നവംബർ 30 വരെ സ്കൂളുകൾ അടച്ചിടുമെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ

By Web TeamFirst Published Nov 2, 2020, 2:41 PM IST
Highlights

ഈ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ദില്ലി: രാജ്യത്തെ സ്കൂളുകൾ നവംബർ 30 വരെ അടഞ്ഞ് കിടക്കുമെന്നുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. ഈ ഉത്തരവിന്റെ തലക്കെട്ട് തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബി ട്വീറ്റിൽ പറയുന്നു. 

A headline of an order claims that, all schools to remain closed till 30th November : This Headline is MISLEADING.
Decision on opening of educational institutions is left to States/UTs as per MHA's September order, which is valid till November, 2020 pic.twitter.com/VGbceNREtl

— PIB Fact Check (@PIBFactCheck)

സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം, കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. ഈ ഉത്തരവിന് നവംബര്‍ മാസം വരെ കാലാവധിയുണ്ടെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി. 
 

click me!