MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Bigg boss
  • Automobile
  • Home
  • Photos

ഫോട്ടോ ഗാലറി

FeaturedEntertainmentNewsSports
AutoTechLifestyleOther Photos

More Stories

കർക്കടക വാവ്; പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി
കർക്കടക വാവ്; പിതൃമോക്ഷത്തിനായി പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി

മരിച്ച് പോയ പിതൃക്കള്‍ക്കായി ബലി അര്‍പ്പണം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്ന് രാവിലെ തന്നെ എത്തിയത്. കര്‍ക്കിടക വാവിന് പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ചാല്‍ അത് പിതൃപുണ്യമായി ഹിന്ദുമത വിശ്വാസികള്‍ കരുതുന്നു. കേരളത്തിലെ ഏറ്റവും വലിയ പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നായ ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. തിരുവനന്തപുരം ജില്ലയിലെ ശഖുമുഖം തീരത്ത് നടന്ന ബലിദർപ്പണത്തിന്‍റെ ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.

ഇവിടെ നിന്നാണ് 38 മൃതദേഹങ്ങള്‍ കണ്ടെടുത്തത്; തീരാനോവായി ചൂരൽമല വില്ലേജ് റോഡ്
ഇവിടെ നിന്നാണ് 38 മൃതദേഹങ്ങള്‍ കണ്ടെടുത്തത്; തീരാനോവായി ചൂരൽമല വില്ലേജ് റോഡ്

പൊട്ടിയൊഴുകിയ മണ്ണു ചെളിയുമാണെങ്ങും. വഴികള്‍, വീടുകള്‍, കെട്ടിടങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. എല്ലാം തൂത്തെടുത്ത് കിലോമീറ്ററുകളാണ് മലവെള്ളം കുത്തിയൊഴുകി പോയത്. ജീവന്‍റെ അവസാനതരിമ്പെങ്കിലും അവശേഷിക്കുന്നവരെ തേടിയാണ് ഓരോ രക്ഷാപ്രവര്‍ത്തകനുമുള്ളത്. കുത്തിയൊഴുകിയ വെള്ളം ഭൂമിയുടെ പ്രത്യേക കിടപ്പിനനുസരിച്ച് കിട്ടിയ ഇടങ്ങളിലേക്ക് മലവെള്ളം കുതിച്ചെത്തി. ചില ഇടങ്ങളില്‍ മണ്ണും വെള്ളവും മരങ്ങളും കെട്ടിടങ്ങളും നാല്ക്കാലികളും മനുഷ്യനും അടിഞ്ഞു കൂടി. പുഞ്ചിരിമേട്ടില്‍ നിന്നും കുതിച്ചെത്തിയ ഉരുളും മലവെള്ളവും കുത്തി നിന്നത് ഇവിടെയാണ്. ചൂരൽമല വില്ലേജ് റോഡില്‍. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജെ എസ് സാജന്‍. 

രാത്രിയിലും പണിത് ബെയ്‍ലി പാലം; 240 പേരെ തേടി സ്നിഫര്‍, കഡാവർ ഡോഗ് സ്വാഡും
രാത്രിയിലും പണിത് ബെയ്‍ലി പാലം; 240 പേരെ തേടി സ്നിഫര്‍, കഡാവർ ഡോഗ് സ്വാഡും

ഇന്നലെ രാത്രിയും നിർത്താതെ സൈന്യവും രക്ഷാപ്രവര്‍ത്തകരും ബെയ്‍ലി പാലത്തിന്‍റെ നിര്‍മ്മാണത്തിലായിരുന്നു. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകർക്കും ഉപകരണങ്ങള്‍ക്കും എത്തിചേരാന്‍ പാലത്തിന്‍റെ നിര്‍മ്മാണം അനിവാര്യമാണ്. ഇന്ന് ഉച്ചയോടെ പാലത്തിന്‍റെ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അതേസമയം മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരണ സംഖ്യ കൂടി വരികയാണ്. മരണസംഖ്യ 264 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സ്നിഫര്‍ ഡോഗുകളെയും ദുരന്ത മുഖത്ത് എത്തിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജെ എസ് സാജന്‍, റിജു ഇന്ദിര. 

ബെയ്‍ലി പാലം ഒരുങ്ങുന്നു; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സൈന്യം, ദുരന്തഭൂമിയിലേക്ക് കൂടുതല്‍ സഹായങ്ങള്‍
ബെയ്‍ലി പാലം ഒരുങ്ങുന്നു; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സൈന്യം, ദുരന്തഭൂമിയിലേക്ക് കൂടുതല്‍ സഹായങ്ങള്‍

കര, നാവിക, വ്യോമ സേനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊപ്പം ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് മണ്ണില്‍ പുതഞ്ഞ് പോയ ജീവനുകള്‍ നേടി രണ്ടാം ദിവസവും ശ്രമം തുടരുന്നത്. ഇന്നലത്തെതിനേക്കാള്‍ സുസജ്ജവും ലക്ഷ്യബോധവുമുള്ള രക്ഷാപ്രവര്‍ത്തനാണ് ഇന്ന് നടക്കുന്നത്. നാളെ രാവിലെയോടെ ചൂരല്‍മലയിലെ തകര്‍ന്ന പാലത്തിന്‍റെ സ്ഥാനത്ത് സൈന്യം താത്കാലിക ബെയ്‍ലി പാലം ഒരുക്കും. പാലം ഒരുങ്ങുന്നതോടെ കൂടുതല്‍ ദുരന്തമേഖലയിലേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിചേരാനാകും. അതേസമയം ദുരന്ത പ്രദേശങ്ങളിലേക്ക് പോകുന്ന സൈനിക വാഹനങ്ങള്‍ക്കും മെഡിക്കല്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുന്ന വണ്ടികള്‍ക്കും സുഗമമായി കടന്ന് പോകാന്‍ വഴിയൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍
ദുരന്തമുഖത്ത് ജീവന്‍റെ തുടിപ്പുതേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകര്‍

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി വയനാട് മുണ്ടക്കൈ ദുരന്തം മാറിക്കഴിഞ്ഞു. മണ്ണിനടിയിൽ പുതഞ്ഞ ജീവന്‍റെ തുടിപ്പ് തേടി ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ രക്ഷാപ്രവര്‍ത്തകര്‍ ദുരന്തമേഖലകളില്‍ സജീവമായി. കിലോമീറ്ററുകള്‍ ദൂരത്തില്‍ ഏതാണ്ട് 600 മീറ്ററോളം വീതിയിലാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയൊഴുകിയത്. ഒഴുകിയ വഴികളിലെ എല്ലാ വസ്തുക്കളെയും തൂത്തെടുത്ത് കിലോമീറ്റര്‍ ദൂരത്തേക്കാണ് മലവെള്ളം കുത്തിയൊഴുകിയത്. ദുരന്തമുഖത്ത് കുടുങ്ങിക്കിടക്കുന്ന ജീവന്‍റെ തുടിപ്പ് തേടി ആയിരക്കണക്കിന് രക്ഷാപ്രവര്‍ത്തകരാണ് ദുരന്തമുഖത്തുള്ളത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട്, രാഗേഷ് തിരുമല.  

പൊട്ടിയടര്‍ന്ന് ഒലിച്ചിറങ്ങിയ ഭൂമി; വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
പൊട്ടിയടര്‍ന്ന് ഒലിച്ചിറങ്ങിയ ഭൂമി; വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

എട്ട് ജില്ലകളില്‍ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇതിനിടെയാണ് വയനാട്ടില്‍ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം നേവിയുടെ 50 അംഗ ടീമും രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. അതോടൊപ്പം 200 സൈനികരടങ്ങിയ രണ്ട് ആര്‍മി സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായെത്തി ചേരും. പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്നാണ് ഒടുവില്‍ ലഭ്യമായ വിവരം. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്‍റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കാനുള്ള നീക്കവും നടക്കുന്നു. ചിത്രങ്ങള്‍: വയനാട്ടിലെ മുണ്ടക്കൈ ദുരന്തഭൂമിയില്‍ നിന്നും ഏഷ്യാനെറ്റ് ക്യാമറാമാന്‍ ജെ എസ് സാജന്‍.  

അനിശ്ചിതത്വം നീളുന്നു; കുത്തിയൊഴുകുന്ന നദിയും മഴയും വെല്ലുവിളി, അര്‍ജുനായുള്ള കാത്തിരിപ്പ് നീളും
അനിശ്ചിതത്വം നീളുന്നു; കുത്തിയൊഴുകുന്ന നദിയും മഴയും വെല്ലുവിളി, അര്‍ജുനായുള്ള കാത്തിരിപ്പ് നീളും

എന്‍എച്ച് 66 -ൽ ഷിരൂരിന് സമീപം ദേശീയപാതയിലേക്ക് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പത്താം ദിവസവും പുരോഗമിക്കുകയാണ്. ഗം​ഗാവലി നദിയിൽ റഡാർ സി​ഗ്നലും സോണാർ സി​ഗ്നലും ഒരേ സ്ഥലത്ത് നിന്നും ലഭിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഈ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. എന്നാല്‍, മഴയും നദിയിലെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. നദിക്കരയില്‍ നിന്നും നാല്പത് മീറ്റര്‍ മാറി, പതിനഞ്ച് മീറ്റര്‍ താഴ്ചയിലാണ് ലോറി കണ്ടെത്താനായത്. ഷിരൂരിലെ അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അക്ഷയ് അജിത്ത്. 

'ടിവി ഷോകള്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു' : അഭിനയം നിര്‍ത്തി പ്രമുഖ നടി
'ടിവി ഷോകള്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു' : അഭിനയം നിര്‍ത്തി പ്രമുഖ നടി

എന്തുകൊണ്ട് ടിവി ഷോകളോട് വിടപറഞ്ഞത് എന്ന് അഭിമുഖത്തില്‍ താരം പറയുന്നു. ഇനിയൊരിക്കലും ടിവി രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. 

ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികം; വിസ്മയക്കാഴ്ചയൊരുക്കി പ്രകടനം
ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികം; വിസ്മയക്കാഴ്ചയൊരുക്കി പ്രകടനം

ദക്ഷിണ  വ്യോമസേന സ്ഥാപിതമായതിന്‍റെ  40 -ാം വാർഷികത്തിന്‍റെ ഭാഗമായി ഇന്നലെ വ്യോമസേനയുടെ എയർ വാരിയർ ഡ്രിൽ ടീമും (AWDT) സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിച്ചു. ഇതോടെ ജൂലൈ 18 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണ വ്യോമസേനയുടെ വിവിധ പ്രദർശനങ്ങൾക്കും തുടക്കമായി. ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ് കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള സാരംഗ് ടീമിൽ ഇത്തവണ തിരുവനന്തപുരം സ്വദേശികളായ സ്ക്വാഡ്രന്‍ ലീഡർ രാഹില്‍, സ്ക്വാഡ്രന്‍ ലീഡർ സച്ചിന്‍, കോട്ടയം സ്വദേശിനിയായ സ്ക്വാഡ്രന്‍ ലീഡർ ആന്‍മോള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളുടെ മോക്ക് ഡ്രില്ലും ഉണ്ടായിരുന്നു.  ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ..; സാരിയിൽ അതീവ സുന്ദരിയായി മാളവിക മോഹനന്‍
ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ..; സാരിയിൽ അതീവ സുന്ദരിയായി മാളവിക മോഹനന്‍

പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മാളവിക മോഹനൻ. പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിച്ച താരം കെട്ടിപ്പടുത്തത് ആകട്ടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായിക എന്ന പട്ടവും. നടൻ വിജയ് അടക്കമുള്ളവർക്കൊപ്പം സ്ക്രീൻ പങ്കിട്ട മാളവികയുടേതായി പുറത്തുവരുന്ന ഫോട്ടോകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടം ഫോട്ടോയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിം​ഗ് ആയി നിൽക്കുന്നത്.   

Top Stories
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved