Kerala Rain Updates| കക്കി, ഷോളയാർ ഡാമുകൾ തുറന്നു; ഇടുക്കി, ഇടമലയാർ, പമ്പ നാളെ തുറക്കും; നദികൾ നിറഞ്ഞൊഴുകുന്നു

heavy rain kerala updates

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമുകൾ ഓരോന്നായി തുറക്കുകയാണ്. ഇതിനകം സംസ്ഥാനത്തെ രണ്ട് അണക്കെട്ടുകൾ തുറന്നു. കക്കി, ഷോളയാർ ഡാമുകളാണ് തുറന്നത്. ഇടുക്കി, ഇടമലയാർ, പമ്പ ഡാമുകൾ നാളെ തുറക്കാനാണ് തീരുമാനം. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും

11:48 PM IST

പമ്പ ഡാം അഞ്ച് മണിക്ക് തുറക്കും; ആറുമണിക്ക് ഇടമലയാറും

സംസ്ഥാനത്ത് ചൊവ്വാഴ്ച കൂടുതൽ അണക്കെട്ടുകൾ തുറക്കും. രാവിലെ അഞ്ച് മണിയോടെ പമ്പ ഡാമും ആറുമണിക്ക് ഇടമലയാറും തുറക്കും. പതിനൊന്നിന് ഇടുക്കി ഡാം തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. 

11:36 PM IST

ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദേശം

ലോവർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദേശം. വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ  താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് തൃശൂർ ജില്ല കളക്ടർ അറിയിച്ചു

11:26 PM IST

ആമഇഴഞ്ഞാൻ തോട്ടിൽ കാണാതായ ഇതരസംസ്ഥാന തൊഴിലാളിടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ആമഇഴഞ്ഞാൻ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കാണാതായ ഇതരസംസ്ഥാന തൊഴിലാളിടെ മൃതദേഹം കണ്ടെത്തി. ജാ‌ർഖണ്ഡ് സ്വദേശി നഗർദ്വീപ് മണ്ഡലതിൻറെ മൃതദേഹം ആക്കുളം ബോട്ട് ക്ലബിന് സമീപത്തുനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് നഗ‍ർദ്വീപിനെ ഒഴുക്കിൽപ്പെട്ട കാണാതായത്

11:16 PM IST

കേരളത്തിന് 1 കോടി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

കാലവർഷകെടുതിയിൽ വലയുന്ന കേരളത്തിന് 1 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും സംഭാവന നൽകുക

10:39 PM IST

ഇടുക്കി ഡാം തുറക്കുമ്പോൾ 64 കുടുംബങ്ങളിലായി 222 മാറ്റിപ്പാർപ്പിക്കും

ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതോടെ 64 കുടുംബങ്ങളിലായി 222 മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് മാറ്റുന്നത്. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേർ ഉപ്പുതോടിൽ 5 കുടുംബങ്ങളിലായി 15 പേർ വാത്തിക്കുടി 4 കുടുംബം 15 പേർ കഞ്ഞിക്കുഴി 8 കുടുംബം 36  പേർ ഇടുക്കി 39 കുടുംബങ്ങളിലെ  136 പേർ എന്നിവരെയാണ് മാറ്റി പാ‍ർപ്പിക്കുക

9:36 PM IST

കേരളത്തിന് ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായം

കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി ഒരു കോടി രൂപ നൽകും

9:36 PM IST

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.

8:49 PM IST

മഴക്കെടുതി: നിയമസഭാ സമ്മേളനം പുനക്രമീകരിച്ചേക്കും

സംസ്ഥാനത്തുണ്ടായ ദുരിതപൂർണമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം പുനക്രമീകരിക്കാൻ ആലോചന. മറ്റന്നാൾ സഭ ചേരും. വ്യാഴം, വെള്ളി ദിവസങ്ങളിലെ സഭാ നടപടികൾ മാറ്റിവെച്ചേക്കും

6:41 PM IST

തൃശ്ശൂരിൽ വീടുകളിൽ വെള്ളംകയറി

തൃശ്ശൂർ ജില്ലയിൽ കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കാറളം പഞ്ചായത്തിൽ രണ്ട് ദുരിതാശ്വസ ക്യാമ്പുകൾ തുടങ്ങി. പത്തോളം കുംടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കരുവന്നൂർ പുഴയിൽ നിന്ന് അധിക ജലം കരയിലേക്ക് എത്തിയതോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്. 

6:41 PM IST

പമ്പ അണക്കെട്ടും നാളെ തുറക്കും

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ പുലർച്ചെ അഞ്ചുമണിക്ക് ശേഷം  തുറക്കും. 25 ക്യൂമെക്സ് മുതൽ പരമാവധി 50 ക്യൂമെക്സ് വരെ വെള്ളം തുറന്നു വിടും. ജനവാസ മേഖലകളിൽ നദിയിൽ 10 സെന്റീമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാത്ത തരത്തിൽ അണക്കെട്ട് തുറക്കാനാണ് തീരുമാനം

6:41 PM IST

മീൻപിടിത്തം നിരോധിച്ചു

ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്ക്. ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നതും നിരോധിച്ചു. നാളെ രാവിലെ 11ന് ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം

6:41 PM IST

പ്ലാപ്പള്ളിയിൽ ഒരു മൃതദേഹം കൂടി കിട്ടി

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ അപകടത്തിൽപെട്ട ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കൂടി കണ്ടെത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

6:41 PM IST

ഒരു മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി നഗർ ദ്വീപ് മണ്ഡലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇയാളെ കാണാതായത്.

6:29 PM IST

പാലക്കാട്ടെ കൃഷിനാശം ഇങ്ങനെ

പാലക്കാട് ജില്ലയിൽ മഴക്കെടുതിയിൽ നെൽകൃഷി ഉൾപ്പടെ 2455.76 ഹെക്ടർ കൃഷി നശിച്ചെന്നു ജില്ല ഭരണകൂടംഅറിയിച്ചു.

6:29 PM IST

കെഎസ്ഇബിക്ക് 16 കോടിയോളം നഷ്ടം

മഴക്കെടുതിയിൽ സംസ്ഥാനത്ത് കെഎസ്ഇബിയുടെ 520000 കണക്ഷനുകൾ റദ്ദായി. 45000 പുനസ്ഥാപിക്കാനുണ്ട്. 15.74 കോടി രൂപയുടെ നഷ്ടമാണ് ഇപ്പോൾ കണക്കാക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ കണക്ഷനുകൾ പുനസ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം

 

6:29 PM IST

ഉരുൾപൊട്ടൽ: സ്വീകരിച്ച മുൻകരുതൽ എന്തായിരുന്നു???

ഉരുള്‍പ്പൊട്ടല്‍ ഭൂപടത്തിന് ഒരു പതിറ്റാണ്ട് പ്രായം; സ്വീകരിച്ച മുന്‍കരുതല്‍ എന്തായിരുന്നു?

6:29 PM IST

കക്കി, ഷോളയാർ ഡാമുകൾ തുറന്നു

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ ഡാമുകൾ തുറക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഇതിനകം സംസ്ഥാനത്തെ രണ്ട് അണക്കെട്ടുകൾ തുറന്നു. കക്കി, ഷോളയാർ ഡാമുകളാണ് തുറന്നത്. ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാൻ തീരുമാനം. രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും

6:20 PM IST

ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കും

ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാൻ തീരുമാനം. രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. ഇടുക്കിയിൽ ഒക്ടോബറിലെ റെക്കോഡ് നിരൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു

5:33 PM IST

പൊന്നാനിയിൽ മൃതദേഹം കണ്ടെത്തി

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

5:33 PM IST

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ 5 മണിക്ക് 13 സെന്റിമീറ്ററിൽ നിന്ന് 15 സെന്റിമീറ്ററായി ഉയർത്തി

5:24 PM IST

തെന്മല അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

തെന്മല അണക്കെട്ടിലെ ജലനിരപ്പ് 114.98 മീറ്ററായി കുറഞ്ഞു. തുറന്നുവെച്ച ഷട്ടറുകൾ 10 സെന്റീ മീറ്റർ കൂടി താഴ്ത്തി

5:24 PM IST

മധ്യവയസ്കൻ ഒഴുക്കിൽ പെട്ടെന്ന് സംശയം

അനപ്പാറ സ്വദേശി ബിനു (50) ഒഴുക്കിൽ പെട്ടെന്ന് സംശയം. തിരുവനന്തപുരം വിതുര കല്ലാറ്റിൽ പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു
 

5:24 PM IST

ചാലക്കുടിയിൽ ആശങ്ക വേണ്ട

ചാലക്കുടി പുഴയിലെ നിലവിലെ ജലനിരപ്പ് 4.71 മീറ്റർ. മുന്നറിയിപ്പ് വേണ്ടത് 7.1 മീറ്റർ ഉയരത്തിലേക്ക് ജലനിരപ്പ് എത്തിയാലാണ്. ഇവിടുത്തെ അപകടകരമായ ജലനിരപ്പ് 8.1 മീറ്ററുമാണ്.

5:01 PM IST

കെടിയു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: മഴക്കെടുതി കാരണം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

 

4:55 PM IST

പാലക്കാട്ടെ സ്ഥിതി ഇങ്ങനെ

പാലക്കാട് ജില്ലയില്‍ ഉച്ചതിരിഞ്ഞ് മഴ ശക്തമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷൻ റോഡ് മുങ്ങി. പ്രിയദര്‍ശിനി റോഡ് അടച്ചു. മലയോര മേഖലയിലും മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണിക്കടവിനും ഇടയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണു നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ജില്ലയിലെ എട്ടില്‍ ആറ് ഡാമുകളും തുറന്നു. ഭാരതപ്പുഴയില്‍ നീരൊഴുക്ക് കൂടി. മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴകുറവാണ്. ഇവിടെ തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചിട്ടുണ്ട്. മഴ കനത്താല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.

4:43 PM IST

മണ്ണിടിഞ്ഞ് ഗതാഗത തടസം

പറമ്പിക്കുളം റോഡിൽ പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയിൽ മണ്ണിടിഞ്ഞ് റോഡിൽ വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു

4:43 PM IST

ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്

ഇടുക്കി അണക്കെട്ടിൽ വൈകീട്ട് ആറു മണിക്ക് റെഡ് അലർട് പ്രഖ്യാപിക്കും. നാളെ രാവിലെ അപ്പർ റൂൾ ലെവൽ ആയ 2398.86 അടിയിൽ ജലനിരപ്പ് എത്തും. ഇത് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിപ്പ് നൽകാൻ ജില്ല കളക്ടർ നിർദേശിച്ചു

4:41 PM IST

ഇടുക്കി ഡാം നാളെ തുറക്കും

നാളെ ഇടുക്കി ഡാം തുറക്കാൻ തീരുമാനം. രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു

3:52 PM IST

ചാലക്കുടിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ചാലക്കുടിയില്‍ ജാഗ്രതാ നിര്‍ദ്ദേശം. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂട്ടി. ഷോളയാര്‍, പെരിങ്ങല്‍ക്കൂത്ത് ഡാമുകളിലെ വെള്ളം ചാലക്കുടിയിലേക്ക്. വൈകിട്ട് നാലിനും ആറിനുമിടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരും.

3:52 PM IST

ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും

ഇടമലയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറുമണി മുതല്‍ ഷട്ടറുകള്‍ പരമാവധി 80 സെ.മീ ഉയര്‍ത്തും.

3:52 PM IST

പമ്പയില്‍ 10 സെ.മീ മാത്രമേ ജലനിരപ്പ് ഉയരുവെന്ന് കളക്ടര്‍

പമ്പയില്‍ 10 സെ.മീ മാത്രമേ ജലനിരപ്പ്  ഉയരുവെന്ന് പത്തനംതിട്ട കളക്ടര്‍.ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമെന്നും കളക്ടര്‍ പഞ്ഞു. 

2:19 PM IST

ചാലക്കുടി പുഴയിൽ ജലനിരപ്പുയരുന്നു, തീരത്തുള്ളവരെ ഒഴിപ്പിക്കുന്നു

ഷോളയാർ, പറമ്പിക്കുളം, ചിമ്മിണി ഡാം ഷട്ടറുകൾ തുറന്നതോടെ ചാലക്കുടി പുഴയിൽ ഒഴുക്ക് ശക്തിപ്പെടുകുയം ജലനിരപ്പ് കൂടുകയും ചെയ്തു. തീരത്തുള്ളവരെ മാറ്റിപാർപ്പിക്കുന്നു 

2:19 PM IST

കക്കി ഡാമിലെ വെള്ളം പമ്പ ത്രിവേണിയിലെത്തി


കക്കി ആനത്തോട് ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിന് പിന്നാലെ അധികജലം പമ്പ ത്രിവേണിയിലേക്ക് എത്തി. ജലനിരപ്പിൽ വ്യത്യാസമുണ്ടെങ്കിലും ശക്തമായ ഒഴുക്ക് നിലവിൽ ത്രിവേണിയിൽ ഇല്ല 

2:18 PM IST

കക്കി അണക്കെട്ട് തുറന്നു

കക്കി അണക്കെട്ട് തുറന്നു. പമ്പാ ത്രിവേണിയിൽ വെള്ളം എത്തി. ശക്തമായ ഒഴുക്ക് ഇല്ല. 

2:00 PM IST

11 ജില്ലകളില്‍ വീണ്ടും മഴയ്ക്ക് സാധ്യത

11 ജില്ലകളില്‍ വീണ്ടും മഴയ്ക്ക് സാധ്യത. പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള, കര്‍ണാടക, തമിഴ്‍നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ മുന്നറിയിപ്പ്.  മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.

2:00 PM IST

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തുലമാസ പൂജ കാലയളവില്‍ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. 20,21 തിയതികളില്‍ പ്രവേശനമില്ല.

1:00 PM IST

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

20,21, 22 തീയതികളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. 20ന് 11 ജില്ലകളിലും 21ന് 12 ജില്ലകളിലും 22 ന് 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

12:52 PM IST

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. പുഴയോരങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് ഉള്ളത്.

12:50 PM IST

മാധവ് ഗാഡ്‍ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട്

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ദുരന്തങ്ങൾ കാണേണ്ടിവരുമെന്ന് താൻ മുന്നറിയിപ്പ് നൽകി. ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ലെന്നും മാധവ് ഗാഡ്‍ഗിൽ  വിമര്‍ശിച്ചു.

 

12:10 PM IST

കൂടുതൽ ഡാമുകൾ തുറക്കുക വിദഗ്ധ സമിതിയുമായി ആലോചിച്ചു മാത്രം

സംസ്ഥാനത്തെ കൂടുതൽ ഡാമുകൾ  തുറക്കുക വിദഗ്ധ സമിതിയുമായി ആലോചിച്ചു മാത്രമെന്ന് ഉന്നത തല യോഗ തീരുമാനമായി. ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടുതൽ സജീകരണം ഒരുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

12:05 PM IST

കക്കി ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നു

കക്കി ആനത്തോട് അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 60 സെൻ്റീമീറ്റർ വീതം ഉയർത്തി. ഇതോടെ പമ്പയിയിൽ 10-15 സെൻ്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്

12:00 PM IST

സച്ചുവിന്റെ മൃതദേഹം കണ്ടെത്തി

മൂന്ന് വയസുകാരന്‍ സച്ചുവിന്‍റെ മൃതദേഹം കണ്ടെത്തിയതോടെ കൊക്കയാർ ഉരുൾ പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി.

11:55 AM IST

ഇടുക്കി ഡാം ഉടൻ തുറക്കണം: കുര്യാക്കോസ് എംപി

അടിയന്തരമായി ഇടുക്കി ഡാം തുറക്കണം എന്ന് ഡീൻ കുര്യാക്കോസ് എംപി. ജലനിരപ്പ്  2385 ൽ നിജപ്പെടുത്തണം. കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ ആവശ്യപ്പെട്ടു.

10:33 AM IST

ഡാമുകൾ തുറന്നാൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമെന്ന് പി രാജീവ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴക്കെടുതിയുടെ നാശനഷ്ട്ടങ്ങൾ പരിശോധിച്ചു വരുകയാണ്. എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉച്ചക്ക് ആലുവയിൽ അവലോകന യോഗം ചേരുമെന്ന് പി രാജീവ് പറഞ്ഞു

10:19 AM IST

തൃശ്ശൂര്‍ തെക്കുംകര ഭാഗത്ത് ഒരാൾ ഒലിച്ചുപോയി

തൃശ്ശൂര്‍ തെക്കുംകര ഭാഗത്ത് ഒരാൾ ഒലിച്ചുപോയി. ജോസഫ് എന്നയാളാണ് ഒലിച്ചുപോയത്. തിരച്ചിൽ തുടരുകയാണ്.

9:30 AM IST

മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടർ 10 സെന്‍റീമീറ്ററാക്കി കുറച്ചു

പാലക്കാട് ജില്ലയിൽ മഴ കുറഞ്ഞു. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെയാണ് 24 സെന്‍റീമീറ്ററിൽ നിന്ന് 10 സെന്‍റീമീറ്റർ ആക്കി കുറച്ചത്.

9:13 AM IST

പ്രളയസ്ഥിതി വിലയിരുത്തുന്നതിന് യോഗം

പത്തനംതിട്ട ജില്ലയിലെ പ്രളയ സ്ഥിതി വിലയിരുത്തുന്നതിന് റവന്യു മന്ത്രി കെ രാജന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം  രാവിലെ ഒന്‍പതിന് കളക്ടറേറ്റില്‍ ചേരും.

9:12 AM IST

മല്ലപ്പള്ളിയിൽ വെള്ളം ഇറങ്ങി; ഗതാഗതം പുനസ്ഥാപിച്ചു

മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട മല്ലപ്പള്ളിയിൽ  വെള്ളം ഇറങ്ങി. ചില താഴ്ന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വെള്ളക്കെട്ട് ഉണ്ട്. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വൃത്തിയാക്കൽ ജോലികൾ നടക്കുകയാണ്.

9:12 AM IST

കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം അഴീക്കലിൽ മൽസ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ സ്വദേശി രാഹുലിന്‍റെ (32)  മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ പതിയാങ്കര തീരത്തു നിന്ന് ഈ മാസം 13 നാണ് മൽസ്യ ബന്ധനത്തിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്.

9:09 AM IST

ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെ തുറക്കും

കേരള ഷോളയാർ ഡാം 10 മണിയോടെ തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

8:20 AM IST

മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി

മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ. മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ എന്നും മന്ത്രി അറിയിച്ചു.

 

8:15 AM IST

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട്

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

8:10 AM IST

പന്നിയാർ പുഴയിൽ വീണ് ഒരാൾ മരിച്ചു

ഉടുമ്പൻചോല പൂപ്പാറ  പന്നിയാർ പുഴയിൽ  വീണ്  ഒരാൾ  മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ സ്വദേശി ഓലപുരക്കൽ  മോഹനൻ  ആണ് മരിച്ചത്. ഇന്നലെ  വൈകുന്നേരം  പുഴയിൽ  വീണ മോഹനന്റെ മൃതദ്ദേഹം  രാത്രി വൈകിയാണ് കണ്ടെടുത്തത്.

8:05 AM IST

കൊക്കയാറിൽ തെരച്ചിൽ പുനരാരംഭിച്ചു

കൊക്കയാറിന് ആശ്വാസമായി മഴയ്ക്ക് നേരിയ ശമനമുണ്ട്. രണ്ടാം ദിവസത്തെ തെരച്ചില്‍ നടക്കുന്നത് മണ്ണിനടിയിൽ കാണാതായ മൂന്ന വയസ്സുകാരന് സച്ചു ഷാഹുലിന് വേണ്ടിയാണ്. മരണമടഞ്ഞ 5 പേരുടെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു.

7:35 AM IST

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലർട്ട്

ഇടമലയാർ അണക്കെട്ടിന്‍റെ പരമാവധി ജലവിതാനനിരപ്പ് 169 മീറ്റർ എത്തി. ഇപ്പോഴത്തെ ജലനിരപ്പ് 165.30 മീറ്റിന് മുകളിലാണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുളള ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

7:25 AM IST

അഞ്ച് പേർ രക്ഷപ്പെട്ടു

കനത്ത മഴയിൽ കണ്ണൂർ കണ്ണവം കോളനിയിലെ വീട് പൂർണ്ണമായും തകർന്നു. അകത്തുണ്ടായിരുന്ന അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂര മച്ചിലേക്ക് വീഴുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങൾ പുറത്തേക്കോടി. നിമിഷത്തിനകം വീട് നിലംപൊത്തിയെങ്കിലും എല്ലാവരും രക്ഷപ്പെട്ടു

7:20 AM IST

കൊല്ലത്തും മഴയ്ക്ക് കാര്യമായ ശമനമുണ്ട്

രാത്രിയിൽ ഉണ്ടായ ഒറ്റപ്പെട്ട കനത്ത മഴ മാത്രം. അതേസമയം തെൻമല അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഘട്ടം ഘട്ടമായി 200 സെന്റി മീറ്റർ വരെ ഉയർത്തും. കല്ലടയാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

7:15 AM IST

പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല

പാലക്കാട് ജില്ലയിലെ എട്ട് ഡാമുകളിൽ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി.

7:10 AM IST

പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട്

പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി.

7:00 AM IST

ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്

ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

6:00 AM IST

ഡിഎൻഎ പരിശോധന നടത്താൻ തീരുമാനം

പ്ലാപിള്ളിയിൽ മരിച്ച പന്ത്രണ്ട് വയസ്സുകാരൻ അലന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ ശരീര ഭാഗങ്ങൾ മറ്റൊരാളുടേത് എന്ന് സ്ഥിരീകരിച്ചതോടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു.

5:20 AM IST

സംസ്കാരം ഇന്ന്

കൂട്ടിക്കൽ ഉരുൾപ്പൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. മാർട്ടിന്റെയും കുടുബാംഗങ്ങളുടെയും ഇടവക പള്ളിയായ കാവാലിയിൽ സംസ്കാരം നടത്താൻ ആണ് ബന്ധുക്കളുടെ തീരുമാനം.

5:15 AM IST

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്  എന്നീ ജില്ലകളിൽ  ഇടിയോട് കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, വയനാട്  എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

5:05 AM IST

കൂട്ടിക്കൽ ഉരുൾപൊട്ടൽ; അഞ്ച് പേരുടെയും മൃതദേഹം സംസ്കരിച്ചു

കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ മരണമടഞ്ഞ അഞ്ച് പേരുടെയും മൃതദേഹം സംസ്കരിച്ചു. കണ്ടെടുത്ത മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്. സിയാദിന്റെ ഫൗസിയയുടെയും മക്കൾ അമീൻ സിയാദ്, അംന സിയാദ് എന്നിവരുടെ മൃതദേഹം രാത്രി പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളി പാറക്കടവ് മുസ്ലിം പള്ളിയിൽ പൊതുദർശനത്തിന് എത്തിച്ചു. നിരവധി പേരാണ് രാത്രി വൈകിയും ഇവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ തടിച്ചു കൂടിയത്.

11:54 PM IST

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്

11:49 PM IST

കക്കി ആനത്തോട്  അണക്കെട്ട് തിങ്കളാഴ്ച തുറന്നേക്കും

കക്കി ആനത്തോട്  അണക്കെട്ട് തിങ്കളാഴ്ച തുറന്നേക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലത്തെ ജലനിരപ്പ് പരിഗണിച്ചാവും അണക്കെട്ടിനെ ഷട്ടറുകൾ ഉയർത്തുക. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. പമ്പ, മണിമലയാർ, അച്ചൻകോവിലാർ, എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരുകയാണെന്ന് അറിയിപ്പ് പറയുന്നു

11:41 PM IST

അടൂരിൽ മരം കടപുഴകി വീണ് പാലത്തിൽ പതിച്ചു

അടൂർ ഏനാത്ത് പാലത്തിന് സമീപം നിന്ന മരം കടപുഴകി വീണ് പാലത്തിൽ പതിച്ചു. അപകടത്തിൽ ആളപായവും മറ്റ് അപകടങ്ങളും ഇല്ലാത്തത് ആശ്വാസമായി

11:26 PM IST

ഇടുക്കിയിൽ ജലനിരപ്പുയരുന്നുവെന്ന് കെ എസ് ഇ ബി

ഇടുക്കിയിൽ ജലനിരപ്പുയരുന്നുവെന്ന് കെ എസ് ഇ ബി അറിയിപ്പ്. ഇടുക്കി ജലാശയത്തിൽ  ജലനിരപ്പ് രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ ഒരു മണിക്കൂറിൽ 1 MCM കണക്കിൽ ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു

11:22 PM IST

വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്: പത്തനംതിട്ട കളക്ടര്‍

വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെത്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ഡാം തുറന്നുവിട്ടു, വെള്ളപ്പൊക്കം ഉണ്ടാകുന്നു തുടങ്ങിയ തരത്തില്‍ വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു

10:48 PM IST

അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

10:35 PM IST

ആലപ്പുഴയിൽ കനത്ത ജാഗ്രത തുടരും

 ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ , കുട്ടനാട് , മാവേലിക്കര ,  കാർത്തികപ്പള്ളി താലൂക്കുകളിൽ കനത്ത ജാഗ്രത തുടരാൻ ജില്ലാ ഭരണകൂടത്തിൻറേ തീരുമാനം

10:31 PM IST

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്

9:08 PM IST

കോളേജുകൾക്ക് നാളെയും മറ്റന്നാളും അവധി

കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് (college) അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി.

8:46 PM IST

പത്തനംതിട്ടയിലെ മലയോര മേഖലയിൽ ശക്തമായ മഴ

പത്തനംതിട്ടയിലെ മലയോര മേഖലയിൽ ശക്തമായ മഴ. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു.

8:27 PM IST

ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കും: മുഖ്യമന്ത്രി

ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ   വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.  

7:10 PM IST

കാലവ‍ർഷത്തിൽ 35 മരണമെന്ന് സർക്കാർ

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ന് ആറു മണി വരെ കാലവർഷ കെടുതിയിൽ 35 പേർ മരിച്ചുവെന്ന് സർക്കാർ. കോട്ടയത്ത് 13 ഉം ഇടുക്കിയിൽ 9 പേർ മരിച്ചു. 12 ാം തീയതി മുതൽ ഇന്ന് വൈകുന്നേരം ആറു മണി വരെയുള്ള ഔദ്യോഗിക കണക്കിലാണ് 35 മരണം സംഭവിച്ചെന്ന് സർക്കാർ വ്യക്തമാക്കിയത്

6:57 PM IST

മഴക്കെടുതി: സംസ്ഥാനത്ത് മരണം 24 ആയി

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 24 ആയി. വിതുര കല്ലാർ - നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ  കൈമനം അമ്പാടി ഹൗസ്   അഭിലാഷ് (23) ആണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 24 ആയി ഉയർന്നത്

6:46 PM IST

കോട്ടയത്തിന് എട്ടുകോടി 60 ലക്ഷം രൂപ അടിയന്തിര സഹായം

കോട്ടയത്തിന് അടിയന്തിര സഹായം അനുവദിച്ചു. ഉരുൾ പൊട്ടൽ നാശവിതച്ച കോട്ടയം ജില്ലയ്ക്ക് എട്ടുകോടി 60 ലക്ഷം രൂപ അടിയന്തിര സഹായം നൽകി ഉത്തരവിറക്കി

6:43 PM IST

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

6:38 PM IST

ഈ വർഷം പ്രകൃതി ദുരന്തങ്ങളിൽ 96 മരണം

ഈ വർഷം പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനത്ത് 96 മരണങ്ങളാണ് ഉണ്ടായത്. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനത്ത് 96 പേർ മരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കി

6:28 PM IST

മുല്ലപ്പെരിയാർ ജലനിരപ്പ് 132.15 അടി

മുല്ലപ്പെരിയാർ ജലനിരപ്പ് 132.15 അടിയായി. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് സെക്കന്റിൽ 6048 ഘനയടി ആയി കുറഞ്ഞു. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1867 ഘനയടി ആയി കുറഞ്ഞു

6:16 PM IST

കോഴിക്കോട് യെല്ലോ അലർട്ട്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച  സാഹചര്യത്തിൽ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്ക് പ്രകാരം ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 63.9 മി.മീ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് 100.5 മില്ലിമീറ്റർ. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ മഴ മാപിനികളിൽ യഥാക്രമം 31.6, 53, 70.4 മി.മീ വീതം മഴ രേഖപ്പെടുത്തി.  

6:13 PM IST

തിരുവനന്തപുരം കാലടിയിലും വെള്ളകെട്ട്

തിരുവനന്തപുരം കാലടിയിലും വെള്ളകെട്ട്. കാലടി സൗത്ത് വലിയ വരമ്പിലാണ് വെള്ള കെട്ട്. പ്രദേശവാസികൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം വെള്ളം നിറഞ്ഞു നിൽക്കുകുയാണ്

6:05 PM IST

ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി വെച്ചു

മഴക്കെടുതിയുടെ സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

4:53 PM IST

മഴക്കെടുതി; കെഎസ്ഇബിക്ക് പന്ത്രണ്ടര കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെഎസ്ഇബിക്ക്  പന്ത്രണ്ടര കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍.

4:53 PM IST

കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തിലും വെള്ളക്കെട്ട് രൂക്ഷം

കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ട് ഭീഷണി ഏറ്റവും കൂടുതൽ ബാധകമാകുന്ന എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ ക്യാമ്പ് സജ്ജീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

4:53 PM IST

പാലക്കാട് ജില്ലയുടെ മലയോര മേഖലകളിൽ മഴ ശക്തമായി

നെല്ലിയാമ്പതി, സൈലൻ്റ് വാലി, മലമ്പുഴ മേഖലകളിൽ ഉച്ചതിരിഞ്ഞാണ് മഴ ശക്തമായത്. ഇന്നലെ മലവെള്ളപ്പാച്ചിലിൽ മലമ്പുഴ അകമലവാരത്ത് തോടിനോട് ചേർന്ന റോഡ് ഇടിഞ്ഞു. മഴ ശക്തമായാൽ പ്രദേശവാസികളെ മാറ്റിപാർപ്പിക്കുമെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരൻ പറഞ്ഞു.

4:48 PM IST

അടുത്ത 3 മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

4:43 PM IST

മഴക്കെടുതി; സംസ്ഥാനത്ത് ആകെ മരണം 23 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് 23 പേരാണ്.

4:25 PM IST

ശക്തമായ കാറ്റിന് സാധ്യത

ഒക്ടോബർ 17 മുതൽ 21 വരെ  കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

4:23 PM IST

കുന്നംകുളത്ത് രൂക്ഷമായ വെള്ളക്കെട്ട് ; കൺട്രോൾ റൂമുകൾ സജ്ജം

കനത്ത മഴയിൽ കുന്നംകുളം നഗരത്തിലെ പ്രധാന ഉപറോഡുകളില്‍ ഒന്നായ ഭാവന തിയറ്റർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതുവഴിയുള്ള ഗതാഗതം നഗരസഭ അധികൃതരും നാട്ടുകാരും ചേർന്ന് തിരിച്ചുവിട്ടു. 

3:40 PM IST

രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

കൊക്കയാർ ഉരുൾപൊട്ടലിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഫൗസിയ (28), അമീൻ (10) എന്നിവരെയാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ പെട്ട ആറ് പേരെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് 3 വയസ്സുള്ള കുട്ടിയെ മാത്രം. സച്ചു ഷാഹുലിനെ ആണ് ഇനി കണ്ടെത്താനുള്ളത്. 

3:25 PM IST

രണ്ട് വയസുകാരൻ  മുങ്ങി മരിച്ചു

വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ  മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷംജാസിൻ്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. വീടിനരികെയുള്ള തോട്ടിൽ വീണാണ് അപകടം. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

3:21 PM IST

ഒരു മൃതദേഹം കൂടി കണ്ടെത്തി

കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഷാജി ചിറയിലിൻ്റെ മൃതശരീരം കണ്ടെത്തി. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവരെ 4പേരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. 

3:17 PM IST

ബുധനാഴ്ച മുതൽ വീണ്ടും മഴ

 കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ  വ്യാപകമായി മഴക്ക് സാധ്യത.ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത

3:14 PM IST

ന്യുനമർദ്ദം  ദുർബലമായി

തെക്ക് കിഴക്കൻ അറബികടലിൽ  കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന  ന്യുന മർദ്ദം  ദുർബലമായി. ഇന്നുവരെ ( ഒക്ടോബർ 17) ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും  തുടർന്നു  മഴയുടെ ശക്തി കുറയാനും സാധ്യത.
 

3:12 PM IST

പത്തനംതിട്ടയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ

പത്തനംതിട്ട ജില്ലയിൽ 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 1165 പേർ

2:46 PM IST

കൊക്കയാറില്‍ 3 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. 

1:40 PM IST

മൃതദേഹം കണ്ടെത്തി

പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോ (44) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽ പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.

11:21 PM IST:

സംസ്ഥാനത്ത് ചൊവ്വാഴ്ച കൂടുതൽ അണക്കെട്ടുകൾ തുറക്കും. രാവിലെ അഞ്ച് മണിയോടെ പമ്പ ഡാമും ആറുമണിക്ക് ഇടമലയാറും തുറക്കും. പതിനൊന്നിന് ഇടുക്കി ഡാം തുറക്കും. ഇടുക്കിയിൽ അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഇടുക്കിയിൽ നിന്നും തുറന്ന് വിടുക. വെള്ളം ഒഴുകുന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. 

11:20 PM IST:

ലോവർ ഷോളയാർ, പറമ്പിക്കുളം ഡാമുകൾ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദേശം. വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ  താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് തൃശൂർ ജില്ല കളക്ടർ അറിയിച്ചു

11:19 PM IST:

തിരുവനന്തപുരം ആമഇഴഞ്ഞാൻ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കാണാതായ ഇതരസംസ്ഥാന തൊഴിലാളിടെ മൃതദേഹം കണ്ടെത്തി. ജാ‌ർഖണ്ഡ് സ്വദേശി നഗർദ്വീപ് മണ്ഡലതിൻറെ മൃതദേഹം ആക്കുളം ബോട്ട് ക്ലബിന് സമീപത്തുനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് നഗ‍ർദ്വീപിനെ ഒഴുക്കിൽപ്പെട്ട കാണാതായത്

11:17 PM IST:

കാലവർഷകെടുതിയിൽ വലയുന്ന കേരളത്തിന് 1 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും സംഭാവന നൽകുക

10:41 PM IST:

ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതോടെ 64 കുടുംബങ്ങളിലായി 222 മാറ്റിപ്പാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലുള്ള കുടുംബങ്ങളെയാണ് മാറ്റുന്നത്. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേർ ഉപ്പുതോടിൽ 5 കുടുംബങ്ങളിലായി 15 പേർ വാത്തിക്കുടി 4 കുടുംബം 15 പേർ കഞ്ഞിക്കുഴി 8 കുടുംബം 36  പേർ ഇടുക്കി 39 കുടുംബങ്ങളിലെ  136 പേർ എന്നിവരെയാണ് മാറ്റി പാ‍ർപ്പിക്കുക

9:48 PM IST:

കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി ഒരു കോടി രൂപ നൽകും

9:36 PM IST:

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.

8:49 PM IST:

സംസ്ഥാനത്തുണ്ടായ ദുരിതപൂർണമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം പുനക്രമീകരിക്കാൻ ആലോചന. മറ്റന്നാൾ സഭ ചേരും. വ്യാഴം, വെള്ളി ദിവസങ്ങളിലെ സഭാ നടപടികൾ മാറ്റിവെച്ചേക്കും

7:10 PM IST:

തൃശ്ശൂർ ജില്ലയിൽ കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കാറളം പഞ്ചായത്തിൽ രണ്ട് ദുരിതാശ്വസ ക്യാമ്പുകൾ തുടങ്ങി. പത്തോളം കുംടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കരുവന്നൂർ പുഴയിൽ നിന്ന് അധിക ജലം കരയിലേക്ക് എത്തിയതോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്. 

7:05 PM IST:

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ പുലർച്ചെ അഞ്ചുമണിക്ക് ശേഷം  തുറക്കും. 25 ക്യൂമെക്സ് മുതൽ പരമാവധി 50 ക്യൂമെക്സ് വരെ വെള്ളം തുറന്നു വിടും. ജനവാസ മേഖലകളിൽ നദിയിൽ 10 സെന്റീമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാത്ത തരത്തിൽ അണക്കെട്ട് തുറക്കാനാണ് തീരുമാനം

6:53 PM IST:

ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്ക്. ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നതും നിരോധിച്ചു. നാളെ രാവിലെ 11ന് ഇടുക്കി അണക്കെട്ട് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം

6:44 PM IST:

പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ അപകടത്തിൽപെട്ട ഒരാളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കൂടി കണ്ടെത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

6:42 PM IST:

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കുന്നതിനിടെ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഝാർഖണ്ഡ് സ്വദേശി നഗർ ദ്വീപ് മണ്ഡലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇയാളെ കാണാതായത്.

6:36 PM IST:

പാലക്കാട് ജില്ലയിൽ മഴക്കെടുതിയിൽ നെൽകൃഷി ഉൾപ്പടെ 2455.76 ഹെക്ടർ കൃഷി നശിച്ചെന്നു ജില്ല ഭരണകൂടംഅറിയിച്ചു.

6:36 PM IST:

മഴക്കെടുതിയിൽ സംസ്ഥാനത്ത് കെഎസ്ഇബിയുടെ 520000 കണക്ഷനുകൾ റദ്ദായി. 45000 പുനസ്ഥാപിക്കാനുണ്ട്. 15.74 കോടി രൂപയുടെ നഷ്ടമാണ് ഇപ്പോൾ കണക്കാക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ കണക്ഷനുകൾ പുനസ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ ശ്രമം

 

6:30 PM IST:

ഉരുള്‍പ്പൊട്ടല്‍ ഭൂപടത്തിന് ഒരു പതിറ്റാണ്ട് പ്രായം; സ്വീകരിച്ച മുന്‍കരുതല്‍ എന്തായിരുന്നു?

6:29 PM IST:

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ ഡാമുകൾ തുറക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഇതിനകം സംസ്ഥാനത്തെ രണ്ട് അണക്കെട്ടുകൾ തുറന്നു. കക്കി, ഷോളയാർ ഡാമുകളാണ് തുറന്നത്. ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാൻ തീരുമാനം. രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും

6:23 PM IST:

ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാൻ തീരുമാനം. രണ്ടിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ രാവിലെ 6 മണിക്കും ഇടുക്കി 11 മണിക്കും തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. ഇടുക്കിയിൽ ഒക്ടോബറിലെ റെക്കോഡ് നിരൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു

5:41 PM IST:

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

5:33 PM IST:

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ 5 മണിക്ക് 13 സെന്റിമീറ്ററിൽ നിന്ന് 15 സെന്റിമീറ്ററായി ഉയർത്തി

5:30 PM IST:

തെന്മല അണക്കെട്ടിലെ ജലനിരപ്പ് 114.98 മീറ്ററായി കുറഞ്ഞു. തുറന്നുവെച്ച ഷട്ടറുകൾ 10 സെന്റീ മീറ്റർ കൂടി താഴ്ത്തി

5:28 PM IST:

അനപ്പാറ സ്വദേശി ബിനു (50) ഒഴുക്കിൽ പെട്ടെന്ന് സംശയം. തിരുവനന്തപുരം വിതുര കല്ലാറ്റിൽ പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു
 

5:24 PM IST:

ചാലക്കുടി പുഴയിലെ നിലവിലെ ജലനിരപ്പ് 4.71 മീറ്റർ. മുന്നറിയിപ്പ് വേണ്ടത് 7.1 മീറ്റർ ഉയരത്തിലേക്ക് ജലനിരപ്പ് എത്തിയാലാണ്. ഇവിടുത്തെ അപകടകരമായ ജലനിരപ്പ് 8.1 മീറ്ററുമാണ്.

5:02 PM IST:

തിരുവനന്തപുരം: മഴക്കെടുതി കാരണം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്.

 

4:56 PM IST:

പാലക്കാട് ജില്ലയില്‍ ഉച്ചതിരിഞ്ഞ് മഴ ശക്തമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷൻ റോഡ് മുങ്ങി. പ്രിയദര്‍ശിനി റോഡ് അടച്ചു. മലയോര മേഖലയിലും മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണിക്കടവിനും ഇടയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണു നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ജില്ലയിലെ എട്ടില്‍ ആറ് ഡാമുകളും തുറന്നു. ഭാരതപ്പുഴയില്‍ നീരൊഴുക്ക് കൂടി. മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴകുറവാണ്. ഇവിടെ തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചിട്ടുണ്ട്. മഴ കനത്താല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.

4:52 PM IST:

പറമ്പിക്കുളം റോഡിൽ പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയിൽ മണ്ണിടിഞ്ഞ് റോഡിൽ വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു

4:44 PM IST:

ഇടുക്കി അണക്കെട്ടിൽ വൈകീട്ട് ആറു മണിക്ക് റെഡ് അലർട് പ്രഖ്യാപിക്കും. നാളെ രാവിലെ അപ്പർ റൂൾ ലെവൽ ആയ 2398.86 അടിയിൽ ജലനിരപ്പ് എത്തും. ഇത് സംബന്ധിച്ച് ജനങ്ങൾക്ക് മുന്നറിപ്പ് നൽകാൻ ജില്ല കളക്ടർ നിർദേശിച്ചു

4:42 PM IST:

നാളെ ഇടുക്കി ഡാം തുറക്കാൻ തീരുമാനം. രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു

3:56 PM IST:

ചാലക്കുടിയില്‍ ജാഗ്രതാ നിര്‍ദ്ദേശം. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂട്ടി. ഷോളയാര്‍, പെരിങ്ങല്‍ക്കൂത്ത് ഡാമുകളിലെ വെള്ളം ചാലക്കുടിയിലേക്ക്. വൈകിട്ട് നാലിനും ആറിനുമിടയില്‍ ചാലക്കുടി പുഴയില്‍ വെള്ളം ഉയരും.

3:54 PM IST:

ഇടമലയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറുമണി മുതല്‍ ഷട്ടറുകള്‍ പരമാവധി 80 സെ.മീ ഉയര്‍ത്തും.

3:53 PM IST:

പമ്പയില്‍ 10 സെ.മീ മാത്രമേ ജലനിരപ്പ്  ഉയരുവെന്ന് പത്തനംതിട്ട കളക്ടര്‍.ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമെന്നും കളക്ടര്‍ പഞ്ഞു. 

2:23 PM IST:

ഷോളയാർ, പറമ്പിക്കുളം, ചിമ്മിണി ഡാം ഷട്ടറുകൾ തുറന്നതോടെ ചാലക്കുടി പുഴയിൽ ഒഴുക്ക് ശക്തിപ്പെടുകുയം ജലനിരപ്പ് കൂടുകയും ചെയ്തു. തീരത്തുള്ളവരെ മാറ്റിപാർപ്പിക്കുന്നു 

2:22 PM IST:


കക്കി ആനത്തോട് ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിന് പിന്നാലെ അധികജലം പമ്പ ത്രിവേണിയിലേക്ക് എത്തി. ജലനിരപ്പിൽ വ്യത്യാസമുണ്ടെങ്കിലും ശക്തമായ ഒഴുക്ക് നിലവിൽ ത്രിവേണിയിൽ ഇല്ല 

2:19 PM IST:

കക്കി അണക്കെട്ട് തുറന്നു. പമ്പാ ത്രിവേണിയിൽ വെള്ളം എത്തി. ശക്തമായ ഒഴുക്ക് ഇല്ല. 

2:11 PM IST:

11 ജില്ലകളില്‍ വീണ്ടും മഴയ്ക്ക് സാധ്യത. പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള, കര്‍ണാടക, തമിഴ്‍നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ മുന്നറിയിപ്പ്.  മത്സ്യത്തൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം.

2:01 PM IST:

തുലമാസ പൂജ കാലയളവില്‍ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. 20,21 തിയതികളില്‍ പ്രവേശനമില്ല.

1:01 PM IST:

20,21, 22 തീയതികളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. 20ന് 11 ജില്ലകളിലും 21ന് 12 ജില്ലകളിലും 22 ന് 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

12:53 PM IST:

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. പുഴയോരങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് ഉള്ളത്.

12:52 PM IST:

പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ദുരന്തങ്ങൾ കാണേണ്ടിവരുമെന്ന് താൻ മുന്നറിയിപ്പ് നൽകി. ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ലെന്നും മാധവ് ഗാഡ്‍ഗിൽ  വിമര്‍ശിച്ചു.

 

12:12 PM IST:

സംസ്ഥാനത്തെ കൂടുതൽ ഡാമുകൾ  തുറക്കുക വിദഗ്ധ സമിതിയുമായി ആലോചിച്ചു മാത്രമെന്ന് ഉന്നത തല യോഗ തീരുമാനമായി. ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടുതൽ സജീകരണം ഒരുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

12:10 PM IST:

കക്കി ആനത്തോട് അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. 60 സെൻ്റീമീറ്റർ വീതം ഉയർത്തി. ഇതോടെ പമ്പയിയിൽ 10-15 സെൻ്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്

12:09 PM IST:

മൂന്ന് വയസുകാരന്‍ സച്ചുവിന്‍റെ മൃതദേഹം കണ്ടെത്തിയതോടെ കൊക്കയാർ ഉരുൾ പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി.

12:08 PM IST:

അടിയന്തരമായി ഇടുക്കി ഡാം തുറക്കണം എന്ന് ഡീൻ കുര്യാക്കോസ് എംപി. ജലനിരപ്പ്  2385 ൽ നിജപ്പെടുത്തണം. കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ ആവശ്യപ്പെട്ടു.

10:34 AM IST:

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴക്കെടുതിയുടെ നാശനഷ്ട്ടങ്ങൾ പരിശോധിച്ചു വരുകയാണ്. എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉച്ചക്ക് ആലുവയിൽ അവലോകന യോഗം ചേരുമെന്ന് പി രാജീവ് പറഞ്ഞു

10:20 AM IST:

തൃശ്ശൂര്‍ തെക്കുംകര ഭാഗത്ത് ഒരാൾ ഒലിച്ചുപോയി. ജോസഫ് എന്നയാളാണ് ഒലിച്ചുപോയത്. തിരച്ചിൽ തുടരുകയാണ്.

10:24 AM IST:

പാലക്കാട് ജില്ലയിൽ മഴ കുറഞ്ഞു. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെയാണ് 24 സെന്‍റീമീറ്ററിൽ നിന്ന് 10 സെന്‍റീമീറ്റർ ആക്കി കുറച്ചത്.

9:13 AM IST:

പത്തനംതിട്ട ജില്ലയിലെ പ്രളയ സ്ഥിതി വിലയിരുത്തുന്നതിന് റവന്യു മന്ത്രി കെ രാജന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം  രാവിലെ ഒന്‍പതിന് കളക്ടറേറ്റില്‍ ചേരും.

9:13 AM IST:

മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട മല്ലപ്പള്ളിയിൽ  വെള്ളം ഇറങ്ങി. ചില താഴ്ന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വെള്ളക്കെട്ട് ഉണ്ട്. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വൃത്തിയാക്കൽ ജോലികൾ നടക്കുകയാണ്.

9:12 AM IST:

കൊല്ലം അഴീക്കലിൽ മൽസ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ സ്വദേശി രാഹുലിന്‍റെ (32)  മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ പതിയാങ്കര തീരത്തു നിന്ന് ഈ മാസം 13 നാണ് മൽസ്യ ബന്ധനത്തിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്.

9:10 AM IST:

കേരള ഷോളയാർ ഡാം 10 മണിയോടെ തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

8:20 AM IST:

മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ. മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ എന്നും മന്ത്രി അറിയിച്ചു.

 

8:19 AM IST:

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

8:17 AM IST:

ഉടുമ്പൻചോല പൂപ്പാറ  പന്നിയാർ പുഴയിൽ  വീണ്  ഒരാൾ  മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ സ്വദേശി ഓലപുരക്കൽ  മോഹനൻ  ആണ് മരിച്ചത്. ഇന്നലെ  വൈകുന്നേരം  പുഴയിൽ  വീണ മോഹനന്റെ മൃതദ്ദേഹം  രാത്രി വൈകിയാണ് കണ്ടെടുത്തത്.

8:16 AM IST:

കൊക്കയാറിന് ആശ്വാസമായി മഴയ്ക്ക് നേരിയ ശമനമുണ്ട്. രണ്ടാം ദിവസത്തെ തെരച്ചില്‍ നടക്കുന്നത് മണ്ണിനടിയിൽ കാണാതായ മൂന്ന വയസ്സുകാരന് സച്ചു ഷാഹുലിന് വേണ്ടിയാണ്. മരണമടഞ്ഞ 5 പേരുടെ മൃതദേഹം ഇന്നലെ രാത്രി സംസ്കരിച്ചു.

7:43 AM IST:

ഇടമലയാർ അണക്കെട്ടിന്‍റെ പരമാവധി ജലവിതാനനിരപ്പ് 169 മീറ്റർ എത്തി. ഇപ്പോഴത്തെ ജലനിരപ്പ് 165.30 മീറ്റിന് മുകളിലാണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുളള ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

7:41 AM IST:

കനത്ത മഴയിൽ കണ്ണൂർ കണ്ണവം കോളനിയിലെ വീട് പൂർണ്ണമായും തകർന്നു. അകത്തുണ്ടായിരുന്ന അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂര മച്ചിലേക്ക് വീഴുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങൾ പുറത്തേക്കോടി. നിമിഷത്തിനകം വീട് നിലംപൊത്തിയെങ്കിലും എല്ലാവരും രക്ഷപ്പെട്ടു

7:40 AM IST:

രാത്രിയിൽ ഉണ്ടായ ഒറ്റപ്പെട്ട കനത്ത മഴ മാത്രം. അതേസമയം തെൻമല അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഘട്ടം ഘട്ടമായി 200 സെന്റി മീറ്റർ വരെ ഉയർത്തും. കല്ലടയാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

7:40 AM IST:

പാലക്കാട് ജില്ലയിലെ എട്ട് ഡാമുകളിൽ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി.

7:38 AM IST:

പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി.

7:37 AM IST:

ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴ് മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

7:34 AM IST:

പ്ലാപിള്ളിയിൽ മരിച്ച പന്ത്രണ്ട് വയസ്സുകാരൻ അലന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ ശരീര ഭാഗങ്ങൾ മറ്റൊരാളുടേത് എന്ന് സ്ഥിരീകരിച്ചതോടെ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു.

7:31 AM IST:

കൂട്ടിക്കൽ ഉരുൾപ്പൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരുടെയും സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. മാർട്ടിന്റെയും കുടുബാംഗങ്ങളുടെയും ഇടവക പള്ളിയായ കാവാലിയിൽ സംസ്കാരം നടത്താൻ ആണ് ബന്ധുക്കളുടെ തീരുമാനം.

7:28 AM IST:

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ്  എന്നീ ജില്ലകളിൽ  ഇടിയോട് കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, വയനാട്  എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

7:26 AM IST:

കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ മരണമടഞ്ഞ അഞ്ച് പേരുടെയും മൃതദേഹം സംസ്കരിച്ചു. കണ്ടെടുത്ത മൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തത്. സിയാദിന്റെ ഫൗസിയയുടെയും മക്കൾ അമീൻ സിയാദ്, അംന സിയാദ് എന്നിവരുടെ മൃതദേഹം രാത്രി പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളി പാറക്കടവ് മുസ്ലിം പള്ളിയിൽ പൊതുദർശനത്തിന് എത്തിച്ചു. നിരവധി പേരാണ് രാത്രി വൈകിയും ഇവർക്ക് അന്ത്യോപചാരം അർപ്പിക്കാൻ തടിച്ചു കൂടിയത്.

11:27 PM IST:

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്

11:27 PM IST:

കക്കി ആനത്തോട്  അണക്കെട്ട് തിങ്കളാഴ്ച തുറന്നേക്കും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലത്തെ ജലനിരപ്പ് പരിഗണിച്ചാവും അണക്കെട്ടിനെ ഷട്ടറുകൾ ഉയർത്തുക. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. പമ്പ, മണിമലയാർ, അച്ചൻകോവിലാർ, എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരുകയാണെന്ന് അറിയിപ്പ് പറയുന്നു

11:26 PM IST:

അടൂർ ഏനാത്ത് പാലത്തിന് സമീപം നിന്ന മരം കടപുഴകി വീണ് പാലത്തിൽ പതിച്ചു. അപകടത്തിൽ ആളപായവും മറ്റ് അപകടങ്ങളും ഇല്ലാത്തത് ആശ്വാസമായി

11:24 PM IST:

ഇടുക്കിയിൽ ജലനിരപ്പുയരുന്നുവെന്ന് കെ എസ് ഇ ബി അറിയിപ്പ്. ഇടുക്കി ജലാശയത്തിൽ  ജലനിരപ്പ് രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86 അടിയിലെത്തുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ ഒരു മണിക്കൂറിൽ 1 MCM കണക്കിൽ ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു

11:23 PM IST:

വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെത്ത് പത്തനംതിട്ട ജില്ലാ കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ഡാം തുറന്നുവിട്ടു, വെള്ളപ്പൊക്കം ഉണ്ടാകുന്നു തുടങ്ങിയ തരത്തില്‍ വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു

10:45 PM IST:

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 10 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

10:31 PM IST:

 ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ , കുട്ടനാട് , മാവേലിക്കര ,  കാർത്തികപ്പള്ളി താലൂക്കുകളിൽ കനത്ത ജാഗ്രത തുടരാൻ ജില്ലാ ഭരണകൂടത്തിൻറേ തീരുമാനം

10:31 PM IST:

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്

9:42 PM IST:

കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് (college) അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി.

8:46 PM IST:

പത്തനംതിട്ടയിലെ മലയോര മേഖലയിൽ ശക്തമായ മഴ. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു.

8:30 PM IST:

ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിൽ   വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂർ , പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.  

7:10 PM IST:

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ന് ആറു മണി വരെ കാലവർഷ കെടുതിയിൽ 35 പേർ മരിച്ചുവെന്ന് സർക്കാർ. കോട്ടയത്ത് 13 ഉം ഇടുക്കിയിൽ 9 പേർ മരിച്ചു. 12 ാം തീയതി മുതൽ ഇന്ന് വൈകുന്നേരം ആറു മണി വരെയുള്ള ഔദ്യോഗിക കണക്കിലാണ് 35 മരണം സംഭവിച്ചെന്ന് സർക്കാർ വ്യക്തമാക്കിയത്

6:58 PM IST:

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 24 ആയി. വിതുര കല്ലാർ - നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മുങ്ങി മരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ  കൈമനം അമ്പാടി ഹൗസ്   അഭിലാഷ് (23) ആണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 24 ആയി ഉയർന്നത്

6:50 PM IST:

കോട്ടയത്തിന് അടിയന്തിര സഹായം അനുവദിച്ചു. ഉരുൾ പൊട്ടൽ നാശവിതച്ച കോട്ടയം ജില്ലയ്ക്ക് എട്ടുകോടി 60 ലക്ഷം രൂപ അടിയന്തിര സഹായം നൽകി ഉത്തരവിറക്കി

6:33 PM IST:

സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

6:30 PM IST:

ഈ വർഷം പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനത്ത് 96 മരണങ്ങളാണ് ഉണ്ടായത്. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനത്ത് 96 പേർ മരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കി

6:28 PM IST:

മുല്ലപ്പെരിയാർ ജലനിരപ്പ് 132.15 അടിയായി. അണക്കെട്ടിലേക്കുള്ള നീരോഴുക്ക് സെക്കന്റിൽ 6048 ഘനയടി ആയി കുറഞ്ഞു. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1867 ഘനയടി ആയി കുറഞ്ഞു

6:17 PM IST:

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച  സാഹചര്യത്തിൽ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്ക് പ്രകാരം ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 63.9 മി.മീ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് 100.5 മില്ലിമീറ്റർ. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ മഴ മാപിനികളിൽ യഥാക്രമം 31.6, 53, 70.4 മി.മീ വീതം മഴ രേഖപ്പെടുത്തി.  

6:13 PM IST:

തിരുവനന്തപുരം കാലടിയിലും വെള്ളകെട്ട്. കാലടി സൗത്ത് വലിയ വരമ്പിലാണ് വെള്ള കെട്ട്. പ്രദേശവാസികൾക്ക് പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം വെള്ളം നിറഞ്ഞു നിൽക്കുകുയാണ്

6:06 PM IST:

മഴക്കെടുതിയുടെ സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

5:44 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെഎസ്ഇബിക്ക്  പന്ത്രണ്ടര കോടിയുടെ നഷ്ടമെന്ന് വിലയിരുത്തല്‍.

4:57 PM IST:

കനത്ത മഴയിൽ കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തിലും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല. വെള്ളക്കെട്ട് ഭീഷണി ഏറ്റവും കൂടുതൽ ബാധകമാകുന്ന എടത്തിരുത്തി കാളിക്കുട്ടി സാംസ്കാരിക നിലയത്തിൽ ക്യാമ്പ് സജ്ജീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

4:53 PM IST:

നെല്ലിയാമ്പതി, സൈലൻ്റ് വാലി, മലമ്പുഴ മേഖലകളിൽ ഉച്ചതിരിഞ്ഞാണ് മഴ ശക്തമായത്. ഇന്നലെ മലവെള്ളപ്പാച്ചിലിൽ മലമ്പുഴ അകമലവാരത്ത് തോടിനോട് ചേർന്ന റോഡ് ഇടിഞ്ഞു. മഴ ശക്തമായാൽ പ്രദേശവാസികളെ മാറ്റിപാർപ്പിക്കുമെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരൻ പറഞ്ഞു.

4:51 PM IST:

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ  മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

4:44 PM IST:

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 23 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് 23 പേരാണ്.

4:25 PM IST:

ഒക്ടോബർ 17 മുതൽ 21 വരെ  കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

4:23 PM IST:

കനത്ത മഴയിൽ കുന്നംകുളം നഗരത്തിലെ പ്രധാന ഉപറോഡുകളില്‍ ഒന്നായ ഭാവന തിയറ്റർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതുവഴിയുള്ള ഗതാഗതം നഗരസഭ അധികൃതരും നാട്ടുകാരും ചേർന്ന് തിരിച്ചുവിട്ടു. 

3:49 PM IST:

കൊക്കയാർ ഉരുൾപൊട്ടലിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഫൗസിയ (28), അമീൻ (10) എന്നിവരെയാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ പെട്ട ആറ് പേരെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് 3 വയസ്സുള്ള കുട്ടിയെ മാത്രം. സച്ചു ഷാഹുലിനെ ആണ് ഇനി കണ്ടെത്താനുള്ളത്. 

3:33 PM IST:

വടകര കുന്നുമ്മക്കരയിൽ രണ്ട് വയസുകാരൻ  മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷംജാസിൻ്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. വീടിനരികെയുള്ള തോട്ടിൽ വീണാണ് അപകടം. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. 

3:32 PM IST:

കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഷാജി ചിറയിലിൻ്റെ മൃതശരീരം കണ്ടെത്തി. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവരെ 4പേരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. 

3:31 PM IST:

 കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20 ) മുതൽ തുടർന്നുള്ള 3-4 ദിവസങ്ങളിൽ  വ്യാപകമായി മഴക്ക് സാധ്യത.ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത

3:30 PM IST:

തെക്ക് കിഴക്കൻ അറബികടലിൽ  കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന  ന്യുന മർദ്ദം  ദുർബലമായി. ഇന്നുവരെ ( ഒക്ടോബർ 17) ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും  തുടർന്നു  മഴയുടെ ശക്തി കുറയാനും സാധ്യത.
 

3:13 PM IST:

പത്തനംതിട്ട ജില്ലയിൽ 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 1165 പേർ

2:46 PM IST:

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്. 

2:08 PM IST:

പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോ (44) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽ പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.

1:44 PM IST:

നെയ്യാറിൻ്റെ തീരത്ത് നിരവധി വീടുകൾ വെള്ളത്തിനടയിലായി. നെയ്യാറ്റിൻകര ചെമ്പരത്തിവിളയിലാണ് ദുരിതം കൂടുതൽ. 200ൽ അധികം വീടുകൾ വെള്ളത്തിനടിയിലാണ്. പല വീടുകളുടെയും മേൽക്കൂര വരെ വെള്ളമെത്തി നെയ്യാർ ഡാം തുറന്നതാണ് വെള്ളം കയറാൻ കാരണം. 

1:44 PM IST:

ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 7.5 cm ഉയർത്തിയത് ആദ്യഘട്ടത്തിൽ ഘട്ടം ഘട്ടമായി 10 cm വരെയും പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം തുടരുകയാണെങ്കിൽ ഘട്ടം ഘട്ടമായി 15cm വരെയും ഉയർത്താൻ അനുമതി നൽകി. കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.

1:43 PM IST:

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 12 ആയി. കാഞ്ഞിരപ്പള്ളി മേഖലയിൽ 15 പേരെയാണ് ആകെ കാണാതായതെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലക്ഷം രൂപ സഹായം നൽകുമെന്നാണ് റവന്യൂ മന്ത്രി അറിയിച്ചത്. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാൻ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.

1:41 PM IST:

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അറബിക്കടലിലെ ന്യൂനമർദ്ദം തീർത്തും ദുർബലമായി. പക്ഷെ ന്യൂനമർദ്ദത്തിന്റെ അവശേഷിപ്പുകൾ തുടരുന്നതിനാൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്ന് വൈകീട്ട് വരെ തുടർന്നേക്കും. 

1:27 PM IST:

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

17-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്

20-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,  പാലക്കാട്,  മലപ്പുറം

21-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയ്ക്ക് സാധ്യത. 
 

12:59 PM IST:

മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. 

12:58 PM IST:

ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണലിപ്പുഴയിൽ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലെത്തി. പുഴയുടെ തീരത്തുള്ള ആമ്പല്ലൂർ, മണലി പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി വരികയാണ്. മാറിപ്പോകാനുള്ള നിർദേശത്തെ തുടർന്ന് പലരും ബന്ധുവീടുകളിലേക്ക് മാറുന്നുണ്ട്. ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാൾ, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.

12:28 PM IST:

ജലസേചന വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുണ്ടക്കയത്ത് - 347 മിമി

12:27 PM IST:


3 വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൂർ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റകുന്ന് പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തഹസിൽദാർ, ഒല്ലൂർ പോലീസ്, പുത്തൂർ പഞ്ചായത്ത് അധികൃതർ  എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.

11:57 AM IST:

പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെ തുടർന്നാണ് പാലം അടച്ചത്. ഇന്നലത്തെ വെള്ളപ്പൊക്കത്തിൽ ആണ് പാലത്തിന് ബലക്ഷയം സംഭവിച്ചത്. ശബരിമല പാതയിലെ പ്രധാന റോഡിൽ ഉള്ള പാലമാണിത്.

10:54 AM IST:


നാളെ നടക്കാനിരുന്ന പ്ലസ് വൺ പരീക്ഷ മഴക്കെടുതി മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

10:53 AM IST:

വാഹനങ്ങൾ ഉയർന്ന പ്രദേശത്തേക്ക് മാറ്റി പാർക്ക് ചെയ്യുന്നു. 2018 വലിയ പ്രളയം ഉണ്ടായപ്പോൾ കഴിഞ്ഞ മിത്രമഠം പാലത്തിന് മുകളിൽ ആണ് വാഹനങ്ങൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത്

10:33 AM IST:

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ കാസർക്കോട്  ജില്ലയിൽ  ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

10:20 AM IST:

സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയു൦ പ്രവർത്തനം സുഗമമായി തുടരുന്നു. മഴ വിട്ട് നിൽക്കുന്നതിനാൽ എവിടെയും പ്രശ്നങ്ങളില്ല. ഇന്നലെ കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം വഴിതിരിച്ച് വിട്ടിരുന്നു. 

10:19 AM IST:

മണിമലയിൽ ആറിൽ ജലനിരപ്പ് താഴുന്നു. പ്രദേശത്ത് വൻ നാശനഷ്ടം. നിരവധി കടകൾ തകർന്നു. വൈദ്യുതി ബന്ധം പൂർണമായി തകർന്ന നിലയിൽ.
 

9:41 AM IST:

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയതുടർന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിടുന്നതിനായി കെ എസ് ഇ ബി ഇന്ന് ഉന്നതതല യോഗം ചേരും.

9:41 AM IST:

നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത റ്റി ബാലൻ അറിയിച്ചു.

9:40 AM IST:

നാവിക സേന ഹെലികോപ്റ്ററുകൾ ഭക്ഷണ പൊതികളുമായി കൂട്ടിക്കലിലേക്ക് തിരിച്ചു. 

9:40 AM IST:

മല്ലപ്പള്ളി ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി.

9:39 AM IST:

കൊക്കയാർ മുക്കുളം താഴത്തങ്ങാടി ഭാഗത്തു നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി ഓലിക്കൽ ഷാലറ്റ് എന്നയാളുടെ മൃതദേഹം ആണ് കിട്ടിയത്

9:25 AM IST:

നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ത‌ാഴ്ത്തി. 30 സെൻ്റീമീറ്റർ വീതമാണ് നാല് ഷട്ടറുകളും താഴ്ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണിത്

9:23 AM IST:

ആറന്മുള എഴിക്കാട് കോളനിയിൽ 25 വീടുകൾ വെള്ളത്തിനടിയിൽ. 29 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 

9:22 AM IST:

കൂട്ടിക്കൽ കാവാലിയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. 

9:22 AM IST:

പത്തനംതിട്ട നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അച്ചൻകോവിലാറിന് തീരത്തുള്ള വീടുകളിലും വെളളം കയറിയിട്ടുണ്ട്.

8:30 AM IST:

കൂട്ടിക്കലിലും കൊക്കയാറിലും ഉണ്ടായത് മേഘ വിസ്ഫോടനം തന്നെയെന്നു കൊച്ചി സർവകലാശാല അന്തരീക്ഷ പഠന കേന്ദ്രം . ഉപഗ്രഹ ചിത്രങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു . പീരുമേടിനു താഴെയുള്ള മേഖലയിലാണ് ഇന്നലെ രാവിലെ മേഘവിസ്‌ഫോടനം ഉണ്ടായത് . മൂന്നു മണിക്കൂറിൽ പെയ്തത് അതി തീവ്ര മഴയാണ്.

8:29 AM IST:

മലമ്പുഴയിലേക്കുള്ള മുക്കായ് പാലം അടച്ചു. അണക്കെട്ടിൻ്റെ ഷട്ടറുകൾ 21 സെമീ ഉയർത്തിയതിനാൽ പുഴയിൽ ജലനിരപ്പുയർന്നു. മേഖലയിൽ ഗതാഗതം നിർത്തിവച്ചു.

8:10 AM IST:

പൂർണമായും വെള്ളത്തിൽ മുങ്ങിയ കോട്ടാങ്ങലിൽ വെള്ളം താഴുന്നു.

8:10 AM IST:

അടുത്ത മൂന്ന് മണിക്കൂറിൽ  കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

7:56 AM IST:

നാവിക സേന ഹെലികോപ്റ്ററുകൾ കൂട്ടിക്കലിലെക്ക്‌. ദുരന്ത മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം  ചെയ്യും. തുടർന്ന് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. കൊച്ചിയിൽ നിന്ന് എട്ടരയോടെ രണ്ടു ഹെലികോപ്റ്ററുകൾ പുറപ്പെടും. ഏന്തയാർ  ജെ ജെ മർഫി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ നിർദേശം .

7:55 AM IST:

തിരുവനന്തപുരം അമ്പൂരിയിൽ ഒഴുക്കിൽപ്പെട്ട ഓട്ടോ റിക്ഷയിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. യാത്രക്കാരുമായി വന്ന ഓട്ടോ തോട് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഒഴുക്കിൽ പെടുകയായിരുന്നു. 

7:54 AM IST:

ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും  ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ  രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്. നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു. 

7:46 AM IST:

കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 
 

7:39 AM IST:

കോട്ടയം- കുമളി കെ കെ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. എംസി റോഡിലും ദേശീയ പാതയിലും തടസമില്ല . ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രണം തുടരുന്നു.

7:35 AM IST:

കോഴിക്കോട് മഴ തുടങ്ങി. ശക്തമായ മഴയല്ല പെയ്യുന്നത്.

7:34 AM IST:

കൊക്കയാറിൽ രക്ഷാ പ്രവർത്തനം തുടങ്ങി. ഫയർഫോഴ്‌സ് നേതൃത്വത്തിൽ ആണ് തെരച്ചിൽ.

6:51 AM IST:

ചെങ്ങന്നൂർ മംഗലം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരം വിതുര പേപ്പാറ വാർഡിലെ മീനാങ്കൽ ഭാഗത്തെ വീടുകളിൽ  വെള്ളം കയറി. രണ്ട് വീട്ടുകാരെ മാറ്റി പാർപ്പിച്ചു.

6:49 AM IST:

നെയ്യാറ്റിൻകര കണ്ണംകുഴി, രാമേശ്വരം  ദേശങ്ങളിലെ വീടുകൾ ള്ളത്തിനടിയിലയാി. നെയ്യാർ ഡാം തുറന്നതിനെത്തുടർന്നാണ് വെള്ളക്കെട്. പ്രദേശത്തെ 150 -ലേറെ വീടുകളിലാണ് വെള്ളം കയറിത്.

6:48 AM IST:

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ 21 സെമീ ആയി ഉയർത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്തു കനത്ത മഴ പെയ്യുന്നില്ല. ഡാമിലെ വെള്ളം താഴുന്ന നിലയ്ക്ക് 18 സെമീറ്ററിലേക്ക് ഷട്ടറുകൾ താഴ്ത്തും.

6:47 AM IST:

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 390 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. രാവിലെ 07:00 മണിയ്ക്ക് 40 സെന്റീമീറ്റർ കൂടി ഉയർത്തുമെന്നും (മൊത്തം - 430 cm) സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

6:34 AM IST:

കൊക്കയാറിൽ രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ. ഫയർ ഫോഴ്സ്, ദുരന്തനിവാരണ സേന, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും എത്തും. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്.  പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു.

6:27 AM IST:

കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മലപ്പുറത്ത് മഴയുണ്ടെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലും മഴ കുറവുണ്ട്. ആലപ്പുഴയിലും മഴ പെയ്യുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞു. ചാലക്കുടി പുഴ പ്രദേശത്തും മഴ കറവുണ്ട്. ചാലക്കുടി പുഴയിൽ അപകടകരമായ രീതിയിൽ വെള്ളവും ഉയർന്നിട്ടില്ല. വയനാട്ടിലും പാലക്കാടും മഴയുടെ ശക്തി കുറഞ്ഞു. കണ്ണൂരിലും രാത്രി കനത്ത മഴയുണ്ടായിരുന്നെങ്കിലും രാവിലെയോടെ ശമനമുണ്ട്.

6:21 AM IST:

കോഴിക്കോട് ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാര്യമായി മഴയില്ല. വയനാട് റോഡിൽ  ഈങ്ങാപ്പുഴയിൽ ഉണ്ടായിരുന്ന വെള്ളം താഴ്ന്നു. താമരശേരി ചുരത്തിലും പ്രശ്നങ്ങളില്ല. ജില്ലയിലെ മലയോര മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്.

6:20 AM IST:

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ  മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  എന്നീ ജില്ലകളിൽ  മണിക്കൂറിൽ 40 കിലോമീറ്റർ വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് മണിയോടെ പുറപ്പെടുവിച്ച  മുന്നറിയിപ്പിൽ പറയുന്നു.

12:26 AM IST:

പത്തനംതിട്ട കോട്ടാങ്ങൽ വെള്ളം കയറിയ വീടുകളിൽ ഉള്ളവരെ എൻഡിആർഎഫ് സംഘം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

12:16 AM IST:

കൊച്ചി:  മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്ച രാത്രി നെടുമ്പാശേരിയിലിറക്കി. എയർ അറേബ്യയുടെ ഷാർജ് - കരിപ്പൂർ വിമാനത്തിൽ 35 യാത്രക്കാരും എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് മംഗലാപുരം വിമാനത്തിൽ 175 യാത്രക്കാരുമുണ്ടായിരുന്നു. കരിപ്പൂരും മംഗലാപുരത്തും മഴ കനത്തതാണ് വിമാനം തിരിച്ചു വിടാൻ കാരണം.

11:40 PM IST:

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

11:28 PM IST:

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  നാല് ജില്ലകളിൽ ഇടിയോട്  കൂടിയ അതിശക്തമായ  മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ  എന്നീ ജില്ലകളിലാണ് ഇടിയോട്  കൂടിയ അതിശക്തമായ  മഴക്കും  മണിക്കൂറിൽ 40  വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. പത്ത് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുള്ളത്

10:53 PM IST:

കോഴിക്കോട് നഗരത്തിൽ മഴ കുറഞ്ഞു. ഗ്രാമ പ്രദേശങ്ങളിൽ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പേരാമ്പ്ര, നാദാപുരം, വടകര, പയ്യോളി, ഫറോക്ക്, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി എന്നിവിടങ്ങളിലെല്ലാം ചെറിയ മഴ പെയ്യുന്നുണ്ട്. തിരുവമ്പാടി ടൗണിൽ നിന്ന് വെള്ളമിറങ്ങി. മരം വീണ് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരം 8,9 വളവുകളിൽ ഗതാഗതം പുനസ്ഥാപിച്ചു. വെള്ളം കയറിയ കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൽ നിന്ന് വെള്ളമിറങ്ങി. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നു പോവുന്നത്

10:26 PM IST:

കോട്ടയത്ത് വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായി. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കിയെന്ന് കെ എസ് ഇ ബി വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്ന് കെ എസ് ഇ ബി വിശദീകരിച്ചു. മണിമല മേഖലയിൽ 8000 വീടുകളിൽ വൈദ്യുതി മുടങ്ങി. വൻ നാശം സംഭവിച്ചെന്ന് കെ എസ് ഇ ബി വ്യക്തമാക്കി. 11 കെ വി ലൈനുകൾ അടക്കം വ്യാപകമായി തകർന്നു. സംസ്ഥാനത്ത് വൈദ്യുതി വിതരണം തകരാറിലായിട്ടുണ്ട്. മധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകളും തകരാറിൽ മുണ്ടക്കയം ടൗണിലെ കെ എസ് ഇ ബി സെക്ഷൻ ഓഫീസും വെള്ളത്തിലായി. പാല ഡിവിഷന്റെ കീഴിലും വലിയ നാശം സംഭവിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തീക്കൊയി, പൂഞ്ഞാർ മേഖലകളിലെ എല്ലാ 11 കെ വിഫീഡറുകളും  ഓഫ് ചെയ്തിട്ടുണ്ട്

10:20 PM IST:

വടക്കൻ ജില്ലകളിലും രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പിൽ പല ഭാഗങ്ങളിലും വെള്ളം കയറി. മുക്കോല , ഞാറ്റുവയൽ, കപ്പാലം തുടങ്ങിയ ഇടങ്ങളിൽ വെള്ളം കയറി വീടുകളിലും കടകളിലും വെള്ളം കയറി

10:18 PM IST:

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തിൽ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും  ജില്ലാതലത്തിലും  കൺട്രോൾ റൂമുകൾ തുറന്നതായി കൃഷി  ഡയറക്ടർ അറിയിച്ചു. കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

10:17 PM IST:

കേരള തീരത്ത്  (പൊഴിയൂർ മുതൽ കാസർഗോഡ് വരെ) ഓഗസ്റ്റ് 16  രാത്രി 11.30 വരെ 2.5  മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

10:15 PM IST:

കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട് മേഖലയില്‍ ജലനിരിപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു

9:08 PM IST:

വയനാട് ചുരത്തിൽ എട്ടാം വളവിൽ മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം നീക്കി.

9:06 PM IST:

ആൻസി (45 വയസ്), ചിറയിൽ ഷാജി (50 വയസ്), പുതുപറമ്പിൽ ഷാഹുലിന്‍റെ മകൻ സച്ചു ഷാഹുൽ (3 വയസ്), കല്ലുപുരയ്ക്കൽ ഫൈസൽ നസീറിന്‍റെ മക്കൾ അപ്പു, മാളു, ഫൈസലിൻ്റെ സഹോദരി ഫൗസിയയും മക്കൾ അഹിയാൻ, അഫ്സാന എന്നിവരെയാണ് കാണാതായത്.

9:04 PM IST:

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കൊന്നക്കാട് കൂളിമടയിൽ നിന്ന് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചെറുപുഴ- ചിറ്റാരിക്കാൽ റോഡിൽ അരിയിരുത്തി ഭാഗത്ത് വെള്ളക്കെട്ട്. വാഹന ഗതാഗതം തടസ്സപ്പെട്ടു.

9:02 PM IST:

സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി 1476 ഹെക്ടർ കൃഷി നശിച്ചു. 8779 കൃഷിക്കാരെ ബാധിച്ചു. 29 കോടി രൂപയുടെ നഷ്ടം. കോട്ടയത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ കൃഷി നാശം. തൃശൂരിൽ 3000 കർഷകരെ മഴ ബാധിച്ചുവെന്ന് കൃഷി വകുപ്പ് അറിയിച്ചു.

9:00 PM IST:

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലെത്തി. അണക്കെട്ടിലേക്ക് സെക്കന്റിൽ 8048 ഘനയടി വെള്ളം ഒഴുകി എത്തുന്നു. 1331 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്.

8:59 PM IST:

തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാൻ സാധ്യത. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറയുന്നെങ്കിലും മഴ തുടരുമെന്ന് വിലയിരുത്തൽ.

8:57 PM IST:

പത്തനംതിട്ട ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി ഏഴ് ക്യാമ്പുകള്‍ തുറന്നു. അടൂര്‍, മല്ലപ്പള്ളി, കോന്നി  താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. അടൂര്‍ താലൂക്കില്‍ രണ്ടും മല്ലപ്പള്ളിയില്‍ നാലും കോന്നിയില്‍ ഒരു ക്യാമ്പുമാണ് തുറന്നത്

8:57 PM IST:

 മൂന്ന് പേരുടെ മൃതദേഹം ലഭിച്ചെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി.

8:54 PM IST:

കാഞ്ഞിരപ്പള്ളി താലൂക്കിൽ 15 ഉം മീനച്ചിൽ താലൂക്കിൽ  അഞ്ചും കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 138 കുടുംബങ്ങളിലായി 408 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.  

 

8:37 PM IST:

കേരളത്തില്‍ അതിശക്തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു

7:28 PM IST:

രക്ഷാപ്രവർത്തനത്തിന് വെളിച്ചക്കുറവും മഴയും തടസ്സമായി.  കാണാതായവർക്കായി ഉള്ള തിരച്ചിൽ ഇനി നാളെയേ സാധ്യമാവുകയുള്ളൂ. ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

7:17 PM IST:

പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ പറമ്പിക്കുളം, നെല്ലിയാമ്പതി, സൈലൻ്റ് വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ ജില്ലയിലെ എല്ലാ ഡാമുകളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവയ്ക്കാനും  തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ  അറിയിച്ചു.

7:21 PM IST:

ഇന്ന് ആറ് മണിക്ക് ശേഷമാണ് കോഴിക്കോടിന്‍റെ കിഴക്കൻ മലയോര മേഖലയിൽ മഴയും ഇടിമിന്നലും ശക്തമായത്. തിരുവമ്പാടി അങ്ങാടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനിടെ കോടഞ്ചേരി ചെമ്പ് കടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി സൂചനയുണ്ട്.

7:14 PM IST:

ഇന്ന് ആറ് മണിക്ക് ശേഷമാണ് കോഴിക്കോടിന്‍റെ കിഴക്കൻ മലയോര മേഖലയിൽ മഴയും ഇടിമിന്നലും ശക്തമായത്. തിരുവമ്പാടി അങ്ങാടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അതിനിടെ കോടഞ്ചേരി ചെമ്പ് കടവിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി സൂചനയുണ്ട്.

7:00 PM IST:

വെള്ളകെട്ടും മണ്ണ് ഇടിച്ചിലും കാരണം പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ചെങ്കോട്ട  തിരുവനന്തപുരം മലയോര ഹൈവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്  ഗതാഗത നിയന്ത്രണം തുടരുകയാണ്.  ജില്ലയില്‍  42 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.  മലയോരമേഖലയില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി. 

6:59 PM IST:

നിലവിൽ 2018ന് സമാനമായ സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. ഡാമുകൾ അപകടമായ സ്ഥിതിയിൽ ഇല്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കോതമംഗലത്ത് മാധ്യമങ്ങളോട് പറഞ്ഞു.

6:56 PM IST:

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഇരട്ടയാർ അണക്കെട്ട് 8.30 ന്  തുറക്കും. രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തുക

6:52 PM IST:

മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. വടക്കൻ തെക്കൻ ജില്ലകളിൽ മഴ ശക്തമായ തുടരാൻ സാധ്യത.

6:46 PM IST:

എറണാകുളം ജില്ലയിലെ വിവിധമേഖലകളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. കോതമംഗലം തങ്കളം റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ കടകളിലും വീടുകളിലും വെള്ളം കയറി. പെരുമ്പാവൂർ കുറുംപ്പംപടി ഭാഗത്തും രല റോഡുകളിലും വെള്ളത്തിനടയിലായി. കീഴിലം കുറിച്ചിലക്കോട് റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതതടസ്സമുണ്ടായി

6:43 PM IST:

തൃശ്ശൂര്‍ ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചു. ജനങ്ങൾ ഇത്തരം മേഖലകളിലേക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

6:42 PM IST:

കാഞ്ഞിരപ്പള്ളി താലൂക്കിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.  86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.  ഏന്തയാർ ജെ.ജെ മർഫി സ്കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്കൂൾ, കൊരട്ടി സെൻ്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെൻ്റ് എൽ.പി സ്കൂൾ, ആനക്കല്ല് ഗവൺമെൻ്റ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്കൂൾ, കൂവക്കാവ് ഗവൺമെൻ്റ് എച്ച്.എസ്., കെ.എം.ജെ സ്കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽ.പി സ്കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകൾ

6:41 PM IST:

രക്ഷാപ്രവര്‍ത്തനത്തിന് എയർ ലിഫ്റ്റിംഗിന് സജ്ജമെന്ന് നാവിക സേന അറിയിച്ചു. കൊച്ചിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. കാലാവസ്ഥ അനുകൂലമാണെങ്കിൽ രാത്രി തന്നെ രക്ഷപ്രവർത്തനം തുടങ്ങും. ഡൈവേഴ്‌സ് അടക്കമുള്ള രക്ഷ പ്രവർത്തകർ ഉടൻ റോഡ് മാർഗം കോട്ടയത്തേക്ക് തിരിക്കും.

6:18 PM IST:

കൂട്ടിക്കൽ പഞ്ചായത്തിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയെന്ന് മന്ത്രി വി എൻ വാസവൻ. മൂന്ന് മൃതദേഹങ്ങൾ കിട്ടി. എയർ ലിഫ്റ്റിങ്ന് ഉള്ള സംഘം എത്തിക്കൊണ്ടിരിക്കുകയാണ്. കാണാതായവർക്കായി ഉള്ള തിരച്ചിൽ നടക്കുന്നുവെന്നും മന്ത്രി അറിയിച്ചു

6:16 PM IST:

ശക്തമായ മഴയെ തുടർന്ന്  പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു. ഇന്നും നാളെയുമാണ് നിരോധനം.

6:28 PM IST:

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം  ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.  സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്ക് പോകില്ലെന്നാണ് സൂചന. കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കോളജുകൾ തുറക്കുന്നത് 18ൽ നിന്നും 20ലേക്ക് മാറ്റി.

Also Read: കനത്ത മഴ: സംസ്ഥാനത്തെ സാഹചര്യം ഗൗരവതരമെന്ന് മുഖ്യമന്ത്രി; കോളേജുകൾ തുറക്കുന്നത് നീട്ടി, ശബരിമലയിൽ നിയന്ത്രണം

5:51 PM IST:

മഴക്കെടുതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവും അറിയിച്ചു.

5:44 PM IST:

മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല്  കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

5:43 PM IST:

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ അഞ്ച് പേരെ കാണാതായതായി സംശയം. ഒരു കുടുംബത്തിൽ പെട്ട അഞ്ച് പേരെയാണ് കാണാതായത്.

5:27 PM IST:

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള 5 റെസ്ക്യൂ കം ആംബുലൻസ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും, ആവശ്യമായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ഗതാഗത മന്ത്രി ആൻ്റണി രാജു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

6:27 PM IST:

തിരുവനന്തപുരത്ത് ഇതരസംസ്ഥാനതൊഴിലാളിയെ ഒഴിക്കിൽപ്പെട്ട് കാണാതായി. ആമയഴിഞ്ചാൻ തോട്ടിലാണ് ജാർഖണ്ഡ് സ്വദേശി നരേന്ദ്രകുമാറിനെ കാണാതായത്. കനത്ത മഴക്കിടെ കൂട്ടുകാർക്കൊപ്പം വെള്ളത്തിലിറങ്ങിയതായിരുന്നു. രണ്ട് ഉടൻ കരക്ക് കയറി. നരേന്ദ്രകുമാറിനായി ഫയർ‍ഫോഴ്സും പൊലീസും പരിശോധന തുടരുകയാണ്. 10 വർഷമായി കേരളത്തിൽ ജോലി ചെയ്യുകയാണ്. കണ്ണമൂല താമസസ്ഥലത്തിനെടുത്താണ് സംഭവം.

5:11 PM IST:

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റൂട്ടിൽ നാളെ ഗതാഗതം നിരോധിച്ചു.

5:10 PM IST:

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം തുടങ്ങി. റവന്യൂ മന്ത്രിയും ജില്ലാ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

4:51 PM IST:

സംസ്ഥാനത്തെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സാരംഗ് എം17 ഹെലികോപ്ടറുകളും. സുളൂര്‍ എയര്‍ ബേസില്‍ നിന്ന് കൂടുതല്‍ ഹെലികോപ്ടറുകളെത്തും.

4:29 PM IST:

പാലക്കാട് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടായി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ച മറ്റ് ജില്ലകള്‍.

3:22 PM IST:

കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി.  മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഗ്രാമപഞ്ചായത്തംഗം അറിയിച്ചു.  നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ പ്രദേശത്തേക്ക് എത്താനായിട്ടില്ല

3:01 PM IST:

തൊടുപുഴക്ക് സമീപം കാഞ്ഞാറിൽ കാർ ഒഴിക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

3:00 PM IST:

അറബിക്കടലിൽ കേരള തീരത്തിനു സമീപമുള്ള ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ദുർബലമാകാൻ സാധ്യത. ശക്തമായ മഴ തുടരും. നാളെ കഴിഞ്ഞു മഴയുടെ ശക്തി കുറയാൻ സാധ്യത.
 

2:58 PM IST:

കോട്ടയം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തു ഉരുൾപൊട്ടൽ. മൂന്ന് വീടുകൾ ഒലിച്ചുപോയി. 7 പേരെ കാണാതായി. 

2:57 PM IST:

പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ല്യൂയിസ് വാൽവ് തുറന്നു ; 200 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കി ; പറമ്പിക്കുളം ഡാമിൽ നിന്ന് പെരിങ്ങൽക്കുത്തിലേയ്ക്ക് രണ്ടായിരം ഘനയടി ജലം ഒഴുക്കി തുടങ്ങി ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

2:57 PM IST:

കനത്ത മഴ തുടരുന്ന അഞ്ച് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരത്തെ തന്നെ റെഡ് അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

2:14 PM IST:

മലങ്കര ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉച്ചയ്ക്ക് 2 30 ന് ഉയർത്തുമെന്ന് ജില്ലാഭരണകൂടം. ഒന്നര മീറ്ററാണ് ഷട്ടർ ഉയർത്തുക. മൂവാറ്റുപുഴയാറിന്‍റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം.

2:10 PM IST:

പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസ് മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. 

2:07 PM IST:

2018 ലെ സാഹചര്യം നിലവിലില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അണക്കെട്ടുകളില്‍ അധികം ജലം ഇല്ല. തദ്ദേശ സ്ഥാപനങ്ങളുടെ സന്നദ്ധസേന സജ്ജമാകാനും നിര്‍ദ്ദേശം. 

2:03 PM IST:

ഇടുക്കിയിലെ രാത്രിയാത്രാ നിരോധനം ഈ മാസം 21 വരെ നീട്ടി. ശാന്തിഗ്രാം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി നീട്ടി. 

2:02 PM IST:

സൈന്യത്തിന്‍റെ സഹായം തേടി കോട്ടയം ജില്ലാ ഭരണകൂടം. എയര്‍ ലിഫ്റ്റിങ്ങിനായി വ്യോമസേനയുടെ സഹായമാണ് തേടിയത്. കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് സഹായം തേടിയത്. 

1:56 PM IST:

ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍മാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുമായി ചേര്‍ന്ന് പൊലീസ് സംവിധാനം പ്രവര്‍ത്തിക്കും. അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാം. പൊലീസ് സ്റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും.

1:26 PM IST:

റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
നമ്പർ: 8606883111
              9562103902
              9447108954
              9400006700

ഫോണിലോ വാട്സ് ആപ്പ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

1:19 PM IST:

മഴക്കെടുതി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് യോഗം

1:07 PM IST:

മലയോര മേഖലയിലാണ് കനത്ത മഴ. നെല്ലിയാമ്പതി, മണ്ണാർക്കാട്, മലമ്പുഴ മേഖലയിലാണ് മഴ. 

12:49 PM IST:

ഈരാറ്റുപേട്ട വാഗമൺ റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു.

12:44 PM IST:

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്

12:21 PM IST:

ഇടുക്കിയിലെ രാത്രികാല യാത്ര നിരോധനം 21 വരെ നീട്ടി. വിനോദസഞ്ചാരമേഖലകളിലെ കയാക്കിങ്, ബോട്ടിങ് എന്നിവക്കും നിരോധനം

12:20 PM IST:

അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

12:04 PM IST:

പെരിങ്ങൽക്കുത്ത് ഡാമിലെ സ്സൂയിസ് ഷട്ടറുകൾ ഉച്ചയ്ക്ക് 1 മണിയ്ക്ക് തുറക്കും. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത. പുഴയോരവാസികൾക്ക് ജാഗ്രത നിർദേശം. 

തൃശൂരിൽ മലയോര പ്രദേശങ്ങളിലെ രാത്രി കാല യാത്ര രണ്ടു ദിവസത്തേക്ക് നിരോധിച്ചു. ചാലക്കുടി ബസ് സ്റ്റാൻ്റിൻ്റെ പരിസരത്ത് വെള്ളം കയറി.

11:58 AM IST:

കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നിർദേശം.

11:57 AM IST:

ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബോട്ടിങ് നിർത്തി വയ്ക്കാൻ കളക്ടർ നിർദേശിച്ചു. തോട്ടങ്ങളിൽ ജോലി നിർത്തി വയ്ക്കാനും നിർദേശം.

11:56 AM IST:

പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകുന്നു.  മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് വേഗത്തിൽ ഉയരുന്നു. മണിമലയാറ്റിൽ മുണ്ടക്കയത്ത് ജലനിരപ്പ് ജാഗ്രതാ നിലയ്ക്ക് മുകളിൽ (warning level). മീനച്ചിലാറ്റിൽ തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയരുന്നു

11:40 AM IST:

ഇടുക്കി ശാന്തിഗ്രാം റോഡിൽ മണ്ണിടിഞ്ഞു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

11:34 AM IST:

എരുമേലി റോഡിൽ മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെളളം' കയറി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് പിച്ചകപ്പള്ളിമേട് അജിയുടെ വീട് തകർന്നു.

11:32 AM IST:

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 310 cm ഉയർത്തിയിട്ടുണ്ട് ഉച്ച തിരിഞ്ഞ് 12.30 ന് അത് 40 cm കൂടി (മൊത്തം -350 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു

11:31 AM IST:

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.36 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരോഴുക്കിന്റെ ശക്തി കൂടി.

11:34 AM IST:

പത്തനംതിട്ട കണിച്ചേരിക്കുഴിയിൽ ഉരുൾപൊട്ടിയതായി സംശയം. ശക്തമായ വെള്ളപ്പാച്ചിലിൽ നഗരസഭയിലെ പതിനെട്ടാം വാർഡിൽ മൂന്ന് വീടുകൾക്ക് കേടുപാട്. 

റാന്നി താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ വെള്ളംകയറി

11:24 AM IST:


മഴക്കെടുതി വിലയിരുത്താൻ റവന്യൂ മന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു. ഉച്ചയ്ക്ക് 1.30 ന് ആലവാ പാലസിലാണ് യോഗം. ഓൺലൈനായാണ് യോഗം.

11:22 AM IST:

വൈദ്യുതി കമ്പികൾ പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലുടൻ കെ.എസ്.ഇ.ബി യെ അറിയിക്കുക. ഒരു കാരണവശാലും വെള്ളത്തിലറങ്ങി അത് നീക്കം ചെയ്യാൻ ശ്രമിക്കരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

11:20 AM IST:

കൊല്ലം അഞ്ചൽ ആയുർ റോഡിൽ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം തിരിച്ചുവിട്ടു

11:19 AM IST:

തെന്മല പരപ്പാർ ഡാമിൻ്റെ ഷട്ടറുകൾ 80 സെൻ്റിമീറ്റർ വരെ ഉയർത്തി, കല്ലട ആറിൻ്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദ്ദേശം.
 

11:18 AM IST:

കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നു. ഈ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം. ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ ശക്തി പ്രാപിച്ചു.

11:03 AM IST:

പത്തനംതിട്ട കളക്ടറേറ്റിൽ മഴ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു.  ജില്ലാ കളക്ടർ, ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

11:02 AM IST:

താഴ്ന്ന ഇടങ്ങളിലെ റോഡിൽ വെള്ളം കയറി. മീനച്ചിലാറിൽ വെള്ളപ്പാച്ചിൽ. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുന്നു.

10:58 AM IST:

ആയൂർ അഞ്ചൽ റോഡിൽ പെരിങ്ങള്ളൂർ ഭാഗത്തേ റോഡാണ് ഇടിഞ്ഞത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. ഇവിടെ റോഡുപണി നടന്നു വരുകയായിരുന്നു. ഇത്തിക്കരയാറിനോട് ചേർന്നുള്ള റോഡാണ്  കനത്ത മഴയിൽ ഇടിഞ്ഞത്.

10:27 AM IST:

കോട്ടയത്ത് മലയോര മേഖലയിലും നഗരത്തിലും കനത്ത മഴ

10:24 AM IST:

11 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഓറഞ്ച് അലർട്ട്. തീവ്ര മഴയ്ക്ക് സാധ്യത
 

10:10 AM IST:

ഇടുക്കിയിൽ പല സ്‌ഥലങ്ങളിലും ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായി.

9:56 AM IST:

പത്തനംതിട്ടയിൽ കനത്ത മഴയാണ്. കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉടൻ തുറന്നേക്കും. 
 

9:56 AM IST:

ശക്തമായ മഴയിൽ കുട്ടനാട്ടിൽ പലഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. എസി റോഡിൽ പള്ളിക്കൂട്ടുമ്മ, രാമങ്കരി   ഭാഗത്ത് വെള്ളം കയറി. 
 

9:56 AM IST:

തിരുവനന്തപുരം ചെമ്പകമംഗലത്ത് മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണു.  രണ്ടു കുട്ടികൾക്ക് പരിക്ക് ഏറ്റു. ഇന്നലെ രാത്രി കുട്ടികൾ ഉറങ്ങുകയായിരുന്ന കട്ടിലിലേക്കാണ് ചുമരിടിഞ്ഞ് വീണത്. അത്ഭുതകരമായി കുട്ടികൾ രക്ഷപ്പെട്ടു. കാര്യമായ പരിക്കുകൾ ഇല്ല.
 

9:55 AM IST:

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാരിൽ ജലനിരപ്പ് 128.80 അടിയെത്തി.