സൂര്യകുമാറും തിലക് വര്‍മയുമല്ല, ഒരു വര്‍ഷത്തിനിടെ ട20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം സഞ്ജു സാംസണ്‍

Published : Aug 13, 2025, 09:15 PM IST
Sanju Samson, Tilak Varma

Synopsis

ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യൻ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം സഞ്ജുവാണ്.

തിരുവനന്തപുരം: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പ് ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലുമെല്ലാം ടി20 ടീമില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ ഇടം നഷ്ടമാകുമെന്നും ഇതോടെ ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി ഏഷ്യാ കപ്പ് ടീമിലെത്തുമെന്നും കരുതുന്നവരുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ അടിതെറ്റിയതും പരിക്കുമൂലം ഐപിഎല്ലില്‍ തിളങ്ങാനാവാതിരുന്നതും സഞ്ജുവിന് തിരിച്ചടിയാകുമെന്നും കരുതുന്നവരുണ്ട്. 

എന്നാല്‍ ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യൻ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം സഞ്ജു സാംസണാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 171.47 പ്രഹരശേഷിയില്‍ സഞ്ജു 487 റണ്‍സാണ് നേടിയത്. 111 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇന്ത്യൻ താരങ്ങളില്‍ അഭിഷേക് ശര്‍മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷി പുറത്തെടുത്ത താരവും സഞ്ജുവാണ്.

റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ളത് സഞ്ജുവിന്‍റെ സഹ ഓപ്പണറായ അഭിഷേക് ശര്‍മയാണ്. 14 മത്സരങ്ങളില്‍ നിന്ന് 435 റണ്‍സടിച്ച അഭിഷേക് ശര്‍മക്ക് 193.33 പ്രഹരശേഷിയുമുണ്ട്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമാണ് അഭിഷേക് നേടിയചത്. റണ്‍വേട്ടക്കാരില്‍ മൂന്നാം സഥാനത്ത് തിലക് വര്‍മയാണ്. 135 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

ഒമ്പത് മത്സരങ്ങളില്‍ 420 റണ്‍സടിച്ച തിലക് വര്‍മയ്ക്ക് 170.66 പ്രഹരശേഷിയും 82.60 ബാറ്റിംഗ് ശരാശരിയുമുണ്ട്. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ തിലകിന്‍റെ ഉയര്‍ന്ന സ്കോര്‍ 120 നോട്ടൗട്ടാണ്. റണ്‍വേട്ടയില്‍ നാലാമതുള്ളത് ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 13 മത്സരങ്ങളില്‍ 145.45 സ്ട്രൈക്ക് റേറ്റില്‍ 320 റണ്‍സാണ് ഹാര്‍ദ്ദിക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേടിയത്. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഹാര്‍ദ്ദിക്കിന്‍റെ പേരിലുള്ളത്. റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുള്ളത്. 14 മത്സരങ്ങളില്‍ കളിച്ച സൂര്യ 161.25 പ്രഹരശേഷിയില്‍ രണ്ട് അര്‍ധസെഞ്ചുറി അടക്കം 258 റണ്‍സാണ് നേടിയത്.

ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായും അഭിഷേക് ശര്‍മ 439 റണ്‍സുമായും തിളങ്ങിയപ്പോള്‍ തിലക് വര്‍മ(343), പരിക്കുമൂലം അഞ്ച് മത്സരങ്ങള്‍ നഷ്ടമായ സഞ്ജു സാംസണ്‍(285), ഹാര്‍ദ്ദിക് പാണ്ഡ്യ(224) എന്നിവര്‍ക്ക് മികവ് കാട്ടാനായിരുന്നില്ല. എന്നാല്‍ സഞ്ജുവിന് പകരം ഏഷ്യാ കപ്പ് ടീമില്‍ പരിഗണിക്കാനിടയുള്ള ജിതേഷ് ശര്‍മ 15 മത്സരങ്ങളില്‍ 261 റണ്‍സുമായി റണ്‍വേട്ടയില്‍ സഞ്ജുവിന് പിന്നിലാണ് ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തകര്‍ച്ചയില്‍ നിന്ന് കരകയറി മധ്യ പ്രദേശ്; വിജയ് ഹസാരെയില്‍ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ നാഴികക്കല്ല് പിന്നിട്ട് സ്മൃതി മന്ദാന; 10,000 ക്ലബിലെത്തുന്ന നാലാമത്തെ മാത്രം താരം