
തിരുവനന്തപുരം: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ റൈനോസിന് 43 റണ്‍സ് മാത്രം വിജയലക്ഷ്യം. ഒന്നാം ഇന്നിംഗ്‌സില്‍ 27 റണ്‍സ് ലീഡ് വഴങ്ങിയ സ്‌ട്രൈക്കേഴ്‌സിന് രണ്ടാം ഇന്നിംംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുക്കാനാണ് സാധിച്ചത്. 20 റണ്‍സ് നേടിയ ബെന്നിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ സ്‌ട്രൈക്കേഴ്‌സിന്റെ ടോപ് സ്‌കോറര്‍. രാജീവ് പിള്ള 15 റണ്‍സെടുത്തു. ഭരത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്‌സില്‍ സ്‌ട്രൈക്കേഴ്‌സിന്റെ 59 റണ്‍സിനെതിരെ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. 45 റണ്‍സ് നേടിയ ശാന്തനുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ബിനീഷ് കോടിയേരി രണ്ട് ഓവറില്‍ ഒമ്പത് റണ്‍ മാത്രം വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്തതാക്കി. ചെന്നൈക്ക് വേണ്ടി സത്യ 12 പന്തില്‍ 18 റണ്‍സെടുത്തു. നേരത്തെ, തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ബിനീഷ് കോടിയേരി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടും സ്‌ട്രൈക്കേഴ്‌സിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 23 റണ്‍സെടുത്ത രാജീവ് പിള്ളയാണ് ടോപ് സ്‌കോറര്‍. സ്‌ട്രൈക്കേഴ്‌സിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു സ്‌ട്രൈക്കേഴ്‌സിന്. അര്‍ജുന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. സഞ്ജു ശിവറാം (0), ബെന്നി (10), സിജു വില്‍സണ്‍ (3), സുരേഷ് (5), വിവേക് ഗോപന്‍ (8) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അനൂപ് (1) പുറത്താവാതെ നിന്നു.
ടൂര്‍ണമെന്റില്‍ നിന്ന് സ്‌ട്രൈക്കേഴ്‌സ് നേരത്തെ പുറത്തായിട്ടുണ്ട്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയത്തോടെ രണ്ട് പോയിന്റ് മാത്രമുളള ടീം ആറാമതാണ്. അതേസമയം, ഇന്ന് ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്.
കേരളാ സ്‌ട്രൈക്കേഴ്‌സ്: ബിനീഷ് കോടിയേരി, അലക്‌സാണ്ടര്‍ പ്രശാന്ത്, അനൂപ് കൃഷ്ണ, അരുണ്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, അരുണ്‍ ബെന്നി, വിവേക് ഗോപന്‍, ആര്‍ക്കെ സുരേഷ്, സിജു വില്‍സണ്‍, സഞ്ജു ശിവറാം, രാജീവ് പിളള.
ചെന്നൈ റൈനോസ്: വിക്രാന്ത് (ക്യാപ്റ്റന്‍), രമണ, ആദവ്, അജയ് രോഹന്‍, ഭരത് നിവാസ്, ദശരഥി, ജീവ, കലൈ അരശന്‍, പൃഥ്വി, സത്യ എന്‍ജെ, ഷാന്തനു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!