ഇന്ത്യക്കെതിരെ കനത്ത ചെറുത്തുനില്‍പ്പുമായി കുഞ്ഞന്മാരായ നേപ്പാള്‍; ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട സ്‌കോര്‍

Published : Sep 04, 2023, 07:44 PM ISTUpdated : Sep 04, 2023, 07:47 PM IST
ഇന്ത്യക്കെതിരെ കനത്ത ചെറുത്തുനില്‍പ്പുമായി കുഞ്ഞന്മാരായ നേപ്പാള്‍; ഏഷ്യാ കപ്പില്‍ ഭേദപ്പെട്ട സ്‌കോര്‍

Synopsis

ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകള്‍ നേപ്പാളിനെ സഹായിച്ചപ്പോള്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ഭര്‍ട്ടല്‍ (38) - ആസിഫ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു.

കൊളംബൊ: ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് 231 റണ്‍സ് വിജയലക്ഷ്യം. പല്ലെക്കെലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നേപ്പാളിനെ ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 48.2 ഓവറില്‍ നേപ്പാള്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. ഇന്ന് അട്ടിമറി നടന്നാല്‍ നേപ്പാളിന് സൂപ്പര്‍ ഫോറില്‍ കടക്കാം. അവസാന ഫോറിലെത്താന്‍ ഇന്ത്യക്കും ജയിക്കണം. മഴ കാരണം മത്സരം മുടങ്ങിയാല്‍ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും.

ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകള്‍ നേപ്പാളിനെ സഹായിച്ചപ്പോള്‍ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കുശാല്‍ ഭര്‍ട്ടല്‍ (38) - ആസിഫ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ചേര്‍ന്ന് നല്‍കിയ മൂന്ന് അവസരം ആദ്യ അഞ്ച് ഓവറിനിടെ തന്നെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ ഭര്‍ട്ടലിനെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 

പിന്നീടെത്ിയ ഭീം ഷര്‍ക്കി (7), ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍ (5), കുശാല്‍ മല്ല (2) എന്നവര്‍ക്ക് തിളങ്ങാനായില്ല. മൂവരേയും ജഡേജയാണ് മടക്കിയത്. വൈകാതെ ആസിഫിനെ മുഹമ്മദ് സിറാജ് പുറത്താക്കി. വിരാട് കോലിക്കായിരുന്നു ക്യാച്ച്. 23 റണ്‍സെടുത്ത ശേഷം ഗുല്‍ഷന്‍ ജായും പവലിയനില്‍ തിരിച്ചെത്തി. ഇതോടെ ആറിന് 144 എന്ന നിലയിലായി നേപ്പാള്‍.  തുടര്‍ന്ന് ദിപേന്ദ്ര - സോംപാല്‍ സഖ്യം 34 കൂട്ടിചേര്‍ത്തു. ഇതിനിടെ മഴയെത്തുകയായിരുന്നു. മഴയ്ക്ക് ശേഷം ദിപേന്ദ്ര മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് സോംപാല്‍ നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. സോംപാലിന് പുറമെ സന്ദീപ് ലാമിച്ചാനെയാണ് (9) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ, ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിലെത്തി.

ഇന്ത്യക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ നേപ്പാള്‍ ക്രിക്കറ്റര്‍; ആരാണ് ആസിഫ് ഷെയ്‌ഖ്? വലിയ നേട്ടങ്ങള്‍ക്കുടമ

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്