മന്ദാന തിളങ്ങി, രാധ യാദവിന് അഞ്ച് വിക്കറ്റ്; ട്രെയ്ല്‍ബ്ലേസേഴ്‌സിനെതിരെ സൂപ്പര്‍നോവാസിന് 119 വിജയലക്ഷ്യം

Published : Nov 09, 2020, 09:14 PM ISTUpdated : Nov 09, 2020, 09:16 PM IST
മന്ദാന തിളങ്ങി, രാധ യാദവിന് അഞ്ച് വിക്കറ്റ്; ട്രെയ്ല്‍ബ്ലേസേഴ്‌സിനെതിരെ സൂപ്പര്‍നോവാസിന് 119 വിജയലക്ഷ്യം

Synopsis

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രാധ യാദവിന്റെ പ്രകടനമാണ് സൂപ്പര്‍നോവാസിന് തുണയായത്.   

ഷാര്‍ജ: വനിത ടി20 ചലഞ്ച് ഫൈനലില്‍ ട്രെയ്ല്‍ബ്ലേസേഴ്‌സിനെതിരെ സൂപ്പര്‍നോവാസിന് 119 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയ്ല്‍ബ്ലേസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന (49 പന്തില്‍ 68)യുടെ പ്രകടനമാണ് സൂപ്പര്‍നോവാസിന്  തുണയായത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രാധ യാദവിന്റെ പ്രകടനമാണ് സൂപ്പര്‍നോവാസിന് തുണയായത്. 

ഷാര്‍ജ ക്രിക്കറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മികച്ച തുടക്കമാണ് ട്രെയ്ല്‍ബ്ലേസേഴ്‌സിന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ മന്ദാന- ദിയാന്‍ഡ്ര ഡോട്ടിന്‍ സഖ്യം 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12 ഓവറിന്റെ ആ്ദയ പന്തില്‍ ഇവര്‍ പിരിഞ്ഞത്. എന്നാല്‍ പിന്നീടെത്തിയരില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. മന്ദാന കൂടി മടങ്ങിയത് ട്രെയ്ല്‍ബ്ലേസേഴ്‌സിന് കനത്തി തിരിച്ചടിയായി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്തായിരുന്നു മന്ദാനയുടെ ഇന്നിങ്‌സ്.

റിച്ച ഘോഷ് (10), ദീപ്തി ശര്‍മ (9), ഹര്‍ലീന്‍ ഡിയോള്‍ (4), സോഫി എക്ലെസ്റ്റോണ്‍ (1), ജുലന്‍ ഗോസ്വാമി (1) എന്നിവര്‍ നിരാശപ്പെടുത്തി. നുസ്ഹത്ത് പര്‍വീന്‍ (0) പുറത്താവാതെ നിന്നു. രാധ യാദവിന് പുറമെ പൂനം യാദവ്, ശശികല സിരിവര്‍ധനെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും