ഓപ്പണിംഗ്, മൂന്നാം നമ്പര്‍; ഓസീസിനെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് പോണ്ടിംഗിന്‍റെ മറുപടി

Published : Mar 19, 2019, 06:03 PM ISTUpdated : Mar 19, 2019, 06:11 PM IST
ഓപ്പണിംഗ്, മൂന്നാം നമ്പര്‍; ഓസീസിനെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് പോണ്ടിംഗിന്‍റെ മറുപടി

Synopsis

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്‌മിത്തും വാര്‍ണറും വിലക്കിലായ ശേഷം നിരവധി താരങ്ങളെയാണ് ഓസ്‌ട്രേലിയ പരീക്ഷിച്ചത്. 

ദില്ലി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ടോപ് സ്‌കോററായിരുന്നു ഓസീസ് താരം ഉസ്‌മാന്‍ ഖവാജ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 383 റണ്‍സ് താരം അടിച്ചുകൂട്ടി. ഏകദിന ലോകകപ്പില്‍ തനിക്കിടം വേണമെന്ന് ശക്തമായി വാദിക്കുകയായിരുന്നു ഈ പ്രകടനത്തിലൂടെ ഖവാജ. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തിയാല്‍ ലോകകപ്പില്‍ ഖവാജയുടെ സ്ഥാനം എന്താകുമെന്ന ആകാംക്ഷ ഏവര്‍ക്കുമുണ്ട്. 

ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗ് പറയുന്നത് ഖവാജയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താമെന്നാണ്. 'ഉസ്‌മാന്‍ ഖവാജ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലെങ്കില്‍ അത് അത്ഭുതമായിരിക്കും. വാര്‍ണറും ഖവാജയും ഒരു സ്‌ക്വാഡില്‍ വരുന്നതുകൊണ്ട് കുഴപ്പമില്ല. ചിലപ്പോള്‍ ഒരേ ഇലവനില്‍ കളിക്കണമെന്നുമില്ല.വാര്‍ണര്‍ തിരിച്ചെത്തിയാല്‍ മൂന്നാം നമ്പറില്‍ വേണമെങ്കില്‍ ഖവാജയെ കളിപ്പിക്കാവുന്നതാണ്. മുന്‍ നായകനും മൂന്നാം നമ്പര്‍ താരവുമായിരുന്ന സ്റ്റീവ് സ്‌മിത്തിന് മധ്യനിര കരുത്തുറ്റതാക്കാന്‍ നാലാമതോ അഞ്ചാമതോ ഇറങ്ങാമെന്നും' റിക്കി പോണ്ടിംഗ് പറഞ്ഞു. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്‌മിത്തും വാര്‍ണറും വിലക്കിലായ ശേഷം നിരവധി താരങ്ങളെയാണ് ഓസ്‌ട്രേലിയ പരീക്ഷിച്ചത്. അതിനാല്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കേണ്ട 20 താരങ്ങളെങ്കിലുമുണ്ട്. ഇവരില്‍ നിന്ന് അവസാന 15 പേരെ കണ്ടെത്തുക പ്രയാസമായിരിക്കും എന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഒരു പരിപാടിക്കിടെയായിരുന്നു മുന്‍ ലോകകപ്പ് നായകന്‍റെ പ്രതികരണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്