കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ ഇന്നുകൂടി; വനിതകള്‍ക്കും അവസരം

Published : Sep 10, 2021, 08:49 AM ISTUpdated : Sep 10, 2021, 09:06 AM IST
കായികതാരങ്ങൾക്ക് കേരള പോലീസിൽ അവസരം: അപേക്ഷ ഇന്നുകൂടി; വനിതകള്‍ക്കും അവസരം

Synopsis

നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. 


തിരുവനന്തപുരം: കേരള പോലീസിലെ ഹവിൽദാർ തസ്തികയിൽ 43 ഒഴിവുകൾ. കായിക താരങ്ങൾക്കാണ് അവസരം. നീന്തൽവിഭാഗത്തിൽ വനിതകൾക്കും ഹാൻഡ്ബോൾ, ഫുട്ബോൾ എന്നിവയിൽ പുരുഷൻമാർക്കും അപേക്ഷിക്കാം. അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, സൈക്ലിങ്, വോളിബോൾ എന്നിവയിൽ ആൺപെൺ വ്യത്യാസമില്ല. ഒഴിവുകൾ-അത്ലറ്റിക്സ്- 19, ബാസ്കറ്റ്ബോൾ -7, നീന്തൽ -2 (സ്ത്രീ), ഹാൻഡ്ബോൾ ഒന്ന് (പുരുഷൻ), സൈക്ലിങ്-4, വോളിബോൾ-4, ഫുട്ബോൾ-6 (പുരുഷൻ).

2018 ജനുവരി ഒന്നിനുശേഷം കായിക യോഗ്യത നേടിയവർക്കാണ് അവസരം അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളിൽ ഒന്ന്/രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളിൽ (4×100 റിലേ, 4×400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളിൽ ഇന്റർ സ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ് മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്സിറ്റി/ജൂനിയർ/സീനിയർ). യൂത്ത് നാഷണൽ ചാമ്പ്യൻഷിപ്പുകൾ.

അക്കാദമിക് യോഗ്യത. പ്ലസ്ടു/തത്തുല്യ വിജയം. പ്രായം 18 -26. (അർഹതയുള്ളവർക്ക്യസ്സിളവ് ലഭിക്കും) ശാരീരികയോഗ്യത പുരുഷൻ: കുറഞ്ഞ ഉയരം (168 സെന്റീമീറ്റർ), നെഞ്ചളവ് 81 സെന്റീമീറ്റർ, കുറഞ്ഞ വികാസം അഞ്ച് സെന്റീമീറ്റർ സ്ത്രീ: കുറഞ്ഞ ഉയരം 157 സെന്റീമീറ്റർ (അർഹതയുള്ളവർക്ക് ഇളവ് നൽകും). വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും. http://keralapolice.gov.in സെപ്റ്റംബർ 10ആണ് അവസാനതിയതി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ