വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താം; അനുമതി നൽകി യുജിസി

Published : Jun 12, 2024, 11:47 AM ISTUpdated : Jun 12, 2024, 11:54 AM IST
വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താം; അനുമതി നൽകി യുജിസി

Synopsis

ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം

ദില്ലി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍റെ അനുമതി. പുതിയ നിർദേശം അനുസരിച്ച് 2024-25 അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം. രണ്ടു തവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി വ്യക്തമാക്കി. നേരത്തെ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടു തവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.

വിദേശ സർവകലാശാലകളുടെ മാതൃകയിൽ വർഷത്തിൽ രണ്ടു തവണ പ്രവേശനത്തിന് സർവകലാശാലകള്‍ക്ക് അനുമതി നൽകുമെന്ന് യുജിസി മേധാവി ജഗദേഷ് കുമാറാണ് അറിയിച്ചത്. ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്നങ്ങൾ, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങളാൽ ജൂലൈ - ഓഗസ്റ്റ് സെഷനിൽ പ്രവേശനം നഷ്‌ടമായവർക്ക്  ജനുവരി - ഫെബ്രുവരി മാസങ്ങളിലെ പ്രവേശനം പ്രയോജനപ്പെടും. ഒരു വർഷം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ല. ക്യാമ്പസ് റിക്രൂട്ട്മെന്‍റിൽ പങ്കെടുക്കാനും വിദ്യാർത്ഥികള്‍ക്ക് കൂടുതൽ അവസരമുണ്ടാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫാക്കൽറ്റി, ലാബുകൾ, ക്ലാസ് മുറികൾ എന്നിവ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും യുജിസി മേധാവി ജഗദേഷ് കുമാർ പറഞ്ഞു. 

വർഷത്തിൽ രണ്ടു തവണ പ്രവേശനം നൽകണമെന്ന് നിർബന്ധമില്ലെന്നും യുജിസി മേധാവി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റി തുടങ്ങിയവ പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബന്ധുക്കളുടെ നിർബന്ധം കാരണം സയൻസ് ഗ്രൂപ്പെടുത്ത് 11ാം ക്ലാസിൽ തോറ്റു, തളരാതെ പഠിച്ചു, ഇന്ന് ഡെപ്യൂട്ടി കലക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം