ഹൈദരാബാദിന്‍റെ ബാറ്റിംഗ് കരുത്തും ആര്‍ബിസിയുടെ ബൗളിംഗ് ദൗര്‍ബല്യവും കണക്കിലെടുക്കുമ്പോള്‍ 250 റണ്‍സെങ്കിലും ആര്‍സിബി അടിച്ചെടുക്കണമായിരുന്നു. എന്നാല്‍ രജത് പാടീദാര്‍ തകര്‍ത്തടിക്കുമ്പോള്‍ സിംഗിളുകള്‍ മാത്രമാണ് കോലിക്ക് നേടാനായത്. 11 മുതല്‍ 15വരെയുള്ള ഓവറുകളില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ആര്‍സിബിക്കായിരുന്നില്ല.