കെസിഎല്ലില്‍ വെടിക്കെട്ടൊരുക്കാന്‍ കരുത്തുറ്റ ബാറ്റിംഗ് നിരയുമായി തൃശൂര്‍ ടൈറ്റന്‍സ്, നായകനായി സിജോമോന്‍ ജോസഫ്

Published : Aug 12, 2025, 03:47 PM ISTUpdated : Aug 12, 2025, 03:48 PM IST
Thrissur Titans Team

Synopsis

കരുത്തുറ്റ ടീമുമായി രണ്ടാം സീസണിലേക്ക് തൃശൂർ ടൈറ്റാൻസ്. സിജോമോൻ ജോസഫ് നയിക്കുന്ന ടീമിൽ അക്ഷയ് മനോഹർ, ഷോൺ റോജർ, ആനന്ദ് കൃഷ്ണൻ തുടങ്ങിയ പ്രമുഖ താരങ്ങൾ.

തിരുവനന്തപുരം: കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക.മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയാണ് സിജോ. ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്‍റേത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് മനോഹറും വരുണ്‍ നായനാരും അഹ്മദ് ഇമ്രാനും ഇത്തവണയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ കൊച്ചിക്കായി തിളങ്ങിയ ഷോണ്‍ റോജര്‍ ഇത്തവണ തൃശൂരിന് വേണ്ടിയാണ് ഇറങ്ങുക. ഒപ്പം അരുണ്‍ പൌലോസ്, വിഷ്ണു മേനോന്‍, ആനന്ദ് കൃഷ്ണന്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ കൂടി ചേരുമ്പോള്‍ തൃശൂരിന്‍റെ ബാറ്റിങ് അതിശക്തമാണ്.

കൂറ്റന്‍ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ് കൃഷ്ണന്‍. ആലപ്പി റിപ്പിള്‍സിനെതിരെയുള്ള മല്‌സരത്തില്‍ ആനന്ദ് നേടിയ സെഞ്ച്വറി കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു. 66 പന്തുകളില്‍ നിന്ന് പുറത്താകാതെ 138 റണ്‍സാണ് ആനന്ദ് അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ്, സി വി വിനോദ് കുമാര്‍ എന്നിവരടങ്ങുന്ന ഓള്‍റൌണ്ടര്‍മാരുടെ മികച്ചൊരു നിരയും ഇത്തവണ തൃശൂരിനുണ്ട്. പരിചയസമ്പന്നരായ ഇവര്‍ക്കൊപ്പം സിബിന്‍ ഗിരീഷ്, അമല്‍ രമേഷ്, തുടങ്ങിയവരാണ് ടീമിലെ മറ്റ് ഓള്‍ റൌണ്ടര്‍മാര്‍. രണ്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെ ആര്‍ ആണ് ആരാധകര്‍ ഉറ്റു നോക്കുന്ന മറ്റൊരു താരം. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു.

എം ഡി നിധീഷും മൊഹമ്മദ് ഇഷാഖും, ആനന്ദ് ജോസഫും അടക്കമുള്ളവരാണ് ടീമിന്റെ ബൌളിങ് കരുത്ത്. കഴിഞ്ഞ സീസണില്‍ 11 വിക്കറ്റുകളുമായി ടീമിന്റെ ബൌളിങ് പട്ടികയില്‍ മുന്നിട്ട് നിന്നത് മൊഹമ്മദ് ഇഷാഖായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയ്ക്കായി തിളങ്ങിയ ആനന്ദ് ജോസഫിനെ ടീമിലെത്തിക്കാനായത് തൃശൂരിന് മുതല്‍ക്കൂട്ടാകും. ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ് തുടങ്ങിയവരാണ് ബൌളിങ് നിരയിലെ മറ്റ് പ്രമുഖ താരങ്ങള്‍.

മുന്‍ രഞ്ജി താരം എസ് സുനില്‍ കുമാറാണ് ടൈറ്റന്‍സിന്റെ കോച്ച്. കഴിഞ്ഞ സീസണില്‍ കോച്ചായിരുന്നു സുനില്‍ ഒയാസിസാണ് കോച്ചിങ് ഡയറക്ടര്‍. അസിസ്റ്റന്റ് കോച്ചായി കെവിന്‍ ഓസ്‌കാറും, ബാറ്റിങ് കോച്ചായി വിനന്‍ ജി നായരും ബൌളിങ് കോച്ചായി ഷാഹിദ് സി പിയും ഫീല്‍ഡിങ് കോച്ചായി മണികണ്ഠന്‍ നായരും ടീമിനൊപ്പം ഉണ്ട്. മനു എസ് ആണ് പെര്‍ഫോമന്‍സ് അനലിസ്റ്റ്.

ടീം അംഗങ്ങള്‍: ബാറ്റര്‍ - ആനന്ദ്കൃഷ്ണന്‍, അഹ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, രോഹിത് കെ ആര്‍, വിഷ്ണു മേനോന്‍, അരുണ്‍ പൗലോസ്, അജു പൗലോസ്. ഓള്‍ റൗണ്ടര്‍ - വിനോദ് കുമാര്‍ സി വി, സിജോമോന്‍ ജോസഫ് ( ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്. ഫാസ്റ്റ് ബൗളര്‍മാര്‍ - നിധീഷ് എം ഡി, ആനന്ദ് ജോസഫ്, ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ്. സ്പിന്നര്‍മാര്‍ - മുഹമ്മദ് ഇഷാഖ്, അജ്‌നാസ് കെ, അമല്‍ രമേഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി വൈഭവ് സൂര്യവന്‍ഷി, മലയാളി താരം ആരോണ്‍ ജോര്‍ജിന് ഫിഫ്റ്റി
സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍