ഡെന്‍ലിക്കും സ്റ്റോക്‌സിനും ഫിഫ്റ്റി; ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്

By Web TeamFirst Published Sep 14, 2019, 9:20 PM IST
Highlights

ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് കരുത്തായത്

ഓവല്‍: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ലീഡിലേക്ക്. ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ നാല് വിക്കറ്റിന് 239 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനിപ്പോള്‍ 308 റണ്‍സ് ലീഡായി. 

വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സെന്ന എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് നാല് വിക്കറ്റുകള്‍ നഷ്ടമായി. റോറി ബെണ്‍സ്(20), ജോ റൂട്ട്(21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എന്നാല്‍ ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്‌സും മൂന്നാം വിക്കറ്റില്‍ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായശേഷം ജോണി ബെയര്‍സ്റ്റോയും(6) ജോസ് ബട്‌ലറും(13) ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയാണ്. ഓസീസിനായി ലിയോണ്‍ മൂന്നും സിഡില്‍ ഒരു വിക്കറ്റും നേടി. 

ഓസ്ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു ഇംഗ്ലണ്ട്. ജോഫ്ര ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. 48 റണ്‍സെടുത്ത മാര്‍നസ് ലബുഷാനെയാണ് തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാന്‍. ആര്‍ച്ചര്‍ ആറു വിക്കറ്റ് വീഴ്ത്തി. സാം കുറന്‍ മൂന്നും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സ് നേടിയിരുന്നു. 

click me!