നേടിയ ഓരോ റണ്ണിനും ഒരു ലക്ഷം രൂപ, പൊലീസിൽ ഡിഎസ്‌പി ആയി നിയമനം, റിച്ച ഘോഷിനെ ആദരിച്ച് ബംഗാള്‍

Published : Nov 09, 2025, 09:35 AM IST
Richa Ghosh

Synopsis

ലോകകപ്പ് ഫൈനലില്‍ റിച്ച നേടിയ ഓരോ റണ്ണിനും ഓരോ ലക്ഷം രൂപവീതംവെച്ച് 34 ലക്ഷം രൂപയുടെ ചെക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി റിച്ചക്ക് സമ്മാനിച്ചു.

കൊല്‍ക്കത്ത: വനിതാ ലോകകപ്പ് ജേതാവായ ബംഗാൾ താരം റിച്ചാ ഘോഷിന് സംസ്ഥാന സർക്കാരിന്‍റെയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെയും ആദരം. ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച റിച്ചയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ ബംഗഭൂഷൺ പുരസ്കാരവും പൊലീസില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി നിയമനവും നല്‍കി. ഇതിനൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി റിച്ചയ്ക്ക് സ്വർണ മാലയും സമ്മാനിച്ചു.

ലോകകപ്പ് ഫൈനലില്‍ റിച്ച നേടിയ ഓരോ റണ്ണിനും ഓരോ ലക്ഷം രൂപവീതംവെച്ച് 34 ലക്ഷം രൂപയുടെ ചെക്ക് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലി റിച്ചക്ക് സമ്മാനിച്ചു. ലോകകപ്പ് നേടുക എന്നത് എത്രമാത്രം സ്പെഷ്യലാണെന്ന് തനിക്ക് നന്നായി അറിയാമെവന്ന് 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച നായകന്‍ കൂടിയായ സൗരവ് ഗാംഗുലി പറഞ്ഞു. 22കാരിയായ റിച്ചയുടെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ഭാവിയില്‍ ഇന്ത്യൻ ക്യാപ്റ്റൻ റിച്ച ഘോഷ് എന്ന് പറയാനാകാട്ടെയെന്നും ഗാംഗുലി പറഞ്ഞു. അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിക്കാന്‍ പോകുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

 

ലോകകപ്പ് ജേതാവാകുന്ന ആദ്യ ബംഗാൾ താരമാണ് റിച്ച ഘോഷ്. ജുലൻ ഗോസ്വാമിയും ചടങ്ങിൽ പങ്കെടുത്തു. ലോകകപ്പില്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങി റിച്ച അതിവേഗം സ്കോര്‍ ചെയ്യുന്ന റണ്ണുകള്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിലും ഏഴാം നമ്പറിലിറങ്ങിയ റിച്ച 24 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിന് ഓള്‍ ഔട്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലൻഡ് ടി20ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു, സഞ്ജുവിന്‍റെ കളി നേരില്‍ കാണാന്‍ കുറഞ്ഞ നിരക്ക് 250 രൂപ
22 പന്തില്‍ ഫിഫ്റ്റി, ക്യാപ്റ്റനെയും വെട്ടി അഭിഷേക് ശർമ, അതിവേഗ അര്‍ധസെഞ്ചുറികളില്‍ ലോക റെക്കോര്‍ഡ്