
മൂന്നു മാസത്തിനുള്ളില്‍ രാജ്യത്തെ രാജധാനി, ശതാബ്‍ദി ട്രെയിനുകളുടെ മുഖം മാറുമെന്ന് റെയില്‍വേ. പ്രത്യേക കാറ്ററിംഗ് ട്രോളി സര്‍വ്വീസ്, വിനോദോപാധികള്‍, യൂണീംഫോമിലുള്ള പ്രത്യേകം സ്റ്റാഫുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാറ്റമാണ് റെയില്‍വേ ആലോചിക്കുന്നതെന്ന് പി ടി ഐയെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരെഞ്ഞെടുത്ത് 15 വീതം രാജധാനി, ശതാബ്‍ദി ട്രെയിനുകളില്‍ ഉള്‍പ്പെടെ 30 ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഉത്സവ സീസണായ ഒക്ടോബറില്‍ നടപ്പിലാവും വിധമുള്ള പദ്ധതിയാണ് റെയില്‍വേ ആലോചിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ട്രെയിനുകളുടെ കോച്ചുകളില്‍ സമൂലപരിഷ്കാരം നടപ്പിലാക്കും. ഈ ട്രെയിനുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേകപരിശീലനം നല്‍കിയ ആര്‍പിഎഫിന്‍റെ സേവനവും ഉഫയോഗിപ്പെടുത്തും.
സിനിമകളും സീരിയലുകളും കാണാനും സംഗീതം ആസ്വദിക്കാനുമുള്ള സംവിധാനങ്ങളും ഈ ട്രെയിനുകളില്‍ ഒരുക്കുന്നുണ്ട്.
മുംബൈ, ഹൗറ, പാറ്റ്ന, റാഞ്ചി, ഭുവനേശ്വര്‍ തുടങ്ങിയ 15 ഓളം രാജധാനി ട്രെയിനുകളിലും ഹൗറ - പുരി, ന്യൂ ഡല്‍ഹി - ഛണ്ഡിഗഢ്, ന്യൂ ഡല്‍ഹി - കാണ്‍പൂര്‍ തുടങ്ങിയ 15 ഓളം ശതാബ്‍ദി ട്രെയിനുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.