ജയവര്‍ധനെക്ക് പകരം പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

Published : Sep 16, 2022, 11:49 AM IST
ജയവര്‍ധനെക്ക് പകരം പുതിയ പരിശീലകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്

Synopsis

കഴിഞ്ഞ ദിവസം പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് അഴിച്ചുപണി നടത്തിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയും ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ.  

മുംബൈ: ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും പരിശീലകനുമായ മാര്‍ക്ക് ബൗച്ചറെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനായി നിയമിച്ചു. നിലവിലെ പരിശീലകനായ മഹേല ജയവര്‍ധനെയ്ക്ക് മുംബൈ ഇന്ത്യന്‍സിന്‍റെ വിവിധ ഫ്രാഞ്ചൈസികുളടെ മുഖ്യ ചമുതലക്കാരനാക്കിയതോടെയാണ് പകരക്കാരനായി മാര്‍ക് ബൗച്ചറെ പരിശീലകനായി നിയമിച്ചത്. ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ ടീം പരിശീലകനായിരുന്ന ബൗച്ചര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെയാണ് പരിശീലക സ്ഥാനം രാജിവെച്ചത്.

പുതിയ പദവി വലിയ വെല്ലുവിളിയാണെന്നും അടുത്ത സീസണ് മുമ്പ് ചുമതല ഏറ്റെടുക്കുമെന്നും ബൗച്ചര്‍ പറഞ്ഞു. മുംബൈയുടെ ചരിത്രവും റെക്കോര്‍ഡും നോക്കുമ്പോള്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. അതുകൊണ്ടുതന്നെ അത്തരമൊരു ടീമിന്‍റെ പരിശീലക ചുമതല എന്നത് തന്നെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണെന്നും ബൗച്ചര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പരിശീലന സംഘത്തില്‍ മുംബൈ ഇന്ത്യന്‍സ് അഴിച്ചുപണി നടത്തിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്‌ടര്‍ ആയും ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രിക്കറ്റ് ഡെവലപ്മെന്‍റ് ഹെഡ്ഡായും നിയമിച്ചിരുന്നു. 2017 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ.

ഈ ടീം ആദ്യ റൗണ്ടില്‍ പുറത്തായില്ലെങ്കിലാണ് അത്ഭുതം; പാക് ടീം സെലക്ഷനെതിരെ അക്തര്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തുള്ള പരിചയമാണ് മാര്‍ക്ക് ബൗച്ചറുടെ കൈമുതല്‍. 2016 ഓഗസ്റ്റില്‍ ടൈറ്റാന്‍സിനെ അഞ്ച് ആഭ്യന്തര കിരീടങ്ങളിലേക്ക് നയിച്ചാണ് ബൗച്ചര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്നതാണ് മാര്‍ക് ബൗച്ചര്‍ക്കുള്ള വിശേഷണം. രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍(999) എന്ന റെക്കോര്‍ഡ് ബൗച്ചര്‍ക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ ക്യാച്ചുകളുടെ റെക്കോര്‍ഡും ബൗച്ചര്‍ക്കാണ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര