ഹാര്‍ദിക് പന്തെറിഞ്ഞപ്പോള്‍ രോഹിത് ചാന്‍റ്സ്! ബാറ്റിംഗിനെത്തിയപ്പോള്‍ കൂവല്‍; പ്രശ്നത്തില്‍ ഇടപെട്ട് കോലിയും

Published : Apr 12, 2024, 07:56 AM IST
ഹാര്‍ദിക് പന്തെറിഞ്ഞപ്പോള്‍ രോഹിത് ചാന്‍റ്സ്! ബാറ്റിംഗിനെത്തിയപ്പോള്‍ കൂവല്‍; പ്രശ്നത്തില്‍ ഇടപെട്ട് കോലിയും

Synopsis

പത്താം ഓവര്‍ എറിയാനെത്തിയപ്പോഴാണ് ഹാര്‍ദിക്കിന് ആദ്യമായി ആരാധകരുടെ പരിഹാസത്തിന് ഇരയാവേണ്ടി വന്നത്. അതേ ഓവറില്‍ തന്നെ രോഹിത് രോഹിത് ചാന്റുകള്‍ മുഴങ്ങുകയും ചെയ്തു.

മുംബൈ: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗൂരുവിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കൂവല്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഏഴ് വിക്കറ്റിന് ഹാര്‍ദിക് സംഘവും സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഹാര്‍ദിക് പന്തെറിഞ്ഞത് ഇന്നായിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. പത്താം ഓവര്‍ എറിയാനെത്തിയപ്പോഴാണ് ഹാര്‍ദിക്കിന് ആദ്യമായി ആരാധകരുടെ പരിഹാസത്തിന് ഇരയാവേണ്ടി വന്നത്. അതേ ഓവറില്‍ തന്നെ രോഹിത് രോഹിത് ചാന്റുകള്‍ മുഴങ്ങുകയും ചെയ്തു. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക്കിനെതിരെ രജത് പടീദാര്‍ സിക്‌സും നേടി. 

ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി സൂപ്പര്‍ താരം! ഐഎസ്എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപടയ്ക്ക് കനത്ത തിരിച്ചടി

പിന്നീട് ബാറ്റിംഗിനെത്തിയപ്പോഴും ഹാര്‍ദിക്കിനെതിരെ കൂവലുണ്ടായി. ഇതിനിടെ വിരാട് കോലിക്കും ആരാധകര്‍ക്കെതിരെ തിരിയേണ്ടിവുന്നു. വയടക്കൂ, അദ്ദേഹം ഒരു ഇന്ത്യന്‍ ക്രിക്കറ്റാണെന്ന് കോലിക്ക് പറയേണ്ടിവന്നു. വീഡീയോ കാണാം..

ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 52) എന്നിവരാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സേടുത്ത് പുറത്തായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഫാഫ് ഡു പ്ലെസിസ് (61), രജത് പടീദാര്‍ (26 പന്തില്‍ 50), ദിനേശ് കാര്‍ത്തിക് (23 പന്തില്‍ 53) എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കിവീസ് താരം ഒന്നാമത്, പാക് താരം രണ്ടാമത്, ആദ്യ 15 ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യക്ക് നിരാശ
'അവനൊരു സൂപ്പർ സ്റ്റാ‍ർ, അഭിഷേക് ഇല്ലെങ്കിൽ ഓപ്പണറായി ഇറങ്ങേണ്ടത് സഞ്ജു'; പിന്തുണയുമായി ദിനേശ് കാർത്തിക്