Asianet News MalayalamAsianet News Malayalam

അണ്ഡാശയ അർബുദം ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമാക്കരുത്

സ്ത്രീകളിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് അണ്ഡാശയ ക്യാൻസറെന്ന് ​ഗവേഷകർ പറയുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമാണ്. 

what are the symptoms of ovarian cancer
Author
First Published Mar 27, 2024, 6:38 PM IST

സ്ത്രീകളിൽ കണ്ട് വരുന്ന പ്രധാന ആരോ​ഗ്യപ്രശ്നമാണ് അണ്ഡാശയ അർബുദം.  സ്ത്രീകളിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് അണ്ഡാശയ ക്യാൻസറെന്ന് ​ഗവേഷകർ പറയുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഓരോ ആളുകളിലും വ്യത്യസ്തമാണ്. 

പ്രായം, ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങൾ നിരവധിയുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. അണ്ഡാശയ കോശത്തിൽ നിന്നാണ് അണ്ഡാശയ അർബുദം ഉണ്ടാകുന്നത്. 

വയറിൻ്റെ താഴത്തെ ഭാഗത്ത് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങൾ ഹോർമോണുകളുടെ സ്രവത്തിനും പ്രത്യുൽപാദനത്തിന് അത്യാവശ്യമായ അണ്ഡാശയത്തിൻ്റെ (മുട്ട) ഉൽപാദനത്തിനും പ്രവർത്തിക്കുന്നു. അണ്ഡാശയ അർബുദത്തിൽ പലരും തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നു. ഇത് രോ​ഗം കൂടുതൽ ​ഗുരുതരമാക്കമെന്നും വിദ​ഗ്ധർ പറയുന്നു.

അണ്ഡാശയ അർബുദത്തിൻറെ ‌ലക്ഷണങ്ങൾ...

ഒന്ന്...

വയറ്റിലെ ഉരുണ്ട് കയറ്റവും വയർവീർത്തിരിക്കലുമൊന്നും അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. അണ്ഡാശയ അർബുദം വയറിൽ അസ്വസ്ഥകൾക്കും വീർപ്പുമുട്ടലിന് ഇടയാക്കും. ഇവ സാധാരണയായി വിശപ്പ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 

രണ്ട്...

വയറിളക്കം, മലബന്ധം എന്നിവ പോലുള്ള മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങളാണ് മറ്റ് ലക്ഷണങ്ങളെന്ന് പറയുന്നത്.

മൂന്ന്...

പെൽവിക് അല്ലെങ്കിൽ വയറുവേദനയാണ് മറ്റൊരു ലക്ഷണം. മലബന്ധം, അതിസാരം എന്നിവ ദഹനപ്രശ്നമായി തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവയാണ്. എന്നാൽ സ്ത്രീകളിൽ ഇത്തരം ലക്ഷണങ്ങൾ അണ്ഡായശ അർബുദത്തിൻറെ സൂചനയാകാം.

നാല്...

പെട്ടെന്ന് ശരീരഭാരം കുറയുന്നതും കൂടുന്നതും അണ്ഡായശ അർബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്.

അഞ്ച്...

അസാധാരണമായ യോനിയിൽ രക്തസ്രാവം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിച്ചാൽ ബിപി നിയന്ത്രിക്കാം

 

Follow Us:
Download App:
  • android
  • ios