Asianet News MalayalamAsianet News Malayalam

'8 വര്‍ഷം സുഹൃത്തുക്കളായിരുന്നു 6 വര്‍ഷം വിവാഹിതരും, ആ ഘട്ടം അതിജിവിച്ചത് മകനായി': നേഹ അയ്യര്‍

ഫോണ്‍ ഓഫ് ചെയ്ത് മുറിയില്‍ അടച്ചിരുന്നു. കര്‍ട്ടനുകള്‍ നീക്കുന്നത് മാത്രമായിരുന്നു മുറിയില്‍ താന്‍ ചെയ്തിരുന്നത്.  ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അമ്മയുടെ ആത്മഹത്യയും. 
 

Actor Neha Iyer shares lifes toughest experience
Author
Mumbai, First Published Feb 8, 2020, 3:54 PM IST

എട്ട് വര്‍ഷം ഞങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആയിരുന്നു ആറുവര്‍ഷം വിവാഹിതരും, എന്നാല്‍ ഒരു ചെറിയ മനുഷ്യനെ ഒരുമിച്ച് വളര്‍ത്താന്‍ അത് മതിയായിരുന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മരിച്ച ഭര്‍ത്താവിനെക്കുറിച്ചും ജീവിതത്തിലെ വിഷമമേറിയ ഘട്ടം മറികടന്നതിനെക്കുറിച്ച് ചലചിത്രതാരം നേഹഅയ്യറുടെ ഫേസ്ബുക്ക് കുറിപ്പ്. 

ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താനു അവിനാഷും പരസ്പരം നിശബ്ദരായി നോക്കി നില്‍ക്കുകയായിരുന്നു. ഹൃദയത്തില്‍ നിന്നായിരുന്നു കണ്ണീര്‍ പൊഴിഞ്ഞത്. അതായിരുന്നു ഞങ്ങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്.  

ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയല്ലോ എന്നായിരുന്നു. വേര്‍പിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങള്‍. എന്നാല്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിള്‍ ടെന്നീസ് കളിക്കുകയായിരുന്നു. തളര്‍ന്നുവീണുവെന്ന് എന്നെ അറിയിച്ചപ്പോള്‍ ഗ്ലൂക്കോസുമായാണ് താന്‍ ഓടിച്ചെന്നത്. എന്നാല്‍ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്. 

സിപിആര്‍ നല്‍കാന്‍ ശ്രമിച്ചു, കുലുക്കി വിളിച്ചു. പക്ഷേ അവിനാശ് പ്രതികരിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ അറിഞ്ഞു ഹൃദയ സ്തംഭനമായിരുന്നെന്ന്. വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല. അടുത്ത് നിന്ന ആരുടേയോ ചുമലില്‍ കിടന്ന് കരഞ്ഞത് ഇന്നുമോര്‍ക്കുന്നുണ്ട്. ആ ഞെട്ടലില്‍ നിന്ന് വിട്ടുമാറാന്‍ സാധിച്ചില്ല. ഫോണ്‍ ഓഫ് ചെയ്ത് മുറിയില്‍ അടച്ചിരുന്നു. കര്‍ട്ടനുകള്‍ നീക്കുന്നത് മാത്രമായിരുന്നു മുറിയില്‍ താന്‍ ചെയ്തിരുന്നത്. കരയുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. അതിനാല്‍ തന്നെ കരഞ്ഞില്ല. പക്ഷേ ആരോടും മിണ്ടിയില്ല കുറേക്കാലം. ജീവിതം മുഴുവന്‍ ഒന്നിച്ച് ചെലവിടണമെന്ന് ആഗ്രഹിച്ചയാള്‍ പെട്ടന്ന് പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അമ്മയുടെ ആത്മഹത്യയും. 

പിന്നീട് എന്‍റെ ഊര്‍ജം കുഞ്ഞിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പോകാനും മെഡിറ്റേഷനില്‍ പങ്കെടുക്കാനും സ്വയം നിര്‍ബന്ധിച്ചു. അത്ഭുതകരമെന്നവണ്ണം അവിനാശിന്‍റെ ജന്മദിനത്തില്‍ തന്നെ ഞങ്ങളുടെ മകന്‍ പിറന്നു. അംശിന്‍റെ ചിരി മുതല്‍ കള്ളത്തരം ഒളിപ്പിക്കുന്ന കണ്ണുകള്‍ വരെ അവിനാശിന്‍റേതായിരുന്നു. അവിനാശ് എവിടെയും പോയിട്ടില്ലെന്ന്  തിരിച്ചറിയുകയായിരുന്നു. അംശിന് വേണ്ടിയാണ് ഇനിയുള്ള ജീവിതം. കുടുംബം വിഷമഘട്ടങ്ങളില്‍ തനിക്കൊപ്പം ഉറച്ച് നിന്നുവെന്നും നേഹ ഹ്യൂമന്‍സ് ഓഫ് മുംബൈ പേജില്‍ കുറിക്കുന്നു. 

Follow Us:
Download App:
  • android
  • ios