ലിയോണിന് അഞ്ച് വിക്കറ്റ്, ഒന്നാം ടെസ്റ്റില്‍ ലങ്കയെ കറക്കി വീഴ്ത്തി ഓസീസ്

Published : Jun 29, 2022, 07:50 PM IST
 ലിയോണിന് അഞ്ച് വിക്കറ്റ്, ഒന്നാം ടെസ്റ്റില്‍ ലങ്കയെ കറക്കി വീഴ്ത്തി ഓസീസ്

Synopsis

ഡേവിഡ് വാര്‍ണര്‍(25), മാര്‍നസ് ലാബുഷെയ്ന്‍(13), സ്റ്റീവ് സ്മിത്ത്(6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലങ്കക്കായി രമേഷ് മെന്‍ഡിസ് രണ്ട് വിക്കറ്റെടുത്തു.

ഗോള്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആദ്യ ദിനം 212 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്വേപ്സണുമാണ് ലങ്കയെ കറക്കിയിട്ടത്. 58 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ്.  47 റണ്‍സുമായി ഉസ്മാന്‍ ഖവാജയും ആറ് റണ്‍സോടെ ട്രാവിസ് ഹെഡ്ഡും ക്രീസില്‍.

ഡേവിഡ് വാര്‍ണര്‍(25), മാര്‍നസ് ലാബുഷെയ്ന്‍(13), സ്റ്റീവ് സ്മിത്ത്(6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലങ്കക്കായി രമേഷ് മെന്‍ഡിസ് രണ്ട് വിക്കറ്റെടുത്തു. ടോസിലെ ഭാഗ്യം തുടക്കത്തിലും ശ്രീലങ്കയെ തുണച്ചപ്പോള്‍ ഓസീസിനെതിരെ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും പാതും നിസങ്കയും ചേര്‍ന്ന് 38 റണ്‍സടിച്ചു.  23 റണ്‍സെടുത്ത നിസങ്കയെ മടക്കി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ കുശാല്‍ മെന്‍ഡിസിനെ(3) സ്റ്റാര്‍ക്കും വീഴ്ത്തിയതോടെ ലങ്ക പതറി.

എന്നാല്‍ പ്രതിരോധിച്ചു നിന്ന കരുണരത്നെയും പൊരുതിനോക്കിയ ഏയ്ഞ്ചലോ മാത്യൂസും ചേര്‍ന്ന് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നിലയുറപ്പിച്ചെന്നു കരുതിയ കരുണരത്നെയെ(28) വാര്‍ണറുടെ പറക്കും ക്യാച്ചില്‍ പുറത്താക്കിയാണ് ലിയോണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ(14) സ്വേപ്സണ്‍ മടക്കി. ദിനേശ് ചണ്ഡിമല്‍(0) ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ലങ്ക 74-2ല്‍ നിന്ന് 97-5ലേക്ക് കൂപ്പുകുത്തി.

സഞ്ജു അയര്‍ലന്‍ഡിനെതിരെ നന്നായി കളിച്ചു, പക്ഷേ..! മുന്‍ പാകിസ്ഥാന്‍ താരത്തിന്റെ അഭിപ്രായം നിരാശപ്പെടുത്തും

മാത്യൂസും ഡിക്‌വെല്ലയും ചേര്‍ന്ന് കൂട്ടത്തകര്‍ച്ച ഒഴിവാക്കി ലങ്കയെ മുന്നോട്ട് നയിച്ചു. 39 റണ്‍സെടുത്ത മാത്യൂസിനെ വീഴ്ത്തി ലിയോണ്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 22 റണ്‍സെടുത്ത രമേഷ് മെന്‍ഡിസുമൊത്ത് ഡിക്‌വെല്ല നടത്തിയ പോരാട്ടമാണ് ലങ്കയെ 200 കടത്തിയത്. ഓസീസിനായി നതാന്‍ ലിയോണ്‍ 90 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്വേപ്സണ്‍ 55 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര