ആ സേവിന് കൊടുക്കണം കുതിരപ്പവന്‍! മത്സരം ജയിപ്പിച്ചത് സ്റ്റബ്‌സിന്റെ അമ്പരപ്പിക്കുന്ന സാഹസിക ഫീല്‍ഡിംഗ്; വീഡിയോ

By Web TeamFirst Published Apr 25, 2024, 10:19 AM IST
Highlights

പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ അടിച്ച ഉറപ്പായ സിക്‌സ് ബൗണ്ടറിയില്‍ അവിശ്വസനീയമായി തടുത്തിടുകയായിരുന്നു സ്റ്റബ്‌സ്.

ദില്ലി: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീഴുകയായിരുന്നു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാന്‍ പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത രണ്ട് പന്തിലും സിംഗിള്‍ ഓടിയില്ല. അഞ്ചാം പന്ത് സിക്‌സിന് പറത്തിയെങ്കിലും അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടപ്പോള്‍ സിംഗിളെടുക്കാനെ റാഷിദിന് കഴിഞ്ഞുള്ളു. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 224-4, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 220-8. ഡല്‍ഹിയുടെ വിജയത്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനും നിര്‍ണായക പങ്കുണ്ട്.

പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ റാഷിദ് ഖാന്‍ അടിച്ച ഉറപ്പായ സിക്‌സ് ബൗണ്ടറിയില്‍ അവിശ്വസനീയമായി തടുത്തിടുകയായിരുന്നു സ്റ്റബ്‌സ്. പന്ത് തടങ്ങ് ഗ്രൗണ്ടിലേക്കിക്കട്ട സ്റ്റബ്‌സ് ബൗണ്ടറി ലൈനിനപ്പുറത്തേക്ക് വീഴുകയും ചെയ്തു. വീഡിയോ കാണാം...

This blinder from Tristan Stubbs saved 5 runs for Delhi Capitals🔥

They won the match in 4 runs!

Stubbs hero for capitals..

David Miller & Rashid khan, you can love to watch them any day❤️
Rishabh Pant pic.twitter.com/UwJKCIS0Wn

— Rakesh_sundarRay (@RSundarRay)

ഡേവിഡ് മില്ലറും റാഷിദ് ഖാനും ക്രീസിലുള്ളപ്പോള്‍ അവസാന മൂന്നോവറില്‍ 49 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിലെ മൂന്നാം പന്തില്‍ അതുവരെ തകര്‍ത്തടിച്ച ഡേവിഡ് മില്ലര്‍ മടങ്ങിയതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചതാണ്. അവസാന രണ്ടോവറില്‍ 37 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്തിനായി റാസിക് സലാം എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 18 റണ്‍സടിച്ച സായ് കിഷോറും റാഷിദ് ഖാനും ചേര്‍ന്ന് അവസാന ഓവറിലെ ലക്ഷ്യം 19 ആക്കിയിരുന്നു. എന്നാല്‍ റാഷിദിന് വിജയം പൂര്‍ത്തിയാക്കാനായില്ല.

click me!