ടമാണ്.&lt;/p&gt;&lt;h2&gt;&lt;strong&gt;സീറോ വാലി&lt;/strong&gt;&lt;/h2&gt;&lt;p&gt;അരുണാചൽ പ്രദേശിലെ സീറോ വാലി പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ നെൽപ്പാടങ്ങൾ, മലകൾ, പിന്നെ അപതാനി ഗോത്രവിഭാഗത്തിന്റെ വേറിട്ട സംസ്കാരം എന്നിവയുടെ പേരിലാണ്. വർഷം മുഴുവൻ സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ. എവിടെ നോക്കിയാലും പ്രകൃതിഭംഗി മാത്രം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിസ്നേഹികൾക്കും ഇതൊരു സ്വർഗം തന്നെയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;&lt;strong&gt;ഗോകർണ&lt;/strong&gt;&lt;/h2&gt;&lt;p&gt;കർണാടകയിലെ ഒരു ചെറിയ കടലോര ഗ്രാമമാണ് ഗോകർണ. ശാന്തമായ ബീച്ചുകളും ആത്മീയമായ അന്തരീക്ഷവുമാണ് ഇവിടുത്തെ പ്രത്യേകത. ഗോവയെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്. വൃത്തിയുള്ള കടൽത്തീരങ്ങൾ ഗോകർണയെ കൂടുതൽ ആകർഷകമാക്കുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഖിംസർ&lt;/strong&gt;&lt;/h2&gt;&lt;p&gt;മരുഭൂമിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഖിംസർ ഗ്രാമം അവിടുത്തെ മണൽക്കുന്നുകൾക്കും ചരിത്രപ്രസിദ്ധമായ കോട്ടയ്ക്കും പേരുകേട്ടതാണ്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകളും ഒട്ടകസവാരിയും യാത്രയെ ആവേശകരവും അവിസ്മരണീയവുമാക്കുന്നു. രാജസ്ഥാന്റെ തനതായ സംസ്കാരം അടുത്തറിയാൻ ഈ ഗ്രാമം സഹായിക്കും.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/5-most-scenic-and-peaceful-villages-in-india-for-a-unique-getaway-articleshow-aipp667"/>
        </item>
        <item>
            <title><![CDATA[ഇത്രകാലം നാം വിളിച്ച പേരല്ല! താജ്മഹലിന് ഷാജഹാൻ നൽകിയ യഥാർത്ഥ പേര് മറ്റൊന്ന്, എന്താണെന്ന് അറിയാമോ?]]></title>
            <link>https://www.asianetnews.com/yatra/shah-jahans-original-name-for-the-taj-mahal-revealed-check-here-articleshow-ev4awxn</link>
            <guid isPermaLink="true">https://www.asianetnews.com/yatra/shah-jahans-original-name-for-the-taj-mahal-revealed-check-here-articleshow-ev4awxn</guid>
            <pubDate>Wed, 04 Mar 2026 10:54:20 +0530</pubDate>
            <description><![CDATA[&lt;p&gt;ഷാജഹാൻ തൻ്റെ പ്രിയപത്നി മുംതാസിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ മനോഹരമായ സ്മാരകത്തിന് ആദ്യം നൽകിയ പേര് താജ്മഹൽ എന്നായിരുന്നില്ല. ചരിത്ര രേഖകളിലെ പേര് മറ്റൊന്നായിരുന്നു.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjvm77572wae31zx54gv91yz,imgname-tajmahal-1772601187495.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ പ്രണയത്തിൻ്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആഗ്രയിലെത്തി ഇതിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നത്. എന്നാൽ 'താജ്മഹൽ' എന്നത് അതിൻ്റെ യഥാർത്ഥ പേരല്ലെന്ന് നിങ്ങൾക്കറിയാമോ? മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻ്റെ പ്രിയപത്നി മുംതാസ് മഹലിൻ്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ മനോഹരമായ സ്മാരകത്തിന് ആദ്യം നൽകിയ പേര് മറ്റൊന്നായിരുന്നു. കാലം കഴിഞ്ഞപ്പോൾ ആ പേര് മാറുകയും ഇന്ന് നമ്മൾ അതിനെ താജ്മഹൽ എന്ന് വിളിക്കുകയും ചെയ്യുന്നു. അതിൻ്റെ യഥാർത്ഥ പേരും അതിന് പിന്നിലെ കൗതുകകരമായ കാര്യങ്ങളും നോക്കാം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ചരിത്രത്തിലെ പേർഷ്യൻ രേഖകൾ അനുസരിച്ച്, താജ്മഹലിൻ്റെ യഥാർത്ഥ പേര് 'റൗസ-ഇ-മുനവ്വറ' (Rauza-i-Munawwara) എന്നായിരുന്നു. 'പ്രകാശിക്കുന്ന ശവകുടീരം' അല്ലെങ്കിൽ 'തിളങ്ങുന്ന സ്മാരകം' എന്നൊക്കെയാണ് ഇതിനർത്ഥം. ചില ചരിത്രരേഖകളിൽ ഇതിനെ 'റൗസ-ഇ-മുംതാസ്' എന്നും വിളിക്കുന്നുണ്ട്, അതായത് മുംതാസിൻ്റെ ശവകുടീരം. പതിയെ പതിയെ ഈ പേര് ചുരുങ്ങിയാണ് 'താജ്മഹൽ' എന്ന പേരിൽ പ്രശസ്തമായത്.&lt;/p&gt;&lt;p&gt;ഷാജഹാൻ തൻ്റെ പ്രിയപത്നി മുംതാസ് മഹലിൻ്റെ മരണശേഷം 1632-ലാണ് ഈ സ്മാരകത്തിൻ്റെ നിർമ്മാണം തുടങ്ങിയത്. മുംതാസിൻ്റെ യഥാർത്ഥ പേര് അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു. 'മുംതാസ് മഹൽ' എന്നത് അവർക്ക് ലഭിച്ച രാജകീയ പദവിയായിരുന്നു. ഈ സ്മാരകം അവരുടെ ഓർമ്മയ്ക്കായി നിർമ്മിച്ചതുകൊണ്ട്, പേരും അതുമായി ബന്ധമുള്ളത് തന്നെ നൽകി. അക്കാലത്ത് മുഗൾ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷ പേർഷ്യൻ ആയിരുന്നതുകൊണ്ട് പേരും പേർഷ്യനിൽ തന്നെ നൽകുകയായിരുന്നു.&lt;/p&gt;&lt;h3&gt;&lt;strong&gt;എങ്ങനെയാണ് താജ്മഹൽ എന്ന പേര് വന്നത്?&lt;/strong&gt;&lt;/h3&gt;&lt;p&gt;ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, 'താജ്മഹൽ' എന്ന പേര് 'മുംതാസ് മഹൽ' എന്ന പേരിൽ നിന്ന് തന്നെ വന്നതാണ്. സാധാരണക്കാർക്ക് 'റൗസ-ഇ-മുനവ്വറ' എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് കാലം കഴിഞ്ഞപ്പോൾ ഈ പേര് ചെറുതായി 'താജ്മഹൽ' ആയി മാറി. ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ഈ പേര് ഔദ്യോഗികമായി ഉപയോഗിക്കാൻ തുടങ്ങി. അതോടെ ഈ പേര് ലോകമെമ്പാടും പ്രശസ്തമായി.&lt;/p&gt;&lt;p&gt;ഇന്ന് താജ്മഹൽ ഒരു ശവകുടീരം മാത്രമല്ല, പ്രണയത്തിൻ്റെയും വാസ്തുവിദ്യയുടെയും വിസ്മയകരമായ ഉദാഹരണം കൂടിയാണ്. ഈ സ്മാരകം ഇന്ത്യയുടെ അഭിമാനം മാത്രമല്ല, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. യഥാർത്ഥ പേര് എന്തുതന്നെയായിരുന്നാലും, 'താജ്മഹൽ' എന്ന പേര് ഇന്ന് ലോകപ്രശസ്തമാണ്.&amp;nbsp;&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/shah-jahans-original-name-for-the-taj-mahal-revealed-check-here-articleshow-ev4awxn"/>
        </item>
        <item>
            <title><![CDATA[ഊട്ടിയിൽ ഇനി ഹോട്ടലുകൾ തപ്പി നടക്കണ്ട; കുറഞ്ഞ ചെലവിൽ കൂനൂർ റെയിൽവേ സ്റ്റേഷനിൽ താമസിക്കാം!]]></title>
            <link>https://www.asianetnews.com/yatra/coonoor-railway-station-stay-a-unique-heritage-experience-articleshow-ip4khbz</link>
            <guid isPermaLink="true">https://www.asianetnews.com/yatra/coonoor-railway-station-stay-a-unique-heritage-experience-articleshow-ip4khbz</guid>
            <pubDate>Thu, 05 Mar 2026 10:45:13 +0530</pubDate>
            <description><![CDATA[&lt;p&gt;കൂനൂർ റെയിൽവേ സ്റ്റേഷനിലുള്ള ബ്രിട്ടീഷ് കാലത്തെ റിട്ടയറിംഗ് റൂമുകളിൽ ഇപ്പോൾ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ഒരു പുത്തൻ അനുഭവമാണിത്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjabc0nfgsvapr9e24vyht8p,imgname-unesco-heritage-coonoor-railway-station-1772021482159.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൂനൂർ: റെയിൽവേ സ്റ്റേഷൻ എന്നാൽ ട്രെയിൻ കാത്തിരിക്കാനുള്ള ഒരിടം മാത്രമല്ല. യാത്രക്കാർക്ക് കിടിലൻ താമസസൗകര്യം ഒരുക്കുന്ന ഒരിടം കൂടിയാണിപ്പോൾ കൂനൂർ റെയിൽവേ സ്റ്റേഷൻ. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള 'നീലഗിരി മൗണ്ടൻ റെയിൽവേ'യുടെ ഭാഗമായ ഈ സ്റ്റേഷനിലെ താമസം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ബ്രിട്ടീഷ് കാലത്തെ പ്രൗഢിയും പുതിയ സൗകര്യങ്ങളും&lt;/strong&gt;&lt;/h3&gt;&lt;p&gt;തമിഴ്&zwnj;നാട്ടിലെ നീലഗിരി മലനിരകൾക്ക് നടുവിലാണ് കൂനൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുവിദ്യയുടെ ഭംഗി ഈ സ്റ്റേഷൻ ഇന്നും നിലനിർത്തുന്നു. തടികൊണ്ടുള്ള പാനലുകൾ, പഴയകാല വെയിറ്റിംഗ് റൂമുകൾ, പുരാതനമായ റെയിൽവേ യാർഡ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഈ സ്റ്റേഷനിലെ പഴയ റിട്ടയറിംഗ് റൂമുകൾ ഇപ്പോൾ പൂർണ്ണമായും നവീകരിച്ച് യാത്രക്കാർക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വലിയ ആഡംബരങ്ങളേക്കാൾ, വൃത്തിക്കും മലയോര മേഖലയുടെ തനതായ ശൈലിക്കുമാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ&lt;/strong&gt;&lt;/h3&gt;&lt;p&gt;വൈകുന്നേരം 4 മണിക്ക് അവസാനത്തെ ട്രെയിനും പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ പൂർണ്ണമായും നിശബ്ദമാകും. നഗരത്തിലെ ബഹളങ്ങളോ ഹോണടികളോ ഇല്ലാതെ, കിളികളുടെ ശബ്ദവും മലമുകളിലെ തണുത്ത കാറ്റും ആസ്വദിച്ച് ഒരു രാത്രി ചെലവഴിക്കാൻ ഇതിലും മികച്ച ഒരിടം വേറെയില്ല. പിറ്റേന്ന് രാവിലെ 7 മണിക്കുള്ള ടോയ് ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് ഈ താമസം ഏറെ സൗകര്യപ്രദമാണ്. രാവിലെ എഴുന്നേറ്റ് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര തുടങ്ങാം.&lt;/p&gt;&lt;h3&gt;&lt;strong&gt;എങ്ങനെ ബുക്ക് ചെയ്യാം?&lt;/strong&gt;&lt;/h3&gt;&lt;p&gt;ഈ സൗകര്യം ഉപയോഗിക്കാൻ ചില നിബന്ധനകളുണ്ട്. കൂനൂരിലേക്കോ അവിടെ നിന്നോ കൺഫേം ആയ ട്രെയിൻ ടിക്കറ്റ് നിങ്ങളുടെ കയ്യിലുണ്ടായിരിക്കണം. ബുക്ക് ചെയ്യുമ്പോൾ 10 അക്ക PNR നമ്പർ നിർബന്ധമാണ്. കുറഞ്ഞത് 3 മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെ ഇവിടെ താമസിക്കാം. ചെക്ക്-ഇൻ സമയത്ത് ആധാർ കാർഡ് പോലുള്ള സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധമായും കാണിക്കണം.&lt;/p&gt;&lt;h3&gt;&lt;strong&gt;താമസത്തിന് ചെലവെത്ര?&lt;/strong&gt;&lt;/h3&gt;&lt;p&gt;നീലഗിരിയിലെ വലിയ ഹോട്ടലുകളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ താമസം വളരെ ലാഭകരമാണ്. മുറികളുടെ നിലവാരമനുസരിച്ച് 12 മണിക്കൂറിന് ഏകദേശം ₹100 മുതൽ ₹800 വരെയും 24 മണിക്കൂറിന് ₹1500 വരെയുമാണ് നിരക്ക്. ഡോർമിറ്ററി ബെഡ്ഡുകൾക്ക് ₹50 മുതൽ ₹300 വരെ മാത്രമേയുള്ളൂ.&lt;/p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;p&gt;Manisha Kothari (@storyofmanni) പങ്കുവെച്ച ഒരു പോസ്റ്റ്&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നീലഗിരി ടോയ് ട്രെയിനിന് വലിയ ഡിമാൻഡുള്ളതു കൊണ്ട്, യാത്രയ്ക്ക് ഒന്നോ രണ്ടോ മാസം മുൻപേ ടിക്കറ്റും റൂമും ബുക്ക് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ റൂം ബുക്കിംഗും റദ്ദാകുമെന്ന കാര്യം ഓർക്കുക. പ്രകൃതിയുടെ മടിത്തട്ടിൽ, ചരിത്രത്തിന്റെ ഗന്ധമുള്ള ഒരു രാത്രി ആഗ്രഹിക്കുന്നവർക്ക് കൂനൂർ റെയിൽവേ സ്റ്റേഷനിലെ ഈ താമസം മറക്കാനാവാത്ത അനുഭവമായിരിക്കും.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/coonoor-railway-station-stay-a-unique-heritage-experience-articleshow-ip4khbz"/>
        </item>
        <item>
            <title><![CDATA[ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്, ചാർ ധാം തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം]]></title>
            <link>https://www.asianetnews.com/india-news/imd-issues-orange-alert-for-char-dham-yatra-in-garhwal-articleshow-n0tao78</link>
            <guid isPermaLink="true">https://www.asianetnews.com/india-news/imd-issues-orange-alert-for-char-dham-yatra-in-garhwal-articleshow-n0tao78</guid>
            <pubDate>Mon, 11 May 2026 10:23:32 +0530</pubDate>
            <description><![CDATA[&lt;p&gt;ഉത്തർകാശി, തെഹ്&zwnj;രി ഗർവാൾ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചാർ ധാം യാത്രയ്ക്ക് പോകുന്ന തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്&zwj;ദ്ദേശം.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-external,imgname-image-c6af401c-447d-4afd-90b9-36ba8f409873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡെറാഡൂൺ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉത്തർകാശി, തെഹ്&zwnj;രി, ഗർവാൾ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ചാർ ധാം യാത്രയ്ക്ക് പോകുന്ന തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും അതീവ ജാഗ്രതയോടെ യാത്ര പ്ലാൻ ചെയ്യാൻ ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് മെയ് 12, 13 തീയതികളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കാലാവസ്ഥയുടെ സ്വഭാവം കണക്കിലെടുത്ത് വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം യാത്ര ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;സുരക്ഷിതവും സുഗമവുമായ തീർത്ഥാടനത്തിനായി യാത്രയിലുടനീളം ഭരണകൂടവും പ്രാദേശിക അധികാരികളും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഗർവാൾ കമ്മീഷണർ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു. തെഹ്&zwnj;രി ഗർവാൾ, ഉത്തർകാശി ജില്ലകളിലെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്.&lt;/p&gt;&lt;p&gt;ഉത്തരാഖണ്ഡിൽ ചാർ ധാം യാത്ര സുഗമമായി പുരോഗമിക്കുകയാണ്. തീർത്ഥാടകർക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ റൂട്ടുകളിലും പ്രധാന തീർത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടിവെള്ളം, ടോയ്&zwnj;ലറ്റുകൾ, ആരോഗ്യ സേവനങ്ങൾ, ശുചിത്വം, പാർക്കിംഗ്, ഗതാഗത നിയന്ത്രണം തുടങ്ങിയ സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തീർത്ഥാടകർക്കും സന്ദർശകർക്കും താമസക്കാർക്കും അസൗകര്യങ്ങൾ ഉണ്ടാകാതിരിക്കാനാണിത്.&lt;/p&gt;&lt;p&gt;ഇതുകൂടാതെ, കേദാർനാഥിലേക്കുള്ള തീർത്ഥാടന പാതയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിനായി പ്രദേശം മുഴുവൻ സൂപ്പർ സോണുകൾ, സോണുകൾ, സെക്ടറുകൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എസ്ഡിആര്&zwj;എഫ്, എൻഡിആര്&zwj;എഫ്, ഫയർ സർവീസ്, പൊലീസ് എന്നിവരുടെ സംഘങ്ങളെ മേഖലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും ഭക്തർക്കായി ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.&amp;nbsp;&lt;/p&gt;&lt;p&gt;പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 'ഗ്രീൻ യാത്ര' എന്ന പേരിൽ ഒരു ക്യാമ്പയിൻ സജീവമായി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് നിരോധനമുണ്ട്, ശുചിത്വത്തിന് വലിയ ഊന്നൽ നൽകുന്നു. കൂടാതെ, 'വോക്കൽ ഫോർ ലോക്കൽ' എന്ന സംരംഭത്തിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എല്ലാ തീർത്ഥാടകർക്കും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നായ ചാർ ധാം യാത്രയ്ക്ക് ഏപ്രിൽ 19-നാണ് വിവിധ ക്ഷേത്രങ്ങളിലെ ചടങ്ങുകളോടെ ഔദ്യോഗികമായി തുടക്കമായത്. ഓംകാരേശ്വർ ക്ഷേത്രത്തിൽ നിന്ന് കേദാർനാഥ് ഭഗവാന്റെ പഞ്ചമുഖി പല്ലക്ക് പുറപ്പെട്ടതോടെയാണ് കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർത്ഥാടനം ആരംഭിച്ചത്.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/imd-issues-orange-alert-for-char-dham-yatra-in-garhwal-articleshow-n0tao78"/>
        </item>
        <item>
            <title><![CDATA[46 കി.മീ ഓടാൻ 5 മണിക്കൂർ;  എന്നിട്ടും ടിക്കറ്റ് കിട്ടാനില്ലാത്ത ഇന്ത്യയിലെ 'മെല്ലെപ്പോക്ക്' വണ്ടി!]]></title>
            <link>https://www.asianetnews.com/gallery/yatra/nilgiri-mountain-railway-indias-slowest-train-nkxc8qa</link>
            <guid isPermaLink="true">https://www.asianetnews.com/gallery/yatra/nilgiri-mountain-railway-indias-slowest-train-nkxc8qa</guid>
            <pubDate>Sat, 28 Feb 2026 16:56:25 +0530</pubDate>
            <description><![CDATA[&lt;p&gt;ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്നറിയപ്പെടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ, മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള 46 കിലോമീറ്റർ ദൂരം പിന്നിടാൻ 5 മണിക്കൂർ എടുക്കുന്നുണ്ട്.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kjhzk33wghe7d3vkgtfc30km,imgname-nilgiri-mountain-railway--3--1772277566588.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്നറിയപ്പെടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ, മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലുള്ള 46 കിലോമീറ്റർ ദൂരം പിന്നിടാൻ 5 മണിക്കൂർ എടുക്കുന്നുണ്ട്.&lt;/p&gt;&lt;img&gt;46 കിലോമീറ്റർ യാത്ര ചെയ്യാൻ 5 മണിക്കൂർ എടുക്കുന്ന ഒരു ട്രെയിൻ. എന്നിട്ടും ടിക്കറ്റിനായി ആളുകൾ മാസങ്ങളോളം കാത്തിരിക്കുന്നു. എന്താണ് ഈ ട്രെയിനിന്റെ പ്രത്യേകത?&lt;img&gt;ഹൈ-സ്പീഡ്, ബുള്ളറ്റ് ട്രെയിനുകളുടെ ഈ കാലത്ത്, ഇന്ത്യൻ റെയിൽവേയുടെ ഒരു ട്രെയിൻ വേറിട്ടുനിൽക്കുന്നു. വേഗത കുറവായതുകൊണ്ടാണ് ഈ ട്രെയിൻ രാജ്യത്ത് പ്രശസ്തമായത്.&lt;img&gt;ഇന്ത്യയിൽ ദിവസവും ഏകദേശം 13,000 പാസഞ്ചർ ട്രെയിനുകൾ ഓടുന്നുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ.&lt;img&gt;വന്ദേ ഭാരത് പോലുള്ള പുതിയ ട്രെയിനുകൾ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ ഓടുമ്പോൾ, വേഗതയ്ക്ക് പകരം യാത്രാനുഭവത്തിന് പ്രാധാന്യം നൽകുന്ന ഒരു ട്രെയിനുമുണ്ട്.&lt;img&gt;ഈ ട്രെയിൻ വെറും 46 കിലോമീറ്റർ ദൂരം പിന്നിടാൻ 5 മണിക്കൂർ എടുക്കുന്നു. അതായത്, ഇതിന്റെ ശരാശരി വേഗത മണിക്കൂറിൽ 9 കിലോമീറ്റർ മാത്രം. എന്തുകൊണ്ടാണ് ഇത് ഇത്രയധികം സമയമെടുക്കുന്നത്?&lt;img&gt;ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനാണ് നീലഗിരി മൗണ്ടൻ റെയിൽവേ. തമിഴ്&zwnj;നാട്ടിലെ മേട്ടുപ്പാളയത്തിനും ഊട്ടിക്കും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഊട്ടി, കുന്നൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കിടയിൽ ഈ ട്രെയിൻ വളരെ പ്രശസ്തമാണ്.&lt;img&gt;ഈ ട്രെയിനിന്റെ ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യണം. നീലഗിരി മൗണ്ടൻ റെയിൽവേയുടെ പാത മലകൾ നിറഞ്ഞതും വളഞ്ഞുപുളഞ്ഞതുമാണ്. 'റാക്ക് ആൻഡ് പിനിയൻ' എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ഈ ട്രെയിൻ ഓടുന്നത്.&lt;img&gt;ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്നറിയപ്പെടുന്നുണ്ടെങ്കിലും, ഈ യാത്ര വേഗതയ്ക്കുള്ളതല്ല. മറിച്ച് ശാന്തതയും സൗന്ദര്യവും അനുഭവിക്കാനുള്ളതാണ്. ഇവിടെ യാത്രക്കാർ തിരക്കുകൂട്ടാതെ ഓരോ നിമിഷവും ആസ്വദിക്കുന്നു.]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/gallery/yatra/nilgiri-mountain-railway-indias-slowest-train-nkxc8qa"/>
        </item>
        <item>
            <title><![CDATA[ആൻഡമാൻ യാത്ര; ജൂൺ-ജൂലൈയിൽ പോകാമോ? പ്ലാൻ ചെയ്യുന്നതിന് മുമ്പ് ഈ 7 കാര്യങ്ങൾ അറിയാം]]></title>
            <link>https://www.asianetnews.com/yatra/destinations/andaman-travel-guide-7-things-to-know-for-a-monsoon-trip-articleshow-np67egm</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/andaman-travel-guide-7-things-to-know-for-a-monsoon-trip-articleshow-np67egm</guid>
            <pubDate>Wed, 13 May 2026 22:47:15 +0530</pubDate>
            <description><![CDATA[&lt;p&gt;ആൻഡമാൻ യാത്രയ്ക്ക് പ്ലാനുണ്ടോ? പക്ഷേ എപ്പോൾ പോകണമെന്ന കൺഫ്യൂഷനിലുമാണോ? പ്രത്യേകിച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcgk6wnr0f573nvtkasrfgfb,imgname-beach-2-1765788578488.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈ വർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ജൂൺ-ജൂലൈ മാസങ്ങളിൽ പോയാൽ കൊള്ളാമെന്ന് ആലോചിക്കുന്നുണ്ടെങ്കിൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. ആൻഡമാനിലെ നീലക്കടലും വെള്ളമണൽ ബീച്ചുകളും വാട്ടർ ആക്ടിവിറ്റികളുമെല്ലാം പ്രശസ്തമാണ്. എന്നാൽ എല്ലാ സീസണിലും ഒരേപോലെയല്ല അവിടുത്തെ അനുഭവം. പ്രത്യേകിച്ച് ജൂൺ-ജൂലൈ മാസങ്ങളിൽ മൺസൂൺ തുടങ്ങുന്നതിനാൽ യാത്രയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആൻഡമാൻ യാത്രയ്ക്ക് പറ്റിയ സമയവും ജൂൺ-ജൂലൈ മാസങ്ങളിലെ യാത്രയെക്കുറിച്ചുള്ള 7 പ്രധാന കാര്യങ്ങളും അറിയാം.&lt;/p&gt;&lt;h3&gt;&lt;strong&gt;ആൻഡമാൻ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?&lt;/strong&gt;&lt;/h3&gt;&lt;p&gt;ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയമാണ് ആൻഡമാൻ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. ഈ സമയത്ത് തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലുമായിരിക്കും. അതുകൊണ്ട് സ്കൂബ ഡൈവിംഗ്, സ്നോർക്കെലിംഗ് പോലുള്ള വാട്ടർ ആക്ടിവിറ്റികൾ പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കും. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിൽ മഴക്കാലം തുടങ്ങുന്നതിനാൽ യാത്രാനുഭവം കുറച്ച് വ്യത്യസ്തമായിരിക്കും.&lt;/p&gt;&lt;h3&gt;&lt;strong&gt;ജൂൺ-ജൂലൈ മാസങ്ങളിലെ കാലാവസ്ഥ എങ്ങനെ?&lt;/strong&gt;&lt;/h3&gt;&lt;p&gt;ജൂൺ, ജൂലൈ മാസങ്ങളിൽ ആൻഡമാനിൽ മൺസൂൺ കാലമാണ്. ഈ സമയത്ത് ചെറിയ മഴ മുതൽ ശക്തമായ മഴ വരെ ലഭിക്കാം. പലപ്പോഴും കടലിൽ വലിയ തിരമാലകളും കാണാം. മഴയും പച്ചപ്പും ഇഷ്ടപ്പെടുന്നവർക്ക് ഈ കാലാവസ്ഥ മനോഹരമായി തോന്നാമെങ്കിലും, ബീച്ചിലെ വിനോദങ്ങളെ ഇത് ബാധിച്ചേക്കാം.&lt;/p&gt;&lt;h3&gt;&lt;strong&gt;വാട്ടർ ആക്ടിവിറ്റികളെ ബാധിക്കാൻ സാധ്യത&lt;/strong&gt;&lt;/h3&gt;&lt;p&gt;സ്കൂബ ഡൈവിംഗ്, സീ-വാക്ക്, സ്നോർക്കെലിംഗ് എന്നിവയാണ് ആൻഡമാനിലെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിൽ മോശം കാലാവസ്ഥ കാരണം ചിലപ്പോൾ ഈ വിനോദങ്ങളെല്ലാം താൽക്കാലികമായി നിർത്തിവെക്കാറുണ്ട്. അതിനാൽ നിങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം സാഹസിക വിനോദങ്ങളാണെങ്കിൽ, പോകുന്നതിന് മുൻപ് കാലാവസ്ഥാ പ്രവചനം ഉറപ്പായും പരിശോധിക്കണം.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h3&gt;&lt;strong&gt;ഹോട്ടലും ഫ്ലൈറ്റും കുറഞ്ഞ നിരക്കിൽ ലഭിക്കും&lt;/strong&gt;&lt;/h3&gt;&lt;p&gt;ചെലവ് കുറഞ്ഞ ഒരു യാത്രയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, ജൂൺ-ജൂലൈ മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നത് ലാഭകരമാകും. ഇത് ഓഫ്-സീസൺ ആയതുകൊണ്ട് പല ഹോട്ടലുകളും ഫ്ലൈറ്റ് ടിക്കറ്റുകളും കുറഞ്ഞ വിലയിൽ ലഭിക്കും. ദമ്പതികൾക്കും ബജറ്റ് യാത്രക്കാർക്കും ഇതൊരു നല്ല അവസരമാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;ഫെറി, ദ്വീപ് യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാകാം&lt;/strong&gt;&lt;/h3&gt;&lt;p&gt;ആൻഡമാനിൽ ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ പ്രധാനമായും ഫെറി സർവീസുകളെയാണ് ആശ്രയിക്കുന്നത്. മഴയും ശക്തമായ കാറ്റും കാരണം ചിലപ്പോൾ ഫെറി സർവീസുകൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. അതിനാൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ കുറച്ച് അധികസമയം കയ്യിൽ കരുതുന്നത് നല്ലതാണ്.&lt;/p&gt;&lt;h3&gt;&lt;strong&gt;യാത്രയിൽ എന്തെല്ലാം കരുതണം?&lt;/strong&gt;&lt;/h3&gt;&lt;p&gt;ജൂൺ-ജൂലൈ മാസങ്ങളിലാണ് ആൻഡമാനിലേക്ക് പോകുന്നതെങ്കിൽ, റെയിൻകോട്ട്, വാട്ടർപ്രൂഫ് ബാഗ്, പെട്ടെന്ന് ഉണങ്ങുന്ന വസ്ത്രങ്ങൾ, ഒരു ജോഡി അധികം ചെരിപ്പ് എന്നിവ നിർബന്ധമായും കയ്യിൽ കരുതണം. കൂടെ സൺസ്ക്രീനും കൊതുകിനെ അകറ്റാനുള്ള ലേപനങ്ങളും ഉപകാരപ്പെടും.&lt;/p&gt;&lt;h3&gt;&lt;strong&gt;ഏത് തരം യാത്രക്കാർക്കാണ് ജൂൺ-ജൂലൈ അനുയോജ്യം?&lt;/strong&gt;&lt;/h3&gt;&lt;p&gt;തിരക്കുകളിൽ നിന്നൊഴിഞ്ഞ്, ശാന്തമായി പ്രകൃതിയെ ആസ്വദിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ജൂൺ-ജൂലൈ മാസങ്ങൾ നല്ലൊരു ഓപ്ഷനാണ്. എന്നാൽ നിങ്ങളുടെ ലക്ഷ്യം ബീച്ച് ആക്ടിവിറ്റികൾ, തെളിഞ്ഞ കാലാവസ്ഥ, വാട്ടർ സ്പോർട്സ് എന്നിവയാണെങ്കിൽ, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് യാത്ര പ്ലാൻ ചെയ്യുന്നതാണ് ഏറ്റവും ഉചിതം.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/andaman-travel-guide-7-things-to-know-for-a-monsoon-trip-articleshow-np67egm"/>
        </item>
        <item>
            <title><![CDATA[വേനൽ യാത്ര: ഹൈവേയിലെ അദൃശ്യ അപകടങ്ങൾ]]></title>
            <link>https://www.asianetnews.com/auto-tips/summer-driving-safety-tips-nhai-articleshow-r65299e</link>
            <guid isPermaLink="true">https://www.asianetnews.com/auto-tips/summer-driving-safety-tips-nhai-articleshow-r65299e</guid>
            <pubDate>Fri, 15 May 2026 13:32:32 +0530</pubDate>
            <description><![CDATA[&lt;p&gt;വേനൽക്കാലത്ത് സുരക്ഷിതമായ ഹൈവേ യാത്രകൾക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ചില പ്രധാന നിർദ്ദേശങ്ങൾ നൽകുന്നു. സൂര്യപ്രകാശം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സൺഗ്ലാസ് ധരിക്കുക, വിൻഡ്ഷീൽഡ് വൃത്തിയായി സൂക്ഷിക്കുക, സൺ വൈസറുകൾ ശരിയായി ഉപയോഗിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. &amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j9zpcb55xckf1grt5xym45j9,imgname-budget-cars.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;രാ&lt;/strong&gt;ജ്യത്തുടനീളമുള്ള ദേശീയ പാതകൾ സുരക്ഷിതവും മികച്ചതുമാക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തുടർച്ചയായി പ്രവർത്തിക്കുന്നു. റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, സുരക്ഷിതമായ ഡ്രൈവിംഗിനായി അതോറിറ്റി ഇപ്പോൾ ഡ്രൈവർമാർക്ക് അവശ്യ ഉപദേശങ്ങളും നൽകുന്നു. വേനൽക്കാലത്ത്, വർദ്ധിച്ചുവരുന്ന ചൂടും ഉഷ്ണതരംഗങ്ങളും ദീർഘദൂര ഡ്രൈവിംഗ് ബുദ്ധിമുട്ടാക്കും. പലപ്പോഴും വേനൽക്കാലത്ത്, പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ്, വെളിച്ചം ഡ്രൈവർമാരുടെ കണ്ണുകളെ പ്രതികൂലമായി ബാധിക്കുകയും റോഡ് അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ പ്രശ്&zwj;നം പരിഹരിക്കുന്നതിനായി, ഈ വേനൽക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ ആളുകളെ സഹായിക്കുന്നതിന് ദേശീയപാതാ അതോറിറ്റി അഥവാ എൻഎച്ച്എഐ സോഷ്യൽ മീഡിയ പ്ലാറ്റ്&zwnj;ഫോമായ X-ൽ ചില പ്രധാന ഡ്രൈവിംഗ് നുറുങ്ങുകൾ പങ്കിട്ടു. അവ വിശദീകരിക്കാം.&lt;/p&gt;&lt;h2&gt;സൺഗ്ലാസ് ധരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?&lt;/h2&gt;&lt;p&gt;വേനൽക്കാലത്ത്, സൂര്യപ്രകാശം റോഡിൽ നിന്നും, മറ്റ് വാഹനങ്ങളുടെ ജനാലകളിൽ നിന്നും, ഡിവൈഡറുകളിൽ നിന്നും, ഗാർഡ് റെയിലുകളിൽ നിന്നും പ്രതിഫലിക്കുന്നതിനാൽ വാഹനം ഓടിക്കുമ്പോൾ വ്യക്തമായി കാണാൻ പ്രയാസമാണ്. നല്ല നിലവാരമുള്ള സൺഗ്ലാസുകൾ ധരിക്കുന്നത് വളരെ സഹായകരമാകും. ദീർഘദൂര യാത്രകളിൽ അവ തിളക്കം കുറയ്ക്കുകയും കണ്ണിന്റെ ആയാസം കുറയ്ക്കുകയും ചെയ്യും.&lt;/p&gt;&lt;h2&gt;വിൻഡ്ഷീൽഡ് വൃത്തിയായി സൂക്ഷിക്കുക&lt;/h2&gt;&lt;p&gt;കാറിന്റെ വിൻഡ്&zwnj;ഷീൽഡുകൾ വൃത്തിയാക്കുന്നതിൽ പലരും വലിയ ശ്രദ്ധ ചെലുത്താറില്ല, പക്ഷേ വേനൽക്കാലത്ത് ഇത് നിർണായകമാണ്. വിൻഡ്&zwnj;ഷീൽഡിലെ പൊടി, അഴുക്ക് അല്ലെങ്കിൽ വെള്ളത്തിന്റെ കറകൾ കൂടുതൽ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യും. വൃത്തിയുള്ള വിൻഡ്&zwnj;ഷീൽഡ് ഡ്രൈവിംഗ് എളുപ്പവും സുരക്ഷിതവുമാക്കുന്നു.&lt;/p&gt;&lt;h2&gt;സൺ വൈസറുകൾ ശരിയായി ഉപയോഗിക്കുക&lt;/h2&gt;&lt;p&gt;സൂര്യോദയ സമയത്തോ സൂര്യാസ്&zwj;തമയ സമയത്തോ സൂര്യപ്രകാശം നേരിട്ട് കണ്ണുകളിൽ പതിക്കുന്നു. ഈ സമയങ്ങളിൽ നിങ്ങളുടെ കാറിൽ ഒരു സൺ വിസർ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് നേരിട്ടുള്ള സൂര്യപ്രകാശം തടയുകയും ഡ്രൈവർമാരെ റോഡ് വ്യക്തമായി കാണാൻ സഹായിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;h2&gt;യാത്രയ്ക്ക് മുമ്പ് ഇത് മനസിൽ വയ്ക്കുക&lt;/h2&gt;&lt;p&gt;വേനൽക്കാലത്ത് ഒരു നീണ്ട ഹൈവേ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ കാറിലെ എയർ കണ്ടീഷണർ, വെള്ളം, മറ്റ് അവശ്യവസ്&zwj;തുക്കൾ എന്നിവ പരിശോധിക്കുന്നത് ഉറപ്പാക്കുക. അൽപ്പം ശ്രദ്ധ ചെലുത്തിയാൽ നിങ്ങളുടെ യാത്ര സുരക്ഷിതവും സുഖകരവുമാക്കാൻ കഴിയും.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Prashob Mon</dc:creator>
            <atom:link href="https://www.asianetnews.com/auto-tips/summer-driving-safety-tips-nhai-articleshow-r65299e"/>
        </item>
        <item>
            <title><![CDATA[നാല് ദിവസം, ഒരു ലക്ഷം ഭക്തർ; കേദാർനാഥിൽ വൻ തിരക്ക്]]></title>
            <link>https://www.asianetnews.com/yatra/destinations/kedarnath-yatra-over-1-lakh-pilgrims-in-first-four-days-articleshow-rs26rdp</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/kedarnath-yatra-over-1-lakh-pilgrims-in-first-four-days-articleshow-rs26rdp</guid>
            <pubDate>Sat, 25 Apr 2026 22:06:44 +0530</pubDate>
            <description><![CDATA[&lt;p&gt;കേദാർനാഥ് ക്ഷേത്ര നട തുറന്ന് നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തി. തീർത്ഥാടനം സുഗമമാക്കാൻ രുദ്രപ്രയാഗ് ജില്ലാ ഭരണകൂടം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-external,imgname-image-94a54193-d478-4f48-b242-ddf2e0df6e1f.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഏപ്രിൽ 22-ന് ക്ഷേത്രനട തുറന്നതിന് ശേഷം നാല് ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ ഭക്തരാണ് കേദാർനാഥിൽ ദർശനം നടത്തിയത്. സംസ്ഥാന സർക്കാരും ക്ഷേത്ര സമിതിയും ചേർന്ന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തീർത്ഥാടനം സുഗമമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്&zwnj;ട്രേറ്റ് വിശാൽ മിശ്ര പറഞ്ഞു. ഹെലിപാഡുകൾ, ട്രെക്കിംഗ് റൂട്ടുകൾ, പ്രധാന ട്രാഫിക് പോയിന്റുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂമിൽ നിന്ന് 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&quot;ഇത് തീർത്ഥാടനത്തിന്റെ നാലാമത്തെ ദിവസമാണ്, എല്ലാം വളരെ സുഗമമായി മുന്നോട്ട് പോകുന്നു. തീർത്ഥാടന സമയത്ത് ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ ഞങ്ങളുടെ ടീമുകൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്... ഹെലിപാഡിലും, ട്രാക്ക് റൂട്ടിലും, ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള നഗരത്തിലെ പ്രധാന സ്ഥലങ്ങളിലുമെല്ലാം ഞങ്ങളുടെ ടീമുകളുണ്ട്. കൺട്രോൾ റൂമിൽ നിന്ന് ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനകം ദർശനം നടത്തിയെന്നതിൽ എനിക്ക് സന്തോഷമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്,&quot; ഡിഎം മിശ്ര ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;കേദാർനാഥ് ധാം തുറന്നതിന് പിന്നാലെ, ഭകുണ്ഠ് ഭൈരവനാഥ് ക്ഷേത്രത്തിന്റെ നടയും ഇന്ന് ഭക്തർക്കായി തുറന്നു. ഈ പുണ്യമുഹൂർത്തത്തിൽ നിരവധി തീർത്ഥാടകർ പ്രാർത്ഥനകളുമായി ഒത്തുകൂടി.&lt;/p&gt;&lt;p&gt;ഇന്ന് രാവിലെ കേദാർനാഥ് ധാം പൂജാരി ടി. ഗംഗാധർ ലിംഗ്, ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി (BKTC) ഉദ്യോഗസ്ഥർ, ശ്രീ കേദാർ സഭാംഗങ്ങൾ എന്നിവർ ഭൈരവനാഥ് ക്ഷേത്രത്തിലെത്തി. പരമ്പരാഗത ചടങ്ങുകൾക്കും ഹവനത്തിനും പ്രത്യേക പൂജകൾക്കും ശേഷമാണ് ക്ഷേത്രനട ഔദ്യോഗികമായി തുറന്നത്.&lt;/p&gt;&lt;p&gt;ഈ അവസരത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള തീർത്ഥാടകർക്ക് ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദി ആശംസകൾ നേർന്നു. ഭൈരവനാഥ് ക്ഷേത്രം തുറന്നതോടെ, കേദാർനാഥ് ഭഗവാന്റെ ദൈനംദിന ആരതികൾ ഇനി കൃത്യമായി നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;വിശ്വാസമനുസരിച്ച്, കേദാർനാഥ് ധാമിന്റെ സംരക്ഷക ദേവനാണ് ഭകുണ്ഠ് ഭൈരവനാഥ്. മഞ്ഞുകാലത്ത് കേദാർനാഥ് ക്ഷേത്രം അടച്ചിടുമ്പോൾ, ഭൈരവനാഥ് ഈ പ്രദേശം സംരക്ഷിക്കുമെന്നാണ് വിശ്വാസം. അതിനാൽ, കേദാർനാഥ് യാത്രയിൽ ഈ ക്ഷേത്രം സന്ദർശിക്കുന്നതിന് തീർത്ഥാടകർ വലിയ പ്രാധാന്യം നൽകുന്നു.&lt;/p&gt;&lt;p&gt;ഭക്തരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ഭരണകൂടവും ക്ഷേത്രസമിതിയും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം പുണ്യയാത്രയ്ക്കായി ഭക്തരുടെ ഇടയിൽ വലിയ ആവേശമാണ് കാണുന്നത്.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/kedarnath-yatra-over-1-lakh-pilgrims-in-first-four-days-articleshow-rs26rdp"/>
        </item>
        <item>
            <title><![CDATA[ഗോവ ട്രിപ്പ് ഓൺ ആക്കിയാലോ? അധികം ആർക്കും അറിയാത്ത ഈ 5 ബീച്ചുകൾ പൊളിയാണ്]]></title>
            <link>https://www.asianetnews.com/yatra/destinations/explore-goas-secret-5-hidden-beaches-for-a-peaceful-escape-articleshow-sbuztds</link>
            <guid isPermaLink="true">https://www.asianetnews.com/yatra/destinations/explore-goas-secret-5-hidden-beaches-for-a-peaceful-escape-articleshow-sbuztds</guid>
            <pubDate>Fri, 08 May 2026 20:08:29 +0530</pubDate>
            <description><![CDATA[&lt;p&gt;ഗോവ എന്ന് കേൾക്കുമ്പോൾ തന്നെ ബഹളവും തിരക്കും മാത്രമല്ല മനസ്സിൽ വരേണ്ടത്. പ്രകൃതി സൗന്ദര്യം നിറഞ്ഞ, ശാന്തമായ ഒരുപാട് ബീച്ചുകൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqfg2yvwas4fgfm0dh7fy9e1,imgname-crowd-free-beaches-goa-1777562909564.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗോവയ്ക്ക് പോകാൻ പ്ലാനുണ്ടോ? പക്ഷേ ബഹളവും ആൾക്കൂട്ടവുമില്ലാത്ത ശാന്തമായ ഒരിടമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ, ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്. ഗോവ എന്ന് പറഞ്ഞാൽ ബാഗാ, കലൻഗുട്ട് ബീച്ചുകൾ മാത്രമല്ല, ബാലി, മാലിദ്വീപ് പോലുള്ള സ്ഥലങ്ങളെപ്പോലും വെല്ലുന്ന ഒരുപാട് അടിപൊളി ബീച്ചുകൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. നല്ല തെളിഞ്ഞ വെള്ളവും സ്വർണ്ണ നിറമുള്ള മണലും ശാന്തമായ അന്തരീക്ഷവുമാണ് ഈ സ്ഥലങ്ങളുടെയൊക്കെ പ്രത്യേകത. നിങ്ങളുടെ അടുത്ത ഗോവ ട്രിപ്പ് അടിച്ചുപൊളിച്ച് ഓർമ്മയിൽ സൂക്ഷിക്കാൻ ഈ 5 ബീച്ചുകൾ ലിസ്റ്റിൽ ചേർത്തോളൂ.&lt;/p&gt;&lt;p&gt;&lt;strong&gt;ബട്ടർഫ്ലൈ ബീച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;ഗോവയിലെ ഏറ്റവും ഭംഗിയുള്ളതും തിരക്ക് കുറഞ്ഞതുമായ ബീച്ചുകളിൽ ഒന്നാണിത്. ഇങ്ങോട്ട് എത്താൻ കുറച്ച് പാടാണെങ്കിലും, അതുതന്നെയാണ് ഇതിന്റെ ഒരു വൈബ്. ബോട്ടിലോ അല്ലെങ്കിൽ ട്രെക്ക് ചെയ്തോ മാത്രമേ ഇവിടെ എത്താൻ പറ്റൂ. ഇവിടുത്തെ നീല വെള്ളവും ചുറ്റുമുള്ള പച്ചപ്പും കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇവിടെ നിന്നുള്ള സൂര്യാസ്തമയം ഒരു രക്ഷയുമില്ലാത്ത കാഴ്ചയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;ഗാൽഗിബാഗ് ബീച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ ബീച്ച് പ്രധാനമായും അറിയപ്പെടുന്നത് അതിന്റെ ശാന്തമായ അന്തരീക്ഷത്തിനും വൃത്തിക്കുമാണ്. ഇവിടെ ആമകളെ സംരക്ഷിക്കുന്ന കേന്ദ്രം ഉള്ളതുകൊണ്ട് 'ടർട്ടിൽ ബീച്ച്' എന്നും ഇതിന് പേരുണ്ട്. ഇവിടെ ആളുകൾ തീരെ കുറവായതുകൊണ്ട് പ്രകൃതിയെ അറിഞ്ഞ് സമാധാനമായി സമയം ചെലവഴിക്കാം. കപ്പിൾസിനും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും പറ്റിയ ബെസ്റ്റ് സ്ഥലമാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;കോല ബീച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;ഗോവയിലെ അധികമാരും എത്താത്ത, ഒരുതരം എക്സ്ക്ലൂസീവ് ബീച്ചാണ് കോല. ഇവിടെ അതിമനോഹരമായ ഒരു ലഗൂൺ (കായൽ പോലെ ഒരു ജലാശയം) കൂടിയുണ്ട്. ഇവിടുത്തെ ശാന്തമായ അന്തരീക്ഷവും തെളിഞ്ഞ വെള്ളവും കണ്ടാല്&zwj; മാലിദ്വീപിൽ എത്തിയ പോലൊരു ഫീൽ കിട്ടും. കുറച്ച് ലക്ഷ്വറിയും പ്രൈവസിയും ആഗ്രഹിക്കുന്നവർക്ക് ഈ ബീച്ച് തിരഞ്ഞെടുക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;കാക്കോലം ബീച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;കാക്കോലം ബീച്ചിന് 'ടൈഗർ ബീച്ച്' എന്നും ഒരു പേരുണ്ട്. ശരിക്കും ഒരു 'ഹിഡൻ ജെം' ആണിത്. ഇവിടേക്ക് എത്തണമെങ്കിൽ ചെറിയൊരു സാഹസികതയൊക്കെ വേണം. മലകളാൽ ചുറ്റപ്പെട്ട ഈ ബീച്ച് വളരെ ശാന്തവും സുന്ദരവുമാണ്. ഇവിടെ ആൾത്തിരക്ക് ഒട്ടും കാണില്ല, അതുകൊണ്ട് ആരുടേയും ശല്യമില്ലാതെ റിലാക്സ് ചെയ്യാം.&lt;/p&gt;&lt;p&gt;&lt;strong&gt;ബെതുൽ ബീച്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;സൗത്ത് ഗോവയിലുള്ള ശാന്തമായതും തിരക്ക് കുറഞ്ഞതുമായ ഒരു ബീച്ചാണിത്. ഇവിടുത്തെ അന്തരീക്ഷം വളരെ ശാന്തവും വൃത്തിയുള്ളതുമാണ്. മീൻപിടുത്തവും അവിടുത്തെ നാട്ടുകാരുടെ ജീവിത രീതിയുമൊക്കെ അടുത്തറിയാൻ താല്പര്യമുണ്ടെങ്കിൽ ഈ സ്ഥലം ബെസ്റ്റാണ്. തിരക്കുകളിൽ നിന്ന് മാറി സമാധാനം വേണമെന്നുള്ളവർക്ക് ധൈര്യമായി ബെതുൽ ബീച്ചിലേക്ക് പോകാം.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/destinations/explore-goas-secret-5-hidden-beaches-for-a-peaceful-escape-articleshow-sbuztds"/>
        </item>
        <item>
            <title><![CDATA[എറണാകുളത്തിന് ടൂറിസം ബൂസ്റ്റ്; രണ്ട് പദ്ധതികള്‍ക്കായി 3.49 കോടി രൂപയുടെ ഭരണാനുമതി]]></title>
            <link>https://www.asianetnews.com/yatra/3-49-crore-administrative-sanction-for-aluva-bridge-and-alangadu-pilgrim-tourism-circuit-articleshow-w5vo546</link>
            <guid isPermaLink="true">https://www.asianetnews.com/yatra/3-49-crore-administrative-sanction-for-aluva-bridge-and-alangadu-pilgrim-tourism-circuit-articleshow-w5vo546</guid>
            <pubDate>Fri, 13 Mar 2026 20:22:40 +0530</pubDate>
            <description><![CDATA[&lt;p&gt;എറണാകുളം ജില്ലയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്&zwj;ക്കാര്&zwj; 3.49 കോടി രൂപ അനുവദിച്ചു. ആലങ്ങാട് തീര്&zwj;ഥാടക ടൂറിസം സര്&zwj;ക്യൂട്ട്, ആലുവ പാലം സൗന്ദര്യവല്&zwj;ക്കരണം എന്നീ പദ്ധതികള്&zwj;ക്കാണ് തുക അനുവദിച്ചത്.&amp;nbsp;&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkktmr9p38zfg0zddm51r434,imgname-aluva-bridge-1773413228854.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;എറണാകുളത്തെ രണ്ട് ടൂറിസം പദ്ധതികള്&zwj;ക്കായി 3.49 കോടി രൂപയുടെ ഭരണാനുമതി&lt;/p&gt;&lt;p&gt;ആലങ്ങാട് തീര്&zwj;ഥാടക ടൂറിസം സര്&zwj;ക്യൂട്ടിനും ആലുവ പാലം സൗന്ദര്യവല്&zwj;കരണത്തിനുമാണ് തുക&lt;/p&gt;&lt;p&gt;കൊച്ചി: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്&zwj;വേകി ആലങ്ങാട് തീര്&zwj;ഥാടന ടൂറിസം സര്&zwj;ക്യൂട്ടിനും ആലുവ പാലം സൗന്ദര്യവല്&zwj;ക്കരണത്തിനുമായി സംസ്ഥാന സര്&zwj;ക്കാര്&zwj; 3,49,42,033 രൂപ അനുവദിച്ചു. കളമശ്ശേരി നിയോജക മണ്ഡലത്തിലെ ആലങ്ങാട് തീര്&zwj;ഥാടക ടൂറിസം സര്&zwj;ക്യൂട്ടിന് 2,01,67,623 രൂപയുടെ ഭരണാനുമതി നല്&zwj;കിയാണ് ഉത്തരവായത്. ആലുവ മണ്ഡലത്തിലെ ആലുവ പാലത്തിന്റെ സൗന്ദര്യവല്&zwj;കരണത്തിനും അലങ്കാര പെയിന്റിംഗ് നടത്തുന്നതിനുമായി 1,47,74,410 രൂപയും അനുവദിച്ചു.&lt;/p&gt;&lt;p&gt;തീര്&zwj;ഥാടക ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളമശ്ശേരി മണ്ഡലത്തിലെ ആലങ്ങാട് തീര്&zwj;ഥാടക ടൂറിസം സര്&zwj;ക്യൂട്ടിന് അനുമതി നല്&zwj;കിയത്. ആലങ്ങാട് പ്രദേശത്തെ വിവിധ തീര്&zwj;ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ് 'പില്&zwj;ഗ്രിം ടൂറിസം സര്&zwj;ക്യൂട്ട് അറ്റ് ആലങ്ങാട്' പദ്ധതി. ദേവാലയങ്ങളില്&zwj; കൂടുതല്&zwj; സൗകര്യങ്ങള്&zwj; ഏര്&zwj;പ്പെടുത്തി ആഭ്യന്തര തീര്&zwj;ഥാടകര്&zwj;ക്ക് കൂടി ഗുണകരമാകുന്നതാകും പദ്ധതി.&lt;/p&gt;&lt;p&gt;സംസ്ഥാന സര്&zwj;ക്കാരിന്റെ ഡിസൈന്&zwj; നയത്തില്&zwj; ഉള്&zwj;പ്പെടുത്തി പാലങ്ങള്&zwj; ദീപാലങ്കൃതമാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ആലുവ പാലം ലൈറ്റിങ് പദ്ധതിക്ക് അനുമതി നല്&zwj;കിയത്. ആലുവ മണപ്പുറം മേഖലയിലെ ഈ ദീലാപങ്കൃത പദ്ധതി ആലുവയുടെ മൊത്തം വിനോദസഞ്ചാര സാധ്യതകളെ വര്&zwj;ധിപ്പിക്കും.&lt;/p&gt;&lt;p&gt;ആലങ്ങാട് മേഖലയിലെ തീര്&zwj;ഥാടക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാന്&zwj; പദ്ധതിയിലൂടെ സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലങ്ങാടിനെ സാംസ്&zwnj;കാരിക-പൈതൃക ടൂറിസം ലക്ഷ്യസ്ഥാനമായി ഉയര്&zwj;ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചിയില്&zwj; എത്തുന്ന വിനോദസഞ്ചാരികളെ കൂടുതല്&zwj; ആകര്&zwj;ഷിക്കുന്നതിനായിട്ടാണ് ആലുവ പാലത്തില്&zwj; പെയിന്റിംഗ്, ലൈറ്റിംഗ്, അലങ്കാര ജോലികള്&zwj; എന്നിവ ഉള്&zwj;പ്പെടുന്ന പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/3-49-crore-administrative-sanction-for-aluva-bridge-and-alangadu-pilgrim-tourism-circuit-articleshow-w5vo546"/>
        </item>
        <item>
            <title><![CDATA[ശിക്കാര വെറുമൊരു വഞ്ചിയല്ല; തടാകത്തെയും ആകാശത്തെയും ഓര്‍മ്മകളില്‍ കോര്‍ത്തിട്ട ഒറ്റനൂലാണ്!]]></title>
            <link>https://www.asianetnews.com/yatra/travelogues/echoes-on-the-water-a-travelers-impressionist-journey-through-dal-lake-by-bala-devi-articleshow-x5m64sq</link>
            <guid isPermaLink="true">https://www.asianetnews.com/yatra/travelogues/echoes-on-the-water-a-travelers-impressionist-journey-through-dal-lake-by-bala-devi-articleshow-x5m64sq</guid>
            <pubDate>Thu, 07 May 2026 17:10:49 +0530</pubDate>
            <description><![CDATA[&lt;p&gt;യാത്രയും ഓര്&zwj;മ്മയും ചരിത്രവും ദേശവും ഒന്നായി മാറുന്ന അനുഭവം. ദാല്&zwj; തടാകം: ഒരു ഇംപ്രഷനിസ്റ്റ് വാങ്മയചിത്രം. ബാല ദേവി ടി പി എഴുതുന്നു&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kr132x199ng002b5v44m1qe0,imgname-8370055a-c703-4ef4-be14-2855303a1f58-1778153255977.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ശിക്കാരയിലെ കൊത്തുപണികള്&zwj; വെറും അലങ്കാരങ്ങളല്ല, കഥകളാണ്. പേര്&zwj;ഷ്യന്&zwj; ശൈലികളും ഇസ്ലാമിക ജ്യാമിതിയും താഴ്&zwnj;വരയിലെ പുഷ്പങ്ങളുടെ മര്&zwj;മ്മരങ്ങളും ആ മരത്തില്&zwj; കൊത്തിവെച്ചിരിക്കുന്നത് കാലം മായ്ക്കാത്ത ഓര്&zwj;മ്മകള്&zwj; പോലെയാണ്.&lt;/strong&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;കശ്മീരിലെത്തിയത് എന്ത് തിരഞ്ഞാണോ, അത് ആ മഞ്ഞുമലകളുടെ ഔന്നത്യത്തിലും തടാകത്തിന്റെ ആഴങ്ങളിലുമുണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ദാല്&zwj; തടാകത്തിലെ ശിക്കാരയില്&zwj;, വെള്ളത്തിനു മുകളിലൂടെ നീങ്ങുമ്പോള്&zwj;, ചുറ്റുമുള്ള പര്&zwj;വതനിരകള്&zwj; തടാകത്തിന്റെ കാവലാളുകളെപ്പോലെ തോന്നിപ്പിച്ചു. തടാകം അലതല്ലുകയായിരുന്നില്ല, മറിച്ച് പതിയെ സ്പന്ദിയ്ക്കുകയായിരുന്നു. ശിക്കാര ചലിക്കുകയായിരുന്നില്ല, മറിച്ച് അതിന്റെ വഴി ഓര്&zwj;ത്തോര്&zwj;ത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു.&lt;/p&gt;&lt;p&gt;അതിന്റെ അങ്ങേ അറ്റത്ത്, വെറുമൊരു തുഴക്കാരനല്ല, ആകാശത്തിന്റെയും തടാകത്തിന്റെയും അച്ചുതണ്ടുപോലൊരാള്&zwj;. വൃക്ഷത്തെയും ജലത്തെയും സ്മൃതികളെയും ഒരൊറ്റ രേഖയിലേക്ക് കോര്&zwj;ത്തിണക്കി ആ കാവലാള്&zwj; ഇരുന്നു.&lt;/p&gt;&lt;p&gt;ശിക്കാര വെറുമൊരു വഞ്ചിയല്ല; അതൊരു സ്മൃതിശേഖരമാണ്.&lt;/p&gt;&lt;p&gt;ചരിത്രപുസ്തകങ്ങളിലൂടെ ഇത് തിരിച്ചറിയാനാവില്ല. മറിച്ച്, ആ തുഴയുടെ താളത്തിലൂടെയാണ്. ഹൃദയാകൃതിയുള്ള തുഴ. അത് നാഡിമിടിപ്പ് പോലെ വെള്ളത്തില്&zwj; മുങ്ങിയും പൊങ്ങിയും നീങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;കാലത്തിന്റെ പാരിതോഷികം&lt;/strong&gt;&lt;/p&gt;&lt;p&gt;കശ്മീരിലെ ഈ ശിക്കാരയാത്രകള്&zwj;ക്ക് കാലപ്പഴക്കമേറെയാണ്. ഗൈഡ് തന്&zwj;വീര്&zwj; വിശദീകരിച്ചതുപോലെ, കശ്മീര്&zwj; എന്ന പേരിന്റെ അര്&zwj;ത്ഥത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ഒരു പ്രാദേശിക ഐതിഹ്യം, 'ജലത്തില്&zwj;നിന്ന് വീണ്ടെടുത്ത ഭൂമി എന്നാണ്. 'ക' (ജലം), 'ഷമീര' (ഉണങ്ങിയത്). കശ്മീരിന്റെ ചരിത്രരേഖകളായ 'നീലമത പുരാണം', 'രാജതരംഗിണി' എന്നിവ പ്രകാരം ഈ താഴ്&zwnj;വര ഒരുകാലത്ത് 'സതിസാര്&zwj;' എന്ന തടാകമായിരുന്നു. കശ്യപ മഹര്&zwj;ഷിയാണ് തടാകത്തിലെ ജലം വറ്റിച്ചു കളഞ്ഞ് ഈ ഭൂമിയെ മനുഷ്യവാസത്തിന് യോഗ്യമാക്കിയത്. വിഷ്ണുവിന്റെ മത്സ്യാവതാരം ഒരു ദൈവിക നൗകയെ നയിച്ച് ജീവനെ പ്രളയത്തില്&zwj; നിന്ന് രക്ഷിച്ച കഥയും നീലമത പുരാണം പങ്കുവെക്കുന്നു. നോഹയുടെ പെട്ടകം പോലെ, ജലസാന്നിധ്യമുള്ള എല്ലാ സംസ്&zwnj;കാരങ്ങളിലും കാണപ്പെടുന്ന 'അതിജീവനത്തിന്റെ വഞ്ചി' എന്ന സങ്കല്&zwj;പ്പത്തെ ഇത് ഓര്&zwj;മ്മിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ഐതിഹ്യങ്ങള്&zwj; പറയുന്ന ഈ 'ജലകഥ'യെ ഭൗമശാസ്ത്രവും ശരിവെക്കുന്നുണ്ട്. ഏകദേശം 2.5 ദശലക്ഷം വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് (Pleistocene Epoch) കശ്മീര്&zwj; താഴ്&zwnj;വര കരേവ തടാകമായിരുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്&zwj; സ്ഥിരീകരിക്കുന്നു. ഭൂവല്&zwj;ക്ക പാളികളുടെ ചലനം (Tectonic shifts) കാരണം പര്&zwj;വ്വതനിരകളില്&zwj; വിള്ളലുകള്&zwj; (Baramulla Gap) ഉണ്ടാവുകയും, ആ വിടവിലൂടെ തടാകത്തിലെ വെള്ളം വറ്റിയൊഴുകുകയും ചെയ്തു. വെള്ളം ഒഴിഞ്ഞുപോയപ്പോള്&zwj; ശേഷിച്ചത് ഫലഭൂയിഷ്ഠമായ Sediments നിറഞ്ഞ മണ്ണാണ്. ഇതാണ് കശ്മീരിലെ വിശ്വപ്രസിദ്ധമായ കുങ്കുമപ്പൂ കൃഷിക്ക് ആധാരമായ 'കരേവ' മണ്ണ്.&lt;/p&gt;&lt;p&gt;ഋഗ്വേദം നൂറു തുഴകളുള്ള കപ്പലുകളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്&zwj;, അര്&zwj;ത്ഥശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങള്&zwj; അവയുടെ നിര്&zwj;മ്മാണ ശാസ്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു. ഭാരതത്തിന്റെ ജലയാന വിജ്ഞാനം കേവലം യാദൃശ്ചികമല്ല; മറിച്ച് അത് നമ്മുടെ സംസ്&zwnj;കാരത്തിന്റെ തന്നെ ഭാഗമാണ്. ലോത്തലിലെ കപ്പല്&zwj;ത്തുറകള്&zwj;, കശ്മീരിലെ, കേരളത്തിലെ ഉള്&zwj;നാടന്&zwj; തടാകങ്ങള്&zwj; വരെ, വഞ്ചികളുടെ ചരിത്രം നമ്മുടെ സംസ്&zwnj;കൃതിയുടെ സിരകളിലൂടെ ഒരു അന്തര്&zwj;വാഹിനി പോലെ ഒഴുകിക്കൊണ്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;കാശ്മീര്&zwj; തോണികള്&zwj; നിര്&zwj;മ്മിക്കുക മാത്രമല്ല ചെയ്തത്, അവര്&zwj; അതിനുള്ളില്&zwj; ജീവിക്കുക കൂടിയായിരുന്നു.&lt;/p&gt;&lt;p&gt;മഹാരാജാ രണ്&zwj;ബീര്&zwj; സിങ്ങിന്റെ ഭരണകാലത്ത്, ഭൂമി വാങ്ങാന്&zwj; പുറത്തുനിന്നുള്ളവര്&zwj;ക്ക് വിലക്കുണ്ടായിരുന്നപ്പോള്&zwj; ബ്രിട്ടീഷുകാര്&zwj; കണ്ടെത്തിയ വഴിയായിരുന്നു ഹൗസ് ബോട്ടുകള്&zwj;. അവ 'വെള്ളത്തില്&zwj; ഒഴുകുന്ന ലണ്ടന്&zwj; കഷ്ണങ്ങള്&zwj;' ആയി വിശേഷിപ്പിയ്ക്കപ്പെട്ടു, എങ്കിലും ആത്മാവില്&zwj; അവ തികച്ചും കാശ്മീരി തന്നെയായിരുന്നു.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കുന്നുകൂടുന്ന സമയം&lt;/strong&gt;&lt;/p&gt;&lt;p&gt;നൂറ്റാണ്ടുകളിലൂടെ ഈ തടാകം സാക്ഷ്യം വഹിച്ച ദൃശ്യങ്ങള്&zwj; എന്തൊക്കെയാവും? ചാന്ദ്രശോഭയുള്ള രാത്രികളില്&zwj;, സംഗീതത്തിന്റെ രണ്ടാം നദിയെ കൂടെക്കൂട്ടി ജലത്തിലൂടെ നീങ്ങുന്ന ജഹാംഗീര്&zwj; ചക്രവര്&zwj;ത്തി. വഞ്ചിക്കാരന്റെ കുട്ടിയില്&zwj; ദൈവികത ദര്&zwj;ശിച്ച് ഒരു 'ദൂങ്ക'യില്&zwj; ശാന്തനായി സഞ്ചരിയ്ക്കുന്ന സ്വാമി വിവേകാനന്ദന്&zwj; അങ്ങനെ അങ്ങനെ... ചക്രവര്&zwj;ത്തിമാരെയും അധിനിവേശക്കാരെയും സന്യാസിമാരെയും കലാകാരന്മാരെയും ഈ തടാകം ഒരുപോലെ സ്വീകരിച്ചിട്ടുണ്ട്. ഇന്നും യാത്രികരെ ദാല്&zwj; തടാകം കൈനീട്ടി വരവേല്&zwj;ക്കുന്നു.&lt;/p&gt;&lt;p&gt;ഇവിടെ സമയം കടന്നുപോകുകയല്ല, മറിച്ച് കുന്നുകൂടുകയാണ് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;നാല് ചിനാര്&zwj; മരങ്ങള്&zwj; കാവല്&zwj;ക്കാരായി നില്&zwj;ക്കുന്ന 'ചാര്&zwj; ചിനാര്&zwj;' ദ്വീപില്&zwj; അല്&zwj;പനേരം ചെലവഴിച്ചു. കൂട്ടത്തില്&zwj; ഒരു ചിനാര്&zwj; പകുതിയോളം വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. അവിടെനിന്നുള്ള അസ്തമയക്കാഴ്ച വല്ലാത്തൊരു അനുഭവമായിരുന്നു. ഓര്&zwj;മ്മകളുടെ ചുടുകാറ്റ് പതിയെ തണുപ്പിന് വഴിമാറിക്കൊണ്ടിരുന്നു. ആകാശം ചുവന്നു തുടുക്കാന്&zwj; തുടങ്ങി. ദൂരെ മലനിരകളിലെ സൈനിക പോസ്റ്റുകളിലും താജ് ഹോട്ടലിലും വെളിച്ചങ്ങള്&zwj; തെളിഞ്ഞു കണ്ടു. ചുറ്റും ഷിക്കാരകള്&zwj; തടാകത്തില്&zwj; ഒഴുകിനടന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ശിക്കാര, ഒരു ഭാഷ&lt;/strong&gt;&lt;/p&gt;&lt;p&gt;ശിക്കാരയുടെ സൗന്ദര്യത്തിന് പിന്നില്&zwj; അതിശയിപ്പിക്കുന്ന കരവിരുതിന്റെ അച്ചടക്കമുണ്ട്.&lt;/p&gt;&lt;p&gt;ദേവദാരു മരങ്ങള്&zwj; ഉപയോഗിച്ച്, നിശ്ചലമായ ജലപ്പരപ്പിനെ കീറിമുറിക്കാന്&zwj; കൂര്&zwj;ത്ത മുന്&zwj;ഭാഗവും, ബാലന്&zwj;സ് നിലനിര്&zwj;ത്താന്&zwj; പരന്ന പിന്&zwj;ഭാഗവും, പിന്നെ എട്ട് മരപ്പലകകള്&zwj; ചേര്&zwj;ത്തുവെച്ച ഉടലും നിര്&zwj;മ്മിയ്ക്കുന്നു. പഴുപ്പിച്ചെടുത്ത ഇരുമ്പാണികള്&zwj; മരത്തിനുള്ളിലേക്ക് ചരിഞ്ഞിറങ്ങുമ്പോള്&zwj;, ദൃഢത ആ വശ്യതയ്ക്കുള്ളില്&zwj; അദൃശ്യമായി മറഞ്ഞിരിക്കുന്നു. വിടവുകള്&zwj; പോപ്ലര്&zwj; വിത്തുകളുടെ മിശ്രിതം കൊണ്ട് ഭദ്രമായി അടയ്ക്കുന്നു. പത്തോ പന്ത്രണ്ടോ ദിവസങ്ങള്&zwj; കൊണ്ട് മരം ഒരു വഞ്ചിയായും, ആ വഞ്ചി ഒരാളുടെ ഉപജീവനമായും മാറുന്നു.&lt;/p&gt;&lt;p&gt;അതിലുപരി, അതൊരു ഭാഷയായി മാറുന്നു.&lt;/p&gt;&lt;p&gt;ശിക്കാരയിലെ കൊത്തുപണികള്&zwj; വെറും അലങ്കാരങ്ങളല്ല, കഥകളാണ്. പേര്&zwj;ഷ്യന്&zwj; ശൈലികളും ഇസ്ലാമിക ജ്യാമിതിയും താഴ്&zwnj;വരയിലെ പുഷ്പങ്ങളുടെ മര്&zwj;മ്മരങ്ങളും ആ മരത്തില്&zwj; കൊത്തിവെച്ചിരിക്കുന്നത് കാലം മായ്ക്കാത്ത ഓര്&zwj;മ്മകള്&zwj; പോലെയാണ്. മൃദുവായ കശ്മീരി പരവതാനികളും തുന്നിച്ചേര്&zwj;ത്ത വിരികളും ചേര്&zwj;ന്ന് സൃഷ്ടിക്കുന്നത് ചലിക്കുന്ന ഒരു കൊച്ചു മുറിയാണ്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;കഥകളുടെ കാവലാള്&zwj;&lt;/strong&gt;&lt;/p&gt;&lt;p&gt;അയാള്&zwj;, എല്ലായ്&zwnj;പ്പോഴും അറ്റത്തിരുന്ന് എല്ലാം ശ്രദ്ധിക്കുന്നുണ്ടാകും&lt;/p&gt;&lt;p&gt;ശിക്കാരയിലെ വഞ്ചിക്കാരനെ വെറുമൊരു തുഴക്കാരന്&zwj; എന്നല്ല, മറിച്ച് Keeper എന്ന് വിളിക്കുന്നത് എത്രയോ ശരിയാണ്. അദ്ദേഹം ദാല്&zwj; തടാകത്തിന്റെ സംസ്&zwnj;കാരത്തെയും സ്മൃതികളെയും കാത്തുസൂക്ഷിക്കുന്ന കാവലാളാണ്.&lt;/p&gt;&lt;p&gt;'യാ പീര്&zwj; ദസ്തഗീര്&zwj;' എന്ന് അയാള്&zwj; ഇടയ്ക്ക് മന്ത്രിക്കുന്നുണ്ടാകാം; അത് ലോകം കേള്&zwj;ക്കാനായി ഉച്ചത്തിലല്ല, മറിച്ച് ജലം പോലും അസ്വസ്ഥമാകാത്ത വിധം അത്രമേല്&zwj; മൃദുവായി. ആ മന്ത്രത്തില്&zwj; അധ്വാനമുണ്ട്, വിശ്വാസമുണ്ട്, തളര്&zwj;ച്ചയുണ്ട്, ഒപ്പം തലമുറകളായി കൈമാറി വന്ന അതിജീവനത്തിന്റെ അടയാളങ്ങളുമുണ്ട്.&lt;/p&gt;&lt;p&gt;കാറ്റിന്റെ ഗതി, വെള്ളത്തിന്റെ ആഴം, വാക്കുകള്&zwj;ക്കിടയിലെ നിശബ്ദത പോലും. എപ്പോള്&zwj; തുഴയണമെന്നും എപ്പോള്&zwj; തടാകത്തിന്റെ ഒഴുക്കിന് വിട്ടുകൊടുക്കണമെന്നും അയാള്&zwj;ക്കറിയാം. കാത്തുസൂക്ഷിയ്&zwnj;ക്കേണ്ടവന്&zwj; ആണ് താനെന്നും അയാള്&zwj;ക്ക് അറിയാം.&lt;/p&gt;&lt;p&gt;അതുകൊണ്ടാകാം Keeper എന്ന ആ വാക്ക് എന്നില്&zwj;ത്തന്നെ തങ്ങിപ്പോയത്, എന്നില്&zwj; നിന്നുമിറങ്ങി പോകാത്തത്.&lt;/p&gt;&lt;p&gt;അയാള്&zwj; വഞ്ചികളുടെ മാത്രമല്ല കാവലാള്&zwj;; കഥകളുടെയും, വ്യഥകളുടെയും നഷ്ടങ്ങളുടെയും, ഏറെക്കണ്ടും ഏറെ സഹിച്ചും കഴിഞ്ഞൊരു ദേശത്തിന്റെ തന്നെയും കാവലാളാണ്.&lt;/p&gt;&lt;p&gt;ഇന്നത്തെ കശ്മീര്&zwj;, സൗന്ദര്യത്തോടൊപ്പം ചില പോരായ്മകളെയും പ്രശ്&zwnj;നങ്ങളെയും ചുമക്കുന്നു. കുറയുന്ന ജലനിരപ്പ്, അന്യംനിന്നുപോകുന്ന കരവിരുതുകള്&zwj;, ഈ കലയെ ഏറ്റെടുക്കാന്&zwj; മടിക്കുന്ന പുതിയ തലമുറ. ഒരിക്കല്&zwj; സ്ഫടികം പോലെ തെളിഞ്ഞുകിടന്നിരുന്ന ജലപ്പരപ്പ് ഇന്ന് മലിനമാണ്. വഞ്ചികള്&zwj; അനായാസം തുഴഞ്ഞുപോയിരുന്ന വഴികള്&zwj; ഇഴമുറിഞ്ഞിരിക്കുന്നു. ഇടതടവില്ലാതൊഴുകിയ ഓളങ്ങള്&zwj; പലയിടത്തും അറ്റുപോയിരിക്കുന്നു.&lt;/p&gt;&lt;p&gt;പ്രളയങ്ങള്&zwj;ക്കും രാഷ്ട്രീയ മാറ്റങ്ങള്&zwj;ക്കും കാലത്തിന്റെ കുത്തൊഴുക്കിനും ശേഷവും ആ കാവലാളുകള്&zwj; ഇന്നും അവിടെത്തന്നെയുണ്ട്. പക്ഷേ, അവര്&zwj; കാത്തുസൂക്ഷിക്കുന്ന ആ ലോകം മുന്&zwj;പത്തെക്കാള്&zwj; അസ്ഥിരവും ദുര്&zwj;ബലവുമാണ്. ശിക്കാരകള്&zwj; ഇന്നും അതിജീവിക്കുന്നുണ്ട്, പക്ഷേ കാലമേല്&zwj;പ്പിച്ച മുറിവുകള്&zwj; വടുക്കളായി അകംപുറമുണ്ട്.&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;&amp;nbsp;&lt;/p&gt;&lt;p&gt;&lt;strong&gt;ആകാശത്തിനും തടാകത്തിനുമിടയില്&zwj;...&lt;/strong&gt;&lt;/p&gt;&lt;p&gt;എങ്കിലും, എന്റെ ശിക്കാര തടാകത്തിലൂടെ സാവധാനം നീങ്ങിയപ്പോള്&zwj;, ആ വേവലാതികളൊന്നും എന്നെ അലട്ടിയില്ല. ചുറ്റും ജലസ്പന്ദനങ്ങള്&zwj;മാത്രം. ജലമര്&zwj;മ്മരങ്ങള്&zwj; മാത്രം. ഏതോ പുരാതന ലോകത്തേക്ക് എടുത്തുമാറ്റപ്പെട്ടതുപോലെ. ഞാനും തടാകവും ആകാശവും മാത്രമുള്ള ഒരു നിഗൂഢ സംയോഗം.&lt;/p&gt;&lt;p&gt;അവിടെ ജീവിക്കുക എന്നത് ഒരു നിമിഷത്തേക്ക് അവിശ്വസനീയമായി തോന്നി. അല്ലെങ്കില്&zwj; മറ്റെന്തിനേക്കാളും യാഥാര്&zwj;ത്ഥ്യമായി തോന്നി.&lt;/p&gt;&lt;p&gt;ആ നിശ്ശബ്ദമായ ഒഴുക്കില്&zwj;, ആ സൂക്ഷിപ്പുകാരന് പണ്ടേ അറിയാവുന്ന ഒരു പാഠം ഞാനും പഠിച്ചു: മുന്നോട്ട് പോകാന്&zwj; എല്ലായ്&zwnj;പ്പോഴും ശക്തിയായി തുഴയണമെന്നില്ല, ചിലപ്പോഴെക്കെ, മുറുകെ പിടിക്കാന്&zwj; പഠിക്കുകയാണ് വേണ്ടത്.&lt;/p&gt;&lt;p&gt;ആ നിശബ്ദതയെ മുറുകെ പിടിക്കാന്&zwj;, അലകളേക്കാള്&zwj; പഴക്കംചെന്ന കഥകളെ കാത്തുസൂക്ഷിക്കാന്&zwj;, കാവലാളാകാന്&zwj;.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/travelogues/echoes-on-the-water-a-travelers-impressionist-journey-through-dal-lake-by-bala-devi-articleshow-x5m64sq"/>
        </item>
        <item>
            <title><![CDATA[ചൂടുകൊണ്ട് പൊറുതിമുട്ടിയോ? വേനലവധി അടിച്ചുപൊളിക്കാൻ വടക്കുകിഴക്കൻ ഇന്ത്യയിലെ ഈ 5 സ്ഥലങ്ങൾ പൊളിയാണ്]]></title>
            <link>https://www.asianetnews.com/yatra/north-east-india-summer-trip-guide-top-5-family-friendly-destinations-articleshow-y1yulkx</link>
            <guid isPermaLink="true">https://www.asianetnews.com/yatra/north-east-india-summer-trip-guide-top-5-family-friendly-destinations-articleshow-y1yulkx</guid>
            <pubDate>Sun, 19 Apr 2026 16:26:41 +0530</pubDate>
            <description><![CDATA[&lt;p&gt;വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് വടക്കുകിഴക്കൻ ഇന്ത്യ. ശാന്തമായ അന്തരീക്ഷവും പച്ചപ്പും സുഖമുള്ള കാലാവസ്ഥയും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.&lt;/p&gt;]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxwatfx6n0hccswb0n81yajh,imgname-irctc-north-east-tour-package-including-darjeeling-and-gangtok-1750076309413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വേനലവധിക്ക് ചൂടുകൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ രക്ഷപ്പെടാൻ വടക്കുകിഴക്കൻ ഇന്ത്യ ഒരു അടിപൊളി ഓപ്ഷനാണ്. ഇവിടുത്തെ തണുത്ത കാറ്റും പച്ചപ്പണിഞ്ഞ മലകളും വെള്ളച്ചാട്ടങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഈ സമ്മർ വെക്കേഷന് കുടുംബത്തോടൊപ്പം ഒരു വെറൈറ്റി ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, ഈ 5 സ്ഥലങ്ങൾ നിങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ചേർക്കാം.&lt;/p&gt;&lt;p&gt;&lt;strong&gt;1) ഷില്ലോങ്, മേഘാലയ&lt;/strong&gt;&lt;/p&gt;&lt;p&gt;മനോഹരമായ കുന്നുകൾക്കും തടാകങ്ങൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ട സ്ഥലമാണ് ഷില്ലോങ്. ഇവിടുത്തെ എലിഫന്റ് ഫാൾസും ഉമിയാം തടാകവും കുട്ടികളുടെ മനം കവരും. വൃത്തിയുള്ള നഗരവും ശാന്തമായ അന്തരീക്ഷവും കാരണം കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;2) ഗാങ്&zwnj;ടോക്ക്, സിക്കിം&lt;/strong&gt;&lt;/p&gt;&lt;p&gt;ഗാങ്&zwnj;ടോക്കിൽ മലനിരകൾക്കൊപ്പം സാഹസിക വിനോദങ്ങൾക്കും അവസരമുണ്ട്. ഇവിടുത്തെ റോപ്പ്&zwnj;വേ യാത്ര, നാഥുലാ പാസ്, സോംങ്ഗോ തടാകം എന്നിവ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും. വൃത്തിയും സുരക്ഷയും ഉള്ളതുകൊണ്ട് കുടുംബ യാത്രകൾക്ക് ഏറ്റവും മികച്ച ഒരിടമാണിത്.&lt;/p&gt;&lt;p&gt;&lt;strong&gt;3) കാസിരംഗ നാഷണൽ പാർക്ക്, അസം&lt;/strong&gt;&lt;/p&gt;&lt;p&gt;നിങ്ങളുടെ കുട്ടികൾക്ക് മൃഗങ്ങളെ ഇഷ്ടമാണെങ്കിൽ, കാസിരംഗ നാഷണൽ പാർക്ക് ഒരു രക്ഷയുമില്ലാത്ത സ്ഥലമാണ്. ഇവിടെ ജീപ്പ് സഫാരി നടത്തുമ്പോൾ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ കൂടാതെ മറ്റ് പല അപൂർവ ജീവികളെയും കാണാം. കുട്ടികൾക്ക് ഇതൊരു വിജ്ഞാനപ്രദവും ആവേശകരവുമായ അനുഭവമായിരിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;4) തവാങ്, അരുണാചൽ പ്രദേശ്&lt;/strong&gt;&lt;/p&gt;&lt;p&gt;തവാങ്ങിന്റെ ഭംഗി ഒരു സ്വപ്നം പോലെയാണ്. ഇവിടുത്തെ തവാങ് മൊണാസ്ട്രിയും മഞ്ഞുമൂടിയ മലനിരകളും വേനൽക്കാലത്തും നല്ല തണുപ്പ് നൽകും. കുടുംബത്തോടൊപ്പം പ്രകൃതിയുടെ മടിത്തട്ടിൽ സമാധാനമായി സമയം ചെലവഴിക്കാൻ ഈ സ്ഥലം ഗംഭീരമാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;5) പെല്ലിങ്, സിക്കിം&lt;/strong&gt;&lt;/p&gt;&lt;p&gt;പെല്ലിങ് അധികം തിരക്കില്ലാത്ത ഒരിടമാണ്. ഇവിടെ ശാന്തമായ അന്തരീക്ഷത്തിൽ അടിച്ചുപൊളിച്ച് അവധിക്കാലം ആഘോഷിക്കാം. ഇവിടെ നിന്ന് കാഞ്ചൻജംഗയുടെ മനോഹരമായ കാഴ്ച കാണാം. അധികം ബഹളമില്ലാതെ റിലാക്സ് ചെയ്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാം.&lt;/p&gt;]]></content:encoded>
            <category>yatra</category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/yatra/north-east-india-summer-trip-guide-top-5-family-friendly-destinations-articleshow-y1yulkx"/>
        </item>
    </channel>
</rss>
