നെതര്‍ലന്‍ഡ്സിനെയും സിംബാബ്‌വെയും തോല്‍പ്പിച്ച് സെമിയിലെത്തുന്നത് വലിയ കാര്യമല്ല, വിമര്‍ശനവുമായി അക്തര്‍

Published : Nov 11, 2022, 06:02 PM ISTUpdated : Nov 11, 2022, 06:18 PM IST
 നെതര്‍ലന്‍ഡ്സിനെയും സിംബാബ്‌വെയും തോല്‍പ്പിച്ച് സെമിയിലെത്തുന്നത് വലിയ കാര്യമല്ല, വിമര്‍ശനവുമായി അക്തര്‍

Synopsis

ഇന്ത്യക്ക് എക്സ്പ്രസ് പേസ് ബൗളര്‍മാരില്ല. കളി തിരിക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരുമില്ല. അനുകൂല സാഹചര്യമാണെങ്കില്‍ മാത്രമെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാനാവൂ. നിരാശാജനമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഫൈനലില്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ അര്‍ഹരായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.  

ലാഹോര്‍: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് നുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സെമിയിലെത്തുന്നത് വലിയ കാര്യമല്ലെന്നും എന്നാല്‍ സെമിയിലെത്തുന്ന നാല് മികച്ച ടീമുകള്‍ക്കെതിരെയാണ് ജയിക്കേണ്ടതെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ലോകകപ്പ് സെമി ഫൈനലില്‍ എത്തി എന്നത് വലിയ നേട്ടമായി കാണാനാവില്ല കാരണം സൂപ്പര്‍ 12വില്‍ സിംബാബ്‌വെയെയും നെതര്‍ലന്‍ഡ്സിനെയും എല്ലാം തോല്‍പ്പിച്ചാല്‍ സെമിയിലെത്താനായേക്കും. എന്നാല്‍ സെമിയിലാണ് മികച്ച ടീമുകളുമായി മത്സരം വരുന്നത്. അതുകൊണ്ട് ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യ ക്യാപ്റ്റന്‍ സിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. തോല്‍വിയുടെ ഉത്തരവാദിത്തം ടീം മാനേജ്മെന്‍റ് ഏറ്റെടുത്തേ മതിയാവു. ടീം തെരഞ്ഞെടുപ്പിലും പ്രത്യേകിച്ച് പേസ് ബൗളിംഗ് നിരയിലും ആകെ ആശയക്കുഴപ്പമായിരുന്നു. ഇതിനിടയില്‍ അവസാന നിമിഷം ഷമിയെ ടീമിലെടുത്തു. നല്ല പേസറാണ് ഷമി, പക്ഷെ കാര്യമുണ്ടായില്ലെന്ന് മാത്രം.

ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് നാമനിര്‍ദേശം

ഇന്ത്യക്ക് എക്സ്പ്രസ് പേസ് ബൗളര്‍മാരില്ല. കളി തിരിക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരുമില്ല. അനുകൂല സാഹചര്യമാണെങ്കില്‍ മാത്രമെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാനാവൂ. നിരാശാജനമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഫൈനലില്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ അര്‍ഹരായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ ഇന്നലെ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സടിച്ചപ്പോള്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.ഓപ്പണര്‍മാരായ ജോസ് ബട്‌ലറിന്‍റെയും അലക്സ് ഹെയ്ല്‍സിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് ഇംഗ്ലണ്ടിന് 10 വിക്കറ്റ് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായിരുന്നില്ല.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍
റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്