മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി വീണ്ടും മുന്‍ഭാര്യ ഹസിന്‍ ജഹാന്‍, ഷമി സ്ത്രീലമ്പടനെന്ന് ആരോപണം

Published : Aug 14, 2025, 03:50 PM IST
Mohammed Shami and estranged wife, Hasin Jahan

Synopsis

മുഹമ്മദ് ഷമി മകള്‍ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും പെണ്‍സുഹൃത്തിന്‍റെ മകൾക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹസിന്‍ ജഹാന്‍.

ലക്നൗ: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. മുഹമ്മദ് ഷമി മകള്‍ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിന് പകരം പെണ്‍സുഹൃത്തിന്‍റെ മകൾക്കും കുടുംബത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. ഹസിന്‍ ജഹാനും മകള്‍ക്കും ജീവിതച്ചെലവിനായി പ്രതിമാസം 4 ലക്ഷം രൂപ നല്‍കണമെന്ന് അടുത്തിടെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ 2.5 ലക്ഷം രൂപ മകളുടെ പഠനാവശ്യങ്ങള്‍ക്കും ചെലവിനുമായണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ മകള്‍ ആര്യക്ക് ഒരു പ്രമുഖ സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചുവെന്നും ഇത് മുടക്കാന്‍ ചില ശത്രുക്കള്‍ ശ്രമിച്ചുവെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. തന്‍റെ മകള്‍ നല്ല സ്കൂളില്‍ പഠിക്കുന്നത് ശത്രുക്കള്‍ക്ക് പിടിക്കുന്നില്ലെന്നും എന്നാല്ഡ അള്ളാ ഇടപെട്ട് അവരുടെ പദ്ധതികള്‍ പൊളിച്ചുവെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

പെണ്‍സുഹൃത്തിനും മകള്‍ക്കുമായി വാരിക്കോരി ചെലവഴിക്കുന്ന ഷമി സ്വന്തം മകളുടെ കാര്യം അന്വേഷിക്കുന്നില്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. തന്‍റെ മകളുടെ പിതാവ് കോടിപതിയായിട്ടും തങ്ങളുടെ ജീവിതം വെച്ച് കളിക്കുകയായിരുന്നുവെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമി സ്ത്രീലമ്പടനാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. സ്വന്തം മകളെ തിരിഞ്ഞുനോക്കാത്ത ഷമി കാമുകിയ്ക്കും മകള്‍ക്കും ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുത്ത് നല്‍കി ധാരാളിത്തം കാണിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

 

2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2015ല്‍ ഇവര്‍ക്ക് ആര്യയെന്ന മകള്‍ ജനിച്ചു. പിന്നീട് കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞതിനുശേഷം ഹസിന്‍ ജഹാന്‍ നിരവധി തവണ ഷമിക്കെതിരെ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പരിക്കുമൂലം ദീര്‍ഘനാളായി ഇന്ത്യൻ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഷമി ഒക്ടോബറില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര