'സഞ്ജുവിനെ ഇപ്പോൾ ഓപ്പണറാക്കേണ്ട, ഇനിയുള്ള 2 കളികളിൽ കൂടി ഗില്‍ തുടരട്ടെ', കാരണം വ്യക്തമാക്കി'അശ്വിന്‍

Published : Dec 15, 2025, 12:23 PM IST
Shubman Gill and Sanju Samson

Synopsis

ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പ് ഇന്ത്യ അവരുടെ ഏറ്റവും മികച്ച ഇലവനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് ശുഭസൂചനയല്ലെന്നും അശ്വിന്‍.

ചെന്നൈ: ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുന്നുവെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന രണ്ട് മത്സരങ്ങളിലും ഗില്ലിന് ഫോമിലാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുകയെന്ന ബുദ്ധിമുട്ടേറിയ ആ തീരുമാനം എടുക്കണമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇപ്പോള്‍ ഗില്ലിനെ ഒഴിവാക്കുന്നത് ശരിയല്ല. കാരണം, ഗില്‍ ഓപ്പണര്‍ മാത്രമല്ല, വൈസ് ക്യാപ്റ്റൻ കൂടിയാണ്. പരമ്പരക്കിടെ വൈസ് ക്യാപ്റ്റനെ തഴയുന്നത് നല്ല സന്ദേശമാകില്ല നല്‍കുക. ഈ സാഹചര്യത്തില്‍ ഗില്ലിന് അടുത്ത രണ്ട് കളികളില്‍ കൂടി ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ അവസരം നല്‍കണം. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര പരമ്പരയിലും തിളങ്ങാനായില്ലെങ്കില്‍ ഗില്ലിനെ മാറ്റുന്നതടക്കമുള്ള തീരുമാനം എടുക്കുന്നതാകും ഉചിതമെന്നും അശ്വിന്‍ പറഞ്ഞു.

ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പ് ഇന്ത്യ അവരുടെ ഏറ്റവും മികച്ച ഇലവനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് ശുഭസൂചനയല്ല. ലോകകപ്പിന് മുമ്പെങ്കിലും ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്തേണ്ടതുണ്ട്. ബൗളര്‍മാരുടെ കാര്യത്തില്‍ എന്തെങ്കിലും സംശയമുള്ളതായി എനിക്കുതോന്നുന്നില്ല. ബൗളര്‍മാരുടെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ ആവശ്യമില്ല. ഹര്‍ഷിത് റാണയും തന്‍റെ മികവ് പുറത്തെടുക്കാന്‍ തുടങ്ങിയതോടെ ബൗളര്‍മാരുടെ കാര്യത്തില്‍ സംശയമേയില്ല.

ലോകകപ്പിന് മുമ്പുള്ള പ്രധാന ചോദ്യം ശുഭ്മാന്‍ ഗില്‍ റണ്ണെടുക്കുന്നില്ല എന്നതാണ്. ഗില്‍ തുടരണോ, സഞ്ജുവിനെ ഓപ്പണറായി തിരിച്ചുവിളിക്കണോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ടീമിലെ ഓപ്പണര്‍ സ്ഥാനം സംരക്ഷിക്കാന്‍ വരുന്ന മത്സരങ്ങളില്‍ ഗില്‍ കുറഞ്ഞ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമോ എന്നാണ് എന്‍റെ മറ്റൊരു ആശങ്ക. അതൊരിക്കലും സംഭവിക്കരുതെന്നും അശ്വിന്‍ പറഞ്ഞു. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മാൻ ഗില്‍ 24.25 ശരാശരിയിലും 137.26 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായില്ല. അതേസമയം ഓപ്പണറായി മൂന്ന് സെഞ്ചുറി അടിച്ച മലയാളി താരം സഞ്ജു സാംസണെ പുറത്തിരുത്തിയാണ് ഗില്ലിന് ഓപ്പണറായി അവസരം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യം, മറ്റൊരു താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി ഹാർദ്ദിക് പാണ്ഡ്യ
'മൂന്നാം നമ്പറിലിറങ്ങാതെ ഒളിച്ചിരുന്നു, എന്നിട്ടും രക്ഷയില്ല', കളി ജയിച്ചിട്ടും സൂര്യകുമാറിനെതിരെ ആരാധകരോഷം