റിഷഭ് പന്തിന് പോവാം! ഡല്‍ഹി കൈവിട്ടു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പൊക്കിയേക്കും! ഷമി ഇല്ലാതെ ഗുജറാത്ത് ടൈറ്റന്‍സ്

Published : Oct 31, 2024, 07:03 PM IST
റിഷഭ് പന്തിന് പോവാം! ഡല്‍ഹി കൈവിട്ടു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പൊക്കിയേക്കും! ഷമി ഇല്ലാതെ ഗുജറാത്ത് ടൈറ്റന്‍സ്

Synopsis

പന്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ എന്നിവരേയും ഡല്‍ഹി കൈവിട്ടു.

ദില്ലി: വരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനെ അക്‌സര്‍ പട്ടേല്‍ നയിക്കുമെന്ന് സൂചന. റിഷഭ് പന്തിനെ കൈവിട്ടതോടെയാണിത്. പന്തായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍. പന്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആര്‍സിബിയും പന്തിന് പിന്നാലെയുണ്ട്. പന്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ എന്നിവരേയും ഡല്‍ഹി കൈവിട്ടു. അക്‌സറിനെ 16.50 കോടി മുടക്കിയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. അക്‌സറിനെ കൂടാതെ കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി) എന്നിവരും ടീമില്‍ തുടരും. ശ്രേയസ് അയ്യരെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഡല്‍ഹി നടത്തും. 73 കോടി ഡല്‍ഹിക്ക് മെഗാ ലേലത്തില്‍ ചെലവഴിക്കാനാവും.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍ എന്നീ താരങ്ങളെ കയ്യൊഴിഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16.50) ടീമില്‍ തുടരും. റാഷിദ് ഖാന്‍ (18 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി) ഷാരൂഖ് ഖാന്‍ (4 കോടി) എന്നിവരും ടീമിലുണ്ട്. 

അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 23 കോടി മുടക്കി വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി) ട്രോവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീം കൈവിട്ടു. 

അഞ്ച് താരങ്ങളെയാണ് ലഖ്‌നൗ നിലനിര്‍ത്തിയത്. നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മുഹസിന്‍ ഖാന്‍ (നാല് കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. രാഹുലിന് പുറമെ മാര്‍കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ ലഖ്‌നൗ കൈവിട്ടു. 69 കോടി ലഖ്‌നൗവിന്റെ പോക്കറ്റില്‍ ബാക്കിയുണ്ട്. 

പഞ്ചാബ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. ശശാങ്ക് സിംഗ് (5.5 കോടി, പ്രഭ്‌സിമ്രാന്‍ സിംഗ് (4 കോടി) എന്നിവരെ പഞ്ചാബ് കൈവിട്ടില്ല. ഇനി 110.5 കോടി പഞ്ചാബിന് ബാക്കിയുണ്ട്. അര്‍ഷ്ദീപ് സിംഗിനെ നിലനിര്‍ത്തിയില്ലെന്നുള്ളതാണ് ഒരു പ്രത്യേകത. ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവരേയും ടീം കയ്യൊഴിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍