ശബരിമല വ്രതം ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ

By Dr P B RajeshFirst Published Nov 7, 2022, 9:19 AM IST
Highlights

ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മച്ചര്യമാണ്. മാലയിട്ടാല്‍ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ല. 
 

ശബരിമല ശ്രീ ധർമ്മശാസ്താവിനെ വ്രത നിഷഠയോടെ വേണം ദർശനം നടത്താൻ. കന്നി അയ്യപ്പന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദർശനം നടത്താൻ.വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ്. 

ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയിൽ പ്രധാനം ബ്രഹ്മച്ചര്യമാണ്. മാലയിട്ടാൽ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ല. 

ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്.മത്സ്യവും മാംസവും ഭക്ഷിക്കാൻ പാടില്ല.പഴയ ഭക്ഷണം കഴിക്കാൻ പാടില്ല.  ശവസംസ്‌കാര കർമ്മത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. പങ്കെടുത്താൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് ശബരി മലയ്ക്ക് പോകണം. പകലുറങ്ങരുത്. 

തുലാംമാസം തന്നെ വ്രതം അനുഷ്ഠിക്കുന്ന വരാണ് വൃശ്ചികം ആദ്യംതന്നെ മലയ്ക്ക് പോകുന്നത്. കറുപ്പ് നിലയോ വസ്ത്രം ധരിച്ച് മാലയിട്ടു നിത്യവും ക്ഷേത്ര ദർശനം നടത്തുകയും ശരണം വിളിക്കുകയും വേണം. വ്രതം തുടങ്ങുന്നത് മാലയിട്ടാണ് സാധാരണ പതിവ്. രുദ്രാക്ഷമാലയോ തുളസിമാലയോ സ്പടിക മാലയോ ഒക്കെ ധരിക്കാം.

ഷഷ്ഠി വ്രതം എടുത്താൽ ഇരട്ടി ഫലം

കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്ന ചടങ്ങോടെയാണ് കാനനവാസനെ ദർശിക്കാൻ പുറപ്പെടുക. വീട്ടിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ കെട്ടുമുറുക്ക് നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ വേണം കെട്ടുനിറയ്ക്കൽ ചടങ്ങുകൾ നടത്താൻ. ഇരുമുടിക്കെട്ടു താങ്ങിയശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ചശേഷം വേണം യാത്ര തിരിക്കാൻ. കെട്ടുനിറക്ക് മുമ്പ് മാല ധരിച്ച് മലകയറുന്നവരും ഉണ്ട്. മാലയിട്ട് സ്ഥലത്ത് തന്നെ തിരിച്ചെത്തി വേണം അത് അഴിച്ചു മാറ്റാൻ. മലയിറങ്ങിയ ഉടനെ മാല അഴിക്കുന്നത് ശരിയല്ല.

തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്

 

click me!