Guruvayur Temple : ഗുരുവായൂരിൽ ജനുവരിയിലെ ഭണ്ഡാര വരവ് 4.32 കോടി
2 കിലോ 361 ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. പതിന്നാല് കിലോ 460 ഗ്രാം വെളളിയും ലഭിച്ചു. നിരോധിച്ച ആയിരത്തിൻ്റെ 24 നോട്ടും അഞ്ഞൂറിൻ്റെ 77 നോട്ടും ലഭിച്ചു. കനറാ ബാങ്കിനായിരുന്നു ചുമതല.
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur Temple) ജനുവരി മാസം ഭണ്ഡാരം തുറന്നെണ്ണിയപ്പോൾ കാണിക്കയായി ലഭിച്ചത് 4.32കോടി രൂപ. ഭണ്ഡാരമെണ്ണൽ ഇന്നവസാനിച്ചപ്പോഴുള്ള കണക്കാണിത്. ആകെ ലഭിച്ചത് 4, 32,62,386 രൂപയാണ്.
2 കിലോ 361 ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. പതിന്നാല് കിലോ 460 ഗ്രാം വെളളിയും ലഭിച്ചു. നിരോധിച്ച ആയിരത്തിൻ്റെ 24 നോട്ടും അഞ്ഞൂറിൻ്റെ 77 നോട്ടും ലഭിച്ചു. കനറാ ബാങ്കിനായിരുന്നു ചുമതല.
അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂരിൽ ദർശനത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിദിനം മൂവായിരം പേർക്ക് മാത്രമാകും ദർശനാനുമതി നൽകുക. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. വിവാഹസംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് പങ്കെടുക്കാം.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കുഞ്ഞുങ്ങളുടെ ചോറൂൺ നിർത്തിവെച്ചു.. ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണം. മേൽപുത്തൂർ ആഡിറ്റോറിയത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു. പ്രസാദ ഊട്ട് ഉണ്ടാകില്ല.
പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സൽ ആയി നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുലാഭാരം നടത്താൻ ഭക്തർക്ക് അവസരം ഒരുക്കും.