വാര്‍ണര്‍ വെറും കൈയോടെ അല്ല വരുന്നത്; റണ്ണൊഴുക്കിന്റെ സൂചന നല്‍കിക്കൊണ്ടാണ്

Published : Mar 11, 2019, 10:55 PM IST
വാര്‍ണര്‍ വെറും കൈയോടെ അല്ല വരുന്നത്; റണ്ണൊഴുക്കിന്റെ സൂചന നല്‍കിക്കൊണ്ടാണ്

Synopsis

ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഡേവിഡ് വാര്‍ണര്‍. നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പരിക്ക് കാരണം ചില മത്സരങ്ങളും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും താരത്തിന് നഷ്ടമായിരുന്നു. പിന്നീട് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ മാറ്റി നിര്‍ത്തുകയും ചെയ്തു.

സിഡ്‌നി: ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഡേവിഡ് വാര്‍ണര്‍. നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പരിക്ക് കാരണം ചില മത്സരങ്ങളും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും താരത്തിന് നഷ്ടമായിരുന്നു. പിന്നീട് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ മാറ്റി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇരുവരും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് വാര്‍ണര്‍. ആരാധകര്‍ക്ക് ശുഭ വാര്‍ത്തയുമായിട്ടാണ് വാര്‍ണര്‍ എത്തുന്നത്. പ്രാദേശിക മത്സരങ്ങളിലെ ഫോം തന്നെയാണ് വാര്‍ണര്‍ നല്‍കുന്ന സമ്മാനം. 

സിഡ്‌നില്‍ വാര്‍ണര്‍ കളിക്കുന്ന ക്ലബായ റാന്‍ഡ്‌വിക് പീറ്റര്‍ഷാം ക്ലബിന് വേണ്ടി പാഡ് കെട്ടിയ വാര്‍ണര്‍ 77 പന്തില്‍ നിന്ന് 110 റണ്‍സ് നേടി. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. തന്റെ കൂറ്റനടികള്‍ നഷ്ടം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. 

മാത്രമല്ല, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്വിറ്റര്‍ പേജ് വഴി ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പുതിയ വേഷത്തിലാണ് വാര്‍ണര്‍ എത്തിയത്. രാജസ്ഥാന് റോയല്‍സിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിന്റെ ആരാധകരെ കുറിച്ചും ടിക്കറ്റിനെ കുറിച്ചുമാണ് വാര്‍ണര്‍ വീഡിയോയില്‍ സംസാരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം