സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സ്; കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കും

Published : Oct 16, 2023, 03:54 PM IST
സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സ്; കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കും

Synopsis

ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ എന്ന കോഴ്‌സിന് തുടക്കം കുറിക്കുന്നത്.  

തിരുവനന്തപുരം: സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സിൽ കുടംബശ്രീ,  അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നുവെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി വി ശിവൻകുട്ടി. രോഗം മൂലവും പ്രായാധിക്യത്താലും പ്രയാസം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ-കേരളയുടെ നേതൃത്വത്തിൽ ഈ രംഗത്ത് ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ എന്ന കോഴ്‌സിന് തുടക്കം കുറിക്കുന്നത്.

ജനസംഖ്യയിൽ മുപ്പത് ശതമാനത്തിലധികം വയോജനങ്ങൾ ഉള്ള നമ്മുടെ സമൂഹത്തിൽ ഇവരുടെ പരിരക്ഷയും പരിചരണവും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.  2023 ൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഇക്കാര്യം ഏറെ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ സൃഷ്ടിച്ച് സാന്ത്വന പരിചരണം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്‌കോൾ കേരളയുമായി സഹകരിച്ച് പുതിയ കോഴ്‌സ് ആരംഭിക്കുന്നതിന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ സർക്കാർ ബൃഹത്തായ ഒരു ആശയമാണ് മുന്നോട്ടു വെച്ചത്. ആ ആശയമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.‌
 
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സമാനതകളില്ലാത്ത പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണ്.  കേരള സംസ്ഥാനത്തെ ആരോഗ്യരംഗവും പൊതുജനാരോഗ്യ മേഖലയും ഇന്ന് ലോക മാതൃകയാണ്. ഈ സന്ദർഭത്തിലാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് ഇത്തരത്തിൽ കോഴ്‌സ് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്‌കോൾ കേരളയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒട്ടേറെ ഇടപെടലുകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. പുതുതായി 3 കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 

തൊഴിലധിഷ്ഠിതവും നൈപുണി വികസനവുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 
ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ, നഴ്‌സുമാർ, പാലിയേറ്റീവ് കെയർ വോളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കോഴ്‌സിന്റെ മൊഡ്യൂളും സിലബസും തയ്യാറാക്കിയിട്ടുള്ളത്. സമയബന്ധിതമായി ഈ കോഴ്‌സ് ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പും ഡോക്ടർമാർ ഉൾപ്പെടെയുള്ള പാലിയേറ്റീവ് മേഖലയിലെ പ്രവർത്തകരും മികച്ച സേവനം നൽകി.  ഈ വർഷം 25 വീതമുള്ള ഓരോ ബാച്ച് ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
 
ഓരോ ജില്ലയിലും പഠന കേന്ദ്രങ്ങൾ ഉണ്ടാകും. ഭാവിയിൽ ബാച്ചിന്റെ എണ്ണം വർദ്ധിപ്പിച്ചും കൂടുതൽ പഠന കേന്ദ്രങ്ങൾ കണ്ടെത്തിയും കഴിയുന്നത്ര പഠിതാക്കളെ ഈ കോഴ്‌സിന്റെ ഭാഗമാക്കാനാണ് സ്‌കോൾ - കേരള ആലോചിച്ചിട്ടുള്ളത്. എൻ.എസ്.എസ്., എസ്.പി.സി. തുടങ്ങിയ ഏജൻസികളും യുവജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കേരളം മുന്നോട്ടു വെയ്ക്കുന്ന സാന്ത്വന പരിചരണം എന്ന ബൃഹത്തായ ആശയം നടപ്പാക്കാൻ ശാസ്ത്രീയമായ അറിവ് പാലിയേറ്റീവ് രംഗത്ത് നേടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

1000ത്തോളം പേ‍‌രുടെ കഷ്ടപാടിന് വിലയില്ല; കസ്റ്റംസ് ക്യാന്‍റീൻ അസിസ്റ്റന്‍റ്, ഡ്രൈവ‌ർ പരീക്ഷ, ഹൈടെക് തട്ടിപ്പ്
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു