ഒറ്റ വര്‍ഷത്തിനിടയില്‍ അമിതവേഗതയ്ക്ക് ഒരു കാര്‍ പൊലീസ് പിടികൂടിയത് 127 പ്രാവശ്യം. പിഴയായി അടയ്ക്കേണ്ടി വരുന്നത് 1.82 ലക്ഷം രൂപ. തെലുങ്കാനയിലാണ് സംഭവം. ഹോണ്ട ജാസ് കാറാണ് ഇങ്ങനെ പിഴയടച്ച് റെക്കോഡിട്ടത്.
ഹൈദരാബാദിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകളിലൊന്നായ ഔട്ടർറിങ് റോഡിലാണ് ഈ നിയമ ലംഘനങ്ങളെല്ലാം നടന്നത്. എട്ടു വരിപാതയിലെ പരമാവധി വേഗം 100 കിലോമീറ്ററാണ്. ഈ വേഗപരിധിയാണ് 127 പ്രവാശ്യം ഈ വാഹനം മറികടന്നത്.
ഓരോ തവണയും 163 കിലോമീറ്റർ വേഗത്തിൽ വരെ ഈ വാഹനം ഈ റോഡിലൂടെ സഞ്ചരിച്ചു. ഹൈവേയിലെ ക്യാമറകളാണ് ഓരോ തവണയും കാറിനെ കുടുക്കിയത്. 1400 രൂപയും സർവീസ് ചാർജും ഉള്‍പ്പെടെ 1435 രൂപയാണ് ഓരോ നിയമലംഘനത്തിനും പിഴയായി അടച്ചത്.