സഞ്ജുവിന്‍റെ പേര് ചര്‍ച്ചക്ക് പോലും വന്നില്ല, പന്തിനെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നും ബിസിസിഐ

By Gopala krishnanFirst Published Sep 13, 2022, 9:03 PM IST
Highlights

റിഷഭ് പന്തിന് പകരം സഞ്ജുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. സഞ്ജു നിലവില്‍ ഏകദിന ടീമിന്‍റെ ഭാഗമാണ്. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ഇതേ ടീമിനെ  ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സെലക്ടര്‍മാര്‍ ആലോചിച്ചത്.

മുംബൈ: ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഏറ്റവും അധികം നിരാശരായത് മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിക്കാത്തതിലായിരുന്നു. ഈ വര്‍ഷം ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങിയ സഞ്ജു ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷ. 15 അംഗ ടീമില്‍ പോയിട്ട് സ്റ്റാന്‍ഡ് ബൈ താരമായി പോലും സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിച്ചില്ല.

മറുവശത്ത് ടി20 ക്രിക്കറ്റില്‍ എടുത്തു പറയാവുന്ന പ്രകടനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും റിഷഭ് പന്തിനെ നിലനിര്‍ത്തുകയും ചെയ്തു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം രംഗത്തുവന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിന്‍റെ പേര് ചര്‍ച്ചക്ക് പോലും വന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ഓവറുകളിലെ മെല്ലെപ്പോക്കില്‍ ബിസിസിഐക്ക് അതൃപ്തി, സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തി ഗാംഗുലിയും ജയ് ഷായും

റിഷഭ് പന്തിന് പകരം സഞ്ജുവിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. സഞ്ജു നിലവില്‍ ഏകദിന ടീമിന്‍റെ ഭാഗമാണ്. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു കളിച്ചിരുന്നു. ഇതേ ടീമിനെ  ദക്ഷിണാഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സെലക്ടര്‍മാര്‍ ആലോചിച്ചത്.

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ റിഷഭ് പന്തിനെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ടോപ് ഓര്‍ഡറില്‍ ഇടംകൈയനായി റിഷഭ് പന്ത് മാത്രമെ ഉള്ളൂവെന്നും തന്‍റേതായ ദിവങ്ങളില്‍ ഒറ്റക്ക് കളി ജയിപ്പിക്കാന് കഴിവുള്ള ബാറ്ററാണ് റിഷഭ് പന്തെന്നുമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.

റിഷഭ് പന്തിന്റെ കാര്യത്തില്‍ പിഴച്ചു, സഞ്ജുവാണ് വേണ്ടിയിരുന്നത്! മലയാളി താരത്തെ പിന്തുണച്ച് മുന്‍ പാക് താരം

One title 🏆
One goal 🎯
Our squad 💪🏻 | pic.twitter.com/Dw9fWinHYQ

— BCCI (@BCCI)

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ - Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.

click me!