'ടീമിലെ സഞ്ജുവിന്‍റെ സാന്നിധ്യം ചെന്നൈ ക്യാപ്റ്റൻ റുതുരാജിന്‍റെ ഉറക്കം കെടുത്തുന്നു', തുറന്നുപറഞ്ഞ് മുന്‍ താരങ്ങള്‍

Published : Apr 04, 2026, 08:45 AM IST
Ruturaj Gaikwad-Sanju Samson

Synopsis

ഗെയ്ക്‌വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്‍റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കൽ വോണിന്‍റെ ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു സൈമൺ ഡൂളിന്‍റെ മറുപടി.

ചെന്നൈ: ഐപിഎല്ലില്‍ തുടർച്ചയായ രണ്ടാം തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനുള്ളിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തി മുൻ താരങ്ങളായ മൈക്കൽ വോണും സൈമൺ ഡൂളും.ടീമില്‍ സഞ്ജു സാംസണെത്തിയതോടെ ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് അസ്വസ്ഥനാണെന്നാണ് ഇരുവരും പറയുന്നത്. സ്വന്തം തട്ടകമായ ചേപ്പോക്കിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നേരിട്ട തോല്‍വിക്ക് പിന്നാലെയാണ് 'ക്രിക്ബസി'ൽ നടന്ന ചർച്ചയിൽ വോണും ഡൂളും വിവാദ പരാമർശങ്ങൾ നടത്തിയത്.

രാജസ്ഥാൻ റോയൽസിൽ നിന്നും സീസണിന് മുന്നോടിയായി ട്രേഡിലൂടെയാണ് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയത്. ഗെയ്ക്‌വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്‍റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കൽ വോണിന്‍റെ ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു സൈമൺ ഡൂളിന്‍റെ മറുപടി. ദീർഘകാലം ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ-ക്യാപ്റ്റനായ ധോണിക്ക് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്‌വാദിന് സമ്മർദ്ദമുണ്ടാക്കുമെന്ന് വോണും പറഞ്ഞു. നീയാണ് നായകൻ, ഞങ്ങൾ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്‌വാദിനെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുമെന്നും വോണ്‍ കൂട്ടിച്ചേർത്തു.

രാജസ്ഥാൻ റോയൽസിനെ 2022-ൽ ഫൈനലിൽ എത്തിച്ച നായകനാണ് സഞ്ജു. എന്നാൽ സിഎസ്‌കെയിൽ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ സമ്മർദ്ദത്തിലാണെന്ന് സൈമൺ ഡൂള്‍ പറഞ്ഞു. രണ്ട് മികച്ച താരങ്ങളെ വിട്ടുനൽകിയാണ് സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിച്ചത്. ഇത് സഞ്ജുവിന് മേൽ വലിയ ഉത്തരവാദിത്തമാണ്.കേരളത്തിൽ നിന്നുള്ള താരം എന്ന നിലയിൽ ദക്ഷിണേന്ത്യൻ ആരാധകർക്ക് മുന്നിൽ മികവ് തെളിയിക്കാനുള്ള ആഗ്രഹം സഞ്ജുവിനുണ്ടെന്നും ഡൂള്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി ടി20 ലോകകപ്പിൽ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടൻ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്ന് ഡൂള്‍ ഓർമ്മിപ്പിച്ചു. ചെന്നൈ ടീമിനുള്ളിലെ ഈ "ക്യാപ്റ്റൻസി ഡൈനാമിക്സ്" വരും മത്സരങ്ങളിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രേയസിന് ഫിഫ്റ്റി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; പഞ്ചാബിന്റെ ജയം അഞ്ച് വിക്കറ്റിന്
'ഇതുവരെ കിരീടം നേടാത്ത ടീമുകളുമുണ്ട്'; മുംബൈ ഇന്ത്യന്‍സിന്റെ കിരീട വരള്‍ച്ചയെ കുറിച്ച് മഹേല ജയവര്‍ധനെ