Asianet News MalayalamAsianet News Malayalam

എല്‍.എസ്.ഡി 2വിന് തണുത്ത പ്രതികരണം; രണ്ടാം ഭാഗം ബോംബായോ.?

എല്‍.എസ്.ഡിയുടെ രണ്ടാം പാര്‍ട്ട് എന്നാല്‍ ബോക്സോഫീസില്‍ നല്ല രീതിയില്‍ അല്ല സ്വീകരിക്കപ്പെട്ടത് എന്നാണ് ആദ്യ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Love Sex Aur Dhokha 2 Box Office collection Day 1: Dibakar Banerjees film mints 15 lakh vvk
Author
First Published Apr 20, 2024, 4:11 PM IST

മുംബൈ: ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ദിബകര്‍ ബാനര്‍ജിയുടെ ലൗ സെക്സ് ഓര്‍ ദോക്കയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് റിലീസായത്. 2010 ല്‍ ഇറങ്ങിയ എല്‍.എസ്.ഡിയുടെ രണ്ടാം പാര്‍ട്ട് എന്നാല്‍ ബോക്സോഫീസില്‍ നല്ല രീതിയില്‍ അല്ല സ്വീകരിക്കപ്പെട്ടത് എന്നാണ് ആദ്യ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഏപ്രിൽ 19 ന് റിലീസ് ചെയ്ത എൽഎസ്ഡി 2  5.48% മാത്രം തീയറ്റര്‍ ഒക്യുപെന്‍സിയാണ് രേഖപ്പെടുത്തിയത്. മുംബൈയിൽ 211 ഷോകളോടെ, 7% ഒക്യുപെൻസി മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. ദില്ലിയിലും എൻസിആറിലും 243 ഷോകളിൽ 4.25% മാത്രമായിരുന്നു ചിത്രത്തിന്‍റെ ഒക്യുപെൻസി. 6 ഷോകൾ മാത്രമുള്ള ചെന്നൈയിൽ 42% ഒക്യുപെൻസി ലഭിച്ചുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പരാമർശിച്ചു. മൊത്തം ഇന്ത്യയില്‍ ഒട്ടാകെ ചിത്രം വെറും 15 ലക്ഷം കളക്ഷനാണ് നേടിയത്. 

'ലവ് സെക്‌സ് ഔർ ദോക്ക 2ൽ പുതുമുഖങ്ങളായ ബോണിറ്റ രാജ്‌പുരോഹിത്, അഭിനവ് സിംഗ്, പരിതോഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു അവതരിപ്പിക്കുന്നു. ബാലാജി മോഷൻ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ ഏകതാ  കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ലവ് സെക്‌സ് ഔർ ദോഖ 2 സോഷ്യല്‍ മീഡിയ കാലത്തെ കറുത്ത യാഥാര്‍ത്ഥ്യങ്ങളാണ് ആവിഷ്കരിക്കുന്നത്. 

മൂന്ന് ചാപ്റ്ററായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ചാപ്റ്ററിന് ലൈക്ക് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍റര്‍ സ്ത്രീയായ നൂരിനെ (പരിതോഷ് തിവാരി) ഇതില്‍ കാണിക്കുന്നു. രണ്ടാമത്തെ കഥ ഷെയർ എന്നാണ് പേര് കുളു  ട്രാൻസ് സ്ത്രീയെ ചുറ്റിപ്പറ്റിയാണ് ഈ കഥ. മൂന്നാം അധ്യായം ഡൗൺലോഡ് എന്ന പേരിലാണ്. ഫോളോവേര്‍സിന്‍റെ സമ്മര്‍ദ്ദത്തില്‍ കുഴപ്പത്തിലാകുന്ന യുവ ഗെയിമറെ (അഭിനവ് സന്തോഷ് സിംഗ്) ചുറ്റിപ്പറ്റിയാണ് ഈ കഥ.

ശോഭനയും മോഹൻലാലും വീണ്ടും നായിക നായകന്മാരായി എത്തുന്നു; ഇരുവരും ഒന്നിക്കുന്ന അന്‍പത്തിയാറാമത് സിനിമ

നടനും ബിജെപി ലോക്സഭ സ്ഥാനാര്‍ത്ഥുമായ രവി കിഷൻ തൻ്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ്

Asianet News Live

Follow Us:
Download App:
  • android
  • ios