ജഡേജയുമായി ഒരു പ്രശ്നവുമില്ല, പക്ഷെ അയാളെപ്പോലുള്ള കളിക്കാരെ ഇഷ്ടമല്ലെന്ന് മഞ്ജരേക്കര്‍

Published : Nov 28, 2020, 10:43 PM IST
ജഡേജയുമായി ഒരു പ്രശ്നവുമില്ല, പക്ഷെ അയാളെപ്പോലുള്ള കളിക്കാരെ ഇഷ്ടമല്ലെന്ന് മഞ്ജരേക്കര്‍

Synopsis

ബൗളിംഗിലോ ബാറ്റിംഗിലോ സ്പെഷലൈസ് ചെയ്യാത്ത കളിക്കാരെ ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ജഡേജയെ മാത്രമല്ല, ഹര്‍ദ്ദിക് പാണ്ഡ്യയായലും അത് അങ്ങനെ തന്നെയാണ്.

സിഡ്നി: കഴിഞ്ഞവര്‍ഷം നടന്ന ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ചതാണ്  മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ‌്ജരേക്കര്‍.  ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ വീരോചിത പ്രകടനത്തിനുശേഷം ജഡേജ തന്നെ മഞ്ജരേക്കര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

വിവാദങ്ങള്‍ക്ക് പുറകെ മഞ്ജരേക്കറെ കമന്‍ററി പാനലില്‍ നിന്നു തന്നെ ബിസിസിഐ ഒഴിവാക്കി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ വീണ്ടും കമന്‍ററി പാനലില്‍ തിരിച്ചെത്തിയ മഞ്ജരേക്കര്‍ വിവാദങ്ങള്‍ക്ക് വീണ്ടും തിരി കൊളുത്തിയിരിക്കുകയാണ്.

രവീന്ദ്ര ജഡേജയുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നും എന്നാല്‍ ഏകദിന, ടി20 മത്സരങ്ങളില്‍ ജഡേജയെപ്പോലുള്ള കളിക്കാരെ ഉള്‍പ്പെടുത്തുന്നത് തനിക്ക് ഇഷ്ടമല്ലെന്നും മ‍ഞ്ജരേക്കര്‍ ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തന്‍റെ അഭിപ്രായങ്ങള്‍ തന്‍റെ വര്‍ഷങ്ങളായുള്ള അനുഭവത്തില്‍ നിന്നും ബോധ്യങ്ങളില്‍ നിന്നുമാണ് പറയുന്നതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ബൗളിംഗിലോ ബാറ്റിംഗിലോ സ്പെഷലൈസ് ചെയ്യാത്ത കളിക്കാരെ ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ജഡേജയെ മാത്രമല്ല, ഹര്‍ദ്ദിക് പാണ്ഡ്യയായലും അത് അങ്ങനെ തന്നെയാണ്. തന്‍റെ ടീമില്‍ ഹര്‍ദ്ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ജഡേജ വിലമതിക്കാനാവാത്ത കളിക്കാരനാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്