ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ല, വിജയത്തിന് വളരെയധികം സംഭാവന നൽകിയ രാജ്യം: ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ

By Web TeamFirst Published Apr 2, 2021, 7:19 PM IST
Highlights

സെബിയുടെ അറിയിപ്പുകളിൽ വിശദമായ പ്രതികരണങ്ങൾ ഫ്രാങ്ക്ലിൻ സമർപ്പിക്കുകയും ചെയ്തിരുന്നു.
 

മുംബൈ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയില്ലെന്ന് യുഎസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനം ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ. 

“ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ഇന്ത്യയോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ഞങ്ങൾ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ നേരത്തേ പ്രവേശിച്ചവരായിരുന്നു, മറ്റ് പല ആഗോള അസറ്റ് മാനേജർമാരും പിൻവാങ്ങാൻ തീരുമാനിച്ചിട്ടും ഞങ്ങൾ വ്യവസായത്തിന്റെ ഭാഗമായി തുടരുന്നു. ദയവായി ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകട്ടെ, ഇന്ത്യയിലെ ബിസിനസിൽ നിന്ന് പുറത്തുകടക്കാൻ ഞങ്ങൾക്ക് പദ്ധതികളൊന്നുമില്ല. ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസ്സ് വിൽക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തെറ്റാണ്, അവ കേവലം - കിംവദന്തികൾ മാത്രമാണ്.” ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ട് പ്രസിഡന്റ് സഞ്ജയ് സാപ്രെ നിക്ഷേപകർക്ക് അയച്ച കത്തിൽ പറഞ്ഞു. 

ഫ്രാങ്ക്ളിന്റെ ആഗോള മേധാവി ജെന്നിഫർ ജോൺസൺ വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡറിന് കത്തെഴുതിയതായുളള വാർത്താ റിപ്പോർട്ടുകളെ തുടർന്നാണ് പ്രസ്താവന. ഇന്ത്യയിലും ആഗോളതലത്തിലുമുളള സർക്കാർ അധികാരികളുമായുളള ഇടപഴകൽ പല കമ്പനികളും ചെയ്യുന്ന കാര്യമാണെന്നാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 

അടച്ചുപൂട്ടൽ പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പ് നിക്ഷേപം വീണ്ടെടുക്കുന്നതിന് സെബി ഫണ്ട് ഹൗസിനും അതിന്റെ ഉദ്യോഗസ്ഥർക്കും ഷോ കോസ് നോട്ടീസ് നൽകിയിട്ടുണ്ട്. സെബിയുടെ അറിയിപ്പുകളിൽ വിശദമായ പ്രതികരണങ്ങൾ ഫ്രാങ്ക്ലിൻ സമർപ്പിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ രണ്ട് ദശലക്ഷം നിക്ഷേപകരുടെ 60,000 കോടി രൂപയുടെ ആസ്തിയും ഫ്രാങ്ക്ലിൻ കൈകാര്യം ചെയ്യുന്നു. ആഗോള ജീവനക്കാരിൽ നാലിലൊന്നും ഇന്ത്യയിലാണ്. “ഇന്ത്യ ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനം മാത്രമല്ല, ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകിയ രാജ്യമാണ്,” സപ്രെ പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ, നിരവധി വിദേശ ഫണ്ട് ഹൗസുകൾ ഇന്ത്യയിൽ നിന്ന് പുറത്തുകടന്നു, കാരണം ആസ്തി ആരോഗ്യകരമായ വേഗതയിൽ വളർച്ചയുണ്ട്. മോർഗൻ സ്റ്റാൻലി, ഐ എൻ ജി, പൈൻ ബ്രിഡ്ജ്, ഡൈവ എന്നിവരാണ് 2013 മുതൽ രാജ്യത്തെ ആഭ്യന്തര പ്രവർത്തനങ്ങളിൽ നിന്ന് പുറത്തുകടന്ന ചില കമ്പനികൾ.


 

click me!