ടെസ്റ്റ് ക്രിക്കറ്റിലെ അസാമാന്യ പ്രകടനത്തെത്തുടര്‍ന്നാണ് ലാബുഷെയ്ന് ഓസീസ് ഏകദിന ടീമിലിടം നല്‍കിയത്. കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ നിന്ന് 896 റണ്‍സാണ് ലാബുഷെയ്ന്‍ അടിച്ചു കൂട്ടിയത്. ഓസ്ട്രേലിയന്‍ ആഭ്യന്ത ഏകദിന ടൂര്‍ണമെന്റായ മാര്‍ഷ് കപ്പിലും ലാബുഷെയ്ന്‍ മിന്നുന്ന ഫോമിലായിരുന്നു.
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ ശ്രദ്ധിക്കപ്പെടുന്ന പോരാട്ടം രണ്ട് താരങ്ങള്‍ തമ്മിലായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഓസീസ് ബാറ്റിംഗ് വിസ്മയം മാര്‍നസ് ലാബുഷെയ്നും തമ്മിലുള്ള പോരാട്ടമാകും ശരിക്കും ആരാധകര്‍ കാത്തിരിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ അസാമാന്യ പ്രകടനത്തെത്തുടര്‍ന്നാണ് ലാബുഷെയ്ന് ഓസീസ് ഏകദിന ടീമിലിടം നല്‍കിയത്. കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ നിന്ന് 896 റണ്‍സാണ് ലാബുഷെയ്ന്‍ അടിച്ചു കൂട്ടിയത്. ഓസ്ട്രേലിയന്‍ ആഭ്യന്ത ഏകദിന ടൂര്‍ണമെന്റായ മാര്‍ഷ് കപ്പിലും ലാബുഷെയ്ന്‍ മിന്നുന്ന ഫോമിലായിരുന്നു.
പരിക്കിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനനെതിരായ പരമ്പരക്കുശേഷം ടീമില്‍ നിന്ന് രണ്ട് മാസം വിട്ടു നിന്ന ബുമ്രയാകട്ടെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലൂടെയാണ് തിരിച്ചുവന്നത്. ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബുമ്രയും ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ലാബുഷെയ്നും തമ്മിലുള്ള പോരാട്ടം കാണികള്‍ക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!