പൊലീസ് സ്റ്റേഷനില്‍ പഠനമുറി; ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് അധ്യാപകനായി പൊലീസ് ഉദ്യോഗസ്ഥനും

Published : Feb 01, 2022, 03:36 PM ISTUpdated : Feb 01, 2022, 03:43 PM IST
പൊലീസ് സ്റ്റേഷനില്‍ പഠനമുറി; ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് അധ്യാപകനായി പൊലീസ് ഉദ്യോഗസ്ഥനും

Synopsis

രാവിലെ 7 മണി മുതൽ 10 മണി വരെ നാലാം ക്ലാസ് മുതലുള്ള കുട്ടികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ക്ലാസ്.

മധ്യപ്രദേശ്: ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി (Police Station) പൊലീസ് സ്റ്റേഷനിൽ പഠനസൗകര്യം ഒരുക്കി പൊലീസ് ഉദ്യോഗസ്ഥൻ (Police Officer). അധസ്ഥിതരായ വിദ്യാർത്ഥികൾക്ക് സൗജന്യമായ വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സബ് ഇൻസ്പെക്ടർ ബഖത് സിംഗ് പൊലീസ് സ്റ്റേഷനിൽ ലൈബ്രറിയുൾപ്പെടെയുള്ള പഠനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസം രാവിലെ പൊലീസ് യൂണിഫോം ധരിക്കുന്നതിന് മുമ്പ് ഇദ്ദേഹം അധ്യാപകനായി മാറും. രാവിലെ 7 മണി മുതൽ 10 മണി വരെ നാലാം ക്ലാസ് മുതലുള്ള കുട്ടികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ക്ലാസ്. മധ്യപ്രദേശിലെ ബ്രജ്പൂർ ഗ്രാത്തിലാണ് വ്യത്യസ്തമായ ഈ പൊലീസ് സ്റ്റേഷനും ഉദ്യോഗസ്ഥനും. 

6000ത്തോളം ജനസംഖ്യയുള്ള ഒരു ഗ്രാമമാണിത്. ഇവിടെയെത്തുന്ന കുട്ടികളോട് നന്നായി പഠിക്കാനും പുസ്തകങ്ങൾ വായിക്കാനും ഇദ്ദേഹം പ്രോത്സാഹനം നൽകും. ദലിതരും ആദിവാസികളും സമീപത്തുള്ള ഖനികളിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന മറ്റ് പിന്നാക്കവിഭാഗത്തിൽ പെട്ടവരും കൂടുതലായി അധിവസിക്കുന്ന പ്രദേശത്ത് നിരക്ഷരതയും ദാരിദ്ര്യവും കണ്ടതോടെയാണ് 'വിദ്യാദാൻ' സംരംഭം തുടങ്ങാനുള്ള ആശയം സിംഗിന് ലഭിച്ചത്. പോലീസ് സ്റ്റേഷൻ കാമ്പസിലേക്ക് പ്രവേശിക്കാൻ കുട്ടികൾക്ക് ഭയമുണ്ടോ എന്ന ചോദ്യത്തിന്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സർക്കാർ സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സിംഗ്, കുറ്റവാളികൾക്കിടയിൽ ഭയം വളർത്തുകയും നല്ല ആളുകളെ സ്വാഗതം ചെയ്യുകയുമാണ് പോലീസിന്റെ ലക്ഷ്യമെന്ന് പിടിഐയോട് പറഞ്ഞു.

“പോലീസിനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സാക്ഷരതയും നല്ല ധാർമ്മിക അധ്യാപനവും സമൂഹത്തിലെ കുറ്റകൃത്യങ്ങൾ തടയാൻ കഴിയുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു. 15 കാരനായ സിവിൽ സർവീസ് ഉദ്യോഗാർത്ഥി ആദർശ് ദീക്ഷിത് പറഞ്ഞു, പോലീസ് സ്റ്റേഷനിൽ കയറാൻ ആദ്യം ഭയപ്പെട്ടിരുന്നു, എന്നാൽ സിങ്ങിനെ കണ്ടതിന് ശേഷം, അദ്ദേഹത്തിന്റെ അധ്യാപന രീതിയിലും വ്യക്തിത്വത്തിലും മതിപ്പുളവാക്കിയെന്ന് ആദർശ് പറഞ്ഞു. മറ്റ് വിദ്യാർത്ഥികളും സിംഗിന്റെ അധ്യാപന വൈദഗ്ധ്യത്തെ പ്രശംസിച്ചു

 
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ