വസീം ജാഫര്‍ മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ; ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ക്ക് അഭിനന്ദനം

Published : Oct 15, 2022, 04:05 PM ISTUpdated : Oct 15, 2022, 04:12 PM IST
വസീം ജാഫര്‍ മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ; ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ക്ക് അഭിനന്ദനം

Synopsis

സില്‍ഹെറ്റിലെ കലാശപ്പോരില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ കിരീടം ഉയര്‍ത്തുകയായിരുന്നു

സില്‍ഹെറ്റ്: പുരുഷന്‍മാര്‍ മുട്ടുമടക്കിയ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യന്‍ വനിതാ ടീമിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഏഷ്യയുടെ ചാമ്പ്യന്‍മാരായത്. കിരീടമുയര്‍ത്തിയ ഇന്ത്യന്‍ വനിതകളെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍താരങ്ങളും ആരാധകരും. 

സില്‍ഹെറ്റിലെ കലാശപ്പോരില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ കിരീടം ഉയര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 20 ഓവറില്‍ 9 വിക്കറ്റിന് 65 റണ്‍സ് മാത്രം നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ ജയത്തിലെത്തി. സ്കോര്‍ ലങ്ക: 65/9 (20), ഇന്ത്യ: 71/2 (8.3). 

സമീപകാലത്തെ മിന്നും ഫോം തുടരുന്ന രേണുക സിംഗ് മൂന്ന് ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയതാണ് ലങ്കയെ വിറപ്പിച്ചത്. രാജേശ്വരി ഗെയ്‌ക്‌വാദ് 16 റണ്‍സിന് രണ്ടും സ്‌നേഹ് റാണ 13 റണ്‍സിന് രണ്ടും വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ദീപ്‌തി ശര്‍മ്മ നാല് ഓവറില്‍ 7 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഹേമലത 3 ഓവറില്‍ 8ഉം ഷെഫാലി വര്‍മ്മ 2 ഓവറില്‍ 16ഉം റണ്‍സാണ് കൊടുത്തത്. ഇന്ത്യന്‍ ബൗളര്‍മാര്‍ കൊടുങ്കാറ്റായതോടെ ലങ്കന്‍ നിരയില്‍ ഒഷഡി രണസിംഗെ(20 പന്തില്‍ 13), ഇനോക രണവീര(22 പന്തില്‍ 18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 

മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മ 8 പന്തില്‍ 5 റണ്‍സുമായും ജെമീമ റോഡ്രിഗസ് 4 പന്തില്‍ 2 റണ്‍സെടുത്തും പുറത്തായത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്‌മൃതി മന്ഥാനയും(25 പന്തില്‍ 51*), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(14 പന്തില്‍ 11*) ഇന്ത്യ 8.3 ഓവറില്‍ ജയിപ്പിക്കുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കിവീസ് പരീക്ഷ: എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍; 'ചേട്ടന്‍' അടിച്ചു തകര്‍ക്കുമെന്ന് കണക്കുകള്‍
കരിയർ തുലാസില്‍; ന്യൂസിലൻഡ് പരമ്പരയും ലോകകപ്പും സൂര്യകുമാർ യാദവിന് എത്ര നിർണായകം?