സയ്യിദ് മുഷ്താഖ് അലി: ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തി; ഹരിയാനക്കെതിരെ കേരളത്തിന് 132 റണ്‍സ് വിജയലക്ഷ്യം

Published : Oct 14, 2022, 12:45 PM IST
സയ്യിദ് മുഷ്താഖ് അലി: ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തി; ഹരിയാനക്കെതിരെ കേരളത്തിന് 132 റണ്‍സ് വിജയലക്ഷ്യം

Synopsis

ഹരിയാനയുടെ മൂന്ന മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്‌ണോയ് (5), ഹിമാന്‍ഷു റാണ (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. നാലാമനായി ക്രീസിലെത്തിയ നിഷാന്ത് സിന്ധുവും (10) നിരാശ മാത്രമാണ് സാധിച്ചത്.

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരെ കേരളത്തിന് 132 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹരിയാനയെ കേരള ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. 25 പന്തില്‍ 39 റണ്‍സെടുത്ത ജയന്ത് യാദവാണ് ഹരിയാനയുടെ സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. നേരത്തെ, കേരള ടീമില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. ഹരിയാന രണ്ടാമതും. ഉയര്‍ന്ന റണ്‍റേറ്റാണ് കേരളത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്.

ഹരിയാനയുടെ മൂന്ന മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്‌ണോയ് (5), ഹിമാന്‍ഷു റാണ (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. നാലാമനായി ക്രീസിലെത്തിയ നിഷാന്ത് സിന്ധുവും (10) നിരാശ മാത്രമാണ് സാധിച്ചത്. പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിവരും പുറത്തായതോടെ ഹരിയാന ആറിന് 62 എന്ന നിലയിലായി. തുടര്‍ന്നാണ് സുമിത് കുമാര്‍ (പുറത്താവാതെ 30)- ജയന്ത് സഖ്യത്തിന്റെ കൂട്ടൂകെട്ട് പിറന്നത്. അവസാന ഓവറിലാണ് ജയന്ത് പുറത്താവുന്നത്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയന്തിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ തെവാട്ടിയ (0) പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി പന്തെടുത്ത എല്ലാവരും ഓരോ വിക്കറ്റ് നേടി. 

അടിച്ചൊതുക്കി ഹൈദര്‍ അലിയും നവാസും; ന്യൂസിലന്‍ഡ് വീണു, ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാന്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തെടുത്ത അതേ പ്രകടനം ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പരമ്പരയില്‍ സഞ്ജുവിനെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ കുമാര്‍ വഴിമാറി. 

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, പി എ അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ആസിഫ് കെ എം, വൈശാഖ് ചന്ദ്രന്‍.

ഹരിയാന: ഹിമാന്‍ഷു റാണ (ക്യാപ്റ്റന്‍), അങ്കിത് കുമാര്‍, ചൈതന്യ ബിഷ്‌ണോയ്, ദിനേശ് ബന, നിശാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, അമിത് മിശ്ര, മോഹിത് ശര്‍മ, അമന്‍ കുമാര്‍.

കര്‍ണാടക, ഹരിയാന എന്നിവരെ കൂടാതെ കേരളത്തെ വെല്ലുവിളിക്കാന്‍ പറ്റിയ ടീമൊന്നും ഗ്രൂപ്പില്‍ ഇല്ലെന്ന് പറയാം. സെര്‍വീസസ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവര്‍ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ സഞ്ജുവിന്റെ തിരിച്ചുവരോടെ ടീം കൂടുതല്‍ ശക്തരാവും.

PREV
Read more Articles on
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം