ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത് ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടല്ലെന്ന് റെയ്ന

Published : Jun 11, 2021, 05:11 PM IST
ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത് ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടല്ലെന്ന് റെയ്ന

Synopsis

ദീർഘകാലം ഇന്ത്യൻ ടീമിൽ കളിച്ച റെയ്നയ്ക്കെതിരെ എതിരാളികൾ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത് എന്നായിരുന്നു. ഇത് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് സുരേഷ് റെയ്ന തന്റെ ആത്മകഥയിൽ.

മീററ്റ്: ഇന്ത്യൻ ക്രിക്കറ്റിൽ ​ഗ്രൗണ്ടിലും പുറത്തും ഏറ്റവും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചവരാണ് എം എസ് ധോണിയും സുരേഷ് റെയ്നയും. ഇന്ത്യൻ ടീമിൽ മാത്രമല്ല ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് ടീമിൽ ധോണി തല ആണെങ്കിൽ  സുരേഷ് റെയ്ന ചിന്ന തലയാണ്. ധോണി വിരമിക്കൽ പ്രഖ്യാപിച്ച ദിവസം തന്നെയാണ് സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ദീർഘകാലം ഇന്ത്യൻ ടീമിൽ കളിച്ച റെയ്നയ്ക്കെതിരെ എതിരാളികൾ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം ധോണിയുടെ ഇഷ്ടക്കാരനായതുകൊണ്ടാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിക്കുന്നത് എന്നായിരുന്നു. ഇത് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് സുരേഷ് റെയ്ന തന്റെ ആത്മകഥയിൽ. സ്പോർട്സ് ലേഖകനായ ഭരത് സുന്ദരേശനാണ് ബിലീവ് എന്ന് പേരിട്ട റെയ്നയുടെ ആത്മകഥ എഴുതിയിരിക്കുന്നത്.

തന്നിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണി എപ്പോഴും സഹായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം ടീമിൽ തുടർന്നകാലത്ത് കേട്ട ആരോപണങ്ങൾ അത്ര സുഖമുള്ളതായിരുന്നില്ലെന്ന് റെയ്ന പറഞ്ഞു. അദ്ദേഹത്തിന്റെ പിന്തുണയിലാണ് ഞാൻ ടീമിൽ തുടരുന്നത് എന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ടീമിലെ എന്റെ സ്ഥാനം കഠിനാധ്വാനത്തിലൂടെ ഞാൻ നേടിയെടുത്തതാണ്. പക്ഷേ അതിനെ ഇത്തരത്തിൽ വ്യാഖ്യാനിച്ചപ്പോൾ ശരിക്കും വേദനിച്ചു. തന്റെ കഴിവിൽ ധോണിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും റെയ്ന പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഗില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍