വനിതാ ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരായ ത്രില്ലര്‍ ജയം നൃത്തം ചെയ്ത് ആഘോഷിച്ച് ലങ്കന്‍ താരങ്ങള്‍-വീഡിയോ

Published : Oct 13, 2022, 08:16 PM IST
വനിതാ ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരായ ത്രില്ലര്‍ ജയം നൃത്തം ചെയ്ത് ആഘോഷിച്ച് ലങ്കന്‍ താരങ്ങള്‍-വീഡിയോ

Synopsis

14 വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ വനിതകള്‍ ഏഷ്യാ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. ലീഗ് റൗണ്ടിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ ബംഗ്ലാദേശിനെതിരെയും ലങ്കന്‍ വനിതകള്‍ സമാനമായ രീതിയില്‍ ആവേശ ജയം സ്വന്തമാക്കിയിരുന്നു.

ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആവേശം അവസാന പന്തിലേക്ക് നീണ്ട സെമി പോരാട്ടത്തില്‍ പാക്കിസ്ഥാനെ മറികടന്ന ഫൈനലിലെത്തയിത് നൃത്തം ചെയ്ത് ആഘോഷിച്ച് ശ്രീലങ്കന്‍ വനിതാ താരങ്ങള്‍. രണ്ടാം സെമിയില്‍ ഒരു റണ്ണിനായിരുന്നു ശ്രീലങ്കയുടെ ആവേശജയം.

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 20 ഓവറില്‍ 122 റണ്‍സ് മാത്രമെടുത്തപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ 121 റണ്‍സെ നേടാനായുള്ളു. ത്രസിപ്പിക്കുന്ന വിജയത്തിനുശേഷമായിരുന്നു ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് ഗ്രൗണ്ടില്‍ നൃത്തം ചെയ്ത് ആഘോഷിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ശ്രീലങ്കയുടെ എിരാളികള്‍.

14 വര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ വനിതകള്‍ ഏഷ്യാ കപ്പിന്‍റെ ഫൈനലിലെത്തുന്നത്. ലീഗ് റൗണ്ടിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ ബംഗ്ലാദേശിനെതിരെയും ലങ്കന്‍ വനിതകള്‍ സമാനമായ രീതിയില്‍ ആവേശ ജയം സ്വന്തമാക്കിയിരുന്നു. മഴമൂലം തടസപ്പെട്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 83-5ല്‍ നില്‍ക്കെ മത്സരം നിര്‍ത്തിവെച്ചു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം ഏഴോവറില്‍ 41 റണ്‍സായി നിശ്ചയിച്ചെങ്കിലും ബംഗ്ലാ വനിതകള്‍ക്ക് ഏഴോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെ നേടാനായിരുന്നുള്ളു. ലീഗ് റൗണ്ടില്‍ പാക്കിസ്ഥാനെതിരെയും സമാനമായ രീതിയില്‍ കുറഞ്ഞ സ്കോര്‍ പ്രതിരോധിച്ച് ലങ്കന്‍ വനിതകള്‍ ജയിച്ചിരുന്നു.

വനിതാ ഏഷ്യാ കപ്പ്: അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍

ഇന്ന് നടന്ന ആദ്യ സെമിയില്‍ തായ്‌ലന്‍ഡ് വനിതകളെ 74 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഓപ്പണര്‍ ഷഫാലി വര്‍മ(28 പന്തില്‍ 42),ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(30 പന്തില്‍ 36), ജെമീമ റോഡ്രിഗസ്(26 പന്തില്‍ 27) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ തായ്‌ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി
'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്