വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലെത്തി: അപൂര്‍വ നേട്ടത്തില്‍ മൂന്ന് താരങ്ങള്‍!

Published : Jul 22, 2019, 05:27 PM ISTUpdated : Jul 22, 2019, 05:54 PM IST
വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലെത്തി: അപൂര്‍വ നേട്ടത്തില്‍ മൂന്ന് താരങ്ങള്‍!

Synopsis

ഇന്ത്യന്‍ ക്രിക്കറ്റിലാദ്യമായാണ് രാജസ്ഥാന്‍ ടീമിലെ മൂന്ന് താരങ്ങള്‍ ദേശീയ ടീമില്‍ ഒരേസമയം ഇടംപിടിക്കുന്നത്

ജയ്‌പൂര്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അടിമുടി മാറ്റമാണ് ആരാധകര്‍ക്ക് കാണാനായത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി മൂന്ന് രാജസ്ഥാന്‍ താരങ്ങള്‍ ഒരേസമയം സീനിയര്‍ ടീമില്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.

ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ്, വലംകൈയന്‍ പേസര്‍ ദീപക് ചാഹര്‍, സ്‌പിന്നര്‍ രാഹുല്‍ ചാഹര്‍ എന്നിവരാണ് 15 അംഗ ടി20 ടീമില്‍ ഇടംപിടിച്ചത്. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ അനൗദ്യോഗിക ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യന്‍ എ ടീമില്‍ മൂവരുമുണ്ടായിരുന്നു. ഖലീലും ദീപകും സീനിയര്‍ കുപ്പായത്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചിരുന്നു. 

എം എസ് ധോണിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ടി20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. രാഹുല്‍ ചാഹറിനൊപ്പം നവ്‌ദീപ് സൈനിയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. 

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ സൂപ്പര്‍ എട്ടില്‍, കൊളംബോയില്‍ ജയം 61 റണ്‍സിന്
6 സ്പിന്നർമാർ, ഒരേയൊരു പേസർ, ഇന്ത്യക്കെതിരെ റെക്കോര്‍ഡുമായി പാകിസ്ഥാന്‍, സയ്യിം അയൂബിന് ഹാട്രിക് നഷ്ടമായത് തലനാരിഴക്ക്